Latest News

57 ദിവസത്തിന് ശേഷം നടന്‍ ദിലീപ് ആലുവയിലെ വീട്ടില്‍. അച്ഛന് ശ്രാദ്ധമൂട്ടാന്‍ കോടതി അനുവദിച്ചത് രണ്ട് മണിക്കൂര്‍ സമയമായിരുന്നു. കൃത്യം എട്ട് മണിക്ക് തന്നെ ദിലീപ് ജയിലിന് പുറത്തിറങ്ങി. ആലുവ സബ്ജയിലില്‍ ഇറങ്ങിയ ദിലീപ് ശാന്തനായാണ് കാണപ്പെട്ടത്. വെള്ള ഷര്‍ട്ടും നീല ജീന്‍സുമായിരുന്നു വേഷം. താടി വളര്‍ത്തിയിരുന്നു. കോടതി നിര്‍ദേശമുള്ളത് കൊണ്ട് തന്നെ മുന്നിലേക്ക് ചാനല്‍ മൈക്കുകളിലേക്ക് നോക്കുക പോലും ചെയ്യാതെ ദിലീപ് വാഹനത്തില്‍ കയറിയിരുന്നു

. തുടര്‍ന്ന് ഒന്നര കിലോമീറ്ററോളം മാത്രം ദൂരമുള്ള കൊട്ടാരക്കടവിലെ പദ്മസരോവരം വീട്ടിലേക്ക്. ജയിലിനും വീടിനും പുറത്തായി വന്‍ ജനാവലി തന്നെ തടിച്ചുകൂടിയിരുന്നു. പൊലീസ് അകമ്പടിയോടെ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. മഫ്തിയിലായിരുന്നു വീട്ടില്‍ പൊലീസുകാര്‍. വീട്ടിലേക്ക് നടന്നുകയറിയ ദിലീപിനെ സ്വീകരിക്കാന്‍ പൂമുഖത്ത് ബന്ധുക്കള്‍ നിന്നിരുന്നു.

വീടിനകത്തേക്ക് കയറിപ്പോയ ദിലീപ് അല്‍പ്പസമയത്തിന് ശേഷം കുളിച്ച് ഈറനണിഞ്ഞ് ശ്രാദ്ധകര്‍മ്മങ്ങള്‍ക്കായി സഹോദരനും സഹോദരിക്കും ഒപ്പം വീടിന് പുറത്തേക്ക് വന്നു.ദിലീപിന്റെ അമ്മയുടെ കൈ പിടിച്ച് മകള്‍ മീനാക്ഷിയും ചടങ്ങുകള്‍ കാണാന്‍ ദിലീപിനൊപ്പം വീട്ടുമുറ്റത്തേക്ക് നടന്നുനീങ്ങി. കാവ്യാ മാധവനും മറ്റ് ബന്ധുക്കളും വീടിനകത്തുണ്ടായിരുന്നു. തുടര്‍ന്ന് ബലികാക്കയെ കൈകൊട്ടി വിളിക്കുന്ന ചടങ്ങടക്കം പൂര്‍ത്തിയായി തിരികെ വീട്ടിലേക്ക് നടന്നു. 10 മണി വരെ സമയമുള്ളതിനാല്‍ ബാക്കിയുള്ള സമയം വീട്ടുകാര്‍ക്കൊപ്പം ചിലവഴിച്ച ശേഷം ജയിലിലേക്ക് മടങ്ങും.

ദിലീപിന്റെ ആരാധകരാരും തന്നെജയിലിന്റെ പരിസരത്തോ വീടിന്റെ പരിസരത്തോ എത്തിയിരുന്നില്ല. ഫാൻസ് അസോസിയേഷനുകളുടെ പ്രകടനങ്ങളോ മുദ്രാവാക്യങ്ങളോ അനുവദിക്കരുതെന്ന നിർദേശവും പൊലീസിന് ലഭിച്ചിരുന്നെന്നാണ് വിവരം .ദിലീപ് ജയിലിന് പുറത്തിറങ്ങുന്നതും കാത്ത് വന്‍ ജനാവലിയും മാധ്യമപടയുമാണ് പുറത്തുണ്ടായിരുന്നത്.

ആലുവ ശിവക്ഷേത്രത്തിൽ കർമങ്ങൾ ചെയ്യണമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ, ആലുവ പാലസിന് സമീപത്തെ വീട്ടിലെ ചടങ്ങുകളിൽ പങ്കെടുക്കാൻ മാത്രമെ അനുമതി ലഭിച്ചുള്ളൂ. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ലീന റിയാസാണ് ദിലീപിന് ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. രാവിലെ ഏഴുമുതല്‍ ഉച്ചക്ക് 11വരെ സമയം നല്‍കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടതെങ്കിലും രാവിലെ രണ്ടുമണിക്കൂർ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയത്. രഹസ്യസംഭാഷണങ്ങളും മാധ്യമപ്രവര്‍ത്തകരെ കാണുന്നതും കോടതി വിലക്കിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് പുഴയില്‍ മുങ്ങുന്നതും വിലക്കിയിട്ടുണ്ട്.

ആലുവ സബ്ജയിലില്‍ നിന്നും ദിലീപ് വാതില്‍ വഴി ഇറങ്ങുന്ന ഇന്‍ട്രോ ഒപ്പിയെടുക്കാന്‍ എത്തിയത് ചാനുലുകളുടേതടക്കം 50ാഓളം ക്യാമറകള്‍. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയതോടെ ഈ ദിവസത്തിനായി ആരാധകരും കാത്തിരിക്കുകയായിരുന്നു.

ജയില്‍ വേഷത്തില്‍ തന്നെയാണ് ദിലീപ് പുറത്തിറങ്ങിയത്. തന്റെ സ്വതസിദ്ധമായുള്ള ചിരി ഇത്തവണയും ദിലീപിന്റെ മുഖത്തുണ്ടായിരുന്നു. അതേസമയം, കണ്ണുകളില്‍ ക്ഷീണം പ്രകടമായിരുന്നു. തങ്ങളുടെ പ്രിയതാരത്തെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. പുലര്‍ച്ചെ ആറിനു തന്നെ ചാനലുകളില്‍ ആലുവ സബ്ജയിലിനു പുറത്തുനിന്നും ലൈവ് തുടങ്ങിയിരുന്നു.

ഇതിനിടയില്‍ താരത്തിന്റെ സുരക്ഷ കണക്കുകൂട്ടി ദിലീപിന്റെ പദ്മസരോവരം വീടിന്റെ പരിസരത്തേക്കു ആരാധകര്‍ക്കു പ്രവേശിക്കാന്‍ സാധിച്ചില്ല.  58 ദിവസത്തിനു ശേഷമാണ് ദിലീപ് ജയിലിനു പുറത്തിറങ്ങുന്നത്. പുറത്തിറങ്ങുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ, മാധ്യമങ്ങളോടു പ്രതികരിക്കാനോ പാടില്ലെന്ന് ദിലീപിനു കര്‍ശന നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാനായി നടന്‍ ദിലീപ് രണ്ടുമാസങ്ങള്‍ക്ക് ശേഷം ഇന്ന് ജയിലിന് പുറത്തിറങ്ങും. ആലുവ മണപ്പുറത്തും വീട്ടിലുമായി രാവിലെ എട്ടുമുതല്‍ പത്തുവരെ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്.

പെരിയാറിനോട് ചേര്‍ന്നുളള ആലുവ കൊട്ടാരക്കടവിലെ പദ്മസരോവരം എന്ന വീട്ടിലാണ് ചടങ്ങുകള്‍. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം, ചെലവ് സ്വയം വഹിക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം ലഭിക്കാതെ തന്നെ ദിലീപ് പുറത്തിറങ്ങുന്നത്. ദിലീപിന് അനുകൂലമായി ഫാന്‍സ് അസോസിയേഷന്‍ പ്രകടനം നടത്താന്‍ സാധ്യതയുളളതിനാല്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ജയിലില്‍ നിന്നു വീട്ടിലെത്തുന്ന താരം ആലുവ മണപ്പുറത്തെ ചടങ്ങുകളില്‍ പങ്കെടുക്കുമോ എന്ന കാര്യം സംശയമാണ്. സുരക്ഷാ കാരണങ്ങളെത്തുടര്‍ന്ന് താരം വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ മാത്രമെ പങ്കെടുക്കാന്‍ സാധ്യതയുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിന്റെ വീട്ടില്‍ ഇതിനോടകം തന്നെ പൊലീസ് എത്തിക്കഴിഞ്ഞു.

ആലുവ മണപ്പുറത്ത് ദിലീപ് എത്തുകയാണെങ്കില്‍ അവിടെ താരത്തെ കാണുന്നതിനായി നിരവധിയാളുകള്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. അത് സുരക്ഷയെ ബാധിക്കാം എന്നതിനാലാണ് മണപ്പുറത്തെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ തീരുമാനമാകാത്തത്. നേരത്തെ ദിലീപിനെ കോടതിയില്‍ ഹാജരാക്കിയപ്പോഴും തെളിവെടുപ്പിന് എത്തിച്ചപ്പോഴുമെല്ലാം വലിയ ജനക്കൂട്ടം എത്തിയിരുന്നു.

മിമിക്രിയിലൂടെ സിനിമയിലെത്തി വലിയ നേട്ടങ്ങള്‍ വെട്ടിപ്പിടിച്ച നടനായിരുന്നു കലാഭവന്‍ മണി. ഒടുവില്‍ ജീവിതത്തിന്റെ നല്ലപകുതിയില്‍ ആരോടും പറയാതെ മരണത്തിന്റെ കൈപിടിച്ച് മണി ഏവരെയും ഞെട്ടിച്ചു. പട്ടിണിയില്‍ ജനിച്ച് ഇല്ലായ്മകളോട് പടപൊരുതി, തന്റെ സൗഭാഗ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവച്ച കലാഭവന്‍ മണി എല്ലാവര്‍ക്കും മണിച്ചേട്ടനായിരുന്നു. മണിയെക്കുറിച്ച് ആരും ഇതുവരെ അറിയാത്തൊരു രഹസ്യം തുറന്നുപറയുകയാണ് കലാഭവന്‍ പ്രജോദ്.

ഒരിക്കല്‍ കലാഭവന്‍ മിമിക്രി ട്രൂപ്പില്‍ നിന്ന് പുറത്താക്കപ്പെട്ട കഥയാണ് പ്രജോദ് ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. മണി കലാഭവനില്‍ നിറഞ്ഞുനില്ക്കുന്ന കാലം. അന്ന് സ്റ്റേജ് ഷോകളില്‍ ഏറ്റവുമധികം തിളങ്ങിയിരുന്നത് ഈ ചാലക്കുടിക്കാരനായിരുന്നു. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ മണി കലാഭവനില്‍ നിന്ന് പുറത്താക്കപ്പെടുന്നു. ആര്‍ക്കും ഒന്നും മനസിലാകാത്ത അവസ്ഥ. അന്ന് കലാഭാവനില്‍ നിന്നും കരഞ്ഞുകൊണ്ടാണ് മണി ഇറങ്ങിയത്. മണിയെ കലാഭവനില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. കാരണം, മറ്റൊന്നുമല്ല, മണിയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ചിലര്‍ അദേഹത്തിനെതിരേ പാര പണിതു. മണി കലാഭവന്റെ പരിപാടിക്കല്ലാതെ മറ്റു പരിപാടികള്‍ക്കും പങ്കെടുക്കാറുണ്ടായിരുന്നുവത്രേ.

ഇത് ഡയറക്ടറായ ആബേലച്ചന്റെ മുന്നില്‍ പരാതിയായെത്തി. നിവൃത്തിയില്ലാതെ മണിയെ പറഞ്ഞുവിട്ടു. മണിയോട് പ്രത്യേക വാത്സല്യമുണ്ടായിരുന്ന ആബേലച്ചന്‍ അന്ന് ഇങ്ങനെ പറഞ്ഞു-‘മണി ഇവിടെ നിന്ന് പോകുന്നത് രക്ഷപെടാന്‍ വേണ്ടിയായിരിക്കും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആ വാക്കുകള്‍ അച്ചട്ടായി. ഒരു വര്‍ഷത്തിന് ശേഷം മണി കലാഭവന്റെ മുറ്റത്ത് തിരികെയെത്തി. അത് പക്ഷെ പഴയ കുപ്പായത്തിലായിരുന്നില്ല. കലാഭവന്റെ 25ാം വാര്‍ഷികം ആഘോഷിക്കാന്‍ താരമായിട്ടായിരുന്നു. മണിയെന്ന താരം മരണം വരെ തന്നെ താനാക്കിയ കലാഭവന്‍ എന്ന പേര് പരാമര്‍ശിക്കാതെ ഒരു ഇന്റര്‍വ്യൂ പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നതും കൗതുകരമാണ്.

സഹപ്രവർത്തകയായ നടിയെ  ആക്രമിച്ച കേസിൽ തടവിൽക്കഴിയുന്ന  ദിലീപിന് പിന്തുണയുമായി മലയാള സിനിമയിലെ പ്രമുഖർ കൂട്ടത്തോടെ ജയിലിലേക്കെത്തുന്നു.  നല്ലകാലത്ത്  ദിലീപിന്‍റെ ഔദാര്യം പറ്റിയവരെല്ലാം ആപത്തുകാലത്ത്  കൈവിടരുതെന്ന് കെ ബി ഗണഷ്കുമാർ എം എൽ എ പറഞ്ഞു.  ഇതിനിടെ പിതാവിന്‍റെ ശ്രാദ്ധച്ചടങ്ങുകൾക്കായി നാളെ രണ്ടുമണിക്കൂർ നേരത്തേക്ക് ദിലീപിനെ ജയിലിൽ നിന്ന് പുറത്തിറക്കും.

കാവ്യാ മാധവനും മകളും വന്നുപോയതിന് പിന്നാലെയാണ് പ്രതിയായ ദിലീപിനെക്കാണാൻ ജയിലിലേക്ക് സിനിമാക്കാരുടെ ഒഴുക്ക് തുടങ്ങിയത്. ഇന്ന് ജയിലിലെത്തിയ കെബി ഗണേഷ്കുമാർ എം എൽഎ നടന് പൂർണ പിന്തുണയും പ്രഖ്യാപിച്ചു.

നിർമാതാവ് ആന്‍റണി പെരുമ്പാവൂര്‍, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടൻ സുധീർ, വിതരണക്കാരൻ  ഹംസ തുടങ്ങി നിരവധിപ്പേർ ഇന്ന് ജയിലിലെത്തി. ദിലീപിന് ഓണക്കോടിയുമായി ജയറാം കഴിഞ്ഞ ദിവസം ജയിലിലെത്തിയിരുന്നു. എന്നാൽ പ്രതിയായ ദിലീപിനെക്കാണാൻ സിനിമാക്കാർ കൂട്ടത്തോടെ ജയിലിലേക്ക് പോകുന്നതിനെ വിമർശിച്ച് വിനയൻ രംഗത്തെത്തി.

പിതാവിന്‍റെ ശ്രാദ്ധച്ചടങ്ങിൽ പങ്കെടുക്കാൻ നാളെ രാവിലെ എട്ടുമണിയോടെയാണ് ദിലീപിനെ ജയിലിൽ നിന്ന് ഇറക്കുക. പത്തുമണിക്ക് തിരിച്ചെത്തിക്കണം. ബുധനാഴ്ച രാവിലെ എട്ടു മുതല്‍ 10 വരെ ആലുവ മണപ്പുറത്തും വീട്ടിലും നടക്കുന്ന ചടങ്ങുകളില്‍ ദിലീപിന് പങ്കെടുക്കാം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം, ചെലവ് സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളോടെയാണ് അനുമതി.. പുറത്തിറക്കുന്ന ദിലീപിന് സുരക്ഷ ശക്തമാക്കണമെന്ന് ജയലധികൃതർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂരെത്തി.

ആലുവയിലെ സബ്ജയിലില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് ആന്റണി പെരുമ്പാവൂര്‍ ദിലീപിന് പിന്തുണയുമായി എത്തിയത്. നേരത്തെ ജയിലില്‍ എത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തി പരസ്യപിന്തുണ പ്രഖ്യാപിച്ച ഗണേഷ് കുമാര്‍ എംഎല്‍എ മടങ്ങിയ ശേഷമാണ് ആന്റണി പെരുമ്പാവൂരിന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
സിനിമാ മേഖലയിലുളളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നും ജയിലിനുളളില്‍ ദിലീപുമായി അരമണിക്കൂറിലേറെ കൂടിക്കാഴ്ച നടത്തിയ ഗണേഷ് കുമാര്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിര്‍മ്മാതാവ് ഹംസ, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടന്‍ സുധീര്‍ അടക്കം നിരവധി പേരാണ് ഇന്ന് ജയിലില്‍ എത്തി ദിലീപിനെ കണ്ടത്. തിരുവോണ ദിവസമായ ഇന്നലെ നടന്‍ ജയറാമും ജയിലിലെത്തി ദിലീപിനെ കണ്ട് ഓണക്കോടി നല്‍കിയിരുന്നു.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ താത്കാലിക പരോളില്‍ ദിലീപ് നാളെ പുറത്തിറങ്ങാനിരിക്കെ ജയിലില്‍ ദിലീപിന് ഇന്നും സന്ദര്‍ശകര്‍. ഇടതുപക്ഷ എംഎല്‍എയായ കെ.ബി ഗണേഷ്‌കുമാറാണ് ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലില്‍ എത്തിയത്.

12 മണിയോടെയാണ് അദ്ദേഹം ആലുവയില്‍ എത്തിയത്. തിരുവോണ ദിവസമായ ഇന്നലെ നടന്‍ ജയറാമും ജയിലിലെത്തി ദിലീപിനെ കണ്ട് ഓണക്കോടി നല്‍കിയിരുന്നു. നേരത്തെ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഇടതുപക്ഷ എംഎല്‍എമാരായ മുകേഷും ഗണേഷ് കുമാറും എംപി ഇന്നസെന്റും ദിലീപിനെ സംരക്ഷിക്കുന്ന തരത്തിലുളള നിലപാട് സ്വീകരിച്ചതും വാര്‍ത്താസമ്മേളനത്തില്‍ അണിനിരത്തിയതും ഏറെ ചര്‍ച്ചയായിരുന്നു.

കുറ്റവാളിയെന്ന് തെളിയാതെ ഒരാളെ കുറ്റവാളിയാക്കരുത് പൊലീസ് കുറ്റവാളിയെന്ന് പറയുന്നു, ഒരാള്‍ കുറ്റവാളിയെന്ന് പറയേണ്ടത് കോടതിയാണെന്നും നേരത്തെ ഗണേഷ് പറഞ്ഞിരുന്നു. അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെതിരായ ചോദ്യങ്ങള്‍ക്കെതിരെ ഗണേഷ് പൊട്ടിത്തെറിച്ചത് വിവാദമായിരുന്നു. തലകുത്തി മറിഞ്ഞാലും അമ്മ ദിലീപിനൊപ്പമെന്നായിരുന്ന ഗണേഷ് കുമാര്‍ പറഞ്ഞത്. പിന്നീട് യോഗശേഷം അമ്മക്കെതിരെ ഗണേഷ് എഴുതിയ കത്ത് പുറത്ത് വന്നിരുന്നു. അമ്മ നടീനടന്‍മാര്‍ക്ക് നാണക്കേടാണെന്നും കപടമാതൃത്വം പിരിച്ചുവിട്ട് താരങ്ങള്‍ സ്വന്തം കാര്യങ്ങള്‍ നോക്കണമെന്നും ഗണേഷ്‌കുമാര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ കലാഭവന്‍ ഷാജോണ്‍, സംവിധായകന്‍ രഞ്ജിത്ത്, കാവ്യ മാധവന്‍, സംവിധായകന്‍ നാദിര്‍ഷാ, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവരും ഇക്കഴിഞ്ഞ ദിവസങ്ങളിലായി ജയിലില്‍ എത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭാര്യയും നടിയുമായ കാവ്യാ മാധവനും മകളും ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് കഴിഞ്ഞ ദിവസം ജയിലില്‍ എത്തിയത്. അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് കാവ്യ എത്തിയത്.

സൗദിയിലെ തബൂക്കില്‍ മംഗലാപുരം സ്വദേശികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് രണ്ട്പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കല്‍ക്കുകയും ചെയ്തു. മംഗലാപുരം ഉടുപ്പി സ്വദേശിളായ 36 കാരനായ ബഷീര്‍, ജാസ്മിന്‍ എന്നിവരാണ് മരിച്ചത്.

മരിച്ചവരുടെ മൃതദേഹം തബൂക്കിലെ കിംഗ് ഫഹദ് ആശുപത്രിയിലും പരിക്കേറ്റവരെ കിംഗ് ഫഹദ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കയാണ്. തബൂക്കില്‍നിന്നും 20 കിലോമിറ്റര്‍ അകലെ മദാഇന്‍ സ്വാലിഹ് റോഡിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍പൊട്ടി നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം. ജിദ്ദയില്‍നിന്നും തബൂക്കിലെത്തി അവിടെനിന്നും മദാഇന്‍സ്വാലിഹ് സന്ദര്‍ശിക്കാനുള്ള യാത്രയിലായിരുന്നു അപകടത്തില്‍പെട്ടവര്‍

നടന്‍ ദിലീപിന്റെയടുത്ത് നിന്ന് എന്തൊക്കെ തെളിവ് കിട്ടിയിട്ടുണ്ടോ അതൊക്കെ കാവ്യയില്‍ നിന്നും പൊലീസിന് കിട്ടിയിട്ടുണ്ടാവുമെന്ന് തിയേറ്റര്‍ ഉടമ ലിബര്‍ട്ടി ബഷീര്‍. ദിലീപ് സിനിമയില്‍ വന്ന അന്നു മുതല്‍ തനിക്കറിയാം. അറസ്റ്റിന്റെ തലേ ദിവസം വരെ സംസാരിച്ചിട്ടുണ്ട്. സിനിമയില്‍ വന്നതു മുതല്‍ കാവ്യയുടേയും മഞ്ജുവാര്യയുടെയും ബന്ധങ്ങള്‍ അറിയാവുന്ന വ്യക്തിയാണ് താനെന്നും ലിബര്‍ട്ടി ബഷീര്‍.

മഞ്ജുവും കാവ്യയും അടുത്ത സുഹൃത്തുക്കളായിരുന്നു. ചേച്ചീ ചേച്ചീ എന്നു കാവ്യ വിളിച്ചിരുന്ന മഞ്ജു വാര്യരുടെ ഭര്‍ത്താവിനെ തട്ടിയെടുത്തതു മുതലാണ് ഇവരുടെ സൗഹൃദം നഷ്ടപ്പെടുന്നത്. അവിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

കാവ്യ നിരപരാധിയാണെന്ന സര്‍ട്ടിഫിക്കറ്റൊന്നും താന്‍ കൊടുക്കില്ല. ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത കാവ്യക്ക് എന്തു സര്‍ട്ടിഫിക്കറ്റാണ് നല്‍കുക. വ്യക്തിപരമായ ബന്ധങ്ങളുടെ തകര്‍ച്ചയാണ് നടിയെ ആക്രമിക്കപ്പെട്ട സംഭവങ്ങളിലേക്ക് നയിച്ചതെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ലാന്റിംഗിനിടെ ഓടയിലേക്ക് തെന്നി മാറി. റണ്‍വേയില്‍ നിന്ന് പാര്‍ക്കിംഗ് വേയിലേക്ക് മാറ്റുന്നതിനിടെ വിമാനം തെന്നിമാറി ഓടയിലേക്ക് വീഴുകയായിരുന്നു.

തുടര്‍ന്ന് വിമാനത്തിനുള്ളില്‍ നിന്നും യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. എയർ ഇന്ത്യാ എകസ്‍പ്രസിന്റെ IX 452  അബുദാബിയിൽ നിന്നുള്ള വിമാനം കൊച്ചിയിൽ എത്തിയ പുലർച്ചെ 2.40നായിരുന്നു സംഭവം.

അപകടമുണ്ടായ ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി യാത്രക്കാരെയെല്ലാം അടിയന്തരമായി പുറത്തിറക്കി. ലഗേജുകള്‍ വിമാനത്തില്‍ നിന്ന് ഇറക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പലരും വീട്ടില്‍ പോകാതെ വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ്. പൈലറ്റിന്റെ വീഴ്ചയാണ് അപകട കാരണമെന്ന് ഈ രംഗത്തെ വിദ്ഗര്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചത്. ഓടയില്‍ വീണ വിമാനം പുറത്തെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ ഫ്ലൈറ്റ് സേഫ്റ്റി വിഭാഗം ഉദ്ദ്യോഗസ്ഥര്‍ പരിശ്രമിക്കുയാണിപ്പോള്‍

RECENT POSTS
Copyright © . All rights reserved