ലണ്ടന്‍: റോഡുകളില്‍ സ്പീഡ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് അമിത വേഗത പിടിക്കാനാണെന്ന് എല്ലാവര്‍ക്കുമറിയാം. ക്യാമറയുടെ പരിധിയിലല്ലാത്ത സ്ഥലങ്ങളില്‍ വേഗതയെടുക്കുന്നവരും അവയ്ക്ക് അടുത്തെത്തിയാല്‍ മര്യാദക്കാരായി മാറും. എന്നാല്‍ മഞ്ഞ ബോക്‌സുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ക്യാമറകള്‍ അമിത വേഗത മാത്രമല്ല പിടിക്കുന്നത്. ഡ്രൈവിംഗുമായി ബന്ധപ്പെട്ടുള്ള നിയമ ലംഘനങ്ങളെല്ലാം ഇവ പിടികൂടുകയും അവയ്ക്ക് നിങ്ങള്‍ ശിക്ഷിക്കപ്പെടുകയും ചെയ്‌തേക്കാം. സീറ്റ്‌ബെല്‍റ്റുകള്‍ ധരിക്കാതിരിക്കുക, ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, നിമയവിരുദ്ധമായ നമ്പര്‍ പ്ലേറ്റുകള്‍ തുടങ്ങിയവയും ക്യാമറകളുടെ കണ്ണില്‍ പെടുമെന്ന് സാരം.
നോര്‍ത്ത് ഈസ്റ്റില്‍ 2015 ഓഗസ്റ്റിനും നവംബറിനുമിടയില്‍ 700 ഡ്രൈവര്‍മാരെയാണ് അമിത വേഗതയല്ലാത്ത കുറ്റങ്ങള്‍ക്ക് ക്യാമറകള്‍ പിടികൂടിയത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതാണ് ഏറ്റവും കൂടുതല്‍ പിടികൂടിയ നിയമലംഘനം. 604 പേര്‍ ഈ കുറ്റത്തിന് പിടിയിലായതായി നോര്‍ത്തംബ്രിയ റോഡ് സേഫ്റ്റി ഇനിഷ്യേറ്റീവ് പറയുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് പിടിയിലായാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ നിലവില്‍ വന്ന പുതിയ നിയമം അനുസരിച്ച് ആറ് പെനാല്‍റ്റി പോയിന്റുകളും 200 പൗണ്ടുമാണ് ശിക്ഷയായി ലഭിക്കുക. ലൈസന്‍സ് ലഭിച്ച് രണ്ട് വര്‍ഷത്തിനുള്ളിലാണ് പിടിക്കപ്പെടുന്നതെങ്കില്‍ അത് റദ്ദാകാനുള്ള സാധ്യതയും ഉണ്ട്.
നിയമം നടപ്പാക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച ഉപകരണങ്ങളിലൊന്നാണ് ക്യാമറയെന്ന് നോര്‍ത്തംബ്രിയ പോലീസ് ഓപ്പറേഷന്‍സ് ഹെഡ് സാറ പിറ്റ് പറയുന്നു. റോഡില്‍ അപകടകരമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ എടുക്കേണ്ടതുണ്ട്. നിയമങ്ങള്‍ അനുസരിക്കാനുള്ളവയാണ്. എന്നാല്‍ അവ ലംഘിക്കുന്നത് അപകടങ്ങള്‍ക്കും, മരണങ്ങള്‍ക്കു പോലും കാരണമാകുമെന്നും അവര്‍ പറഞ്ഞു.
സ്വന്തം ലേഖകന്‍
ലണ്ടന്‍ : ബ്രിട്ടണിലെ ക്രിമിനല്‍ കേസ്സില്‍ കുടുങ്ങി 35000 പൌണ്ട് ( 30 ലക്ഷം രൂപ ) ശിക്ഷ കിട്ടിയത്തിന്റെ അപമാനത്തിലും വേദനയിലും ബ്രിട്ടീഷ് മലയാളി പോര്‍ട്ടലിന്റെയും മറുനാടന്‍ മലയാളി പോര്‍ട്ടലിന്റെയും ഉടമ ഷാജന്‍ സ്കറിയ യുകെ മലയാളികളുടെ തന്തയ്ക്ക് വിളിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബ്രിട്ടനില്‍ കേസ്സില്‍ പെട്ട് പണവും മാനവും പോയ ഷാജന്‍ തന്നെ വിമര്‍ശിച്ചവരെ സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് തന്തയില്ലാത്തവരെന്നും , നായ്ക്കള്‍ എന്നും വിളിച്ച് ആക്ഷേപിച്ചത്.
എനിക്ക് എതിരെ കേസ്സ് കൊടുക്കാന്‍ ധൈര്യമുള്ളവന്‍ യുകെയില്‍ ഇല്ല , ആരെങ്കിലും എനിക്ക് എതിരെ തിരിഞ്ഞാല്‍ അവനെ വ്യാജ വാര്‍ത്തയിട്ട് ഞാന്‍ തകര്‍ക്കും , എനിക്ക് പണം തരാത്ത ഒരു ബിസ്സിനസ്സുകാരന്റെയും ബിസ്സിനസ് വളരാന്‍ ഞാന്‍ അനുവദിക്കില്ല , ഞാന്‍ തിരുവനന്തപുരത്ത് ഇരുന്നാണ് ഇതൊക്കെ ചെയ്യുന്നത് അതുകൊണ്ട് എന്നെ ബ്രിട്ടണിലെ കോടതിക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല എന്നൊക്കെ വീമ്പിളക്കിയ ഷാജന് കിട്ടിയ ഈ ശിക്ഷ ഒരു പക്ഷെ ഷാജന്റെ ജീവിതത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.
എനിക്ക് തെളിവ് സമര്‍പ്പിക്കാന്‍ സമയം തന്നില്ല , ഞാന്‍ നേരിട്ട് ഹാജരാകാഞ്ഞതുകൊണ്ട് പറ്റിയ അബദ്ധമാണ് , ഞാന്‍ അപ്പീല്‍ കൊടുത്തിട്ടുണ്ട് , ഉടന്‍ എല്ലാ കള്ളങ്ങളും ഞാന്‍ കോടതിയില്‍ തെളിയിക്കും , യുകെ മലയാളികളുടെ ലക്ഷങ്ങള്‍ പിരിച്ച് ഞാന്‍ നടത്തുന്ന ചാരിറ്റി കാണിച്ച് രക്ഷപെടാം എന്ന് ഒക്കെ പറഞ്ഞ് കൂട്ടാളികളെ പറ്റിച്ച ഷാജന്‍ കഴിഞ്ഞ ദിവസം യുകെയിലെ കോടതിയില്‍ എത്തി എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ് ജെയില്‍ ശിക്ഷ ഒഴിവാക്കിയെടുക്കുകയായിരുന്നു. താന്‍ കേസ്സില്‍പെട്ട് ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ കുടുംങ്ങുമ്പോഴും ഓരോരോ നുണങ്ങള്‍ പറഞ്ഞ് കൂടെയുള്ളവരെ വീമ്പിളക്കി വിശ്വസിപ്പിക്കാന്‍ ഷാജന്‍ ബഹുമിടുക്കനായിരുന്നു.
അതുകൊണ്ട് തന്നെ ശിക്ഷ ഉറപ്പായി എന്ന് യുകെ മലയാളികള്‍ വിശ്വസിച്ചപ്പോള്‍ താന്‍ പാവങ്ങള്‍ക്ക് വേണ്ടി ചാരിറ്റി നടത്തുന്ന മഹാമനസ്കനാണ് എന്ന് കൂട്ടുകരെകൊണ്ട് പറയിപ്പിച്ച് ശിക്ഷയുടെ അപമാനത്തില്‍ നിന്ന് തലയൂരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഷാജന്‍ പ്രതീക്ഷിച്ച പിന്തുണ യുകെയിലെ മലയാളി സമൂഹത്തില്‍ നിന്ന് ലഭിച്ചില്ല. മറിച്ച് അനേകം യുകെ മലയാളികളെ കണ്ണീര് കുടുപ്പിച്ചിട്ടുള്ള ഷാജന് ഇങ്ങനെ ഒരു ശിക്ഷ അത്യാവശ്യമായിരുന്നു എന്നാണ് നുറുകണക്കിന് യുകെ മലയാളികള്‍ ഞങ്ങളോട് അഭിപ്രായപ്പെട്ടത്. പരസ്യമായി ആരും പ്രതികരിക്കാത്തത് തന്നോടുള്ള ഭയമാണെന്നാണ് ഷാജനിലെ അഹംങ്കാരി ധരിച്ചിരുന്നത്.
യുകെയില്‍ അപകടങ്ങളില്‍ പെട്ട് മരിച്ചു വീണ പിഞ്ചുകുഞ്ഞുങ്ങള്‍ , മുതിര്‍ന്നവര്‍, പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്യപ്പെട്ടവര്‍, എല്ലാം തകര്‍ന്നു കഴിയുന്ന അവരുടെ പാവങ്ങളായ കുടുംബാംഗങ്ങളുടെ വേദനകള്‍ , ചെറിയ ചെറിയ കുടുംബ വഴക്കുകള്‍, മലയാളി സംഘടന നേതാക്കളുടെ കുടുംബ ജീവിതത്തിലെ സന്താനങ്ങള്‍ ഉണ്ടാകാത്തതുപോലെയുള്ള സ്വകാര്യ വേദനകള്‍ വരെ തന്റെ പത്രം വളര്‍ത്താനുള്ള തരംതാണ ആയുധമായിട്ട് ഷാജന്‍ എന്നും ഉപയോഗിച്ചിരുന്നു. ഇതിനോടൊക്കെ പ്രതികരിക്കണം എന്ന് ആഗ്രഹിക്കുന്ന മഹാഭുരിപക്ഷം മലയാളികളാണ് ഇന്ന് യുകെയിലുള്ളത്. ഏതായാലും ഷാജന് ലഭിച്ച ഈ ശിക്ഷയില്‍ മഹാഭൂരിപക്ഷം യുകെ മലയാളികളും സന്തോഷവാന്മാര്‍ ആണെന്നാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി ഞങ്ങള്‍ക്ക് നേരിട്ട് ലഭിച്ച പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്.
ഞാന്‍ ലക്ഷങ്ങള്‍ പിരിച്ച് പാവങ്ങളെ സഹായിക്കുന്നവനാണ് എന്ന വ്യാജ മുഖം ഉണ്ടാക്കി അതിന്റെ മറവില്‍ തന്റെ പോക്കറ്റ് വീര്‍പ്പിക്കുന്ന ഷാജന്‍ വ്യക്തിപരമായി വെറും തരംതാണ സ്വഭാവത്തിന് ഉടമയാണെന്നാണ് യുകെ മലയാളികളെ ഫേസ്ബുക്കിലൂടെ തന്തയ്ക്ക് വിളിച്ചതില്‍ നിന്ന് മനസ്സിലാവുന്നത്. തനിക്കെതിരെ പ്രതികരിച്ചവരെ തെരുവ് നായ്ക്കള്‍ എന്നും ഷാജന്‍ വിളിക്കുന്നുണ്ട്. ഈ വ്യക്തിയാണോ യുകെ മലയാളികളെയും ലോകമലയാളികളെയും സംസ്കാരം പഠിപ്പിക്കുവാന്‍ വരുന്നത് എന്നാണ് യുകെയിലെ മലയാളി സമൂഹം ചോദിക്കുന്നത്. ഈ തരംതാണ സ്വാഭാവം തന്നെയാണ് ഷാജനിലെ ക്രിമിനലിനെ യുകെ മലയാളിക്ക് വെളിപ്പെടുത്തി തരുന്നത് എന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ് ടോം ജോസ് തടിയംപാട് എന്ന യുകെ മലയാളി രംഗത്ത് വന്നത്.
ബ്രിട്ടീഷ് മലയാളികളെ തന്തയില്ലാത്തവര്‍ എന്ന് വിളിച്ചതിനെതിരേ ചുട്ട മറുപടി വീഡിയോയിൽ ടോം ജോസ് തടിയംപാട് കൊടുക്കുന്നുണ്ട്. ബ്രിട്ടനിലെ എല്ലാ മലയാളികൾക്കും തന്ത ഉണ്ടെന്നും തന്ത ഇല്ലാതെ ആരും ലോകത്ത് ജനിക്കില്ലെന്നും പറയുന്ന വീഡിയോയില്‍ ഷാജന്‍ ബ്രിട്ടനിലെ നിരവധി കുടുംബങ്ങളുടെ സ്വകാര്യതകളെപ്പറ്റി വ്യാജവാര്‍ത്ത എഴുതി നശിപ്പിച്ചതായി പറയുന്നു. സമീപ കാലത്ത് രണ്ട് കുടുംബങ്ങളുടെ തകര്‍ച്ച ഷാജന്‍ ആഘോഷമാക്കിയതും വീഡിയോയില്‍ പറയുന്നു. ഒരു ഇന്ത്യൻ മാധ്യമ പ്രവർത്തകന് ഒരു കോടതി വിധിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണ് ഇപ്പോഴത്തെ ശിക്ഷയെന്നും പറയുന്നു.
30 ലക്ഷം രൂപയാണ് ബ്ളാക്ക് മെയിൽ വാർത്തയുമായി ബന്ധപ്പെട്ട് ഷാജൻ സ്കറിയ യുകെയിൽ പിഴ അടക്കേണ്ടത്. ക്രിമിനൽ കേസിലെ ജയിൽ ശിക്ഷ ഒഴിവാക്കാനായിരുന്നു ഇത്. ഒരു ലക്ഷം പൗണ്ട്, അതായത് 85 ലക്ഷം രൂപയുടെ സിവിൽ കേസിൽ വിധി വരാനിരിക്കെയാണ് ഷാജന് ഇത്രയും വലിയ തുകയുടെ ശിക്ഷ ക്രിമിനല്‍ കേസ്സില്‍ ലഭിച്ചത് . എന്തായാലും ഷാജനെതിരെയുള്ള ഈ ശിക്ഷ യുകെ മലയാളികള്‍ക്കിടയില്‍ വലിയ ആശ്വാസവും, പ്രതികരിക്കുവാനുള്ള ധൈര്യവുമാണ് നല്‍കിയിരിക്കുന്നത്.
ഷാജൻ സ്കറിയ എന്ന മറുനാടൻ ഉടമ മുമ്പ് യുകെയിൽ കുടുംബമായി താമസിച്ചിരുന്നു. ആ സമയത്ത് ഇവിടെ പെർമിനന്റ് വിസ നേടുകയും ചെയ്തു. യുകെയിൽ ഷാജന് സ്വന്തമായി വീടും ഉണ്ട്. ഈ ബന്ധങ്ങൾ വച്ചാണ് ഷാജൻ ബ്രിട്ടീഷ് മലയാളി എന്ന ഓൺലൈൻ പോര്‍ട്ടല്‍ തുടങ്ങിയത്. പിന്നീട് ഇത് മറുനാടന്റെ ബ്രിട്ടീഷ് പതിപ്പായി വന്നു. രണ്ട് പോർട്ടലിലും ഏറെ കുറേ ഒരേ വാർത്തകൾ തന്നെ.
ഷാജനെതിരെ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ഷാജൻ സ്കറിയയുടെ പോർട്ടലിൽ മുമ്പ് ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ടോം ജോസ് തടിയംപാടാണ്. ഇദ്ദേഹം ഷാജന്‍ നടത്തിയ നിരവധി തട്ടിപ്പുകളും ബ്ളാക്ക് മെയിലും ആണ് വെളിപ്പെടുത്തുന്നത്. ഒരിക്കൽ ഷാജന് കേരളത്തിൽ നിന്നും യുകെയിൽ വരണം. നല്ല സൗഹൃദത്തിലായിരുന്ന ഒരു സുഹൃത്തിനോട് ടിക്കറ്റ് എടുത്ത് തരാൻ ആവശ്യപ്പെട്ടു. എന്നാല്‍ ആ വ്യക്തി അതിന് തയ്യാറായില്ല. പിന്നെ ഭീഷണിയായി. സുഹൃത്ത് വഴങ്ങാതെ വന്നപ്പോള്‍ അദ്ദേഹത്തെപ്പറ്റി പെണ്ണു വിഷയം എഴുതി നാറ്റിക്കുകയായിരുന്നു. ഇല്ലാത്ത പെണ്ണുവിഷയം കുത്തിപൊക്കി ബ്രിട്ടൻ മുഴുവൻ ആ സുഹൃത്തിനെ നാറ്റിച്ചു. എന്നിട്ട് അന്നത്തെ സഹപ്രവർത്തകനായ ടോം ജോസ് തടിയംപാടിനോട് ഷാജന്‍ പറഞ്ഞത് എനിക്ക് ടിക്കറ്റ് എടുത്ത് തരാത്തതിന്റെ പക തീര്‍ക്കാനാണ് താന്‍ അങ്ങനെ എഴുതിയത് എന്ന്.
ബ്ളാക്ക് മെയിൽ , പണം തട്ടൽ , ഭീഷണി , വ്യാജ വാർത്ത , നിരവധി കുടുംബ ജീവിതത്തില്‍ ഇല്ലാത്ത പെണ്ണുവിഷയം എഴുതി തകർക്കൽ , കൊടുത്ത വാർത്ത പിൻ വലിക്കാൻ 2000 പൗണ്ട് ആവശ്യപ്പെട്ടത് , ചാരിറ്റി തട്ടിപ്പ് തുടങ്ങി വൻ ആരോപണങ്ങളാണിപ്പോൾ പുറത്തുവന്നത്. യുകെ മലയാളികൾ ശക്തമായി ഇത് നേരിടും എന്നും നിയമ നടപടിയും , ജനകീയ കൂട്ടായ്മയും ഉണ്ടാകും എന്നും ടോം ജോസ് തടിയംപാട് പറയുന്നു. ഇത് കേരളമോ ഇന്ത്യയോ അല്ലെന്നും ശക്തമായ നിയമ വാഴ്ച്ചയുള്ള രാജ്യമാണെന്നും കളിച്ചാൽ വിവരം അറിഞ്ഞേ ഷാജന്‍ മടങ്ങൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.
വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ ‘മറുനാടന്‍’ എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്ക് 30 ലക്ഷം രൂപ പിഴ ശിക്ഷ : വായിക്കുക
കിരണ്‍ ജോസഫ്
യുകെയിലെ ബാഡ്മിന്ടന്‍ പ്രേമികള്‍ക്ക് മാറ്റുരയ്ക്കാന്‍ ലെസ്റ്ററില്‍ ഇന്ന് വേദിയൊരുങ്ങുന്നു. ലെസ്റ്റര്‍ ബാഡ്മിന്ടന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ യുകെ തലത്തിലുള്ള മികച്ച ടൂര്‍ണ്ണമെന്റാണ് ഇന്ന് നടക്കുന്നത്. അന്‍പത്തിരണ്ടു ടീമുകളാണ് എല്ലാ വിഭാഗങ്ങളിലേക്കും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ ഇന്ന് തീ പാറുന്ന മത്സരങ്ങള്‍ ഉറപ്പായിരിക്കുകയാണ്.
മൂന്നു കാറ്റഗറികളിലായി അന്‍പത്തി രണ്ട് ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്ന രീതിയിലാണ് സംഘാടകര്‍ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്റര്‍മീഡിയറ്റ് മെന്‍സ് ഡബിള്‍സില്‍ (20 വയസ്സിനും 45 വയസ്സിനും ഇടയില്‍) 32 ടീമുകള്‍ക്കും, നാല്പത്തിയഞ്ച് വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ ഡബിള്‍സില്‍ 10 ടീമുകള്‍ക്കും, ഇരുപത് വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സിംഗിള്‍സ് മത്സരത്തില്‍ 10 പേര്‍ക്കും മത്സരിക്കാന്‍ അവസരമുണ്ടായിരിക്കും. ക്യാഷ് അവാര്‍ഡുകളും ട്രോഫിയും ഉള്‍പ്പെടെ നല്‍കപ്പെടുന്ന ടൂര്‍ണ്ണമെന്റില്‍ ടീമുകള്‍ക്ക് യഥാക്രമം 30 പൗണ്ട്, 20 പൗണ്ട്, 10 പൗണ്ട് എന്നിങ്ങനെ രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കേണ്ട അക്കൗണ്ട് ഡീറ്റെയില്‍സ് താഴെ.
Barclays
G K Joseph
Sort code 20-49-11
A/c No.23226158
യുകെയുടെ ഏകദേശം മദ്ധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന നഗരം എന്ന നിലയില്‍ എല്ലാ ഭാഗത്ത് നിന്നും കളിക്കാര്‍ക്കും കാണികള്‍ക്കും വളരെ എളുപ്പം എത്തിച്ചേരാവുന്ന സ്ഥലമാണ് ലെസ്റ്റര്‍. അത് കൊണ്ട് തന്നെ ധാരാളം മികച്ച ടീമുകള്‍ ഈ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ടൂര്‍ണ്ണമെന്‍റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനും താഴെയുള്ള നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ലെസ്റ്റർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഒഫീഷ്യൽ മീഡിയ പാർട്ണർ മലയാളം യുകെ ഓൺലൈൻ ന്യൂസ് ആണ്. ലൂയിസ് കെന്നഡി സോളിസിറ്റര്‍സ്, മെലഡി ഓര്‍ക്കസ്ട്ര ലെസ്റ്റര്‍, പാഷന്‍ ഹെല്‍ത്ത്കെയര്‍ ലെസ്റ്റര്‍, ഫാ. ടോം (മാതാപിതാക്കളുടെ പാവന സ്മരണയ്ക്ക്), ഒക്കിനാവന്‍ ഷോറിന്‍ റിയു സൈബുക്കാന്‍ കരാട്ടെ യുകെ എന്നിവരാണ് മത്സരത്തിന്‍റെ സ്പോണ്‍സര്‍മാര്‍.
ജോര്‍ജ്ജ് : 07737654418
കിരണ്‍ : 07912626438
വിജി : 07960486712
മെബിന്‍ : 07508188289
മത്സരങ്ങള്‍ നടക്കുന്ന വേദിയുടെ അഡ്രസ്സ് :
Beauchamp College,
Ridge Way, Oadby,
Leicester LE2 5TP
ന്യൂയോര്‍ക്ക്: കുട്ടികള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് മാതാപിതാക്കള്‍ ചെറിയ ശിക്ഷകള്‍ നല്‍കാറുണ്ട്. എന്നാല്‍ ഈ ശിക്ഷകള്‍ തെറ്റുകള്‍ തിരുത്താന്‍ അവരെ പ്രേരിപ്പിക്കുമോ? ശിക്ഷ ഭയന്ന് കുട്ടികള്‍ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നതെങ്കിലും അതിന് വിപരീത ഫലമാണ് ഉളവാക്കാനാകുകയെന്ന് പുതിയ പഠനം പറയുന്നു. അമേരിക്കന്‍ വിദഗ്ദ്ധര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കുട്ടികളെ തല്ലുന്നത് അവരെ കൂടുതല്‍ അക്രമകാരികളും സാമൂഹ്യവിരുദ്ധരുമാക്കുമെന്നാണ് വ്യക്തമായത്.
ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഡോ.എലിസബത്ത് ഗെര്‍ഷോഫ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. സൈക്കോളജിക്കല്‍ സയന്‍സ് എന്ന പ്രസിദ്ധീകരണത്തിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. മാതാപിതാക്കള്‍ ശിക്ഷിക്കാത്ത കുട്ടികളെയും ശിക്ഷിക്കുന്ന കുട്ടികളെയും പ്രത്യേകമായി നിരീക്ഷിച്ചാണ് പഠനം നടത്തിയത്. 5 മുതല്‍ 8 വയസ് വരെയുള്ള കാലയളവില്‍ ശിക്ഷകള്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് സ്വഭാവ വൈകല്യങ്ങള്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടു.
കുട്ടികളെ വഴക്ക് പറയുന്നതും ശിക്ഷിക്കുന്നതും എത്രമാത്രം കൂടുതലാണോ അത്രയും അളവില്‍ അവര്‍ ക്ലാസ്മുറികളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തി. ശിക്ഷിക്കപ്പെടുന്നവരില്‍ സ്വയം നിയന്ത്രിക്കാനുള്ള ശേഷി കുറയുന്നതായാണ് വ്യക്തമായത്. കുട്ടികളെ ശിക്ഷിക്കുന്നത് അവരെ വിഷാദ രോഗത്തിലേക്കും അമിത ആകാംക്ഷ പോലെയുള്ള മാനസിക വൈകല്യങ്ങളിലേക്കു നയിക്കുമെന്നും പിന്നീട് മയക്കുമരുന്ന് ആല്‍ക്കഹോള്‍ എന്നിവയിലേക്ക് ആകൃഷ്ടരാക്കുമെന്നും നേരത്തേ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ലോകത്ത് ആദ്യമായി തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനൊരുങ്ങുന്ന സര്‍ജന്‍ മൃതദേഹങ്ങളില്‍ വളരെ വിജയകരമായി തലമാറ്റിവെക്കല്‍ ചെയ്തുവെന്ന അവകാശവാദവുമായി രംഗത്ത്. സെര്‍ജിയോ കനാവെരോ എന്ന സര്‍ജനാണ് മനുഷ്യന്റെ തല മാറ്റിവെക്കാനാകുമെന്ന് പറഞ്ഞത്. മൃതദേഹങ്ങളിലെ തല മാറ്റിവെക്കല്‍ വിജയകരമായിരുന്നുവെന്ന് കനാവെരോ പറഞ്ഞു. നട്ടെല്ലിനെയും നാഡികളെയും രക്തക്കുഴലുകളെയും യോജിപ്പിക്കാന്‍ താന്‍ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ സങ്കേതത്തിന് സാധിക്കുമെന്നും കനാവെരോ പറഞ്ഞു.
പുതിയ ശരീരം സ്വീകരിക്കുന്ന തലയ്ക്ക് അതുമായി ചേര്‍ന്ന് ജീവിക്കാന്‍ കഴിയുമെന്നാണ് കനാവെരോ അഭിപ്രായപ്പെടുന്നത്. തന്റെ സംഘത്തിന് ഈ ശസ്ത്രക്രിയക്കായി 18 മണിക്കൂര്‍ സമയമാണ് ആവശ്യമായി വരുന്നതെന്നും ഈ ലക്ഷ്യം സാധ്യമായെന്നും അദ്ദേഹം പറഞ്ഞു. റഷ്യക്കാരനായ വലേറി സ്പിരിഡിനോവ് എന്നയാളാണ് ഈ ശസ്ത്രക്രിയക്കായി സന്നദ്ധത അറിയിച്ച് കനാവെരോയെ സമീപിച്ചിരിക്കുന്നത്. ഇയാളുടെ തല മറ്റൊരു ശരീരത്തില്‍ ഘടിപ്പിക്കാനാണ് പദ്ധതി.
മസ്തിഷ്‌ക മരണം സംഭവിച്ച ശരീരത്തിലായിരിക്കും തല ഘടിപ്പിക്കുക. ഇപ്പോള്‍ മൃതശരീരത്തിലുള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. അടുത്ത ഘട്ടം ജീവനുള്ള തല മാറ്റിവെക്കുക എന്നതാണെന്ന് കനാവെരേ അവകാശപ്പെടുന്നു. എലികളിലും കുരങ്ങുകളിലും വിജയകരമായി ഈ ശസ്ത്രക്രിയ നടത്തിയതായി കനാവെരോയുടെ സംഘം അവകാശപ്പെട്ടിരുന്നു.
ലണ്ടന്‍: വീട്ടില്‍ അതിക്രമിച്ച് കയറി മോഷണത്തിന് ശ്രമിച്ചയാളെ നേരിട്ടതിന് ഗൃഹനാഥനെതിരെ ജയില്‍ ശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി കോടതി. കാള്‍ സിന്‍ക്ലെയര്‍ എന്ന 47കാരനായ ഗൃഹനാഥനാണ് ഒരു വര്‍ഷം മുമ്പ് തന്റെ വീട്ടില്‍ അതിക്രമിച്ച് കടന്നയാളെ നേരിട്ടതിന് അസാധാരണ നടപടികള്‍ നേരിടേണ്ടി വന്നത്. ഹ്യൂഗി ഹെന്‍ഡ്രി എന്ന മോഷ്ടാവിനെ കീഴ്‌പ്പെടുത്തിയ സിന്‍ക്ലെയര്‍ 11 മാസത്തോളം ജയില്‍ ശിക്ഷ ലഭിക്കുമോ എന്ന ഭീതിയിലാണ് കഴിഞ്ഞത്. റെയില്‍വേ സേഫ്റ്റി മാനേജരായിരുന്നു ഇയാള്‍ക്ക് കഴിഞ്ഞ ഡിസംബറില്‍ അറസ്റ്റിലായതിനു ശേഷം തന്റെ ജോലി പോലും നഷ്ടമായി.
എന്നാല്‍ സിന്‍ക്ലെയറിന്റെ പേരിലുള്ള കുറ്റങ്ങള്‍ കോടതി ഒഴിവാക്കി കൊടുത്തത് വെറും അര മണിക്കൂറിനുള്ളിലാണെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. ഇത് നേരത്തേ ചെയ്തിരുന്നെങ്കില്‍ തനിക്ക് ഇത്രയും ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരില്ലായിരുന്നുവെന്ന് സിന്‍ക്ലെയര്‍ പറയുന്നു. താന്‍ ഒരിക്കലും ഒരു ക്രിമിനല്‍ ആയിരുന്നില്ല. തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിച്ചു എന്നത് മാത്രമാണ് ചെയ്തത്. അതിനു ശേഷം കഴിഞ്ഞ 11 മാസമായി തന്നെ ഒരു കുറ്റവാളിയായാണ് നിയമവ്യവസ്ഥ കണക്കാക്കിയിരുന്നത്. ജയിലില്‍ പോകേണ്ടി വരുമോ എന്ന ഭീതിയിലായിരുന്നു താനെന്നും സിന്‍ക്ലെയര്‍ പറഞ്ഞു.
ഡോണ്‍കാസ്റ്ററിലെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ഹെന്‍ഡ്രിയെ സിന്‍ക്ലെയറിന്റെ ഭാര്യ നിക്കോളയാണ് കണ്ടത്. തങ്ങളുടെ കാറിലേക്ക് കയറാന്‍ ശ്രമിക്കുന്നതും നിക്കോള കണ്ടു. ഇതോടെ ഭര്‍ത്താവിനെ വിളിക്കുകയായിരുന്നു. ഹെന്‍ഡ്രിയുടെ കയ്യില്‍ ഒരു കത്തിയുണ്ടായിരുന്നു. തന്റെ കുടുംബത്തെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു തനിക്കു മുന്നിലുണ്ടായിരുന്ന ലക്ഷ്യമെന്ന് സിന്‍ക്ലെയര്‍ പറഞ്ഞു. അക്രമിയെ ഇടിച്ചു നിലത്തിടുകയും പോലീസിനെ വിളിക്കാന്‍ നിക്കോളയോട് പറയുകയും ചെയ്തു. പക്ഷേ പോലീസ് തന്നെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നീതിന്യായ വ്യവസ്ഥയുടെ മോശം വശത്തെ കുറ്റപ്പെടുത്തുകയാണ് ഈ ഗൃഹനാഥന്‍. കുപ്രസിദ്ധനായ ഒരു കള്ളനെ കീഴ്‌പ്പെടുത്തിയ തനിക്ക് തന്റെ കുടുംബം തെരുവിലാകുമെന്ന ഭീതിയില്‍ കഴിയേണ്ടി വന്നു. ഇത്രയും കാലം കഷ്ടപ്പെട്ട് നേടിയതൊക്കെ നഷ്ടമാകുമെന്ന അവസ്ഥ വന്നു. മോഷണങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നവര്‍ക്ക് ഒരു തെറ്റായ സന്ദേശമാണ് നിയമ വ്യവസ്ഥയുടെ ഈ നടപടി നല്‍കുന്നത്. തനിക്കും കുടുംബത്തിനുമെതിരെയുണ്ടാകുന്ന അതിക്രമങ്ങളെ നേരിടാന്‍ പോലും സാധാരണക്കാരെ തടയുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇരകള്‍ക്ക് സംരക്ഷണമാണ് വേണ്ടത്. അവര്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും സിന്‍ക്ലെയര്‍ ആവശ്യപ്പെടുന്നു.
ബക്കിങ്ങ്ഹാംഷെയർ: ബക്കിങ്ങ്ഹാംഷെയരിനടുത്ത് ആകാശത്തുവച്ചുണ്ടായ ഹെലികോപ്റ്റർ – വിമാന കൂട്ടിയിടിയിൽ ഉൾപ്പെട്ട എല്ലാവരും മരിച്ചതായി റിപ്പോർട്ട്. സംഭവം ഇന്ന് ഉച്ചയോടടുത്താണ്. ഹൈ വേ കോംബ് എയർ ബേസിൽ ഇന്നും പറന്നുയർന്ന ഹെലികോപ്റ്ററും അതെ എയർ ബെയ്‌സിൽ നിന്നും ഉയർന്ന വിമാനവും തമ്മിൽ ആണ് കൂട്ടിയിടി ഉണ്ടായത്. യുകെ എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ അംഗങ്ങൾ സംഭവസ്ഥലത്തു എത്തിച്ചേർന്നിട്ടുണ്ട്. ഏഴ് കമ്പനി ഫയർ ക്രൂ ടീമിനെ സംഭവ സ്ഥലത്തേക്ക് അയച്ചതായി പോലീസ് അറിയിച്ചു. എന്നിരുന്നാലും അപകടത്തിൽ ഉൾപ്പെട്ട മനുഷ്യരുടെ ജീവൻ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും കൂട്ടിച്ചേർത്തു.

പ്രാഥമിക വിവരം അനുസരിച്ചു ഹെലികോപ്ടറിൽ ഉണ്ടായിരുന്ന രണ്ടുപേരും അതോടൊപ്പം വിമാനത്തിന്റെ പൈലറ്റ്റ്റും മരിച്ചതായാണ് വിവരം. ചെറിയ വിമാനത്തിൽ എത്ര പേരാണ് ഉണ്ടായിരുന്നത് എന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ വിവരം ലഭ്യമല്ല. കൂട്ടിയിടിയിൽ തകർന്ന വിമാനത്തിന്റെയും ഹെലികോപ്ടറിന്റെയും അവശിഷ്ടങ്ങൾ വേഡ്ഡ്സ്ഡോൺ മാനറിന് ചുറ്റുമുള്ള തുറസായ സ്ഥലത്തു ചിതറി കിടക്കുന്നതുകൊണ്ട് പാരാമെഡിക്കൽ ടീമിന് രക്ഷാപ്രവർത്തനം നടത്തുക വളരെ ദുഷ്‌കരമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അവസാനമായി ഡ്രോണുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത് എന്നാണ് യുകെയിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
[ot-video][/ot-video]
ടെക്‌സാസ്: ദത്തു പുത്രിയായ ഷെറിന്‍ മാത്യൂസ് മരിച്ച സംഭവത്തില്‍ വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍. കുട്ടിയെ അപായപ്പെടുത്തിയന്ന കുറ്റമാണ് നഴ്‌സായ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. വളര്‍ത്തച്ഛനായ വെസ്ലി മാത്യൂസിനെ റിച്ചാര്‍ഡ്‌സണ്‍ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ പാല് കുടിക്കാന്‍ വിസമ്മതിച്ച കുട്ടിയെ വീടിന് പുറത്ത് മരച്ചുവട്ടില്‍ നിര്‍ത്തിയെന്നും 15 മിനിറ്റിനു ശേഷം തിരിച്ചെത്തിയപ്പോള്‍ കാണാനില്ലായിരുന്നുവെന്നുമായിരുന്നു വെസ്ലി ആദ്യം പോലീസിനെ അറിയിച്ചത്.
രണ്ട് ആഴ്ചകള്‍ക്ക് ശേഷം മൂന്ന് വയസുകാരിയായ കുട്ടിയുടെ മൃതദേഹം വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒരു കലുങ്കിന് അടിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെ പാല്‍ കുടിക്കുന്നതിനിടെ ശ്വാസതടസമുണ്ടായി കുട്ടി മരിച്ചെന്ന് വെസ്ലി മൊഴി മാറ്റി. ഇതേത്തുടര്‍ന്ന് ഇയാളെ പോലീസ് വീണ്ടും കസ്റ്റഡിയില്‍ എടുത്തു. പോലീസ് സംരക്ഷണത്തിലായിരുന്ന ഇവരുടെ സ്വന്തം മകളായ നാലുവയസുകാരിയെ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സിനി കോടതിയെ സമീപിച്ചിരുന്നു.
ഇതിനു പിന്നാലെ സിനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഷെറിന്‍ മരിക്കുന്നതിനു തലേ ദിവസം വെസ്ലിയും സിനിയും അവരുടെ കുട്ടിയുമായി പുറത്തു പോയി ഭക്ഷണം കഴിക്കുകയും ഒരാള്‍ക്കുള്ള ഭക്ഷണം വാങ്ങുകയും ചെയ്തിരുന്നു. ആ സമയത്ത് ഷെറിന്‍ വീട്ടില്‍ തനിച്ചായിരുന്നു. ഇവര്‍ തിരികെയെത്തുമ്പോള്‍ ഷെറിന്‍ അടുക്കളയിലായിരുന്നെന്നും വാറണ്ടില്‍ പറയുന്നു.
ഫ്രാങ്ക്ഫര്‍ട്ട്: പാര്‍ക്ക് ചെയ്ത സ്ഥലം മറന്ന കാറുടമയ്ക്ക് തന്റെ കാര്‍ തിരികെ കിട്ടിയത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് സംഭവം. സ്‌ക്രാപ്പ് ചെയ്യാനായി എത്തിയ കാറുകളില്‍ നിന്നാണ് ഉടമസ്ഥന് തന്റെ വാഹനം തിരികെ കിട്ടിയത്. കാര്‍ മോഷണം പോയതായി ഓഗ്‌സ്‌ബെര്‍ഗര്‍ ഓള്‍ഗെമെയിന്‍ എന്നയാള്‍ 1997ല്‍ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ 76 വയസുള്ള ഇയാളുടെ മകളെയാണ് പോലീസ് കാര്‍ തിരികെ കിട്ടിയതായി അറിയിച്ചത്.
സ്‌ക്രാപ്പ് ചെയ്യാനായി എത്തിയ കാറുകളുടെ ഉടമസ്ഥരെ തേടിയപ്പോളാണ് ഇതിന്റെ ഉടമസ്ഥന്‍ ഓള്‍ഗെമെയിനാണെന്ന് തിരിച്ചറിഞ്ഞത്. എന്തായാലും ഇനി റോഡിലിറക്കാന്‍ കഴിയാത്ത വിധത്തില്‍ നശിച്ച കാര്‍ സ്‌ക്രാപ്പ് ചെയ്യാതെ മാര്‍ഗ്ഗമൊന്നുമുണ്ടായിരുന്നില്ല. പാര്‍ക്ക് ചെയ്ത സ്ഥലം ഓള്‍ഗെമെയിന്‍ മറന്നു പോയതാകാനാണ് സാധ്യതയെന്നാണ് ഫ്രാങ്ക്ഫര്‍ട്ട് അധികൃതര്‍ പറയുന്നത്. കാര്‍ മോഷണം പോയതാണെന്ന് ഇയാള്‍ പിന്നീട് പരാതി നല്‍കുകയും ചെയ്തു.
സമാനമായ സംഭവത്തില്‍ രണ്ടു വര്‍ഷം മുമ്പ് കാണാതായ കാര്‍ ഉടമസ്ഥന് തിരിച്ചുകിട്ടിയ സംഭവം കഴിഞ്ഞാഴ്ചയാണ് ജര്‍മനിയിലെ മ്യൂണിക്കില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം മദ്യപിക്കാന്‍ പോയ ഇയാള്‍ താന്‍ പാര്‍ക്ക് ചെയ്ത സ്ഥലം മറന്നു പോകുകയായിരുന്നു. പാര്‍ക്ക് ചെയ്തതായി ഇയാള്‍ പറഞ്ഞ സ്ഥലത്തുനിന്ന് 4 കിലോമീറ്റര്‍ അകലെയായാണ് കാര്‍ രണ്ട് വര്‍ഷത്തിനു ശേഷം കണ്ടെത്തിയത്. 40,000 യൂറോ ഈ കാറിനുള്ളില്‍ ഉണ്ടായിരുന്നു.
ഹോളിവുഡ് നിര്‍മാതാവായ ഹാര്‍വി വെയിന്‍സ്റ്റെയിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളുടെ അലകള്‍ ഒടുങ്ങുന്നതിനു മുമ്പേ മുന്‍നിര സൂപ്പര്‍താരത്തിനെതിരെയും ലൈംഗികാരോപണം. ആക്ഷന്‍ താരമായ സില്‍വസ്റ്റര്‍ സ്റ്റാലനെതിരെയാണ് ഇക്കുറി ആരോപണം ഉയര്‍ന്നിരിക്കുന്നത്. 1986ല്‍ 16കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് സ്റ്റാലനെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി. സ്റ്റാലന്‍ ഈ ആരോപണം നിഷേധിച്ചു. കള്ളക്കഥയാണ് സ്റ്റാലനെതിരെ ഉയര്‍ത്തുന്നതെന്ന് താരത്തിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
1986ലെ പോലീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് താരത്തിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. സ്റ്റാലനും ബോഡിഗാര്‍ഡും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവരം പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്ന് സ്റ്റാലന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയുമായി മുന്നോട്ടു പോയില്ലെന്നുമാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു സംഭവം നടന്നതായി ഈ കഥ പുറത്തു വരുന്നത് വരെ സ്റ്റാലന്‍ ഉള്‍പ്പെടെ ആര്‍ക്കും അറിയില്ലായിരുന്നുവെന്നും വക്താവ് പറഞ്ഞു.
ഇതേ വരെ പോലീസോ മറ്റ് ഏജന്‍സികളോ ആരോപണവുമായി ബന്ധപ്പെട്ട് സ്റ്റാലനെ സമീപിച്ചിട്ടില്ല. ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പരാമര്‍ശിക്കുന്ന പോലീസ് റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ലാസ വേഗാസ് പോലീസും വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ ശൈലി ഡിപ്പാര്‍ട്ട്‌മെന്റിന്റേത് തന്നെയാണെന്നും പോലീസ് വക്താവ് പറഞ്ഞു. അതേസമയം ലാസ് വേഗാസ് പോലീസിന്റെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള വിഭാഗത്തിന്റെ മുന്‍ തലവന്‍ ഈ റിപ്പോര്‍ട്ട് വാസ്തവമാണെന്ന് സ്ഥിരീകരിച്ചതായി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.