സോളർ കൂട്ട നടപടികളോടനുബന്ധിച്ച് പോലീസ് അറസ്റ്റ് ചെയ്‌താല്‍ ജാമ്യത്തിനു ശ്രമിക്കാതെ ജയിലില്‍ കഴിഞ്ഞു തന്നെ കേസിനെ നേരിടാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആലോചന . അറസ്റ്റിന്‍റെ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ലെന്നാണ് ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കളുടെ നിലപാട് . പകരം കേസിന്‍റെ മെറിറ്റിനെയും പോലീസ് നടപടിയെയും കോടതിയില്‍ ശക്തമായി നേരിടാനാണ് നേതാക്കളുടെ നീക്കം .
സരിതയുടെ പല തവണയായി പുറത്തു വിട്ടിട്ടുള്ള കത്തുകളും ചാനലുകള്‍ക്ക് മുന്‍പില്‍ നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകളും കോടതിയ്ക്ക് മുന്നില്‍ കൊണ്ടുവരും . അത്തരം കാര്യങ്ങളില്‍ കൂടി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കേസില്‍ ശക്തമായി ഇടപെടാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആലോചന . അറസ്റ്റ് ചെയ്‌താല്‍ പോലീസോ കോടതിയോ സ്വമേധയാ ഇടപെടും വരെ ജയിലില്‍ കഴിയാനാണ് തീരുമാനം . സോളാര്‍ കമ്പനിയുടെ യഥാര്‍ത്ഥ ഉടമ മുന്‍ മന്ത്രി കെ ബി ഗണേഷ്കുമാര്‍ ആണെന്ന ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ നല്‍കിയ മൊഴി ഈ കേസില്‍ ശക്തമായി ഉന്നയിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആലോചിക്കുന്നത് .
സരിതയ്ക്കുവേണ്ടി ഗണേഷ്കുമാര്‍ ചില നേതാക്കളെ ഫോണില്‍ വിളിച്ചിട്ടുള്ള കാര്യം കോടതിയില്‍ ഉന്നയിക്കാന്‍ തന്നെയാണ് ഇവരുടെ നീക്കം . ഇത് അണിയറയില്‍ നിന്നും കളിപ്പിക്കുകയും കളി കാണുകയുമായിരുന്ന ചിലരെ കേസില്‍ ഉള്‍പ്പെടുത്താന്‍ സഹായകമാകും എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള നിയമോപദേശം . സോളാര്‍ നായിക കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള പലരെയും കുറിച്ച് മുന്‍പ് വ്യത്യസ്ത അഭിപ്രായങ്ങള്‍ അവര്‍ തന്നെ ചാനലുകളില്‍ പറഞ്ഞിട്ടുണ്ട് . ഉമ്മന്‍ചാണ്ടി , കെ സി വേണുഗോപാല്‍ , ജോസ് കെ മാണി ഉള്‍പ്പെടെയുള്ളവരെ സംബന്ധിച്ച് പരാതിക്കാരി ചാനലുകളില്‍ പറഞ്ഞിട്ടുള്ളത് അവര്‍ തന്നെ ഉപദ്രവിച്ചിട്ടില്ല , അങ്ങനെ പറഞ്ഞുണ്ടാക്കുന്നത് പി സി ജോര്‍ജും മറ്റും ചേര്‍ന്നാണ് എന്നാണ് . അതൊക്കെ കോടതിയില്‍ ഉന്നയിക്കപെടും .
കൂടാതെ സിപിഎമ്മിലെ ഉന്നതനായ മുന്‍ മന്ത്രി 10 കോടി ആവശ്യപെട്ടെന്നും റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകന്‍ അതിനായി സ്വാധീനിച്ചെന്നുമുള്ള സോളാര്‍ നായികയുടെ വെളിപ്പെടുത്തലും നേതാക്കള്‍ കോടതിയ്ക്ക് മുന്നില്‍ വയ്ക്കും. ആര്‍ ബാലകൃഷ്ണപിള്ള ഇവരുടെ കത്തിനെക്കുറിച്ചു മുന്‍പ് നടത്തിയിട്ടുള്ള ചാനല്‍ സംഭാഷങ്ങണളിലെ ദൃശ്യങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ ഈ കേസ് രാഷ്ട്രീയമായി ഉപയോഗിക്കപെട്ടു എന്ന്‍ സ്ഥാപിക്കാന്‍ വേണ്ടി കോടതിയില്‍ ഹാജരാക്കും . ഇക്കാര്യം അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും രാഷ്ട്രീയ താല്പര്യങ്ങള്‍ ഉള്ള കേസായതിനാല്‍ കോടതി നേരിട്ട് അന്വേഷണ പുരോഗതി വിലയിരുത്തണമെന്നും നേതാക്കള്‍ ആവശ്യപെട്ടെക്കും.
കേസിന്‍റെ മെറിറ്റിനെ തന്നെ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന പല അനുകൂല സാഹചര്യങ്ങളും ഈ കേസില്‍ ഉണ്ടെന്ന വിലയിരുത്തലാണ് അഭിഭാഷകര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത് . അതേസമയം കേസില്‍ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയാലും തിരക്കിട്ട് അറസ്റ്റിനുള്ള രാഷ്ട്രീയാനുമതി ഈ ഘട്ടത്തിലുണ്ടാകില്ലെന്ന സൂചനയാണു സിപിഎം നേതാക്കളും ഭരണകേന്ദ്രങ്ങളും പുറത്തുവിടുന്നത് . നിലവില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ജനവികാരം സോളാര്‍ നായികയ്ക്ക് എതിരാണെന്നതിനാല്‍ വളരെ കരുതലോടെ മാത്രം കേസുമായി മുന്നോട്ടുപോയാല്‍ മതിയെന്ന നിര്‍ദേശമാണ് പാര്‍ട്ടി നേതൃത്വത്തിനും ഉള്ളത് . ജനവികാരം സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനു ഘടക വിരുദ്ധമാണ് .
ദിനം പ്രതി ചാനലുകളില്‍ പ്രത്യക്ഷപെട്ടു പരസ്പര സമ്മതത്തോടെ മറ്റു പലരുമായും ബന്ധപെട്ടിട്ടുള്ള കാര്യം ഇര തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത് വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള സ്ത്രീ സമൂഹത്തില്‍ ഇവര്‍ക്കെതിരെ കടുത്ത എതിര്‍പ്പിനു കാരണമായിട്ടുണ്ട് . ഇത് സര്‍ക്കാരിനെയും തിരിഞ്ഞു കുത്തിയിട്ടുണ്ട് . അതിനാല്‍ അറസ്റ്റ് നടപടികളിലേയ്ക്ക് നീങ്ങുന്നത് കരുതലോടെ തന്നെയാകും . മാത്രമല്ല ആരോപണ വിധേയരായ നേതാക്കള്‍ എല്ലാം വലിയ തോതില്‍ ജനപിന്തുണ ഉള്ളവരാണ് .
ഈ കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു വൈകാതെ അന്വേഷണം ആരംഭിച്ചാല്‍ ജാമ്യമില്ലാത്ത 376–ാം വകുപ്പ് പ്രകാരമായതിനാൽ വേണമെങ്കിൽ അറസ്റ്റ് ചെയ്യാം. വൈദ്യപരിശോധന ആവശ്യമായതിനാൽ അറസ്റ്റ് വേണ്ടിവരികയും ചെയ്യാം. പക്ഷെ ഈ കേസിലെ ഇരയുടെ കാര്യത്തില്‍ അതൊക്കെ ജനമധ്യത്തില്‍ വലിയ അപഹാസ്യ സംഭവങ്ങളായി മാറും . അതിനാല്‍ മാനഭംഗത്തിനിരയാകുന്ന സ്ത്രീയുടെ പരാതിയിന്മേൽ സ്വീകരിക്കുന്ന ഇത്തരം നടപടിക്രമങ്ങള്‍ ഇപ്പോഴത്തെ കേസിൽ പാലിക്കാനാകുമോയെന്ന സംശയം ശക്തമാണ് .
എഫ്ഐആർ റജിസ്റ്റർ ചെയ്താൽ പ്രതിയാക്കപ്പെട്ടവർക്ക് അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാം. സ്ത്രീയുടെ പരാതിയുടെ മാത്രം അടിസ്ഥാനത്തിലുള്ള പൊലീസ് നടപടിയെന്നു പരാതിപ്പെട്ട് എഫ്ഐആർ റദ്ദാക്കാൻ ആവശ്യപ്പെടാം. ആ സാധ്യത കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിക്കും . എന്നാല്‍ അതിനൊപ്പം ജാമ്യത്തിന് ശ്രമം ഉണ്ടാകില്ല . പകരം ഈ കേസ് സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള തന്ത്രമായിരിക്കും അവര്‍ പയറ്റുക എന്നാണ് സൂചന .
ഗണേഷ് കുമാര്‍ ആകെ അങ്കലാപ്പിലാണ്. പണ്ട് മന്ത്രി സ്ഥാനം കളയിപ്പിച്ച അതേ സംഭവ വികാസങ്ങളാണ് ഒരിക്കല്‍ കൂടി ഗണേഷ് കുമാറിനെ വീണ്ടും കുരുക്കിലാക്കുന്നത്. ഗണേഷും സരിതയും തമ്മിലുള്ള വീഡിയോ പുറത്തു വിടുമെന്നാണ് സോളാര്‍ നായകന്‍ ബിജു രാധാകൃഷ്ണന്‍ പറയുന്നത്. മാത്രമല്ല മുമ്പ് മന്ത്രിയായിരുന്നപ്പോഴുള്ള വിവാദ തേക്കടി യാത്രയും പൊങ്ങി വരുന്നുണ്ട്. ദിലീപിനനുകൂലമായി സംസാരിച്ച് ആവശ്യമില്ലാത്തെ മമ്മൂട്ടിയെ ബലി കൊടുത്തതിന്റെ കലിപ്പില്‍ മമ്മൂക്ക ഫാന്‍സും ഇത് ആഘോഷിക്കാനൊരുങ്ങുകയാണ്. ബിജു രാധാകൃഷ്ണനാണെന്നാണ് പറയുന്നത്. തന്റെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തുന്നുവെന്ന് പറഞ്ഞ് മന്ത്രി വസതിയില്‍ കയറി ഗണേഷിനെ തല്ലിയത് താനാണെന്ന് ബിജു തന്നെ വെളുപ്പെടുത്തിയിട്ടുണ്ട്. അതോടെയാണ് ഗണേഷ് തന്റെ കൈ തല്ലിയൊടിച്ചെന്ന് പറഞ്ഞ് യാമിനി തങ്കച്ചി രംഗത്തെത്തിയത്. പണം കൊടുത്ത് ആ കേസൊതുക്കാന്‍ ശ്രമിച്ചെങ്കിലും മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. അവസാനം അവരുടെ വിവാഹ മോചനവും നടന്നു.
_copy.jpg)
പിന്നീടാണ് സരിതാ കേസ് വലിയ ഭൂകമ്പമായി മാറിയത്. ഇതിനിടെ സരിതയുടെ കത്ത് പുറത്ത് വരികയും അന്നത്തെ മന്ത്രിമാര്‍ കൂട്ടത്തോടെ വെട്ടിലാകുകയും ചെയ്തു. ഈ കത്ത് ബാലകൃഷ്ണ പിള്ളയ്ക്ക് കിട്ടി. സരിതയുടെ കത്തിനു പിന്നില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയാണെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും പറഞ്ഞു. ഇങ്ങനെ എല്ലാം നടന്നു കൊണ്ടിരുന്നപ്പോള്‍ തെരഞ്ഞെടുപ്പ് വന്നു. ഇനിയും യുഡിഎഫില്‍ നിന്നാല്‍ കരുങ്ങുമെന്ന് കണ്ട് ഗണേഷ് കുമാര്‍ സിപിഎം സഹയാത്രികനായി മത്സരിച്ച് ജയിച്ചു. ഇടതു പക്ഷത്തിന്റെ തണലില്‍ വളരുന്നെങ്കിലും ഇടതുപക്ഷത്തെ വെട്ടിലാക്കുന്ന പ്രവര്‍ത്തനമാണ് ഗണേഷ് കുമാര്‍ നടത്തുന്നത്. അമ്മയുടെ വേദിയില്‍ ഗണേഷ് കുമാര്‍ നടത്തി പ്രസ്താവനയും തുടര്‍ന്ന് ദിലീപിനെ ജയിലില്‍ പോയ്ക്കണ്ട് വിവാദ പ്രസ്താവന നടത്തിയതും പാര്‍ട്ടിയെ വെട്ടിലാക്കി. ഇതിനിടെയാണ് സിപിഎം നേതാക്കളുടെ ഉറ്റ ചങ്ങാതിയായ മമ്മൂട്ടിയ്‌ക്കെതിരെ ഗണേഷ് കുമാര്‍ ആഞ്ഞടിച്ചത്. മമ്മൂട്ടിയാണ് ദിലീപിനെ പുറത്താക്കിയതെന്ന് ഗണേഷ്‌കുമാര്‍ വരുത്തിത്തീര്‍ത്തു. ഇത് ദിലീപ് ഫാന്‍സിന്റെ കൈയ്യടി കിട്ടിയിരുന്നെങ്കിലും മമ്മൂട്ടി ഫാന്‍സുകാരെ വല്ലാതെ ചൊടിപ്പിച്ചു. തരം കിട്ടുമ്പോള്‍ പണി കൊടുക്കാനായി അവര്‍ തക്കം നോക്കിയിരുന്നു. അപ്പോഴാണ് ദേ വരുന്നു സോളാര്‍.

ഗണേഷ് കുമാറുമായുള്ള അടുപ്പം കാരണം സരിത സോളാര്‍ കമ്മീഷനില്‍ ഗണേഷിനെതിരെ ഒന്നും പ്രതികരിച്ചില്ല. ഇതോടെ രക്ഷപ്പെട്ടെന്ന് വിചാരിച്ച ഗണേഷിനെ വെട്ടിലാക്കിയത് ബിജു രാധാകൃഷ്ണനാണ്. സോളാര്‍ വിവാദത്തിന്റെ സൂത്രധാരന്‍ കെ.ബി ഗണേഷ് കുമാറെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞത്. രാഷ്ട്രീയ നേതാക്കളുമായുള്ള ശാരീരിക ബന്ധം സരിത ചിത്രീകരിച്ചത് ഗണേഷിന്റെ നിര്‍ദേശപ്രകാരമെന്നും ഇദ്ദേഹം പറയുന്നു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. ടീം സോളാര്‍ കമ്പനിയുടെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ഗണേഷ് കുമാറാണ്. സരിത ഗണേഷ് കുമാറിന്റെ ബിനാമിയാണെന്നും ബിജു രാധാകൃഷ്ണന്‍ ആരോപിക്കുന്നു. എന്നാല്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരാതി ഫയലില്‍ സ്വീകരിക്കാതെ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ മാസം 17 ന് പരാതി തിരുവനന്തപുരത്ത് സമര്‍പ്പിക്കാനാണ് തീരുമാനം. ഈ കോടതി അന്വേഷണത്തിനുത്തരവിട്ടാല്‍ അതോടെ ഗണേഷ് കുമാര്‍ വെട്ടിലാകും.ഗണേഷ് കുമാറും സരിതയും തമ്മിലുള്ള വീഡിയോ പുറത്തുവിടുമെന്നാണ് ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ബിജു അകത്താണെങ്കിലും അദ്ദേഹത്തിന്റെ ആള്‍ക്കാര്‍ വീഡിയോ ലീക്ക് ചെയ്യാനാണ് ശ്രമം. ഇത് സൗഹൃദത്തിന്റെ ഭാഗമാണെന്നും പീഡനമല്ലെന്നും സരിത പറയുന്നുണ്ടെങ്കിലും ജനം അത് വിശ്വസിക്കില്ല.

അതിനിടെ അന്നത്തെ മന്ത്രിമാരായ ഗണേഷ് കുമാറും അനില്‍ കുമാറും തേക്കടിയില്‍ നടത്തിയ രാത്രി ബോട്ട് യാത്രയും ഇപ്പോള്‍ പൊങ്ങി വരുന്നുണ്ട്. ഇവരോടൊപ്പം വിവാദ നായികമാര്‍ ഉണ്ടായിരുന്നെന്നാണ് ആരോപണം. അവര്‍ സഞ്ചരിച്ച ബോട്ട് രാത്രിയിടിച്ചതാണ് സംഭവം പത്രക്കാരറിഞ്ഞത്. ഈ സംഭവത്തെ വച്ച് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് അനില്‍ കുമാര്‍ പൊട്ടിക്കരഞ്ഞിരുന്നു. അതിനിടെ ഗണേഷ് കുമാര്‍ പ്രശ്‌നത്തിലകപ്പെട്ടാല്‍ ചുമക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്ന് സിപിഎം നേതാക്കളും പറയുന്നു. പാര്‍ട്ടി ബഹുമാന്യയായ മമ്മൂട്ടിയെ ആവശ്യമില്ലാതെ വിവാദത്തില്‍ കൊണ്ടിട്ട ഗണേഷിനെ ചട്ടം പഠിപ്പിക്കണമെന്നും കലാകാരന്‍മാരായ സിപിഎമ്മുകാര്‍ പറയുന്നു. ഇതിനേക്കാള്‍ കലിപ്പിലാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷനും. എല്ലാം കാത്തിരുന്ന് കാണാമെന്നാണ് അവര്‍ പറയുന്നത്.
സോളാര്‍ കേസില്‍ സുപ്രധാന വെളിപ്പെടുത്തലുമായി സോളാര്‍ കേസിലെ മുഖ്യ പ്രതികളിലൊരാളും സരിതയുടെ മുന്‍ ഭര്‍ത്താവുമായ ബിജു രാധാകൃഷ്ണന്‍. കേസിന്റെ മുഖ്യസുത്രധാരന്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍ ആണെന്ന് ബിജു കോടതിയില്‍ നല്‍കിയ നിര്‍ണ്ണായക മൊഴി . സോളാര്‍ കേസ് വീണ്ടും അന്വേഷിക്കുമ്പോള്‍ ഈ മൊഴി നിര്‍ണ്ണായകമാകും . സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സരിതാ എസ്. നായര്‍ക്ക് രാഷ്ട്രീയക്കാരെയും വ്യവസായ പ്രമുഖരെയും പരിചയപ്പെടുത്തി നല്‍കിയത് ഗണേഷ് കുമാര്‍ ആണെന്ന് ബിജു കോടതിയില്‍ മൊഴി നല്‍കി . വടകര കോടതിയിലാണ് ബിജു ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് തന്റെയും അമ്മയുടെയും ജീവന് ഭീഷണിയുണ്ടെന്നും അതുകൊണ്ട് തന്റെ മരണമൊഴി രേഖപ്പെടുത്തണമെന്നും ബിജു കോടതിയില്‍ അറിയിച്ചു. എന്നാല്‍, സോളാര്‍ കേസ് കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം കോടതിയാണെന്നും അതിനാല്‍ ഇത് സംബന്ധിച്ച് മൊഴി നല്‍കേണ്ടത് അവിടെയാണെന്നും വടകര കോടതി അറിയിച്ചു. ഇതേ തുടര്‍ന്ന് ഈ മാസം 17-ന് തിരുവനന്തപുരം കോടതിയെ സമീപിക്കാനാണ് ബിജു രാധാകൃഷ്ണന്‍റെ അടുത്ത നീക്കം .
രാംഗഡ്: ബീഫ് കൊലപാതകത്തില്‍ കോടതിയിലെത്തിയ പ്രധാന സാക്ഷിയുടെ ഭാര്യ കോടതി പരിസരത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ബീഫ് കടത്തിയെന്ന് ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ട്രക്ക് ഡ്രൈവര്‍ അലിമുദ്ദീന്‍ അന്‍സാരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ സാക്ഷിയായ ജലീല്‍ അന്‍സാരിയുടെ ഭാര്യ ജുലേഖയാണ് കൊല്ലപ്പെട്ടത്.
കോടതിയില്‍ സാക്ഷി പറയാന്‍ എത്തിയ ജലീലിനൊപ്പം കോടതിയിലെത്തിയതായിരുന്നു ജുലേഖ. വീട്ടില്‍ മറന്നുവെച്ച ഐഡന്റിറ്റി കാര്‍ഡ് എടുക്കാന്‍ അലിമുദ്ദീന്റെ മകനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ അജ്ഞാതരായ രണ്ടുപേര്‍ ജുലേഖ സഞ്ചരിച്ച ബൈക്ക് ഇടിച്ചിടുകയായിരുന്നു. ജുലേഖ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. അലിമുദ്ദീന്റെ മകന് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ കോടതിയില്‍ വെച്ചു തന്നെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
അപകടം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇടിച്ചുതെറിപ്പിച്ച ശേഷം അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു. ഇത് കൊലപാതകം ആസൂത്രിതമാണെന്ന സൂചനയാണ് നല്‍കുന്നതെന്ന് ജലീല്‍ പറഞ്ഞു. ജാര്‍ഖണ്ഡിലെ രാംഗറില്‍ ജൂണ്‍ 29നാണ് ബീഫ് കടത്ത് ആരോപിച്ച് ഗോസംരക്ഷകര്‍ അലിമുദ്ദീന്‍ അന്‍സാരിയെ കൊലപ്പെടുത്തിയത്.
കേരളത്തില്‍ അബ്രാഹ്മണരെയും ദളിതരെയും ശാന്തിക്കാരായി നിയമിച്ചതിന് എതിരെ സംഘപരിവാര്‍ സംഘടന പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി 6 ദളിതരെ ഉള്‍പ്പെടെ 37 അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരികളായി നിയമിച്ചത് ദേശീയതലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇങ്ങനൊരു തീരുമാനമെടുത്തതിനെതിരെ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുകയാണ് ഒരു കൂട്ടം ആളുകള്‍. പരശുരാമ സേന എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടന മധ്യപ്രദേശില്‍ നിന്നാണ് നിവേദനം നല്‍കിയിരിക്കുന്നത്.
ഇങ്ങനൊരു തീരുമാനം വന്നാല്‍ കോടികണക്കിന് ബ്രാഹ്മണരുടെ ഉപജീവന മാര്‍ഗം തടസ്സപ്പെടുമെന്നും, സംസ്‌കാരത്തിന് കളങ്കമുണ്ടാകുമെന്നും അതിനാല്‍ ആ നിയമനം നിരോധിക്കണമെന്നുമാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നത്.
നിയമനം നിരോധിക്കുന്നില്ല എങ്കില്‍ പരശുരാമ സേനയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നുമാണ് നിവേദനത്തില്‍ പറയുന്നത്
കൊച്ചി: കലാലയ സമരങ്ങള്‍ക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി. വിദ്യാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന കോടതി വ്യക്തമാക്കി. വിദ്യാലയങ്ങളില്‍ സമരവും ധര്‍ണ്ണയും സത്യാഗ്രഹവും പാടില്ല. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നിയമപരമായി വേണം നടത്തിയെടുക്കാന്‍. സമരം ചെയ്യുന്നത് അവരുടെ ആവശ്യങ്ങള്‍ നീതിപൂര്‍വ്വമല്ല എന്നതുകൊണ്ടാണ്. നിങ്ങള്‍ ആദ്യം പഠനത്തില്‍ ശ്രദ്ധിക്കുക. അതുതന്നെയാണ് നിങ്ങളുടെ മാതാപിതാക്കളോടും പറയാനുള്ളത്. ജനാധിപത്യത്തില്‍ ഇത്തരം സമരങ്ങള്‍ക്ക് സ്ഥാനമില്ല. ഇവ നിയമവിരുദ്ധമാണെന്നും ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
സമരം നടത്തുന്നവരെ പുറത്താക്കണം. പഠിക്കാനാണ് വിദ്യാലയങ്ങളില്‍ പോകുന്നത്, രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടവര്‍ പഠനം നിര്‍ത്തിപോകണമെന്നും കോടതി വ്യക്തമാക്കി. കോളജ് പരിസരത്ത് ടെന്റുകള്‍ കെട്ടി സമരം പാടില്ല. പട്ടിണി സമരവും ധര്‍ണ്ണയും സത്യാഗ്രഹവും പാടില്ല. ടെന്റു കെട്ടിയാല്‍ അവ പൊളിച്ചുനീക്കാം. കാമ്പസിനുള്ളില്‍ കടന്നുള്ള സമരങ്ങള്‍ നേരിടാന്‍ മാനേജ്‌മെന്റിന് പോലീസിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.
പൊന്നാനി എം.ഇ.എസ് കോളജ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. എസ്.എഫ്.ഐ വിദ്യാര്‍ത്ഥി നേതാവിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയ്‌ക്കെതിരെ കോളജില്‍ വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഇടവച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ടെന്റ് കെട്ടിയാണ് സമരം നടത്തിയിരുന്നത്. എസ്.എഫ്.ഐ നേതാവിനെയും പോലീസിനെയും എതിര്‍കക്ഷികളാക്കിയാണ് എം.ഇ.എസ് കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം: വെള്ളനാട് കൂവപ്പടിപാലത്തിനു സമീപം ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ഞെട്ടല്‍ മാറാതെ ഒരു ഗ്രാമം.ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം. ഞാന്‍ ചെയ്ത തെറ്റിനു ഞാന്‍ സ്വയം ശിക്ഷിക്കുന്നു, അച്ഛന്‍ എന്നോട് ക്ഷമിക്കണം. എന്റെ മരണത്തില്‍ വേറെ ആരും ഉത്തരവാദിയല്ല എന്നു അഞ്ജലി ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഗള്‍ഫില്‍ ഉള്ള അച്ഛന്‍ ശശികുമാര്‍ എത്തിയ ശേഷമായിരുന്നു അഞ്ജലിയുടെ ശവശരീരം സംസ്‌കരിച്ചത്.
ഇന്നലെ രാവിലെ ഒമ്പതരയോടെ വെള്ളനാട് കൂവക്കുടി പാലത്തിനു സമീപമാണു സംഭവം നടന്നത്. ഈ സമയം അവിടെ എത്തിയ വസ്തു ഉടമ കൂട്ടിയെ ആത്മഹത്യയില്‍ നിന്നു പിന്തിരിപ്പിക്കാന്‍ നോക്കി. എന്നാല്‍ അതു നടക്കാതെ വന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ സമീപത്തു നിന്ന സ്ത്രീയെ കുട്ടിയെ നോക്കാന്‍ ഏല്‍പ്പിച്ച ശേഷം നാട്ടുകാരെ വിവരം അറിയിക്കാന്‍ പോകുകയായിരുന്നു. ഈ തക്കം നോക്കി സ്ത്രീയെ തട്ടിമാറ്റി അഞ്ജലി ആറ്റില്‍ ചാടി.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. അഴിക്കോട് കോഓപറേറ്റീവ് നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി. നാട്ടുകാര്‍ക്ക് ആര്‍ക്കും മോശമായി ഒന്നും അഞ്ജലിയെക്കുറിച്ചു പറയാനില്ല. എന്തിനാണ് അഞ്ജലി ഇത് ചെയ്തത് എന്ന് ആര്‍ക്കും മനസിലാകുന്നു പോലുമില്ല. അമ്മയും മകളും തമ്മിലും എപ്പോഴും സന്തോഷത്തോടെയാണു കഴിഞ്ഞിരുന്നത് എന്നും അയല്‍വാസികള്‍ പറയുന്നു. ക്ലാസ് തുടങ്ങിട്ട് ഒരുമാസമേ ആയിട്ടുള്ളു എങ്കിലും അഞ്ജലി അവിടെയും പ്രിയപ്പെട്ടവളായിരുന്നു. അഞ്ജലിയെ അവസാനമായി കാണാന്‍ എത്തിയ സഹപാഠികള്‍ക്ക് സുഹൃത്തിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള കേസുകള്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിയാണ് മൂന്നംഗ ബെഞ്ച് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കായി മാറ്റിയത്.
കേസ് ആവശ്യമാണെങ്കില്‍ ഭരണഘടനാ ബെഞ്ചിന് വിടുമെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷനാണ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഇതില്‍ സന്നദ്ധ സംഘടനകള്‍, സംസ്ഥാന സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് എന്നിവരോട് കോടതി അഭിപ്രായം തേടിയിരുന്നു.
കേസിന്റെ വാദത്തിനിടെ ശ്രദ്ധേയമായ ചില പരാമര്‍ശങ്ങളും സുപ്രീം കോടതി നടത്തിയിരുന്നു. എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം നല്‍കാത്തത് ഭരണഘടനാ ലംഘനമാണെന്നതായിരുന്നു വാക്കാലുള്ള പരാമര്‍ശങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാനാകില്ലെന്ന നിലപാടായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന നിലപാടാണ് കോടതിയില്‍ അറിയിച്ചത്.
മുന്‍ കേന്ദ്രമന്ത്രിയായ കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ മാഫിയ ഇടപാടുകള്‍ക്ക് ഇടനിലക്കാരിയായി തന്നെ ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തലുമായി സരിത എസ്.നായര്‍. സോളാര്‍ കേസില്‍ മാഫിയാ ബിസിനസിന് തന്നെ ഉപകരണമാക്കിയെന്നാണ് സരിതയുടെ വെളിപ്പെടുത്തല്‍.
ഇത് സംബന്ധിച്ചുള്ള പരാതി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണെന്നും സരിത പറഞ്ഞു. മറ്റു പല സംസ്ഥാനങ്ങളില്‍ ഉള്ളവരും ഈ ഇടപാടില്‍ പങ്കാളികളാണ്. ഒരു രാഷ്ട്രീയ നേതാവിന് ചേരാത്ത ഇടപാടുകളാണ് ഇവര്‍ ചെയ്തിരുന്നതെന്നും സരിത പറയുന്നു.
സോളാറുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാലാണ് ഇക്കാര്യം സോളാര്‍ അന്വേഷണ കമ്മീഷനില്‍ വെളിപ്പെടുത്താതിരുന്നത്. സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഈ പരാതി വീണ്ടും ചര്‍ച്ചയാക്കുകയാണ് സരിത.
എന്നാല്‍ സരിതയുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷിക്കും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതേത്തുടര്‍ന്ന് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സരിത ക്രൈംബ്രാഞ്ചിന് മുമ്പില്‍ എത്തി മൊഴി നല്‍കിയത്.
2016 ജൂലൈയിലായിരുന്നു സരിതയുടെ ആദ്യ പരാതി. പിന്നീട് 23 നവംബറില്‍ പുതിയ ആക്ഷേപങ്ങളുമായി വീണ്ടും സരിത രംഗത്തെത്തുകയായിരുന്നു. ഇതിലാണ് എകെ ആന്റണിയുടെ മകന്റെ പേരുള്ളത്.
ഈ പരാതിയാണ് ഇപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ സരിത കൊണ്ടുവന്നിരിക്കുന്നത്. 2016 നവംബറില്‍ ഇതു സംബന്ധിച്ച ആരോപണം ക്രൈംബ്രാഞ്ചിന് കിട്ടിയിരുന്നു. എന്നാല്‍ ഇത് പരിശോധിക്കുകയോ തുടര്‍ നടപടികളെടുക്കുകയോ ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തയ്യാറായില്ല.
അതേസമയം പാണക്കാട് തങ്ങളുടെ മകനായ ബഷീറലി തങ്ങള്‍ക്കെതിരേയും ആന്റോസ് ആന്റണിയെന്ന വ്യവസായിക്കെതിരെയും സരിത പരാതി നല്‍കിയിട്ടുണ്ട്. കര്‍ണ്ണാടകയില്‍ ഖനന വ്യാപാരിയായ ആന്റോ ആന്റണി സോളാറില്‍ സഹായം ഉറപ്പു നല്‍കാമെന്ന് പറയുകയും കര്‍ണ്ണാടക മഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് പ്രശ്‌നം കൊണ്ടു വരാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
രാജ്യസഭാ ഉപാധ്യക്ഷനായ പിജെ കുര്യനെ പരിചയപ്പെടുത്തി തരാമെന്നും സോളാര്‍ പദ്ധതിയില്‍ കുര്യന്റെ സഹായം ഉറപ്പ് നല്‍കുമെന്നാണ് ഇയാള്‍ പറഞ്ഞത്. ഇതിന് ശേഷമാണ് ആന്റണിയുടെ മകന്‍ ബന്ധപ്പെടുന്നതെന്നും പരാതിയില്‍ പറയുന്നു.
മകന്റെ ഫോണ്‍ നമ്പറും പരാതിയിലുണ്ട്. പിജെ കുര്യനെ പരിചയപ്പെടുത്തി തരാമെന്നായിരുന്നു വാഗ്ദാനം. ഡിഫന്‍സ് ഡീലുകളില്‍ പങ്കാളിയാക്കി സാമ്പത്തിക നേട്ടം ഉറപ്പാക്കുമെന്നും ആന്റണിയുടെ മകന്‍ പറഞ്ഞതായി പരാതിയിലുണ്ട്. അതിന് ശേഷം സാമ്പത്തികമായും ലൈംഗികമായും ഉപയോഗിച്ചുവെന്നും പരാതിയില്‍ പറയുന്നു.
സോളാര്‍ ഇടപാടില്‍ സഹായിക്കാമെന്ന് പറഞ്ഞ് സ്വാധീനിച്ചെന്നും അതിന് ശേഷം മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടത്തുള്ള വസതിയില്‍ വച്ച് പീഡിപ്പിച്ചെന്നുമാണ് ബഷീറലി തങ്ങള്‍ക്കെതിരെയുള്ള ആരോപണം.
കോണ്‍ഗ്രസിലെ സമുന്നത നേതാവായ ആന്റണിയേയും മുസ്ലിം ലീഗിനേയും വിവാദത്തില്‍ കൊണ്ടു വരുന്നതാണ് ഈ ആരോപണങ്ങള്‍. ആന്റണിയുടെ മകനെതിരെ ആരോപണമുയര്‍ത്തുന്ന കത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേയും പരാമര്‍ശമുണ്ട്.
ഷെയ്ഖ റഫീഖ് എന്നയാളെ പരിചയപ്പെടുത്താമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നെന്നും ഇയാള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടികിട്ടാപുള്ളിയാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും സരിത പറയുന്നു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് തന്നെ മുന്‍ മുഖ്യമന്ത്രി ലൈംഗികമായി ഉപയോഗപ്പെടുത്തിയതെന്ന് മാതൃഭൂമി ന്യൂസിന്റെ പ്രൈം ടൈം ചര്‍ച്ചയില്‍ സരിത വെളിപ്പെടുത്തിയിരുന്നു.
ഉമ്മന്‍ ചാണ്ടി മുട്ടുവേദന മൂലം ഒരാഴ്ച വിശ്രമത്തിലായിരുന്ന സമയത്തായിരുന്നു സംഭവമെന്നും സരിത പറയുന്നു. ബിജു രമേശുമായുള്ള മുഖ്യമന്ത്രിയുടെ ഇടപാട് പ്രശ്‌നമായപ്പോള്‍ മന്ത്രിസഭ തന്നെ താഴെ പോവുമെന്ന് പറഞ്ഞാണ് ക്ലിഫ് ഹൗസിലേക്ക് തന്നെ വിളിപ്പിച്ചത്.
ബിജു ബ്ലാക്ക് മെയില്‍ ചെയ്ത കാര്യങ്ങളാണ് അവിടെയെത്തിയപ്പോള്‍ ആദ്യം ഉമ്മന്‍ ചാണ്ടി പറഞ്ഞത്. പിന്നീട് ഗണേശ് കുമാറിന്റെ പ്രശ്‌നം പറഞ്ഞു. ഈ സംസാരത്തിനിടയിലാണ് അദ്ദേഹം തെറ്റായി പെരുമാറിയത്. അതെനിക്ക് വലിയ ഷോക്കായിരുന്നുവെന്നും സരിത പറയുന്നു.
ജയിലിൽ നിന്നു ജാമ്യത്തിലിറങ്ങിയ നടൻ ദിലീപും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയേക്കും. മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്തുന്ന യോഗങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ 16 നു ശബരിമലയിൽ എത്തുന്നുണ്ട്. അന്ന് തന്നെയാണ് ജാമ്യം നേടിയ ശേഷം ദിലീപും ശബരിമലയിൽ സന്ദർശനം നടത്തുന്നുണ്ട്. ശബരിമലയിൽ സർക്കാർ വക അതിഥിമന്ദിരം പുണ്യദർശനം കോംപ്‌ളക്‌സിന് തറക്കല്ലിടാനായാണ് മുഖ്യമന്ത്രി ശബരിമലയിലെത്തുന്നത്. 16~ന് ശബരിമലയിലെത്തുന്ന മുഖ്യമന്ത്രി 17ന് അതിഥിമന്ദിരത്തിന് തറക്കല്ലിടും. ഇതിനുശേഷം മണ്ഡല മകരവിളക്ക് തീർഥാട നകാലത്തെ ഒരുക്കങ്ങളും സുരക്ഷാസന്നാഹവുമായും ബന്ധപ്പെട്ട അവലോകയോഗവും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും.
മുഖ്യമന്ത്രിയെത്തുന്ന ദിവസം തന്നെയാണ് നടൻ ദിലീപും ശബരിമല സന്ദർക്കുകയെന്നാണ് വിവരം. ശബരിമലയിൽ വച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ശ്രമം നടത്തുന്നതായാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിലായ ദിലീപ് ഒക്ടോബർ 3~നാണ് ജാമ്യത്തിലിറങ്ങിയത്. എന്നാൽ വിവിധ ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിൻറെ ഭാഗമായാണ് നടൻ ശബരിമലയിലെത്തുന്നതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.