ഏഷ്യാനെറ്റ് ചാനലില്‍ വിളിച്ച് ഒരു സാധാരണ പ്രേക്ഷകയെ പോലെ ദിലീപ് വാര്‍ത്തകള്‍ സഹിക്കാനാവുന്നില്ലെന്ന് രോക്ഷാകുലയായ ആ സ്ത്രീ കാവ്യാമാധവന്റെ ബോംബെയിലെ അമ്മായിയെന്ന് വ്യക്തമായി. ഫേസ്ബുക്കില്‍ സജീവമായ ഈ അമ്മായി മരുമകളുടെ ഭര്‍ത്താവിനെ വാര്‍ത്തകളില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്.
ഇവരുടെ ശബ്ദവും ഓഡിയോയിലെ ശബ്ദവും ഒന്ന് തന്നെയെന്ന് സ്ഥിരീകരിച്ചു.
ഷീല എന്നാണ് തന്റെ പേരെന്ന് ശബ്ദം സ്ഥിരീകരിച്ച ഓഡിയോയില്‍ ഇവര്‍ പറയുന്നു. ‘ദിലീപ് ഒന്നുമില്ലാത്ത ഇടത്തു നിന്നു വന്ന ചെറുക്കനാണ്. ഇന്നിപ്പോള്‍, മമ്മൂട്ടി, മോഹന്‍ ലാല്‍ തുടങ്ങി ഫിലിം ഫീല്‍ഡിലുള്ള ആരെക്കാളും വരുമാനമുള്ള പയ്യനാണ്. അവന്റെ ബിസിനസിനെ പറ്റി ആര്‍ക്കും അറിയില്ല. അവനത് ബ്രെയിന്‍ വര്‍ക്ക് ചെയ്ത് ഉണ്ടാക്കിയത്. അല്ലാതെ കള്ളത്തരം കൊണ്ടോ പിടിച്ചു പറിച്ചോ ഉണ്ടാക്കിയതല്ല. കാവ്യയെ കല്യാണം കഴിച്ചതു കൊണ്ട് ഇതൊന്നും ഉണ്ടാകേണ്ട കാര്യമില്ല. നടിക്ക് ക്വട്ടേഷന്‍ കൊടുക്കണമെങ്കില്‍ അവന് പുറത്ത് കൊടുത്തു കൂടെ. ഇതിനെക്കാള്‍ തെറ്റു ചെയ്തവരൊക്കെ കേരളത്തിലുണ്ട്. ഇതിനെക്കാള്‍ വലിയ എന്തെല്ലാം കേരളത്തില്‍ നടക്കുന്നു. ഈ ന്യൂസിന്റെ കൂടെ തന്നെ നിങ്ങള് നോക്കു, മിനിഞ്ഞാന്നൊരു കുഞ്ഞിനെ തീകൊളുത്തി. ഒരു സ്‌കൂള്‍ മാഷ് ഒന്‍പത് കുഞ്ഞുങ്ങളെ ഇങ്ങനാക്കി. അവരെയൊന്നും കൊണ്ടു നടക്കാതെ ഇവരെയിങ്ങനെ കൊണ്ട് നടക്കുകയാണ്’- അമ്മായി ഓഡിയോയില്‍ പറയുന്നു.
‘ബോംബെയിൽ നിന്നുള്ള ഒരാളാണ് വിളിക്കുന്നത്. ഏഷ്യാനെറ്റ് തുടങ്ങിയ കാലം മുതല്‍ പ്രേക്ഷകയാണ്. ഏറ്റവും കൂടുതല്‍ കാണുന്നത് ഏഷ്യാനെറ്റാണ്. ഞങ്ങള്‍ ബോംബെയിലുള്ള മലയാളികള്‍ ജോലി കഴിഞ്ഞു വന്ന് ടിവി വെച്ചാല്‍ മൊത്തം ദിലീപാണ്. പ്ലീസ് നിങ്ങള്‍ക്കിതൊന്ന് നിര്‍ത്തി കൂടെ. 300 രൂപ കേബിളിന് കൊടുക്കുന്നതാണ്. ഇതു കാണാനാണോ ഞങ്ങള്‍ കാശു മുടക്കുന്നത് ഒരു ദിലീപുമുണ്ട്, കാവ്യാമാധവനുമുണ്ട്. ഇതൊന്ന് നിര്‍ത്തിക്കൂടെ’ എന്നാണ് പ്രചരിപ്പിക്കപ്പെടുന്ന ഓഡിയോയില്‍ ചോദിക്കുന്നത്.
ഓഡിയോയില്‍ പറയുന്ന പേര് അനുസരിച്ച് ഫേസ് ബുക്കില്‍ പരിശോധന നടത്തി . ഇവരുടെ ചിത്രത്തില്‍ കാവ്യ വൃദ്ധയായ ഒരു സ്ത്രീയ്‌ക്കൊപ്പമുള്ള ചിത്രമുണ്ട്. സ്ത്രീയുടെ മകന്‍ അമ്മമ്മേ എന്ന് കമന്റ് ചെയ്തിരിക്കുന്നു. ദിലീപുമൊത്ത് ഈ സ്ത്രീ നില്‍ക്കുന്ന ചിത്രം മകന്റെ ഫേസ്ബുക്കിലുമുണ്ട്. അതൊരു ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ നിന്നാണ്.
കാവ്യ മുംബെയില്‍ ജുവലറി ഉദ്ഘാടനം ചെയ്യുന്ന സ്ഥലത്തു നിന്നും ഇവരുടെ ചിത്രങ്ങളുണ്ട്. ഇവരുടെ മകളുടെ ഫേസ്ബുക്ക് പേജിലും ദിലീപ് അനുകൂല പോസ്റ്റുകളുണ്ട്.
നടിയുടെ പേര് പറഞ്ഞാണ്, ക്വട്ടേഷന്‍ കൊടുക്കണമായിരുന്നുവെങ്കില്‍ ദിലീപ് കേരളത്തിനു പുറത്തു കൊടുക്കുമായിരുന്നു എന്ന് അമ്മായി പറയുന്നത്.
ഏഷ്യാനെറ്റിനെതിരെ പ്രേക്ഷകര്‍ പ്രതികരിക്കുന്നു എന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്ന ഫോണ്‍കോള്‍ അമ്മായി ചെയ്തതാണ് എന്നു തെളിയുന്നതോടെ പിആര്‍ കമ്പനി ഗൂഢാലോചന നടത്തി ചെയ്തതാണെന്നും വരുന്നു. കോടികളെറിയുന്ന പിആര്‍ വേലകളെ പറ്റി അന്വേഷിക്കുന്ന പ്രത്യേക സംഘം അമ്മായിയെയും ചോദ്യം ചെയ്‌തേക്കും. അമ്മായിയെ പറ്റിയുള്ള വിവരങ്ങള്‍ പൊലീസും ശേഖരിച്ചു കഴിഞ്ഞു. ഇവരെ അന്വേഷണ സംഘം നിരീക്ഷിക്കുകയാണ്.
ഏഷ്യാനെറ്റില്‍ വിളിച്ച ആ പ്രേക്ഷകയുടെ ശബ്ദം കേട്ടവര്‍ ഷീലയെന്നാണ് തന്റെ പേരെന്ന് സമ്മതിക്കുന്ന ഈ സ്ത്രീ ശ്ബദം കേട്ടു നോക്കു:
നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ കുടുങ്ങിയത് സ്രാവല്ലെന്ന് മുഖ്യപ്രതി സുനിൽ കുമാർ. കേസിൽ ഇനിയും പ്രതികൾ കുടുങ്ങാനുണ്ടെന്നും സുനി പറഞ്ഞു. ജയിലില്‍ ഫോണ്‍ വിളിച്ച കേസില്‍ കാക്കനാട് കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോഴാണ് സുനി മാധ്യമപ്രവർത്തകരോട് ഇങ്ങനെ പറഞ്ഞത്. കേസിൽ സുനിയുടെ റിമാന്‍ഡ് രണ്ടാഴ്ചത്തേക്ക് കാക്കനാട് കോടതി നീട്ടി.
അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് റൂറല്‍ എസ്‌പി എ.വി.ജോര്‍ജ് പറഞ്ഞു. ദിലീപിന്റെ ജാമ്യം തടയാൻ മാത്രം ശക്തമാണ് തെളിവുകൾ. അന്വേഷണം പൂർത്തിയാക്കുന്ന മുറയ്ക്ക് കുറ്റപത്രം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാളെയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിശദമായ വാദം കേൾക്കുന്നതിന് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാൽ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ അവസരമുണ്ടെങ്കിലും അതിനു ശ്രമിക്കാതെ ഹൈക്കോടതിയെ നേരിട്ടു സമീപിക്കുകയായിരുന്നു.
ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതിയിൽ എതിർക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസ് ഡയറിയുൾപ്പെടെയുള്ളവ ഹാജരാക്കി റിമാൻഡ് കാലാവധി നീട്ടാനാണ് പൊലീസ് നീക്കം.
(വിഡിയോ കടപ്പാട്: മനോരമ ന്യൂസ്)
സൂപ്പർ സ്റ്റാർ രജനീകാന്തിനു പിന്നാലെ ഉലക നായകൻ കമൽഹാസനും രാഷ്ട്രീയത്തിലേക്കെന്ന് സൂചന.സംസ്ഥാനത്തെങ്ങും അഴിമതിയാണെന്ന് കമൽഹാസൻ നേരത്തെ പറഞ്ഞത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കമലിന്റെ പ്രതികരണത്തിനെതിരെ അണ്ണാ ഡിഎംകെ മന്ത്രിമാർ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിലേക്ക് വന്ന് അഴിമതിയെ തുടച്ചു നീക്കാൻ ചില മന്ത്രിമാർ കമൽഹാസനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
കമൽഹാസൻ തന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത ഒരു കവിതയാണ് ഉടൻതന്നെ കമലും രാഷ്ട്രീയത്തിലേക്കെത്തുമെന്ന സൂചന നൽകുന്നത്. രാഷ്ട്രീയത്തിൽനിന്നും എപ്പോഴും അകലം പാലിച്ചിരുന്ന കമലിന്റെ ഈ പുതിയ നീക്കം പലരെയും അതിശയിപ്പിച്ചിട്ടുണ്ട്.
തമിഴിലാണ് കവിത എഴുതിയിട്ടുളളത്. ഞാൻ തീരുമാനമെടുത്താൽ പിന്നെ ഞാൻതന്നെ മുഖ്യമന്ത്രി എന്ന കവിതയിലെ വരികളാണ് കമലിന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുളള സൂചന നൽകുന്നത്. സാധാരണക്കാർ എന്നോടൊപ്പം ചേരൂവെന്നും കവിതയിൽ പറയുന്നു. തമിഴ് മനസ്സിലാകാത്തവർക്ക് ഇംഗ്ലീഷ് ദിനപത്രങ്ങളിൽ കവിത വായിക്കാമെന്നും കമൽ ട്വിറ്ററിൽ എഴുതിയിട്ടുണ്ട്.
புரியாதோர்க்கு ஆங்கில பத்திரிக்கைகளில் நாளை வரும் சேதி pic.twitter.com/yoFMD8jeJO
— Kamal Haasan (@ikamalhaasan) July 18, 2017
ന്യൂഡല്‍ഹി: അസമീസ് നടിയും ഗായികയുമായ രൺവീർ കപൂറിന്റെ സിനിമയിലെ നായികയും ആയിരുന്ന ബിദിഷ ബെസ്ബറുവയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുഗ്രാമിലെ സുശാന്ത് ലോകിലെ അടുത്തിടെ വാടകക്കെടുത്ത വീട്ടില്‍ ഫാനിൽ തൂങ്ങിയ നിലയിലാണ് ബിദിഷയെ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. നടിയുടെ കല്യാണം കഴിഞ്ഞിട്ട് പതിനാല് മാസം മാത്രമേ ആയിട്ടുള്ളു. മരണം സംഭവിച്ചപ്പോൾ ഭർത്താവ് മുംബൈയിൽ ആണ് ഉണ്ടായിരുന്നത്. കല്യാണശേഷവും ഭർത്താവിനുണ്ടായിരുന്ന പരസ്ത്രീ ബന്ധങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പിതാവ് പോലീസിന് കൊടുത്ത പരാതിയിൽ പറഞ്ഞിരിക്കുന്നതായി ഡൽഹിയിൽ നിന്നും ഉള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാല്‍ കുടുംബ ജീവിതത്തിലെ താളപ്പിഴകളാണ് നടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കുടുംബം വെളിപ്പെടുത്തി. ബിദിഷയുടെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബിദിഷയുടെ കുടുംബാംഗങ്ങള്‍ ഗുരുഗ്രാമിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജേർണലിസത്തിൽ ഡിപ്ലോമയും നല്ലൊരു അവതാരികയും ആയിരുന്നു മരിച്ച നടി.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ജയിലില്‍ ആഡംബര ജീവിതം നയിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുമായി കന്നഡ ചാനല്‍.
ജയിലില്‍ നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രയായി നടക്കുന്ന ശശികലയെ വീഡിയോയില്‍ കാണാം. ജയില്‍ വസത്രം ധരിക്കാതെ പൊലീസുകാരുമായി സംസാരിച്ച് ഭക്ഷണപാത്രവുമായി സെല്ലിലേക്ക് നടന്നുവരുന്ന ശശികലയുടെ ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്.
ശശികലയ്ക്ക് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നുവെന്ന പൊലീസ് ഓഫീസര്‍ രൂപയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. ശശികലയ്ക്ക് മാത്രം ജയിലില്‍ അഞ്ച് സെല്ലുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ഈ സെല്ലുകള്‍ മറ്റ് തടവുകാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും രൂപ പറഞ്ഞിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.ശശികലയ്ക്കായി പ്രത്യേക അടുക്കള ഉണ്ടെന്നും ഇവയില്‍ നിന്നുള്ള കൗണ്ടറില്‍ നിന്നാണ് ശശികലയ്ക്ക് ഭക്ഷണം നല്‍കുന്നതെന്നും കിടക്കാനായി പ്രത്യേക ബെഡ്‌റൂമുകളുണ്ടെന്നും ഇതിനായി രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നുമായിരുന്നു രൂപയുടെ റിപ്പോര്‍ട്ടിലുള്ളത്്.
എന്നാല്‍ രൂപയുടെ റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണെന്നായിരുന്നു ജയില്‍ ഡിജിപിയുടെ പ്രതികരണം. റിപ്പോര്‍ട്ടിന് പിന്നാലെ രൂപയെ ഗതാഗത വിഭാഗത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു.
കോട്ടയം മുണ്ടക്കയത്ത് എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി വാഹനാപകടത്തില്‍ മരിച്ചു. പുഞ്ചവയല്‍ സ്വദേശി മോഹനനാണ് (48) മരിച്ചത്. മോഹനന്‍ ഒാടിച്ചിരുന്ന ഒാട്ടോയില്‍നിന്ന് വിദേശമദ്യം പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത മോഹനനെയും ഒാട്ടോയെയും ഒാഫീസിലേക്ക് കൊണ്ടുപോകും വഴി എതിരെവന്ന ബസില്‍ ഇടിക്കുകയായിരുന്നു. ഒാട്ടോയിലുണ്ടായിരുന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് തെറ്റുകാരനാണോ അല്ലയോ എന്നത് തന്റെ വിഷയമല്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. സംസ്ഥാനത്തെ പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ആസൂത്രിത നീക്കമാണ് ദിലീപിന്റെ അറസ്റ്റ് എന്നും അദ്ദേഹം പറഞ്ഞു.
നടനും എം.എല്‍.എയുമായ മുകേഷിന് സംഭവത്തി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. മുന്‍പും നടിമാര്‍ക്കെതിരെ പള്‍സര്‍ സുനി ആക്രമണം നടത്തിയപ്പോഴൊന്നും അമ്മയൂം സര്‍ക്കാരും ഒന്നും ചെയ്തിട്ടില്ല. ദിലീപ് കുറ്റക്കാരനാണെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നില്ല. സംഭവത്തില്‍ സത്യാവസ്ഥ പുറത്തുവരാന്‍ സി.ബി.ഐ അന്വേഷണം വേണമെന്നും പി.സി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദിലീപിന്റെ മുന്‍ ഭാര്യയായ മഞ്ജു വാര്യരെ ചുമന്നുകൊണ്ട് നടക്കുന്ന ഒരു എ.ഡി.ജി.പിയുണ്ട്. ഇവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്. ദിലീപിനെ ആലുവ പോലീസ് ക്ലബില്‍ 13 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നാടകമായിരുന്നു. ദിലീപിനെ പോലീസ് ക്ലബില്‍ കൊണ്ടുവന്നതല്ലാതെ അവിടെ ചോദ്യം ചെയ്യല്‍ നടന്നിട്ടില്ല.
ഈ നടിയെ മാത്രമല്ല, പ്രമുഖരായ മറ്റു രണ്ട് നടിമാരെ കൂടി പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയിരുന്നു. എന്തുകൊണ്ട് പോലീസ് ഇക്കാര്യം സുനിയോട് ചോദിക്കുന്നില്ല. ദിലീപിന്റെ മാത്രം സാമ്പത്തിക കാര്യം അന്വേഷിച്ചാല്‍ മതിയോ എന്നും ജോര്‍ജ് ചോദിച്ചു.
നടിയെ ആക്രമിച്ച കേസിലെ കഥ പകുതിയേ ആയിട്ടുള്ളുവെന്ന് മുഖ്യപ്രതി പൾസർ സുനി. അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാന്‍ കൊണ്ടു വരുന്പോളാണ് സുനിയുടെ പ്രതികരണം. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന ചോദ്യത്തിന് ‘അത് ആലുവ ജയിലില്‍ കഴിയുന്ന വിഐപി പറയട്ടെ’ എന്നാണ് അദ്ദേഹം പറഞ്ഞത്.
കേസില്‍ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം ഒന്ന് വരെയാണ് റിമാന്‍ഡ് നീട്ടിയത്. സുനിയുടെ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച്ച പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
ഇതിനിടെ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ കോതമംഗലം സ്വദേശി അടക്കം രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ചു വർഷം മുമ്പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.
നിര്‍മ്മാതാവ് ജോണി സാഗരികയാണ് പരാതി നല്‍കിയത്. പള്‍സര്‍ സുനിയും ഉള്‍പ്പെട്ട ഈ കേസില്‍ എബിന്‍ എന്നയാളെയും മറ്റൊരാളേയുമാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സുനിക്കെതിരെ ഈ സംഭവത്തില്‍ കേസെടുത്തത്. അന്ന് സുനിയുടെ ടെമ്പോ ട്രാലസറിന്റെ ക്ലീനറായിരുന്നു എബിന്‍.
സ്വന്തം ലേഖകന്‍
യുകെ മലയാളികള്‍ക്കിടയിലെ ജനകീയ വിനോദമായ ചീട്ടുകളിയുടെ രാജാക്കന്മാരെ കണ്ടെത്താന്‍ കേരള ക്ലബ് നനീട്ടന്‍ നടത്തി വരുന്ന ഓള്‍ യുകെ ചീട്ടുകളി മത്സരം ശനിയാഴ്ച ചീട്ടുകളി പ്രേമികളില്‍ ആവേശമുണര്‍ത്തി സമാപിച്ചു. കെറ്ററിംഗ് സോഷ്യല്‍ ക്ലബ്ബില്‍ നടന്ന ചീട്ടുകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനും കളി കാണാനും കളിക്കാരെ പ്രോത്സാഹിപ്പിക്കാനും മറ്റുമായി യുകെയുടെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി മലയാളികള്‍ എത്തിച്ചേര്‍ന്നിരുന്നു. പ്രത്യേകം ടീം ജഴ്സിയണിഞ്ഞു മത്സരങ്ങള്‍ നിയന്ത്രിച്ച കേരള ക്ലബ് ഭാരവാഹികളും, ഗ്ലാസ്ഗോ റമ്മി ടീമും, മാഞ്ചസ്റ്റര്‍ സെവന്‍സ് ക്ലബ്ബും, ടോര്‍ക്കേയ് ടൈഗേഴ്സും മറ്റ് കളിക്കാരും കാണികളും ഒക്കെ ചേര്‍ന്നപ്പോള്‍ കാലത്ത് മുതല്‍ തന്നെ കെറ്ററിംഗില്‍ ഉത്സവപ്രതീതിയായിരുന്നു.
പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കും വേണ്ടി വിശാലമായ പാര്‍ക്കിംഗ് സൗകര്യവും, ഇവിടേക്ക് തെറ്റാതെ എത്തിച്ചേരാന്‍ വഴിയിലുടനീളം മാര്‍ക്കിംഗുകളും മറ്റുമായി സംഘാടകര്‍ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. കാലത്ത് പത്തര മുതല്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. പന്ത്രണ്ട് മണിയോടെ ചീട്ടുകളി മത്സരത്തിന്‍റെ ഔപചാരിക ഉദ്ഘാടനം നടത്തി. യുക്മ പ്രസിഡന്റ് മാമന്‍ ഫിലിപ്പ്, മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍, കെറ്ററിംഗ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോബിന്‍, എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ കേരള ക്ലബ് ട്രഷറര്‍ ജിറ്റോ ജോണ്‍ സ്വാഗതവും, പ്രസിഡന്റ് ജോബി ഐത്തിയില്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് വാശിയേറിയ ലേലം മത്സരമായിരുന്നു ആദ്യം നടന്നത്. നിരവധി ടീമുകള്‍ പങ്കെടുത്ത ലേലം മത്സരം അത്യന്തം വീറും വാശിയും നിറഞ്ഞതായിരുന്നു. പതിനെട്ടടവുകളും ടീമുകള്‍ പുറത്തെടുത്ത മത്സരത്തിനൊടുവില്‍ ഓക്സ്ഫോര്‍ഡില്‍ നിന്നെത്തിയ പയസ്സും ജിമ്മിയും ഒന്നാമതെത്തി. ബിജുവും ജിമ്മിയും (ഹോര്‍ഷം) രണ്ടാമതെത്തിയപ്പോള്‍ ജോസ് മാത്യു (വാര്‍വിക് ), അജയ കുമാര്‍ (ബോള്‍ട്ടന്‍) എന്നിവരുടെ ടീം മൂന്നാമതെത്തി.
റമ്മി കളി മത്സരത്തില്‍ ഒന്നാമതെത്തിയത് ബര്‍മിംഗ്ഹാമില്‍ നിന്നുള്ള റെജി തോമസ് ആണ്. ആതിഥേയ ടീമില്‍ നിന്നുള്ള സജീവ് സെബാസ്റ്റ്യന് ആണ് രണ്ടാം സ്ഥാനം. അജയ കുമാര്‍ ബോള്‍ട്ടന്‍ മൂന്നാമതെത്തി.
ലേലം മത്സരത്തിലെയും, റമ്മി കളി മത്സരത്തിലെയും വിജയികള്‍ക്ക് ഏറ്റവും ആകര്‍ഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരുന്നത്.രണ്ടിയിരത്തോളം പൗണ്ടാണ് വിജയികള്‍ക്ക് സമ്മാനിച്ചത് .റമ്മിയില്‍ ഒന്നാമത് എത്തിയ ടീമിന് £501 പൗണ്ടും ട്രോഫിയും പൂവന്‍ താറാവുമാണ് ലഭിച്ചത് .രണ്ടാമത് എത്തിയ ടീമിന് £251 പൗണ്ടും ട്രോഫിയും ലഭിച്ചു. റമ്മിയിലെ മൂന്നാം സ്ഥാനക്കാര്‍ക്ക് £101 പൗണ്ടും ട്രോഫിയും ലഭിച്ചു.
ലേലത്തില്‍ ഒന്നാമത് എത്തിയ ടീമിനും £501 പൗണ്ടും ട്രോഫിയും പൂവന്‍ താറാവുമാണ് ലഭിച്ചത് രണ്ടാമത് എത്തിയ ടീമിന് £251 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് £101 പൗണ്ടും ട്രോഫിയും ലഭിച്ചു.
മത്സരങ്ങള്‍ സുഗമമായി നടത്തുന്നതില്‍ കേരള ക്ലബ് ഭാരവാഹികളും കെറ്ററിംഗ് മലയാളി അസോസിയേഷന്‍ ഭാരവാഹികളും അഭിനന്ദനാര്‍ഹമായ പരിശ്രമം ആയിരുന്നു കാഴ്ച വച്ചത്. കേരള ക്ലബ് ഭാരവാഹികളായ ജോബി ഐത്തിയില്‍, ജിറ്റോ ജോണ്‍, ബിന്‍സ് ജോര്‍ജ്ജ്, സെന്‍സ് കൈതവേലില്‍, സജീവ് സെബാസ്റ്റ്യന്‍, കെറ്ററിംഗ് മലയാളി അസോസിയേഷന്‍ ഭാരവാഹികളായ സോബിന്‍, സിബു ജോസഫ്, മത്തായി തുടങ്ങിയവര്‍ സദാ സമയവും എല്ലാ കാര്യങ്ങളും ഭംഗിയായി നിര്‍വഹിച്ച് തങ്ങളുടെ കടമ നിറവേറ്റി.
രുചികരമായ ഭക്ഷണം ആയിരുന്നു മറ്റൊരു പ്രത്യേകത. കേരളീയ തനിമയില്‍ ഒരുക്കിയ വിവിധ ഭക്ഷണ വിഭവങ്ങള്‍ സമയാ സമയങ്ങളില്‍ ലഭ്യമാക്കി കളിക്കാര്‍ക്കും കാണികള്‍ക്കും നല്‍കുന്നതിലും സംഘാടകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്വാതന്ത്ര്യ സമര സേനാനി ബാല ഗംഗാധര തിലകന്റെ ചെറുമകനായ കോണ്‍ഗ്രസ് നേതാവ് രോഹിത് തിലകിനെതിരെ പീഡനക്കേസ്. 40 വയസ്സുള്ള സ്ത്രീയുടെ പരാതി പ്രകാരമാണ് കേസ്. ബലാത്സംഗം ചെയ്യുകയും പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് വിധേയയാക്കിയെന്നും കാട്ടി തിങ്കളാഴ്ച വൈകിട്ടാണ് രോഹിത്തിനെതിരെ സ്ത്രീ പരാതി നല്‍കിയത്.
പരാതിക്കാരിയായ സ്ത്രീയും രോഹിത്തും തമ്മില്‍ 10 വര്‍ഷമായി പരിചയമുണ്ട്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് സ്ത്രീയുടെ പരാതി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കസ്ബ പേത്ത് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയുടെ ഗിരീഷ് ബാപട്ടിനോട് രോഹിത് പരാജയപ്പെടുകയായിരുന്നു.