ദിലീപിന്റെ അറസ്റ്റിനു പിന്നാലെ തന്റെ പേരില്‍ ഉയരുന്ന ചില ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി. തനിക്കു നേരെയുണ്ടായ ആക്രകമണത്തിന്റെ പേരില്‍ വ്യക്തി വൈരാഗ്യമാണെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ആരുടേയും പേര് പറഞ്ഞിട്ടില്ലെന്നും പ്രതിചേര്‍ക്കപ്പെട്ട ആരുമായും തനിക്ക് ഭൂമി ഇടപാട് ഇല്ലെന്നും നടി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ആരോപണ വിധേയന്റെ പ്രസ്താവനയും കണ്ടു. അതും പോലീസ് അന്വേഷിക്കട്ടെ. നിരപരാധിയാണെങ്കില്‍ അവര്‍ കുറ്റവിമുക്തരായി പുറത്തുവരമെന്നാണ് ആഗ്രഹമെന്നും നടി പറയുന്നു.
ഒരു ചാനലില്‍ വന്നിരുന്ന് ഇക്കാര്യം പറയാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ട്. ഫെബ്രുവരി17ന് എനിക്ക് വളരെ നിര്‍ഭാഗ്യകരമായ ഒരു അവസ്ഥയിലൂടെ കടന്നുപോകേണ്ടിവന്നു. അത് സത്യസന്ധതയോടെ കേരള പോലീസിനെ അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബന്ധപ്പെട്ട ചില സംഭവവികാസങ്ങള്‍ ഞെട്ടലോടെയാണ് താന്‍ കേട്ടത്. ഈ നടന്റെ കൂടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ വ്യക്തിപരമായ ഭിന്നതയെ തുടര്‍ന്ന് ആ ബന്ധം മുറിഞ്ഞത് വാസ്തവം തന്നെ. ഇത് മുന്‍പും പറഞ്ഞിട്ടുണ്ട്. അല്ലാതെ മറ്റ് ബിസിനസ് ബന്ധങ്ങള്‍ ഒന്നുമില്ല. തുടര്‍ച്ചയായി ഇത്തരം ആരോപണങ്ങള്‍ വരുന്നതുകൊണ്ടാണ് ഇതു പറയേണ്ടിവന്നത് എന്നും നടി വ്യക്തമാക്കി.
വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാരുടെ സമരത്തെ നേരിടാന്‍ പുതിയ മാര്‍ഗവുമായി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍. ആശുപത്രികള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടാനാണ് നീക്കം. തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ അടച്ചിടാന്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ സംഘടനയില്‍ തീരുമാനമായി.
അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിച്ച് മറ്റ് രോഗികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത് നിര്‍ത്തിവയ്ക്കാനും മാനേജ്‌മെന്റുകള്‍ തീരുമാനിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാനേജ്‌മെന്റുകളുടെ നീക്കം.
സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതോടെ രോഗികള്‍ എല്ലാം സര്‍ക്കാര്‍ ആശുപത്രികളിലേക്ക് എത്തും. ഇത് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനവും താറുമാറാക്കും. സംസ്ഥാനത്തെ മുഴുവന്‍ രോഗികളെയും ഉള്‍ക്കൊള്ളാനുള്ള ശേഷി സര്‍ക്കാര്‍ മേഖലയ്ക്ക് ഇല്ലെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. പ്രതിസന്ധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച വേതന വര്‍ധനവ് അംഗീകരിച്ച് നഴ്‌സുമാര്‍ സമരം അവസാനിപ്പിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.
ഈ മാസം 17 മുതല്‍ നഴ്‌സുമാര്‍ സമ്പുര്‍ണ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സുപ്രീം കോടതി നിശ്ചയിച്ച 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാമെന്ന് അറിയിച്ചിട്ടുള്ള മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള ആശുപത്രികളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കുമെന്ന് യുഎന്‍എ അറിയിച്ചിട്ടുണ്ട്. 16ാം തീയതി വരെയാണ് വേതനം വര്‍ധിപ്പിക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് സമയം അനുവദിച്ചിട്ടുള്ളത്. അതിന് മുമ്പായി 20,000 രൂപ ശമ്പളം പ്രഖ്യാപിക്കുന്ന ആശുപത്രികളെ സമരത്തില്‍ നിന്നും ഒഴിവാക്കും. ഇതിനെ നേരിടാനാണ് ഇപ്പോള്‍ ആശുപത്രി മാനേജ്‌മെന്റുകളുടെ തീരുമാനം.
സി പി എമ്മിന്റെ ലേബലില്‍ നേടിയ എം എല്‍ എ സ്ഥാനം ഒഴിയണമെന്ന് ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ മുകേഷിനെ അറിയിച്ചതായി വിവരം. പരിണിതപ്രജ്ഞനായ പി കെ ഗുരുദാസന്‍ പ്രതിനിധീകരിച്ച കൊല്ലം സീറ്റില്‍ ക്വട്ടേഷന്‍ ടീം പിടിമുറുക്കിയതില്‍ ഖിന്നരാണ് സി പി എം ജില്ലാ നേതൃത്വം. ദിലീപ് വിഷയത്തിനു പിന്നാലെ പള്‍സര്‍ സുനിയും ദിലീപിന്റെ അമ്മയും തമ്മിലുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. മുകേഷും കുടുംബവും ചേര്‍ന്ന് പാര്‍ട്ടിയെ കളങ്കപ്പെടുത്തി എന്ന അഭിപ്രായമാണ് സി പി എമ്മിനുള്ളത്. മുകേഷിനെ പോലീസ് ചോദ്യം ചെയ്യുന്നതിനു മുമ്പ് രാജി വാങ്ങാനാണ് നീക്കം.എം എല്‍ എക്ക് പോലീസ് കാവല്‍ നല്‍കേണ്ടി വന്ന സാഹചര്യവും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു. പി കെ ഗുരുദാസന്റെ നേതൃത്വത്തില്‍ കൊല്ലം ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. മുകേഷ് കാരണമാണ് ഗുരു ദാസന് കൊല്ലം സീറ്റ് നഷ്ടമായത്. പാര്‍ട്ടിയുടെ തോന്ന്യാസമാണ് കൊല്ലം സീറ്റില്‍ നടന്നതെന്ന് ഓരോ അംഗങ്ങളും പറയാതെ പറഞ്ഞു. മുകേഷ് മണ്ഡലത്തില്‍ നിന്നും പാടേ വിട്ടു നില്‍ക്കുകയാണ്. കൊല്ലത്തുകാര്‍ എംഎല്‍എക്ക് പകരം ബാലഗോപാലിനെ കണ്ടാണ് തൃപ്തിയടയുന്നത്. അമ്മയുടെ വാര്‍ത്താ സമ്മേളനത്തിനു ശേഷം മുകേഷ് കൊല്ലത്ത് നിന്നും മുങ്ങി.
ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസം സാക്ഷാല്‍ കോടിയേരി ബാലകൃഷ്ണന് മുകേഷിനെ ഫോണില്‍ വിളിച്ച് കൊല്ലത്ത് ചെല്ലണമെന്ന് പറയേണ്ടി വന്നു. അതിന്റെ പേരില്‍ ഒന്നു വന്ന ശേഷം വീണ്ടും മുങ്ങി. ദിലീപ് വിഷയം ഉണ്ടായപ്പോള്‍ തന്നെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്ന് ബാലഗോപാല്‍ പറഞ്ഞതാണ്. എന്നാല്‍ ബാലഗോപാല്‍ പറഞ്ഞത് കേള്‍ക്കാതെ മുകേഷ് അമ്മയുടെ യോഗത്തിനു പോയി മാധ്യമപ്രവര്‍ത്തകരുമായി ഉടക്കി. വിവരം ചാനലിലൂടെ അറിഞ്ഞ ബാലഗോപാല്‍ മുകേഷിനെ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. ഒടുവില്‍ എസ് എം എസ് അയക്കേണ്ടി വന്നു. പിണറായി വിജയനാണ് മുകേഷിന് സ്ഥാനാര്‍ത്ഥിത്വം നേടി കൊടുത്തത്. വി എസ് പക്ഷക്കാരനായിരുന്ന ഗുരു ദാസനെ ഒതുക്കാനുള്ള ശ്രമമാണ് നടന്നത്. സി പി ഐ ക്കാരനായ മുകേഷ് ഒറ്റയടിക്ക് പാര്‍ട്ടി മാറി സി പി എമ്മിലെത്തി. മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് കെഎന്‍ ബാലഗോപാലിനും വിയോജിപ്പുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് അദ്ദേഹം വഴങ്ങുകയായിരുന്നു. മുകേഷിന്റെ രാജി ജില്ലാ കമ്മിറ്റിയിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു.
അണികള്‍ക്കും മുകേഷിനെ എം എല്‍ എ യായി വേണ്ടെന്നാണ് അഭിപ്രായം. ഈ സാഹചര്യത്തില്‍ മുകേഷ് പാര്‍ട്ടിക്ക് ബാധ്യതയാണെന്ന ചിന്തയിലാണ് ജില്ലാ കമ്മിറ്റി എത്തിയിരിക്കുന്നത്. മുകേഷിനു പകരം ഗുരു ദാസനെ മത്സരിപ്പിക്കണമെന്നും അണികള്‍ ആവശ്യപ്പെടുന്നു. അത് പാര്‍ട്ടിയുടെ ഇമേജ് വര്‍ധിപ്പിക്കുമെന്നാണ് അഭിപ്രായം. മുകേഷിന്റെ കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടാണ് ഇനി നിര്‍ണായകമാവുക. പിണറായിയുടെ അഭിപ്രായവും പരിഗണിക്കും.
തിരുവനന്തപുരം: യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് എല്‍ഡിഎഫിലേക്ക് മടങ്ങാനൊരുങ്ങി ജെഡിയു. നേതാക്കളാണ് ഇതു സംബന്ധിച്ചുള്ള സൂചന നല്‍കിയത്. ജെഡിയു വൈസ് പ്രസിഡന്റ് ചാരുപാറ രവി, ഷെയ്ഖ് പി ഹാരിസ് എന്നിവര്‍ ഈ വര്‍ഷം അവസാനത്തോടെ മുന്നണി മാറ്റം ഉണ്ടാകുമെന്ന സൂചന നല്‍കി. യുഡിഎഫുമായുളള ബന്ധത്തില്‍ നഷ്ടം മാത്രമാണ് ഉണ്ടായതെന്നും കോടിയേരിയുടെ ക്ഷണത്തെ പോസിറ്റീവായി കാണുന്നെന്നും അവര്‍ വ്യക്തമാക്കി.
ഇടതുപക്ഷമാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍. കോണ്‍ഗ്രസില്‍ ശക്തമായ ഗ്രൂപ്പിസവും അടിയൊഴുക്കുമാണ്. യുഡിഎഫ് മുന്നണി ബന്ധത്തെ ഓര്‍ത്ത് പല കാര്യങ്ങളും വിഴുങ്ങേണ്ട അവസ്ഥയാണെന്നും ചാരുപാറ രവി പറഞ്ഞു. മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട പലവട്ടം ചര്‍ച്ചകള്‍ നടന്നുവെന്നും രവി വ്യക്തമാക്കി.
പരാതികള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന് ഷേഖ് പി.ഹാരിസ് പറഞ്ഞു. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് വന്‍ രാഷ്ട്രീയ മാറ്റം ഉണ്ടാകും. ആശയപരമായി ഇടതുപക്ഷവും ജെഡിയുവും സഖ്യകക്ഷികളാണെന്നും പാര്‍ട്ടിക്ക് മുന്നണിമാറ്റം അനിവാര്യമാണെന്നും ഷേഖ് പി.ഹാരിസ് വ്യക്തമാക്കി.
കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിനെതിരെ ആരോപണം. മണിയുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ദിലീപുമായി മണിക്ക് ഭൂമിയിടപാടുകള്‍ ഉണ്ടായിരുന്നതായി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. മണിയുടെ മരണശേഷം ദിലീപ് വീട്ടില്‍ വന്നത് ഒരേയൊരു തവണയാണെന്ന് സഹോദരന്‍ പറഞ്ഞു.
ദിലീപിന്റെ പങ്കിനെ കുറിച്ച് സിബിഐയെ അറിയിച്ചുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നേരത്തെ സംശയമുണ്ടായിരുന്നു. നേരത്തെ കേസന്വേഷിച്ച പൊലീസിനെ ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി. ദിലീപിന്റെ പങ്കിനെ കുറിച്ച് സിബിഐ അന്വേഷണം തുടങ്ങി. സിനിമാരംഗത്തെ പ്രമുഖരില്‍ നിന്ന് മൊഴിയെടുത്തു.
കലാഭവൻ മണിയുടെ മരണത്തിന് പിന്നിൽ ദിലീപിന് പങ്കുണ്ടെന്ന സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തലുകൾക്ക് തൊട്ടു പിന്നാലെയാണ് ആരോപണങ്ങളുമായി മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണനും രംഗത്തെത്തിയത്. കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍. മണിയുടെ മരണത്തില്‍ ദിലീപിന് പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ഒരു ചാനലില്‍ വെളിപ്പെടുത്തിയിരുന്നു. വിഷയത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ച ബൈജു കൊട്ടാരക്കരയെ സിബിഐ ഓഫീസില്‍ വിളിച്ചു വരുത്തി മൊഴിയെടുത്തു. കോഴിക്കോട് സ്വദേശിനിയായ ഒരു സ്ത്രീ ബൈജു കൊട്ടാരക്കരയെ ഫോണില്‍ വിളിച്ച് ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്. മണിയും ദിലീപും തമ്മിലുള്ള ഭൂമിയിടപാടിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇതിന്റെ പേരില്‍ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നു എന്നും യുവതി ഫോണില്‍ വെളിപ്പെടുത്തിയതായും ബൈജു കൊട്ടാരക്കര പറഞ്ഞു.
മുഴുവന്‍ ഫോണ്‍ കോളും റെക്കോഡ് ചെയ്തിട്ടുണ്ടെന്നും ഫോണ്‍ വിളിച്ച സ്ത്രീ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും ബൈജു കൊട്ടാരക്കര സിബിഐയെ അറിയിച്ചു.തുടർന്ന് ഫോണ്‍ രേഖകൾ സിബിഐ ഓഫീസില്‍ സമര്‍പ്പിച്ചു. വിഷയത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യവുമായി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും സിബിഐയെ സമീപിച്ചിട്ടുണ്ട്. ‘ക്വട്ടേഷനാണോ എന്ന് അന്ന് തന്നെ സംശയമുണ്ടായിരുന്നു . എന്നാല്‍ ഭൂമി, സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് തൃപ്തികരമായ അന്വേഷണം അന്നത്തെ പോലീസുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന്’ ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറയുന്നു.
മലയാള സിനിമയില്‍ ജ്യോതിഷത്തിലും മറ്റും ഏറെ വിശ്വാസമുള്ള താരമായിരുന്നു ദിലീപ്. ഒരു സിനിമ തുടങ്ങുമ്പോഴോ നല്ല കാര്യങ്ങള്‍ ചെയ്യും മുന്‍പോ ജ്യോതിഷികളെ സമീപിക്കുന്നത് അദേഹത്തിന്റെ രീതിയായിരുന്നു. ആലുവ ദേശത്ത് ദിലീപിന്റെ നാട്ടുകാരനായ ജ്യോതിഷിയായിരുന്നു പലപ്പോഴും താരത്തിന്റെ ഭാവി പ്രവചിച്ചിരുന്നത്.
കാവ്യയെ വിവാഹം കഴിക്കുന്നത് സംബന്ധിച്ചു കാര്യങ്ങള്‍ അറിയാനും ജ്യോതിഷന്റെ അടുത്ത് ദിലീപ് എത്തിയിരുന്നു. വിവാഹത്തിനു പറ്റിയ സമയമല്ലെന്നും ശ്ത്രുക്കള്‍ പിന്നാലെയുണ്ടെന്നും പറഞ്ഞ് ജ്യോതിഷി താരത്തെ മടക്കി അയച്ചു.
കാവ്യയുമായുള്ള വിവാഹത്തിനു തൊട്ടുമുമ്പ് ദിലീപ് വീണ്ടും ഭാവി നോക്കാന്‍ സമീപിച്ചിരുന്നു. അപ്പോഴും ജ്യോതിഷിയുടെ പ്രവചനത്തില്‍ മാറ്റമില്ലായിരുന്നു. വിവാഹം നീട്ടിവയ്ക്കാനാകില്ലെന്ന് നടന്‍ നിലപാടെടുത്തതോടെ ചില പ്രതിവിധികള്‍ ജ്യോതിി നിര്‍ദേശിച്ചു. അതിലൊന്ന് ആലുവ മണപ്പുറത്തിനു സമീപമുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീടിന്റെ ഒരു ഭാഗം പൊളിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് പുതുക്കിപണിത വീടിന്റെ വലതുവശം പൊളിച്ചശേഷമായിരുന്നു കാവ്യയുമായുള്ള കല്യാണം. ഈ വീട്ടിലേക്കാണ് കാവ്യ വലതുകാലെടുത്തവച്ചതും.
ദിലീപിന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ സബ് ജയിലിലേക്ക്. പെരിയാര്‍ തീരത്തു ശിവരാത്രി ആഘോഷം നടക്കുന്ന മണപ്പുറത്തിന് അഭിമുഖമായാണു ദിലീപിന്റെ പത്മസരോവരം എന്ന വീട്. പന്ത്രണ്ടു വര്‍ഷം മുന്‍പ് നടനെന്ന നിലയില്‍ പ്രശസ്തനായ ശേഷമാണ് ഇവിടെ വീടും സ്ഥലവും വാങ്ങിയത്. രണ്ടു വര്‍ഷം മുന്‍പ് പഴയ വീടു പൂര്‍ണമായും പൊളിച്ചുനീക്കി പുതിയതു നിര്‍മിച്ചു. ദേശത്താണ് ദിലീപ് ജനിച്ചുവളര്‍ന്ന തറവാട്ടു വീട്. സിനിമയില്‍ എത്തിയ ശേഷം പറവൂര്‍ കവല വിഐപി ലെയ്‌നില്‍ വീടു വാങ്ങി പുനര്‍നിര്‍മിച്ചു.മഞ്ജു വാര്യരെ വിവാഹം കഴിച്ചുകൊണ്ടുവന്നത് ഈ വീട്ടിലേക്കാണ്. ദിലീപിന്റെ സഹോദരന്‍ അനൂപും കുടുംബവുമാണ് ഇപ്പോള്‍ അവിടെ താമസം. ശിവരാത്രി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഒരിക്കല്‍ പുഴ നീന്തി മണപ്പുറത്തെത്തിയ കഥ ദിലീപ് അഭിമുഖങ്ങളില്‍ പറയാറുണ്ട്.
സൗദിയിലെ നജ്‌റാനില്‍ താമസസ്ഥലത്തുണ്ടായ അഗ്‌നിബാധയില്‍ 11 പേര്‍ മരിക്കുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ഏതാനും പേര്‍ ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരങ്ങള്‍. തീപിടിച്ച കെട്ടിടത്തിലെ വെന്റിലേഷന്‍ സൗകര്യമില്ലാത്ത മൂന്നു മുറികളില്‍ ഉറങ്ങിക്കിടന്നവരാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിക്കായിരുന്നു സംഭവം . മരിച്ചവരില്‍ ഇന്ത്യക്കാരെ കൂടാതെ ബംഗ്ലാദേശ് സ്വദേശികളും ഉള്‍പ്പെടുന്നു . അഗ്‌നിബാധയുടെ കാരണം അധികൃതര്‍ അന്വേഷിച്ചു വരികയാണ്.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല
തെറ്റുകാരനാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണമെന്ന് വ്യക്തമാക്കിയും അതേസമയം ബോബി ചെമ്മണ്ണൂരിനെതിരെയുളള പരാതി ഉദാഹരിച്ച് ദിലീപിന്റെ സ്ഥാപനങ്ങള്‍ക്കെതിരെയുളള ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയും നടന്‍ സിദ്ദീഖ് രംഗത്ത്. ദിലീപ് കുറ്റക്കാരനാണെന്ന് തെളിയും മുമ്പുളള മാധ്യമവിചാരണ അല്‍പ്പത്തരമാണെന്നും കോടതി ശിക്ഷ വിധിക്കുന്നത് വരെ ഒരാള്‍ പ്രതിയല്ലെന്നും കുറ്റാരോപിതന്‍ മാത്രമാണെന്നും ഫെയ്‌സ്ബുക്ക് സ്റ്റാറ്റസില്‍ സിദ്ദീഖ് വ്യക്തമാക്കുന്നു. നിലവില്‍ സിദ്ദീഖിന്‍റെതായ ഫെയ്സ്ബുക്ക് പ്രതികരണങ്ങളും ഫോട്ടോകളും പങ്കുവെച്ചിരുന്ന പേജിലൂടെയാണ് ഈ പ്രതികരണം. ഇത് വെരിഫൈഡ് പേജാണെന്നുളള കാര്യത്തില്‍ വ്യക്തതയില്ല.
സിദ്ദീഖിന്റെ ഫേസ് ബുക്കിൽ ഇങ്ങനെ കുറിച്ചു ….
തെറ്റുകാരനാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണം എന്ന് എല്ലാ മലയാളികളുടെയും കൂട്ട് ഞാനും ആഗ്രഹിക്കുന്നതിനോടൊപ്പം ഒരു ചെറിയ ചോദ്യം. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് തന്റെ മുടി മുതല്‍ നഖം വരെ പിച്ചിച്ചീന്തി ഭീക്ഷണിപ്പെടുത്തി ക്രൂരമായി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ച്ച വയ്ക്കുകയും ചെയ്തു എന്നു പറഞ്ഞ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതിയുമായി രംഗത്ത് വരുകയും തെളിവായി വീഡിയോ പുറത്ത് വിടുകയും ചെയ്തിരുന്നു. അതിനെതിരെ ഒരു ചെറുവിരലനക്കാന്‍, ബോബി ചെമ്മണ്ണൂരിനെ ഒന്നു തൊടാന്‍ പോലും ആര്‍ക്കും കഴിഞ്ഞിരുന്നില്ല . അന്ന് അതൊന്നും കാണാത്ത മാധ്യമങ്ങളും ഫെമിനിസ്റ്റുകളും രാഷ്ട്രീയക്കരും കേരളത്തിലെ സമ്പൂര്‍ണ്ണ സാക്ഷര പൗരന്മാരുമാണ് ഇന്ന് ദിലീപിനെതിരെ കൊലവിളി നടത്തുന്നത്. കോടതി കുറ്റവാളിയായി വിധിക്കാത്ത, കുറ്റാരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ഒരാളുടെ സ്ഥാപനങ്ങളിലും മറ്റും ഇന്നലെ ആക്രമണം നടത്തിയ കേരളത്തിലെ യുവജന രാഷ്ട്രീയ സംഘടനകളോട് ഒരു ചോദ്യം, അന്ന് ബോബി ചെമ്മണ്ണൂരിന്റെ ഏതെങ്കിലും ഒരു സ്ഥാപനത്തിന് മുന്നില്‍ പോയ് രണ്ട് മുദ്രാവാക്യം വിളിക്കാനോ അടിച്ചു തകര്‍ക്കാനോ എന്തേ അന്ന് നട്ടെല്ല് നിവര്‍ന്നില്ലേ. ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. അതിന് മുന്‍പുള്ള മാധ്യമ വിചാരണ അല്‍പ്പത്തരമാണ്. കോടതി ശിക്ഷ വിധിക്കുന്നത് വരെ ഒരാള്‍ പ്രതിയല്ല കുറ്റാരോപിതാന്‍ മാത്രമാണെന്ന ഞാന്‍ പഠിച്ച മാധ്യമ ധര്‍മ്മം ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അതീവ ജാഗ്രതയോടെ നീക്കങ്ങൾ നടത്തിയെങ്കിലും അറസ്റ്റിലേക്കു നയിച്ചത് അമിതമായ ആത്മവിശ്വാസവും സ്വയം വരുത്തിയ പിഴവുകളും. സിനിമാ മേഖലയിലെ വിശ്വസ്തരെപ്പോലും അറിയിക്കാതെയാണ് ദീലീപും സുനിയും ചേർന്ന് ഗൂഢാലോചന നടത്തിയത്. പക്ഷേ സ്വയംവരുത്തിവച്ച ‘പിഴവുകൾ’ ദിലീപിനെ കുടുക്കുക തന്നെ ചെയ്തു.
ചോദ്യം ചെയ്യലിനു മുമ്പും പിന്നീടും ദിലീപ് വരുത്തിയ ആറ് പിഴവുകൾ:
1. ബ്ലാക്മെയിൽ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
2. രണ്ടു കോടി സുനി ആവശ്യപ്പെട്ടെന്നു പറഞ്ഞു. പക്ഷേ, എവിടെ, എങ്ങനെയെന്നു പറയാനായില്ല.
3. ആദ്യം ചോദ്യംചെയ്യൽ 13 മണിക്കൂർ നീണ്ടിട്ടും ഒരിക്കൽപ്പോലും എതിർത്തില്ല. നിരപരാധിയെങ്കിൽ പ്രതിഷേധിച്ചേനെയെന്നു പൊലീസ് വിലയിരുത്തൽ.
4. രക്ഷിക്കണമെന്നു ചോദ്യംചെയ്യലിനുശേഷം കൈകൂപ്പി ഉദ്യോഗസ്ഥരോടു പറഞ്ഞത്.
5. ബ്ലാക്മെയിൽ കത്തിൽ ഭീഷണിയില്ല, ഇതു കൃത്യമായ ബന്ധത്തിന്റെ സൂചന.
6. സുനിയെ അറിയില്ലെന്നുള്ള നിലപാടിൽ ഉറച്ചുനിന്നത്. തെളിവുകൾ എതിരായി.
ആ സംഭവം ഇങ്ങനെ ?
സുനിയുമായി ദിലീപിന് അടുത്ത ബന്ധം ഉണ്ടന്ന് തെളിഞ്ഞത്, ദൈവത്തിന്റെ കൈ തൊട്ട ഒരു സെൽഫിയിലൂടെ ആയിരുന്നു. സുനിയുമായി ദിലീപിന് ബന്ധം ഉണ്ടന്ന് പലരുടെയും മൊഴികളിലൂടെ പൊലീസിന് മനസിലായിരുന്നെകിലും അത് തെളിയിക്കാൻ പോലീസിന്റെ കൈയിൽ തെളിവുകൾ ഇല്ലായിരുന്നു, അതിനുള്ള മാർഗം അന്വേഷിച്ചു കൊണ്ടിരിക്കെ ടെന്നീസ് ക്ലബ്ബിലെ ഒരു സെൽഫി വഴിതുറന്നത്. ദിലീപ് അവിടെ എത്തിയതിനെ കുറിച്ച് ചോദിയ്ക്കാൻ ക്ലബ് ജീവനക്കാരനെ പോലീസ് ആലുവയിലേക്കു വിളിപ്പിച്ചു. ജീവനക്കാരനിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം പോകാൻ തുടങ്ങിയ ജീവനക്കാരനോട് പോലീസ് വീണ്ടും എന്നാണ് ദിലീപ് അവിടെ വന്നത് എന്ന് ആവർത്തിച്ച് ചോദിച്ചു. തീയതി അറിയാൻ ജീവനക്കാരൻ അന്ന് ദിലീപുമായി ഒരുമിച്ചെടുത്ത സെൽഫി എടുത്തു നോക്കി . ഉടൻ ഫോൺ വാങ്ങി പോലീസ് സെൽഫി പരിശോധിച്ചു. അപ്പോളാണ് പിന്നിൽ സുനി നിൽക്കുന്നത് പോലീസ് കണ്ടത്. തനിക്കു പിന്നിൽ പൾസർ സുനിയെ ദൈവം തെളിവായി നിർത്തിയത് ക്ലബ് ജീവനക്കാരൻ അറിയുന്നതും പോലീസ് അത് കണ്ടത്തിയപ്പോൾ ആണ്
ദേശീയ അവാര്‍ഡ് നേടിയ മലയാളി നടി സുരഭി ലക്ഷ്മി വിവാഹ മോചിതയായി. കോഴിക്കോട് കുടുംബ കോടതിയില്‍ വച്ചാണ് ഇരുവരുടെയും വേര്‍പിരിയലിന് തീരുമാനമായത്. സുരഭി ലക്ഷ്മിയുടെ ഭര്‍ത്താവ് വിപിന്‍ സുധാകര്‍ തന്നെ ഇത് സംബന്ധിച്ച് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുകയായിരുന്നു. ഏതാനും വര്‍ഷങ്ങളായി ഇവര്‍ വേര്‍പിരിഞ്ഞായിരുന്നു താമസമെന്നും ഒഫീഷ്യല്‍ ആയ വേര്‍പിരിയല്‍ ആണ് ഇപ്പോള്‍ നടന്നതെന്നുമാണ് സുഹൃത്ത് വൃത്തങ്ങളില്‍ നിന്നറിയുന്നത്.
ഇത് ഞങ്ങള്‍ ഒരുമിച്ചുള്ള അവസാന സെല്‍ഫി ആണെന്നും കൂടുതല്‍ കമന്‍റുകള്‍ ഇല്ല എന്നുമായിരുന്നു വിപിന്‍ സുധാകറുടെ പോസ്റ്റ്. തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരും എന്നും വിപിന്‍ പറയുന്നു. 2016 ലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ജേതാവാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്.
വിപിന്‍ സുധാകറിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ