Latest News

വീട്ടമ്മയെ ബലമായി ചുംബിക്കാൻ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. രാത്രിയില്‍ ഭക്ഷണം കഴിച്ച പാത്രങ്ങള്‍ കഴുകി വയ്ക്കുന്നതിനിടെയാണ്  വീട്ടമ്മയെ അയൽവാസിയായ യുവാവ്  കടന്നു പിടിക്കുകയും ബലമായി ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.

എന്നാല്‍ യുവതി യുവാവിനെ പല പ്രാവിശ്യം തടുക്കാന്‍ ശ്രമിച്ചിട്ടും കഴിയാതെ വന്നപ്പോള്‍ യുവാവിന്‍റെ   നാവ് കടിച്ചെടുത്തു.  വേദന കൊണ്ടു പുളഞ്ഞ യുവാവ്  വീട്ടമ്മയെ തട്ടിയിട്ട  ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ അങ്ങനെയൊന്നും അയാളെ വെറുതെ വിടാന്‍ വീട്ടമ്മ തയ്യാരായില്ല. മുറിഞ്ഞു വന്ന  നാവിന്റെ കഷ്ണവുമായി വീട്ടമ്മ ഞാറയ്ക്കല്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് പിറ്റേന്ന് നാവ് മുറിഞ്ഞതിന് ചികിത്സ തേടിയവരുടെ വിവരം ആശുപത്രികളിൽ നിന്ന് ശേഖരിച്ചു. തുടര്‍ന്ന്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുറിവേറ്റതിന് ശേഷം  യുവാവ് പാലക്കാട് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ചികിത്സയ്ക്കായി പോയത്.  ചികിത്സയിലായിരുന്ന ഇയാളുടെ വിലാസം ആശുപത്രി രേഖകളിൽ നിന്ന് പൊലീസിന് ലഭിക്കുകയായിരുന്നു.

യെമനില്‍ മലയാളി നേഴ്‌സ് ഭര്‍ത്താവിനെ വെട്ടിനുറുക്കി ചാക്കിലാക്കി. യെമനി പൗരനായ ഭര്‍ത്താവിനെയാണ് യുവതി 110 കഷണങ്ങളാക്കി വെട്ടിനുറുക്കിയത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയയാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം നിമിഷ പ്രിയയെ താമസ സ്ഥലത്ത് നിന്നും കാണാതായി.

യെമനിലെ അല്‍ദെയ്ദ് എന്ന സ്ഥലത്താണ് ക്രൂരമായ കൊലപാതകം നടന്നത്. ഭര്‍ത്താവിനെ വെട്ടിനുറുക്കി ചാക്കിലാക്കിയ ശേഷം താമസസ്ഥലത്തെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു. നാല് ദിവസത്തിന് ശേഷം ദുര്‍ഗന്ധം വമിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം വികൃതമാണ്. നിമിഷ പ്രിയക്കായി യെമനി പോലീസ് അന്വേഷണം തുടങ്ങി.

ആക്രമിക്കപ്പെട്ട നടിക്കെതിരെ വിവാദ പരാമർശം നടത്തിയ പി.സി.ജോർജിനെതിരെ ഗായിക സനയോര ഫിലിപ്. ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളർന്ന് വീട്ടിൽ ഇരിക്കുകയോ അല്ലെങ്കിൽ ഒരു ആത്മഹത്യക്ക്‌ ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കിൽ നിങ്ങൾ അവൾക്ക്‌ സ്തുതി പാടിയേനെയെന്നു സയനോര ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. നാവിനു ലൈസെൻസ്‌ ഇല്ല എന്നറിയാം. എങ്കിലും അത്‌ ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത്‌ ഒരു നല്ല പ്രവണത അല്ലെന്നും സയനോര പറയുന്നു.

 

നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നും ആക്രമിക്കപ്പെട്ടുവെന്നുപറയുന്നതിന്റെ പിറ്റേ ദിവസവും നടി അഭിനയിക്കാനെത്തിയത് ദുരൂഹമാണെന്നും പി.സി.ജോർജ് പറഞ്ഞിരുന്നു. ഇപ്പോൾ നടക്കുന്നത് പുരുഷ പീഡനമാണെന്നും പിസി പറഞ്ഞിരുന്നു. ഇതിനെതിരെ ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി രംഗത്ത് വന്നിരുന്നു.

സയനോരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട പി സി ജോർജ്ജ്‌ എം എൽ എ,.. ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളർന്ന് വീട്ടിൽ ഇരിക്കുകയോ അല്ലെങ്കിൽ ഒരു ആത്മഹത്യക്ക്‌ ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കിൽ നിങ്ങൾ അവൾക്ക്‌ സ്തുതി പാടിയേനെ. അല്ലെ? ദയവു ചെയ്ത്‌ ഇങ്ങനെ ഉള്ള പ്രസ്താവനകൾ ഇറക്കും മുൻപ്‌ മിനിമം ആ FIR എങ്കിലും വായിക്കുക. നാവിനു ലൈസെൻസ്‌ ഇല്ല എന്നറിയാം. എങ്കിലും അത്‌ ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത്‌ ഒരു നല്ല പ്രവണത അല്ല.

ചിക്കാഗോയിലെത്തിയാല്‍ എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ താമസിക്കുന്ന ഹോട്ടലില്‍ പ്രേതശല്യമുണ്ടെന്ന് കാട്ടി അധികൃതര്‍ക്ക് കത്ത് നല്‍കി. ഹോട്ടല്‍ മുറിയില്‍ അസാധാരണ സംഭവങ്ങളാണ് ഉണ്ടാകുന്നെന്ന് ജീവനക്കാര്‍ പറയുന്നു.
വാതിലുകള്‍ കൊട്ടിയടയ്ക്കുക, ബള്‍ബുകള്‍ മിന്നിക്കെടുക, വിചിത്ര ശബ്ദങ്ങള്‍ കേള്‍ക്കുക, അപരിചിതമായ ഗന്ധം അനുഭവപ്പെടുക തുടങ്ങി പതിവു ‘പ്രേതലക്ഷണങ്ങള്‍’ തന്നെയാണ് ഹോട്ടല്‍ മുറിയില്‍ ജീവനക്കാര്‍ നേരിടുന്നത്.
ഇതുമൂലം കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ജീവനക്കാര്‍ നേരിടുന്നത്. പ്രേതപ്പേടി കാരണം ഒറ്റയ്ക്ക് കിടക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ ഒന്നിലധികം ജീവനക്കാര്‍ ഒരുമിച്ചാണ് മുറിയില്‍ കഴിയുന്നത്.
രാത്രിയില്‍ ശരിയായ ഉറക്കം ലഭിക്കാത്തതിനാലും മാനസിക പിരിമുറുക്കം മൂലവും ജോലിയില്‍ ശ്രദ്ധിക്കാനാകുന്നില്ലെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നതായി കത്തില്‍ പറയുന്നു.
ഹോട്ടലില്‍ പ്രവേശിക്കുന്നതോടെയാണ് അസാധാരണവും വിവരിക്കാനാകാത്തതുമായ സംഭവങ്ങളുണ്ടാകുന്നത്. ഹോട്ടലില്‍ താമസിക്കുന്ന ജീവനക്കാരില്‍ ഭൂരിപക്ഷവും ഇത്തരം പ്രശ്നം നേരിടുന്നതായി കത്തില്‍ പറയുന്നു.
എയര്‍ ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഹോട്ടലില്‍ കഴിയാന്‍ നിര്‍ബന്ധിതരാവുകയാണ്. ഒരിക്കല്‍ ഹോട്ടലില്‍ കഴിയാന്‍ ഇടവന്നവര്‍ പിന്നീട് ചിക്കാഗോയിലേയ്ക്കുള്ള വിമാനങ്ങളില്‍ ഡ്യൂട്ടി ചെയ്യാന്‍ തയ്യാറാവുന്നില്ല. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ് വിഷയത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
കത്ത് ലഭിച്ചതായും വിഷയം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും ചിക്കാഗോയിലെ ഓഫീസുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

നടിയെ കാറില്‍ ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്ര താരം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തിയാണ് സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. നടന്‍ ദിലീപിനെ ദീര്‍ഘ മണിക്കൂറുകള്‍ ചോദ്യം ചെയ്ത ദിവസം സിദ്ദിഖ് പൊലീസ് ക്ലബില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ ദിലീപിന് അനകൂലമായ നിലപാടാണ് സിദ്ദിഖ് സ്വീകരിച്ചു പോരുന്നത്. ദിലീപിനെതിരായ സോഷ്യല്‍ മീഡിയ പ്രചരണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു സിദ്ദിഖ് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ എന്തിനാണ് ദിലീപിനെ കുറ്റവാളിയാക്കാന്‍ എന്ന് ചോദിച്ചും സിദ്ദിഖ് രംഗത്തെത്തിയിരുന്നു.

ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും , നടിക്കുനേരെയുണ്ടായ ആക്രമണങ്ങളെകുറിച്ച് മുൻ അറിവുകൾ ഉണ്ടായിരുന്നോ എന്നും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ ആദ്യം ചോദ്യം ചെയ്ത ജൂണ്‍ 28 ന് ആലുവ പൊലീസ് ക്ലബ്ബിൽ സിദ്ധിഖ് എത്തിയിരുന്നു.
ഇത് സിദ്ധിഖിനെ ആരെങ്കിലും പറഞ്ഞുവിട്ടതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ആരും പറഞ്ഞുവിട്ടതല്ലെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് പോലീസ് ക്ലബ്ബില്‍ വന്നതെന്നും സിദ്ധിഖ് മൊഴി നല്‍കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ആവശ്യമെങ്കിൽ സിദ്ദിഖിനെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. വീണ്ടും വിളിപ്പിക്കുമെന്ന കാര്യം സിദ്ദിഖിനെ അറിയിച്ചിട്ടുമുണ്ട്.

ദിലീപിന്റെ കാക്കനാട്ടെ സ്ഥാപനത്തില്‍ ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ച് എത്തിയിരുന്നോ എന്നും അന്വേഷണസംഘം തിരക്കി. എന്നാല്‍ അത്തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് സിദ്ധിഖ് മറുപടി പറഞ്ഞത്.കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൂടുതൽ സിനി താരങ്ങളെ ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

നാവിനു ലൈസെന്‍സ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത് ഒരു നല്ല പ്രവണത അല്ല നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിവാദ പ്രസ്താവന നടത്തിയ പി.സി.ജോര്‍ജ് എം.എല്‍.എ.യെ രൂക്ഷമായി വിമര്‍ശിച്ച് ഗായിക സയനോര രംഗത്ത്.

ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളര്‍ന്ന് വീട്ടില്‍ ഇരിക്കുകയോ അല്ലെങ്കില്‍ ഒരു ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടിയേനെ. നാവിനു ലൈസെന്‍സ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത് ഒരു നല്ല പ്രവണത അല്ലസയനോര ഫെയ്‌സ്ബുക്കില്‍ രൂക്ഷമായി കുറിച്ചു.

സയനോരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
പ്രിയപ്പെട്ട പി.സി. ജോര്‍ജ്ജ് എം എല്‍ എ,.. ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളര്‍ന്ന് വീട്ടില്‍ ഇരിക്കുകയോ അല്ലെങ്കില്‍ ഒരു ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടിയേനെ. അല്ലെ? ദയവു ചെയ്ത് ഇങ്ങനെ ഉള്ള പ്രസ്താവനകള്‍ ഇറക്കും മുന്‍പ് മിനിമം ആ FIR എങ്കിലും വായിക്കുക. നാവിനു ലൈസെന്‍സ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത് ഒരു നല്ല പ്രവണത അല്ല.

ന്യൂഡല്‍ഹി: തിരവനന്തപുരത്തെ സംഘര്‍ഷത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. രോഷപ്രകടനം അനാവശ്യമായിരുന്നുവെന്ന് കേന്ദ്ര നേതാക്കള്‍ വിലയിരുത്തി. ഇന്നലെ വിളിച്ചുചേര്‍ത്ത സമാധാന ചര്‍ച്ച ഗവര്‍ണര്‍ പറഞ്ഞിട്ടാണെന്ന പ്രതീതി ഉയര്‍ത്തിയതിലും കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.

തിരുവനന്തപുരം നഗരത്തില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന സമാധാന യോഗത്തിനിടയിലാണ് മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ കയര്‍ത്ത് സംസാരിച്ചത്. യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരോട് കടക്കു പുറത്ത് എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ വികാര പ്രകടനം ദേശീയ തലത്തില്‍ അടക്കം ചര്‍ച്ചയായുരുന്നു. ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ ഇത് വാര്‍ത്തയാക്കിയിരുന്നു. ഇത്തരം ഒരു സംഭവം ഒഴിവാക്കാമായിരുന്നു എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. അത് ഒഴിവാക്കിയിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എന്നൊരു വിലയിരുത്തല്‍ കേന്ദ്ര നേതൃത്വത്തിനുണ്ട്.

മാത്രമല്ല ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ സമാധാന ചര്‍ച്ച ഗവര്‍ണറുടെ നിര്‍ദേശ പ്രകാരമായിരുന്നു എന്ന പ്രതീതി ഉയര്‍ത്തിയതിലും കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. യോഗം വിളിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലിന്റെ ആടിസ്ഥാനത്തിലാണ് എന്ന പ്രചരണം ആവശ്യമായിരുന്നു. മാത്രമല്ല സര്‍വകക്ഷി യോഗം വിളിക്കാന്‍ നിര്‍ദേശം നല്‍കിയത് കേന്ദ്ര നേതൃത്വമാണ്.

ഗവര്‍ണര്‍ വിളിച്ചപ്പോള്‍ പോകേണ്ടിയിരുന്നില്ല എന്ന വിലയിരുത്തലും കേന്ദ്ര നേതൃത്വത്തിനുണ്ട്. ഗവര്‍ണറുടെ ഇത്തരം അധികാര പ്രകടനങ്ങളെ സിപിഎം എല്ലാക്കാലത്തും എതിര്‍ത്തിരുന്നുവെന്നും കേന്ദ്ര നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഇത്തരത്തിലൊരു കൂടിക്കാഴ്ചയ്ക്ക് ഇരുന്നുകൊണ്ടുക്കേണ്ടിയിരുന്നില്ല എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

കൊച്ചി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തന്നെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് നടപ്പിലാക്കാതിരുന്നത് ചൂണ്ടിക്കാട്ടി പി.യു ചിത്ര ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. അത്‌ലറ്റിക് ഫെഡറേഷനോട് ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധി മാനിക്കുന്നുവെന്നും എന്നാല്‍ സമയപരിധി കഴിഞ്ഞതിനാല്‍ ചിത്രയെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമായിരുന്നു അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട്.

ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ പി.യു ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 1500 മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ചിത്ര നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. അത്‌ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്ര ഏജന്‍സിയായതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

പി.യു ചിത്രയെ ഒഴിവാക്കിയത് യോഗ്യതയില്ലാത്തതിനാലാണെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ കായിക മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഏഷ്യന്‍ മീറ്റിലെ സ്വര്‍ണം യോഗ്യതയായി കണക്കാക്കാനാകില്ലെന്നാണ് ഫെഡറേഷന്റെ വാദം.

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അറിയാമെന്ന് നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ മൊഴി.

പൾസർ സുനിയുമായി മുൻപരിചയമുണ്ടായിരുന്നു. നടനും എംഎൽഎയുമായ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതൽ സുനിയുമായി പരിചയമുണ്ട്. ദിലീപും സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും അപ്പുണ്ണി പറഞ്ഞു. ഇതോടെ പൾസറിനെ അറിയില്ലെന്ന ദിലീപിന്റേയും കാവ്യാ മാധവന്റേയും മൊഴി വിശ്വാസ്യയോഗ്യമല്ലാതാവുകയും ചെയ്തു.

ജയിലിൽനിന്ന് പൾസർ സുനി വിളിക്കുമ്പോൾ ദിലീപ് അടുത്തുണ്ടായിരുന്നു. പരിചയമില്ലാത്തതു പോലെ സംസാരിക്കാൻ ദിലീപ് ആവശ്യപ്പെട്ടു. സുനി തന്നോട് പറഞ്ഞതെല്ലാം ദിലീപിനെ അപ്പോൾത്തന്നെ അറിയിച്ചിരുന്നു. ജയിലിൽനിന്നയച്ച കത്തിന്റെ കാര്യം സംസാരിക്കാൻ ഏലൂർ ടാക്‌സി സ്റ്റാൻഡിലും പോയി. എന്നാൽ ഗൂഢാലോചനയെപ്പറ്റി അറിയില്ലെന്നും അപ്പുണ്ണിയുടെ മൊഴിയിൽ പറയുന്നു. 2013 ൽ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതൽ പൾസർ സുനിയുമായി അടുത്ത പരിചയമുണ്ടെന്ന അപ്പുണ്ണിയുടെ വെളിപ്പെടുത്തലും ദിലീപിനെ കുരുക്കും.

ഇതോടെ ദിലീപിനെ കുടുക്കാൻ വേണ്ട തെളിവുകളായി എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കാവ്യയും കുടുങ്ങും. ദിലീപിന് നന്നായി അറിയാവുന്ന ആളാണ് പൾസർ. അതുകൊണ്ട് തന്നെ പൾസറിനെ അറിയില്ലെന്ന് ദിലീപിനെ പോലെ കാവ്യയും പറയുന്നത് അന്വേഷണം വഴിതിരിച്ചു വിടാനാണെന്ന് പൊലീസ് വിലയിരുത്തുന്നു. ദിലീപിന് സുനിയെ നേരത്തെ അറിയാമായിരുന്നു. സുനി ദിലീപിനെ ഫോണിൽ വിളിച്ചപ്പോൾ താനായിരുന്നു ഫോൺ എടുത്തത്. പൾസർ സുനിയുമായി താൻ ഫോണിൽ സംസാരിച്ചത് ദിലീപിന്റെ നിർദ്ദേശപ്രകാരമാണ്. നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് അറിയില്ലെന്ന മട്ടിൽ സംസാരിക്കാൻ ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നു. സംസാരിക്കുമ്പോൾ ദിലീപ് അടുത്തുണ്ടായിരുന്നെന്നും അപ്പുണ്ണി മൊഴിനൽകി. ഗൂഢാലോചന സംബന്ധിച്ച് ദിലീപും സുനിയും തമ്മിൽ ബന്ധമുണ്ടായിരുന്നോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും സുനി അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു. അതേസമയം, നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ എവിടെയെന്ന് അറിയില്ലെന്ന് അപ്പുണ്ണി മറുപടി നൽകിയിരുന്നു.

തന്റെ ഫോൺ നമ്പരും സുനിയുടെ കൈയിലുണ്ടാകാം. ജയിലിൽനിന്ന് പൾസർ സുനി തന്റെ ഫോണിലേക്കു വിളിച്ചത് ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കാമെന്നും അപ്പുണ്ണി പൊലീസിനോടു പറഞ്ഞു. എന്നാൽ ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടോ എന്ന തനിക്കറിയില്ല. സിനിമാ സെറ്റുകളിൽ ചിലപ്പോഴൊക്കെ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഇവർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി അറിയില്ലെന്നും അപ്പുണ്ണി മൊഴി നൽകി. മുഖ്യപ്രതിയായ പൾസർ സുനി കുറ്റകൃത്യത്തിനു മുൻപു നടിയെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ദിലീപുമായി സംസാരിച്ചിരുന്നത് അപ്പുണ്ണിയുടെ ഫോണിൽ വിളിച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതുകൊണ്ട് തന്നെ അപ്പുണ്ണിയുടെ വെളിപ്പെടുത്തൽ നിർണ്ണായകമാണ്.

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി . ദിലീപുമായുള്ള റിമിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കേസുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് പോലീസ് അന്വേഷിക്കുന്നത് .

പീഡന ദൃശ്യം ചിത്രീകരിച്ച മൊബൈൽ ഫോൺ മെമ്മറി കാർഡും എവിടെയാണെന്ന് റിമിയ്ക്കറിയാം എന്ന കണക്കുകൂട്ടലിലാണ് പോലീസ്. റിമിയുടെ ആസ്തി അവരുടെ വരുമാനത്തിന്റെ മുന്നിരട്ടിയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദിലീപിന്റെ പണം റിമി കൈകാര്യം ചെയ്യുന്നുണ്ടോ എന്നും പോലീസ് സംശയിക്കുന്നു.

റിമി ടോമിയുമായി ദിലീപ് സാമ്പത്തിക ഇടപാടുകൾ നടത്താറുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് റിമിയുടെ വസതികളിൽ എൻഫോഴ്സ്മെന്റ് വിഭാഗം റെയ്ഡ് നടത്തിയിരുന്നു. അന്ന് നടന്ന റെയ്ഡിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. റിമിയുമായുള്ള ദിലീപിന്റെ അടുത്ത ബന്ധം പലർക്കും അറിയാത്ത കാര്യമാണ്. അപ്പുണ്ണിയെ പോലുള്ള ചില വിശ്വസ്തർക്കു മാത്രമാണ് ഇക്കാര്യം അറിയുന്നത്.റിമിയെ വിശദമായി ചോദ്യം ചെയ്യാൻ പോലീസ് ആലോചിക്കുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved