Latest News
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ഇവാഞ്ചലൈസേഷൻ ഡയറക്റ്ററും, അഭിഷിക്ത തിരുവചന ശുശ്രുഷകയും, അനുഗ്രഹീത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എസ് എച്ച് നയിക്കുന്ന ഓൺലൈൻ ശുശ്രുഷകൾ ‘സൂം’ പ്ലാറ്റുഫോമിലൂടെ നവംബർ 19 മുതൽ 22 വരെ ലഭ്യമാവും.
ആന്തരിക സൗഖ്യം, രോഗശാന്തി, ആരാധന, വിടുതൽ, വചന സന്ദേശം തുടങ്ങിയ ആല്മീയ ശുശ്രുഷാ മേഖലകൾ സംയോജിപ്പിച്ച് നടത്തപ്പെടുന്ന  ഓൺലൈൻ അഭിഷേക ശുശ്രുഷകളാണ് സിസ്റ്റർ ആൻ മരിയ വിഭാവനം ചെയ്യുന്നത്.
ഇന്ത്യ,അമേരിക്ക, യു കെ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ സൗകര്യ പ്രദമായി പങ്കുചേരുവാൻ ഉതകുന്ന വിധത്തിലാണ് ധ്യാന ശുശ്രുഷകൾ ZOOM ലൂടെ ക്രമീകരിച്ചിരിക്കുന്നത്.
ആന്തരിക മുറിവുകളെയും, ശാരീരിക-മാനസ്സീക രോഗങ്ങളെയും സൗഖ്യപ്പെടുത്തി മനസ്സിനും ശരീരത്തിനും സ്വസ്ഥതയും ശാന്തിയും  ആരോഗ്യവും പകരുന്ന തിരുവചനത്തിലൂന്നിയുള്ള ശുശ്രുഷകളിൽ പങ്കു ചേർന്ന് കൃപകളും അനുഗ്രഹങ്ങളും വിടുതലും പ്രാപിക്കുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
CONTACT: + 44 7915 602258, +44 7848 808550
ZOOM MEETING ID: 597 220 6305
 PASS CODE: 1947

IND(01:00-02:30),UK(19:30-21:00),USA(14:30-16:00),AUS(06:30-08:00)

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഡിസംബർ മാസം 16 ന് ശനിയാഴ്ച ലണ്ടൻ റീജൻ ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ചു സന്ദേശം നൽകും.
പ്രശസ്ത ധ്യാന ഗുരുവും, സീറോ മലബാർ യൂത്ത്  അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടറും, മ്യൂസിഷ്യനും, ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങളുടെ സൃഷ്‌ടാവും ആയ ഫാ. ബിനോജ് മുളവരിക്കൽ ലണ്ടൻ ബൈബിൾ കൺവെൻഷൻ നയിക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ SH വിശുദ്ധ ഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം നൽകുകയും ചെയ്യും.
ലണ്ടൻ റീജണിലെ മിഷനുകളുടെ കോർഡിനേറ്ററും ഇവാഞ്ചലൈസേഷൻ ഡയറക്ടറുമായ ഫാ.ജോസഫ് മുക്കാട്ട് സഹകാർമികത്വം വഹിക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം അരുളുകയും ചെയ്യും.
ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ രാവിലെ ഒമ്പതരക്ക് ആരംഭിച്ചു വൈകുന്നേരം നാലു മണിയോടെ സമാപിക്കും. തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേർന്ന് ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി ഫാ. ജോസഫ് മുക്കാട്ട്, ഇവാഞ്ചലൈസേഷൻ റീജണൽ കോർഡിനേറ്റർ മാത്തച്ചൻ വിളങ്ങാടൻ എന്നിവർ അറിയിച്ചു.
കുമ്പസാരത്തിനും,സ്പിരിച്യുൽ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ലഘുഭക്ഷണം ക്രമീകരിക്കുന്നതാണ്.
കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ക്രമീകരിക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മാത്തച്ചൻ വിളങ്ങാടൻ – 07915602258

Venue: Sir Walter Raleigh  Drive, Rayleigh SS6 9BZ

ലണ്ടൻ• മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ,യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രസനത്തിന്റെ മാതൃദേവാലയമായ ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ ഇടവക പെരുന്നാൾ ഒക്ടോബർ 29 മുതൽ നവംബർ 5 വരെ നടക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മുഖ്യകാർമ്മികത്വം വഹിക്കും.

 

ഇന്ന് നടക്കുന്ന പെരുന്നാൾ കൊടിയേറ്റ് ഇടവക വികാരി ഫാ. നിതിൻ പ്രസാദ് കോശി നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ കൺവൻഷനും പ്രധാന പെരുന്നാൾ ദിവസങ്ങളിൽ ഒന്നായ നവംബർ 4 ന് എല്ലാ വർഷവും നടത്തി വരാറുള്ള തീർത്ഥാടനവും നടക്കും. ലണ്ടനിലെ വിവിധ ഓർത്തഡോക്സ് ഇടവകളിൽ നിന്നും പ്രാർത്ഥന കൂട്ടായ്മകളിൽ നിന്നും തീർത്ഥാടകർ പദയാത്രയായി പള്ളിയിലേക്ക് എത്തി ചേരും. ഉച്ചയ്ക്ക് 12 മണിക്ക് തീർത്ഥാടകകർക്കുള്ള സ്വീകരണവും ഉച്ച നമസ്കാരവും കഞ്ഞി നേർച്ചയും ഉണ്ടായിരിക്കും.

 

വൈകിട്ട് 5 ന് സന്ധ്യ നമസ്കാരവും കണവൻഷൻ പ്രസംഗവും അതെ തുടർന്ന് പുണ്യസ്മൃതിയും ശ്ലൈഹീക വാഴ്‌വും ഉണ്ടായിരിക്കും. പ്രധാന പെരുന്നാൾ ദിവസമായ നവംബർ 5 ന് രാവിലെ 8.30 ന് പ്രഭാത നമസ്ക്കാരവും 9.30 ന് വിശുദ്ധ കുർബാനയും നടക്കും. തുടർന്ന് ഭക്തി നിർഭരമായ റാസയും ശ്ലൈഹീക വാഴ്‌വും നേർച്ചവിളമ്പും ഉണ്ടായിരിക്കും. പെരുന്നാൾ ക്രമികരണങ്ങൾക്ക് ഇടവക ട്രസ്റ്റി സിസൻ ചാക്കോ, സെക്രട്ടറി ബിജു കൊച്ചുണ്ണുണി, പെരുന്നാൾ കൺവീനർ റോയസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നുണ്ട്‌.

പെരുന്നാളിനോട് അനുബന്ധിച്ച് റാഫിൾ നറുക്കെടുപ്പ് ഉണ്ടായിരിക്കുന്നതാണെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു. ഒന്നാം സമ്മാനമായി ഒരു പവൻ സ്വർണ്ണം, രണ്ടാം സമ്മാനമായി ആപ്പിൾ വാച്ച്, മൂന്നാം സമ്മാനമായി ആമസോൺ ഫയർ എച്ച് ഡി ടാബ്ലറ്റ് എന്നിവ നൽകും. നവംബർ 4, 5 തീയതികളിൽ ജെക്യൂബ് മൾട്ടിമീഡിയയിലൂടെ പെരുന്നാൾ ലൈവും ഉണ്ടായിരിക്കുന്നതാണ്.

കളമശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. നിരവധിപ്പോര്‍ക്ക് പരുക്കേറ്റു. ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനം. നിരവധി ആളുകള്‍ ഹാളിലുണ്ടായിരുന്നുവെന്നാണ് വിവരം. 23 പേര്‍ക്ക് പരുക്കേറ്റുവെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തുടര്‍ സ്‌ഫേടനമുണ്ടായെന്ന് സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടയാള്‍ പറഞ്ഞു. രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. സാങ്കേതിക തകരാര്‍ മൂലമാണോ മറ്റെന്തെങ്കിലും കാരണമാണോ സ്‌ഫോടനത്തിന് പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്. പരുക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വാറ്റ്ഫോർഡ്‌ വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിൻ്റെ വാർഷിക കൺവൻഷൻ ഒക്ടോബർ 27 വെള്ളി, 28 ശനി തിയ്യതികളിൽ വൈകുന്നേരം 6.30 മുതൽ 9 മണിവരെയും യൂത്ത് സെമിനാർ ഒക്ടോബർ 27 വെള്ളി വൈകുന്നേരം 3 മണി മുതൽ 5 മണിവരെയും നടത്തപ്പെടുന്നു.

കർത്തൃദാസൻ പാസ്റ്റർ ജോർജ് അലകസാണ്ടർ (യു. എസ്. എ) ദൈവ വചനം ശുശ്രൂഷിക്കുകയും ഡോക്ടർ ബ്ലെസൻ മേമന യൂത്ത്‌ സെമിനാർ നയിക്കുകയും ചെയ്യുന്നു.

ഐ പി സി യൂക്കെ & അയർലൻഡ്‌ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോർജ്ജ് കൺവൻഷൻ ഉദ്‌ഘാടനം നിർവ്വഹിക്കുകയും. റീജിയൻ സെക്രട്ടറി പാസ്റ്റർ ഡീഗൾ ലൂയിസ് ഒക്ടോബർ 28നു ആമുഖ പ്രസംഗം നടത്തുകയും ചെയ്യും.

സ്ഥലം- HOLLYWELL PRIMARY SCHOOL, TOLPITS LANE, WD 18 6LL, WATORD, HERTFORDSHIRE.

ഈ മീറ്റിംഗിലേക്കു ഏവരെയും സാദരം ക്ഷണിച്ചു കൊള്ളുന്നു. ദൈവ വചനം കേൾക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും ഇത് ഒരു വിലയേറിയ അവസരമാകും.

Free Parking available on site. Further details please contact Pastor Johnson George #07852304150 / Roy Chacko #07341430791 Website: wbpfwatford.co.uk & Email [email protected]

ഓണാഘോഷപ്പെരുമഴ യു.കെയിലെങ്ങും പെയ്തൊഴിഞ്ഞപ്പോഴാണ് ഒരു കലാ-കായികമാമാങ്കത്തിന്റെ ഒരുക്കങ്ങൾ സമീക്ഷ ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ യുകെയിൽ മുഴുവൻ നിലനിന്ന പ്രതികൂല കാലാവസ്ഥയെ കുറിച്ച് ഏറെ ആശങ്കകളും , ഉൽക്കണ്ഠയും ഉണ്ടായിരുന്നു എങ്കിലും എല്ലാ ആശങ്കകളേയും അസ്ഥാനത്താക്കിക്കൊണ്ട് എല്ലാ ഉൽക്കണ്ഠകളേയും കാറ്റിൽ പറത്തിക്കൊണ്ട് ചെംസ്ഫോർഡിന്റെ മണൽത്തരികളെപ്പോലും കോരിത്തരിപ്പിക്കുന്ന വിജയഭേരിയോടെയാണ് സമ്മർ ഫെസ്റ്റിന് ഒക്ടോബർ 22 ഞായറാഴ്ച്ച തിരശ്ശീല വീണത്.

ചെമ്സ്ഫോർഡ് മേയർ കൗൺസിലർ ലിൻഡ മസ്‌കോട്ട് സമീക്ഷ യുകെ സമ്മർഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളി, നാഷ്ണൽ വൈസ് പ്രസിഡൻറ് ശ്രീ ഭാസ്കർ പുരയിൽ, ചെംസ്ഫോർഡ് യൂണിറ്റ് പ്രസിഡൻറ് ശ്രീ ആന്റണി ജോമോൻ ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പന്ത്രണ്ട് ടീമുകൾ പങ്കെടുത്ത വാശിയേറിയ വടംവലി മത്സരവും തിരുവാതിരകളി മത്സരവും ഹൃദ്യമായ കലാപരിപാടികളും ഒക്കെയായി ഓണഗ്രാമം കാണികൾക്ക് മറക്കാൻ കഴിയാത്ത ഒന്നായി മാറി .
യുകെയിലെ പ്രഗത്ഭൻമാർ മാറ്റുരച്ച വാശിയേറിയ വടംവലി മത്സരത്തിൽ ഹെയർഫോർഡ് അച്ചായൻസ് ഒന്നാം സ്ഥാനം കരസ്തമാക്കി. ടൺബ്രിഡ്ജ് വെൽസ് ടസ്കേഴ്സ് കെന്റ് കിംഗ്സ് രണ്ടാം സ്ഥാനം, വോർസെസ്റ്റർ തെമ്മാഡിസ് മൂന്നാം സ്ഥാനം, ടൺബ്രിഡ്ജ് വെൽസ് കെന്റ് റോയൽസ് നലാം സ്ഥാനം, എസ്എംസി സാലിസ്ബറി അഞ്ചാം സ്ഥാനം, എവർഷൈൻ കാന്റർബറി ആറാം സ്ഥാനം, സ്റ്റോക്ക് ലയൺസ് ഏഴാം സ്ഥാനം, തൊമ്മനും മക്കളും എട്ടാം സ്ഥാനം എന്നിവരാണ് മറ്റു വിജയികൾ.

മലയാളികളുടെ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന വേഷവിധാനവും ഈണവും താളവും ഒക്കെയായി അരങ്ങേറിയ വാശിയേറിയ തിരുവാതിര കളി മത്സരം ഒണഗ്രാമത്തിന്റെ മാറ്റു കൂട്ടി. മത്സരത്തിൽ തനിമ നോർത്താംപ്റ്റൺ ഒന്നാം സ്ഥാനവും, കെറ്ററിംഗ് ഗേൾസ് രണ്ടാം സ്ഥാനവും, ബി.എം.എ ബെഡ്ഫോർഡ് മൂന്നാം സ്ഥാനവും, തുമ്പപൂ വോർത്തിംഗ് നാലാംസ്ഥാനവും നേടി.


വാശിയേറിയ മത്സരങ്ങൾക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിന് സമീക്ഷയുകെ നാഷ്ണൽ പ്രസിഡൻറ് ശ്രീ ശ്രീകുമാർ ഉള്ളപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനത്തിലും സമ്മാനദാനത്തിലും നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. കുമാരി തൃഷ സുധി, ശ്രീ വിഷ്ണു ദാസ് എന്നിവരുടെ ഗാനാലാപനവും കുമാരി അക്സ രാജേഷിന്റെ ചടുലമായ നൃത്തച്ചുവടുകളും സദസ്സിന് ഏറെ ഹൃദ്യമായി.

സമ്മർ ഫെസ്റ്റിന്റെ വിജയത്തിനായി അരങ്ങിലും, അണിയറയിലും പ്രവർത്തിച്ച മുഴുവൻ സഹോദരങ്ങളെയും സമീക്ഷ യുകെ ഹൃദയത്തോട് ചേർത്ത് വെച്ച് നന്ദിയും കടപ്പാടും അറിയിക്കുന്നതായും, കലാ, സാംസ്കാരിക പ്രവർനത്തിന്റെ പുതിയ വഴികൾ തേടി സമീക്ഷയുകെ യാത്ര തുടരുമ്പോൾ തുടർന്നും യുകെയിലെ മുഴുവൻ മലയാളി സമൂഹത്തിന്റെ അകമൊഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു.


ക്രോയ്ഡൺ: ഇക്കഴിഞ്ഞ ശനിയാഴ്‌ച, ഒക്ടോബർ 21ന് ക്രോയിഡനിൽ നടന്ന യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ കലാമേളയിൽ അതിശക്തമായ തിരിച്ചുവരവ് നേട്ടത്തിൽ തിളങ്ങി നിലവിലെ ചാമ്പ്യന്മാർ!
തങ്ങൾ അജയ്യരാണെന്ന് വിളംബരം ചെയ്തുകൊണ്ട് 191 പോയിന്റ് കരസ്ഥമാക്കിയാണ് ക്രോയിഡണിലെ കേരള കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ (KCWA) ചാമ്പ്യൻ കിരീടം നിലനിർത്തിയത്.
കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പ് ജേതാക്കളായ ബ്രൈറ്റൺ മലയാളി അസോസിയേഷൻ (BMA) ഇത്തവണയും ട്രോഫി മറ്റാർക്കും വിട്ടുകൊടുക്കാതെ 46 പോയിന്റുകൾ കരസ്ഥമാക്കി നിലനിർത്തി.
അത്യന്തം വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ മൂന്നാം സ്ഥാനത്തിന് രണ്ട് അവകാശികളുണ്ടായി! കഴിഞ്ഞ വർഷത്തെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു സീമ ഈസ്റ്റ്ബോണും (SEEMA), കറുത്ത കുതിരകളായി കടുത്ത പോരാട്ട വീര്യം കാഴ്ചവച്ച അസോസിയേഷൻ ഓഫ് സ്‌ലോ മലയാളീസും (ASM) 37 പോയിന്റുകൾ വീതം നേടി മൂന്നാം സ്ഥാനതിനര്ഹരായി.
സിനിമാറ്റിക് ഡാൻസ് (സോളോ & ഗ്രൂപ്പ്), സോളോ സോങ്, സ്റ്റോറി ടെല്ലിങ് എന്നിവയിൽ ഓരോന്നിലും ഒന്നാം സ്ഥാനത്തോടെ, 16 പോയിന്റുകൾ നേടിയ ദേവാ പ്രേം നായർ (KCWA) കലാതിലക പട്ടം കരസ്ഥമാക്കി.
സിനിമാറ്റിക് ഡാൻസ് (സോളോ), സോളോ സോങ് എന്നി ഇനങ്ങളിൽ രണ്ടാം സമ്മാനവും, പദ്യപാരായണത്തിൽ ഒന്നാം സമ്മാനവും നേടിയ കോൾബോ വർക്കി ജിൽസ് (HUM) 11 പോയിന്റുകൾ കൈവരിച്ചു കലാപ്രതിഭ പട്ടം കരസ്ഥമാക്കി.
കിഡ്സ് വിഭാഗത്തിൽ ദേവാ പ്രേം നായരും (KCWA), സബ് ജൂനിയർ വിഭാഗത്തിൽ കോൾബോ വർക്കി ജിൽസും (HUM), ജൂനിയർ വിഭാഗത്തിൽ നിവേദ്യ സുനിൽ കുമാർ എടത്താടനും (KCWA), സീനിയർ വിഭാഗത്തിൽ നീതു രാജേന്ദ്ര പ്രസാദും (KCWA) വ്യക്തിഗത ചാമ്പ്യന്മാർ ആയി.
രാവിലെ 8 മണിയോടെ കലാമേളയുടെ രജിസ്ട്രേഷൻ തുടങ്ങിയിരുന്നു. നൂറുകണക്കിന് കലാകാരന്മാരും കലാകാരികളും പങ്കെടുത്ത കലാമേളക്ക് രാവിലെ 10 മണിയോടെയാണ് തിരശീല ഉയർന്നത്. തുടക്കം മുതൽ കലാമേളയ്ക്ക് ആവേശകരമായ പിന്തുണയാണ് അസോസിയേഷനുകളിൽ നിന്നും ലഭിച്ചത്. അഞ്ഞൂറില്പരം കാണികൾ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കാനായി സജീവമായി വിവിധ വേദികളിൽ സന്നിഹിതരായിരുന്നു.
സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ ആരക്കോട്ടിന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്‌ഘാടന ചടങ്ങിൽ യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ശ്രീമതി ലീനുമോൾ ചാക്കോയാണ് ഭദ്രദീപം കൊളുത്തി കലാമേള ഉദ്ഘാടനം ചെയ്തത്. സെക്രട്ടറി ശ്രീ ജിപ്സൺ തോമസ് സ്വാഗതം ആശംസിച്ചു. ക്രോയ്ഡൺ കൗൺസിലർ ശ്രീ നിഖിൽ ഷെറിൻ തമ്പി, യുക്മ മുൻ വൈസ് പ്രസിഡന്റും നിലവിലെ ദേശീയ വക്‌താവുമായ ശ്രീ എബി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ റീജിയണൽ വൈസ് പ്രസിഡന്റ് ഡെന്നിസ് വരീദ്, ട്രഷറർ സനോജ് ജോസ്, മുൻ റീജിയണൽ പ്രസിഡന്റ് ആന്റണി എബ്രഹാം, കലാമേള കൺവീനർ സജി ലോഹിദാസ്, കലാമേള കോഓർഡിനേറ്റർ ഹാഷിം കുഞ്ഞുമുഹമ്മദ്, KCWA വിമെൻസ് ഫോറം എക്സിക്യൂട്ടീവ് ശാരിക അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.
തുടർച്ചയായി മൂന്ന് സ്റ്റേജുകളിലായി അരങ്ങേറിയ പരിപാടികൾ വൈകീട്ട് 10 മണിയോടെയാണ് അവസാനിച്ചത്. തികഞ്ഞ അർപ്പണ ബോധത്തോടെ പ്രവർത്തിച്ച സ്റ്റേജ് മാനേജർമാരുടെ നിശ്ചയദാർഢ്യവും ജഡ്ജിമാരുടെ സമയബന്ധിതമായ പ്രവർത്തനവുംകൊണ്ട് മാത്രമാണ് പരിപാടികൾ നിശ്ചിത സമയ പരിധിക്കുള്ളിൽ തീർക്കാനായത്. സാംസൺ പോൾ, ശാരിക അമ്പിളി, ഡെനിസ് വരീദ്, ജോസ് പ്രകാശ്, ജയൻ സ്റ്റാൻലി, സജി തോമസ് സ്കറിയ എന്നിവരാണ് സ്റ്റേജ് മാനേജര്മാരായി പ്രവർത്തിച്ചിരുന്നത്.
ആന്റണി എബ്രഹാമിന്റെ നേതൃത്വത്തിൽ ബിനീഷ് ബിജു, മനു ഫിലിപ്പ് മാത്യു, ബ്രിട്ടോ വർക്കി എന്നിവരുടെ കൂട്ടായ്മയിൽ ഓഫീസ് നിർവഹണം എണ്ണയിട്ട യന്ത്രം പോലെ കൃത്യമായി നടന്നതുകൊണ്ട് ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിങ്ങുമെല്ലാം യഥാസമയം തീർക്കാനായി.
രെജിസ്ട്രേഷൻ, സ്റ്റേജ് കോർഡിനഷൻ എന്നിവ എബി സെബാസ്റ്റ്യൻ, സുരേന്ദ്രൻ ആരക്കോട്ട്, ജിപ്സൺ തോമസ്, സനോജ് ജോസ് എന്നിവരുടെ മേൽനോട്ടത്തിൽ സുഗമമായി നടന്നു.
റീജിയനിലെ വിവിധ അസോസിയേഷൻ ഭാരവാഹികളും നേതാക്കളും അഭ്യൂദയകാംക്ഷികളുമായ അലോഷ്യസ് അഗസ്റ്റിൻ, ഹാഷിം കുഞ്ഞുമുഹമ്മദ്, പവിത്രൻ ദാമോദരൻ, ഷാ ഹരിദാസ്, സജി ലോഹിദാസ്, പ്രേം കുമാർ നായർ, ജേക്കബ് കോയിപ്പള്ളി, ജോബിൾ ജോർജ്, ബൈജു ശ്രീനിവാസ്, ജയപ്രകാശ് പണിക്കർ, അഖില, അനു ബെർവിൻ, ജോസ് മാർട്ടിൻ തുടങ്ങിയർ അണിയറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ പ്രവർത്തിച്ചു.
ലൈഫ് ലൈൻ പ്രൊട്ടക്ട്, വോസ്‌റ്റേക്, മുത്തൂറ്റ് ഗ്രൂപ്പ്, മലബാർ ഗോൾഡ് & ഡയമോൻഡ്‌സ്, സീകോം അക്കൗണ്ടൻസി, കെന്റ് സ്‌പൈസസ്, ആർ.ആർ ഹോളിസ്റ്റിക് കെയർ, കൃഷ് മോർഗൻ സോളിസിറ്റർസ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, എം.ജി ട്യൂഷൻ, ജെ.എം.പി സോഫ്റ്റ്‌വെയർ, കേരള സൂപ്പർമാർകെറ്റ്, ബി ഫോർ ബി മീറ്റ് & ഫിഷ് തുടങ്ങിയ സ്പോൺസർമാരുടെ സഹകരണം ഒന്നുകൊണ്ടുമാത്രമാണ് കലാമേള പോലെ ബൃഹത്തായ ഒരു പരിപാടി സംഘടിപ്പിക്കാനായത്.
പരിപാടിയുടെ സ്പോൺസർമാർക്കും, കലാമേളയുടെ നെടുംതൂണായി നിന്ന റീജിയണൽ – അസോസിയേഷൻ ഭാരവാഹികൾക്കും, വോളന്റിയർമാർക്കും, ജഡ്ജിമാർക്കും, സ്റ്റേജ് മാനേജർമാർക്കും, അണിയറയിലും അരങ്ങത്തും സഹായിച്ച എല്ലാവര്ക്കും, കാണികൾക്കും, മത്സരാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ സ്വാഗത സംഘത്തിന്റെ പേരിൽ അകൈതവമായ നന്ദി രേഖപ്പെത്തുന്നു!

കാൽപന്തുകളിയുടെ രാജാക്കന്മാർ വാഴുന്ന, ഫുട്ബോളിന്റെയും സംഗീതത്തിന്റെയും, ഈറ്റില്ലമായ ലിവർപൂളിൽ, ലിവർപൂൾ സൂപ്പർകിങ്‌സ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന നവംബർ 25 -)o തീയതി ജൂബിലി സ്പോർട്സ് ബാങ്ക് ഇൻഡോർ കോർട്ട്, ലിവർപൂളിൽ ഒരു ഓൾ യുകെ മെൻസ് ഡബിൾ ഇന്റർമീഡിയേറ്റ് ബാഡ്മിന്റൺ ടൂർണമെന്റ് ( ALL UK MEN’S DOUBLE INTERMEDIATE BADMINTON TOURNAMENT) നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു.യുകെയിലെ മുഴുവൻ മലയാളി ബാഡ്മിന്റൺ കളിക്കാരെയും ഉദ്ദേശിച്ചിട്ടുള്ള ഈ പരിപാടിയുടെ ഭാഗമാകാൻ ഞങ്ങൾ താങ്കളെ ആത്മാർത്ഥമായി ക്ഷണിക്കുന്നു.

ക്രിക്കറ്റിൽ മാത്രം ഒതുങ്ങി നിൽക്കാതെ എല്ലാ കായികവിനോദങ്ങൾക്കും പ്രാധാന്യം നൽകുവാനും വേണ്ടി ലിവർപൂൾ സൂപ്പർകിങ്‌സ്‌ ക്ലബ് ഒരുക്കുന്ന ബാഡ്മിൻന്റൺ മത്സരം യുകെയിലുള്ള ബാഡ്മിൻറൺ പ്രേമികൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരമാണ്. മത്സരത്തിന്റെ വിജയികൾക്ക് കാഷ് പ്രൈസായി യഥാക്രമം £301, £201, £101, £51 കൂടാതെ ട്രോഫികളും സമ്മാനിക്കുന്നതാണ്.

ടൂർണമെന്റിനോടനുബന്ധിച്ച് തനതു കേരള രുചിവൈവിധ്യങ്ങൾ ആസ്വദിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും
ജിജോ ജോർജ് – 07525268337
ലിബി തോമസ് – 07828798355
എന്നിവരുമായി ബന്ധപ്പെടുക.

രജിസ്ട്രേഷൻ ഫീ £30 പൗണ്ട്
രജിസ്ട്രേഷൻ ഫീ താഴെ കാണുന്ന അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്യുക.
Payment Method – Bank Transfer
Payment Details – Please use the first name of players as a reference
Account Name – Liverpool Superkings Cricket Club
Sort Code – 30 99 50
A/C No – 29381968

VENUE – Jubilee Sports Bank, Jubilee Drive, L7 8SJ

രജിസ്ട്രേഷൻ ലിങ്ക്

https://docs.google.com/forms/d/e/1FAIpQLSeMelL7n54XRkCxu7X6AzkxHRqPfSLxrnvLSHuePxoAboqPPw/viewform?vc=0&c=0&w=1&flr=0

ഷൈമോൻ തോട്ടുങ്കൽ

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത പ്രെസ്റ്റൺ റീജിയൻ ബൈബിൾ കലോത്സവം ഈ വരുന്ന ഒക്ടോബർ 28 ശനിയാഴ്ച പ്രെസ്റ്റൺ ക്രോസ്ഗേറ്റ് ചർച്ച് സെന്ററിൽ നടക്കും. രാവിലെ 9 മണിക്ക് റീജിയനിൽ നിന്നുള്ള വൈദികരുടെ സാന്നിധ്യത്തിൽ റീജിയണൽ ഡയറക്ടർ റവ ഫാ ബാബു പുത്തൻപുരക്കലിന്റെ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിക്കുന്ന കലോത്സവം വൈകിട്ട് 9 ന് സമാപിക്കും.

പ്രെസ്റ്റൺ റീജിയനിൽ ഉൾപ്പെട്ട എട്ട് മിഷണുകളിൽ നിന്നുള്ള കലാപ്രതിഭകൾ മാറ്റുരക്കുന്ന ഈ ബൈബിൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി വരുന്നതായി കലോത്സവത്തിന്റെ ചാർജുള്ള ഫാ ആൻഡ്രൂസ് ചെതലൻ അറിയിച്ചു. പ്രെസ്റ്റൺ കത്തീഡ്രൽ ഇടവകയാണ് മത്സരങ്ങൾക്കുള്ള വേദിയുടെ ക്രമീകരണങ്ങൾ ചെയ്യുന്നത്. അതിനായി കലോത്സവം ജനറൽ കോർഡിനേറ്റർ ജോബി ജേക്കബ്, അസിസ്റ്റന്റ് കോർഡിനേറ്റർമാരായ റെജി തോമസ്, ബിജു ചാക്കോ, സന്തോഷ്‌ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഇടവകയിൽ നിന്നും വിവിധ ഇടവകകളിൽ നിന്നുള്ളവർ ഉൾപ്പെട്ട വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

ബിനോയ് എം. ജെ.

മനുഷ്യജീവിതം പരിമിതമാക്കപ്പെട്ടിരിക്കുന്നു. വ്യക്തിത്വം എന്ന പദം തന്നെ പരിമിതിയെ സൂചിപ്പിക്കുന്നു. ആസ്വാദനത്തിന്റെ പരിമിതിയാണ് എല്ലാ പരിമിതികളുടെയും കാരണം. നിങ്ങളിലൊരാൾ ബഹിർമുഖനെന്നും മറ്റൊരാൾ അന്തർമുഖനെന്നും എണ്ണപ്പെടുന്നതെന്തുകൊണ്ട്? വ്യക്തിത്വത്തിന്റെ പരിമിതി തന്നെ. ആദ്യത്തെയാൾ മറ്റുള്ളവരുമായി കൂട്ടുകൂടുന്നതിനെ ആസ്വദിക്കുമ്പോൾ രണ്ടാമത്തെയാൾ ഒറ്റക്കിരിക്കുന്നതിനെ ആസ്വദിക്കുന്നു. എന്നാൽ ഒരേസമയം മറ്റുള്ളവരോടും തന്നോടുതന്നെയും കൂട്ടുകൂടുന്നതിനെ ആസ്വദിക്കുവാൻ ഒരാൾക്ക് നിഷ്പ്രയാസം സാധിക്കും. ജീവിതം തന്നെ ദ്വൈതങ്ങളുടെ ഒരു സമ്മേളനമാണ്. ഒരാൾ പ്രായോഗികമായി ചിന്തിക്കുന്നു; മറ്റൊരാൾ സൈദ്ധാന്തികമായി ചിന്തിക്കുന്നു. ഒരാൾ സമൂഹത്തോട് ചേർന്ന് ചിന്തിക്കുന്നു; മറ്റൊരാൾ സമൂഹത്തിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നു. ഒരാൾ പ്രശ്നങ്ങളെ പരിഹരിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു വിടുന്നു; മറ്റൊരാൾ സുഖങ്ങൾ അന്വേഷിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു വിടുന്നു. എല്ലാം ആസ്വാദനത്തിന്റെ കളികൾ മാത്രം. നിങ്ങൾ എന്തിനെ ആസ്വദിക്കുന്നുവോ അതിലേക്ക് നിങ്ങളുടെ വ്യക്തിത്വം പരിമിതപ്പെടുന്നു. എന്നാൽ നിങ്ങൾക്ക് എല്ലാറ്റിനെയും ആസ്വദിക്കുവാൻ കഴിയും. അപ്പോൾ നിങ്ങൾ എല്ലാ പരിമിതികളെയും അതിജീവിക്കും.

നാം ഒന്നിനെ ആസ്വദിക്കുവാൻ പഠിക്കുന്നതിനോടൊപ്പം അതിന് വിരുദ്ധമായതിനെ വെറുക്കുവാനും പഠിക്കുന്നു. അതായത് നാം ജീവിതത്തെ ഭാഗികമായി മാത്രം കാണുകയും അറിയുകയും ചെയ്യുന്നു. ഒരു പന്തിനെ ഒരു വശത്തു നിന്നും നോക്കുമ്പോൾ മറുവശം മറക്കപ്പെടുന്നതുപോലേയുള്ളൂ ഇത്. എന്നാൽ നമുക്ക് ഇരുവശവും നോക്കി കാണുവാൻ കഴിയും. അപ്പോൾ മാത്രമേ നാമാ പന്തിനെ പൂർണ്ണമായും അറിയുന്നുള്ളു. ഇപ്രകാരം ജീവിതത്തെ ഒരു വശത്തു കൂടി മാത്രം നോക്കി കാണുമ്പോൾ നാം ജീവിതത്തെ പൂർണ്ണമായും അറിയുന്നില്ല. ഒരാൾ ഒരേസമയം പൂർണ്ണനായ അന്തർമുഖനും ബഹിർമുഖനും ആകുമ്പോൾ, പൂർണ്ണനായ സുഖാന്വേഷിയും ദുഃഖാന്വേഷിയും ആകുമ്പോൾ, പൂർണ്ണനായ പ്രായോഗികവാദിയും സൈദ്ധാന്തികവാദിയും ആകുമ്പോൾ; ഇപ്രകാരമുള്ള എല്ലാ ദ്വൈതങ്ങളെയും അതിജീവിക്കുമ്പോൾ, അയാളുടെ വ്യക്തിത്വം പൂർണ്ണതയിലേക്ക് വളർന്ന് വികസിക്കുന്നു. നിങ്ങൾ ജീവിതത്തിൽ സുഖം മാത്രമേ അന്വേഷിക്കുന്നുള്ളുവെങ്കിൽ നിങ്ങൾക്ക് ഒരിക്കലും പൂർണ്ണനാകുവാൻ കഴിയുകയില്ല. ഒരേസമയം സുഖത്തെയും ദുഃഖത്തെയും അന്വേഷിക്കുകയും ആസ്വദിക്കുകയും ചെയ്യുവിൻ. ദുഃഖത്തെയും, വേദനകളെയും, മരണത്തെയും മറ്റും എങ്ങനെയാണ് ആസ്വദിക്കുക? പരിശ്രമിക്കുവിൻ! നിങ്ങൾക്കതിന് കഴിയും! ഒരു ഔൺസ് ദുഃഖത്തെ ആസ്വദിച്ച് കഴിയുമ്പോഴേക്കും ആ ദുഃഖം തിരോഭവിച്ചു കഴിഞ്ഞിരിക്കും. കാരണം നിങ്ങൾ അതിനോട് പൊരുത്തപ്പെട്ടിരിക്കുന്നു!

നിങ്ങൾ പൂർണ്ണനാകണമെന്ന് സമൂഹവും ഈശ്വരനും നിഷ്കർഷിക്കുന്നതുപോലെ തോന്നുന്നു. കുറെനാൾ മലമുകളിലൂടെ നടന്നാൽ കുറെനാൾ നിങ്ങൾ താഴ് വരയിലൂടെ നടന്നേ തീരൂ..ജനിക്കുന്ന ഏതൊരുവനും മരിച്ചേ തീരൂ..ആരോഗ്യവും സൗന്ദര്യവും ക്ഷയിക്കും..പണം വന്നു ചേരുന്നതുപോലെ തന്നെ തിരോഭവിക്കുകയും ചെയ്യും..എല്ലാം മാറി മറിഞ്ഞു കൊണ്ടിരിക്കുന്നു! ഒന്നും സ്ഥായിയല്ല! ഈ ജീവിതത്തിൽ വിജയം വരിക്കണമെങ്കിൽ എല്ലാറ്റിനെയും ആസ്വദിച്ചേ തീരൂ. പരിമിതികൾക്ക് ഇവിടെ സ്ഥാനമില്ല. ദുഃഖവും, വേദനകളും, രോഗവും, മരണവും നൃത്തം ചവിട്ടുന്ന ഈ ജീവിതത്തിൽ സുഖത്തെ മാത്രം ആസ്വദിക്കുന്നതിന്റെ പിറകിലത്തെ യുക്തി എന്താണ്? ജീവിതം പരിപൂർണ്ണമാണ്. അത് ഒരിക്കലും ഭാഗികമല്ല; ആകുവാൻ പാടില്ല. നിങ്ങൾ സുഖത്തെ മാത്രമായോ ദുഃഖത്തെ മാത്രമായോ ആസ്വദിച്ചാൽ നിങ്ങൾക്ക് അനന്താനന്ദത്തിന്റെ വിഹായുസ്സിൽ പറന്നുയരുവാനാവില്ല. രണ്ടിനെയും ഒരു പോലെ ആസ്വദിക്കുവിൻ.

ജീവിതത്തിൽ എല്ലായിടത്തും സുഖദു:ഖങ്ങൾ ജോഡികളായി കാണപ്പെടുന്നു. നിങ്ങൾ ജീവിതത്തിൽ എന്തിനെയെങ്കിലും തിരഞ്ഞെടുത്തു നോക്കുവിൻ. അവിടെ സുഖവും ദുഃഖവും ഒരുപോലെ സന്നിഹിതമായിരിക്കുന്നുവെന്ന് കാണാം. പണവും, അധികാരവും, പ്രശസ്തിയും വരുമ്പോൾ അവയോടൊപ്പം സുഖദു:ഖങ്ങൾ രണ്ടും ഒരുപോലെ വന്നുചേരുന്നു. പണം വരുമ്പോൾ സുഖഭോഗങ്ങളോടൊപ്പം ഒറ്റപ്പെടലിന്റെ വേദനയും വന്നുചേരുന്നു. നിങ്ങൾ വിവാഹം കഴിക്കുമ്പോൾ ജീവിതപങ്കാളി സമ്മാനിക്കുന്ന സുഖത്തെയും, ദുഃഖത്തെയും ഒരുപോലെ സ്വീകരിച്ചേ തീരൂ. ഇവിടെയെല്ലാം സുഖത്തെ മാത്രമായി ആസ്വദിക്കുകയും അതിനോട് പറ്റിച്ചേർന്ന് കിടക്കുന്ന ദുഃഖത്തെ ആസ്വദിക്കാതിരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ മനോസംഘർഷത്തിലേക്ക് വഴുതി വീഴുന്നു. എന്നാൽ രണ്ടിനെയും ഒരുപോലെ ആസ്വദിച്ചാൽ നിങ്ങളുടെ ആനന്ദം അനന്തമായി വർദ്ധിക്കുന്നു.

ഇപ്രകാരം പരിമിതികളില്ലാത്ത വ്യക്തിത്വത്തെ വളർത്തിയെടുക്കുവാൻ ശ്രമിക്കുവിൻ. ഇവിടെ നമ്മുടെ കയ്യിലുള്ള ഏക ഉപകരണം ആസ്വാദനം ആകുന്നു. ജീവിതത്തെ ആസ്വദിക്കുവാനുള്ള നിങ്ങളുടെ കഴിവിനെ ഉണർത്തിയെടുക്കുവിൻ. അത് ഇപ്പോൾ ഏതാണ്ട് ഉറങ്ങിയ മട്ടാണ്. നിങ്ങൾ എവിടെ ആയിരിക്കുന്നുവോ അവിടെ ആസ്വാദനം തുടങ്ങുവിൻ. ക്രമേണ അത് മറ്റു മേഖലകളിലേക്ക് പടർന്നുകൊള്ളും. അങ്ങനെ ജീവിതത്തെ അതിന്റെ എല്ലാ വൈരുദ്ധ്യങ്ങളോടും കൂടി ആസ്വദിക്കുവിൻ. ഒരു ചിറക് മാത്രം ഉപയോഗിച്ച് ഒരു പക്ഷിക്ക് എങ്ങനെ പറക്കുവാൻ കഴിയും? പറക്കണമെങ്കിൽ എപ്പോഴും രണ്ടു ചിറകുകൾ ആവശ്യമാണ്. പരസ്പരവിരുദ്ധങ്ങളായ മനോഭാവങ്ങളെ ഒരുമിച്ച് ഉൾക്കൊള്ളുകയും ആസ്വദിക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് അതിനുള്ള കഴിവ് സിദ്ധിക്കുന്നു. അപ്പോൾ നിങ്ങൾ പരിപൂർണ്ണനാവുകയും അനന്താനന്ദത്തിന്റെ വിഹായുസ്സിൽ പറന്നുയരുകയും ചെയ്യുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

RECENT POSTS
Copyright © . All rights reserved