ഹാവെ ചുഴലിക്കാറ്റിലും പ്രളയത്തിലും പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. ടെക്സസ് തടാകത്തില്‍ വീണ് ജയ്പൂര്‍ സ്വദേശി നിഖില്‍ ഭാട്ടിയ ആണ് മരിച്ചത്. ടെക്സസ് എആന്റ് എം യൂണിവേഴ്സിറ്റിയില്‍ ഗ്രജ്വേറ്റ് റിസേര്‍ച് അസിസ്റ്റന്റ് ആയിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച ബ്രിയന്‍ തടാകത്തില്‍ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശാലിനി സിംഗിനിനൊപ്പം നീന്താന്‍ ഇറങ്ങിയതായിരുന്നു നിഖില്‍. ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിഖില്‍ ഇന്നു രാവിലെ മരണമടയുകയായിരുന്നു. ഡല്‍ഹി സ്വദേശിയാണ് ശാലിനി. ഇതേയൂണിവേഴ്സിറ്റിയില്‍ പബ്ലിക് ഹെല്‍ത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് ഇവര്‍.
ടെക്സസില്‍ കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിലും പേമാരിയിലും ഇതുവരെ ഒമ്പത് പേര് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഹൂസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ 200 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഒറ്റപ്പെട്ട് പോയത്. 1.30 കോടി ജനങ്ങളാണ് ദുരിതത്തില്പെട്ടിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാ മാധവനാണെന്ന് പള്‍സര്‍ സുനി തുറന്നു പറഞ്ഞതോടെ ആശ്വസിക്കുന്നത് റിമി ടോമിയും മൈഥിലിയുമാണ്. കേസിലെ മാഡം റിമി ടോമിയാണെന്ന അഭ്യൂഹം ശക്തമായിരുന്നു.
കേസില്‍ റിമിയെ ചോദ്യം ചെയ്തതോടെ ആരോപണങ്ങള്‍ പുതിയ തലത്തിലെത്തി. ദിലീപുമായി ഏറെ അടുപ്പമുണ്ടായിരുന്ന റിമിക്ക് എതിരെ സാമ്പത്തിക ആരോപണങ്ങളും വാര്‍ത്തയായി. എന്നാല്‍ തനിക്കെതിരെ മുമ്പ് നടന്ന എന്‍ഫോഴ്സ് മെന്റ് റെയ്ഡില്‍ ഇപ്പോള്‍ ഇങ്ങനെ വാര്‍ത്ത കൊടുക്കുന്നത് ശരിയല്ലെന്ന് റിമി പറഞ്ഞു. പക്ഷേ അതൊന്നും പുകമറ മാറ്റാന്‍ പോന്നതയാരുന്നില്ല. പള്‍സര്‍ പറയാന്‍ പോകുന്ന മാഡം റിമിയാകുമെന്ന അഭ്യൂഹം ശക്തമായി. റിമിക്കൊപ്പം നടി മൈഥിലിയുടേയും കാവ്യയുടെ അമ്മ ശ്യാമളയുടെ പേരും മാഡമായി പാറി നടന്നു. ഒടുവില്‍ അവ്യക്തതകള്‍ മാറുകയാണ്.
ഫെനി ബാലകൃഷ്ണനാണ് മാഡത്തെ ആദ്യം ചര്‍ച്ചയാക്കിയത്. പള്‍സറിന് ജാമ്യം എടുക്കാന്‍ തന്റെ അടുത്തു വന്നെന്നും അന്ന് ഒരു മാഡത്തെ കുറിച്ച് പ്രതികള്‍ സൂചന നല്‍കിയെന്നും ഫെനി അറിയിച്ചത് ദിലീപിനെയായിരുന്നു. പൊലീസ് ആദ്യം ദിലീപിനെ പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. ഇതിനിടെ ദിലീപ് മാഡത്തെ കുറിച്ച് പറഞ്ഞു. ഇതോടെ മാഡത്തെ തേടിയുള്ള യാത്ര തുടങ്ങി. കാക്കനാട്ടെ ലക്ഷ്യയിലെ റെയ്ഡോടെ മാഡം കാവ്യയോ കാവ്യയുടെ അമ്മ ശ്യാമളയോ ആകാമെന്ന പ്രചരണം ശക്തമായി. അതിനിടെയാണ് ട്വിസ്റ്റുമായി റിമി ടോമിയുടെ രംഗ പ്രവേശം. ആക്രമിക്കപ്പെട്ട നടിയുമായി റിമിക്കുള്ള പ്രശ്നങ്ങളും ചര്‍ച്ചയായി. സാമ്പത്തിക ഇടപെടലും വാര്‍ത്തകളില്‍ നിറഞ്ഞതോടെ മാഡം റിമിയാണെന്ന സംശയം ബലപ്പെട്ടു. തുടക്കം മുതല്‍ തന്നെ നടി മൈഥിലിയും പലപ്പോഴായി വന്നു പോയി. കൊച്ചിയില്‍ ഫ്ലാറ്റിലെ റെയ്ഡായിരുന്നു ഇതിന് കാരണം. മൈഥിലിയുടെ ഫ്ലാറ്റില്‍ റെയ്ഡ് നടന്നെന്ന വാര്‍ത്ത എത്തിയപ്പോള്‍ തന്നെ പ്രതികരണവുമായി മൈഥിലി എത്തി. തനിക്ക് ഈ കേസുമായി ബന്ധമില്ലെന്നും പറഞ്ഞു.
അതുകൊണ്ടു തന്നെ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലോടെ മാഡത്തെ കുറിച്ചുള്ള അഭ്യൂഹവും അവസാനിക്കുകയാണ്. പൊലീസിന് റിമി ടോമിക്കെതിരെയോ മൈഥിലിക്കെതിരെയോ ഒരു തെളിവും കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ഇനി അന്വേഷണം കാവ്യയില്‍ മാത്രമായി ഒതുങ്ങും. കാക്കനാട്ടെ ലക്ഷ്യയുടെ ചുമതല കാവ്യയുടെ അമ്മയ്ക്കായിരുന്നു. അതിനാല്‍ ശ്യാമള ഇനിയും സംശയ നിഴലില്‍ തുടരും. പക്ഷേ പള്‍സറിന്റെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തല്‍ കാവ്യക്ക് മാത്രം എതിരായിരുന്നു.
മാഡം കാവ്യയാണെന്ന് സുനി വെളിപ്പെടുത്തിയതോടെ പൊലീസിന്റെ അടുത്ത നീക്കവും ശ്രദ്ധേയമാണ്. കേസില്‍ രണ്ടിലേറെ തവണ പൊലീസ് കാവ്യയെ ചോദ്യം ചെയ്തു. തനിക്ക് പള്‍സറിനെ പോലും അറിയില്ലെന്നായിരുന്നു മൊഴി. ഇത് തെറ്റാണെന്ന് പൊലീസ് ശാസ്ത്രീയമായി തന്നെ തെളിയിച്ചിട്ടുണ്ട്. ലക്ഷ്യയില്‍ പള്‍സര്‍ എത്തിയതിനും തെളിവുണ്ട്. പള്‍സര്‍ സുനി ദീലീപിനയച്ച ‘ദിലീപേട്ടാ കുടുങ്ങി’ എന്ന ശബ്ദസന്ദേശമാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത പ്രോസിക്യൂഷന് പ്രധാന തെളിവായി ഹൈക്കോടതിയില്‍ ഹാജരാക്കിയത്. ആലുവ പൊലീസ് ക്ലബില്‍ പാറാവു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ ഫോണില്‍നിന്നു ദിലീപിനെയും കാവ്യയുടെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയിലേക്കും സുനി വിളിച്ചെന്നാണു വാദം. അതേ സമയം, ഇതു സുനിയേക്കൊണ്ട് ബോധപൂര്‍വം പൊലീസ് ചെയ്യിച്ചയതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. ശബ്ദരേഖയുടെ പകര്‍പ്പ് മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റ് മുതല്‍ തന്നെ മാഡം കാവ്യയാണെന്ന് താന്‍ പറഞ്ഞതാണെന്ന് നിര്‍മ്മാതാവും തിയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍. ഇപ്പോള്‍ അല്ലേ പള്‍സര്‍ സുനി പറയുന്നത്, ഇത് എത്രയോ മാസങ്ങള്‍ മുമ്പ് താന്‍ പറഞ്ഞിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാവ്യയ്ക്ക് ഇതില്‍ ബന്ധമുണ്ടെന്ന് അറിയാമായിരുന്നു. ഹൈക്കോടതിയില്‍ പ്രോസിക്യൂഷന് സമര്‍പ്പിച്ച തെളിവുകളും പരാമര്‍ശങ്ങളും കാവ്യയുമായി ബന്ധപ്പെടുന്നതാണ്. അപ്പോള്‍ പിന്നെ കാവ്യ എന്നത് നൂറുശതമാനം ഉറപ്പ് തന്നെയാണ്.
മാധ്യമങ്ങള്ക്കിത് പുതിയ കാര്യമായിരിക്കുമെന്നും എന്നാല്‍ തനിക്കിത് പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കാവ്യയെ അറസ്റ്റ് ചെയ്യേണ്ടതാണ്. പൊലീസ് എന്തുകൊണ്ടാണ് അവര്‍ക്ക് ഇളവ് കൊടുക്കുന്നതെന്ന് മനസിലാകുന്നില്ല. ദിലീപിനെ കുടുക്കിയതിന് പിന്നില്‍ താനാണെന്ന് അഭിഭാഷകര്‍ പറഞ്ഞതിലുളള പ്രതികാരം അല്ല ഇതെന്നും കേസുമായി ബന്ധപ്പെട്ട് മൂന്നാംദിവസം ദിലീപാണ് ഇതിന് കാരണക്കാരനെന്നും മമ്മൂട്ടി ഇടപെട്ടില്ലെങ്കില്‍ അറസ്റ്റ് നടക്കുമെന്നും മമ്മൂട്ടി ഇടപെടുകയാണെങ്കില്‍ അറസ്റ്റ് നടക്കില്ലെന്നും പറഞ്ഞിരുന്നു. തുടക്കത്തില്‍ അറസ്റ്റ് നടക്കാത്തത് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ്.
ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ കാവ്യയ്ക്ക് നൂറുശതമാനം പങ്കുണ്ട്. അതില്‍ സംശയമില്ല. ദിലീപിനും കാവ്യയ്ക്കും തുല്യമായ വെറുപ്പാണ് ഈ പറഞ്ഞ കുട്ടിയോടും മഞ്ജുവാര്യരോടുമുളളത്. അതുപോലെ തന്നെ ഗീതുമോഹന്‍ ദാസിനോടും സംയുക്താവര്‍മ്മയോടും വെറുപ്പുണ്ട്. ആദ്യം ഇവരെല്ലാം ഒറ്റക്കെട്ടായി നിന്നിരുന്നതാണ്. പിന്നീട് മഞ്ജുവാര്യരുടെ വിവാഹമോചനത്തിന് ശേഷം ആ കൂട്ട് അങ്ങ് പിരിഞ്ഞു. അതോട് കൂടിയിട്ടാണ് ഈ പ്രതികാര നടപടി തുടങ്ങിയത്. ഇതില്‍ കാവ്യയും ദിലീപും തുല്യ കുറ്റക്കാര്‍ തന്നെയാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ തുക്കം മുതല്‍ അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കിയ ‘മാഡം’ ആരെന്ന് ഒടുവില്‍ തെളിഞ്ഞു. മാഡം പതിനൊന്നാം പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവനാണെന്ന് ഒടുവില്‍ മുഖ്യപ്രതി സുനില്‍ കുമാര്‍ വെളിപ്പെടുത്തി.
പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിന്റെ ഈ വെളിപ്പെടുത്തല്‍ വിശ്വസനീയമാണെന്നാണ് സൂചന. കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പള്‍സര്‍ സുനി ക്കാര്യം വെളിപ്പെടുത്തിയത്. ആദ്യമായാണ് കാവ്യയുടെ പേര് മാധ്യമങ്ങളോട് പള്‍സര്‍ വെളിപ്പെടുത്തുന്നത്.
താൻ കള്ളനല്ലേയെന്നും കള്ളന്റെ കുമ്പസാരം എന്തിനാണു കേൾക്കുന്നതെന്നും സുനി മാധ്യമങ്ങളോടു ചോദിച്ചു. എറണാകുളം സിജെഎം കോടതിയിൽ മറ്റൊരു കേസിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു കാവ്യയ്ക്കെതിരായ ആരോപണം. നടി കാവ്യാ മാധവനെ പരിചയമുണ്ടെന്നും തന്നെ അറിയില്ലെന്ന് കാവ്യ പറയുന്നത് ശരിയല്ലെന്നും നേരത്തെ പൾസർ സുനി പറഞ്ഞിരുന്നു. ഇവരിൽനിന്ന് പലപ്പോഴും താൻ പണം തട്ടിയിട്ടുണ്ട്. പണം തന്നു എന്നതല്ലാതെ മറ്റു കാര്യങ്ങൾ മാഡത്തിനു അറിയില്ലായിരുന്നുവെന്നും കഴിഞ്ഞ ദിവസം കുന്നംകുളം കോടതിയിൽ ഹാജരാക്കിയപ്പോൾ സുനി പറഞ്ഞിരുന്നു.
ആരാണ് മാഡം എന്നതിനെപ്പറ്റി ചർച്ചകൾ ചൂടുപിടിച്ച വേളയിലാണ് തന്റെ മാഡം കാവ്യ തന്നെയെന്ന വെളിപ്പെടുത്തലുമായി സുനി രംഗത്തെത്തിയിരിക്കുന്നത്. മാഡത്തിനു മറ്റു കാര്യങ്ങളിൽ പങ്കില്ലെന്നു പറഞ്ഞിരുന്ന പൾസർ സുനി, സിനിമാ രംഗത്തുനിന്നുള്ള ഒരാളാണ് മാഡമെന്നും താൻ പറഞ്ഞത് കെട്ടുകഥയല്ലെന്നും പലവട്ടം ഉറപ്പിച്ചിരുന്നു. ഈമാസം 16ന് മുൻപു കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് സുനി ആദ്യം പറഞ്ഞത്. എന്നാൽ അതൊഴിവാക്കാൻ പൊലീസ് പലപ്പോഴും സുനിയെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല.
ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയാണ് ഹണിപ്രീത് എന്ന വളര്‍ത്തു മകള്‍. പപ്പയുടെ ഏഞ്ചല്‍ എന്നാണ് ഹണിപ്രീത് അറിയപ്പെടുന്നത്. ദേര സച്ചയുടെ അടുത്ത മേധാവിയായിരിക്കും ഹണിപ്രീത് എന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ അച്ഛന്-മകള്‍ ബന്ധമല്ലെന്ന് വാര്‍ത്ത.
ഹണിപ്രീതിന്റെ ഭര്‍ത്താവ് വിശ്വാസ് ഗുപ്തയുടേതാണ് വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി മെയ്ലിന് നല്കിയ അഭിമുഖത്തിലാണ് ഹണിപ്രീതിന്റെ ഭര്‍ത്താവ് വിശ്വാസ് ഗുപ്തയുടെ വെളിപ്പെടുത്തല്‍. ഹണിപ്രീതും ഗുര്‍മീതും തമ്മില്‍ അച്ഛന്-മകള്‍ ബന്ധമല്ല. ഒരിക്കല്‍ തന്റെ ഭാര്യയെ തേടി ഗുര്‍മീതിന്റെ അറയില്‍ ചെന്ന താന്‍ കണ്ടത് അവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ്.ഇത് പല തവണ കണ്ടിട്ടുണ്ട്. ഇത് കണ്ട തന്നെ ഗുര്‍മീത് ഭീഷണിപ്പെടുത്തിയെന്നും വിശ്വാസ് പറഞ്ഞു.
ഹണിപ്രീതിനെ സൗന്ദര്യം കണ്ടാണ് വളര്‍ത്തു മകളായി ബാബ തെരഞ്ഞെടുത്തത്. 1999ലാണ് വിശ്വാസ് ഗുപ്ത, ഹണിപ്രീതിനെ വിവാഹം കഴിച്ചത്. 2009ല്‍ ഗുര്‍മീത് അവരെ മകളായി ദത്തെടുത്തു. തുടര്‍ന്ന് ഹണിപ്രീത് സിങ് ഇന്സാന് എന്ന് പേരുമാറ്റി. 2011ല്‍ തന്റെ ഭാര്യയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസ് ഗുപ്ത ഗുര്‍മീതിനെതിരെ കേസ് കൊടുക്കുകയും ചെയ്തിരുന്നു.
പപ്പയുടെ മാലാഖ എന്ന വിശേഷണം ഹണിപ്രീത് സ്വയം ചാര്‍ത്തിയതാണ്. നടി, സംവിധായിക, എഡിറ്റര്‍, മനുഷ്യാവകാശ പ്രവര്‍ത്തക തുടങ്ങിയവയാണ് ഹണിപ്രീതിന്റെ വിശേഷണങ്ങള്‍. ഗുര്‍മീതിന്റെ എംഎസ്ജി ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ട് എന്ന ചിത്രം സംവിധാനം ചെയ്തത് ഹണിപ്രീത് ആയിരുന്നു. മാനഭംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗുര്‍മീതിനെ ജയില്‍ വരെ ഹണിപ്രീത് അനുഗമിച്ചിരുന്നു.
വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് അപായപ്പെടുത്തുവാന്‍ ശ്രമിക്കുന്നെന്ന് കാണിച്ച് യുവതിയുടെ ഫേസ്ബുക്ക് ലൈവ്. കരഞ്ഞുകൊണ്ട് ലൈവിലെത്തിയ യുവതി ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുന്നതായും പറയുന്നുണ്ട്. തലയ്ക്ക് അടിച്ച് മുഴച്ചിരിക്കുന്ന പാടും യുവതി ലൈവില്‍ വ്യക്തമാക്കുന്നുണ്ട്. വീട്ടുകാരെ ഉപേക്ഷിച്ച് മതം മാറി വിവാഹം കഴിച്ചതാണ് യുവതി.
മാനസികമായും ശാരീരികമായും പീഢിപ്പിച്ച് തന്നെ വിവാഹബന്ധത്തില്‍ നിന്നൊഴിയാന്‍ ഭര്‍ത്താവും കുടുംബവും നിര്‍ബന്ധിക്കുകയാണെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഭര്‍ത്താവിന് വേറെ വിവാഹം കഴിക്കാനാണ് തന്നെ ഒഴിവാക്കുന്നതെന്നും യുവതി പറയുന്നുണ്ട്. തനിക്ക് ഭര്‍ത്താവിനെ പേടിയാണെന്നും രക്ഷിക്കണമെന്നും ദില്‍ന പറയുന്നുണ്ട്. ഫേസ്ബുക്ക് ലൈവ് ഇതോടെ വൈറലായിക്കഴിഞ്ഞു. നിരവധി ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചത്.
ക്രിസ്ത്യന്‍ മത വിശ്വാസിയായ ദില്‍നയും ഹിന്ദു മത വിശ്വാസിയായ അഭിജിത്ത് ബാലനും വിവാഹിതരാകുമ്പോള്‍ ദില്‍ന ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തിരുന്നു. കോഴിക്കോട് ആര്യസമാജത്തില്‍ വെച്ചാണ് മതം മാറിയത്. കൂടാതെ ഇവര്‍ വിവാഹം നിയമപരമായി റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതെല്ലാം ഫേക് ആണെന്ന് ഇപ്പോള്‍ അഭിജിത്ത് പറയുന്നതായും ദില്‍ന ലൈവിലൂടെ വെളിപ്പെടുത്തി.
വൈക്കത്തുള്ള ലേക് റിസോര്‍ട്ടിലെ മാനേജരാണ് അഭിജിത്ത്. ദില്‍നയും അഭിജിത്തിന്റെ കൂടെ അവിടെ തന്നെയാണ് താമസം.
ദില്‍ന അല്‍ഫോന്‍സയുടെ ഫേസ്ബുക്ക് ലൈവ്
https://www.facebook.com/dilna.alphonsa/videos/1304462933016664/
ഇന്ന് ജാമ്യം നേടി വീട്ടില്‍ പോകാമെന്ന് കരുതിയിരുന്ന നടന് ദിലീപിന് ജാമ്യം അനുവദിക്കാതെയായതോടെ ദിലീപിന്റെ വീട്ടുകാരും ആരാധകരും സങ്കടത്തിലായി. പതിവില്‍ നിന്നും വ്യത്യസ്തമായി പുലര്‍ച്ചെ തന്നെ കുളിച്ചൊരുങ്ങി ജാമ്യം നേടി പുറത്തിറങ്ങാന്‍ കാത്തിരുന്ന ദിലീപിന് ജാമ്യം നിഷേധിച്ച വാര്‍ത്ത ഇടിത്തീയായി. മൂന്നാം തവണയും ജാമ്യം നിഷേധിച്ചതോടെ ദിലീപ് ഉടന്‍ പുറത്തിറങ്ങും എന്ന പ്രതിക്ഷ മങ്ങി.
വാര്ഡന്മാരാണു ജാമ്യം ഇല്ലെന്ന വിവരം ദിലീപിനെ ആദ്യം അറിയിച്ചത്. 10.20 ആയപ്പോഴേയ്ക്കും ദിലീപിനെ സുപ്രണ്ട് റൂമിലേയ്ക്കു വിളിപ്പിച്ചു. സുപ്രണ്ട് വിവരം അറിയിച്ചു എങ്കിലും ഒന്നും മിണ്ടാതെ ചോദിക്കാതെ പറഞ്ഞതൊക്കെ കേട്ടു നില്‍ക്കുകയായിരുന്നു ദിലീപ്.
ഇതിനിടയില്‍ അഭിഭാഷകന്റെ ഓഫീസില്‍ നിന്നു ജാമ്യം നിഷേധിച്ച വിവരം വിളിച്ച് അറിയിക്കുകയായിരുന്നു. സെല്ലിലേയ്ക്കു മടങ്ങിയ ദിലീപ് ആരോടും സംസാരിച്ചില്ല. ഇതു കണ്ടു സഹതടവുകാരും വളരെയധികം വിഷമിച്ചു എന്നു പറയുന്നു. സുപ്രണ്ടിന്റെ മുറിയില്‍ നിന്നു മടങ്ങിയെത്തിയ ദിലീപ് ഒരേ കിടപ്പിലായിരുന്നു. ഇടയ്ക്കു ഭിത്തിയില്‍ തലയിടിച്ചു നെറ്റി മുറിയുകയും ചെയ്തു. സഹതടവുകാരാണു ദിലീപിനെ സമാധാനിപ്പിക്കുന്നത്. അതേ സമയം പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരനെ സസ്പെന്‍ഡ് ചെയ്യാന്‍ സാധ്യതയുണ്ട് എന്നാണു സൂചന.
അപകടങ്ങളായാലും പ്രകൃതിദുരന്തങ്ങളായാലും ആഘോഷങ്ങളായാലും വിവാദങ്ങളായാലും ജോലിക്കിടെ അവര്‍ മറ്റൊന്നിലും ഇടപെടാന്‍ പാടില്ലെന്നൊരു ‘ചിന്ത’ ഇതുവരെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അപകടത്തില്‍പ്പെട്ട് കിടക്കുന്നയാളെ രക്ഷിക്കാനല്ല മറിച്ച് അതേ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനേ അവര്‍ ശ്രമിക്കൂ. എന്നാല്‍ കാലം മാറി. മാധ്യമപ്രവര്‍ത്തനത്തിന്റെ രീതികളും മാറി വരുന്നു. ലൈവ് റിപ്പോര്‍ട്ടിംഗിനോ അവതരണത്തിനോ ഇടയില്‍ സഹായിക്കേണ്ടവരെ സഹായിക്കണമെന്ന നിലപാടുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വന്നുതുടങ്ങി. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. വെള്ളത്തിലേക്ക് താഴ്ന്ന ലോറിയിലെ ഡ്രൈവറെ രക്ഷപ്പെടുത്താന്‍ തത്സമയ സംപ്രേഷണത്തിനിടെ റിപ്പോര്‍ട്ടറും ക്യാമറാമാനും ഇടപെട്ടതാണ് ഏറെ പ്രശംസയ്ക്ക് വഴിമാറിയത്. സംഭവം നടന്നത് ഹൂസ്റ്റണിലാണ്.
ഹാര്‍വി കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ പേമാരിയില്‍ 10 അടി വെളളത്തില്‍ മുങ്ങിപ്പോയ ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടത് റിപ്പോര്‍ട്ടറുടെ സമയോചിതമായ ഇടപെടലിലൂടെയാണ്.
വെള്ളത്തില്‍ മുങ്ങിയ ലോറി ഡ്രൈവറുടെ ദുരിതാവസ്ഥ തത്സമയം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു കെഎച്ച്ഒയു 11 ന്യൂസിന്റെ റിപ്പോര്‍ട്ടറും കാമറാമാനുമായ ബ്രാന്‍ഡി സ്മിത്ത് എന്ന റിപ്പോര്‍ട്ടറും കാമറാമാന് മരിയോ സാന്‍ഡോവലും. തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെയാണ് രക്ഷാ പ്രവര്‍ത്തകര്‍ ബോട്ടുമായി റോഡ്മാര്ഗ്ഗം പോവുന്നത് ഇരുവരുടെയും ശ്രദ്ധയില്‍ പെടുന്നത്. പൊടുന്നനെ ലൈവിലാണ് താനെന്ന കാര്യം മാറ്റി നിര്‍ത്തി മൈക്കുമേന്തി രക്ഷാ പ്രവര്‍ത്തക വാഹനത്തിന്റടുത്തേക്ക് ഓടുകയായിരുന്നു സ്മിത്ത്. കാമറാമാനും പുറകെ ഓടി.
പാലത്തിന് താഴെ ലോറി ഡ്രൈവര്‍ 10 അടി വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണെന്ന് സ്മിത്ത് അവരെ അറിയിച്ചു. ലോറി ഡ്രൈവറെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതെല്ലാം ചാനലും ലൈവായി നല്കി. ഇതേത്തുടര്‍ന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ ലോറി ഡ്രൈവറെ രക്ഷിക്കുന്നത്.
അടുത്തിടെ സിറിയന്‍ അഭയാര്‍ഥി ക്യാമ്പിലെ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ കുട്ടികളെ വാരിയെടുത്തോടുന്ന ഫോട്ടോഗഗ്രാഫറുടെ ചിത്രവും ശ്രദ്ധേയമായിരുന്നു.അബ്ദല്‍ ഖാദര്‍ ഹബാക്ക് എന്ന സിറിയന്‍ ഫോട്ടോഗ്രാഫറാണ് വെറും കാഴ്ച്ചക്കാരനായി നില്‍ക്കാതെ തന്റെ കാമറ മാറ്റിവെച്ച് ആംബുലന്‍സ് ലക്ഷ്യമാക്കി കുഞ്ഞുങ്ങളെയും വാരിയെടുത്ത് ഓടിയത്.
അമേരിക്കയെ വിറപ്പിച്ച ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഹൂസ്റ്റണ്‍ നഗരം ദുരിതക്കയത്തില്‍. നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകുന്ന ഇവിടെ രണ്ട് അണക്കെട്ടുകള്‍ കൂടി നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ഹൂസ്റ്റണ്‍ നഗരം തന്നെ മുങ്ങിയേക്കാവുന്ന തരത്തിലുള്ള വെള്ളപ്പൊക്കത്തിന് സാധ്യത ഉണ്ടായേക്കാമെന്ന് യുഎസ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയതോടെ കടുത്ത ഭീതിയിലാണ് നഗരം.
ചുഴലിക്കാറ്റും വെള്ളപ്പൊക്കവും നാശം വിതച്ചതോടെ ഇവിടുത്തെ മലയാളി കുടുംബങ്ങളും കടുത്ത ഭീതിയിലാണ്. നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകിയതോടെ ചീങ്കണ്ണികളും പാമ്പുകളുമൊക്കെ ഇവരുടെ താമസകേന്ദ്രങ്ങളില്‍ ഒഴുകിയെത്തിയതായാണ് റിപ്പോര്‍ട്ട്. പലരും ദിവസങ്ങളായി വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. ശേഖരിച്ചു വച്ച ഭക്ഷണവും തീരാറായി. റോഡുകളെല്ലാം തകര്‍ന്നു.
ഹൂസ്റ്റണ്‍ വാസിയായ പ്രശസ്ത നടന് ബാബു ആന്റണിയുടെ വീട്ടില്‍ ചീങ്കണ്ണിയും പെരുമ്പാമ്പും കയറിയതായി ബാബു ആന്റണിയുടെ സഹോദരന് തമ്പി ആന്റണി ഫെയ്സ്ബുക്കില്‍ ചിത്രം സഹിതം പോസ്റ്റ് ചെയ്തിരുന്നു. ബാബു ആന്റണിയും കുടുംബവും സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി മലയാളികള്‍ താമസിക്കുന്ന പ്രദേശമാണ് ഹൂസ്റ്റണ്‍.
തമ്പി ആന്റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
വെള്ളിയാഴ്ചയാണ് മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത്തില്‍ ഹാര്‍വി ചുഴലിക്കാറ്റ് ടെക്സാസ് തീരത്തെത്തിയത്. 50 വര്‍ഷത്തിനിടെ ടെക്സാസ് സംസ്ഥാനം നേരിടുന്ന വലിയ ചുഴലിക്കാറ്റാണിത്. ചുഴലിക്കാറ്റിന്റെ കരുത്ത് കുറഞ്ഞിട്ടുണ്ടെങ്കിലും ഇതേ തുടര്‍ന്നുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് ഇപ്പോള്‍ നാശം വിതയ്ക്കുന്നത്. പതിനായിരങ്ങളെയാണ് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിരിക്കുന്നത്.
ചലച്ചിത്ര താരം ബിജുമേനോന് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. വളാഞ്ചേരിക്ക് സമീപം വട്ടപ്പാറയില്‍ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍ വാഹനത്തിന് കേടുപാടുകള്‍ പറ്റിയെങ്കിലും ബിജുമേനോന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
തൃശൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബിജുമേനോന് സഞ്ചരിച്ച കാറിലും നിയന്ത്രണം വിട്ട് മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. വളാഞ്ചേരി പോലീസും ഹൈവേ പോലീസും ചേര്‍ന്ന് വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. രാത്രി ഏറെ വൈകി ബിജുമേനോന് മറ്റൊരു കാറില്‍ വീണ്ടും യാത്ര തിരിച്ചു.