ജൂണ്‍ 18 മുതല്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്കിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി. 2013 ല്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് നല്‍കേണ്ട കുറഞ്ഞ കൂലി 80% ആശുപത്രികളും ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല. ഇത് സര്‍ക്കാറിന്റെ വാഗ്ദാനങ്ങളുടെ പരസ്യമായ ലംഘനമാണ്. മിനിമം കൂലിയും ജോലി സ്ഥിരതയും ഉറപ്പാക്കുന്നതിന് വേണ്ടി അഖിലേന്ത്യാ തലത്തില്‍ സമരം നടത്തുന്ന ഇടത് പക്ഷമാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. അവര്‍ക്ക് പോലും ഇത് നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഇത് സാധ്യമാവുകയെന്ന് ആംആദ്മി പാര്‍ട്ടി ചോദിച്ചു.
ഇക്കാര്യത്തില്‍ അസോസിയേഷനെ പിന്താങ്ങുന്ന ശക്തമായ സുപ്രീംകോടതി വിധി ഉണ്ട്. കേന്ദ്ര സര്‍ക്കാറും മിനിമം വേതനം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കൃത്യമായ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യക്ക് ആകെ മാതൃകയായി ദില്ലിയിലെ സര്‍ക്കാര്‍ നഴ്സുമാര്‍ അടക്കമുള്ള എല്ലാവര്ക്കും മിനിമം വേതനത്തിന് നിയമം പസ്സാക്കിയിട്ടുണ്ട്. സമരം ദുര്‍ബ്ബലപ്പെടുത്തുന്നതിന് വേണ്ടി പല രീതിയില്‍ ഉള്ള തന്ത്രങ്ങള്‍ ആണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ സ്വീകരിക്കുന്നത്.
നഴ്സുമാരെ സ്ഥിരപ്പെടുത്താതെ മിക്കപ്പോഴും പുതിയ ആളുകളെ എടുത്ത് ട്രെയിനി എന്ന പേരില്‍ നിയമിക്കുകയും അവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കുകയും ചെയ്യുന്നു. സമരത്തെ സഹായിക്കുന്നു എന്നതിനാല്‍ പുരുഷ നഴ്സുമാരെ തൊഴിലില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നു. 2010-2011 ല്‍ 2000 ത്തില്‍ അധികം പുരുഷ നഴ്സുമാര്‍ കേരളത്തില്‍ ഉണ്ടായിരുന്നു എങ്കില്‍ ഇപ്പോള്‍ കേവലം 50ല്‍ താഴെ മാത്രമാണ് അവരുള്ളത്. വളരെ കുറച്ചു നഴ്സുമാരെ മാത്രം സ്റ്റാഫ് നഴ്സ് എന്ന പദവിയിലേക്ക് ഉയര്‍ത്തി അവര്‍ക്ക് മാത്രമായി ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തുന്ന രീതിയുമുണ്ട്.
ഇത്തരം അനീതികള്‍ക്കെതിരായി യുണൈറ്റഡ് നഴ്സസ് അസോസിയേഷന് നടത്തുന്ന സമരത്തിന് പിന്തുണ നല്‍കുന്നത് ധാര്‍മ്മികമായി ആം ആദ്മി പാര്‍ട്ടിയുടെ ബാധ്യതയാണ്. വ്യാഴാഴ്ച സര്‍ക്കാറുമായി നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ ഈ സമരവുമായി മുമ്പോട്ട് പോകും എന്നാണ് അസോസിയേഷന് പ്രഖ്യാപിച്ചിട്ടുള്ളത്.
പടിഞ്ഞാറന്‍ ലണ്ടനിലെ ലാട്ടിമെര്‍ റോഡില്‍ അനേകര്‍ താമസിക്കുന്ന ടവര്ബ്ളോക്കിന് തീപിടിച്ചു. ഗ്രെന്‍ഫെല്‍ ടവറാണ് അപകടത്തില്‍ പെട്ടത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30 നായിരുന്നു സംഭവം. കെട്ടിടത്തിന്റെ ഒരു ഭാഗത്തു നിന്നും കൂറ്റന്‍ അഗ്നിഗോളം കണ്ടെത്തിയെന്നും 40 ഫയര്‍ എഞ്ചിനുകളിലായി 200 ലധികം പേര് തീയണയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
വൈറ്റസിറ്റിയിലെ ലാറ്റിമര്‍ റോഡിലെ 27 നില കെട്ടിടത്തിന്റെ ഒരു ഭാഗത്താണ് തീ പിടിച്ചിരിക്കുന്നത്. കെട്ടികം കത്തുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. അനേകം ആള്ക്കാര് താമസിക്കുന്ന കെട്ടിടത്തിലെ വീടിനുള്ളില്‍ ആള്ക്കാര് കുടുങ്ങിയതായി സൂചനകളുണ്ട്. താന്‍ പുകയ്ക്കുള്ളിലാണെന്നും ചാനല്‍ 4 ടിവിയുടെ അമേസിംഗ് സ്പേസസ് എന്ന പരിപാടി അവതരിപ്പിക്കുന്ന ജോര്‍ജ്ജ് ക്ളാര്‍ക്ക് പറഞ്ഞതായി റേഡിയോ 5 ലൈവ്് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഏകദേശം 120 ഫ്ളാറ്റുകള്‍ വരുന്ന കെട്ടിടത്തില്‍ അനേകരാണ് താമസിക്കുന്നത്. ആള്ക്കാര് നല്ല ഉറക്ക സമയത്തായിരുന്നു തീപിടുത്തം എന്നത് ആശങ്ക കൂട്ടുന്നു. അതിശക്തമായ തീയാണ് കണ്ടതെന്നും ജീവിതത്തില്‍ താന്‍ ഇതുവരെ ഇത്തരം ഒരു അഗ്നിബാധ കണ്ടിട്ടില്ലെന്ന് പറഞ്ഞതായും ഒരു ദൃക്സാക്ഷിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടം മുഴുവന്‍ തീ വിഴുങ്ങിയതായും പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ് എന്നും ഇയാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഒരാള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയതായും റിപ്പോര്‍ട്ടുണ്ട്.
മയിലുകള്‍ ഇണ ചേരില്ലെന്ന രാജസ്ഥാന് ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം വിവാദമായതോടെ നേട്ടം കൊയ്ത് ചൂളന്നൂര്‍ മയില്‍ സംരക്ഷണകേന്ദ്രം. ദിവസേന 10 മുതല്‍ 12വരെ സന്ദര്‍ശകര്‍ മാത്രം എത്തിയിരുന്ന മയില്‍ സങ്കേതത്തില്‍ ഇപ്പോള്‍ എത്തുന്നത് 200 മുതല്‍ 300 വരെ ആളുകള്‍. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടയാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായത്.
ആണ്മയിലിന്റെ കണ്ണുനീര് കുടിച്ചാണ് പെണ്മയിലുകള് ഗര്‍ഭധാരണം നടത്തുന്നതെന്നുമായിരുന്നു രാജസ്ഥാന് ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മയുടെ വിവാദ പ്രസ്താവന. ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയ ഉള്‍പെടെയുള്ള മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. മയിലുകള്‍ ഇണചേരുന്നത് രാജസ്ഥാന് ഹൈക്കോടതി ജഡ്ജി പറഞ്ഞതുപോലെയല്ലെന്ന് വ്യക്തമാക്കി യഥാര്‍ത്ഥ ഇണചേരല്‍ രീതിയെക്കുറിച്ച് പ്രത്യേക പഠനക്ലാസും അധികൃതര്‍ ഏര്‍പെടുത്തിയിട്ടുണ്ട്. മറ്റ് പക്ഷികളെപ്പോലെയാണ് മയിലും ഇണ ചേരുന്നത് എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ പ്രദര്‍ശനവും ഒപ്പമുണ്ട്.
കാഴ്ച്ചയുടെ പൊൻവസന്തം ഒരുക്കി കൊളുക്കുമല. പോകാം ലോകത്തെ ഏറ്റവും ഉയരംകൂടിയ തേയിലത്തോട്ടമായ കൊളുക്കുമലയിലേക്ക്.
കൊളുക്കുമല: ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം
ഉയരം കൂടുംതോറും ചായയ്ക്ക് രുചികൂടുമെന്ന് നമ്മുടെ ലാലേട്ടന് ഒരു പരസ്യത്തില്‍ പറഞ്ഞിട്ടില്ലേ. മൂന്നാറിലെ കൊളുക്കുമലയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടം. ഉയര്‍ന്ന സ്ഥലത്ത് വളരുന്ന ഈ തേയിലയ്ക്ക് പ്രത്യേക രുചിയാണെന്നാണ് പറയപ്പെടുന്നത്
പറഞ്ഞുവരുന്നത് തേയിലയുടെ രുചിയേക്കുറിച്ചല്ല കൊളുക്കുമലയുടെ സൗന്ദര്യത്തെക്കുറിച്ചാണ്. സമുദ്രനിരപ്പില്‍ നിന്ന് 7.900 അടി ഉയരത്തിലായി തമിഴ്നാടിന്റെ അതിര്‍ത്തിയിലായാണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. മൂന്നാറില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കൊളുക്കുമലയിലേക്ക് ജീപ്പ് സര്‍വീസുകള്‍ മാത്രമേയുള്ളു. മൂന്നാറില്‍ നിന്ന് ഏകദേശം അരമണിക്കൂര്‍ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാന്‍.
കൊളുക്കുമല പോകുന്ന പ്രിയ സഞ്ചാരികൾക്കു വേണ്ടി
മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരവും നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിയുമാണ് കഴ്ചകാൾ അതിമനോഹരമാണ്.
ഇങ്ങനെ പോകാം അവിടെ വഴി …………………………..
1) പട്ടാമ്പി> ഷൊറണൂർ>തൃശ്ശൂർ> പെരുമ്പാവൂർ>മൂന്നാർ>ചിന്നക്കനാൽ>സൂര്യനെല്ലി>കൊളുക്കുമല
2) കൊളുക്കുമലയിലേക്ക് സൂര്യനെല്ലിയിൽ നിന്നും 14KM ഉണ്ട് ദൂരം. സൂര്യനെല്ലിയിൽ നിന്നും ജീപ്പു മാർഗ്ഗം ഇവിടെ എത്താം (1000 charge).
3) നിങ്ങൾ ജീപ് വിളിച്ചു പോകുമ്പോൾ നേരത്തെ തന്നെ അവരുമായി സംസാരിച്ചു റേറ്റ് ഉറപ്പിക്കുക .ഞങ്ങളോട് അവർ ആദ്യം പറഞ്ഞത് 1000 ആണ്. അവസാനം അതു 700 ആക്കി. അവിടെ ചില famous ജീപ് ഡ്രൈവേഴ്സ് ഉണ്ട്.ചാനലുകാർ വിളിക്കാറുള്ളവർ .അവരെക്കിട്ടിയാൽ സൂപ്പർ ആകും.
4) പിന്നെ പോകുന്നതിനു മുന്നേതന്നെ അവരോടു പോകുന്ന സ്ഥലങ്ങളെ പറ്റി ഒന്നു ചോദിച്ചു വക്കുക .ചില ജീപ്പുകാർ എല്ലാ സ്ഥലങ്ങളും കാണിച്ചുതരാൻ നിൽക്കാറില്ല. പിന്നെ സൺഡേ ആണ് പോകുന്നതെങ്കിൽ ചിലർ പറയും തേയില ഫാക്ടറി അവധിയാണ് തുറക്കില്ല എന്നൊക്കെ. അവിടെ സഞ്ചാരികൾക്കു വേണ്ടി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഓർഗാനിക് ടീ ഫാക്ടറി എന്നും പ്രവർത്തിപ്പിക്കുന്നുണ്ട്.
5) വെളുപ്പിന് ഒരു 4.30 നു എങ്കിലും യാത്ര തുടങ്ങാൻ ശ്രമിക്കുക. ഇന്നലെ ഉദയം നന്നായി ആസ്വദിച്ചു കാണാനും ഫോട്ടോസ് എടുക്കാനും സമയം കിട്ടു.
6) ആ സമയത്തു പോകുമ്പോ വെറും വയറുമായി പോകുന്നത് ആയിരിക്കും നല്ലതു. ഭക്ഷണം കഴിച്ചിട്ടു പോയാൽ നമ്മൾ ജീപ്പിൽ മലകയറുമ്പോൾ ഉണ്ടാകുന്ന കുലുക്കത്തിൽ വയറിൽ ഗ്യാസ് ഉണ്ടാകുകയും പലരും ശര്ധിക്കാനും സാധ്യത ഉണ്ട്. മുകളിലെ തേയില ഫാക്ടറി ഇൽ നല്ല ഓർഗാനിക് ചായ കിട്ടും.
7) ഒരു കാര്യം കൂടി. സ്ത്രീകളും കുട്ടികളുമായി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക. നിറയെ കല്ലുകൾ മാത്രമുള്ള വഴിയിലൂടെ ആണ് പോകുന്നത് . അതുകൊണ്ടു ഒന്നു ശ്രദ്ധിക്കുക….
കൊളുക്കുമലയുടെ സൗന്ദര്യം കണ്ട് തന്നെ അറിയണം.
ഹിന്ദി ടെലിവിഷന്‍ താരവും മോഡലുമായ കൃതിക ചൗധരിയെ മുറിക്കുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മുംബൈ അന്ധേരിയില്‍ ഫോര്‍ ബംഗ്ലാവ്സ് ഏരിയായിലെ ഫഌറ്റിലാണു കൃതികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസിയാണു പൊലീസിനെ വിവരം അറിയിച്ചത്. അംബോലി പൊലീസ് എത്തി വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറിയപ്പോഴാണു കൃതികയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.
മോഡലിംഗിലും അഭിനയരംഗത്തും ഉയര്‍ന്നുവരുന്നൊരു താരമായിരുന്നു കൃതികയെന്നു ദേശീയമാധ്യമങ്ങള്‍ പറയുന്നു. ഇവര്‍ കുറച്ചു നാളുകള്‍ക്കു മുമ്പാണ് മുംബൈയില്‍ താമസം തുടങ്ങിയതെന്നും വാര്‍ത്തകളില്‍ പറയുന്നു. പ്രഥമദൃഷ്ടിയില്‍ കൊലപാതാകം എന്നും സംശയിക്കാമെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ സ്ഥിരീകരിക്കാനാവൂ എന്നാണു പൊലീസ് പറയുന്നത്.
എടപ്പാടി പളനി സാമി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ അണ്ണാഡിഎംകെ(അമ്മ) ജനറല്‍ സെക്രട്ടറി ശശികലയും സംഘവും കോഴ നല്‍കിയെന്ന് എംഎല്‍എമാര്‍.
സൂളൂര്‍ എംഎല്‍എ ആര്.കനകരാജ്, മധുര സൗത്ത് എംഎല്‍എ എസ്.എസ്.ശരവണന് എന്നിവരാണ് സര്‍ക്കാരിന്റെ നിലനില്പ് തന്നെ പ്രതിസന്ധിയിലാക്കുന്ന നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ടിവി ചാനലിന്റെ ഒളിക്യാമറാ ഓപ്പറേഷനിലാണ് എംഎല്‍എമാര്‍ ഇക്കാര്യം പറയുന്നത്.
എടപ്പാടി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിന് തനി അരസ്, കരുണാസ്, തമീമുല്‍ അന്‍സാരി എന്നീ എംഎല്‍എമാര്‍ 10 കോടി രൂപ വാങ്ങിയെന്നു ശരവണന് ക്യാമറയില്‍ സമ്മതിക്കുന്നു. സഖ്യകക്ഷി നേതാക്കളായ ഇവര്‍ അണ്ണാഡിഎംകെ ചിഹ്നത്തില്‍ മല്‍സരിച്ചു ജയിച്ചവരാണ്. എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്ന കൂവത്തൂര്‍ റിസോര്‍ട്ടില്‍ നിന്നു സാഹസികമായി ചാടി രക്ഷപ്പെട്ടു പനീര്‍സെല്‍വത്തോടൊപ്പം ചേര്‍ന്ന എംഎല്‍എയാണു ശരവണന്. കനകരാജ് എടപ്പാടി പക്ഷത്താണ്. ഒപ്പം ചേരാന്‍ പനീര്‍സെല്‍വം എംഎല്‍എമാര്‍ക്ക് ഒരു കോടി വാഗ്ദാനം ചെയ്തെന്നു ശരവണന് സമ്മതിക്കുന്നു. മറ്റൊരു വെളിപ്പെടുത്തല്‍ ഇങ്ങനെ:
‘ശശികല സംഘം ആറു കോടി വീതമാണ് എംഎല്‍എമാര്‍ക്കു നല്‍കിയത്. പിന്നീട് ഇതിനു തുല്യമായ സ്വര്‍ണം നല്കി. കിട്ടാതെ വന്ന ചിലരാണു മറുപക്ഷത്തേക്കു പോയത്. തനിക്കൊപ്പം പോന്നാല്‍ മന്ത്രിസ്ഥാനം നല്‍കാമെന്നും പനീര്‍സെല്‍വം പറഞ്ഞു. കൂവത്തൂര്‍ റിസോര്‍ട്ടില്‍ മദ്യം സുലഭമായി ഒഴുകി.’
അതിനിടെ, ജയലളിതയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് അന്നത്തെ ഡിജിപി കെ.രാമാനുജം നല്കിയ വ്യാജ റിപ്പോര്‍ട്ടാണ് അവര്‍ തന്നെ അവിശ്വസിക്കാന്‍ കാരണമെന്ന ആരോപണവുമായി ശശികലയുടെ ഭര്‍ത്താവ് എം.നടരാജന് രംഗത്തെത്തി. എംജിആറിന്റെ മരണ ശേഷം ജയലളിതയെ രാഷ്ട്രീയത്തില്‍ പിടിച്ചു നില്ക്കാന് സഹായിച്ചതു താനാണെന്ന അവകാശവാദവും തമിഴ് ചാനലിനു നല്കിയ അഭിമുഖത്തില്‍ ഉന്നയിക്കുന്നു. അതേസമയം, രണ്ടില ചിഹ്നം വിട്ടുകിട്ടുന്നതിനായി ജില്ലാ ഭാരവാഹികളില്‍ നിന്നു ശേഖരിച്ച സത്യാവാങ്മൂലം ശശികല പക്ഷം തെരഞ്ഞെടുപ്പു കമ്മീഷന് അയച്ചുകൊടുത്തു. നാലു ലോറികളിലായാണു രേഖകള്‍ അയച്ചത്.
ഡയാന രാജകുമാരിയെ കുറിച്ചുള്ള വാർത്തകൾക്ക് എന്നും വായനക്കാരേറെയാണ്, അത് മരണത്തിന് മുൻപായാലും ശേഷമായാലും. മരണശേഷവും ഡയാനയെക്കുറിച്ചുള്ള കഥകള്‍ക്ക് ഒരു പഞ്ഞവുമില്ല. ചാള്‍സ് രാജകുമാരനുമായി നടന്ന വിവാഹത്തിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഡയാന തന്റെ കൈത്തണ്ടയിലെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചിരുന്നതായിട്ടാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. വിഷാദരോഗവുമായി അവര്‍ നടത്തിയ പോരാട്ടം, ചാള്‍സും അദ്ദേഹത്തിന്റെ കാമുകി കാമില്ലെയുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന പുതിയ പുസ്തകത്തിലാണ് വെളിപ്പെടുത്തലുള്ളത്. അന്‍ഡ്ര്യൂ മോര്‍ട്ടണ്‍ എഴുതിയ ‘ഡയാന: ഹെര്‍ ട്രൂ ലൗ’ എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിലാണ് പുതിയ വിവരങ്ങള്‍ ലോകമറിയുന്നത്.
‘വിഷാദരോഗം എന്നെ അലട്ടിയിരുന്നു. റേസര്‍ ബ്ലേഡ് ഉപയോഗിച്ച് എന്റെ കൈത്തണ്ട മുറിക്കാന്‍ ഞാന്‍ ശ്രമിച്ചു,’ എന്ന് ഡയാന രാജകുമാരി പറഞ്ഞതായി പുസ്തകത്തില്‍ അവകാശപ്പെടുന്നു. 1991ല്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ ശബ്ദലേഖനം ചെയ്യപ്പെട്ട ആത്മഹത്യ ടേപ്പുകള്‍ 20 വര്‍ഷം രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് ദ സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
‘വിവാഹശേഷം ഞാന്‍ വല്ലാതെ മെലിഞ്ഞിരുന്നു, എല്ലുകള്‍ പുറത്തുകാണാമായിരുന്നു. 1981 ഒക്ടോബര്‍ ആയപ്പോഴെക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളായി’ ഡയാന പറയുന്നു. ചാള്‍സിന്റെ കാമുകിയായ കാമില ഡയാനയെ എപ്പോഴും അസ്വസ്ഥപ്പെടുത്തിയിരുന്നു. വിവാഹദിനത്തിന്റെ അന്ന് പള്ളിയില്‍ വച്ച് പോലും ഡയാന കാമിലയെ തിരഞ്ഞു. രാത്രിയില്‍ ഉറങ്ങാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ചാള്‍സിനോട് തനിക്ക് കടുത്ത പ്രണയമായിരുന്നുവെന്നും രാജകുമാരി പറയുന്നു. ‘മധുവിധു കാലത്ത് പോലും എനിക്ക് സ്വപ്നങ്ങളുണ്ടായിരുന്നില്ല. കാമിലയായിരുന്നു എന്റെ പേടിസ്വപ്നം. ചാള്‍സിനെ തനിക്ക് വിശ്വാസമുണ്ടായിരുന്നില്ല’ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
തീര്‍ത്തും അസംപൃതമായ ദാമ്പത്യ ജീവിതത്തിനൊടുവില്‍ 1996 ആഗസ്ത് 28ന് അവര്‍ വിവാഹമോചനം തേടി. 1997 ഓഗസ്റ്റ് 31നാണ് പാരീസിൽ വച്ചുണ്ടായ ഒരു കാറപകടത്തിൽ ഡയാന മരിക്കുന്നത്.
മകളുടേത് കൊലപാതകമാണെന്നും പിന്നില്‍ രാഷ്ട്രീയ നേതാവിന്റെ മകന് ബന്ധമുണ്ടെന്നുമാണ് ഷാജി വര്‍ഗീസിന്റെ ആരോപണം. കൊലപാതകം ആത്മഹത്യ ആക്കി തീര്‍ക്കാന്‍ ഉന്നത ഇടപെടലുണ്ടെന്നും ഷാജി പറയുന്നു. ഉന്നത ബന്ധങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ പ്രതിയായ ക്രോണിന് ഇത്രയധികം സഹായം ലഭിക്കില്ലായിരുന്നുവെന്നും പിതാവ് ആരോപിക്കുന്നു. ആത്മഹത്യ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ ക്രോണിന് ജോലിസ്ഥലത്തേക്ക് തിരികെ പോയിട്ടുണ്ട്. ഇതിനു സഹായിച്ചത് ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനാണെന്നാണ് ഷാജിയുടെ ആരോപണം. മിഷേലിന്റെ മരണം ആത്മഹത്യ ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആരോ ശക്തമായി ശ്രമിക്കുന്നതായി സംശയമുണ്ടെന്ന് ഷാജി പറയുന്നു. കൊലപാതകമെന്ന് സൂചിപ്പിക്കുന്ന തെളിവുകളുണ്ടായിട്ടും ആത്മഹത്യയെന്ന് എഴുതിത്തീര്‍ക്കാനാണ് ക്രൈംബ്രാഞ്ചും ശ്രമിക്കുന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ ഉന്നത രാഷ്ട്രീയ നേതാവിന്റെ മകന് ബന്ധമുണ്ടെന്നാണ് ഷാജിയുടെ ആരോപണം. ആസൂത്രിത കൊലപാതകമാണെന്നും അതിനു പിന്നില്‍ ശക്തമായ കാരണങ്ങള്‍ ഉണ്ടാകാമെന്നും വിശ്വസിക്കുന്നതായും ഷാജി. കേസില്‍ ആത്മഹത്യ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ ക്രോണിന് ഉന്നതരുടെ സഹായം ലഭിച്ചതായും മിഷേലിന്റെ പിതാവ് ആരോപിക്കുന്നു. ജാമ്യത്തിലിറങ്ങിയ ക്രോണിന് ഛത്തീസ് ഗഢിലേക്ക് തിരിച്ചു പോയെന്നും ഇതിനു സഹായിച്ചത് ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്. പല കാര്യങ്ങളും അവ്യക്തമാണെന്നും പല സംശയങ്ങളും ഉണ്ടെന്നും ഇവര്‍ പറയുന്നു. 24 മണിക്കൂർ കഴിഞ്ഞ് മൃതദേഹം ലഭിച്ചിട്ടും വെളളം കുടിക്കാതെ മരിച്ചെന്ന് വിശ്വസിക്കാനാകില്ലെന്ന് ഷാജി പറയുന്നു. കണ്ണുകളുടെ താഴെ നഖം ആഴ്ന്നിറങ്ങിയ പാടുണ്ടെന്നും ഇതിലും സംശയമുണ്ടെന്നും അവര്‍ പറയുന്നു. ഇരു കൈകളും ബലമായി പിടിച്ചതിന്റെ പാടുണ്ടായിരുന്നുവെന്നും ഇതും സംശയമുണ്ടാക്കുന്നുവെന്നും ഷാജി. മരണം നടന്ന് 90 ദിവസം പിന്നിട്ടിട്ടും മിഷേല്‍ ധരിച്ചിരുന്ന വാച്ച് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിലും അവ്യക്തത ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതില്‍ ക്രൈം ബ്രാഞ്ച് മറുപടി നല്‍കുന്നില്ലെന്നും ഷാജി. പളളിയില്‍ നിന്ന് അജ്ഞാതരായ രണ്ടു പേര് മിഷേലിനെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇവര്‍ ആരാണെന്നു കണ്ടെത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല. മിഷേലിനെ ഗോശ്രീ പാലത്തില്‍ കണ്ടതായി സാക്ഷി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കണ്ടത് മിഷേലിനെ അല്ലെന്ന് ഇയാള്‍ പിന്നീട് മാറ്റി പറഞ്ഞു. ഇതിലും സംശയമുണ്ടെന്ന് ഷാജി പറയുന്നു.
പ്രമുഖ നടിയെ ബ്ലാക്മെയില്‍ ചെയ്ത സംഭവം അട്ടിമറിക്കാന്‍ കൊച്ചിയിലെ പോലീസ് ഉന്നതന്. സംഭവത്തില്‍ ഗൂഢാലോചന നടന്നെന്ന് വ്യക്തമായിട്ടും കേസില്‍ അന്വേഷണം നടത്തേണ്ടെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. കൊച്ചിയിലെ ഉന്നതനായ പോലീസ് ഉദ്യോഗസ്ഥനാണ് ഇതിനുവേണ്ടി ചരടുവലികള്‍ നടത്തുന്നത്.
സംഭവത്തില്‍ പ്രമുഖ നടന് ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പള്‍സര്‍ സുനി പുറത്ത് നല്കിയ കത്തിലും വന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന സൂചനകള്‍ പുറത്തായിരുന്നു. ഇതോടെ പള്‍സര്‍ സുനിയെ വീണ്ടും കുടുക്കാനുള്ള തിരക്കഥയാണ് പോലീസ് ഉന്നതന്റെ നേതൃത്വത്തില്‍ നടക്കുന്നത്.
പള്‍സര്‍ സുനിയുടെ ടെലിഫോണ്‍ രേഖകള്‍ ഉള്‍പ്പൈടെ പോലീസ് മുക്കിയെന്ന് ഫോര്‍ ന്യൂസ് പുറത്ത് വിട്ടതിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസില്‍ പുതിയ വിവാദങ്ങളു വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടത്. പള്‍സര്‍ സുനിയുടെ ടെലിഫോണ്‍ രേഖകള്‍ മുഴുവന്‍ മുക്കിയതിന്റെ ഉത്തരവാദിത്വം പോലീസിലാണെന്ന കാര്യം പുറത്ത് വന്നതോടെയാണ് പുതിയ കഥകളുമായി മുഖം രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നത്. പ്രമുഖ നടനെ രക്ഷിക്കാന്‍ പോലീസ് നടത്തുന്ന നീക്കങ്ങള്‍ പുറത്തായാല്‍ നാണം കെടുക കേരള പോലീസായിരിക്കും.
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമണത്തിനിരയാക്കിയ കേസ് ക്ലൈമാക്സിലേക്കെന്നു സൂചന. കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനില്‍, മാര്ട്ടിന്, തിരുവല്ല സ്വദേശി പ്രദീപ് എന്നിവര്‍ കോടതിയില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്താന്‍ ഒരുങ്ങുകയാണെന്നാണ് വിവരം.
മാര്ട്ടിന്, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ പരിഗണിക്കാനിരുന്നതാണ്. ഹര്‍ജിയിലെ വാദത്തിനിടയില്‍ ഇവര്‍ കേസിന്റെ ഇതുവരെ പുറത്തുവരാത്ത ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നായിരുന്നു സൂചന.
എന്നാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ കേസില്‍ വാദം കേട്ടില്ല. തുടര്‍ന്ന് ജാമ്യ ഹര്‍ജിയിലെ വാദം 17 ലേക്കു മാറ്റുകയായിരുന്നു. ഫെബ്രുവരി 17നാണ് ഇവര്‍ നടിയെ തട്ടിക്കൊണ്ടു പോയത്. ഒരു മാസത്തിനു ശേഷം ഏപ്രില്‍ 18ന് ഇവരടക്കം ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചതോടെയാണ് പ്രതികള്‍ക്കു ജാമ്യം ലഭിക്കാത്ത സാഹചര്യമുണ്ടായത്. എന്നാല്‍ കേസില്‍ ഗൂഢാലോചന നടത്തിയവര്‍ പ്രതിസ്ഥാനത്തു വരാതെ ഇപ്പോഴും നിയമത്തിനു പുറത്തു നില്‍ക്കുന്നുവെന്ന നിലപാടാണു പ്രതികള്‍ കോടതി മുന്‍പാകെ ഉന്നയിക്കാന്‍ ഒരുങ്ങുന്നത്.
കേസിലെ ക്വട്ടേഷന്‍ സാധ്യത സംബന്ധിച്ച് അതിക്രമത്തിന് ഇരയായ നടിയും അവരുടെ അടുത്ത സുഹൃത്തുക്കളും ആദ്യം മുതല്‍ സ്വീകരിച്ച നിലപാടു ശരിവയ്ക്കുന്ന നീക്കമാണു പ്രതികളുടെ ഭാഗത്തു നിന്ന് ഇപ്പോഴുണ്ടാകുന്നത്. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 17നു പ്രതികളുടെ ജാമ്യാപേക്ഷയില്‍ നടക്കുന്ന വാദം കേസില്‍ നിര്‍ണായകമാവും. പ്രതികളുടെ ഇപ്പോഴത്തെ നീക്കം വിലപേശല്‍ തന്ത്രമാണെന്നാണ് പോലീസ് വിശ്വസിക്കുന്നത്.