വിഡിയോ എവിടെവച്ചാണ് ഷൂട്ട് ചെയ്തതിനെക്കുറിച്ച് വ്യക്തതയില്ല. കഴിഞ്ഞ ഒരു വർഷമായി ഭീകരരുടെ പിടിയിലാണ് ഫാ.ടോം. 2016 മാർച്ചിലാണ് യെമനിൽനിന്നും ഭീകരർ ഫാ.ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയത്. ഒപ്പമുണ്ടായിരുന്നവരെ കൊലപ്പെടുത്തിയതിനുശേഷമാണ് ഫാ.ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഭീകര സംഘടനയും ഏറ്റെടുത്തിട്ടില്ല. തട്ടിക്കൊണ്ടു പോകലിനു പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ചും വ്യക്തതയില്ല. ഇതിനു മുൻപും സഹായം അഭ്യർഥിച്ചുളള ഫാ.ടോമിന്റെ വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്. കോട്ടയം പാല രാമപുരം സ്വദേശിയാണ് ഫാ.ടോം ഉഴുന്നാൽ.