Latest News

തിരുവനന്തപുരം: സ്റ്റേജില്‍ സജ്ജീകരിച്ച സിംഹാസനം മന്ത്രി കടകംപള്ളി സുരേന്ദ്രനും വി.എസ്.ശിവകുമാര്‍ എംഎല്‍എയും ചേര്‍ന്ന് എടുത്തുമാറ്റി. തിരുവനന്തപുരത്ത് പടിഞ്ഞാറേക്കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥക്കുളം ഉദ്ഘാടനവേദിയിലാണ് സംഭവം. ഉദ്ഘാടനത്തിന് എത്തിയ മന്ത്രി കടകംപള്ളി സ്റ്റേജില്‍ സിംഹാസനം കണ്ട് ഇതെന്തിനാണെന്ന് ചോദിച്ചു. ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികള്‍ക്ക് വേണ്ടിയാണെന്ന് സംഘാടകര്‍ മറുപടി നല്‍കി.

അതോടെ വി.എസ്.ശിവകുമാറിന്റെ സഹായത്തോടെ മുന്‍നിരയില്‍ കിടന്നിരുന്ന സിംഹാസനം മന്ത്രി പിന്നിലേക്ക് മാറ്റിയിടുകയായിരുന്നു. ചടങ്ങിന് ശൃംഗേരി മഠാധിപതിക്ക് പകരം എത്തിയത്. ഉത്തരാധികാരി വിധുശേഖര സ്വാമികളായിരുന്നു. സിംഹാസനം പിന്നില്‍ കിടക്കുന്നത് കണ്ട് സ്വാമി സ്റ്റേജില്‍ പോലും കയറാതെ സ്ഥലം വിട്ടെന്നാണ് റിപ്പോര്‍ട്ട്. മംഗളം ദിനപ്പത്രമാണ് വാര്‍ത്ത ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തത്.

സിംഹാസനമില്ലാത്തത് കാണുന്ന സ്വാമിയുടെ മുഖത്തെ ഭാവവും ചിത്രത്തില്‍ വ്യക്തമാണ്. സോഷ്യല്‍ മീഡിയയിലും ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ജനപ്രതിനിധികള്‍ക്ക് ഇല്ലാത്ത പ്രാധാന്യം മതപ്രതിനിധികള്‍ക്ക് വേണ്ടെന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. ഇതേ വേദിയില്‍ കുമ്മനം രാജശേഖരന്റെയും ഒ.രാജഗോപാലിന്റെയും സാന്നിധ്യത്തില്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നും ഉള്ള വരുമാനം കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന സംഘപരിവാര്‍ പ്രചരണം തെറ്റാണെന്ന് മന്ത്രി വിശദീകരിക്കുകയും ചെയ്തു.

മകൾ അലംകൃതയെ സ്‌ക്കൂളില്‍ ചേര്‍ത്തതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജിന്റെ ഫേസ്ബുക് പോസ്റ്റ്. മകളുടെ സ്‌കൂളിലെ ആദ്യ ദിനത്തില്‍ തനിക്കായിരുന്നു ടെന്‍ഷന്‍ എന്നും എന്നാല്‍ കൂള്‍ ഡാഡിയായി അഭിനയിച്ചെന്നുമാണ് പോസ്റ്റ്.

എന്തായാലും പോസ്റ്റിനു താഴെ പതിവുപോലെ ആരാധകരുടെ കമന്റ് പ്രവാഹമാണ്. മോളെ സ്കൂളിൽ ചേർത്തതിന് ഇത്ര കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വേണോ എന്നും ഇത് മലയാളത്തിൽ പറയാമോ എന്നും തുടങ്ങി അലംകൃതയ്ക്ക് ആശംസകൾ നേർന്നും ആരാധകർ സന്തോഷം പങ്കു വെക്കുന്നുണ്ട്.

പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ചും ഭാര്യമാരെ കുറിച്ചും മോശമായ രീതിയിൽ ഫേസ് ബുക്കില്‍ പോസ്റ്റിടുകയും പ്രചരിപ്പിക്കുകയും ചെയ്ത യുവാവിന് വധ ശിക്ഷ. ഫേസ് ബുക്കില്‍ പ്രവാചക നിന്ദ നടത്തിയെന്ന കുറ്റത്തിന് തൈമൂർ റാസ (30) എന്നയാളെയാണ് പാകിസ്ഥാൻ ഭീകര വിരുദ്ധ കോടതി വധ ശിക്ഷക്ക് വിധിച്ചത്.

ഭീകര വിരുദ്ധ കോടതി സാധാരണയായി ഇത്തരം കേസുകൾ പരിഗണിക്കാറില്ല. എന്നാൽ പ്രധാന മന്ത്രി നവാസ് ശരീഫുമായി ബന്ധപ്പെട്ട ചർച്ചയിലാണ് യുവാവ് പ്രവാചക നിന്ദ പരാമർശിച്ചത് എന്നതിനാലാണ് കേസ് ഭീകര വിരുദ്ധ കോടതിയുടെ പരിഗണനയിലെത്തിയത്. ബഹവൽപൂരിൽ വെച്ചാണ് റാസയെ ആന്റി ടെററിസം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്നത്. വിദ്വേഷപരമായ പ്രസംഗവും പരാമർശവും ഇയാളുടെ ഫോണിൽ നിന്നും കണ്ടെടുത്തു. ബഹവൽപൂരിൽ വെച്ചാണ് കേസിന്റെ നടപടികൾ പൂർത്തിയാക്കിയതെന്ന് പൊതു അഭിഭാഷകനായ ഖുറേഷി പറഞ്ഞു.

ലോകത്തെമ്പാടുമുള്ള രക്ഷിതാക്കളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ബ്ലൂ വെയ്ല്‍ എന്ന ഗെയിമിന്റെ സൃഷ്ടാവ് റഷ്യയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. 26കാരനായ ഇല്ല്യ സിദറോവ് എന്നയാളാണ് അറസ്റ്റിലായതെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്പത് ഘട്ടങ്ങളുളള ഗെയിമിന്റെ അവസാനഘട്ടത്തിലാണ് കൗമാരക്കാരോട് ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കുറിച്ച് പൊലീസ് സംസാരിച്ചപ്പോള്‍ സിദറോവ് പൊട്ടിക്കരഞ്ഞു.

കളിക്കുന്നയാളെ പതിയെ പതിയെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഗെയിം താനാണ് വികസിപ്പിച്ചതെന്ന് ഇയാള്‍ അന്വേഷണസംഘത്തോട് സമ്മതിച്ചിട്ടുണ്ട്. ബ്ലൂ വെയില്‍ എന്ന ഈ ഗെയിം കാരണം റഷ്യയില്‍ മാത്രം ഏകദേശം ഇരുന്നൂറോളം കൗമാരക്കാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

‘ബ്ലൂ വെയ്ല്‍ എന്ന ഗെയിം നിങ്ങളുടെ കുട്ടികള്‍ കളിക്കുന്നത് കണ്ടാല്‍ തടയണമെന്നും അതിന്റെ അമ്പതാം ഘട്ടത്തില്‍ കുട്ടിയെ ആത്മഹത്യയിലേക്കാണ് ക്ഷണിക്കുന്നതെന്നും’ നേരത്തേ അധികൃതര്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Image result for blue-whale-suicide-game-creator-arrested-in-russia

കൗമാരക്കാരായ ചിലരുടെ മരണത്തിന് പിന്നാലെ ബ്രിട്ടനിലെ ചില സ്കൂളുകളില്‍ കുട്ടികള്‍ക്കും ഗെയിമിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാതിരാത്രിയില്‍ ഹൊറര്‍ സിനിമകള്‍ കാണാനാണ് ആദ്യഘട്ടങ്ങളില്‍ ഗെയിം ചലഞ്ചായി ആവശ്യപ്പെടുക. പിന്നീട് കൈയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ തൊലിയിലും കുത്തി മുറിവേല്‍പ്പിക്കാനും ആവശ്യപ്പെടുന്നു. തെളിവായി ഫോട്ടോകള്‍ അയച്ചുകൊടുക്കാനും ഗെയിമില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇനി ഇത്തരത്തില്‍ ചെയ്തില്ലെങ്കില്‍ ഉപയോക്താവിന് ഭീഷണി സന്ദേശമാവും ലഭിക്കുക. ആകെ അമ്പത് സ്റ്റേജുകളുള്ള ഗെയിമിന്റെ അവസാന ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യ ചെയ്യാനാണ് വെല്ലുവിളിക്കുന്നത്.

നിങ്ങള്‍ ഈ ഗെയിം ഒരുവട്ടം ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീട് ഡിലീറ്റ് ചെയ്യാന്‍ കഴിയില്ലെന്നതും നിങ്ങളുടെ വിവരങ്ങള്‍ മുഴുവനും ഹാക്ക് ചെയ്യപ്പെടുന്നതും മറ്റൊരു ഗുരുതരമായ പ്രശ്നമാണ്. ഇത് ആദ്യമായല്ല അപകടകരമായ ഒരു ഗെയിം വാര്‍ത്തകളില്‍ നിറയുന്നത്. 2015ല്‍ ‘ചാര്‍ലി ചാര്‍ലി’ എന്ന ഗെയിമും ജീവന്‍വെച്ചാണ് കളിക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രേതങ്ങളുമായി സംസാരിക്കാന്‍ അവസരമൊരുക്കുന്നെന്ന അവകാശവാദത്തോടെയാണ് ഈ ഗെയിം പ്രചരിച്ചത്.

Image result for blue-whale-suicide-game-creator-arrested-in-russia

രണ്ടു പെന്‍സിലുകള്‍ വെള്ളക്കടലാസിനു പുറത്തു തിരശ്‌ചീനമായി തുലനം ചെയ്‌തു നിര്‍ത്തും. കടലാസില്‍ ശരി, തെറ്റ്‌ എന്നിങ്ങനെയുള്ള ഉത്തരങ്ങള്‍ നേരത്തേതന്നെ എഴുതും. തുടര്‍ന്ന്‌ “ചാര്‍ലി”യെന്ന പ്രേതത്തോടു ചോദ്യങ്ങള്‍ ചോദിക്കും. ചാര്‍ലിയുടെ ഉത്തരമെന്താണോ ആ ദിശയില്‍ പെന്‍സില്‍ ചലിക്കുമെന്നാണ്‌ വിശ്വാസം. ഇത്തരം കളി ഇന്റര്‍നെറ്റില്‍ വ്യാപകമായതോടെ കൊളംബിയയില്‍ അടക്കെ ഗെയിം നിരോധിച്ചിരുന്നു.

ചുട്ടു പൊള്ളുന്ന വെയിലിൽ പതിനഞ്ചു മണിക്കുറോളം രണ്ടും ഒന്നും വയസുള്ള രണ്ടു പിഞ്ചു പെൺകുട്ടികളെ മനഃപൂർവ്വം കാറിലിട്ടടച്ച് ചൂടേറ്റ് മരിക്കാനിടയായ സംഭവത്തിൽ മാതാവ് പത്തൊമ്പത് വയസുള്ള അമാൻഡ ഹാക്കിൻസിനെ കെർ കൗണ്ടി പൊലീസ് അറസ്റ്റ ്ചെയ്തതായി ജൂൺ 9 വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ കെർ കൗണ്ടി ഷെറിഫ് അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ട് കാറിലിട്ടടച്ചശേഷം 16 വയസ്സുള്ള കാമുകനുമൊത്ത് ഉല്ലസിക്കുവാൻ പോയതായിരുന്നു. മാതാവ് തിരിച്ചു വന്ന് കാറ് തുറന്ന് നോക്കിയപ്പോൾ അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജൂൺ 8 വ്യാഴാഴ്ച കുട്ടികൾ മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

കാറിനകത്തിരുന്ന് ചൂടേറ്റ് കുട്ടികൾ നിലവിളിച്ചുവെങ്കിലും സമീപെ കടന്നുപോയവർ വേണ്ടത്ര ശ്രദ്ധിച്ചില്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 98 ഡിഗ്രിയായിരുന്നു ഈ പ്രദേശത്തെ താപനില.

37 വർഷത്തെ സേവനത്തിനിടയിൽ ഇത്രയും ക്രൂരമായ പെരുമാറ്റം ഒരു മാതാവിന്റെ ഭാഗത്തു നിന്നും ഉണ്ടായതായി കണ്ടിട്ടില്ലെന്ന് കെർ കൗണ്ടി ഷെറിഫ് ഹെയർ ഹോൾസൻ പറഞ്ഞു.

മനഃപൂർവ്വമായ നരഹത്യക്ക് മാതാവിന്റെ പേരിൽ കേസ്സെടുത്തു പൊലീസ് ചോദ്യം ചെയ്തതിൽ അമാൻഡ കുറ്റം സമ്മതിച്ചു. ഇവർക്ക് 70,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി ഭീരുവെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവന്‍റെ റഷ്യാ ബന്ധം സംബന്ധിച്ച അന്വേഷണത്തെ സ്വാധീനിക്കാന്‍ പ്രസിഡന്‍റ് ശ്രമിച്ചുവെന്ന കോമിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ട്രംപിന്‍റെ ട്വിറ്റര്‍ ആക്രമണം.

അതേസമയം കോമിക്കെതിരായ തെളിവുകള്‍ പ്രസിഡന്‍റ് പുറത്തുവിടണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ത്തന്നെ ആവശ്യമുയര്‍ന്നതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി.

മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറൽ മൈക് ഫ്ലിന്നിന്റെ റഷ്യ ബന്ധം സംബന്ധിച്ച അന്വേഷണം മുന്നോട്ടുകൊണ്ടുപോകേണ്ടതില്ല എന്ന് പ്രസിഡന്‍റ് ട്രംപ് തന്നോട് ആവശ്യപ്പെട്ടെന്നാണ് ജെയിംസ് കോമി സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ വെളിപ്പെടുത്തിയത്. യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് റഷ്യന്‍ ഇടപെടലിലൂടെ അട്ടിമറിക്കപ്പെട്ടു എന്ന ആരോപണം ശക്തമായിരിക്കെയാണ് മുന്‍ എഫ്ബിഐഡയറകട്റുടെ വെളിപ്പെടുത്തല്‍ വന്നത്.

എന്നാല്‍ കോമിയുടെ വെളിപ്പെടുത്തല്‍ നിയമവിരുദ്ധമാണെന്നും അദ്ദേഹം ഭീരുവാണെന്നും പ്രസിഡന്‍റ് ട്രീറ്റ് ചെയ്തു. കോമിയുടെ വെളിപ്പെടുത്തലുകളെ സംബന്ധിച്ച് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് നാളെ സെനറ്റ് കമ്മിറ്റിക്ക് മൊഴി നല്‍കും. ട്രംപുമായി നടന്ന കൂടിക്കാഴ്ചക്ക് സെഷന്‍സ് സാക്ഷിയാണെന്നാണ് കോമി പറയുന്നത്. റഷ്യന്‍ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ സര്‍ക്കാര്‍ പക്ഷത്തുനിന്ന് മൊഴി നല്കുന്ന ഏറ്റവും ഉന്നത ഉദ്യോഗസ്ഥാനാവും ജെഫ് സെഷന്‍സ്. സെഷന്‍സിന്‍റെ റഷ്യന്‍ ബന്ധത്തെക്കുറച്ചും ആരോപണണങ്ങളുണ്ട്.

അതിനിടെ കോമിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള സത്യം പുറത്തുവിടാന്‍ ട്രംപിനുമേല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദമേറി. കോമി പറഞ്ഞത് തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവിടാന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടു. കോമി ടേപ്പുകള്‍ കോണ്‍ഗ്രസിന് കൈമാറുകയോ നിയമനടപടികള്‍ സ്വീകരിക്കുകയോ വേണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ നിലപാട്.

സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ആളുകളുടെ ഓണ്‍ലൈന്‍ പ്രവൃത്തികള്‍ നിരീക്ഷിക്കാനുള്ള സാങ്കേതികവിദ്യ കമ്പനി ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പത്രമായ ദ് സണ്‍ ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്റര്‍നെറ്റുമായി സ്മാര്‍ട്ട്‌ഫോണ്‍ കണക്ടാകുന്ന സമയം മുതലുള്ള ഓരോ പ്രവൃത്തികളും നിരീക്ഷിക്കുന്ന ബീക്കണ്‍സ് എന്ന സാങ്കേതിക വിദ്യ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് സാംസങ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഒട്ടുമിക്ക സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കും ഇത് എന്തിനാണ് ഉപയോഗിക്കുന്നതെന്ന് അറിയില്ല. ഈ അജ്ഞത മുതലെടുത്താണ് സാംസങ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നത്. ഇമെയില്‍ സന്ദേശങ്ങള്‍ പോലും ഇതുപയോഗിച്ച് ചോര്‍ത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സാംസങിന്റെ തന്നെ മറ്റ് ഉത്പന്നങ്ങളുടെ പരസ്യ ക്രമീകരണങ്ങള്‍ക്കായിട്ടാണ് ഇത്തരം നടപടികളെന്നാണ് സ്വകാര്യതാ സംരക്ഷണസമിതികള്‍ ആരോപിക്കുന്നത്.

അനുവാദമില്ലാതെ തന്റെ ഫോണെടുത്ത് വാട്‌സാപ്പും കോള്‍ രേഖകളും പരിശോധിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ യുവതി അരിവാള്‍കൊണ്ട് വെട്ടി. തലയില്‍ വെട്ടേറ്റ ഭര്‍ത്താവ് നേത്രപാല്‍ സിംഗിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച ഖേരാഗഡിലെ ഭിലാവാലി ഗ്രാമത്തിലാണ് സംഭവം നടന്നത്.

2014ല്‍ ആണ് നേത്രപാല്‍ നീതു സിംഗിനെ വിവാഹം ചെയ്യുന്നത്. എന്നാല്‍ ഏറെ നാളായി ഇവര്‍ പിരിഞ്ഞ് ജീവിക്കുകയാണ്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഭര്‍ത്താവ് കണ്ടെത്തിയിരുന്നു. ശനിയാഴ്ച ഒരു വിവാഹ ചടങ്ങില്‍ വച്ച് ഭാര്യ മറ്റൊരു പുരുഷനുമായി ചാറ്റ് ചെയ്യുന്നത് നേത്രപാല്‍ കണ്ടെത്തി. ഇതിനെതുടര്‍ന്ന് ഇയാള്‍ നീതുസിംഗിനോട് ഫോണ്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഭാര്യ ഫോണ്‍ നല്‍കിയില്ല. ഫോണ്‍ ബലമായി പിടിച്ച് വാങ്ങാന്‍ ശ്രമിച്ച നേത്രപാലിനെ യുവതി അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. നേത്രപാലിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെയും കാമുകനായ യുവാവിനെയും ബന്ധുക്കള്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. നേത്രപാല്‍ സ്വയം മുറിവേല്‍പ്പിച്ച് തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്നാണ് യുവതിയുടെ ആരോപണം.

നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. പ്രമുഖ നടന്റെ അടുത്ത സുഹൃത്തായ സംവിധായകന് പള്‍സര്‍ സുനി ജയിലില്‍ നിന്നും നല്‍കിയ കത്താണ് കേസില്‍ വഴിത്തിരിവായിരിക്കുന്നത് . കത്ത് പോലീസിനു ലഭിച്ചു . ‘ ഇതുവരെ എല്ലാം ഒളിച്ചുവെച്ചു, ഞാന്‍ ഒന്നും പറഞ്ഞില്ല, എനിക്ക് കുറച്ച് കാശ് തന്ന് സഹായിക്കണം. അല്ലെങ്കില്‍ എല്ലാം ഞാന്‍ വിളിച്ചു പറയും ‘ എന്നായിരുന്നു കത്തിലെ മുന്നറിയിപ്പ്. കൂടെ ജയിലില്‍ കിടന്നിരുന്ന സഹതടവുകാരന്റെ കൈവശം കൊടുത്തയച്ച കത്ത് പൊലീസിന് ലഭിക്കുകയായിരുന്നു . ഇതോടെ അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയായിരുന്ന കേസില്‍ വീണ്ടും വിശദമായ അന്വേഷണത്തിനാണ് കളമൊരുങ്ങുന്നത് . കത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം തന്നെയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സംവിധായകന്‍, നടന്‍ എന്നിവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ഫോണ്‍ വിശദാംശങ്ങളും പള്‍സര്‍ സുനി സഞ്ചരിച്ച ‘ലൊക്കേഷന്‍’ കേന്ദ്രീകരിച്ച പരിശോധനയും പൊലീസ് ആരംഭിച്ചുകഴിഞ്ഞു . മുന്‍പ് ചാര്‍ളി എന്ന സുഹൃത്തില്‍ നിന്നും അമ്പതിനായിരം രൂപ കടം ചോദിച്ചപ്പോള്‍ പ്രമുഖ നടന്‍ പറഞ്ഞിട്ടാണ് താന്‍ ഈ കൃത്യം ചെയ്തതെന്ന് സുനി പറഞ്ഞിരുന്നു . എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇങ്ങനെ പറഞ്ഞത് പത്രങ്ങളില്‍ നടന്റെ പേര് വന്നുകൊണ്ടിരുന്നതിനാലാണെന്നാണ് സുനി പറഞ്ഞത് അതുകൊണ്ട് തന്നെ ഇപ്പോള്‍ വീണ്ടും നടനെയും സുഹൃത്തായ സംവിധായകനെയും കേസിലേയ്ക്ക് വലിച്ചിഴക്കുന്നത് സുനിയുടെ തന്ത്രമാണോ എന്നതും പോലീസ് സംശയിക്കുന്നുണ്ട് . കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രമുഖ നടി തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ പീഡിപ്പിക്കപ്പെട്ടത്. കേസ് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു . സിനിമയില്‍ തനിക്ക് ശത്രുക്കളുണ്ടെന്നു ആക്രമിക്കപെട്ട നടി സംഭവത്തിനു മുന്‍പും പിന്‍പും അഭിമുഖങ്ങളില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട് . സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന നിലപാടുമായി നടിയുടെ അടുത്ത സുഹൃത്തായ മഞ്ജു വാര്യറും രംഗത്ത് വന്നിരുന്നു .

കൊല്‍ക്കത്ത: കോടതിയലക്ഷ്യത്തിന് ജയില്‍ ശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന ജസ്റ്റിസ് കര്‍ണന്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. സുപ്രീം കോടതിയാണ് കര്‍ണനെ ആറ് മാസം തടവിന് വിധിച്ചത്. അതിനു പിന്നാലെ ഒളിവില്‍ പോയ കര്‍ണനെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിയെ സുപ്രീം കോടതി കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നത്. ഒളിവിലിരിക്കെ വിരമിക്കുന്ന ആദ്യ ജഡ്ജിയാണ് ജസ്റ്റിസ് കര്‍ണന്‍.

സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും 20 ജഡ്ജിമാര്‍ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് കര്‍ണനെതിരെ സുപ്രീം കോടതി കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിച്ചത്. മാപ്പു പറയണമെന്ന കര്‍ണനോട് സുപ്രീം കോടതി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. കര്‍ണന്റെ മാനസിക നില പരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും അത് തള്ളിയ കര്‍ണന്‍ ചീഫ് ജസ്റ്റിസടക്കം ഏഴു ജഡ്ജിമാര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും രാജ്യം വിട്ട് പോകരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

സുപ്രീം കോടതിക്ക് തന്റെ മാനസിക നില പരിശോധിക്കാന്‍ ഉത്തരവിടാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയ കര്‍ണന്‍ ചീഫ്ജസ്റ്റിസും ജഡ്ജിമാരും വൈദ്യപരിശോധന നടത്തണമെന്ന് ഉത്തരവിട്ടു. ഇതിനു പിന്നാലെയാണ് കര്‍ണനെ ആറു മാസത്തെ തടവിന് സുപ്രീം കോടതി വിധിച്ചത്. ഉടന്‍ ജയിലിലടക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇതനുസരിച്ച് പോലീസ് തേടിയെത്തിയെങ്കിലും കര്‍ണനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നിരുപാധികം മാപ്പു പറയാമെന്ന കര്‍ണന്റെ അപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് അദ്ദേഹം മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അദ്ദേഹം എവിടെയാണെന്നത് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.

Copyright © . All rights reserved