ഇരുനൂറോളം കോടീശ്വരന്‍മാരുമായി ലോകസഞ്ചാരം നടത്തുന്ന ദി വേള്‍ഡ് എന്ന ആഡംബര കപ്പല്‍ യുകെയില്‍ എത്തി. ലോകത്തെ ഏറ്റവും വലിയ ആഡംബര റസിഡന്‍ഷ്യല്‍ കപ്പലാണ് ദി വേള്‍ഡ്. ഇരുനൂറോളം ശതകോടീശ്വരന്‍മാര്‍ക്ക് സ്വന്തമായി ലക്ഷ്വറി മുറികളുള്ള ഈ കപ്പല്‍ 140 രാജ്യങ്ങളിലായി 900 കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ഡെവണ്‍ തുറമുഖത്ത് ഇന്ധനം നിറയ്ക്കുന്നതിനായാണ് കപ്പല്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലാണ് കപ്പലിന്റെ ഹോം പോര്‍ട്ട്. ലോക സഞ്ചാരത്തില്‍ കപ്പലിന്റെ ലക്ഷ്യസ്ഥാനങ്ങള്‍ താമസക്കാര്‍ തന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്. 2002ലാണ് ഈ ക്രൂസ് കപ്പല്‍ സര്‍വീസ് ആരംഭിച്ചത്.
2018ല്‍ കപ്പല്‍ സഞ്ചരിക്കുന്നത് മിയാമിയില്‍ നിന്ന് കേപ് ടൗണിലേക്കാണ്. യാത്രക്കിടയില്‍ കരീബിയന്‍, സെന്‍ട്രല്‍ അമേരിക്ക, സൗത്ത് അമേരിക്ക, ബ്രസീലിലെ വിവിധ കേന്ദ്രങ്ങള്‍, യൂറോപ്പ്, മെഡിറ്ററേനിയന്‍ തീരങ്ങള്‍ തുടങ്ങി നിരവധി പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഉത്തരധ്രുവത്തില്‍ നിന്ന് 600 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയുള്ള സ്വാല്‍ബാര്‍ഡ് ഗ്ലേസിയറിലേക്കുള്ള യാത്ര ഇതിലൊന്നാണ്. ആര്‍ട്ടിക് വൈല്‍ഡ് ലൈഫ് കാണാനുള്ള അപൂര്‍വാവസരമാണ് 14 ദിവസം നീളുന്ന യാത്ര സഞ്ചാരികള്‍ക്ക് നല്‍കുന്നത്. ബ്രിട്ടീഷ് ഐല്‍സിലേക്ക് 10 ദിവസത്തെ യാത്രയും ദി വേള്‍ഡ് അതിലെ താമസക്കാര്‍ക്ക് നല്‍കുന്നു.
വെല്‍ബീയിംഗ് സെന്റര്‍, സ്പാ, ജിം, പൂള്‍, ടെന്നീസ് കോര്‍ട്ട്, ഗോള്‍ഫ് കോഴ്‌സ്, മെഡിക്കല്‍ സെന്റര്‍ നൈറ്റ് ക്ലബ്, ചാപ്പല്‍, ബില്യാര്‍ഡ്‌സ് റൂം തിയേറ്റര്‍, ബ്യൂട്ടീക്ക് തുടങ്ങി എല്ലാ വിധത്തിലുള്ള ആഡംബര സൗകര്യങ്ങളും കപ്പലില്‍ ഒരുക്കിയിട്ടുണ്ട്. കോടീശ്വരന്‍മാര്‍ക്കു മാത്രമേ കപ്പലില്‍ പ്രവേശനമുള്ളു. യാത്രക്കൊരുങ്ങുന്നവര്‍ അതിനുള്ള സാമ്പത്തിക നിലയിലുള്ളവരാണോ എന്ന പരിശോധനയും ഉണ്ട്. മൂന്നു മുതല്‍ നാലു മാസം വരയെയാണ് സഞ്ചാരികള്‍ കപ്പലില്‍ സഞ്ചരിക്കാറുള്ളത്. 19 രാജ്യങ്ങളില്‍ നിന്നുള്ള 142 കോടീശ്വര കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആഡംബര കപ്പല്‍.
ഈ സമ്മറില്‍ യുകെയുടെ വ്യോമ ഗതാഗത മേഖലയിലുണ്ടായത് റെക്കോര്‍ഡ് ട്രാഫിക്. ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ഓരോ മിനിറ്റിലും അഞ്ചിലേറെ വിമാനങ്ങളാണ് കൈകാര്യം ചെയ്തത്. ഇത് പുതിയ റെക്കോര്‍ഡാണ്. മണിക്കൂറില്‍ 333 ഫ്‌ളൈറ്റുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സര്‍വീസായ നാറ്റ്‌സ് അറിയിച്ചു. യൂറോപ്പിലെ മൊത്തം ട്രാഫിക്കിന്റെ 25 ശതമാനത്തോളം വരും ഇത്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ യുകെയുടെ എയര്‍ സ്‌പേസില്‍ 736,800 കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ പറന്നിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 5683 ഫ്‌ളൈറ്റുകള്‍ അധികമാണ് ഇത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ എയര്‍ ട്രാഫിക്കില്‍ വര്‍ദ്ധന രേഖപ്പെടുത്തുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
തിരക്കേറിയ ഒരു സമ്മറായിരുന്നു ഇതെന്നാണ് നാറ്റ്‌സ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജൂലിയറ്റ് കെന്നഡി പറയുന്നത്. പ്രതീക്ഷിക്കാത്ത വിധത്തിലുള്ള തിരക്ക് വളരെ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ നാറ്റ്‌സിന് കഴിഞ്ഞതായും അവര്‍ പറഞ്ഞു. സാങ്കേതിക മേഖലയില്‍ നടത്തിയ നിക്ഷേപങ്ങളും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ എയര്‍സ്‌പേസില്‍ മാറ്റങ്ങള്‍ വരുത്തിയതും ശരിയായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് സാഹചര്യമൊരുക്കി. യൂറോപ്പില്‍ നിലവിലുള്ള കപ്പാസിറ്റി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും ശരിയായ വിധത്തില്‍ ട്രാഫിക് കൈകാര്യം ചെയ്യാന്‍ സാധിച്ചു. എന്നാല്‍ ഇനിയും ട്രാഫിക് വര്‍ദ്ധിക്കുമെന്നത് പ്രതീക്ഷിക്കണമെന്നും അവര്‍ വ്യക്തമാക്കി.
നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ എയര്‍ സ്‌പേസിന്റെ നിര്‍ണായക സ്ഥാനം വ്യക്തമാക്കുന്നതിനായി സ്‌കൈ ബൈ നംബേഴ്‌സ് എന്ന ഒരു ക്യാംപെയിനിന് നാറ്റ്‌സ് തുടക്കമിടുകയാണ്. യൂറോപ്പിന്റെ വിവിധ പ്രദേശങ്ങളിലെ തിരക്കേറിയ എയര്‍സ്‌പേസ് ഉയര്‍ത്തുന്ന ക്രഞ്ച് കപ്പാസിറ്റി ഒഴിവാക്കുന്നതിനായാണ് ഇത്. എസെക്‌സിന്റെ എയര്‍സ്‌പേസില്‍ ഇപ്പോള്‍ തന്നെ കപ്പാസിറ്റി പ്രശ്‌നങ്ങള്‍ ഏറെയാണ്.
സാങ്കേതികപ്പിഴവു മൂലം ഓവര്‍സ്പീഡില്‍ വാഹനമോടിച്ചതിനുള്ള ടിക്കറ്റ് സമയത്ത് ലഭിക്കാത്തതിനാല്‍ ഫുട്‌ബോള്‍ താരവും മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനുമായ ഡേവിഡ് ബെക്കാം ശിക്ഷയില്‍ നിന്ന് ഒഴിവായി. എന്നാല്‍ ഒട്ടുമിക്ക കാര്യങ്ങളിലും റോള്‍മോഡലായി അറിയപ്പെടുന്ന ബെക്കാം നോട്ടീസ് ഓഫ് ഇന്റെന്റഡ് പ്രോസിക്യൂഷന്‍ 14 ദിവസത്തിനുള്ളില്‍ ലഭിക്കാത്തതിന്റെ പേരില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ട സംഭവത്തില്‍ മിസ്റ്റര്‍ ലൂപ്പ്‌ഹോള്‍ എന്ന പേര് നേടിയിരിക്കുകയാണെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു റോള്‍ മോഡല്‍ എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് ബെക്കാം പിന്നോട്ടു പോകുന്നുവെന്ന വിമര്‍ശനമാണ് ഉയരുന്നത്. വെസ്റ്റ് ലണ്ടനില്‍ 40 മൈല്‍ വേഗപരിധിയുള്ള പ്രദേശത്ത് 59 മൈല്‍ സ്പീഡില്‍ ഒരു റെന്റഡ് ബെന്റ്‌ലി ഓടിച്ചതാണ് ബെക്കാമിനെതിരെയുള്ള കുറ്റം.
നിര്‍ദേശിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ ബെക്കാം നോട്ടീസ് സ്വീകരിച്ചിട്ടില്ല. നോട്ടീസ് കൃത്യ സമയത്ത് എത്തിക്കാന്‍ കഴിയാത്തതിനാല്‍ ബെക്കാമിനെതിരെ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് വിംബിള്‍ഡണ്‍ മജിസ്‌ട്രേറ്റ് കോര്‍ട്ട് അറിയിച്ചു. കഴിഞ്ഞ ജനുവരി 23ന് വൈകിട്ട് 5.30ന് ശേഷം എ40യിലൂടെ അമിതവേഗതയില്‍ വാഹനമോടിച്ചുവെന്നാണ് ബെക്കാമിനെതിരെയുള്ള ആരോപണം. ഫെബ്രുവരി 2ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡാണ് ബെക്കാമിന് നോട്ടീസ് അയച്ചത്. ഫസ്റ്റ് ക്ലാസ് പോസ്റ്റില്‍ അയച്ച എന്‍ഐപി പക്ഷേ ഫെബ്രുവരി 6ന് ശേഷമാണ് കാറിന്റെ രജിസ്റ്റേര്‍ഡ് ഉടമയായ ബെന്റ്‌ലിക്ക് ലഭിച്ചത്. സാങ്കേതികതയുടെ പേരില്‍ ശിക്ഷയില്‍ നിന്ന് ഒഴിവായെങ്കിലും ഒരു റോള്‍ മോഡല്‍ എന്ന ഉത്തരവാദിത്തം പുലര്‍ത്തിക്കൊണ്ട് ബെക്കാം തന്റെ പിഴവ് സമ്മതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്രേക്ക് എന്ന റോഡ് സേഫ്റ്റി ക്യാംപെയിന്‍ ഡയറക്ടര്‍ ജോഷ്വ ഹാരിസ് പറയുന്നു.
താരത്തിന്റെ ഈ പ്രവൃത്തി അങ്ങേയറ്റം നിരാശാജനകമാണെന്നും ഹാരിസ് പറഞ്ഞു. സ്പീഡ് നിയന്ത്രണമുള്ള റോഡില്‍ ബെക്കാം സഞ്ചരിച്ച വേഗത്തിലുള്ള സ്‌റ്റോപ്പിംഗ് ദൂരം സാധാരണയില്‍ നിന്ന് ഇരട്ടിയാണ്. ഭാഗ്യം കൊണ്ടു മാത്രമാണ് അവിടെ ഒരു അപകടം ഒഴിവായതെന്നും ചാരിറ്റി ചൂണ്ടിക്കാട്ടി. പണമുണ്ടെങ്കില്‍ മറ്റുള്ളവരേക്കാള്‍ വ്യത്യസ്തമായി ജീവിക്കാമെന്നതിന് ഉദാഹരണമാണ് ഈ സംഭവമെന്നാണ് സെയ്ഫ് സ്പീഡ് ക്യാംപെയിനിലെ ക്ലെയല്‍ ആംസ്‌ട്രോങ് ആരോപിക്കുന്നത്. 1999ല്‍ പാപ്പരാസികളില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനത്തില്‍ പരക്കംപാഞ്ഞ സംഭവത്തില്‍ ഓവര്‍സ്പീഡിംഗ് കുറ്റത്തില്‍ നിന്ന് ബെക്കാമിനെ രക്ഷിച്ച നിക്ക് ഫ്രീമാന്‍ തന്നെയായിരുന്നു ഈ കേസിലും ബെക്കാമിന്റെ അഭിഭാഷകന്‍.
അദ്ധ്യായം – 38
വിമര്‍ശനത്തിനും ആകാം നല്ലഭാഷ
ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ സ്‌കൂള്‍ വാര്‍ഷികത്തില്‍ ഞാന്‍ എഴുതി അവതരിപ്പിച്ച നാടകം പൊലീസിന്റെ ക്രൂരതകള്‍ തുറന്നു കാട്ടുന്നതായിരുന്നു. ഫലം പൊലീസ് എന്നെ നക്‌സല്‍ ആയി മുദ്രകുത്തി. പണ്ഡിത കവി കെ. കുഞ്ഞുപിള്ള പണിക്കര്‍ സാര്‍ സ്റ്റേഷനില്‍ എത്തി വിശദീകരിച്ചതുകൊണ്ട് നടപടിയുണ്ടായില്ല. പക്ഷേ, അത്യാവശത്തിനു ചീത്ത കേട്ടു. എസ്.ഐയുടെ വക ഒരടിയും കിട്ടി. 1990ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍നിന്നും പുറത്തു വന്ന എന്റെ ആദ്യ നോവല്‍ കണ്ണീര്‍പ്പൂക്കളിനു അവതാരിക എഴുതിയ തകഴിച്ചേട്ടന്‍ ഈ സംഭവം അറിഞ്ഞപ്പോള്‍ ഉപദേശിച്ചതു ”മറ്റുള്ളവരുടെ ആക്ഷേപങ്ങള്‍ കേട്ട് മനസമാധാനം നഷ്ടപ്പെടുത്തരുത്. നിലയില്ലാത്ത കയങ്ങളില്‍ എത്തി നോക്കരുത്.” ഇന്നു സോഷ്യല്‍ മീഡിയയിലെ ചില കമന്റുകള്‍ കാണുമ്പോള്‍ ഓര്‍ക്കും. അന്നു നാട്ടില്‍ കേട്ട ആക്ഷേപവും പൊലീസ് വിളിച്ച ചീത്തയും എത്രഭേദം. അച്ചടി മാധ്യമത്തില്‍ നിന്നു പുതുതലമുറ ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലേക്കു ശ്രദ്ധതിരിച്ചപ്പോഴും കമന്റുകള്‍ക്ക് സംസ്‌കാരമുണ്ടായിരുന്നു. പക്ഷേ, ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ബ്ലോഗിലും കഥമാറി. ആര്‍ക്കും ആരേയും ആക്ഷേപിക്കാം. പ്രഭവസ്ഥാനം കണ്ടെത്തുമ്പോഴേക്കും കമന്റുകള്‍ സമുദ്രവും മരുഭൂമിയും താണ്ടി ഭൂഖണ്ഡങ്ങള്‍ക്ക് അപ്പുറം എത്തിയിരിക്കും. വാര്‍ത്ത ‘വൈറല്‍’ ആയി എന്നു പറഞ്ഞാല്‍ വൈറല്‍ പനിപോലെ പടര്‍ന്നു പിടിച്ചെന്നു സാരം.
ജനമനസ്സുകളില്‍ ശക്തമായി ഇടപെടുന്നവരും സ്വാധീനം ചെലുത്തുന്നവരുമാണ് എഴുത്തുകാര്‍. അവരുടെ കൃതികളെ അളന്നുമുറിച്ചു വിധി നിര്‍ണ്ണയം നടത്തുന്ന നിരൂപകര്‍ സാഹിത്യത്തിന് എന്നും ഒരു മുതല്‍ക്കൂട്ടാണ്. ഇന്ന് എഴുത്തുകാരന്റെ ജീവിതം വ്യത്യസ്തമാണ്. ബഹുസ്വരതയുടെ സിംഫണി എന്നതിനെ ലളിതമായി നിര്‍വ്വചിക്കാം. എഴുത്തുകാരന്‍ അവന്റെ സര്‍ഗ്ഗാത്മകമായ സാദ്ധ്യതകള്‍ കണ്ടെത്തിയും അനുഭവത്തിന്റെ വെളിച്ചത്തിലും വിവിധ ജ്വാലാമുഖങ്ങള്‍ സൃഷ്ടിക്കുന്നു. അത് നോവല്‍, കഥ, കവിത, നാടകം എന്നീ പാരമ്പര്യനിഷ്ഠവും സര്‍ഗാത്മകവുമായുള്ള മേഖലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. അവിടേക്ക് ചരിത്രവും ശാസ്ത്രവും മാനസികവിഷയങ്ങളും കടന്നുവരുന്നു. ഇത് സാഹിത്യത്തില്‍ പുതുമയുള്ളതും വൈജ്ഞാനികവുമായ അനുഭവമാണ്. സര്‍ഗ്ഗാത്മകസാഹിത്യവുമായി ബന്ധമുള്ള ഒരാള്‍ ഇത്തരം വൈജ്ഞാനിക രചനകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭംഗി അനുവാചകനു തിരിച്ചറിയാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ രചനകള്‍ ശ്രദ്ധേയങ്ങളായിത്തീരും. ഇത്തരം രചനാവേളകളില്‍ എഴുത്തുകാര്‍, ഇന്ന് ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെയാണ്. എന്നാല്‍ ഇന്റര്‍നെറ്റില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളെ അപ്പാടെ ആശ്രയിക്കാനാവില്ല. അവയില്‍ പലതും തെറ്റായ വിവരങ്ങളുടെ കൂമ്പാരങ്ങള്‍ കൂടിയാണ്. ചതിയില്‍ പെടാനുള്ള സാദ്ധ്യതകള്‍ വളരെക്കൂടുതലാണ്. എന്നാല്‍ എഴുത്തുകാരുടെ വിപുലമായ വിജ്ഞാനബോധം അതിനെ മറികടക്കുന്നുണ്ട്.
വാല്‍മീകി രാമായണത്തെപ്പറ്റിയും വിമര്‍ശനമുണ്ടായിട്ടുണ്ട്. എഴുത്തച്ചന്‍ മലയാള ഭാഷയുടെ പിതാവായി അറിയപെടുമ്പോള്‍ ചെറുശേരി അതിനു തുല്യന്‍ എന്നു വിളിച്ചു പറയുന്നവരുണ്ട്. ഈ വിമര്‍ശന നിരൂപണ മേഖലകളില്‍ വിശാലമായ ഒരു നീതിബോധമുണ്ട്. അവര്‍ ഉപയോഗിക്കുന്ന അക്ഷരങ്ങള്‍ പരിശോധിച്ചാല്‍ അതിന്റെ തെളിമ തിട്ടപ്പെടുത്താന്‍ സാധിക്കും. ജനാതിപത്യം പോലെ സാഹിത്യത്തിനും സര്‍ഗ്ഗപരമായ ഒരു മാനമുണ്ട്. ഇന്ന് പ്രവാസികളില്‍ ചൂഷണത്തിന് വിധേയരാകുന്ന പല എഴുത്തുകാരുമുണ്ട്. അവരുടെ ജീവിത കഥകളില്‍ ആകുലതകള്‍ കാണാം. കാവ്യലോകത്തിന്റെ വാതായനങ്ങളിലൂടെ സഞ്ചരിക്കുന്ന പലര്‍ക്കും മാനസികപീഢനങ്ങള്‍ സ്വാഭാവികമാണ്. അവരില്‍ പലരും ശത്രുക്കളെ ഉണ്ടാക്കിയവരുമാണ്. എഴുത്തിലെ ജീര്‍ണതകള്‍ പുറത്തുകൊണ്ടുവരുന്നവരാണ് ഭാഷയെ ചൈതന്യമാക്കുന്നത്. അവിടെ ശത്രുവോ മിത്രമോ ഇല്ല. അവര്‍ സാഹിത്യത്തോടു ദയയും കരുണയുമുള്ളവരാണ്. അക്രമാസക്തിയും അത്യഗ്രഹങ്ങളും അവരില്‍ കാണില്ല. ഇക്കൂട്ടരാണ് വിമര്‍ശക ബുദ്ധി ജീവികള്‍.
വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ബ്ലോഗ്, ട്വീറ്റര്‍ വീരന്മാര്‍ പൂര്‍വികര്‍ സൃഷ്ടിച്ച മഹത്തായ പാരമ്പര്യം മറക്കുന്നു. ഒരു ലേഖനത്തെയൊ ഗ്രന്ഥത്തെയൊ മറ്റു സാഹിത്യ സൃഷ്ടിയെയോ അച്ചടി മാധ്യമത്തിലൂടെ വിമര്‍ശിക്കുന്നവര്‍ ഇന്നും പാരമ്പര്യം മറക്കുന്നില്ല. അഭിപ്രായവും എതിര്‍വാദവും ആധികാരികമാകുന്നു. ഒരേ വിഷയം അച്ചടിമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ചാനല്‍ ചര്‍ച്ചകളില്‍ വരുന്നതും തമ്മില്‍ എത്ര അന്തരമുണ്ട്? രണ്ടാമത്തേത് പലപ്പോഴും കാര്യമായ ഗൃഹപാഠമില്ലാതെ പറയുന്നതാണ്. എന്നിട്ടും എന്തും പറയാമെന്ന അവസ്ഥ. നാളെ അതു മറന്ന് മറ്റൊന്നില്‍ കയറിപ്പിടിക്കാം എന്ന ചിന്തയാണ് ഇക്കൂട്ടരെ ഭരിക്കുന്നത്. നമ്മുടെ സാമൂഹിക മാധ്യമങ്ങള്‍ സാഹിത്യത്തോട് കാട്ടുന്നതും ഉത്തരവാദിത്തമില്ലാത്ത സമീപനമാണ്. സാഹിത്യത്തിന്റെ മാധ്യമം ഭാഷയാണ്. അത് ഒരു സംസ്‌കാരവുമാണ്. ആ ഭാഷയില്‍ വിപ്ലവം സൃഷ്ടിക്കുന്നവരാണ് സര്‍ഗപ്രതിഭയുള്ള എഴുത്തുകാര്‍. ഒരു സാഹിത്യകാരന്റെ സൃഷ്ടിയുടെ മൂല്യം ഉരകല്ലില്‍ ഉരച്ചു നോക്കുന്നവരാണ് നിരൂപകര്‍. അവര്‍ പറയുന്നത് ഒരിക്കലും അപ്രിയസത്യമായി മാറുന്നില്ല. ഇന്റര്‍നെറ്റ് യൂഗം അനന്ത സാധ്യതകളാണ് മനുഷ്യന് നല്‍കുന്നത്. എന്നാല്‍ അതില്‍ നിന്നു വരുന്ന ചിലരുടെ വാക്കുകള്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള സ്‌നേഹബന്ധം അകറ്റുന്നു. ആ ഭാഷ അതിര്‍ വരമ്പുകള്‍ കടന്നു ചെളിപുരണ്ട ഭാഷയായി മാറുന്നു. സാഹിത്യത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നവര്‍ക്ക് അത് അസാധരണ അനുഭവമാണ്.
വസ്തുനിഷ്ടമായി പഠിച്ചാല്‍ ഓരോ ഭാഷയ്ക്കും അവരുടേതായ അര്‍ഥബോധതലങ്ങളുണ്ട്. അത് മനസിലാക്കുന്ന അര്‍ഥബോധക്ഷമതയുള്ളവരില്‍ കാണുന്ന ആന്തരികമായ ആശയബോധമാണ് സത്യം, ജ്ഞാനം, ആസ്വാദനം മുതലായവ. എന്നാല്‍ ഇവിടെ മറ്റൊന്നുകൂടിയുണ്ട്. ആശയബോധമന്ത്രതന്ത്രങ്ങളായ ആനന്ദം, ആസൂയ, നിരര്‍ത്ഥക ജല്പനങ്ങള്‍ ഇതൊക്കെ പുതിയ അര്‍ത്ഥതലങ്ങളെ കണ്ടെത്തുന്നു. മധുരമായ ശബ്ദം, സുന്ദരമായ സാഹിത്യരചന, സുന്ദരിയായ പെണ്ണ്. എന്തുകൊണ്ടാണ് നാം ഉപയോഗിക്കുന്ന വാക്കുകളില്‍ ആ മധുരം കടന്നു വരാത്തത്? ഈ പ്രപഞ്ചത്തില്‍ അതല്ലേ നിറഞ്ഞു തൂളുമ്പേണ്ടത്? സാഹിത്യ രചനകള്‍ക്ക് ദിശാബോധവും ആശയങ്ങളും നല്‍കുന്നവരാണ് വിമര്‍ശകര്‍, ആശയങ്ങള്‍ മറ്റുള്ളവര്‍ക് അഴകും ആരോഗ്യവും നല്‍കുമ്പോള്‍ എഴുത്തുകാരനെപ്പോലെ വിമര്‍ശകനും ഒരു പ്രതിഭയായി മാറുന്നു. സൈബര്‍ യുഗത്തില്‍ ആശയങ്ങളെ വികാരപരമായി നേരിടുന്നു. ഓരോ വിഷയവും വിവാദത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. അല്പബുദ്ധികളില്‍ നിന്നും അധമവാക്കുകള്‍ പുറപ്പെടുന്നു. അതിനെ ആവിഷ്‌കാര സ്വതന്ത്യമായി വികലമനസുള്ളവര്‍ വിലയിരുത്തുന്നു. ഇതു സൂചിപ്പിക്കുന്നത് ആധുനിക ലോകത്തു മനസിനെ അടിമകളാക്കുന്നു എന്നതാണ്.
വലിയ റഫറന്‍സ് ഗ്രന്ഥങ്ങള്‍ എഴുതുമ്പോള്‍ ടീം വര്‍ക്കിന്റെ ആവശ്യകത രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ വിഖ്യാതനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ ഈയിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. പക്ഷേ, ഈ ടീമിന്റെ വിശ്വാസ്യത പരമപ്രധാനമാണ്. റഫര്‍ ചെയ്യുന്നത് മറ്റു ഗ്രന്ഥങ്ങളാകാം., ലേഖനങ്ങളാകാം, രേഖകളാകാം. അതില്‍ ഏതൊക്കെ വിശ്വസനീയമായതെന്നും ഏതൊക്കെ പൊതു സ്വത്താണെന്നും മനസ്സിലാക്കാനുള്ള വിവേചന ബുദ്ധി ഈ സഹായികള്‍ക്കുണ്ടാകണം. ഇല്ലെങ്കില്‍ ഗ്രന്ഥകാരന്‍ പെട്ടുപോകും. എഴുത്തിന് ആധികാരികത വരുത്താനാണ് കൂടുതല്‍ റഫറന്‍സ് നടക്കുന്നത്. അതുതന്നെ പാളിയാലോ? എനിക്കും പറ്റിയിട്ടുണ്ട് പാളിച്ച. സഹായസംഘത്തിന്റെ അറിവില്ലായ്മയോ അവിവേകമോ മനപ്പൂര്‍വ്വമായി ചെയ്തതുതന്നെയോ ആകാം. പ്രതികൂട്ടിലാക്കുന്നത് ഗ്രന്ഥകാരന്‍ തന്നെ. സോഷ്യല്‍ മീഡിയ എഴുത്തുകാരെ ആധികാരിക എഴുത്തുകാരുടെ കൂട്ടത്തില്‍ അറിയാതെ ഞാനും കണ്ടുപോയി തെറ്റി ഇനിയില്ല. രണ്ടും തമ്മില്‍ അജഗജാന്തരമുണ്ടെന്നു തിരിച്ചറിയുന്നു. വോട്ടിങ് യന്ത്രം വേണ്ട, ബാലറ്റ് മതിയെന്നു നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. അച്ചടി മഷി മായാതിരിക്കട്ടെ.
ശബരിമലയിൽ പ്രായഭേമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി വിധി. വിധി അംഗീകരിക്കുമെന്ന് തന്ത്രി കുടുംബം അറിയിച്ചു. സുപ്രീംകോടതിയിലെ ഭരണഘടനാ ബെഞ്ചിലെ അഞ്ച് ജഡ്‌ജിമാരിൽ നാലുപേരും സ്ത്രീകളുടെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചപ്പോൾ ഏക വനിതാ ജഡ്ജിയായ ഇന്ദുമൽഹോത്രമാത്രമാണ് സ്ത്രീ പ്രവേശനത്തെ എതിർത്ത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് എട്ടു ദിവസത്തെ വാദം പൂർത്തിയാക്കിയശേഷം വിധി പറയുന്നത്. ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങൾ.
സ്ത്രീകളോടുളള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യമെന്നും സ്ത്രീകളെ ദൈവമായി കണക്കാക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് കോടതി പറഞ്ഞു. ശാരീരികാവസ്ഥയുടെ പേരിൽ വിവേചനം പാടില്ലെന്നും കോടതിയുടെ നിരീക്ഷണ മുണ്ടായി. വിശ്വാസ്യതയിൽ തുല്യതയാണെന്ന് വേണ്ടതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
വിധി നിരാശാജനകമാണെന്ന് തന്ത്രി കണ്ഠരര് രാജീവരും പന്തളം രാജകുടുംബാഗം ശശിവർമ്മയും അഭിപ്രായപ്പെട്ടു. സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും ബഹുമാനിക്കുന്നുവെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഏറ്റവും സുപ്രധാനമായ വിധിയാണിതെന്ന് മുൻ ദേവസ്വം മന്ത്രി ജി. സുധാകരൻ അഭിപ്രായപ്പെട്ടു.
ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന 1965 ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശന ചട്ടത്തിലെ 3 ബി വകുപ്പ് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ വകുപ്പ് അനുസരിച്ചാണ് കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളിലും ആർത്തവ സമയത്ത് സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് റദ്ദാക്കിയാൽ ശബരിമലയെ മാത്രമല്ല മുഴുവൻ ക്ഷേത്രങ്ങളെയും അത് ബാധകമാകാം.
കേസിന്റെ വിചാരണയിൽ ചൂടേറിയ വാദപ്രതിഭാഗങ്ങളാണ് സുപ്രീം കോടതിയിൽ നടന്നത്. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരായ യങ് ലോയേഴ്സ് അസോസിയേഷന്‍ സുപ്രീം കോടതിയിൽ ഉന്നയിച്ച പ്രധാന വാദം.
ശബരിമല മറ്റേതൊരു ക്ഷേത്രവും പോലെതന്നെയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ വാദിച്ചത്. ഹിന്ദുവിശ്വാസം പിന്തുടരുന്ന ശബരിമലയില്‍ വിവേചനമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാന്‍ അവസരമുണ്ടാകണമെന്നും ശബരിമല പ്രത്യേക വിഭാഗത്തില്‍പ്പെട്ട ക്ഷേത്രമല്ലെന്നും സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി.
അതേസമയം, സംസ്ഥാന സർക്കാരിന്റെ നിലപാടിനെ പിന്തുണച്ച ദേവസ്വം ബോർഡ് കോടതിയിൽ ഇതിനെ എതിർത്തു. ശബരിമലയിലെ എല്ലാ പ്രായത്തിലുമുളള സ്ത്രീകളുടെ പ്രവേശനം ക്ഷേത്ര ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ലംഘനമാണ്. 41 ദിവസത്തെ വ്രതശുദ്ധി പാലിക്കാൻ ശാരീരികമായി സ്ത്രീകൾക്ക് ആകില്ലെന്നും സ്ത്രീകൾക്ക് പോകാവുന്ന മറ്റ് നിരവധി അയ്യപ്പ ക്ഷേത്രങ്ങൾ കേരളത്തിലുണ്ടെന്നും ദേവസ്വം ബോർഡ് വാദിച്ചു.
ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണെന്നും ഇത് ഹിന്ദു വിശ്വാസത്തിലെ അഭിഭാജ്യ ഘടകമാണെന്നുമായിരുന്നു ദേവസ്വം തന്ത്രിയുടെ വാദം. വർഷങ്ങളായി തുടരുന്ന ആചാരത്തിൽ കോടതി ഇടപെടരുതെന്നായിരുന്നു പന്തളം രാജകുടുംബത്തിന്റെ വാദം. 60 വർഷമായി തുടരുന്ന ആചാരങ്ങൾ വേണ്ടെന്നുവയ്ക്കാൻ സാധിക്കില്ലെന്നായിരുന്നു എൻഎസ്എസ് വാദിച്ചത്.
ക്ഷേത്രത്തിൽ സ്ത്രീകളെ വിലക്കുന്നതു ഭരണഘടനാ വിരുദ്ധമെന്നായിരുന്നു വാദത്തിനിടെ സുപ്രീം കോടതി പറഞ്ഞത്. ക്ഷേത്രത്തിൽ എല്ലാവർക്കും പോകാം. ശബരിമലയിൽ എന്തുകൊണ്ടാണ് യുവതികൾക്ക് പ്രവേശനം നിഷേധിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.
വിധിയിലേക്കുള്ള നിർണായക നിമിഷങ്ങൾ ഒറ്റനോട്ടത്തിൽ ഇങ്ങനെ:
8.45 am: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ 10.30 ന് സുപ്രീം കോടതി വിധി പറയും
8.55 am: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് എട്ടു ദിവസത്തെ വാദം പൂർത്തിയാക്കിയശേഷം വിധി പറയുന്നത്
9.05 am: ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ നാലു വിധികളാണ് ഉണ്ടാവുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കറും ചേർന്ന് ഒരു വിധിയും ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാൻ ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ പ്രത്യേക വിധികളുമാകും ഉണ്ടാവുക.
9.15 am: ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.
9.30 am: ഹിന്ദുവിശ്വാസം പിന്തുടരുന്ന ശബരിമലയില്‍ വിവേചനമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാന്‍ അവസരമുണ്ടാകണമെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചത്
9.45 am: കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് ദേവസ്വം ബോർഡ്. ആചാര അനുഷ്ഠാനങ്ങൾ പാലിക്കപ്പെടണമെന്നും ഇക്കാര്യത്തിൽ ദേവഹിതം കാര്യമില്ലെന്നും ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ
10.18 am: ശബരിമലയിലെ സ്ത്രീ പ്രവേശന കേസിലെ സുപ്രീം കോടതിയുടെ ചരിത്ര വിധി അൽപസമയത്തിനകം
10.45 am: ശഭരിമല കേസിൽ വിധി പ്രസ്താവം തുടങ്ങി
1050Am: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി. നാല് ജഡ്ജിമാർക്ക് ഏകാഭിപ്രായം ഏക വനിതാ ജഡ്ജി ഇന്ദുമൽഹോത്രയ്ക്ക് ഭിന്നാഭിപ്രായം
10.55 Am: മതത്തിന്റെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കരുതെന്ന് കോടതി
11.00AM: വിധി നിരാശജനകമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരും പന്തളം രാജകുടുംബാംഗം ശശിവർമ്മയും അഭിപ്രായപ്പെട്ടു. സുപ്രീം കോടതി വിധി ബഹുമാനിക്കുന്നുവെന്നും അംഗീകരിക്കുന്നുവെന്നും ഇരുവരും പറഞ്ഞു.
11.05AM: കോടതി വിധി നടപ്പാക്കുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് എ. പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
11.06AM: വിധി സ്ത്രീകളുടെ വിജയമെന്ന് തൃപ്തി ദേശായി അഭിപ്രായപ്പെട്ടു.
11.09 AM: വിധി എങ്ങനെ നടപ്പിലാക്കണമെന്ന് ദേവസ്വംബോർഡ് തീരുമാനിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. വിധിയെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറയുന്നു.
11.11AM: രണ്ടാം തരം സമീപനം സ്ത്രീകളുടെ വ്യക്തിത്വത്തെ താഴ്ത്തിക്കെട്ടു ന്നതാണ്. സ്ത്രീ പുരുഷനെക്കാൾ താഴെയല്ല. മതങ്ങളുടെ ആണധികാര പ്രവണത വിശ്വാസത്തിന് മേലെ പോകുന്നത് അനുവദിക്കാനാവില്ല. ജൈവീകമായതോ ശാരീരികമായതോ ആയ കാരണങ്ങൾ വിശ്വാസത്തിനുളള സ്വാതന്ത്ര്യത്തിന് വേണ്ടി അംഗീകരിക്കാൻ സാധിക്കില്ല. മതം അടിസ്ഥാനപരമായി ജീവിതരീതിയാണ്. ചില ആചാരങ്ങൾ യോജിക്കാൻ സാധിക്കാത്തതാണ് എന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിന്യായത്തിൽ പറഞ്ഞു
വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉപന്യാസങ്ങളും പ്രബന്ധങ്ങളും തയ്യാറാക്കാനുള്ള ജോലി ഓണ്‍ലൈനില്‍ ചെയ്യുന്ന എസ്സേ റൈറ്റിംഗ് സൈറ്റുകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം. എസ്സേ മില്ലുകള്‍ എന്ന് അറിയപ്പെടുന്ന ഇവ നിരോധിക്കണമെന്ന് 40 യൂണിവേഴ്‌സിറ്റികളിലെ വൈസ് ചാന്‍സലര്‍മാരാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിഗ്രി കോഴ്‌സുകളുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുകയാണ് ഇത്തരം സൈറ്റുകള്‍ ചെയ്യുന്നതെന്നും വൈസ് ചാന്‍സലര്‍മാര്‍ എഡ്യുക്കേഷന്‍ സെക്രട്ടറിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഏഴില്‍ ഒന്നു വീതം വിദ്യാര്‍ത്ഥികളെങ്കിലും എസ്സേ മില്ലുകളുടെ സേവനം ഉപയോഗിച്ചിട്ടുണ്ടെന്ന് അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു.
ഇത്തരം സര്‍വീസുകള്‍ ഓണ്‍ലൈനില്‍ നല്‍കുന്നത് നിയമവിരുദ്ധമല്ല. പക്ഷേ ഇവയില്‍ നിന്ന് തയ്യാറാക്കുന്ന പ്രബന്ധങ്ങള്‍ പിടിക്കപ്പെട്ടാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയോഗ്യരാക്കപ്പെടുന്നതുള്‍പ്പെടെയുള്ള ശിക്ഷകള്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് നല്‍കാന്‍ കഴിയും. അതുകൊണ്ടു തന്നെ എസ്സേ മില്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനികളെയാണ് ഏറ്റവും പ്രാഥമികമായി നിരോധിക്കേണ്ടതെന്നാണ് വൈസ് ചാന്‍സലര്‍മാര്‍ ആവശ്യപ്പെടുന്നത്. കുട്ടികളേക്കാള്‍ ഈ കമ്പനികളെയാണ് നിയമം ലക്ഷ്യമിടേണ്ടതെന്നും അവര്‍ പറയുന്നു. കമ്പനികളെ പൂര്‍ണ്ണമായും നിരോധിക്കുക എന്നതു മാത്രമാണ് ഇതിനുള്ള ഏക പോംവഴിയെന്ന് യൂണിവേഴ്‌സിറ്റീസ് മിനിസ്റ്റര്‍ സാം ഗ്യിമാ പറയുന്നു.
ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണ്. ഇത്തരം സൈറ്റുകള്‍ ഉപയോഗിച്ചാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കണം. ജീവിതം തന്നെ മാറ്റിയേക്കാവുന്ന വിധത്തിലുള്ള ശിക്ഷകളായിരിക്കും ചിലപ്പോള്‍ നേരിടേണ്ടി വരികയെന്നും വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളുകള്‍ക്ക് ലഭിക്കുന്ന ഫണ്ടിംഗ് വിഷയത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങി ഹെഡ്ടീച്ചര്‍മാര്‍. ഇന്ന് ഹെഡ്ടീച്ചര്‍മാര്‍ ഡൗണിംഗ് സ്ട്രീറ്റലേക്ക് മാര്‍ച്ച് നടത്തും. അറബ് വസന്തത്തിനു സമാനമായ വന്‍ പ്രക്ഷോഭത്തിനാണ് അരങ്ങൊരുങ്ങുന്നതെന്നാണ് സൂചന. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിന് നിവേദനം നല്‍കുകയാണ് ലക്ഷ്യം. മുമ്പ് ലഭിച്ചതിനേക്കാള്‍ ഫണ്ടുകള്‍ സ്‌കൂളുകള്‍ക്ക് ലഭിക്കുന്നുണ്ടെന്നും കൂടുതല്‍ അധ്യാപകര്‍ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അവകാശപ്പെടുന്നതിലൂടെ തങ്ങളെ വിഡ്ഢികളാക്കരുതെന്ന് പ്രധാനാധ്യാപകര്‍ ചാന്‍സലറിന് നല്‍കുന്ന കത്തില്‍ പറയുന്നു. സാഹചര്യങ്ങള്‍ വളരെ വ്യത്യസ്തവും മോശവുമാണ്. സ്‌കൂള്‍ ബജറ്റുകളില്‍ വന്‍ വെട്ടിക്കുറയ്ക്കലുകളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഇതുമൂലം വന്‍ പ്രത്യാഘാതങ്ങളായിരിക്കും വിദ്യാഭ്യാസ മേഖല നേരിടുകയെന്നും അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നു.
ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. പാഠ്യവിഷയങ്ങളും പഠനേതര പ്രവര്‍ത്തനങ്ങളും കുറച്ചുകൊണ്ടു വരുന്നു. സപ്പോര്‍ട്ട് സ്റ്റാഫുകളെ പിരിച്ചു വിടുന്നു, ദുര്‍ബല വിഭാഗക്കാരായ വിദ്യാര്‍ത്ഥികളെ ലക്ഷ്യംവെച്ച് രൂപീകരിച്ചിരിക്കുന്ന പ്യൂപ്പിള്‍ പ്രീമിയം ഫണ്ടുകള്‍ സ്‌കൂള്‍ ബജറ്റിലേക്ക് വകമാറ്റേണ്ടി വരുന്നു തുടങ്ങിയ പ്രതിസന്ധികളാണ് സ്‌കൂളുകള്‍ നേരിടുന്നത്. ഇതിനൊക്കെ പുറമേയാണ് അധ്യാപകരുടെ നിയമിക്കാനും അവരെ നിലനിര്‍ത്താനുമുള്ള ബുദ്ധിമുട്ടുകളെന്ന് ഹെഡ്ടീച്ചര്‍മാര്‍ പറയുന്നു. അടിയന്തരമായി പരിഹാര നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി തങ്ങളോട് കള്ളം പറയുന്നത് വിവരങ്ങള്‍ പൂര്‍ണ്ണമായി നല്‍കാതിരിക്കുന്നതും ഒഴിവാക്കണമെന്നും ഹാമണ്ടിന് നല്‍കുന്ന കത്തില്‍ പ്രധാനാധ്യാപകര്‍ അഭ്യര്‍ത്ഥിക്കുന്നു.
തങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസിലാക്കിക്കുന്നതിനായാണ് ഇംഗ്ലണ്ടിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നും പ്രധാനാധ്യാപകര്‍ ഡൗണിംഗ് സ്ട്രീറ്റിലേക്ക് എത്തുന്നതെന്നും ഈ കത്ത് നേരിട്ട് കൈമാറുന്നതെന്നും അവര്‍ ചാന്‍സലറെ അറിയിക്കും. വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങിനെന്ന പോലെ ഔദ്യോഗിക വേഷത്തില്‍ വേണം മാര്‍ച്ചില്‍ പങ്കെടുക്കാനെന്നാണ് പ്രക്ഷോഭത്തിനെത്തുന്നവര്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫണ്ടുകള്‍ ഇല്ലാതാകുന്നതു സംബന്ധിച്ച് വര്‍ഷങ്ങളായി പറഞ്ഞു വരുന്ന പരാതികള്‍ ബധിരകര്‍ണ്ണങ്ങലില്‍ പതിച്ചതിനാല്‍ അവസാന ശ്രമമെന്ന നിലയിലാണ് ഈ പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് സംഘാടകനായ ജൂള്‍സ് വൈറ്റ് പറഞ്ഞു. പ്രക്ഷോഭം പ്രവചനാതീതമായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഗുണനിലവാരം കുറഞ്ഞ ഗ്ലൗസുകള്‍ ഉപയോഗിച്ചതിലൂടെ നഴ്‌സിന് മങ്കിപോക്‌സ് പകര്‍ന്നതായി സംശയം. എന്‍എച്ച്എസ് ആശുപത്രികളില്‍ ജീവനക്കാര്‍ക്ക് വിതരണം ചെയ്യുന്ന ഗ്ലൗസുകളുടെ ഗുണനിലവാരം സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ് ഈ സംഭവം. ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലിലെ നഴ്‌സായ 40 കാരിക്ക് രോഗിയുടെ ബെഡ്ഡിംഗ് മാറ്റുന്നതിനിടെ വൈറസ് ബാധയുണ്ടായി എന്നാണ് കരുതുന്നത്. ഇവര്‍ ധരിച്ചിരുന്ന വളരെ ചെറിയ ഗ്ലൗസിന് രോഗാണുക്കളില്‍ നിന്ന് സംരക്ഷണം നല്‍കാനുള്ള കഴിവുണ്ടായിരുന്നോ എന്ന സംശയമാണ് ഉയരുന്നത്. 50 വയസുള്ള ഇവരുടെ ഭര്‍ത്താവും രോഗബാധിതനായെന്നാണ് റിപ്പോര്‍ട്ട്. ലങ്കാഷയറിലെ ഫ്‌ളീറ്റ് വുഡ് സ്വദേശിനിയായ ഈ നഴ്‌സ മങ്കിപോക്‌സ് ബാധ സ്ഥിരീകരിക്കപ്പെടുന്ന യുകെയിലെ മൂന്നാമത്തെ ആളാണ്.
യുകെയില്‍ രോഗം മറ്റൊരാളിലേക്ക് പടര്‍ന്നതും ആദ്യമായാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാരകമായ മങ്കിപോക്‌സ് വൈറസില്‍ നിന്ന് ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് എന്‍എച്ച്എസ് നേതൃത്വം പറയുന്നത്. എന്നാല്‍ ഇത് അസംബന്ധമാണെന്ന് രോഗബാധിതയായ നഴ്‌സ് സഹപ്രവര്‍ത്തകരോട് പറഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്. ബെഡ്ഷീറ്റ് മാറുമ്പോള്‍ ഉപയോഗിച്ചിരുന്ന ഗ്ലൗസ് വളരെ ചെറുതായിരുന്നുവെന്നും അതിന് കൈപ്പത്തി പൂര്‍ണ്ണമായും മൂടാന്‍ പോലും വലിപ്പമില്ലായിരുന്നതിനാല്‍ തന്റെ ജോലിക്കിടെ തന്റെ ത്വക്കിലേക്ക് വൈറസ് പ്രവേശിച്ചിരിക്കാനാണ് സാധ്യതയെന്നും അവര്‍ തന്റെ സുഹൃത്തിനോടു പറഞ്ഞെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബയോഹസാര്‍ഡ് വേഷങ്ങള്‍ അണിഞ്ഞ ആശുപത്രി ജീവനക്കാരാണ് ഇവരെ പരിചരിക്കുന്നത്. ചൊവ്വാഴ്ചയാണ് മങ്കിപോക്‌സ് ലക്ഷണങ്ങളോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂകാസില്‍ വിക്ടോറിയ ഇന്‍ഫേമറിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരെ ബുധനാഴ്ച രാത്രി സ്‌പെഷ്യലിസ്റ്റ് യൂണിറ്റിലെ ഐസോലേഷനിലാണ് കിടത്തിയത്. യുകെയില്‍ സ്ഥിരീകരിക്കപ്പെട്ട രണ്ട് മങ്ക്‌പോക്‌സ് രോഗികളെയും ഇവിടെയാണ് ചികിത്സിച്ചത്. നൈജീരിയയില്‍ നിന്നാണ് ഇവര്‍ക്ക് രണ്ടുപേര്‍ക്കും രോഗം ബാധിച്ചത്.
ബ്രിട്ടനിലെ പ്രോപ്പര്‍ട്ടി വില ഏറ്റവും കുറവുള്ള പ്രദേശം ബ്രാഡ്‌ഫോര്‍ഡ് ആണെന്ന് റിപ്പോര്‍ട്ട്. 113,000 പൗണ്ടാണ് ഇവിടെ വീടുകളുടെ ശരാശരി വില. 530,000 പേരാണ് ഈ സിറ്റിയിലെ താമസക്കാര്‍. അതുകൊണ്ടു തന്നെ ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ പ്രദേശമായി ബ്രാഡ്‌ഫോര്‍ഡ് വിശേഷിപ്പിക്കപ്പെടുന്നു. ലാന്‍ഡ് രജിസ്ട്രി, സൂപോള എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. എസ്റ്റേറ്റ് ഏജന്റായ മാനിംഗ് സ്റ്റെയിന്റണ്‍ ആണ് പഠനം നടത്തിയത്. ഏറ്റവും കുറഞ്ഞ വിലയുള്ള പ്രദേശങ്ങള്‍ തെരയുന്ന ഫസ്റ്റ് ടൈം ബയേഴ്‌സിന് വേണ്ടി 10 പ്രദേശങ്ങളാണ് ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
പട്ടികയില്‍ ലിവര്‍പൂളാണ് രണ്ടാം സ്ഥാനത്ത്. ബ്രാഡ്‌ഫോര്‍ഡിനേക്കാള്‍ 30,000 പൗണ്ട് കൂടുതലാണ് ഇവിടെ വീടുകളുടെ വില. മൂന്നാം സ്ഥാനത്ത് ഗ്ലാസ്‌ഗോയാണ് എത്തിയിരിക്കുന്നത്. പട്ടികയില്‍ ഇടം നേടിയിരിക്കുന്ന ഏക സ്‌കോട്ടിഷ് പട്ടണവും ഗ്ലാസ്‌ഗോ തന്നെയാണ്. ലണ്ടനാണ് ഫസ്റ്റ് ടൈം ബയേഴ്‌സിന് അടുക്കാന്‍ കഴിയാത്ത പ്രദേശം. തലസ്ഥാന നഗരത്തിലെ ശരാശരി പ്രോപ്പര്‍ട്ടി വില 5 ലക്ഷം കവിയും. 398,000 പൗണ്ടുമായി കേംബ്രിഡ്ജ് രണ്ടാം സ്ഥാനത്തും മൂന്നര ലക്ഷം പൗണ്ടുമായി ബ്രൈറ്റണ്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
യുകെയിലെ ഫസ്റ്റ് ടൈം പ്രോപ്പര്‍ട്ടി ബയേഴ്‌സ് നേരിടുന്ന വലിയ വില വ്യത്യാസമാണ് ഈ പഠനത്തില്‍ വ്യക്തമായിരിക്കുന്നതെന്ന് മാനിംഗ് സ്റ്റെയിന്‍ടണ്‍ മാനേജിംഗ് ഡയറക്ടര്‍ മാര്‍ക്ക് മാനിംഗ് പറഞ്ഞു. ബ്രാഡ്‌ഫോര്‍ഡിലുള്ളവരേക്കാള്‍ അഞ്ചിരട്ടി അധികം പണം ലണ്ടനില്‍ ഒരു പ്രോപ്പര്‍ട്ടിക്കായി മുടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതുതന്നെയാണ് ഫസ്റ്റ് ടൈം ബയേഴ്‌സ് ലണ്ടനെ ഒഴിവാക്കാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
അപൂര്‍വ ജനിതകരോഗത്തിന് അടിമയായ മകളുടെ ഇടതുകാല്‍ മുറിച്ചു മാറ്റണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനു മുന്നില്‍ തളര്‍ന്നെങ്കിലും ഒടുവില്‍ അമ്മ ആ തീരുമാനമെടുത്തു. മൂന്നു വയസുകാരിക്ക് സാധാരണ ജീവിതം നയിക്കണമെങ്കില്‍ അതു ചെയ്‌തേ മതിയാകൂ എന്ന അവസ്ഥയില്‍ കാല്‍ നീക്കം ചെയ്യാനുള്ള തീരുമാനത്തില്‍ അവര്‍ എത്തുകയായിരുന്നു. സ്റ്റാഫോര്‍ഡ്ഷയര്‍ സ്വദേശിയായ മാര്‍നീ അലന്‍ ടോമില്‍സണ്‍ എന്ന മൂന്നു വയസുകാരി ന്യൂറോഫൈബ്രോമാറ്റോസിസ് ടൈപ്പ് 1 എന്ന രോഗത്തിന് അടിമയാണ്. ഇതു കൂടാതെ സ്യൂഡാര്‍ത്രോസിസ് എന്ന രോഗവും കുട്ടിയുടെ ഇടതു കാലിനുണ്ടായിരുന്നു. എല്ലുകള്‍ വളരെ വേഗത്തില്‍ ഒടിയുന്ന ഈ രോഗത്തിന് കൃത്യമായ ചികിത്സയില്ല. അതു മൂലം നിരവധി ശസ്ത്രക്രിയകള്‍ക്ക് കുട്ടി വിധേയയായിരുന്നു.
ഇതോടെയാണ് സാധാരണ കുട്ടികളുടേതു പോലെയുള്ള ജീവിതം നയിക്കണമെങ്കില്‍ ഇടതുകാല്‍ നീക്കം ചെയ്യണമെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നതെന്ന് അമ്മയായ സമീറ ടോമില്‍സണ്‍ പറയുന്നു. 22 മാസം പ്രായമുള്ളപ്പോള്‍ മാര്‍നീയുടെ കാലില്‍ ഒരു എക്‌സ്‌റ്റെന്‍ഡബിള്‍ റോഡ് ശസ്ത്രക്രിയയിലൂടെ സ്ഥാപിച്ചിരുന്നു. ഇത് ഫലപ്രദമാകാതെ വന്നതോടെ വീണ്ടും പല തവണ കുട്ടിയെ ശസ്ത്രക്രിയകള്‍ക്ക് വിധേയയാക്കി. കാലില്‍ സ്ഥാപിച്ച റോഡ് കുട്ടിയുടെ ചലനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അടുത്തിടെ നഴ്‌സറിയില്‍ പോകാന്‍ തുടങ്ങിയ കുട്ടിക്ക് പക്ഷേ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോലും സാധിച്ചിരുന്നില്ല.
റോഡ് എല്ലിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിനായി നടത്തുന്ന ശസ്ത്രക്രിയകള്‍ക്ക് 20 ശതമാനം വിജയസാധ്യത മാത്രമേ ഉള്ളുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെയാണ് മാര്‍നീയുടെ മാതാപിതാക്കള്‍ അവളുടെ ഇടതു കാല്‍ നീക്കം ചെയ്യാനുള്ള ഹൃദയഭേദകമായ തീരുമാനം എടുത്തത്. ലണ്ടനിലെ റോയല്‍ നാഷണല്‍ ഓര്‍ത്തോപീഡിക് ഹോസ്പിറ്റലില്‍ അടുത്ത 11-ാം തിയതിയാണ് ശസ്ത്രക്രിയ. പിന്നീട് മാര്‍നീക്ക് കൃത്രിമക്കാല്‍ നല്‍കും.