Latest News

സോളാര്‍ കേസില്‍ സുപ്രധാന വെളിപ്പെടുത്തലുമായി സോളാര്‍ കേസിലെ മുഖ്യ പ്രതികളിലൊരാളും സരിതയുടെ മുന്‍ ഭര്‍ത്താവുമായ ബിജു രാധാകൃഷ്ണന്‍. കേസിന്റെ മുഖ്യസുത്രധാരന്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍ ആണെന്ന് ബിജു കോടതിയില്‍ നല്‍കിയ നിര്‍ണ്ണായക മൊഴി . സോളാര്‍ കേസ് വീണ്ടും അന്വേഷിക്കുമ്പോള്‍ ഈ മൊഴി നിര്‍ണ്ണായകമാകും . സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സരിതാ എസ്. നായര്‍ക്ക് രാഷ്ട്രീയക്കാരെയും വ്യവസായ പ്രമുഖരെയും പരിചയപ്പെടുത്തി നല്‍കിയത് ഗണേഷ് കുമാര്‍ ആണെന്ന്‍ ബിജു കോടതിയില്‍ മൊഴി നല്‍കി . വടകര കോടതിയിലാണ് ബിജു ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് തന്റെയും അമ്മയുടെയും ജീവന് ഭീഷണിയുണ്ടെന്നും അതുകൊണ്ട് തന്റെ മരണമൊഴി രേഖപ്പെടുത്തണമെന്നും ബിജു കോടതിയില്‍ അറിയിച്ചു.   എന്നാല്‍, സോളാര്‍ കേസ് കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം കോടതിയാണെന്നും അതിനാല്‍ ഇത് സംബന്ധിച്ച് മൊഴി നല്‍കേണ്ടത് അവിടെയാണെന്നും വടകര കോടതി അറിയിച്ചു. ഇതേ തുടര്‍ന്ന് ഈ മാസം 17-ന് തിരുവനന്തപുരം കോടതിയെ സമീപിക്കാനാണ് ബിജു രാധാകൃഷ്ണന്‍റെ അടുത്ത നീക്കം .

രാംഗഡ്: ബീഫ് കൊലപാതകത്തില്‍ കോടതിയിലെത്തിയ പ്രധാന സാക്ഷിയുടെ ഭാര്യ കോടതി പരിസരത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ബീഫ് കടത്തിയെന്ന് ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ട്രക്ക് ഡ്രൈവര്‍ അലിമുദ്ദീന്‍ അന്‍സാരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ സാക്ഷിയായ ജലീല്‍ അന്‍സാരിയുടെ ഭാര്യ ജുലേഖയാണ് കൊല്ലപ്പെട്ടത്.

കോടതിയില്‍ സാക്ഷി പറയാന്‍ എത്തിയ ജലീലിനൊപ്പം കോടതിയിലെത്തിയതായിരുന്നു ജുലേഖ. വീട്ടില്‍ മറന്നുവെച്ച ഐഡന്റിറ്റി കാര്‍ഡ് എടുക്കാന്‍ അലിമുദ്ദീന്റെ മകനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ അജ്ഞാതരായ രണ്ടുപേര്‍ ജുലേഖ സഞ്ചരിച്ച ബൈക്ക് ഇടിച്ചിടുകയായിരുന്നു. ജുലേഖ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. അലിമുദ്ദീന്റെ മകന് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ കോടതിയില്‍ വെച്ചു തന്നെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

അപകടം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇടിച്ചുതെറിപ്പിച്ച ശേഷം അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു. ഇത് കൊലപാതകം ആസൂത്രിതമാണെന്ന സൂചനയാണ് നല്‍കുന്നതെന്ന് ജലീല്‍ പറഞ്ഞു. ജാര്‍ഖണ്ഡിലെ രാംഗറില്‍ ജൂണ്‍ 29നാണ് ബീഫ് കടത്ത് ആരോപിച്ച് ഗോസംരക്ഷകര്‍ അലിമുദ്ദീന്‍ അന്‍സാരിയെ കൊലപ്പെടുത്തിയത്.

കേരളത്തില്‍ അബ്രാഹ്മണരെയും ദളിതരെയും ശാന്തിക്കാരായി നിയമിച്ചതിന് എതിരെ സംഘപരിവാര്‍ സംഘടന പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി 6 ദളിതരെ ഉള്‍പ്പെടെ 37 അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരികളായി നിയമിച്ചത് ദേശീയതലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇങ്ങനൊരു തീരുമാനമെടുത്തതിനെതിരെ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുകയാണ് ഒരു കൂട്ടം ആളുകള്‍. പരശുരാമ സേന എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടന മധ്യപ്രദേശില്‍ നിന്നാണ് നിവേദനം നല്‍കിയിരിക്കുന്നത്.

ഇങ്ങനൊരു തീരുമാനം വന്നാല്‍ കോടികണക്കിന് ബ്രാഹ്മണരുടെ ഉപജീവന മാര്‍ഗം തടസ്സപ്പെടുമെന്നും, സംസ്‌കാരത്തിന് കളങ്കമുണ്ടാകുമെന്നും അതിനാല്‍ ആ നിയമനം നിരോധിക്കണമെന്നുമാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നത്.

നിയമനം നിരോധിക്കുന്നില്ല എങ്കില്‍ പരശുരാമ സേനയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നുമാണ് നിവേദനത്തില്‍ പറയുന്നത്

കൊച്ചി: കലാലയ സമരങ്ങള്‍ക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി. വിദ്യാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന കോടതി വ്യക്തമാക്കി. വിദ്യാലയങ്ങളില്‍ സമരവും ധര്‍ണ്ണയും സത്യാഗ്രഹവും പാടില്ല. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നിയമപരമായി വേണം നടത്തിയെടുക്കാന്‍. സമരം ചെയ്യുന്നത് അവരുടെ ആവശ്യങ്ങള്‍ നീതിപൂര്‍വ്വമല്ല എന്നതുകൊണ്ടാണ്. നിങ്ങള്‍ ആദ്യം പഠനത്തില്‍ ശ്രദ്ധിക്കുക. അതുതന്നെയാണ് നിങ്ങളുടെ മാതാപിതാക്കളോടും പറയാനുള്ളത്. ജനാധിപത്യത്തില്‍ ഇത്തരം സമരങ്ങള്‍ക്ക് സ്ഥാനമില്ല. ഇവ നിയമവിരുദ്ധമാണെന്നും ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

സമരം നടത്തുന്നവരെ പുറത്താക്കണം. പഠിക്കാനാണ് വിദ്യാലയങ്ങളില്‍ പോകുന്നത്, രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടവര്‍ പഠനം നിര്‍ത്തിപോകണമെന്നും കോടതി വ്യക്തമാക്കി. കോളജ് പരിസരത്ത് ടെന്റുകള്‍ കെട്ടി സമരം പാടില്ല. പട്ടിണി സമരവും ധര്‍ണ്ണയും സത്യാഗ്രഹവും പാടില്ല. ടെന്റു കെട്ടിയാല്‍ അവ പൊളിച്ചുനീക്കാം. കാമ്പസിനുള്ളില്‍ കടന്നുള്ള സമരങ്ങള്‍ നേരിടാന്‍ മാനേജ്‌മെന്റിന് പോലീസിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.

പൊന്നാനി എം.ഇ.എസ് കോളജ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. എസ്.എഫ്.ഐ വിദ്യാര്‍ത്ഥി നേതാവിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയ്‌ക്കെതിരെ കോളജില്‍ വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഇടവച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ടെന്റ് കെട്ടിയാണ് സമരം നടത്തിയിരുന്നത്. എസ്.എഫ്.ഐ നേതാവിനെയും പോലീസിനെയും എതിര്‍കക്ഷികളാക്കിയാണ് എം.ഇ.എസ് കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം: വെള്ളനാട് കൂവപ്പടിപാലത്തിനു സമീപം ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ഞെട്ടല്‍ മാറാതെ ഒരു ഗ്രാമം.ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം. ഞാന്‍ ചെയ്ത തെറ്റിനു ഞാന്‍ സ്വയം ശിക്ഷിക്കുന്നു, അച്ഛന്‍ എന്നോട് ക്ഷമിക്കണം. എന്റെ മരണത്തില്‍ വേറെ ആരും ഉത്തരവാദിയല്ല എന്നു അഞ്ജലി ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഗള്‍ഫില്‍ ഉള്ള അച്ഛന്‍ ശശികുമാര്‍ എത്തിയ ശേഷമായിരുന്നു അഞ്ജലിയുടെ ശവശരീരം സംസ്‌കരിച്ചത്.

ഇന്നലെ രാവിലെ ഒമ്പതരയോടെ വെള്ളനാട് കൂവക്കുടി പാലത്തിനു സമീപമാണു സംഭവം നടന്നത്. ഈ സമയം അവിടെ എത്തിയ വസ്തു ഉടമ കൂട്ടിയെ ആത്മഹത്യയില്‍ നിന്നു പിന്തിരിപ്പിക്കാന്‍ നോക്കി. എന്നാല്‍ അതു നടക്കാതെ വന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ സമീപത്തു നിന്ന സ്ത്രീയെ കുട്ടിയെ നോക്കാന്‍ ഏല്‍പ്പിച്ച ശേഷം നാട്ടുകാരെ വിവരം അറിയിക്കാന്‍ പോകുകയായിരുന്നു. ഈ തക്കം നോക്കി സ്ത്രീയെ തട്ടിമാറ്റി അഞ്ജലി ആറ്റില്‍ ചാടി.

തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. അഴിക്കോട് കോഓപറേറ്റീവ് നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി. നാട്ടുകാര്‍ക്ക് ആര്‍ക്കും മോശമായി ഒന്നും അഞ്ജലിയെക്കുറിച്ചു പറയാനില്ല. എന്തിനാണ് അഞ്ജലി ഇത് ചെയ്തത് എന്ന് ആര്‍ക്കും മനസിലാകുന്നു പോലുമില്ല. അമ്മയും മകളും തമ്മിലും എപ്പോഴും സന്തോഷത്തോടെയാണു കഴിഞ്ഞിരുന്നത് എന്നും അയല്‍വാസികള്‍ പറയുന്നു. ക്ലാസ് തുടങ്ങിട്ട് ഒരുമാസമേ ആയിട്ടുള്ളു എങ്കിലും അഞ്ജലി അവിടെയും പ്രിയപ്പെട്ടവളായിരുന്നു. അഞ്ജലിയെ അവസാനമായി കാണാന്‍ എത്തിയ സഹപാഠികള്‍ക്ക് സുഹൃത്തിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള കേസുകള്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിയാണ് മൂന്നംഗ ബെഞ്ച് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കായി മാറ്റിയത്.

കേസ് ആവശ്യമാണെങ്കില്‍ ഭരണഘടനാ ബെഞ്ചിന് വിടുമെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷനാണ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഇതില്‍ സന്നദ്ധ സംഘടനകള്‍, സംസ്ഥാന സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് എന്നിവരോട് കോടതി അഭിപ്രായം തേടിയിരുന്നു.

കേസിന്റെ വാദത്തിനിടെ ശ്രദ്ധേയമായ ചില പരാമര്‍ശങ്ങളും സുപ്രീം കോടതി നടത്തിയിരുന്നു. എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം നല്‍കാത്തത് ഭരണഘടനാ ലംഘനമാണെന്നതായിരുന്നു വാക്കാലുള്ള പരാമര്‍ശങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാനാകില്ലെന്ന നിലപാടായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന നിലപാടാണ് കോടതിയില്‍ അറിയിച്ചത്.

മുന്‍ കേന്ദ്രമന്ത്രിയായ കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ മാഫിയ ഇടപാടുകള്‍ക്ക് ഇടനിലക്കാരിയായി തന്നെ ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തലുമായി സരിത എസ്.നായര്‍. സോളാര്‍ കേസില്‍ മാഫിയാ ബിസിനസിന് തന്നെ ഉപകരണമാക്കിയെന്നാണ് സരിതയുടെ വെളിപ്പെടുത്തല്‍.

ഇത് സംബന്ധിച്ചുള്ള പരാതി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണെന്നും സരിത പറഞ്ഞു. മറ്റു പല സംസ്ഥാനങ്ങളില്‍ ഉള്ളവരും ഈ ഇടപാടില്‍ പങ്കാളികളാണ്. ഒരു രാഷ്ട്രീയ നേതാവിന് ചേരാത്ത ഇടപാടുകളാണ് ഇവര്‍ ചെയ്തിരുന്നതെന്നും സരിത പറയുന്നു.

സോളാറുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാലാണ് ഇക്കാര്യം സോളാര്‍ അന്വേഷണ കമ്മീഷനില്‍ വെളിപ്പെടുത്താതിരുന്നത്. സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഈ പരാതി വീണ്ടും ചര്‍ച്ചയാക്കുകയാണ് സരിത.

എന്നാല്‍ സരിതയുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷിക്കും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതേത്തുടര്‍ന്ന് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സരിത ക്രൈംബ്രാഞ്ചിന് മുമ്പില്‍ എത്തി മൊഴി നല്‍കിയത്.

2016 ജൂലൈയിലായിരുന്നു സരിതയുടെ ആദ്യ പരാതി. പിന്നീട് 23 നവംബറില്‍ പുതിയ ആക്ഷേപങ്ങളുമായി വീണ്ടും സരിത രംഗത്തെത്തുകയായിരുന്നു. ഇതിലാണ് എകെ ആന്റണിയുടെ മകന്റെ പേരുള്ളത്.

ഈ പരാതിയാണ് ഇപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ സരിത കൊണ്ടുവന്നിരിക്കുന്നത്. 2016 നവംബറില്‍ ഇതു സംബന്ധിച്ച ആരോപണം ക്രൈംബ്രാഞ്ചിന് കിട്ടിയിരുന്നു. എന്നാല്‍ ഇത് പരിശോധിക്കുകയോ തുടര്‍ നടപടികളെടുക്കുകയോ ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തയ്യാറായില്ല.

അതേസമയം പാണക്കാട് തങ്ങളുടെ മകനായ ബഷീറലി തങ്ങള്‍ക്കെതിരേയും ആന്റോസ് ആന്റണിയെന്ന വ്യവസായിക്കെതിരെയും സരിത പരാതി നല്‍കിയിട്ടുണ്ട്. കര്‍ണ്ണാടകയില്‍ ഖനന വ്യാപാരിയായ ആന്റോ ആന്റണി സോളാറില്‍ സഹായം ഉറപ്പു നല്‍കാമെന്ന് പറയുകയും കര്‍ണ്ണാടക മഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് പ്രശ്‌നം കൊണ്ടു വരാമെന്ന്‌ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

രാജ്യസഭാ ഉപാധ്യക്ഷനായ പിജെ കുര്യനെ പരിചയപ്പെടുത്തി തരാമെന്നും സോളാര്‍ പദ്ധതിയില്‍ കുര്യന്റെ സഹായം ഉറപ്പ് നല്‍കുമെന്നാണ് ഇയാള്‍ പറഞ്ഞത്. ഇതിന് ശേഷമാണ് ആന്റണിയുടെ മകന്‍ ബന്ധപ്പെടുന്നതെന്നും പരാതിയില്‍ പറയുന്നു.

മകന്റെ ഫോണ്‍ നമ്പറും പരാതിയിലുണ്ട്. പിജെ കുര്യനെ പരിചയപ്പെടുത്തി തരാമെന്നായിരുന്നു വാഗ്ദാനം. ഡിഫന്‍സ് ഡീലുകളില്‍ പങ്കാളിയാക്കി സാമ്പത്തിക നേട്ടം ഉറപ്പാക്കുമെന്നും ആന്റണിയുടെ മകന്‍ പറഞ്ഞതായി പരാതിയിലുണ്ട്. അതിന് ശേഷം സാമ്പത്തികമായും ലൈംഗികമായും ഉപയോഗിച്ചുവെന്നും പരാതിയില്‍ പറയുന്നു.

സോളാര്‍ ഇടപാടില്‍ സഹായിക്കാമെന്ന് പറഞ്ഞ് സ്വാധീനിച്ചെന്നും അതിന് ശേഷം മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടത്തുള്ള വസതിയില്‍ വച്ച് പീഡിപ്പിച്ചെന്നുമാണ് ബഷീറലി തങ്ങള്‍ക്കെതിരെയുള്ള ആരോപണം.

കോണ്‍ഗ്രസിലെ സമുന്നത നേതാവായ ആന്റണിയേയും മുസ്ലിം ലീഗിനേയും വിവാദത്തില്‍ കൊണ്ടു വരുന്നതാണ് ഈ ആരോപണങ്ങള്‍. ആന്റണിയുടെ മകനെതിരെ ആരോപണമുയര്‍ത്തുന്ന കത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേയും പരാമര്‍ശമുണ്ട്.

ഷെയ്ഖ റഫീഖ് എന്നയാളെ പരിചയപ്പെടുത്താമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നെന്നും ഇയാള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടികിട്ടാപുള്ളിയാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും സരിത പറയുന്നു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് തന്നെ മുന്‍ മുഖ്യമന്ത്രി ലൈംഗികമായി ഉപയോഗപ്പെടുത്തിയതെന്ന് മാതൃഭൂമി ന്യൂസിന്റെ പ്രൈം ടൈം ചര്‍ച്ചയില്‍ സരിത വെളിപ്പെടുത്തിയിരുന്നു.

ഉമ്മന്‍ ചാണ്ടി മുട്ടുവേദന മൂലം ഒരാഴ്ച വിശ്രമത്തിലായിരുന്ന സമയത്തായിരുന്നു സംഭവമെന്നും സരിത പറയുന്നു. ബിജു രമേശുമായുള്ള മുഖ്യമന്ത്രിയുടെ ഇടപാട് പ്രശ്‌നമായപ്പോള്‍ മന്ത്രിസഭ തന്നെ താഴെ പോവുമെന്ന് പറഞ്ഞാണ് ക്ലിഫ് ഹൗസിലേക്ക് തന്നെ വിളിപ്പിച്ചത്.

ബിജു ബ്ലാക്ക് മെയില്‍ ചെയ്ത കാര്യങ്ങളാണ് അവിടെയെത്തിയപ്പോള്‍ ആദ്യം ഉമ്മന്‍ ചാണ്ടി പറഞ്ഞത്. പിന്നീട് ഗണേശ് കുമാറിന്റെ പ്രശ്‌നം പറഞ്ഞു. ഈ സംസാരത്തിനിടയിലാണ് അദ്ദേഹം തെറ്റായി പെരുമാറിയത്. അതെനിക്ക് വലിയ ഷോക്കായിരുന്നുവെന്നും സരിത പറയുന്നു.

ജയിലിൽ നിന്നു ജാമ്യത്തിലിറങ്ങിയ നടൻ ദിലീപും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയേക്കും. മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്തുന്ന യോഗങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ 16 നു ശബരിമലയിൽ എത്തുന്നുണ്ട്. അന്ന് തന്നെയാണ് ജാമ്യം നേടിയ ശേഷം ദിലീപും ശബരിമലയിൽ സന്ദർശനം നടത്തുന്നുണ്ട്. ശബരിമലയിൽ സർക്കാർ വക അതിഥിമന്ദിരം പുണ്യദർശനം കോംപ്‌ളക്‌സിന് തറക്കല്ലിടാനായാണ് മുഖ്യമന്ത്രി ശബരിമലയിലെത്തുന്നത്. 16~ന് ശബരിമലയിലെത്തുന്ന മുഖ്യമന്ത്രി 17ന് അതിഥിമന്ദിരത്തിന് തറക്കല്ലിടും. ഇതിനുശേഷം മണ്ഡല മകരവിളക്ക് തീർഥാട നകാലത്തെ ഒരുക്കങ്ങളും സുരക്ഷാസന്നാഹവുമായും ബന്ധപ്പെട്ട അവലോകയോഗവും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും.

മുഖ്യമന്ത്രിയെത്തുന്ന ദിവസം തന്നെയാണ് നടൻ ദിലീപും ശബരിമല സന്ദർക്കുകയെന്നാണ് വിവരം. ശബരിമലയിൽ വച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ശ്രമം നടത്തുന്നതായാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിലായ ദിലീപ് ഒക്ടോബർ 3~നാണ് ജാമ്യത്തിലിറങ്ങിയത്. എന്നാൽ വിവിധ ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിൻറെ ഭാഗമായാണ് നടൻ ശബരിമലയിലെത്തുന്നതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.

കല്യണത്തിന്റെ ആദ്യനാളുകളിൽ കിടപ്പറയിൽ നവദമ്പതികൾ കാട്ടിക്കൂട്ടിയ വിക്രിയകൾ മുഴുവൻ ഇന്റർനെറ്റിൽ പ്രചരിച്ചതോടെ ഞെട്ടിയത് യാതൊന്നും അറിയാത്ത ദമ്പതിമാരായിരുന്നു. തങ്ങളുടെ പ്രണയ ലീലകൾ നാട്ടുകാർ കണ്ടതെങ്ങനെ എന്നറിയാതെ ദമ്പതിമാർ കുഴങ്ങി. സംഭവം വിവാദവും പിന്നീട് പൊലീസ് കേസുമായി. പ്രതിയെ തപ്പിയെത്തിയ ദമ്പതിമാർ ശരിക്കും ഞെട്ടി. വീട് വാടകയ്ക്കു തന്നെ വീട്ടുടമയുടെ മകനായിരുന്നു അപ്പോൾ പ്രതിസ്ഥാനത്തുണ്ടായിരുന്നത്.
വാടകക്കാരായ ദമ്പതികളുടെ കിടപ്പറയിൽ ക്യാമറ സ്ഥാപിച്ചാണ് രംഗങ്ങൾ പകർത്തിയത്. ലഭിച്ച ദൃശ്യങ്ങൾ ഇയാൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തു. കെ.ആർ പുരത്തെ ശ്രീരാമ ലേ ഔട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളാണ് ഇരയായത്.

ദമ്പതികളിൽ ഭാര്യ സ്വകാര്യ സ്ഥാപനത്തിൽ അസിസ്റ്റൻറ് പ്രൊഫസറും ഭർത്താവ് മറ്റൊരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമാണ്. ഇരുവരുടേയും കിടപ്പറ രംഗങ്ങൾ വീട്ടുടമയുടെ മകൻ ക്യാമറയിൽ പകർത്തുകയായിരുന്നു. യുവതിയുടെ ഭർത്താവിന് വന്ന അജ്ഞാത ഫോൺ കോളുകളിലൂടെയാണ് ഇവർ വിവരം അറിഞ്ഞത്. തുടർന്ന് ദമ്പതികൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

മുറിയിൽ രഹസ്യ ക്യാമറ സ്ഥാപിച്ചത് ആരാണെന്ന അന്വേഷണം വീട്ടുടമയുടെ മകനിലേക്കാണ് എത്തിയത്. അന്വേഷണത്തിൽ ഇയാളുടെ കൈവശം ഡൂപ്ലിക്കേറ്റ് താക്കോലുണ്ടെന്ന് വ്യക്തമായി. ഇതുപയോഗിച്ച് ദമ്പതികൾ ഇല്ലാത്ത സമയത്ത് ഇയാൾ വീട്ടിൽ കടന്ന് ക്യാമറ സ്ഥാപിച്ചുവെന്നാണ് കരുതപ്പെടുന്നത്. വീട്ടുടമയുടെ മകനായി പോലീസ് അന്വേഷണം ആരംഭിച്ചു.

സരിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാണിച്ച ആ വിവാദ കത്തില്‍ മലയാള സിനിമയിലെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ പേരും ഉണ്ടായിരുന്നു. അന്ന് അത് വലിയ വാര്‍ത്തയും ആയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ടീം സോളാര്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്ന വാര്‍ത്തയും വലിയ വിവാദം സൃഷ്ടിച്ചതായിരുന്നു. ടീം സോളാറിന്റെ പരിപാടിയില്‍ മമ്മൂട്ടി പങ്കെടുക്കുന്ന ഒരു ചിത്രവും അക്കാലത്ത് പുറത്ത് വന്നിരുന്നു. എന്താണ് ഇതിലെ യഥാര്‍ത്ഥ്യം? അന്നത്തെ ആ കത്തില്‍ പറഞ്ഞതില്‍ ഏതൊക്കെയാണ് സത്യം? എന്താണ് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പങ്ക്? അന്ന് പത്രസമ്മേളനത്തില്‍ കൊണ്ടുവന്നത് തന്റെ കത്ത് മാത്രമല്ല എന്നാണ് സരിത പറയുന്നത്.

അന്വേഷണ സംഘം ചോദിച്ച ചോദ്യങ്ങള്‍ക്ക് കൊടുത്ത മറുപടിയുള്‍പ്പെടെയുള്ള ഒരു കുറിപ്പ് കൂടി ആയിരുന്നു അത് എന്നാണ് സരിത പറയുന്നത്. 47 പേജുള്ളതായിരുന്നു ആ കുറിപ്പ്. അതിന്റെ ഒരു ഭാഗത്ത് മോഹന്‍ലാലിന്റെ പേര് പരാമര്‍ശിച്ചിരുന്നു എന്ന കാര്യം സരിത അംഗീകരിക്കുന്നുണ്ട്. അതിൽ മമ്മൂട്ടിയുടെ പേരും ഉണ്ടായിരുന്നു. മോഹന്‍ലാലിനെ സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് കുറച്ച് തവണ വിളിച്ചിരുന്നു. ഇത് സംബന്ധിച്ച് ഒരു ഡിവൈഎസ്പി ചോദിച്ചിരുന്നു. അക്കാര്യം ആണ് അതില്‍ എഴുതിയിരുന്നത്. മാധ്യമങ്ങള്‍ അന്ന് സരിതയുടെ കത്തിന്റെ ഫോട്ടോ എടുത്ത് സൂം ചെയ്യുകയായിരുന്നു. അതിലാണ് മോഹന്‍ലാലിന്റെ പേരും കണ്ടത്. അതിന്റെ മറുപുറത്ത് എന്തിനാണ് മോഹന്‍ലാലിനെ കണ്ടത് എന്നതിന്റെ സത്യാവസ്ഥ എഴുതിയിട്ടുണ്ട് എന്നാണ് സരിത പറയുന്നത്.

മമ്മൂട്ടിക്ക് ടീം സോളാര്‍ പത്ത് ലക്ഷം രൂപ കൊടുത്തു എന്ന രീതിയില്‍ ആരോപണം ഉണ്ടായിരുന്നു എന്ന് സരിത പറയുന്നുണ്ട്. ഇക്കാര്യത്തിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിനുള്ള മറുപടി ആ കുറിപ്പില്‍ ഉണ്ടായിരുന്നു എന്നാണ് സരിത പറയുന്നത്. എന്നാല്‍ അത് ആരും കാണുന്നില്ല എന്ന പരാതിയും ഉണ്ട് സരിതക്ക്. ടീം സോളാര്‍ കൊച്ചിയില്‍ നടത്തിയ പരിപാടിയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും അക്കാലത്ത് പുറത്ത് വന്നിരുന്നു. അന്ന് കൃഷി മന്ത്രിയായിരുന്ന കെപി മോഹനനും എംഎല്‍എ ഹൈബി ഈഡനും എല്ലാം ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. യഥാര്‍ത്ഥ കത്തിന്റെ പകര്‍പ്പ് ആദ്യം റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്ത് വിട്ടത്. എന്നാല്‍ അന്ന് അത് താന്‍ ശക്തമായി അത് നിഷേധിക്കുകയായിരുന്നു എന്നും സരിത പറഞ്ഞു. അന്ന് തമ്പാനൂര്‍ രവി ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്ത് നിന്നായിരുന്നു താന്‍ അന്ന് സംസാരിച്ചത് എന്നും സരിത ഇപ്പോള്‍ വെളിപ്പെടുത്തുന്നുണ്ട്. നിഷേധിക്കാനാണ് അന്ന് അവര്‍ തനിക്ക് തന്ന നിര്‍ദ്ദേശം എന്നും സരിത പറയുന്നു. ഇതിന് ശേഷം ഏഷ്യാനെറ്റ് ന്യൂസും കത്ത് പുറത്തുവിട്ടു. എന്നാല്‍ അത് പകര്‍പ്പായിരുന്നില്ല, യഥാര്‍ത്ഥ കത്ത് തന്നെ ആയിരുന്നു.

അതുകൊണ്ട് തനിക്ക് അത് നിഷേധിക്കാന്‍ സാധിച്ചില്ലെന്നും സരിത ഇപ്പോള്‍ പറയുന്നുണ്ട്. തന്റെ കയ്യില്‍ അപ്പോള്‍ കത്തിന്റെ ഫോട്ടോ കോപ്പി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് സരിത പറയുന്നത്. മോഹന്‍ലാലിന്റെ പേര് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിച്ചപ്പോള്‍ അന്ന് സരിത അതിനോട് പ്രതികരിച്ചിരുന്നു. ടീം സോളാറുമായി ബന്ധപ്പെട്ട് മാത്രമാണ് മോഹന്‍ലാലിനെ സമീപിച്ചത് എന്നും മറ്റ് വിഷയങ്ങള്‍ ഒന്നും മോഹന്‍ലാലുമായി ഉണ്ടായിരുന്നില്ലെന്നും സരിത അന്ന് വ്യക്തമാക്കിയിരുന്നു.
പക്ഷേ, അന്നത്തെ ആ പത്രസമ്മേളനത്തില്‍ സരിത ഉയര്‍ത്തിപ്പിടിച്ച കത്തിന്റെ ഫോട്ടോയില്‍ പറയുന്നത് മറ്റൊന്നാണ്. ‘ബഷീര്‍ തങ്ങള്‍, മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ എല്ലാവരും എന്നെ യൂസ് ചെയ്തു’ എന്നതായിരുന്നു അതിലെ വാചകം.

RECENT POSTS
Copyright © . All rights reserved