Latest News

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അഞ്ചാമത് ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നു. പ്രതിഭാഗത്തിന്റെ വാദം ഇന്നലെ കഴിഞ്ഞതിനാല്‍ പ്രോസിക്യൂഷന്റെ വാദമാണ് ഇന്ന് നടക്കുന്നത്. നടിയെ ആക്രമിച്ച് പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയെ മൊബൈല്‍ എവിടേയെന്ന് ഹൈക്കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ദിലീപിന് ജാമ്യം നല്‍കരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞ പ്രോസിക്യൂഷന്‍ ഇത് തന്നെയാണ് അന്വേഷണ സംഘം നേരിടുന്ന ഏറ്റവും വലിയ ചോദ്യമെന്ന് മറുപടി നല്‍കി.
ക്വട്ടേഷന്‍ ദിലീപിന്റെയാണെന്ന് 10ാം പ്രതി വെളിപ്പെടുത്തിയിട്ടുള്ളതായും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്നു പോലീസ്. കോടതിയില്‍ ദിലീപിനെതിരെ രഹസ്യമൊഴി നല്‍കിയ സാക്ഷിയെ ഉള്‍പ്പെടെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് പ്രോസിക്യൂഷന്‍ വാദം നടക്കവേ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിക്കുമെന്നാണു വിവരം.

അതേസമയം, ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷനാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു. പോലീസ് പിടികൂടിയാല്‍ മൂന്നു കോടി നല്‍കാമെന്നും സുനിക്ക് ദിലീപ് ഉറപ്പുനല്‍കിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്ന് ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ഹൈക്കോടതിയില്‍ മൂന്നാമതും നല്‍കിയ ജാമ്യഹര്‍ജിയില്‍ ഇന്നലെ ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായിരുന്നു. ദിലീപിനെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം പലകാര്യങ്ങളും മറച്ചു വച്ചിരിക്കുകയാണെന്നും അന്വേഷണവിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷന്‍ ചൂണ്ടിക്കാട്ടി. പോലീസ് നിയമപരമല്ലാതെ തെളിവുകള്‍ ഉണ്ടാക്കുന്നു. പള്‍സര്‍ സുനി പറയുന്ന കഥകള്‍ക്കു പിന്നാലെ പോലീസ് പായുകയാണ്. യുക്തിഭദ്രമായ അന്വേഷണം നടക്കുന്നില്ല. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഏഴുമാസം കഴിഞ്ഞിട്ടും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതു പോലീസിന്‍ന്റെ വീഴ്ചയാണ്. ഇതിന്റെ പേരിലാണ് ദിലീപിന്റെ ജാമ്യം നിഷേധിക്കുന്നത്. മൊബൈല്‍ നശിപ്പിച്ചെന്ന മൊഴിയില്‍ അന്വേഷണം നടന്നിട്ടില്ല. തനിക്കെതിരേ എന്തൊക്കെ കുറ്റങ്ങളാണു പോലീസ് ആരോപിക്കുന്നതെന്നു ദിലീപിന് അറിയില്ല.

സുനിയുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുമ്പോള്‍ തെളിവായി ഒരു ഫോണ്‍കോള്‍ പോലും ഇല്ല. ദിലീപിനെ വിചാരണത്തടവുകാരനാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇന്നലെ രാവിലെ സിംഗിള്‍ബെഞ്ച് ഹര്‍ജി പരിഗണിക്കുമ്പോള്‍ തന്റെ വാദങ്ങള്‍ക്കായി ഒന്നര മണിക്കൂര്‍ വേണമെന്നു ദിലീപിന്റെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് കോടതി ഇതനുവദിച്ചു. പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയാക്കി പ്രോസിക്യൂഷന്‍ വാദം കേള്‍ക്കുന്നത് കോടതി ഇന്നത്തേക്കു മാറ്റുകയായിരുന്നു. ഇതിനിടെ നടന് ജാമ്യം ലഭിക്കുന്നത് തടയാന്‍ പുതിയ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്. അന്വേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കേ ജാമ്യം നല്‍കരുതെന്നും കുറ്റപത്രം ഉടനെ സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. നേരത്തെ രണ്ടുതവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കൊച്ചി: ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയത് ഒന്നരക്കോടിയുടെ ക്വട്ടേഷനെന്ന് പ്രോസിക്യൂഷന്‍. ഹൈക്കോടതിയില്‍ ദിലീപിന്‍െ ജാമ്യാഹര്‍ജിയില്‍ നടക്കുന്ന തുടര്‍വാദത്തിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്. പോലീസ് പിടികൂടിയാല്‍ മൂന്ന് കോടി നല്‍കാമെന്നായിരുന്നു വാദ്ഗാനമെന്ന് പള്‍സര്‍ സുനി സഹതടവുകാരോട് വെളിപ്പെടുത്തിയിരുന്നു. ക്വട്ടേഷന്‍ വിജയിച്ചാല്‍ ദിലീപിന് ലഭിക്കുമായിരുന്നത് 65 കോടിയായിരുന്നെന്നും സുനി പറഞ്ഞതായി സഹതടവുകാരന്‍ വിപിന്‍ലാല്‍ മൊഴി നല്‍കിയിരുന്നു. ഇത് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

കേസിലെ നിര്‍ണ്ണായക സാക്ഷിയെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചു. സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഇന്നലെ പ്രതിഭാഗത്തിന്റെ വാദം ഒന്നര മണിക്കൂറോളം നീണ്ടിരുന്നു. പ്രോസിക്യൂഷന്‍ വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ദിലീപിന്റെ അഞ്ചാമത്തെ ജാമ്യഹര്‍ജിയാണ് ഇത്.

കേസിന്റെ അന്വേഷണ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന ആരോപണവും പ്രതിഭാഗം ഉന്നയിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിവരങ്ങളൊന്നും ഉള്‍പ്പെടുത്തുന്നില്ല. പള്‍സര്‍ സുനിയാണ് അന്വേഷണസംഘത്തിന്റെ ദൈവമെന്നും സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങുന്നതെന്നും പ്രതിഭാഗം വാദിച്ചു. ഗൂഢാലോചന നടത്തിയതിന് ദിലീപിനെതിരെ തെളിവില്ല. അതുകൊണ്ട് സോപാധിക ജാമ്യം നല്‍കണമെന്ന് അഡ്വ.ബി.രാമന്‍പിള്ള വാദിച്ചു.

ഭീകരര്‍ തട്ടികൊണ്ടു പോയ ഫാ: ടോം ഉഴുന്നാലില്‍ തടവറയിലെ തന്റെ അനുഭവങ്ങള്‍ പ്രമുഖ മാധ്യമവുമായി പങ്കുവച്ചു. 557 ദിവസമായിരുന്നു ഫാ: തടവറയില്‍ കഴിഞ്ഞത്. എന്നാല്‍ ഭീകരര്‍ തട്ടികൊണ്ടു പോയപ്പോള്‍ അവര്‍ തന്നെ വധിക്കില്ല എന്നു മനസിലായി എന്നു ഫാ: പറയുന്നു. അതു തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ച് ഫാ: പറയുന്നത് ഇങ്ങനെ.

കഴിഞ്ഞ വർഷം മാർച്ച് നാലിനാണ് തീവ്രവാദികൾ യെമനിലെ ഏഡനിൽ പ്രവ‍ർത്തിക്കുന്ന മദർ തെരേസ വൃദ്ധസദനം ആക്രമിച്ചത്. തുടരെ വെടിവച്ചു കൊണ്ട് അവർ ഉള്ളിലേക്ക് കയറുകയായിരുന്നു. ആദ്യം കാവൽ നിന്ന സെക്യൂരിറ്റിയെ വധിച്ചാണ് ക്യാമ്പിൽ കടന്നത്. പിന്നെ കൺമുന്നിൽ കണ്ട ഓരോരുത്തരേയും അവരുടെ നാട് അന്വേഷിച്ച ശേഷം വെടിവച്ചു കൊലപ്പെടുത്തി. എന്റെ അടുത്തുവന്ന് ഏതു നാട്ടുകാരനാണെന്ന് ചോദിച്ചു

‘ഐ ആം ഫ്രം ഇന്ത്യ’ എന്നു പറഞ്ഞപ്പോൾ എന്നെ സെക്യൂരിറ്റിയുടെ മുറിയിലേക്ക് മാറ്റി നിർത്തി. ഒപ്പമുണ്ടായിരുന്നവർക്ക് എന്തുപറ്റിയെന്ന ആശങ്കയായിരുന്നു എനിക്ക്. കൺമുന്നിൽ രണ്ടു സിസ്റ്റർമാരെ വെടിവച്ചു കൊലപ്പെടുത്തി. നിസഹായനായി നിൽക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. അൽപം സമയം കഴിഞ്ഞപ്പോൾ ആയുധധാരികൾ വീണ്ടുമെത്തി. അവർ എന്നെ കാറിന്റെ ഡിക്കിയിലേക്ക് തള്ളി. പിന്നാലെ എന്തോ വന്നു എന്റെ കാൽചുവട്ടിലേക്ക് വീണു. വൃദ്ധസദനത്തിലെ അൾത്താരയിലെ സക്രാരി (തിരുവോസ്തി സൂക്ഷിക്കുന്ന പേടകം) ആയിരുന്നു അത്. കൈയിൽ കിട്ടിയതെല്ലാം കൊള്ളയടിക്കുന്ന കൂട്ടത്തിൽ ലഭിച്ചതാകാം.

കൈകൾ ബന്ധിച്ചിട്ടില്ലാതിരുന്നതിനാൽ സക്രാരി മൂടിയിരുന്ന വെൽവെറ്റ് തുണിയുടെ അടിയിലൂടെ കൈകൾകൊണ്ടു പരതി. അതിൽ തലേദിവസം കൂദാശ ചെയ്ത നാലോ അഞ്ചോ തിരുവോസ്തികൾ ഉണ്ടായിരുന്നു. അതിൽ കൈവച്ചു ഞാൻ പ്രാർഥിച്ചു. അപ്പോൾ ഞാൻ എന്നോടുതന്നെ പറഞ്ഞു, ദൈവം അറിയാതെ എനിക്ക് ഒന്നും സംഭവിക്കില്ല. ദൈവം എന്നോടൊപ്പമുണ്ടെന്നതിന്റെ അടയാളമായാണ് ആ തിരുവോസ്തികൾ എനിക്ക് അനുഭവപ്പെട്ടത്. എനിക്കുറപ്പായിരുന്നു അവർ എന്നെ വധിക്കില്ലെന്ന്. കാരണം എനിക്ക് ദൈവത്തിന്റെ കാവലുണ്ടായിരുന്നല്ലോ?

പാലക്കാട്: ലോക മീറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്നും പി.ടി ഉഷയും സംഘവും തട്ടിത്തെറിപ്പിച്ചതിന് പിന്നാലെ സ്വര്‍ണ മെഡല്‍ കൊണ്ട് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് പി.യു ചിത്രയെ അഭിനന്ദിച്ച് മോഹന്‍ലാല്‍. ഒടിയന്‍ സിനിമയുടെ ഷൂട്ടിങ്ങിനായി പാലക്കാട് മുണ്ടൂരിലെത്തിയ മോഹന്‍ലാല്‍ പി.യു ചിത്രയെ അഭിനന്ദിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു.  ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഗെയിംസിലായിരുന്നു ചിത്ര സ്വര്‍ണ്ണം നേടിയത്. മധുരമായ ഒരു പ്രതികാരമായിരുന്നു പാവപ്പെട്ട ദമ്പതികളുടെ ഈ മകള്‍ക്ക് ഈ സ്വര്‍ണ വേട്ടയെന്ന് മോഹന്‍ലാല്‍ പറഞ്ഞു.  ലണ്ടനില്‍ നടന്ന ലോകമീറ്റില്‍ പങ്കെടുക്കാനുള്ള ടീമില്‍ നിന്ന് മനപൂര്‍വ്വം പി.ടി ഉഷയും ഷൈനി വില്‍സണും അടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റി ചിത്രയെ വെട്ടിനിരത്തുകയായിരുന്നു.

താന്‍ എങ്ങനെയാണ് കായിക രംഗത്ത് ഉയര്‍ന്നു വന്നതെന്ന് മറന്ന് പി.ടി ഉഷ നടത്തിയ പ്രതികരണത്തിന് ഉഷയുടെ പേരിലുള്ള എറണാകുളത്തെ റോഡിന് പി.യു ചിത്ര എന്ന് നാമകരണം ചെയ്താണ് കേരളം പ്രതികരിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും ചിത്രക്കു വേണ്ടി ശബ്ദിച്ചു. ഓടുന്ന പാതയിലെല്ലാം സ്വര്‍ണ്ണം വാരിയചരിത്രമുള്ള ചിത്രക്കു വേണ്ടി കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറില്‍ ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തിയത്. ഹൈക്കോടതിവരെയെത്തി കാര്യങ്ങള്‍. അപ്പോഴേക്കും ചിത്രക്ക് മത്സരത്തില്‍ പങ്കെടുക്കാനുള്ള നിശ്ചിത സമയവും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
കഴിവു തെളിയിച്ച ഒരു പാവം കായിക താരത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ ലഭിക്കാമായിരുന്ന വലിയ അംഗീകാരം കൂടിയാണ് സെലക്ഷന്‍ കമ്മിറ്റി അസൂയ മൂലം തുലച്ചത്.

തന്നെ അവഗണിച്ചവര്‍ക്കുള്ള ചുട്ട മറുപടിയാണ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടി പി.യു. ചിത്ര നല്‍കിയത്. ഈ ചങ്കുറപ്പിനും ആത്മസമര്‍പ്പണത്തിനും കഴിവിനുമുള്ള അംഗീകാരമാണ് മലയാളത്തിന്റെ പ്രിയനടന്‍ ഇപ്പോള്‍ ചിത്രക്ക് നല്‍കിയിരിക്കുന്നത്.

1968ല്‍ പത്ത് ലക്ഷം പേരുടെ ജീവനെടുത്ത ഹോംഗ്കോംഗ് പനിയെ വെല്ലുന്ന ഓസ്ട്രേലിയന്‍ പനി ഈ വിന്ററില്‍ ബ്രിട്ടനിലേക്ക് എത്തുന്നുവെന്ന് മുന്നറിയിപ്പ്. ഈ പനി ഓസ്ട്രേലിയയില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് ബാധിക്കുകയും അവിടുത്തെ ആരോഗ്യ സര്‍വീസ് ഇതിനെ നേരിടാന്‍ പാടുപെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ പനി ബ്രിട്ടനെയും വേട്ടയാടാനെത്തുമെന്നാണ് നോട്ടിങ്ഹാം ട്രെന്റ് യൂണിവേഴ്സിറ്റിയിലെ പബ്ലിക്ക് ഹെല്‍ത്ത് എക്സ്പര്‍ട്ടായ പ്രഫ. റോബര്‍ട്ട് ഡിങ് വാള്‍ വെളിപ്പെടുത്തുന്നത്.

വര്‍ഷം തോറും ഏതാണ്ട് 3000ത്തോളം ഓസ്ട്രേലിയക്കാരാണ് ഈ പനി ബാധിച്ച് മരണമടയുന്നത്. ഈ വര്‍ഷവും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ 73 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിരോധ സംവിധാനം താറുമാറായ പ്രായമായവരെയാണ് ഈ പനി കൂടുതലായി ബാധിച്ച് അപകടം വരുത്തുന്നത്. വിക്ടോറിയയിലെ ഒരു കെയര്‍ഹോമില്‍ എട്ട് പേരാണ് ഈ പനി ബാധിച്ച് മരിച്ചിരിക്കുന്നത്. അഞ്ച് മുതല്‍ ഒമ്പത് വയസ് വരെയുള്ള കുട്ടികളെയും ഈ പനി കൂടുതലായി ബാധിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയയില്‍ നിന്നുമുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നു. നിലവിലുള്ള വാക്സിന്‍ എച്ച്3എന്‍2വിനെ നേരിടാന്‍ പര്യാപ്തമല്ലെന്നാണ് ലോകാരോഗ്യസംഘടനയിലെ ശാസ്ത്രജ്ഞന്മാര്‍ ആശങ്കപ്പെടുന്നത്. മാര്‍ച്ചിലായിരുന്നു ഇതിനെ നേരിടുന്നതിനുള്ള വാക്സിന്‍ നിര്‍മ്മിച്ചത്. വാക്സിന്‍ ഇതിനെ നേരിടാന്‍ ഫലപ്രദമല്ലാത്തതിനാലാണ് ഓസ്ട്രേലിയയില്‍ പനി പടര്‍ന്ന് പിടിക്കാന്‍ കാരണമായതെന്ന് ചില ശാസ്ത്രജ്ഞന്മാര്‍ ആരോപിച്ചിരുന്നു.

65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് ഈ പനി കൂടുതല്‍ അപകടസാധ്യതയുണ്ടാക്കുന്നത്. ലോംഗ് സ്റ്റേ റെസിഡെന്‍ഷ്യല്‍ കെയര്‍ ഹോമുകളില്‍ താമസിക്കുന്നവര്‍ , ഗര്‍ഭിണികള്‍ തുടങ്ങിയവരും ശ്രദ്ധിക്കേണ്ടതാണ്. ആറ് മാസം പ്രായമുള്ളവര്‍ മുതല്‍ 65 വയസ് വരെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാവുന്നതാണ്. എന്നാല്‍ പ്രമേഹം ബാധിച്ചവര്‍ വാക്സിനെടുക്കുമ്പോള്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. യുകെയിലും ഇതിനായുള്ള വാക്സിന് ഫലപ്രദമല്ലെന്ന ആശങ്കയും ശക്തമാണ്. ഈ പനി ഗുരുതരമായാല്‍ അത് ന്യൂമോണിയ ആയി മാറാന്‍ സാധ്യതയേറെയാണ്. കൂടാതെ ഹൃദയം, മസ്തിഷ്‌കം, വൃക്കകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തിലും തകരാറുണ്ടാക്കി ഗുരുതരാവസ്ഥയിലാക്കാനും ഈ പനിക്ക് കഴിവുണ്ട്.

സൗദിയില്‍ മലയാളി നഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. എറണാകുളം കൂത്താട്ടുകുളം കോലത്തേല്‍ കെ.വി മത്തായിയുടെ മകള്‍ ജിന്‍സിയെയാണ് (26) കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ഖസീം പ്രവിശ്യയിലെ ഖിബ എന്ന സ്ഥലത്തെ ആശുപത്രിയിലാണ് ജിന്‍സി ജോലി ചെയ്തിരുന്നത്. തിങ്കളാഴ്ച രാവിലെ 10 മണിവരെ മുറിയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിച്ചിരുന്ന ജിന്‍സി പിന്നീട് കുളിമുറിയില്‍ കയറി. ഏറെ വൈകിയിട്ടും കാണാത്തതിനാല്‍ ഒപ്പം താമസിക്കുന്നവര്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസിന്റെ സഹായത്തോടെ വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് ജിന്‍സിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണത്തില്‍ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു

ബ്രിട്ടീഷ് രാജകുമാരിയായ ഡയാനയോടൊപ്പം താന്‍ ഒരു രാത്രി യാതൊരു പ്രശ്‌നവും കൂടാതെ കിടന്നുറങ്ങിയിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. 2000ല്‍ ഒരു സ്വകാര്യ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ സംഗതി ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഹോട്ടസ്റ്റായ മൂന്നാമത്തെ വനിതയാണ് ഡയാന രാജകുമാരിഎന്നും ട്രംപ് പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും സുന്ദരികളായ പത്ത് വനിതകളില്‍ മൂന്നാമത്തെ ആളാണ് ഡയാന. എന്നാല്‍ ലോകത്തിന് അത് മനസ്സിലായില്ലെന്നും അഭിമുഖത്തില്‍ ട്രംപ് അഭിപ്രായപ്പെടുന്നു. അതേ അഭിമുഖത്തില്‍ തന്നെ സ്വന്തം ഗേള്‍ ഫ്രണ്ടായ മെലാനിയയെ കുറിച്ചും ആദ്യ ഭാര്യ ഇവാനയെ കുറിച്ചും സൂചിപ്പിക്കുന്നതും കേള്‍ക്കാം. ജൂലിയ റോബര്‍ട്ട്‌സ്, മിഷേല്ല ഫിഫര്‍, സിന്‍ഡി ക്രോഫോര്‍ഡ്, പാള്‍ട്രൗ, ആഞ്ചലീന ജോളി തുടങ്ങിയവരാണ് ട്രംപിന്റെ ‘ലോക സുന്ദരി’ പട്ടികയിലുള്ള മറ്റുള്ളവര്‍.

ഡയാനയുടെ സൗന്ദര്യത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും ട്രംപ് അഭിമുഖത്തിനിടെ പറയുന്നുണ്ട്. ശാരീരിക അളവുകളെ കുറിച്ചുള്ള പരാമര്‍ശം പോലും ട്രംപ് നടത്തുന്നതുകേള്‍ക്കാം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുന്‍പ് സ്ത്രീകള്‍ എച്ച്‌ഐവി പരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവതാരകന്‍ സ്‌റ്റേര്‍ണും ട്രംപും ഷോയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

സോളർ  കമ്മിഷൻ അന്തിമറിപ്പോർട്ട് ഇന്ന് ൈവകിട്ട് മൂന്നുമണിക്ക് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചതിന് ശേഷമേ പൊതുജനങ്ങൾക്ക് പരിശോധനയ്ക്കായി ലഭിക്കുകയുള്ളു. റിപ്പോര്‍ട്ടുമായി ജസ്റ്റിസ് ശിവരാജന്‍ ഒന്‍പതരയോടെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.  റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചെങ്കിലും  നോക്കാം ധൈര്യമായിരിക്ക്’ എന്ന് കമ്മിഷന്‍ പ്രതികരിച്ചു.  തന്റെ തിരുവനന്തപുരം യാത്ര പിന്നാക്ക വിഭാഗ കമ്മീഷന്‍ സിറ്റിങ്ങില്‍ പങ്കെടുക്കാനെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു.  പ്രത്യേക വാഹനത്തിലാണ് റിപ്പോര്‍ട്ട് അടങ്ങിയ കെട്ടുകള്‍ കൊണ്ടുപോകുന്നത്.

മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണി ഓര്‍മ്മയായിട്ടു ഒരു വര്‍ഷം പിന്നിട്ടു. മണിയുടെ മരണം കൊലപാതകമാണോ അല്ലയോ എന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണമുണ്ടായിട്ടില്ല. ഇതിനെ ചുറ്റിപറ്റി പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ ഒരുകാലത്ത് മലയാള സിനിമയില്‍ നായികയായി തിളങ്ങി നിന്നിരുന്ന അഞ്ജു അരവിന്ദ് മണി മരിക്കുന്നതിന്റെ തലേദിവസം രാത്രിയില്‍ പാഡിയില്‍ എത്തിരുന്നു എന്നും ആരോപണവും ഉയര്‍ന്നു. അതില്‍ യാതൊരു വസ്തുതയും ഇല്ല എന്ന് അഞ്ജു അരവിന്ദ് പറയുന്നു. കലാഭവന്‍ മണിയുമായി ഇത്രയധികം സൗഹൃദങ്ങളുള്ള ഒരാളെ കാണാന്‍ ചിലപ്പോള്‍ അവിടെ ആരേങ്കിലും ചെന്നിരിക്കാം അത് താനല്ല എന്ന് അഞ്ജു അരവിന്ദ് പറയുന്നു.
മണിയുടെ ആദ്യ സിനിമയായ അക്ഷരത്തില്‍ കൂടിയാണു താനും സിനിമയില്‍ എത്തിയത്. വലിയ സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. പക്ഷേ മണിക്കൊപ്പം കുറച്ചു ഷോകള്‍ പങ്കെടുത്തിരുന്നു. സഹായിക്കുന്ന മനസാണു മണിച്ചേട്ടന്. അദ്ദേഹം എന്നേയും സഹായിച്ചിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ കഴിഞ്ഞിരുന്ന എനിക്ക് ഷോകള്‍ നല്‍കി അദ്ദേഹം സഹായിച്ചു. മണിച്ചേട്ടന്‍ അവസാനം ചെയ്ത ഷോയിലും ഞാന്‍ ഉണ്ടായിരുന്നു. എനിക്ക് ഇതു സംബന്ധിച്ച് മറയ്ക്കാന്‍ ഒന്നും ഇല്ല. അതുകൊണ്ട് കാര്യങ്ങള്‍ തുറന്നു പറയാന്‍ മടിയില്ല. ഒരുമിച്ച് സ്‌റ്റേജ് ഷോകള്‍ ചെയ്യുന്ന സമയത്ത് ഞാന്‍ പറഞ്ഞിട്ടുണ്ട് അച്ഛന്മാര്‍ കുടിക്കുന്നതു മക്കള്‍ക്കു വലിയ വിഷമം ആയിരിക്കുമെന്ന്. പ്രത്യേകിച്ച് പെണ്‍മക്കള്‍ക്ക്. പക്ഷേ അദ്ദേഹത്തിന് എന്തെങ്കിലും അസുഖം ഉള്ളതായി അറിയില്ല എന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അഞ്ജു പറഞ്ഞു

RECENT POSTS
Copyright © . All rights reserved