സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചകേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. ഇത് സംബന്ധിച്ച ശുപാര്‍ശ റേഞ്ച്െഎജി: മനോജ് എബ്രഹാം ഡിജിപിക്ക് കൈമാറി. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം.
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പെൺകുട്ടി അടിക്കടി നിലപാടു മാറ്റുന്നതിനാൽ നുണപരിശോധനയ്ക്കു വിധേയയാക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസ് പോക്സോ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സ്വാമിക്കെതിരെ മൊഴി നൽകിയതു പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണെന്നും അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കേസ് സിബിഐയ്ക്കു കൈമാറണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയും കോടതിയെ സമീപിച്ചിട്ടുണ്ട്. നിലപാടുമാറ്റങ്ങളും പുതിയ വെളിപ്പെടുത്തലും ഒക്കെയായി കുഴഞ്ഞുമറിഞ്ഞ കേസ് നാളെ കോടതി പരിഗണിക്കും. റിമാൻഡ് കസ്റ്റഡിയിൽ കഴിയുന്ന സ്വാമിയുടെ ജാമ്യാപേക്ഷയും നാളെയാണു പരിഗണിക്കുക. പെൺകുട്ടിയെ പണമൊഴുക്കി വശത്താക്കി, കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നതായാണു പൊലീസ് സംശയിക്കുന്നത്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണു സ്വാമിക്കെതിരെ കേസെടുത്തത്. പൊലീസ് നിർബന്ധിച്ചു സ്വാമിക്കെതിരെ മൊഴി പറയിപ്പിച്ചതാണെങ്കിൽ, മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയപ്പോൾ അക്കാര്യം വെളിപ്പെടുത്താൻ അവസാന വർഷ നിയമവിദ്യാർഥിനി കൂടിയായ പെൺകുട്ടിക്ക് അവസരമുണ്ടായിരുന്നു.
തനിക്ക് ആവശ്യമില്ലാത്ത അവയവം താൻ ഛേദിച്ചെന്നായിരുന്നു ആദ്യഘട്ടത്തിൽ സ്വാമി പൊലീസിനോടു പറഞ്ഞത്. ഫലത്തിൽ വാദിയും പ്രതിയും സാക്ഷികളും ഒക്കെ വാക്കുമാറ്റൽ തുടർക്കഥയാക്കിയതോടെ കുഴങ്ങുന്നതു പൊലീസാണ്.
പോർച്ചുഗലിലെ പെട്രോഗോ ഗ്രാൻഡെ മേഖലയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ 19 പേർ മരിച്ചു. വാഹനത്തില്‍ യാത്ര ചെയ്തവരാണ് തീപിടിത്തത്തില്‍ മരിച്ചതില്‍ ഭൂരിഭാഗം പേരെന്നാണ് വിവരം. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി വീടുകൾ കത്തിനശിച്ചു.
ദശാബ്ദങ്ങള്‍ക്ക് ശേഷം പോര്‍ച്ചുഗലില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ തീപിടിത്തമാണിത്. പ്രസിഡന്റ് മാര്‍സെലോ റെബെലോ ഡിസൂസ അപകടസ്ഥലത്തേക്ക് തിരിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ലിസ്ബണില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുളള പെട്രാഗോ ഗ്രാന്‍ഡെയിലാണ് അപകടം ഉണ്ടായത്. ശക്തമായി കാറ്റ് വീശിയതും തീ വ്യാപിക്കാന്‍ കാരണമായി. 19 പേര് മരിച്ചതായി സര്‍ക്കാരാണ് സ്ഥിരീകരിച്ചത്. രക്ഷാ പ്രവർത്തനത്തിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങൾ അടക്കം 20 പേര്‍ക്ക് പൊളളലേറ്റിട്ടുണ്ട്. രണ്ട് പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഞായറാഴ്ച ഫൈനൽ പോരാട്ടത്തിൽ കൊന്പുകോർക്കുന്പോൾ ഇംഗ്ലണ്ടിൽ മാത്രം 2000 കോടിയുടെ വാതുവെപ്പ് നടക്കുമെന്ന് റിപ്പോർട്ട്. ചൂതാട്ടം ബ്രിട്ടനിൽ നിയമവിധേയമാണ്. ഇത് വാതുവെപ്പ് കൂടുതൽ നടക്കാൻ കാരണമാകുമെന്നും എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആൾ ഇന്ത്യ ഗെയിമിങ് ഫെഡറേഷനാണ് ഇതു സംബന്ധിച്ച കണക്ക് പുറത്ത് വിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
പാക്കിസ്ഥാനെ അപേക്ഷിച്ച് ഇന്ത്യക്കാണ് വാതുവെപ്പുകാർക്കിടയിൽ ഡിമാന്റ് കൂടുതൽ. അതുകൊണ്ട് തന്നെ ഇന്ത്യ ജയിക്കുമെന്ന് 100 രൂപക്ക് പന്തയം വെച്ചവർക്ക് ഇന്ത്യ ജയിച്ചാൽ 147 രൂപ ലഭിക്കും. വാതുവെക്കുന്നവർ കുറവായത് കൊണ്ട് തന്നെ പാക്കിസഥാന് അനുകൂലമായി പന്തയം വെച്ച് വിജയിച്ചാൽ 300 രൂപ ലഭിക്കും.
”ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന എല്ലാ മത്സത്തിനും കൂടി ഏകദേശം രണ്ടു ലക്ഷം കോടി രൂപയ്ക്കുള്ള വാതുവെപ്പാണ് നടന്നത്. ഒരു ഫൈനലില്‍ ഇന്ത്യയും പാകിസ്താനും വരുന്നത് പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ്. അതുകൊണ്ടു തന്നെയാണ് വാതുവെപ്പ് കൂടിയതും” ഗെയിമിങ് ഫെഡറേഷന് സിഇഒ റോളണ്ട് ലാന്‍ഡേഴ്സ് ചൂണ്ടിക്കാട്ടുന്നു.
മത്സരഫലം വാതുവെപ്പിന്റെ ഒരു ഭാഗം മാത്രമാണ്. 10 ഓവറിനുള്ളിലെ മത്സരഫലം നിശ്ചയിച്ചും അതല്ലെങ്കില്‍ ടീം ടോട്ടല്‍ കണക്കുകൂട്ടിയും വാതുവെപ്പ് നടത്താം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വാതുവെപ്പ് നിയമവിരുദ്ധമാണ്. പക്ഷേ ഇ-വാലെറ്റും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ച് ലണ്ടനിലെ വെബ്സൈറ്റുകള്‍ വഴി ഇന്ത്യക്കാരും വാതുവെപ്പില്‍ പങ്കെടുക്കുന്നുണ്ട്.
സ്വാമി ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് യുവതി ഹര്‍ജി നല്കി. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ. പോലുള്ള ഉയര്‍ന്ന ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറണമെന്നും ആവശ്യപ്പെട്ട് പോക്സോ കോടതിയിലാണ് ഹര്‍ജി നല്‍കിയത്.
തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചുവെന്നായിരുന്നു യുവതി പൊലീസിന് ആദ്യം നല്കിയ മൊഴി. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയുടേതെന്ന പേരില്‍ പുറത്തുവന്ന കത്തിലും, പെണ്‍കുട്ടിയും സ്വാമിയുടെ അഭിഭാഷകനും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിലും പൊലീസിന് കൊടുത്ത മൊഴിക്ക് വിരുദ്ധമായ കാര്യമായിരുന്നു യുവതി പറഞ്ഞത്.
പൊലീസ് അന്വേഷണത്തില്‍ തൃപ്തികരമല്ലെന്ന് നേരത്തെ ഫോണ്‍ സംഭാഷണത്തിലും പറഞ്ഞിരുന്നു. തുടര്‍ന്നാണ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യുവതി പോക്സോ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിന് വഴിത്തിരിവായി പുറത്തുവന്ന കത്തും ഫോണ്‍ സംഭാഷണവും അന്വേഷണം വഴിതെറ്റിക്കാനാണെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
സ്വാമി ഗംഗേശാനന്ദയുടെ അഭിഭാഷകന് ലഭിച്ച യുവതിയുടെ പേരിലുള്ള കത്തും പിന്നീട് പുറത്തുവന്ന ഫോണ്‍ സംഭാഷണവും തമ്മില്‍ വൈരുദ്ധ്യമുണ്ടെങ്കിലും സ്വാമി കുറ്റക്കാരനല്ലെന്ന വാദത്തിനാണ് രണ്ടിലും ഊന്നല്‍.രണ്ടിടത്തും സ്വാമി നിരപരാധിയാണെന്നു ആവര്‍ത്തിക്കുന്ന യുവതി കൃത്യത്തിന്റെ ഉത്തരവാദിത്വം സുഹൃത്തില്‍ ആരോപിക്കുകയാണ്. അതേസമയം, കത്തില്‍ പറയുന്നതിന് വിരുദ്ധമായി താന്‍ തന്നെ കത്തിവീശിയെന്നു പറയുന്നുണ്ടെങ്കിലും ജനനേന്ദ്രിയം മുറിക്കപ്പെട്ട കാര്യത്തില്‍ ഉറപ്പില്ലെന്നാണ് ഫോണ്‍ സംഭാഷണത്തിലുള്ളത്.
മെട്രോയുടെ ആദ്യ യാത്രയില്‍ ക്ഷണം ഇല്ലാഞ്ഞിട്ടും പങ്കെടുത്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നടപടിക്കെതിരെ മുഖ്യമന്ത്രിയുടെ പരോക്ഷ പ്രതിഷേധം. കുമ്മനത്തെ ക്രോപ്പ് ചെയ്താണ് മെട്രോയിലെ ആദ്യയാത്രയുടെ ഫോട്ടോ മുഖ്യമന്ത്രിയുടെ ഒദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഔദ്യോഗികമായ സ്ഥാനമോ ക്ഷണമോ ഇല്ലാഞ്ഞിട്ടും മെട്രോയുടെ ആദ്യയാത്രയില്‍ പ്രധാനമന്ത്രിക്കും മറ്റുളളവര്‍ക്കും ഒപ്പം കുമ്മനം വലിഞ്ഞുകയറുകയായിരുന്നുവെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസും ഇത്തരത്തില്‍ പ്രതിഷേധിച്ചത്. വന്‍കിട പദ്ധതിനിര്‍വഹണത്തില്‍ അനുകരണനീയമായ ഒരു മാതൃകയാണ് കൊച്ചി മെട്രോ സൃഷ്ടിച്ചിരിക്കുന്നതെന്നാണ് ചിത്രത്തോടൊപ്പം മുഖ്യമന്ത്രി കുറിച്ചിരിക്കുന്നത്.
“ഇന്ത്യയില്‍ തന്നെ ഏറ്റവും വേഗം നിര്‍മാണം പൂര്‍ത്തീകരിച്ച മെട്രോ പദ്ധതിയാണ് കൊച്ചിയിലേത്. വന്‍കിട പദ്ധതികളെ സാമൂഹികപുരോഗതിക്കുള്ള അവസരമൊരുക്കുന്നതിനും പ്രയോജനപ്പെടുത്താം എന്നതിനൊരുദാഹരണം കൂടിയാണിത്. കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കിയ തൊഴിലാളികള്‍ക്കും അതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി സഹകരിച്ച കൊച്ചി നിവാസികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
കുമ്മനത്തിനെതിരെ സോഷ്യല്‍മീഡിയയിലും വിമര്‍ശനം ശക്തമായിട്ടുണ്ട്. അര്‍ഹതപ്പെട്ട ഇ ശ്രീധരനെ പോലെയുളളവര്‍ പുറത്തുനില്‍ക്കുമ്പോഴാണ് കുമ്മനം ‘കളളവണ്ടി’ കയറിയതെന്നും പരിഹാസം ഉയര്‍ന്നു. മെട്രോയുടെ ചരിത്രമാകാന്‍ പോകുന്ന ആദ്യ കളളവണ്ടി യാത്രയാണ് ഇതെന്നും ട്രോളുകള്‍ നിറഞ്ഞു.
ഷിബു മാത്യൂ.
വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ജൂലൈ പതിനാറ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി പതിനായിരത്തോളം വരുന്ന മലയാളി ക്രൈസ്തവ വിശ്വാസികള്‍
പരിശുദ്ധ അമ്മയുടെ പുണ്യ ഭൂമിയിലെത്തി അനുഗ്രഹം പ്രാപിക്കുമ്പോള്‍ അവരെ സ്വീകരിക്കാന്‍ ഭാഗ്യം ലഭിച്ചത് ഫാ. ടെറിന്‍ മുള്ളക്കരയ്ക്കാണ്. ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത രൂപികൃതമായതിനു ശേഷമുള്ള ആദ്യ തീര്‍ത്ഥാടനത്തില്‍ തന്നെ ഇത്രയും വലിയ ഒരു ജനസമൂഹം എത്തിച്ചേരുന്നത് ഗ്രേറ്റ് ബ്രിട്ടണ് രൂപതയോടുള്ള വിശ്വാസികളുടെ താല്പര്യവും അതിലുപരി പരിശുദ്ധ അമ്മയോടുള്ള ഭക്തിയുമാണെന്നുള്ളതില്‍ തെല്ലും തര്‍ക്കമില്ലന്ന് വാല്‍സിംഹാം തീര്‍ത്ഥാടനത്തിന്റെ കോര്‍ഡിനേറ്ററും ഈസ്റ്റ് ആംഗ്ലിയ സീറോ മലബാര്‍ ചാപ്ലിനുമായ റവ. ഫാ. ടെറിന്‍ മുള്ളക്കര പറയുന്നു. തീര്‍ത്ഥാടനത്തിന്റെ സ്ഥിതിഗതികളെക്കുറിച്ചറിയുവാന്‍ മലയാളം യുകെയുടെ പ്രതിനിധികള്‍ ഫാ. മുളളക്കരയുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
റവ. ഫാ. ടെറിന്‍ മുള്ളക്കര
പരിശുദ്ധ അമ്മയുടെ ഒരു തികഞ്ഞ ഭക്തനാണ് ഫാ. ടെറിന്‍ മുള്ളക്കര. അദ്ദേഹം ജനിച്ചതും പരിശുദ്ധ അമ്മയുടെ ജനന ദിവസമായ സെപ്റ്റംബര്‍ എട്ടിന് തന്നെ. തൃശൂര്‍ സെന്റ് മേരീസ് മൈനര്‍ സെമിനാരിയില്‍ വൈസ് റെക്ടറായിരിക്കുന്ന കാലത്താണ് യുകെയിലെത്തുന്നത്. കാനന്‍ മാത്യൂ വണ്ടാളക്കുന്നേല്‍ പതിനൊന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് നേതൃത്വം കൊടുത്താരംഭിച്ച വാല്‍സിംഹാം തീര്‍ത്ഥാടനത്തിന്റെ കോര്‍ഡിനേറ്ററാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു.
തീര്‍ത്ഥാടനത്തിന്റെ പൂര്‍ണ്ണ വിജയത്തിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ച് കഴിഞ്ഞ ആറ് മാസമായി സുഡ്ബറിയില്‍ വിശുദ്ധ കുര്‍ബാനയും മറ്റു പ്രാര്‍ത്ഥനകളും നടന്നു വരുന്നു. അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഇന്നലെ നടന്ന സമൂഹബലിയില്‍ സഡ്ബറിയിലെ കുടുംബങ്ങളും കമ്മറ്റി മെമ്പേഴ്സും പങ്കെടുത്തു. പിതാവിന്റെ നേതൃത്വത്തില്‍ നിരവധി മീറ്റിംഗുകളും ഇതിനോടകം നടന്നു കഴിഞ്ഞു.
പതിനായിരത്തിലധികം തമിഴ് ക്രൈസ്തവ വിശ്വാസികള്‍ പങ്കെടുത്ത തീര്‍ത്ഥാടനമാണ് വാല്‍സിംഹാമില്‍ നടന്നതില്‍ വെച്ചേറ്റവും വലിയ തീര്‍ത്ഥാടനം. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി പതിനായിരത്തിലധികം മലയാളി ക്രൈസ്തവ വിശ്വാസികളും ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാ. ടെറിന്‍ മുള്ളക്കര പറഞ്ഞു.
തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി വലിയ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വോളന്റിയേഴ്സിനെ ഒരു വലിയ നിര തന്നെയുണ്ട്. കൂടാതെ ഫസ്റ്റ് എയിഡ്, ആംബുലന്‍സ് സര്‍വ്വീസ്, ഫയര്‍ഫോഴ്സ് എന്നീ വിഭാഗങ്ങളുടെ സേവനവും ഉറപ്പുവരുത്തിയിരിക്കുന്നു. കൂടാതെ അല്മായ സംഘടകളും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. സഡ്ബറി ക്രിസ്റ്റ്യന്‍ കമ്മ്യൂണിറ്റിയാണ് പ്രധാനമായും തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നത്. ജൂലൈ പതിനാറിന് രാവിലെ 8 മണി മുതല്‍ വിശ്വാസികള്‍ എത്തിത്തുടങ്ങും.
ഒമ്പതു മണി മുതല്‍ ശുശ്രൂഷകള്‍ ആരംഭിക്കും. ഒമ്പതു മണിക്ക് റവ. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ ടീമിന്റെ ധ്യാനം നടക്കും. പതിനൊന്നരയോടെ ധ്യാനം അവസാനിക്കും. തുടര്‍ന്ന് ഉച്ചഭക്ഷണത്തിനുള്ള സമയമാണ്. ഈ സമയത്ത് പരിശുദ്ധ അമ്മയ്ക്കായി വിശ്വാസികള്‍ അടിമ വെയ്ക്കുന്നതിനുള്ള അവസരമാണ്. ഉച്ചതിരിഞ്ഞ് ഒന്നരയ്ക്ക് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഭക്തിനിര്‍ഭരമായ ജപമാല പ്രദക്ഷിണം ആരംഭിക്കും. മൂന്ന് മണിക്ക് പ്രദക്ഷിണം കപ്പേളയില്‍ തിരിച്ചെത്തിയാലുടന്‍ ഗ്രേറ്റ് ബ്രിട്ടന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ ആഘോഷമായ സമൂഹബലി നടക്കും. തദവസരത്തില്‍ അഭിവന്ദ്യ പിതാവ് ഗ്രേറ്റ് ബ്രിട്ടണ് രൂപതയിലെ സീറോ മലബാര്‍ വിശ്വാസികളെ അഭിസംബോധന ചെയ്യും. ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ ഔദ്യോഗീക പ്രഖ്യാപനവും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബിഷപ്പായി പ്രഖ്യാപിച്ചതിന്റെ ഒന്നാം വാര്‍ഷിക ദിനമെന്ന പ്രത്യേകത കൂടിയുണ്ട് ജൂലൈ പതിനാറിന്. മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് ശേഷം ഇത്രയും വലിയ ഒരു ജനസമൂഹത്തെ അഭിവന്ദ്യ പിതാവ് അഭിസംബോധന ചെയ്യാനൊരുങ്ങുന്നത് ഇതാദ്യമാണ്. രൂപത രൂപികൃതമായതിനു ശേഷം സഭാ വിശ്വാസത്തെയും പാരമ്പര്യങ്ങളെയും ഒരു കുടക്കീഴിലാക്കാന്‍ വളരെയധികം പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന പിതാവിന്റെ ‘വാല്‍സിംഹാമിലെ പ്രസംഗത്തെ’ വളരെ ആകാംക്ഷയോടെയാണ് മാധ്യമങ്ങള്‍ നോക്കിക്കാണുന്നത്.
രൂപതയില്‍ നിന്നും പുറത്തു നിന്നുമായി മുപ്പതിലധികം വരുന്ന വൈദീകരും വിശുദ്ധ കുര്‍ബാനയ്ക്ക് സഹകാര്‍മ്മീകത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടണ് രൂപതയിലെ മെത്രാഭിഷേക ശുശ്രൂകള്‍ ഉള്‍പ്പെടെ നിരവധി ശുശ്രൂഷകള്‍ക്ക് സംഗീതം പൊഴിച്ച റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായക സംഘമാണ് വാല്‍സിംഹാമിലെ വിശുദ്ധ കുര്‍ബാനയിലും സ്വര്‍ഗ്ഗീയ സംഗീതം പൊഴിക്കുന്നത്.
റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല
വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് ഗ്രേറ്റ് ബ്രിട്ടണ് രൂപത ഒരുങ്ങിക്കഴിഞ്ഞു. രൂപതയുടെ കീഴിലുള്ള ചാപ്ലിന്‍സികളിലും വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലും അന്നേ ദിവസം വിശുദ്ധ കുര്‍ബാനയോ സണ്‍ഡേസ്ക്കൂളോ ഉണ്ടായിരിക്കുന്നതല്ല. തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നതിനായി ഒട്ടുമിക്ക ചാപ്ലിന്‍സികളില്‍കളില്‍ നിന്നും കോച്ചുകളിലാണ് വിശ്വാസികള്‍ എത്തുന്നത്. കൂടാതെ സ്വന്തം കാറുകളിലും കൂട്ടമായി വിശ്വാസികള്‍ എത്തും. പാര്‍ക്കിംഗിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. തീര്‍ത്ഥാടനം നടക്കുന്ന വാല്‍സിംഹാമില്‍ വളരെ വിപുലമായ ഭക്ഷണക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. യുകെയുടെ വിവിധ ഭാഗത്തു നിന്നുള്ള നാല് ഗ്രൂപ്പാണ് വളരെ മിതമായ നിരക്കില്‍ കേറ്ററിംഗ് സര്‍വ്വീസ് നടത്തുന്നത്. രാവിലെ മുതല്‍ തീര്‍ത്ഥാടനം തീരുന്ന സമയം വരെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ലഭ്യമാണ്.
ജൂലൈ പതിനാറിന് നടക്കുന്ന വാല്‍സിംഹാം തീര്‍ത്ഥാടനവും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ പ്രസംഗവും മലയാളം യുകെ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യും. കൂടാതെ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ‘മാതൃ തീര്‍ത്ഥങ്ങളിലേയ്ക്ക്’ എന്ന തലക്കെട്ടില്‍ തീര്‍ത്ഥാടനത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
തീര്‍ത്ഥാടനം നടക്കുന്ന വാല്‍സിംഹാമിലുള്ള ദേവാലയത്തിന്റെ അഡ്രസ്..
Catholic National Shrine of our Lady
Walsingham, Houghton St Giles,
Norfolk NR22 6AL
Contact.
Rev. Fr. Terin Mullakkara
Mob # 07985695056
Mr. Bibin August
Mob # 07530738220
സ്വന്തം ലേഖകന്‍
സ്റ്റാഫോര്‍ഡ്ഷയര്‍: എട്ടാമത് കോതനല്ലൂര്‍ സംഗമത്തിന് തുടക്കം. ഇന്നലെ സ്റ്റാഫോര്‍ഡ്ഷയറിലെ സ്മോള്‍വുഡ് മാനര്‍ സ്കൂളിലാണ് സംഗമം ആരംഭിച്ചത്. കോട്ടയം ജില്ലയിലെ കോതനല്ലൂരിലും പരിസരങ്ങളിലും നിന്നായി യുകെയിലേക്ക് കുടിയേറിയവരുടെ സംഗമം നാളെ സമാപിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും താമസവും കേരളീയ ശൈലിയിലുള്ള ഭക്ഷണവും സ്വിമ്മിംഗ് പൂള് സൗകര്യവും ഇവിടെ ഒരുക്കിയിരിയിട്ടുണ്ട്.
രണ്ട് രാത്രികളും രണ്ട് പകലുകളുമായി നടക്കുന്ന സംഗമത്തിന് ഇന്നലെ എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്ക് ഇന്നും സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് സംഘാടകര്‍ അറിയിച്ചു. ഞായറാഴ്ച സൈക്കിള്‍ റേയ്സ് നടക്കുന്നതിനാല്‍ രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 2.30 വരെ ഫാം ഹൗസ് റോഡ് അടച്ചിടുമെന്നതിനാല്‍ നാളെ വരുന്നവര്‍ രാവിലെ 7 മണിക്കു മുമ്പായി എത്തിച്ചേരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കോതനല്ലൂരില്‍ നിന്നും പരിസരങ്ങളില്‍ നിന്നും യുകെയില്‍ എത്തിയ എല്ലാവരെയും സംഗമത്തിലേക്ക് ക്ഷണിക്കുന്നതായും സംഘാടകര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ കമ്മിറ്റി അംഗങ്ങളില്‍ നിന്നോ കോതനല്ലൂര്‍ സംഗമത്തിന്റെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്നോ ലഭിക്കുന്നതായിരിക്കും.
വിലാസം
Smallwood manner school,
Uttoxeter,
Staffordshire ,
ST14 8NS.
സ്വന്തം ലേഖകന്‍
സ്വിന്ഡൻ : സാമൂഹിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ ബ്രിട്ടീഷ് എംപയര്‍ മെഡല്‍ മലയാളിക്ക്. 2007-ല്‍ സ്വിന്‍ഡനിലേക്ക് കുടിയേറിയ റോയി സ്റ്റീഫനാണ് ബിഇഎം ലഭിച്ചത്. ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും യു.കെയില്‍ വ്യാപകമായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്കാണ് ഈ അംഗീകാരം നല്കപ്പെടുന്നത്. ജൂണ്‍ 17-ാം തീയതി ലണ്ടന്‍ ഗസറ്റിലും മറ്റ് ദേശീയ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചശേഷം അതാത് കൗണ്ടിയുടെ ലോര്‍ഡ് ലെഫ്റ്റനനിന്റെ ഓഫീസ് ആണ് ഈ അവാര്‍ഡ് നല്‍കുന്നത്. പിന്നീട് ബ്രിട്ടീഷ് രാജ്ഞിയുടെ ഗാര്ഡന് പാര്‍ട്ടിയിലേക്ക് കുടുംബസമേതം ക്ഷണിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നതാണ്. ഈ വര്‍ഷം ഒരു മലയാളിക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത് ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് അഭിമാനമായി മാറുകയാണ്.
2007-ല്‍ സ്വിന്‍ഡനിലേക്ക് കുടിയേറിയ റോയി സ്റ്റീഫന്‍ വിവിധ സാമൂഹിക സംഘടനകളിലെ നിറസാന്നിധ്യമാണ്. വില്‍ഷെയര്‍ മലയാളി അസോസിയേഷനിലൂടെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ തുടങ്ങി, പിന്നീട് യുകെയുടെ പല ഭാഗങ്ങളിലുള്ള വിവിധ സംഘടനകളില്‍ ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്കരിച്ച് വിജയകരമായി പ്രവര്‍ത്തിച്ച് മറ്റുള്ളവരുടെ അഭിനന്ദനങ്ങള്‍ നേടുവാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായവ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമായ സാമ്പത്തിക ആനുകൂല്യം കൗണ്‍സിലുകളില്‍ നിന്നും അതുപോലെയുള്ള ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും നേടിയെടുക്കാനുള്ള കഴിവാണ്. ബ്രിട്ടീഷ് സമൂഹവുമായി ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം അദ്ദേഹത്തിന്റെ എല്ലാ പദ്ധതികളിലും പ്രതിഫലിച്ച് കാണുവാന്‍ സാധിക്കും.
യുകെയിലെ തിരക്കേറിയ ജീവിതത്തില്‍ ഫുള്‍ടൈം ജോലിയും ചെയ്ത് കുടുംബത്തെയും നോക്കി, മൂന്ന് രജിസ്ട്രേഡ് ചാരിറ്റികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധ്യമായത് അത്ഭുതാവഹമാണ്. ഇത് തന്നെയായിരിക്കാം അദ്ദേഹത്തിന് ഈ അവാര്‍ഡ് നല്കുവാന് ബ്രിട്ടീഷ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്. സ്വിന്‍ഡനിലെ ബക്ക്ഹെര്‍സ്റ്റ് കമ്മ്യൂണിറ്റി സെന്‍ഡര്‍, വില്‍ഷെയര്‍ മലയാളി അസോസിയേഷന്, യു.കെ. ക്നാനായ കാത്തലിക് അസോസിയേഷന് എന്നീ സംഘടനകള്‍ക്ക് പുറമെ യുകെയിലെ സീറോ മലബാര്‍ സഭ കമ്മിറ്റിയിലും, യുക്മയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
യു.കെ.കെ.സി.എ യുടെ എല്ലാ യൂണിറ്റുകളിലും ബിഗ് ലോട്ടറി ഫണ്ടിന്റെ സഹായത്തോടെ ഇന്‍സ്പെയര്‍ യു.കെ.കെ.സി.എ എന്ന പേരില്‍ നടത്തിയ അര്‍ദ്ധദിന സാഹിത്യ ശില്പശാലകളും സ്വിന്‍ഡനിലെ മലയാളം ലൈബ്രറിയും മുടങ്ങാതെയുള്ള ന്യൂസ് ലെറ്ററുകളുടെ ഏറെ ജനശ്രദ്ധ നേടിയ പ്രവര്‍ത്തനങ്ങളാണ്. ഈ അടുത്ത കാലത്ത് അവിവ കമ്മ്യൂണിറ്റി ഫണ്ടിന്റെ സഹായത്തോടെ ക്നാനായ സമരിറ്റന്‍സ് എന്ന സംഘടനയ്ക്ക് വേണ്ടി ‘കുടുംബം സമൂഹത്തിന്റെ ആണിക്കല്ല് എന്ന വിഷയത്തില്‍ യുകെയുടെ പലഭാഗങ്ങളിലും അര്‍ദ്ധദിന സെമിനാറുകള്‍ സംഘടിപ്പിച്ചും നാട്ടിലുള്ള പാവപ്പെട്ട വ്യക്തികളെ സഹായിക്കുവാനുള്ള ധനസമാഹരണം നടത്തിയും യുകെയിലുള്ള മലയാളി കുടുംബങ്ങളോട് നിരന്തരം ഇടപഴകി പ്രവര്‍ത്തിക്കൊണ്ടിരിക്കുന്നു.
റോയി സ്റ്റീഫന്റെ മികവുറ്റ പ്രവര്‍ത്തനങ്ങളെ ആദരിച്ചുകൊണ്ട് 2015-ല്‍ സ്വിന്ഡന് ബോറോ കൗണ്‍സില്‍ പ്രൈഡ് ഓഫ് സ്വിന്ഡന് അവാര്‍ഡ് നല്‍കിയിരുന്നു. 2015ലെ ബ്രിട്ടീഷ് മലയാളിയുടെ ന്യൂസ് മേക്കര്‍ അവാര്‍ഡിന്റെ ഫൈനല്‍ ലിസ്റ്റിലും ഇടം നേടിയിരുന്നു. ബ്രിട്ടീഷ് എംപയര്‍ അവാര്‍ഡ് ലഭിച്ച റോയി സ്റ്റീഫന്‍ മലയാളം യുകെയുടെ അഭിനന്ദനങ്ങള്‍
കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ സംസ്കാരം ഇന്നു നടക്കും. ഉച്ചകഴിഞ്ഞു രണ്ടിന് അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. മെത്രാന്മാരും വൈദികരും സഹകാര്‍മികരായി പങ്കെടുക്കും. തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി വചനസന്ദേശം നല്‍കും.
പശ്ചിമ ലണ്ടനിലെ ലാറ്റിമെറിലെ പ്രശസ്തമായ ഗ്രെന്‍ഫെല്‍ ടവറിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ഇവിടെ പൊതു ജന പ്രതിഷേധം ശക്തമാകുന്നു. അപകടത്തിന് ഇരകളായവരെ പ്രധാനമന്ത്രി തെരേസ മെയ് സന്ദർശിച്ചതിന് തൊട്ടടുത്ത വരെ നൂറ് കണക്കിനാളുകൾ പ്രതിഷേധവുമായി എത്തി.
അപകടത്തെ തുടർന്ന് വീട് നഷ്ടമായവരെ ഉടൻ പുനരധിവസിപ്പിക്കുക, ഇവർക്ക് ആവശ്യമായ എല്ലാം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്. തെരേസ മെയ് അപകടത്തിൽ പെട്ടവരോട് സംസാരിച്ച് നിന്ന ഹാളിന് പുറത്ത് എത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
അപകടത്തിൽ മരിച്ചവരുടെ എണ്ണം 30 ആയതായി ഇന്നലെ റിപ്പോർട്ട് വന്നിരുന്നു. ഇതിൽ മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് അപകടത്തിൽ രക്ഷപ്പെട്ടവർക്ക് വസ്ത്രവും ഭക്ഷണവും അടക്കമുള്ള അവശ്യസേവനങ്ങൾ ലഭ്യമാക്കാൻ അഞ്ച് മില്യൺ പൗണ്ട് പ്രധാനമന്ത്രി തെരേസ മെയ് അനുവദിച്ചു.
കെട്ടിടത്തിലുണ്ടായിരുന്ന 70 ആളുകളെയും കാണാതായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീപിടിത്തത്തിൽ ഇരകളായവരെക്കുറിച്ച് യാതൊരു വിവരവും പൊലീസ് പുറത്തുവിടാതിരുന്നതിനെ തുടർന്ന് പ്രതിഷേധം ശക്തമായപ്പോഴാണ് പൊലീസ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്.
തദ്ദേശവാസികളാണ് വിവരങ്ങൾ മറച്ചുവച്ച പൊലീസിനും അഗ്നിശമന സേനയക്കുമെതിരെ കയർത്തത്. ഇതേ തുടർന്ന് മെട്രോപൊളിറ്റൻ പൊലീസ് കമാന്റർ സറ്റുവർട് കന്റിയാണ് മരിച്ചവരുടെയും കാണാതായവരുടെയും പട്ടിക പുറത്തുവിട്ടത്.
മരിച്ച മുപ്പത് പേരിൽ ഒരാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷമാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ചവരുടെ പട്ടിക ഇനിയും ഉയരാനാണ് സാധ്യതയെന്നും ഇദ്ദേഹം വ്യക്തമാക്കിയതോടെ തീപിടിത്തത്തിന്റെ ഏകദേശ ചിത്രം പുറത്തുവന്നു.
70 ശതമാനം പേരെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഇവർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലോ അല്ലെങ്കിൽ പൂർണ്ണമായും അഗ്നിക്കിരയാവുകയോ ചെയ്തുവെന്നാണ് പൊലീസ് അനുമാനം.
ചികിത്സയിൽ കഴിയുന്ന ഭൂരിഭാഗം പേരുടെയും നില അതീവ ഗുരുതരമാണെന്നും ഇവരിൽ പലരും മരിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കിയതോടെ മരണസംഖ്യ നൂറ് കടന്നേക്കുമെന്നാണ് സൂചന. കെട്ടിടം പുതുക്കി പണിതപ്പോൾ അഗ്നിരക്ഷാ സംവിധാനത്തിലെ അപാകതകൾ സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഇവിടെ നിലവാരം കുറഞ്ഞ നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ചെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
കെട്ടിടത്തിന്റെ പുറംചുമരിൽ തീപിടിച്ച് വളരെ വേഗത്തിൽ ആളിക്കത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രാദേശിക സർക്കാർ ഉടമസ്ഥതയിലുള്ളതാണ് ഈ 24 നില കെട്ടിടം.
തീപിടിത്തം ഉണ്ടായ ശേഷം 40 അഗ്നിശമനസേനാ യൂണിറ്റുകളിൽ നിന്നായി 200 അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ കഠിനമായി പരിശ്രമിച്ചു. മുകളിലത്തെ നിലയിലാണ് ആദ്യം തിപിടിച്ചത്. രണ്ടാമത്തെ നില മുതൽ മുകളിലേക്ക് എല്ലാ നിലയും അഗ്നിക്കിരയായി. മുകൾ നിലകളിലെ താമസക്കാരിൽ ഭൂരിഭാഗം പേർക്കും രക്ഷപ്പെടാൻ സാധിച്ചില്ലെന്നതാണ് മരണസംഖ്യ ഉയർത്തിയത്.
കെട്ടിടത്തിന് അകത്ത് നിന്നും ആളുകള്‍ സഹായത്തിന് വേണ്ടി നിലവിളിക്കുന്നതായി ദൃക്സാക്ഷികള്‍ ബിബിസിയോട് പ്രതികരിച്ചു. ചിലര്ബെഡ്ഷീറ്റുകള് പുതച്ച് കെട്ടിടത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
1974 ൽ നിർമിച്ച ഗ്രെൻഫെൽ ടവറിൽ 140 ഫ്ലാറ്റുകളാണുള്ളത്. ഫ്ലാറ്റിനെ പൂർണമായും തീവിഴുങ്ങിയെന്നും 100 കിലോമീറ്റർ അകലെ വരെ ചാരം വന്നടിഞ്ഞെന്നും ദൃക്സാക്ഷികൾ ഇന്നലെ പറഞ്ഞിരുന്നു.
രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധ ലഭിക്കാന്‍ വേണ്ടി കെട്ടിടത്തിന് അകത്ത് നിന്നും ടോര്‍ച്ചുകളും മൊബൈല്‍ ടോര്‍ച്ചുകളും ആളുകള്‍ തെളിക്കുന്നുണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രക്ഷപ്പെട്ട രണ്ട് പേരെ ശ്വാസം മുട്ടലുകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. തീപിടിത്തത്തിനുണ്ടായ കാരണം വ്യക്തമായിട്ടില്ല.