Latest News

തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ആക്രമിക്കപ്പെട്ട നടി രംഗത്ത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി നടിക്ക് ബന്ധമുണ്ട് എന്ന തരത്തില്‍ നടന്‍ ദിലീപ് ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശം ചര്‍ച്ചയാകുന്നതിനിടെയാണ് അപവാദ പ്രചാരകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭാവന പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

നടിയുടെ പത്രക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഫെബ്രുവരിയില്‍ എനിക്കെതിരെ നടന്ന അക്രമത്തിനു ശേഷം ഞാന്‍ അതേക്കുറിച്ചു ഇതുവരെ നിങ്ങളോടു പ്രതികരിക്കാതിരുന്നതു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്മാര്‍ എന്നെ സ്‌നേഹപൂര്‍വ്വം വിലക്കിയതുകൊണ്ടാണ്. പരസ്യമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നവര്‍ എന്നോടു സൂചിപ്പിച്ചിരുന്നു.ഞാന്‍ ഇതുവരെ സംസാരിക്കാതിരുന്നതും അതുകൊണ്ടാണ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ ഒരു പാടു വിവരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു എന്നതുകൊണ്ടാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. ഇടക്കാലത്തു ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരാതിരുന്നപ്പോള്‍ കേസ് ഒതുക്കി തീര്‍ത്തു എന്നു പ്രചരണമുണ്ടായിരുന്നു. അതു സത്യമല്ല എന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. കേസുമായി ശക്തമായി മുന്നോട്ടു പോകുകതന്നെ ചെയ്യും.

കേസന്വേഷണം ഭംഗിയായി മുന്നോട്ടു പോകുന്നുണ്ട് . പൊലീസില്‍ എനിക്കു പൂര്‍ണ്ണ വിശ്വാസവുമുണ്ട്. ആ സംഭവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ഞാന്‍ സത്യസന്ധമായി പൊലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടു അവര്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം എല്ലാ തിരക്കും മാറ്റിവച്ചു അവിടെ എത്തിയിട്ടുമുണ്ട്. കേസുമായി ബന്ധപ്പെട്ടു പലരുടെയും പേരുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം ഞാനും അറിയുന്നതു മാധ്യമങ്ങള്‍ വഴി മാത്രമാണ്. ആരെയും ശിക്ഷിക്കാനോ രക്ഷിക്കാനോ വേണ്ടി ഞാന്‍ പൊലീസ് ഉദ്യോഗസ്ഥരോടു ഒന്നും പങ്കുവച്ചിട്ടില്ല. ആരുടെ പേരും ഞാന്‍ സമൂഹ്യ മാധ്യമങ്ങളിലോ , മാധ്യമങ്ങളിലോ പരാമര്‍ശിച്ചിട്ടില്ല.

പുറത്തു വന്ന പേരുകളില്‍ ചിലരാണു ഇതിനു പുറകിലെന്നു പറയാനുള്ള തെളിവുകള്‍ എന്റെ കൈവശമില്ല. അവരല്ല എന്നു പറയാനുള്ള തെളിവുകളും എനിക്കില്ല. ഞാനും കേസിലെ പ്രതിയായ പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നുവെന്നും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഒരു നടന്‍ പറഞ്ഞതു ശ്രദ്ധയില്‍പ്പെട്ടു. അതു വല്ലാതെ വിഷമിപ്പിക്കുന്നു. ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ എന്നെക്കുറിച്ചു പറഞ്ഞാല്‍ ആവശ്യമെങ്കില്‍ നിയമനടപടി കൈക്കൊള്ളേണ്ടി വന്നാല്‍ അതിനും ഞാന്‍ തയ്യാറാണ്.

എന്റെ മനസാക്ഷി ശുദ്ധമാണ്. ആരെയും ഭയക്കുന്നുമില്ല. ഏതന്വേഷണം വന്നാലും അതിനെ നേരിടുകയും ചെയ്യും. നിങ്ങളെ ഓരോരുത്തരെയും പോലെ ഒരു പക്ഷെ അതിലുമുപരി തെറ്റു ചെയ്തവര്‍ നിയമത്തിനു മുന്നില്‍ വരണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. സത്യം തെളിയണം എന്നാത്മാര്‍ഥമായി വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കും എന്റെ നന്ദി ഞാന്‍ അറിയിക്കുന്നു​െ​വന്നും നടി പത്രക്കുറിപ്പില്‍ പറയുന്നു

അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേയും കുടംബത്തേയും ഇന്ത്യയിലേക്ക് ക്ഷണിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ ക്ഷണം പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് സ്വീകരിച്ചതായി വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ അറിയിച്ചിട്ടുണ്ട്.

അതെ സമയം സന്ദര്‍ശന തീയതി അടക്കുമുള്ള കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നു ജയശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. റോസ് ഗാര്‍ഡനില്‍ വെച്ചുള്ള കൂടിക്കാഴ്ചയിലാണ് ട്രംപിന് മോദിയുടെ ക്ഷണം. വൈറ്റ്ഹൗസില്‍ നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന് ട്രംപിനോടും രാജ്യത്തെ പ്രഥമ വനിതയോടും നന്ദി പറയുന്നുവെന്നും മോദി വ്യക്തമാക്കി. കൂടാതെ ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപിനെ സംരഭകത്വ ഉച്ചക്കോടിക്കായി ഇന്ത്യയിലേക്കു ക്ഷണിച്ചിട്ടുണ്ടെന്നും മോദി അറിയിച്ചു. അമേരിക്കന്‍ ബിസിനസ് രംഗത്തെ പ്രമുഖയും മുന്‍ ഫാഷന്‍ മോഡലുമാണ് ഇവാങ്ക ട്രംപ്. മോദിക്കു നന്ദി അറിയിച്ചു കൊണ്ട് ഇവാങ്ക ട്വീറ്റ് ചെയ്തിരുന്നു.

തന്നോട് ചെയ്തതിനുള്ള പ്രതിഭലം തിരിച്ചു കിട്ടുന്നത് എന്ന്  മഞ്ജു അടുപ്പക്കാരോട് പറഞ്ഞതായി സൂചന. തന്നെ ചതിച്ച് കുടുംബം തകര്‍ത്തതിന് കാവ്യക്കുള്ള മധുരപ്രതികരാണമെന്നോണമാണ് മഞ്ജുവിന്റെ വിജയച്ചിരി. അന്ന് മകളെ ഉപേക്ഷിച്ച് ഇറങ്ങിയതിന് മഞ്ജുവിനെ തെറിവിളിച്ചവര്‍ ഇന്ന് ജയ് വിളിക്കുകയാണ്. മഞ്ജുവാണ് ശരിയെന്ന് അവര്‍ ഓശാന പാടുന്നു. എന്നാല്‍ ആശങ്കയിലായത് ദിലീപിനെ വെച്ച് പടം പിടിക്കാനിറങ്ങിയ നിര്‍മ്മാതാക്കളാണ്. മലയാളി കുടുംബ പ്രേക്ഷകരില്‍ ഏറ്റവും അധികം സ്വാധീനമുണ്ടായിരുന്ന നടി കാവ്യ മാധവനിപ്പോള്‍ തിരശ്ശീലക്ക് പിന്നില്‍ കണ്ണീര്‍ പൊഴിക്കുകയാണ്. (more…)

പാക്കിസ്ഥാന്റെ പതിനൊന്നാം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബേനസീര്‍, രാജ്യത്തെ ഉയര്‍ച്ചകളിലേയ്ക്ക് നയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ്. ആളുകളുടെയിടയില്‍ അവര്‍ക്ക് ആകെമൊത്തം ഒരു താരപരിവേഷവുമുണ്ടായിരുന്നുതാനും. പുത്തന്‍ ആശയങ്ങളും വിദേശവിദ്യാഭ്യാസവും അവരുടെ പ്രവര്‍ത്തനങ്ങളില്‍ മുതല്‍ക്കൂട്ടാവുകയും ചെയ്തു. പാക്കിസ്ഥാനിലെ പ്രമുഖ ബിസിനസ്സുകാരനായിരുന്ന അസിഫ് അലി സര്‍ദാരിയെയാണ് ഇവര്‍ വിവാഹം ചെയ്തിരിക്കുന്നത്. 2007 ഡിസംബര്‍ 27-ന് ഒരു പ്രചാരണ റാലിക്കിടെ സ്‌ഫോടനത്തിലാണ് ബേനസീര്‍ കൊല്ലപ്പെട്ടത്. ബേനസീറിന്റെ കൊലയാളികളെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതും ഇപ്പോഴും പിടികിട്ടാത്ത രഹസ്യമായി തുടരുകയാണ്. ഇപ്പോഴിതാ ബേനസീറിനെക്കുറിച്ച് റോഷന്‍ മിര്‍സ എഴുതിയ പുസ്തകമായ ഇന്‍ഡീസന്റ് കറസ്‌പോണ്ടന്‍സ്; സീക്രട്ട് സെക്‌സ് ലൈഫ് ഓഫ് ബേനസീര്‍ ഭൂട്ടോയില്‍ വിവാദമായ പല തുറന്നു പറച്ചിലുകളും നടത്തിയിരിക്കുന്നു. തന്റെ പകുതി പ്രായം മാത്രമുണ്ടായിരുന്ന വ്യക്തിയുമായി ബേനസീറിനുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും ലണ്ടനിലെ വസതിയില്‍ അവര്‍ സംഘടിപ്പിച്ചിരുന്ന സെക്‌സ് പാര്‍ട്ടികളെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിച്ചിരുന്നു. 1953 ല്‍ കറാച്ചിയില്‍ ജനിച്ച ബേനസീര്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഉന്നത വിദ്യാഭ്യാസം നടത്തിയത് അമേരിക്കയിലും ലണ്ടനിലുമായാണ്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമായിരുന്നു അതെന്നാണ് ബേനസീര്‍ തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ബേനസീര്‍ ഓക്‌സഫഡില്‍ പഠിക്കുന്ന കാലത്ത് അവരുമായി തനിക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും തങ്ങളുടെ ലൈംഗികജീവിതത്തെക്കുറിച്ചും പാക്കിസ്ഥാന്റെ മുന്‍ ക്രിക്കറ്റ് താരമായിരുന്ന ഇമ്രാന്‍ ഖാന്‍ തന്റെ ജീവചരിത്രത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Image result for benazir bhutto storie roshan mrisa

അമേരിക്കയില്‍ കിട്ടിയതും അനുഭവിച്ചതുമായ സ്വാതന്ത്ര്യം പാകിസ്ഥാനിലും കൊണ്ടുവരാന്‍ അവര്‍ ആഗ്രഹിച്ചു. 1977 ല്‍ ഓക്‌സ്ഫഡില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെ, അച്ഛന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന സുള്‍ഫിക്കര്‍ അലി വധിക്കപ്പെട്ടു. തുടര്‍ന്ന്, ആറു വര്‍ഷത്തോളം ബേനസീര്‍ പാക്കിസ്ഥാനില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. 1984 ല്‍, ഭൂട്ടോയുടെ കുടുംബം ജയില്‍മോചിതരായി. ആരോഗ്യകാരണങ്ങളാല്‍ അവര്‍ ബ്രിട്ടനിലേക്കു പോയി. ബ്രിട്ടനില്‍ നിന്നുകൊണ്ടു തന്നെ പാക് രാഷ്ട്രീയത്തില്‍ ബേനസീര്‍ ശക്തയായി. പാക്കിസ്ഥാനിലെ മുന്‍ അമേരിക്കന്‍ അംബാസിഡറായിരുന്ന ഷെറി റഹ്മാനാണ് യു.കെയിലും ദുബായിലും നിരവധി വിഐപി സെക്‌സ് പാര്‍ട്ടികളില്‍ ബേനസീറിനെ അവതരിപ്പിച്ചതെന്ന് പുസ്തകം പറയുന്നു. ബിസിനസുകാരും മറ്റു വമ്പന്മാരുമാണ് ഇവിടെ പാര്‍ട്ടികള്‍ക്കെത്തിയിരുന്നത്.

ഇതിനിടെ ഭൂട്ടോ കുടുംബം ലണ്ടനില്‍ വാങ്ങിയ വില്ലയിലും ബേനസീര്‍ സെക്‌സ് പാര്‍ട്ടികള്‍ പതിവാക്കിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഇതിനെല്ലാം വ്യക്തമായ തെളിവുണ്ടെന്നും റോഷന്‍ മിര്‍സ പറയുന്നു. 2004-ല്‍ ഈ വില്ലകളെല്ലാം ഭൂട്ടോ കുടുംബം വില്‍ക്കുകയും ചെയ്തു.

ഹൈദരാബാദ്: കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിക്കുന്ന ആചാരം ആന്ധ്രയിലുണ്ടെന്ന് പോലീസിന് ലഭിച്ച വിവരത്തിന് വിരുദ്ധാഭിപ്രായവുമായി പുരോഹിതര്‍. കൊടിമരത്തില്‍ രസം ഒഴിക്കുന്നത് ആചാരമല്ലെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനത്തെ പുരോഹിതന്‍ പറഞ്ഞു. കൊടിമരത്തിന്റെ ശക്തിയും ചൈതന്യവും വര്‍ധിപ്പിക്കാന്‍ ആന്ധ്രയില്‍ കൊടിമരചുവട്ടില്‍ പാദരസം ചേര്‍ക്കാറുണ്ട്. എന്നാല്‍ കൊടിമരം സ്ഥാപിക്കുന്നതിന് മുന്‍പായാണ് ഇത് ചെയ്യാറുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. കൊടിമരച്ചുവട്ടില്‍ രസം ഒഴിച്ചത് ആചാരമല്ലെന്നും അദ്ദേഹം പറഞ്ഞു.

കൊടിമരത്തിന്റെ ശക്തിയും ചൈതന്യവും വര്‍ധിപ്പിക്കുന്നതിന് നവധാന്യങ്ങള്‍, വെള്ളി, ചെമ്പ്, നവരത്നങ്ങള്‍, നെയ്യ്, പാല്‍, തൈര് എന്നിവക്കൊപ്പം രസവും ചേര്‍ക്കും. ഇവ ഉള്ളില്‍ സ്ഥാപിച്ച ശേഷമാണ് കൊടിമരം പ്രതിഷ്ഠിക്കുന്നത്. പ്രതിഷ്ഠ നടത്തിയ കൊടിമരത്തില്‍ ഇത് ഒഴിക്കുന്നത് ആചാരമല്ലെന്നും പുരോഹിതന്‍ വ്യക്തമാക്കി. ശബരിമലയില്‍ കഴിഞ്ഞ ദിവസം പുനഃപ്രതിഷ്ഠ നടത്തിയ കൊടിമരത്തില്‍ ആന്ധ്രയില്‍ നിന്നുള്ള മൂന്ന് ഭക്തരാണ് രസം ഒഴിച്ചത്.

ഇത് ആചാരത്തിന്റെ ഭാഗമായാണ് എന്നായിരുന്നു ഇവര്‍ പോലീസിനോട് പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആന്ധ്രയില്‍ ഇങ്ങനെയുള്ള ആചാരമുണ്ടെന്ന് വിവരം ലഭിച്ചതായി പോലീസ് അറിയിച്ചിരുന്നു. ഇതില്‍നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് പുരോഹിതന്‍ അറിയിക്കുന്നത്. സംഭവത്തില്‍ പിടിയിലായവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സിനിമാ ലോകത്ത് നടന്‍ ദിലീപ് ഒറ്റപ്പെടും. നടിയും പള്‍സര്‍ സുനിയുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഈ സൗഹൃദമാണ് എല്ലാത്തിനും കാരണമെന്നും ദിലീപ് ആരോപിച്ചിരുന്നു. ഈ വിവരങ്ങള്‍ തന്നോട് സംവിധായകന്‍ ലാല്‍ പറഞ്ഞെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. എന്നാല്‍ താന്‍ ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്ന നിലപാടിലാണ് സംവിധായകന്‍ ലാല്‍.

തന്റെ മകന്റെ സിനിമയിലാണ് നടി അഭിനയിച്ചിരുന്നത്. അതു മാത്രമാണ് ബന്ധം. നടിയും പള്‍സര്‍ സുനിയും തമ്മില്‍ സുഹൃത്തുക്കളാണോ എന്ന് തനിക്ക് അറിയില്ല. അങ്ങനെ അവരെ ഒരിടത്തും കണ്ടിട്ടുമില്ല. തീര്‍ത്തും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ദിലീപ് പറയുന്നതെന്നാണ് സംവിധായകന്‍ ലാലിന്റെ നിലപാട്. ദിലീപിന്റെ ചാനല്‍ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയെന്നും ലാല്‍ സുഹൃത്തുക്കളോട് പറഞ്ഞു.

എനിക്ക് താല്‍പ്പര്യം സിനിമയോട് മാത്രമാണ്. എന്റെ മകനും സിനിമയിലാണ്. മകന്റെ സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്. നടി കാറു ചോദിച്ചപ്പോള്‍ നല്‍കി. അത്രമാത്രം. തന്റെ വീട്ടിലേക്കാണ് ആ കുട്ടി ആദ്യം എത്തിയത്. എല്ലാ പ്രശ്‌നവും എനിക്ക് ഒതുക്കി തീര്‍ക്കാമായിരുന്നു. ഇപ്പോള്‍ എന്റെ മകനും നടിയുമായി ബന്ധമുണ്ടെന്ന് ചിലര്‍ പറയുന്നു. ഇത് തീര്‍ത്തും അടിസ്ഥാന രഹതിമാണ്. നടിക്കും പള്‍സര്‍ സുനിക്കും ബന്ധമുണ്ടെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ദിലീപിന്റെ വെളിപ്പെടുത്തല്‍ ഏത് സാഹചര്യത്തിലാണെന്നും അറിയില്ല. ഇതിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയോ ലക്ഷ്യമോ ഉണ്ടോയെന്നും തനിക്ക് അറിയില്ല. ദിലീപിന്റെ വെളിപ്പെടുത്തല്‍ തീര്‍ത്തും തെറ്റാണെന്നും ലാല്‍ പറയുന്നു. ഇതോടെ സിനിമയില്‍ ദിലീപ് ഒറ്റപ്പെടുന്നുവെന്ന സൂചനയാണ് ഉണ്ടാകുന്നത്. നടിയെ വ്യക്തിപരമായി അപമാനിച്ച് തകര്‍ക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. ദിലീപിന്റെ ഈ വാക്കുകളെ അനുകൂലിക്കാന്‍ സിനിമാ ലോകത്ത് ആരും എത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്.

തട്ടിക്കൊണ്ടു പോകലിനിരയായ നടിക്കെതിരേ ഗുരുതര ആരോപണവുമായി നടന്‍ ദിലീപ്. നടിയും പ്രതി പള്‍സര്‍ സുനിയും വളരെ അടുപ്പം പുലര്‍ത്തിയിരുന്നവരാണെന്നു സ്വകാര്യ ചാനല്‍ പരിപാടിയിലാണു ദിലീപ് വെളിപ്പെടുത്തിയത്. അവര്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണെന്നും ഇക്കാര്യം തന്നോടു സംവിധായകന്‍ ലാല്‍ പറഞ്ഞിട്ടുള്ളതാണെന്നും ദിലീപ് വിശദമാക്കി.

ഭയങ്കര അടുപ്പത്തിലായിരുന്നു അവര്‍. ഗോവയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു. അവര്‍ വലിയ ഫ്രണ്ട്‌സായിരുന്നു എന്നൊക്കെ തന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്. അതാണ് അപകടത്തിനു വഴിവച്ചത്. താന്‍ ഒരിക്കലും ഇത്തരം ആള്‍ക്കാരുമായി കൂട്ടുകൂടാന്‍ ഉദ്ദേശിക്കുന്നില്ല. അതില്‍ വളരെ ശ്രദ്ധിക്കുന്നയാളാണ്. പള്‍സര്‍ സുനിയെ തന്റെ ഓര്‍മ്മയില്‍ കണ്ടിട്ടില്ല. തന്റെ ലൊക്കേഷനിലുളള ഒരാളും കണ്ടിട്ടില്ല. തന്റെ കൂടെ ജോലി ചെയ്യുന്നവരും കണ്ടിട്ടില്ല- ദിലീപ് പറഞ്ഞു.

തന്റെ ഇമേജ് തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. കരിവാരിത്തേയ്ക്കാന്‍ നിന്നുകൊടുക്കില്ല. ദിലീപ് ഒരു വ്യക്തിയല്ല, ഒരു ഇന്‍ഡസ്ട്രിയിലെ ഒരുപാട് പേര്‍ ഉറക്കമിളച്ച് ഉണ്ടാക്കിയെടുത്ത സ്ഥാപനമാണ്. താന്‍ ഇല്ലാതായാല്‍ അനവധി പേരെ അതു ബാധിക്കും. ആര്‍ക്കെങ്കിലും തന്നോടു പ്രശ്നമുണ്ടെങ്കില്‍ നേരിട്ട് പറഞ്ഞോ, അഭിനയം നിര്‍ത്തി മാറി നില്‍ക്കാം. അതിന് ഒരു മടിയുമില്ല. നടിക്ക് അപകടം ഉണ്ടായതില്‍ വിഷമമുണ്ട്. അങ്ങനെ സംഭവിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്തസോടെ ഏറ്റു പറയും. തേജോവധം ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഏത് അന്വേഷണത്തിനും തയാറാണ്. പിന്നെ താന്‍ എന്തിന് ബലിയാടാകണമെന്നും ദിലീപ് ചോദിച്ചു.

ആക്രമിക്കപ്പെട്ട നടിക്ക് നുണ പരിശോധന വേണമെന്ന പരാമര്‍ശം നടത്തിയ നടന്‍ സലിംകുമാറിനെതിരെയും സ്ത്രീകളുടെ സിനിമാ കൂട്ടായ്മയായ വുമണ്‍ കളക്റ്റീവിനുമെതിരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

ഒരു സിനിമയുടെ ഷൂട്ടിങ് തിരക്കായത്‌കൊണ്ടും ആ സ്ഥലത്ത് തീരെ കവറേജ് ഇല്ലാത്തത്‌കൊണ്ടും രാവിലെ ഏഴുമണിക്ക് പോവുകയും രാത്രി 10 മണിക്ക് മുറിയില്‍ എത്തുകയും ചെയ്യുമ്പോള്‍ മാത്രമാണ് വാര്‍ത്തകള്‍ അറിയുന്നത്.ഏറ്റവും ദുഖം തോന്നിയത് നടന്‍ സലീം കുമാറിന്റെ പ്രസ്താവനയാണെന്നു ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി.

ആ പെണ്‍കുട്ടി അന്ന് രാത്രി കാറില്‍ ആ നാല് നരജന്മങ്ങളുടെയിടയില്‍ അനുഭവിച്ച വേദനയും അപമാനവും ഭീതിയും മനസ്സാക്ഷിയുളള ഒരാളും മറക്കില്ല. ആ വേദന ഒരു പെണ്‍കുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നില്‍ക്കുന്നവര്‍ക്കേ മനസിലാവൂ. എങ്ങിനെയാണ് താങ്കള്‍ക്ക് ഇത്തരത്തില്‍ നീചമായി അഭിപ്രായം പറയാന്‍ സാധിച്ചത്..? പെണ്‍മക്കളെക്കുറിച്ച് ഓര്‍ത്തില്ലേ സലീം കുമാര്‍? അതോ അന്ന് ആ പെണ്‍കുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കള്‍ക്ക്?.നുണപരിശോധനയിലൂടെ ഇനിയും അവളാ പീഡനം ആവര്‍ത്തിക്കുന്നത് താങ്കള്‍ക്ക് കേട്ട് ആസ്വദിക്കണമായിരുന്നോ? വല്ലാത്ത ക്രൂരമായിരുന്നു ആ പ്രസ്താവന. വൈകിയാണെങ്കിലും താങ്കളാ പോസ്റ്റ് ഡിലീറ്റ് ചെയ്തത്, ഖേദം തോന്നിയിട്ടൊന്നുമായിരിക്കില്ല.

സമൂഹത്തിന്റേയും മാധ്യമങ്ങളുടെയും വിമര്‍ശനം ഭയന്ന് തന്നെയാണ്.എന്തിന്റെ പേരിലായാലും മായ്ച്ചതില്‍ സന്തോഷം. ഇവിടെ മലയാള സിനിമയില്‍ ഒരു സ്ത്രീ സംഘടന ഉണ്ടാക്കിയവരില്‍ ആരും അറിഞ്ഞില്ലേ ഇദ്ദേഹത്തിന്റെ ഈ നല്ല വാക്കുകള്‍.? നിങ്ങള്‍ക്ക് തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ സംഘടനാ തീരുമാനം. വുമണ്‍ കളക്റ്റീവാണോ വുമണ്‍ സെലക്റ്റീവാണോ എന്ന് ചോദിച്ചുകൊണ്ടാണ് ഭാഗ്യലക്ഷ്മി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് നടന്‍ ദിലീപിനെ പിന്തുണച്ചും ആക്രമിക്കപ്പെട്ട നടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് സലിംകുമാര്‍ ദീര്‍ഘമായ സ്റ്റാറ്റസ് ഫെയ്സ്ബുക്കിലിട്ടത്. ഇത് വിവാദമായതിനെ തുടര്‍ന്ന് തന്റെ പരാമര്‍ശം തികച്ചും സ്ത്രീവിരുദ്ധവും അപരാധവുമായിരുന്നുവെന്ന് വ്യക്തമാക്കി സലിംകുമാര്‍ മാപ്പ് ചോദിച്ചിരുന്നു.

ദുരൂഹതകള്‍ മാത്രം ബാക്കിവെച്ച് മരണമടഞ്ഞ ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മരിച്ചു എന്നതിനപ്പുറം മരണത്തേക്കുറിച്ച് ഒരു വിവരവും ഇതുവരെയും ലഭിക്കാത്ത ഫാ. മാര്‍ട്ടിന്റെ മരണത്തെ ലോകം മുഴുവന്‍ ആശങ്കയോടെയാണ് കാണുന്നത്. മരണകാരണം എന്താണെന്ന് ഇതുവരെയും ഒരു സൂചനയും കിട്ടാത്ത സാഹചര്യത്തില്‍ നാളെ നടക്കാനിരിക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിനെ വളരെയധികം ആകാംക്ഷയോടും ഇത്ഖണ്ഡയോടും കൂടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളും വ്യക്തിഗത സ്വാതന്ത്രങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന നിയമസംവിധാനങ്ങള്‍ നിലവിലുള്ള ഈ രാജ്യത്ത് സംഭവിച്ച ഈ ദുരന്തത്തിന്റെ പൊരുളറിയാന്‍ യുകെയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ജനങ്ങള്‍ കാത്തിരിക്കുന്നു.

പത്താമത്തെ വയസ്സു മുതല്‍ പുളിംകുന്നിലെ ഇടവക ദേവാലയത്തില്‍ അള്‍ത്താര ബാലനായി കണ്ട കുഞ്ഞുമോനേ, വൈദീകനായി കണ്ട് കൊതി തീരാത്ത ജനം ഇപ്പോഴും ഞങ്ങളുടെ കുഞ്ഞുമോനതെന്തു പറ്റി എന്നറിയാനുള്ള കാത്തിരിപ്പിലാണ്. ഭരണ പ്രതിപക്ഷ ഭേതമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും മത വിഭാഗങ്ങളും ഫാ. മാര്‍ട്ടിന്‍ വാഴച്ചിയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും മരണകാരണം കണ്ടെത്താനുള്ള പരിശ്രമം നിലവിലുള്ള സംവിധാനങ്ങളില്‍ ഉപയോഗിക്കുകയും എഡിന്‍ബര്‍ഗിലുള്ള ഇന്ത്യന്‍ കൊണ്‍സിലേറ്റുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നാളെ സ്‌കോട്‌ലാന്റിലെത്തും. അദ്ദേഹത്തിന്റെ സാന്നിധ്യം ഫാ. മാര്‍ട്ടിന്റെ ആകസ്മികമായ ഭുരന്തത്തില്‍ വിറങ്ങലിച്ചിരിക്കുന്ന സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ആശ്വാസമാകും.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനോടൊപ്പം സ്‌കോട്‌ലാന്റ് യാര്‍ഡിന്റെ കേസന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കും എന്നാണ് അറിയുവാന്‍ സാധിച്ചത്. ഫാ. മാര്‍ട്ടിന്റെ ശവസംസ്‌കാര ചടങ്ങുകള്‍, പൊതുദര്‍ശനം എന്നീ കാര്യങ്ങളുടെ വ്യക്തത ഇതിനു ശേഷമേ ഉണ്ടാകൂ. CMI സഭാ പ്രതിനിധിയും സെന്റ് ആന്‍ഡ്രൂസ് ആന്റ് എഡിന്‍ബര്‍ഗ് അതിരൂപതയുടെയും നേരിട്ടുള്ള നിയന്ത്രണത്തിലാകും ഇനിയുള്ള കാര്യങ്ങള്‍ നടത്തുക.

കൂടുതല്‍ വിശദാംശങ്ങള്‍ തല്‍സമയം മലയാളം യു കെ റിപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും.

ഓസ്ട്രലിയയില്‍ മലയാളിയായ സാമിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപെടുത്തിയ കേസിന്റെ വാദം ആരംഭിച്ചു. കേസില്‍ പ്രതികള്‍ക്കെതിരെ ഏതൊക്കെ കുറ്റം ചുമത്തി വിചാരണ ചെയ്യണം എന്നു വ്യക്തമാക്കുന്ന കമ്മിറ്റല്‍ ഹിയറിംഗാണ് മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആരംഭിച്ചത് .

പ്രതികളായ സോഫിയയും കാമുകനായ അരുണും കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കേസിലെ നിരവധി സാക്ഷികളും പ്രാരംഭ വിസ്താരത്തിനായി എത്തിയിരുന്നു. സാമിനെ ഒഴിവാക്കി ഒരുമിച്ച് ജീവിക്കാന്‍ സോഫിയയും അരണും ഗൂഢാലോചന നടത്തുകയും ഒടുവില്‍ കൊലപ്പെടുത്തുകയുമായിരുന്നു .എല്ലാവരേയും തെറ്റിദ്ധരിപ്പിച്ച സോഫിയ ഭര്‍ത്താവിന്റേതു സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമിച്ചിരുന്നു.

എന്നാല്‍ പോലീസിന് ലഭിച്ച ഫോണ്‍ കോളില്‍ നിന്നും സോഫിയയെ സംശയിക്കുകയും ഇവരുടെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് കൊലപാതക രഹസ്യം പുറത്തുവരികയുമായിരുന്നു. 2016 ഒക്ടോബറിലാണ് മെല്‍ബണിലെ എപ്പിംഗിലുള്ള വസതിയില്‍ വെച്ചാണ് സാം കൊല്ലപ്പെട്ടത്. അതിനു മുന്പ്, 2016 ജൂലൈ 30 ന് രാവിലെ ലേലോര്‍ സ്‌റ്റേഷനിലെ കാര്‍ പാര്‍ക്കില്‍ വച്ച് സാമിന് നേരെ നടന്ന ആക്രമണവും അരുണ്‍ കമലാസനന്‍ തന്നെ നടത്തിയ വധശ്രമമായിരുന്നു എന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

മുഖംമൂടി ധരിച്ച ഒരാളായിരുന്നു സാമിനു നേരേ ആക്രമണം നടത്തിയത്. മുഖംമൂടി വലിച്ചൂരിയെങ്കിലും അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്ന് പൊലീസില്‍ പരാതിപ്പെട്ട സാം, വലിച്ചൂരിയ മുഖംമൂടി പൊലീസിന് കൈമാറിയിരുന്നു. അരുണ്‍ കമലാസനനായിരുന്നു ഈ ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ ആരോപണം. അരുണിന്റെ കൈവശം ഇത്തരം മുഖംമൂടി കണ്ടതായി അരുണിനൊപ്പം താമസിച്ചിരുന്ന മറ്റൊരു മലയാളിയും കോടതിയില്‍ അറിയിച്ചു. അരുണ്‍ ഓസ്‌ട്രേലിയയിലെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ സോഫിയയെയും അരുണിനെയും വീട്ടില്‍ ഒരുമിച്ച് കണ്ടതായും ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട് .

Copyright © . All rights reserved