Latest News

ദിലീപിന് വിനയായത് പണക്കൊതിയും പിശുക്കുമാണെന്ന വെളിപ്പെടുത്തലുമായി കേസുമായി ബന്ധമുള്ള പ്രമുഖന്‍. ക്വട്ടേഷന്‍ ഉറപ്പിച്ചത് 25 ലക്ഷം രൂപയ്ക്കായിരുന്നു. എന്നാല്‍ കരാറില്‍ ഇല്ലാത്ത കാര്യങ്ങളാണ് പള്‍സര്‍ സുനി ചെയ്തത്. നടിയെ മയക്കുമരുന്നുപയോഗിച്ച് ബോധം കെടുത്തിയതിനു ശേഷം നഗ്നദൃശ്യങ്ങള്‍ പകര്‍ത്താനായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ അവസരം മുതലെടുത്ത സുനി നടിയ്‌ക്കെതിരേ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.ബലാല്‍സംഗം ചെയ്യാനും ശ്രമിച്ചു. ഇതൊന്നും ക്വട്ടേഷനില്‍ ഇല്ലായിരുന്ന കാര്യങ്ങളായിരുന്നുവെന്നും ഇയാള്‍ പറയുന്നു

ക്വട്ടേഷനു ശേഷം ദിലീപ് സുനിയെ തള്ളിയത് പണം കൊടുക്കാനുള്ള മടി കൊണ്ടും പറഞ്ഞതിനപ്പുറമുള്ള പ്രവര്‍ത്തികള്‍ ചെയ്തതിലുള്ള ഭയം കൊണ്ടുമായിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്നു മനസിലാക്കിയപ്പോള്‍ പള്‍സര്‍ സുനിയ്ക്ക് ക്വട്ടേഷന്റെ ബാക്കിയായ 20 ലക്ഷത്തോളം രൂപ കൊടുക്കാന്‍ ദിലീപ് വിസമ്മതിക്കുകയായിരുന്നു.

കാരണം കേസില്‍ കിടക്കുന്ന പള്‍സറിന് പണം കൊടുക്കാന്‍ ചെന്നാല്‍ പിടിക്കപ്പെടും എന്നതായിരുന്നു കാരണം. അതിനാല്‍ പള്‍സര്‍ സുനിയെ തള്ളിക്കളയുകയേ ദിലീപിന് നിവൃത്തിയുണ്ടായിരുന്നുള്ളൂ. കേസില്‍ ദിലീപ് സഹായിക്കാനെത്തുമെന്നു വിചാരിച്ച പള്‍സര്‍ സുനിയ്ക്കു പിഴച്ചു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെടുന്നത്. പള്‍സറിന്റെ കൂട്ടാളികള്‍ പല തവണ പണമാവശ്യപ്പെട്ടിട്ടും ദിലീപ് വഴങ്ങിയില്ല. പണം കൊടുത്താല്‍ കുടുങ്ങുമെന്നുറപ്പായിരുന്നു. മാത്രമല്ല പണവും പോകും. എന്നാല്‍ അന്ന് ആവശ്യപ്പെട്ട പണം കൊടുത്തിരുന്നെങ്കില്‍ എല്ലാം കുറ്റവും സുനി ഏല്‍ക്കുമായിരുന്നെന്നാണ് ഇയാള്‍ പറയുന്നത്.

ദിലീപിന്റെ പണക്കൊതിയാണ് അദ്ദേഹത്തെ കുഴിയില്‍ ചാടിച്ചത്. താന്‍ പറഞ്ഞതല്ല സുനി ചെയ്തതെന്ന വാദമുയര്‍ത്തി ദിലീപ് ഒഴിയുകയായിരുന്നു. ദിലീപിന് ആവശ്യം ചില ദൃശ്യങ്ങള്‍ ആയിരുന്നു.അത് ഉപയോഗിച്ച് ചില സാമ്പത്തിക ഇടപാടുകള്‍ നടത്താനും നടിയെ ബ്ലാക്‌മെയില്‍ ചെയ്യാനും ദിലീപ് ലക്ഷ്യമിട്ടിരുന്നു.തന്റെ ആദ്യ വിവാഹം തകര്‍ത്തതിലുള്ള പകയും ദിലീപിന് നടിയോട് ഉണ്ടായിരുന്നു. ഇതും ക്വട്ടേഷന് കാരണമായെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് ഇയാള്‍ വെളിപ്പെടുത്തി.

രാമലീല റിലീസ് ചെയ്യുന്ന ദിവസം വനിതാ താരങ്ങൾ പണി മുടക്കുന്നു എന്ന തരത്തിൽ വാർത്തകൾ പടച്ച് വിട്ടവർക്ക് ശക്തമായ മറുപടിയുമായി ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. ഇതേ ദിവസം തന്നെയാണ് മഞ്ജുവാര്യർ ചിത്രം ഉദാഹരണം സുജാതയും റിലീസാകുന്നത്. എന്നാൽ അതൊന്നും പരിഗണിക്കാതെ തന്‍റെ നിലപാട് പ്രഖ്യാപിച്ചിരിക്കുകയാണ് മഞ്ജു.

രാമലീല സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പലയിടത്തുനിന്നും ഉയരുന്നുണ്ട്. തീയറ്റര്‍ കത്തിക്കണമെന്ന ആക്രോശത്തില്‍വരെയെത്തി അത്. പക്ഷേ ആ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പറയട്ടെ. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ ഒരാളല്ല,ഒരുപാടുപേരാണ്. അവര്‍ അതില്‍ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സര്‍ഗ്ഗവൈഭവമോ മാത്രമല്ല.

പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം. സിനിമ നന്നായി വിജയിക്കുമ്പോഴും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ യഥാര്‍ഥത്തില്‍ ആനന്ദിക്കുന്നത്. അത് പണത്തേക്കാള്‍ വലുതാണ് താനും. അതിനുവേണ്ടിയാണ് അവര്‍ രാപകലില്ലാതെ പ്രയത്‌നിക്കുന്നതും. സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്.

ഒരുപാടുപേരുടെ അന്നവും മരുന്നും പാഠപുസ്തകവുമെല്ലാമാണ്. സിനിമയെ തീയറ്ററുകളില്‍നിന്ന് അകറ്റിയാല്‍ ഈ വ്യവസായത്തില്‍ നിക്ഷേപിക്കാന്‍ നിര്‍മാതാക്കളുണ്ടാകില്ല. അതോടെ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്. അത് സംഭവിച്ചുകൂടാ. ‘രാമലീല’, ടോമിച്ചന്‍മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുണ്‍ഗോപി എന്ന നവാഗതസംവിധായകന്റേതുകൂടിയാണ്.

അതിലെ അഭിനേതാക്കളുടെ മുഖങ്ങള്‍ക്ക് നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവര്‍ക്കായി വച്ചുവിളമ്പിയ ക്രഡിറ്റ് കാര്‍ഡില്‍പോലും പേരുവരാത്തവരുടേയുമാണ്. സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ,കാലം നമുക്ക് മാപ്പുതരില്ല. ‘രാമലീല’ പ്രേക്ഷകര്‍ കാണട്ടെ…കാഴ്ചയുടെ നീതി പുലരട്ടെ.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്യാന്‍ പോലീസിനെ സഹായിച്ചത് ഒരു ശബ്ദരേഖ. നടി ആക്രമിക്കപ്പെട്ടതിനു ഒരു മാസം കഴിഞ്ഞപ്പോള്‍ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ കോമഡി നടനോട് ദിലീപ് നടത്തിയ സംഭാഷണങ്ങളാണ് പോലീസിന് പിടിവള്ളിയായത്. നടിയുമായുള്ള വൈരാഗ്യത്തെക്കുറിച്ച് ഈ സംഭാഷണത്തില്‍ ദിലീപ് സൂചിപ്പിക്കുന്നുണ്ട്. കോടതിയിലെത്തിയപ്പോഴെല്ലാം ദിലീപിന് ജാമ്യം ലഭിക്കാത്തതു ഈ തെളിവുകള്‍ പരിശോധിച്ചശേഷമായിരുന്നു.

നാലു മിനിറ്റിലേറെ നീളമുള്ള ശബ്ദരേഖയില്‍ താനും നടിയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. തന്റെ കുടുംബജീവിതം തകരാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയുടെ പ്രവൃത്തികളാണെന്നും ഇതില്‍ പറയുന്നു. ഈ ശബ്ദരേഖ തന്നെയാകും പോലീസും പ്രോസിക്യൂഷനും കോടതിയില്‍ നിര്‍ണായക തെളിവായി അവതരിപ്പിക്കുക. അതേസമയം, കേസിലെ അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നു പ്രത്യേക അന്വേഷണ സംഘം. കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ പ്രതി നടന്‍ ദിലീപിനു ജാമ്യം ലഭിക്കാനായി പോലീസ് ബോധപൂര്‍വം കുറ്റപത്രം വൈകിപ്പിക്കുമെന്ന ആരോപണം അന്വേഷണസംഘം തള്ളി.

ദിലീപ് അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ അവകാശ ജാമ്യം ലഭിക്കാന്‍ അവസരമൊരുങ്ങും. ദിലീപിനു ജാമ്യം ലഭിക്കാന്‍ മറ്റു വഴികളില്ലാത്ത സാഹചര്യത്തില്‍ കുറ്റപത്രം വൈകിപ്പിക്കാന്‍ പോലീസിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്ന ആരോപണം ശക്തമാണ്. ദിലീപ് അറസ്റ്റിലായി 90 ദിവസം തികയുന്നത് ഒക്ടോബര്‍ എട്ടിനാണ്. കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഈ ഫോണിലാണ്. ഈ സാഹചര്യത്തില്‍ 90 ദിവസം തികയും മുന്‍പു തെളിവെടുപ്പു പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിനു കഴിയില്ലെന്ന അനുമാനത്തിലാണു പ്രതിഭാഗത്തിന്റെ നീക്കങ്ങള്‍.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണ അടിക്കടി വിലത്തകര്‍ച്ച നേരിട്ട് സമീപകാലത്തെ ഏറ്റവും കുറവ് വില രേഖപ്പെടുത്തുകയും അനുദിനം പെട്രോള്‍ ഉത്പന്നങ്ങള്‍ക്ക് വന്‍തോതില്‍ വില വര്‍ധിക്കുന്ന വിരുദ്ധ പ്രതിഭാസമാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇതിന് കൂട്ട് നില്‍ക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി ദേശ വ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. അസംസ്‌കൃത എണ്ണ വില സമീപകാലത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടും വില്‍പന വിലയുടെ അന്‍പത് ശതമാനത്തോളം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും നികുതിയായി ഉപഭോക്താക്കളില്‍ നിന്ന് പിഴിഞ്ഞെടുക്കുന്ന നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു.

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ആസൂത്രിതമായി തകര്‍ത്ത നടപടിയില്‍ നിന്ന് കരകയറാനാവാതെ ഉഴലുന്ന കേന്ദ്ര സര്‍ക്കാര്‍ അന്യായമായി പിരിച്ചെടുക്കുന്ന നികുതി വരുമാനം വഴി നിത്യനിദാനം നടത്താമെന്ന് കരുതുന്നത് ആശാസ്യമല്ല. ചെയ്ത് പോയ തെറ്റ് ജനങ്ങള്‍ക്ക് മുന്‍പില്‍ ഏറ്റ് പറഞ്ഞ് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് അടിയന്തിരമായി ആരായേണ്ടത്. വസ്തുതകളെ കണ്ടില്ലെന്ന് നടിച്ച് പെട്രോളടിക്കുന്നവരെയെല്ലാം പണക്കാരാണ് എന്ന മട്ടില്‍ കേന്ദ്ര മന്ത്രിമാര്‍ പോലും പ്രസ്ഥാവനയിറക്കുന്നത് തീര്‍ത്തും അപഹാസ്യമാണ്.

കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി കേന്ദ്ര സര്‍ക്കാര്‍ മാറിയതായി അധ്യക്ഷത വഹിച്ച സംസ്ഥാന കണ്‍വീനര്‍ അഡ്വ.സി.ആര്‍.നീലകണ്ഠന്‍ വിലയിരുത്തി. ആം ആദ്മി പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും സെപ്തംബര്‍ 22 ന് തുടക്കം കുറിക്കുന്ന സമരത്തിന്റെ ഭാഗമായി തിരുവന്തപുരത്ത് ആം ആദ്മി പാര്‍ട്ടി സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം നടത്താനും തീരുമാനിച്ചു.

22ന് ആരംഭിക്കുന്ന സമരം 30 ആം തീയതി വരെ വിവിധ ജില്ല കേന്ദ്രങ്ങളിലും അരങ്ങേറും. സമര സമാപനത്തോടനുബന്ധിച്ച് ജനജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി സംസ്ഥാന തലത്തില്‍ പ്രതിഷേധ സംഗമം നടത്തുമെന്നും തീരുമാനിച്ചു. സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വിനോദ് മേക്കോത്ത്, ഷൗക്കത്തലി എരോത്ത്, കാര്‍ത്തികേയന്‍ ദാമോദരന്‍, ഷൈബു മഠത്തില്‍, കെ.എസ്.പത്മകുമാര്‍, ജാഫര്‍ അത്തോളി, വി.പി.സൈതലവി എന്നിവര്‍ പങ്കെടുത്തു.

ന്യൂഡല്‍ഹി: അസാധാരണമായ ഒരു ഹര്‍ജിക്ക് ദൈവത്തിന് മാത്രമേ പരിഹാരം കാണാനാകൂ എന്ന് സുപ്രീം കോടതി. ഇന്ത്യയില്‍ നിന്ന് കൊതുകുകളെ പൂര്‍ണ്ണമായും നിര്‍മാര്‍ജനം ചെയ്യണമെന്നായിരുന്നു ഹര്‍ജി. ഞങ്ങള്‍ ദൈവങ്ങളല്ല. ദൈവത്തിന് മാത്രം ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങളോട് ആവശ്യപ്പെടരുത് എന്ന മറുപടിയാണ് ഹര്‍ജി പരിഗണിച്ച കോടതി നല്‍കിയത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകമൊട്ടാകെ 72,55,000 ആളുകള്‍ കൊതുകുകള്‍ മൂലം കൊല്ലപ്പെടുന്നതായി ഹര്‍ജിക്കാരന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ മാരക ജീവികളായ കൊതുകുകളെ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിക്കാരന്‍് ആവശ്യപ്പെട്ടു.

എന്നാല്‍ കൊതുകിന്റെ കാര്യത്തില്‍ കോടതിനിര്‍ദേശത്തിലൂടെ ഒന്നും ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഓരോ വീട്ടിലും എത്തി കൊതുകുകളെ ഇല്ലാതാക്കണമെന്ന് പറയാന്‍ കോടതിക്ക് സാധിക്കില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ആരോപണങ്ങളുമായി പി.സി ജോര്‍ജ് എം.എല്‍.എ. കേസില്‍ നടന്‍ ദിലീപിനെ കുടുക്കിയത് സിനിമാ കുടുംബത്തില്‍ നിന്നുള്ള അഹങ്കാരിയായ യുവ നടനാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു. അതേസമയം ഈ നടന്റെ പേര് പറയാന്‍ പി.സി ജോര്‍ജ് തയ്യാറായില്ല.

ഫഹദ് അല്ല. പൃഥിരാജ് ആണോ എന്ന ചോദ്യത്തിന് പി.സി ജോര്‍ജ് ചിരിച്ചൊഴിഞ്ഞു. പൃഥ്വിക്ക് ദിലീപിനെ കുടുക്കേണ്ടതിന്റെ ആവശ്യം എന്താണെന്ന് ചോദ്യത്തിന് അത് പിന്നീട് തെളിയുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

മംഗളം ടെലിവിഷന്റെ ഹോട്ട് സീറ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. പി.സി ജോര്‍ജ്. അതേസമയം പൃഥിരാജിന്റെ പേര് പറയാത്തത് കേസ് ഭയന്നാണോ എന്ന ചോദ്യത്തിന് അല്ല എന്നും. ദിലീപിനെതിരായ ഗൂഢാലോചനയില്‍ നടന് വ്യക്തമായ പങ്കുണ്ടെന്നും പി.സി ജോര്‍ജ് ആരോപിക്കുന്നു. ദിലീപിന് മുന്നില്‍ ഈ നടന്‍ ഒന്നുമല്ല. അതിനാല്‍ ദിലീപിനെ ഒതുക്കാന്‍ ഇയാള്‍ ആഗ്രഹിക്കുന്നുവെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെയും പി.സി ജോര്‍ജ് ആരോപണം ഉന്നയിച്ചു. ശ്രീകുമാര്‍ മേനോന്‍ ആട്, മാഞ്ചിയം തട്ടിപ്പ് കേസിലെ പ്രതിയായിരുന്നു എന്നാണ് പി.സി ജോര്‍ജിന്റെ ആരോപണം. കേരളത്തിലെ ജനം ഇക്കാര്യം അറിയട്ടെ. ദിലീപിന്റെ കുടുംബം കലക്കിയത് ശ്രീകുമാര്‍ മേനോനാണ്. തന്റെ ആരോപണം തെറ്റാണെങ്കില്‍ ശ്രീകുമാര്‍ മേനോന്‍ കേസ് കൊടുക്കട്ടെ. കേസ് കൊടുത്താല്‍ താന്‍ ആരോപണം തെളിയിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

കേസില്‍ തുടക്കം മുതല്‍ ദിലീപിനൊപ്പം നില്‍ക്കുന്ന ജനപ്രതിനിധിയാണ് പി.സി ജോര്‍ജ്. അന്വേഷണ സംഘത്തിനെതിരെയും സര്‍ക്കാരിനെതിരെയും പി.സി ജോര്‍ജ് ആഞ്ഞടിച്ചിരുന്നു. ദിലീപിന്റെ ജാമ്യഹര്‍ജിയിലും ശ്രീകുമാര്‍ മേനോനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുതയുണ്ട്. തന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും എ.ഡി.ജി.പി ബി. സന്ധ്യയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ദിലീപ് തന്റെ ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ കാബ് സര്‍വീസായ യൂബര്‍ ടാക്‌സിക്ക് ലണ്ടനില്‍ സര്‍വീസ് നടത്തുന്നതിനുള്ള അനുമതി റദ്ദാക്കി. ലൈസന്‍സ് റദ്ദാക്കിയ നടപടി സെപ്റ്റംബര്‍ 30ന് പ്രാബല്യത്തില്‍ വരും. ട്രാന്‍സ്‌പോര്‍ട്ട് ഓഫ് ലണ്ടന്റെ പുതിയ തീരുമാനം 40,000 ഡ്രൈവര്‍മാരെയും 3.5 ദശലക്ഷം യാത്രക്കാരെയും പ്രതികൂലമായി ബാധിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിലക്കിനെതിരെ യൂബറിന് 21 ദിവസത്തിനകം അപ്പീല്‍ നല്‍കാം. എന്നാല്‍, ഇക്കാര്യത്തെ കുറിച്ച് സര്‍ക്കാര്‍ അധികൃതര്‍ ഒന്നും പ്രതികരിച്ചിട്ടില്ല. അപ്പീലിലൂടെ വിലക്ക് മാറ്റിയാല്‍ യൂബര്‍ കമ്പനിക്ക് സര്‍വീസ് തുടരാന്‍ സാധിക്കും. ലണ്ടനിലെ തൊഴിലാളി സംഘടനകള്‍, നിയമസമാജികര്‍, പരമ്പരാഗത ബ്ലാക് കാബ് ഡ്രൈവര്‍മാര്‍ എന്നിവര്‍ യൂബറിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ യൂബര്‍ ടാക്‌സി സര്‍വീസ്.

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെതിരെ ജനവികാരം തിരിഞ്ഞിരിക്കുന്ന അവസരത്തിലാണ് രാമലീല തിയറ്ററില്‍ എത്തുന്നത്.

ചിത്രത്തിന് വമ്പന്‍ റീലിസൊരുക്കി മികച്ച കളക്ഷന്‍ റെക്കോര്‍ഡ് നേടുക എന്ന ലക്ഷ്യമാണ് ടോമിച്ചന്‍ മുളകുപാടം പയറ്റാന്‍ പോകുന്നതെന്നാണ് വിവരം. എന്നാല്‍ എല്ലാം തകിടം മറിച്ച് സിനിമക്കെതിരെ വനിതാ സംഘടനകള്‍ തിരിഞ്ഞത് രാമലീലയെ ബാധിക്കുമോ എന്ന സംശയത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

യുവനടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് നായകനാവുന്ന രാമലീല എന്ന സിനിമയുമായി ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. രാമലീലയെ പ്രോത്സാഹിപ്പിക്കണമെന്ന് വാദിക്കുന്നവരും സഹപ്രവര്‍ത്തകയെ ആക്രമിച്ച നടന്‍ നായകനാവുന്ന സിനിമ ഒരു കാരണവശാലും കാണരുതെന്ന് വാദിക്കുന്നവരുമുണ്ട്. ഈ വിഷയത്തില്‍ മലയാള സിനിമയിലെ വനിതാകൂട്ടായ്മയുടെ അഭിപ്രായം എന്താണെന്നറിയാനാണ് മലയാളികള്‍ മുഴുവന്‍ കാത്തിരുന്നത്.

ഇപ്പോഴിതാ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കികൊണ്ട് വനിതാ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നു. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് നായകനായ രാമലീലയ്ക്കെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് വനിതാ കൂട്ടായ്മ. രാമലീലയുടെ റിലീസ് ദിവസമായ സെപ്റ്റംബര്‍ 28 ന് പ്രതിഷേധം സംഘടിപ്പിക്കാനാണ് വനിതാ കൂട്ടായ്മയുടെ നീക്കമെന്നാണ് സൂചനകള്‍. അന്നേ ദിവസം ഷൂട്ടിംഗ് ഉള്‍പ്പെടെ റദ്ദാക്കി പ്രധാനപ്രവര്‍ത്തകരെല്ലാം കൊച്ചിയില്‍ സംഘടിക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രതിഷേധം ഏതു രീതിയില്‍ ഉള്ളതാണെന്ന വിവരം ലഭ്യമാക്കിയിട്ടില്ല

നടി ആക്രമണക്കേസില്‍ ഒരു രക്തസാക്ഷിയുണ്ടെന്നും എതിരെ പറയുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു വധ ഭീഷണിയുണ്ടെന്നും തന്നെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സംവിധായകന്‍ ആലപ്പി അഷറഫ്. പ്രമുഖ മലയാളം ന്യൂസ് ചാനലിന്റെ ടോക് ഷോയിൽ ആണ് ആലപ്പി അഷറഫ് ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വീടിന്റെ മതില്‍ ചാടിക്കടന്ന് രണ്ടുപേര്‍ ഒരു വിദേശ ബ്രീഡ് നായയെ കമ്പിവടികൊണ്ട് അടിച്ചു കൊന്നു. തനിക്ക് ആക്രമണ ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പി അഷറഫിന്റെ വാക്കുകള്‍:
‘‘അങ്കമാലി എറണാകുളം ഷട്ടില്‍ സര്‍വീസ് അഞ്ചാം വാരത്തിലേയ്ക്ക് കടക്കുകയാണ്. ഇപ്പോള്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇനി സ്വീകരിക്കില്ലെന്ന് കോടതികള്‍ നോട്ടിസ് ബോര്‍ഡില്‍ ഇടേണ്ട അവസ്ഥയാണുള്ളത്. കേസില്‍ സാഹചര്യത്തിന്റെ മാറ്റം ഉണ്ടായിട്ടില്ല എന്നു പറയാനാവില്ല. കാരണം ഒരു മാധ്യമപ്രവര്‍ത്തകനായ പെല്ലിശേരിയെ ഒക്ടോബര്‍ രണ്ടിന് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ബൈജു കൊട്ടാരക്കരയുടെ വീട്ടില്‍ രണ്ടുപേര്‍ ചാടിക്കടന്ന് ഒരു വിദേശ ബ്രീഡ് നായയെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊന്നിട്ടുണ്ട്. കേസിലെ ആദ്യത്തെ രക്തസാക്ഷിയാണ് ആ നായ. ഒന്നുമറിയാത്ത ആ പാവം മൃഗത്തെ കൊലപ്പെടുത്തി. എനിക്ക് ഭീഷണിയുണ്ട്. അവര് വക്കീലന്‍മാരെ മാറ്റുന്നു. കോടകളില്‍ മാറിമാറി പോകുന്നു. ബഞ്ച് മാറ്റിക്കിട്ടുമോ എന്ന് നോക്കുന്നു. മൂന്ന് വക്താക്കള്‍ ഇനി ചാനലില്‍ ഇരിക്കേണ്ട എന്ന് പുതിയ വാര്‍ത്തയും വന്നിട്ടുണ്ട്. ഇങ്ങനെയെല്ലാം സാഹചര്യങ്ങളില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്.’’

ദിലീപ് ഒരിക്കലും പുറത്തിറങ്ങരുത് എന്ന ലക്ഷ്യത്തോടെ നിയമ ഉപദേശകരും ദിലീപിനൊപ്പം നിൽക്കുന്നവരും തീരുമാനിച്ചുറപ്പിച്ചപോലെ ഗൂഢമായ നീക്കം നടക്കുന്നു .മണ്ടൻ നിയമപോരാട്ടം എന്നും വിലയിരുത്തുന്നു. ഗൂഡാലോചന കേസിൽ പണ്ടേ പിയൂറത്തിറാമായിരുന്ന ദിലീപിനെ കൂടെ നിൽക്കുന്നവർ ചതിക്കുന്നു -നിയമോപദേശകർ ചതിക്കുന്നു എന്നും ആരോപണം .നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യത്തിന് തടസം നില്‍ക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെന്ന് ആക്ഷേപം.ദിലീപിനെ അനുകൂലിക്കുന്നവരാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ ദിലീപിനെതിരേ ഗൂഢാലോചന നടത്തിയവരിലും ബിനീഷ് ഉണ്ടെന്ന ആക്ഷേപം ശക്തമായിരുന്നു. എന്നാല്‍ ഇതിനു വ്യക്തമായ തെളിവൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ കാവ്യ ബിനീഷിന്റെ പേര് പരാമര്‍ശിച്ചതോടെയാണ് ഇക്കാര്യം വീണ്ടും ചര്‍ച്ചയായത്. സിനിമയില്‍ ദിലീപിനെതിരേ നീക്കം നടത്തുന്ന വിഭാഗത്തിലെ പ്രമുഖനും ബിനീഷ് ആണെന്നാണ് വിവരം.

കാവ്യയുടെ ജാമ്യഹര്‍ജി കോടതിയുടെ പരിഗണനയ്‌ക്കെത്തിയതോടെ ബിനീഷിന്റെ പങ്കും ചോദ്യചിഹ്നമായി. ഇത് ബിനിഷിന്റെ വൈരാഗ്യം കൂട്ടിയെന്നും കാവ്യയ്ക്കും ദിലീപിനുമെതിരേ കൂടുതല്‍ ശക്തമായി നീങ്ങാന്‍ കാരണമായെന്നുമാണ് വിലയിരുത്തല്‍. കേസില്‍ അടുത്ത മാസം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാഞ്ഞത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം അഴിക്കുള്ളിലുള്ള ദിലീപിനെ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും മാത്രമേ സന്ദര്‍ശിക്കാനാകൂ. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ജിയില്‍ അധികൃതര്‍ക്ക് ഡിജിപി ശ്രീലേഖ നല്‍കി. ഇന്ന് ജയിലിലെത്തിയ ദിലീപിന്റെ സുഹൃത്തുകള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ താരസംഘടനയിലെ പ്രമുഖരുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതായി സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിനിമാക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കേസുമായി നേരിട്ട് ബന്ധമുള്ള ആര്‍ക്കും ദിലീപുമായി ഇനി സംസാരിക്കാനാവില്ലെന്നാണ് സൂചന. ഫലത്തില്‍ ഭാര്യ കാവ്യാ മാധവനുമായി പോലും ദിലീപിന് കാണാനോ സംസാരിക്കാനോ പറ്റാത്ത സ്ഥിതി വിശേഷം ഉണ്ടാകും.

ഇന്ന് മുതലാണ് ദിലീപിന്റ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ന് ആലുവ ജയിലിലെത്തിയ സന്ദര്‍ശകര്‍ക്ക് ജയില്‍ സൂപ്രണ്ട് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേസില്‍ ജാമ്യം കിട്ടാന്‍ സാധ്യതയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇതിനിടെ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനും പൊലീസ് നീക്കം തുടങ്ങി. സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് സിനിമാ മേഖലയിലെ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. വമ്പന്‍ സ്രാവെന്ന് പൊലീസ് സംശയിക്കുന്ന ആളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. നേരത്തെ നാദിര്‍ഷായും കാവ്യാ മാധവനും ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. അതിന് ശേഷം പൊലീസിന്റെ ചോദ്യം ചെയ്യലുമായി നാദിര്‍ഷാ സഹകരിച്ചില്ല. ആശുപത്രിയില്‍ അഡ്മിറ്റാവുകയും ചെയ്തു. കേസില്‍ സാക്ഷിയോ പ്രതിയോ ആകാനുള്ള ആരേയും റിമാന്‍ഡ് പ്രതികളെ കാണിക്കരുതെന്നാണ് ചട്ടം. ഇത് ലംഘിച്ച് കാവ്യയും ജയിലിലെത്തി. ഇതിനൊപ്പം ഗണേശ് കുമാര്‍ അടക്കമുള്ളവര്‍ ദിലീപിനെ ജയില്‍ സന്ദര്‍ശനത്തിന് ശേഷം കുറ്റവിമുക്തനാക്കിയതും ചര്‍ച്ചയായി.

ഈ സാഹചര്യത്തില്‍ ജയില്‍ വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് കോടതിയുടെ ശ്രദ്ധയില്‍ സന്ദര്‍ശക ബാഹുല്യം കൊണ്ടു വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജയില്‍ വകുപ്പ് നിയന്ത്രണത്തിന് അവസരമൊരുക്കുന്നത്. ജയിലില്‍ നിന്ന് മൂന്ന് നമ്പരുകളിലേക്ക് ദിലീപിന് ഫോണ്‍ ചെയ്യാന്‍ അവസരമുണ്ട്. ഇങ്ങനെ കാവ്യയുടെ പിറന്നാള്‍ ദിനം ഭാര്യയുമായി ദിലീപ് സംസാരിച്ചിരുന്നു. ഇതും ചട്ടവിരുദ്ധമാണെന്ന അഭിപ്രായം സജീവമാണ്. ഈ സാഹചര്യത്തില്‍ കാവ്യയെ വിളിക്കരുതെന്നും ദിലീപിനോട് പറയും. എന്നാല്‍ വീട്ടിലേക്ക് വിളിക്കുമ്പോള്‍ ഫോണ്‍ കൈമാറി കാവ്യക്ക് എടുത്താല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ജയില്‍ അധികൃതരും പറയുന്നു. ഏതായാലും ജയിലിനുള്ളില്‍ വന്ന് കാവ്യയ്ക്ക് ഇനി ദിലീപിനെ കാണാനാകില്ല.

RECENT POSTS
Copyright © . All rights reserved