ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചികിത്സാ പിഴവുകൾ നടത്തിയതിനെ തുടർന്ന് യുകെയിൽ ജോലി ചെയ്തിരുന്ന ഒരു മലയാളി നേഴ്സിനെ 12 മാസത്തേക്ക് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. നേഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (NMC) നടത്തിയ വിശദമായ അന്വേഷണത്തിലാണ് നേഴ്സിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകൾ ഉണ്ടായതായി കണ്ടെത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതും രോഗി പരിചരണത്തിൽ ആവശ്യമായ ശ്രദ്ധ കാണിക്കാത്തതുമാണ് നടപടി എടുക്കാൻ കാരണമായത്.
കഴിഞ്ഞ വർഷം നടന്ന ഒരു ചികിത്സാ സംഭവവുമായി ബന്ധപ്പെട്ടാണ് അന്വേഷണം ആരംഭിച്ചത്. രോഗികൾക്ക് നൽകേണ്ട മരുന്നിന്റെ അളവിൽ പിഴവ് സംഭവിച്ചതായും, നിശ്ചിത സമയത്ത് മരുന്ന് നൽകുന്നതിൽ നേഴ്സ് പരാജയപ്പെട്ടതായും അന്വേഷണത്തിൽ വ്യക്തമായി. കൂടാതെ, രോഗികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ‘പേഷ്യന്റ് നോട്ടിസിൽ’ രേഖപ്പെടുത്തുന്നതിലും വീഴ്ച സംഭവിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പാലിക്കേണ്ട ക്ലിനിക്കൽ പ്രോട്ടോക്കോളുകൾ ലംഘിച്ചതായും കണ്ടെത്തി.
ഈ വീഴ്ചകൾ നേഴ്സിംഗ് തൊഴിൽ മേഖലയിലെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണെന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചു. രോഗികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിൽ നേഴ്സ് പരാജയപ്പെട്ടത് ഗുരുതരമായ പ്രൊഫഷണൽ മിസ്കണ്ടക്ട് ആണെന്നും കോടതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് 12 മാസത്തെ സസ്പെൻഷൻ ശിക്ഷ വിധിച്ചത്.
സസ്പെൻഷൻ കാലാവധി പൂർത്തിയായതിന് ശേഷം നേഴ്സിന് വീണ്ടും ജോലിയിൽ പ്രവേശിക്കാൻ അവസരമുണ്ടാകും. എന്നാൽ അതിന് മുമ്പ് ആവശ്യമായ ക്ലിനിക്കൽ റിഫ്രെഷർ ട്രെയിനിംഗ് പൂർത്തിയാക്കുകയും, താൻ ചെയ്ത പിഴവുകൾ തിരുത്തിയതായി എൻഎംസി പാനലിനെ ബോധ്യപ്പെടുത്തുകയും വേണം. എൻഎംസിയുടെ ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകാനുള്ള അവകാശവും നേഴ്സിനുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചികിത്സാ പിഴവുകൾ നടത്തിയതിനെ തുടർന്ന് യുകെയിൽ ജോലി ചെയ്തിരുന്ന ഒരു മലയാളി നേഴ്സിനെ 12 മാസത്തേക്ക് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. നേഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (NMC) നടത്തിയ വിശദമായ അന്വേഷണത്തിലാണ് നേഴ്സിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകൾ ഉണ്ടായതായി കണ്ടെത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതും രോഗി പരിചരണത്തിൽ ആവശ്യമായ ശ്രദ്ധ കാണിക്കാത്തതുമാണ് നടപടി എടുക്കാൻ കാരണമായത്.
കഴിഞ്ഞ വർഷം നടന്ന ഒരു ചികിത്സാ സംഭവവുമായി ബന്ധപ്പെട്ടാണ് അന്വേഷണം ആരംഭിച്ചത്. രോഗികൾക്ക് നൽകേണ്ട മരുന്നിന്റെ അളവിൽ പിഴവ് സംഭവിച്ചതായും, നിശ്ചിത സമയത്ത് മരുന്ന് നൽകുന്നതിൽ നേഴ്സ് പരാജയപ്പെട്ടതായും അന്വേഷണത്തിൽ വ്യക്തമായി. കൂടാതെ, രോഗികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ‘പേഷ്യന്റ് നോട്ടിസിൽ’ രേഖപ്പെടുത്തുന്നതിലും വീഴ്ച സംഭവിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പാലിക്കേണ്ട ക്ലിനിക്കൽ പ്രോട്ടോക്കോളുകൾ ലംഘിച്ചതായും കണ്ടെത്തി.
ഈ വീഴ്ചകൾ നേഴ്സിംഗ് തൊഴിൽ മേഖലയിലെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണെന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചു. രോഗികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിൽ നേഴ്സ് പരാജയപ്പെട്ടത് ഗുരുതരമായ പ്രൊഫഷണൽ മിസ്കണ്ടക്ട് ആണെന്നും കോടതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് 12 മാസത്തെ സസ്പെൻഷൻ ശിക്ഷ വിധിച്ചത്.
സസ്പെൻഷൻ കാലാവധി പൂർത്തിയായതിന് ശേഷം നേഴ്സിന് വീണ്ടും ജോലിയിൽ പ്രവേശിക്കാൻ അവസരമുണ്ടാകും. എന്നാൽ അതിന് മുമ്പ് ആവശ്യമായ ക്ലിനിക്കൽ റിഫ്രെഷർ ട്രെയിനിംഗ് പൂർത്തിയാക്കുകയും, താൻ ചെയ്ത പിഴവുകൾ തിരുത്തിയതായി എൻഎംസി പാനലിനെ ബോധ്യപ്പെടുത്തുകയും വേണം. എൻഎംസിയുടെ ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകാനുള്ള അവകാശവും നേഴ്സിനുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആസ്റ്റൺ വില്ലയുമായുള്ള മത്സരത്തിൽ ഇസ്രായേലി ഫുട്ബോൾ ആരാധകരെ വിലക്കാൻ ഉപയോഗിച്ച ഇന്റലിജൻസ് വിവരങ്ങൾ എങ്ങനെ ശേഖരിച്ചതെന്ന കാര്യത്തിൽ വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് ചീഫ് കോൺസ്റ്റബിൾ ക്രെയ്ഗ് ഗിൽഡ്ഫോർഡ് എംപിമാർക്ക് തെറ്റായ വിവരം നൽകിയതായുള്ള റിപ്പോർട്ടുകൾ നേരെത്തെ പുറത്തു വന്നിരുന്നു . ഇതേ തുടർന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് ചീഫ് കോൺസ്റ്റബിൾ ക്രെയ്ഗ് ഗിൽഡ്ഫോർഡിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു . ഇസ്രായേലി ഫുട്ബോൾ ക്ലബ്ബായ മക്കാബി ടെൽ അവീവ്–ആസ്റ്റൺ വില്ല മത്സരത്തിൽ ആരാധകരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാതിരിക്കാൻ എടുത്ത തീരുമാനവുമായി ബന്ധപ്പെട്ട്, പാർലമെന്ററി സമിതിക്ക് തെറ്റായ വിവരം നൽകിയെന്നതാണ് പ്രധാന ആരോപണം. കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ചിട്ടില്ലെന്നു പറഞ്ഞെങ്കിലും പിന്നീട് മൈക്രോസോഫ്റ്റ് കോപൈലറ്റ് ഉപയോഗിച്ചതായി ഇദ്ദേഹത്തിന് സമ്മതിക്കേണ്ടി വന്നിരുന്നു . ഇതിനെ തുടർന്ന് ഹോം സെക്രട്ടറി ശബാന മഹ്മൂദ് പോലീസിന് “നേതൃത്വ പരാജയം” നടന്നുവെന്ന് വ്യക്തമാക്കി.

കാബിനറ്റിലെ മറ്റ് മന്ത്രിമാരും ഗിൽഡ്ഫോർഡ് രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കി. ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, പാർലമെന്റിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച ഒരാൾ സ്ഥാനത്ത് തുടരുന്നത് “അവിശ്വസനീയം” ആണെന്ന് പറഞ്ഞു. കൾച്ചർ സെക്രട്ടറി ലിസ നാൻഡി സംഭവങ്ങൾ യഹൂദ സമൂഹത്തിലും പൊതുജന വിശ്വാസത്തിലും ദോഷകരമായ സ്വാധീനം ചെലുത്തിയതായി ചൂണ്ടിക്കാട്ടി. ജനുവരി 27ന് പൊലീസ് ആൻഡ് ക്രൈം കമ്മീഷണർ സൈമൺ ഫോസ്റ്ററുടെ മുന്നിൽ ഗിൽഡ്ഫോർഡ് ഹാജരാകേണ്ടതുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

പൊലീസ് മേൽനോട്ട സമിതിയുടെ പ്രാഥമിക റിപ്പോർട്ടിൽ, സുരക്ഷാ ഉപദേശക സമിതിക്ക് നൽകിയ റിപ്പോർട്ടിൽ നിരവധി തെറ്റുകൾ ഉണ്ടായിരുന്നുവെന്നും തീരുമാനങ്ങൾ പക്ഷപാതപരമാണെന്നും വ്യക്തമാക്കി. നിലവിലില്ലാത്ത മത്സരത്തെ കുറിച്ചുള്ള പരാമർശം വരെ റിപ്പോർട്ടിലുണ്ടായിരുന്നു. എഐയും ഗൂഗിള് തിരച്ചിലുമുപയോഗിച്ച് ഇന്റലിജൻസ് വിവരങ്ങൾ ശേഖരിച്ചതിനെ വിദഗ്ധർ വിമർശിച്ചു. എന്നാൽ സ്വതന്ത്ര എംപി അയൂബ് ഖാൻ, രാഷ്ട്രീയ ഇടപെടലോ പക്ഷപാതമോ ഉണ്ടായിട്ടില്ലെന്നും ഗിൽഡ്ഫോർഡ് സ്ഥാനത്ത് തുടരണമെന്നും അഭിപ്രായപ്പെട്ടു. പൊലീസും ചീഫ് കോൺസ്റ്റബിളും പിഴവിന് മാപ്പ് പറഞ്ഞ് വിശ്വാസം വീണ്ടെടുക്കുമെന്ന് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: 2026 ജനുവരി 22 മുതൽ യുകെയിൽ ശക്തമായ ആർട്ടിക് തണുപ്പ് കാറ്റ് കടക്കാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനങ്ങൾ പുറത്തുവന്നു . ഇതോടെ ശക്തമായ മഞ്ഞ് പെയ്യുകയും, താപനില വൻ തോതിൽ കുറഞ്ഞ് “ബാൽട്ടിക്” തണുപ്പ് അനുഭവപ്പെടുകയും ചെയ്യുമെന്നാണ് സൂചന. ഇത് യാത്രാസൗകര്യങ്ങൾ തടസ്സപ്പെടുന്നതിന് കാരണമാകാനും 10 ദിവസം നീളാനും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് .

സ്കോട്ട് ലൻഡിന്റെ ചില ഭാഗങ്ങളിൽ 30 സെന്റിമീറ്ററോളം മഞ്ഞ് പെയ്യാൻ സാധ്യതയുണ്ടെന്നും, നോർത്ത് ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ 14–15 സെന്റിമീറ്റർ വരെ മഞ്ഞ് കുമിയുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില -6 ഡിഗ്രി സെൽഷ്യസിന് താഴേക്കെത്തും. ശക്തമായ കാറ്റ് ചൂട് കുറയ്ക്കുന്നത് കാരണം തണുപ്പ് കൂടുമെന്നാണ് സൂചന. മാഞ്ചസ്റ്റർ, ന്യൂകാസിൽ പോലുള്ള നഗരങ്ങൾ, സ്കോട്ടിഷ് ഹൈലാൻഡ്സ് പ്രദേശങ്ങൾ എന്നിവ ആണ് കാലാവസ്ഥ ഏറ്റവും ശക്തമായി ബാധിക്കപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങൾ .

മെറ്റ് ഓഫീസ് ജനുവരി 17–26 കാലയളവിൽ തണുത്ത കാലാവസ്ഥയിലേക്ക് മാറുന്നതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ജനങ്ങൾക്ക് മെറ്റ് ഓഫീസ് വെബ്സൈറ്റിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിരീക്ഷിക്കാനും, ഹൈ-റിസ്ക് മേഖലകളിൽ വാഹനങ്ങൾ ശീതകാലത്തിന് തയ്യാറാക്കാനും, പ്രധാന ആവശ്യസാധനങ്ങൾ സംഭരിച്ചു വെക്കാനും ശുപാർശ ചെയ്തിട്ടുണ്ട് . ഹൈലാൻഡ് കൗൺസിൽ പോലുള്ള പ്രാദേശിക അതോറിറ്റികളുടെ വെബ്സൈറ്റിൽ സ്കൂൾ അടച്ചിടലുകൾ സംബന്ധിച്ച വിവരങ്ങളും പരിശോധിക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ചൈനയെ അമിതമായി ആശ്രയിക്കുന്നതിന്റെ ഭാഗമായി യുകെയുടെ ശുദ്ധജല , ഊർജ വിതരണ ശൃംഖലകളിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ഈ സാഹചര്യത്തിൽ ഏകദേശം 90,000 തൊഴിലുകൾ അപകടത്തിലാകാമെന്ന് ഇടതുപക്ഷ ചിന്താ കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് പോളിസി റിസർച്ച് (IPPR) മുന്നറിയിപ്പ് നൽകി. വൈദ്യുത വാഹനങ്ങൾ നിർമ്മിക്കാൻ ആവശ്യമായ ബാറ്ററി ഘടകങ്ങളുടെ വിതരണം ഒരു വർഷം തടസപ്പെട്ടാൽ 5.8 ലക്ഷം ഇലക്ട്രിക് കാറുകളുടെ ഉൽപാദനം നിലയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ യുകെയുടെ ശുദ്ധ ഊർജ ലക്ഷ്യങ്ങൾക്കും വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

സോളാർ പാനലുകളും ബാറ്ററികളും എത്തുന്നതിൽ വൈകലുണ്ടായാൽ സോളാർ പാനലുകളുടെ പ്രവർത്തനം പിന്നോട്ട് പോകുമെന്നും, വിലകൂടിയ ഗ്യാസ് വൈദ്യുതോത്പാദനത്തിൽ ആശ്രയിക്കേണ്ടി വരുന്നതോടെ വർഷംതോറും 1.5 ബില്ല്യൺ പൗണ്ടിന്റെ അധിക സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ഐ പി പി ആർ ചൂണ്ടിക്കാട്ടി. നിർണായക ഖനിജങ്ങളുടെ 80–90 ശതമാനം ശുദ്ധീകരണവും ചൈനയുടെ നിയന്ത്രണത്തിലാണെന്നത് യുകെയെയും സഖ്യരാജ്യങ്ങളെയും ജിയോപൊളിറ്റിക്കൽ, സാമ്പത്തിക ആഘാതങ്ങൾക്ക് കൂടുതൽ ഇരയാക്കുന്നുവെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ഇതിനെതിരെ അന്താരാഷ്ട്ര സഹകരണവും നിക്ഷേപവും ശക്തമാക്കുന്ന നയം സ്വീകരിക്കണമെന്ന് ധനകാര്യ മന്ത്രി റേച്ചൽ റീവ്സിനോട് ഐ പി പി ആർ ആവശ്യപ്പെട്ടു. ബാറ്ററികളും ഗ്രീൻ സ്റ്റീലും ഉൾപ്പെടെയുള്ള മേഖലകളിൽ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കണമെന്നും, സഖ്യരാജ്യങ്ങളുമായി ചേർന്ന് സോളാർ ഉപകരണങ്ങളും നിർണായക ഖനിജങ്ങളും സംഭരിക്കാനുള്ള ആഗോള ശേഖരങ്ങൾ രൂപീകരിക്കണമെന്നും ശുപാർശ ചെയ്തു. അതേസമയം, സർക്കാർ വക്താവ് ഇറക്കുമതിയിലുള്ള ആശ്രയം കുറച്ച് ആഭ്യന്തര വ്യവസായങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിലെ കൊറിഡോർ കെയറിൽ രോഗികൾക്ക് ചികിത്സ നൽകുന്നത് “പീഡനത്തിന് സമാനം” ആണെന്നും ഇതുമൂലം മരണങ്ങളും ജീവനക്കാരുടെ മാനസിക ആഘാതവും വർധിക്കുകയാണെന്നും ബ്രിട്ടനിലെ നഴ്സുമാരുടെ സംഘടനയായ റോയൽ കോളേജ് ഓഫ് നഴ്സിംഗ് (RCN) മുന്നറിയിപ്പ് നൽകി. ഒരു വയോധികൻ കൊറിഡോറിൽ ശ്വാസംമുട്ടി മരിച്ച സംഭവവും പുതിയ റിപ്പോർട്ടിൽ, രേഖപ്പെടുത്തിയിട്ടുണ്ട് . രോഗികളുടെ എണ്ണം അതിരു കടന്നതോടെ ആശുപത്രികളിൽ ഭക്ഷണശാലകളും സ്റ്റാഫ് അടുക്കളകളും പോലും താൽക്കാലിക വാർഡുകളാക്കി മാറ്റുന്ന സ്ഥിതിയാണെന്ന് റിപ്പോർട്ട് പറയുന്നു. ജനുവരി 2 മുതൽ 9 വരെ 436 നേഴ്സുമാരിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് .

പല നേഴ്സുമാർക്കും ഈ അനുഭവങ്ങൾ ഇന്നും “ഭീകര സ്വപ്നങ്ങളായി” പിന്തുടരുകയാണെന്ന് റിപ്പോർട്ട് പറയുന്നു. സൗത്ത് ഇംഗ്ലണ്ടിൽ, താൽക്കാലിക വാർഡാക്കിയ ഡിപ്പാർച്ചർ ലൗഞ്ചിൽ രോഗി മരിച്ച സംഭവവും, യോർക്ക്ഷയറിൽ ഒരാഴ്ചക്കാലം ഓവർഫ്ലോ ഏരിയയിൽ കിടത്തിയ ശേഷം മരിച്ച ഒരു രോഗിയുടെ കഥയും റിപ്പോർട്ടിൽ എടുത്ത് പറയുന്നുണ്ട് . കൊറിഡോർ കെയർ ഇപ്പോൾ അടിയന്തിര വിഭാഗങ്ങൾക്കപ്പുറം മുതിർന്നവരുടെ വാർഡുകളിലേക്കും മറ്റ് വിഭാഗങ്ങളിലേക്കും വ്യാപിക്കുകയാണെന്ന് ആർസിഎൻ ജനറൽ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചർ പറഞ്ഞു. 2024 ജൂണിൽ തന്നെ ഇത് “ദേശീയ അടിയന്തിരാവസ്ഥ”യെന്ന് സംഘടന പ്രഖ്യാപിച്ചിരുന്നു.

ഇംഗ്ലണ്ടിലെ ആരോഗ്യ മന്ത്രി വെസ് സ്റ്റ്രീറ്റിംഗ് 2029-നകം കൊറിഡോർ കെയർ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇത് പ്രവർത്തികമാകുമോ എന്ന കാര്യത്തിൽ മിക്ക , ജീവനക്കാരും സംശയമാണ് പ്രകടിപ്പിച്ചത് . സുരക്ഷാ ഏജൻസികളും ഇത്തരം താൽക്കാലിക പരിചരണ സ്ഥലങ്ങൾ രോഗികൾക്ക് ഗുരുതര അപകടമാണെന്ന് മുന്നറിയിപ്പ് നൽകി. വൈകിയ ചികിത്സ മൂലം വർഷംതോറും ഏകദേശം 16,600 പേർ മരിക്കുന്നതായി ആണ് കണക്കുകൾ പറയുന്നത് . 450 മില്യൺ പൗണ്ട് നിക്ഷേപവും പുതിയ അടിയന്തിര കേന്ദ്രങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, “കൊറിഡോറിൽ ചികിത്സ ആർക്കും ലഭിക്കരുതെന്ന ” വാക്കുകൾ യാഥാർത്ഥ്യമാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ മെമ്പറും, ഹോൻസ്ലോ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയംഗവും, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ പ്രവർത്തകനുമായിരുന്ന ജേക്കബ് ജോർജ്ജ് നാട്ടിൽ നിര്യാതനായി. പത്തനംതിട്ട മാക്കാംകുന്ന്, അമീജിയോ ഭവൻ കുടുംബാംഗമായിരുന്ന ജേക്കബ്, ഭാര്യ സാരു ജേക്കബിന്റെ അമ്മയുടെ ഒന്നാം ചരമ വാർഷികത്തിൽ പങ്കുചേരുന്നതിനായി നാട്ടിലെത്തിയപ്പോളായിരുന്നു മരണം സംഭവിച്ചത്. ഒന്നാം ചരമ വാർഷീക പ്രാർത്ഥനകളും ശുശ്രുഷകളും കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചികിത്സക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
സ്റ്റീവനേജിലെ മലയാളി കൂട്ടായ്മ്മകളിൽ സദാ പുഞ്ചിരിതൂകി എല്ലാവരെയും നേരിൽക്കണ്ട് ഹസ്തദാനം ചെയ്ത്, നർമ്മസംഭാഷണങ്ങൾ നടത്തിയും, വിശേഷണങ്ങൾ തേടിയും കൂട്ടത്തിലൊരാളായി നിഴൽപോലെ കണ്ടു വന്നിരുന്ന ജേക്കബിന്റെ ആകസ്മിക മരണം സ്റ്റീവനേജിനെ അക്ഷരാർത്ഥത്തിൽ ശോകമൂകമാക്കിയിരിക്കുകയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ആത്മീയ കാര്യങ്ങളിലും, സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ജേക്കബ് ലണ്ടനിലെ ഹോൻസ്ലോ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിലെ അംഗമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനായിരുന്ന ജേക്കബ് ലണ്ടനിൽ കോൺഗ്രസ്സ് നേതാക്കൾ ആരെങ്കിലും എത്തിയാൽ അവിടെ എത്തി കാണുകയും, ഐഒസി യുടെ പരിപാടികളിൽ പങ്കുചേരുകയും ചെയ്യുന്ന ഒരാളായിരുന്നു.
സ്റ്റീവനേജ് ലിസ്റ്റർ ഹോസ്പിറ്റലിലെ നേഴ്സിങ് സ്റ്റാഫ്, സാരു ജേക്കബാണ് ഭാര്യ. സാരു ജേക്കബ്, കോന്നി, വകയാർ, പീടികയിൽ കുടുംബാംഗമാണ്. ആഗി ആൻ ജേക്കബ് (ഫൈനാൻസ് ഓഫീസർ) മിഗി മറിയം ജേക്കബ് (ആർക്കിടെക്ട്), നിഗ്ഗി സൂസൻ ജേക്കബ് ( ലീഡ്സിൽ മെഡിക്കൽ വിദ്യാർത്ഥി) എന്നിവർ മക്കളും, അർജുൻ പാലത്തിങ്കൽ മരുമകനും ( സ്റ്റീവനേജ്, ലിസ്റ്റർ ഹോസ്പിറ്റൽ ബയോമെഡിക്കൽ എഞ്ചിനീയർ), അഷർ കൊച്ചു മകനുമാണ്.
സ്റ്റീവനേജിൽ തന്നെ താമസിക്കുന്ന ഭാര്യാ സഹോദരൻ സാബു ഡാനിയേൽ, പീടികയിൽ നാട്ടിൽ പരേതനോടൊപ്പം ഉണ്ടായിരുന്നു. സംസ്ക്കാരം പിന്നീട് പത്തനംതിട്ട മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെടും. യു കെ യിലുള്ള പരേതന്റെ മക്കൾ നാട്ടിലേക്ക് ഇന്നുതന്നെ തിരിക്കുന്നതാണ്.
യുക്മ നാഷണൽ കമ്മിറ്റിക്കുവേണ്ടി എബി സെബാസ്റ്റ്യൻ, സർഗ്ഗം സ്റ്റീവനേജിനുവേണ്ടി മനോജ് ജോൺ, ഐഒസിക്കുവേണ്ടി ജോണി കല്ലടാന്തിയിൽ, മാർത്തോമ്മാ പള്ളി വികാരി റവ. ജോൺ മാത്യു തുടങ്ങിയവർ പരേതന് ആത്മശാന്തി നേരുകയും, സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
ജേക്കബ് ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പാരീസ്: കുടിയേറ്റക്കാർ ചെറുവള്ളങ്ങളിൽ ഇംഗ്ലീഷ് ചാനൽ കടക്കുന്നത് തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ അതി വലതുപക്ഷ സംഘടനയായ ‘റെയ്സ് ദി കളേഴ്സ്’ അംഗങ്ങളായ 10 ബ്രിട്ടീഷ് പൗരന്മാർക്ക് ഫ്രാൻസിൽ പ്രവേശിക്കുകയും താമസിക്കുകയും ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി. ഇവർ ഫ്രാൻസിന്റെ വടക്കൻ തീരപ്രദേശങ്ങളിൽ കുടിയേറ്റക്കാർ ഉപയോഗിക്കുന്ന ചെറുവള്ളങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും കുടിയേറ്റ വിരുദ്ധ പ്രചാരണം നടത്തുകയും ചെയ്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2025 ഡിസംബറിൽ തുടങ്ങിയ ഇവരുടെ പ്രവർത്തനങ്ങൾ പൊതുസമാധാനത്തിന് ഗുരുതര ഭീഷണിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അക്രമസ്വഭാവമുള്ളതോ വെറുപ്പ് പ്രചരിപ്പിക്കുന്നതോ ആയ പ്രവർത്തനങ്ങൾക്ക് ഇവിടെ സ്ഥാനമില്ലെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ്, വ്യക്തമാക്കി. വിലക്ക് ബാധകമായ വ്യക്തികളുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. വിഷയത്തിൽ യുകെ വിദേശകാര്യ ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, തങ്ങളുടെ പ്രവർത്തനങ്ങൾ സമാധാനപരവും നിയമപരവുമാണെന്നും അക്രമമോ നിയമവിരുദ്ധ നടപടികളോ സംഘടന പിന്തുണയ്ക്കുന്നില്ലെന്നും ‘റെയ്സ് ദി കളേഴ്സ്’ അറിയിച്ചു. 2025 ൽ 41,472 പേർ ചെറുവള്ളങ്ങളിൽ ഇംഗ്ലീഷ് ചാനൽ കടന്നതായി ബ്രിട്ടീഷ് ഹോം ഓഫിസ് കണക്കുകൾ വ്യക്തമാക്കുന്നു. ഇത് 2024 നെ അപേക്ഷിച്ച് 13 ശതമാനം വർധനവ് ആണ് . 2026 ജനുവരി 1 മുതൽ 5 വരെ 32 പേർ കൂടി ചാനൽ കടന്നു. കുടിയേറ്റ പ്രശ്നം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ നവംബറിൽ യുകെയുടെ സമ്മർദ്ദത്തെ തുടർന്ന് ചെറുവള്ളങ്ങൾ തടയാനുള്ള നടപടികൾ ഫ്രാൻസ് ശക്തമാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കുട്ടികളുടെ കളിസ്ഥലങ്ങളിൽ ക്യാൻസറുമായി ബന്ധമുള്ള ഗ്ലൈഫോസേറ്റ് എന്ന കീടനാശിനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ലണ്ടനിലും സമീപ കൗണ്ടികളിലുമുള്ള 13 കളിസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ടിടങ്ങളിൽ ഈ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതായി പെസ്റ്റിസൈഡ്സ് ആക്ഷൻ നെറ്റ്വർക്ക് യുകെ അറിയിച്ചു. ലോകാരോഗ്യ സംഘടന 2015 മുതൽ “ഗ്ലൈഫോസേറ്റിനെ “ കാൻസറിന് കാരണമാകും എന്ന നിലയിലാണ് കാണുന്നത്. എന്നിട്ടും പൊതുപാർക്കുകളിലും കളിസ്ഥലങ്ങളിലും ഈ രാസവസ്തു വ്യാപകമായി ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ.

കുട്ടികൾ കളിക്കുന്ന സ്വിംഗ്, സ്ലൈഡ് പോലുള്ള ഉപകരണങ്ങളിൽ പോലും ഗ്ലൈഫോസേറ്റ് കണ്ടത് ഏറെ ആശങ്കാജനകമാണെന്ന് പ്രവർത്തകർ പറയുന്നു. ചെറുകുട്ടികൾ കൈകളും വസ്തുക്കളും വായിൽ ഇടുന്ന സ്വഭാവമുള്ളതിനാൽ ഇത് ആരോഗ്യത്തിന് വലിയ ഭീഷണിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലിവർ, വൃക്ക രോഗങ്ങൾ മുതൽ ല്യൂക്കീമിയ പോലുള്ള ക്യാൻസറുകൾ വരെ ഗ്ലൈഫോസേറ്റുമായി ബന്ധപ്പെടുത്തി ഉണ്ടാകാമെന്ന പഠനങ്ങൾ പുറത്തു വന്നിട്ടുണ്ടെന്ന് കിംഗ്സ് കോളജ് ലണ്ടനിലെ പ്രൊഫസർ മൈക്കൽ ആന്റോണിയോ പറഞ്ഞു.

ഇതിനിടെ, 2021 മുതൽ ഗ്ലൈഫോസേറ്റ് ഒഴിവാക്കിയ ഹാക്ക്നി മേഖലയിൽ ഒരു കളിസ്ഥലത്തിലും ഈ രാസവസ്തുവിന്റെ അടയാളം കണ്ടെത്താനായില്ല. ഇതോടെ ഗ്ലൈഫോസേറ്റ് പൊതുസ്ഥലങ്ങളിൽ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഗ്രീൻ പാർട്ടി എംപി സിയാൻ ബെറി ഇതുസംബന്ധിച്ച് ബിൽ അവതരിപ്പിച്ചിട്ടുണ്ട്. “കുട്ടികൾക്ക് ഏറ്റവും സുരക്ഷിതമായ ഇടങ്ങളായിരിക്കേണ്ട കളിസ്ഥലങ്ങൾ അപകടമേഖലയാകരുത്” എന്നാണ് രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും നിലപാട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൺസ് ബേണിംഗ്, ഗ്രേഞ്ച് ഹിൽ തുടങ്ങിയ ജനപ്രിയ ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടൻ ജോൺ ആൽഫോർഡ്രണ്ട് കൗമാര പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ എട്ട് വർഷവും ആറുമാസവും തടവിന് ശിക്ഷിക്കപ്പെട്ടു. ഇയാളുടെ യഥാർത്ഥ പേര് ജോൺ ഷാനൻ എന്നാണ് . 2022 ഏപ്രിലിൽ ഹെർട്ഫോർഡ്ഷയറിലെ ഹോഡ്സ്ഡണിൽ നടന്ന സംഭവങ്ങളിലാണ് ശിക്ഷ. 14, 15 വയസ്സുള്ള പെൺകുട്ടികൾക്ക് മദ്യം വാങ്ങി നൽകി തുടർന്ന് ലൈംഗിക കുറ്റകൃത്യങ്ങൾ നടത്തിയെന്നാണ് കോടതി കണ്ടെത്തിയത്.

സ്റ്റി. ആൽബൻസ് ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ, ചെറുപ്പക്കാരിയുമായി ബന്ധപ്പെട്ട നാല് ലൈംഗിക കുറ്റങ്ങൾക്കും മുതിർന്ന പെൺകുട്ടിക്കെതിരായ ലൈംഗിക അതിക്രമവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചു. പ്രതിക്ക് പെൺകുട്ടികളുടെ പ്രായം അറിയാമായിരുന്നുവെന്നും അതിനെ അവഗണിച്ചാണ് കുറ്റകൃത്യം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യങ്ങൾ ഇരകളുടെ ജീവിതത്തിൽ “ഗൗരവമായും ദീർഘകാലവുമായ ആഘാതം” ഉണ്ടാക്കിയതായി ജഡ്ജി പറഞ്ഞു.

വിധി കേട്ടപ്പോൾ കുറ്റം നിഷേധിച്ച ആൽഫോർഡ്, ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെട്ടു. എന്നാൽ ഇരകളുടെ മൊഴിയും അന്വേഷണ വിവരങ്ങളും കുറ്റം തെളിയിക്കാൻ മതിയാണെന്ന നിലപാടിലാണ് കോടതി. സംഭവങ്ങൾ മാനസികാരോഗ്യത്തെയും കുടുംബജീവിതത്തെയും തകർത്തതായി ഇരകളുടെ സ്വാധീന പ്രസ്താവനകളിൽ വ്യക്തമാക്കിയിരുന്നു. മുൻപ് മയക്കുമരുന്ന് കേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആൽഫോർഡിന് ഇതാദ്യമായാണ് ലൈംഗിക കുറ്റത്തിൽ ശിക്ഷ ലഭിക്കുന്നത്.