റ്റിജി തോമസ്
സമയം വൈകിട്ട് 7 :20 . പ്രതീക്ഷിച്ചതിലും 10 മിനിറ്റ് മുന്നേയാണ് ഫ്ലൈറ്റ് ലാൻഡ് ചെയ്തത്. ഞാൻ മാഞ്ചസ്റ്ററിൽ, യുകെയുടെ മണ്ണിൽ എത്തിയിരിക്കുന്നു. ആ സമയത്ത് യുകെയിൽ മാത്രം രണ്ടാഴ്ചക്കാലത്ത് 2000 കിലോമീറ്ററോളം സഞ്ചരിക്കുമെന്നോ… മലയാളികളും ഇംഗ്ലീഷുകാരും ഉൾപ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പലരെയും പരിചയപ്പെടാൻ സാധിക്കുമെന്നോ എനിക്കറിയില്ലായിരുന്നു . അധികം മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെ യാത്ര ചെയ്യുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്.
മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിൽ പരിശോധനയ്ക്കായി ക്യൂ നിന്നപ്പോൾ കണ്ടത് ലോകത്തിലെ തന്നെ , പല ഭാഗത്തുനിന്നുള്ളവർ . രൂപത്തിലും വേഷത്തിലും വ്യത്യസ്തർ . സമയം 7. 30 കഴിഞ്ഞിരിക്കുന്നു . അന്ന് രാവിലെ കൊച്ചിയിൽ നിന്ന് 4. 30 -ന് ആരംഭിച്ച യാത്ര. 20 മണിക്കൂറിന്റെ യാത്ര സമയം. എന്നെ യാത്രയയച്ചവർക്ക് ഇപ്പോൾ പാതിരാവായി. ഭൂമിയുടെ ഭ്രമണ ചക്രത്തിൽ 5 മണിക്കൂർ ഞാൻ തിരിച്ച് പിടിച്ചിരിക്കുന്നു.
യുകെ പാസ്പോർട്ട് ഇല്ലാത്തവരുടെ ക്യൂവിൽ നിൽക്കുമ്പോൾ കൊച്ചിയിലെ ഇമിഗ്രേഷൻ ഓഫീസിൽ നിന്നുള്ള ചോദ്യങ്ങൾ എന്നെ വേട്ടയാടിയിരുന്നു. കൊച്ചി എയർപോർട്ടിലെ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ മലയാളിയായ ഓഫീസർക്ക് ഞാൻ ഒരു അനധികൃത കുടിയേറ്റക്കാരനാണെന്നുള്ള ഭാവമായിരുന്നു. എൻറെ ഓരോ ഉത്തരവും മുഴുപ്പിക്കുന്നതിനു മുമ്പ് അയാൾ അടുത്ത ചോദ്യം ഉയർത്തി. പിന്നെ മുതിർന്ന ഒരു ഓഫീസറുടെ അടുത്തേയ്ക്ക് . എല്ലായിടത്തും ഞാൻ ഒരു കോളേജ് അധ്യാപകനാണെന്നും യുകെയിലെ പ്രമുഖ ഓൺലൈൻ പത്രമായ മലയാളം യുകെ ന്യൂസിന്റെ പരിപാടിയിൽ പങ്കെടുക്കാൻ പോകുകയാണെന്ന് പറഞ്ഞത് പാതി മനസ്സോടെയാണ് അവർ മനസ്സിലാക്കിയതോ അതോ കേട്ടതോ ? എൻറെ ഫോണിൽ സൂക്ഷിച്ചിരുന്ന മലയാളം യുകെയുടെ പരിപാടിയുടെ ബ്രോഷർ ഞാൻ കാണിച്ചെങ്കിലും അവരത് വായിച്ചോ? അതോ തിരക്കിട്ട് വായിക്കുന്നത് പോലെ അഭിനയിക്കുകയായിരുന്നോ?
എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ നൽകിയ ആറുമാസത്തെ വിസയ്ക്ക് ശേഷം റിട്ടേൺ ടിക്കറ്റ് എടുത്ത എന്നെ കൊച്ചിയിലെ മലയാളിയായ ഇമിഗ്രേഷൻ ഓഫീസർ ഇത്രമാത്രം ചോദ്യങ്ങൾ ചോദിച്ച് തൃശങ്കുവിൽ നിർത്തിയതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല.
ഇനി ഒരു പക്ഷേ അവരെന്റെ യാത്ര മുടക്കുമോ എന്നു തന്നെ ഞാൻ ആശങ്കപ്പെട്ടു. അവസാനം മൊബൈലിൽ മലയാളം യുകെ ന്യൂസിന്റെ ഓൺലൈൻ പോർട്ടൽ ഞാൻ അവർക്ക് കാണിച്ചു കൊടുത്തു.
ഒരു പക്ഷേ യുകെയിലേക്ക് പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സ്ഥിരമായി കാണുന്നവരുടെ ഗണത്തിൽ പെടാത്ത വെറും രണ്ടാഴ്ച കാലത്തേയ്ക്ക് മാത്രം പോകുന്ന ഒരുവനെ സംശയത്തോടെ കാണാൻ അവരുടെ ഉദ്യോഗം പ്രേരിപ്പിച്ചതാകാം. ഇത്രമാത്രം പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ വിസയ്ക്കായി സമർപ്പിച്ച എല്ലാ പേപ്പറുകളും കൈയിൽ കരുതുമായിരുന്നു എന്ന് ഞാൻ അയാളോട് പറഞ്ഞു.
” താങ്കൾ തിരിച്ചു വരുമെന്ന് ഉറപ്പാക്കേണ്ട ചുമതല ഞങ്ങൾക്കുണ്ട്. ”
ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്ന് നടക്കുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു.. എന്തൊരു സ്നേഹം… ആത്മാർത്ഥത…
മാഞ്ചസ്റ്ററിലെ ഇമിഗ്രേഷൻ നടപടികൾ ലളിതമായിരുന്നു. ഒന്ന് രണ്ട് ചോദ്യങ്ങൾ. സായിപ്പ് കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് മുന്നേ തന്നെ ഞാൻ റിട്ടേൺ ടിക്കറ്റ് മൊബൈലിൽ കാട്ടി കൊടുത്തു.
നന്ദി പറഞ്ഞു നടന്നപ്പോൾ സന്തോഷം തോന്നി … സായിപ്പിന് എൻറെ മുഖത്ത് കള്ള ലക്ഷണം തോന്നിയില്ലല്ലോ … മാഞ്ചസ്റ്റർ എയർപോർട്ടിൽ ലഗേജിനു വേണ്ടി കാത്തു നിന്നപ്പോൾ ഫ്ലൈറ്റിലെ അടുത്ത സീറ്റിലിരുന്ന സഹയാത്രികയായ എലിസബത്തിനെ വീണ്ടും കണ്ടുമുട്ടി.
എലിസബത്തിന്റെയും കൂട്ടുകാരികളുടെയും സഞ്ചാരങ്ങൾ ആദ്യമായി വിദേശ യാത്ര നടത്തുന്ന എനിക്ക് അതിശയം ആയിരുന്നു.
ആ കഥ അടുത്ത ആഴ്ച …
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
രാജു കാഞ്ഞിരങ്ങാട്
മേടം വന്നു കരേറുന്നു
മാനം പൊന്നിൻ കുടമായി
കൊന്നമരത്തിൽ ചില്ലകൾ
തോറും
കനകക്കിങ്ങിണി പൂക്കുലകൾ
തേൻ വണ്ടുകളുടെ വരവായി
വരിവരിയായ് പൂമ്പാറ്റകളും
ഉണ്ണിക്കുട്ടനു സന്തോഷം
കുഞ്ഞി കൈയ്യിൽ കൈ നേട്ടം
മധുര പുഞ്ചിരി തൂകും മാമ്പഴം
ഉണ്ണിക്കുട്ടനു സമ്മാനം
സദ്യകൾ വട്ടം അമ്പമ്പോ…
സംഗീതങ്ങൾ ഹാ…ഹാ…ഹ
കണി കണ്ടുണരാൻ കൊതിയായി
പൂത്തിരിപ്പൂക്കൾ വരവായി
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
എബ്രഹാം കുര്യൻ
ലണ്ടൻ: മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മലയാള ഭാഷാപഠന ക്ലാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനവും സാംസ്കാരിക സംവാദവും നാളെ (16/4/23) ഞായർ ലണ്ടനിലെ ഈസ്റ്റ്ഹാമിലുള്ള കേരള ഹൗസിൽ നടത്തപ്പെടുന്നു. പ്രശസ്ത നോവലിസ്റ്റും വിവർത്തകനുമായ ടി ഡി രാമകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. “ടെക്നോളജിയുടെ കാലത്തെ മലയാള ഭാഷ-സാധ്യതകളും, വെല്ലുവിളികളും” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചകളും സാംസ്കാരിക സംവാദവും നടത്തുന്നതാണ്. ലണ്ടനിലെ കലാസാംസ്കാരിക രംഗത്തെ ശ്രദ്ധേയരായവരും പങ്കെടുക്കും.
മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ലണ്ടനിലെ മലയാളി അസോസിയേഷൻ ഓഫ് യുകെയുടെ ( MAUK) സഹകരണത്തോടെയാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. എല്ലാ ഭാഷാ സ്നേഹികളെയും മലയാളം മിഷൻ യു കെ ചാപ്റ്റർ ആരംഭിക്കുന്ന ഓൺലൈൻ ഭാഷാ പഠന ക്ലാസിന്റെ ഔപചാരികമായ ഉദ്ഘാടന ചടങ്ങുകളിലേക്കും സാംസ്കാരിക സംവാദത്തിലേക്കും സ്നേഹാദരവോടെ ക്ഷണിക്കുന്നു.
യുകെയുമായി ബന്ധമുള്ള തമിഴ് മനുഷ്യാവകാശ പ്രവർത്തക രജിനി തിരണഗാമയുടെ ജീവിതത്തെ ആസ്പദമാക്കി പ്രശസ്ത സാഹിത്യകാരനും വിവർത്തകനുമായ ടി ഡി രാമകൃഷ്ണൻ രചിച്ച ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, മലയാറ്റൂർ അവാർഡ്, അബുദാബി ശക്തി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. യുകെയിൽ വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിനായി എത്തി ശാസ്ത്ര പ്രബന്ധങ്ങൾ രചിക്കുന്നതിനോടൊപ്പം സ്ത്രീ ശാക്തീകരണത്തിനും ബ്രിട്ടനിലെ കറുത്ത വർഗ്ഗക്കാരുടെ അവകാശങ്ങൾക്കും വേണ്ടി ശ്രീമതി രജിനി നടത്തിയ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ സ്മരണാർഹമാണ്. അവരുടെ ജീവിതം തന്റെ നോവലിലൂടെ വരച്ചുകാട്ടിയതിലൂടെ ടി ഡി രാമകൃഷ്ണന് യുകെയുമായുള്ള ബന്ധവും എടുത്തു പറയേണ്ടതാണ്. ഫ്രാൻസിസ് ഇട്ടിക്കോര, മാമ ആഫ്രിക്ക, അന്ധർ ബധിരർ മൂകർ, പച്ച മഞ്ഞ ചുവപ്പ് തുടങ്ങിയ ശ്രദ്ധേയമായ നോവലുകളും കൂടാതെ ചില തമിഴ് നോവലുകളുടെ വിവർത്തനങ്ങളും ശ്രീ രാമകൃഷ്ണൻ നടത്തിയിട്ടുണ്ട്.
മലയാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ മലയാളം മിഷൻ യുകെ ചാപ്റ്ററിന് പഠനകേന്ദ്രങ്ങൾ ഉള്ളത്. ഈ പരിമിതിയെ മറികടക്കുന്നതിനും കൂടുതൽ മലയാളി കുടുംബങ്ങളുടെ അഭാവം മൂലം മലയാളം ക്ലാസുകൾ സംഘടിപ്പിക്കുവാൻ സാധിക്കാത്ത സ്ഥലങ്ങളിലുമുള്ള കുട്ടികളെയും വീട്ടിലിരുന്ന് മലയാളം പഠിപ്പിക്കുന്നതിനു വേണ്ടിയാണ് ഓൺലൈൻ മലയാളം ക്ലാസുകൾ ആരംഭിക്കുന്നതിന് മലയാളം മിഷൻ യുകെ ചാപ്റ്റർ തീരുമാനം എടുത്തിട്ടുള്ളത്.
യുകെയിലെ എല്ലാ പ്രദേശങ്ങളിലുമുള്ള ഭാഷാസ്നേഹികളായ മലയാളികളുടെ കുട്ടികൾക്ക് ഭാഷാ പഠനം സാധ്യമാക്കുന്നതിനുള്ള ഓൺലൈൻ ക്ലാസിന്റെ ഉദ്ഘാടനം നാളെ ശ്രീ ടി ഡി രാമകൃഷ്ണൻ നടത്തുന്ന ചടങ്ങിലും അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ “ടെക്നോളജിയുടെ കാലത്തെ മലയാളഭാഷ-സാധ്യതകളും, വെല്ലുവിളികളും” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ചർച്ചകളിലും സാംസ്കാരിക സംവാദത്തിലും എല്ലാ ഭാഷാ സ്നേഹികളും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി എബ്രഹാം കുര്യൻ എന്നിവർ അഭ്യർത്ഥിച്ചു.
Address: Kerala House, 671 Romford Road, Manor Park, London, E12 5AD
Date and time: 16th April 2023, 5PM.
ബാബു മങ്കുഴിയിൽ
കടുവ എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ “ആവോ ദാമാരോ” എന്ന പാട്ടിലൂടെ മലയാളികളുടെ മനം കവർന്ന അതുൽ നറുകരയ്ക്കൊപ്പം പ്രശസ്ത സിനിമ ടെലിവിഷൻ താരങ്ങളായ പ്രശാന്ത് കാഞ്ഞിരമറ്റം ,ദിലീപ് കലാഭവൻ ,മ്യൂസിക് റിയാലിറ്റി ഷോ താരവും പ്ലേബാക്ക് സിങ്ങറും ആയ ആര്യ കൃഷ്ണൻ ,ഗിറ്റാർ ,കീബോർഡ് പെർഫോമൻസും പാട്ടുകളും ആയി ഷിനോ പോളും യുകെയിൽ അങ്ങോളമിങ്ങോളം ഏപ്രിൽ 14 മുതൽ ഷോകൾ അവതരിപ്പിക്കും .
ഐക്യം കൊണ്ടും,അംഗബലം കൊണ്ടും അതിലേറെ സാമൂഹ്യ പ്രതിബദ്ധത കൊണ്ടും കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ ഇപ്സ്വിച് മലയാളികളുടെ മനസുകളിൽചിര പ്രതിഷ്ഠ നേടിയ ഇപ്സ്വിച് മലയാളി അസോസിയേഷന്റെ ഇക്കൊല്ലത്തെ ഈസ്റ്റർ ,ഈദ് ,വിഷു ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ ഈ കലാകാരൻമാർ ഏപ്രിൽ 16 ന് ഇപ്സ്വിച്ചിലെ സെന്റ് ആൽബൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഐ എം എ യുടെ കലാകാരന്മാരോടൊപ്പം അണിനിരക്കുന്നു .
അതുൽ നറുകര : കലാഭവൻ മണിയെന്ന അതുല്യ കലാകാരന് ശേഷം നാടൻ പാട്ടുകൾക്ക് പുതിയമാനങ്ങൾ നൽകി തന്റേതായ സ്വതസിദ്ധമായ ആലാപന ശൈലിയിൽ മലയാളികൾക്ക് സുപരിചിതനാണ് അതുൽ നറുകര
കടുവ എന്ന സിനിമയിലെ “പാലാ പ്പള്ളി” എന്ന ഗാനത്തിലൂടെ മലയാള സിനിമ പിന്നണിഗാന രംഗത്ത് അരങ്ങേറ്റം കുറിച്ച ഇദ്ദേഹം സ്വദേശത്തും വിദേശത്തും നിരവധി സ്‌റ്റേജുകൾ കയ്യടക്കുകയാണ് .
പ്രശാന്ത് കാഞ്ഞിരമറ്റം : 25 വർഷത്തെ കലാജീവിതത്തിലൂടെ സിനിമാനടൻ,മിമിക്രി ആർടിസ്റ്റ് , ടി വി പ്രെസെന്റർ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച കലാകാരനാണ് .
എം.എസ് പ്രദീപ് കുമാർ സംവിധാനം ചെയ്ത റിഥം എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി, ആട് ഒരു ഭീകരജീവിയാണ്, അലമാര, പഞ്ചവർണ്ണതത്ത, മാർഗംകളി, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങി പതിനാറോളം ചിത്രങ്ങളിൽ പ്രശാന്ത് അഭിനയിച്ചിട്ടുണ്ട് .മികച്ച കലാകാരനെന്ന ഖ്യാതി നേടിയ പ്രശാന്തിന് ഇപ്സ്വിച്ചിലേക്കു വീണ്ടും സ്വാഗതം .
ഷിനോ പോൾ: സംഗീത ലോകത്ത് വർഷങ്ങളായി തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അതുല്യപ്രതിഭയാണ് ഷിനോപോൾ .സംഗീതം ഒരു ഉപാസനയായി കൊണ്ടുനടക്കുന്ന,വേറിട്ടശബ്ദത്തിനുടമയായ ഷിനോ നല്ലൊരു ഗിറ്റാർ ,കീബോർഡ് പ്ലെയർ കൂടിയാണ് . 2016ൽ കോമഡി ഫിയസ്റ്റാ എന്ന പ്രോഗ്രാമിലൂടെ ഇപ്സ്വിച് മലയാളികൾക്ക് സുപരിചിതനായ ഇദ്ദേഹം വീണ്ടും ഇപ്സ്വിച്ചിലെത്തിച്ചേരുന്നു.
ദിലീപ് കലാഭവൻ : അനേകം കലാകാരന്മാരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത മിമിക്രിയുടെ ഈറ്റില്ലമായ കൊച്ചിൻ കലാഭവനിലൂടെ കലാജീവിതത്തിനു തുടക്കം കുറിച്ച് അനവധി ടിവി ചാനലുകളിലൂടെയും വിദേശ ഷോകളിലൂടെയും ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ കലാകാരനാണ് ദിലീപ് കലാഭവൻ. ലോക മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച ഫ്‌ളവേഴ്‌സ് കോമഡി ഒരുക്കിയ കോമഡി ഉത്സവം എന്ന പ്രോഗ്രാമിലൂടെയും 360ഓളം കലാകാരന്മാർ മാറ്റുരച്ച മഴവിൽ മനോരമ ഒരുക്കിയ മിമിക്രി മഹാമേള എന്ന പ്രോഗ്രാമിലൂടെയും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു ദിലീപ് കലാഭവൻ .
അമർ അക്ബർ അന്തോണി,കട്ടപ്പനയിലെ ഋതിക് റോഷൻ തുടങ്ങി 14 ഓളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ഈ അതുല്യകലാകാരൻ .
ആര്യ കൃഷ്ണൻ : ഫ്‌ളവേഴ്‌സ് ടി വി ,കൈരളി ,വി ചാനൽ,തുടങ്ങി നിരവധി ചാനലുകളിലൂടെ മലയാളികളുടെ മനം കവർന്ന ആര്യ കൃഷ്ണൻ നിരവധി വിദേശ സ്‌റ്റേജ്ഷോകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് .
ഈസ്റ്റർ ,ഈദ്,വിഷു ആഘോഷങ്ങൾക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി അസോസിയേഷൻ പ്രസിഡന്റ് ബാബു മത്തായിയും,സെക്രട്ടറി ജിനീഷ് ലൂക്കയും അടങ്ങുന്ന കമ്മിറ്റി അറിയിച്ചു .
നല്ലൊരു സായാഹ്നം സകുടുംബം സുഹൃത്തുക്കളോടൊരുമിച്ചു ആഘോഷിക്കുവാൻ ഇപ്സ്വിച് മലയാളി അസോസിയേഷൻ ഏവരെയും സെന്റ് ആൽബൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്ത് കൊള്ളുന്നു .
Date :16/04/2023
Time :5 PM
Address : St Albans high school
Digby road
Ipswich
IP4 3NJ.
ബോവിക്കാനം മുതലപ്പാറയിൽ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി,ഭാര്യയുടെ നില ഗുരുതരം.ബോവിക്കാനം മുതലപ്പാറ ചവിരിക്കുളം കോളനിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.മണി (40) എന്നയാളാണ് മരിച്ചത്. ഭാര്യ സുഗന്ധി(35)യെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീട്ടുപറമ്പിലാണ് മണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മണിയുടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു മണി ശ്രമിച്ചതെന്ന് പോലീസ് നിഗമനം.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
സൗദിയില്‍ നിന്ന് ഗൃഹപ്രവേശത്തിനായി അവധിക്ക് നാട്ടിലെത്തിയ പ്രവാസി വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം കൊട്ടിയം പേരയം ശ്യാം നിവാസില്‍ ശ്യാം കുമാര്‍ (36) ആണ് മരിച്ചത്. ശ്യാംകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ തഴുത്തല പി.ജെ. ജങ്ഷനിലായിരുന്നു അപകടം.
ഏപ്രില്‍ ഏഴിനാണ് ഗൃഹപ്രവേശത്തിനായി ശ്യാം കുമാര്‍ നാട്ടിലെത്തിയത്. പത്തിനായിരുന്നു ഗൃഹപ്രവേശം. ചടങ്ങുകള്‍ അവസാനിച്ച ശേഷം പുതിയ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കുന്നതിന്റെ തിരക്കിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെ പുതിയ വീട്ടിലേക്കുള്ള ഫര്‍ണിച്ചര്‍ വാങ്ങി മടങ്ങി വരും വഴിയാണ് അപകടമുണ്ടായത്. ടിപ്പറിടിച്ച് ശ്യാം കുമാറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അധികം വൈകാതെ മരിച്ചു.
റിയാദിലെ മലസിലാണ് ശ്യാം കുമാര്‍ താമസിച്ചിരുന്നത്. കഴിഞ്ഞ കഴിഞ്ഞ 11 വര്‍ഷമായി സൗദിയിലായിരുന്നു. റിയാദില്‍ ഒരു കമ്പനിയില്‍ ക്വാളിറ്റി ഇന്‍സ്‌പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു ശ്യാംകുമാര്‍. ഏറെ നാളത്തെ ശ്രമത്തിനൊടുവിലാണ് പുതിയ വീട് പണികഴിപ്പിച്ചത്. പുതിയ വീട്ടില്‍ താമസിച്ച് കൊതി മാറും മുമ്പെ അപ്രതീക്ഷിതമായെത്തിയ മരണത്തിന്റെ ഞെട്ടലിലാണ് നാട്.
ഏറ്റുമാനൂർ സ്വദേശിനിയായ വിദ്യാർത്ഥിനി ബെംഗളുരുവിൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഏഴാം നിലയിൽ നിന്നും വീണു മരിച്ചു. കൈപ്പുഴ വേമ്പേനിക്കൽ ദാസ്മോൻ തോമസിന്റെ മകൾ ഡോണ ജെസ്സി ദാസ് (18) ആണ് കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഏഴാം നിലയിൽ നിന്നും വീണു മരിച്ചത്.
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണു ലഭ്യമായ വിവരം. ബാംഗ്ലൂര്‍ ജെയിൻ കോളേജിൽ ബി കോം ഒന്നാം വര്‍ഷ വിദ്യാർത്ഥിനിയായിരുന്നു ഡോണ. സൗദിലെ ജിദ്ദ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയാണ്.സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കൈപ്പുഴ സെൻറ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടക്കും.
അപ്രതീക്ഷിതമായി ഇന്ത്യൻ റെയിൽവേ കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസ് പാലക്കാട് വഴി കേരളത്തിൽ പ്രവേശിച്ചു. തിരുവനന്തപുരത്തേക്കുള്ള യാത്ര പൂർത്തിയാവുകയാണ്. ഇന്നു രാവിലെ 11.40ഓടെയാണ് പാലക്കാട് സ്റ്റേഷനിൽ ട്രെയിൻ എത്തിയത്.
ബിജെപി പ്രവർത്തകരടക്കം നിരവധി ആളുകളാണ് ട്രെയിനിനെ വരവേൽക്കാൻ എത്തിയത്. ജീവനക്കാർക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് സ്വീകരിച്ചത്. ട്രെയിൻ വൈകീട്ട് കൊച്ചുവേളിയിലെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വി മുരളീധരൻ അടക്കമുള്ള നേതാക്കൾ ട്രെയിനിന് വരവേൽപ്പ് നൽകും.
ചെന്നൈയിൽ നിന്നും വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് ട്രെയിൻ പാലക്കാട്ടേയ്ക്ക് തിരിച്ചത്. 16 കോച്ചുകളാണ് ട്രെയിനിലുള്ളത്. 160 കിലോമീറ്ററാണ് വന്ദേ ഭാരത് ട്രെയിനിന്റെ വേഗമെങ്കിലും കേരളത്തിൽ ഇത്ര വേഗതയിലോടാൻ സാധിക്കില്ല. പാളങ്ങളിൽ മാറ്റം വരുത്തേണ്ടി വരും. എങ്കിലും 110 കിലോമീറ്റർ വരെ വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് കേരളത്തിന് വന്ദേ ഭാരത് അനുവദിച്ചത്. വൈകാതെ ട്രെയിനിന്റെ പരീക്ഷണയോട്ടം പൂർത്തിയാക്കി ഏപ്രിൽ 25ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുമെന്നാണ് വിവരം.
ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ നിരവധി സവിശേഷതകളുള്ള ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്.
രണ്ടാഴ്ച മുമ്പ് ലണ്ടനിൽ നിന്നെത്തിയ യുവതി വീടിനുള്ളിൽ ജീവനൊടുക്കിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം കുടമാളൂർ സ്വദേശിനി മഹിമ മോഹൻ (25) ലണ്ടനിൽ നടന്ന തട്ടിപ്പിനെ,തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് ഇപ്പോൾ സംശയം. കുടമാളൂർ സ്വദേശിയായ അനന്തു ശങ്കറും മഹിമ മോഹനും ഒരു വർഷം മുൻപാണ് വിവാഹിതരായത്.
വിവാഹശേഷം ലണ്ടനിലേക്ക് പോയ ഇരുവരും സണ്ടർലാൻഡിലെ ഒരു മലയാളി കെയർ ഏജൻസിയിൽ താൽക്കാലികമായി ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ കെയർ ഏജൻസി നടത്തിപ്പുകാർ ജോലി,
നൽകിയതിന് പണം നൽകിയില്ലെന്നും ആക്ഷേപമുണ്ട്. അനന്തു ശങ്കറും മഹിമ മോഹനും യുകെയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
വിഷു ആഘോഷിക്കാനെന്ന പേരിലാണ് നാട്ടിലെത്തിയതെന്നും എന്നാൽ സാമ്പത്തിക പ്രതിസന്ധിയും ചെയ്ത ജോലിക്ക് ശമ്പളം മുടങ്ങിയതും കാരണം യുകെ വിട്ടതായി ചില സുഹൃത്തുക്കൾ പറയുന്നു.
അവധിക്ക് നാട്ടിലെത്തിയപ്പോൾ അച്ഛനും അമ്മയ്ക്കും ആവശ്യമായ സാധനങ്ങൾ വാങ്ങണമെന്ന് മഹിമ മോഹൻ ആഗ്രഹിച്ചിരുന്നുവെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഒന്നും വാങ്ങാൻ കഴിഞ്ഞില്ല.
ഇതെല്ലാം മഹിമയെ മാനസികമായി തളർത്തി. കഴിഞ്ഞ ദിവസമാണ് മഹിമയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബി.ബി.സി സംപ്രേഷണം ചെയ്യുന്ന ബ്രിട്ടീഷ് കബഡി ലീഗിൽ ചരിത്രത്തിൽ ആദ്യമായി മലയാളികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടു നോട്ടിങ്ങാം റോയൽസ് എന്ന ടീം മത്സരിക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളട്ടെ. നോട്ടിങ്ങാം റോയൽസിന്റെ ചെയർമാൻ നിധിൻ സ്കറിയ, ആലപ്പുഴ സ്വദേശിയും മുൻ ഇംഗ്ലണ്ട് കബഡി ടീമംഗവും ഇപ്പോൾ നോട്ടിങ്ങാം റോയൽസിന്റെ ക്യാപ്റ്റനുമായ സജു മാത്യു, വൈസ് ക്യാപ്റ്റൻ ഹരി, മുൻ ബ്രിട്ടീഷ് കബഡി ലീഗ് ചാമ്പ്യനും ഇപ്പോൾ നോട്ടിങ്ങാം റോയൽസിന്റെ കോച്ചുമായ രാജു ജോർജ് എന്നിവരാണ് ടീമിലെ പ്രധാന അംഗങ്ങൾ.