Main News

പോളണ്ടിലെ വിവിധ യൂണിവേഴ്‌സിറ്റികളിലേക്ക് ഡോക്ടര്‍ ആകാന്‍ താല്പര്യമുള്ള കുട്ടികളുടെ അപേക്ഷകള്‍ സ്വീകരിച്ചുകൊണ്ട് യൂറോമെഡിസിറ്റി മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മലയാളികള്‍ക്ക് സുവര്‍ണ്ണാവസരങ്ങളൊരുക്കി ശക്തമായി മുന്നോട്ടു പോകുന്നു. യൂറോപ്പിലെ മഫ്ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നും വിഭിന്നമായി സുതാര്യവും ലളിതവുമായ പ്രവേശന നടപടികള്‍ പോളണ്ടിലെ യൂണിവേഴ്‌സിറ്റികളുടെ പ്രത്യേകതയാണ്. പ്രവേശനപ്പരീക്ഷയില്ലാതെ. എ ലെവലിന്റെ പ്രഡിക്ടഡ് സ്‌കോറിന്റെ (രണ്ട് ബിയും ഒരു സിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്) അടിസ്ഥാനത്തില്‍ ടെംപററി ഒാഫര്‍ നല്‍കുന്ന പോളണ്ട് യൂണിവേഴ്‌സിറ്റികളില്‍ ഇപ്പോള്‍ത്തന്നെ അപ്ലൈ ചെയ്ത് മെയ് മാസം അവസാനത്തോടുകൂടി പ്രവേശനം ഉറപ്പിക്കാവുന്നതാണ്.

അത്യാധുനിക ലാബ്, ഹോസ്പിറ്റല്‍, ലൈബ്രറി സൗകര്യങ്ങളുള്ള പോളണ്ടിലെ യൂണിവേഴ്‌സിറ്റികള്‍ അതിവേഗം ബഹുദൂരം വളര്‍ന്നുകൊണ്ടിരിക്കുന്ന പോളണ്ടിന്റെ യശസ്സുയര്‍ത്തുന്നവയാണ്. കത്തോലിക്കാ പാരമ്പര്യം ഏറെയുള്ള പോളണ്ട് സമാധാനപ്രിയരായ മലയാളി മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ യൂണിവേഴ്‌സിറ്റികളില്‍ ജര്‍മനി, അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലെ കുട്ടികള്‍ മെഡിക്കല്‍ വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്നു.

താല്‍പര്യമുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും താമസസൗകര്യം തുച്ഛമായ നിരക്കില്‍ (90 പൗണ്ട്, 130 പൗണ്ട് എന്നീ നിരക്കില്‍ ഒരു മാസത്തേക്ക് താമസസൗകര്യം ലഭിക്കുന്നതായിരിക്കും) ഒരുക്കുന്ന പോളിഷ് യൂണിവേഴ്‌സിറ്റികള്‍ അവിടെ പഠിക്കുന്ന കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. 24 മണിക്കൂറും സെക്യൂരിറ്റി സ്റ്റാഫും സിസിടിവി കവറേജും ഉള്ള ഈ ഡോര്‍മിറ്ററികള്‍ കുട്ടികള്‍ക്ക് ഏറ്റവും നല്ല സുരക്ഷിതത്വം നല്‍കുന്നവയാണ്.

പോളണ്ടില്‍ സ്വന്തമായി പാര്‍ട്ണര്‍ ഏജന്‍സിയുള്ള യൂറോ മെഡിസിറ്റി, പോളണ്ടിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന കുട്ടികളെ അവിടുത്തെ ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടാന്‍ ഏറെ സഹായിക്കുന്നു. വളരെ കുറഞ്ഞ സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന യൂറോ മെഡിസിറ്റി പ്രവേശനം മുതല്‍ കുട്ടികള്‍ യൂണിവേഴ്‌സിറ്റിയില്‍ സെറ്റില്‍ ആകുന്നത് വരെ എല്ലാ സഹായവും നല്‍കുന്നു. യൂറോ മെഡിസിറ്റിയിലൂടെ പ്രവേശനം നേടി യൂണിവേഴ്‌സിറ്റികളില്‍ പ്രവേശിക്കാന്‍ യുകെയില്‍ നിന്നും പോകുന്ന എല്ലാ കുട്ടികള്‍ക്കും ലണ്ടനില്‍ നിന്നും സൗജന്യമായി വിമാന ടിക്കറ്റ് നിങ്ങളുടെ പോളണ്ടിലെ യൂണിവേഴ്‌സിറ്റിയുടെ ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ടിലേക്ക് യൂറോ മെഡിസിറ്റി നല്‍കുന്നതായിരിക്കും എന്നുള്ള വിവരവും സന്തോഷപൂര്‍വം അറിയിക്കുന്നു.

പോളണ്ടില്‍ പോയി പഠിച്ച് ഡോക്ടറാകാന്‍ താല്‍പര്യമുള്ള കുട്ടികള്‍ എത്രയും പെട്ടെന്ന് ഞങ്ങളുമായി ബന്ധപ്പെടുക. നിങ്ങളുടെ എ ലെവലിന്റെ പ്രഡിക്ടഡ് സ്‌കോര്‍ അനുസരിച്ച് നിങ്ങള്‍ക്ക് എത്രയും പെട്ടെന്ന് യൂറോപ്പിലെ മറ്റ് ഏത് യൂണിവേഴ്‌സിറ്റികളേക്കാളും നേരത്തേ, നിങ്ങളുടെ പ്രവേശനം ഞങ്ങള്‍ക്ക് ഉറപ്പു വരുത്താന്‍ കഴിയുമെന്ന് അറിയിക്കുവാനും ഈ അവസരം ഉപയോഗിക്കുകയാണ്. ഇന്ത്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പോളണ്ടില്‍ മെഡിസിന്‍ പഠിക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ക്കും യൂറോമെഡിസിറ്റിയിലൂടെ പ്രവേശനം നേടാം എന്ന കാര്യവും അറിയിച്ചുകൊള്ളുന്നു.

യൂറോമെഡിസിറ്റിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ ഫേസ്ബുക്ക് പേജ് www.facebook.com/euromedictiy സന്ദര്‍ശിക്കാനും മറക്കരുത്.

Phone: 07531961940, 07796823154

ലണ്ടന്‍: സൂപ്പര്‍മാര്‍ക്കറ്റ് ഭീമനായ സെയിന്‍സ്ബറീസ് ആയിരത്തോളം ഉല്‍പന്നങ്ങളുടെ വില കുറച്ചു. മീറ്റ്, പച്ചക്കറികള്‍, റെഡി മീല്‍സ്, പാസ്ത, ധാന്യങ്ങള്‍, കോസ്‌മെറ്റിക് ഉല്‍പന്നങ്ങള്‍ മുതലായവയുടെ വിലയില്‍കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വിലക്കുറവ് വരുത്തിയതോടെ മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളും വില താഴ്ത്താന്‍ നിര്‍ബന്ധിതരാകും. പുതിയൊരു സൂപ്പര്‍മാര്‍ക്കറ്റ് വില യുദ്ധത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. ഈ മാറ്റമനുസരിച്ച് മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളേക്കാള്‍ വീക്ക്‌ലി ഫാമിലി ഷോപ്പിംഗില്‍ 5 പൗണ്ട് വരെ ലാഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുമെന്ന് സെയിന്‍സ്ബറീസ്
കണക്കാക്കുന്നു.

ഓണ്‍ലൈനിലും സ്‌റ്റോറിലും വിലക്കുറവ് ബാധകമാക്കിയിട്ടുണ്ട്. സെയിന്‍സ്ബറീസിന്റെ
സ്വന്തം ഉല്‍പന്നങ്ങള്‍ മാത്രമല്ല, ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളും കുറഞ്ഞ വിലയില്‍ വാങ്ങാമെന്നതിനാല്‍ ഇത് ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്രദമാണ്. ഡിസ്‌കൗണ്ടുകള്‍ക്കായി 150 മില്യന്‍ പൗണ്ടാണ് സെയിന്‍സ്ബറീസ് വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ നേട്ടം 12 മില്യനോളം വരുന്ന ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഉല്‍പന്നങ്ങളുടെ വില കുറച്ചത് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്‌റ്റോറുകള്‍ സന്ദര്‍ശിക്കാനുള്ള മറ്റൊരു കാരണമായി മാറുമെന്ന് സൂപ്പര്‍മാര്‍ക്കറ്റ് സിഇഒ മൈക്ക് കൂപ്പ് പറഞ്ഞു.

ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളായ ലിഡില്‍, ആള്‍ഡി എന്നിവയുടെ ജനപ്രീതി ഉയര്‍ന്നതോടെ മുന്‍നിര സൂപ്പര്‍മാര്‍ക്കറ്റുകളായ സെയിന്‍സ്ബറീസ്, ആസ്ഡ, ടെസ്‌കോ, മോറിസണ്‍സ് തുടങ്ങിയവര്‍ക്ക് തങ്ങളുടെ ഉപഭോക്താക്കളെ നഷ്ടമായിത്തുടങ്ങിയിരുന്നു. ഇതിന്റെ പ്രതിഫലനമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ സെയിന്‍സ്ബറീസ് തീരുമാനിക്കുകയും ചെയ്തിരുന്നു. ആള്‍ഡിക്കും ലിഡിലിനും ബദലായി ബജറ്റ് റീട്ടെയില്‍ രംഗത്തേക്ക് ടെസ്‌കോ ഇറങ്ങുകയാണെന്ന റിപ്പോര്‍ട്ടും അടുത്തിടെ പുറത്തു വന്നിരുന്നു.

ലണ്ടന്‍: ഒരു മില്യണോളം വരുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ആശ്വാസമായി ശമ്പള വര്‍ദ്ധന പ്രഖ്യാപിച്ചു. യൂണിയനുകളുമായി എന്‍എച്ച്എസ് എംപ്ലോയേഴ്‌സ് നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. 2010 മുതല്‍ നിലവിലുള്ള പേ ക്യാപ് എടുത്തുകളയാനും ജീവനക്കാരുടെ ശമ്പളത്തില്‍ 6.5 മുതല്‍ 29 ശതമാനം വരെ വര്‍ദ്ധനവ് വരുത്താനുമാണ് തീരുമാനമായത്. പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ശമ്പളം വര്‍ദ്ധിപ്പിക്കുമ്പോള്‍ ഒരു ദിവസത്തെ അവധി വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദേശം യൂണിയനുകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ശമ്പള വര്‍ദ്ധനവ് മൂന്ന് വര്‍ഷത്തിനുള്ളിലാണ് നടപ്പിലാക്കുക. ഇതനുസരിച്ച് ഈ വര്‍ഷം 3 ശതമാനം വര്‍ദ്ധനവ് ജീവനക്കാര്‍ക്ക് ലഭിക്കും.

ശമ്പള സ്‌കെയിലില്‍ മുന്‍നിരയിലുള്ള പകുതിയോളം ജീവനക്കാര്‍ക്ക് 6.5 ശതമാനം വര്‍ദ്ധന ലഭിക്കുമ്പോള്‍ കുറഞ്ഞ ശമ്പളം ലഭിച്ചുകൊണ്ടിരിക്കുന്ന പകുതിയോളം ജീവനക്കാര്‍ക്ക് 9 മുതല്‍ 29 ശതമാനം വരെയാണ് ശമ്പളവര്‍ദ്ധനവ് നിര്‍ദേശിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ നഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ് തുടങ്ങി ബാന്‍ഡ്-സെവന്‍ പേയ് സ്‌കെയിലിന്റെ അടിത്തട്ടിലുള്ളവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് 31,696 പൗണ്ടാണ്. 29 ശതമാനം വര്‍ദ്ധനയുണ്ടാകുമ്പോള്‍ ഇവരുടെ ശമ്പളം 2020-21 വര്‍ഷത്തോടെ 37,890 പൗണ്ടായി മാറും. ബാന്‍ഡ് 5 പേയ് സ്‌കെയിലിന്റെ മധ്യഭാഗത്തുള്ള നഴ്‌സുമാര്‍, തെറാപ്പിസ്റ്റുകള്‍, സയന്റിസ്റ്റുകള്‍ എന്നിവര്‍ക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ ശമ്പളത്തില്‍ 24.7 ശതമാനം വര്‍ദ്ധനയുണ്ടാകും. ഇവര്‍ക്ക് 24,460 മുതല്‍ 30,615 പൗണ്ട് വരെ ശമ്പളം ലഭിക്കും.

ഒരു പുതിയ നഴ്‌സിന്റെ ബാന്‍ഡ് 5ലുള്ള തുടക്ക ശമ്പളം 22,128 പൗണ്ടില്‍ നിന്ന് 26,970 പൗണ്ടായി ഉയരും. അംഗീകാരം ലഭിക്കുകയാണെങ്കില്‍ ഒരു ലക്ഷത്തോളം ജീവനക്കാര്‍ക്ക് 17,460 പൗണ്ട് മിനിമം ശമ്പളം നല്‍കാനും പാക്കേജില്‍ നിര്‍ദേശമുണ്ട്. പുതിയ കരാറനുസരിച്ച് നഴ്‌സുമാര്‍, മിഡൈ്വഫുമാര്‍, പാരാമെഡ്ക്‌സ്, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ തുടങ്ങിയവര്‍ക്ക് 2018-19 വര്‍ഷത്തില്‍ 3 ശതമാനവും 2019-20 വര്‍ഷത്തില്‍ 2 ശതമാനവും 2020-21 വര്‍ഷത്തില്‍ 1 ശതമാനവുമാണ് വര്‍ദ്ധന വരുത്തുക. ഇക്കാലയളവിനുള്ളില്‍ പദ്ധതിക്കായി 4.2 ബില്യന്‍ പൗണ്ടാണ് വിലയിരുത്തിയിട്ടുള്ളത്.

ലെസ്റ്റര്‍ഷെയറിലെ എം1 മോട്ടോര്‍വേയുടെ ചില ഭാഗങ്ങള്‍ മെയ് 11 മുതല്‍ രണ്ടു ദിവസത്തേക്ക് അടച്ചിടും. സൗത്ത്ബൗണ്ടിലും നോര്‍ത്ത്ബൗണ്ടിലുമുള്ള പ്രധാന കാര്യേജ്വോയ ജംഗ്ഷന്‍ 23എ മുതല്‍ 24 വരെയുള്ള ഭാഗങ്ങളാണ് അടച്ചിടുക. പ്രധാന പാത അടച്ചിടുന്നതോടെ വാഹനങ്ങളുടെ തിരക്ക് ഗണ്യമായി വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. പുതിയതായി നിര്‍മ്മിച്ച കെഗ്വെര്‍ത്ത് ബൈപ്പാസില്‍ റോഡ് ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് പാതയില്‍ ഗതാഗതം നിരോധിക്കുന്നതെന്ന് ഡെര്‍ബി ടെലഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വാരാന്ത്യത്തിലായിരിക്കും മോട്ടോര്‍വേ അടക്കുന്നത്. അതിനാല്‍ ഗതാഗത പ്രതിസന്ധിയുണ്ടാകാനിടയുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി മെയ് 11 വെള്ളിയാഴ്ച്ച വൈകീട്ട് 10 മണിയോടെ പാതയില്‍ ഗതാഗതം നിരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ സമയത്ത് വാഹനങ്ങള്‍ക്ക് സമാന്തര പാതയായി എ453 ആഷ്ബി റോഡ് ഉപയോഗിക്കാവുന്നതാണ്. ഇരുവശങ്ങളിലേക്കുമുള്ള ട്രാഫിക്കിന് എ453 ആഷ്ബി റോഡ് ഉപയോഗിക്കാം. നിലവിലുള്ള ആഷ്ബി റോഡ് ബ്രിഡ്ജിന് പുതിയൊരു ക്രോസിംഗ് കൂട്ടിച്ചേര്‍ക്കും. ഈസ്റ്റ് മിഡ്ലാന്‍ഡ്സ് എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന് സെര്‍ഗോ ലോജിസ്റ്റിക്സ് പാര്‍ക്ക് ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ഗെയിറ്റ് വേ എന്ന പേരില്‍ സ്ഥാപിക്കുന്ന പുതിയ ഡിസ്ട്രിബ്യൂഷന്‍ ഹബ്ബിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കാനാണ് ഈ ക്രോസിംഗ് നിര്‍മിക്കുന്നത്.

ക്രോസിംഗ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി എം1 അടച്ചിടുന്ന സമയം ഉപയോഗപ്പെടുത്തി ബ്രിഡ്ജ് വാട്ടര്‍പ്രൂഫിംഗ് ജോലികളും ഹൈവേ ഓഫ് ഇഗ്ലണ്ട് പൂര്‍ത്തീകരിക്കും. സൗത്ത് ജെ23എ പാതയിലാണ് ബ്രിഡ്ജ് വാട്ടര്‍ പ്രൂഫിംഗ് ജോലികള്‍ പൂര്‍ത്തിയാക്കാനുള്ളത്. യുകെയിലെ ഏറ്റവും തിരക്കേറിയ എം1 മോട്ടോര്‍വേ അടച്ചിടുന്നതോടെ നിരത്തില്‍ വലിയ തിരക്കുണ്ടാകാനുള്ള സാധ്യതയുണ്ട്. സമാന്തര പാതകളിലും മോട്ടോര്‍വേകളിലും തിരക്കുണ്ടാകുമെന്നും സെഗ്രോ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഡ്രൈവര്‍മാര്‍ പ്രസ്തുത പാത ഒഴിവാക്കി യാത്ര ചെയ്യണമെന്നും ഈസ്റ്റ് മിഡ്‌ലാന്‍ഡ്സ് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ സമാന്തര പാതകള്‍ ഉപയോഗപ്പെടുത്താന്‍ പരമാവധി ശ്രമിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

കേംബ്രിഡ്ജ് അനലിറ്റിക്ക ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കുറ്റമേറ്റു പറഞ്ഞ് മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഉപയോക്താക്കളുടെ ഡേറ്റ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ടായിരുന്നുവെന്നും അതിന് സാധിക്കാത്തതിനാല്‍ നിങ്ങളെ സേവിക്കാനുള്ള യോഗ്യത ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിശദീകരണത്തില്‍ സുക്കര്‍ബര്‍ഗ് പറഞ്ഞു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഫേസ്ബുക്കില്‍ നിന്ന് 50 മില്യന്‍ യൂസര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ചതായാണ് വ്യക്തമായത്.

ഈ വിവരം പുറത്തു വന്നതിനു പിന്നാലെ ഫേസ്ബുക്കിന്റെ വിപണിമൂല്യത്തില്‍ 40 ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേംബ്രിഡ്ജ് അനലിറ്റിക്ക വിശ്വാസവഞ്ചനയാണ് കാണിച്ചത്. ഫേസ്ബുക്ക് സ്ഥാപകന്‍ എന്ന നിലയില്‍ ഈ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. 2013ല്‍ പുറത്തിറങ്ങിയ ഒരു ക്വിസ് ആപ്പിലൂടെയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ഡേറ്റാ ശേഖരണം നടത്തിയത്. ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത മൂന്ന് ലക്ഷം പേരുടെയും അവരുടെ സുഹൃത്തുക്കളുടെയും വിവരങ്ങള്‍ ആപ്പിലൂടെ ശേഖരിക്കുകയായിരുന്നു. സുരക്ഷ ഉറപ്പു വരുത്തുന്നതിനായി എല്ലാ ആപ്പുകളും ഓഡിറ്റ് നടത്താനാണ് ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായും 2016ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ ലീവ് അനുകൂലികള്‍ക്ക് വേണ്ടിയും കേംബ്രിഡ്ജ് അനലിറ്റിക്ക നിയോഗിക്കപ്പെട്ടിരുന്നു. എംഐ6 മുന്‍ ഉദ്യോഗസ്ഥരടക്കമുള്ളവരായിരുന്നു ഈ സ്ഥാപനത്തിലെ ജീവനക്കാര്‍. മുന്‍ മൊസാദ് ഉദ്യോഗസ്ഥരും യുക്രേനിയന്‍ ലൈംഗികത്തൊഴിലാളികളും വരെ സ്ഥാപനത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്നത്രേ. അലക്‌സാന്‍ഡര്‍ നിക്‌സ് എന്ന സാമ്പത്തിക വിദഗ്ദ്ധനും ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റുമാണ് ഈ കമ്പനിയുടെ സ്ഥാപകന്‍.

ലണ്ടന്‍: യുകെയില്‍ അസിസ്റ്റഡ് ഡെത്തിനായി ക്ലിനിക്ക് വരുന്നു. ചാനല്‍ ഐലന്‍ഡിലെ ഗ്യുവെന്‍സിയിലായിരിക്കും ക്ലിനിക്ക് സ്ഥാപിക്കുകയെന്നാണ് വിവരം. ഇത് സംബന്ധിച്ച് മെയ് മാസത്തില്‍ തീരുമാനമുണ്ടാകും. ഒരിക്കലും തിരിച്ചുവരാനാകാത്ത വിധത്തിലുള്ള രോഗങ്ങള്‍ മൂലം കഷ്ടതയനുഭവിക്കുന്നവര്‍ക്ക് വിദഗ്ദ്ധ സഹായത്തോടെ സ്വയം മരണം വരിക്കാനുള്ള സൗകര്യമാണ് ഈ ക്ലിനിക്കില്‍ ലഭ്യമാകുക. മെയ് മാസത്തില്‍ ഇതിനായുള്ള വോട്ടെടുപ്പ് നടത്താന്‍ തീരുമാനമായതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗങ്ങളാലോ അപകടങ്ങള്‍ മൂലമോ ജീവച്ഛവമായി ദീര്‍ഘകാലം ചികിത്സയില്‍ കഴിയുന്നവര്‍ക്ക് നിയമവിധേയമായി മരണം വരിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്.

പദ്ധതിയനുസരിച്ച് 18 മാസത്തെ സമയം സ്വമേധയാ മരണം കാംക്ഷിച്ചെത്തുന്നവര്‍ക്ക് നല്‍കും. അതിനു ശേഷവും മരണം തെരഞ്ഞെടുക്കുന്നവര്‍ക്കുള്ള പ്രൊസീജിയറിന്റെ ചെലവ് ഐലന്‍ഡിന്റെ ഹെല്‍ത്ത് സര്‍വീസ് തന്നെ വഹിക്കും. യുകെയില്‍ 1961ലെ നിയമമനുസരിച്ച് ആത്മഹത്യ നിയമവിരുദ്ധമാണ്. ഗ്യുവെന്‍സി ഒരു ക്രൗണ്‍ ഡിപ്പെന്‍ഡന്‍സിയായതിനാല്‍ സ്വന്തമായി നിയമങ്ങള്‍ രൂപീകരിക്കാന്‍ അവകാശമുണ്ട്. യുകെയില്‍ ആത്മഹത്യക്ക് സഹായം നല്‍കുന്നത് 14 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

യുകെയില്‍ അസിസ്റ്റഡ് മരണത്തിനു വേണ്ടി നിയമനിര്‍മാണം നടത്തണമെങ്കില്‍ വെസ്റ്റമിന്‍സ്റ്ററിലെ മുതിര്‍ന്ന നേതാക്കളുടെ സമിതിയായ പ്രിവി കൗണ്‍സിലിന്റെ അനുവാദം ആവശ്യമാണ്. ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനായിരിക്കും ഈ സമിതി നടത്തുന്ന ചര്‍ച്ചയില്‍ പ്രാമുഖ്യം നല്‍കുക. നിലവില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ മാത്രമാണ് വിദേശികള്‍ക്ക് അസിസ്റ്റഡ് ഡെത്തിന് സൗകര്യമുള്ളത്. സൂറിച്ചിലെ ഡിഗ്നിറ്റാസ് ഓര്‍ഗനൈസേഷന്‍ ഒരുക്കിയിരിക്കുന്ന ഈ കേന്ദ്രത്തിലേക്ക് ബ്രിട്ടനില്‍ നിന്ന് ഓരോ എട്ട് ദിവസത്തിലും ഒരാള്‍ വീതം പോകുന്നുണ്ടെന്നാണ് കണക്ക്.

ഇത്തരം സൗകര്യമൊരുക്കാന്‍ ബ്രിട്ടനിലെ ക്യാംപെയിനേഴ്‌സ് ആവശ്യമുന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. എന്നാല്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ഈ നിര്‍ദേശത്തെ എതിര്‍ക്കുകയാണ്. ഡിഗ്നിറ്റി ഇന്‍ ഡയിംഗ് എന്ന ക്യാംപെയിന്‍ ഗ്രൂപ്പ് നടത്തിയ സര്‍വേയില്‍ 53 ശതമാനം ബ്രിട്ടീഷുകാര്‍ അസിസ്റ്റഡ് മരണത്തിനായി സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പോകുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചതായി വ്യക്തമായിരുന്നു.

ഈസ്റ്റര്‍ ദിവസങ്ങളിലും ബ്രിട്ടനില്‍ കടുത്ത ശൈത്യം തുടര്‍ന്നേക്കാമെന്ന് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. ബീസ്റ്റ് ഫ്രം ഈസ്റ്റെന്ന കാലാവസ്ഥാ പ്രതിഭാസം ഈസ്റ്റര്‍ ദിനങ്ങളില്‍ തിരിച്ചു വരാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. ആര്‍ട്ടിക്കിന് മുകളിലെ അന്തരീക്ഷത്തിലെ വായു വളരെ പെട്ടെന്ന് ചൂടാകുന്ന സഡണ്‍ സ്ട്രാറ്റോസ്ഫെറിക് വാമിംഗ് (SSW) രണ്ടാമതും പ്രത്യക്ഷപ്പെടാനുള്ള സാധ്യകളുണ്ടെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ നല്‍കുന്ന സൂചന. ഈ പ്രതിഭാസം അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയുടെ താപനില പെട്ടെന്ന് ഉയര്‍ത്തുകയും അത് അതിശൈത്യത്തിന് കാരണമാകുകയും ചെയ്‌തേക്കാം. കഴിഞ്ഞ ജനുവരി മാസത്തിലാണ് ബ്രിട്ടനില്‍ ആദ്യത്തെ സഡണ്‍ സ്ട്രാറ്റോസ്ഫിയറിക് വാമിംഗ് ഉണ്ടായത്. കടുത്ത മഞ്ഞുവീഴ്ച്ചയും ശീതക്കാറ്റുമായിരുന്നു അതിന്റെ പരിണിത ഫലം. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ശൈത്യത്തിനാണ് കഴിഞ്ഞ മാസങ്ങള്‍ സാക്ഷ്യം വഹിച്ചത്.

ഈ പ്രതിഭാസത്തിന്റെ ഫലമായി രാജ്യത്ത് അതിശൈത്യം തുടരുമെന്നും ബിബിസിയുടെ കാലാവസ്ഥാ വിദഗ്ദ്ധന്‍ സൈമണ്‍ കിംഗ് ട്വിറ്ററില്‍ കുറിച്ചു. ബീസ്റ്റ് ഫ്രം ഈസ്റ്റ് തിരിച്ചു വന്നേക്കുമെന്ന ഹാഷ്ടാഗിനൊപ്പമാണ് അദ്ദേഹം ഈ സൂചനയും നല്‍കിയിരിക്കുന്നത്. വരുന്ന ബാങ്ക് അവധി ദിവസങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച്ച ഉണ്ടായേക്കുമെന്ന് തന്നെയാണ് കാലാവസ്ഥ ചാര്‍ട്ടുകളും വ്യക്തമാക്കുന്നത്. ഈസ്റ്ററിന് സ്‌കോട്ട്‌ലണ്ടിലും നോര്‍ത്തേണ്‍ ഇഗ്ലണ്ടിലും കനത്ത മഞ്ഞ് വീഴ്ച്ച ഉണ്ടാകുമെന്ന് ഡ്ബ്ല്യൂഎക്‌സ് ചാര്‍ട്ട്സ് പറയുന്നു. സഡണ്‍ സ്ട്രാറ്റോസ്ഫിയറിക് വാമിംഗ് ഉണ്ടാകാനുള്ള സാധ്യതകളാണ് ഇപ്പോള്‍ കാണുന്നത്. മാര്‍ച്ച് അവസാനത്തെ ആഴ്ച്ചകളില്‍ താപനില ശരാശരിയിലും താഴെയാവാന്‍ ഇതു കാരണമായേക്കുമെന്ന് മെറ്റ് ഓഫീസ് കാലാവസ്ഥാ നിരീക്ഷകന്‍ മാര്‍ട്ടിന്‍ ബൗള്‍സ് പറഞ്ഞു.

ഈ വര്‍ഷം ഈസ്റ്റര്‍ കുറച്ചു നേരത്തെയാണ്, അതുകൊണ്ടു തന്നെ ഇത്തവണത്തെ ഈസ്റ്റര്‍ മഞ്ഞുമൂടിയ ദിനങ്ങളായി മാറാനുള്ള സാധ്യതയുണ്ടെന്നും മാര്‍ട്ടിന്‍ ബൗള്‍സ് പറയുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ താപനില ശരാശരിയിലും താഴെ മാത്രമെ ഇത്തവണ പ്രതീക്ഷിക്കേണ്ടതുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിനി ബീസ്റ്റ് ഫ്രം ഈസ്റ്റ് രാജ്യം വിടാനൊരുങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ അതിശൈത്യം വിതക്കാന്‍ പ്രാപ്തിയുള്ള മറ്റൊരു കാലാവസ്ഥാ പ്രതിഭാസം നോര്‍ത്തില്‍ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് നിരീക്ഷകനായ ജോണ്‍ കെറ്റ്‌ലി അഭിപ്രായപ്പെടുന്നു. ബ്രിട്ടന്റെ ഈസ്റ്ററിനെ മഞ്ഞില്‍ മൂടാന്‍ കഴിയുന്നതാണ് പുതിയ പ്രതിഭാസം. നിലവില്‍ താപനില പതുക്കെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ് പക്ഷേ ഇത് അന്തിമമായൊരു മാറ്റത്തിലേക്കുള്ള തുടര്‍ച്ചയല്ല. ഈസ്റ്ററിന് ക്രിസ്മസിന് ഉണ്ടായതിനേക്കാള്‍ വലിയ മഞ്ഞു വീഴ്ച്ച ഉണ്ടായേക്കാമെന്നും കെറ്റ്‌ലി പറയുന്നു.

മാഞ്ചസ്റ്റര്‍: യാത്രക്കാരെ ഡ്രോപ്പ് ഓഫ് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ വിമാനത്താവളം. കിസ് ആന്‍ഡ് ഫ്‌ളൈ ഡ്രോപ്പ് ഓഫ് ലെയിനുകള്‍ ഇല്ലാതാക്കാനാണ് തീരുമാനം. 5 മിനിറ്റിന് 3 പൗണ്ട് വീതം ചാര്‍ജ് ഈടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് ഒഴിവാക്കണമെങ്കില്‍ ഒരു മൈല്‍ ദൂരത്ത് നിന്നുള്ള ഷട്ടില്‍ ബസില്‍ കയറി വിമാനത്താവളത്തില്‍ എത്താം. വിമാനത്താവള പരിസരത്ത് വാഹനത്തിരക്ക് വര്‍ദ്ധിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് വിശദീകരിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ വിമാനത്താവളത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

നിലവിലുള്ള സൗകര്യം ദുരുപയോഗം ചെയ്ത് അനാവശ്യ ഗതാഗതക്കുരുക്കുകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ ഈ നടപടി അനിവാര്യമാണെന്ന് ഒരു പക്ഷം പറയുമ്പോള്‍ യാത്രക്കെത്തുന്നവരുടെ അവസാന പെന്നി വരെ ഊറ്റിയെടുക്കാനുള്ള തന്ത്രമാണ് അധികൃതരുടേതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. ടെര്‍മിനല്‍ ഫോര്‍കോര്‍ട്ടുകളിലും ട്രെയിന്‍ സ്‌റ്റേഷനിലും അഞ്ച് മിനിറ്റിന് 3 പൗണ്ടായിരിക്കും ഈടാക്കുക. പത്ത് മിനിറ്റുവരെയുള്ള സമയത്തിന് 4 പൗണ്ടും ഈടാക്കും. ജൂണ്‍ മുതല്‍ ഇത് നടപ്പിലാകും.

തോര്‍ലി ലെയിനില്‍ ഒരു ഫ്രീ ഓഫ് സൈറ്റ് ഡ്രോപ്പ് ഓഫ് കാര്‍ പാര്‍ക്ക് സ്ഥാപിക്കും. ദീര്‍ഘകാല പാര്‍ക്കിംഗുകള്‍ക്കുള്ള ജെറ്റ് പാര്‍ക്‌സ് 1 നടുത്ത് നിന്ന് ഷട്ടില്‍ ബസ് സര്‍വീസും ആരംഭിക്കും. എന്നാല്‍ നിരക്കുകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം ഭൂരിപക്ഷം പേരും എതിര്‍ക്കുകയാണെന്ന് മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വിമാനത്താവളത്തിലെത്തുന്നവര്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കമെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

ലണ്ടന്‍: അക്കൗണ്ടുകളിലെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയാവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെട്ട സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ നേരിട്ട് ഹാജരാകണമെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സമന്‍സ്. ഡേറ്റ ചോര്‍ന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നതോടെ ഫേസ്ബുക്കിന്റെ മാര്‍ക്കറ്റ് വാല്യുവില്‍ 40 ബില്യ ഡോളറിന്റെ ഇടിവുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് നിയോഗിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കണ്‍സള്‍ട്ടിംഗ് കമ്പനി 50 മില്യന്‍ യൂസര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ചതായി വ്യക്തമായിരുന്നു.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ അവരറിയാതെ ചോരുന്നതിനെ കുറച്ചു കാണുകയും പാര്‍ലമെന്റിനെ ഫേസ്ബുക്ക് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ ആന്‍ഡ് സ്‌പോര്‍ട് കമ്മിറ്റി തലവന്‍ ഡാമിയന്‍ കോളിന്‍സ് പറഞ്ഞു. 2014ല്‍ 50 മില്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയ സംഭവത്തില്‍ ഇനി ഫേസ്ബുക്ക് സ്ഥാപകന്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് സുക്കര്‍ബര്‍ഗിന് അയച്ച കത്തില്‍ കോളിന്‍സ് ആവശ്യപ്പെടുന്നു.

രാഷ്ട്രീയ നേതാക്കളെ കുരുക്കാനും വിദേശരാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനും തങ്ങള്‍ക്ക് കഴിയുമെന്ന് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ നേതൃത്വത്തിലുള്ളവര്‍ അവകാശപ്പെടുന്നതിന്റെ ഒളിക്യാമറ വീഡിയോകള്‍ പുറത്തു വന്നതോടെയാണ് പാര്‍ലമെന്റിന്റെ നീക്കം. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക 2016ല്‍ ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനും ബ്രെക്‌സിറ്റ് ഹിതപരിശോധനാ ക്യാംപെയിനില്‍ ലീവ് പക്ഷക്കാര്‍ക്ക് വേണ്ടിയും നിയോഗിക്കപ്പെട്ടിരുന്നു.

ഫേസ്ബുക്കില്‍ നിന്ന് മറ്റ് കമ്പനികള്‍ക്ക് എപ്രകാരമാണ് സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്നതെന്നതാണ് സുക്കര്‍ബര്‍ഗിനോട് എംപിമാര്‍ ഉന്നയിക്കുന്ന ചോദ്യം. ഇത് ഉപയോക്താക്കളുടെ സമ്മതത്തോടെയാണോ ശേഖരിക്കപ്പെടുന്നതെന്ന ചോദ്യവും പാര്‍ലമെന്റ് ഉയര്‍ത്തുന്നു. ഡിസിഎംഎസില്‍ നിന്ന് കത്ത് ലഭിച്ചതായി ഫേസ്ബുക്ക് സ്ഥിരീകരിച്ചു. വിഷയത്തില്‍ പ്രതികരണം അറിയിക്കുമെന്നും വക്താവ് വ്യക്തമാക്കി.

ലണ്ടന്‍: എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 2010 മുതല്‍ നിലവിലുള്ള പേ ക്യാപ്പ് നീക്കാന്‍ തീരുമാനം. അതിനൊപ്പം 6.5 ശതമാനം ശമ്പളവര്‍ദ്ധന അനുവദിക്കാനും തീരുമാനമായി. ഇത് ഇന്നു മുതല്‍ നടപ്പിലാകും. ഒരു മില്യണ്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭ്യമാകുന്നത്. സര്‍ക്കാരുമായി മാധ്യസ്ഥം നടത്തുന്ന എന്‍എച്ച്എസ് എംപ്ലോയേഴ്‌സുമായി ഇക്കാര്യത്തില്‍ ട്രേഡ് യൂണിയനുകള്‍ ചര്‍ച്ച നടത്തി വരികയായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ യൂണിസണും റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും പോലെയുള്ള യൂണിയനുകള്‍ എന്‍എച്ച്എസ് എംപ്ലോയേഴ്‌സുമായി ധാരണയില്‍ എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്.

ഇന്ന് നടക്കുന്ന എന്‍എച്ച്എസ് സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം നിര്‍ദേശിക്കപ്പെടും. 3 ബില്യന്‍ പൗണ്ടാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച ചര്‍ച്ചയില്‍ ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ ആനുകൂല്യം ഡോക്ടര്‍മാരൊഴികെയുള്ള ഹെല്‍ത്ത്‌കെയര്‍ ജീവനക്കാരായ നഴ്‌സുമാര്‍, മിഡൈ്വഫുമാര്‍, ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റുമാര്‍, പാരാമെഡിക്‌സ് എന്നിവര്‍ക്ക് ലഭ്യമാകും. നാണ്യപ്പെരുപ്പത്തിന് അനുസൃതമായി ആദ്യ വര്‍ഷം 3 ശതമാനത്തിന്റെയും അടുത്ത വര്‍ഷം 2 ശതമാനത്തിന്റെയും പിന്നീട് ഒരു ശതമാനത്തിന്റെയും ശമ്പളവര്‍ദ്ധന നടപ്പിലാക്കുമെന്നാണ് യൂണിയനുകള്‍ക്ക് ലഭിച്ചിരിക്കുന്ന ഉറപ്പ്.

നിര്‍ദിഷ്ട പോസ്റ്റുകളില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് അതിന് അനുസൃതമായി നേരിയ തോതിലുള്ള ശമ്പളവര്‍ദ്ധനവേ ഉണ്ടാകുകയുള്ളു. മുതിര്‍ന്ന എന്‍എച്ച്എസ് മാനേജര്‍മാര്‍ക്ക് പ്രത്യേക ശമ്പളക്കരാറാണ് നിലവിലുള്ളത്. 2013ലാണ് പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരു ശതമാനം പേയ് ക്യാപ്പ് നിലവില്‍ വന്നത്. പൊതുധന വിനിയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി സഖ്യകക്ഷി സര്‍ക്കാരാണ് ഇത് നടപ്പിലാക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പ് മുതല്‍ ശമ്പള നിയന്ത്രണം ഇല്ലാതാക്കണമെന്ന ആവശ്യം ശക്തമാകുകയായിരുന്നു. എന്‍എച്ച്എസ് ജീവനക്കാരാണ് ഇത് കൂടുതലായും ഉന്നയിച്ചത്.

ശമ്പളവര്‍ദ്ധനവ് നടപ്പാക്കാന്‍ പണം കായ്ക്കുന്ന മരമൊന്നുമില്ലെന്ന് കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന സംവാദത്തില്‍ ചോദ്യമുന്നയിച്ച ഒരു നഴ്‌സിന് തെരേസ മേയ് മറുപടി നല്‍കിയത് വിവാദമായിരുന്നു. പിന്നീട് ജൂണിലാണ് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് പേയ് ക്യാപ്പ് നീക്കുന്നതിനെക്കുറിച്ച് സൂചന നല്‍കിയത്. എന്നാല്‍ ആരോഗ്യമേഖല കൂടൂതല്‍ ഉദ്പാദനക്ഷമമാകുന്നത് അനുസരിച്ചായിരിക്കും ട്രഷറി ഇതിനായി പണമനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പിന്നീട് മധ്യസ്ഥ ചര്‍ച്ചകളില്‍ ശമ്പളവര്‍ദ്ധന നടപ്പാക്കുമ്പോള്‍ ജീവനക്കാര്‍ ഒരു അവധി ദിവസം സറണ്ടര്‍ ചെയ്യേണ്ടി വരുമെന്ന് എന്‍എച്ച്എസ് എംപ്ലോയേഴ്‌സ് പറഞ്ഞെങ്കിലും യൂണിയനുകള്‍ അതിനെ ശക്തമായി എതിര്‍ത്തിരുന്നു. സീനിയര്‍ സ്റ്റാഫിന്റെ ശമ്പളവര്‍ദ്ധനയില്‍ നിയന്ത്രണം വരുത്തിക്കൊണ്ട് ഇത് പരിഹരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നാണ് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

RECENT POSTS
Copyright © . All rights reserved