Latest News

യെമനില്‍ തീവ്രവാദികളുടെ പിടിയില്‍ നിന്നും മോചിതനായ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി പരിശ്രമിച്ചവരുടെ അവകാശ വാദങ്ങള്‍ ഉച്ചത്തില്‍ ഉയരുമ്പോഴും എങ്ങനെ മോചനം സാധ്യമായെന്നോ മോചിതനായ വൈദികന്‍ എങ്ങോട്ട് പോയെന്നോ പോലും പറയാന്‍ അവകാശികള്‍ക്ക് കഴിയുന്നില്ല . മോചനത്തിന് സഹായകമായത് നയതന്ത്ര ഇടപെടലാണോ മോചന ദ്രവ്യമാണോ എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ് . ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം മോചന ദ്രവ്യം നല്‍കിയാണ്‌ ഫാ . ടോമിനെ മോചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട് . അങ്ങനെയെങ്കില്‍ അതില്‍ നയതന്ത്രം എവിടെ ? ഒരു കാര്യം ഉറപ്പാണ്  ഒമാന്‍ രാജാവാണ് ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിന് നിര്‍ണ്ണായക ഇടപെടല്‍ നടത്തിയത് . അതിനു അദ്ദേഹത്തോട് നന്ദി പറയാതെ വയ്യ . എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അദ്ദേഹത്തിന്‍റെ ഇടപെടലിനെപ്പോലും വിസ്മരിക്കുന്ന തരത്തിലായി മാറുകയാണോ എന്ന്‍ സംശയിക്കേണ്ടി വരും .

കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം ഉള്‍പ്പെടെയുള്ളവരുടെ ചില പ്രതികരണങ്ങള്‍ അത്തരം സംശയങ്ങള്‍ ജനിപ്പിക്കുന്നതുമാണ്‌ . ഫാ . ടോമിനെ തട്ടിക്കൊണ്ടു പോയ ഭീകരരുടെ ആവശ്യം മോചനദ്രവമായിരുന്നു . തീവ്രവാദികള്‍ മോചനദ്രവമായി ആവശ്യപ്പെട്ടത് ഏകദേശം 240 കോടി രൂപയാണ് . ഇതിൽ 64 കോടി രൂപ തീവ്രവാദികൾക്ക് ഒമാൻ സർക്കാർ വഴി കൈമാറിയെന്നാണ് സൂചന. തീവ്രവാദികളുമായി നേരിട്ട് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ഒമാൻ സർക്കാരായിരുന്നു . എന്നാല്‍ തുക നല്‍കിയത് വത്തിക്കാനാണോ കേന്ദ്ര സർക്കാരാണോ എന്നതില്‍ സ്ഥിരീകരണമില്ല. ഇക്കാര്യം ആരും പുറത്തു പറയുകയുമില്ല. ഏതായാലും വത്തിക്കാന്റെ ഇടപടിലിൽ ഒമാൻ നടത്തിയ നീക്കമാണ് ഫലം കാണുന്നത് എന്ന് തന്നെയാണ് സൂചന .

പണം നല്‍കിയാണ്‌ മോചനമെങ്കില്‍ അതില്‍ നയതന്ത്രം എവിടെ ?  കാരണം ഫാ . ടോം ഉഴുന്നാലില്‍ മോചിതനായ വിവരം ഇന്ത്യന്‍ എംബസി പോലും മോചനത്തിന് ശേഷമാണ് അറിയുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ നയതന്ത്ര ഇടപെടല്‍ വഴിയായിരുന്നു മോചനമെങ്കില്‍ അദ്ദേഹത്തിന്‍റെ മോചനം മുതല്‍ അദ്ദേഹത്തെ നാട്ടില്‍ എത്തിക്കുന്നതുവരെയുള്ള എല്ലാ നിയന്ത്രണങ്ങളും ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തിലാകുമായിരുന്നു . എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ് . സലേഷ്യന്‍ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ . ടോമിനെ കൊണ്ടുപോകുന്നത് വത്തിക്കാനിലേയ്ക്കാണ് എന്ന് പറയുന്നത് വരെ അദ്ദേഹം എവിടേയ്ക്ക് പോകുന്നു എന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അറിയില്ലായിരുന്നു . വത്തിക്കാനില്‍ സലേഷ്യന്‍ സഭാ ആസ്ഥാനത്ത് എത്തിച്ച ശേഷം വിദഗ്ദ ചികിത്സയ്ക്ക് വിധേയനാക്കിയ ശേഷം മാത്രമേ അദ്ദേഹത്തെ നാട്ടിലേയ്ക്ക് അയക്കൂ എന്നാണു നിലവില്‍ ലഭിക്കുന്ന സൂചന . ഇപ്പോള്‍ അദ്ദേഹത്തിനാവശ്യം ചികിത്സയാണത്രേ.  അതിനാല്‍ തന്നെ രാജ്യത്തിനു നാണക്കേടായി മാറിയ ഒരു തട്ടിക്കൊണ്ടുപോകല്‍ ഇടപാടില്‍ ഫലപ്രദമായി ഇടപെട്ടു ബന്ദിയാക്കപെട്ട ആളെ മോചിപ്പിക്കാന്‍ കഴിയാത്തവര്‍ പിന്നെ അവകാശ വാദങ്ങളുമായി ഇറങ്ങി തിരിച്ചിരിക്കുന്നതില്‍ കാര്യമില്ല എന്നതാണ് വസ്തുത . ബാക്കിയൊക്കെ ഫാ . ടോമിന്‍റെ സഹോദരന്‍റെ പ്രതികരണത്തില്‍ വ്യക്തമാണ് .

പ്രശസ്ത ഗായിക സെലീന ഗോമസ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയായി. ലോകത്തെ ഞെട്ടിപ്പിച്ചുകൊണ്ട് ഈ വിവരം ഇൻസ്റ്റഗ്രാം വഴിയാണ് താരം പുറത്തുവിട്ടത്. കുറേ നാളായി സംഗീത രംഗത്ത് അത്രയ്ക്കു സജീവമല്ലാതിരുന്ന സെലീനയുടെ ജീവിതത്തെ കുറിച്ച് പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ഇതിനെല്ലാത്തിനുമുള്ള ഉത്തരമാണ് ഈ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ലൂപ്പസ് രോഗത്തെ തുടർന്നാണ് 25ാം വയസിൽ വൃക്ക മാറ്റിവയ്ക്കലിന് സെലീന വിധേയായത്. സുഹൃത്തും അഭിനേത്രിയുമായ ഫ്രാൻസിയ റൈസയിൽ നിന്നാണ് സെലീന വൃക്ക സ്വീകരിച്ചത്.

മുതിർന്ന നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പൾസർ സുനിക്കു ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് സുനിക്കു ജാമ്യം അനുവദിച്ചത്. അതേസമയം മറ്റു കേസുകളിൽ റിമാൻഡിൽ കഴിയുന്ന സുനിക്ക് ജയിലിൽ തുടരേണ്ടിവരും. 2011 നവംബറിൽ ജോണി സാഗരിക നിർമിച്ച ഓർക്കൂട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മുതിർന്ന നടിയെ ട്രെമ്പോ ട്രാവലറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. റെയിൽവേ സ്റ്റേഷനിലെത്തിയ നടിയെ ആളുമാറി തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്നു അബദ്ധം പറ്റിയെന്നു മനസിലാക്കിയ സംഘം നടിയെ ഒരു ഹോട്ടലിൽ ഇറക്കിവിട്ടശേഷം മുങ്ങുകയായിരുന്നു.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയയില്‍ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദ-പ്രതിവാദങ്ങള്‍ തുടരുകയാണ്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് അവതാരകയായ രേവതി രാജ് എഴുതിയ തുറന്ന കത്ത് വൈറലാകുകയാണ്. ട്രോളിന്റെ രൂപത്തിലാണ് രേവതിയുടെ കത്ത്. ദിലീപിനു എന്തുകൊണ്ട് ജാമ്യം പിന്നെയും നിഷേധിക്കുന്നു എന്നതിനുള്ള പ്രധാന കാരണവും രേവതി തന്റെ പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വൈറലായ കത്തിന്റെ പൂർണ്ണരൂപം …….

പ്രിയപ്പെട്ട പള്‍സറേട്ടാ,

നിങ്ങള്‍ക്കു അറിയുവോ നിങ്ങള് പുറത്തിറങ്ങിയിട്ട് വേണം നിങ്ങളെ പൊന്നാടയിട്ടൊന്ന് ആദരിക്കാന്‍. പിതൃ ശൂന്യത അല്ലെങ്കില്‍ നല്ല പച്ചമലയാളത്തില്‍ പറഞ്ഞാല്‍ തന്തയില്ലായ്മ ഒരു തെറ്റല്ലന്ന് താങ്കള്‍ ഇങ്ങനെ വീണ്ടും വീണ്ടും തെളിയിക്കുമ്പോള്‍ എങ്ങനെ താങ്കളെ പ്രശംസിക്കാതിരിക്കാന്‍ കഴിയും.?

ഇജ് മുത്താണ്. പീഡിപ്പിക്കാന്‍ കൊണ്ടു പോയിട്ട് ആ പെണ്‍കുട്ടിയെ സേഫ് ആയി തിരികെ ഉത്തരവാദിത്വമുള്ള കൈകളില്‍ ഏല്പിച്ചു മടങ്ങി എല്ലാ ഞരമ്പു രോഗികള്‍ക്കും മാതൃക കാട്ടി കൊടുത്ത നിങ്ങള് ഈ നാടിന്റെ അഭിമാനമാണ്. സ്വന്തം അച്ഛനാരെന്ന് ചോദിച്ചാല്‍ മിനിറ്റുകള്‍ക്കകം ആയിരം പേര് ആലോചിച്ച് പറയേണ്ടി വരുന്ന ഒരു പാവം ക്രിമിനലായി പോയി സുനിയേട്ടന്‍ അതാരും മനസ്സിലാക്കുന്നില്ല സുനിയേട്ടാ.

സുനിയേട്ടന്‍ തളരരുത്. നാദിര്‍ഷാ മാത്രമല്ല മറ്റു പലരുടെയും പേരുകള്‍ എന്റെ സുനിയേട്ടന്‍ വിചാരിച്ചാല്‍ പറയാന്‍ സാധിക്കും. സുനിയേട്ടനു മാത്രമേ അത് സാധിക്കൂ. പറയണം സുനിയേട്ടാ. സുനിയേട്ടന്‍ പറയണം. സുനിയേട്ടന്റെ വിലപ്പെട്ട ഒരു വാക്കിനു വേണ്ടി കാത്തിരിക്കുന്ന താങ്കളെ ഈശ്വരതുല്യം കാണുന്ന വേണുവേട്ടനെയും വിനുവേട്ടനെയും പോലുള്ളവരെ അങ്ങ് നിരാശപ്പെടുത്തരുത്. സുനിയേട്ടനു മാത്രമേ ക്യാമറക്കു മുന്‍പില്‍ അസത്യങ്ങള്‍ വിളിച്ചു പറയാന്‍ അവകാശമൊള്ളൂ. ദിലീപ് ഒരക്ഷരം മിണ്ടില്ല സുനിയേട്ടാ. മിണ്ടിക്കില്ല ഒരുത്തനും. സുനിയേട്ടന്‍ ധൈര്യമായിട്ട് മുന്‍പോട്ട് പൊയ്ക്കോ.

സുനിയേട്ടന്‍ സത്യം മാത്രമേ പറയൂ പൊലീസിനും ചാനലുകളുമെല്ലാമുണ്ട് സുനിയേട്ടന്റെ കൂടെ. കുറച്ചു പേരെ തട്ടി കൊണ്ട് പോയതും നിസാരം ഒരു ചെറിയ പെപ്പര്‍ സ്പ്രേ മുഖത്തടിച്ച് കാശു തട്ടിയതും കുറച്ചു പിടിച്ചു പറിയും ബൈക്ക് മോഷണവും ഒക്കെ ആയി ഒതുങ്ങി കൂടിയ പാവം സുനിയേട്ടനെ പോലെ അല്ല ദിലീപ്. അയാളെ ആരും വിശ്വസിക്കരുത്. മുക്കാലണക്ക് വളയം പിടിച്ചു ജീവിക്കുന്ന സുനിയേട്ടനു ആളൂര് തന്നെ വക്കീലായി വരണമെങ്കില്‍ സുനിയേട്ടന്‍ അത്രയ്ക്ക് പാവമായിട്ടല്ലേ. കഷ്ടം.

സുനിയേട്ടനു അറിയുവോ ദിലീപ് എത്രമാത്രം ദ്രോഹിയാണെന്ന്.? ഓസ്‌കര്‍ നോമിനേഷനില്‍ അവസാന റൗണ്ട് വരെ വന്ന പാവം അനൂപ് ചന്ദ്രന്റെ ഓസ്‌കര്‍ നഷ്ടമാക്കിയത് ദിലീപ് ഒറ്റയൊരുത്തനാ. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് അനൂപേട്ടനായിരുന്നു കിട്ടണ്ടത്. അതും ഇല്ലാതാക്കി. വിടരുത് സുനിയേട്ടാ. ദിലീപിനെ വെറുതെ വിടരുത്. ദിലീപിനെ സപ്പോര്‍ട്ട് ചെയ്തു ഒരുത്തനും ഇവിടെ തല പൊക്കില്ല. ആ ശ്രീനിവാസന്റെ വീട്ടില്‍ കരിയോയില്‍ വാരി വിതറിയിട്ടുണ്ട്. അതൊരു സാമ്പിള്‍ മാത്രം.

സുനിയേട്ടന്‍ ധൈര്യമായിട്ട് ഇഷ്ടമുള്ളതൊക്കെ വിളിച്ചു പറഞ്ഞോളൂ. ഈ നാട്ടിലെ ദൃശ്യ മാധ്യമങ്ങളും പൊലീസുമെല്ലാമുണ്ട് സുനിയേട്ടനൊപ്പം. ദിലീപ് മാത്രമാണിത് ചെയ്തത്. ഡബ്ല്യുസിസിയുടെ അടുത്ത പ്രസിഡന്റ് ആയി നിയോഗിക്കപ്പെടണ്ട അഭിവന്ദ്യ പിതാവ് മാര്‍ ആഷിക് അബു രണ്ടാമന്‍ മാര്‍പ്പാപ്പയുടെ നാമത്തില്‍ ഞാന്‍ വീണ്ടും വീണ്ടും പറയുന്നു ദിലീപ് ആണിത് ചെയ്തത്. ദിലീപിനെ തകര്‍ക്കണം സുനിയേട്ടാ. അത് നിങ്ങളും നിങ്ങളുടെ ആളുകള്‍ക്കും എളുപ്പത്തില്‍ കഴിയും. കഴിയണം. തിരിച്ചു വരരുത് ദിലീപ്. അങ്ങനെ വന്നാല്‍ ഇതു വരെ സുനിയേട്ടനും ആളുകളും കഷ്ടപ്പെട്ടത് വെറുതെയാവും.

സുനിയേട്ടന് എല്ലാവിധ ആയുര്‍ ആരോഗ്യ സൗഖ്യവും സര്‍വേശ്വരന്‍ തരട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് എത്രയും പെട്ടെന്ന് അടുത്ത പേരുകള്‍ വിളിച്ചു പറയാന്‍ ആ പരിശുദ്ധ നാവിനു കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു.

എന്‍ബി : അവനോടൊപ്പം. (അവള്‍ക്കൊപ്പം 100% നിന്നു കൊണ്ടു തന്നെ പറയട്ടെ …ക്യാമറകള്‍ക്ക് മുന്‍പില്‍ ദിലീപ് വായ് തുറക്കരുതെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം ? പല ചാനല്‍ ചര്‍ച്ചകളും ശ്രദ്ധിച്ചു നോക്കൂ…..ദിലീപിനെ എതിര്‍ക്കുന്നവര്‍ക്ക് മാത്രമേ അവിടെ സ്ഥാനമൊള്ളൂ …മറിച്ച് ദിലീപിനെ അനുകൂലിച്ചോ മറ്റോ ഒരു വാക്ക് സംസാരിക്കാന്‍ എന്തു കൊണ്ട് ചാനലുകള്‍ സമ്മതിക്കുന്നില്ല? അവര്‍ പറഞ്ഞുപറപ്പിച്ച അല്ലെങ്കില്‍ നിശ്ചയിച്ച ആ ഒരു ഉത്തരം അതായത് ദിലീപ് ആണ് പ്രതി എന്ന് എന്ന കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തില്‍ മാത്രം ചാനല്‍ ചര്‍ച്ചകള്‍ പോകുന്നു…. നടിക്ക് നീതി ലഭിക്കണം …എന്നു കരുതി പ്രതി എന്ന് അന്തിമ വിധി വരും മുന്‍പേ എന്തിനാണ് ദിലീപിനെ ഇങ്ങനെ കടിച്ചു കീറുന്നത്…..? അങ്ങനെ എങ്കില്‍ ഗോവിന്ദച്ചാമിയെയും സപ്പോര്‍ട്ട് ചെയ്യണമല്ലോ എന്ന ഊള ചോദ്യം എന്നോട് ചോദിക്കരുത് .കാരണം ഈ രണ്ടു കേസും എന്താണെന്നു ബോധമുണ്ടെങ്കില്‍ അത് ചോദിക്കാന്‍ ഒരുത്തനും ധൈര്യപ്പെടില്ല…….ബോധമുണ്ടെങ്കില്‍ മാത്രം.

എന്തുകൊണ്ട് ജാമ്യം പിന്നെയും നിഷേധിക്കുന്നു എന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഈ കേസിന് തുടങ്ങിയ അതെ സ്റ്റാറ്റസില്‍ തന്നെയാണ് ഇപ്പോളും നിക്കുന്നത് അതായത് കാര്യമായ പുരോഗമനം ഒന്നുമില്ല ഇതുവരെ …. നിയമം അറിയാവുന്ന പലരും അതിനെക്കുറിച്ച് ഇതിനോടകം പറഞ്ഞിരിക്കുന്നു … എന്നിട്ടും മാധ്യമങ്ങള്‍ ചെയ്യുന്നതോ ? പ്രതിയാക്കി കഴിഞ്ഞിരിക്കുന്നു….കോടതി പറഞ്ഞ സസ്പെക്റ്റ് എന്ന വാക്ക് നമ്മുടെ മാധ്യമപ്പട ശ്രദ്ധിച്ചിട്ടുണ്ടാവില്ല…… ദിലീപിന്റെ വാ അടപ്പിച്ചോളൂ …..സുനിക്ക് വാ തുറന്നു വെച്ചും കൊടുത്തോളൂ. പക്ഷേ ബാക്കിയുള്ളവരുടെ വാ അടപ്പിക്കാമെന്ന് കരുതരുത്………അന്നും ഇന്നും എന്നും അവനോടൊപ്പം
ഇതെന്റെ അഭിപ്രായം, എന്റെ ഇഷ്ടം, എന്റെ തീരുമാനം.)

ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. 60 ദിവസം ജയിലില്‍ കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടു. ഗൂഢാലോചനയെന്ന ആരോപണം മാത്രമാണ് തനിക്കെതിരെയുള്ളത്. നടിയുടെ നഗ്നചിത്രമെടുക്കാന്‍ പറഞ്ഞെന്ന് മാത്രമാണ് തനിക്കെതിരെയുള്ള കേസെന്നും ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നു.

ജാമ്യ ഹര്‍ജി ബുധനാഴ്ച ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബുധനാഴ്ച നാദിര്‍ഷായുടെ ഹര്‍ജി കോടതി പരിഗണിക്കുന്നതിനാല്‍ ഇത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.എന്നാല്‍ ഇന്നും ജാമ്യഹര്‍ജി നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായെങ്കിലും അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി 18ലേക്ക് മാറ്റിയതാണ് ദിലീപിന്റെ ജാമ്യ ഹര്‍ജിയുടെ കാര്യത്തില്‍ ആശയക്കുഴപ്പത്തിനിടയാക്കിയത്. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ വിധി വരുന്നതു വരെ തല്‍ക്കാലത്തേക്ക് കാത്തിരിക്കാമെന്നും വിധി വന്ന ശേഷം പുതിയ ഹര്‍ജി നല്‍കാമെന്നുമാണ് അഭിഭാഷകര്‍ നിര്‍ദേശിച്ചിരുന്നത്.

നാലാം തവണയാണ് ദിലീപ് ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത്. ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയത്. പിന്നീട് രണ്ടു തവണ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതിന് ശേഷമാണ് വീണ്ടും അങ്കമാലി കോടതിയെ തന്നെ സമീപിക്കുന്നത്. ജാമ്യത്തിനായി ദിലീപിന് കോടതിയെ സമീപിക്കാനുള്ള അവസാന അവസരം കൂടിയാവും ഇത്തവണത്തേത്. അതുകൊണ്ടു തന്നെ ജാമ്യം ലഭിക്കാന്‍ വളരെ കരുതലോടെയാണ് ദിലീപ് നീങ്ങുന്നത്.

ഗൗരി ലങ്കേഷ് വധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പലയിടത്തും # I AM GAURI പ്രതിഷേധ പ്രകടനങ്ങളും ചര്‍ച്ചകളും നടന്നു കൊണ്ടിരിക്കുന്നു. കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി ദേശീയ നേതാവും പത്രപ്രവര്‍ത്തകനുമായ അശുതോഷ്, ഡല്‍ഹി മുന്‍ മന്ത്രിയും, മാല്‍വിയ നഗര്‍ എം.എല്‍.എ അഡ്വ:സോമനാഥ് ഭാരതി, സി ആര്‍ നീലകണ്ഠന്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രഭാഷണവും സംവാദവും സെപ്തംബര്‍ 15ന് കൊച്ചിയില്‍ അബാദ് പ്ലാസയില്‍ വെച്ചു നടക്കുന്നു.

ജനാധിപത്യതിന്റെ-മതനിരപേക്ഷതയുടെ അടിസ്ഥാന ഘടന പോലും ചോദ്യം ചെയ്യപെടുമ്പോള്‍, അതിനെതിരെ ഉയരുന്ന ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഭരണകൂടം കൂട്ടുനില്‍ക്കുന്നു. ഈ വിമത ശബ്ദങ്ങള്‍ ഇല്ലെങ്കില്‍ ജനാധിപത്യമില്ല. മാധ്യമ പ്രവര്‍ത്തകരും സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരും പങ്കെടുക്കുന്ന ഈ ചര്‍ച്ച, ആശയാവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് അളവുകോലുകള്‍ വെക്കുന്ന, അത് കരിയിച്ചു കളയുന്ന ശക്തികള്‍ക്കെതിരെ ഒന്നിച്ചു നിന്ന് പ്രതിരോധിക്കേണ്ട സാഹചര്യം വിശകലനം ചെയ്യുന്നു. ഏവരെയും ക്ഷണിക്കുന്നു.

Venue : Vantage Point -Abad Plaza, MG Road. Kochi
Date & Time : 2.30 PM. Thursday, September 15, 2017

മുംബൈ സ്ഫോടനപരമ്പര ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ ഇന്ത്യ തിരയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകൾ മരവിപ്പിച്ചതായി ബ്രിട്ടൻ.

കഴിഞ്ഞമാസം സാമ്പത്തിക ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയ ദാവൂദിന്റെ 45 കോടി ഡോളർ (ഏകദേശം 2835 കോടി രൂപ) സ്വത്തുവകകളാണു ബ്രിട്ടിഷ് അധികൃതർ മരവിപ്പിച്ചത്. ബ്രിട്ടനിലെ ബർമിങ്ങാമിനടുത്ത് മിഡ്‌ലൻഡ്സിൽ വസതികളുണ്ടെന്നും വാർവിക്‌ഷറിൽ ഒരു ഹോട്ടലുമുണ്ടെന്നുമാണ് മാധ്യമറിപ്പോർട്ടുകൾ. ഇവയെല്ലാം പൂട്ടി മുദ്രവച്ചു.

2015ൽ ഇന്ത്യയിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘം ദാവൂദിന്റെ സ്വത്തുവകകൾ കണ്ടെത്താനായി ബ്രിട്ടനിലെത്തിയിരുന്നു. മിഡ്‌ലൻഡ്സിലെ സ്വത്തുക്കൾ നിരീക്ഷണത്തിലുമായിരുന്നു. ഡാർട്ഫഡിലും കെന്റിലും എസക്സിലും മധ്യ ലണ്ടനിലും സ്വത്തുക്കളുള്ളതായും സൂചനയുണ്ട്. ഈ വിവരങ്ങളെല്ലാം സ്കോട്‌ലൻഡ്‌ യാർഡിനു കൈമാറിയിരുന്നു. യുകെ ട്രഷറി വകുപ്പ് കഴിഞ്ഞമാസം പുറത്തുവിട്ട ഉപരോധ പട്ടികയനുസരിച്ചു ധനികരായ കുറ്റവാളികളിൽ, കൊളംബിയയിലെ ലഹരിമരുന്നു മാഫിയത്തലവൻ പാബ്ലോ എസ്കൊബാറിനുശേഷം ലോകത്തുതന്നെ രണ്ടാം സ്ഥാനമാണു ദാവൂദിന്.

ലോകമെമ്പാടുമായി 700 കോടി ഡോളറിന്റെ ആസ്തികളാണു ദാവൂദിനുള്ളത്. ഇതിൽ പകുതിയും ബ്രിട്ടനിലും ദുബായിലും ഇന്ത്യയിലുമുള്ള നിക്ഷേപങ്ങളാണ്. ദുബായിലുള്ള 15000 കോടി രൂപയുടെ സ്വത്തുക്കൾ നേരത്തേ മരവിപ്പിച്ചിരുന്നു. ഇതേസമയം, ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ ബ്രിട്ടൻ മരവിപ്പിച്ചതുമായി ബന്ധപ്പെട്ടു കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് വിസമ്മതിച്ചു.

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന് വധഭീഷണി. ഭീഷണിക്കത്തുകള്‍ തപാലില്‍ ലഭിച്ചു. ഇവയ്‌ക്കൊപ്പം മനുഷ്യവിസര്‍ജ്ജ്യവും ലഭിച്ചതായി ജോസഫൈന്‍ പറഞ്ഞു. പി.സി.ജോര്‍ജിനെതിരെ കേസെടുത്ത ശേഷമാണ് വധഭീഷണി ലഭിച്ചതെന്നും ജോസഫൈന്‍ വ്യക്തമാക്കി. ഇത്തരം ഭീഷണി കൊണ്ട് കര്‍ത്തവ്യത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും ജോസഫൈന്‍ പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവിനും ആക്രമണത്തിനിരയായ നടിക്കും അനുകൂലമായി കമ്മീഷന്‍ നിലപാട് എടുത്തിരുന്നു. ഇതിനു ശേഷം വധഭീഷണികള്‍ ലഭിക്കാറുണ്ടെന്നും അവര്‍ വ്യക്തമാക്കി. നടിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് പി.സി.ജോര്‍ജിനെതിരെ കമ്മീഷന്‍ കേസെടുത്തത്. കമ്മീഷനെയും പരസ്യമായി അധിക്ഷേപിച്ച് ജോര്‍ജ് രംഗത്തു വന്നിരുന്നു.

പി.സി.ജോര്‍ജിന്റെ നടപടികള്‍ പദവി മറന്നുള്ളതാണെന്നും വിരട്ടല്‍ വനിതാ കമ്മീഷനോട് വേണ്ടെന്നും ജോസഫൈന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാകമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. ആരെയും ശിക്ഷിക്കുകയോ തൂക്കികൊല്ലാന്‍ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിതാ കമ്മീഷന്‍. സ്ത്രീകള്‍ക്കെതിരെ ആരുടെ ഭാഗത്ത് നിന്ന് നീതി നിഷേധമുണ്ടായാലും ഇടപെടുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

നടിയെ ആക്രമിച്ച കേസ് നടത്തിപ്പില്‍ അന്വേഷണ സംഘത്തിന് അതൃപ്തി. ഹൈക്കോടതിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വിവരങ്ങള്‍ അറിയിക്കുന്നതില്‍ വീഴ്ച വരുത്തുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇന്നലെ ഹൈക്കോടതി കേസ് അന്വേഷണത്തെ പറ്റി വിമര്‍ശിച്ചത് വസ്തുകള്‍ അറിയാത്തതിനാലാണ്. കേസ് അന്വേഷണം രണ്ടാഴ്ചക്കുളളില്‍ തീര്‍ക്കുമെന്ന് ഡിജിപി ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത് അന്വേഷണ സംഘവുമായി ആലോചിക്കാതെയാണെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്നും ജാമ്യാപേക്ഷ സമര്‍പ്പിക്കില്ല. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം അറിഞ്ഞതിനു ശേഷം മതി ഇനി കോടതിയെ സമീപിക്കല്‍ എന്നാണ് ദിലീപിന്റെ നിലപാടെന്നാണറിയുന്നത്. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാേെണായെന്ന് ഇന്നലെ ഹൈക്കോടതി ചോദിച്ചിരുന്നു. അന്വേഷണം സിനിമാക്കഥ പോലെയാണോയെന്നും ഇത് ആരെയെങ്കിലും തൃപ്തിപെടുത്തുന്നതിന് വേണ്ടിയാണോയെന്നും കോടതി ചോദിച്ചു. ഓരോ മാസവും ഓരോ പ്രതികളെ അറസ്റ്റ് ചെയ്യുകയാണോയെന്ന് നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി ചോദിച്ചു. അന്വേഷണം സിനിമാ തിരക്കഥ പോലെയാണോ ക്രിമിനല്‍ ചട്ടപ്രകാരമായിരിക്കണം നടപടി. വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി കൂടുതല്‍ അന്വേഷണം വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കേസിലെ ചര്‍ച്ചകള്‍ പരിധി വിട്ടാല്‍ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും കോടതി അറിയിച്ചു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.

പാലക്കാട് വയോധിക ദമ്പതികളുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെ പോലീസ് വലയിലാക്കിയത് മണിക്കൂറുകള്‍ക്കകം. കൊല്ലപ്പെട്ട വൃദ്ധദമ്പതികളായ സ്വാമിനാഥന്‍ (72), ഭാര്യ പ്രേമകുമാരി (65) എന്നിവരുടെ മരുമകള്‍ ഷീബയുടെ കാമുകന്‍ സുദര്‍ശനാണ് പിടിയിലായത്. എറണാകുളം പറവൂര്‍ സ്വദേശിയാണ് സുദര്‍ശന്‍.

സ്വാമിനാഥനെ വെട്ടിക്കൊന്ന നിലയിലും പ്രേമകുമാരിയെ ശ്വാസം മുട്ടിച്ച് കൊന്ന നിലയിലുമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തറിഞ്ഞത്. ഷീജയും സുദർശനനുമായി അവിഹിത ബന്ധമുണ്ടായിരുന്നു എന്നും സംഭവം നടന്ന ദിവസം ഷീജയെ കാണാൻ  ഇയാള്‍ എത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.

ഷീജ വാതിൽ തുറന്നു കൊടുത്തിട്ടാണ് ഇയാള്‍ വീടിനുള്ളിൽ കയറിയത്. ഇവരെ സ്വാമിനാഥന്‍   ഒന്നിച്ചു കണ്ടതോടെയാണ് കൊല നടത്തിയത്. സുദര്‍ശനന്‍ സ്വാമിനാഥനെ ടോർച്ച് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന പ്രേമയെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്.മരുമകൾ ഷീജയെ കണ്ണും വായും മൂടിക്കട്ടിയ നിലയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. മോഷണശ്രമമാണെന്ന് വരുത്തിത്തീർക്കുന്ന നിലയിലായിരുന്നു കൊലപാതകം. എന്നാൽ ഷീജയുടെ മൊഴിയെടുത്ത പൊലീസിന് സംശയം തോന്നിയിരുന്നു. കൂടുതൽ വിശദമായ അന്വേഷണം നടത്തിയതോടയാണ് കേസിൽ വില്ലനായത് അവിഹിത ബന്ധമാണെന്ന് വ്യക്തമായത്.

കൊലപാതകത്തിൽ തെളിവു നശിപ്പിക്കാനായി അക്രമികൾ കൊലപതകം നടന്ന സ്ഥലത്ത് മുളകുപൊടി വിതറിയിരുന്നു. ഒരാഴ്ച മുമ്പ് തങ്ങളുടെ ജീവനു ഭീഷണി ഉണ്ടെന്നും, ആരോ പിന്തുടരുന്നുണ്ടെന്നും കാണിച്ച് ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. സ്വാമിനാഥനെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമം നടന്നിരുന്നതായും പരാതി നൽകിയിരുന്നു. ആലത്തൂർ സ്റ്റേഷന്റെ പരിധിയിലുള്ള തോലന്നൂർ എന്ന പ്രദേശത്താണ് കൊലപാതകം നടന്നത്. കൊലപാതക സമയത്ത് മകന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഇവരുടെ മരുമകൾ കാര്യമായ പരിക്കേറ്റിരുന്നില്ല.

വധഭീഷണിയുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ഷീജ ദമ്പതികൾക്കൊപ്പം താമസിക്കാൻ തുടങ്ങിയത്. ഇവരെ കൈയും കാലും കെട്ടി വായിൽ തുണി തിരുകിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. രാവിലെ പാലുമായി സമീപ വീട്ടിലെ സ്ത്രീ എത്തിയപ്പോഴാണ് യുവതിയെ അടുക്കളയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.കൊല്ലപ്പെട്ട ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. ഇവരുടെ മകന്‍ ആര്‍മിയിലും മകള്‍ വിദേശത്തുമാണ്.

RECENT POSTS
Copyright © . All rights reserved