ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഇളക്കി മറിക്കുന്ന സുചിലീക്ക്‌സ് നിരവധി സെലിബ്രിറ്റികളെയാണ് ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും നടിമാരുടെയും നടന്‍മാരുടെയും രഹസ്യ വീഡിയോകളും ചിത്രങ്ങളും പുറത്തുവിട്ട് സുചിലീക്ക്‌സ് ചര്‍ച്ചാ വിഷയമായി കഴിഞ്ഞു. എന്നാല്‍ സെലിബ്രിറ്റികള്‍ക്ക് എതിരായ ഇത്തരം ആക്രമണം ഇപ്പോള്‍ തുടങ്ങിയതല്ല. സോഷ്യല്‍ മീഡിയകള്‍ സജീവമാവുന്നതിന് വളരെ മുമ്പ് തന്നെ ഇത്തരം വ്യക്തിഹത്യ നടന്നിരുന്നതായി പ്രമുഖ നടി ചൂണ്ടിക്കാട്ടുന്നു. തനിക്കു നേരിട്ട ആരോപണങ്ങളെക്കുറിച്ചും ഇവയെ അതിജീവിച്ചതിനെക്കുറിച്ചും നടി വെളിപ്പെടുത്തുന്നു.
കാഞ്ചി മഠത്തിലെ ആചാര്യമാരില്‍ ഒരാളുമായി നടിക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. അന്നു സ്വര്‍ണമാല്യ വിവാഹമോചിത ആയിരുന്നുവെന്നതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. ഒരു സ്ത്രീക്കെതിരേ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുക എളുപ്പമാണ്. ഈ സ്ത്രീ ഒരു നടിയോ കലാകാരിയോ ആണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ഇതാണ് സമൂഹത്തിന്റെ ചിന്താഗതിയെന്നും സ്വര്‍ണമാല്യ പറഞ്ഞു. ഒരു സ്ത്രീക്കെതിരേ ആരോപണം ഉന്നയിക്കുമ്പോള്‍ അതില്‍ സത്യമുണ്ടോയെന്നു പരിശോധിക്കാനൊന്നും ആരും തയ്യാറാവില്ല. മറിച്ച് ആ സ്ത്രീയെ ഒരു വേശ്യയെപ്പോലെയാണ് ജനങ്ങള്‍ കാണുക. ജനങ്ങളുടെ ഈ ചിന്താഗതിയെയാണ് ചോദ്യം ചെയ്യപ്പെടേണ്ടതെന്നു നടി വിശദമാക്കി.
അന്നു പ്രതിസന്ധി ഘട്ടത്തില്‍ തളര്‍ന്നുനിന്നപ്പോള്‍ ഒരാള്‍പ്പോലും തനിക്കു വേണ്ടി സംസാരിച്ചില്ലെന്ന് സ്വര്‍ണമാല്യ പറഞ്ഞു. 2004ല്‍ എനിക്ക് 21 വയസ്സ് മാത്രമുള്ളപ്പോഴാണ് ഈ ആരോപണങ്ങള്‍ നേരിട്ടത്. ഇന്നത്തേതുപോലെ എന്റെ ഭാഗം വിശദീകരിക്കാന്‍ സോഷ്യല്‍ മീഡിയകളുടെ സഹായവും അന്നു ലഭിച്ചിരുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. കടുത്ത മനോവിഷമം മൂലം താന്‍ അന്നു ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നതായി നടി വെളിപ്പെടുത്തി. വിവാഹമോചനത്തിനു പിന്നാലെ ഇത്തരമൊരു ആരോപണം കൂടി നേരിടേണ്ടി വന്നത് മാനസികമായി തന്നെ തകര്‍ത്തതായും സ്വര്‍ണമാല്യ പറഞ്ഞു.
ഒരു ദിവസം വിമാനത്താവളത്തില്‍ വച്ച് തനിക്കൊപ്പം നില്‍ക്കുകയായിരുന്ന അമ്മയ്‌ക്കെതിരേയും കുറച്ചു സ്ത്രീകള്‍ കൂടിനിന്ന് മോശപ്പെട്ട കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കാനിടയായത് തന്നെ ഉലച്ചുവെന്നു നടി വെളിപ്പെടുത്തി. അക്കാലത്തെ മറ്റൊരു ട്രെന്‍ഡായിരുന്നു നടിയുടെ മുഖവുമായി സാമ്യമുള്ള യുവതിയുടെ നഗ്‌നവീഡിയോ നടിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് സ്വര്‍ണമാല്യ പറഞ്ഞു. അന്നു തന്റെ പേരിലും ഇത്തരം വീഡിയോ പ്രചരിച്ചിരുന്നതായി നടി കൂട്ടിച്ചേര്‍ത്തു.
അബുദാബിയിൽ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു. തൃശൂർ ചാലക്കുടി ആളൂരിലെ ജെയിംസ്–ഷൈല ദമ്പതികളുടെ മകൾ സ്മൃതി ജെയിംസാ(25)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നഗരത്തിലെ ബസ് സ്റ്റേഷന് സമീപം റോഡിന് കുറുകെ കടക്കുമ്പോൾ കാറിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ സ്മൃതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അബുദാബി മുറൂർ റോഡിലെ അൽഫലാഹ് പ്ലാസക്ക് സമീപമുളള ഗ്ലോബൽ വിങ്സ് റെന്റ് എ കാറിലെ എച്ച് ആർ മാനേജരാണ് സ്മൃതി. രണ്ട് വർഷമായി കമ്പനിയിൽ ജോലി ചെയ്യുന്നു. പിതാവ് ജെയിംസ് മുസഫയിലെ സ്വകാര്യ കമ്പനിയിലും അമ്മ ഷൈലജ അബുദാബി എൽ എൽ എച്ച് ആശുപത്രിയിൽ നഴ്സായും ജോലി ചെയ്യുന്നു. അബുദാബി ഹംദാൻ സ്ട്രീറ്റ് ഡു ഓഫീസിന് സമീപം വർഷങ്ങളായി മാതാപിതാക്കളോടൊപ്പമാണ് സ്മൃതി താമസിച്ച് വരുന്നത്. ഒരു മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
അമേരിക്കയിൽ യുവാവിനെ രണ്ട് തവണ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ യുവതിയെ കോടതിയിൽ ഹാജരാക്കി. ലണ്ടനിലെ സൗത്ത് ഷീൽഡിസ് സ്വദേശിയായ കാത്തി ബ്രണ്ണൻ (26) എന്ന യുവതിക്കെതിരെയാണ് കോടതിയിൽ വിചാരണ ആരംഭിച്ചത്. ജനുവരിയിലാണ് കാത്തി ബ്രണ്ണൻ എന്ന യുവതി യുവാവിനെ പീഡിപ്പിച്ചത്.
ബലാത്സംഗക്കേസിൽ യുവതിക്കെതിരായ വിചാരണ നാല് ദിവസമെങ്കിലും നീണ്ടുനിൽക്കുമെന്നാണ് പ്രോസിക്യൂട്ടർ അറിയിച്ചത്. വിചാരണയുടെ ഭാഗമായി ആദ്യദിനം യുവതിയുടെ പേര് സ്ഥിരീകരിക്കൽ മാത്രമാണ് കോടതിയിൽ നടന്നത്. കുറ്റം നിഷേധിക്കാനോ മറ്റോ ഉള്ള അനുമതി യുവതിക്ക് കോടതി നൽകിയില്ല.ആക്രമണത്തിനിരയായ യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ കോടതി പുറത്ത് വിട്ടിട്ടില്ല. കാത്തി ബ്രണ്ണന് ജാമ്യമനുവദിച്ച കോടതി സെപ് തംബർ 25 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. അതേസമയം ബലാത്സംഗക്കേസിൽ അറസ്റ്റിലായ യുവതിയെ കാണാൻ നിരവധി ആളുകൾ കോടതി പരിസരത്ത് എത്തിയിരുന്നു.
നടി ഭാവനയുടെയും പ്രമുഖ കന്നട നിർമാതാവും ബിസിനസ്സുകാരനുമായ നവീനിന്റെയും വിവാഹംനിശ്ചയം കഴിഞ്ഞു.ആഡംബരമൊഴിവാക്കി കൊച്ചിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.ഹണി ബീ 2–വാണ് ഭാവനയുടേതായി പുറത്തിറങ്ങാൻ പോകുന്ന പുതിയ ചിത്രം. പൃഥ്വിരാജിന്റെ പുതിയ സിനിമയായ ആദത്തിലും ഭാവനയാണ് നായിക.വിവാഹം എന്ന് ഉണ്ടാകും എന്ന് സ്ഥിരീകരണം വന്നിട്ടില്ല .
വീഡിയോ ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞു യുവതിയെ ഖത്തറിലെത്തിച്ചു പീഡിപ്പിച്ചതായി പരാതി ..കൊല്ലം സ്വദേശിനിയായ യുവതിയാണ് ഇത്തരത്തില്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത് .120 പേര്‍ തന്നെ പീഡിപ്പിച്ച് എന്നാണ് യുവതിയുടെ പരാതി .ഒരു പ്രമുഖ ചാനല്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത് .
വീഡിയോ ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പ്രതികള്‍ യുവതിയെ ഖത്തറിലെത്തിച്ചത്. തുടര്‍ന്ന് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് കാണിച്ചു യുവതിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ആയിരുന്നു .യുവതിയെ 120ലധികം പേര്‍ക്ക് കാഴ്ചവെയ്ക്കുകയും ചെയ്തു. ഈ വീഡിയോ യൂട്യൂബ് വഴി പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു .ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും യുവതി പറയുന്നു.
ഇന്നലെ മറൈന്‍ ഡ്രൈവില്‍ നടന്ന സദാചാരഗുണ്ടായിസത്തിന്റെ ചുവടു പിടിച്ചു ഇടക്കാലത്ത് വ്യാപകമായ കിസ്സ് ഓഫ് ലവ് മുന്നേറ്റം വീണ്ടും കേരളത്തില്‍ തലപൊക്കുന്നത്.കഴിഞ്ഞ ദിവസം ശിവസേന പ്രവർത്തകർ അക്രമം നടത്തിയ അതേ സ്ഥലത്ത് വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക്, ചുംബന സമരം നടത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് കിസ് ഓഫ് ലവ് പ്രവർത്തകർ അറിയിച്ചിട്ടുള്ളത്.
നേരത്തെ രാഹുൽ പശുപാലനും ഭാര്യ രശ്മിയുമായിരുന്നു കിസ് ഓഫ് ലൗവിന്റെ മുഖ്യ സംഘാടകർ. ഈ സമരം ദേശീയ തലത്തിൽ തന്നെ ചർച്ചയായി. കേരളത്തിലെ പലയിടത്തും ഇത്തരം സമരം നടന്നു. ദേശീയ തലത്തിലും ചർച്ചയായി. ഇതിനിടെയിൽ പീഡനത്തിന് രാഹുലും ഭാര്യയും അറസ്റ്റിലായി. ഇതോടെ കിസ് ഓഫ് ലൗവിന് നേരേയും ആരോപണങ്ങൾ ഉയർന്നു. കിസ് ഓഫ് ലൗ വീണ്ടും മറൈൻ ഡ്രൈവിലെത്തുമ്പോൾ അതിൽ രാഹുലും രശ്മിയും പങ്കെടുക്കുമോ എന്ന സംശയം വ്യാപകമാണ്. ഇതറിയാനുള്ള ശ്രമം പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും തുടങ്ങിയിട്ടുണ്ട്. അതിനിടെ മറൈൻ ഡ്രൈവിൽ കനത്ത സുരക്ഷ ഒരുക്കാനാണ് പൊലീസ് തീരുമാനമെന്നും സൂചനയുണ്ട്.
പൊലീസിന്റെ കൂടി ഒത്താശയോടെയാണ് മറൈൻഡ്രൈവിൽ സദാചാര ഗുണ്ടായിസം നടന്നതെന്ന് കിസ് ഓഫ് ലവ് പ്രവർത്തകർ ആരോപിച്ചിരുന്നു. ശിവസേനയുടെ അക്രമത്തിന് പൊലീസ് ഒത്താശ ചെയ്യുകയായിരുന്നു. ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും സംഘാടകർ പ്രതികരിച്ചു. വ്യാഴാഴ്ച വൈകുന്നേരം കൊച്ചിയിൽ നടക്കുന്ന ചുംബന സമരത്തിലേക്ക്, സമാന ചിന്താഗതിക്കാരായ എല്ലാവർക്കും സ്വാഗതമെന്നും കിസ് ഓഫ് ലവിന്റെ ഔദ്യാഗിക ഫേസ്‌ബുക്ക് പേജിലൂടെ ആഹ്വാനവും നടത്തിയിട്ടുണ്ട്.
മെല്‍ബണില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ മോനിഷയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു.മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അമ്മയുടെ പരാതിയില്‍ ഓസ്‌ട്രേലിയയിലുള്ള ഭര്‍ത്താവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അമ്മ നല്‍കിയ ഭര്‍തൃപീഡന പരാതിയിലാണു കേരള പോലീസ് മോനിഷയുടെ ഭര്‍ത്താവ് അരുണിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ സ്വന്തം വീട്ടില്‍ വച്ചായിരുന്നു ഇവരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുമ്പ് പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ഇവര്‍. ആദ്യം രജിസ്റ്റര്‍ വിവാഹം കഴിച്ചു എങ്കിലും പിന്നീടു ബന്ധുക്കള്‍ ഇടപെട്ടു മതാചാരപ്രകാരം വിവാഹം കഴിക്കുകയായിരുന്നു. പൊന്‍കുന്നം പനമറ്റം വെളിയന്നൂര്‍ ചെറുകാട്ട് പരേതനായ മോഹന്‍ദാസിന്റെയും സുശീലദേവിയുടേയും മകളാണ് മോനിഷ.
ഓസ്‌ട്രേലിയയില്‍ എംബിഎ എച്ച്ആര്‍ കഴിഞ്ഞ് ഹോസ്പ്പറ്റില്‍ അഡ്മിനിസ്‌ട്രേഷനില്‍ ജോലി ചെയ്യുകയായിരുന്നു എന്നാണു വിവാഹത്തിനു മുമ്പ് അരുണ്‍ മോനിഷയേയും കുടുംബത്തേയും ധരിപ്പിച്ചിരുന്നത്. വിവാഹത്തിനു മുമ്പു തന്നെ ഓസ്‌ട്രേലിയയിലേയ്ക്കുള്ള വീസ സംഘടിപ്പിക്കാന്‍ എന്നു പറഞ്ഞു നിര്‍ബന്ധപൂര്‍വ്വം മോനിഷയുടെയും അരുണിന്റെയും പേരില്‍ വസ്തുവിന്റെ ഏതാനം ഭാഗം എഴുതി വാങ്ങിരുന്നു. ഇതുകൂടാതെ അടുത്തനാളില്‍ 20 ലക്ഷം രൂപ കൂടി സ്ത്രീധനം വേണമെന്ന് അരുണ്‍ ആവശ്യപ്പെട്ടിരുന്നു. മോനിഷയുടെ അമ്മ സര്‍വീസില്‍ നിന്നും വിരമിക്കുന്ന സമയമായതിനാല്‍ ഈ സമയം ഒരു വലിയ തുക കിട്ടുമെന്ന് അരുണിന് അറിയാമായിരുന്നു. മാര്‍ച്ചില്‍ വിരമിക്കാനിരിക്കെ നേരത്തെ തന്നെ ഇയാള്‍ ഈ തുക ആവശ്യപ്പെടുകയായിരുന്നു.
നിര്‍ബന്ധപൂര്‍വ്വം മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഈ പേരില്‍ മകള്‍ ബുദ്ധിമുട്ടുന്നത് തിരിച്ചറിഞ്ഞ അമ്മ ബാക്കി തുക കൂടി നല്‍കാന്‍ വേണ്ടി ബാങ്ക് ലോണിന് അപേക്ഷിച്ചിരിക്കെയായിരുന്നു മോനിഷയുടെ മരണം. മോനിഷയുടെ മൃതദേഹം നാട്ടില്‍ എത്തിച്ച ശേഷം സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകും മുമ്പേ ഭര്‍ത്താവ് അരുണ്‍ മുങ്ങി എന്നു ബന്ധുക്കള്‍ പറയുന്നു. പോലീസ് സംരക്ഷണയിലായിരുന്നു അരുണ്‍ സംസ്‌കാര ചടങ്ങിന് എത്തിയത്. അരുണിനേ അന്വേഷിച്ച് അടുത്ത ദിവസം തന്നെ പോലീസ് വീട്ടില്‍ എത്തി എങ്കിലും ഇതിനോടകം അരുണ്‍ ഓസ്‌ട്രേലിയയിലേയ്ക്കു പോയിരുന്നു. മരിക്കും മുമ്പ് മോനിഷ അമ്മയേ വിളിച്ചു താന്‍ പീഡിപ്പിക്കപ്പെടുന്നതായും ഗ്യാസ് ചേമ്പറില്‍ എന്ന പോലെയാണു താന്‍ ഇവിടെ കഴിയുന്നത് എന്നും പറഞ്ഞിരുന്നതായും മോനിഷയുടെ അമ്മ എസ് സുശീലദേവി പറയുന്നു.
സോഷ്യൽമീഡിയയിൽ തനിക്കെതിരെ വരുന്ന അശ്ലീല കമന്റുകൾക്കെതിരെ രൂക്ഷവിമർശനവുമായി നടി സാധിക വേണുഗോപാൽ. തന്റെ ഫെയ്സ്ബുക്ക് ഇൻബോക്സിലൂടെ നിരന്തരം മോശമായ പോസ്റ്റും അശ്ലീല പ്രസംഗവും നടത്തുന്നവർക്കെതിരെയായിരുന്നു നടിയുടെ പ്രതികരണം. വനിതാദിനത്തിലാണ് ഇത് പറയാൻ അനുയോജ്യമായ ദിവസമെന്നും പെണ്ണിന്റെയും കുഞ്ഞിന്റെയും മാനത്തിനു വിലപറയുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കുന്ന ഏവർക്കും അപമാനിതരായ സഹോദരിമാരുടെ ചോരയിൽകുളിച്ച വനിതാദിന ആശംസകളെന്നും അറിയിച്ചാണ് സാധിക തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
സാധികയുടെ കുറിപ്പ് വായിക്കാം–
വളരെ വിഷമത്തോടെയാണ് ഞാനിതു എഴുതുന്നത്. ലൈക്സ് വാരികൂട്ടാനല്ല ഞാനിങ്ങനെ ഒരു പേജ് തുടങ്ങിയത്. എന്റെ ജോലിയുടെ ഒരു പ്രമോഷൻ അതു നിങ്ങളിലേക്കെത്തിക്കാൻ, എന്റെ ആശയങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ ഒരുപാധി അത്രെയേ ഇതുകൊണ്ടു ഉദ്ദേശിച്ചിട്ടുള്ളൂ. പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇൻബോക്സിൽ വരുന്ന മെസ്സേജ്സ് , ഫോട്ടോ കമന്റ്‌സ് ഒക്കെ കാണുമ്പോൾ ഇതു പറയാതിരിക്കാൻ തോന്നുന്നില്ല.
ഇന്നു മാർച് 8 ലോകവനിതാദിനം ഇതാണ് ഏറ്റവും അനുയോജ്യമായ ദിവസം എന്ന് കരുതുന്നു. ഈ പേജിൽ 32 മില്യൺ ലൈക്സ് ഉണ്ട്. ഇതിൽ പകുതിയിൽ കൂടുതലും ഒരു പെണ്ണായതുകൊണ്ടും ഫോട്ടോസിടുന്നതുകൊണ്ടും ഒക്കെ ലൈക് ചെയ്യുന്നവരാണ്.ഇന്ന് ഞാൻ സാധിക പറയുന്നു, അമ്മയെയും പെങ്ങളെയും ഭാര്യയെയും മകളെയും തിരിച്ചറിയുന്ന വകതിരിവുള്ള ആണുങ്ങൾ മാത്രം മതി എന്റെ ഈ പേജിൽ അല്ലാത്തവർക്ക് ഡിസ്‌ലൈക് ച്ചെയ്തു പോകാം. പെണ്ണിനെ അവൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെയും അവൾ ചെയ്യുന്ന തൊഴിലിന്റെയും മാന്യത നോക്കി അവൾക്കു വിലയിടുന്ന, പിഞ്ചു കുഞ്ഞുങ്ങളെ പോലും കഴുകൻ കണ്ണുകൾവച്ചു നോക്കി സദാചാരം പ്രസംഗിക്കുന്ന, ഫോട്ടോയിൽ അഭിപ്രായം ഇടുമ്പോൾ മറ്റുള്ളവർ കാണുമെന്നു ഭയന്ന് ഫോട്ടോയെ കുറ്റപെടുത്തി ഇൻബോക്സിൽ വന്നു കൂടെകിടക്കാൻ എന്തു തരണം എന്നു ചോദിക്കുന്ന ഒരു സദാചാര വാദിയെയും ഈ പേജിലാവശ്യമില്ല.
എന്നെ ഞാനെന്താണെന്നറിഞ്ഞു മനസിലാക്കി കൂടെ നിൽക്കുന്ന കുറച്ചു സഹോദരന്മാരും സ്നേഹിതരും മകളുടെ സ്ഥാനത്തുനിന്ന് നോക്കികാണുന്നവരും മാത്രം മതി ഇവിടെയെന്നു വളരെ സ്നേഹപൂർവ്വം അറിയിക്കുന്നു. മറ്റുള്ളവർക്ക് സ്വമേധയാ ഡിസ്‌ലൈക്ക് ചെയ്യാവുന്നതാണ്. അതിന്റെപേരിൽ ഈ പേജിലെ ലൈക്സിന്റെ എണ്ണം കുറഞ്ഞാൽ ഞാനങ്ങു സഹിക്കും.
പെണ്ണിന്റേം കുഞ്ഞിന്റേം മാനത്തിനു വിലപറയുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കുന്ന ഏവർക്കും അപമാനിതരായ സഹോദരിമാരുടെ ചോരയിൽകുളിച്ച വനിതാദിന ആശംസകൾ !!!!
മരങ്ങാട്ടുപ്പിള്ളി: ബൈക്ക് അപകടം നടന്നിട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കൈ നീട്ടാത്ത വാഹനങ്ങള്‍ ഒന്നും ഇല്ല. അവസാനം അപകടത്തില്‍പ്പെട്ട മൂന്നു വിദ്യാര്‍ത്ഥികളുമായി ആശുപത്രിയില്‍ എത്താന്‍ സഹായിച്ചത് സ്വകാര്യബസും, ക്ഷമകെട്ട് നാട്ടുകാര്‍ തടഞ്ഞ കാറുമായിരുന്നു. മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യാ കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥി റാന്നി മുല്ലംകുഴിയില്‍ ഡോ.തോമസ് മാത്യുവിന്റെ മകന്‍ വിനു മാത്യു തോമസ് (19) ഇന്നലെ വൈകുന്നേരം മരണമടഞ്ഞിരുന്നു.
സഹബൈക്ക് യാത്രക്കാര്‍ ആയിരുന്ന രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥി കൊല്ലം തേങ്ങാകൊട്ടിലില്‍ ലക്ഷര്‍ ഫെർണാഡോ (19), രണ്ടാം വര്‍ഷ ബി.എസ്.സി സുവോളജി വിദ്യാര്‍ത്ഥി കൊല്ലം ആയൂര്‍ തെക്കേച്ചിറ അശ്വിന്‍ വിശ്വനാഥ് (21) എന്നിവര്‍ ഇന്ന് പുലര്‍ച്ചെ ആണ് മരണപ്പെട്ടത്. മൂന്നു പേര്‍ക്കും തലക്കേറ്റ മുറിവില്‍ നിന്നുണ്ടായ രക്തം വാര്‍ന്നതാണ് മരണകാരണം.
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പാലാ മരങ്ങാട്ടുപ്പള്ളി റോഡില്‍ ഇല്ലിക്കല്‍താഴെ വച്ച് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറി സമീപത്തെ മരത്തില്‍ ഇടിച്ചായിരുന്നു അപകടം. മൂന്നുപേരും റോഡില്‍ തെറിച്ചുവീണ ഇവരെ ആശുപത്രയില്‍ എത്തിക്കാന്‍ ഈ വഴിയെ കടന്നുപോയ വാഹന ഉടമകള്‍ തയ്യാറായില്ല എന്നാണ് നാട്ടുകാരുടെ ആരോപണം. 
മൂന്നു പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മരങ്ങാട്ടുപള്ളി പബ്ലിക് കോളേജില്‍ പൊതുദര്‍ശനത്തിന് വച്ചതിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി.
ഇന്ന് ലോക വനിതാ ദിനം അന്ന് തന്നെ നിസ്സഹായ ആയ ഒരമ്മയുടെ നിലവിളി മലയാളികളുടെ നെഞ്ചത്തുതറച്ചിരിക്കുന്നു. സെലിബ്രറ്റിക്കുവേണ്ടി കേരള പോലീസും തമിഴ്‌നാട് പോലീസും മത്സരിച്ച് കേസന്വേഷിച്ചപ്പോള്‍ പാലക്കാട്ട് രണ്ട് മക്കളെ നഷ്ടപ്പെട്ട ഒരമ്മയുടെ സങ്കടമാണിത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളും പീഡനത്തിനിരയായിരുന്നു. തന്റെ മകളെ ബന്ധു പീഡിപ്പിക്കുന്നതു നേരിട്ടു കണ്ടെന്നാണ് പാലക്കാട് ദുരൂഹസാഹചര്യത്തില്‍ മരിച്ച സഹോദരിമാരുടെ അമ്മയുടെ വെളിപ്പെടുത്തല്‍. 14 വയസുള്ള മൂത്തമകളെ ബന്ധുവായ യുവാവ് പീഡിപ്പിച്ചത് ഒരുവര്‍ഷം മുമ്പാണെന്നും അമ്മ ഭാഗ്യവതി മാധ്യമങ്ങളോടു പറഞ്ഞു. ഒരിക്കല്‍ ഇതു നേരില്‍കണ്ടതിനെത്തുടര്‍ന്ന് ഇയാളെ താക്കീതു ചെയ്തിരുന്നതായും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മേയില്‍ സ്‌കൂള്‍ അവധി സമയത്തു മകള്‍ വീട്ടില്‍ നില്‍ക്കുമ്പോള്‍ ചെറിയച്ഛന്റെ മകന്‍ മധു മകളെ നിരന്തരം ഉപദ്രവിച്ചു. കാലിനു പരുക്കേറ്റു വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അച്ഛന്‍ നിരങ്ങിയെത്തിയാണു ഒരിക്കല്‍ മകളെ രക്ഷിച്ചത്. ഇവരുടെ തറവാട്ടു വീട്ടിലാണു മധു താമസിക്കുന്നത്. ബന്ധുവായതിനാല്‍ വീട്ടില്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കിയിരുന്നുവെന്നും അതു ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. ഭര്‍ത്താവിനൊപ്പം താന്‍ പണിക്കു പോകുമ്പോള്‍ മധു പലതവണ വീട്ടില്‍ വന്നിരുന്നതായും ഉപദ്രവിച്ചിരുന്നതായും മകള്‍ പറഞ്ഞിട്ടുണ്ട്. താക്കീതു ചെയ്തതിനു പുറമേ തറവാട്ടിലെ അമ്മായിയോടും വിവരം ധരിപ്പിച്ചിരുന്നു. ഇതൊക്കെ മൂത്തമകളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടശേഷം പോലീസിനോടും പറഞ്ഞതാണ്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലും ഇതുവരെ കിട്ടിയില്ല. എല്ലാം സ്‌റ്റേഷനില്‍ വന്നാല്‍ തരാമെന്നു മാത്രമാണ് പോലീസുകാര്‍ പറഞ്ഞത്. മൂത്തമ കള്‍ മരിച്ച ദിവസം മധു വീട്ടില്‍വന്നു പോയെന്നാണ് അറിഞ്ഞെന്നും അമ്മ വ്യക്തമാക്കി. അന്ന് രണ്ടുപേര്‍ മുഖം മറച്ച് വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നതു കണ്ടിരുന്നതായി ശനിയാഴ്ച മരിച്ച ഇളയമകള്‍ പോലീസിനോട് പറഞ്ഞതാണ്. മധുവിനെക്കുറിച്ചും അന്വേഷണമുണ്ടായില്ലെന്നും ഇവര്‍ ആരോപിച്ചു അന്നുണ്ടായ മകളുടെ മരണത്തില്‍ പോലീസ് അല്‍പമെങ്കിലും ഇടപെട്ടിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയെങ്കിലും മരിക്കില്ലായിരുന്നുവെന്നാണ് നിറകണ്ണുകളോടെ അമ്മ ഓര്‍ക്കുന്നത്.