Latest News

പരിശീലക സ്ഥാനത്തു നിന്നും വിരമിക്കാനുണ്ടായ കാരണങ്ങൾ വിശദീരിച്ച് കോച്ച് അനിൽ കുംബ്ലെ രംഗത്തെത്തി. ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി ഒത്തു പോകാൻ കഴിയാത്ത ബന്ധമായിരുന്നെന്നും ഇതാണ് വിരമിക്കലിലേക്ക് നയിച്ചതെന്നും കുംബ്ലെ പറഞ്ഞു. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും പുറത്ത് വിട്ട രാജിക്കത്തിലാണ് കുംബ്ലെ ഇക്കാര്യം തുറന്നടിക്കുന്നത്. തന്നോട് കോച്ചായി തുടരാൻ ആവശ്യപ്പെട്ട സൗരവ് ഗാംഗുലി, സചിൻ ടെണ്ടുൽക്കർ, വി.വി.എസ് ലക്ഷ്മൺ എന്നിവർ അടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതി തന്നെ ആദരിച്ചതായി കുംബ്ലെ കത്തിൽ പറയുന്നു.

‘ഇന്ത്യന്‍ ടീമിന്റെ നായകന് എന്റെ ‘രീതികളോടും’ ഞാന്‍ പ്രധാന പരിശീലകനായി തുടരുന്നതിനോടും അഭിപ്രായ വ്യത്യാസമുണ്ടെന്ന് ബിസിസിഐ ആദ്യമായി എന്നെ അറിയിച്ചു. നായകന്റെയും പരിശീലകന്റെയും ബന്ധങ്ങളുടെ അതിര്‍ത്തികളെ കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാളെന്ന നിലയില്‍ ഇതെന്നെ അത്ഭുതപ്പെടുത്തി. ഞാനും നായകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ബിസിസിഐ ശ്രമിച്ചെങ്കിലും ഈ പങ്കാളിത്തത്തിന് ഭാവിയില്ലാത്തതിനാല്‍, ഇതില്‍ നിന്നും ഒഴിവാകാനുള്ള ഏറ്റവും നല്ല സന്ദര്‍ഭം ഇതാണെന്ന് ഞാന്‍ കരുതുന്നു.’ കുംബ്ലെ വ്യക്തമാക്കുന്നു.

എന്റെ പരിശീലന രീതിയോടും താൻ കോച്ചായി തുടരുന്നതിനോടും താൽപര്യമില്ലെന്ന വിരാട് കോഹ്ലിയുടെ അഭിപ്രായം തിങ്കളാഴ്ചാണ് ബോർഡ് അറിയിക്കുന്നതെന്നും കുംബ്ലെ പറഞ്ഞു. പ്രഫഷണലിസം, അച്ചടക്കം, പ്രതിബദ്ധത, സത്യസന്ധത എന്നിവയിലൂടെയായിരുന്നു തന്റെ രീതിയെന്നും രാജിക്കത്തിൽ കുംബ്ലെ വ്യക്തമാക്കുന്നു. ‘ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കുന്ന എണ്ണമില്ലാത്ത ആരാധകരോട് നന്ദി രേഖപ്പെടുത്താനും ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ രാജ്യത്തിന്റെ മഹത്തായ ക്രിക്കറ്റ് പാരമ്പര്യത്തെ ആരാധിക്കുന്ന ഒരാളായി ഞാന്‍ തുടരും’ എന്ന് പറഞ്ഞാണ് കുംബ്ലെ കത്ത് അവസാനിപ്പിക്കുന്നത്.

കോഹ്‌ലിയുടെ ഈ പ്രവൃത്തിക്കെതിരെ കായികലോകത്ത് നിന്നും വൻ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.

ഒളിംപിക്സിൽ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വർണ മെഡൽ ജേതാവായ അഭിനവ് ബിന്ദ്ര ട്വിറ്ററിലൂടെയാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ”എന്റെ ഗുരുവും വഴികാട്ടിയും എന്റെ പരിശീലകനായിരുന്നു. ഞാൻ അദ്ദേഹത്തെ വെറുത്തിരുന്നു. എന്നിട്ടും 20 വർഷം അദ്ദേഹത്തിന്റെ കീഴിൽ പരിശീലനം തേടി. ഞാനൊരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് അദ്ദേഹം എപ്പോഴും പറയുക”. ട്വീറ്റിൽ കോഹ്‌ലിയുടെ പേര് പരാമർശിക്കുന്നില്ലെങ്കിലും കോഹ്‌ലിയെ ഉദ്ദേശിച്ചിട്ടുളളതാണെന്ന് ബിന്ദ്രയുടെ വാക്കുകളിൽനിന്നും വ്യക്തം.

Follow
Abhinav Bindra ✔ @Abhinav_Bindra
My biggest teachers was coach Uwe.I hated him!But stuck with him for 20 years.He always told me things I did not want to hear.#justsaying
10:27 PM – 20 Jun 2017
1,659 1,659 Retweets 2,415 2,415 likes
Twitter Ads info and privacy
എന്റെ പരിശീലകനും ഇങ്ങനെ തന്നെ ആയിരുന്നെന്നും അദ്ദേഹം ഇപ്പോഴും ഇത് തന്നെയാണ് ചെയ്യുന്നതെന്നും ബിന്ദ്രയെ പിന്തുണച്ച് ജ്വാല ഗുട്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്.

13h
Abhinav Bindra ✔ @Abhinav_Bindra
My biggest teachers was coach Uwe.I hated him!But stuck with him for 20 years.He always told me things I did not want to hear.#justsaying
Follow
Gutta Jwala ✔ @Guttajwala
@Abhinav_Bindra Sometimes that’s the important part of training 🙈 I remember my sir doing the same…he still does it!!!
4:17 AM – 21 Jun 2017
8 8 Retweets 51 51 likes
Twitter Ads info and privacy
ചാംപ്യൻസ് ട്രോഫിയോടെ കുബ്ലെയുടെ കരാർ കാലാവധി അവസാനിച്ചിരുന്നു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ടീമിനെ അനുഗമിക്കാൻ കുബ്ലെയോട് നിർദേശിച്ചിരുന്നു. എന്നാൽ പര്യടനത്തിനു പുറപ്പെട്ട ഇന്ത്യൻ ടീമിന്റെ യാത്രയിൽനിന്നും കുബ്ലെ വിട്ടുനിന്നു. സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ക്രിക്കറ്റ് കമ്മിറ്റി ഇരുവരും തമ്മിലുളള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുബ്ലെയുമായി യോജിച്ചു പോകാൻ സാധിക്കില്ലെന്ന് കോഹ്‌ലി നിലപാടെടുത്തു. ടീമിലെ പലരും കോഹ്‌ലിക്കൊപ്പം ചേർന്നതോടെ കുബ്ലെ രാജി വയ്ക്കുകയായിരുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയിലെ ബ്രന്റ് വുഡ് chaplaincy യിലുള്ള വിശ്വാസികള്‍ പരിശുദ്ധ അമ്മയക്ക് സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ടവരാണ്. പരിശുദ്ധ അമ്മയുടെ സഹായവും സംരക്ഷണവും അനുഭവിച്ചറിഞ്ഞ ഈ വിശ്വാസികള്‍ അമ്മയുടെ ശക്തമായ മാദ്ധ്യസ്ഥവും സഹായവും വഴി ദിവ്യകാരുണ്യനാഥനെ അനുഭവിച്ചറിയുന്നു. രൂപതയിലെ പത്ത് ഇടവകളില്‍ ഏഴും പരിശുദ്ധ അമ്മയുടെ നാമത്തിലുള്ളതാണ്. വാല്‍ത്താംസ്റ്റോ our Lady and St.George ദേവാലയത്തില്‍ എല്ലാ ബുധനാഴ്ചയും മരിയന്‍ ദിനമായി ആചരിക്കുന്നു. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി UK യിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഭക്തജനങ്ങള്‍ ഇവിടെയെത്തുന്നു. കുമ്പസാരത്തോടെ തുടങ്ങുന്ന മരിയന്‍ ദിന ശുശ്രൂഷ ജപമാല, വിശുദ്ധ കുര്‍ബാന, നിത്യസഹായമാതാവിന്റെ നാവേന, എണ്ണ നേര്‍ച്ച, ദിവ്യ കാരുണ്യ ആരാധന,വചനപ്രഘോഷണം എന്നിവ ഉള്‍ക്കൊള്ളുന്നതാണ്.. സഭാവിശ്വാസികള്‍ ദൈവസന്നിധിയില്‍ ശക്തിയുള്ള നിത്യസഹായമാതാവിനോടു തങ്ങളുടെ ആഗ്രഹങ്ങള്‍ സമര്‍പ്പിക്കുകയും അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത പരിശുദ്ധ അമ്മ അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുകയും ചെയ്യുന്നു. ഓരോ ബുധനാഴ്ചയും നിരവധി വിശ്വാസികള്‍ തങ്ങളുടെ അനുഭവസാക്ഷ്യങ്ങള്‍ പങ്കുവയ്ക്കുന്നു.എല്ലാ ബുധനാ ഴ്ചയും മാതാവിനു സമര്‍പ്പിത ദിനമായതിനാല്‍ ഭക്തജനങ്ങള്‍ വളരെ ഭക്ത്യാദരപൂര്‍വ്വം ശുശ്രൂഷയില്‍ പങ്കുകൊള്ളുന്നു. തല്‍ഫലമായി ഈ രൂപതയില്‍ നിന്നു വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് എല്ലാ വര്‍ഷവും വിശ്വാസികള്‍ കൂടി വരുന്നതായി കാണാം. കഴിഞ്ഞ വര്‍ഷം 450 വിശ്വാസികള്‍ വാല്‍സിംഹാം തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തെങ്കില്‍ ഈ വര്‍ഷം അത് 600 ന് അടുത്തുവരും. ‘മരിയ ഭക്തി അഭ്യസിക്കുക വഴി ക്രിസ്തുവിനോടുള്ള ഭക്തിയും ആരാധനയും പൂര്‍ണതരമാക്കുകയാണ് ചെയ്യുക. അങ്ങനെ ക്രിസ്തുവിനെ കണ്ടെത്തുന്നതിനുള്ള സുനിശ്ചിതവും സുഗമവുമായ മാര്‍ഗം നാം തുറന്നിടുകയാണ്. (യഥാര്‍ത്ഥ മരിയ ഭക്തി വിശുദ്ധ ലൂയിസ് ഡി. മോണ്ട് ഫോര്‍ട്ട് ).

എല്ലാ ദേവാലയങ്ങളിലും അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ നമ്മുടെ രക്ഷയ്ക്കായി മുറിയപ്പെടുന്ന ദിവ്യകാരുണ്യനാഥന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ പരിശീലനത്തോടുകൂടെ മാത്രമേ ഒരുവന് പരിശുദ്ധ കുര്‍ബാനയുടെ അര്‍ഥവും ആഴവും മനസ്സിലാക്കി ഈശോയെ അനുഭവിച്ചറിയാന്‍ സാധിക്കുകയുള്ളു.അതുകൊണ്ടാണ് വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ് മാര്‍ഡ് ഇങ്ങനെ പറഞ്ഞത്, ‘യേശുവിന്റെ സ്വര്‍ഗ്ഗാരോഹണം കഴിഞ്ഞ് ഇഹലോകത്തില്‍ വച്ചുതന്നെ പരിശുദ്ധ കന്യക, ദിവ്യകാരുണ്യത്തിലും ദിവ്യകാരുണ്യത്താലും ജീവിച്ചിരുന്നു. ആകയാല്‍, അവള്‍ പരിശുദ്ധ കുര്‍ബ്ബാനയുടെ മാതാവ് എന്നും പ്രകീര്‍ത്തിക്കപ്പെടുന്നു.’ വിശുദ്ധ പാദ്രേപിയോ വിശുദ്ധ കുര്‍ബാനയില്‍ ജീവിച്ചതിനു കാരണം പരിശുദ്ധ അമ്മയോടുള്ള അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്.’ഈശോ എല്ലാ കൃപകളും പരിശുദ്ധ അമ്മയുടെ കരങ്ങള്‍ വഴി വര്‍ഷിക്കുന്നു.’ എന്ന് വിശുദ്ധന്‍ തറപ്പിച്ചു പറയുന്നു.ഈ തലമുറ പാപത്തില്‍ മുഴുകി ലോകത്തിന്റേതായിത്തീരുകയും പേരിനു മാത്രം വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുകയും യോഗ്യതയില്ലാതെ കര്‍ത്താവിന്റെ തിരുശരീരരക്തങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്നതിന്റെ മുഖ്യകാരണം അവര്‍ പരിശുദ്ധ അമ്മയ്ക്കു തങ്ങളെത്തന്നെ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച് അമ്മയില്‍ നിന്ന് പരിശീലനം നേടാത്തതുകൊണ്ടാണ്.ഒരു സാത്താന്‍ പുരോഹിതനായിരുന്ന വാഴ്ത്തപ്പെട്ട ബര്‍ത്തലോ ലോംഗോയെ ദിവ്യകാരുണ്യ നാഥനിലേക്കു തിരിച്ചുകൊണ്ടുവന്നത് പരിശുദ്ധ അമ്മയോടുള്ള ഭക്തിയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.ലോംഗോ ഇങ്ങനെ പ്രഖ്യാപിച്ചു,’സാത്താന്റെ പിടിയില്‍ നിന്നും എന്നെ രക്ഷിച്ച, ഇപ്പോഴും രക്ഷിക്കുന്ന പരിശുദ്ധ അമ്മയെ കാണുക എന്നതാണ് എന്റെ തീവ്രമായ ആഗ്രഹം.’ പരിശുദ്ധ അമ്മയോടുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണം വഴി ഒരുവന്‍ ദിവ്യകാരുണ്യ നാഥനെ അനുഭവിച്ചറിയുന്നു.അങ്ങനെ അവന്റെ ജീവിതത്തില്‍ പരിവര്‍ത്തനം സംഭവിക്കുകയും അത്ഭുതങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. യേശു ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിന്ന് മനുഷ്യര്‍ അകന്നുപോകുന്നതിന്റെ പ്രധാന കാരണം അവര്‍ ദൈവമാതാവിന്റെ പരിശീലനത്തോട് അടിയറ വയ്ക്കാത്തതുകാരണമാണെന്നു നിസ്സംശയം വ്യക്തമാണ്. ഇതിന്റെ മുന്നോടിയായാണ് കുരിശിന്‍ ചുവട്ടില്‍നിന്ന താന്‍ ‘സ്‌നേഹിച്ച’ ശിഷ്യനോട് ‘ഇതാ നിന്റെ അമ്മ’ എന്നു അവിടുന്നു പറഞ്ഞത്.’അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തമായി സ്വീകരിച്ചു’ (യോഹ 19:27). യേശുവിന്റെ മനസ്സ് യോഹന്നാന്‍ ശരിക്കും അറിഞ്ഞു പ്രവര്‍ത്തിക്കുകയായിരുന്നു.മറിയത്തെ തന്റെ പരിശീലകയായി അദ്ദേഹം സ്വീകരിക്കുകയായിരുന്നു.അങ്ങനെ ഈശോയെ അനുഗമിച്ച് അവിടുത്തെ സ്‌നേഹിച്ച് ഒരു യഥാര്‍ഥ ക്രിസ്തു ശിഷ്യനാകുവാന്‍ വേണ്ട പരിശീലനം നല്‍കാന്‍ പരിശുദ്ധ അമ്മയല്ലാതെ മറ്റാരധ്യാപികയില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് അനില്‍ കുംബ്ലെ രാജിവെച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായി തുടരുന്ന അഭിപ്രായ വ്യത്യാസത്തിനൊടുവിലാണ് രാജി. ചാമ്പ്യന്‍സ് ട്രോഫി പരാജയത്തിനു ശേഷം കോഹ്ലി ഇനി കുംബ്ലെയുമായി കോച്ചെന്ന നിലയില്‍ കുംബ്ലെയുമായി സഹകരിച്ച് പോകാന്‍ കഴിയില്ലെന്ന് കോഹ്ലി ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിയ്ക്ക് മുമ്പാകെ തുറന്നടിച്ചിരുന്നു. ടെലഗ്രാഫ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനു പിന്നാലെയാണ് കുംബ്ലെയുടെ രാജി.

ഫൈനലിന് മുമ്പ് കോഹ്ലി ഉപദേശക സമിതി അംഗങ്ങളായ സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവരോട് ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപദേശക സമിതി അംഗങ്ങള്‍ക്കൊപ്പം ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, സിഇഒ രാഹുല്‍ ജോഹ്‌റി, ജനറല്‍ മാനേജര്‍ എംവി ശ്രീധര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

ഈ ആവസരത്തിലാണ് കുംബ്ലെയ്ക്കെതിരെ കോഹ്ലി പരസ്യനിലപാടെടുത്തത്. ലണ്ടനില്‍നിന്ന് നേരിട്ടു വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു പോകുന്ന ഇന്ത്യന്‍ ടീമിനൊപ്പം പരിശീലകനായി അനില്‍ കുംബ്ലെ വരുന്നതിനെ അംഗീകരിക്കാന്‍ പറ്റില്ലെന്നായിരുന്നു കോഹ്ലിയുടെ നിലപാട്.

ജസ്റ്റിസ് കര്‍ണന്‍ കോയമ്പത്തൂരില്‍ അറസ്റ്റിലായി. ഒന്നരമാസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് പിടിയിലാകുന്നത്. സുപ്രീം കോടതിയുടെ ശിക്ഷാവിധിപ്രകാരമാണ് അറസ്റ്റ്. ആദ്യമായാണ് ഒരു സിറ്റിങ് ജഡ്ജി തടവ് ശിക്ഷക്ക് വിധിക്കപ്പെടുന്നത്.

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയും മുറിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയെ സ്വാമിയെ കാണാന്‍ ആശുപത്രിയിലെത്തി. അമ്മയ്ക്കൊപ്പമാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. താന്‍ വീട്ടുതടവിലല്ലെന്നും കുടുംബത്തിന്റെ സംരക്ഷണയിലാണെന്നും പെണ്‍കുട്ടി പറഞ്ഞു. കാമുകനായ അയ്യപ്പദാസ് വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചെന്നും തന്റേയും സ്വാമിയുടേയും പക്കല്‍ നിന്ന് 14 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നും പെണ്‍കുട്ടി പേട്ട പൊലീസില്‍ പരാതി നല്‍കി.

കാമുകന്‍ അയ്യപ്പദാസിന്റെ പ്രേരണയിലാണ് താന്‍ കൃത്യം ചെയ്തതെന്നും ഇത് കോടതിയെ ബോധിപ്പിക്കുമെന്നും പെണ്‍കുട്ടി വ്യക്തമാക്കി. പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം താന്‍ മുറിക്കുകയായിരുന്നുവെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ മൊഴി.

പെണ്‍കുട്ടി മൊഴി മാറ്റിയ സാഹചര്യത്തില്‍ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം പോക്‌സോ കോടതിയുടെ അനുമതി നല്‍കിയിട്ടുണ്ട്. ബ്രെയിന്‍ മാപ്പിംഗിനും പെണ്‍കുട്ടിയെ വിധേയമാക്കും.

ഈ മാസം 26ന് കോടതിയില്‍ ഹാജരായി, നുണപരിശോധനയ്ക്ക് വിധേയയാകുവാന്‍ കഴിയുമോ എന്ന് വ്യക്തമാക്കണമെന്നും പെണ്‍കുട്ടിയോട് കോടതി ആവശ്യപ്പെട്ടു. താന്‍ നിയമപ്രകാരം മുന്നോട്ട് പോകുമെന്നും നിലപാട് കോടതിയെ അറിയിക്കുമെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഹരിസ്വാമി സമര്‍പ്പിച്ച ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി. അന്വേഷണം പുരോഗമിക്കുമ്പോള്‍ സ്വാമിക്ക് ജാമ്യം നല്‍കിയാല്‍ കേസിനെ ബാധിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

എവിടെ ചെന്നാലും മലയാളികള്‍ തനി സ്വഭാവം കാണിക്കുമെന്നതില്‍ ഒരു സംശയവും വേണ്ട. കൊച്ചി മെട്രോ ഓടി തുടങ്ങിയതിന്റെ ആദ്യ ദിവസം തന്നെ മെട്രോയുടെ വിന്‍ഡ് ഗ്ലാസിനിടയില്‍ പേപ്പറുകള്‍ തിരുകി വച്ചും, ഗ്ലാസ് ഭിത്തികളില്‍ പോറല്‍ വീഴ്ത്തിയും മെട്രോ റെയില്‍ കോര്‍പ്പറേഷനു മലയാളികള്‍ പണി കൊടുത്തിരിക്കുകയാണ്.

കൂടാതെ ട്രെയിനിനുള്ളില്‍ പേപ്പറുകള്‍ വലിച്ചു കീറി ഇടുകയും ചെയ്തിട്ടുണ്ട് . വിന്‍ഡ് ഗ്ലാസിനിടയില്‍ പേപ്പര്‍ തിരുകി കയറ്റിയ യുവാവിനെ കണ്ടെത്താന്‍ മെട്രോ അധികൃതര്‍ പരിശോധന ആരംഭിച്ചിട്ടുണ്ട് . മെട്രോ റെയില്‍ ഉദ്ഘാടനത്തിനു ശേഷം തിങ്കളാഴ്ച മുതലാണ് യാത്രക്കാര്‍ക്കായി മെട്രോ യാത്ര ആരംഭിച്ചത്.  ഇന്നലെ രാവിലെ മുതല്‍ യാത്രക്കാരുടെ തിരക്കായിരുന്നു. മെട്രോയില്‍ യാത്ര ചെയ്യുന്നതിന്  വന്‍ സുരക്ഷാ സംവിധാനവും, നിര്‍ദ്ദേശങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം നിരുപാധികം ലംഘിച്ചാണ് യാത്രക്കാര്‍ ട്രെയിനിലേക്ക് ഇടിച്ചു കയറിയത്.

മെട്രോയുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് മലയാളികള്‍ ആദ്യ ദിനം തന്നെ ട്രെയിന്‍ വൃത്തികേടാക്കിയത്.  ട്രെയിന്‍ വൃത്തികേടാക്കിയവരെ കണ്ടെത്തി കര്‍ശന നടപടി എടുക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു പ്രതികളെ കണ്ടെത്തി നോട്ടീസ് അയയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൊച്ചിയിൽ തീവ്രവാദ ഭീഷണിയുണ്ടായിരുന്നുവെന്ന് ഡിജിപി ടി.പി.സെൻകുമാർ. പുതുവൈപ്പ് ഐഒസി ടെർമിനൽ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമരക്കാർ പ്രതിഷേധിച്ചത് പ്രധാനമന്ത്രി പോകേണ്ട വഴിയിലാണ്. ഈ സാഹചര്യത്തിൽ ഡിസിപി യതീഷ് ചന്ദ്ര ചെയ്തത് ശരിയെന്നും ഡിജിപി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രി മോദി എത്തിയപ്പോള്‍ കൊച്ചിയില്‍ ഒരു ടെറര്‍ മോഡ്യൂള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എന്‍എസ്ജി പിടിമുറുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പൊലീസിന് ഇടപെടല്‍ നടത്തേണ്ടി വന്നത്. പുതുവൈപ്പിനില്‍ സമരം നടക്കുന്ന സ്ഥലത്ത് ഒരിക്കലും യതീഷ് ചന്ദ്ര പോയിട്ടില്ല. പ്രധാനമന്ത്രിയുടെ യാത്ര അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടുകയാണ് യുവ ഓഫീസര്‍ ചെയ്തെന്നാണ് സെന്‍കുമാര്‍ പറയുന്നത്.

യതീഷ് ചന്ദ്രയെ സസ്പെന്റ് ചെയ്യണമെന്ന് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് യതീഷ് ചന്ദ്രയെ ശക്തമായി പിന്തുണച്ച്‌ ഡിജിപി എത്തുന്നത്. ഇന്നലെ എറണാകുളം റൂറല്‍ എസ് പി എവി ജോര്‍ജും തീവ്രവാദ ബന്ധം ഇന്നലെ ആരോപിച്ചിരുന്നു. ഇതും സെന്‍കുമാര്‍ ശരിവയ്ക്കുകയായിരുന്നു.

മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൊച്ചിയില്‍ തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. പുതുവൈപ്പ് ഐഒസി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സമരക്കാര്‍ പ്രതിഷേധിച്ചത് പ്രധാനമന്ത്രി പോകേണ്ട വഴിയിലാണ്. ഈ സാഹചര്യത്തില്‍ ഡിസിപി യതീഷ് ചന്ദ്ര ചെയ്തത് ശരിയെന്നും ഡിജിപി കൊച്ചിയില്‍ വിശദീകരിച്ചു. മുന്‍കൂട്ടി പ്രഖ്യാപിച്ച സമരമല്ല നടന്നത്. ഈ സമരത്തെ നേരിടാന്‍ യതീഷ് ചന്ദ്ര അവിടെ എത്തി. സമരക്കാരെ ഒഴിവാക്കുക മാത്രമായിരുന്നു ഓഫീസറുടെ മുന്നിലുള്ള വഴി. സമരത്തിന് പിന്നില്‍ തീവ്രസംഘടനകളുണ്ടായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് നേരയുണ്ടായ ഭീഷണി ഏത് തരത്തിലുള്ളതാണെന്ന് സെന്‍കുമാര്‍ വിശദീകരിച്ചില്ല. പൊലീസിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആശ്വാസമാണ് സെന്‍കുമാറിന്റെ പ്രതികരണം.

പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശന സമയത്ത് തീവ്രവാദ ഭീഷണിയുണ്ടായിരുന്നതിനാലാണ് പുതുവൈപ്പിന്‍ സമരക്കാര്‍ക്കെതിരെ നടപടിയെടുത്തത്. ഇക്കാര്യത്തില്‍ പൊലീസ് അവരുടെ ഉത്തരവാദിത്വമാണ് നിറവേറ്റിയതെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന് പിന്നില്‍ തീവ്രവാദി സംഘടനകളുണ്ടെന്ന് പറഞ്ഞ ഡിജിപി സമരത്തില്‍ സ്ഥലവാസികളല്ലാത്തവരും പങ്കെടുക്കുന്നുണ്ടെന്നും പറഞ്ഞു. ഡിസിപി യതീഷ് ചന്ദ്ര പുതുവൈപ്പിനില്‍ പോയിട്ടില്ല. അദ്ദേഹം ഹൈക്കോടതി ജംഗ്ഷനിലായിരുന്നു. അവിടുത്തെ ദൃശ്യങ്ങള്‍ പുതുവൈപ്പിനിലേതെന്ന രീതിയില്‍ മാധ്യമങ്ങള്‍ കാണിക്കുകയാണ്. സമരക്കാരെ യതീഷ് ചന്ദ്ര മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളില്ല. അത് കാണിച്ചാല്‍ അദ്ദേഹത്തിനെതിരെ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാമെന്നും ഡിജിപി പറഞ്ഞു. പ്രധാനമന്ത്രിയുടെ വഴിയില്‍ തടസമുണ്ടാക്കാന്‍ സമരക്കാര്‍ ശ്രമിച്ചു. സമരക്കാരെ നേരിടുന്ന കാര്യത്തില്‍ പൊലീസ് അവരുടെ കടമയാണ് ചെയ്തത്. പൊലീസ് ഒരു ലബോറട്ടറിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെറ്റ് എയർവേസ് വിമാനത്തിനുള്ളിൽ കുഞ്ഞിനു ജന്മം നൽകിയ മലയാളി യുവതി തൊടുപുഴക്കാരി. അമ്മയും കുഞ്ഞും മുംബൈ അന്ധേരിയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിൽ സുഖമായിരിക്കുന്നു. വിവരമറിഞ്ഞു യുവതിയുടെ ബന്ധുക്കൾ മുംബൈയിൽ എത്തിയിട്ടുണ്ട്. കുഞ്ഞിനു ജീവിതകാലം മുഴുവൻ ജെറ്റ് എയർവേസിൽ സൗജന്യയാത്ര പ്രഖ്യാപിച്ചാണ് വിമാനകമ്പനി സന്തോഷം പങ്കുവച്ചത്.

വിമാനത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കു വിമാനകമ്പനികൾ ഇത്തരം സൗജന്യങ്ങൾ നൽകാറുണ്ട്. ദമാമിൽനിന്നു കൊച്ചിയിലേക്കുള്ള ജെറ്റ് എയർവെയ്സ് വിമാനത്തിൽ കയറുമ്പോള്‍  നഴ്സ് ആയ യുവതി ഒരിക്കലും കരുതിയിരുന്നില്ല വിമാനത്തിൽനിന്ന് ഇറങ്ങുന്നതു തന്‍റെ കുഞ്ഞിനെയും കൊണ്ടാകുമെന്ന്. ഒരു മാസത്തിനു ശേഷമുള്ള പ്രസവതീയതി കണക്കിലെടുത്തു ദമാമിൽനിന്നു നാട്ടിലേക്കു തിരിക്കുകയായിരുന്നു ഇവർ. വിദേശത്തു ജോലിയുള്ള ഭർത്താവ് കൂടെ ഉണ്ടായിരുന്നില്ല. ഇന്ത്യയോടടുത്തപ്പോൾ 35,000 അടി ഉയരത്തിൽ വെച്ചാണ് യുവതിക്കു പ്രസവ വേദന അനുഭവപ്പെട്ടത്.

ജെറ്റ് എയർവെയ്സിന്‍റെ 9ഡബ്ല്യൂ569 വിമാനത്തിലായിരുന്നു ഇവർ. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്നു വിമാനം മുംബൈയിൽ ഇറക്കുകയാണെന്നു ജീവനക്കാർ ആദ്യം പ്രഖ്യാപിച്ചു. എന്നാൽ, അതുവരെ കാത്തിരിക്കാനാവില്ലെന്നു വ്യക്തമായതോടെ യാത്രക്കാരിൽ ഡോക്ടർമാരോ നഴ്സുമാരോ ഉണ്ടോയെന്ന് അന്വേഷിച്ചു. മലയാളിയും ദമാമിൽ നഴ്സുമായ വിൽസണ്‍ സഹായിക്കാൻ മുന്നോട്ടുവന്നു. എന്നാൽ, വിൽസനു ലേബർ റൂമിൽ ജോലി ചെയ്തു പരിചയം കുറവായതിനാൽ നഴ്സായ യുവതിതന്നെ വേണ്ട നിർദേശങ്ങൾ നൽകി. വിമാന ജീവനക്കാരും മറ്റു സൗകര്യങ്ങൾ ഒരുക്കി.

വിമാനം മുംബൈയിൽ ലാൻഡ് ചെയ്ത ഉടൻ യുവതിയെയും ആണ്‍കുഞ്ഞിനെയും കാത്തുനിന്ന ആംബുലൻസിൽ അന്ധേരിയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിലെത്തിച്ചു. അപ്രതീക്ഷിത സാഹചര്യമായിരുന്നെന്നും ജെറ്റ് എയർവേസിൽ ആദ്യമായാണ് ഇത്തരത്തിലൊന്നു സംഭവിക്കുന്നതെന്നും വക്താവ് അറിയിച്ചു. രണ്ടര മണിക്കൂർ വൈകിയാണ് വിമാനം കൊച്ചിയിലെത്തിയത്.

35 ആഴ്ച വരെ ഗർഭിണികളായവർക്കാണു വിമാനത്തിൽ യാത്ര അനുവദിച്ചിട്ടുള്ളത്. ഇങ്ങനെയൊരു പ്രസവം അദ്ഭുതകരമായാണു തോന്നുന്നതെന്നു ഹോളി സ്പിരിറ്റ് ആശുപത്രി ഡയറക്ടറും മലയാളിയുമായ സിസ്റ്റർ സ്നേഹ ജോസഫ് പറയുന്നു. ചെറിയ അണുബാധയുള്ളതുകൊണ്ട് അഞ്ചു ദിവസത്തിനു ശേഷമേ ഡിസ്ചാർജ് ചെയ്യുകയുള്ളൂവെന്നു കുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടർ ദേവീദാസ് ചവാനും അറിയിച്ചു. ദമാമിൽനിന്നു കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ഞായറാഴ്ച രാവിലെയായിരുന്നു പ്രസവം. വിമാനത്തിൽ പിറന്ന കുഞ്ഞിന് എന്തു പേരിടുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു പുഞ്ചിരിയായിരുന്നു അമ്മയുടെ മറുപടി. എല്ലാം കുഞ്ഞിന്‍റെ പിതാവ് കൂടി എത്തിയ ശേഷം തീരുമാനിക്കും. സ്വകാര്യതയെ മാനിച്ച് അമ്മയുടെ പേരും ചിത്രവും പുറത്തുവിട്ടിട്ടില്ല.

പാട്‌ന: യൂണിഫോമിന്റെ പണം അടക്കാന്‍ കഴിയാതെ വന്നതോടെ അച്ഛന്റെ മുന്നില്‍ വെച്ച് രണ്ടു പെണ്‍മക്കളുടെ യൂണിഫോം പ്രിന്‍സിപ്പാള്‍ ഊരി വാങ്ങി. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് കുട്ടികളുടേത്. സ്‌കൂളില്‍ നിന്നായിരുന്നു യൂണിഫോം വിതരണം. പണം അടക്കാനുള്ള തിയതി കഴിഞ്ഞതോടെ പ്രിന്‍സിപ്പള്‍ കുട്ടികളുടെ അച്ഛനെ വിളിച്ചു വരുത്തി.

പണം അടയ്ക്കാന്‍ കുറച്ചു സമയം കൂടി സമയം ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാതെ ഇവര്‍ കുട്ടികളുടെ ഡ്രസ് അഴിച്ചു വാങ്ങുകയായിരുന്നു. അടിവസ്ത്രം മാത്രമിട്ട നിലയില്‍ കുട്ടികളെ ഇറക്കി വിടുകയും ചെയ്തു. ഈ നിലയില്‍ മക്കളെയും കൂട്ടി മൂന്നു കിലോ മീറ്റര്‍ നടന്നാണ് പിതാവ് വീട്ടിലെത്തിയത്.

സ്‌കൂള്‍ ഡയറക്ടറെ കണ്ട് പരാതി പറഞ്ഞെങ്കിലും അദ്ദേഹവും അപമാനിക്കുകയായിരുന്നു. അപമാനിതരായ തന്റെ മക്കളെ ഇനിയൊരിക്കലും സ്‌കൂളിലേയ്ക്ക് വിടില്ലെന്നും അച്ഛന്‍ പറഞ്ഞു. സംഭവത്തിന് ശേഷം കുട്ടികളെ ആരും വീടിന് പുറത്ത് കണ്ടിട്ടില്ല. സംഭവത്തില്‍ പ്രിന്‍സിപ്പാളിനെയും മാനേജരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ പതിനെട്ടുകാരന്‍ മരിച്ചു. മണിക്കൂറുകളോളം ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ടി. നവീന്‍ എന്ന 18കാരനാണ് മരിച്ചത്. മലേഷ്യയിലാണ് സംഭവം. സുഹൃത്തിനൊപ്പം ബര്‍ഗര്‍ ഷോപ്പിലെത്തിയ നവീനെ അക്രമികള്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ബര്‍ഗര്‍ ഷോപ്പിന് മുന്നില്‍ നിന്ന പ്രവീണിനെയും സുഹൃത്തിനെയും സ്വവര്‍ഗാനുരാഗിയെന്ന് വിളിച്ച് കളിയാക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഇതേതുടര്‍ന്ന് പ്രവീണ്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടു. എന്നാല്‍ നവീന്‍ ക്രിമിനലുകളുടെ പിടിയിലായി. ഇവര്‍ നവീനിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് നവീന്റെ മലദ്വാരത്തില്‍ മരക്കഷണം കുത്തിക്കയറ്റി. ഇതേതുടര്‍ന്നുണ്ടായ രക്തസ്രാവമാണ് നവീന്റെ മരണകാരണം.

പീഡനത്തെ തുടര്‍ന്ന് അത്യാസന നിലയിലായ കുട്ടിയെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് അക്രമികള്‍ രക്ഷപെടുകയായിരുന്നു. പിറ്റേന്ന് രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ വഴി യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും കുട്ടിക്ക് പൂര്‍ണമായും ബോധം നഷ്ടപ്പെട്ടിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച അവസ്ഥയിലുമായിരുന്നു.

16-20 വയസ് പ്രായമുള്ളവരാണ് അക്രമികള്‍. അഞ്ച് പേരും പിടിയിലായിട്ടുണ്ട്. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്തതായി മലേഷ്യന്‍ പോലീസ് അധികൃതര്‍ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved