Latest News

മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൊച്ചിയിൽ തീവ്രവാദ ഭീഷണിയുണ്ടായിരുന്നുവെന്ന് ഡിജിപി ടി.പി.സെൻകുമാർ. പുതുവൈപ്പ് ഐഒസി ടെർമിനൽ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമരക്കാർ പ്രതിഷേധിച്ചത് പ്രധാനമന്ത്രി പോകേണ്ട വഴിയിലാണ്. ഈ സാഹചര്യത്തിൽ ഡിസിപി യതീഷ് ചന്ദ്ര ചെയ്തത് ശരിയെന്നും ഡിജിപി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രി മോദി എത്തിയപ്പോള്‍ കൊച്ചിയില്‍ ഒരു ടെറര്‍ മോഡ്യൂള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എന്‍എസ്ജി പിടിമുറുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പൊലീസിന് ഇടപെടല്‍ നടത്തേണ്ടി വന്നത്. പുതുവൈപ്പിനില്‍ സമരം നടക്കുന്ന സ്ഥലത്ത് ഒരിക്കലും യതീഷ് ചന്ദ്ര പോയിട്ടില്ല. പ്രധാനമന്ത്രിയുടെ യാത്ര അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടുകയാണ് യുവ ഓഫീസര്‍ ചെയ്തെന്നാണ് സെന്‍കുമാര്‍ പറയുന്നത്.

യതീഷ് ചന്ദ്രയെ സസ്പെന്റ് ചെയ്യണമെന്ന് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് യതീഷ് ചന്ദ്രയെ ശക്തമായി പിന്തുണച്ച്‌ ഡിജിപി എത്തുന്നത്. ഇന്നലെ എറണാകുളം റൂറല്‍ എസ് പി എവി ജോര്‍ജും തീവ്രവാദ ബന്ധം ഇന്നലെ ആരോപിച്ചിരുന്നു. ഇതും സെന്‍കുമാര്‍ ശരിവയ്ക്കുകയായിരുന്നു.

മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൊച്ചിയില്‍ തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. പുതുവൈപ്പ് ഐഒസി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സമരക്കാര്‍ പ്രതിഷേധിച്ചത് പ്രധാനമന്ത്രി പോകേണ്ട വഴിയിലാണ്. ഈ സാഹചര്യത്തില്‍ ഡിസിപി യതീഷ് ചന്ദ്ര ചെയ്തത് ശരിയെന്നും ഡിജിപി കൊച്ചിയില്‍ വിശദീകരിച്ചു. മുന്‍കൂട്ടി പ്രഖ്യാപിച്ച സമരമല്ല നടന്നത്. ഈ സമരത്തെ നേരിടാന്‍ യതീഷ് ചന്ദ്ര അവിടെ എത്തി. സമരക്കാരെ ഒഴിവാക്കുക മാത്രമായിരുന്നു ഓഫീസറുടെ മുന്നിലുള്ള വഴി. സമരത്തിന് പിന്നില്‍ തീവ്രസംഘടനകളുണ്ടായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് നേരയുണ്ടായ ഭീഷണി ഏത് തരത്തിലുള്ളതാണെന്ന് സെന്‍കുമാര്‍ വിശദീകരിച്ചില്ല. പൊലീസിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആശ്വാസമാണ് സെന്‍കുമാറിന്റെ പ്രതികരണം.

പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശന സമയത്ത് തീവ്രവാദ ഭീഷണിയുണ്ടായിരുന്നതിനാലാണ് പുതുവൈപ്പിന്‍ സമരക്കാര്‍ക്കെതിരെ നടപടിയെടുത്തത്. ഇക്കാര്യത്തില്‍ പൊലീസ് അവരുടെ ഉത്തരവാദിത്വമാണ് നിറവേറ്റിയതെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന് പിന്നില്‍ തീവ്രവാദി സംഘടനകളുണ്ടെന്ന് പറഞ്ഞ ഡിജിപി സമരത്തില്‍ സ്ഥലവാസികളല്ലാത്തവരും പങ്കെടുക്കുന്നുണ്ടെന്നും പറഞ്ഞു. ഡിസിപി യതീഷ് ചന്ദ്ര പുതുവൈപ്പിനില്‍ പോയിട്ടില്ല. അദ്ദേഹം ഹൈക്കോടതി ജംഗ്ഷനിലായിരുന്നു. അവിടുത്തെ ദൃശ്യങ്ങള്‍ പുതുവൈപ്പിനിലേതെന്ന രീതിയില്‍ മാധ്യമങ്ങള്‍ കാണിക്കുകയാണ്. സമരക്കാരെ യതീഷ് ചന്ദ്ര മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളില്ല. അത് കാണിച്ചാല്‍ അദ്ദേഹത്തിനെതിരെ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാമെന്നും ഡിജിപി പറഞ്ഞു. പ്രധാനമന്ത്രിയുടെ വഴിയില്‍ തടസമുണ്ടാക്കാന്‍ സമരക്കാര്‍ ശ്രമിച്ചു. സമരക്കാരെ നേരിടുന്ന കാര്യത്തില്‍ പൊലീസ് അവരുടെ കടമയാണ് ചെയ്തത്. പൊലീസ് ഒരു ലബോറട്ടറിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെറ്റ് എയർവേസ് വിമാനത്തിനുള്ളിൽ കുഞ്ഞിനു ജന്മം നൽകിയ മലയാളി യുവതി തൊടുപുഴക്കാരി. അമ്മയും കുഞ്ഞും മുംബൈ അന്ധേരിയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിൽ സുഖമായിരിക്കുന്നു. വിവരമറിഞ്ഞു യുവതിയുടെ ബന്ധുക്കൾ മുംബൈയിൽ എത്തിയിട്ടുണ്ട്. കുഞ്ഞിനു ജീവിതകാലം മുഴുവൻ ജെറ്റ് എയർവേസിൽ സൗജന്യയാത്ര പ്രഖ്യാപിച്ചാണ് വിമാനകമ്പനി സന്തോഷം പങ്കുവച്ചത്.

വിമാനത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കു വിമാനകമ്പനികൾ ഇത്തരം സൗജന്യങ്ങൾ നൽകാറുണ്ട്. ദമാമിൽനിന്നു കൊച്ചിയിലേക്കുള്ള ജെറ്റ് എയർവെയ്സ് വിമാനത്തിൽ കയറുമ്പോള്‍  നഴ്സ് ആയ യുവതി ഒരിക്കലും കരുതിയിരുന്നില്ല വിമാനത്തിൽനിന്ന് ഇറങ്ങുന്നതു തന്‍റെ കുഞ്ഞിനെയും കൊണ്ടാകുമെന്ന്. ഒരു മാസത്തിനു ശേഷമുള്ള പ്രസവതീയതി കണക്കിലെടുത്തു ദമാമിൽനിന്നു നാട്ടിലേക്കു തിരിക്കുകയായിരുന്നു ഇവർ. വിദേശത്തു ജോലിയുള്ള ഭർത്താവ് കൂടെ ഉണ്ടായിരുന്നില്ല. ഇന്ത്യയോടടുത്തപ്പോൾ 35,000 അടി ഉയരത്തിൽ വെച്ചാണ് യുവതിക്കു പ്രസവ വേദന അനുഭവപ്പെട്ടത്.

ജെറ്റ് എയർവെയ്സിന്‍റെ 9ഡബ്ല്യൂ569 വിമാനത്തിലായിരുന്നു ഇവർ. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്നു വിമാനം മുംബൈയിൽ ഇറക്കുകയാണെന്നു ജീവനക്കാർ ആദ്യം പ്രഖ്യാപിച്ചു. എന്നാൽ, അതുവരെ കാത്തിരിക്കാനാവില്ലെന്നു വ്യക്തമായതോടെ യാത്രക്കാരിൽ ഡോക്ടർമാരോ നഴ്സുമാരോ ഉണ്ടോയെന്ന് അന്വേഷിച്ചു. മലയാളിയും ദമാമിൽ നഴ്സുമായ വിൽസണ്‍ സഹായിക്കാൻ മുന്നോട്ടുവന്നു. എന്നാൽ, വിൽസനു ലേബർ റൂമിൽ ജോലി ചെയ്തു പരിചയം കുറവായതിനാൽ നഴ്സായ യുവതിതന്നെ വേണ്ട നിർദേശങ്ങൾ നൽകി. വിമാന ജീവനക്കാരും മറ്റു സൗകര്യങ്ങൾ ഒരുക്കി.

വിമാനം മുംബൈയിൽ ലാൻഡ് ചെയ്ത ഉടൻ യുവതിയെയും ആണ്‍കുഞ്ഞിനെയും കാത്തുനിന്ന ആംബുലൻസിൽ അന്ധേരിയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിലെത്തിച്ചു. അപ്രതീക്ഷിത സാഹചര്യമായിരുന്നെന്നും ജെറ്റ് എയർവേസിൽ ആദ്യമായാണ് ഇത്തരത്തിലൊന്നു സംഭവിക്കുന്നതെന്നും വക്താവ് അറിയിച്ചു. രണ്ടര മണിക്കൂർ വൈകിയാണ് വിമാനം കൊച്ചിയിലെത്തിയത്.

35 ആഴ്ച വരെ ഗർഭിണികളായവർക്കാണു വിമാനത്തിൽ യാത്ര അനുവദിച്ചിട്ടുള്ളത്. ഇങ്ങനെയൊരു പ്രസവം അദ്ഭുതകരമായാണു തോന്നുന്നതെന്നു ഹോളി സ്പിരിറ്റ് ആശുപത്രി ഡയറക്ടറും മലയാളിയുമായ സിസ്റ്റർ സ്നേഹ ജോസഫ് പറയുന്നു. ചെറിയ അണുബാധയുള്ളതുകൊണ്ട് അഞ്ചു ദിവസത്തിനു ശേഷമേ ഡിസ്ചാർജ് ചെയ്യുകയുള്ളൂവെന്നു കുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടർ ദേവീദാസ് ചവാനും അറിയിച്ചു. ദമാമിൽനിന്നു കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ഞായറാഴ്ച രാവിലെയായിരുന്നു പ്രസവം. വിമാനത്തിൽ പിറന്ന കുഞ്ഞിന് എന്തു പേരിടുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു പുഞ്ചിരിയായിരുന്നു അമ്മയുടെ മറുപടി. എല്ലാം കുഞ്ഞിന്‍റെ പിതാവ് കൂടി എത്തിയ ശേഷം തീരുമാനിക്കും. സ്വകാര്യതയെ മാനിച്ച് അമ്മയുടെ പേരും ചിത്രവും പുറത്തുവിട്ടിട്ടില്ല.

പാട്‌ന: യൂണിഫോമിന്റെ പണം അടക്കാന്‍ കഴിയാതെ വന്നതോടെ അച്ഛന്റെ മുന്നില്‍ വെച്ച് രണ്ടു പെണ്‍മക്കളുടെ യൂണിഫോം പ്രിന്‍സിപ്പാള്‍ ഊരി വാങ്ങി. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് കുട്ടികളുടേത്. സ്‌കൂളില്‍ നിന്നായിരുന്നു യൂണിഫോം വിതരണം. പണം അടക്കാനുള്ള തിയതി കഴിഞ്ഞതോടെ പ്രിന്‍സിപ്പള്‍ കുട്ടികളുടെ അച്ഛനെ വിളിച്ചു വരുത്തി.

പണം അടയ്ക്കാന്‍ കുറച്ചു സമയം കൂടി സമയം ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാതെ ഇവര്‍ കുട്ടികളുടെ ഡ്രസ് അഴിച്ചു വാങ്ങുകയായിരുന്നു. അടിവസ്ത്രം മാത്രമിട്ട നിലയില്‍ കുട്ടികളെ ഇറക്കി വിടുകയും ചെയ്തു. ഈ നിലയില്‍ മക്കളെയും കൂട്ടി മൂന്നു കിലോ മീറ്റര്‍ നടന്നാണ് പിതാവ് വീട്ടിലെത്തിയത്.

സ്‌കൂള്‍ ഡയറക്ടറെ കണ്ട് പരാതി പറഞ്ഞെങ്കിലും അദ്ദേഹവും അപമാനിക്കുകയായിരുന്നു. അപമാനിതരായ തന്റെ മക്കളെ ഇനിയൊരിക്കലും സ്‌കൂളിലേയ്ക്ക് വിടില്ലെന്നും അച്ഛന്‍ പറഞ്ഞു. സംഭവത്തിന് ശേഷം കുട്ടികളെ ആരും വീടിന് പുറത്ത് കണ്ടിട്ടില്ല. സംഭവത്തില്‍ പ്രിന്‍സിപ്പാളിനെയും മാനേജരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ പതിനെട്ടുകാരന്‍ മരിച്ചു. മണിക്കൂറുകളോളം ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ടി. നവീന്‍ എന്ന 18കാരനാണ് മരിച്ചത്. മലേഷ്യയിലാണ് സംഭവം. സുഹൃത്തിനൊപ്പം ബര്‍ഗര്‍ ഷോപ്പിലെത്തിയ നവീനെ അക്രമികള്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ബര്‍ഗര്‍ ഷോപ്പിന് മുന്നില്‍ നിന്ന പ്രവീണിനെയും സുഹൃത്തിനെയും സ്വവര്‍ഗാനുരാഗിയെന്ന് വിളിച്ച് കളിയാക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഇതേതുടര്‍ന്ന് പ്രവീണ്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടു. എന്നാല്‍ നവീന്‍ ക്രിമിനലുകളുടെ പിടിയിലായി. ഇവര്‍ നവീനിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് നവീന്റെ മലദ്വാരത്തില്‍ മരക്കഷണം കുത്തിക്കയറ്റി. ഇതേതുടര്‍ന്നുണ്ടായ രക്തസ്രാവമാണ് നവീന്റെ മരണകാരണം.

പീഡനത്തെ തുടര്‍ന്ന് അത്യാസന നിലയിലായ കുട്ടിയെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് അക്രമികള്‍ രക്ഷപെടുകയായിരുന്നു. പിറ്റേന്ന് രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ വഴി യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും കുട്ടിക്ക് പൂര്‍ണമായും ബോധം നഷ്ടപ്പെട്ടിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച അവസ്ഥയിലുമായിരുന്നു.

16-20 വയസ് പ്രായമുള്ളവരാണ് അക്രമികള്‍. അഞ്ച് പേരും പിടിയിലായിട്ടുണ്ട്. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്തതായി മലേഷ്യന്‍ പോലീസ് അധികൃതര്‍ വ്യക്തമാക്കി.

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസില്‍ യുവതിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കും. പോലീസിന്റെ ആവശ്യം തിരുവനന്തപുരം പോക്‌സോ കോടതി അംഗീകരിച്ചു. ബ്രെയിന്‍ മാപ്പിംഗും ആകാമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ യുവതി ഈ മാസം 22ന് ഹാജരാകണമെന്നും കോടതി അറിയിച്ചു.

അതിനിടെ, ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ജാമ്യം ലഭിച്ചാല്‍ കേസിനെ സ്വാധീനിക്കുമെന്നും തെളിവുകള്‍ നശിപ്പിച്ചേക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമാണെന്നും ഒരാഴ്ച കഴിഞ്ഞ് ജാമ്യാപേക്ഷ പരിഗണിച്ചാല്‍ മതിയെന്നും സ്വാമിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി.

പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുവെന്ന് ആദ്യം മൊഴി നല്‍കിയ പെണ്‍കുട്ടി പിന്നീട് ഇത് തിരുത്തിയിരുന്നു. പോലീസ് കെട്ടിച്ചമച്ചതാണെന്ന ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ഇവരും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് നുണ പരിശോധന നടത്തണമെന്ന ആവശ്യവുമായി പോലീസ് എത്തിയത്.

പെണ്‍കുട്ടി വീട്ടുതടങ്കലിലാണെന്ന് കാണിച്ച് കാമുകനായ അയ്യപ്പദാസ് സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതില്‍ പോലീസിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

അഞ്ചോളം യുവാക്കളെ കബളിപ്പിച്ച വിവാഹത്തട്ടിപ്പുകാരി യുവതിയെ വിവാഹവേദിയില്‍വച്ചു തന്നെ പോലീസ് പിടികൂടി.  കൊട്ടാരക്കര ഷിബുവിലാസത്തില്‍ വി. ശാലിനി(32)യാണ് അറസ്റ്റിലായത്. പത്രത്തില്‍ വിവാഹപരസ്യം നല്‍കി വിവാഹം ചെയ്ത് യുവാക്കളുടെ സ്വര്‍ണവും പണവും കവര്‍ന്നുകടക്കുകയാണു ശാലിനിയുടെ രീതി.

മലപ്പുറം കൊണ്ടോട്ടി ചീക്കോട്ട് കോളാമ്പലത്ത് മണ്ണാറയ്ക്കല്‍ വീട്ടിലാണു നിലവില്‍ ശാലിനിയുടെ താമസം. വിവാഹപരസ്യം കണ്ടു ഫോണില്‍ വിളിക്കുന്നവരെയാണ് ഇവര്‍ ഇരയാക്കുന്നത്. ഇത്തരത്തില്‍ ഇന്നലെ രാവിലെ 11 മണിയോടെ ശാലിനിയും പത്തനംതിട്ട ജില്ലയിലുള്ള യുവാവും വിവാഹത്തിനായി പന്തളത്തിനു സമീപമുള്ള കുളനട ഉള്ളന്നൂര്‍ വിളയാടിശേരില്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ വിവാഹചടങ്ങ് പൂര്‍ത്തിയാക്കി ഇരുവരും സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ ശാലിനി കബളിപ്പിപ്പിച്ച കിടങ്ങന്നൂര്‍ സ്വദേശിയായ യുവാവിന്റെ സുഹൃത്തും ക്ഷേത്രത്തിലെ സെക്രട്ടറിയുമായ പി.എസ്. അഭിലാഷ്, സുഹൃത്തായ വി.മനു എന്നിവര്‍ പ്രതിയെ തിരിച്ചറിഞ്ഞു.

തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിച്ചു. സംഭവമറിഞ്ഞ് നേരത്തെ തട്ടിപ്പിനിരയായ കിടങ്ങന്നൂര്‍ സ്വദേശിയും സ്ഥലത്തെത്തി. ഇതോടെ യുവതി രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. അടൂര്‍ ഡിെവെ.എസ്.പി എസ്. റഫീക്കിന്റെ നിര്‍ദേശ പ്രകാരം സി.ഐ ആര്‍. സുരേഷ്, എസ്.ഐ എസ്.സനൂജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ശാലിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് വരനെ ആവശ്യമുണ്ടെന്ന് കാട്ടിയുള്ള ശാലിനിയുടെ പത്രപരസ്യം കണ്ടു പത്തനംതിട്ട സ്വദേശി വിളിക്കുന്നത്. തുടര്‍ന്നു ശാലിനിയുടെ സഹോദരന്റെ ഭാര്യയെന്ന് പറഞ്ഞ് ഒരു യുവതി ഫോണില്‍ വിളിച്ചു. പിന്നീട് മറ്റൊരു നമ്പറില്‍നിന്ന് ശാലിനിയും വിളിച്ചു. തുടര്‍ന്നു ശാലിനിയുടെ ആവശ്യത്തേത്തുടര്‍ന്നു മണ്ണാറശാല ക്ഷേത്രത്തിലെത്തിയ ഇരുവരും നേരിട്ടുകണ്ടു. ബന്ധുക്കളുമായി ആലോചിച്ചശേഷം വിവാഹം നടത്താമെന്ന് യുവാവ് അറിയിക്കുകയും ചെയ്തു. എന്നാല്‍, വിവാഹം ഉടന്‍ വേണമെന്ന നിലപാടിലായിരുന്നു ശാലിനി.

ആദ്യം മടിച്ചെങ്കിലും ശാലിനിയുടെ നിര്‍ബന്ധത്തിനു യുവാവ് വഴങ്ങി. ബംഗളുരുവില്‍ ജോലിയുണ്ടായിരുന്ന തനിക്ക് അടുത്ത സമയത്ത് കേരളാ െഹെക്കോടതിയില്‍ ജോലി ലഭിച്ചെന്നും താന്‍ എല്‍.എല്‍.എം ബിരുദധാരിയാണെന്നും ശാലിനി യുവാവിനോട് പറഞ്ഞിരുന്നു. 50 പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ ധരിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ അടൂര്‍ കോടതിയില്‍ ഹാജരാക്കി.

പ്രമുഖ ഭോജ്പുരി നടിയും മോഡലുമായ അഞ്ജലി ശ്രീവാസ്തവ (29) മരിച്ചനിലയില്‍. മുംബൈ ജൂഹുവിലെ അപ്പാര്‍ട്ടുമെന്റിലാണ് അഞ്ജലിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ബന്ധുക്കള്‍ തുടര്‍ച്ചയായി ഫോണ്‍ ചെയ്തിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന് അപ്പാര്‍ട്ടുമെന്റ് ഉടമയെ ബന്ധുക്കള്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയാള്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ അഞ്ജലിയെ കണ്ടെത്തിയത്. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

അതേസമയം, അഞ്ജലിക്ക് ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമൊന്നുമില്ലെന്നും സന്തോഷത്തോടെ തന്നെയാണ് മകള്‍ ജീവിച്ചതെന്നും മാതാപിതാക്കള്‍ പറഞ്ഞു. നിരവധി ഭോജ്പുരി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അഞ്ജലി ‘കേഹു ത ദില്‍ മേം ബാ’ എന്ന സിനിമയിലാണ് ഒടുവില്‍ അഭിനയിച്ചത്.

നടി കൃതികയുടെ മൃതദേഹവും കഴിഞ്ഞ ആഴ്ച മുംബൈയിലെ ഫ് ളാറ്റില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ജലിയുടെ മരണവും. സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയ്ക്ക് ആദ്യ ദിവസം ലഭിച്ചത് വൻ ജനപിന്തുണ. 20,42,740 രൂപയാണ് ആദ്യ ദിവസത്തെ മെട്രോയുടെ വരുമാനം. യാത്രക്കാർ ഒന്നടങ്കം കൊച്ചി മെട്രോയിലേക്ക് തള്ളിക്കയറിയപ്പോൾ ആദ്യ ദിവസം തന്നെ മോട്രോ ശുഭ പ്രതീക്ഷകളാണ് മുന്നോട്ട് വയ്ക്കുന്നത്.

രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണി വരെയുള്ള വരുമാനമാണ് 20 ലക്ഷം രൂപ കഴിഞ്ഞത്. ഈ സമയത്തിനിടെ 62,320 പേരാണ് മെട്രോ ട്രയിനിൽ യാത്ര ചെയ്തത്. ദിവസം പൂർത്തിയാകാൻ മൂന്ന് മണിക്കൂറുകൾ പിന്നെയും ബാക്കി നിൽക്കുമ്പോഴാണ് കളക്ഷൻ 20 ലക്ഷം തൊട്ടത്.

ഇന്ന് രാവിലെ മെട്രോയുടെ ആദ്യ സർവ്വീസിൽ തന്നെ ഇടം പിടിക്കാൻ ജനങ്ങൾ പുലർച്ചെ തന്നെ പാലാരിവട്ടം സ്റ്റേഷനിൽ എത്തിയിരുന്നു. നാല് മണിക്ക് തന്നെ ആളുകൾ എത്തിച്ചേർന്നു. പിന്നീട് ആറ് മണിയാകുമ്പോഴേക്കും പ്രതീക്ഷിച്ചതിലും നീണ്ട ക്യൂവാണ് മെട്രോ സ്റ്റേഷനിൽ ഉണ്ടായിരുന്നത്.

അറ്റ്‌ലസ് രാമചന്ദ്രന്‍, ആ പേര് മലയാളികള്‍ അത്ര വേഗം മറക്കില്ല . ഒരുകാലത്ത് നമ്മുടെ ടിവി സ്ക്രീനുകളില്‍ നിറഞ്ഞു നിന്ന അത്ലസ് രാമചന്ദ്രന്‍ എന്ന മനുഷ്യന്റെയും കുടുംബത്തിന്റെയും കഥ കേട്ട് മറന്നു പല സിനിമാക്കഥകളെ വെല്ലുന്നതാണ്. അപ്രതീക്ഷിതമായി ബിസിനസ് രംഗത്ത് നേരിട്ട തിരിച്ചടികള്‍ അദ്ദേഹത്തെ ഗള്‍ഫിലെ ജയിലറയില്‍ കൊണ്ടെത്തിച്ചു. മകളും മരുമകനും കൂടി കേസില്‍ ഉള്‍പെട്ടു ജയിലിലായത്തോടെ ഭര്‍ത്താവിനെ ജയിലില്‍ നിന്ന് രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിര രാമചന്ദ്രന്‍ ഏകാംഗ യുദ്ധം നയിക്കുകയാണ്.

ഭർത്താവിന്റെ ശതകോടികളുടെ ബിസിനസ് സ്ഥാപനങ്ങളിലേക്ക് ഒരിക്കൽ പോലും കടന്നു ചെല്ലാത്ത, വീട്ടമ്മയായി ഒതുങ്ങിക്കഴിയുകയായിരുന്ന ഇന്ദിര ഇപ്പോൾ, ഈ  68 ാം വയസിൽ രാപ്പകലില്ലാതെ ഓടിനടക്കുകയാണ്. ഭർത്താവ് പടുത്തുയർത്തിയ ബിസിനസ് സ്ഥാപനങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടു വരാനും ജയിലിൽ കഴിയുന്ന ഭർത്താവിനെ വീണ്ടും പുറത്തെത്തിക്കാനും .

2015 ഓഗസ്റ്റ് 23ന് അറ്റ്‌ലസ് രാമചന്ദ്രന്‍ അറസ്റ്റു ചെയ്യപ്പെട്ടതിനു ശേഷം ഇന്ദിര രാമചന്ദ്രന്‍ ആദ്യമായി ഒരു പ്രമുഖ വിദേശമാധ്യമത്തിലൂടെയാണ്  മനസു തുറന്നത്. ’21 മാസമായി എന്റെ ഭര്‍ത്താവ് ജയിലില്‍ കിടക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില അനുദിനം വഷളാവുന്നു. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വീല്‍ ചെയറിലാണ് ആശുപത്രിയില്‍ കൊണ്ടു പോയത്. ഇപ്പോള്‍ ഞാന്‍ തനിച്ചാണ്. കടുത്ത നിരാശയിലും വിഷാദത്തിലുമാണ്.’-ഇന്ദിര രാമചന്ദ്രന്‍ പറയുന്നു.

‘മിക്കവാറും ഞാനും ജയിലിലാകും. ആ ഭയത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. ചില ബാങ്കുകള്‍ എനിക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വീട്ടുവാടക കൊടുക്കാന്‍ പോലും ഇപ്പോള്‍ എന്റെ കൈയില്‍ പണമില്ല. എന്തു വന്നാലും എന്റെ ഭര്‍ത്താവിനെ ജയില്‍ മോചിതനാക്കാന്‍ ഞാന്‍ പരിശ്രമിക്കും.’-ഇന്ദിര രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവിന്റെ ബിസിനസിനെ കുറിച്ച് യാതൊന്നും അറിയാത്ത ഭാര്യയാണ് ഇന്ദിര. ഒന്നും ചോദിച്ചുമില്ല പറഞ്ഞുമില്ല. പൊലീസ് പിടിച്ചു കൊണ്ടു പോകുമ്പോള്‍ ഇത്രയും വലിയ ദുരന്തം പ്രതീക്ഷിച്ചില്ല എന്ന്  ഇന്ദിര പറയുന്നു.

‘എല്ലാവരും ഇപ്പോള്‍ എന്നെ അന്വേഷിക്കുന്നത് പണത്തിനു വേണ്ടിയാണ്. ജീവനക്കാരില്‍ ഒരു വിഭാഗം കൂട്ടത്തോടെ വീട്ടില്‍ കയറി വന്നു. 50 ലക്ഷം ദിര്‍ഹം വിലയുളള രത്‌നങ്ങള്‍ 15 ലക്ഷം ദിര്‍ഹത്തിന് വിറ്റാണ് അവരെ പറഞ്ഞു വിട്ടത്.’- ഇന്ദിര പറഞ്ഞു.

ഇങ്ങിനെയൊക്കെയാണെങ്കിലും അറ്റ്‌ലസ് രാമചന്ദ്രനെ ജയില്‍ മോചിതനാക്കാനുളള ശ്രമങ്ങള്‍ ഇന്ദിര തുടരുകയാണ്. മസ്‌ക്കറ്റിലെ രണ്ട് ആശുപത്രികള്‍ വിറ്റ് താത്കാലിക കടങ്ങള്‍ വീട്ടും. കടമെടുത്ത 22 ബാങ്കുകളില്‍ 19 എണ്ണം താത്കാലികമായി നിയമനടപടികള്‍ നിര്‍ത്തി വച്ച് തിരിച്ചടവ് സംബന്ധിച്ച് ചര്‍ച്ചയാകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത ശേഷം നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന് 2015 ഓഗസ്റ്റ് 23നാണ് ദുബായി പൊലീസ് 75കാരനായ അറ്റ്‌ലസ് രാമചന്ദ്രനെ അറസ്റ്റു ചെയ്തത്. അന്നുമുതല്‍ അദ്ദേഹം ജയിലിലാണ്. 340 ലക്ഷം ദിര്‍ഹത്തിന്റെ ചെക്കുകളാണ് മടങ്ങിയത്.

സത്യസന്ധനായ മനുഷ്യനായിരുന്ന അദ്ദേഹം വിപണിയില്‍ കഴിഞ്ഞ മൂന്ന് ദശകത്തിനിടെ സത്പേര് മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. ജയിലില്‍ കഴിയുന്നതിനാല്‍ കടംവീട്ടുന്നതിന് സ്വത്തുക്കള്‍ വില്‍ക്കുന്നത് സംസരിക്കാനോ മറ്റോ കഴിയുന്നില്ല – ഇന്ദിര പറഞ്ഞു. അദ്ദേഹത്തിന് മനുഷിക പരിഗണനയെങ്കിലും നല്‍കണമെന്നാണ് തന്റെ ദൃഡമായ ആവശ്യമെന്നും അവര്‍ പറഞ്ഞു.

റിയാലിറ്റി ഷോയില്‍ ഒപ്പം പങ്കെടുത്ത പെണ്‍കുട്ടി വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നു നടനും സംവിധായകനുമായ നിര്‍മ്മാതാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്ന രചന എന്ന പെണ്‍കുട്ടിയോടായിരുന്നു കന്നട സംവിധായകന്‍ ഹുച്ച വെങ്കിട്ട വിവാഹഭ്യര്‍ത്ഥ നടത്തിയത്. എന്നാല്‍ രചന അതു നിരസിച്ചു. ആ വിഷമത്തില്‍ വെങ്കിട്ട് ഫിനോല്‍ കുടിക്കുകയായിരുന്നു എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

താന്‍ മരിക്കുകയാണ് എന്നു പറഞ്ഞ് വെങ്കിട്ട് രചനയ്ക്കു എസ് എം എസ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്നു പെണ്‍കുട്ടിയുടെ പ്രതികരണം പുറത്തു വന്നു. റിയാലിറ്റി ഷോയ്ക്ക് വേണ്ടി വെങ്കിട്ടിന്റെ ജോഡിയാകാമെന്നു ഞാന്‍ സമ്മതിച്ചിരുന്നു. അദ്ദേഹം അത്ര മാന്യമായാണു പെരുമാറിരുന്നത്. എന്നാല്‍ ഞാന്‍ ഒരിക്കലും അദ്ദേഹത്തെ പ്രണയിച്ചിരുന്നില്ല എന്നു രചന പറയുന്നു. ഇതിനു മുമ്പും ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാക്കിയ ആളാണ്‌ ഹുച്ച വെങ്കിട്ട്. പ്രശസ്ത സിനിമ താരം രമ്യയെ  താന്‍ വിവാഹം ചെയ്തിട്ടുണ്ട് എന്ന അവകാശവാദവുമായി ഒരിക്കല്‍ ഇയാള്‍ രംഗത്ത് എത്തിരുന്നു. രമ്യ വെങ്കിട്ടിനെതിരെ പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.

RECENT POSTS
Copyright © . All rights reserved