Latest News

നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കും. എന്നാല്‍ വീണ്ടും റിമാന്‍ഡ് ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. നാളെ ജാമ്യാപേക്ഷ നല്‍കുന്നില്ലെങ്കില്‍ കോടതി വീണ്ടും റിമാന്‍ഡ് ചെയ്യാനാണു സാധ്യത. നിലവിലുള്ള അഭിഭാഷകനെ മാറ്റിയാണു ദിലീപ് ജാമ്യത്തിനു നീക്കം നടത്തുന്നത്. അപ്പുണ്ണിയെ കണ്ടെത്തിയില്ലെന്നും നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താനായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണു പ്രോസിക്യൂഷന്‍ അന്നു ജാമ്യാപേക്ഷയെ എതിര്‍ത്തത്. െ്രെഡവറും സഹായിയുമായ അപ്പുണ്ണി ഒളിവില്‍ കഴിഞ്ഞ സാഹചര്യത്തിലായിരുന്നു നേരത്തേ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ ഈ സാഹചര്യങ്ങള്‍ ഇപ്പോഴില്ല. ഇതാകും കോടതിയില്‍ ദിലീപിനായി ഉയര്‍ത്തുന്ന വാദം. ബി രാമന്‍പിള്ളയാണ് ദിലീപിന്റെ പുതിയ അഭിഭാഷകന്‍. അഡ്വ രാംകുമാറിനെ മാറ്റിയാണ് രാമന്‍പിള്ളയെ നിയോഗിച്ചിരിക്കുന്നത്. നിലവിലെ റിമാന്‍ഡ് കാലയളവില്‍ ഒരുവട്ടം ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനാല്‍ പുതിയ ജാമ്യാപേക്ഷ നാളെത്തന്നെ നല്‍കണോ എന്ന കാര്യത്തില്‍ പ്രതിഭാഗത്ത് ആശയക്കുഴപ്പമുണ്ടെന്നാണു വിവരം. പൊലീസിനു മുന്‍പില്‍ കീഴടങ്ങിയ അപ്പുണ്ണിയെ ചോദ്യം ചെയ്തു വിട്ടയച്ച സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് എങ്ങനെ അനുകൂലമായി ഉപയോഗിക്കാമെന്നാണു രാമന്‍പിള്ള ആലോചിക്കുന്നത്. പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന വാദം പ്രോസിക്യൂഷന്‍ ഇനിയും ഉയര്‍ത്തും. വിചാരണ കഴിയും വരെ ദിലീപ് ജയിലില്‍ കിടക്കണമെന്ന നിലപാടാണ് പ്രോസിക്യൂഷനുള്ളത്. അതുകൊണ്ട് തന്നെ ജാമ്യാപേക്ഷയെ ഇനിയും എതിര്‍ക്കും. അതേസമയം ആരോഗ്യനില മോശമാണെന്ന വാദം ജാമ്യം ലഭിക്കാനുള്ള ദിലീപിന്റെ അടവാണെന്നാണ് മറ്റ് തടവുകാരുടെ ആരോപണം. ആരോഗ്യനില വഷളാണെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് സഹിതം കോടതിയെ സമീപിക്കാനും അതുവഴി ജാമ്യം നേടാനുമുള്ള ശ്രമമാണ് നടന്‍ നടത്തുന്നതെന്നാണ് സഹതടവുകാരുടേയും ചില വാര്‍ഡന്മാരുടേയും ആരോപണം. കേസില്‍ അനുബന്ധ കുറ്റപത്രം ഒരുമാസത്തിനകം നല്‍കാനാണ് നീക്കം. നിലവില്‍ 11ാം പ്രതിയായ നടന്‍ ദിലീപ് പുതിയ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയാകും. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. ഗൂഢാലോചന നടത്തിയവര്‍, തെളിവ് നശിപ്പിച്ചവര്‍ എന്നിങ്ങനെ 13 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടാവുക. കൂട്ടമാനഭംഗത്തിനുള്ള വകുപ്പുകള്‍ അടക്കമാണ് സുനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരായ കുറ്റം. ഗൂഢാലോചന തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ തെളിവും ലഭിച്ചതായി അന്വേഷണസംഘം അവകാശപ്പെടുന്നു. അതിനുമുമ്പ് നിര്‍ണായകമായ രണ്ട് അറസ്റ്റുകൂടി ഉണ്ടാകുമെന്നാണ് അറിയുന്നത്. സംവിധായകന്‍ നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്യലിന് വീണ്ടും വിളിച്ചുവരുത്തും. കാവ്യ മാധവനെയും മാതാവിനെയും വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. ഇവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്തതാണ് രണ്ടാംഘട്ട മൊഴിയെടുക്കല്‍ വൈകാന്‍ കാരണം. 20 വര്‍ഷം വരെ തടവ് ലഭിക്കാനുള്ള കുറ്റങ്ങള്‍ ചുമത്തിയായിരിക്കും ദിലീപിനെതിരായ കുറ്റപത്രം തയാറാക്കുന്നത്. ആദ്യഘട്ടത്തില്‍ പള്‍സര്‍ സുനി, നടിയുടെ െ്രെഡവറായിരുന്ന മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സലീം, പ്രദീപ്, ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിക്കൊടുത്ത ചാള്‍സ് ആന്റണി എന്നിവരായിരുന്നു പ്രതികള്‍. എന്നാല്‍ കേസ് അന്വേഷണം അവസാന ഘട്ടത്തിലായതിനാല്‍ ഉടന്‍ ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് ദിലീപ്. ഇതിനുള്ള പ്രാര്‍ത്ഥനകള്‍ സജീവമാക്കുകയാണ് നടനും കുടുംബവും..

കൊല്ലം: ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് തമിഴ്‌നാട് സ്വദേശി ആംബുലന്‍സില്‍ മരിച്ചു. കൊല്ലം ചാത്തന്നൂരില്‍വെച്ച് അപകടത്തില്‍പ്പെട്ട തിരുനല്‍വേലി സ്വദേശി മുരുകനാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്ക് ബൈക്കുകള്‍ കൂട്ടിമുട്ടിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ് ഏറെ നേരം റോഡില്‍ കിടക്കുകയായിരുന്ന ഇവരെ നാട്ടുകാരാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മുരുകനെ കൊട്ടിയൂരിലെ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെന്റിലേറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു.

മെഡിസിറ്റിയില്‍ മുരുകന് ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് ആരോപണം. രോഗിയുടെ കൂടെ നില്‍ക്കാന്‍ ആളില്ലെന്ന കാരണം പറഞ്ഞാണ് ചികിത്സ നിഷേധിച്ചത്. മുരുകന്റെ തലയ്ക്ക് മാരകമായ പരിക്കേറ്റിട്ടുണ്ടെന്നും അടിയന്തരമായി വെന്റിലേറ്റര്‍ നല്‍കണമെന്നും ആംബുലന്‍സിലുണ്ടായിരുന്നവര്‍ അറിയിച്ചെങ്കിലും അതും കേള്‍ക്കാന്‍ ആശുപത്രി തയ്യാറായില്ല. ആശുപത്രിക്കു മുന്നില്‍ രണ്ടു മണിക്കൂറോളം കാത്തുനിന്നിട്ടും ഇവര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.

പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മുരുകനെ കൊണ്ടുപോയി. ഇവിടെയും വെന്റിലേറ്റര്‍ സൗകര്യം ലഭ്യമായില്ല. തിരിച്ച് കൊല്ലത്തെ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതനിടെ മരണം സംഭവിക്കുകയായിരുന്നു. ചികിത്സ കിട്ടാതെ ഏഴ് മണിക്കൂറോളം ആംബുലന്‍സില്‍ കിടന്നാണ് മുരുകന്‍ മരിച്ചത്. ജില്ലാ ആശുപത്രിയിലെത്തിച്ച് മരണം സ്ഥീരികരിക്കുകയായിരുന്നു. ചികിത്സ നിഷേധിച്ച ആശുപത്രിക്കെതിരെ നടപടിയെടുക്കാന്‍ ഐജി മനോജ് എബ്രഹാം നിര്‍ദേശം നല്‍കി. എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കിയെന്നാണ് മെഡിസിറ്റി ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നത്.

വിമാനക്കമ്പനികളുടെ പല പരസ്യങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ ചോക്കോ ട്രാവല് എന്ന വിമാന കമ്പനിയുടെ പരസ്യം കണ്ടവർ മൂക്കത്ത് വിരൽ വയ്ക്കും. കാരണം ഈ പരസ്യത്തിൽ അഭിനയിച്ച സുന്ദരിമാരായ എയർ ഹോസ്റ്റസുമാരിൽ ആർക്കും തുണിയില്ല. പൂർണ്ണ നഗ്നരായാണ് എല്ലാ പരസ്യത്തിലെ മോഡലുകൾ മുഴുവനും പ്രത്യക്ഷപ്പെടുന്നത്.

വിപണന തന്ത്രമെന്ന നിലയ്ക്ക് എയര്‍ ഹോസ്റ്റസ്മാരെ നഗ്നരാക്കിയാണ് പരസ്യത്തില്‍ എത്തിച്ചിരിക്കുന്നത്. ഏഴ് എയര്‍ഹോസ്റ്റസുകളാണ് പരസ്യത്തിലെത്തിയത്. കഴുത്തിലെ ടൈയും തൊപ്പിയുമപയോഗിച്ചാണ് ഇവര്‍ നഗ്നത മറച്ചിരിക്കുന്നത്. ഈ പരസ്യം സ്ത്രീ ശരീരത്തെ കച്ചവടമാക്കുകയാണെന്നും, സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

എന്നാല്‍ പൈലറ്റുമാരെ ഉപയോഗിച്ചും സമാനമായ രീതിയില്‍ പരസ്യം പുറത്തു വിട്ടു. ഇതോടെ ലൈംഗികത ഉപയോഗിച്ച് ജനങ്ങളെ ആകര്‍ഷിക്കാനുള്ള വിലകുറഞ്ഞ സമീപനമാണ് കമ്പനിയുടേതെന്ന തരത്തിലും വിമര്‍ശനങ്ങള്‍ മാറി.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ എമിറേറ്റ്‌സ് വിമാനം ദുബായ് വിമാനത്താവളത്തില്‍ കത്തിയമര്‍ന്നത് എഞ്ചിന്‍ തരാറ് കാരണമല്ലെന്ന് റിപ്പോര്‍ട്ട്. യുഎഇ ജനറല്‍ സിനില്‍ ഏവിയേഷന്‍ പുറത്തിറക്കിയ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലാണ് അപകട കാരണം യന്ത്രത്തകരാറല്ലെന്ന് വ്യക്തമാക്കിയത്.

2016 ഓഗസ്റ്റ് മൂന്നിന് 282 യാത്രക്കാരും 18 ജീവനക്കാരുമായി തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബോയിങ് 777-300 വിമാനം കത്തിയമര്‍ന്നത്. വിമാനത്താവളത്തിലെ ജീവനക്കാരുടേയും വിമാന ജീവനക്കാരുടേയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്് വിമാനത്തിലെ യാത്രക്കാരെല്ലാം രക്ഷപെട്ടത്്. രക്ഷാപ്രവര്‍ത്തനത്തിനിടെ യുഎഇ അഗ്നിശമന സേനാംഗം മരിക്കുകയും 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് അപകട കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വന്നത്.

ആദ്യം റണ്‍വേയില്‍ തൊട്ട വിമാനം, വീണ്ടും പറന്നുയരാനുള്ള ശ്രമം പാളിയതിനെ തുടര്‍ന്ന് ഇടിച്ചിറക്കുകയായിരുന്നു. ഉടന്‍ തന്നെ വിമാനത്തിന് തീ പിടിക്കുകയും കത്തിയമരുകയും ചെയ്തുവെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. വിമാനത്തിന്റെ എഞ്ചിന്‍, കോക്പിറ്റ് ശബ്ദരേഖകള്‍, വിമാനത്തിന്റെ ഡാറ്റ റെക്കോര്‍ഡുകള്‍ തുടങ്ങിയവ അബുദാബി ലാബില്‍ പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം അടുത്തിടപഴകുന്ന തരത്തിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച അധ്യാപകനെതിരെ പ്രതിഷേധം. അസമിലെ ഹെയ്‌ളാകണ്ടി മോഡല്‍ ഹൈസ്കൂളിലെ അധ്യാപകന്‍ ഫൈസുദ്ദീന്‍ ലസ്കര്‍ ആണ് വിദ്യാര്‍ത്ഥിനികളുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ അസമില്‍ പ്രതിഷേധം ശക്തമാവുകയാണ്. കുട്ടിയുടെ മാതാപിതാക്കള്‍ അദ്ധ്യാപകനെതിരെ പരാതി കൊടുത്തിട്ടുണ്ട്. മറ്റൊരു സ്ത്രീയെ ആക്രമിച്ചതിന് നാട്ടുകാര്‍ നേരത്തെ ഇയാളെ മര്‍ദ്ദിച്ചിരുന്നു. കൈയിലെ ഒരു വിരലും അന്നത്തെ മര്‍ദ്ദനത്തിനൊടുവില്‍ നാട്ടുകാര്‍ മുറിച്ചുമാറ്റിയിരുന്നു.പെണ്‍കുട്ടിയുടെ മുഖം മറയ്ക്കാതെ തിരിച്ചറിയാവുന്ന തരത്തില്‍ ഇയാള്‍ ചിത്രം പ്രചരിപ്പിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോടും വിദ്യാഭ്യാസ സെക്രട്ടറിയോടും ദേശീയ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു

Image result for assam hailakandi model school teacher

.ബ്ലാക് ബോര്‍ഡ് ആണ് മിക്ക ചിത്രങ്ങളുടെയും പശ്ചാത്തലമായി വരുന്നത്. അതിനാല്‍ തന്നെ ക്ലാസ് മുറിയില്‍ വെച്ചാണ് ഇയാള്‍ ഇത്തരം ചിത്രങ്ങളെടുത്തത് എന്ന് വ്യക്തമാണ്. ചിത്രം പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തി. എന്നാല്‍ പോലീസ് ഇയാളെ ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നും അറസ്റ്റ് ചെയ്തില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.ഹെയ്ലാകണ്ടിയിലെ ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. സ്കൂള്‍ അധികൃതര്‍ ഇതുസംബന്ധിച്ച്‌ വിശദീകരണം നല്‍കിയിട്ടില്ല. സംഭവത്തില്‍ സര്‍ക്കാരിനോട് ദേശീയ ബാലാവാകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. എന്നാല്‍ പരാതി സ്വീകരിച്ച പൊലീസ് അദ്ധ്യാപകനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്. അദ്ധ്യാപകനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചിത്രം സമൂഹ മാധ്യമത്തില്‍ ഷെയര്‍ ചെയ്ത നസീര്‍ മുഹമ്മദ് എന്നയാള്‍ക്കെതിരെയും കേസെടുക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു

Image result for assam hailakandi model school teacher

കുറ്റകൃത്യം നടന്ന് 20 മിനുറ്റിനകം പ്രതിയെ പിടിച്ച് റെക്കോര്‍ഡിട്ടിരിക്കുകയാണ് ദുബായ് പോലീസ്. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സമയം പോലും ലഭിച്ചില്ല. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ദുബായ് പോലീസ് നടത്തിയ നീക്കങ്ങള്‍ ഏത് അന്വേഷണ സംഘത്തിനും മാതൃകയാക്കാവുന്നതാണ്.വിചിത്രമായ ഒരു കേസാണ് ദുബായ് പോലീസ് 20 മിനുറ്റ് കൊണ്ട് തെളിയിച്ചതെന്ന് അസിസ്റ്റന്റ് കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി പറയുന്നു. കുറ്റകൃത്യം നടന്നു 10 മിനുറ്റിനകം പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചതാണ് ഗുണമായത്. സംഭവം നടന്ന് പത്ത് മിനുറ്റിനകം കുറ്റകൃത്യം ചെയ്തവരെ തിരിച്ചറിഞ്ഞു. 20 മിനുറ്റുകൊണ്ട് പ്രതികളെ പിടികൂടിയെന്നും മേജര്‍ ജനറല്‍ ഖലീലിനെ ഉദ്ധരിച്ച് അല്‍ ബയാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

Image result for Dubai's elite policewomen squad for VIPs show their skills during a graduation ceremony

എന്നാല്‍ ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇത്രവേഗം പ്രതികളെ പിടികൂടിയതെന്ന് മാത്രമാണ് പോലീസ് പറയുന്നത്. കേസിന്റെ വിശദാംശങ്ങള്‍ അവര്‍ പുറത്തുവിട്ടില്ല. സമാനമായ കേസുകള്‍ പഠിച്ചും കേസ് ഫയലുകള്‍ സൂക്ഷ്മമായി പരിശോധിച്ചുമാണ് പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുന്നത്.കുറ്റകൃത്യങ്ങളുടെ രേഖകള്‍ ശാസ്ത്രീയമായ രീതിയില്‍ ദുബായ് പോലീസ് സൂക്ഷിക്കുന്നുണ്ട്. ഏത് നിസാരമായ കേസുകളും ഇത്തരത്തില്‍ സൂക്ഷിക്കും. രാജ്യത്തെ എല്ലാ വ്യക്തികളെയും തിരിച്ചറിയാനുള്ള സംവിധാനം ദുബായ് പോലീസിനുണ്ട് .ഏറ്റവും കുറഞ്ഞതോതില്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ദുബായ് പെൺ പോലീസ് ഇവിടുത്തെ പോലീസിന്റെ കാര്യക്ഷമതയാണ് ഇതിന് കാരണം. അമേരിക്കയും ജര്‍മനിയുമെല്ലാം കുറ്റകൃത്യത്തിന്റെ കാര്യത്തില്‍ യുഎഇയെക്കാള്‍ മുന്നിലാണ്. പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലും ഏറ്റവും കുറഞ്ഞ കുറ്റകൃത്യം നടക്കുന്ന രാജ്യമാണ് യുഎഇ. ആഗോളതലത്തില്‍ കുറ്റകൃത്യം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ 33 ാം സ്ഥാനത്താണ് യുഎഇ. സംഘടിത കുറ്റകൃത്യങ്ങള്‍ യുഎഇയില്‍ കുറവാണ്. മാത്രമല്ല, വര്‍ഗീയ സംഘടനകള്‍ക്ക് രാജ്യത്ത് സ്വാധീനം വളരെ കുറവാണ്. കാര്യമായും കേസുകള്‍ ഉണ്ടാകുന്നത് സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ടാണ്.

Image result for Dubai's elite policewomen squad for VIPs show their skills during a graduation ceremony

നേരത്തെ പലസ്തീന്‍ നേതാവ് മഹ്മൂദ് അല്‍ മബ്ഹൂഹിനെ കൊലപ്പെടുത്തിയ സംഘത്തെ ദുബായ് പോലീസ് പിടികൂടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ഏജന്റുമാരായിരുന്നു കൊലപാതകം നടത്തിയത്. വിവിധ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടില്‍ ദുബായിലെത്തിയ മൊസാദ് സംഘം ഹോട്ടലില്‍ വച്ചാണ് പലസ്തീന്‍ നേതാവിനെ കൊലപ്പെടുത്തിയത്. പക്ഷേ, എല്ലാവരും വ്യാജ പാസ്‌പോര്‍ട്ടിലാണെത്തിയതെന്ന് പിന്നീട് ദുബായ് പോലീസ് കണ്ടെത്തി. പ്രതികളെ തിരിച്ചറിയുകയും ചെയ്തു.തെളിയാത്ത പ്രമാദമായ കേസുകള്‍ യുഎഇയില്‍ ഇല്ല. തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളെല്ലാം തെളിയിക്കപ്പെട്ടിട്ടുണ്ട്. സുപ്രധാന കേന്ദ്രങ്ങളിലെല്ലാം സ്ഥാപിച്ച ഒളികാമറകളും രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ ശേഖരിക്കുന്ന തിരിച്ചറിയല്‍ രേഖകളുമാണ് വേഗത്തില്‍ പ്രതികളെ പിടിക്കാന്‍ പോലീസിനെ സഹായിക്കുന്നത്.ദുബായ് നഗരത്തിന്റെ സുരക്ഷാകാര്യത്തില്‍ ദുബായ് പോലിസ് പാലിക്കുന്ന നിഷ്കര്‍ഷത വളരെ വലുതാണ്‌.ഒരു വട്ടമെങ്കിലും ദുബായ് സന്ദര്‍ശിച്ചവര്‍ക്ക് ഇത് അറിയാം. ലോകത്തിന് എന്നും ആശ്ചര്യമാണ് ദുബായ് നഗരം. അതുപോലെ തന്നെ വ്യത്യസ്തമാണ് ദുബായ് പോലീസും. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും വരുന്ന ജനങ്ങള്‍ക്ക്‌ ദുബായ് നഗരം നൂറുശതമാനം സുരക്ഷിതമാണ്. ഇതില്‍ ദുബായ് പോലീസിന്റെ പങ്കു എടുത്തുപറയേണ്ടതാണ്.ഏത് കേസിലും കുറ്റവാളികളെ പിടികൂടാനും കുറ്റം തെളിയിക്കാനും ദുബായ് പോലീസിനുള്ള മികവ് ലോകപോലീസായ അമേരിക്കക്ക് വരെ ഇല്ലെന്ന് പറയാം.

ഡല്‍ഹിയിലെ നജാഫ്ഗഡില്‍ പുരുഷന്റെ ശരീരം വെട്ടിനുറുക്കി ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ശുചീകരണ തൊഴിലാളികളാണ് വിജനമായ സ്ഥലത്ത് ബാഗ് കണ്ടെത്തിയത്. ഏകദേശം 35 വയസ്സ് തോന്നിക്കുന്ന ആളെ തിരിച്ചറിയാനായിട്ടില്ല. കൈ കാലുകളും ശരീരത്തിന്റെ പല ഭാഗങ്ങളും കഷ്ണങ്ങളാക്കിയ നിലയിലാണെന്നും പോലീസ് പറഞ്ഞു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താനായി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന്റെ കയ്യില്‍ പതിപ്പിച്ച ‘ഓം’ ചിഹ്നം അന്വേഷണത്തെ സഹായിക്കുമെന്നാണ് പോലീസിന്റെ വിശ്വാസം. ബാഗിന് സമീപം രക്തപ്പാടുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തി ഇവിടെ ഉപേക്ഷിച്ചതാവാമെന്നാണ് പോലീസ് കരുതുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ഇടുക്കി ചീനിക്കുഴിയിൽ ദമ്പതികൾ വൈദ്യുതാഘാതമേറ്റു മരിച്ചു. ചീനിക്കുഴി കല്ലറയ്ക്കൽ ബാബു (60), ഭാര്യ ലൂസി (55)എന്നിവരാണ് മരിച്ചത്. കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്ന് ഇവർക്കു ഷോക്കേൽക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ ആറോടെ പള്ളിയിലേക്കു പോകുന്നതിനിടെ റോഡിൽ വൈദ്യുതി കമ്പി വീണു കിടക്കുന്നത് ഇരുവരും ശ്രദ്ധിച്ചില്ല. വൈദ്യുതാഘാതമേറ്റ ബാബുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലൂസിക്കും ഷോക്കേറ്റത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

കൊളംബോ ടെസ്റ്റിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യൻ ടീം. വീന്ദ്ര ജഡേജയുടെ അഞ്ചു വിക്കറ്റ് നേട്ടത്തിന്‍റെ മികവിൽ ഇന്നിംഗ്സിനും 53 റണ്‍സിനുമായിരുന്നു ഇന്ത്യൻ ജയം. കൊളംബോ ക്രിക്കറ്റ് ടെസ്റ്റിലും വിജയം കണ്ടതോടെ മൂന്നു മത്സര പരന്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചിരുന്നു.

നാലാം ദിനം ചായയ്ക്കു പിരിയുന്പോൾ 343/7 എന്ന നിലയിലായിരുന്നു ആതിഥേയർ. ചായയ്ക്കുശേഷം 43 റണ്‍സ് കൂടി ചേർത്തപ്പോൾ സ്കോർ 387ൽ ലങ്കയുടെ ഇന്നിംഗ്സ് അവസാനിച്ചു. കുശാൽ മെൻഡിസ്(110), കരുണരത്നെ(144) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യൻ വിജയം വൈകിച്ചത്. ഇരുവരും മടങ്ങിയതോടെ ലങ്കൻ വാലറ്റം ചീട്ടുകൊട്ടാരം പോലെ വീണു. രവീന്ദർ ജഡേജ 5 വിക്കറ്റ് നേടിയപ്പോൾ അശ്വിനും പാണ്ഡ്യയും 2 വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 622ന് മറുപടി നൽകിയ ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 183 റണ്‍സിൽ തീർന്നു. ഒന്നാം ഇന്നിങ്ങ്സിൽ ഇന്ത്യക്കു 439 റണ്‍സിന്‍റെ ലീഡാണ് ഉണ്ടായിരുന്നത്. ആദ്യ ഇന്നിംഗ്സിൽ അശ്വിൻ അഞ്ചു വിക്കറ്റും മുഹമ്മദ് ഷാമി, രവിന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.

ആദ്യമായാണ് ഇന്ത്യൻ ടീം ശ്രീലങ്കയിൽ ഒരു ഇന്നിങ്ങ്സ് ജയം ആഘോഷിക്കുന്നത്. തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യ ലങ്കൻ മണ്ണിൽ പരമ്പര നേടുന്നത്.

ദിലീപിന് ജയിലിലെ ജീവിതം അസഹനീയമാകുന്നു. തലചുറ്റലും ഇടക്കിടെയുള്ള ചര്‍ദ്ദിയുമാണ് പ്രധാനപ്രശ്നങ്ങള്‍. അമിതമായ ടെന്‍ഷന്‍ ആണ് താരത്തെ ഈ വിധം ദുരിതത്തിലാക്കിയത്. ഇടയ്ക്ക് പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാന്‍ പോലും എണീക്കാനാവാതെ കിടന്നത് വാര്‍ത്തയായിരുന്നു. വാര്‍ഡന്മാര്‍ പാരസെറ്റമോളും തലകറക്കത്തിന് ഗുളികയും നല്‍കിയെങ്കിലും അസുഖം ഭേദമായില്ല. രാവിലെയും ഉച്ചയ്ക്കും ഭക്ഷണം പോലും കഴിക്കാതെ കിടക്കുകയായിരുന്നു ദിലീപ്. അന്ന് വൈകിട്ട് മിന്നല്‍ പരിശോധനയ്ക്ക് ആലുവ ജയിലില്‍ എത്തിയ ജയില്‍ മേധാവി ആര്‍ ശ്രീലേഖയാണ് ദിലീപിന്റെ അവസ്ഥ കണ്ട് ഡോക്ടറെ വിളിക്കാന്‍ സുപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയത്.

ഇതിന്‍ പ്രകാരം ജയില്‍ മേധാവി സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ പോയതിന് ശേഷം ആലുവ ജില്ലാ ആശുപത്രിയിലെ ആര്‍ എം ഒ യും രണ്ടു നേഴ്സുമാരും ജയിലിലെത്തി ദിലീപിനെ പരിശോധിച്ചു. ഇവിടെന്നുള്ള ഡോക്ടറാണ് ദിലീപിന് മിനിയേഴ്സ് സിന്‍ട്രം ആണെന്ന് സ്ഥിരീകരിച്ചത്.

അമിത ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ ചെവിയിലേക്കുള്ള വെയ്നുകളില്‍ പ്രഷര്‍ ഉണ്ടാകുകയും ഫ്ളൂയിഡ് ഉയര്‍ന്ന് ശരീരത്തിന്റെ ബാലന്‍സ് തെറ്റിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ദിലീപിന്റേതെന്ന് ഡോക്ടര്‍ വാര്‍ഡന്മാരെ ധരിപ്പിച്ചു. ഇത്തരം രോഗികളില്‍ സിവിയര്‍ അറ്റാക്കിന് സാധ്യതയുണ്ടെന്നും ആശുപത്രിയിലേക്ക് മാറ്റുന്നത് ഉചിതമാവുമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും സുരക്ഷ കാര്യങ്ങള്‍ പരിഗണിച്ച് അത് പ്രായോഗികമല്ലന്ന് സുപ്രണ്ട് വ്യക്തമാക്കി.

ഡി ഐ ജി യുടെ ആവശ്യ പ്രകാരം മൂന്ന് ദിവസം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ജയിലിലെത്തി ദിലീപിനെ ചികിത്സിച്ചു. ഈ സമയം പരസഹായത്തോടെ തന്നെയാണ് ദിലീപ് പ്രാഥമിക കൃത്യം പോലും നിര്‍വ്വഹിച്ചത്. വഞ്ചനാ കേസില്‍ റിമാന്റില്‍ ഉള്ള തമിഴനാട് സ്വദേശിയായ സഹ തടവുകാരനെ ദിലീപിനെ ശുശ്രൂഷിക്കാന്‍ ജയില്‍ അധികൃതര്‍ നിയോഗിക്കുകയും ചെയ്തു. തറയിലെ ഉറക്കം മൂലം തണുപ്പടിച്ചതും ദിലീപിന്റെ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമായതായി ഡോക്ടര്‍ ജയില്‍ അധികൃതരോടു പറഞ്ഞു. തനിക്ക് നേരത്തെയും ഇതു പോലെ തല കറക്കം ഉണ്ടായിട്ടുള്ളതായി ദിലീപ് ഡോക്ടറോടു പറഞ്ഞു. പരസഹായമില്ലതെ ദിലീപ് കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയിട്ട് അഞ്ച് ദിവസമാകുന്നു.

ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഗുളിക മുടങ്ങാതെ കഴിക്കുന്നുണ്ട്. അതേ സമയം ദിലീപിന്റേത് നാടകമാണന്നാണ് മറ്റു തടവുകാര്‍ക്കിടയിലെയും ചില വാര്‍ഡന്മാര്‍ക്കിടയിലെയും സംസാരം. ആരോഗ്യസ്ഥിതി മോശമാണന്ന ഡോക്ടറുടെ റിപ്പോര്‍ട്ടോടെ കോടതിയെ സമീപിക്കാനും അത് വഴി സഹതാപം ഉറപ്പിച്ച് ജാമ്യം നേടാനുമുള്ള നീക്കമാണിതെന്നാണ് ആക്ഷേപം. ദിലീപിന്റെ നാടകത്തിന് ജയില്‍ അധികൃതര്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ് തടവുകാര്‍ക്കിടയിലെ മുറുമുറുപ്പ്, എന്നാല്‍ കാവ്യയെ അറസ്റ്റു ചെയ്യുമെന്ന ഭയവും അസ്വസ്ഥമാക്കുന്ന രീതിയില്‍ അന്വേഷണ സംഘം ആലുവയിലെ വീട്ടില്‍ കയറി ഇറങ്ങുന്നതും ദിലീപിനെ നൊമ്പരപ്പെടുത്തിയതായി ഒരു ജയില്‍ വാര്‍ഡന്‍ പ്രതികരിച്ചു.

ആരോടും ചോദിക്കാതെ ദിലീപിന്റെ വീട്ടിലെ സി സി ടിവി ക്യാമറ ഘടിപ്പിച്ച സിസ്റ്റവും ഇന്റേണല്‍ മെമ്മറി കാര്‍ഡും അന്വേഷണ സംഘം കൊണ്ടു പോയതും വീട്ടുകാര്‍ ദിലീപിനെ അറിയിച്ചിരുന്നു. ഇതും ടെന്‍ഷന്‍ കൂടാന്‍ കാരണമായി. കാവ്യയെ ചോദ്യം ചെയ്ത വാര്‍ത്ത അറിഞ്ഞ ശേഷം ഉറക്കം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ദിലീപ് ജയിലില്‍ കഴിച്ചു കൂട്ടിയത്. ലക്ഷ്യയില്‍ സുനി എത്തിയതുമായി കണക്ടു ചെയ്തു കാവ്യയേയും പൊലീസ് ജയിലലടയക്കുമെന്ന വല്ലാത്ത ആശങ്ക ദിലീപിനെ വേട്ടയാടിയിരുന്നു. താന്‍ അഴിക്കുള്ളിലായപ്പോള്‍ സ്വന്ത മാനേജറായ അപ്പുണ്ണി പോലും തന്നെ ഒറ്റുകൊടുത്തു എന്ന മാനസികാവസ്ഥയിലാണ് ദിലീപ്. കാരാഗ്രഹത്തിലെ ഇരുട്ടില്‍ പുറംലോകം കാണാതെ ദിവസങ്ങളായി കഴിച്ചു കൂട്ടുന്നതും താരത്തിന്റെ മാനസികാവസ്ഥയെയും ബാധിച്ചുവെന്നാണ് അറിയുന്നത്. ഒരു വശത്ത് തനിക്കെതിരെ നടക്കുന്ന അന്വേഷണങ്ങളുടെ വാര്‍ത്തകളും മറ്റ് കിംവതന്തികളുമെല്ലാം ജയിലില്‍ നിന്നും അദ്ദേഹം അറിയുന്നത്.

ഇതെല്ലാം കേട്ട് മാനസികമായി അസ്വസ്ഥനായിരുന്ന ദിലീപിന് ആശ്വാസം വല്ലപ്പോഴും ജയിലില്‍ നിന്നും മകള്‍ മീനാക്ഷിയേയും കാവ്യയേയും വിളിക്കാന്‍ കഴിയുന്നതാണ്. താര രാജാവ് ദുഃഖിതനായി ദിവസങ്ങള്‍ എണ്ണി കാരാഗ്രഹത്തില്‍ കഴിയുമ്പോഴും 523ആം നമ്പര്‍ തടവുകാരന് ജയിലിലെത്തുന്ന കത്തുകളുടെ എണ്ണത്തില്‍ കുറവില്ല. പോസ്ററ് കാര്‍ഡു മുതല്‍ ഇന്‍ലഡു കവര്‍ വരെ യുള്ള കത്തുകളാണ് കൂടുതലും. ദിലീപ് കൈപറ്റാത്തതു കൊണ്ട തന്നെ ജയിലിധികൃതര്‍ ഒന്നും പൊട്ടിച്ചിട്ടില്ല. ദിലീപ് ജാമ്യം നേടി ഇറങ്ങുമ്പോള്‍ കൈമാറാന്‍ വെച്ചിരിക്കുകയാണ് ആരാധകരുടെ കത്തുകള്‍. ഇതിനിടയില്‍ ദിലീപിനെ ജയില്‍ അധികൃതര്‍ കൗണ്‍സിലിംഗിന് വിധേയനാക്കുകയും ചെയ്തു.ദിനവും യോഗ നിര്‍ബന്ധമായി ചെയ്യാനും ആത്മീയ ഗ്രന്ഥങ്ങള്‍ കൂടുതല്‍ വായിക്കാനും കൗണ്‍സിലര്‍ നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ സങ്കീര്‍ത്തനം വായനയും നാമജപവും മുടക്കരുതെന്നും പോസ്റ്റീവ് എനര്‍ജി സ്വാംശീകരിക്കാന്‍ അവയ്ക്ക് ആകുമെന്നും കൗണ്‍സിലര്‍ പറഞ്ഞു. അമിത ചിന്തയും ഉത്കണ്ഠയും ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷം കുറയ്ക്കാനുള്ള ചില ലഘു വിദ്യകള്‍ കൂടി ദിലീപ് കൗണ്‍സിലറില്‍ നിന്നും സ്വായത്തമാക്കിയിരുന്നു.

RECENT POSTS
Copyright © . All rights reserved