Main News

ലണ്ടന്‍: യുകെ പാലമെന്റിലെ ഒരു മന്ത്രിക്കും നാല് എംപിമാര്‍ക്കുമെതിരെ ലൈംഗികാരോപണങ്ങള്‍. ദി ടൈംസിലാണ് ഇവര്‍ക്കെതിരായ ആരോപണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. രണ്ട് ലേബര്‍ അംഗങ്ങള്‍ക്കും രണ്ട് കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ക്കുമെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. സ്ത്രീകളെ ലൈംഗികമായി സമീപിക്കുക, അവരെ അധിക്ഷേപിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരായി ആരോപിക്കപ്പെട്ടിരിക്കുന്നത്. ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് ജെറമി കോര്‍ബിന്‍ ഇന്നലെ പ്രസ്താവന നടത്തിയിരുന്നു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അധികാരത്തിന്റെ ഇടനാഴികളില്‍ അംഗീകരിക്കപ്പെടുകയും സാധാരണമാകുകയും ചെയ്യുകയാണ്. വികൃതവും ജീര്‍ണ്ണവുമായ സംസ്‌കാരമാണ് ഇതെന്നാണ് ലേബര്‍ നേതാവ് കുറ്റപ്പെടുത്തിയത്. ക്യാബിനറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായി ഉയരുന്ന ഇത്തരം ആരോപണങ്ങള്‍ ഗുരുതരമാണെന്ന് പ്രധാനമന്ത്രി തെരേസ മേയും അഭിപ്രായപ്പെട്ടു. എന്നാല്‍ ഔദ്യോഗികമായി കുറ്റാരോപണങ്ങളോ പരാതികളോ ആരും നല്‍കിയിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.

ആരോപിതനായ മന്ത്രി വിവാഹിതനാണെന്നും ജേര്‍ണലിസ്റ്റുകളും സഹായികളുമുള്‍പ്പെടെ നിരവധി പേരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നുമാണ് ടൈംസ് ആരോപിക്കുന്നത്. മറ്റൊരു കണ്‍സര്‍വേറ്റീവ് എംപിക്ക് രണ്ട് ഗവേഷണ വിദ്യാര്‍ത്ഥികളുമായി ബന്ധമുണ്ടായിരുന്നത്രേ. കോര്‍ബിന്റെ ഷാഡോ ക്യാബിനറ്റില്‍ അംഗമായിരുന്ന ലേബര്‍ എംപി തന്റെ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല മെസേജ് അയച്ചിരുന്നു എന്ന ആരോപണവും ടൈംസ് ഉന്നയിക്കുന്നു.

ബിനോയ്‌ ജോസഫ്‌

ആത്മീയതയുടെ പ്രകാശം പ്രോജ്ജ്വലിപ്പിക്കുവാനും ലോകമെമ്പാടും സുവിശേഷ വചനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാനും നിയോഗിക്കപ്പെട്ടവരുടെ മുന്‍നിരയില്‍ എന്നും നേതൃത്വം വഹിച്ചവരാണ് ഭാരത സഭാമക്കള്‍. ദൃഢനിശ്ചയത്തോടെ തൻറെ ഉള്ളിലെ വിശ്വാസത്തിൻറെ തിരിനാളം ലോകത്തിനു പ്രകാശമായി ചൊരിയാന്‍ എന്നും പ്രതിജ്ഞാബദ്ധമായവരുടെ ഒരു കൂട്ടായ്മയാണ് ഭാരത സഭ. സെന്റ് തോമസിൻറെ വരവോടെ എ.ഡി 52ല്‍ ഭാരതത്തില്‍ ആരംഭിച്ച ദൈവവിശ്വാസത്തിൻറെ ചെറുനാമ്പുകള്‍ ഇന്നും പടര്‍ന്നു പന്തലിക്കുകയാണ്. എ.ഡി 72ല്‍ മൈലാപ്പൂരില്‍ രക്തസാക്ഷിയായി മാറിയ സെന്റ് തോമസ് ചിന്തിയ രക്തം ഭാരതസഭയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കി. 1292ല്‍ ഇന്ത്യയില്‍ എത്തിയ മാര്‍ക്കോപോളോയും സഭയുടെ സാന്നിധ്യത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. 1400കളില്‍ പുരാതന സഭായുഗം അവസാനിച്ചെങ്കിലും 1498ല്‍ വാസ്‌കോഡഗാമയുടെ വരവ് ഒരു പോര്‍ച്ചുഗീസ് മേധാവിത്വത്തിന് വഴിയൊരുക്കി. 1600കളില്‍ വരെ യൂറോപ്പില്‍ നിന്നുള്ള മിഷനറിമാര്‍ ഭാരതസഭയുടെ നിയന്ത്രണം ഏറ്റെടുത്തു.പതിനേഴാം നൂറ്റാണ്ടിൻറെ തുടക്കം മുതല്‍ ഭാരതസഭ വിഘടിക്കുവാന്‍ തുടങ്ങി. ആര്‍ച്ച് ബിഷപ്പ് മെനേസിസിൻറെ നിയന്ത്രണങ്ങളും കൂനന്‍ കുരിശ് സത്യവും പതിനേഴാം നൂറ്റാണ്ടിലായിരുന്നു സഭയില്‍ അരങ്ങേറിയത്. അങ്കമാലി പടിയോലയും മാര്‍ ജോസഫ് കരിയാറ്റിയുടെയും പാറേമാക്കല്‍ തോമാ കത്തനാരുടെ നിയമനവും ഈ കാലയളവില്‍ നടന്നു. മാന്നാനം സെമിനാരിയുടെ സ്ഥാപനം ഇക്കാലത്തെ എടുത്തു പറയേണ്ട ഒരു കാര്യമാണ്.

പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനകാലങ്ങളില്‍ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് സ്വയം ഭരണാവകാശങ്ങള്‍ കിട്ടിത്തുടങ്ങി. കോട്ടയം, തൃശൂര്‍ വികാരിയാത്തുകളുടെ സ്ഥാപനം അതിലെ പ്രധാന ഒരു നടപടിയായി. 1923ല്‍ സീറോ മലബാര്‍ ഹയറാര്‍ക്കി നിലവില്‍വന്നു. മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു. തുടര്‍ന്ന് നിരവധി രൂപതകള്‍ ഇന്ത്യയിലും പുറത്തുമായി സീറോ മലബാര്‍ സഭയ്ക്ക് നല്‍കപ്പെട്ടു. പ്രേഷിത പ്രവര്‍ത്തകരുടെ വിളനിലമായി സീറോ മലബാര്‍ സഭ മാറി. 1992 ഡിസംബര്‍ 16ന് എറണാകുളം -അങ്കമാലി ആസ്ഥാനമായി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയായി സീറോ മലബാര്‍ സഭ ഉയര്‍ത്തപ്പെട്ടു. ആദ്യ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ ആന്റണി പടിയറ നിയമിതനായി. മാര്‍ വര്‍ക്കി വിതയത്തിലിൻറെ കാലശേഷം മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയ്ക്ക് നേതൃത്വം നല്‍കാനെത്തി.

2016 ജൂലൈയില്‍ യുകെയിലെ സഭാ വിശ്വാസികള്‍ക്കായി ഒരു രൂപത നിര്‍ദ്ദേശിച്ചു. പ്രസ്റ്റണ്‍ അടിസ്ഥാനമായുള്ള ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ പ്രഥമ ബിഷപ്പായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായി. യുകെയിലുള്ള സഭാ വിശ്വാസികളുടെ അനുഗ്രഹ നിമിഷത്തിന് ലോകമെങ്ങും പ്രാര്‍ത്ഥനയോടെ സാക്ഷ്യം വഹിച്ചു. വികാരി ജനറല്‍മാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ വിശ്വാസഗണത്തെ ജീവിത യാത്രയില്‍ ആത്മീയ വഴിയിലൂടെ കൈപിടിച്ച് നടത്താനുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്കുള്ളത്. ജനിച്ച നാട്ടില്‍ നിന്നും 5000 മൈലുകള്‍ക്കപ്പുറം വ്യത്യസ്ത സംസ്‌കാരവുമായി ഇഴുകിചേര്‍ന്ന് ജീവിക്കുന്ന പ്രവാസികള്‍ക്ക് ഒരു പ്രതീക്ഷയുടെ തിരിനാളമാണ് പുതിയ രൂപതയിലൂടെ കൈവന്നത്.

ആയിരക്കണക്കിന് വരുന്ന വിശ്വാസികള്‍ക്ക് വഴികാട്ടിയാകേണ്ടത് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയാണ്. അവരെ നയിക്കേണ്ടതും പരിശീലിപ്പിക്കേണ്ടതും വളര്‍ത്തേണ്ടതും രൂപതയുടെ കടമയാണ്. ജീവിതത്തിരക്കുകള്‍ക്കിടയില്‍ ദൈവസന്നിധിയില്‍ അണയാനും പ്രാര്‍ത്ഥിക്കുവാനും പുനര്‍ വിചിന്തനം നടത്തുവാനും സമൂഹത്തില്‍ പരിമള സുഗന്ധമായി ജീവിതം പരിപോഷിപ്പിക്കുവാനും സഭാംഗങ്ങളെ പ്രോത്സാഹിപ്പിക്കുവാനും സഭയ്ക്ക് കഴിയണം. മരണാനന്തര സ്വര്‍ഗ്ഗരാജ്യമെന്ന സങ്കല്പത്തെക്കാളുപരി ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം സൃഷ്ടിക്കുക എന്നതായിരിക്കണം സഭയുടെ ദൗത്യം.

പ്രവാസികള്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ പ്രാര്‍ത്ഥനാ ജീവിതം കെട്ടിപ്പെടുക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കുവാന്‍ വിശ്വാസികളെ പരിശീലിപ്പിക്കുക എന്നതായിരിക്കണം സീറോ മലബാര്‍ രൂപതയുടെ പ്രധാന ലക്ഷ്യം. തങ്ങളില്‍ രൂഢമൂലമായിരിക്കുന്ന ദൈവിക ചിന്തകളില്‍ അവരെ നിലനിര്‍ത്താനും അതില്‍ കൂടുതല്‍ ഉറപ്പിക്കാനും സഹജീവികളിലേയ്ക്ക് നന്മയുടെ വചസുകള്‍ പകര്‍ന്നു നല്‍കാന്‍ അവരെ പ്രേരിപ്പിക്കുന്ന വിധത്തിലാകണം സഭയുടെ പ്രവര്‍ത്തനം. വിശ്വാസികളെ സഭയിലേക്ക് അടുപ്പിക്കുക എന്നതിനേക്കാള്‍ സഭ വിശ്വാസി സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലണം. അതിനുപയുക്തമായ മാര്‍ഗങ്ങളായിരിക്കണം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭാ നേതൃത്വം സ്വീകരിക്കേണ്ടത്. മതവിശ്വാസം അടിച്ചേല്‍പിക്കേണ്ട ഒന്നല്ല. വ്യക്തി സ്വാതന്ത്ര്യത്തിൻറെ മേല്‍ കടന്നു കയറുന്ന ഒന്നാവരുത് മതം. വ്യക്തികളെ ബഹുമാനിക്കുന്നതോടൊപ്പം അവരുടെ ധാര്‍മ്മിക ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകുന്ന രാസത്വരകമായി മതവിശ്വാസം മാറണം. മതവിശ്വാസം ഒരു വ്യക്തിക്കും ഒരു ബന്ധനമാകരുത്. സമൂഹത്തിലുള്ള സഹജീവികളേയും പരിഗണിക്കുന്ന തരത്തിലായിരിക്കണം സഭാ ജീവിതം ഓരോരുത്തരെയും സ്വാധീനിക്കേണ്ടത്.

യുകെയിലെ ഇംഗ്ലീഷ് സമൂഹത്തില്‍ നിന്ന് അകന്നു നില്‍ക്കേണ്ടവരല്ല മറ്റു സമൂഹങ്ങള്‍. ബ്രിട്ടീഷ് സംസ്‌കാരത്തിൻറെ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ട് തോളോടുതോള്‍ ചേര്‍ന്ന് മുന്നോട്ട് പോകുവാന്‍, സഭ വിശ്വാസികള്‍ക്ക് പ്രചോദനം നല്‍കണം. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് മുന്നേറുവാന്‍ രൂപത വിശ്വാസികളെ സഹായിക്കേണ്ടതുണ്ട്. സഹിഷ്ണുതയോടെ എല്ലാവരെയും കൈനീട്ടി സ്വീകരിക്കുന്ന ബ്രിട്ടീഷ് സംസ്‌കാരത്തെ മാനിക്കാന്‍ നാമും തയ്യാറാവണം. നമ്മുടെ രീതികളും പെരുമാറ്റങ്ങളും ഇംഗ്ലീഷ് സമൂഹത്തെ അലോസരപ്പെടുത്തുന്ന രീതിയിലാവരുത്. നമ്മുടെ സ്വന്തമായ ശൈലികളും ആരാധനാ രീതികളും ഇതര സമൂഹങ്ങള്‍ക്ക് കൂടി അനുയോജ്യമായ രീതിയില്‍ അനുവര്‍ത്തിക്കുവാന്‍ ശ്രമിക്കണം.

ഇംഗ്ലീഷ് സമൂഹതിനു വിശ്വാസം കുറവാണെന്നും അവരെ നേര്‍വഴിക്ക് നയിക്കാന്‍ നമ്മള്‍ മാതൃക നല്കണം എന്നും പറഞ്ഞ് കുറെയാളുകള്‍ ഇറങ്ങിയിട്ടുണ്ട്. സ്വന്തം കുടുംബം നോക്കി നടത്താന്‍ കഴിയാത്തവര്‍ നാടുനന്നാക്കാന്‍ ഇറങ്ങിയിട്ടുണ്ട് എന്നു വേണമെങ്കില്‍ പറയാം. നിലവില്‍ ഇംഗ്ലീഷ് സമൂഹം ഉപയോഗിക്കുന്ന പള്ളികളും പാരീഷ് ഹാളുമാണ് സീറോ മലബാര്‍ സഭ തങ്ങളുടെ വിശ്വാസികള്‍ക്കായി ഉപയോഗിക്കുന്നത്. ഈ സൗകര്യങ്ങള്‍ ഇംഗ്ലീഷ് സമൂഹം നമുക്ക് നല്‍കുമ്പോള്‍ അവരോട് നന്ദി കാണിക്കുവാന്‍ നമുക്ക് കടമയുണ്ട്. അതിനു പകരം കിട്ടിയിരിക്കുന്ന സൗകര്യങ്ങള്‍ ദുരുപയോഗപ്പെടുത്തിയാല്‍ ഇംഗ്ലീഷ് സമൂഹം വിശ്വാസികളില്‍ നിന്ന് അകലാന്‍ ഇടയാകും. ഇത് ഭാവിയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

സീറോ മലബാര്‍ സഭയുടെ വക്താക്കള്‍ എന്ന പേരില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ വ്യക്തികള്‍ സമൂഹത്തെ നിയന്ത്രിക്കുന്നത് ഒഴിവാക്കണം. സഭയുടെ ചട്ടങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമനുസരിച്ച് മാത്രമേ ഇവര്‍ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ. നേതാവ് ചമയാന്‍ സഭയെ ഉപയോഗിക്കുന്ന വ്യക്തികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കണം. ആത്മീയതയോ ധാര്‍മ്മികതയോ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തവര്‍ സമൂഹങ്ങളുടെ നേതൃ നിരയില്‍ വരാന്‍ പാടില്ല. അങ്ങനെയുള്ളവരുടെ പ്രവര്‍ത്തനം സഭാ സമൂഹങ്ങളെ അരാജകത്വത്തിലേക്ക് തള്ളിവിടും. ഗുണത്തേക്കാളേറെ ദോഷങ്ങളായിരിക്കും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുക. ഓരോ സ്ഥലങ്ങളിലെയും പ്രവര്‍ത്തന പദ്ധതികള്‍ രൂപീകരിക്കുന്നത് അവിടുത്തെ ജനങ്ങളെയും വ്യക്തികളെയും അറിഞ്ഞുകൊണ്ടും മനസിലാക്കിക്കൊണ്ടുമായിരിക്കണം.

(ലേഖകന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് ഈ ലേഖനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.)

ലേഖനത്തിന്‍റെ അവസാന ഭാഗം നാളെ പ്രസിദ്ധീകരിക്കുന്നതാണ്

ഫേസ്ബുക്ക് ലൈവ് അല്ല വേണ്ടത്, ആത്മീയതയ്ക്ക് പ്രധാന്യം നല്‍കുന്ന പ്രവര്‍ത്തനശൈലി സഭാ നേതൃത്വം സ്വീകരിക്കണം. കുടുംബങ്ങളെ കൂടുതല്‍ ഇമ്പമുള്ളതാക്കാനും സമൂഹമധ്യത്തില്‍ പ്രകാശഗോപുരമായി മാറാനും സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന് കഴിയട്ടെ…. നാളെ വായിക്കുക
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയെ വിമർശിക്കാൻ സമയമായിട്ടില്ല. അതിന് ആരും മുതിരേണ്ട ഒരു സാഹചര്യവും നിലവിലില്ല. ‘ബ്രിസ്റ്റോള്‍ മോഡല്‍’ നടപ്പിലാക്കുന്നവര്‍ സഭയെ തളർത്തും. Part 1

ലണ്ടന്‍: ലണ്ടനിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ചില വിമാനങ്ങളില്‍ നിന്ന് ഫസ്റ്റ് ക്ലാസ് സീറ്റുകള്‍ ഒഴിവാക്കാനൊരുങ്ങി എമിറേറ്റ്‌സ്. വിന്റര്‍ സീസണിലെ സര്‍വീസുകൡ നിന്നാണ് ഇവ ഒഴിവാക്കുന്നത്. ക്രിസ്മസിനോടനുബന്ധിച്ച് ദീര്‍ഘദൂര ഫ്‌ളൈറ്റുകളില്‍ ഉള്‍പ്പെടെ ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെയാണ് എമിറേറ്റ്‌സിന്റെ നീക്കം. കൂടുതല്‍ സീറ്റുകളുള്ള വിമാനങ്ങള്‍ ഈ റൂട്ടുകളില്‍ വിന്യസിക്കാനാണ് തീരുമാനം. നിലവില്‍ ദുബായിക്കും ലണ്ടനുമിടയില്‍ മൂന്ന് എയര്‍ബസ് എ380 വിമാനങ്ങളാണ് ദിവസവും സര്‍വീസ് നടത്തുന്നത്.

ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കോണമി ക്ലാസ് സീറ്റുകളാണ് ഇവയിലുള്ളത്. എന്നാല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഈ മൂന്ന് സര്‍വീസുകള്‍ക്കും ഇക്കോണമി, ബിസിനസ് ക്ലാസ് സീറ്റുകള്‍ മാത്രമുള്ള വിമാനങ്ങളായിരിക്കും ഉപയോഗിക്കുകയെന്ന് ഷെഡ്യൂള്‍ ഡേറ്റ പ്രൊവൈഡറായ റൂട്ട്‌സ്ഓണ്‍ലൈന്‍ അറിയിക്കുന്നു. നിലവിലുള്ള വിമാനങ്ങളില്‍ 489 പേര്‍ക്ക് യാത്ര ചെയ്യാമെങ്കില്‍ പുതിയ വിമാനങ്ങളില്‍ 615 യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളുണ്ട്. 26 ശതമാനം സീറ്റുകള്‍ കൂടുതലായി ഇവയിലുണ്ടാകും.

മുമ്പത്തേക്കാള്‍ കുറഞ്ഞ നിരക്കുകളുമായരിക്കും ഇവയില്‍ ഈടാക്കുക എന്നാണ് വിവരം. 40,000 അടി ഉയരത്തില്‍ പറക്കുമ്പോള്‍ ഷവര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് എമിറേറ്റ്‌സിന്റെ ഫസ്റ്റ് ക്ലാസ് സേവനങ്ങളില്‍ ലഭ്യമാക്കിയിരുന്നത്. എന്നാല്‍ ഡിമാന്‍ഡ് അനുസരിച്ച് ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാതെ സര്‍വീസ് എങ്ങനെ ലാഭകരമാക്കാമെന്ന് തെളിയിക്കുകയാണ് കമ്പനിയെന്ന് വിദഗഗ്ദ്ധര്‍ പറയുന്നു.

ഒരു ലോകകപ്പ് ഫുട്ബോൾ കലാശപ്പോരിന്റെ സർവ സൗന്ദര്യവും നിറഞ്ഞുനിന്ന പോരാട്ടത്തിൽ സ്പെയിനിനെ തകർത്ത് ഇംഗ്ലണ്ട‍് ചാംപ്യൻമാർ. സ്പെയിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലണ്ടിന്റെ കിരീടനേട്ടം.. അടി–തിരിച്ചടി, നീക്കം–മറുനീക്കം എന്ന നിലയിൽ ആദ്യ പകുതിയിൽ സ്പെയിൻ മുന്നിട്ടുനിന്ന മൽസരത്തിന്റെ രണ്ടാം പകുതിയിൽ ഇംഗ്ലണ്ടിന്റെ സർവാധിപത്യമായിരുന്നു.

Image result for fifa-u-17-world-cup-final-england-beat-spain-
രണ്ടുഗോളിന് പിന്നിട്ടുനിന്ന ഇംഗ്ലണ്ട് റയാൻ ബ്രൂസ്റ്ററുടെയും മോർഗൻ വൈറ്റിന്റെയും ഫോഡന്റെയും മാർക് ഗുയിയുടെയും ഗോളുകളിലൂടെ തിരിച്ചടിച്ചു. 10–ാം നമ്പർ താരം സെർജിയോ ഗോമസിന്റെ ഇരട്ടഗോളുകളാണ് സ്പെയിനിനെ തുടക്കത്തിൽ മുന്നിലെത്തിച്ചത്. 10, 31 മിനിറ്റുകളിലായിരുന്നു ഗോമസിന്റെ ഗോളുകൾ. ഇത് നാലാം തവണയാണ് സ്പെയിന്‍ ഫൈനലില്‍ തോല്‍ക്കുന്നത് . ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ഫൈനലെന്ന റെക്കോര്‍ഡ് കൊല്‍ക്കത്തയ്ക്ക് സ്വന്തമായി

Related image
അധ്വാനിച്ചു കളിച്ച ഇംഗ്ലണ്ടിന് നിർഭാഗ്യവും പോസ്റ്റും വിലങ്ങുതടിയായെങ്കിലും 44–ാം മിനിറ്റിൽ റയാൻ ബ്രൂസ്റ്റർ നേടിയ ഗോളിലൂടെ അവർ കടം ഒന്നാക്കി കുറച്ചു. ടൂർണമെന്റിലെ എട്ടാം ഗോൾ നേടിയ ബ്രൂസ്റ്റർ ഗോൾഡൻ ബൂട്ടിന് ശക്തമായ അവകാശവാദം ഉന്നയിക്കുന്നു. ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ഗോളാകാതെ പോയത് സ്പെയിനിന്റെ ഭാഗ്യം. ഇടവേളയ്ക്കു പിരിയുമ്പോൾ അവർക്ക് 2–1ന്റെ ലീഡ്.

Image result for fifa-u-17-world-cup-final-england-beat-spain-
58-ാം മിനിറ്റിൽ മോർഗൻ വൈറ്റാണ് ഇംഗ്ലണ്ടിനുവേണ്ടി രണ്ടാം ഗോൾ നേടിയത്. 69-ാം മിനിറ്റിൽ ഫോ‌ഡനാണ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ നേടിയത്. 84 -ാം മിനിറ്റിൽ മാർക് ഗുയിയാണ് ഇംഗ്ലണ്ടിന്റെ നാലാം ഗോൾ നേടിയത്. 88 ാം മിനിറ്റിൽ ഫോഡനാണ് ഇംഗ്ലണ്ടിന്റെ അഞ്ചാം ഗോൾനേടിയത്. ഇംഗ്ലണ്ടിന്റെ ആദ്യ അണ്ടർ 17 ലോകകപ്പ് കിരീടമാണിത്. രണ്ടു ഹാട്രിക് ഉൾപ്പെടെ എട്ടു ഗോള്‍ നേടിയ ഇംഗ്ലണ്ട് താരം റയാൻ ബ്രൂസ്റ്ററാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. ബ്രൂസ്റ്റർ ഗോൾഡൻ ബൂട്ടും ഇംഗ്ലണ്ടിന്റെ തന്നെ ഫിൽ ഫോഡൻ ഗോൾഡൻ ബോളും സ്വന്തമാക്കി

ബിനോയ്‌ ജോസഫ്‌

ശക്തമായ ഒരു പ്രസ്ഥാനമോ ആശയമോ ഉടലെടുക്കുമ്പോൾ അതിൻറെ പ്രകമ്പനങ്ങൾ സമൂഹത്തിലുണ്ടാകും. അതിൽ നിന്ന് പുറപ്പെടുന്ന ഊർജ്ജവും സന്ദേശവും സമൂഹത്തിൽ ചലനം സൃഷ്ടിക്കുക സ്വഭാവികം. മാറ്റത്തിൻറെ അലയൊലികൾ കാതുകളിൽ മുഴങ്ങുമ്പോൾ അതിനെ എതിർക്കാനും പിന്തുണയ്ക്കാനും ജനങ്ങൾ മുന്നോട്ട് വന്നെന്നു വരാം. പ്രകമ്പനമായി സമൂഹത്തിലേയ്ക്ക് അലിഞ്ഞു ചേർന്ന സന്ദേശം മനുഷ്യ മനസുകളിൽ ആലേഖിതമായി കഴിയുന്നതുവരെ വിമർശനങ്ങളും ചര്‍ച്ചകളും തുടർന്നു കൊണ്ടേയിരിക്കും. സഭ അതിൻറെ സൃഷ്ടിയിൽ തന്നെ വിശുദ്ധമാണ്. സദുദ്ദേശ്യത്തോടെയുള്ള, ക്രിയാത്മകമായ നിർദ്ദേശങ്ങളും പ്രവർത്തനങ്ങളും വിമർശനങ്ങളും സഭയ്ക്കും വിശ്വാസികൾക്കും സമൂഹത്തിനും ഗുണകരമാകും. യുകെയിൽ കുടിയേറിയവർക്കായി നിലവിൽ വന്നിരിക്കുന്ന മതാടിസ്ഥാനത്തിലുള്ള പ്രസ്ഥാനങ്ങളിൽ ഏറ്റവും വിപുലമായ സംവിധാനങ്ങളും അംഗങ്ങളും ഉള്ളത് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ എപ്പാർക്കിയ്ക്ക് തന്നെയെന്ന് പറയേണ്ടിയിരിക്കുന്നു. യുകെയിലെ നൂറുകണക്കിന് നഗരങ്ങളിലായി ചിതറിക്കിടക്കുന്ന വിശ്വാസികളെ ഏകോപിപ്പിക്കുക, നയിക്കുക എന്ന കർത്തവ്യത്തിലാണ് നേതൃത്വം. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ എപ്പാർക്കിയെ വിമർശിക്കാൻ സമയമായിട്ടില്ല. അതിന് ആരും മുതിരേണ്ട ഒരു സാഹചര്യവും നിലവിലില്ല.

യുകെയിലെ പ്രവാസി കുടിയേറ്റ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ എപ്പാർക്കിയുടെ സ്ഥാപനം. ഉയര്‍ന്നുവന്ന വിമർശനങ്ങളും എതിർപ്പുകളും നിർദ്ദേശങ്ങളും സഭ ആഗ്രഹിക്കുന്നതും നടപ്പാക്കുന്നതുമായ സംവിധാനത്തിന് എതിരാവണമെന്നില്ല. നിലവിലിരിക്കുന്ന സംവിധാനത്തിൽ നിന്ന് വരുന്ന മാറ്റത്തെ ഉൾക്കൊള്ളാനാവാതെ ഉയരുന്ന വ്യക്തി ചിന്തകളാണ് വിമർശനമെന്ന രൂപത്തിൽ അവതരിപ്പിക്കപ്പെടുന്നത്. യുകെയുടെ പല ഭാഗങ്ങളിലും വ്യക്തികളുടെ നിയന്ത്രണത്തിലായിരുന്ന സഭയുടെ പേരിലുള്ള സംവിധാനങ്ങൾ ഏകോപിപ്പിക്കപ്പെടുന്നതിലെ സംഭ്രമവും ഇതിന് കാരണമായിട്ടുണ്ട്. പക്ഷേ, വാർത്താ പ്രാധാന്യം വിമർശനങ്ങൾക്കാണ് കിട്ടുന്നത് എന്നത് സത്യം. അതിനാൽ തന്നെ പുതിയ രൂപതയുടെ സ്ഥാപനവും അതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ലോകം മുഴുവൻ സൂക്ഷ്മമായി വീക്ഷിച്ചുവെന്നത് യഥാർത്ഥ്യമാണ്. വ്യക്തികളും സ്ഥാപിത താത്പര്യക്കാരും ചൂഷണം ചെയ്തിരുന്ന നിലവിലുള്ള അവസ്ഥയ്ക്ക് മാറ്റം വരുത്തുന്ന സഭയുടെ പ്രവർത്തനത്തിന് സർവ്വ വ്യാപകമായ പിന്തുണ ലഭിക്കേണ്ടിയിരിക്കുന്നു. നിലവിൽ വന്ന സംവിധാനത്തിൻറെ ബലത്തിൽ വ്യക്തികൾ വീണ്ടും സഭാസംവിധാനത്തെ ഹൈജാക്ക് ചെയ്യുന്ന സ്ഥിതി വിശേഷം ചില സ്ഥലങ്ങളിൽ അസ്വസ്ഥത സൃഷ്ടിച്ചുവെന്നത് വാസ്തവമാണ്. സഭയ്ക്കെതിരെ ആരെങ്കിലും വിമർശനമുയത്തുന്നു എങ്കിൽ ഇതും ഒരു കാരണമാണ്. സഭയെ ഒരു കൂട്ടുകച്ചവടമാക്കി മാറ്റുന്നവർക്കുള്ള മുന്നറിയിപ്പുകളും അതിനോടുള്ള എതിർപ്പുകളും വിശ്വാസ സമൂഹത്തിൻറെ ഉള്ളിൽ അന്തർലീനമായിട്ടുണ്ട്. സഭാ വിശ്വാസത്തെയും സംവിധാനത്തെയും കച്ചവടച്ചരക്കാക്കുന്നവരെ ചാട്ടവാറാൽ അടിച്ചു പുറത്താക്കിയ ക്രിസ്തുവായി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ എപ്പാർക്കി മാറണമെന്ന് ആഗ്രഹിക്കുന്നവരാണ് യഥാർത്ഥ വിശ്വാസികൾ.

പിഞ്ചുകുഞ്ഞുങ്ങളുടെ മനസിൽ ദൈവികഭയം കുത്തിവയ്ക്കുന്നതാവരുത് മതത്തിൻറെ മാർഗം. അവരുടെ മനസ് ഇതര മതസ്ഥരെ വെറുക്കാൻ സജ്ജമാക്കുന്നതാവരുത് മത പഠനത്തിൻറെ ആത്യന്തിക ഫലം. ലോകത്തിൽ ഏറ്റവും കൂടുതൽ യുദ്ധങ്ങൾ നടന്നതും ജീവനാശം നേരിട്ടതും മതങ്ങളുടെ പേരിലാണ് എന്ന് ഓര്‍ക്കുക. കലയിലും കായിക രംഗത്തും വരെ മതം കൂട്ടിക്കലർത്തുന്ന പ്രവണത നല്ലതല്ല. മറ്റൊരു സഭയിലെ അംഗമായതിനാൽ കലാരംഗത്ത് പ്രാവീണ്യമുള്ള കുട്ടികളെ തങ്ങളുടെ കൂട്ടുകാർക്കൊപ്പം സ്റ്റേജിൽക്കയറാൻ മേലാളന്മാർ അനുവദിക്കാതെ പിഞ്ചു ഹൃദയങ്ങളെ മുറിവേൽപ്പിച്ച സംഭവങ്ങളും യുകെയിൽ നടക്കുന്നുണ്ട്. മാതാപിതാക്കൾ മലയാളം കുർബാനയിൽ സ്ഥിരമായി വരാറില്ലെന്നു പരസ്യമായി വിധിച്ച്, അവരുടെ കുഞ്ഞുങ്ങളെ സഭയുടെ പേരിൽ നടന്ന കലോത്സവങ്ങളിൽ നിന്ന് വ്യക്തി താത്പര്യത്തിൻറെ പേരിൽ മാറ്റി നിർത്തപ്പെട്ട ‘ബ്രിസ്റ്റോൾ മോഡൽ’ ഇനിയും ആവർത്തിക്കപ്പെടരുത്. സഭയ്ക്ക് ഇതിൽ പലപ്പോഴും അറിവോ ഉത്തരവാദിത്വമോ ഇല്ലെങ്കിലും പഴി കേള്‍ക്കേണ്ടി വരുന്നത് സഭാ നേതൃത്വമാണ്. മതദ്വേഷത്തിൻറെയും വർഗീയതയുടെയും വിത്ത്, പോകുന്ന സ്ഥലങ്ങളിൽ എല്ലാം അവർ വിതയ്ക്കാറുമുണ്ട്. ദുഷിച്ച ചിന്തകളോടെ സമൂഹത്തിൽ വിള്ളലുണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കുന്ന വ്യക്തികളെ പടിയടച്ച് പിണ്ഡം വയ്ക്കണം.

ഒരു നല്ല ജോലിയും മികച്ച ജീവിത സൗകര്യങ്ങളും മോഹിച്ച് യുകെയിലെത്തിയവരാണ് മിക്ക മലയാളികളും. അതിൽ ഹിന്ദുക്കളും മുസ്ളിംങ്ങളും ക്രിസ്ത്യാനികളുമുണ്ട്. ജോലി നേടാനും താമസ സൗകര്യമൊരുക്കാനും സ്വന്തം കടങ്ങൾ വീട്ടാനും നാട്ടിലെ കുടുംബക്കാര്യങ്ങൾ അന്വേഷിക്കാനും മാത്രമേ അന്ന് മിക്കവർക്കും സമയമുണ്ടായിരുന്നുള്ളൂ. കേരളത്തിൽ നിന്ന് വിട്ടകന്ന് നിന്നവർ ഗൃഹാതുര സ്മരണയിൽ ഓണവും വിഷുവും റംസാനും ഈദും ക്രിസ്തുമസും ഒക്കെ ആഘോഷിച്ചു. ആഘോഷങ്ങൾക്കു അന്ന് എല്ലാ മതസ്ഥരും ഒന്നിച്ചായിരുന്നു. തുടർന്ന് ചെറിയ രീതിയിൽ അസോസിയേഷനുകൾ രൂപീകരിച്ചു തുടങ്ങി. മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളും ആഘോഷങ്ങളും പിന്നീട് നിലവിൽ വന്നു. ആഘോഷങ്ങൾ വിപുലമായതോടെ എല്ലാ മതസ്ഥരുമുള്ള അസോസിയേഷൻറെ ഒരു ചടങ്ങ് നടത്തണമെങ്കിൽ മത സംഘടനകൾ കനിയണമെന്ന സ്ഥിതിയായി. ഇത് ഒരിക്കലും അഭിലഷണീയമായ കാര്യമല്ല. ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്ന ഹാളുകളും സൗകര്യപ്രദമായ ദിവസങ്ങളും നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടതിനു ശേഷം അസോസിയേഷൻകാരെ നെട്ടോട്ടം ഓടിക്കുക എന്നത് ഒരു സ്ഥിരം സംഭവമായിട്ടുണ്ട്.

(ലേഖകന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് ഈ ലേഖനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.)

ലേഖനത്തിന്‍റെ രണ്ടാം ഭാഗം നാളെ പ്രസിദ്ധീകരിക്കുന്നതാണ്

ഇംഗ്ലീഷ് കമ്മ്യൂണിറ്റിയ്ക്ക് ദൈവവിശ്വാസം കുറവാണെന്ന് പ്രഖ്യാപിച്ച് അവരെ നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്ന സ്വയം പ്രഖ്യാപിത ആത്മീയ ഗുരുക്കള്‍ സഭയെ കളങ്കപ്പെടുത്തുന്നു. ഇംഗ്ലീഷ് സമൂഹങ്ങളെ ഹൈജാക്ക് ചെയ്യാനും ശ്രമങ്ങള്‍ നടക്കുന്നു…. നാളെ വായിക്കുക

കഴിഞ്ഞ മൂന്നു വര്‍ഷമായി യുകെയില്‍ പ്രവര്‍ത്തനമാരംഭിച്ച എന്റര്‍ടെയിന്‍മെന്റ് മീഡിയയായ ലണ്ടന്‍ മലയാളം റേഡിയോ (എല്‍എംആര്‍) പുതിയ രൂപത്തിലും ഭാവത്തിലും അണിഞ്ഞൊരുങ്ങുന്നു. യുകെയില്‍ ഒരു മലയാളം റേഡിയോ എന്റര്‍ടെയിന്‍മെന്റ് മീഡിയ എന്നതിന്റെ സ്വപ്‌നസാക്ഷാത്കാരമായിരുന്നു എല്‍എംആര്‍. റേഡിയോ. എല്‍എംആര്‍ എന്ന മാധ്യമത്തിലൂടെ നമ്മുടെ ഭാവഗായകരെ തൊട്ടറിഞ്ഞ നമുക്ക് പ്രവാസജീവിതത്തിരക്കിനിടയില്‍ ആ മധുരസംഗീതത്തെ അടുത്തറിയുവാനും ആസ്വദിക്കാനുമായി. എല്ലാ മണിക്കൂറിലും വാര്‍ത്തകളും മനോഹരങ്ങളായ ചലച്ചിത്ര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ പരിപാടികളുമായി എല്‍എംആര്‍ യുകെ മലയാളി ഹൃദയങ്ങള്‍ കീഴടക്കിയത് വളരെ പെട്ടെന്നായിരുന്നു.

യുകെയിലെയും ലോകത്തിലെ പല സ്ഥലങ്ങളിലെയും റോഡിയോ ജോക്കിമാരുടെ പ്രോഗ്രാമിലൂടെ യുകെ, മിഡില്‍ ഈസ്റ്റ്, അമേരിക്ക, ജര്‍മനി തുടങ്ങിയ സ്ഥലങ്ങളിലെയും ശ്രോതാക്കള്‍ നല്‍കിയ സ്‌നേഹവും അംഗീകാരവും ആയപ്പോള്‍ എല്‍എംആര്‍ കൂടുതല്‍ പ്രോഗ്രാമുകളുമായി മുന്നേറുകയായിരുന്നു.

2017ല്‍  മലയാളം യുകെയുടെ എക്സല്‍ അവാര്‍ഡ് നേടാന്‍ കഴിഞ്ഞിട്ടുള്ള എല്‍എംആര്‍ റേഡിയോ ശ്രോതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം അഡ്വാന്‍സ്ഡ് ആയിട്ടുള്ള പ്ലാറ്റ്‌ഫോമിലേക്ക് കേരളപ്പിറവിയായ നവംബര്‍ 1ന് മാറുകയാണ്. പുതിയ ഐഒഎസ്, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ആണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. എല്‍എംആര്‍ ഒരുക്കുന്ന മനോഹരങ്ങളായ പ്രോഗ്രാമുകള്‍ തടസ്സം കൂടാതെ ആസ്വദിക്കുവാന്‍ പുതിയ ആപ്ലിക്കേഷന്‍ നിങ്ങളുടെ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണം. പഴയ മൊബൈല്‍ ആപ്ലിക്കേഷന്‍ രണ്ടാഴ്ച കൂടി മാത്രമേ ലഭ്യമാകുകയുള്ളു.

ഇനി മുതല്‍ വാട്ട്‌സാപ്പ് നമ്പറിലൂടെയും നിങ്ങള്‍ക്ക് സോംഗ് റിക്വസ്റ്റും മെസേജുകളും അയക്കാം. ഇത് വഴി ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇനി ചെലവില്ലാതെ എല്‍എംആര്‍ റേഡിയോയുടെ പ്രോഗ്രാമുകള്‍  ആവശ്യപ്പെടാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാധിക്കും. പുതിയഫോണ്‍ ഇന്‍ പ്രോഗ്രാം ഉടന്‍ തന്നെ ലോഞ്ച് ചെയ്യുന്നതായിരിക്കുമെന്ന് എല്‍എംആര്‍ മാനേജ്‌മെന്റ് അറിയിച്ചു.

സ്റ്റാര്‍ ചാറ്റ്, യുകെ തല്‍സമയം, ഡിബേറ്റ് തുടങ്ങിയ പുതിയ പ്രോഗ്രാമുകള്‍ നിങ്ങള്‍ക്ക് ആനന്ദവും ഉന്മേഷവും അറിവും നല്‍കുമെന്നതില്‍ സംശയമില്ലെന്നും ഇത്രയും നാള്‍ എല്‍എംആറിന്റെ യാത്രയില്‍ ഉടനീളം സഹകരിച്ച ഞങ്ങളുടെ ശ്രോതാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും  അകമഴിഞ്ഞ നന്ദി പ്രകടിപ്പിക്കുന്നതായും തുടര്‍ന്നും എല്ലാ വിധ സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നതായും എല്‍എംആര്‍ മാനേജ്മെന്‍റ് അറിയിച്ചു.

റോം: താന്‍ എച്ച്‌ഐവി ബാധിതനാണെന്ന കാര്യം മറച്ച് വെച്ച് 50ഓളം സ്ത്രീകളുമായി ബന്ധപ്പെടുകയും അവര്‍ക്ക് രോഗം പകര്‍ത്തുകയും ചെയ്തയാള്‍ക്ക് 24 വര്‍ഷത്തെ തടവ്. 33 കാരനായ വാലന്റീനോ തുലാറ്റോ എന്നയാള്‍ക്കാണ് ഇറ്റാലിയന്‍ കോടതി ശിക്ഷ നല്‍കിയത്. താന്‍ എച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞിട്ടും ഇയാള്‍ 54 സ്ത്രീകളുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് പോലീസ് കണ്ടെത്തിയത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുന്ന സ്ത്രീകളെ ഇയാള്‍ പിന്നീട് ഉപയോഗിക്കുകയായിരുന്നു. വിചാരണയില്‍ പങ്കെടുത്ത സ്ത്രീകളാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്.

ഇയാള്‍ മനപ്പൂര്‍വമാണോ രോഗം പരത്തിയതെന്ന വിഷയത്തില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മില്‍ കടുത്ത വാദമാണ് ഉണ്ടായത്. മനപൂര്‍വം രോഗം പരത്താന്‍ തുലാറ്റോ ശ്രമിച്ചിട്ടില്ലെന്നായിരുന്നു ഇയാളുടെ അഭിഭാഷകന്‍ വാദിച്ചത്. താന്‍ മനപൂര്‍വം അതിനായി ശ്രമിച്ചിട്ടില്ലെന്ന് തുലാറ്റോയും വാദിച്ചു. ഇരകളായ സ്ത്രീകളില്‍ പലര്‍ക്കും തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും അറിയാവുന്നതാണെന്നും അയാള്‍ പറഞ്ഞു.

എന്നാല്‍ മനപൂര്‍വമാണ് ഇയാള്‍ സ്ത്രീകള്‍ക്ക് രോഗം പകര്‍ത്തിയതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മരണം വിതക്കാനായിരുന്നു ഇയാള്‍ പദ്ധതിയിട്ടതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ജീവപര്യന്തം തടവ് നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതംഗീകരിച്ചാണ് ഇയാള്‍ക്ക് 24 വര്‍ഷം തടവ് വിധിച്ചത്.

സസെക്‌സ്: സസെക്‌സില്‍ തീരപ്രദേശത്ത് രൂക്ഷ ഗന്ധവും ജനങ്ങള്‍ക്ക് അസ്വസ്ഥതകളും. ഇതേത്തുടര്‍ന്ന് പ്രദേശത്ത് കെമിക്കല്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ത്തന്നെ കഴിയണമെന്നും വാതിലുകളും ജനലുകളും അടച്ചിടണമെന്നും നിര്‍ദേശം നല്‍കി. സീഫോര്‍ഡിലാണ് മുന്നറിയിപ്പ് നല്‍കിയത്. എമര്‍ജന്‍സി സര്‍വീസുസളെ പ്രദേശത്ത് നിയോഗിച്ചു. പ്ലാസ്റ്റിക് കത്തുന്നതുപോലെയുള്ള ഗന്ധമാണ് അനുഭവപ്പെട്ടതെന്നാണ് പോലീസില്‍ വിളിച്ചറിയിച്ച ഒരാള്‍ പറഞ്ഞത്.

കണ്ണുകളില്‍ നീറ്റലും ശാരീരികാസ്വസ്ഥകളും പലര്‍ക്കും ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോട ആയിരുന്നു സംഭവം. റൈഡിംഗ്‌സ് മേഖലയിലാണ് രൂക്ഷഗന്ധം ആദ്യം അനുഭവപ്പെട്ടതെന്ന് എമര്‍ജന്‍സി വിഭാഗം അറിയിച്ചു. കോസ്റ്റ് ഗാര്‍ഡ്, ആസ്റ്റ് സസെക്‌സ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, ലെവെസ് കൗണ്‍സില്‍ എന്നിവ സംയുക്തമായി സംഴവത്തേക്കുറിച്ച് അന്വേഷിച്ചു വരികയാണ്.

ബേര്‍ലിംഗ് ഗ്യാപ് പ്രദേശത്ത് കഴിഞ്ഞ ഓഗസ്റ്റില്‍ പ്രത്യക്ഷപ്പെട്ട രാസമേഘം ജനങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇതും സീഫോര്‍ഡ് സംഭവവുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. ഓഗസ്റ്റ് 27ന് പ്രത്യക്ഷപ്പെട്ട മേഘം മൂലം ഈസ്റ്റ് സസെക്‌സിലെ ബീച്ചുകളിലുണ്ടായിരുന്നവര്‍ക്ക് ശ്വാസതടസവും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു.

ലണ്ടന്‍: മലയാളിയായ സിറിയക് ജോസഫ് ഉള്‍പ്പെടെ എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ എം1 അപകടത്തില്‍ പിടിയിലായ ഡ്രൈവര്‍മാരുടെ വിചാരണ ആരംഭിച്ചു. എയില്‍സ്ബറി ക്രൗണ്‍ കോടതിയില്‍ വെള്ളിയാഴ്ചയാണ് വിചാരണ തുടങ്ങിയത്. സംഭവത്തില്‍ പിടിയിലായ പോളണ്ടുകാരനായ റൈസാര്‍ഡ് മാസിറാക്ക്, ബ്രിട്ടീഷ് പൗരനായ ഡേവിഡ് വാഗ്സ്റ്റാഫ് എന്നിവരെ കോടതിയില്‍ ഹാജരാക്കി. അപകടകരമായി വാഹനമോടിച്ച് മരണത്തിന് കാരണമായതിനും ഗുരുതരമായ പരിക്കുകള്‍ ഏല്‍പ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസുകള്‍ എടുത്തിരിക്കുന്നത്.

തങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന 12 ചാര്‍ജുകളില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ഇവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അവധി ദിവസമായിരുന്ന ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ വാന്‍ ഓടിക്കുകയായിരുന്ന സിറിയക്ക് ജോസഫും ഇന്ത്യക്കാരായ യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തിനിരയായ വാനിലേക്ക് പ്രതികള്‍ ഓടിച്ചിരുന്ന ലോറികള്‍ ഇടിച്ചു കയറുകയായിരുന്നു. ഇവരില്‍ ഒരാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

്അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കള്‍ കോടതിയില്‍ എത്തിയിരുന്നു. വാഗ്‌സ്റ്റാഫ് തനിക്കെതിരായി ചുമത്തിയ അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് കാരണമായതിന്‍രെ എട്ട് കൗണ്ടുകളും അശ്രദ്ധമായ ഡ്രൈവിംഗിന് ചുമത്തിയ നാല് കൗണ്ടുകളും പന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇയാള്‍ വിചാരണ നേരിടേണ്ടി വരുമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഫെബ്രുവരി 26 മുതല്‍ കോടതി കേസില്‍ തുടര്‍വാദം കേള്‍ക്കും.

ലണ്ടന്‍: കഴിഞ്ഞ മെയ് മാസത്തിലുണ്ടായ വാനക്രൈ സൈബര്‍ ആക്രമണത്തില്‍ നിന്ന് എന്‍എച്ച്എസിന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നെന്ന് റിപ്പോര്‍ട്ട്. അടിസ്ഥാന ഐടി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ വാനക്രൈ ആക്രമണം എന്‍എച്ച്എസിനെ ബാധിക്കുമായിരുന്നില്ല. ആക്രമണം സംബന്ധിച്ച് നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സൈബര്‍ ആക്രമണത്തേത്തുടര്‍ന്ന് എന്‍എച്ച്എച് പ്രവര്‍ത്തനങ്ങള്‍ താറുമാറായിരുന്നു.

19,500 മെഡിക്കല്‍ അപ്പോയിന്റ്‌മെന്റുകളാണ് ഇതേത്തുടര്‍ന്ന് മാറ്റിവെച്ചതെന്ന് നാഷണല്‍ ഓഡിറ്റ് ഓഫീസിന്റെ കണക്കുകള്‍ പറയുന്നു. അഞ്ച് ആശുപത്രികളിലെ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി പ്രവര്‍ത്തനങ്ങള്‍ താറുമാറായി. ഇതേത്തുടര്‍ന്ന് ആംബുലന്‍സുകള്‍ മറ്റ് ആശുപത്രികളിലേക്ക് തിരിച്ചു വിടേണ്ടി വന്നു. 600 ജിപി സര്‍ജറികളിലെ കമ്പ്യൂട്ടറുള്‍ പ്രവര്‍ത്തനരഹിതമായി. രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലേക്കാണ് ആക്രമണം നീണ്ടത്.

എന്നാല്‍ താരതമ്യേന സങ്കീര്‍ണ്ണമല്ലാത്ത ആക്രമണമായിരുന്നു നടന്നതെന്നും അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നെന്നും നാഷണല്‍ ഓഡിറ്റ് ഓഫീസ് മേധാവി അമയാസ് റോസ് പറഞ്ഞു. കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇവയില്‍ നിന്ന് രക്ഷ നേടാന്‍ സുരക്ഷാ എന്‍എച്ച്എസിവല്‍ സംവിധാനങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Copyright © . All rights reserved