ജനരക്ഷായാത്രയുടെ സംഘാടനത്തിലും പങ്കാളിത്തത്തിലും ദേശിയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് അതൃപ്തി. പയ്യന്നൂരില്‍ ജാഥ ഫ്‌ളാഗ് ഓഫ് ചെയ്ത അമിത്ഷാ 9 കിലോമീറ്ററോളം ജാഥയോടൊപ്പം നടന്നെങ്കിലും ബി.ജെ.പി ദേശിയഅധ്യക്ഷന്‍ പങ്കെടുത്ത പരിപാടിക്ക് വേണ്ടത്ര ജനപങ്കാളിത്തമോ മാധ്യമ ശ്രദ്ധയോ ഉണ്ടായില്ല എന്ന വിലയിരുത്തലാണ് അമിത് ഷായ്ക്കും ബി.ജെ.പി ദേശിയ നേതൃത്വത്തിനുമുള്ളത്. ഇന്നലെ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ദിലീപ് ആരാധകര്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്ത ദൃശ്യമാധ്യമങ്ങള്‍ അമിത്ഷായെയും ബി.ജെ.പി ജാഥയെയും ഏതാണ്ട് പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു. 3 ദിവസം ജാഥയോടൊപ്പം സഞ്ചരിക്കുമെന്നു അറിയിച്ചിരുന്ന അമിത് ഷാ യാത്ര അവസാനിപ്പിച്ച് ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങുകയും ചെയ്തു .
ബി.ജെ.പി. സംസ്ഥാന നേതാക്കള്‍ക്കിടയിലെ ഭിന്നത ജാഥയുടെ സംഘാടനത്തിലും വ്യക്തമായി പ്രതിഫലിക്കുകയുണ്ടായി. പല ചേരികളായി തിരിഞ്ഞു നില്‍ക്കുന്ന പ്രമുഖ നേതാക്കള്‍ പലരും തമ്മില്‍ സംസാരിക്കാന്‍ പോലും കൂട്ടാക്കാതിരുന്നത് അമിത്ഷായുടെ ശ്രദ്ധയില്‍പെട്ടിരുന്നു. കൃഷ്ണദാസ്, മുരളീധരന്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള ചേരിപ്പോര് നിയന്ത്രിക്കാന്‍ ദേശീയനേതൃത്വത്തിനും കഴിയുന്നില്ല. അതോടൊപ്പം അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി തുടങ്ങിയവര്‍ക്ക് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെക്കാള്‍ വലിയ പ്രാധാന്യം ലഭിക്കുന്നതില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ട്.
നാളെ പിണറായി ഉള്‍പ്പെടെയുള്ള സി.പി.എം ശക്തികേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അമിത്ഷാ യാത്രയിലുണ്ടാകുമെന്നായിരുന്നു ബി.ജെ.പി നേതൃത്വം അറിയിച്ചിരുന്നത്. പിണറായിയിലൂടെയുള്ള യാത്രയില്‍ അമിത്ഷാ ഉണ്ടാകുമെന്ന വാര്‍ത്തയ്ക്ക് ബി.ജെ.പി കേന്ദ്രങ്ങള്‍ വലിയ പ്രചരണമാണ് നല്‍കിയിരുന്നത്. യാത്ര മതിയാക്കി അമിത്ഷാ മടങ്ങിയത് പ്രവര്‍ത്തകരെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് ജാഥയോടൊപ്പം സഞ്ചരിക്കും. നാളെയും ആദിത്യനാഥ് ജാഥയിലുണ്ടാകുമെന്ന് ബി.ജെ.പി നേതൃത്വം പ്രചരിപ്പിക്കുന്നുണ്ടെങ്കിലും നേതൃത്വത്തിന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ പ്രവര്‍ത്തകര്‍ മടിക്കുകയാണ്. സെപ്റ്റംബറില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാനമൊട്ടാകെ പോസ്റ്ററുകള്‍ പതിച്ചതിനുശേഷം പൊടുന്നനേ ജാഥ മാറ്റിവെച്ചതുപോലെ, ഏതു നിമിഷവും നേതൃത്വം വാക്കുമാറ്റാം എന്ന അഭിപ്രായമാണ് ബി.ജെ.പി നേതൃത്വത്തെക്കുറിച്ച് അണികള്‍ക്കുള്ളത്.
ജാതിഭേദത്തിന്റെ മതിൽക്കെട്ടുകൾ ഭേദിച്ച് ദേവസ്വം ബോർഡ് നിയമിക്കുന്ന ആദ്യത്തെ പട്ടിക ജാതിക്കാരനായ ശാന്തിയായി യദുകൃഷ്ണ.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവല്ല ഗ്രൂപ്പിന് കീഴിലുള്ള ക്ഷേത്രത്തിലായിരിക്കും യദുവിന്റെ നിയമനം. ക്ഷേത്രം ഏതെന്ന് ഇനി നിശ്ചയിക്കണം.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ശാന്തി റാങ്ക് ലിസ്റ്റിൽ നാലാം റാങ്കുകാരനാണ് യദുകൃഷ്‌ണ.പുലയ സമുദായാംഗമാണു യദു.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡാണ് നിയമന നടപടികൾ നടത്തിയത്. 967 പേർ എഴുതിയ പരീക്ഷയിൽ അന്തിമ ലിസ്റ്റിൽ വന്ന 441 പേരിൽ 62 പേരെയാണ് നിയമനത്തിനായി ശുപാർശ ചെയ്തിട്ടുള്ളത്. ഇവരിൽ യദു ഉൾപ്പടെ അഞ്ച് പട്ടികജാതിക്കാരും 30 പിന്നാക്കക്കാരുമുണ്ട്. നിയമന ഉത്തരവ് കാത്തിരിക്കുകയാണ് യദു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഇരുനൂറോളം അബ്രാഹ്മണ ശാന്തിക്കാര്‍ നിയമനം നേടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു പട്ടികജാതിക്കാരന്‍ ഇടംനേടുന്നത്. സംസ്കൃത സാഹിത്യത്തില്‍ എം.എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് യദു.
തൃശൂർ ചാലക്കുടിക്ക് സമീപം കൊരട്ടി നാലുകെട്ടിലെ നിർദ്ധന കുടുംബാംഗമാണ് യദു. കൂലിപ്പണിക്കാരനായ പി.കെ.രവിയാണു അച്ഛൻ. ലീലയാണ് അമ്മ . സഹോദരൻ ലാൽവിൻ.
നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിനുശേഷം ജാമ്യം ലഭിച്ച ദിലീപിനോടുള്ള ആവേശം സോഷ്യല്‍ മീഡിയയിലെ പല ആരാധക പേജുകളിലും അതിരുകടക്കുന്നു. ദിലീപിനോടുള്ള ആരാധനയോടൊപ്പം മറ്റുപലര്‍ക്കുമുള്ള താക്കീതാണിത് എന്നാണ് ആരാധകര്‍ പറയുന്നത്.
ലോസേഴ്‌സ് മീഡിയ എന്നുപേരായ ഒരു ഫെയ്‌സ്ബുക്ക് പേജ് കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി കഴിഞ്ഞ ദിവസം പുലിവാലുപിടിച്ചു. ഏട്ടനെതിരെ സംസാരിച്ച ഫെമിനിച്ചികള്‍ ഓര്‍ത്താല്‍ നന്ന്, യഥാര്‍ഥ ക്വട്ടേഷന്‍ കാണാന്‍ പോകുന്നേയുള്ളൂ, എന്നിങ്ങനെപോകുന്നു പേജിലെ വെല്ലുവിളി.
ദിലീപേട്ടന്‍ ഒന്നുമനസുവച്ചാല്‍ മതി, നീയൊക്കെ ഇവിടെ ആണ്‍പിള്ളാരുടെ ഫോണിലെ തുണ്ടുപടങ്ങളാകും എന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ പോസ്റ്റിന് മാപ്പുപറഞ്ഞുകൊണ്ട് പേജ് പിന്നീട് രംഗത്തെത്തി. ഒരു അഡ്മിന്‍ സര്‍ക്കാസം എന്ന നിലയില്‍ കുറിച്ചതാണത് എന്നായിരുന്നു ന്യായീകരണം.
രുചിയേറും വിഭവങ്ങൾ തയ്യാറാക്കി മലയാളികളുടെ മനസ്സുകളിൽ ഇടം നേടിയ അവതാരക ആണ് ലക്ഷ്മി നായർ .ഒരു പക്ഷെ കുക്കറി ഷോകളിൽ ഏറ്റവും നല്ല പരിപാടികളിൽ ഒന്നായിരുന്നു ലക്ഷ്മി നായർ അവതരിപ്പിച്ച ഷോ .പിന്നീട് എല്ലാ ചാനലുകളിലും കുക്കറി ഷോകൾ വന്നതോടെ വ്യത്യസ്തമായ ഒരു ആശയവുമായി എത്തി ലക്ഷ്മി നായർ .
പല സ്ഥലങ്ങളിലും യാത്ര ചെയ്തു അവിടുത്തെ പ്രധാന വിഭവം പരീക്ഷിക്കലും പരിചയപ്പെടുത്തുന്നതുമായ ഒരു കുക്കറി ഷോ ആയിരുന്നു ലക്ഷ്മി നായർ പിന്നീട് ചെയ്തിരുന്നത് .നല്ല ഒരു പാചകക്കാരി മാത്രം ആയിരുന്നില്ല ലക്ഷ്മി നായർ, ഡോ. പി ലക്ഷ്മി നായർ തിരുവനന്തപുരം ലോ അക്കാദമിയിലെ പ്രിൻസിപ്പലും ആണ്. മാജിക് ഓവൻ, ഫ്ലേവർസ് ഓഫ് ഇന്ത്യ എന്ന പരിപാടികൾ ആയിരുന്നു ലക്ഷ്മി നായർ അവതരിപ്പിച്ചത്. ഒരു വർഷത്തോളം വാർത്ത അവതാരക ആയും സേവനം അനുഷ്ടിച്ച ലക്ഷ്മി നായർ മൂന്നു പുസ്തകങ്ങളും രചിച്ചിട്ടുണ്ട് .പാചക രുചി ,പാചക കല, പാചക വിധികൾ എന്നിങ്ങനെ ആണ് പുസ്തകങ്ങളുടെ പേര് .ഇതിനു പുറമെ കേറ്ററിന എന്ന കേറ്ററിംഗ് സ്ഥാപനവും ഇവർ നടത്തുന്നു .
നിറപറ ഉത്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡറുമാണ് ലക്ഷ്മി നായർ .2017 ഇൽ ഒരുപാട് വിവാദങ്ങൾക്ക് വിധേയ ആയി ലക്ഷ്മി നായർ .താൻ പ്രിൻസിപ്പൽ ആയിരിക്കുന്ന അതെ കോളേജിൽ ഉള്ള വിദ്യാർത്ഥിനി ആണ് ലക്ഷ്മിയുടെ മരുമകൾ ആവാൻ പോകുന്ന അനുരാധ .തന്റെ അധികാര പരിധി ഉപയോഗിച്ച് ഈ കുട്ടിക്ക് മാർക്ക് അധികം കൊടുത്തു എന്ന വിവാദങ്ങളും ലക്ഷ്മി നായർക്കെതിരെ ഉയർന്നിരുന്നു .
ഈ കുപ്രസിദ്ധിക്കു ശേഷം മകന്റെ വിവാഹ നിശ്ചയ വീഡിയോയിൽ ആണ് ലക്ഷ്മി നായർ വീണ്ടും മാധ്യമങ്ങളിലേക്കു എത്തുന്നത് .മകൻ വിഷ്ണുവിന്റേയും അനുരാധയുടെയും വിവാഹ നിശ്ചയ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് .ഏതൊരു ന്യൂ ജനറേഷൻ വിവാഹ വീഡിയോ പോലെ വളരെ മനോഹരമായി തന്നെ ആണ് .ചിത്രീകരിച്ചിരിക്കുന്നത്.
വിവാഹ നിശ്ചയ വീഡിയോ കാണാം
നടിയെ ആക്രമിച്ച സംഭവം ദിലീപിന്റെ ക്വട്ടേഷനെന്ന് രഹസ്യമൊഴി. ഏഴാം പ്രതി ചാർളിയാണ് ദിലീപിനെതിരെ മൊഴി നൽകിയത്. ദിലീപിന്റെ ക്വട്ടേഷനെന്ന് മുഖ്യപ്രതി പൾസർ സുനി (സുനിൽ കുമാർ) പറഞ്ഞതായും നടിയെ ആക്രമിച്ചതിന്റെ മൂന്നാം ദിവസമാണ് ക്വട്ടേഷന്റെ വിവരം പറഞ്ഞതെന്നും ചാർളി കോടതിയിൽ രഹസ്യ മൊഴി നൽകി. കേസിൽ ചാർളി മാപ്പുസാക്ഷിയാകുമെന്ന് സൂചന.
താനൊരു പ്രശ്നത്തിൽ അകപ്പെട്ടിരിക്കുന്നുവെന്നും കുറച്ചു ദിവസം ഒളിവിൽ കഴിയാൻ സ്ഥലം കണ്ടെത്തി തരണമെന്നും ആവശ്യപ്പെട്ടാണ് സുനി എന്നെ കാണാൻ വന്നത്. അങ്ങനെ താമസിക്കാൻ സ്ഥലം കണ്ടെത്തി നൽകി. അവിടെ വച്ച് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സുനി തന്നെ കാണിച്ചു. അപ്പോൾ ഉടൻ അവിടെനിന്നും പോകണമെന്ന് ഞാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് ദിലീപ് നൽകിയ ക്വട്ടേഷനാണെന്നും ഒന്നരക്കോടി ലഭിക്കുമെന്നും സുനി പറഞ്ഞതെന്ന് ചാർളി മൊഴി നൽകിയിട്ടുണ്ട്.
കോയമ്പത്തൂരിൽ ചാർളിയുടെ വീട്ടിലാണ് പൾസർ സുനി ഒളിവിൽ കഴിഞ്ഞത്. ചാർളി പൊലീസ് പിടിയിലായപ്പോഴും ദിലീപിന് പങ്കുണ്ടെന്ന് മൊഴി നൽകിയിരുന്നു. എന്നാൽ അന്വേഷണ സംഘം ഇത് അവഗണിച്ചുവെന്നും ഉന്നത ഇടപെടലിനെ തുടർന്നാണ് മൊഴിയിൽ അന്വേഷണം നടക്കാതിരുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്.
കേസിൽ ഗായിക റിമി ടോമി ഉൾപ്പെടെയുളളവരുടെ രഹസ്യ മൊഴിയെടുക്കാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ചാർളിയുടെയും മൊഴിയെടുത്തത്.
നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിൽ അന്വേഷണം നീണ്ടുപോകാതെ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചു സമഗ്രമായ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ ശ്രമം. പ്രത്യേക കോടതി സ്ഥാപിച്ചു വിചാരണ വേഗം പൂർത്തിയാക്കണമെന്നാണു പ്രോസിക്യൂഷന്റെ നിലപാട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന അഡീ.സെഷൻസ് കോടതിയാണ് ഈ കേസ് വിചാരണ ചെയ്യേണ്ടത്. അതേസമയസം, രഹസ്യവിചാരണയ്ക്കും സാധ്യതയുണ്ട്.
കൊച്ചി: നടിയെ ആക്രമിച്ച സംഭവം ദിലീപ് നല്‍കിയ ക്വട്ടേഷനാണെന്ന് മൊഴി. കേസില്‍ ഏഴാം പ്രതിയായ ചാര്‍ളി നല്‍കിയ മൊഴിയിലാണ് ദിലീപിനെതിരെ വ്യക്തമായ പരാമര്‍ശമുള്ളത്. ദിലീപാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് പള്‍സര്‍ സുനി പറഞ്ഞുവെന്നാണ് മൊഴി. ആക്രമണം നടന്ന് മൂന്നാമത്തെ ദിവസമാണ് സുനി ഇക്കാര്യം പറഞ്ഞതെന്നും ചാര്‍ളി മൊഴി നല്‍കി.
കോയമ്പത്തൂരില്‍ ചാര്‍ളിയുടെ വീട്ടിലാണ് ആക്രമണത്തിനു ശേഷം പള്‍സര്‍ സുനി ഒളിവില്‍ കഴിഞ്ഞത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സുനി തന്നെ കാണിച്ചതായും ചാര്‍ളി പറഞ്ഞു. കേസില്‍ ഏഴാം പ്രതിയായ ചാര്‍ളിയെ മാപ്പുസാക്ഷിയാക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ദിലീപ് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് ജയില്‍ മോചിതനായത്. 85 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്. കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
ജാമ്യത്തിലിറങ്ങിയ ദിലീപിനെ മലയാളസിനിമാമേഖലയിലെ പ്രമുഖർ സന്ദർശിച്ചു. വീടിന് പുറത്ത് കാത്തുനിന്ന ആരാധകരോട് കുശലം പറഞ്ഞുവെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാൻ ദിലീപ് തയ്യാറായില്ല.ദിലീപിനെ സന്ദർശിച്ച നടി കെപിഎസി ലളിത ദിലീപിന് ജാമ്യം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും അതുകൊണ്ടാണ് വീട്ടിലെത്തിയതെന്നും കെപിഎസി ലളിത പറഞ്ഞു.രാത്രി ഏറെ വൈകി തന്റെ അഭിഭാഷകനായ ബി രാമൻപിള്ളയെ ദിലീപും കാവ്യയും സന്ദർശിച്ചിരുന്നു.
അതേസമയം ദിലീപിനെ സന്ദർശിക്കാനെത്തിയ സംവിധായകൻ എബ്രിഡ് ഷൈൻ ദൃശ്യങ്ങൾ പകർത്തിയതിന് മാധ്യമങ്ങളോട് തട്ടിക്കയറി. ഒരു കാര്യവും ഇല്ലാതെ വാഹനം റോഡിനു നടുവിൽ നിർത്തി ദൃശ്യ മാധ്യമ പ്രവർത്തകരോട് തട്ടി കയറുകയായിരുന്നു. സിനിമയിലെ ഒരു കൂട്ടം സംഘം മുഴുവൻ മാധ്യമങ്ങൾക്കു എതിരെ തിരഞ്ഞിട്ടുണ്ട് അതിന്റെ ഭാഗമായി വേണോ ഇതിനെയും കാണാൻ
കടപ്പാട് ദൃശ്യങ്ങൾ : മനോരമ ന്യൂസ്
കോട്ടയം: നവജാത ശിശുവിനെ റോഡരികില്‍ ഉപേക്ഷിച്ച് മുങ്ങിയ യുവതിയെ കണ്ടെത്തി. കിടങ്ങൂര്‍മണര്‍ക്കാട് റോഡില്‍ മാന്താടിക്കവലയ്ക്ക് സമീപം മാരിയമ്മന്‍ കോവിലിനടുത്ത് താമസിക്കുന്ന 22കാരിയാണ് കിടങ്ങൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. അവശനിലയിലായ യുവതിയെ പോലീസ് പാലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിടങ്ങൂര്‍ മണര്‍ക്കാട് റോഡില്‍ മാരിയമ്മന്‍ കോവിലിന് പുറകുവശത്തുള്ള ഇടവഴിയിലാണ് പൊക്കിള്‍ക്കൊടി വേര്‍പ്പെടുത്തിയ ചോരക്കുഞ്ഞിനെ കണ്ടെത്തിയത്.
പ്രസവത്തിന് ശേഷം അഞ്ചു മണിക്കൂര്‍ മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് മണ്ണിലാണ് കിടത്തിയിരുന്നത്. കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്ത് നിന്നും അമ്പത് മീറ്റര്‍ അകലെയാണ് അമ്മയുടെ വീട്. അവിവാഹിതയായ യുവതി തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് പുലര്‍ച്ചെയോടെ കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ചു. യുവതിയുടെ വീട്ടിലുണ്ടായിരുന്ന പ്രായമായ അമ്മയും വല്യമ്മയും സംഭവമറിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിനെ പ്രസവിച്ച കാര്യം ആദ്യം സമ്മതിക്കാതിരുന്ന യുവതി, വൈദ്യ പരിശോധനയിലാണ് പിടിക്കപ്പെട്ടത്.
കുഞ്ഞിനെ ഉപേക്ഷിച്ചതിന് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും, ആശുപത്രിയില്‍ കഴിയുന്ന യുവതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം, കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രം ഏറ്റെടുക്കും.
ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയതോടെ പൃഥിരാജിനെതിരെ സിനിമാ മേഖലയില്‍ ചേരി രൂപപ്പെടുന്നു. ഇതിന്റെ ഭാഗമായി നടനും എംഎല്‍എയുമായ ഗണേഷ്‌കുമാര്‍ പൃഥ്വിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തി കഴിഞ്ഞു. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനു പിന്നില്‍ പൃഥ്വിയുടെ കൈയുണ്ടായിരുന്നുവെന്നാണ് ആരോപണം. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ തിടുക്കം കാട്ടിയവര്‍ക്കെതിരെ ഗണേഷ് രംഗത്തെത്തിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ഒരു ദേശീയ മാധ്യമത്തോടാണ് ഗണേഷ് കുമാര്‍ ദിലീപിനെ പുറത്താക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തിയത്.
പൃഥ്വിരാജിനെപ്പോലുള്ളവരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് ചിലര്‍ ഇത് ചെയ്തതെന്നാണ് താന്‍ കരുതുന്നതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ദിലീപിനെ പുറത്താക്കണമെന്ന് ഏറ്റവും നിര്‍ബന്ധം പൃഥ്വിരാജിനായിരുന്നുവെന്ന് ആ സമയം മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘടനയുടെ നിയമം അനുസരിച്ച് പ്രാഥമികാംഗത്വം റദ്ദ് ചെയ്യാനാകില്ലെന്നും താല്‍ക്കാലികമായി മരവിപ്പിക്കാന്‍ മാത്രമേ സാധിക്കുകയുള്ളുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം, അമ്മയുടെ ഭാഗമാകണോ വേണ്ടയോയെന്ന് നിലവിലെ സാഹചര്യത്തില്‍ ദിലീപാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ താനായിരുന്നു ദിലീപിന്റെ സ്ഥാനത്തെങ്കില്‍ പൊന്നുകൊണ്ടു പുളിശേരിവച്ചു തന്നാലും താന്‍ അമ്മയില്‍ തുടരില്ലെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ദിലീപിനെ കാണാന്‍ ഒഴുക്കാണ്. ദിലീപ് ജാമ്യത്തിലിറങ്ങിയതോടെ എതിര്‍ത്തിരുന്നവര്‍ പലരും നിലപാട് മാറ്റവുമായി രംഗത്തെത്തി. ദിലീപിന് ജാമ്യം കിട്ടിയതിന് പിന്നാലെ തിയേറ്ററുടമകളുടെ സംഘടനാ പ്രസിഡന്റ് സ്ഥാനത്ത് ദിലീപ് വീണ്ടും എത്തും.
തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്) രൂപീകരിച്ചത് ദിലീപായിരുന്നു. നേരത്തെ താരം അറസ്റ്റിലായതിന് പിന്നാലെ ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്ന് വൈസ് പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂരിനെയായിരുന്നു താത്കാലിക പ്രസിഡന്റായി തിരഞ്ഞെടുത്തത്. ദിലീപിനായി ഇപ്പോള്‍ സ്ഥാനം ഒഴിയാന്‍ ആന്റണിയും താല്‍പ്പര്യപ്പെട്ടു.
കൊച്ചി: 85 ദിവസം നീണ്ട ജയില്‍ വാസത്തിനൊടുവില്‍ ഇന്നലെ പലര്‍ക്കും അപ്രതീക്ഷിതമായാണ് നടന്‍ ദിലീപിന് ജാമ്യം ലഭിച്ചുവെന്ന വാര്‍ത്തയെത്തിയത്. രണ്ടു തവണ ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും നിഷേധിച്ച ജാമ്യം അഞ്ചാം തവണ ഹൈക്കോടതിയില്‍ നിന്ന് തന്നെ നേടിയെടുക്കുകയായിരുന്നു. വന്‍ ആരാധക വൃന്ദത്തിന്റെ ആഹ്‌ളാദ പ്രകടനങ്ങളോടെയാണ് താരം ജയിലിന് പുറത്തെത്തിയത്. ഒരിക്കല്‍ കൂക്കി വിളികളോടെ കടന്ന ഗേറ്റിലൂടെ പുഷ്പ വൃഷ്ടിയുമായി കാറിലേയ്ക്ക്. ദിലീപിന്റെ സമയം തെളിഞ്ഞെന്ന് പ്രതികരണങ്ങള്‍ വരുമ്പോഴും വ്യക്തമായ നിരീക്ഷണങ്ങളോടെയാണ്
ഹൈക്കോടതി ജാമ്യം. ശാസ്ത്രീയമായ കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. അതിനാല്‍ ആരോപണ വിധേയനായ വിചാരണ തടവുകാരന്‍ മാത്രമാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ടിട്ട് ഇപ്പോള്‍ 7 മാസം പിന്നിട്ടു. ദിലീപിനെ അറസ്റ്റ് ചെയ്തിട്ട് 85 ദിവസവും. എന്നിട്ടും കുറ്റപത്രം നല്‍കാന്‍ സാധിച്ചിട്ടില്ല.
മുന്‍ വിവാഹം തകരാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയാണെന്ന് കരുതി ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ കൊടുത്തതായാണ് പ്രോസിക്യൂഷന്‍ വാദം. ഇത് 2013ല്‍ കൊടുത്തതാണെന്നും പറയുന്നു. പക്ഷേ ദിലീപും സുനിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നതിന് വ്യക്തമായ തെളിവുകളും സമര്‍പ്പിച്ചിട്ടില്ല. ഒന്നരക്കോടിക്ക് 10000 രൂപ അഡ്വാന്‍സ് നല്‍കിയെന്നും പറയുന്നു. കേസില്‍ ഗൂഡാലോചന എന്നു മാത്രമാണ് ദിലീപിന് മേല്‍ ആരോപിക്കപ്പെടുന്ന കുറ്റം. മറ്റു പ്രതികളെപ്പോലെ കൂട്ടമാനഭംഗ കേസ് ദിലീപിലില്ലെന്നും ഹര്‍ജിഭാഗം വാദിച്ചു.
എന്നാല്‍ അന്വേഷണം അന്തിമ ഘട്ടത്തില്‍ ആണെന്നും സമയ പരിധിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും, മുഖ്യ സാക്ഷികളുടെ മൊഴിയെടുക്കല്‍ കഴിഞ്ഞെന്നും ചില സാക്ഷികളെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്നും, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ കിട്ടാനുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പുറത്തിറങ്ങിയാല്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കുമെന്നും ആരോപിച്ചു. പക്ഷേ അഞ്ചാം ജാമ്യ ഹര്‍ജിയെ തടുക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.
അന്വേഷണത്തിന്റെയും തെളിവു ശേഖരണത്തിന്റെയും നിര്‍ണ്ണായക ഘട്ടം കഴിഞ്ഞ സ്ഥിതിക്ക് മുന്‍പു രണ്ടു തവണ ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യം മാറി. ഒന്നു മുതല്‍ ആറു വരെ പ്രതികളെപ്പോലെ ലൈംഗികാതിക്രമത്തില്‍ ദിലീപ് പങ്കാളിയല്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളല്ല. രേഖാമൂലവും വാക്കുമൂലവും ഉള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ വേണം കുറ്റം സ്ഥാപിക്കേണ്ടത്. മൊഴികള്‍ എടുത്തു കഴിഞ്ഞ സാഹചര്യത്തില്‍ ഹര്‍ജിക്കാരന്‍ അവരെ സ്വാധീനിക്കുമെന്ന് കരുതണ്ട. വിചാരണയില്‍ ഇടപെടുമെന്ന ആശങ്കയില്‍ ഹര്‍ജിക്കാരന്റെ കസ്റ്റഡി തുടരേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.