കോഴിക്കോട് മേപ്പയ്യൂരിൽ നവവധു ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പെൺകുട്ടിയുടെ കുടുംബം. മകൾ ഹന്നയുടെ മരണകാരണം സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർതൃവീട്ടുകാരുടെ പീഡനമെന്ന് കാട്ടി നന്തി സ്വദേശി അസീസാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. നിസാര വകുപ്പുകൾ ചുമത്തി ഭർത്താവിനെയും കുടുംബത്തെയും രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. ഈ പിതാവിന് മകളെ നഷ്ടപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞു. മകൾ തൂങ്ങിമരിച്ചുവെന്ന് ഭർതൃവീട്ടുകാർ പറയുന്നതല്ലാതെ മറ്റ് കാരണങ്ങളൊന്നുമറിയില്ല.
ആദ്യഘട്ട അന്വേഷണത്തിൽ കൂടുതലെന്തെങ്കിലും കണ്ടെത്താൻ പൊലീസിനും കഴിഞ്ഞിട്ടില്ല. നല്ല മനസുറപ്പുള്ള തന്റെ മകൾ അങ്ങനെയുള്ള അബദ്ധം കാണിക്കില്ലെന്ന് അച്ഛന് ഉറച്ച വിശ്വാസമുണ്ട്. നൂറ് പവൻ സ്വർണവും ലക്ഷങ്ങളും കാറുമുൾപ്പെടെ സ്ത്രീധനം നൽകിയാണ് ഹന്നയുടെ വിവാഹം നടത്തിയത്. കിട്ടിയതിൽക്കൂടുതൽ ആവശ്യപ്പെട്ട് വിവാഹം കഴിഞ്ഞ് രണ്ടാംമാസം മുതൽ ഉപദ്രവം തുടങ്ങി. നബീലിന്റെ പിതാവും മാതാവും സഹോദരിയും ആക്രമണത്തിനും പീഡനത്തിനും കൂട്ടുനിന്നു. ഇവരുടെ നിരന്തര ദേഹോപ്രദവമാണ് മകളുടെ മരണത്തിന് കാരണമായതെന്ന് ഹന്നയുടെ കുടുംബം കരുതുന്നു.
മരിച്ചുവെന്ന് ഉറപ്പായതോടെ സ്വകാര്യ ആശുപത്രിയിൽ ഹന്നയെ ഉപേക്ഷിച്ച് നബീലും ബന്ധുക്കളും കടന്നുകളഞ്ഞതും സംശയം കൂട്ടുന്നു. സംസ്ക്കാരച്ചടങ്ങുകളിൽ ഇവരാരും പങ്കെടുത്തില്ല. പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ ആത്മഹത്യയെന്ന നിഗമനത്തിലേയ്ക്കെത്തി. എന്നാൽ അന്വേഷണത്തിന്റെ ദിശമാറ്റുന്നതിൽ ചില ഇടപെടലുകളുണ്ടായെന്നാണ് ഹന്നയുടെ കുടുംബം പറയുന്നത്. ഹന്ന മരിച്ച് നാലാം ദിവസം നബീലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവും മാതാവും ഒളിവിലാണ്. ഇവർക്ക് മരണത്തിൽ പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നതിനാലാണ് ഹന്നയുടെ കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെടുന്നത്.
പുത്തൂരില്‍ ഏഴുവയസുകാരിയെ ക്രുരമായി ലൈംഗികമായി പീഡിപ്പിച്ചു കൊന്ന രാജേഷ് ലൈംഗിക വൈകൃതത്തിന് അടിമയെന്ന് റിപ്പോര്‍ട്ട്. ഏരൂര്‍ ഗവ. എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രീലക്ഷ്മിയെയാണ് ഇയാള്‍ പീഡിപ്പിച്ചു കൊന്നത്. രാജേഷിന്റെ ഭാര്യാ സഹോദരിയുടെ മകളാണ് ശ്രീലക്ഷ്മി. ബുധനാഴ്ചയാണ് ശ്രീലക്ഷ്മിയെ കാണാതായത്. മുത്തശിക്കൊപ്പം സ്‌കൂളില്‍ പോകുകയായിരുന്ന കുട്ടിയെ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയെ കാണാതായ അന്ന് വൈകിട്ട് തന്നെ രാജേഷ് പിടിയിലായി. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലപാതക വിവരം വെളിപ്പെടുത്തി. ഇതേതുടര്‍ന്നാണ് ആര്‍.പി കോളനിയിലെ റബര്‍ ഷെഡില്‍ കുട്ടിയുടെ മൃതദേഹമുണ്ടെന്ന് മനസിലാക്കിയത്. കൊലപാതകത്തിന് ശേഷവും ഇയാള്‍ കുട്ടിയുടെ മൃതദേഹത്തില്‍ ലൈംഗിക വേഴ്ച നടത്തിയെന്നാണ് വിവരം. ക്രൂരമായ പീഡനത്തിന്റെ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധയില്‍ വ്യക്തമായി.
അയൽവാസിയായ യുവാവിന്റ വെളിപ്പെടുത്തലുകൾ ……
കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപ്പെട്ട ശ്രീലക്ഷ്മി മോളുടെ വീട്ടിൽ നിന്ന് ഞാൻ തന്നെ പകർത്തിയ ധൃശ്യങ്ങളാണ് ഇത്. ആ കുട്ടിയെ കൊലപ്പെടുത്തിയ രാജേഷ് ആ കുട്ടിയുടെ അമ്മയുടെ അനുജത്തിയുടെ മൂന്നാമത്തേതോ നാലാമത്തെയോ ഭർത്താവാണ്. 20 വയസിൽ തന്നെ നാട്ടിലും മറുനാട്ടിലും അറിയപ്പെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായ ഈ പുന്നാരമോളും വിവാഹ ബന്ധം വേർപെട്ട് നിൽക്കുന്ന ശ്രീലക്ഷ്മിയുടെ അമ്മയും അറിഞ്ഞു കൊണ്ട് തന്നെ നടത്തിയ ഒരു കുറ്റകൃത്യമാണ് ഇത്. സംഭവങ്ങളെല്ലാം അറിയുന്ന ഞാൻ ഉൾപ്പെടെയുള്ള നാട്ടുകാർ കുട്ടി മരണപ്പെട്ട ദിവസം വീട്ടിൽ എത്തി കുട്ടി മരിച്ചു എന്ന് അറിയിച്ചപ്പോൾ ആ കുടുംബത്തിലെ എല്ലാവരും പറഞ്ഞത് മരിച്ചത് ഞങ്ങളുടെ കുട്ടിയല്ലേ നിങ്ങൾക്കെന്ത് വേണം അതിന് എന്നാണ്. പിന്നീട് അവർ തന്നെ പറഞ്ഞു കുട്ടി മരിച്ചിട്ടില്ല അവൾ രാജേഷ് എന്ന അവനോടൊപ്പം അവന്റെ ബന്ധു വീട്ടിൽ പോയതാണെന്ന്. ബന്ധു വീട്ടിൽ പോയി എന്ന് അറിയാമായിരുന്നെങ്കിൽ എന്തിനു ഇവർ കുട്ടിയെ കാണാതായ ദിവസം കുട്ടിയെ കാണുന്നില്ല എന്ന് പറഞ്ഞു ഏരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി?. സംഭവത്തെ കുറിച്ചും കൊലപാതകത്തെ കുറിച്ചും വ്യകതമായി അറിയുന്ന നാട്ടുകാർ ഇന്നലെ ഇവരുടെ കുടുംബത്തെ നാട്ടിൽ നിന്ന് കൈകാര്യം ചെയ്ത് പറഞ്ഞു വിട്ടു. പോലീസ് സംരക്ഷണത്തിൽ പുറത്തേക്ക് പോകുന്ന ആ കുടുംബത്തിലെ ഓരോ ആളുകളുടെയും മുഖം കണ്ടാൽ തന്നെ മനസിലാകും അവർക്കോരോരുത്തർക്കും ഈ കൃത്യത്തിലുണ്ടായിരുന്ന പങ്കിനെ പറ്റി.
ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുകയും ഇരുവരുടെയും ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് രാത്രിയോടെ ഇയാളെ പോലീസ് ക്‌സ്റ്റഡിയില്‍ എടുത്തപ്പോഴാണ് ഇയാള്‍ കൊലപാതകത്തെപ്പറ്റി പറയുന്നത്. ഇതേത്തുടര്‍ന്നാണ് ആര്‍.പി.കോളനിയിലെ റബര്‍ ഷെഡില്‍ കുട്ടിയുണ്ടെന്ന് മനസ്സിലാക്കിയത്. പോലീസ് ഇവിടെ എത്തി നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ രാജേഷ് കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു രാജേഷ് പൊലിസിനു മൊഴി നല്‍കി. കൊലയ്ക്ക് ശേഷവും മൃതദേഹത്തില്‍ ചിറ്റപ്പനെന്ന നരാധമന്‍ ലൈംഗിക പരീക്ഷണം നടത്തി. രാജേഷ് ക്രൂരപീഡനമാണ് പെണ്‍കുട്ടിയോട് നടത്തിയതെന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴുത്ത് ഞെരിച്ച് കൊന്നശേഷവും ഇയാള്‍ കാമദാഹം തീര്‍ക്കാന്‍ ആ കുഞ്ഞു ശരീരം ഉപയോഗിച്ചു. രാജേഷിന്റെ കാമപ്രാന്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്
ഗള്‍ഫിലെ പ്രമുഖ ബിസിനസ് ശൃംഖലയുടെ മാനേജരായ പ്രവാസി ഇന്ത്യാക്കാരന്റെ ഏകമകളാണ് സ്‌നേഹ . ഷാര്‍ജയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഏകദേശം ഒരു കോടി രൂപയോളം കടമാണ് ഈ പെണ്‍കുട്ടിക്കുള്ളത്. രണ്ടു മാസം മുമ്പായിരുന്നു സ്‌നേഹയുടെ പിതാവ് കൃഷ്ണമൂര്‍ത്തിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സ്‌നേഹയുടെ സുഹൃത്തുക്കളും ഇന്നത്തെ അവളുടെ അവസ്ഥയില്‍ ഏറെ ആശങ്കാകുലരാണ്. ഷാര്‍ജയിലെ ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ വിദഗ്ധ ചികിത്സ നല്‍കുന്ന ആശുപത്രിയിലാണ് കൃഷ്ണമൂര്‍ത്തിയുടെ ബില്‍ ഒരു കോടി കടന്നത്. ഇതില്‍ ഒരു ഭാഗം ഇന്‍ഷുറന്‍സില്‍ നിന്നുംഅടക്കേണ്ടതാണ്. ചിലവ് കൂടിയ ചികിത്സാരീതികള്‍ അവലംബിച്ചിട്ടും കൃഷ്ണമൂര്‍ത്തിയുടെ ജീവന്‍ രക്ഷിക്കാനായില്ല . ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28ന് കൃഷ്ണമൂര്‍ത്തി അന്തരിക്കുകയും ഒരു കോടിയുടെ ആശുപത്രി ബില്‍ ബാക്കിയാകുകയും ചെയ്തു . കമ്പനിയ്ക്ക് നല്‍കാന്‍ കഴിയുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കും അപ്പുറം ആശുപത്രി ബില്‍ കഴിഞ്ഞതിനാല്‍ യുഎഇ ചാരിറ്റിയോട് സഹായം അഭ്യര്‍ത്ഥിക്കാനാണ് കൃഷ്ണമൂര്‍ത്തി ജോലി ചെയ്തിരുന്ന കമ്പനിയിലെ ജീവനക്കാരുടെ ഉപദേശം. ഇക്കാലമത്രയും ജോലി ചെയ്തതിന്‌റെ ആനുകൂല്യമായി ലഭിക്കുന്ന തുകയും ആശുപത്രിയില്‍ അടച്ചാലും ബില്‍ തുക പൂര്‍ണ്ണമാകുകയില്ല. തല്‍ഫലമായി മൂര്‍ത്തിയുടെ മൃതദേഹം വിട്ടുകിട്ടാനും വഴിയില്ല. കാരണം ഒരു സാധാരണ പ്രവാസി കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ് ഈ ആശുപത്രി ബില്‍ .സ്‌പോണ്‍സറും നിസ്സഹായാവസ്ഥയിലാണെന്നാണ് വിവരം ഓഗസ്റ്റ് 8 വരെ താന്‍ വളരെ സന്തോഷവതിയായിരുന്നുവെന്ന് സ്‌നേഹ പറയുന്നു. പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്.

അന്ന് രാത്രി ദെയ്‌റയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ മാനേജരായിരുന്ന തന്റെ പിതാവ് അപ്രതീക്ഷിതമായി രക്തം ഛര്‍ദ്ദിക്കുകയായിരുന്നുവെന്ന് സ്‌നേഹ പറയുന്നു . ഉച്ചഭക്ഷണത്തിനു ശേഷം വൈകുന്നേരത്തൊടു കൂടിയാണ് അദ്ദേഹം അന്ന് ജോലിയ്ക്ക് മടങ്ങിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് അദ്ദേഹം ചികിത്സയിലായിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നം ഏറെക്കുറെ പരിഹരിച്ചിരുന്നു. രാത്രി 9 മണിയോടെ റോളാ ഷാര്‍ജയിലേക്ക് അദ്ദേഹം കാറോടിച്ചു പോകുകയായിരുന്നു. പാര്‍ക്കിംഗില്‍ വാഹനം നിര്‍ത്തി വീട്ടിലേക്ക് എത്താന്‍ സാധിക്കുന്നില്ലെന്ന് പിതാവ് അമ്മയെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് സ്‌നേഹ പറയുന്നു. ഓഫീസില്‍ രക്തം ചര്‍ദ്ദിച്ച അദ്ദേഹത്തോട് ഈ ശാരീരികാവസ്ഥ വച്ച് വാഹനം ഓടിക്കരുതെന്നും ആശുപത്രിയില്‍ പോകണമെന്നും സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചിരുന്നു . എങ്കിലും അത് കേള്‍ക്കാതെ വാഹനമോടിച്ച് പിതാവ് അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിംഗ് വരെ എത്തുകയായിരുന്നു. ആശുപത്രിയില്‍ പോകണമെന്ന് ഉപദേശിച്ചിട്ടും പിതാവ് അനുസരിച്ചില്ലെന്ന് തൊഴിലുടമ പറഞ്ഞതായി സ്‌നേഹ വ്യക്തമാക്കുന്നു. ഞങ്ങള്‍ ഓടി പാര്‍ക്കിംഗില്‍ എത്തുമ്പോഴേക്കും പിതാവ് തീരെ അവശനായിരുന്നു. നടക്കാനും കഴിയുമായിരുന്നില്ല .ഉടനെ അദ്ദേഹത്തെ അടുത്തുള്ള അല്‍ സഹ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശ്വാസ കോശ സ്‌ട്രോക്കിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ കമ്പനി നല്‍കുന്ന തുകയും ഉള്‍പ്പെടുത്തിയാണ് ചികിത്സ നട്തതിയത്. സുഹൃത്തുക്കളില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ ആവശ്യത്തിന് പിന്തുണ ലഭിച്ചില്ല. താനും അമ്മയും തനിച്ചാണ് പിതാവിനെ പരിചരിച്ചതെന്നും സ്‌നേഹ പറയുന്നു. 50 ദിവസത്തോളം അദ്ദേഹം ഐസിയുവില്‍ കിടന്നു . ഓരോ ദിവസവും ഏകദേശം 8000 ദിര്‍ഹത്തിന്റെ ബില്ലാണ് ലഭിച്ചിരുന്നത്. വര്‍ഷത്തില്‍ 138000 ദിര്ഹമാണ് മെഡിക്കല്‍ ഇന്‍ഷുറന്‍സായി ലഭിക്കുന്നത്. ആ തുക ഇന്‍ഷുറന്‍സ് കമ്പനി ഇതിനോടകം തന്നെ അടച്ചും കഴിഞ്ഞിരുന്നു. സെപ്റ്റംബര്‍ 29ന് അദ്ദേഹം മരിക്കും വരെ 66085249 ദിര്‍ഹത്തിന്റെ ബില്ലാണ് ലഭിച്ചത്. ബ്രാഞ്ച് മാനേജര്‍ എന്ന നിലയ്ക്ക് മാസം 15000 ദിര്‍ഹമാണ് അദ്ദേഹത്തിന് ശമ്പളം ലഭിച്ചിരുന്നത്. അതുകൊണ്ടു തന്നെ കാര്യമായ വരുമാനം ഉണ്ടായിരുന്നില്ല .ഒരുകോടിയോളം വരുന്ന ബില്‍തുക എങ്ങനെ അടക്കുമെന്നോ, നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പിതാവിന്റെ മൃതദേഹം എങ്ങനെ നാട്ടിലെത്തിക്കുമെന്നോ തനിക്ക് ഒരു രൂപവുമില്ലെന്ന് സ്‌നേഹ കണ്ണീരോടെ പറയുന്നു.
കൊച്ചി: യെമനില്‍ ഭീകരരുടെ തടവില്‍നിന്ന് മോചിതനായി തിരിച്ചെത്തിയ ഫാ.ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്തവാളത്തില്‍ വന്‍ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ജോസ് കെ.മാണി എംപി, വി.കെ.ഇബ്രാഹിം കുഞ്ഞ്, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, തുടങ്ങിയ നേതാക്കളും വൈദികരും കന്യാസ്ത്രീകളും ഫാ.ഉഴുന്നാലിലിന്റെ കുടുംബാംഗങ്ങളും വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ശേഷം വത്തിക്കാനിലേക്ക് പോയ ഫാ. ഉഴുന്നാലില്‍ പിന്നീട് ഇന്ത്യയിലെത്തിയെങ്കിലും കേരളത്തിലെത്തുന്ന ഇന്നാണ്. വിമാനത്താവളത്തില്‍ നിന്ന് മരട് ഡോണ്‍ ബോസ്‌കോ ഭവനിലേക്ക് പോകുന്ന അദ്ദേഹം സീറോ മലബാര്‍ ആസ്ഥാനത്ത് എത്തി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തും.
പിന്നീട് പാലായിലേക്ക് പോകുന്ന അദ്ദേഹം പാലാ ബിഷപ്പ് ഹൗസില്‍ എത്തും. പിന്നീട് ജന്മനാടായ രാമപുരത്തെത്തുന്ന അദ്ദേഹത്തിന് വിപുലമായ സ്വീകരണപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. തനിക്ക് നല്‍കിയ സ്‌നേഹത്തിനും സ്വീകരണത്തിനും നന്ദിയുണ്ടെന്നും തിരിച്ചെത്തിയാനായതില്‍ സന്തോഷിക്കുന്നുവെന്നും ഫാ. ഉഴുന്നാലില്‍ വിമാനത്താവളത്തില്‍വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
പൾസർ സുനിയെന്ന സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ യുവ നടിയുടെ കാറിൽ അതിക്രമിച്ച കയറിയ ഗുണ്ടാ സംഘം നടിയെ ക്രൂരമായ ലൈംഗിക ചേഷ്ടകൾക്ക് വിധേയമാക്കിയ കേസിൽ പ്രമുഖ ഗായികയുടെ കൂടുതൽ പങ്ക് പുറത്തേക്ക്. കേസിൽ അറസ്റ്റിലായ ദിലീപിന്‍റെയും ഭാര്യ കാവ്യയുടെയും ഉറ്റ സുഹൃത്ത് കൂടിയായ ഗായികയെ ചോദ്യം ചെയ്യുന്നതിന് ഇന്നലെ എറണാകുളം ജില്ലാ സെഷൻസ് കോടതി അനുമതി നൽകിയിരുന്നു. രഹസ്യമായി ചോദ്യം ചെയ്യുന്നതിനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ഇന്നോ നാളെയോ ഗായികയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അതേസമയം ഗായികുമായി ദിലീപിനുണ്ടായിരുന്നത് അത്ര നല്ല ബന്ധമല്ലായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്.
ഇത് തെളിയിക്കുകയാണ് ചോദ്യം ചെയ്യലിലൂടെ പൊലീസ് ലക്ഷ്യം വക്കുന്നതെന്നും സൂചനകൾ ലഭിച്ചു കഴിഞ്ഞു. ദിലീപ് – ലാൽ ജോസ് കൂട്ടുകെട്ടിൽ പിറന്ന മെഗാഹിറ്റ് ചിത്രം മീശമാധവനിൽ പിന്നണി ഗാനം ആലപിച്ചാണ് ഇവർ മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. വളരെ വേഗം സിനിമാ രംഗത്ത് വളർന്നു വന്ന ഗായിക ടെലിവിഷൻ രംഗത്തിലൂടെ പ്രശസ്തയായി. പിന്നീട് ദിലീപ് ഇടപെട്ട കോർപ്പറേറ്റ് ഗ്രൂപ്പിന്‍റെ പ്രഥാന കണ്ണിയായിഇവർ മാറുകയായിരുന്നു. രണ്ട് വർഷം മുൻപ് വിദേശത്തു നിന്നും കേരളത്തിലേക്ക് കടത്തിയ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണ ഇടപാടിൽ ഇവരുടെ പേര് ഉയർന്നു വന്നുവെങ്കിലും പിന്നീട് ഉന്നത സമ്മർദങ്ങളെ തുടർന്ന് കേസ് തേഞ്ഞുമാഞ്ഞു.
ഇതിനു ശേഷമാണ് നടികേസിലും ഇവർ ആരോപണ വിധേയയാകുന്നത്. പൾസർ സുനിയുടെ യജമാനത്തിയായ മാഡം ഇവരാണെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നുവെങ്കിലും പിന്നീട് ഇത് തേഞ്ഞു മാഞ്ഞു. ഇടത് മന്ത്രി സഭയിലെ തന്നെ ഒരു പ്രമുഖൻ ഇവർക്ക് വേണ്ടി വാദിക്കാനുണ്ടെന്നും സൂചനയുണ്ട്. എന്നാൽ ഈ പ്രമുഖന്‍റെ സാനിധ്യം വെട്ടി നിരത്തിയാണ് പൊലീസ് മറ്റൊരു വഴിക്ക് ഇവരെ കുടുക്കാൻ ഇപ്പോൾ നീക്കം നടത്തുന്നത്. കേസിലെ മുഖ്യ പ്രതിയായി ദിലീപുമായി മീശ മാധവന്‍റെ സൈറ്റിൽ തുടങ്ങിയ ബന്ധമാണത്രേ ഈ ഗായികക്ക്. പിന്നീട് ജനപ്രിയ താരവുമായി അടുത്ത ഇവർക്ക് ദിലീപുമായി ചില വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നതായും സൂചനകൾ പുറത്തു വന്നിട്ടുണ്ട്. നടി കേസിൽ മൊഴിനൽകിയ ചിലർ ഇക്കാര്യം മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ദിലീപിന്‍റെ ഭൂമി ഇടപാടുകളുടെ പലതിന്‍റെയും ബിനാമി ഇടപാടുകാരിയായി ഗായിക മാറിയതും വളരെ വേഗത്തിലായിരുന്നു. സുഹൃത് ബന്ധം പരിധിവിട്ടതോടെ ദിലീപിന്‍റെ മുൻ ഭാര്യ മഞ്ചു തന്നെ പലതവണ ഇവർക്ക് വാണിങ്ങ് നൽകിയിരുന്നുവെന്നും സിനിമാ രംഗത്തു നിന്നും സൂചനയുണ്ട്. ഇതെ തുടർന്നാണ് ദിലീപുമായുള്ള സൗഹൃദം മുതലെടുത്ത ഇവർ മഞ്ചുവിനെ ഉപേക്ഷിക്കാൻ ദിലീപിനു മേൽ സമ്മർദം ചെലുത്തിയത്. കാവ്യയുമായി അടുത്ത ബന്ധമുള്ള ഇവർ തന്നെയാണ് കാവ്യയെ വിവാഹം ചെയ്യാൻ ദിലീപിനെ പിന്നീട് പ്രേരിപ്പിച്ചതെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
ഇരയായ നടിയുമായി ബന്ധവൈരിയായിരുന്നു ഈ ഗായിക. ദിലീപ് ആർക്ക് വേണ്ടിയാണ് കൊട്ടേഷൻ നൽകിയതെന്ന പ്രധാന ചോദ്യത്തിനുള്ള ഉത്തരമാണ് അന്വേഷണ സംഘം ഇപ്പോൾ തേടുന്നത്. ഇത് ഗായികയിലേക്കാണ് വിരൽ ചൂണ്ടുന്നതെങ്കിൽ ചോദ്യം ചെയ്യലിനു പിന്നാലെ ഇവരുടെ അറസ്റ്റും ഉടൻ ഉണ്ടായേക്കും. ഇവരെ കൂടാതെ സിനിമാ രംഗത്തെ നാലുപേരുടെകൂടി രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.
സൗദി അതിര്‍ത്തിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ദുബായ് അതിര്‍ത്തിയായ സാല്‍വയിലുണ്ടായ അപകടത്തില്‍ മലപ്പുറം മങ്കട സ്വദേശി അജിത്, കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അജിത് എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബഹ്‌റൈനില്‍ നിന്ന് ദുബായിയിലേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ ട്രെയിലറിന് പിന്നിലിടിക്കുകയായിരുന്നു. വാഹനമോടിച്ച പ്രസാദിനും കൂടെ സഞ്ചരിച്ച വിനോദിനും പരിക്കേറ്റു. ഇവര്‍ അല്‍ അഹ്‌സ, സാല്‍വ ആശുപത്രികളില്‍ ചികില്‍സയിലാണ്.
ചാലക്കുടി പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കർ കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി.പി.ഉദയഭാനുവിനെതിരേ ശക്തമായ തെളിവുകളുമായി കൊല്ലപ്പെട്ട രാജീവിന്റെ സുഹൃത്തുക്കൾ. ഉദയഭാനുവിൽനിന്നു രാജീവിനു ഭീഷണിയുണ്ടായിരുന്നെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി രാജീവ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെന്നും സുഹൃത്തുക്കൾ ആരോപിച്ചു.
സംഭവത്തെ പറ്റി രാജീവിന്റെ സുഹൃത്തുക്കൾ പറയുന്നതിങ്ങനെ:
പാലക്കാട് ജില്ലയിലെ ഒരു റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടാണ് ഉദയഭാനുവും രാജീവും ബന്ധപ്പെടുന്നത്. ഈ ഇടപാടുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപ ഉദയഭാനു അഡ്വാൻസ് തുകയായി രാജീവിനു നൽകിയിരുന്നു. എന്നാൽ ഈ ഇടപാട് നടന്നില്ല. രാജീവ് പണം തിരികെ നൽകിയതുമില്ല. ഇതേതുടർന്ന് സി.പി.ഉദയഭാനുവിൽനിന്നു ഭീഷണിയുണ്ടെന്നു കാട്ടി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രാജീവ് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ജൂണ്‍ മാസത്തിലാണ് ഹർജി നൽകിയത്. ഹർജി പരിഗണിച്ച കോടതി പോലീസ് സംരക്ഷണത്തിനു നിർദേശിച്ചില്ലെങ്കിലും തുടർന്നു ഭീഷണിയുണ്ടായാൽ നെടുന്പാശേരി സിഐയെ സമീപിക്കാമെന്നു നിർദേശിച്ചു. ഇതിനുശേഷമാണ് രാജീവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. എന്നാൽ സംഭവത്തിൽ തനിക്കു പങ്കില്ലെന്നും രാജീവിന്റെ പരാതി വ്യാജമാണെന്നുമാണ് സി.പി.ഉദയഭാനുവിന്റെ പ്രതികരണം. ഭൂമി ഇടപാടിൽ രാജീവിനു പണം നൽകിയിരുന്നു. ഈ ഇടപാട് നടക്കാത്തതിനാൽ വഞ്ചനാക്കുറ്റത്തിന് രാജീവിനെതിരേ ആലുവ റൂറൽ എസ്പിക്കു പരാതി നൽകി.ഈ പരാതിയിൽനിന്ന് ഒഴിവാകുന്നതിനുവേണ്ടി മാത്രമാണ് രാജീവ് ഹൈക്കോടതിയെ സമീപിച്ചതെന്നാണ് ഉദയഭാനുവിന്റെ പ്രതികരണം. റിയൽ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന അങ്കമാലി നായത്തോട് വീരംപറന്പിൽ രാജീവിനെയാണ് ചാലക്കുടി പരിയാരത്ത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
ന്യൂഡല്‍ഹി: കുവൈറ്റില്‍ 15 ഇന്ത്യക്കാരുടെ തടവ് ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. കുവൈറ്റ് അമീര്‍ ആണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. മറ്റു വിവിധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന 119 പേരുടെ ശിക്ഷ ഇളവു ചെയ്യാനും കുവൈറ്റ് തീരുമാനിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
മലയാളികള്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ക്കാണ് ഈ ഇളവിന്റെ ആനുകൂല്യം ലഭിക്കുന്നത്. ഇവരില്‍ എത്ര മലയാളികള്‍ ഉണ്ട് എന്നത് വ്യക്തമല്ല. 290 ഇന്ത്യക്കാര്‍ വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് കുവൈറ്റ് ജയിലുകളില്‍ കഴിയുന്നുണ്ട്. 2015ല്‍ ഇന്ത്യയും കുവൈറ്റും തടവുകാരം കൈമാറാനുള്ള കരാറില്‍ ഒപ്പുവെച്ചിരുന്നു.
കുവൈറ്റില്‍ ശേഷിക്കുന്ന ശിക്ഷാ കാലാവധി ഇന്ത്യന്‍ ജയിലുകളില്‍ പൂര്‍ത്തിയാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കരാറാണ് ഇത്. ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന 145 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
പാവപ്പെട്ട രോഗികളെ പെരുവഴിയിൽ നിർത്തി ‘ഉദാഹരണം മഞ്ജു’
ലേഡി സൂപ്പര്‍ സ്റ്റാറിനെ കൊണ്ട് ഉല്‍ഘാടനം ചെയ്യിപ്പിച്ച് നടത്താനിരുന്ന മെഡിക്കല്‍ ക്യാംപ് അപ്രതീക്ഷിതമായി മാറ്റി വച്ചതാണ് രോഗികളെ പോലും കഷ്ടത്തിലാക്കിയത്.
മഞ്ജു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഉദാഹരണം സുജാതയുടെ’ പ്രമോഷനോടനുബന്ധിച്ച് ഹരിപ്പാട് ഭവാനി മന്ദിറില്‍ ശനിയാഴ്ച മെഡിക്കല്‍ ക്യാംപ് നടത്താന്‍ മഞ്ജു വാര്യര്‍ ഫാന്‍സ് ആന്റ് വെല്‍ഫയര്‍ അസോസിയേഷനാണ് തീരുമാനിച്ചിരുന്നത്.
ഇതു പ്രകാരം മുന്‍കൂട്ടി നോട്ടീസ് അടിച്ച് വിതരണം ചെയ്യുകയും രജിസ്‌ട്രേഷന്‍ നേരത്തെ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അപ്രതീക്ഷിതമായി തലേ ദിവസം വരാന്‍ പറ്റില്ലന്ന് പറഞ്ഞ് മഞ്ജു ഒഴിഞ്ഞു മാറുകയായിരുന്നു.
ഇതോടെ വെട്ടിലായത് പരിപാടി മാറ്റിയതറിയാതെ എത്തിയ പാവം രോഗികളും ബന്ധുക്കളുമാണ്.

മെഡിക്കല്‍ ക്യാംപിനോട് അനുഭാവം പ്രകടിപ്പിച്ച് ഫ്‌ളക്‌സ് അടക്കം വച്ച് രംഗത്ത് വന്ന മോഹന്‍ലാല്‍ ഫാന്‍സുകാരും മഞ്ജുവിന്റെ ‘മലക്കം മറിച്ചിലില്‍’ വെട്ടിലായി.
ഇതോടെ രോഷാകുലരായ ഇരു ഫാന്‍സ് പ്രവര്‍ത്തകരും രോഗികളുടെ ബന്ധുക്കളും മഞ്ജു വാര്യര്‍ക്കെതിരെ പരസ്യമായി പ്രകടനം നടത്തി പ്രതിഷേധിച്ചു.
ലേഡി സൂപ്പര്‍ സ്റ്റാറിന് സ്വാഗതമെന്ന് എഴുതി സ്ഥാപിച്ച ബോര്‍ഡും പ്രവര്‍ത്തകര്‍ തകര്‍ത്തു.

ആലപ്പുഴ ജില്ലാ കമ്മിറ്റി വളരെ നേരത്തെ തന്നെ ബന്ധപ്പെട്ട് ഉറപ്പിച്ച പരിപാടിക്ക് വേണ്ടി വലിയ തുകകള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയിരുന്നു.
പരിപാടിയുടെ മുഖ്യ സംഘാടകന്‍ മഞ്ജു ഫാന്‍സില്‍ അംഗമായ ഡോക്ടറായിരുന്നു.
പരിപാടി മുടങ്ങിയതോടെ വാങ്ങിയ പണം തിരികെ കൊടുത്തെങ്കിലും മെഡിസിനും മറ്റും വാങ്ങിയത് വെറുതെയായി.
അപമാനിതരായ ഫാന്‍സ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജി വച്ചാണ് മഞ്ജു വാര്യരെ പ്രതിഷേധമറിയിച്ചിരിക്കുന്നത്.
‘ഉദാഹരണം സുജാത’ തങ്ങള്‍ക്കും ഇപ്പോള്‍ ഒരു ‘ഉദാഹരണമായെന്നാണ്’ രാജിവച്ച പ്രവര്‍ത്തകര്‍ പറയുന്നത്
കേന്ദ്രസര്‍ക്കാരിന്റെ അന്യായമായ ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു രാജ്യവ്യാപകമായി ആം ആദ്മിപാര്‍ട്ടി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം ഹിന്ദുസ്ഥാന്‍ പെട്രോളീയം ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
വന്‍ കമ്പനികളുടെയും കോര്പസറേറ്റുകളുടെയും കടങ്ങള്‍ എഴുതി തള്ളിയതിന്റെയും, നോട്ട് നിരോധനത്തിന്റെയും നഷ്ടം നികത്തുവാന്‍ ആണ് പെട്രോള്‍ ഉല്‌പ്പെന്നങ്ങളുടെ മേല്‍ അധികനികുതി ചുമത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദിവസവും ഇന്ധന വില കൂട്ടാനുള്ള അധികാരം കമ്പനികള്‍ക്ക് വിട്ട് കൊടുത്തതിന് പുറമേ, സര്‍ക്കാര്‍ നിരന്തരം നികുതി കൂട്ടുകയും ചെയ്യുന്നു. ഇത് സാധാരണക്കാരുടെ മേലുള്ള കടന്നു കയറ്റമാണെന്നും സര്‍ക്കാരുകള്‍ക്കെതിരെ സാധാരണക്കാരുടെ പ്രതിരോധം ഉയര്‍ന്ന് വരണമെന്നും സി ആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു.
പ്രതിഷേധ സമരം സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പോള്‍ തോമസ്, ഷക്കീര്‍ അലി, ബിജു ജോണ്‍, ഷംസുദ്ദീന്‍ എന്‍ എസ്, തോമസ് പോള്‍, മോഹന്‍ദാസ് വൈപ്പിന്‍ എന്നിവര്‍ പ്രസംഗിച്ചു.