Main News

ഭര്‍ത്താവ് ഉറക്കത്തില്‍ വിചിത്രമായി പെരുമാറുന്നുവെന്ന് ആരോപിച്ച് 30 വര്‍ഷം നീണ്ട വിവാഹ ജീവിതത്തില്‍ നിന്ന് മോചനം ആവശ്യപ്പെട്ട് സ്ത്രീ രംഗത്ത്. ഉറക്കത്തില്‍ ഭര്‍ത്താവ് തന്നെ ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഈ പെരുമാറ്റം ഡോക്ടര്‍മാരെക്കൊണ്ട് പരിശോധിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ താന്‍ വിവാഹജീവിതം ഉപേക്ഷിക്കുകയാണെന്ന് ഭാര്യ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 60കാരനായ വൂ എന്നയാളാണ് സംഭവത്തിലെ വില്ലന്‍. 60കാരനായ ഇയാള്‍ക്കെതിരെ ഭാര്യ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയെന്നും വിവരമുണ്ട്.

വെസ്റ്റ് തായ്‌വാനിലെ തായ്ചുങ് സിറ്റിയിലാണ് സംഭവം. 10 വര്‍ഷമായി ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന സ്വഭാവമുള്ളയാളാണ് വൂ. എന്നാല്‍ ഇയാളുടെ ഭാര്യ പറയുന്നത് അനുസരിച്ച് കഴിഞ്ഞ 5 വര്‍ഷമായി ഉറക്കത്തില്‍ കയ്യും കാലുമെടുത്ത് പെരുമാറാനും തുടങ്ങിയിട്ടുണ്ടത്രേ. രാത്രിയില്‍ ഇടി വാങ്ങി മടുത്തിട്ടാണ് ഇവര്‍ പരാതിപ്പെട്ടത്. കുവാങ് ടിയന്‍ ജനറല്‍ ഹോസ്പിറ്റലില്‍ നടത്തിയ പരിശോധനയില്‍ തനിക്ക് ആര്‍ഇഎം സ്ലീപ്പ് ബിഹേവിയര്‍ ഡിസോര്‍ഡര്‍ എന്ന അസുഖമാണെന്ന തെളിഞ്ഞുവെന്നും ഇയാള്‍ പറഞ്ഞു. സ്വപ്‌നം കാണുന്നത് അതേപടി ശാരീരികമായും പ്രതിഫലിപ്പിക്കുന്ന അവസ്ഥയാണ് ഇതെന്ന് ഡോ. യാങ് ചുന്‍ ബെയ് പറയുന്നു.

ഉറക്കത്തില്‍ സ്വപ്‌നങ്ങള്‍ കാണുന്ന റാപ്പിഡ് ഐ മൂവ്‌മെന്റ് എന്ന ഘട്ടത്തിലാണ് ഇയാള്‍ ഇപ്രകാരം പെരുമാറുന്നത്. ആശുപത്രി മുറിയില്‍ ക്യാമറകള്‍ സ്ഥാപിച്ച് നടത്തിയ നിരീക്ഷണത്തില്‍ ഇയാളുടെ പാതിരാത്രി കുങ്ഫൂ അഭ്യാസങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഉറക്കത്തില്‍ സംഘട്ടനത്തിനെന്ന പോലെ കയ്യും കാലുമെടുത്ത് പെരുമാറുകയാണ് ഇയാള്‍. ചിലപ്പോള്‍ ഉറക്കെ നിലവിളിച്ചും ചീത്ത വിളിച്ചും ഭാര്യയെ ഇയാള്‍ ഭയപ്പെടുത്തുക പോലും ചെയ്തിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഈ വൈകല്യം ചികിത്സിച്ച് ഭേദമാക്കാനാകുമെന്നാണ ഡോക്ടര്‍ വ്യക്തമാക്കുന്നത്.

കൊച്ചി: തിയേറ്റർ സംഘടന ഫിയോകി(ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള)ന്‍റെ തലപ്പത്തേക്കു നടൻ ദിലീപ് തിരിച്ചെത്തി. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി 85 ദിവസങ്ങൾക്കുശേഷം ജാമ്യത്തിൽ പുറത്തുവന്നതിനു പിന്നാലെയാണ് ദിലീപിനെ വീണ്ടും ഫിയോകിന്‍റെ തലപ്പത്ത് അവരോധിച്ചത്. സംഘടനയുടെ എക്സിക്യുട്ടീവ് കമ്മിറ്റി ചേർന്നാണു തീരുമാനം കൈക്കൊണ്ടത്. ഫിയോകിൽ നിർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമ പ്രതിനിധികളും അംഗങ്ങളാണ്.

സംഘടനയുടെ പ്രസിഡന്‍റായിരുന്ന നിർമാതാവ് ആന്‍റണി പെരുന്പാവൂർ ദിലീപിനുവേണ്ടി സ്ഥാനമൊഴിഞ്ഞു നൽകി. ദിലീപ് കുറ്റവിമുക്തനായില്ല, ജാമ്യത്തിൽ പുറത്തിറങ്ങുക മാത്രമാണു ചെയ്തതെന്നു മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ സംഘടനയിലെ അംഗങ്ങളുടെ ഒത്തൊരുമിച്ചുള്ള തീരുമാനമാണ് ഇതെന്ന് ആന്‍റണി പെരുന്പാവൂർ പറഞ്ഞു.

തിയേറ്റർ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ നടത്തിയ സമരം ക്രിസ്മസ് റിലീസുകളെ കാര്യമായി ബാധിച്ചതിനെ തുടർന്നാണു ദിലീപിന്‍റെ നേതൃത്വത്തിൽ പുതിയ സംഘടന രൂപംകൊണ്ടത്. ദിലീപ് പ്രസിഡന്‍റും ആന്‍റണി പെരുന്പാവൂർ വൈസ് പ്രസിഡന്‍റുമായാണ് സംഘടന രൂപീകരിച്ചതെങ്കിലും നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതിനു പിന്നാലെ ദിലീപിനെ സംഘടനയുടെ തലപ്പത്തുനിന്നു പുറത്താക്കിയിരുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: 2016 ഒക്ടോബര്‍ 9ന് ഔദ്യോഗികമായി പിറവിയെടുത്ത ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഒന്നാം പിറന്നാള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായി വരുന്ന തിങ്കളാഴ്ച രൂപതാ ആസ്ഥാനമായ പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ആഘോഷമായ വി. കുര്‍ബാനയ്ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. സഹ കാര്‍മ്മികരായി വികാരി ജനറല്‍മാരും മറ്റു നിരവധി വൈദികരും പങ്കെടുക്കുന്ന ദിവ്യബലിയില്‍ രൂപതയിലെ സന്യസ്തരുടെയും ഓരോ വി. കുര്‍ബാന കേന്ദ്രത്തില്‍ നിന്നുമുള്ള അല്‍മായ പ്രതിനിധികളുടെയും സാന്നിധ്യമുണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷം പ്രസ്റ്റണ്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങുകളിലാണ് പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി രൂപതയുടെ പ്രഥമ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായതും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതും.

173 വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യാനായി 50ല്‍ അധികം വൈദികരുടെ സേവനവും നാല് സന്യസ്തരുടെ സേവനം ഇപ്പോള്‍ രൂപതയ്ക്ക് ലഭിക്കുന്നുണ്ട്. ഇതു കൂടാതെ വിവിധ പ്രവര്‍ത്തനമേഖലകളെ ഏകോപിപ്പിക്കുന്നതിനായി 18-ഓളം കമ്മീഷനുകള്‍, നടക്കാനിരിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍, രൂപതയെ എട്ട് റീജിയണുകളിലായി തിരിച്ചുള്ള പ്രവര്‍ത്തനം, രൂപതാ കൂരിയാ ഉള്‍പ്പെടെയുള്ള ഔദ്യോഗിക ആലോചനാസംഘങ്ങള്‍, അല്‍മായര്‍ക്കായി ‘ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ ആഭിമുഖ്യത്തില്‍ ദൈവശാസ്ത്ര പഠനത്തിന് അവസരം തുടങ്ങിയ പല കാര്യങ്ങളിലൂടെ രൂപതയുടെ ഭാവി വളര്‍ച്ചയ്ക്കായി ബഹുമുഖ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കാനും ഉറച്ച അടിത്തറ നല്‍കാനും രൂപതാധ്യക്ഷന്‍ നേതൃത്വം നല്‍കുന്ന രൂപതാധികാരികള്‍ക്ക് ഈ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സാധിച്ചു. രൂപതയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി അവതരിപ്പിക്കുന്ന ആദ്യ ബുള്ളറ്റിന്‍ ‘ദനഹാ’, രൂപത പുറത്തിറക്കിയ കലണ്ടര്‍, ക്രിസ്തുമസ് സന്ദേശ കാര്‍ഡുകള്‍ തുടങ്ങിയവയും വിശ്വാസികളുടെ കൈകളിലെത്തിക്കാന്‍ ഈ ഒരു വര്‍ഷത്തിനുള്ളില്‍ സാധിച്ചു.

സമര്‍ത്ഥമായ നേതൃത്വത്തിലൂടെ രൂപതയെ മുമ്പോട്ടു നയിക്കുന്ന രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അജപാലന മികവും ഈ നേട്ടങ്ങളിലും പ്രവര്‍ത്തനങ്ങളിലും നിര്‍ണായകമായി. മൂന്ന് രാജ്യങ്ങളിലായി പരന്നുകിടക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ വിശ്വാസികളെ ആത്മീയ കാര്യങ്ങളില്‍ നേതൃത്വം വഹിക്കാന്‍ അല്പം പോലും വിശ്രമമെടുക്കാതെയാണ് അദ്ദേഹം ഓടിയെത്തുന്നത്. സൗമ്യഭാവവും ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വ ഗുണങ്ങളുമുള്ള മാര്‍ സ്രാമ്പിക്കല്‍ ഇതിനോടകം വിശ്വാസികളുടെ മനസില്‍ ഇടം പിടിച്ചു കഴിഞ്ഞു. രൂപതാമെത്രാന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന റവ. ഫാ. ഫാന്‍സ്വാ പത്തിലിന്റെ സേവനവും എടുത്തുപറയേണ്ടതാണ്.

തിങ്കളാഴ്ച പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ദിവ്യബലിക്കും സ്‌നേഹവിരുന്നിനും ശേഷം ഉച്ചകഴിഞ്ഞ് പ്രിസ്ബിറ്റല്‍ കൗണ്‍സിലിന്റെ സമ്മേളനവും ജോയിന്റ് പ്രിസ്ബിറ്റല്‍ കൗണ്‍സില്‍ സമ്മേളനവും പ്രസ്റ്റണ്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടക്കും. ഈ ഒരു വര്‍ഷത്തിനിടയില്‍ ദൈവം നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയാനായി സാധിക്കുന്ന എല്ലാവരും പ്രസ്റ്റണ്‍ കത്തീഡ്രലില്‍ എത്തിച്ചേരണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

ജോജി തോമസ്

കേരളത്തെ പിടിച്ചുകുലുക്കിയ സ്ത്രീപീഡനക്കേസിലെ പ്രതി ജാമ്യം നേടി സ്വീകരണ പരിപാടികള്‍ ഏറ്റുവാങ്ങി മുന്നേറുമ്പോള്‍ ഞാന്‍ അവള്‍ക്കൊപ്പമാണോ, അവനൊപ്പമാണോ എന്നതിലുപരി വേട്ടക്കാരനൊപ്പമാണോ ഇരയ്‌ക്കൊപ്പമാണോ എന്ന ചോദ്യമാണ് പ്രസക്തമായിരിക്കുന്നത്. ബോധപൂര്‍വ്വം സൃഷ്ടിച്ച ആള്‍ക്കൂട്ടങ്ങള്‍ പലപ്പോഴും വരുന്നത് കള്ളിനും ഒരു നേരത്തെ ബിരിയാണിക്കും വേണ്ടിയാണെങ്കില്‍ ഇവിടെ തലകുനിക്കപ്പെടുന്നത് രാഷ്ട്രീയ സാമൂഹിക പ്രബുദ്ധതയില്‍ മുന്നില്‍ നില്‍ക്കുന്നു എന്ന് അഭിമാനിച്ചിരുന്ന മലയാളിയുടെ ശിരസ്സാണ്. കോടതി ശിക്ഷ വിധിക്കുംവരെ ആരും കുറ്റവാളിയാകുന്നില്ലെങ്കിലും ഒരു ബലാത്സംഗക്കേസിലെ പ്രതിക്ക് ലോകത്ത് ആദ്യമായി ആയിരിക്കും ഇങ്ങനെ ഒരു ഗംഭീര സ്വീകരണം ഒരുക്കുന്നത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അജണ്ട എന്തായിരുന്നാലും അത് സമൂഹത്തിന് നല്‍കുന്നത് വളരെ മോശമായ സന്ദേശമാണ്. പ്രതിയോടുളള ജനങ്ങളുടെ മനോഭാവം തെളിവെടുപ്പ് സമയത്ത് ദൃശ്യമായിരുന്നെങ്കിലും അതെല്ലാം മായ്ക്കാനും മറവിയിലാക്കാനും ഒറ്റ ദിവസം കൊണ്ട് സാധിച്ചു.

താരസാമ്രാജ്യത്തെ രാജാവിന് ഗംഭീര സ്വീകരണമൊരുക്കുമ്പോള്‍ താര ചക്രവര്‍ത്തിമാരും സഹ രാജാക്കന്മാരും രാജകുമാരന്മാരുമെല്ലാം നല്‍കുന്ന സന്ദേശം വളരെ വ്യക്തമായിരുന്നു. തങ്ങളുടെ സാമ്രാജ്യത്തില്‍ തങ്ങള്‍ ഉണ്ടാക്കിവച്ചിരിക്കുന്ന അലിഖിത നിയമങ്ങള്‍ തിരുത്തിയെഴുതാന്‍ ഇനിയും ഒരു ‘അവള്‍’ ജനിക്കരുത്. ശ്രമിച്ചാലും അവള്‍ മോശക്കാരിയാവുകയേ ഉള്ളൂ. അവനാകും ഹീറോ. കഴിഞ്ഞ ദിവസം ജാമ്യം നേടി പുറത്തിറങ്ങിയ ദിലീപിന് ഒരുക്കിയ സ്വീകരണം ഒരു വ്യക്തിക്ക് വേണ്ടി കരുതിയതായിരുന്നില്ല. ഒരു മനോഭാവത്തിനും ചില അലിഖിത നിയമങ്ങള്‍ക്കുമായി ഒരുക്കിയ സ്വീകരണമാണ്. ഇവിടെ ചുവരെഴുത്ത് വളരെ വ്യക്തമാണ്. ”താര സാമ്രാജ്യത്തിലെ നിയമങ്ങള്‍ അവനുവേണ്ടിയാണ്, എന്തു സംഭവിച്ചാലും ഞാനാണ് ഹീറോ”.

ലണ്ടന്‍: ഗര്‍ഭിണിയാണോ എന്ന് അറിയാനുള്ള പരിശോധനകള്‍ അല്‍പം ചെലവേറിയതാണല്ലോ. എന്നാല്‍ ഈ പരിശോധന നടത്താന്‍ ചെലവ് കുറഞ്ഞ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടെന്നാണ് ടെക് ലോകം പറയുന്നത്. ടൂത്ത് പേസ്റ്റ് ഗര്‍ഭ പരിശോധനക്ക് ഫലപ്രദമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പുതിയ കണ്ടുപിടിത്തം. പേസ്റ്റ് ഗര്‍ഭ പരിശോധനക്ക് ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന വീഡിയോയും ഒരാള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ ശാസ്ത്രീയതയേക്കുറിച്ച് സ്ഥിരീകരണമൊന്നുമില്ലെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മൂത്രവും ടൂത്ത് പേസ്റ്റും യോജിപ്പിച്ച് അതില്‍ പതയും നിറംമാറ്റവും ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിച്ചാണ് പരിശോധന നടത്തുന്നത്. ഇതിന്റെ ഫലങ്ങള്‍ കൃത്യമാണെന്ന് വീഡിയോ അവകാശപ്പെടുന്നു. കടകളില്‍ നിന്ന് വാങ്ങുന്ന സ്ട്രിപ്പുകളില്‍ നടക്കുന്ന അതേ പ്രവര്‍ത്തനമാണേ്രത ഈ പരിശോധനയിലും നടക്കുന്നത്. മൂന്ന് മിനിറ്റില്‍ ഫലം തരുന്ന പരിശോധനയെക്കുറിച്ചുള്ള ഈ വീഡിയോ വൈറലായതിനു പിന്നാലെ വാര്‍ത്തകളിലും നിറഞ്ഞു.

ഗര്‍ഭിണിയാകുന്നതോടെ സ്ത്രീകളില്‍ സജീവമാകുന്ന എച്ച്‌സിജി ന്നെ ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായാണ് ടൂത്ത് പേസ്റ്റിന്റെ നിറത്തില്‍ മാറ്റമുണ്ടാകുന്നതെന്നാണ് വിശദീകരണം. ഗര്‍ഭപരിശോധനകളിലും ഈ ഹോര്‍മോണിന്റെ സാന്നിധ്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. എന്നാല്‍ ടൂത്ത്‌പേസ്റ്റ് പരിശോധന അസംബന്ധമാണെന്നാണ് വിദ്ഗ്ദ്ധര്‍ വിശേഷിപ്പിച്ചത്. ഇതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും വിദ്ഗദ്ധര്‍ പറയുന്നു.

സാവോ പോളോ: ബാങ്കിന്റെ പണം സൂക്ഷിക്കുന്ന വോള്‍ട്ടിലേക്ക് തുരങ്കം നിര്‍മിച്ച് കവര്‍ച്ചക്ക് ശ്രമം. ബ്രസീലിലാണ് ലോകത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ളയെന്ന് വിശേഷിപ്പിക്കാമായിരുന്ന കവര്‍ച്ചക്ക് ശ്രമമുണ്ടായത്. സാവോ പോളോയിലെ ബാങ്ക് ഓഫ് ബ്രസീലിന്റെ വോള്‍ട്ടിലേക്ക് 500 മീറ്റര്‍ നീളമുള്ള തുരങ്കമാണ് കൊള്ളസംഘം നിര്‍മിച്ചത്. 240 മില്യന്‍ പൗണ്ടിന് തുല്യമായ പണം ഈ വോള്‍ട്ടില്‍ ഉണ്ടായിരുന്നു. നാല് മാസമെടുത്താണത്രേ ഈ തുരങ്കം സാവോപോളോ തെരുവുകള്‍ക്ക് അടിയിലൂടെ സംഘം നിര്‍മിച്ചത്.

ഇരുമ്പ് ദണ്ഡുകളും തടിക്കഷണങ്ങളും ഉപയോഗിച്ച് ബലപ്പെടുത്തിയ തുരങ്കത്തിന്റെ തുടക്കം സാന്റോ അന്റോണിയോയിലെ ഒരു വാടകക്കെടുത്ത വീട്ടിലാണെന്ന് കണ്ടെത്തി. തുരങ്കം കണ്ടെത്തിയതോടെ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഘത്തെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. സെപ്റ്റംബര്‍ 27ന് തുരങ്കം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് പോലീസ് ഇടപെട്ടത്. സംഘത്തിന്റെ ശ്രമം വിജയിച്ചിരുന്നെങ്കില്‍ ലോകത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ളയായി ഇത് മാറുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സേഫ് വരെയെത്താന്‍ സംഘത്തിന് കഴിഞ്ഞില്ലെങ്കിലും വോള്‍ട്ടിന്റെ പുറംചട്ടവരെ ഇവര്‍ എത്തി.

കൊള്ളയ്ക്കായുള്ള തയ്യാറെടുപ്പിനു മാത്രം ഈ സംഘത്തിന് 1.27 മില്യന്‍ അമേരിക്കന്‍ ഡോളറിനു തുല്യമായ തുക ചെലവായെന്ന് അന്വേഷണ സംഘത്തലവന്‍ ഫാബിയോ പിന്‍ഹേരിയോ ലോപ്പസ് പറഞ്ഞു. 6340 ഡോളര്‍ വീതം ഓരോ സംഘാംഗവും ഓഹരിയായി നല്‍കി. 317 മില്യന്‍ ഡോളറിനു തുല്യമായ തുക വോള്‍ട്ടില്‍ നിന്ന് മോഷ്ടിക്കാനായിരുന്നു ഇവരുടെ ലക്ഷ്യം. സംഘത്തിലെ ഏകദേശം എല്ലാവരെയും അറസ്റ്റ് ചെയ്തുകഴിഞ്ഞതായി ലോപ്പസ് വ്യക്തമാക്കി.

 

ലണ്ടന്‍: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 5000 നഴ്‌സുമാര്‍ക്കുവേണ്ടി ഫണ്ട് അനുവദിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സമ്മേളനത്തിലാണ് പ്രഖ്യാപനം. ഓരോ വര്‍ഷവും നഴ്‌സിംഗ് പരിശീലനത്തിനുള്ള സീറ്റുകളില്‍ 25 ശതമാനം വര്‍ദ്ധന വരുത്താനാണ് ഉദ്ദേശിക്കുന്നത്. എന്‍എച്ച്എസില്‍ തുടരുന്ന റിക്രൂട്ട്‌മെന്റ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം. 40,000 തസ്തികകള്‍ എന്‍എച്ച്എസില്‍ നികത്താതെ കിടക്കുന്നുണ്ട്. അതേസമയം നഴ്‌സിംഗ് പരിശീലനത്തിനായി അപേക്ഷിച്ചവരുടെ എണ്ണത്തില്‍ ഈ വര്‍ഷം 8 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

നഴ്‌സിംഗ് പരിശീലനത്തിന് ലഭിച്ചിരുന്ന 6000 പൗണ്ട് ബര്‍സറി ഒഴിവാക്കിയതോടെയാണ് അപേക്ഷകളില്‍ കുറവുണ്ടായത്. അടുത്ത മൂന്ന് വര്‍ഷത്തില്‍ നഴ്‌സിംഗ് പരിശീലനത്തിന് ആശുപത്രികള്‍ക്ക് ചിലവാകുന്ന പണം തിരികെ നല്‍കാനായി 35 മില്യന്‍ പൗണ്ട് വകയിരുത്താനാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ശ്രമിക്കുന്നത്. ഈ ഫണ്ടിംഗ് കൂടുതല്‍ നഴ്‌സിംഗ് സീറ്റുകള്‍ അനുവദിക്കാന്‍ യൂണിവേഴ്‌സിറ്റികളെ പ്രോത്സാഹിപ്പിക്കുമെന്നും ഈ വര്‍ഷത്തെ 20,680 സീറ്റുകള്‍ എന്നത് 2018-19 വര്‍ഷത്തോടെ 25,850 ആയി മാറുമെന്നുമാണ് സര്‍ക്കാര്‍ കരുതുന്നത്.

രണ്ട് വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് ചെയ്യുന്ന നഴ്‌സിംഗ് അസിസ്റ്റന്റുമാരുടെ എണ്ണം 5500 ആയി ഉയര്‍ത്തുമെന്നും ഹണ്ട് അറിയിച്ചു. നഴ്‌സുമാരില്ലാതെ എന്‍എച്ച്എസ് ഇല്ല, നിങ്ങളുടെ കഴിവുകളും, അനുകമ്പയും ഞങ്ങള്‍ക്ക് ആവശ്യമാണെന്നും ഹണ്ട് പറഞ്ഞു. ഈ പ്രഖ്യാപനത്തോടെ നഴ്‌സിംഗ് പരിശീലന പരിപാടിയില്‍ എന്‍എച്ച്എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വികസന പദ്ധതിക്കാണ് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.

കണ്ണൂര്‍: രാജ്യവ്യാപകമായി സിപിഐഎമ്മിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നാളെ മുതല്‍ 17 വരെ ഡല്‍ഹി എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്തും.

എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും യുവമോര്‍ച്ചയുടെ പ്രതിഷേധമുണ്ടാകും. കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്താണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണ്. ആര് അക്രമം നടത്തിയാലും അത് കാണാനുള്ള കണ്ണ് മനുഷ്യാവകാശ പ്രവർത്തകർക്ക് ഉണ്ടാകണം. സിപിഐഎം ഭരണത്തിലിരിക്കുന്ന സ്ഥലങ്ങളിൽ അക്രമവും കൊലപാതകവും പതിവാണെന്നും അദ്ദേഹം പറഞ്ഞു.

തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയശേഷമാണ് ജനരക്ഷാ യാത്രയുടെ ഉദ്ഘാടനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പയ്യന്നൂരിലെത്തിയത്. സിപിഐഎം അക്രമങ്ങള്‍ വിവരിക്കുന്ന ഫോട്ടോ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തശേഷം അമിത് ഷാ ബലിദാനികളുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.

വൈകീട്ട് 3 മണിക്ക് പയ്യന്നൂരില്‍ ഗാന്ധി സ്ക്വയറില്‍‌ നിന്ന് കുമ്മനത്തിന്റെ ജനരക്ഷാ യാത്ര ആരംഭിക്കും. പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെയുള്ള 9 കിലോമീറ്റര്‍‌ ദൂരം കുമ്മനം രാജശേഖരനൊപ്പം അമിത്ഷായും യാത്രക്കൊപ്പം പങ്കെടുക്കും. മറ്റന്നാള്‍ ധര്‍മ്മടം മുതല്‍ തലശ്ശേരി വരെയും അമിത് ഷാ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. പതിനേഴിന് ജാഥ തിരുവനന്തപുരത്ത് സമാപിക്കും.

കൊല്ലം : ഏരൂരിൽ അമ്മയുടെ സഹോദരീഭർത്താവ് കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഏഴു വയസുകാരിയുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കുട്ടിയുടെ മാതാവും മറ്റുള്ളവരും ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇവരുടെ വീടിന് പരിസരവാസികൾ കേടുപാട് വരുത്താതിരിക്കാനാണ് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയത്.

ഇവർഎന്നുമടങ്ങിവന്നാലും അവർക്ക് പോലീസ് സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നുമടങ്ങിയെത്തുമെന്നുള്ള വിവരം ഇന്ന് ബന്ധുക്കൾ പോലീസിൽ അറിയിക്കും. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാവ് , അവരുടെ സഹോദരി , ഇവരുടെ മാതാവ് എന്നിവരുൾപ്പടെയുള്ളവരാണ് നാട്ടുകാരുടെ എതിർപ്പിനെതുടർന്ന് വീടുവിട്ട് പോയത്. ഇവർക്ക് വേണ്ട സംരക്ഷണവും പോലീസ് നൽകിയിരുന്നു. കുട്ടിയുടെ പിതാവ് രണ്ട് വർഷമായി ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. ബന്ധുവായ കുളത്തൂപ്പുഴ ചന്ദനക്കാവ് രാഗേഷ് ഭവനിൽ രാഗേഷ് രണ്ട് മാസം മുമ്പാണ് ഇവിടെ താമസമാക്കിയത്.

ഇയാളിൽ നിന്നും കുട്ടി മുന്പും പീഡനത്തിന് ഇരയായിട്ടുണ്ടെന്നും എന്നാൽ മാതാവും ബന്ധുക്കളും ഇത് മറച്ച് വയ്ക്കുകയായിരുന്നും ആരോപിച്ചാണ് നാട്ടുകാർ സംഘടിച്ചെത്തി ഇവർക്കെതിരെ കൈയേറ്റ ശ്രമം നടത്തുകയും കൂട്ട വിചാരണക്ക് ഇരയാക്കിയതും. വൻ പോലീസ് സംഘം നോക്കിനിൽക്കേ ആയിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധം അതിര് കടന്നതോടെ േപാലീസ് മൂവരേയും വീട്ടിൽ നിന്നും ഒഴിപ്പിച്ച് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോയി. നാട്ടുകാരുടെ പ്രതിഷേധത്തേയും എതിർപ്പിനേയും ഭയന്ന് പിതാവിൻെറ വീട്ടിലാണ് കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. എന്നാൽ ഒറ്റമുറി വീട് നിൽക്കുന്ന സ്ഥലം മാത്രമുളള കുടുംബത്തിന് മൃതദേഹം സംസ്കരിക്കാൻ അവശ്യമായ സൗകര്യം ഇല്ലാതിരുന്നതാണ് മറ്റൊരിടത്ത് സംസ്കരിക്കാനിടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്.

സംഭവം വിവാദമായതോടെ മാതാവിനും കുടുംബത്തിനും സംരക്ഷണം നൽകാനും ഇവക്ക് സ്വന്തം വീട് വിട്ടിറങ്ങി നാടുവിടേണ്ട സാഹചര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാനും സംസ്ഥാന വനിതാകമ്മീഷൻ േപാലീസിനോട് അവശ്യപെട്ടിരുന്നു. പെണ്‍കുട്ടി പീഡനത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് അമ്മയും കുടുംബവും വീട്ടില്‍നിന്ന് മാറിപ്പോകേണ്ടി വന്ന സാഹചര്യം അന്വേഷിച്ച് പരിഹാര നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് കേരള വനിതാ കമ്മീഷന്‍. ഇതുസംബന്ധിച്ച തുടര്‍നടപടികള്‍ ഡയറക്ടര്‍ സ്വീകരിക്കുന്നതാണ്. പോലീസിന്‍റെയും നാട്ടുകാരുടെയും വിശദീകരണം ആരായും. രക്ഷിതാക്കള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനും നടപടി സ്വീകരിക്കും.

ഷിബു മാത്യൂ

സീറോ മലബാര്‍ സഭയുടെ കീഴില്‍ ബ്രിട്ടണ്‍ കേന്ദ്രീകൃതമായി ഒരു രൂപത രൂപീകൃതമായിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ രൂപതയ്ക്ക് വിശ്വാസികളുടെയും അഭ്യുദയകാംക്ഷികളുടെയും പ്രതീക്ഷകളെ എത്രമാത്രം സഫലമാക്കാന്‍ സാധിക്കുന്നു എന്നൊരു വിലയിരുത്തലിന് പ്രസക്തിയേറുകയാണ്. പുതിയ രൂപതയും രൂപതാദ്ധ്യക്ഷനും നേരിടുന്ന വെല്ലുവിളികള്‍ നിസ്സാരമല്ലെങ്കിലും ബ്രിട്ടണ്‍ പോലൊരു രാജ്യത്ത് രൂപതാ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക എന്നത് ദുഷ്‌കരമാണെന്ന തിരിച്ചറിവോടുകൂടിത്തന്നെ ഒരു പിന്നോട്ടു നോട്ടം പ്രസക്തമാണ്.

വളരെയേറെ ആവേശത്തോടും പ്രതീക്ഷയോടുമാണ് യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയെ വരവേറ്റത്. പരിമിതികള്‍ക്കുള്ളില്‍ നിന്നും അന്നത്തെ ആവേശം കെടാതെ സൂക്ഷിക്കേണ്ട കൊച്ചു കൊച്ചു കാല്‍വയ്പുകള്‍ ഉണ്ടാകേണ്ടതായിരുന്നു. ഇതില്‍ പ്രധാനപ്പെട്ടതാണ് ഒരു രൂപതയെ സംബന്ധിച്ചിടത്തോളം അതിന്റെ അടിത്തറയായ ഇടവക രൂപീകരണത്തിനുള്ള ശ്രമങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷത്തെ കാലയളവിനുള്ളില്‍ പുതതായി ഒരു ഇടവകയെങ്കിലും രൂപീകരിക്കാന്‍ സാധിക്കുമായിരുന്നെങ്കില്‍ അത് അഭിമാനകരമായ നേട്ടം തന്നെയായിരുന്നു.

സീറോ മലബാര്‍ സഭയിലെ ബ്രിട്ടണ്‍ മൊത്തത്തിലുള്ള സാഹചര്യം വിലയിരുത്തിയാല്‍ വിശ്വാസികള്‍ വിവിധ കുര്‍ബാന സെന്ററുകളിലായി ചിതറിക്കിടക്കുന്നതായും വൈദീകര്‍ കുര്‍ബാന അര്‍പ്പിക്കാന്‍ കുര്‍ബാന സെന്ററുകള്‍ക്കിടയില്‍ ഓടി നടക്കുന്നതുമായ കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ബഹു ഭൂരിഭാഗം കുര്‍ബാന സെന്ററുകളിലും മാസത്തില്‍ ഒരു കുര്‍ബാനയും കുട്ടികള്‍ക്കായി പരിമിതമായ വേദ പഠനവുമാണ് നടത്തുന്നത്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലിവര്‍പ്പൂള്‍, മാഞ്ചെസ്റ്റര്‍, ബര്‍മ്മിംഗ്ഹാം തുടങ്ങിയ സ്ഥലങ്ങളില്‍പ്പോലും കുര്‍ബാന സെന്ററുകള്‍ ഏകോപ്പിക്കാന്‍ കാര്യമായ ശ്രമങ്ങളുണ്ടായിട്ടില്ല. സ്‌കോട്‌ലാന്റിലെയും വെയില്‍സിലെയും സ്ഥിതിയും വ്യത്യസ്ഥമല്ല.

ബ്രിട്ടണിലെ മറ്റൊരു പ്രധാനപ്പെട്ട മലയാളി കുടിയേറ്റ കേന്ദ്രമായ ലെസ്റ്ററിലാവട്ടെ സീറോമലബാര്‍ സഭയുടെ ചട്ടക്കൂടിന് പുറത്ത് നിന്നിരുന്ന കുര്‍ബാന സെന്റര്‍ കുറെക്കാലമായി ഒരു നാഥനില്ലാക്കളരിയായിരിക്കുകയായിരുന്നു. കുര്‍ബാന സെന്ററുകള്‍ വളര്‍ന്ന് ഇടവക രൂപീകരണത്തിലെത്തുന്നില്ലെങ്കില്‍ സഭയ്‌ക്കോ വിശ്വാസികള്‍ക്കോ ആത്മീയ തലത്തിലോ ഭൗതീകമായോ വളര്‍ച്ച സാധ്യമല്ല. കുര്‍ബാന സെന്ററുകളെ ഏകോപിപ്പിച്ച് ഇടവകയാക്കിയാല്‍ വിശ്വാസികള്‍ക്ക് കൂടുതലായി യാത്ര ചെയ്യേണ്ടി വരിക പതിനഞ്ചോ ഇരുപതോ മിനിറ്റായിരിക്കാം. നാട്ടില്‍ വിശ്വാസത്തിനായി കിലോമീറ്ററുകള്‍ നടക്കാറുണ്ടായിരുന്ന പൂര്‍വ്വീകരേയും നമ്മുടെ കുട്ടിക്കാലവും കണക്കിലെടുത്താല്‍ പത്തോ ഇരുപത് മിനിറ്റ് കാര്‍ യാത്ര അത്ര വിഷമം പിടിച്ചതാവില്ല. മാത്രമല്ല കുര്‍ബാന സെന്ററുകളുടെ ഏകോപനത്തിലൂടെയും ഇടവക രുപീകരണത്തിലൂടെയുമാണ് വൈദീകര്‍ക്ക് വിശ്വാസികളുടെ ആദ്ധ്യാത്മിക ആവശ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കുക.

ഇതിലൂടെ ഇന്ന് പ്രവാസി സമൂഹത്തില്‍ കാണുന്ന സ്വയം പ്രഖ്യാപിത വൈദീകരുടെ സ്വാധീനം കുറയ്ക്കാനും വിശ്വാസികളുടെ വികാരങ്ങളെ മുറിവേല്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ അവസാനിപ്പിക്കാനും സാധിക്കും. സഭയുടെ സംവിധാനങ്ങള്‍ യുകെയില്‍ വരുന്നതിന് മുമ്പ് പല അല്‍മായരും തെറ്റായ ഉദ്ദേശ ശുദ്ധിയോടു കൂടി സമൂഹത്തില്‍ തങ്ങളുടെ സ്വാധീനമുറപ്പിക്കാനായി സ്വയം പ്രഖ്യാപിത വൈദീകര്‍ ചമയുകയുമുണ്ടായി. ഇവരാണ് പിന്നീട് യു കെയില്‍ സഭയുടെ വളര്‍ച്ചയ്ക്ക് പലവിധത്തിലുള്ള പ്രതിബന്ധങ്ങളും സൃഷ്ടിച്ചത്. സമൂഹത്തില്‍ തങ്ങള്‍ക്കുണ്ടായിരുന്ന സ്ഥാനവും സ്വാധീനവും നഷ്ടപ്പെടുമോ എന്ന ഭയമാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്.

ആള്‍ ദൈവങ്ങളെ കണ്ട് ശീലിച്ച നമുക്ക് സ്വയം പ്രഖ്യാപിത വൈദീകര്‍ പുതുമയല്ലെങ്കിലും ഒരു സ്വയം പ്രഖ്യാപിത വൈദീകന്‍ ഒരു ബിഷപ്പിനെ കൊണ്ടുവന്നു നടത്തിയ താരജാഡ നന്നായി പൊയ്‌ക്കൊണ്ടിരുന്ന ഒരു പ്രാദേശീക സമൂഹത്തില്‍ വരുത്തിവെച്ച കുഴപ്പങ്ങള്‍ ചില്ലറയല്ല.

ഇവിടെയാണ് പൊന്നേത്ത് മോഡലിന് പ്രസക്തിയേറുന്നതും സീറോ മലബാര്‍ സഭയുടെ കീഴില്‍ ലീഡ്‌സ് കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നതും.

എന്തുകൊണ്ട് പൊന്നേത്ത് മോഡലും ലീഡ്‌സും? ലീഡ്‌സ് പോലുള്ള സ്ഥലങ്ങളില്‍ ഇടവക ലഭിക്കാന്‍ വിശ്വാസികള്‍ എത്ര കാലം കാത്തിരിക്കണം????

ലോക കത്തോലിക്കാ സഭയില്‍ ഏറ്റവുംസജ്ജീവമായ റീത്തുകളില്‍ ഒന്നാണ് സീറോ മലബാര്‍ സഭയുടേത്. കേരളത്തില്‍ പ്രാദേശീകമായി രൂപമെടുത്ത സീറോ മലബാര്‍ സഭ മലയാളികളുടെ കുടിയേറ്റത്തെ പിന്‍തുടര്‍ന്ന് ഇന്ത്യയുടെ പല ഭാഗത്തും പല വിദേശ രാജ്യങ്ങളിലും സ്വാധീനമുറപ്പിക്കുകയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനവും ഈ നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി ബ്രിട്ടണിലേയ്ക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉണ്ടായ സീറോ മലബാര്‍ വിശ്വാസികളുടെ ഒഴുക്ക് ആണ് ബ്രിട്ടണ്‍ കേന്ദ്രീകൃതമായി സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ഒരു രൂപതയെന്ന ആശയത്തിന് തുടക്കം. ആരാധനയിലും വിശ്വാസത്തിലുമുള്ള പാരമ്പര്യവും പൈതൃകവും സംരക്ഷിക്കാനും മാതൃഭാഷയിലുള്ള ആരാധന ക്രമത്തിലൂടെ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ദൈവാരാധാന നടത്താനുമുള്ള അവകാശത്തേക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മാര്‍ഗ്ഗരേഖ സീറോ മലബാര്‍ സഭയുടെ വിദേശ രാജ്യങ്ങളിലെ രൂപതയ്ക്ക് അടിത്തറയേകി. ബ്രിട്ടണ്‍ ആസ്ഥാനമായി രൂപതയുണ്ടാകുന്നതിന് വളരെ മുമ്പുതന്നെ വൈദീകരുടെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ സഭാതലത്തിലുള്ള ഏകോപനത്തോടു കൂടി തന്നെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും കുട്ടികള്‍ക്കായി വേദപഠനം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ഭൂരിഭാഗം കുര്‍ബാന സെന്ററുകളിലും വിശുദ്ധ കുര്‍ബാനയും വേദ പഠനവും മാസത്തില്‍ ഒന്ന് എന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെയാണ് ലീഡ്‌സിലെ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്ഥമാകുന്നതും ബ്രിട്ടണ്‍ മുഴുവന്‍ മാതൃകയാകുന്നതും.

ഭൂമിശാസ്ത്രപരമായി നോക്കുകയാണെങ്കില്‍ മലയാളികള്‍ കുടിയേറിയ ബ്രിട്ടണിലെ മറ്റു പല സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലീഡ്‌സിലെ സാഹചര്യങ്ങള്‍ സഭയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായിരുന്നില്ല. വെസ്റ്റ് യോര്‍ക്ഷയറിലെ വിവിധ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി അമ്പതോളം മൈല്‍ ചുറ്റളവില്‍ വിശ്വാസികള്‍ ചിതറിക്കിടക്കുകയാണ്. പക്ഷേ, ഈ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ലീഡ്‌സിലെ വിശ്വാസികള്‍ ഫാ. ജോസഫ് പൊന്നേത്തിന്റെ നേതൃത്വത്തില്‍ സഭയുടെയും വിശ്വാസത്തിന്റെയും വളര്‍ച്ചയ്ക്ക് ഒരു ഇടവക എന്ന സങ്കല്പത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ആറ് കുര്‍ബാന സെന്ററുകളെ ഏകോപ്പിച്ച് എല്ലാവര്‍ക്കും സൗകര്യപ്രദമായ ലീഡ്‌സില്‍ കുര്‍ബാന സെന്റര്‍ ആരംഭിക്കുകയും അതുവഴിയായി മാസത്തില്‍ ഒരു തവണ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ അവസരമുണ്ടായിരുന്ന വിശ്വാസികള്‍ക്ക് അഴ്ചയിലെ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ സൗകര്യം ഒരുക്കുകയും അതുപോലെ കുട്ടികള്‍ക്കായുള്ള വേദപഠനം എല്ലാ ഞായറാഴ്ചകളിലും വളരെ ആസൂത്രിതമായ രീതിയില്‍ നടത്തുകയുമായിരുന്നു.

പരിശീലനം സിദ്ധിച്ച കാര്യക്ഷമതയുള്ള മുപ്പതോളം അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് വേദ പഠന ക്ലാസുകള്‍ നടക്കുന്നത്. ഇതിനു പുറമേ, കേരളത്തിലെ ഒരിടവകയില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ലീഡ്‌സില്‍ തുടക്കമിട്ടു. യുവാക്കള്‍ക്കായുള്ള വേദികളും മാതൃദീപ്തിയും ഇത്തരത്തില്‍ എടുത്തു പറയേണ്ട പ്രവര്‍ത്തനങ്ങളാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ലീഡ്‌സ് രൂപതയിലെ വിശ്വാസികളെ മൊത്തത്തില്‍ ഉള്‍പ്പെടുത്തി ബൈബിള്‍ കലോത്സവം, സാമൂഹിക ശാക്തീകരണം ലക്ഷ്യമാക്കി ചാപ്‌ളിയന്‍സി ഡേ എന്നിവ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഫാ പൊന്നേത്ത് തുടക്കമിട്ട പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തിരിച്ച് ഇന്ത്യയില്‍ പോയതിനു ശേഷവും പുതുതായി വന്ന ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ കൂടുതല്‍ ഭംഗിയായി നടക്കുന്നു എന്നത് ആസൂത്രണമികവോടുകൂടിയുള്ള വ്യവസ്ഥാപിത സംവിധാനത്തിന് ലഭിക്കുന്ന സ്വീകാര്യതയും പ്രവര്‍ത്തനമികവും തെളിയിക്കുന്നു.

ലീഡ്‌സില്‍ കഴിഞ്ഞ ഏതാനും നാളുകളായി മാസത്തിലൊരിക്കല്‍ നടക്കുന്ന ചാരിറ്റി ഈവെന്റുകള്‍ വിശ്വാസികളുടെ സാമൂഹിക പ്രതിബന്ധതയ്ക്ക് ഉദാഹരണമാണ്.

മുകളില്‍ വിവരിച്ച നേട്ടങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ഉദയം ചെയ്തതായിരുന്നില്ല. വ്യക്തമായ ആസൂത്രണവും, ദീര്‍ഘവീക്ഷണവും കഠിനാധ്വാനവും ഇതിന് പിന്നിലുണ്ടായിരുന്നു. അമ്പത് മൈല്‍ ചുറ്റളവില്‍ ചിതറിക്കിടക്കുന്ന വിശ്വാസികളെ ഏകോപിപ്പിക്കുക എന്നത് ഫാ. പൊന്നേത്തിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായിരുന്നു. അതിനായി വിശ്വാസികളെ പരസ്പരം പരിചയപ്പെടുത്തുന്നതിനായി എല്ലാ കുര്‍ബാന സെന്ററുകളെയും ഏകോപിപ്പിച്ച് ചാപ്ലിന്‍സി ഡേയും ബൈബിള്‍ കലാത്സവും തുടങ്ങിയ പല പരിപാടികളും വര്‍ഷങ്ങളായി സംഘടിപ്പിച്ചു. പരസ്പരം അടുക്കുകയും പരിചയപ്പെടുകയും ചെയ്തപ്പോള്‍ വിശ്വാസികള്‍ക്ക് അകലം ഒരു പ്രതിബന്ധമാകാതിരിക്കുകയും സമൂഹ നന്മയ്ക്കായി ഒന്നിക്കാനുള്ള ആവേശവും അര്‍പ്പണബോധവും കൈവരുകയും ചെയ്തു.

ലീഡ്‌സ് രൂപതയില്‍ നിന്ന് സീറോ മലബാര്‍ വിശ്വാസികളുടെ സ്വതന്ത്ര ഉപയോഗത്തിനായി ഒരു ദേവാലയം നേടിയെടുത്തത് ഫാ. പൊന്നേത്തിന്റെ വ്യക്തിപരമായ നേട്ടമാണ്. കുറഞ്ഞ കാലം കൊണ്ട് രൂപതാ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന പാരീഷ് കൗണ്‍സിലില്‍ അംഗത്വം ലഭിച്ചതിലൂടെ കൈവന്ന ബന്ധങ്ങള്‍ ഇതിന് മുതല്‍ക്കൂട്ടായി. ഇത്തരത്തിലുള്ള ആസൂത്രണവും ദീര്‍ഘവീക്ഷണവും കഠിനാധ്വാനവുമാണ് ബ്രിട്ടണിലെ സീറോ മലബാര്‍ സഭയ്ക്ക് ഇന്നാവശ്യം. ഇതിന് ആവേശം പകരാന്‍ ലീഡ്‌സ് പോലെ പ്രവര്‍ത്തന മാതൃക കാട്ടുന്ന സ്ഥലങ്ങളില്‍ ഇടവക പദവി നല്കുകയാണെങ്കില്‍ അത് ബ്രിട്ടണ്‍ മൊത്തത്തിലുള്ള വിശ്വാസികള്‍ക്ക് ആവേശം പകരാന്‍ സഹായകരമാകും.

ബ്രിട്ടണില്‍ സീറോ മലബാര്‍ സഭ വളരണമെങ്കില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശ്വാസ തീഷ്ണത കൊണ്ട് ഭാരതത്തിലെത്തിയ തോമ്മാശ്ലീഹായുടെ തീഷ്ണതയുള്ള വൈദീക നേതൃത്വമാണ് ആവശ്യം. ഇത്തരത്തിലുള്ള ഒരു വൈദീക നേതൃത്വത്തെ വാര്‍ത്തെടുക്കുന്നതിലൂടെയാണ് ബ്രിട്ടണിലെ സീറോ മലബാര്‍ സഭയുടെ ഭാവി രൂപപ്പെടുന്നത്. ഇവര്‍ക്ക് മാത്രമേ സഭയേയും വിശ്വാസികളെയും നാളെകളില്‍ മാതൃകാപരമായി മുന്നോട്ട് നയിക്കാന്‍ സാധിക്കൂ. ഇതിന് ആവേശം പകരാന്‍ ലീഡ്‌സ് പോലെ മികച്ച പ്രവര്‍ത്തനം നടത്തുന്ന പ്രദേശങ്ങളില്‍ ഇടവകകള്‍ അനുവദിക്കുകയും മാതൃകാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദീകര്‍ക്ക് ആവശ്യമായ പിന്‍തുണയും പ്രോത്സാഹനവുമാണ് ഇന്നിന്റെ ആവശ്യം.

Copyright © . All rights reserved