Main News

ലണ്ടന്‍: മോഷ്ടിച്ചുകൊണ്ടു പോയ വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വാഹനമോടിച്ച 15 കാരന് നാലര വര്‍ഷം തടവ് വിധിച്ച് കോടതി. അതേ സമയം മരിച്ചവര്‍ക്ക് ഈ ശിക്ഷയിലൂടെ നീതി ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 88 മൈല്‍ വേഗതയില്‍ പായുകയായിരുന്ന റെനോ ക്ലിയോ ഒരു മരത്തിലിടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് ലീഡ്‌സിലായിരുന്നു അപകടമുണ്ടായത്. രക്ഷപ്പെട്ട 15കാരന്‍ മാത്രമായിരുന്നു സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നത്.

സംഭവത്തില്‍ സഹോദരന്‍മാരായ എല്ലിസ് (12) എലിയറ്റ് ത്രോണ്‍ടണ്‍ കിമ്മിറ്റ് (14), ഡാര്‍ണര്‍ ഹാര്‍ട്ട്(15), റോബി മീറണ്‍ (24), ആന്തണി ആര്‍മര്‍ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടകരമായി വാഹനമോടിച്ച് മരണത്തിന് കാരണമായി എന്ന കുറ്റത്തിനാണ് പേര് വെളിപ്പെടുത്താത്ത 15കാരന് ശിക്ഷ നല്‍കിയിരിക്കുന്നത്. അതേ സമയം ഇയാള്‍ക്ക് നല്‍കിയ ശിക്ഷ വളരെ കുറവാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചു. അപകടത്തില്‍ മരിച്ചു കിടന്ന തന്റെ സഹോദരന്റെ മുഖമാണ് തനിക്ക് എന്നും ഓര്‍മയിലുള്ളതെന്നും അവന് നീതി ലഭ്യമായില്ലെന്നും ഡാര്‍ണല്‍ ഹാര്‍ട്ടിന്റെ സഹോദരി പറഞ്ഞു.

ലീഡ്‌സിലെ വില്‍ക്കിന്‍സണ്‍ സ്റ്റോറില്‍ നിന്ന് മോഷ്ടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടകരമായ വേഗതയില്‍ നഗരത്തിലൂടെ പാഞ്ഞ വാഹനം റെഡ് ട്രാഫിക് ലൈറ്റുകളില്‍ 80 മൈലിലേറെ വേഗതയില്‍ കടന്നു പോയിരുന്നു. തെറ്റായ ദിശയില്‍ ഓവര്‍ടേക്ക് ചെയ്ത കാര്‍ തന്റെ വാഹനത്തിനു നേരെ പാഞ്ഞെത്തുന്നതും മരത്തില്‍ ഇടിക്കുന്നതും കണ്ടതായി ഒരു സ്ത്രീ സാക്ഷ്യപ്പെടുത്തിയിരുന്നു. കാറിലുണ്ടായിരുന്നവര്‍ ചിലര്‍ പുറത്തേക്ക് തെറിച്ചു വീണു. രക്ഷപ്പെട്ട 15കാരന്‍ കാറില്‍ നിന്നിറങ്ങി ഓടിയെങ്കിലും ജനങ്ങള്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ഡെവണ്‍: യുകെയില്‍ പടരുന്ന ഓസി ഫ്‌ളൂ ബാധ മൂലം മരിച്ച ഏറ്റവും പ്രായം കുറഞ്ഞയാള്‍ ഡെവണിലെ എക്‌സെറ്റര്‍ സ്വദേശിയായ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെന്ന് സ്ഥിരീകരണം. ഓസി ഫ്‌ളൂ വൈറസ് ബാധ സ്ഥിരീകരിച്ച ശേഷമാണ് കുട്ടി മരിച്ചതെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി. ഈ രോഗബാധ കഴിഞ്ഞയാഴ്ചകളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഡെവണിലാണെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്ന് രോഗം നിയന്ത്രണവിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ കഠിനാധ്വാനം ചെയ്യുകയാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി.

ഏഴു വര്‍ഷങ്ങള്‍ക്കിടെ രേഖപ്പെടുത്തിയ ഏറ്റവും ഭയാനകമായ പകര്‍ച്ചവ്യാധിയാണ് ഇതെന്ന് ഡോക്ടര്‍മാരും പറയുന്നു. മാര്‍ച്ച് അവസാനം വരെ ഇതേ അവസ്ഥ തുടരാനാണ് സാധ്യത. ഇപ്പോള്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ച ഒമ്പത് വയസുകാരന് പ്രായം കുറവായതിനാല്‍ എന്‍എച്ച്എസിന്റെ സൗജന്യ ഫ്‌ളൂ വാക്‌സിന്‍ ലഭിച്ചിരിക്കാന്‍ ഇടയില്ലെന്നും വ്യക്തമാക്കപ്പെടുന്നു. കുടുംബം ആവശ്യപ്പെട്ടതിനാല്‍ കുട്ടിയുടെ വിവരങ്ങള്‍ പുറത്തു വിടാന്‍ കഴിയില്ലെന്നും പിഎച്ച്ഇ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച യുകെയില്‍ രേഖപ്പെടുത്തിയ പനി മരണങ്ങള്‍ മുന്‍ വര്‍ത്തേക്കാള്‍ മൂന്നിരട്ടി അധികമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒക്ടോബര്‍ മുതല് 155 പേരാണ് ഈ വിന്ററില്‍ പനി മൂലം മരണപ്പെട്ടത്. ഈ മാസം ആദ്യം ലിവര്‍പൂളില്‍ ഒരു 12കാരന്‍ പനി മൂലം മരിച്ചിരുന്നു. രോഗികളുടെ തിരക്കു മൂലം മിക്ക ആശുപത്രികളിലും ബെഡുകള്‍ ഒഴിവില്ലാതെ എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ഈ വര്‍ഷം നേരിട്ടത്.

ഹൂസ്റ്റൺ: അമേരിക്കയിൽ കൊല്ലപ്പെട്ട മൂന്നുവയസ്സുകാരി ഷെറിൻ മാത്യൂസിന്‍റെ വളർത്തമ്മയായ സിനി മാത്യൂസ് സ്വന്തം മകളെ വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറി. സ്വന്തം മകളെ വിട്ടുകിട്ടണമെന്നും രക്ഷിതാവിന്‍റെ ഉത്തരവാദിത്തം നിറവേറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണ് ഷെറിന്‍റെ വളർത്തമ്മ സിനി മാത്യൂസ് ഇന്ന് കോടതിയിൽ ഹാജരായപ്പോൾ പിൻവലിച്ചത്.

2017 ഒക്ടോബർ 7നാണ് ഇവർ ഇന്ത്യയിൽ നിന്നും ദത്തെടുത്ത ഷെറിൻ മാത്യൂസിനെ കാണാതായത്. വീടിനടുത്തുള്ള കലുങ്കിനടിയിൽ നിന്നാണ് പിന്നീട് ഷെറിന്‍റെ മൃതദേഹം കണ്ടെത്തിയത്. വളർത്തുമകളെ കൊന്ന കുറ്റത്തിന് മലയാളിയായ വെസ്ലി മാത്യൂസ് അമേരിക്കയിൽ വിചാരണ നേരിടുകയാണ്. ഷെറിനെ വീട്ടിൽ തനിച്ചാക്കി പോയ കുറ്റത്തിനാണ് സിനി അറസ്റ്റിലായത്.

വളരെ ഖേദത്തോടെയാണ് രക്ഷിതാവിന്‍റെ ഉത്തരവാദിത്തത്തിൽ പിന്മാറുന്നത്. എന്നാൽ പ്രത്യേക സാഹചര്യത്തിലും തനിക്കെതിരെ ക്രിമിനൽ കേസുള്ളതിനാലുമാണ് കുട്ടിയുടെ നന്മയെക്കരുതി വിഷമകരമായ തീരുമാനമെടുത്തതെന്ന് സിനി പറഞ്ഞു.

ഷെറിന്‍റെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് കഴിഞ്ഞ മാസം ഡള്ളാസ് കോടതി സ്വന്തം കുട്ടിയെ കാണുന്നതിൽ നിന്ന് മാതാപിതാക്കളെ വിലക്കിയത്. വീട്ടിൽ നടന്ന അക്രമം മൂലമാണ് ഷെറിൻ കൊല്ലപ്പെട്ടത്. വളർത്തച്ഛൻ പിന്നീട് കലുങ്കിനടിയില്‍ ഒളിപ്പിച്ച മൃതദേഹം ആഴ്ചകൾക്ക് ശേഷമാണ് കണ്ടെത്തിയത്.

ലണ്ടന്‍: ബ്രെക്‌സിറ്റില്‍ രണ്ടാമതും ഹിതപരിശോധന വേണമെന്ന ആവശ്യത്തിന് പിന്തുണയേറുന്നു. ജനഹിതം വീണ്ടും പരിശോധിക്കണമെന്ന ആവശ്യത്തിനെ ഭൂരിപക്ഷവും പിന്തുണക്കുന്നതായി രാജ്യമൊട്ടാകെ നടത്തിയ സര്‍വേയില്‍ വ്യക്തമായെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐസിഎമ്മുമായി ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ 58 ശതമാനം ആളുകള്‍ ഒരു രണ്ടാം ഹിതപരിശോധനയെ അനുകൂലിക്കുന്നതായി വ്യക്തമായി. ബ്രെക്‌സിറ്റ് ധാരണാ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ജനാഭിപ്രായം ഈ വിധത്തില്‍ തിരിഞ്ഞിരിക്കുന്നതെന്നാണ് ശ്രദ്ധേയം. 34 ശതമാനം മാത്രമാണ് രണ്ടാം ഹിതപരിശോധന വേണ്ടെന്ന അഭിപ്രായം പ്രകടിപ്പിച്ചത്.

യൂണിയന്‍ വിടണമെന്ന് ഹിതപരിശോധനയില്‍ വ്യക്തമാക്കിയവരില്‍ വലിയൊരു ഭാഗം ഇപ്പോള്‍ തങ്ങളുടെ അഭിപ്രായത്തില്‍ നിന്ന് പിന്നോട്ടു പോയതായാണ് സര്‍വേ വ്യക്തമാക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് 43 ശതമാനം ആളുകള്‍ വിശ്വസിക്കുന്നു. വളരെ ചെറിയ ശതമാനം മാത്രമേ ബ്രിട്ടീഷ് ജീവിത സാഹചര്യങ്ങളെ ബ്രെക്‌സിറ്റ് പിന്നോട്ടടിക്കുമെന്ന് വിശ്വസിക്കുന്നുള്ളു. ലേബര്‍ പാര്‍ട്ടിയിലെ ലീവ് പക്ഷക്കാര്‍ അഭിപ്രായം മാറിയെന്നാണ് സര്‍വേ പറയുന്നത്. പാര്‍ട്ടിയില്‍ ബ്രെക്‌സിറ്റിനെ അനുകൂലിച്ചിരുന്ന 9 ശതമാനം പേര്‍ ഇപ്പോള്‍ എതിരഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.

രണ്ടാം ഹിതപരിശോധനയെ അനുകൂലിക്കുന്നവരുടെ എണ്ണവും പാര്‍ട്ടിക്കുള്ളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. മുമ്പത്തേതിനേക്കാള്‍ 17 ശതമാനം അധികം യുവാക്കള്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ആവശ്യപ്പെടുന്നു. സ്‌കോട്ട്‌ലന്‍ഡ് ജനത യൂണിയനില്‍ തുടരണമെന്ന അഭിപ്രായത്തില്‍ കൂടുതല്‍ ശക്തമായി വോട്ട് ചെയ്തു. അതേസമയം വെയില്‍സ്, മിഡ്‌ലാന്‍ഡ്‌സ് പോലെയുള്ള പ്രദേശങ്ങള്‍ എന്നിവ ലീവ് അഭിപ്രായത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്.

ലണ്ടന്‍ : ഹൃദയം തകര്‍ന്നു പോകുന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന ഈ വീഡിയോയില്‍ കാണുന്നത്. മൂന്നോ നാലോ വയസ്സ് തോന്നിക്കുന്ന ഒരു പാവം കുഞ്ഞ്. കൈകള്‍ പിന്നോട്ട് വലിച്ച് കെട്ടിയിരിക്കുന്നു. അലമുറയിട്ട് കരയുന്ന കുഞ്ഞിന്റെ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായ് തുണി കെട്ടി അടച്ചിരിക്കുന്നു. മാരകമായ ഏതോ ആയുധം ഉപയോഗിച്ച് ക്രുരനായ എതോ ഒരു കാപാലികന്‍ ആ പാവം കുരുന്നിന്റെ ശരീരം മുഴുവനും മുറിവുകള്‍ ഉണ്ടാക്കുന്നു. മറ്റൊരു നികൃഷ്ടനായ വ്യക്തി ഈ ക്രുരകൃത്യങ്ങളുടെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നു.. ഏതോ കാട്ടില്‍ നടത്തുന്ന ഈ ക്രൂരത നിങ്ങള്‍  കണ്ടാല്‍ ഒരു നിമിഷം നിങ്ങളുടെ ശ്വാസം നിലച്ചു പോകും. അത്രയ്ക്ക് വലിയ ക്രൂരതയാണ് ഈ പൈശാചിക ജന്മങ്ങള്‍ ഈ പാവം കുഞ്ഞിനോട് ചെയ്യുന്നത്.  ഏതോ കാട്ടില്‍ നടത്തുന്ന ഈ ക്രൂരത നിങ്ങളുടെ ഹൃദയം തകര്‍ക്കും.

ഇനിയെങ്കിലും കേരള സമൂഹമേ നാം ഭിക്ഷകൊടുക്കൽ നിർത്തില്ലെങ്കിൽ ഇതിലും വലിയ വിപത്തുകൾ നേരിൽ കാണേണ്ടി വരും. നമ്മുടെ സ്വന്തം മക്കളെ തട്ടികൊണ്ട് പോയി ശരീരമാസകലം മുറിവുകളും, ഇലട്രിക്ക് ഷോക്കും നൽകി ശരീരത്തെ നശിപ്പിച്ചു ഭിക്ഷയാചിക്കാൻ ഉപയോഗിക്കുന്നു. ഈ ക്രൂരകൃത്യം നിർമ്മാർജ്ജനം ചെയ്യാൻ ഭിക്ഷാടനമുക്ത കേരളത്തിനായി നാം ഒന്നാകെ കൈ കോർക്കണം. ഇവർ ഇന്ത്യയിലെ ഒരു വലിയ ബിസ്സിനെസ്സാണ് നടത്തിക്കൊണ്ടിരിക്കുന്നത്.. നിർത്തു ഭിക്ഷ നല്‍കുന്നത്… രക്ഷിക്കൂ നമ്മുടെ മക്കളെ … ഈ വാര്‍ത്ത പരമാവധി ഷെയര്‍ ചെയ്ത് അധികാരികളില്‍ എത്തിച്ച് ഈ നീചന്മാര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കുവാന്‍ ശ്രമിക്കുക.

മലയാളം യുകെ ന്യൂസ് ടീം.

ഭാരത ജനതയ്ക്കായി, വിരിമാറിൽ വെടിയുണ്ടയേറ്റു വാങ്ങി ധീരമരണം വരിച്ച ലാൻസ് നായിക് സാം എബ്രഹാമിൻറെ സ്മരണയ്ക്കു മുമ്പിൽ മലയാളം യുകെയുടെ പ്രണാമം… സ്വന്തം ജീവൻ പണയം വച്ച് നമ്മുടെ രാജ്യത്തിൻറെ അതിർത്തി കാത്ത ഒരു ധീരജവാൻ കൂടി ഓർമ്മയായി… ത്രിവർണ പതാക വിരിച്ച് പുഷ്പാലംകൃതമായ ശവമഞ്ചത്തിൽ കിടന്ന ആ സൈനികന് വിട നല്കിയ ജനതതിയിൽ നിന്നും ദേശസ്നേഹത്തിൻറെ ഭേരി മുഴങ്ങി… ഭാരത് മാതാ കീ ജയ്… പ്രിയപ്പെട്ട സാം നിങ്ങൾ എന്നും ഞങ്ങളുടെ മനസിൽ ഉണ്ടാവും… നിൻറെ ഓർമ്മകൾ മരിക്കില്ല… ഞങ്ങളുടെ സുരക്ഷയ്ക്കായി നീ ജീവൻ വെടിഞ്ഞു… നമ്മുടെ രാജ്യത്തിൻറെ സുരക്ഷ കാക്കാൻ ഞങ്ങളും വരുംതലമുറയും ഉണ്ടാവും… ജമ്മു കാശ്മീർ അതിർത്തിയിൽ വെടിയേറ്റു മരിച്ച ലാൻസ് നായിക് സാം എബ്രാഹാമിൻറെ വേർപാടിൽ ദു:ഖിതരായ കുടുംബാംഗങ്ങളുടെയും സുഹൃത്തുകളുടെയും വേദനയിൽ മലയാളം യുകെ ന്യൂസ് ടീം പങ്കു ചേരുന്നു.

സ്വതന്ത്ര ഭാരതത്തിൻറെ മണ്ണിൽ ത്രിവർണ പതാക പാറിക്കളിക്കുന്ന പുലരിയിൽ ഇന്ന് അറുപത്തി ഒൻപതാമത് റിപ്പബ്ളിക്ക് ദിനം. ആധുനിക ഭാരതത്തിൻറെ ശില്പികളെ സ്മരിച്ചു കൊണ്ട്.. സ്വാതന്ത്യത്തിനായി ജീവനർപ്പിച്ച മഹാത്മാക്കളുടെ ത്യാഗത്തിനു മുൻപിൽ ശിരസു നമിക്കുന്ന ഈ ദിനത്തിൽ.. നൂറുകോടിമതേതര ജനതയുടെ ആശയും പ്രതീക്ഷയുമായ ഭാരതാംബയ്ക്ക് ഞങ്ങളുടെ പ്രണാമം.. വന്ദേമാതരവും ജനഗണമനയും അലയടിക്കുന്ന ഭൂമിയിൽ നിന്നും അഖണ്ഡതയുടെ മന്ത്രങ്ങൾ ഇനിയും ഉയരട്ടെ.. കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ദേശസ്നേഹികൾ കൈകോർക്കുമ്പോൾ പുളകിതയാകുന്ന ആർഷ ഭാരതത്തെ ഉന്നതിയിലേയ്ക്ക് നയിക്കുവാൻ ഭരണാധികാരികൾക്ക് കഴിയട്ടെ.. ജനാധിപത്യത്തിൻറെ കാവൽക്കാരായ പ്രബുദ്ധരായ മനുഷ്യസ്നേഹികളുടെ ഈറ്റില്ലമായി ഭാരതത്തിൻറെ മൺതരികൾ മാറിടട്ടെ..

ഐക്യത്തോടെ.. ഉറച്ച ലക്ഷ്യബോധത്തോടെ.. സ്വജനതയെ വികസിത സ്വപ്ന വിഹായസിലേയ്ക്ക് നയിക്കുവാൻ ഭാരതത്തിൻറെ നാളെകൾക്കാവട്ടെ.. വിവിധ സംസ്കാരങ്ങളും മതവിശ്വാസങ്ങളും നാനാത്വത്തിലെ ഏകത്വമായി വിളങ്ങുന്ന ഉപനിഷത്തിൻറെ നാട് ലോകത്തിനു മുഴുവൻ മാതൃകയാവട്ടെ.. ലോകജനതയുടെ മുൻനിരയിൽ ശിരസ്സുയർത്തി  നിന്നുകൊണ്ട് സ്വന്തം അതിർത്തികൾ സമാധാനത്തിൻറെ വിളനിലമാക്കുവാൻ നമ്മുടെ നാടിന് കഴിയട്ടെ.. ജനിച്ച മണ്ണിൻറെ ഓർമ്മകൾ നെഞ്ചോടു ചേർക്കുന്ന ഓരോ പ്രവാസിക്കും പ്രതീക്ഷയുടെ സ്പന്ദനങ്ങൾ സിരകളിൽ ഉണർത്തട്ടെ ഈ സുദിനം..

പ്രിയപ്പെട്ട വായനക്കാർക്ക് മലയാളം യുകെയുടെ റിപ്പബ്ലിക്ക് ദിനാശംസകൾ

ലണ്ടന്‍: വാഹനങ്ങളുടെ വാര്‍ഷിക പരിശോധനയായ എംഒടി ടെസ്റ്റില്‍ കര്‍ശനമായ നിബന്ധനകള്‍ ഈ വര്‍ഷം നടപ്പാകും. മെയ് മാസത്തില്‍ നടപ്പിലാക്കുന്ന നിബന്ധനകള്‍ പല വാഹനങ്ങളും റോഡിലിറക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുമെന്നാണ് കരുതുന്നത്. ഡീസല്‍ വാഹനങ്ങള്‍ക്ക് ഈ നിബന്ധനകള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്താനാണ് സാധ്യത. കര്‍ശന നിനബന്ധനകളുള്ള പുക പരിശോധനയും കേടുപാടുകളുടെ പരിശോധനയുമാണ് അവതരിപ്പിക്കാനിരിക്കുന്നത്. ഡേഞ്ചറസ്, മേജര്‍, മൈനര്‍ എന്നീ വിഭാഗങ്ങളിലായി വാഹനങ്ങളെ പരിശോധനയില്‍ തരംതിരിക്കും.

മൈനര്‍ വിഭാഗത്തില്‍ വരുന്ന വാഹനങ്ങള്‍ ടെസ്റ്റ് പാസാകുമെങ്കിലും അവയുടെ തകരാറുകള്‍ രേഖപ്പെടുത്തും. ഡേഞ്ചറസ് വിഭാഗത്തില്‍ വരുന്ന വാഹനങ്ങള്‍ റോഡിലിറക്കാന്‍ കഴിയില്ല. ഡീസല്‍ പാര്‍ട്ടിക്കുലേറ്റ് ഫില്‍റ്റര്‍ (DPF) ഘടിപ്പിച്ച ഡീസല്‍ വാഹനങ്ങളാണ് ഈ നിബന്ധനകളില്‍ കുടുങ്ങാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്. മേജര്‍ വിഭാഗത്തില്‍ വരുന്ന ഇത്തരം വാഹനങ്ങളുടെ പുകയില്‍ നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാലും അവ ടെസ്റ്റില്‍ പരാജയപ്പെടും. ഡിപിഎഫിന് തകരാറ് കണ്ടെത്തിയാലും അവ നീക്കം ചെയ്‌തെന്ന് കണ്ടെത്തിയാലും വാഹനങ്ങള്‍ പരിശോധനയില്‍ പരാജയപ്പെടും.

പുതിയ നിബന്ധനകളില്‍ സ്റ്റിയറിംഗുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. സ്റ്റിയറിംഗ് ബോക്‌സിലെ ലീക്ക് മൈനര്‍ തകരാറായി മാത്രമേ പരിഗണിക്കൂ എങ്കിലും ഓയില്‍ തുള്ളികളായി വീഴുന്നത് കണ്ടെത്തിയാല്‍ അത് മേജര്‍ തകരാറായി പരിഗണിക്കും. റിവേഴ്‌സ് ലൈറ്റുകളും ബ്രേക്ക് ഡിസ്‌കുകളും തകരാറുകളുള്ളവയാണോ എന്ന് പരിശോധിക്കും. ചെറിയ തകരാറുകള്‍ വാഹനത്തിനും പരിസ്ഥിതിക്കും ദോഷകരമല്ലെങ്കില്‍ പരിഗണിക്കില്ല. മെയ് 20 മുതലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാകുന്നത്.

ലണ്ടന്‍: ബ്രിട്ടനിലെ അടിസ്ഥാന സൗകര്യങ്ങളിലും എനര്‍ജി സപ്ലൈകളിലും ആക്രമണങ്ങള്‍ നടത്തി ആയിരങ്ങളെ ഇല്ലാതാക്കാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ സെക്രട്ടറി ഗാവിന്‍ വില്യംസണ്‍. ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം രാജ്യസുരക്ഷയിലുള്ള ആശങ്ക പങ്കുവെച്ചത്. യുകെയുടെ അടിസ്ഥാന സൗകര്യങ്ങളേക്കുറിച്ച് റഷ്യ നിരീക്ഷണം നടത്തി വരികയാണെന്നും ഇവയിലെ ഊര്‍ജ്ജ വിതരണ സംവിധാനങ്ങള്‍ എപ്രകാരമണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം പ്രധാനമായും പഠന വിധേയമാക്കുന്നുണ്ടെന്നുമാണ് ഡിഫന്‍സ് സെക്രട്ടറി പറഞ്ഞത്.

വലിയ തോതില്‍ പരിഭ്രാന്തി സൃഷ്ടിച്ച ശേഷം പിന്മാറിക്കൊണ്ടുള്ള തന്ത്രമായിരിക്കും റഷ്യ പ്രയോഗിക്കുക. യുകെയ്ക്ക് മൂന്ന് സമുദ്രാന്തര വൈദ്യുതി ലൈനുകളാണ് ഉള്ളത്. 30 ലക്ഷം ആളുകള്‍ക്ക് വൈദ്യുതി ലഭിക്കുന്നത് ഇവയിലൂടെയാണ്. ഇവയില്‍ ക്രെലിന്റെ കണ്ണുകള്‍ എത്തിയിട്ടുണ്ടെന്നും പവര്‍ സ്റ്റേഷനുകളെയും ഈ ലൈനുകളെയും റഷ്യ ആക്രമിച്ചേക്കാമെന്നുമാണ് വില്യംസണ്‍ പറയുന്നത്. അങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കാനാണ് പദ്ധതി.

ഇത്തരം ആക്രമണങ്ങളിലൂടെ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ നശിപ്പിക്കാമെന്നും രാജ്യമൊട്ടാകെ പരിഭ്രാന്തി പരത്താമെന്നും റഷ്യ കണക്ക് കൂട്ടുന്നു. സമുദ്രാന്തര്‍ഭാഗത്തെ ഈ ആക്രമണം കൂടാതെ ഒരു മിസൈല്‍ ആക്രമണമോ സൈബര്‍ ആക്രമണമോ പ്രതീക്ഷിക്കാമെന്നും വില്യംസണ്‍ പറഞ്ഞു. റഷ്യന്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സൈനിക ബജറ്റില്‍ കാര്യമായ വര്‍ദ്ധന വരുത്തണമെന്ന് കരസേനാ മേധാവി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യ ഭീഷണിയാണെന്ന് പ്രതിരോധ സെക്രട്ടറിയും ആവര്‍ത്തിക്കുന്നത്.

ലണ്ടന്‍: ബ്രിട്ടനില്‍ പനി മരണങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന. കഴിഞ്ഞ വിന്ററിലേതിനേക്കാള്‍ മൂന്നിരട്ടി മരണങ്ങളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ മുതല്‍ മരിച്ചവരുടെ എണ്ണം 155 കടന്നതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. വൈറല്‍ പനിയുമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തില്‍ കഴിഞ്ഞയാഴ്ച വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകളിലും ജിപികളിലും എത്തുന്ന പനി ബാധിതരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞയാഴ്ച 35 പേരാണ് പനി മൂലം മരിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇതേ കാലയളവിലുള്ള പനിമരണങ്ങള്‍ 11 എണ്ണം മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലുള്ള കണക്കുകള്‍ പരിശോധിച്ചാലും ഈ വര്‍ദ്ധനവ് പ്രകടമാണ്. കഴിഞ്ഞ വര്‍ഷം ജനുവരി മൂന്നാമത്തെ ആഴ്ച വരെ 53 പേര്‍ മാത്രമായിരുന്നു മരിച്ചത്. 2014-15 കാലത്തെ വിന്റര്‍ പനിമരണങ്ങള്‍ക്കൊപ്പമെത്തുമോ ഈ കണക്കുകള്‍ എന്ന ആശങ്കയാണ് ആരോഗ്യവൃത്തങ്ങള്‍ പങ്കുവെക്കുന്നത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ കണക്കുകള്‍ അനുസരിച്ച് 2010-11 കാലത്തേക്കാള്‍ ഗുരുതരമായ അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.

പ്രായപൂര്‍ത്തിയായവരേക്കാള്‍ കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. 2016-17 വര്‍ഷത്തേക്കാള്‍ 15 ലക്ഷം അധികം ആളുകള്‍ ഇത്തവണ ഫ്‌ളൂ പ്രതിരോധ കുത്തിവെയ്പ് എടുത്തിട്ടുണ്ട്. ഇത് രോഗത്തിന്റെ വ്യാപനത്തെ തടയുമെന്നായിരുന്നു പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന കണക്കുകള്‍ അനുസരിച്ച് പനി ബാധിതരുടെ എണ്ണം അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തുകയാണെന്ന് കണക്കുകള്‍ പറയുന്നു.

കഴിഞ്ഞയാഴ്ച പനി മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത് 758 പേരാണ്. അതിന് മുമ്പത്തെ ആഴ്ചയില്‍ 598 പേരും ആശുപത്രികളില്‍ എത്തി. ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലും ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റുകളിലും പ്രവേശിപ്പിക്കപ്പെട്ടവര്‍ 198ല്‍ നിന്ന് 205 ആയി ഉയര്‍ന്നിട്ടുണ്ട്. 22 ട്രസ്റ്റുകളില്‍ നിന്നുള്ള വിവരങ്ങളാണ് ഇത്. രാജ്യത്തെ ആശുപത്രികളുടെ ഒമ്പതില്‍ ഒന്നു മാത്രം വരുന്ന ഈ ട്രസ്റ്റുകളുടെ വിവരങ്ങള്‍ ബ്രിട്ടനിലെ പനിബാധിതരുടെ എണ്ണം സംബന്ധിച്ച് പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കുന്നില്ല എന്നതാണ് വാസ്തവം.

തന്റെ തലപ്പാവിന ബാൻഡേജ് എന്നു വിളിച്ച് പരിഹസിച്ച ബ്രിട്ടിഷ് വ്യവസായിയെ വ്യത്യസ്തമായി വെല്ലുവിളിച്ച് തോല്‍പ്പിച്ചിരിക്കുകയാണ് മറ്റൊരു വ്യവസായിയായ സിഖുകാരന്‍. ബ്രിട്ടനിലെ ഇന്ത്യന്‍ വ്യവസായി റൂബൻ സിങ്ങിന്‍റെ മധുരപ്രതികാരമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
റൂബന്‍ സിങ്ങ് എന്താണ് ചെയ്‍തതെന്നല്ലേ? ആഴ്ചയിൽ ഏഴു ദിവസവും തന്റെ തലപ്പാവിന്റെ അതേനിറത്തിലുള്ള കാറുകളിലെത്തി ബ്രിട്ടീഷുകാരെ മുഴുവന്‍ വെല്ലുവിളിച്ചു. ഏഴ് വ്യത്യസ്ത നിറമുള്ള കാറുകള്‍ക്കെന്താണ് ഇത്ര പ്രത്യേകതയെന്നാവും കരുതുന്നതെങ്കില്‍ കേട്ടോളൂ. റൂബന്‍ സിങ്ങിന്‍റെ തലപ്പാവുകളുടെ നിറമുള്ള ഓരോ കാറും കോടികള്‍ വിലയുള്ള റോള്‍സ് റോയ്‍സ് കാറുകളായിരുന്നു.

Image result for indian-billionaire-who-matches-the-color-of-his-turban-with-a-matching-rolls-royce

റോൾസ് റോയ്സ് ഫാന്റം ഡോൺ, റെയ്ത്, ഗോസ്റ്റ് തുടങ്ങിയ എല്ലാ മോഡലുകളേയും റൂബൻ തന്‍റെ തലപ്പാവുകളുടെ നിറത്തില്‍ അണിനിരത്തി. റൂബൻ സിങ് തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് തന്റെ ചലഞ്ചിന്റെ വിവരം പുറം ലോകത്തെ അറിയിച്ചത്. ഏഴു ദിവസും തലപ്പാവിന്റെ നിറത്തിലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള റോൾസ് റോയ്സ് കാറിൽ എത്തുക എന്നതായിരുന്നു ചലഞ്ച്. ചലഞ്ച് ഹിറ്റായതോടെ സോഷ്യല്‍ മീഡിയയിൽ സൂപ്പർതാരമായിരിക്കുകയാണ് റൂബൻ സിങ്.

ഓൾഡേ പിഎ, ഇഷർ ക്യാപിറ്റൽ തുടങ്ങി വ്യവസായ സംരംഭങ്ങളുടെ തലവനാണ് ബ്രിട്ടനിലെ ഏറ്റവും വലിയ സിങ് കോടീശ്വരന്മാരിൽ ഒരാളായ റൂബൻ സിങ് . റോള്‍സ് റോയ്സും ഫെരാരിയും ലംബോർഗിനിയുമടക്കം നിരവധി സൂപ്പർകാറുകൾ റൂബന്‍ സിങ്ങിന്‍റെ ഗാരേജിലുണ്ട്.

 

Copyright © . All rights reserved