Latest News

കരിയറില്‍ ആദ്യ കാലങ്ങളില്‍ സൂപ്പര്‍സ്റ്റാറായി മാറിയ താരങ്ങളായിരുന്നു റഹ്മാനും ശങ്കറും. കരിയറിന്റെ തുടക്കത്തില്‍ തന്നെ  സൂപ്പര്‍ താരങ്ങളായവരായിരുന്നു ഇരുവരും. ഒരുകാലത്ത് ആരാധകരെ പേടിച്ചു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ഇരുവര്‍ക്കും. എന്നാല്‍ അധികം വൈകാതെ രണ്ടാളും സിനിമയില്‍ നിന്നും പുറത്തായി. ക്രമേണ പുതിയ താരങ്ങള്‍ വന്നു. ഇതിനെ കുറിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞത് ഇങ്ങനെ.

കരിയറില്‍ ആദ്യ കാലങ്ങളില്‍ സൂപ്പര്‍സ്റ്റാറായി മാറിയ താരങ്ങളായിരുന്നു റഹ്മാനും ശങ്കറും. എന്നാല്‍ ഇരുവരും സ്വന്തം ശബ്ദമായിരുന്നില്ല കഥാപാത്രങ്ങള്‍ക്കു നല്‍കിരുന്നത്. ഇരുവരും ഔട്ടായതിനു പിന്നിലെ പ്രധാന കാരണം ഇതാണ് എന്നു ഭാഗ്യലക്ഷ്മി പറയുന്നു. റഹ്മാന്‍ നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരിച്ചു വന്നപ്പോള്‍ പുതിയ ചിത്രത്തില്‍ സ്വന്തം ശബ്ദത്തിലാണു ഡബ്ബ് ചെയ്യുന്നത്. ഇതാണ് ശരിയായ രീതിയെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Read more.. ആലുവയിലെ ഭിന്നലിംഗക്കാരിയുടെ കൊലപാതകം; അറസ്റ്റിലായ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ആലുവയില്‍ ഭിന്നലിംഗക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര സത്താറയില്‍ ടയര്‍ റീസോളിംഗ് ജോലി ചെയ്യുന്ന തൃശൂര്‍ അന്നമനട വെണ്ണൂപ്പാടം കളത്തില്‍ കെ.കെ. അഭിലാഷ് കുമാര്‍ (21) ആണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ അന്നമനടയിലെ ബന്ധുവീട്ടില്‍ നിന്നാണു പ്രതിയെ റൂറല്‍ എസ് പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടിയത്.

ഗൗരിയുടെ ഒപ്പം ഉണ്ടായിരുന്നവരെ കണ്ടെത്തി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണു പോലീസ് അഭിലാഷിനെ കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചത്. തമിഴ്‌നാട് ചിന്നസേലം സ്വദേശി ഗൗരി മുരികേശന്‍ കഴിഞ്ഞ 14 നു വൈകുന്നേരമാണ് കൊല്ലപ്പെട്ടത്്.

ആലുവ സെന്റ് സെവ്യേഴ്‌സ് കോളേജിനു പിന്‍വശം റെയില്‍വേ പാളത്തില്‍ നിന്നു പെരിയാര്‍ കടവിലേയ്ക്ക് ഇറങ്ങുന്ന ഭാഗത്തു പിറ്റേന്നു വൈകുന്നേരമാണു ഗൗരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അറസ്റ്റിലായ യുവാവ് പോലീസിനോടു പറഞ്ഞത് ഇങ്ങനെ. പ്രകൃതി വിരുദ്ധ പീഡനത്തിനു ഗൗരി അഭിലാഷിനെ നിര്‍ബന്ധിച്ചു എങ്കിലും അഭിലാഷ് വഴങ്ങിയില്ല. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയായിരുന്നു. അടിപിടിക്കിടയില്‍ അഭിലാഷിനെ ഗൗരി കമ്പു വച്ച് അടിച്ചു. ഇതോടെ ഗൗരിയുടെ കഴുത്തിലുണ്ടായിരുന്ന ഷാളില്‍ പിടിച്ച് വലിച്ച് അഭിലാഷ് കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്നു വലിച്ചിഴച്ചു താഴേയ്ക്കു നീക്കിയ ശേഷം ആസ്ബറ്റോസ് ഷീറ്റ് മുകളിലേയ്ക്കു വലിച്ചിട്ടു. അറസ്റ്റിലായ അഭിലാഷ് 14 ന് പുലര്‍ച്ചെയാണു പൂനയില്‍ നിന്നും ട്രെയിനില്‍ ആലുവയില്‍ വന്നിറങ്ങിയത്. മദ്യപിച്ച് റെയില്‍വേ പരിസരത്ത് കിടന്നുറങ്ങുന്നതിനിടയല്‍ പേഴ്‌സ് നഷ്ടമായി. തുടര്‍ന്നു റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു കറങ്ങി നടക്കുന്നതിനിടയിലായിരുന്നു ഗൗരിയെ കണ്ടത്. ഗൗരി വിളിച്ചത് അനുസരിച്ചാണ് ഒപ്പം ചെന്നത് എന്ന് അറസ്റ്റിലായ അഭിലാഷ് പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് കിങ് ലയര്‍ ആണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ദിലീപ് ജാമ്യാപേക്ഷയിലും വാദത്തിലും ഉന്നയിച്ചിട്ടുള്ളതെന്ന് ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ദിലീപിനെതിരെ കേസില്‍ ശക്തമായ തെളിവുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നതിലേറെ തെളിവുകള്‍ ദിലീപിനെതിരെയുണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ദിലീപിന്റെയും മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും ഫോണുകള്‍ എങ്ങനെ സ്ഥിരമായി ഒരേ ടവറിനു കീഴില്‍ വരുമെന്ന് ചോദിച്ച പ്രോസിക്യൂഷന്‍ കാവ്യാമാധവന്റെ ഡ്രൈവറുടെ മൊഴി ദിലീപിന് എതിരാണെന്നും വ്യക്തമാക്കി.

ദിലീപിനെതിരെയുള്ള തെളിവുകള്‍ തുറന്ന കോടതിയില്‍ പറയാനാവില്ലെന്ന് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുവരെ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാര്‍ത്തകളിലുള്ളത് ദിലീപിനെതിരായ തെളിവുകളുടെ ഒരു അംശം മാത്രമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കേസില്‍ ദിലീപിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകളുടെ ഒരംശം മാത്രമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളത്. അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ തുറന്ന കോടതിയില്‍ അറിയിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ അത് അന്വേഷണത്തെയും വിചാരണയെയും ബാധിക്കും. ദിലീപ് മലയാള സിനിമയില്‍ വലിയ സ്വാധീനമുള്ള പ്രമുഖനാണെന്ന് പ്രതിഭാഗം തന്നെ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. അങ്ങനെയൊരു പ്രതിക്കെതിരായ തെളിവുകള്‍ പരസ്യമാക്കുന്നത് കേസിനെ ബാധിക്കും.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിന് ദിലീപ് സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയതിന് ദൃക്‌സാക്ഷികളുണ്ട്. ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നതു പോലെ ടവര്‍ ലൊക്കേഷന്‍ തെളിവുകള്‍ മാത്രമല്ല കേസില്‍ കണ്ടെത്തിയിട്ടുള്ളതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.

ലാവിലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കി.   കേസില്‍ പിണറായിയെ തെരഞ്ഞുപിടിച്ച് സിബിഐ ബലിയാടാക്കിയെന്നും കോടതി പറഞ്ഞു . കേസില്‍ കെഎസ്ഇബി ചെയർമാനും ഉദ്യോഗസ്ഥരും മാത്രമാണ് ഉത്തരവാദികളെന്നും 102 പേജുള്ള വിധിപ്രസ്താവത്തില്‍ ജസ്റ്റിസ് ഉബൈദ് പറഞ്ഞു.

പിണറായി അടക്കം മൂന്നു പ്രതികൾ വിചാരണ നേരിടേണ്ട . എന്നാല്‍ 2 മുതൽ 4 വരെയുള്ള പ്രതികൾ വിചാരണ നേരിടണം . പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായകമായ കേസില്‍ തുറന്ന കോടതിയിലാണ് വിധി പ്രസ്താവിച്ചത്. 102 പേജുള്ള വിധിയാണ് ജസ്റ്രിസ് പി. ഉബൈദിന്റെ ബെഞ്ച് പ്രഖ്യാപിച്ചത്. പാർട്ടി നിലപാട് കോടതി ശരിവച്ചെന്ന് സിപിഎം കേന്ദ്രനേതൃത്വം പറഞ്ഞു.

സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ അപൂര്‍ണമാണെന്നു വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴു പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. തുടര്‍ന്ന് റിവിഷന്‍ ഹര്‍ജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനായി ഹൈക്കോടതിയില്‍ ഹാജരായത്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാര്‍ ലാവ്ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം.  യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാര്‍ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

നിര്‍മ്മാതാവ് പിരിവ് നല്‍കാന്‍ വിസമ്മതിച്ചതിനെതുടര്‍ന്ന് ഷൂട്ടിങ് സെറ്റില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഗുണ്ടായിസം. ഷൂട്ടിങ്ങ് പൊതുജനത്തിന് തടസമാണെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ ചിത്രീകരണം തടസപ്പെടുത്തുകയായിരുന്നു. പത്തനാപുരത്ത് താലൂക്ക് ഓഫീസിന് സമീപം ചിത്രീകരണം നടത്തുന്നതിനിടെയാണ് സംഭവം. സംഭവത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് നിര്‍മ്മാതാവിനുണ്ടായത്.

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും പ്രധാനകഥാപാത്രങ്ങളാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥ് എന്ന സിനിമയുടെ ചിത്രീകരണമാണ് പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്. സംഭവത്തില്‍ എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നിര്‍മാതാവ് പത്തനാപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

മണിയന്‍ പിള്ള രാജു, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി തുടങ്ങിയ പന്ത്രണ്ടോളം താരങ്ങള്‍ ലൊക്കേഷനിലുള്ളപ്പോഴായിരുന്നു സംഘം എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ സിനിമാ പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്നു.

നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള നടന്‍ ദിലീപിനെതിരേ പുതിയ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചതായി പ്രതി പറഞ്ഞെങ്കിലും അന്വേഷണസംഘം അത് വിശ്വസിച്ചിട്ടില്ലെന്നും പ്രതി രക്ഷപെടാന്‍വേണ്ടിയാണ് ഇങ്ങനെ പറഞ്ഞതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപ് ‘കിംഗ് ലയര്‍’ ആണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു. പ്രതിഭാഗം വാദത്തിന് ശേഷം ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ പ്രോസിക്യൂഷന്‍വാദം തുടരുകയാണ്.
പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉന്നയിക്കുന്ന വാദങ്ങൾ….

 

“പള്‍സര്‍ സുനി കാവ്യ മാധവന്റെ വാഹനം ഓടിച്ചിട്ടുണ്ട്. സുനിയെ കണ്ടതായി കാവ്യയും സമ്മതിച്ചിട്ടുണ്ട്. കീഴടങ്ങുന്നതിന് മുന്‍പ് കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ സുനി എത്തിയിരുന്നു. ദിലീപ് 25000 രൂപ കാവ്യ വഴി സുനിക്ക് നല്‍കി. കാവ്യയുടെയും കുടുംബത്തിന്റെയും തൃശൂര്‍ യാത്രയില്‍ സുനിയാണ് കാര്‍ ഓടിച്ചത്. കേസില്‍ 15 പേരുടെ രഹസ്യമൊഴിയെടുത്തു. ദിലീപിനെയും സുനിയെയും ഒരുമിച്ച് കണ്ടെന്ന് തൃശൂര്‍ ടെന്നീസ് ക്ലബ്ബ് ജീവനക്കാരന്റെ രഹസ്യമൊഴിയുണ്ട്. മൊബൈലും സിംകാര്‍ഡും നശിപ്പിച്ചതായി പ്രതി പറഞ്ഞെങ്കിലും അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല. പ്രതി രക്ഷപെടാന്‍വേണ്ടിയാണ് ഇങ്ങനെ പറഞ്ഞത്. മൊബൈല്‍ ഫോണും സിംകാര്‍ഡും കണ്ടെത്തേണ്ടതുണ്ട്. ഇതെല്ലാം പരിഗണിച്ച് ദിലീപിന് ജാമ്യം നല്‍കരുത്..”

ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ ജയിലില്‍നിന്നെഴുതിയ കത്തില്‍ അഭിസംബോധന ചെയ്തു എന്ന കാരണത്താല്‍ ഒരാളെ പ്രതിയാക്കുന്ന കീഴ്‌വഴക്കം ശരിയല്ലെന്ന് ദിലീപിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഡ്വക്കേറ്റ് രാമന്‍പിള്ള നേരത്തേ വാദിച്ചിരുന്നു. ദിലീപിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനാണ് പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ശ്രമിക്കുന്നതെന്നും സുനി ജയിലില്‍നിന്ന് എഴുതിയെന്ന് പറയപ്പെടുന്ന കത്തിന്റെ കരട് തയ്യാറാക്കി നല്‍കിയത് ദിലീപിനെ കുടുക്കാന്‍ ശ്രമിച്ച, ജയിലിന് പുറത്തുനിന്നുള്ള ചിലരാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ഇന്നലെ മൂന്നരമണിക്കൂറോളം നീണ്ട വാദത്തില്‍ ഉന്നയിച്ചതിന് സമാനമായ ആരോപണങ്ങളാണ് പ്രതിഭാഗം അഭിഭാഷകന്‍ ഇന്നും തുടര്‍ന്നത്. പത്തരയോടെ ആരംഭിച്ച വാദത്തില്‍ കള്ളസാക്ഷികളെ സൃഷ്ടിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നായിരുന്നു രാമന്‍പിള്ളയുടെ പ്രധാന വാദം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുനില്‍കുമാറിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കത്ത് തെളിവായി സ്വീകരിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ സമൂഹത്തില്‍ മാന്യമായി കഴിയുന്ന പലര്‍ക്കെതിരെയും ആരോപണവുമായി ആളുകളെത്തുമെന്നും പ്രതിഭാഗം വാദിച്ചു. പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായതിന് ശേഷമേ ജാമ്യാപേക്ഷയില്‍ എപ്പോള്‍ കോടതി തീരുമാനമെടുക്കുമെന്ന് പറയാനാവൂ.

ഇംഗ്ലണ്ടിൽ റോയൽ ടൺബ്രിഡ്ജിൽ നടന്ന  സെക്സ് ഫെസ്റ്റിനിടയിൽ 50 വയസുള്ള ഒരു പുരുഷൻ മരിച്ചു. അവശയായ ഒരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Image result for flamefest-sex-festival-man-dead-and-woman-flown-to-hospital

ചൊവ്വാഴ്ച  പുലർച്ചെ 6 മണിയോടെയാണ് ഫെസ്റ്റിൽ പങ്കെടുത്തയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്ന് പോലീസ് പറഞ്ഞു. അബോധാവസ്ഥയിലായ സ്ത്രീയെ പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്

Image result for flamefest-sex-festival-man-dead-and-woman-flown-to-hospital

കഴിഞ്ഞ ദിവസം മലപ്പുറത്ത് പ്രസവ സമയത്ത് ആശുപത്രിയില്‍ കൊണ്ടു പോകാത്തതിനെ തുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവത്തില്‍ പ്രതികരിച്ച് ഡോ. ഷിംന അസീസ്. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് കുടുംബം വിലക്കിയിരുന്നു.

ഷിംന അസീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡോക്ടര്‍ക്ക് നഗ്നത കാണാമോ…പ്രസവം കാണാമോ…ശരീരം വെളിവാക്കാമോ…

ഞാനൊരു മലപ്പുറത്തുകാരി മുസ്ലിം സ്ത്രീയാണ്. അസീസിനും ആയിഷക്കും ജനിച്ചതിലുമപ്പുറം കാരണങ്ങളാല്‍ ഇസ്ലാമെന്ന എന്റെ വിശ്വാസത്തെ മുറുകെ പിടിക്കാന്‍ ഇഷ്ടപ്പെടുന്നവള്‍.

ഞാനൊരു ഡോക്ടറും കൂടിയാണ്.എനിക്ക് രണ്ട് മക്കള്‍. രണ്ട് പ്രസവവും ആശുപത്രിയില്‍ നിന്ന്. രണ്ടാമത് സിസേറിയന്‍ ചെയ്തത് എന്റെ തന്നെ പ്രഫസര്‍. കൂട്ടുകാരുടെ കലപിലക്കിടയിലായിരുന്നു സര്‍ജറി.

സ്വന്തം താല്‍പര്യമൊന്നു കൊണ്ടു മാത്രം മെഡിക്കല്‍ സയന്‍സ് പഠിക്കാന്‍ തീരുമാനിച്ചവള്‍. ആദ്യവര്‍ഷം അനാട്ടമി പഠിപ്പിക്കാന്‍ കിടന്നു തന്ന മൃതശരീരങ്ങളായിരുന്നു എന്റെ ആദ്യരോഗികള്‍. നൂല്‍ബന്ധമില്ലാതെ കിടന്ന അവരെ നേരെ നോക്കാന്‍ പോലും രണ്ട് ദിവസം എനിക്ക് നാണം തോന്നിയിരുന്നു. പിന്നെ മനസ്സിലായി ജീവനൊഴികെ ബാക്കിയെല്ലാം അവര്‍ക്കും എനിക്കും സമമെന്ന്. അസ്തിത്വം ഇതാണ്, വസ്ത്രമെന്ന മറയ്ക്കപ്പുറം എല്ലാവരും മണ്ണില്‍ അഴുകാനുള്ളവരെന്ന തിരിച്ചറിവ് ആണിയടിച്ച് ഉറപ്പിച്ചു.

രണ്ടാം വര്‍ഷം ആദ്യ ക്ലിനിക്കല്‍ ക്ലാസില്‍ എന്റെ ആദ്യ കേസായി ഞാന്‍ കണ്ടത് വൃഷ്ണസഞ്ചിയിലേക്കിറങ്ങിയ കുടലിറക്കം. രോഗിയുടെ നാണം കണ്ട് അസ്വസ്ഥയായി. സ്വകാര്യഭാഗം കാണിക്കേണ്ടി വരുന്ന രോഗിയെ സമാധാനിപ്പിക്കാനും, കാണുന്നത് ഡോക്ടറാണ്, വിഷമിക്കേണ്ട എന്ന് പറയാനും പഠിച്ചത് ഏതാണ്ടൊരാഴ്ച കൊണ്ടായിരുന്നു.

ആദ്യമായി പ്രസവം കാണാന്‍ കൂടെ പുരുഷസുഹൃത്തുക്കളുണ്ടായിരുന്നു, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍. പ്രസവം നടക്കുന്ന അവയവം ശ്രദ്ധിക്കാതെ അവര്‍ നിന്ന് വിയര്‍ക്കുന്നുണ്ടായിരുന്നു. ആ അമ്മയുടെ കരച്ചില്‍ സഹിക്കാന്‍ വയ്യാതെ അവര്‍ രണ്ടു പേരും ഇടക്ക് വെച്ച് ഇറങ്ങിപ്പോയി. അവരുടെ പ്രസവം കഴിഞ്ഞപ്പോഴേക്കും കണ്ടു നിന്ന ഞങ്ങള്‍ക്കെല്ലാം ഒന്ന് പെറ്റെണീറ്റ ആശ്വാസമായിരുന്നു.

പ്രസവസമയത്ത് പുരുഷ ഗൈനക്കോളജിസ്റ്റിനോളം കരുണ സ്ത്രീകളില്‍ കണ്ടിട്ടില്ല. പ്രസവസമയത്ത് ഡോക്ടറോ സ്റ്റാഫോ അവയവം ശ്രദ്ധിക്കാറില്ല, അതിനൊട്ട് കഴിയുകയുമില്ല. രണ്ടാളെ രണ്ടിടത്താക്കാന്‍ വേണ്ടി പണി പതിനെട്ടും പയറ്റുന്നതിനിടക്ക് ഓരോ സങ്കീര്‍ണതയും ഒഴിവാക്കാന്‍ ഡോക്ടര്‍ ശ്രദ്ധിക്കുന്നുണ്ടാകും. കുഞ്ഞ് കിടക്കുന്ന നിലയൊന്ന് മാറിയാല്‍, അമ്മ അപ്രതീക്ഷിതമായി പ്രഷര്‍ കൂടി ബോധരഹിതയായാല്‍, പ്രസവശേഷം മറുപിള്ള വേര്‍പെട്ടില്ലെങ്കില്‍…

മലപ്പുറത്ത് വീണ്ടും മാതൃമരണം. എന്റെ സമുദായം, എന്റെ നാട്. ചികിത്സ വേണ്ടെന്ന് വെക്കുന്ന ഗര്‍ഭിണി…’ഒത്താച്ചി’ എന്ന് ഞങ്ങള്‍ വിളിക്കുന്ന ക്ഷൗരജോലി ചെയ്യുന്ന കുടുംബത്തിലെ സ്ത്രീകളാണ് അവിടത്തെ ഡോക്ടര്‍മാര്‍. വേദനയല്ല, ഒരു തരം വൈരാഗ്യബുദ്ധിയാണ് തോന്നുന്നത്. മറ്റാരോടുമല്ല, സ്വയം തന്നെ. ഇത്രയൊക്കെ മെനക്കെട്ടിട്ടും, പറഞ്ഞ് കൊണ്ടിരുന്നിട്ടും, പറഞ്ഞത് തന്നെ പറഞ്ഞിട്ടും…നാണക്കേട് തോന്നുന്നു…

ഇരുട്ടറയില്‍ പിടഞ്ഞ് തീരാനുള്ളതായിരുന്നില്ല പെണ്ണേ നിന്റെ ജീവന്‍. ഞങ്ങളാരും നിന്റെ നഗ്നതയില്‍ ഭ്രമിക്കുകയോ നിന്നെ പരിഹസിക്കുകയോ ഞങ്ങള്‍ക്കിടയിലെ പുരുഷന്‍മാര്‍ ആമ്നിയോട്ടിക്ക് ദ്രവവും ചോരയും നനച്ച നിന്റെ കുഞ്ഞിന്റെ മൂര്‍ദ്ധാവ് പുറത്ത് വരുന്നുണ്ടോ എന്ന് നോക്കാതെ അവയവദര്‍ശനം നടത്തി സായൂജ്യമടയുകയോ ചെയ്യില്ലായിരുന്നു.

ഞാനും നീയും വിശ്വസിക്കുന്ന ഇസ്ലാമും പടച്ചോനും മനപൂര്‍വ്വം ചികിത്സ നിഷേധിച്ച് ആ കുഞ്ഞിന് തള്ളയില്ലാതാക്കിയതിന് നിന്നെയും വീട്ടുകാരെയും തോളില്‍ തട്ടി പ്രശംസിച്ച് ജന്നാത്തുല്‍ ഫിര്‍ദൗസിലേക്ക് എന്‍ട്രി തരുമെന്ന് വിശ്വസിക്കാനാവുന്നില്ല…

മുലപ്പാലിന് തൊള്ളകീറിക്കരയുന്ന പൈതലിനെ ഓര്‍ത്തിട്ട് നെഞ്ച് പിടയുന്നു. അത് ഒരു വലിയ വിവരക്കേട് കൊണ്ടാണെന്ന് ഓര്‍ക്കുമ്പോള്‍, അതും എന്റെ മഞ്ചേരിയിലെന്നറിയുമ്പോള്‍ ആറു കൊല്ലം കൊണ്ട് കഴുത്തില്‍ കയറിയ കറുത്ത കുഴല്‍ വലിച്ചെറിഞ്ഞ് ഒരു പോക്ക് പോകാനാണ് തോന്നുന്നത് …പടച്ചോനേ, നിന്റെ കൗമിനെ നീ തന്നെ കാക്ക്

NB: കിട്ടിയ തക്കത്തിന് ഇസ്ലാമിനെ എതിര്‍ക്കാനും പുച്ഛിക്കാനും അവഹേളിക്കാനും ഈ പോസ്റ്റ് ഉപയോഗിക്കുന്നവരെ കണ്ണും പൂട്ടി ബ്ലോക്ക് ചെയ്യുന്നതായിരിക്കും.അതല്ല ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. എത്ര പ്രിയപ്പെട്ടവരായാലും…

ഒരു അനാഥ പെണ്ണ് കുട്ടിയുടെ കല്യാണത്തിന് സമ്മാനമായി നല്‍കാന്‍ തലസ്ഥാനത്തെ ഒരു പ്രമുഖ തുണിക്കട വ്യവസായി കൊടുത്തുവിട്ട 36,000 രൂപയുടെ ചുവന്ന കല്യാണ പട്ടുസാരി അടിച്ചു മാറ്റി പകരം 3000 രൂപയുടെ ഉടുത്തു പഴകിയ പച്ച പട്ടുസാരി പുതിയ കവറില്‍ ഇട്ടുനല്‍കിയവനെ….. പാളയം സംസം ഹോട്ടലില്‍ നിന്നും ചിക്കന്‍ ഷവാര്‍മ്മയും, നികുഞ്ചം ഹോട്ടലില്‍ നിന്നും പെപ്പര്‍ ബീഫും തിന്ന്, ചാനല്‍ അവതാരികയും തിരുവനന്തപുരത്തെ ഒരു ബോഡി ബില്‍ഡറുടെ പഴയ ഡിംഗ്ഗോള്‍ഫിക്കേഷനുമായിരുന്ന അവതാരികയായ ഭാര്യയുടെ ഒപ്പം രതിവിളയാട്ടവും നടത്തി കുളിയും തേവാരവുമില്ലാതെ പുണ്യപവിത്രമായ ശബരിമലയില്‍ കയറിനിരങ്ങി ആത്മീയം പ്രസംഗിക്കുന്നവനെ….. മലയാളി ഹൗസിന്റെ പരിപാടിയില്‍ അര്‍ദ്ധരാത്രി തന്റെയൊപ്പം അഭിനയിച്ച അന്യമതക്കാരിയായ ഒരുവളുമായി ഒരേ കുളിമുറിയില്‍ ഒരേസമയത്തുകയറി വാതിലടച്ച് മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ചവനെ….. ഹിന്ദുകളുടെ മുന്നില്‍ ഓറല്‍ ഫക്കിനായി കുമ്പിട്ടും, മുസ്ലിങ്ങളുടെ മുന്നില്‍ ആസ്ഫക്കിനായി കുനിഞ്ഞും നിന്നുകൊണ്ട് ഹിന്ദു  മുസ്ലീം ബന്ധം ശക്തിപ്പെടുത്തുന്നവനാണ് താനെന്ന് മാധ്യമങ്ങളോട് കീറിവിളിക്കുന്നവനെ….. രാവിലെ സദാചാരം പ്രസംഗിച്ച് രാത്രി വ്യഭിചാരം നടത്തുന്നവനെ….. ശ്രീ ഗോകുലം ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഒരു വനിത ഡോക്ടറുടെ കാല്‍മുട്ടിന്റെ ബലം മര്‍മ്മത്തില്‍ അറിഞ്ഞു ബോധംകെട്ടു നിലത്തുവീണവനെ….. മനസ്സിലെ കറുത്ത നിറം സ്വന്തം വസ്ത്രത്തിന്റെ നിറമാക്കിയവനെ….. സ്വാര്‍ത്ഥതാല്പര്യത്തിനായി വിക്കി നോക്കിനക്കി സമൂഹത്തേയും, സംസ്!കാരത്തേയും വഞ്ചിക്കുന്ന കുറുക്കന്റെ ബുദ്ധിയുള്ള തൊലിവെളുത്തവനെ….. പണത്തിനും പ്രശസ്തിക്കും വേണ്ടി നെറികെട്ട കര്‍മ്മങ്ങള്‍ ചെയ്യുന്നവനെ….. കൈയില്ലാത്തവര്‍ കണ്ടാല്‍ കൈവെച്ചുകെട്ടി അടികൊടുത്തു പോകുന്ന അവസരവാദിയായ ഒരു കാളകൂട വര്‍ഗ്ഗീയ വിഷത്തിന്റെ ഒപ്പം എന്നെപ്പോലൊരു ഭ്രാന്തനും, ഭീരുവും, അയോഗ്യനും, കപടനും, വിഡ്ഢിയുമായവനെ ചേര്‍ത്തുവെച്ചുകൊണ്ട് ശ്രീ നരേന്ദ്ര മോദിയെ വിജയിപ്പിക്കാന്‍ തൂലികയും, ബുദ്ധിയും ചിലവാക്കിയ ഒരു മഹാന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടു.

ലോകത്തിലെ ഏറ്റവും വലിയ സമൂസയെന്ന റെക്കോര്‍ഡ് ഇനി ലണ്ടന്റെ ‘അടുക്കളയില്‍’. 153.1 കിലോഗ്രാം ഭാരമുള്ള സമൂസ നിര്‍മ്മിച്ചാണ് ലണ്ടനിലെ മുസ്ലിം എയ്ഡ് ചാരിറ്റി പ്രവര്‍ത്തകര്‍ റെക്കോര്‍ഡ് തീര്‍ത്തത്. പന്ത്രണ്ടോളം വരുന്ന മുസ്ലിം എയ്ഡ് ചാരിറ്റി പ്രവര്‍ത്തകര്‍ ചേര്‍ന്ന് കിഴക്കന്‍ ലണ്ടനിലെ ഒരു പള്ളിയില്‍ പ്രത്യേകം നിര്‍മ്മിച്ച പാത്രത്തിലാണ് ഭീമന്‍ സമൂസ പൊരിച്ചെടുത്തത്. ഏകദേശം 15 മണിക്കൂര്‍ സമയം കൊണ്ടാണ് സമൂസ നിര്‍മ്മാണവും പാകപ്പെടുത്തലും പൂര്‍ത്തിയായത്.

2012ല്‍ വടക്കന്‍ ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോര്‍ഡ് കോളേജ് നിര്‍മ്മിച്ച 110.8 കിലോഗ്രാം സമൂസയുടെ റെക്കോര്‍ഡാണ് ഈ ഭീമന്‍ സമൂസ തകര്‍ത്തത്. സമൂസയ്ക്ക് വേണ്ടി കൂട്ടൊരുക്കുമ്പോള്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അത് വേവിച്ചെടുക്കുമ്പോള്‍ പൊട്ടി പോവുമോ എന്നായിരുന്നു തന്റെ പേടിയെന്ന് ഭീമന്‍ സമൂസയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഫരീദ് ഇസ്ലാം പറയുന്നു. എന്നാല്‍ പൊരിച്ചെടുത്തപ്പോഴും യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും സംഭവിച്ചില്ലെന്നും ത്രികോണാകൃതി നഷ്ടപ്പെട്ടില്ലെന്നും ഗിന്നസ് റെക്കോര്‍ഡ് വിധികര്‍ത്താവ് പ്രവീണ്‍ പട്ടേല്‍ പറഞ്ഞു. മികച്ച നേട്ടമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂസയ്ക്ക് രുചിയും ഗുണവും കുറവില്ലെന്ന ഫുഡ് ടേസ്റ്റ് പ്രതിനിധിയുടെ വിധി കൂടി വന്നതോടെ പന്ത്രണ്ടംഗ സംഘം ആവേശത്തിലായി. എന്തായാലും ഭീമന്‍ സമൂസയെന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ട് തുടങ്ങിയ പരിശ്രമം വിജയത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് പരിപാടിയുടെ സംഘാടകര്‍. റെക്കോര്‍ഡ് രേഖപ്പെടുത്തിയതിനു ശേഷം സമൂസ പ്രദേശവാസികള്‍ക്ക് വിതരണം ചെയ്തു.

RECENT POSTS
Copyright © . All rights reserved