Latest News

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ ‘കസ്റ്റഡിയിലെ സെല്‍ഫി’ എന്ന അടിക്കുറിപ്പോടെ രണ്ട് പൊലീസുകാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രണ്ട് പൊലീസുകാരുടെ ഇടയില്‍ ദിലീപ് നില്‍ക്കുന്ന സെല്‍ഫിയാണ് കസ്റ്റഡിലായ ദിലീപിനൊപ്പം പൊലീസുകാരെടുത്ത ഫോട്ടോ എന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്നത്. സംഗതി കാര്യമായപ്പോള്‍ വിശദീകരണവുമായി ചിത്രത്തിലെ പൊലീസ് ഉദ്യോഗസ്ഥന്‍ അരുണ്‍ സൈമണ്‍ തന്നെ രംഗത്തെത്തി.

നീല ഷര്‍ട്ടിട്ട് നില്‍ക്കുന്ന ദിലീപിനൊപ്പം സെല്‍ഫി അരുണ്‍ സൈമണും മറ്റൊരു പൊലീസുകാരനും നില്‍ക്കുന്നയാണ് വിവാദമായത്. സമാനമായ നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചാണ് ദിലീപിനെ പൊലീസ് ആലുവ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോയതും. ഇതോടെയാണ് ഫോട്ടോ വൈറലായി. ദിലീപിന് കസ്റ്റഡിയില്‍ ലഭിക്കുന്ന വി.ഐ.പി. പരിഗണനയായും കേസില്‍ നിന്ന് ദിലീപ് എളുപ്പത്തില്‍ രക്ഷപ്പെടും എന്നതിന്റെ സൂചനയായും വ്യാഖ്യാനിച്ചു കൊണ്ടുള്ള വിമര്‍ശനവുംചിത്രം ഉയര്‍ത്തി.

കാര്യങ്ങള്‍ കൈവിട്ടുതുടങ്ങിയതോടെയാണ് ഫോട്ടോയിലുള്ള അരുണ്‍ സൈമണ്‍ വിശദീകരണവുമായി രംഗത്ത് എത്തിയത്. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് അരുണ്‍. എന്നാല്‍ അത് ദിലീപ് കസ്റ്റഡിയിലുള്ളപ്പോള്‍ എടുത്തതല്ല, ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിന് ദിലീപ് വന്നപ്പോള്‍ എടുത്ത സെല്‍ഫിയാണെന്നാണ് അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

യുവനടിക്കുനേരെ അര്‍ധരാത്രിയിലുണ്ടായ ആക്രമണത്തിനു വഴിവച്ചത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ദുബായ് സ്‌റ്റേജ് ഷോയില്‍ നടന്ന സംഭവങ്ങള്‍. ഒരുകാലത്ത് ദിലീപിന്റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു നടി. നിരവധി സിനിമകളില്‍ ദിലീപിന്റെ നായിക.  എന്നാല്‍ ദിലീപിന്റെ അന്നത്തെ ഭാര്യ മഞ്ജു വാര്യരോട് അടുപ്പം സ്ഥാപിച്ച നടി ദിലീപുമായി പതിയെ അകന്നു.

2013ല്‍ ദിലീപിനൊപ്പം കാവ്യ, ഊര്‍മിള ഉണ്ണി, നാദിര്‍ഷ, ആക്രമിക്കപ്പെട്ട നടി എന്നിവര്‍ ഗള്‍ഫില്‍ സ്‌റ്റേജ് ഷോയ്ക്ക് പോയി. ദിലീപിന്റെയും നടിയുടെയും ജീവിതം മാറ്റിമറിച്ച യാത്രയായിരുന്നു അത്. ഒരുദിവസം ഹോട്ടല്‍ റൂമില്‍ ദിലീപും കാവ്യയും അടുത്തിടപഴകുന്നത് നടിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ അക്കാര്യം നാട്ടിലുള്ള മഞ്ജുവിനെ അറിയിച്ചു. ഇതോടെ ദിലീപിന്റെ കുടുംബജീവിതത്തില്‍ വിള്ളല്‍വീണു. അന്നൊന്നും ആരാണ് തന്നെ ഒറ്റിയതെന്ന കാര്യം ദിലീപ് അറിഞ്ഞിരുന്നില്ല. കാവ്യയുമായുള്ള ബന്ധം നടി മഞ്ജുവിനോട് പറഞ്ഞെന്ന കാര്യം പിന്നീട് ദിലീപ് അറിഞ്ഞു. ഇതോടെ ദിലീപിന്റെ ശത്രുത ഇരട്ടിച്ചു.

പിന്നീട് നടിയുടെ അവസരങ്ങളെല്ലാം നഷ്ടപ്പെടുത്തിയാണ് ദിലീപ് പ്രതികാരം ചെയ്തത്. വൈശാഖിന്റെ കസിന്‍സ് എന്ന ചിത്രത്തില്‍ നടി കരാറൊപ്പിട്ടിരുന്നു. അവസാന നിമിഷം നടിയെ പുറത്താക്കി. അന്വേഷിച്ചപ്പോള്‍ ദിലീപാണ് പിന്നില്‍ പ്രവൃത്തിച്ചത് എന്നറിഞ്ഞത്രെ. തുടര്‍ന്ന് അമ്മയില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടരെ തുടരെ അവസരങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. വല്ലപ്പോഴും മലയാളത്തില്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും മുഖ്യധാര ചിത്രങ്ങളായിരുന്നില്ല.

ശ്യാമപ്രസാദിന്റെ ഇവിടെ മാത്രമാണ് ആ കാലയളവില്‍ നടിക്ക് ലഭിച്ച ചിത്രം. 2010 ല്‍ റിലീസ് ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലാണ് ദിലീപും നടിയും ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. 2011 ല്‍ റിലീസ് ചെയ്ത അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന ചിത്രം വരെ നടിക്ക് മലയാളത്തില്‍ നല്ല അവസരങ്ങളുണ്ടായിരുന്നു. പിന്നീട് അവസരങ്ങള്‍ നഷ്ടപ്പെട്ട നടി കന്നടയിലും തെലുങ്കിലും ശ്രമിച്ചുകൊണ്ടിരുന്നു. അതിന് ശേഷം മലയാളത്തില്‍ നല്ല ചിത്രങ്ങളൊന്നും ലഭിച്ചില്ല. ദിലീപുമായുള്ള ശത്രുതയാണ് കാരണം എന്ന് അന്ന് മുതല്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനിടെ മലയാളത്തിലെ തന്റെ അവസരങ്ങള്‍ മുടക്കുന്നത് ഒരു സൂപ്പര്‍താരമാണെന്ന് നടി ചില അഭിമുഖങ്ങളില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

പൊലീസിന്റെ കസ്റ്റഡി അപേക്ഷയെ എതിര്‍ത്തുകൊണ്ട് അ‌ഭിഭാഷകനായ രാംകുമാര്‍ മുഖേന ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയുടെ പകര്‍പ്പ് പുറത്ത്. പത്താം നമ്പറായി നല്‍കിയിട്ടുള്ള സംഭവത്തെ ആദ്യ കുറ്റപത്രം നല്‍കിയതിന് ശേഷമാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

ഒന്നാം നമ്പറായി പറഞ്ഞിട്ടുള്ള സംഭവം രണ്ട് സ്ത്രീകള്‍ തമ്മിലുള്ള അസ്വാഭാവികമായ ബന്ധത്തെക്കുറിച്ചുള്ളതാണ്. നടിക്കെതിരെ വൈരാഗ്യമുള്ളത് ഈ സ്ത്രീകളുടെ മനസ്സിലാണ്, അല്ലാതെ കുറ്റാരോപിതനില്ല എന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് ജാമ്യമില്ല. തെളിവുകള്‍ കെട്ടിച്ചമച്ചതും കൃത്രിമവുമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ജാമ്യാപേക്ഷ പരിഗണിക്കുന്നത് കസ്റ്റഡി കാലാവധി തീരുന്നതുവരെ മാറ്റിവയ്ക്കുകയാണെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി അറിയിച്ചു. ദിലീപിനെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം അംഗീകരിച്ചാണ് അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. നടിയെ ആക്രമിച്ച കേസിനു പിന്നിലുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.
അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ചേംബറിലാണ് ഹാജരാക്കിയ ദിലീപിനെ, പിന്നീട് ആലുവ പൊലീസ് ക്ലബിലേക്കു കൊണ്ടുപോയി. ഗൂഢാലോചന നടന്ന സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കുന്നതിനായി താരത്തെ മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. അതേസമയം, ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഇന്നുതന്നെ ദിലീപിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ സമീപിക്കുമെന്നാണു വിവരം. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. രാംകുമാറാണ് ദിലീപിനുവേണ്ടി ഹാജരാകുന്നത്.
20 വർഷം വരെ ശിക്ഷ കിട്ടാം; ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങൾ:

∙ ഇന്ത്യൻ ശിക്ഷാ നിയമം

376 (ഡി) – കൂട്ടമാനഭംഗം (ശിക്ഷ കുറഞ്ഞത് 20 വർഷം)

120 (ബി) – ഗൂഢാലോചന* (പീഡനത്തിനുള്ള അതേ ശിക്ഷ)

366 – തട്ടിക്കൊണ്ടുപോകൽ (10 വർഷം വരെ)

201 – തെളിവു നശിപ്പിക്കൽ (മൂന്നു മുതൽ ഏഴു വർഷം വരെ)

212 – പ്രതിയെ സംരക്ഷിക്കൽ (മൂന്നു വർഷം വരെ)

411- തൊണ്ടിമുതൽ സൂക്ഷിക്കൽ (മൂന്നു വർഷം)

506 – ഭീഷണി (രണ്ടു വർഷം വരെ)

342 – അന്യായമായി തടങ്കലിൽ വയ്ക്കൽ (ഒരുവർഷം വരെ)

∙ ഐടി ആക്ട്

66 (ഇ) – സ്വകാര്യത ലംഘിച്ച് അപകീർത്തികരമായ ചിത്രമെടുക്കൽ (മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും)

67 (എ)- ലൈംഗിക ചൂഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ (അഞ്ചു വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും)

(*ഗൂഢാലോചനക്കുറ്റം വിചാരണയിൽ തെളിയിക്കാൻ കഴിഞ്ഞാലേ ദിലീപിനെതിരായ മറ്റു കുറ്റങ്ങൾ നിലനിൽക്കൂ)

ദിലീപും നാദിര്‍ഷയുമടക്കമുള്ളവര്‍ പങ്കെടുത്ത അമേരിക്കന്‍ സ്റ്റേജ് ഷോയില്‍ ദിലീപ് നടി അക്രമിക്കപെട്ട വിഷയം സ്കിറ്റ് ആയി അവതരിപ്പിച്ചു പറ്റിച്ചത് പാവം അമേരിക്കന്‍ മലയാളികളെ.

നടി അക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയെ മുഖ്യപ്രതിയാക്കി പൊലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെയാണ് മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന അമേരിക്കന്‍ ഷോ നിശ്ചയിച്ചപ്രകാരം നടത്താന്‍ ദിലീപും സംഘവും തീരുമാനിച്ചത്. മനസാ വാചാ അറിയാത്ത കാര്യങ്ങള്‍ക്ക് താന്‍ ആരോപണമേല്‍ക്കുകയാണെന്നും തന്റെ ഇമേജ് തകര്‍ക്കാനുള്ള ‘ക്വട്ടേഷനാ’ണ് നടക്കുന്നതെന്നും പൊതുപരിപാടികളില്‍ പറഞ്ഞുകൊണ്ടിരുന്ന ദിലീപ് അമേരിക്കന്‍ സ്റ്റേജ് ഷോയില്‍ ഇക്കാര്യങ്ങൾ കോർത്തിണക്കി സ്കിറ്റ്   അവതരിപ്പിച്ചു.

ആ സ്കിറ്റ് ഇങ്ങനെ:

സ്റ്റേജിലേക്ക് കയറിവരുന്ന ദിലീപിനോട് ഇപ്പോഴത്തെ വിവാദം സംബന്ധിച്ച്‌ ഹരിശ്രീ യൂസഫ് ചോദിക്കുന്നു. ഇതിനിടെ അവിടെ ഓടിക്കൂടുന്ന ആളുകളോട് യൂസഫ് തന്റെ പഴ്സ് മോഷ്ഠിച്ചതായി ദിലീപ് പറയുന്നു. ഓടിക്കൂടിയവരുടെ കൂട്ടത്തില്‍ രമേശ് പിഷാരടിയും ധര്‍മ്മജനുമടക്കമുള്ളവര്‍ ഉണ്ട്. ദിലീപിന്റെ ആരോപണത്തോടെ നാട്ടുകാര്‍ യൂസഫിനെ കൈകാര്യം ചെയ്യുന്നു. അപ്പോഴാണ് ദിലീപിന്റെ ഡയലോഗ്. ‘ഇത്തരം പ്രചാരണമാണ് കേരളത്തില്‍ നടക്കുന്നത്’

നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ടിവി അവതാരക കൂടിയായ പ്രശസ്ത ഗായികയിലേക്കും .ദിലീപിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയപ്പോള്‍ നികുതി വെട്ടിപ്പ് പിടികൂടിയിരുന്നു. ആ സമയത്ത് തന്നെ ഈ ഗായികയുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. അന്ന്  ലക്ഷക്കണക്കിന് രൂപ പിഴയടച്ചാണ് കേസില്‍ നിന്നും ഇരുവരും തടിയൂരിയത് .

ഗായിക ദിലീപിന്റെ ബിനാമിയാണെന്നാണ് വിവരം.ഗായികയുടെ പേരില്‍ ദിലീപ് നിരവധി ഇടപാടുകള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. നോട്ട് നിരോധനത്തിന് മുന്‍പ് വലിയ ഒരു സംഖ്യ ഒരുമിച്ച്‌ ദിലീപ് ഗായികയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി ആദായനികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു . ഇതുകൂടാതെ വിവാഹത്തിന് മുന്‍പുതന്നെ കാവ്യയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ വസ്തു ദിലീപ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കാവ്യയുടെ പല ബന്ധുക്കളുടെ പേരിലും ഇതുപോലെ നിക്ഷേപമുണ്ട്. ഇതൊക്കെ അന്വേഷണ പരിധിയിലാണ്.

കാവ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗായിക അക്രമിക്കപെട്ട നടിയുമായുള്ള സൗഹൃദം ചില കാരണങ്ങള്‍ കൊണ്ട് ഒഴിവാക്കിയിരുന്നു. കാവ്യാ- ദിലീപ് ബന്ധത്തിന് ചുക്കാന്‍ പിടിച്ചതിന്റെ പേരിലാണ് നടി ഈ ഗായികയുമായി തെറ്റിയത് എന്നും റിപ്പോര്‍ട്ട് ഉണ്ട്.

നടിയെ ആക്രമിച്ച കേസിൽ നടനും എംഎൽഎയുമായ മുകേഷ് അടക്കം കൂടുതൽ പേരുടെ മൊഴികൾ രേഖപ്പെടുത്താൻ പൊലീസ് തീരുമാനം. ഒന്നര വർഷത്തോളം പൾസർ സുനി മുകേഷിന്റെ ഡ്രൈവറായി പ്രവർത്തിച്ച സാഹചര്യത്തിലാണ് ഇത്. ഈ കാലഘട്ടത്തിലാണ് നടിയെ ആക്രമിക്കാനുള്ള ആദ്യ ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തൽ.

എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തന്നോട് പൊലീസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് നടനും എംഎൽഎയുമായ മുകേഷ്. ദിലീപിന് പൾസർ സുനിയെ പരിചയപ്പെടുത്തി കൊടുത്തത് താനല്ലെന്നും മുകേഷ് പറഞ്ഞു.

ഇന്ന് രാവിലെ വളളിക്കീഴ് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്ന പരിപാടി കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് മുകേഷ് ഇക്കാര്യത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. കനത്ത സുരക്ഷയാണ് മുകേഷിന് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്. ചോദ്യം ചെയ്യൽ സംബന്ധിച്ച വാർത്തകൾ നിഷേധിച്ചാണ് മുകേഷ് സംസാരിച്ചത്.

“ചോദ്യം ചെയ്യലിനുള്ള നോട്ടീസ് തനിക്കിതുവരെ ലഭിച്ചിട്ടില്ല. ഇങ്ങിനെയൊരു സാധ്യത താൻ കാണുന്നില്ല. താനല്ല, ദിലീപിന് പൾസർ സുനിയെ പരിചയപ്പെടുത്തി കൊടുത്തത്. ഇത് സംബന്ധിച്ച് ഇന്നലെ പറഞ്ഞതിൽ കൂടുതലായി യാതൊന്നും പറയാനില്ല”, അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.സുനിക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതായി അറിയില്ലായിരുന്നുവെന്നും അമിത വേഗത്തിൽ കാർ ഓടിക്കുന്നതിനാലാണ് പറഞ്ഞുവിട്ടതെന്നുമാണ് മുകേഷ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വാദം കേൾക്കും. ദിലീപിനെ കസ്റ്റഡിയിൽ ലഭിക്കണമെന്ന ആവശ്യവുമായി ഇന്ന് പൊലീസും കോടതിയിൽ എത്തുന്നുണ്ട്.

രാവിലെ പതിനൊന്ന് മണിക്കാണ് ദിലീപിനെ അങ്കമാലി കോടയിൽ ഹാജരാക്കുക. അഡ്വ രാംകുമാർ ദിലീപിന് വേണ്ടി ഹാജരാകും. കഴിഞ്ഞ ദിവസം ദിലീപിനെ റിമാന്റ് ചെയ്ത ഉടൻ തന്നെ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഇത് കോടതി തള്ളിയിരുന്നു.

ഇതിന് പുറമേ കേസിന് പുറകിലെ പങ്കുമായി ബന്ധപ്പെട്ട് ദിലീപിന്റെ അനുജൻ അനൂപ്, ഉറ്റസുഹൃത്ത് നാദിർഷ, ഡ്രൈവർ അപ്പുണ്ണി എന്നിവരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തേക്കും. കേസിൽ അനൂപിന് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ സംശയം. അതേസമയം നാദിർഷയ്ക്ക് സംശയത്തിന്റെ ആനുകൂല്യം അന്വേഷണ സംഘത്തിൽ നിന്നുണ്ടെന്നാണ് വിവരം.

വരുംദിവസങ്ങളിൽ ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി, അനുജൻ അനൂപ് എന്നിവരെ കൂടുതൽ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. ഇതിന് പുറമേ നാദിർഷയുടെ പങ്കിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം ഇന്ന് ദിലീപ് സമർപ്പിക്കുന്ന ജാമ്യാപേക്ഷ കോടതി അനുവദിക്കാൻ സാധ്യതയില്ല. കേസുമായി ബന്ധപ്പെട്ട സാക്ഷികളെയും തെളിവുകളെയും സ്വാധീനിക്കാൻ പ്രതിക്ക് സാധിക്കുമെന്ന കാരണം പൊലീസ് ചൂണ്ടിക്കാട്ടും.

ആലുവ സബ് ജയിലിൽ മോഷണം കൊലക്കേസ് പ്രതികൾക്കൊപ്പമാണ് ദിലീപിനെ പാർപ്പിച്ചിരിക്കുന്നത്. നടൻ ആദ്യമായാണ് ഒരു കേസിൽ അറസ്റ്റിൽ കഴിയേണ്ടി വരുന്നത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അങ്കമാലി കോടതിയിലെത്തിച്ചപ്പോൾ കൂകി വിളിച്ചാണ് ജനം വരവേറ്റത്. ദിലീപിനെ മാത്രമല്ല അദ്ദേഹത്തിന്റെ അഭിഭാഷകൻ രാംകുമാറിനെയും സഹോദരൻ അനൂപിനെയും കൂകി വിളിച്ചു.

രാവിലെ 9.45 ഓടെയാണ് ദിലീപിനെയും കൊണ്ട് പൊലീസ് വാഹനം ആലുവ സബ് ജയിലിൽനിന്നും അങ്കമാലിയിലെ കോടതിയിലേക്ക് തിരിച്ചത്. കനത്ത പൊലീസ് സുരക്ഷയിലാണ് ദിലീപിനെ കൊണ്ടുപോയത്. യാത്രയ്ക്കിടയിൽ റോഡിനിരുവശവും നിന്ന് ജനങ്ങൾ ദിലീപിനെതിരെ മുദ്രാവാക്യം വിളിച്ചു. കോടതിക്കു സമീപത്തായി ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. കോടതിക്കു ചുറ്റുമുളള കെട്ടിടത്തിനു മുകളിലും ജനക്കൂട്ടം കാണാമായിരുന്നു.

10.15 ഓടെയാണ് ദിലീപിനെയും കൊണ്ട് പൊലീസ് വാഹനം കോടതിയിലെത്തിയത്. വാഹനത്തിൽനിന്നും ദിലീപ് പുറത്തിറങ്ങവേ ജനക്കൂട്ടം കൂകി വിളിച്ചു. പൊലീസ് സുരക്ഷയിൽ ദിലീപ് കോടതിക്ക് അകത്തേക്ക് പോയി. പിന്നാലെയെത്തിയ ദിലീപിന്റെ അഭിഭാഷകൻ കെ.രാംകുമാറിനെയും സഹോദരൻ അനൂപിനെയും ജനം വെറുതെ വിട്ടില്ല. ഇരുവർക്കുനേരെയും ജനം കൂകി വിളിച്ചു.

കോടതിയിൽ ഹാജരാക്കിയ ദിലീപിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജനക്കൂട്ടത്തിനിടയിലെ കൂകി വിളികൾ കേട്ട് ദിലീപ് പൊലീസ് വാഹനത്തിലേക്ക് കയറി. 11.30 ഓടെ ദിലീപിനെയും കൊണ്ട് പൊലീസ് വാഹനം ആലുവ പൊലീസ് ക്ലബിലേക്ക് പോയി.

ഹൂസ്റ്റണ്‍: സ്വന്തം വിമാനം തകര്‍ന്ന് അമേരിക്കയില്‍ മലയാളികളായ ഡോക്ടര്‍മാര്‍ കൊല്ലപ്പെട്ടു. യുഎസ്സിലെ ഒഹിയോയിലാണ് മലയാളികളായ ഡോ.ഉമാമഹോശ്വര കാലപടപ്പ്(63) ഭാര്യ സീതാ ഗീത(61) എന്നിവര്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. ഉമാമഹേശ്വരയാണ് വിമാനം പറത്തിയിരുന്നത്.

ഒഹിയോവിലെ ബെവര്‍ളി വില്ലേജിന് സമീപമുള്ള തടാകത്തില്‍ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അപകടത്തിന് കാരണം വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചു.

മലയാളികളാണെങ്കിലും ആന്ധ്രാപ്രദേശിലെ മച്ചിലപട്ടണം സ്വദേശികളായ ഇവര്‍ മനോരോഗ വിദഗ്ദരായിരുന്നു. ലോഗന്‍സ്‌പോര്‍ട്ടിലാണ് ഇവരുടെ താമസം. ലോഗന്‍സ്‌പോട്ട്, ഇന്ത്യാനപൊലിസ്, ഫോര്‍ട്ട് വെയ്ന്‍, ലാഫയെറ്റ, കൊക്കോമ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് ക്ലിനിക്കുകള്‍ ഉണ്ട്. അമേരിക്കയില്‍ അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ കൂടിയാണ് ഡോക്ടര്‍. ഫോട്ടോഗ്രാഫിയില്‍ നിരവധി ദേശീയ അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് ജയിലിലെ ആദ്യരാത്രി കരഞ്ഞു തീര്‍ക്കുകയായിരുന്നുവെന്ന് പോലീസിന്റെയും സഹതടവുകാരുടെയും വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ എല്ലാ അര്‍ത്ഥത്തിലും തിളങ്ങി നിന്ന താരത്തിന് തറയില്‍ വിരിക്കാന്‍ ഒരു പായും പുതപ്പും പോലീസ് നല്‍കി. വീട്ടില്‍ നിന്ന് ചോദ്യം ചെയ്യലിനായി പോയ ദിലീപിനെ അറസ്റ്റ് ചെയ്യുമെന്ന് വീട്ടുകാര്‍ പോലും കരുതിയിരുന്നില്ല. അറസ്റ്റ് രേഖപ്പെടുത്തുകയാണെന്ന് പോലീസ് പറഞ്ഞതോടെ മകളെ കാണണമെന്ന് ആവശ്യപ്പെട്ടും ദിലീപ് കരഞ്ഞു.

ജയിലില്‍ ദിലീപിന് കൂട്ടായുള്ളത് ഇതര സംസ്ഥാനക്കാരനായ കൊലക്കേസ് പ്രതിയാണ് കൊലക്കേസിലും മോഷണക്കേസിലും കഞ്ചാവുകേസിലും റിമാന്‍ഡിലായ നാലുപേരാണ് ദിലീപിന് ഒപ്പമുള്ളത്. ഇംഗ്ലീഷ് അക്ഷരം ‘എല്‍’ രൂപത്തിലുള്ള ഒരേയൊരു ജയില്‍ ബ്ലോക്കില്‍ 14 സെല്ലുകളാണുള്ളത്. ചെറിയ ജയിലാണെങ്കിലും ഇവിടെ തടവുകാരുടെ എണ്ണം കൂടുതലാണ്. 70 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ഇവിടെ ഇപ്പോള്‍ നൂറോളം തടവുകാരുണ്ട്. ആളുകളുടെ എണ്ണത്തില്‍ കുറവുള്ള രണ്ടാംനമ്പര്‍ സെല്ലില്‍ 523ാം നമ്പര്‍ തടവുകാരനായാണ് ദിലീപിനെ പാര്‍പ്പിച്ചിട്ടുള്ളത്.

ഒഡിഷ സ്വദേശിയായ കൊലക്കേസ് പ്രതിയാണ് ഒപ്പമുള്ളത്. ഇടപ്പള്ളി റെയില്‍വേ പാളത്തിനുസമീപം മലയാളി മരിച്ച സംഭവത്തില്‍ രണ്ടുവര്‍ഷത്തോളമായി റിമാന്‍ഡില്‍ കഴിയുകയാണ് ഇയാള്‍. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ജയിലിനകത്തെത്തിച്ച ദിലീപിനെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എട്ടുമണിയോടെ രണ്ടാംനമ്പര്‍ സെല്ലിലേക്ക് മാറ്റുകയായിരുന്നു. പ്രഭാതഭക്ഷണമായി ഉപ്പുമാവും പഴവും നല്‍കി. ഉച്ചയ്ക്ക് സാമ്പാറും തൈരും സഹിതം ഊണ്. രാത്രി ചോറും ചേമ്പ് പുഴുക്കും. ഇവയായിരുന്നു ദിലീപിന്റെ ആദ്യദിനത്തിലെ മെനു.

ജയിലില്‍വെച്ച് തിങ്കളാഴ്ചത്തെ പത്രങ്ങള്‍ ദിലീപ് വായിച്ചു. നടിയെ ആക്രമിച്ചകേസിലെ െ്രെഡവര്‍ മാര്‍ട്ടിന്‍, മണികണ്ഠന്‍, വടിവാള്‍ സലീം, പ്രദീപ്, വിഷ്ണു എന്നിവരും ആലുവ സബ് ജയിലില്‍ വിവിധ സെല്ലുകളിലുണ്ട്. ദിലീപിന്റെ അടുത്തബന്ധുകള്‍ക്കുമാത്രമാണ് ജയിലില്‍ സന്ദര്‍ശനാനുമതി. ആലുവ കോടതിയില്‍ ദിലീപിനെ ഹാജരാക്കി. ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കാതിരുന്നതിനാലും, പോലീസിന്റെ വാദം കേട്ടും രണ്ടു ദിവസത്തേയ്ക്ക് കൂടി ദിലീപിനെ കസ്റ്റഡിയില്‍ വിട്ടു. മേല്‍ കോടതിയില്‍ രണ്ടു ദിവസത്തിന് ശേഷം ദിലീപ് ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചന.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാനന്റില്‍ കഴിയുന്ന ദിലീപിന്റെ സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കും. ദിലീപ് നിര്‍മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, തിയേറ്ററുകള്‍, മറ്റ് ബിസിനസ് ബന്ധങ്ങള്‍ തുടങ്ങിയവയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തിയേക്കും. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും.

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചന സംബന്ധിച്ച് ചോദ്യം ചെയ്യുന്ന വേളയില്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു.

ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ദിലീപിന് ബന്ധമുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ദിലീപിന്റെ നേതൃത്വത്തില്‍ നടന്ന വിദേശ സ്റ്റേജ് ഷോകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ തുടങ്ങിയവയിലും അന്വേഷണം ഉണ്ടായേക്കും. എന്നാല്‍ ഗൂഢാലോചന കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയശേഷമായിരിക്കും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ദിലീപിനെ ചോദ്യം ചെയ്യുക.

നടിയുമായി ദിലീപിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഉണ്ടെന്നും ഇതിന്റെ പേരിലാണ് അക്രമണം ഉണ്ടായതെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. വ്യക്തിവിരോധം തീര്‍ക്കാനാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന ദിലീപിന്റെ മൊഴിയും പോലീസ് പൂര്‍ണമായി വിശ്വസിക്കുന്നില്ല. അതിനാല്‍ തന്നെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടായേക്കും.

നേരത്തെ രണ്ടുവര്‍ഷം മുമ്പ് ആദായ നികുതി ഇന്റലിജന്‍സ് വിഭാഗം മലയാള സിനിമ രംഗത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദിലീപ് അടക്കമുള്ള നടന്മാരുടെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടന്നെങ്കിലും ഇത് എങ്ങും എത്തിയിരുന്നില്ല.

Copyright © . All rights reserved