വിമർശനങ്ങളും പ്രശംസകളും ഒരുപോലെ ഏറ്റുവാങ്ങി ബ്രിട്ടനിലെ അമ്മമാർ. രണ്ടു വയസിൽ താഴെ മാത്രം പ്രായമുള്ള കുട്ടികളുടെ അമ്മമാർ പോലും ജോലികളിൽ പെട്ടെന്ന് തിരികെയെത്തുന്നു. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് കുട്ടികൾ ഉണ്ടായതിനു ശേഷവും ജോലിയിൽ തുടരാൻ പ്രേരിപ്പിക്കുന്നതിനു ബ്രിട്ടനിലെ പ്രാധാന പാർട്ടികളുടെ മന്ത്രിമാർ വർഷങ്ങളായി ശ്രമിച്ചുവരികയായിരുന്നു. ഇതിനു വൻ പിന്തുണയാണ് അമ്മമാരുടെ ഭാഗത്തുനിന്നും ലഭിച്ചിരിക്കുന്നത്

ഇതിനെതിരെ ഒരുവശത്തുനിന്നും വിമർശനങ്ങ ളും ഉയർന്നുവന്നിട്ടുണ്ട്. വിവിധ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചി രിക്കുന്ന അമ്മമാരുടെ കുട്ടികൾ ചൈൽഡ്കെയർ പോലുള്ള സ്ഥാപനങ്ങളിൽ അധികനേരം ചിലവിടുന്നതു കുഞ്ഞുങ്ങളുടെ മാനസിക, വൈകാരിക, വൈഞാനിക തലങ്ങളെ മോശമായി ബാധിക്കാൻ കാരണമാകും എന്നാണ് വിമർശകർ പ്രസ്താവിക്കുന്നത്. എന്നാൽ തൊഴിൽ -പെൻഷൻ സെക്രട്ടറിയായിരിക്കുന്ന അബർ റൂഡ് ഇത്തരം വിമർശനങ്ങളെ അപ്പാടെ നിരാകരിക്കുകയാണ് ചെയ്തത്. “സ്ത്രീകളെ വൻ തോതിൽ തൊഴിൽ രംഗത്തു കൊണ്ടുവന്നാൽ മാത്രമേ അവർക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടാനാവുകയുള്ളൂ “എന്ന് അദ്ദേഹം പ്രസ്താവിച്ചു. കണക്കുകൾ പ്രകാരം പുരുഷന്മാരെകാൾ ജോലിയിൽ ഏർപെട്ടിരിക്കുന്ന സ്ത്രീകൾക്കാണു ഇപ്പോൾ വർധനവ്. ബ്രിട്ടനിലെ തൊഴിലവസരങൾ ഈ റെക്കോർഡ് നേടുന്നതിനു സഹായകമായി.

എല്ലാ സ്ത്രീകളെയും ജോലിയിൽ കൊണ്ടുവരാനുള്ള സർക്കാരിന്റെ നീക്കത്തിന് സഹായകരമായി കുട്ടികളുടെ സംരക്ഷണത്തിനായി ഫ്ലെക്സിബിൾ തൊഴിൽ നിയമങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. അമ്മമാർക്ക് കുട്ടികളും, ഭർത്താവുമായി അവധി പങ്കു വെക്കാൻ തക്ക സ്കീമുകളും, ആനുകൂല്യങ്ങളും ആണ് നിലവിൽ വന്നിരിക്കുന്നത് . ബ്രിട്ടൻന്റെ ഈ പുരോഗതി തികച്ചും അസൂയാർഹമായ നേട്ടമായിട്ടാണ് സാമൂഹ്യ നിരീക്ഷകർ കരുതുന്നത്.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നിലകൊള്ളുന്ന സംഘടനയായ എൻ എസ് പി സി സിയുടെ റിപ്പോർട്ടുകൾ പ്രകാരം, വംശീയധിക്ഷേപം നേരിടുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നു. 2015 മുതൽ 2018 വരെയുള്ള കാലത്തിനിടയിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നേരെയുള്ള ഈ ക്രൂരത ഏതാണ്ട് 22 ശതമാനത്തിൽ അധികം വർധിച്ചിരിക്കുന്നു. വംശീയാധിക്ഷേപം മൂലം സൗന്ദര്യ വസ്തുക്കൾ ഉപയോഗിച്ച് നിറം മാറ്റുന്ന കുട്ടികളുടെ എണ്ണവും ഉയർന്നു വരികയാണ്. പോലീസ് റിപ്പോർട്ടുകൾ പ്രകാരം, 2015 മുതൽ 2018 വരെ മുപ്പതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിവരാവകാശ നിയമത്തിലൂടെ യുകെയിലെ എല്ലാ പോലീസ് ആസ്ഥാനത്തു നിന്നും ലഭിച്ച കണക്കുകൾ പ്രകാരം നടത്തിയ പഠനത്തിലൂടെയാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. വർഷങ്ങൾ കഴിയുംതോറും അതിക്രമങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്നു എന്നത് ഏവരെയും ആശങ്കപ്പെടുത്തുന്നു.

എൻ എസ് പി സി സിയുടെ ചൈൽഡ് ലൈൻ വഴി വിളിച്ച കുട്ടികളെല്ലാം അവരുടെ സങ്കടങ്ങൾ തുറന്നു പറയുകയുണ്ടായി. ദിവസങ്ങൾക്കുമുമ്പ് 11 വയസ്സുള്ള കുട്ടി തന്റെ സ്കൂളിൽ വംശീയ അധിക്ഷേപത്തിന് ഇരയായിരുന്നു . ഈ കുട്ടിയെ ഒരു “അടിമ” എന്നാണ് സഹപാഠികൾ വിളിച്ചിരുന്നത്. 10 വയസ്സുള്ള കുട്ടി ഇപ്രകാരം വെളിപ്പെടുത്തുന്നു ” എന്റെ കൂട്ടുകാർ എന്നോടൊപ്പം നടക്കുവാൻ മടിക്കുന്നു. ഞാൻ യുകെയിൽ ജനിച്ചവൻ ആണെങ്കിലും അവർ എന്നോട് മറ്റൊരു രാജ്യത്തേക്ക് പോകുവാൻ പറയുന്നു. അവരിലൊരാൾ ആകുവാൻ വേണ്ടി ഞാൻ സൗന്ദര്യവസ്തുക്കൾ ഉപയോഗിക്കുന്നു. അത് എനിക്ക് പഠിക്കുവാനും സ്കൂളിൽ പോകുവാനും വേണ്ടിയാണ്.” 16 വയസ്സുള്ള മുസ്ലിം കുട്ടിയെ തീവ്രവാദി എന്നാണ് സഹപാഠികൾ വിളിച്ചിരുന്നത്. ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾ പോലും ഈ അതിക്രമങ്ങൾക്ക് ഇരയാകുന്നു എന്നത് ഭീതിപ്പെടുത്തുന്നതാണ്.

12 മുതൽ 15 വയസ്സു വരെയുള്ള കുട്ടികളാണ് പ്രധാനമായും വംശീയ അധിക്ഷേപത്തിന് ഇരയാകുന്നത്. അതിൽ പെൺകുട്ടികളാണ് ചൈൽഡ് ലൈനുമായി ബന്ധപ്പെട്ടത്. ചൈൽഡ്‌ലൈൻ തലവനായ ജോൺ കാമറൂൺ ഇപ്രകാരം പറയുന്നു. “കുട്ടികൾക്കെതിരെയുള്ള വംശീയ അധിക്ഷേപം സമൂഹത്തെ തന്നെ താറുമാറാക്കുന്നു. ഇത് സമൂഹത്തിന്റെ നിലനിൽപ്പിനെ രൂക്ഷമായി ബാധിക്കും.” 2016ലെ ബ്രക്സിറ്റ് പ്രശ്നത്തിനിടയിലും 2017ലെ ലണ്ടൻ ബ്രിഡ്ജ് അക്രമത്തിനും ഇടയിലാണ് ഏറ്റവും കൂടുതൽ വംശീയാധിക്ഷേപ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഭാവിയുടെ വാഗ്ദാനം ആവേണ്ട കുട്ടികൾ വളരെയധികം മാനസിക സമ്മർദമാണ് നേരിടുന്നത്. ഇത് അവരുടെ പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നു. ഇതുവഴി അവർ തകർച്ചയിലേക്കാണ് നീങ്ങുന്നതെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.
സഭയിൽ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ലാത്ത ലേബർ പാർട്ടിയിലെ ഒരു പ്രഭു സഭാംഗം, ഹാജറിനും യാത്രാചെലവിനും മറ്റുമായി ക്ലെയിം ചെയ്തത് 50,000 പൗണ്ട് !. മുൻ ട്രേഡ് യൂണിയൻ ജനറൽ സെക്രട്ടറിയായ ഡേവിഡ് ബ്രുക്മാൻ സഭയിൽ മൗനം ദീക്ഷിക്കുന്ന മറ്റനേകം പ്രഭുക്കന്മാരുടെയും പ്രതിനിധികളിൽ ഒരാളാണ് . 800 അംഗങ്ങൾ ഉള്ളതിൽ മൂന്നിലൊന്ന് ശതമാനം പോലും പാർലമെന്റ് കാര്യങ്ങളിൽ പങ്കെടുത്തിട്ടില്ല, എന്നാൽ ചെലവ് ആകട്ടെ3.2 മില്യൺ പൗണ്ടാണ്. സഭയിലെ 88 പേർ ഇതുവരെ സംസാരിക്കുകയോ ചർച്ചയിൽ പങ്കെടുക്കുകയോ ഗവൺമെന്റ് പദവികൾ വഹിക്കുകയോ ചെയ്തിട്ടില്ല.

തങ്ങളുടെ കൂട്ടത്തിലെ ചുരുങ്ങിയപക്ഷം സഹപ്രവർത്തകർ കാരണം മുഴുവൻ പേരും ഇപ്പോൾ സംശയത്തിൽ പെട്ടിരിക്കുകയാണ് എന്ന് മുൻ പ്രഭു സഭാ സ്പീക്കർ ആയ ഫ്രാൻസിസ് പറഞ്ഞു. സഭാംഗങ്ങളുടെ എണ്ണം കുറയ്ക്കേണ്ടത് ഉണ്ടെന്നും പ്രഭു സഭയിൽ ഒരു പദവിയും വഹിക്കാത്തവരെയും ഒന്നിലും പങ്കെടുക്കാത്തവരെയും വെച്ചുപൊറുപ്പിക്കില്ല എന്നുമാണ് ലേഡീ ഡിസൂസ പറയുന്നത്. പ്രഭു സഭയിലാകെ 785 അംഗങ്ങളാണ് ഉള്ളത് അതിൽ 244 പേർ കൺസർവേറ്റീവ് പ്രതിനിധികളും 196 ലേബർ പാർട്ടിക്കാരും 97 ലിബറൽ ഡെമോക്രാറ്റ്സും 248 വിമതരും അടങ്ങിയിട്ടുണ്ട്. ഭരണ കേന്ദ്രത്തിൽ പ്രധാന പങ്കുവഹിക്കുന്ന പ്രഭുക്കന്മാരിൽ നൂറിലധികം പേരും ജുഡീഷ്യറിയിലെ മുതിർന്ന അംഗങ്ങളോ ലണ്ടനിലെ ബിഷപ്പുമാരോ അരിസ്റ്റോക്രാറ്റ്സോ ആയിരിക്കെ തന്നെ അംഗങ്ങളുടെ ഇതികർതവ്യ മൂഢത അനേക തവണ വിമർശിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം ലേബർ പാർട്ടിയുടെ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും നാല് പ്രധാന ചുമതലകൾ വഹിക്കുന്ന ഡിയാനെ ഹയ്‌റ്റർ പങ്കെടുത്തതിൽ പകുതി ദിവസവും സംസാരിച്ചിട്ടുണ്ട്. പക്ഷേ ചില അംഗങ്ങൾ ഒരിക്കൽപോലും സഭയിൽ വന്നിട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സഭാംഗങ്ങൾക്ക് പ്രസംഗത്തേക്കാൾ വേറെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് പോൾ പ്രഭു പറഞ്ഞു. ” ഞങ്ങൾ ചിന്തിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യേണ്ടതുണ്ട് “എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 157 ദിവസത്തിൽ ഒരു ദിവസം പോലും സഭയിൽ സംസാരിച്ചില്ലെങ്കിലും വോട്ടെടുപ്പിൽ പങ്കെടുത്ത ആളാണ് ബ്രൂക്മാൻ. അംഗങ്ങളിൽ മൂന്നിലൊന്നു പേരും വല്ലപ്പോഴും വരുന്നവരാണ്. 88 പേർ ഒരിക്കലും സംസാരിച്ചിട്ടില്ല. ദിവസം 305 പൗണ്ടാണ് പ്രഭു സഭാംഗങ്ങൾക്ക് പ്രതിഫലം. ഹാജർ ഉണ്ടെങ്കിലേ അലവൻസ് ഉള്ളൂ എന്നതിനാൽ അവർ സഭയിൽ ഹാജരാകും. പാർലമെന്റ് ലേക്കുള്ള വരവിനും തിരിച്ചും അവർക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ് ആവശ്യപ്പെടാം.
ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലെ ട്യൂഷൻ ഫീസ് കുറയ്ക്കാൻ സർക്കാർ കമ്മീഷൻ ശുപാർശ ചെയ്തു .സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമായിരുന്ന 9,250 പൗണ്ട് ഫീസാണ് 7,500 ആയി കുറയ്ക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. ശുപാർശ നടപ്പിലാക്കേണ്ടതാണെന്ന് പ്രതികരിച്ച പ്രധാനമന്ത്രി തെരേസ മേയ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പുതിയ സർക്കാരാണെന്നും വ്യക്തമാക്കി. യൂണിവേഴ്സിറ്റി പഠനത്തിന് വിദ്യാർഥികൾ വർഷം തോറും നൽകേണ്ടിയിരുന്ന 9,250 പൗണ്ട് ഫീസാണ് പുതിയ ശുപാർശ പ്രകാരം 7,500 ആയി കുറയുന്നത്. മൂന്നു വർഷത്തെ ഡിഗ്രി പഠനം പൂർത്തിയാക്കുമ്പോൾ ഇതിലൂടെ ഒരാൾക്ക് 5250 പൗണ്ട് ലാഭിക്കാനാകും.
ലേബർ സർക്കാരിന്റെ കാലത്ത് കേവലം 3000 രൂപയായിരുന്ന യൂണിവേഴ്സിറ്റി ഫീസ് ഡേവിഡ് കാമറൺ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഒറ്റയടിക്ക് മൂന്നിരട്ടിയായി വർധിപ്പിച്ച് 9,000 പൗണ്ടിലെത്തിച്ചത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നെങ്കിലും ഫീസ് ഘടനയിൽ കുറവു വരുത്താൻ സർക്കാർ തയാറായില്ല. യൂണിവേഴ്സിറ്റി ഫീസ് പഴയപടിയാക്കുമെന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ മുഖ്യതിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. ഇത് ടോറികൾക്ക് ഇടക്കാല തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിക്കും വഴിവച്ചിരുന്നു.
വിദ്യാഭ്യാസ ലോണിന്റെ തിരിച്ചടവിനും സർക്കാർ കമ്മിഷൻ ഇളവുകൾ ശുപാർശ ചെയ്തിട്ടുണ്ട്. നിലവിൽ 30 വർഷം കൊണ്ടു പൂർത്തിയാക്കേണ്ട തിരിച്ചടവ് 40 വർഷമായി ഉയർത്തണമെന്നാണ് നിർദേശം. 2016ൽ നിർത്തലാക്കിയ പാവപ്പെട്ട വിദ്യാർഥികൾക്കുള്ള എജ്യൂക്കേഷണൽ ഗ്രാന്റ് പുനഃസ്ഥാപിക്കണമെന്നും കമ്മിഷൻ നിർദേശിക്കുന്നു. 2021-22 അധ്യയന വർഷം മുതൽ പുതിയ ഫീസ് ഘടന പ്രാബല്യത്തിൽ വരുത്തണമെന്നാണ് കമ്മിഷൻ നിർദേശിക്കുന്നത്. 2023-24 വരെ ഇത് മാറ്റമില്ലാതെ തുടരണമെന്നും അതിനുശേഷം പണപ്പെരുപ്പത്തിന്റെ നിരക്കനിസരിച്ച് മാത്രം ഘടന മാറ്റാമെന്നുമാണ് ശുപാർശ.
സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ സോളിസിറ്ററാണ് ബൈജു വർക്കി തിട്ടാല. യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ലേഖകൻ കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്.
ആരോഗ്യ മേഖലയിൽ ജോലി ചെയുന്ന നേഴ്സുമാരുടെ പെരുമാറ്റത്തിൽ വരുന്ന മാറ്റം അവരുടെ പ്രവത്തനക്ഷമതയെ (fitness to practice) ബാധിച്ചേക്കാം. ഇത്തരത്തിലുണ്ടാകുന്ന കാര്യക്ഷമത കുറവ് (impairment to fitness to practice) employer Nursing And Midwifery Council നെ അറിയിക്കാൻ സാധ്യതയുണ്ട്. ഒരു നേഴ്സിന്റെ പ്രവർത്തനക്ഷമതയിൽ സംശയം ഉണ്ടായാൽ വിശദമായ investigation നടത്തുകയും പ്രവർത്തനക്ഷമത കുറവെന്ന് കണ്ടാൽ വസ്തുതകൾ Nursing And Midwifery Council- നെ അറിയിക്കേണ്ടതും, പൊതു ജന സംരക്ഷണം (Public Safety, Public Protection) ഉറപ്പു വരുത്തേണ്ടതും തൊഴിലുടമയുടെ നിയമപരമായ ബാധ്യതയാണ്.
ഒരു നഴ്‌സിന്റെ fitness to practice ൽ സംശയം ഉണ്ടാകണമെങ്കിൽ ഒന്നിൽ കൂടുതൽ തവണ നഴ്‌സിന്റെ പെരുമാറ്റതിൽ കാര്യമായ മാറ്റം പ്രകടമാകുകയും, ഇതിൽ വ്യക്തമായ investigation നടത്തുകയും പ്രവർത്തനക്ഷമത കൂട്ടാനുള്ള എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കേണ്ടതുമാണ്. അതായത് ട്രെയിനിങ്, സൂപ്പർവിഷൻ, alternate job തുടങ്ങി എല്ലാ മാർഗങ്ങളും സ്വീകരിച്ചതിനു ശേഷം, പ്രവത്തനക്ഷമതയിൽ പുരോഗതി ഉണ്ടയില്ലാ എങ്കിൽ മാത്രമേ Nursing And Midwifery Council അറിയിക്കാവു എന്നാണ് Standing Committee നിർദേശിക്കുന്നത് ( Hansard, House of Commons Standing Committee A, 13 December 2001 (cols 424-427)) മറ്റൊരു വിധത്തിൽ പറഞ്ഞാൽ മേൽ പറഞ്ഞ നിയമം പാസ്സാക്കുമ്പോൾ പാർലമെന്റ് ചർച്ച ചെയ്തു തീരുമാനിച്ചത്, നിസാരമായ കരണങ്ങൾക്കു പ്രവത്തനക്ഷമതയിൽ സംശയം ഉണ്ടെന്നു കാണിച്ചു റെഗുലേറ്റർ (Nursing And Midwifery Council) അറിയിക്കുന്ന രീതി അവലംബിക്കരുത് എന്നാണ്. എങ്കിൽ തന്നെയും ക്രിമിനൽ കുറ്റങ്ങൾ, misconduct മുതലായ സഹചര്യങ്ങൾ ഇതു ബാധകമല്ല.
2011 -ലെ ഒരു ഹൈക്കോടതി വിധി പരാമർശിക്കുന്നത് ഉചിതമായിരിക്കും. തുടർച്ചയായി പ്രവർത്തനക്ഷമതയിൽ സംശയം ഉളവാക്കിയിരുന്ന ഒരു midwife വളരെ രൂക്ഷമായ ഭാഷയിൽ പ്രസവസമയത് സംസാരിക്കുകയും, ധൃതിയിലും പരുഷമായും സ്ത്രീയുടെ പാർട്ണറോടു പെരുമാറുകയും ചെയ്തു. പിന്നീടുണ്ടായ പരാതിയിൽ midwifeൻറെ fitness to practice impairment ആയതായി employer കണ്ടെത്തുകയും midwife-ന്റെ റെഗുലേറ്ററി ബോഡിയെ അറിയിക്കുകയും, ഹിയറിങ്ങിൽ പാനൽ കണ്ടെത്തിയത് midwifeന്റെ fitness to practice impairment – ആയില്ല എന്നാണ്. പാനലിന്റെ കണ്ടെത്തൽ തെറ്റാണെന്നും പൊതു ജന സംരക്ഷണം (Public Safety, Public Protection) ഉറപ്പാക്കാൻ വേണ്ടി റെഗുലേറ്ററി ബോഡി ഹൈക്കോടതി അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി പാനലിൻറെ കണ്ടെത്തൽ തെറ്റാണെന്നും, midwife -ഇന്റെ fitness to practice impaired എന്ന് കണ്ടെത്തി.
ഒരു നഴ്സിന്റെ മാനസിക ആരോഗ്യത്തിൽ വരുന്ന മാറ്റം fitness to practice impairmentന്റെ പ്രധാന ഘടകം ആണ്. മാനസിക ആരോഗ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് Mental Capacity ആക്ടിന്റെ പരിതിയിൽ വരുന്ന ആളുകൾ എന്ന അർത്ഥത്തിൽ അല്ല. ഒരു നഴ്‌സിന്റെ മാനസീക ആരോഗ്യത്തിൽ സംശയം ഉണ്ടാക്കാനുള്ള പ്രധാന കാരണങ്ങൾ: മെഡിക്കൽ സപ്പോർട്ട് സ്വീകരിക്കാതിരിക്കുക (ജിപി യെ കാണാൻ കൂട്ടാക്കാതെയിരിക്കുക, ഒരു പക്ഷെ കാരണം ഓവർ ടൈം ജോലിയാകാം.) ജിപിയെ കണ്ടാൽ തന്നെയും നിർദ്ദേശം പാലിക്കാതിരിക്കുക, മരുന്നുകൾ കൃത്യമായി കഴിക്കാതിരിക്കുക, Occupational health Practitioner റെ കാണാതിരിക്കുക. മേൽ പറഞ്ഞ കാരണങ്ങളാൽ employer ക്കു investigation നടത്താവുന്നതാണ്. Investigation fitness to practice impairment ആയി എന്ന് കണ്ടാൽ Nursing And Midwifery Council നെ അറിയിക്കാൻ നിയമപരമായ ബാധ്യത എംപ്ലോയർക്കുണ്ട്.
ബ്രിട്ടൺ യൂറോപ്യൻ യൂണിയന് 350 മില്യൺ യൂറോ നൽകി എന്ന തെറ്റായ ആരോപണത്തെത്തുടർന്ന് കോടതിയിൽ ഹാജരാകാൻ ബോറിസ് ജോൺസൺനു ഉത്തരവ്. 2016ലെ യു റഫറണ്ടം ക്യാമ്പയിനിൽ നടത്തിയ അവകാശവാദമാണ് ജോൺസണിന് വിനയായിരിക്കുന്നത്. ബ്രക്സിറ്റ് നിന്ന് പിന്തിരിപ്പിക്കാൻ ഉള്ള ഒരു രാഷ്ട്രീയ പ്രേരിതമായ നീക്കമാണിത് എന്നാണ് ജോൺസ് നോട് അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നത്. കേസിനെ ആദ്യപാദം വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോർട്ടിൽ നടക്കും ശേഷം കേസ് ക്രൗൺ കോർട്ടിലേക്ക് അയക്കും. ടോറി ലീഡറും ഭാവി പ്രധാനമന്ത്രി സ്‌ഥാനാർത്ഥിയും ആയ അദ്ദേഹത്തിനെ ഈ കേസ് മോശമായി ബാധിക്കും എന്ന് രഷ്ട്രീയ നീരിക്ഷകർ വിലയിരുത്തുന്നു .
“പദവികൾ വഹിക്കുന്ന ഒരാളിൽനിന്നും ജനാധിപത്യപരമായ ഉത്തരവാദിത്വവും സത്യസന്ധതയും ജനങ്ങൾ പ്രതീക്ഷിക്കുന്നു, എന്നാൽ അദ്ദേഹത്തിന് അത് നിലനിർത്താൻ സാധിച്ചിട്ടില്ല.” ജനപങ്കാളിത്തം വഴിയുള്ള 200, 000 യൂറോ ഉപയോഗിച്ച് പ്രൈവറ്റ് പ്രോസിക്യൂഷനു നൽകിയ പരാതി യിൽ മാർക്കസ് ബാൾ പറയുന്നു . ” ഞങ്ങൾ യൂറോപ്യൻ യൂണിയനും 350 മില്യൺ യൂറോ ആഴ്ചയിലൊരിക്കൽ അയയ്ക്കുന്നുണ്ട്” എന്നതാണ് വിവാദമായിരിക്കുന്ന ജോണ്സണിന്റെ പ്രസ്താവന .
ജോൺസന്റെ അഭിഭാഷകർ പറയുന്നത് അദ്ദേഹത്തിനെതിരെയുള്ള ആരോപണം അസാധാരണമാണ് എന്നാണ്. രാഷ്ട്രീയ പ്രസംഗങ്ങൾ ക്കെതിരെ ഉപയോഗിക്കാനുള്ളതല്ല ക്രിമിനൽ നിയമങ്ങൾ. ഈ കേസ് ഇങ്ങനെ മുന്നോട്ടു നീങ്ങുകയാണെങ്കിൽ തിരഞ്ഞെടുപ്പ് സമയത്ത് പ്രചരണവുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിട്ടുള്ള വാചകങ്ങൾ എല്ലാം തന്നെ ശരിയാണോ എന്ന് പരിശോധിക്കണം എന്ന് അവർ പറയുന്നു.

“ഇത് തീർത്തും അനാവശ്യമായ നടപടിയാണ്. രാഷ്ട്രീയ ചോദ്യങ്ങളെ നിയമനടപടികളിലൂടെ നേരിടുന്നത് ഭൂലോക അസംബന്ധമാണ്. ഇപ്പോഴത്തെ നമ്മുടെ പ്രധാന പ്രശ്നം യൂറോപ്യൻ യൂണിയനിലേക്കുള്ള നമ്മുടെ പങ്കാളിത്തം എത്രമാത്രം ഉണ്ടായിരു ന്നു എന്നുള്ളതാണ്. അത് ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന വിഷയമാണ്. കൺസർവേറ്റീവ് എം പി ജേക്കബ് റീസ് പ്രൈവറ്റ് പ്രോസിക്യൂഷന് വിമർശിച്ചുകൊണ്ട് പറഞ്ഞു . എന്തൊക്കയാണക്കിലും ഈ കേസ് ജോണ്സണിന്റെ രാഷ്ട്രീയ ഭാവിയിൽ കരിനിഴൽ വീഴിച്ചിരിക്കുകയാണ്
യൂറോപ്പിന് പുറത്തുനിന്നും വിവിധ തൊഴിലവസരങ്ങളിൽ വിദഗ്ധരെ കണ്ടെത്തുന്ന തരത്തിലുള്ള ഘടകങ്ങൾ സൃഷ്ടിക്കണമെന്ന് ഹോം ഓഫീസ് അവലോകനം. തൊഴിലിലായ്മ അല്ല മറിച്ചു വ്യത്യസ്ത മേഖലകളിൽ വിദഗ്ധരെ കണ്ടെത്തുവാനാണ് തൊഴിലുടമകൾ ബുദ്ധിമുട്ട് നേരിടുന്നത്. യൂറോപ്പിന് പുറത്തുനിന്നും വിദഗ്ധ കുടിയേറ്റത്തിൽ വർദ്ധനവ് നേരിട്ടതിന്റെ മൂലകാരണം പ്രധാന തൊഴിൽ മേഖലകളിൽ ഉണ്ടായിവരുന്ന കുറവുകൾ മൂലമാണ് . ഇതിനു പ്രാധാന കാരണം ബ്രെക്സിറ്റിൻെറ അനിശ്ചിതത്വമാണെന്നു വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ബ്രിട്ടനിലെ തൊഴിലാളികളുടെ പട്ടിക വിപുലീകരിക്കാൻ മന്ത്രിസഭയെ സഹായിക്കുമെന്ന് മൈഗ്രേഷൻ ഉപദേശക സമിതി (എം എ സി )റിപ്പോർട്ടിൽ അറിയിച്ചു. ആദ്യ പട്ടികയിൽ ആർക്കിടെക്ടുകൾ, വെബ്‌ഡിസൈനർ മാർ, സൈക്കോളജിസ്റ്റുകൾ, വെറ്റിനറി അംഗങ്ങൾ തുടങ്ങിയവ പോലുള്ള റോളുകൾ ചേർക്കുവാൻ ശുപാർശ ലഭിച്ചു. ഇതുമൂലം മെഡിക്കൽ പ്രാക്റ്റീഷനർമാർ, ആർട്ടിസ്റ്റുകൾ, സിവിൽ എഞ്ചിനീയർമാർ ഉൾപ്പടെയുള്ള വിഭാഗങ്ങളിലേക്കും ഇവ വ്യാപിക്കാൻ സാധിക്കും. മാത്രമല്ല ബ്രിട്ടീഷ് തൊഴിൽ വിപണിയിൽ 9 ശതമാനം തൊഴിലവസരങ്ങളിൽ 1 ശതമാനം തൊഴിലവസരങ്ങളുടെ കുറവ് വരുത്തുവാനും മന്ത്രിസഭാ കക്ഷികൾ ആവിശ്യപെടുന്നു. ഏകദേശം 2.5ദശലക്ഷം തൊഴിലാളികളാണ് ശമ്പള തൊഴിൽ ലിസ്റ്റിൽ (എസ്. ഒ. എൽ )ഉൾപെട്ടിട്ടുള്ളത് .അഞ്ചു വർഷത്തിനു ശേഷം ബ്രിട്ടനിലെ സെറ്റിൽമെന്റിനായി ആവശ്യമുള്ള 35,800 ശമ്പളപരിധിയിലുള്ള അപേക്ഷകർക്കും അവരുടെ കുടുംബങ്ങൾക്കും താഴ്ന്ന വിസാ അപേക്ഷാ ഫീസ് നേരിടേണ്ടി വരുന്ന ചില തൊഴിലാളികളെയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്
ആഭ്യന്തര സെക്രട്ടറി സാജിദ് ജാവേദ് കമ്മിഷൻ ശുപാർശ പ്രകാരം ഉള്ള നടപടികൾ ബ്രിട്ടനിലെ തൊഴിൽ മേഖലയിൽ കൂടുതൽ ബുദ്ധിമുട്ട് ഉളവാകുമെന്നു തൊഴിലുടമകൾ വ്യക്തമാകുന്നു. എം എ സി അധ്യക്ഷനായ പ്രൊഫ്. അലൻ മാനിംഗ് ഇങ്ങനെ പറഞ്ഞു “ഇപ്പോഴത്തെ ലേബർ മാർക്കറ്റും 2013ഇൽ പ്രസ്സിദ്ധീകരിച്ച കണക്കുകളും തമ്മിൽ വളരെ വ്യത്യാസമുണ്ട്. തൊഴിലിലായ്മയല്ല , വിവിധ തൊഴിൽ മേഖലകളിൽ വിദഗ്ധരുടെ സാന്നിധ്യമാണ് കുറഞ്ഞിരിക്കുന്നത്. അതിനാലാണ് സോളിനെ ഞങ്ങൾ വിപുലീകരിച്ചു ആരോഗ്യ, വിവര, എഞ്ചിനീയറിംഗ് ഫീൽഡുകൾ ഒരു പരിധി വരെ വ്യാപിക്കാൻ ശുപാർശ ചെയ്തത്.
യൂറോപ്പിൽ യൂണിയൻ പ്രോക്ഷോഭങ്ങൾ തുടരുന്ന സാഹചര്യത്തിൽ നിലവിലുള്ള ഇമ്മിഗ്രേഷൻ സിസ്റ്റത്തിൽ നിന്നുകൊണ്ട് മാത്രമേ ഇത്തരം ശുപാർശകൾ നടപ്പിലാക്കാൻ കഴിയുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഭാവിയിലെ ഇമിഗ്രേഷൻ സംവിധാനം എങ്ങനെയിരിക്കും എന്നതിന് കൃത്യമായ ഒരു ചിത്രം ഉണ്ടെങ്കിൽ മാത്രമേ സോളിഡാരിറ്റിയുടെ പൂർണ അവലോകനം നടത്താൻ ഞങ്ങൾ ശുപാർശ ചെയ്യുകയുള്ളൂ. ” പ്രൊഫ. മണിംഗ് പറഞ്ഞു. ടയർ 2 വിസ വഴി, ബ്രിട്ടീഷ് തൊഴിൽദാതാക്കൾക്ക് യൂറോപ്യൻ സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള ജീവനക്കാരെ നിയമിക്കാം. റസിഡന്റ് ലേബർ മാർക്കറ്റ് ടെസ്റ്റ് ഇഷ്യൂ ചെയ്യുന്നവർക്കും സോളിൽ വിവിധ പദവികൾ അലങ്കരിക്കുന്നവർക്കും ആയിരിക്കും ഇവ ബാധകമാവുന്നത്.
ബ്രെക്സിറ്റിന്റെ വിദഗ്ധ ഉപദേശങ്ങൾ നൽകുന്ന പ്രൈവറ്റ് കൺസൾട്ടൻസികൾക്കായി ഏകദേശം 100 മില്ല്യൻ പൗണ്ട് പൊതു പണമാണ് ഗവൺമെന്റ് ചെലവാക്കുന്നത് എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടണിലെ രാഷ്ട്രീയ അന്തരീക്ഷത്തെ സംബന്ധിച്ച് കോളിളക്കം സൃഷ്ടിക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്
ബ്രിട്ടീഷ് പാർലമെന്റിന്റെ ചെലവുകൾ നിരീക്ഷിക്കുന്ന നാഷണൽ ഓഡിറ്റ് ഓഫീസ് നൽകിയ റിപ്പോർട്ട് അനുസരിച്ച് വിവിധ ഗവൺമെന്റ് ഡിപ്പാർട്മെന്റുകൾ ഏകദേശം 97 മില്ല്യൻ പൗണ്ട് ആണ് കൺസൾട്ടൻസികൾ ക്കായി ഈ വർഷം ഏപ്രിൽ മാസം വരെ നൽകിയിരിക്കുന്നത്.ഈവർഷം ഒക്ടോബർ 31ന് ഗവൺമെന്റ് ഒരു കരാർ രഹിത ബ്രക്സിറ്റ് പ്രതീക്ഷിക്കുമ്പോൾ, അതിലേക്കുള്ള വിദഗ്ധ ഉപദേശങ്ങൾ ക്കായി പ്രൈവറ്റ് കൺസൽട്ടൻസികളെ അമിതമായി ആശ്രയിക്കുന്നു. 96 ശതമാനം അളവും 6 കൺസൾട്ടൻസി കളിലേക്ക് ആണ് പോകുന്നത്:ഡിലോയിറ്റെ, പി എ കൺസൾട്ടിംഗ്,പ്രൈസ് വാട്ടർ ഹൗസ് കൂപ്പർസ്, ഏർനെസ്റ് & യങ്, ബ്രെയിൻ ആൻഡ് കമ്പനി, ബോസ്റ്റൺ കൺസൾട്ടിംഗ് കമ്പനി എന്നിവയാണ് അത്.
ഒരു കരാർ രഹിത ബ്രക്സിറ്റ് നടക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ആണ് ഈ കൺസൾട്ടൻസികൾ പഠിക്കുന്നത്. ഉദാഹരണമായി ആരോഗ്യ ഡിപ്പാർട്ട്മെന്റ് ചുമതലപ്പെടുത്തിയിരിക്കുന്ന ഡിലോയിറ്റെ എന്ന കമ്പനി മെഡിക്കൽ ഉപകരണങ്ങളുടെ വിതരണത്തിനുള്ള മാർഗങ്ങളാണ് പഠിക്കുന്നത്. 2018 മുതൽ 2019 വരെയുള്ള ഒരു വർഷം കൊണ്ടുതന്നെ 65 മില്യൺ പൗണ്ട് ആണ് ഗവൺമെന്റ് ചെലവാക്കിയിരിക്കുന്നത്. ഇതിനെതിരെ ഗവൺമെന്റിന് മേൽ ധാരാളം ആരോപണങ്ങൾ ഉണ്ട്. എന്നാൽ പാർലമെന്റ് ചെലവുകൾ നിരീക്ഷിക്കുന്നത് എൻ എ ഓ യുടെ ചുമതലയാണെന്നും കൃത്യമായ റിപ്പോർട്ടുകൾ ഇല്ലാതെ ആരോപണങ്ങൾ ഉന്നയിക്കരുത് എന്നും എൻ എ ഒയുടെ വക്താവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോർപ്പറേറ്റ് ടാക്സ് വെട്ടിച്ച് 100 ബില്യൺ പൗണ്ട് ഓരോ വർഷവും വിദേശ സ്പൈഡർ വെബുകളിൽ കമ്പനികൾ ബ്രിട്ടന്റെ അറിവോടെ നിക്ഷേപിക്കുന്നതായി റിപ്പോർട്ട്. ലോകത്തിലെ തന്നെ കമ്പനി നികുതി ഇളവ് ചെയ്യുന്നതിൽ മുന്പിലാണന്നു കഴിഞ്ഞകാല കണക്കുകൾ സൂചിപ്പിക്കുന്നു . ടാക്സ് ജസ്റ്റിസ് നെറ്റ്‌വർക്ക് മെയ് 28 ന് പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം നികുതി ഒഴിവാക്കുന്ന ആദ്യത്തെ പത്ത് പ്രദേശങ്ങളിൽ നാല് ബ്രിട്ടീഷ് പ്രദേശങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. നികുതി ഒഴിവാക്കുന്നതിൽ ആദ്യ മൂന്നു സ്ഥാനത്തുള്ളത് ബ്രിട്ടീഷ് വിർജിൻ.ദ്വീപ്, ബർമുഡ, കായ്‌മെൻ ദ്വീപ് എന്നിവയാണ്. ഏഴാമതാണ് ജേഴ്സി യുടെ സ്ഥാനം. ഈ ലിസ്റ്റിൽ ഉൾപ്പെട്ട മറ്റു പ്രധാന രാജ്യങ്ങൾ സ്വിറ്റ്സർലൻഡ്, നെതർലൻഡ്, സിംഗപ്പൂർ, ബഹാമാസ്, ഹോങ്കോങ് തുടങ്ങിയവ ആണ്. ഇതിൽ യുകെ പതിമൂന്നാം സ്ഥാനത്താണ്. ലോക കോർപ്പറേറ്റ് നികുതി വ്യവസ്ഥയുടെ തകർച്ചയ്ക്ക് മുഖ്യപങ്കുവഹിച്ചത് യൂകെ ആണ്. “ഒഴിവാക്കുന്ന ഓരോ നാണയവും നാഷണൽ ഹെൽത്ത് സർവീസിലോട്ട് അല്ല പോകുന്നത് ” ഷാഡോ ചാൻസലർ ജോൺ മക്ഡോണൽ രോഷത്തോടെ അഭിപ്രായപ്പെടുന്നു. നികുതി ഒഴിവാക്കുന്നതിലൂടെയുള്ള പണം സ്കൂളുകളി ലോ നാഷണൽ ഹെൽത്ത് സർവീസിലോ അല്ല ചെലവഴിക്കുന്നത്. കുറഞ്ഞുകൊണ്ടിരിക്കുന്ന സാമൂഹിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വൻകിടകമ്പനികൾ നികുതി അടക്കേണ്ടത് അനിവാര്യമാണെന്ന് ടാക്സസ് ജസ്റ്റിസ് നെറ്റ്‌വർക്ക് അഭിപ്രായപ്പെടുന്നു.
യുഎൻ റിപ്പോർട്ടുകൾ പ്രകാരം നികുതി ഒഴിവാക്കുന്ന ധനികർ, കുട്ടികളെയും വൃദ്ധരെയും ദാരിദ്രത്തിലേക്ക് ആണ് തള്ളിവിടുന്നത്. ഏകദേശം പത്തു വർഷമായി നടന്നു കൊണ്ടിരിക്കുന്ന ഈ പ്രവർത്തനങ്ങൾക്കെതിരെ രാഷ്ട്രീയ പാർട്ടികൾ മനപ്പൂർവം കണ്ണടക്കുകയാണ്. ഇതുവഴി ഒരു ആരോഗ്യകരമായ സാമൂഹിക വ്യവസ്ഥ പുനസ്ഥാപിക്കുവാൻ സാധിക്കും.
നികുതി ഒഴിവാക്കുന്നതിലൂടെ കമ്പനികൾ, അഞ്ച് ട്രില്യൻ യൂറോ ലാഭമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. കായ്‌മെൻ ദ്വീപുകളിലെ കമ്പനികൾ അടക്കേണ്ടത് ഏകദേശം മൂന്ന് ശതമാനത്തിൽ താഴെ മാത്രം നികുതിയാണ്. ടാക്സ് ജസ്റ്റിസ് നെറ്റ്‌വർക്കിന്റെ ചീഫ് അലക്സ് കോഹൻ ഇപ്രകാരം അഭിപ്രായത്തിൽ ” ഈ വമ്പൻ രാജ്യങ്ങൾ ലോകത്തിലെ തന്നെ നികുതിവ്യവസ്ഥയെ അപ്പാടെ തകർത്തുകളഞ്ഞിക്കുകയാണ്. അധ്യാപകരെയും ആശുപത്രികളെയും സഹായിക്കുവാനുള്ള ഗവൺമെന്റിന്റെ പ്രാപ്തി കുറഞ്ഞിരിക്കുന്നു.” നേരായ സാമ്പത്തികസ്ഥിതി പുനസ്ഥാപിക്കുവാൻ ഗവൺമെന്റ് പല നിയമങ്ങളും മാറ്റങ്ങളും കൊണ്ടുവരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം ആയി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .
യൂ കെ യിലെ കാലാവസ്ഥയിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ മൂലം മലേറിയ പടരാൻ സാധ്യതകൾ ഏറെയെന്ന് വിദഗ്ധസമിതി. ബ്രിട്ടനിലുടനീളം മാറിവരുന്ന കാലാവസ്ഥയാൽ കൊതുകുകളുടെ എണ്ണം ക്രമാതീതമായി ഉയർന്നുവരാൻ സാധ്യതയുണ്ട്. ഇതുമൂലം മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ പടർന്നു പിടിക്കുവാനും കാരണമാകും. ഇതിനെ സംബന്ധിച്ചു രൂപീകരിച്ച വിദഗ്ധസമിതിയുടെ കണ്ടത്തെലിൽ 200 മുതൽ 250 മില്യൺ വരെ പ്രാണികൾ വർധിക്കുമെന്നാണ് റിപ്പോർട്ട്.
ഇംഗ്ലണ്ടിലെ ഏറ്റവും ചൂടേറിയ വേനൽ 35 ഡിഗ്രി വരെ കൂടുതലാണ്. ഇക്കഴിഞ്ഞ വേനൽകാലത്തു യൂ കെ യിലെ താപനില ഏറ്റവും ഉയർന്നതായി റെക്കോർഡുകൾ സൂചിപ്പിക്കുന്നു. യൂ കെ യിൽ പ്രവചിച്ച ഉയർന്ന താപനിലയും വർധിച്ചുവരുന്ന മഴയും ഈ കൊതുകിനു ഇണചേരാൻ ഏറ്റവും അനുയോജ്യമായ കാലാവസ്ഥ അന്തരീക്ഷം തന്നെ സൃഷ്ടിക്കും. ” രോഗബാധയുള്ള യൂറോപ്യൻ കൊതുകുകൾ രാജ്യങ്ങളുടെ അതിർത്തികളെ ബഹുമാനിക്കാത്തതുകൊണ്ട് ഇത് ചിലപ്പോൾ മരണകാരണങ്ങൾ ഉണ്ടാകുന്നത് യൂ കെ തീരങ്ങളിൽ എത്തുമ്പോൾ മാത്രമായിരിക്കും. ആഗോളതാപനവും, ചൂട് വർധനവും കൊതുകുകളുടെ ജനസംഖ്യയെ ഉയർത്തിയേക്കും. ഡെങ്കി,സീക്ക എന്നീ ആഗോളപകർച്ചവ്യാധികൾ സംഭവ്യമാകുന്നതും ഇപ്രകാരമായിരിക്കും. നിലവിൽ ഓരോ മനുഷ്യനും 200 ദശലക്ഷം പ്രാണികൾ എന്ന കണക്കിലെടുത്താൽ ഈ വർഷം അവ 250, 000, 000ആയി ഉയരുമെന്ന് ഞാൻ പ്രവചിക്കുന്നു. ” വിദഗ്ധസമതിയിൽ അംഗമായ ഡോ. ഹൊവാഡ് കാർട്ടർ വൈൽഡേർനെസ്സ് മെഡിക്കൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Prof Chris Whitty
ഇപ്രകാരം ആഗോളതാപനം ക്രമാതീതമായി ഉയർന്നുവന്നാൽ ഇംഗ്ലണ്ടിനെയും വെയ്ൽസിലെയും ജനങ്ങളെ ഏഷ്യൻ കടുവ കൊതുകുകൾ രോഗബാധിതരാകും. ഭാഗ്യവശാൽ ഇപ്പോഴത്തെ റിപ്പോർട്ട് അനുസരിച്ചു ഇവ തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലേക്ക് പാത മാറ്റിയെന്നാണ് അറിവ്. പൊതുജനാരോഗ്യ വിഷയങ്ങളെ സംബന്ധിച്ച ചീഫ് ശാസ്ത്ര ഉപദേശകൻ പ്രൊഫ്. ക്രിസ് വിറ്റി ചെറുപ്രാണികളുടെ സാന്നിധ്യത്തെ സീക്കയുടെ മുന്നറിയിപ്പായി കണക്കിൽ എടുക്കണമെന്ന് എം പി മാർക്ക് നിർദ്ദേശം നൽകി.