Latest News

സമരത്തിന് പിന്തുണ നല്‍കിയ നടൻ വിജയിനെ പ്രശംസിച്ച് തമിഴ്നാട്ടിലെ കര്‍ഷകരുടെ കൂട്ടായ്മ. വിജയ് ഈയിടെ ഒരു പൊതുചടങ്ങില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ചാണ് സംസാരിച്ചത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.

നദീ സംയോജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കര്‍ഷകരുടെ സംഘടനയിപ്പോള്‍ വിജയിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്.

‘വിജയിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തെ നേരിട്ട് കാണണമെന്ന് തോന്നി. കാരണം മറ്റൊരു സിനിമാ താരം പോലും ഞങ്ങള്‍ക്ക് വേണ്ടി ഇത്ര ശക്തമായി സംസാരിച്ചിട്ടില്ല. ഞങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ല. പ്രക്ഷോഭം അവസാനിക്കുമ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് ആദരിക്കും’ സംഘടനയുടെ പ്രസിഡന്റ് അയ്യക്കണ്ണ് ഒരു തമിഴ് മാധ്യമത്തോട് പറഞ്ഞു.

പൊതുവെ പ്രസംഗിക്കാന്‍ വിമുഖതയുള്ള വിജയ് ഏവരുടേയും മനസിൽ തട്ടുന്ന വാക്കുകളാണ് കർഷകരെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചത്. ശാന്തമായാണ് വിജയ് സംസാരിച്ചതെങ്കിലും ശക്തമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

‘എന്റെ നന്‍മയ്ക്ക് വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുന്നു. എന്നാല്‍ നമ്മുടെ എല്ലാവരുടെയും നന്‍മയ്ക്ക് ജോലി ചെയ്യുന്ന ഒരു വിഭാഗമുണ്ട്. കര്‍ഷകര്‍. അവര്‍ ഇപ്പോള്‍ കടന്നുപോകുന്നത് വളരെ മോശമായ അവസ്ഥയിലൂടെയാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ഇതാണ് ഒരു മനുഷ്യന്റെ പ്രാഥമികാവശ്യങ്ങള്‍. അതില്‍ ഭക്ഷണം തരുന്നവരാണ് കര്‍ഷകര്‍ എന്ന സത്യം നാം മറക്കരുത്. വിശപ്പിന്റെ വില അറിയാത്തത് കൊണ്ടായിരിക്കാം ഞാനടക്കമുള്ളവര്‍ പലപ്പോഴും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഓര്‍ക്കാത്തത്. പൈസ കിട്ടിയാല്‍ പോലും ഭക്ഷണം കിട്ടാത്ത അവസ്ഥ വന്നാല്‍ മാത്രമേ നാം അത് തിരിച്ചറിയൂ. ഇപ്പോള്‍ തന്നെ നാം അനാരോഗ്യകരമായ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്. ഇനി നാം ഉറക്കം നടിച്ചാല്‍ അടുത്ത തലമുറയുടെ ദുരിതം വര്‍ദ്ധിക്കും. ഇന്ത്യ സൂപ്പര്‍ പവറാകണം, വികസനം വേണം എന്നൊക്കെ പറയാറുണ്ട്. പക്ഷെ അടിയന്തരമായി ശ്രദ്ധ ചെലുത്തേണ്ടത് കാര്‍ഷിക രംഗത്താണ്’

നിറകയ്യടിയോടെയാണ് സദസ് ഇളയദളപതിയുടെ വാക്കുകളെ വരവേറ്റത്.

തിരുവനന്തപുരം: വിഴിഞ്ഞം ആഴക്കടല്‍ തുറമുഖ പദ്ധതിക്ക് വേണ്ടി കേരള സര്‍ക്കാരും അഡാനിയും തമ്മിലുള്ള കരാര്‍, ഒരു ലക്ഷം കോടിവരെ കേരളത്തിന് നഷ്ടമാകുമെന്ന സിഎഓജി റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുക്കാത്ത എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് സംശയം ജനിപ്പിക്കുന്നതാണെന്ന് ആംആദ്മി പാര്‍ട്ടി. വിഴിഞ്ഞം അഴിമതിക്കരാര്‍ തിരുത്തണം എന്നാവശ്യപ്പെട്ട് നടത്തുന്ന തിരുവനന്തപുരം ജില്ലാ വാഹന ജാഥ പൂന്തുറയില്‍ ഇന്നലെ ഉത്ഘാടനം ചെയ്ത് കൊണ്ട്, പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ അഡ്വ. സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖക്കരാര്‍ എന്ന കേരളം കണ്ട ഏറ്റവും വലിയ അഴിമതി പുറത്ത് കോണ്ടുവന്ന, 18 പോജോളം വരുന്ന CAG റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുമ്പിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക്
വേണ്ടിയാണ് ആ റിപ്പോര്‍ട്ട് നിയമസഭ മേശപുറത്ത് വെച്ചിരിക്കുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാവട്ടെ ആം ആദ്മി പാര്‍ട്ടി നടത്തുന്ന ജില്ലാ വാഹന ജാഥ എന്ന് മുന്‍ CAG ഉദ്യോഗസ്ഥനും സാമ്പത്തിക ഓഡിറ്റ് വിദഗ്ധനും ആയ പി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തവേ സൂചിപ്പിച്ചു.

ഉത്ഘാടന ചടങ്ങില്‍, ജാഥ ക്യാപ്റ്റന്‍ മെല്‍വിന്‍ വിനോദ്, വൈസ് ക്യാപ്റ്റന്മാര്‍ സാജു ഗോപിദാസ്, സൂസന്‍ ജോര്‍ജ് എന്നിവര്‍ക്ക് ജാഥ പതാക അഡ്വ. സി ആര്‍ നീലകണ്ഠന്‍ കൈമാറി. വിഴിഞ്ഞം തുറമുഖ പദ്ധതിയും മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഊന്നി ഗ്ലാവിയസ് അലക്സാണ്ടര്‍ തയ്യാറാക്കിയ ഗാനങ്ങളുടെ സിഡി ചടങ്ങില്‍ പ്രകാശനം ചെയ്തു.

ജില്ലാ സെക്രട്ടറി അഡ്വ. സോമനാഥന്‍ അധ്യക്ഷനായ ഉദ്ഘാടന ചടങ്ങില്‍, ബിപിന്‍ ദാസ് സ്വാഗതവും, സൂസന്‍ ജോര്‍ജ് നന്ദിയും പറഞ്ഞു. ചടങ്ങ് ഷൗക്കത്ത് അലി എരോത്ത് ഏകോപനം നടത്തി.

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ശേഖരിച്ച മെമ്മറി കാര്‍ഡ് പിടിച്ചെടുത്തതായി സൂചന. കേസില്‍ ഇന്നലെ ചോദ്യം ചെയ്ത അഭിഭാഷകന്‍, രാജു ജോസഫിന്റെ കയ്യില്‍ നിന്നാണ് മെമ്മറി കാര്‍ഡ് കണ്ടെത്തിയതെന്നാണ് വിവരം. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയുടെ ജൂനിയറാണ് ഇയാള്‍. ഇയാളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയപ്പോളാണ് മെമ്മറി കാര്‍ഡ് പിടിച്ചെടുത്തത്.

ഈ കാര്‍ഡില്‍ ദൃശ്യങ്ങളൊന്നും ഇല്ലെന്നാണ് സൂചന. അവ ഡിലീറ്റ് ചെയ്തതാണോ എന്ന് അറിയാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ദൃശ്യങ്ങള്‍ ഇതിലേക്കാണോ പകര്‍ത്തിയതെന്നും പരിശോധിക്കും. പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിരുന്നു. ഒളിവിലായ ഇയാള്‍ എവിടെയുണ്ടെന്ന് അറിയുന്നതിനാണ് രാജു ജോസഫിനെ വിളിച്ചു വരുത്തിയത്. നടി ആക്രമണത്തിന് ഇരയാകുന്നതിന്റെ ദൃശ്യങ്ങളുടെ നിരവധി കോപ്പികള്‍ എടുത്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ഈ കോപ്പികളില്‍ ഒന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ വിദേശത്തേക്ക് കടത്തിയെന്നും വിവരമുണ്ട്. ഈ ഫോണുകള്‍ നടിയെ ആക്രമിച്ചതിനു ശേഷം പ്രതീഷ് ചാക്കോയെയാണ് പള്‍സര്‍ സുനി ഏല്‍പ്പിച്ചത്. ഇയാളെ ചോദ്യം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

നടിയെ ആക്രമിച്ച ശേഷം കേസിലെ ഒന്നാം പ്രതി, പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ അറസ്റ്റിലായ പ്രതി ദിലീപ് അമേരിക്കയിലേയ്ക്കു കടത്തിയതായി പൊലീസ്. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിൽ എത്തിച്ച മെമ്മറി കാർഡ് ഇവിടെ നിന്നു ദിലീപ് ഏറ്റുവാങ്ങുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്ന വിവരം.

ഇവിടെ നിന്നു അമേരിക്കയിലേയ്ക്കു കടത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊച്ചിയിൽ യുവ നടി കാറിനുള്ളിൽ ക്വട്ടേഷൻ സംഘത്തിന്റെ ലൈംഗിക ആക്രമണത്തിനു വിധേയയായത്.

ദിലീപിന്റെ മാനേജർ അപ്പുണ്ണിക്കു നാലു മൊബൈൽ ഫോണുകളും അഞ്ചു സിം കാർഡുകളും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ ഒരു ഫോൺ സ്ഥിരമായി ദിലീപാണ് ഉപയോഗിച്ചിരുന്നത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച തെളിവിലേക്ക് അപ്പുണ്ണിയുടെ പേരിലുള്ള ഈ മൊബൈൽ ഫോൺ നിർണായകമാണ്. ഈ സാഹചര്യത്തിലാണു ദിലീപ് അറസ്റ്റിലായ ഉടൻ അപ്പുണ്ണി ഒളിവിൽപോയതെന്നു സംശയിക്കുന്നു. ഇയാൾ വിദേശത്തേക്കു കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ പൊലീസ് ജാഗ്രതാ നോട്ടിസ് നൽകിയിട്ടുണ്ട്. വൈകാതെ തിരച്ചിൽ നോട്ടിസും പുറപ്പെടുവിക്കും. കേസിൽ പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയും അറസ്റ്റ് ഭയന്ന് ഒളിവിലാണ്.

ദിലീപുമായി അടുത്ത വൃത്തങ്ങളെ ചോദ്യം ചെയ്തതോടെയാണ് ദിലീപിന്റെ പക്കലുണ്ടായിരുന്ന മെമ്മറി കാർഡ് അമേരിക്കയിലേയ്ക്കു കടത്തിയതായി വ്യക്തമായത്. ദിലീപിന്റെ പക്കൽ ലഭിച്ച മെമ്മറി കാർഡ് പിന്നീട് ഫോണിലൊന്നും ഇട്ടില്ല. പകരം, പത്രപേപ്പറിൽ പൊതിഞ്ഞ് ദിലീപിന്റെ പഴ്‌സിനുള്ളിലാണ് സൂക്ഷിച്ചതെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതോടെ അമേരിക്കയിൽ ദിലീപ് യാത്ര ചെയ്ത സ്ഥലങ്ങളിലും, ബന്ധപ്പെട്ട വ്യക്തികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്താനാണ് ഒരുങ്ങുന്നത്. കേസിലെ ഗൂഡാലോചന തെളിയിക്കുന്നതിൽ നിർണ്ണായകമാകുന്നത് ആ മെമ്മറി കാർഡാണ്. അതുകൊണ്ടു തന്നെ ദിലീപിനെതിരെയുള്ള തെളിവ് ശക്തമാക്കുന്നതിനു മെമ്മറികാർഡ് പൊലീസിനു കണ്ടെത്തിയേ സാധിക്കൂ.

നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പ്രതീഷ് ചാക്കോ വഴി ദിലീപിനു കൈമാറിയെന്നാണു സുനിയുടെ മൊഴി. ഈ മൊബൈൽ ഫോൺ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. എന്നാൽ ദൃശ്യങ്ങൾ പലതവണ പകർത്തപ്പെട്ടതായി തെളിവുണ്ട്. ഇതിൽ ഒരു കോപ്പി പൊലീസിനു ലഭിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ ദിലീപ് രണ്ടാഴ്ച മുൻപ് അടുത്ത സുഹൃത്തു വഴി വിദേശത്തേക്കു കടത്തിയതായി സൂചനയുണ്ട്. ദൃശ്യങ്ങൾ വിദേശത്തുനിന്നു യൂട്യൂബിൽ അപ്‌ലോഡു ചെയ്യുന്നതു തടയാൻ സൈബർ സെൽ ജാഗ്രത പുലർത്തുന്നുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് വേണ്ടി പണം മുടക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്.

ദിലീപിനെ അനുകൂലിക്കുന്നവരുടെ ഓഡിയോ, വീഡിയോ മെസേജുള്‍ വ്യപകമായി ഷെയര്‍ ചെയ്യുകയും എതിര്‍ക്കുന്നവരെ കൂട്ടമായി ആക്രമിച്ച് നിശബ്ദരാക്കുകയും ചെയ്യുക എന്നതാണ് പിആര്‍ ഏജന്‍സിയുടെ രീതി. കഴിഞ്ഞ ദിവസം ഒരു നടന്‍ ദിലീപിന് അനുകൂലമായി ഫെയ്സ്ബുക്ക് വീഡിയോ പുറത്ത് വിട്ടത് ഈ ക്യാംപെയ്ന്റെ ഭാഗമാണെന്നാണ് പുറത്ത് വരുന്ന വിവരം.

ദിലീപ് മൂലം നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് ആരോപിച്ചിരുന്ന ഈ നടന്‍ തന്നെ ദിലീപിനെ അനുകൂലിച്ചത് സിനിമാ രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ നടന്റെ നിലപാട് മാറ്റത്തിന് പിന്നില്‍ ചില അണിയറ കളികള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. ദിലീപ് അനുകൂല ക്യാംപെയ്ന്‍ നടത്തുന്ന കമ്പനി വക അഞ്ച് ലക്ഷം രൂപയും ദിലീപ് സിനിമയില്‍ അവസരവുമാണ് ഈ നടന് വാഗ്ദാനം ചെയ്തിരിക്കുന്നത്. വ്യാജ ഐഡികളില്‍ നിന്നും ദിലീപ് അനുകൂല പ്രചരണം ശക്തമാണ്. ഇതുവരെ ഇല്ലാതിരുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും രൂപമെടുത്തിട്ടുണ്ട്.

പൊലീസ് അറസ്റ്റ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്ക് കൊണ്ടുവന്നപ്പോള്‍ ദിലീപിന് അനുകൂല മുദ്രാവാക്യം വിളിയുമായി എത്തിയത് ഫാന്‍സ് അല്ലെന്ന് പൊലീസ് കണ്ടെത്തി. നഗരത്തിലെ ഒരു ജ്വല്ലറി ഉടമയുടെ നേതൃത്വത്തിലാണ് ദിലീപിന് അനുകൂലമായ മുദ്രാവാക്യം വിളികള്‍ അരങ്ങേറിയത്.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ആലുവ സബ് ജയിലിലേക്ക് തിരികെ കൊണ്ടുവരുമ്പോഴായിരുന്നു ദിലീപിന് അനുകൂലമായ മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം വിളിച്ചവര്‍ക്ക് പെരുമ്പാവൂരിലെ ഒരു യുവ നിര്‍മാതാവിന്റെ പിന്തുണയും ഉണ്ടായിരുന്നതായി പൊലീസിന് വ്യക്തമായിട്ടുണ്ട്. പൊലീസിനെതിരായും ദിലീപിന് അനുകൂലവുമായിട്ടായിരുന്നു ജയിലിന് മുന്നിലെ മുദ്രാവാക്യം വിളികള്‍. പൊലീസിനും മാധ്യമങ്ങള്‍ക്കും എതിരെ പ്രതികരിക്കാന്‍ ജനകീയ വേദി എന്ന സംഘടന രൂപീകരിക്കാനും നഗരത്തില്‍ പ്രകടനം നടത്താനും ശ്രമം നടന്നതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഇവരെ പ്രേരിപ്പിച്ചതാരാണെന്നും ഇതിനുവേണ്ടി പണം മുടക്കുന്നതാരാണെന്നും പൊലീസ് അന്വേഷിക്കും.വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ യുവജന വിഭാഗത്തെ മുന്നില്‍ നിര്‍ത്തി നഗരത്തില്‍ പ്രകടനം നടത്താന്‍ ഇവര്‍ ശ്രമിച്ചിരുന്നു എങ്കിലും വേണ്ടത്ര ആളെ സംഘടിപ്പിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

 

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പൊലീസ് പിടിച്ചെടുത്തു. പള്‍സര്‍ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയറില്‍ നിന്നാണ് കാര്‍ഡ് പിടിച്ചെടുത്തത്. കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.

നടിയെ ഉപദ്രവിച്ച കേസില്‍ പൊലീസ് അന്വേഷിക്കുന്ന അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകന്‍ അടക്കം മൂന്നുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കേസിലാണു പ്രതീഷ് ചാക്കോയെ പൊലീസ് അന്വേഷിക്കുന്നത്.

കേസിൽ പൊലീസ് തിരയുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയും പൊലീസിന്റെ വലയിലായതായി സൂചനയുണ്ട്.  ഒളിവില്‍ കഴിയുന്ന ഇരുവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണസംഘം പറയുന്നത്. തിരച്ചിൽ ഉൗർജിതമാണെന്നും ഇവർ അന്വേഷണ പരിധിയിൽതന്നെ ഉണ്ടെന്നുമുള്ള സൂചനയാണ് അധികൃതർ നൽകുന്നത്.

അതിനിടെ,ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.കഴിഞ്ഞ ദിവസം കേസിൽ വളരെ പ്രധാനമെന്ന് കരുതുന്ന രണ്ടുപേരുടെ മൊഴി വളരെ രഹസ്യമായി രേഖപ്പെടുത്തിയതായാണ് വിവരം. ‘ജോർജേട്ടൻസ് പൂരം’ സിനിമയുടെ ലൊക്കേഷനിൽ ദിലീപും പൾസർ സുനിയും സംസാരിച്ചത് കണ്ടതായാണ് മൊഴി. പൾസർ സുനിയെ കണ്ടിട്ടില്ലെന്ന നിലപാട് ദിലീപ് ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇവരുടെ മൊഴി നിർണായകമാകും. സാക്ഷികൾ സ്വാധീനിക്കപ്പെടാതിരിക്കാനാണ് രഹസ്യമായി മൊഴിയെടുത്തത്.  ദിലീപിന്റെ മൊബൈൽ ഫോണുകൾ കോടതിക്ക് കൈമാറിയതിനുപിന്നിൽ അന്വേഷണം വഴിതിരിച്ചുവിടാനുള്ള ഗൂഢശ്രമമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.  ഇതിനിടെ, മറ്റൊരു യുവനടിയെ ക്വട്ടേഷൻ പ്രകാരം പൾസർ സുനി പീഡിപ്പിച്ചതായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അവരെയും പൊലീസ് സമീപിച്ചു. അന്വേഷണത്തോട് സഹകരിക്കാൻ തയാറാണെന്നാണ് നടി അറിയിച്ചിരിക്കുന്നത്.

വിമൻ ഇൻ സിനിമ കലക്ടീവിന്റെ ഇടപെടലിനെ തുടർന്നാണ് നടി സഹകരിക്കാൻ തയാറായത്. ലോഹിതദാസിന്റെ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിക്കായി കോട്ടയം കേന്ദ്രമായുള്ള ഒരു നിർമാതാവാണ് ക്വട്ടേഷൻ നൽകിയത്. ദിലീപിന് ഇൗ നിർമാതാവുമായി  അടുപ്പമുണ്ട്. ദിലീപിന്റെ ഭാഗം ന്യായീകരിച്ച് ചർച്ചകളിലും മറ്റും ഇദ്ദേഹം സജീവമായിരുന്നു. പൾസർ സുനിക്ക് ദിലീപിൽനിന്ന് ക്വട്ടേഷൻ ലഭിച്ചത് ഇദ്ദേഹം വഴിയാണെന്നും സൂചനയുണ്ട്. കിളിരൂർ പീഡനക്കേസിലും ഇയാൾക്കെതിരെ ആരോപണം ഉയർന്നിരുന്നു.

അങ്കമാലി വിചാരണ കോടതിയില്‍നിന്ന് ആലുവ സബ് ജയിലിലെത്തിച്ച ദിലീപിന് ഭക്ഷണം ലഭിച്ചില്ലെന്ന് റിപ്പോർട്ടുകൾ. ജയിലില്‍ നാലിനും അഞ്ചിനും ഇടയിലാണ് രാത്രിഭക്ഷണം വിതരണംചെയ്യുന്നത്. ആസമയത്ത് രജിസ്റ്ററില്‍ പേരുള്ളവര്‍ക്കേ ഭക്ഷണം നല്‍കുകയുള്ളൂ. പിന്നീട് ആരുവന്നാലും ഭക്ഷണം നല്‍കുന്ന പതിവ് സബ്ജയിലിലില്ല. മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷം ശനിയാഴ്ച വൈകീട്ട് 5.35ഓടെയാണ് ദിലീപിനെ ആലുവ സബ്ജയിലില്‍ എത്തിച്ചത്. അതു കൊണ്ട് തന്നെ വൈകിയെത്തിയതിനാൽ ദിലീപിന് ഭക്ഷണം ലഭിച്ചില്ലെന്ന് ന്യൂസ് ചാനൽ  റിപ്പോർട്ട് ചെയ്യുന്നു.

തടവുകാരില്‍ ആരെങ്കിലും ഭക്ഷണം വാങ്ങിയ ശേഷം പങ്കുവെച്ചാൽ മാത്രമാണ് വൈകിയെത്തുന്ന തടവുകാരന് ഭക്ഷണം ലഭിക്കുകയുള്ളൂ. തടവുകാരിലൊരാള്‍ ഇത്തരത്തിൽ ഭക്ഷണം ദിലീപിന് നല്‍കാൻ തയ്യാറായെങ്കിലും ദിലീപ് സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. തടവുകാര്‍ക്ക് ആട്ടിറച്ചി വിളമ്പുന്ന ദിവസമായിരുന്നു ശനിയാഴ്ച.

ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയപ്പോള്‍ ദിലീപിന് പോലീസ് ക്ലബ്ബില്‍വെച്ച് ഭക്ഷണം നല്‍കിയിരുന്നു. പുറത്തെ ഹോട്ടലുകളില്‍നിന്ന് വാങ്ങിയാണ് പോലീസ് ഭക്ഷണമെത്തിച്ചിരുന്നത്. തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ മാധ്യമങ്ങളും ആരാധകരും വളയുമെന്ന് അറിയാവുന്നതുകൊണ്ട് പോലീസ് കാവലില്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയായിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു. കേസിൽ തൃശ്ശൂർ സ്വദേശികളുടെ രഹസ്യമൊഴി എടുത്തു. ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമാണ് ഉള്ളത് എന്ന് തെളിയിക്കാൻ കഴിയുന്ന മൊഴികളാണ് ഇവർ നൽകിയത് എന്നാണ് സൂചന. കാലടി കോടതിയിൽ ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ഇതോടെ ദിലീപിന് എതിരെ പൊലീസ് തയ്യറാക്കിയ 19 തെളിവുകൾക്ക് പുറമെയാണ് ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയത്.

ഇറ്റലിയുടെ ചരിത്രത്തിൽ ആദ്യമായി ഡെമോക്രാറ്റിക് (പി ഡി )പാർട്ടിയുടെ പ്രസിഡന്റായി ഒരു ഇന്ത്യക്കാരൻ (അതിലുപരി   ഇറ്റലിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഡെമോക്രാറ്റിക് (പി ഡി )പാർട്ടിയുടെ പ്രസിഡന്റായി ഒരു ഇന്ത്യക്കാരൻ, മാത്രമല്ല ഒരു മലയാളി എത്തുന്നത്. 1990 എഞ്ചിനീയറിംഗ് സ്റ്റുഡന്റ് വിസയിൽ ഇറ്റലിയിൽ എത്തിയ സിബി ആദ്യകാലങ്ങളിൽ ജീവിത യാഥാർഥ്യങ്ങളെ തിരിച്ചറിഞ്ഞു സ്വന്തം ജീവിതം ഇറ്റലിയിൽ പടുത്തുയർത്തുകയായിരുന്നു. അന്നും രാഷ്ട്രീയ സാമൂഹ്യ രംഗംങ്ങളിൽ പ്രവർത്തിച്ചു വന്ന സിബി ഇറ്റലിയുടെ ആദ്യകാല രെജിസ്റ്റഡ് സംഘടനയായ അലിക് ഇറ്റലിക്കു വേണ്ടി പ്രെസിഡന്റായി 4 വർഷക്കാലം സേവനമനുഷ്ഠിച്ചു. പിന്നീട് ഡെമോക്രാറ്റിക് പാർട്ടിയിൽ ഒരു മെമ്പർ ആവുകയും അവിടെ നിന്ന് പാർട്ടിയുടെ അനുസരണാർത്ഥം തൻറെ ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കുകയും, പാർട്ടിയുടെ ദേശീയ മെമ്പർ ആയി 7 വർഷക്കാലം സേവനമനുഷ്ഠിക്കുകയും ചെയ്തു. രണ്ട് വര്ഷം മുൻപ് ഇറ്റലി റോമിൽ ആദ്യമായി തുടങ്ങിയ ചാരിറ്റബിൾ സംഘടനയായ തപാമി പബ്ലിക് സർവീസിന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരുന്നു. ഇൻഡോ ഇറ്റാലിയൻ സ്ഥാപനത്തിൻറെ ഉടമയായ ശ്രീ സിബി ഏറ്റുമാനൂർ, കുമാരമംഗലം മാണി, മറിയക്കുട്ടി ദമ്പതികളുടെ ഏഴ് മക്കളിൽ ആറാമത്തെ മകനും, കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് സക്കറിയാസ് കുതിരവേലിയുടെ ഭാര്യാ സഹോദരൻകൂടിയാണ്. ഭാര്യ സിനി മക്കൾ കെവിൻ, ലെയ

അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോള്‍ സഹോദരന്‍ അനൂപിന് ദിലീപിന്റെ ശകാരം. മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തിയതിനാണ് അനൂപിനെ ദിലീപ് ശകാരിച്ചത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വെളളിയാഴ്ച രാവിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരും നോക്കി നില്‍ക്കെ സഹോദരനെ ദിലീപ് ശാസിച്ചത്. കോടതിയില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോഴാണ് ദിലീപ് അനൂപിനെ കണ്ടത്. ‘നിന്നോടാരാ പറഞ്ഞത് ചാനലുകാരോട് ആവശ്യമില്ലാത്തത് പറയാന്‍. എന്തൊക്കെയാ പറഞ്ഞത്. വല്ല കാര്യവുമുണ്ടോ, അല്ലെങ്കില്‍ തന്നെ പ്രശ്‌നമാ. അതിന്റെ കൂടെയാ ഇതും’. അനുജനോട് ദിലീപ് ക്ഷുഭിതനായി. പിന്നീട് മൗനം പാലിച്ച് ദിലീപ് മുന്നോട്ട് നടക്കുകയും ചെയ്തു. ഗൂഢാലോചന ദിലീപിന്റേതല്ലെന്നും ദിലീപിനെ ഇല്ലാതാക്കാനുള്ളതാണെന്നും അനൂപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അനാവശ്യ ആക്ഷേപങ്ങള്‍ മടുത്തു. നാടുവിടാന്‍പോലും ആലോചിച്ചു. ശരിക്കുമുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെടും. ദിലീപിനെ കുടുക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. എല്ലാവരുടെയും പണി കഴിയട്ടെ, അപ്പോള്‍ ഞങ്ങള്‍ തുടങ്ങുമെന്നും അനൂപ് പറഞ്ഞിരുന്നു.

RECENT POSTS
Copyright © . All rights reserved