Latest News

ലണ്ടന്‍: പഴയ പേപ്പര്‍ നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച പുതിയ 5 പൗണ്ട് നോട്ടുകള്‍ അവതരിപ്പിച്ചതു മുതല്‍ പരാതികളുടെ പ്രളയമായിരുന്നു. നോട്ടിന്റെ നിര്‍മാണത്തില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നു എന്ന ആരോപണവുമായി വെജിറ്റേറിയന്‍മാരും ഹിന്ദുമത വിശ്വാസികളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പരാതിയുമായെത്തിയിരിക്കുന്നവര്‍ വിചിത്രമായ വാദമാണ് ഉന്നയിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ് പുതിയ പരാതിക്കാര്‍. കൊക്കെയ്ന്‍ പോലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ തങ്ങളുടെ മൂക്ക് മുറിയുന്നു എന്നാണ് ഇവരുടെ പരാതി.

നോട്ടില്‍ വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഈ നോട്ടുകളാണ് മയക്കുമരുന്ന് മൂക്കിലേക്ക് വലിച്ചുകയറ്റാന്‍ ഉപയോഗിക്കുന്നത്. കട്ടിയുള്ള പ്ലാസ്റ്റിക്കിന്റെ അരികുകള്‍ കൊണ്ട് മൂക്ക് മുറിയുന്നതിന് ഇവര്‍ പ്രത്യേക പേരും നല്‍കിയിട്ടുണ്ട്. ”വിന്‍സ്റ്റണ്‍” ചെയ്യപ്പെട്ടു എന്നതാണ് ആ പ്രയോഗം. ദി മെട്രോ ദിനപ്പത്രമാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്കു മാത്രമേ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നുള്ളു എന്ന് കരുതി സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ സമാനമായി ഒട്ടേറെപ്പേര്‍ക്ക് മൂക്കില്‍ മുറിവുണ്ടായതായി അറിഞ്ഞുവെന്ന് പേര് വെളിപ്പെടുത്താത്ത ഒരാള്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ദൈവം തന്ന സമ്മാനം എന്നായിരുന്നു തങ്ങള്‍ പുതിയ നോട്ടിനെക്കുറിച്ച് വിചാരിച്ചിരുന്നത്. എന്നാല്‍ ഇത് തങ്ങള്‍ക്ക് മുറിവുകളാണ് സമ്മാനിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ഇത്തരത്തില്‍ നോട്ടുകള്‍ ദുരുപയോഗം ചെയ്യുന്നത് രോഗങ്ങള്‍ പരക്കാന്‍ കാരണമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്‌ഐവി മുതലായ മാരക രോഗങ്ങള്‍ പകരാന്‍ ഇത് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.

മലയാളി നടിയുടെ നേതൃത്വത്തില്‍ ഗള്‍ഫ് കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭ മാഫിയയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തായി. പ്രമുഖ മലയാള യുവനടിക്ക് ബന്ധമുള്ള മലയാളി യുവതികള്‍ അടക്കമുള്ള അനാശാസ്യസംഘത്തെ കുവൈറ്റില്‍ പൊലീസ് പിടികൂടിയതോടെയാണ് ഇത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ എട്ടു പേരായിരുന്നു പിടിയലായിരുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയിരുന്നവരാണ് കുടുങ്ങിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മലയാളത്തിലെ ഒരു യുവനടിക്ക് സംഘവുമായി ബന്ധം ഉണ്ടെന്ന് കുവൈറ്റ് പൊലീസിന് അറിവ് കിട്ടിയത്.

ഈ വിവരം കേരളാ പൊലീസിന് കൈമാറിയിട്ടുണ്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവരെ ചോദ്യം ചെയ്‌തേയ്ക്കും. എന്നാല്‍ വിവരം സ്ഥിരീകരിക്കാന്‍ കഴിയാത്തതിനാല്‍ പൊലീസ് ഈ നടിയുടെ പേര് പുറത്തുവന്നിട്ടില്ല. ജലിബ് അല്‍ ശുവൈക്കില്‍ നിന്നുമാണ് ഇവര്‍ അറസ്റ്റിലായത്. റെയ്ഡിന് ചെന്നപ്പോള്‍ പൂര്‍ണ്ണ നഗ്‌നരായ മൂന്ന് പ്രവാസി യുവതികളെ പൊലീസ് കണ്ടെത്തുകയായിരുന്നു. പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ അഞ്ചു യുവാക്കള്‍ക്കൊപ്പം അപ്പോള്‍ തന്നെ പൊലീസ് പിടികൂടി.

വേശ്യാലയങ്ങള്‍ നിയമവിരുദ്ധമായ കുവൈറ്റില്‍ വലിയ രീതിയില്‍ അനാശാസ്യം നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു റെയ്ഡ്. മലയാളി പെണ്‍കുട്ടികളെ കടത്തികൊണ്ട് വന്ന് ഗള്‍ഫില്‍ അനാശാസ്യം നടത്തുന്ന മാഫിയ സജീവമാണ്. ഓണ്‍ലൈന്‍ പെണ്‍വാണിഭം പുറത്തായതോടെ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കുവൈറ്റുമായി ബന്ധപ്പെട്ട് അന്നൊന്നും ഇത്തരത്തില്‍ സൂചന ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പുതിയ വിവരത്തിലും പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നാണ് സൂചന.

ലണ്ടന്‍: കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന സംഭവങ്ങളില്‍ വലിയൊരു ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്ന് കുട്ടികളുടെ ചാരിറ്റിയായ എന്‍എസ്പിസിസി. കുട്ടികളെ വശംവദരാക്കി പീഡനത്തിനു വിധേയരാക്കുന്നവര്‍ ഉപയോഗിക്കുന്ന രീതികളാണ് ഇതിനു കാരണം. മദ്യവും മയക്കുമരുന്നും നല്‍കുകയും അതിലൂടെ കുട്ടികളും മുതിര്‍ന്നവര്‍ക്കു തുല്യമായെന്ന ധാരണ വളര്‍ത്തുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഇതിലൂടെ പീഡനവിവരം പുറത്തു വരാതിരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു എന്നാണ് വെളിപ്പെടുത്തല്‍. പീഡനത്തേക്കുറിച്ച് രക്ഷിതാക്കള്‍ക്ക് പോലും സംശയം തോന്നാത്ത വിധത്തിലാണ് കുറ്റവാളികള്‍ കുട്ടികളെ സമീപിക്കുന്നതെന്നാണ് എന്‍എസ്പിസിസി വ്യക്തമാക്കുന്നത്.

ഏറ്റവും എളുപ്പത്തില്‍ വശംവദരാകുന്ന കുട്ടികളെയാണ് കുറ്റവാളികള്‍ സമീപിക്കുക. തങ്ങള്‍ ചൂഷണത്തിനും പീഡനത്തിനും വിധേയരാകുകയാണ് എന്ന് കുട്ടികള്‍ക്ക് തോന്നാത്ത വിധത്തിലായിരിക്കും ഇവര്‍ പെരുമാറുകയെന്നും ചാരിറ്റിയുടെ പോളിസി മാനേജര്‍ ലിസ മക് ക്രിന്‍ഡില്‍ പറയുന്നു. ചൂഷണമായിത്തന്നെയാണ് ഇതിനെ കണക്കാക്കേണ്ടതെന്നും അവര്‍ പറഞ്ഞു. റോഷ്‌ഡെയില്‍, റോത്തര്‍ഹാം, ഓക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്ത കാലത്തായി കുട്ടികള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.

പീഡനങ്ങളും മനുഷ്യക്കടത്തും ചൂഷണവും തടയാനുള്ള ശ്രമങ്ങള്‍ക്കായി 40 മില്യന്‍ പൗണ്ട് ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇരയെ കുരുക്കാന്‍ പീഡകര്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ ഈ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പടാതെ പോകുന്നതിനു കാരണമാകുന്നുവെന്നും മക് ക്രിന്‍ഡില്‍ വ്യക്തമാക്കി. അതുകൊണ്ടു തന്നെ റിലേഷന്‍ഷിപ്പ് എഡ്യുക്കേഷന്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ലോകത്തെ ഞെട്ടിച്ച് വമ്പന്‍ സൈബര്‍ ആക്രമണം. ബ്രിട്ടന്‍, യുഎസ്, റഷ്യ, ചൈന തുടങ്ങിയ വമ്പന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ നൂറ് രാജ്യങ്ങളിലെ കംപ്യൂട്ടര്‍ ശൃംഖലകളെ ആക്രമണം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ കമ്പ്യൂട്ടറുകളെ ബാധിച്ചതായി ഇതുവരെ അറിവില്ല. ബ്രിട്ടനിലെ പൊതു ആശുപത്രി ശൃംഖലയായ എന്‍എച്ച്എസ് ആണ് സൈബര്‍ ആക്രമണം ബാധിച്ച പ്രധാന സ്ഥാപനങ്ങളില്‍ ഒന്ന്. ഇതോടെ ബ്രിട്ടനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി.

ആക്രമണം നടത്തിയ ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന ‘റാന്‍സംവെയര്‍’ ( Ransomware ) ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. ബിറ്റ്‌കോയിന്‍ ( Bitcoin ) വഴി 300 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെയാണ് (ഏകദേശം 19,000 രൂപ മുതല്‍ 38,000 രൂപ വരെ) ആക്രമണകാരികള്‍ ആവശ്യപ്പെടുന്നത്.  ഡിജിറ്റല്‍ കറന്‍സി ആയതിനാല്‍ ബിറ്റ്‌കോയിന്‍ നേടിയ കുറ്റവാളികളെ കണ്ടെത്തുക ദുഷ്‌കരമാണ്. ആക്രമണത്തിന് ശേഷം ബിറ്റ്‌കോയിന്‍ വഴി വന്‍തോതില്‍ പണം കൈമാറ്റം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. റാന്‍സംവെയര്‍ ബാധിച്ച 75,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സൈബര്‍ സുരക്ഷാ കമ്പനിയായ അവാസ്റ്റ് ( Avast ) പറയുന്നു.

മൈക്രോസോഫ്റ്റിലെ സുരക്ഷാ പഴുത് മുതലെടുക്കുന്നതിനായി അമേരിക്കന്‍ ചാര സംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്എ) രൂപപ്പെടുത്തിയ ടൂള്‍ കവര്‍ന്നെടുത്താണ് ആക്രമണം നടത്തിയതെന്നാണ് വിദഗ്ധര്‍ കരുതുന്നത്. എന്‍എസ്എ ടൂള്‍ ആയ എറ്റേണല്‍ ബ്ലൂ ( Eternal Blue ) ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. അതേസമയം, നേരത്തേ കണ്ടെത്തിയ മൈക്രോസോഫ്റ്റ് സുരക്ഷാ പിഴവാണ് ഹാക്കര്‍മാര്‍ മുതലെടുത്തിരിക്കുന്നതെന്നും ഒരു വിഭാഗം പറയുന്നു. മാര്‍ച്ചില്‍ ഇത് പരിഹരിച്ച് മൈക്രോസോഫ്റ്റ് അപ്‌ഡേറ്റ് പുറത്തിറക്കിയിരുന്നെങ്കിലും എല്ലാ കംപ്യൂട്ടറുകളും അപ്‌ഡേറ്റ് ചെയ്യപ്പെടാത്തതാണ് ആക്രമണത്തിന് കാരണമെന്നും ഇവര്‍ പറയുന്നു.

WannaCry എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന കമ്പ്യൂട്ടര്‍ വേമിന്റെ പേര്. മറ്റു പ്രോഗ്രാമുകളെ അപേക്ഷിച്ച് നെറ്റ്‌വര്‍ക്കില്‍ പ്രവേശിച്ചാല്‍ സുരക്ഷാ പഴുതുള്ള ഏത് കംപ്യൂട്ടറിലേക്കും കടക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. സുരക്ഷാ പിഴവ് മുതലെടുത്ത് സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നതായി മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. കംപ്യൂട്ടറുകള്‍ തിരിച്ചെടുക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് തങ്ങളെന്നും മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയായ ഫെഡെക്‌സ് ഉള്‍പ്പെടെയുള്ളവരെ ആക്രമണം ബാധിച്ചിട്ടുണ്ട്. അര്‍ജന്റീന, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ വാര്‍ത്താവിനിമയ സംവിധാനങ്ങളെയും യുഎസിലെയും യൂറോപ്പിലെയും സ്ഥാപനങ്ങളെയും ആക്രമണം ബാധിച്ചു.

വിവാഹദിനത്തില്‍ കേക്കുകള്‍ മുറിക്കുന്നത് ഇപ്പോള്‍ ട്രെന്‍ഡ് ആണ്.  ഇഷ്ടമുള്ള മാതൃകയില്‍ ആണ് ഇപ്പോള്‍ ഒരുത്തരും കേക്ക് ഒരുക്കുന്നത്. എന്നാല്‍ വിവാഹദിനത്തിന്റെ തന്റെയും വരന്റെയും  തലയറുത്ത രീതിയിലുള്ള രൂപത്തില്‍ ചോര വരുന്ന മാതൃകയില്‍ കേക്ക് നിര്‍മ്മിച്ച വധുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ എല്ലാവരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.

ആദ്യം കാണുന്ന ആരും ഈ കേക്ക് കണ്ടാല്‍ ഒന്ന് ഭയക്കും. അത്രയ്ക്ക് ഭീകരം ആണിത്. 48 മണിക്കൂര്‍ പണിപ്പെട്ടാണ് നതാലീ സൈഡ്‌സെര്‍ഫ് എന്ന 28കാരി കേക്ക് നിര്‍മ്മിച്ചിരിക്കുന്നത്. വിവാഹദിനത്തില്‍ തന്നെ ഇത്തരത്തില്‍ ഒരു കേക്ക് നിര്‍മ്മിക്കുന്നതിന് പിന്നില്‍ ഒരു പ്രത്യേക അനുഭവം ഉണ്ടെന്നും നതാലീ പറഞ്ഞു. ടില്‍ ഡെത്ത് ഡു അസ് അപാര്‍ട്ട് എന്ന സിനിമായായിരുന്നു നതാലിയുടെയും ഡേവിഡ് സൈഡ്‌സെര്‍ഫിന്റെയും കല്യാണ തീം.uploads/news/2017/05/107235/cake2.jpg

ഇതാണ് നതാലീയെ ഇത്തരത്തിലൊരു കേക്ക് രൂപപ്പെടുത്താന്‍ പ്രേരിപ്പിച്ചത്. അതുമത്രമല്ല തന്റെ ഭര്‍ത്താവ് ഡേവിഡ് പേടിപ്പെടുത്തുന്ന സിനിമകളുടെ ആരാധകന്‍ കൂടിയാണെന്നും നതാലി പറഞ്ഞു. ഇതും തന്നെ ഇത്തരത്തിലൊരു കേക്ക് നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചതെന്ന് നതാലി പറഞ്ഞു. കേക്കിനൊടൊപ്പം തന്നെ Till Death Do Us Part എഴുതിയിരിക്കുന്നതും കാണാം. സംഭവം ഒക്കെ ഉഷാറായെങ്കിലും ഇതല്‍പ്പം  കൂടിപോയില്ലേ എന്നാണു വിവാഹത്തിനു എത്തിയ പലരും അടക്കം പറഞ്ഞത്.

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കേരളത്തില്‍ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി മലയാളത്തില്‍ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയക്കുന്നത് ഐഎസില്‍ ചേര്‍ന്ന മലയാളിയെന്ന് എന്‍ഐഎ. അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളിയാണ് കേരളത്തിലെ യുവാക്കളെ ലക്ഷ്യം വെച്ച് സന്ദേശം അയക്കുന്നത്.  മെസേജ് ടു കേരള എന്ന പേരില്‍ ക്രിയേറ്റു ചെയ്ത വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് യുവാക്കള്‍ക്ക് ഇയാള്‍ സന്ദേശം അയക്കുന്നത്.

200 അംഗങ്ങളുള്ള ഗ്രൂപ്പിന്റെ അഡ്മിന്‍ അബു മുസ എന്ന പേരുള്ളയാളാണ്. ഇയാളുടേത് അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള ഫോണ്‍ നമ്പറാണ്. കേരളത്തില്‍ നിന്നും കാണാതായ റാഷിദ് അബ്ദുള്ള എന്ന യുവാവും ഗ്രൂപ്പില്‍ ശബ്ദ സന്ദേശം അയച്ചിട്ടുണ്ടെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. കേരളത്തില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നവര്‍ സുഖമായിരിക്കുന്നുവെന്നും, മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നുമാണ് ഈ ശബ്ദ സന്ദേശത്തില്‍ പറയുന്നത്.

തന്റെ സുന്ദര മുഖം സെല്‍ഫി കാമറയിലേക്ക് പകര്‍ത്തിയതിന്റെ അടുത്ത നിമിഷമാണ് റെബാക്കാ ഫ്രൈ എന്ന 22 കാരിക്ക് ഈ ദുരന്തം സംഭവിച്ചത്. 33കെ വോള്‍ട്ട് ഊര്‍ജമാണ് യുവതിയുടെ ശരീരത്തില്‍ പ്രവേശിച്ചത്. അവര്‍ സഞ്ചരിച്ചിരുന്ന ബലൂണ്‍ ഫ്‌ലൈറ്റ് ഒരു ഇരുമ്പ് കമ്പിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അവരുടെ കാലും കയ്യും പുറവും വെന്തുരുകി. നോര്‍ത്താപ്റ്റണിലാണ് സംഭവം.  ഭൂമിയില്‍ നിന്നും 50 അടി ഉയരത്തിലുള്ളപ്പോള്‍ സംഭവിച്ച അപകടമായതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്താനും വൈകി. പാരച്യൂട്ടിന്റെ കൊട്ടയ്ക്ക് തീപിടിച്ച് ഗുരുതരമായ പരിക്കുകളോടെ റബേക്ക താഴേക്ക് പതിക്കുകയായിരുന്നു.

‘ എനിക്ക് കരയണമെന്നുണ്ടായിരുന്നു പക്ഷേ ശബ്ദം പുറത്തേക്ക് വന്നില്ല. എന്റെ ലെഗ്ഗിന്‍സ് ഉരുകി ശരീരത്തോട് ചേര്‍ന്നിരുന്നു അപ്പോഴേക്കും’.. ഇങ്ങനെയായിരുന്നു കഴിഞ്ഞ മേയില്‍ നടന്ന അപകടത്തെക്കുറിച്ച് റെബേക്ക പറഞ്ഞത്. ചികിത്സയുടെ സമയത്തുള്ള വേദനയും കഷ്ടപ്പാടുകളും സഹിക്കാവുന്നതിലുമപ്പുറമായിരുന്നുവത്രേ..

ദാരുണമായ ഈ സംഭവത്തിനു ശേഷം റെബേക്കയുടെ മുഖം ആകെ മാറിപ്പോയിട്ടുണ്ട്. അപകടം സംഭവിക്കുന്നതിന് തൊട്ടു മുന്‍പ് അവരെടുത്ത സെല്‍ഫിയും ഇപ്പോഴത്തെ ഫോട്ടോയും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്.  ജീവിതത്തില്‍ മാറ്റങ്ങള്‍ സെക്കന്റുകളുടെ വ്യത്യാസത്തില്‍ നടക്കുമെന്ന് നമുക്ക് റെബേക്കെയുടെ അനുഭവത്തില്‍ നിന്ന് മനസിലാക്കാം. ആ സെല്‍ഫി എടുക്കുന്നതിനു മുന്‍പും ശേഷവുമുള്ള അവരുടെ ജീവിതം വളരെ വ്യത്യസ്തമാണ്.

പച്ചയായ മനസുകൊണ്ട് കോറിയിട്ട വാക്കുകൾ … ലോകമെങ്ങും നേഴ്സസ് ഡേ ആഘോഷങ്ങൾ സംഘടിപ്പിക്കുമ്പോൾ യഥാർത്ഥ നഴ്സസ് സ്വന്തജീവിതത്തിൽ അനുഭവിക്കുന്നത് പച്ചയായി നിങ്ങളോട് തുറന്നുപറയുന്നു.. ലോകത്തിന്റെ നാനാ ഭാഗത്തുപോയി ഉറ്റവരെയും ഉടയവരെയും പിരിഞ്ഞു കഴിയുബോൾ ഇത്തരം നല്ല ഓർമ്മകൾ ഒരു നഴ്‌സിനെ മുൻപോട്ട് നയിക്കട്ടെ.. മറ്റുള്ളവർക്ക് വേണ്ടി ഉരുകി തീരുന്ന നഴ്സസ്മാരോടുള്ള നമ്മുടെ മനോഭാവത്തെ മാറ്റാൻ ഇത് ഉപകരിക്കട്ടെ .. നഴ്സസ് ദിനം മാത്രം മാലാഖമാരെന്ന് വിളിച്ചു പോസ്റ്റിട്ടു പുകഴ്ത്താതെ നഴ്‌സുമാരോടുള്ള കാഴ്ചപ്പാട് മാറ്റാന്‍ ദിവസം ഒരു തുടക്കമാവട്ടെ എന്നു പറഞ്ഞാണ് സൗദി അറേബ്യയില്‍ എന്‍എസ്എച്ച് കോര്‍പറേഷന്‍ എന്ന കമ്പനിയിലെ നഴ്‌സ് അബ്ദുല്‍ റഹ്മാന്‍ തന്റെ അനുഭവം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്…

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം 
******പരലോകം കണ്ടു വന്ന ഹൃദയത്തിന്റെ നന്ദി പ്രകടനം******
നൈറ്റ് ഡ്യൂട്ടിയിലെ തിരക്കുകള്‍ എല്ലാം തീര്‍ത്തു ഞാനും ഇഖ്ബാല്‍ ഡോക്ടറും ക്യാഷ്വലിറ്റിയില്‍ ഇരുന്ന് കുശലം പറയുകയായിരുന്നു..ബാക്കി രണ്ട് സ്റ്റാഫുകളും വേറെ ഏതോ വാര്‍ഡുകളില്‍ പോയിരിക്കുകയായിരുന്നു..അപ്പോളാണ് അയാള്‍ നെഞ്ചില്‍ കൈ വെച്ചുകൊണ്ട് ക്യാഷ്വലിറ്റിയിലേക്ക് കയറി വരുന്നത്….കൂടെ മക്കളെന്ന് തോന്നിക്കുന്ന രണ്ട് യുവാക്കളും ഉണ്ട്….നെഞ്ച് വേദനയുടെ കാഠിന്യം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെ പെട്ടെന്ന് ഇസിജി എടുക്കാന്‍ പറയാന്‍ ഡോക്ടര്‍ക്ക് അധികം ടൈമ് വേണ്ടി വന്നില്ല.അറ്റന്റര്‍ ചേച്ചിയെകൊണ്ട് ട്രോളിയുടെ അറ്റം പിടിപ്പിച്ചു എമെര്‍ജെന്‍സി റൂമിലേക്ക് കയറ്റി ഞാന്‍ വേഗം ഇസിജി ലീഡുകള്‍ ഓരോന്നായി നെഞ്ചില്‍ കണക്ട് ചെയ്യാന്‍ തുടങ്ങി …പെട്ടെന്നാണ് അത് സംഭവിച്ചത്..ഒരു ദീര്‍ഘ ശ്വാസത്തോടെ അയാള്‍ ഒരു പിടച്ചില്‍ പിടഞ്ഞു ആ ശ്വാസം നിലക്കുകയും ചെയ്തു …..
ഒരു സഡന്‍ കാര്‍ഡിയാക് അറസ്‌റ് സംഭവിച്ചു എന്ന് തിരിച്ചറിഞ്ഞ സമയം തന്നെ ഇസിജി ലീഡുകള്‍ പറിച്ചെറിഞ്ഞ് സിപിആര്‍ തുടങ്ങിയ ഞാന്‍ ഡോക്ടര്‍ എന്ന് ഉറക്കെ വിളിച്ചു…ഓടിയെത്തിയ ഡോക്ടര്‍ അറ്റെന്ററെയും കൂട്ടി ട്രോളി തള്ളി ഐസിയുവിലേക്ക് നീങ്ങി…സിപിആര്‍ ചെയ്തുകൊണ്ട് കൂടെ ഞാനും….ഐസിയുവില്‍ എത്തിയ ഉടനെ ഡീഫിബ്രിലേഷന്‍ (ഷോക്ക്) സിപിആറും ഞാന്‍ തുടര്‍ന്നു..കാര്‍ഡിയോളജിസ്‌റിനെ ഇന്‍ഫോമ് ചെയ്യലും ബാക്കി ചികിത്സകളും ഡോക്ടറുടെ നേതൃത്വത്തില്‍ തുടര്‍ന്നുകൊണ്ടിരുന്നു
കാര്ഡിയോളജിസ്‌റ് വേഗം തന്നെ എത്തി..വിശദ പരിശോധനകള്‍ക്ക് ശേഷം രോഗിയുടെ നില അതീവ ഗുരുതരം ആണെന്നും ആഞജിയോപ്ലാസ്റ്റി സൗകര്യങ്ങളോട് കൂടിയ വലിയ ആശുപത്രിയിലേക്ക് എത്രയും വേഗം മാറ്റേണ്ടതിന്റെ ആവശ്യകതയും കൂടെയുള്ളവരെ അറിയിച്ചു..ഇതിനിടയില്‍ ഹൃദയ മിടിപ്പ് സാധാരണ നിലയിലേക്ക് വന്ന് തുടങ്ങി..മൊബൈല്‍ ഐസിയു സൗകര്യങ്ങളോട് കൂടിയ ആംബുലന്‍സ് തൃശൂര്‍ നിന്നും അറേന്‍ജ്ജ് ചെയ്ത് ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോ അയാളെ പെരിന്തല്‍മണ്ണയിലെ വലിയ ആശുപത്രിയിലേക്ക് മാറ്റി..അപ്പോളും അബോധാവസ്ഥയില്‍ തന്നെയായിരുന്നു അയാള്‍…
പിറ്റേ ദിവസം എനിക്കും എന്റെ കസിന്‍ ബ്രദറിന്റെ ഒരു ചികിത്സാ ആവശ്യത്തിന് വേണ്ടി ആ ആശുപത്രിയിലേക്ക് പോകേണ്ടിയിരുന്നു..അവിടെ എത്തിയ ഉടനെ ഞാന്‍ ഐസിയുവില്‍ ചെന്ന് രാത്രി ഷിഫ്റ്റ് ചെയ്ത രോഗിയെ പറ്റി അന്വേഷിച്ചു,,അവിടെ ആഞ്ചിയോ പ്ലാസ്റ്റി കഴിഞ്ഞ് നെഞ്ചില്‍ പിടിപ്പിച്ച കുറെ കേബിളുകളുമായി ബെഡില്‍ അല്പം തലയുയര്‍ത്തി കിടക്കുന്ന അരികിലേക്ക് ചെന്ന എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിയ ശേഷം അയാള്‍ ഒന്ന് പുഞ്ചിരിച്ചു ….ഞാന്‍ പതിയെ അവിടെ നിന്നും തിരിച്ചിറങ്ങി…
രണ്ടാഴ്ചകള്‍ക്ക് ശേഷം പകല്‍ പതിനൊന്ന് മണി സമയത്ത് ഒരു ആക്‌സിഡന്റ് കേസിന്റെ തിരക്കില്‍ ക്യാഷ്വലിറ്റിയില്‍ പരക്കം പായുന്ന എന്നെ നോക്കി പുറത്തെ വരാന്തയില്‍ കുറെ നേരമായി രണ്ട് മൂന്നു പേര് നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു..ഇടക്ക് വരാന്തയിലേക്ക് ഇറങ്ങിയപ്പോള്‍ അവര്‍ എന്റെ അരികിലേക്ക് വന്ന് ഈ ആളെ മനസ്സിലായോ എന്ന് ചോദിച്ചു..കൂടെയുള്ള ചെറുപ്പക്കാരനാണ് ചോദിച്ചത്..ഒന്ന് സൂക്ഷിച്ചു നോക്കി എനിക്ക് എവിടെയോ കണ്ട് പരിചയം ഉണ്ടെന്നും വ്യക്തമായില്ല എന്നും ഞാന്‍ പറഞ്ഞു …അപ്പോള്‍ അയാള്‍ എന്റെ കൈ പിടിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു
‘ കുറച്ച് ദിവസം മുന്‍പ് അറ്റാക്ക് വന്ന ഒരാളെ മോന്‍ രക്ഷിച്ചു പെരിന്തല്മണ്ണയിലേക്ക് വിട്ടിരുന്നില്ലേ..ആ ആളാണ് ഞാന്‍..ഇവിടെ നിന്ന് ബോധം പോകും മുന്‍പ് ഞാന്‍ അവസാനം കണ്ട മുഖം മോന്റെ ആയിരുന്നു…മറക്കില്ല മോനെ നിന്നെ..ഒരുപാട് നന്ദിയുണ്ട് ‘ ഇത്രയും പറയുമ്പോളേക്ക് അയാളുടെ കണ്ണ് നിറഞ്ഞിരുന്നു…ഹെയ് അതെല്ലാം ജോലിയുടെ ഭാഗമാണ്..ഇടക്കിടെ ആര്‍കെങ്കിലും ഒക്കെ ഇതേ പോലെ സംഭവിക്കാറുള്ളതാണെന്നും പറഞ്ഞു ഞാന്‍ ആക്‌സിഡന്റ് കേസിന്റെ തിരക്കിലേക്ക് അലിഞ്ഞു ചേര്‍ന്നു,,അപ്പോളും അയാള്‍ക്കെന്തോക്കെയോ എന്നോട് പറയാന്‍ ഉണ്ടായിരുന്നെന്ന് എനിക്ക് തോന്നി…..
ഒരുപാട് നേഴ്‌സസ് ഇതേ പോലെ പലരുടെയും ജീവന്‍ അവസാന നിമിഷങ്ങളില്‍ ഹോസ്പിറ്റല്‍ ഡ്യൂട്ടി ടൈമുകളില്‍ രക്ഷിക്കുന്നുണ്ട്..എന്റേത് അതിലൊന്ന് മാത്രമാണ്…ആരും വന്ന് ഒരു വാക്ക് കൊണ്ട് പോലും നന്ദി പറഞ്ഞില്ലെങ്കില്‍ പോലും അതെല്ലാം ഇനിയും അതെ പോലെ തന്നെ തുടരുകയും ചെയ്യും…പക്ഷെ പല വിധത്തിലുള്ള അവഗണനകളും അധിക്ഷേപങ്ങളും കുത്ത് വാക്കുകളും കേള്‍ക്കുന്നതിനിടയില്‍ ഇതേ പോലെ ഹൃദയം കൊണ്ട് പറയുന്ന ഒരു നന്ദി വാക്ക് കേള്‍ക്കുമ്പോളുള്ള സുഖമുണ്ടല്ലോ സാറേ…അത് പറഞ്ഞറിയിക്കാനാവില്ല ….സിനിമയില്‍ തസ്‌നി ഖാന്‍ പ്രതിനിനിധീകരിക്കുന്ന ആ ഇളക്കക്കാരികളായ നേഴ്‌സസ് അല്ല യഥാര്‍ത്ഥ നേഴ്‌സ്…അത് മനസ്സിലാകണമെങ്കില്‍ സ്വന്തമായോ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയോ അല്പം അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ഒന്ന് കിടക്കണം….പര സഹായം വേണ്ട അവസ്ഥയില്‍ ഉണ്ണാനും പെടുക്കാനും ഒന്ന് ചെരിഞ്ഞ് കിടക്കാനും പോലും പരസ്യമായി മാലാഖ എന്നു വിളിക്കുകയും രഹസ്യമായി ദുഷ്ട ചിന്തയോടെയും കാമ കണ്ണുകളോടെയും മാത്രം പലപ്പോഴും നിങ്ങളൊക്കെ നോക്കിയിട്ടുള്ള നേഴ്‌സ് മാത്രമേ കാണു …. അതുകൊണ്ട് വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്..ഞങ്ങളും മനുഷ്യരാണ്…മജ്ജയും മാംസവും വികാര വിചാരങ്ങളും ഉള്ള പച്ചയായ മനുഷ്യര്‍.

[ot-video][/ot-video]

കോട്ടയംകാരിയായ മഞ്ജു എന്ന യുവതിയുടെ ജീവിതം വിദേശങ്ങളില്‍ ജോലി ചെയ്യുന്ന ഓരോ മലയാളിപെണ്‍കുട്ടികള്‍ക്കും ഒരു മാതൃകയാണ്. കാരണം ഒരു ലക്‌ഷ്യം ഉണ്ടെങ്കില്‍ അത് നേടാന്‍ വഴികള്‍ നിരവധി എന്ന് ഈ യുവതിയുടെ അനുഭവം പറഞ്ഞു തരും. മഞ്ജുവിനു കുട്ടിക്കാലം മുതലേ ഒരാഗ്രഹമുണ്ടായിരുന്നു, വലുതാവുമ്പോൾ ഡോക്ടറാകണം. അങ്ങനെ മഞ്ജു ഓരോ ക്ലാസ്സിലും നന്നായി പഠിച്ചു.  സ്‌കൂളിലെ മികച്ച വിദ്യാർത്ഥിനിയായി. ഒടുവിൽ പ്ലസ്‌ടുവിലും സ്‌കൂളിന്റെ അഭിമാനം ഉയർത്തിപ്പിടിച്ചു. പക്ഷെ മെഡിക്കൽ എൻട്രൻസിന് ശ്രമിച്ച മഞ്ജുവിനെ ദൈവം കൈവിട്ടു.

റാങ്ക് വന്നപ്പോൾ ബിഎസ്‌സി നഴ്സിങ്ങിനാണ് അഡ്മിഷൻ ലഭിച്ചത്. വേണ്ടെന്നു വയ്ക്കാൻ മഞ്‍ജുവിന് തോന്നിയില്ല. അങ്ങനെ നഴ്‌സിംഗ് വിദ്യാർത്ഥിയായി. ഉന്നത മാർക്കോടെ പാസായി. ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുമ്പോഴും ഡോക്ടറാവുക എന്ന മഞ്ജുവിന്റെ സ്വപ്നത്തിനു മാറ്റമൊന്നും ഉണ്ടായിരുന്നില്ല. കാലം വേഗത്തിൽ മുന്നോട്ടോടിക്കൊണ്ടിരുന്നു, ഇന്ന് മഞ്ജു യുകെയിലാണ്. നഴ്സായ മഞ്ജു അവിടെവച്ചു ഡോക്ടറായി. എങ്ങനെയന്നല്ലേ… ആ കഥ ഇങ്ങനെ:

ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഡോക്ടർ ആവണമെന്നത്. അതിനുവേണ്ടി കുട്ടിക്കാലം തൊട്ടേ നന്നായി പഠിച്ചു. പാലായ്ക്കടുത്തുള്ള കൊഴുവനാലാണ് എന്റെ നാട്. തനി നാട്ടിൻപുറം. അവിടെയുള്ള സ്കൂളിലാണ് പഠിച്ചത്. പ്ലസ് ടു വരെ ഞാനായിരുന്നു സ്കൂളിൽ ഒന്നാമത്. പ്ലസ് ടു കഴിഞ്ഞതും ഞാൻ കേരള എൻട്രൻസിന് വേണ്ടി പരിശ്രമിച്ചു. പക്ഷേ മെഡിസിന് സീറ്റ് കിട്ടിയില്ല. ആ സമയത്തു തന്നെ നഴ്‌സിംഗിനുള്ള നാഷണൽ എൻട്രൻസ് ടെസ്റ്റ് എഴുതിയിരുന്നു. അതിൽ റാങ്ക് നേടുകയും ചെയ്തു. അങ്ങനെ നഴ്‌സിംഗിന് പഠിക്കാനായി ഡൽഹി എയിംസിൽ ചേർന്നു. നഴ്സിങിന് ചേരാതെ ഒരിക്കൽ കൂടി എംബിബിഎസിന് ശ്രമിക്കാമെന്നു വീട്ടുകാർ നിർബന്ധിച്ചെങ്കിലും എനിക്ക് മനസു വന്നില്ല. ദൈവം തന്ന അവസരമാണ് നഴ്‌സിംഗ് എന്നുതോന്നി. അവിടെയും നന്നായി പഠിച്ചു. റാങ്കോടെയാണ് ഞാൻ പാസായത്. എന്നാൽ അപ്പോഴും ഡോക്ടർ എന്റെ സ്വപ്നം മനസിൽ പതിഞ്ഞുകിടപ്പുണ്ടായിരുന്നു എന്ന് മഞ്ജൂ പറയുന്നു.

അപ്പോഴാണ് നഴ്‌സിംഗ് കഴിഞ്ഞവർക്ക് വിദേശത്ത് ജോലി തേടി പോകുന്നതാണ് കൂടുതൽ നേട്ടമെന്ന് ഞാൻ മനസ്സിലാക്കുന്നത്. ആ കാലഘട്ടത്തിൽ സാധാരണ നഴ്‌സിംഗ് കഴിഞ്ഞവർ പോകുന്നത് കുവൈറ്റ്, ഖത്തർ, അമേരിക്ക, ദുബായ് എന്നിവിടങ്ങളിലേക്കാണ്. ആരും പോകാത്ത ഒരു സ്ഥലത്തു പോകണമെന്ന് ആഗ്രഹിച്ചു നോക്കിയിരുന്നപ്പോഴാണ് 2000 സെപ്റ്റംബറിലാണ് ഞാൻ പത്രത്തിലെ പരസ്യം കണ്ടത്. നഴ്‌സായി യുകെയിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട് എന്നതായിരുന്നു ആ പരസ്യം. ആരും യുകെയിൽ പോകാത്ത ആ കാലത്തു ഞാൻ ആദ്യമായി ഇന്റർവ്യൂവിൽ പങ്കെടുത്തു. ഇവിടുന്ന് ഡയറക്റ്റ് റിക്രൂട്ട്മെന്റായിരുന്നു.

ഒക്ടോബറിൽ ആണ് ഞാൻ യുകെയിൽ നഴ്‌സായിട്ട് ജോയിൻ ചെയ്യുന്നത്. അവിടെയെത്തി ജോലി തുടങ്ങി. ഒരു ദിവസം ചീഫ് നഴ്‌സിംഗ് ഓഫീസറോട് പറഞ്ഞു, എനിക്ക് മാസ്റ്റേഴ്‍സിന് പഠിക്കണമെന്ന്. അവർ തന്നെ എനിക്ക് സ്‌കോളർഷിപ്പ് അനുവദിച്ചുതന്നു. മാസ്റ്റേഴ്സ് കഴിഞ്ഞാണ് ഞാൻ റിസേർച്ചിനു പോകുന്നത്. അങ്ങനെയാണ് യുകെയുടെ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി യുവതിക്ക് റിസർച്ച് കൾച്ചറിനെപ്പറ്റി പ്രബന്ധം അവതരിപ്പിക്കാൻ അവസരം കിട്ടുന്നത്. അങ്ങനെ എനിക്ക് ഡോക്ടറേറ്റ് കിട്ടി. ഡോക്ടർ മഞ്ജുവായി.

ഇവിടെവന്ന ശേഷവും ഞാൻ മെഡിസിന് ശ്രമിച്ചിരുന്നു. പക്ഷെ ചില പ്രാക്റ്റിക്കൽ ഇഷ്യൂസ് കാരണം പോകാൻ പറ്റിയില്ല. ഇനിയും എനിക്ക് ഓപ്‌ഷനുണ്ട്, മെഡിസിൻ ചെയ്യാം. പക്ഷെ ചെയ്യില്ല. കാരണം ഇത്രയുംകാലവും എന്നെ തുണച്ച ഈ ഫീൽഡ് വിട്ടുപോകും. റിസർച്ചിൽ തുടരാനാണ് ഇപ്പോഴത്തെ ആഗ്രഹം. ഇപ്പോൾ പേരിനു മുന്നിൽ ഒരു ഡോക്ടർ ഉണ്ടല്ലോ. ഡോക്ടറേറ്റ് എടുത്തതും ഒരു പ്രതികാരമാണ്, മഞ്ജൂ പറയുന്നു.

നമുക്ക് കിട്ടുന്ന അവസരങ്ങൾ പാഴാക്കാതിരിക്കുക. അതാണ് എല്ലാവരോടുമായി തനിക്ക് പറയാനുള്ളത് എന്ന് മഞ്ജൂ പറയുന്നു. ഓരോരുത്തർക്കും പല ആഗ്രഹങ്ങളും കാണും. അത് കിട്ടിയില്ല എന്നുവച്ച് നിരാശപ്പെടാതെ മുന്നോട്ടു പോവുകയാണ് വേണ്ടത്. നമുക്ക് ദൈവം തരുന്ന അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക. ഇപ്പോൾ ഗ്രേറ്റർ മാഞ്ചസ്റ്റർ ക്ലിനിക്കൽ റിസർച്ച് നെറ്റ് വർക്കിൽ (സിആർഎൻ) അസിസ്റ്റന്‍റ് റിസർച്ച് ഡെലിവറി മാനേജരായി നിയമിതയായ മഞ്ജു ജൂണ്‍ 28ന് സ്ഥാനം ഏറ്റെടുക്കും. കൊഴുവനാൽ മഞ്ഞാമറ്റം പള്ളത്ത് ചാക്കോച്ചൻ-ആനിയമ്മ ദന്പതികളുടെ മകളാണ് മഞ്ജു. ഭർത്താവ് ഡോ. ലക്സണ്‍ ഫ്രാൻസിസ് കെഎസ്ഇബി മുൻ എൻജിനീയറും യുകെയിലെ ഒഐസിസി നേതാവുമാണ്. ലിവിയ, എൽവിയ, എല്ലിസ് എന്നിവർ മക്കളാണ്.

read more.. മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന് മാര്‍. സ്രാമ്പിക്കല്‍ തിരി തെളിക്കും.. ആദ്യസഹായം ഫാ. ചിറമേലിന്. കരുണയുടെ ലോകത്തേയ്ക്ക് മലയാളം യുകെയും….

വിസാ നടപടികള്‍ അമേരിക്ക കര്‍ശനമാക്കിയതോടെ ഇന്ത്യന്‍ ഐടി കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഇന്ത്യയില്‍ അരലക്ഷത്തിലധികം ഐടി ജീവനക്കാര്‍ക്ക് ഈ വര്‍ഷം ജോലി നഷ്ടപെടുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, കോഗ്നിസെന്റ്, എച്ച്‌സിഎല്‍, ഡിഎക്‌സ് സി ടെക്‌നോളജി ഫ്രാന്‍സ് ആസ്ഥാനമായുള്ള കാപ് ജെമിനി എസ്എ എന്നിവയിലെല്ലാം കൂടി 12 ലക്ഷത്തിലധികം ജീവനക്കാരാണ് ഉളളത്. ഇതില്‍ 4.5 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇതിന്റെ ഭാഗമായി ഏഴ് കമ്പിനികളും ജീവനക്കാര്‍ക്ക് പ്രകടനം മോശമാണെന്ന് കാട്ടി നോട്ടീസ് നല്‍കി തുടങ്ങി. കോഗ്നിസെന്റില്‍ 15000 ത്തോളം പേരെയാണ് തരം താഴ്്ത്തിയിരിക്കുന്നത്. ഇന്‍ഫോസിസില്‍ 3000 സീനിയര്‍ മാനേജര്‍മാരെ മെച്ചപെടാനുള്ളവരുടെ ഗണത്തില്‍ പെടുത്തി. ഇതിന് പുറമെ ഇന്‍ഫോസിസ് ശമ്പള വര്‍ധന ജൂലൈവരെ നീട്ടിവെച്ചു. ഡിഎക്‌സി ടെക്‌നോളജി ഇന്ത്യയിലെ ഓഫീസുകളുടെ എണ്ണം 50ല്‍ നിന്ന് 26 ആയി കുറക്കുമെന്ന് അറിയിച്ചു. ഇതിന്റെ ഭാഗമായി പതിനായിരം ജീവനക്കാരോട് ഈ വര്‍ഷം പിരിഞ്ഞ് പോകാന്‍ കമ്പനി ആവശ്യപ്പെട്ടതായാണ് വിവരം. മൊത്തം 175,000 പേരാണ് ഡിഎക്‌സിക്ക് ഇന്ത്യയില്‍ ഉള്ളത്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റതിനു പിന്നാലെ വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഐടി കമ്പനികളെ നിര്‍ബന്ധിതരാക്കിയത്.

RECENT POSTS
Copyright © . All rights reserved