സ്വന്തം ലേഖകന്‍
മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്കറിയ യുകെ മലയാളികളെ തെരുവ് നായകള്‍ എന്ന് ആക്ഷേപിച്ചതിനെതിരെ ശക്തമായ മറുപടിയുമായി യുകെ മലയാളിയായ ടോം ജോസ് തടിയംപാട്. യുകെയിലെ നിരവധി ബിസിനസ് സംരംഭകരില്‍ നിന്നും ബ്ലാക്ക് മെയില്‍ പത്ര പ്രവര്‍ത്തനത്തിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും, ചോദിക്കുന്ന തുക ലഭിക്കാതെ വരുമ്പോള്‍ വ്യാജ വാര്‍ത്തകളും വ്യക്തിപരമായ അപമാനിക്കലും വഴി അവരെ തകര്‍ക്കുകയും ചെയ്യുന്ന ഷാജന് യുകെ കോടതിയില്‍ നിന്നും ശക്തമായ തിരിച്ചടിയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. മുന്‍പ് പരസ്യം സ്വീകരിച്ച് ഷാജന്‍ തന്നെ പ്രമോട്ട് ചെയ്തിരുന്ന ബീ വണ്‍ എന്ന കമ്പനിയില്‍ നിന്നും പിന്നീട് ചോദിച്ചത്രയും തുക ലഭിച്ചില്ല എന്ന പേരില്‍ കമ്പനിയ്ക്കെതിരെയും മാനേജിംഗ് ഡയറക്ടര്‍ ആയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെതിരെയും നിരന്തരമായ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ആയിരുന്നു. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്ത അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന് മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതിയില്‍ തീര്‍പ്പ് ഉണ്ടാവുകയായിരുന്നു.
ഈ കേസില്‍ വിധി വന്നതിനെ തുടര്‍ന്ന് യുകെ മലയാളികള്‍ക്കിടയില്‍ വളരെ ആവേശം ആയിരുന്നു ഉണ്ടായത്. ഷാജന്‍ സ്കറിയ നടത്തിയിരുന്ന വ്യക്തിഹത്യകളെ തുടര്‍ന്ന് ജീവിതം തന്നെ വഴി മുട്ടിയ നിരവധി ആളുകള്‍ ആയിരുന്നു യുകെ മലയാളികള്‍ക്കിടയില്‍ ഉണ്ടായിരുന്നത് എന്നതിനാലാണ് ഈ വിധി യുകെ മലയാളികളെ ആവേശഭരിതരാക്കിയത്. എന്നാല്‍ വിധിയില്‍ പ്രകോപിതനായ ഷാജന്‍ തുടര്‍ന്ന് യുകെ മലയാളികളെ തന്തയില്ലാത്തവര്‍ എന്നും തെരുവ് നായ്ക്കള്‍ എന്നും വിളിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തുകയായിരുന്നു. ഇതിന് മറുപടിയായാണ് യുകെ മലയാളിയും മികച്ച ചാരിറ്റി പ്രവര്‍ത്തകനുമായ ടോം ജോസ് തടിയംപാട് രംഗത്ത് വന്നത്.
ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച ലൈവ് വീഡിയോയിലൂടെയാണ് ടോം ജോസ് ഷാജന്‍ സ്കറിയയുടെ സംസ്കാരമില്ലാത്ത പ്രതികരണത്തിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ഷാജന്‍ സ്വയം ന്യായീകരിക്കാന്‍ വേണ്ടി പറയുന്ന എല്ലാ നുണകളെയും ടോം ജോസ് തന്‍റെ വീഡിയോയില്‍ പൊളിച്ചടുക്കുന്നുണ്ട്. ഇതിനോടകം ആയിരക്കണക്കിന് ആളുകള്‍ കണ്ട് കഴിഞ്ഞ വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നതും. വീഡിയോ താഴെ കാണാം.
https://www.facebook.com/tome.jose.5/videos/1550933278277826/
Also Read :
നവംബര്‍ ആറാം തീയതി രാവിലെ ഈസ്റ്റ്‌ബോണിന് അടുത്തുള്ള ഹെയില്‍ഷാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായ എല്‍ദോസ് പോളിന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ മലയാളികളുടെയും,കാര്‍മ്മികരുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ ശുശ്രൂഷകളുടെയും, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കണ്ണീരിന്റെയും അന്ത്യാഞ്ജലികളുടെയും സാന്നിദ്ധ്യത്തില്‍ ഹെയില്‍ശാമിലെ സെന്റ് വില്‍ഫ്രഡ് ചര്‍ച്ചില്‍ വച്ച് വിട നല്‍കി.
കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഹെയില്‍ഷാമില്‍ താമസിച്ചു വരുന്ന എല്‍ദോസ് നെഞ്ചുവേദനയെ തുടര്‍ന്ന് ദിവസങ്ങളായി ഈസ്റ്റ്‌ബോണ്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു.ആഗ്രഹിച്ച ജോലി നേടിയതിന്റെ സന്തോഷത്തില്‍ അധികകാലം ചിലവഴിക്കാനാകാതെയാണ് 38 വയസ്സ് മാത്രം പ്രായമുള്ള ഈ ഹതഭാഗ്യനെ ദൈവം തന്റെ തിരുസന്നിധിയിലേക്ക് വിളിച്ചു ചേര്‍ത്തത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടില്‍ വിശ്രമത്തില്‍ ആയിരുന്ന എല്‍ദോസിനെ പെട്ടെന്നുണ്ടായ വയറു വേദനയോടെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ഹൃദയസ്തംഭനം നിമിത്തം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥനകളെ വിഫലമാക്കിക്കൊണ്ട് പ്രിയപ്പെട്ടവരെ തനിച്ചാക്കി അന്ത്യ യാത്ര ആരംഭിക്കേണ്ടി വന്നു.
ഇന്നലെ സെന്റ് വില്‍ഫ്രഡ് ചര്‍ച്ചില്‍ വച്ച് നടന്ന പൊതുദര്‍ശന വേളയിലും, അകാലത്തില്‍ പൊലിഞ്ഞ കായിക സാമൂഹ്യ രംഗങ്ങളില്‍ സജീവമായിരുന്ന ആ സാന്നിദ്ധ്യത്തെ കാണുവാനും ഭാര്യയുടെയും കുഞ്ഞുമക്കളുടെയും വേദനയിലും, നൊമ്പരത്തിലും പങ്കു ചേരുവാനും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളും സുഹൃത്തുക്കളുമാണ് എത്തിചേര്‍ന്നത്. ഉച്ചക്ക് 12 മണിയോടെ പൊതുദര്‍ശനത്തിന് വച്ച എല്‍ദോസിനായി മാത്യുസ് മാര്‍ അന്തിമോസ് തിരുമേനിയുടെ നേതൃത്വത്തില്‍, ഫാദര്‍ രാജു ചെറുവള്ളില്‍, ഫാദര്‍ ബിജി ചേര്‍ത്തലാട്ട്, ഫാദര്‍ ഗീവര്‍ഗീസ് തണ്ടായത്, ഫാദര്‍ എബിന്‍, ഫാദര്‍ എല്‍ദോസ് കവുങ്ങുംപള്ളില്‍, ഫാദര്‍ ഫിലിപ്പ് എന്നീ കാര്‍മ്മികര്‍ ശുശ്രൂഷകള്‍ നടത്തി. മൂന്നു മണിയോടെ അവസാനിച്ച പൊതുദര്‍ശന വേളയില്‍ ആദ്യാവസാനം മലയാളികളും മറ്റുള്ളവരും പ്രാര്‍ത്ഥനാനിര്ഭരമായ ശുശ്രൂഷകളില്‍ പങ്കു കൊള്ളുകയും എല്‍ദോസിന് അന്ത്യ പ്രണാമം അര്‍പ്പിക്കുകയും ചെയ്തു.
ലണ്ടന്‍: പാര്‍ലമെന്റ് കമ്പ്യൂട്ടറുകളില്‍ പോണ്‍ സിനിമകള്‍ കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യുന്ന ക്യാബിനറ്റ് മന്ത്രിമാരെ പുറത്താക്കണമെന്ന് അഭിപ്രായ സര്‍വേ. പാര്‍ലമെന്റ് ആവശ്യങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളില്‍ അശ്ലീല വീഡിയോകള്‍ കാണുന്ന ഫ്രണ്ട് ബെഞ്ചേഴ്‌സ് സ്വമേധയാ രാജിവെക്കുകയോ അവരെ പുറത്താക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്യണമെന്ന് ബിഎംജി റിസര്‍ച്ച് നടത്തിയ സര്‍വേയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. തെരേസ മേയുടെ ഡെപ്യൂട്ടിയായ ടോറി എംപി, ഡാമിയന്‍ ഗ്രീനിനെതിരെ നിലവില്‍ ഇത്തരമൊരാരോപണത്തില്‍ അന്വേഷണം നടന്നു വരികയാണ്.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രീനിന്റെ ഓഫീസിലെ കമ്പ്യൂട്ടറുകളില്‍ നിന്ന് പോണ്‍ വീഡിയോകള്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നവരെ പുറത്താക്കണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. പുരുഷന്‍മാരില്‍ 46 ശതമാനവും സ്ത്രീകൡ 65 ശതമാനവും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. തന്റെ പേരിലുയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്നായിരുന്നു ഗ്രീന്‍ പറഞ്ഞത്.
എംപിമാരില്‍ സാധാരണക്കാരുടെ വിശ്വാസം നഷ്ടപ്പെടുന്നതായും മിക്ക പാര്‍ലമെന്റ് അംഗങ്ങളും അധികാര ദുര്‍വിനിയോഗം നടത്തുന്നതായും സ്ത്രീവിരുദ്ധ നിലപാടുകള്‍ എടുക്കുന്നവരായും ജനങ്ങള്‍ കരുതുന്നുവെന്നും സര്‍വേ പറയുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ ലൈംഗികാരോപണങ്ങളില്‍ അതിശയമില്ലെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും പറഞ്ഞു. എംപിമാരില്‍ നിന്ന് ഇത് അവര്‍ പ്രതീക്ഷിച്ചിരുന്നത്രേ!
ലണ്ടന്‍: വാഹനങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ട് ആയിക്കൊണ്ടിരിക്കുകയാണ്. അടുത്ത തലമുറയായ സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങള്‍ പൂര്‍ണ്ണമായും സ്മാര്‍ട്ട് ആയിരിക്കുമെന്നതില്‍ തര്‍ക്കമില്ല. നിലവിലുള്ള വാഹനഭങ്ങളിലും ഒട്ടേറെ കാര്യങ്ങള്‍ അവ സ്വയമാണ് കൈകാര്യം ചെയ്യുന്നത്. ഇത് ഉപയോക്താക്കള്‍ക്ക് ഏറെ സൗകര്യമാണെങ്കിലും ഹാക്കര്‍മാര്‍ക്ക് വാതില്‍ തുറന്നു നല്‍കുക കൂടിയാണെന്ന് ശാസ്ത്രജ്ഞര്‍ ഭിപ്രായപ്പെടുന്നു. ശത്രുരാജ്യങ്ങളുടെ ഹാക്കര്‍മാര്‍ക്ക് ഇത് ഒരു ആയുധമായി ഉപയോഗിച്ച് പൗരന്‍മാരെ കൊന്നൊടുക്കാന്‍ വരെ സാധിക്കുമെന്ന് സൈബര്‍ സെക്യൂരിറ്റി വിദഗ്ദ്ധര്‍ പറയുന്നു.
2005 മുതല്‍ നിര്‍മിച്ചു വരുന്ന എല്ലാ വാഹനങ്ങളുടെയും കമ്പ്യൂട്ടര്‍ സിസ്റ്റത്തിലേക്ക് നുഴഞ്ഞു കയറാന്‍ ഹാക്കര്‍മാര്‍ക്ക് വളരെ വേഗത്തില്‍ സാധിക്കും. ഇങ്ങനെ വാഹനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത് മനപൂര്‍വം അപകടങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് മുന്നറിയിപ്പ്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ ജസ്റ്റിന്‍ കാപ്പോസ് ആണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. നിലവിലെ സാഹചര്യത്തില്‍ ഇത് ഒരു ദേശീയ സുരക്ഷാ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധമോ മറ്റ് സമാന സാഹചര്യങ്ങളോ ഉണ്ടായാല്‍ വാഹനങ്ങള്‍ ഹാക്ക് ചെയ്ത് നിരവധി പേരെ കൊന്നൊടുക്കാന്‍ കഴിയുമെന്നും അത്തരമൊരു സാഹചര്യത്തെ ഭയത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്രേക്കുകളും പവര്‍ സ്റ്റിയറിംഗുകളും പ്രവര്‍ത്തനരഹിതമാക്കാനും ഡോറുകള്‍ തുറക്കാനാകാതെ ആളുകളെ പൂട്ടിയിടാനുമൊക്കെ ഇതിലൂടെ കഴിയും. ആണവയുദ്ധം പോലെതന്നെ ലക്ഷക്കണക്കിനാളുകളെ സൈബര്‍ യുദ്ധത്തിലൂടെ കൊന്നൊടുക്കാന്‍ പറ്റുമെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇവ തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും കാപ്പോസ് ആവശ്യപ്പെട്ടു.
ബ്രിസ്‌റ്റോള്‍: സിഗരറ്റ് കുറ്റി വെയിസ്റ്റ് ബിന്നില്‍ ഇടാതെ അലക്ഷ്യമായി വലിച്ചെറിഞ്ഞ സ്ത്രീയില്‍ നിന്ന് 75 പൗണ്ട് പിഴയീടാക്കി പോലീസ്. ലിറ്റര്‍ പോലീസ് എന്ന പേരില്‍ അറിയപ്പെടുന്ന ഓഫീസര്‍മാരാണ് മാലിന്യങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവരെ നിരീക്ഷിക്കുന്നത്. ബോഡി ക്യാമറകളുമായാണ് ഇവര്‍ വരുന്നത്. ബ്രിസ്‌റ്റോളില്‍ പിടിയിലായ സ്ത്രീക്കാണ് ഇവര്‍ 75 പൗണ്ട് പിഴ നല്‍കിയത്. പിഴ നല്‍കാന്‍ തയ്യാറാകാതിരുന്ന സ്ത്രീ അടുത്തുണ്ടായിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെ സമീപിക്കുകയും പിഴ നല്‍കിയ ഉദ്യോഗസ്ഥന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനാണ് അവരെ പിടികൂടിയതെന്ന കാര്യം വിശദമാക്കുകയായിരുന്നു പോലീസുകാരന്‍ ചെയ്തത്.
മാലിന്യങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവരെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. എന്നാല്‍ സ്ത്രീയുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ നാടകം കളിക്കുകയായിരുന്നുവെന്നാണ് അവരുടെ പങ്കാളിയായ നീല്‍ പറയുന്നത്. തന്റെ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന കാര്യം അറിയിക്കാതെയാണ് ഉദ്യോഗസ്ഥന്‍ സംസാരിച്ചത്. വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും നീല്‍ വ്യക്തമാക്കി. സമാനമായ അനുഭവങ്ങള്‍ നിരവധി പേര്‍ പങ്കുവെക്കുന്നുണ്ട്. അധികാര ദുര്‍വിനിയോഗമാണെന്ന വിധത്തില്‍ പരാതികളും നിരവധിപേര്‍ ഉന്നയിച്ചു കഴിഞ്ഞു. എന്നാല്‍ ബ്രിസ്റ്റോളില്‍ പരിസരബോധമില്ലാതെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ ലിറ്റര്‍ പോലീസിലൂടെ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നതാണ് വാസ്തവം.
പിഴ നല്‍കാത്തവര്‍ കോടതിയില്‍ പോകേണ്ടി വരും. നീലും പങ്കാളിയും കോടതിയില്‍ പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. 630 പേര്‍ക്ക് ഈ വിധത്തില്‍ പിഴശിക്ഷ നല്‍കിക്കഴിഞ്ഞതായി പോലീസ് അറിയിക്കുന്നു. 31,850 പൗണ്ട് ഈയിനത്തില്‍ ഈടാക്കിക്കഴിഞ്ഞു. ഇപ്പോള്‍ സിറ്റി സെന്ററില്‍ മാത്രം പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്ന ലിറ്റര്‍ പോലീസ് വരുന്നയാഴ്ചകളില്‍ ബ്രിസ്‌റ്റോളിന്റെ മറ്റു പ്രദേശങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. സിഗരറ്റ് കുറ്റികള്‍ വലിച്ചെറിയുന്നത് മാത്രമല്ല, മറ്റ് മാലിന്യങ്ങള്‍ വലിച്ചെറിയുക, റോഡില്‍ തുപ്പുക, ഗ്രാഫിറ്റികള്‍ വരയ്ക്കുക, പോസ്റ്ററുകള്‍ പതിക്കുക, നായകളെ നിയന്ത്രിക്കാതിരിക്കുക, അവയെ പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കും ലിറ്റര്‍ പോലീസ് നടപടിയെടുക്കും.
സ്വന്തം ലേഖകന്‍
ലണ്ടന്‍ : താന്‍ ആരില്‍ നിന്നെങ്കിലും പണം വാങ്ങി അവരുടെ തട്ടിപ്പിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരുന്നിട്ടുണ്ടോ എന്ന് എപ്പോഴും ചോദിക്കുകയും, വെല്ലുവിളിക്കുകയും ചെയ്യുന്ന ഷാജന്‍ സ്കറിയയുടെ ഇരട്ടമുഖം വെളിവാക്കുന്ന തെളിവുകള്‍ പുറത്ത്. ഇന്ന് ഷാജന്‍ സ്കറിയ ഏറ്റവും കൂടുതല്‍ പണം പരസ്യ ഇനത്തില്‍ വാങ്ങുന്ന രണ്ട് ബിസ്സിനസ്സുകാരില്‍ രണ്ടാമനായ വോസ്റ്റെക്ക് എന്ന നഴ്സിംഗ് റിക്രൂട്ടിംഗ് എജന്‍സിയുടെ തട്ടിപ്പിന്റെ തെളിവുകളാണ് മലയാളം യുകെയ്ക്ക് ലഭിച്ചിരിക്കുന്നത്.
ബ്രിട്ടണിലേയ്ക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന നല്ല ഏജന്റ് എന്ന് പറഞ്ഞ് യുകെയിലെയും നാട്ടിലെയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളായ ബ്രിട്ടീഷ് മലയാളിയിലും, മറുനാടന്‍ മലയാളിയിലും വന്‍ പരസ്യവും , വാര്‍ത്തകളുമാണ് വോസ്റ്റെക്ക് എന്ന ഈ ഏജന്‍സിക്ക് വേണ്ടിയും അവരുടെ http://www.vostek.co.uk എന്ന വെബ്സൈറ്റിനുവേണ്ടിയും ഷാജന്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ നടത്തുന്ന നഴ്സിംഗ് റിക്രൂട്ടിംഗ് ഏജന്‍സി പലതരം തട്ടിപ്പുകള്‍ നേരത്തെ നടത്തിയിട്ടുണ്ട് എന്ന വിവരം പണം വാങ്ങി മറച്ചുവെച്ചുകൊണ്ടാണ് ഷാജന്‍ സ്കറിയ ഇവര്‍ക്ക് വേണ്ടി പരസ്യവും വാര്‍ത്തകളും നല്‍കുന്നത്.

തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുമായി പ്രസിദ്ധീകരിച്ച പെയ്ഡ് ന്യൂസിന്‍റെ ഒരു ഉദാഹരണം
ഇവിടെയാണ് ഷാജന്‍ സ്കറിയ എന്ന ബ്ലാക്ക് മെയില്‍ പത്രക്കാരന്റെ കപടമുഖം വെളിപ്പെടുന്നത്. യുകെയില്‍ ക്രിമിനല്‍ കേസ്സില്‍പെട്ട് മുപ്പത് ലക്ഷം രൂപ ശിക്ഷ കിട്ടിയ ഷാജനെ കേസ്സില്‍ നിന്ന് രക്ഷിക്കുവാന്‍ പണം നല്‍കി വക്കീലിനെ ഏര്‍പ്പാടാക്കിയതും, നഷ്ടപരിഹാര തുക നല്‍കാന്‍ തയ്യാറായിരിക്കുന്നതും ഈ ഏജന്‍സിയും മറ്റ് ചില ബിസ്സിനസ്സുകാരുമാണ്. ഇതിനുള്ള ഉപകാര സ്മരണയായിട്ടാണ് ഷാജന്‍ ഇവര്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ തട്ടിപ്പുകള്‍ പ്രസിദ്ധീകരിക്കാത്തതും .
വോസ്റ്റെക്ക് എന്ന ഈ ഏജന്‍സിയുടെ പ്രധാന നടത്തിപ്പുകാരനായ ജോയസ് ജോണ്‍ എന്ന മലയാളിക്ക് യുകെയില്‍ നഴ്സിംഗ് റിക്രൂട്ടിംഗ് നടത്താനുള്ള ലൈസ്സന്‍സ് നഷ്ടപ്പെട്ട വ്യക്തിയാണ് എന്ന ഞെട്ടിക്കുന്ന തെളിവുകളുമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിസ ചട്ടങ്ങള്‍ കറക്കശമാക്കുന്നതിന്റെ ഭാഗമായി യുകെ ബി എ നടത്തിയ റെയ്ഡില്‍ ജോയസ്സും കുട്ടാളിയും നടത്തിയ നഴ്സിംഗ് ഹോം സുരക്ഷ മാനദണ്ടങ്ങള്‍ പാലിക്കാതെയാണ് നടത്തുന്നത് എന്നും , അവിടെ ജോലി ചെയ്യുന്നവര്‍ക്ക് കള്ള വിസ നല്‍കിയാണ് ജോലി ചെയ്യിപ്പിക്കുന്നത് എന്നും കണ്ടുപിടിക്കുകയായിരുന്നു . കഴിഞ്ഞ കാലങ്ങളില്‍ ജോയസ്സും സംഘവും നടത്തിയിരുന്ന തട്ടിപ്പുകള്‍ കണ്ടുപിടിച്ച യുകെ ബോര്‍ഡര്‍ ഏജന്‍സി ജോയസ് ജോണിന് യുകെയിലേയ്ക്ക് നഴ്സിംഗ് റിക്രൂട്ടിംഗ് നടത്തുവാനോ, ഉപദേശം കൊടുക്കുവാനോ ഉള്ള ലൈസന്‍സ്സുകള്‍ ഇമിഗ്രേഷന്‍ സര്‍വീസ് കമ്മീഷ്ണര്‍ ഓഫീസും (OISC) , യുകെ ബി എയും വെവ്വേറെ റദ്ദാക്കിയിരുന്നു. യുകെയിലുള്ള അനേകം നഴ്സിംഗ് ഹോമുകളിലേയ്ക്ക് മലയാളി നഴ്സുമാരില്‍ നിന്ന് വിസ നല്‍കാം എന്ന് പറഞ്ഞ് ആയിരക്കണക്കിന് പൌണ്ട് വാങ്ങിയിട്ട് കെയര്‍ ടീം മാനേജര്‍ തസ്തികയില്‍ കള്ള രേഖകള്‍ സമര്‍പ്പിച്ച് പല നഴ്സിംഗ് ഹോമുകള്‍ക്കായി കള്ളവിസ ഉണ്ടാക്കിയിരുന്നു.

ആ വിസ വച്ച് പകരം നഴ്സ് തസ്തികയില്‍ ജോലി ചെയ്യിപ്പിച്ചത് റെയ്ഡ് നടത്തി പിടിക്കുകയും ചെയ്ത യുകെ ബോര്‍ഡര്‍ ഏജന്‍സി ( UKBA ) ഉടന്‍ തന്നെ ഇവര്‍ക്കെതിരെ കേസ് എടുക്കുകയും, ഇവരുടെ ലൈസ്സന്‍സ് റദ്ദാക്കികൊണ്ട് അനേകം നഴ്സിംഗ് ഹോമുകള്‍ അടപ്പിക്കുകയും ചെയ്തിരുന്നു. അനേകം നഴ്സുമാരാണ് ജോലി നഷ്ടപ്പെട്ട് അന്ന് പോലീസ് പിടിയിലായത്. ഈ തട്ടിപ്പിന്റെ വാര്‍ത്ത ഇവിടുത്തെ ഇംഗ്ലീഷ് പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു .
ഇതൊക്കെ വ്യക്തമായി അറിയാവുന്ന ഷാജന്‍ സ്കറിയയും , ജോയാസും പരസ്പരമുള്ള സഹകരണത്തിന് നന്ദിയായിട്ടാണ് വാര്‍ത്ത മുക്കുന്നതും, കേസ്സില്‍ നിന്ന് രക്ഷപെടുത്താന്‍ പണം മുടക്കുന്നതും. എന്നാല്‍ ഈ കാര്യങ്ങള്‍ എല്ലാം മറച്ചുവച്ചുകൊണ്ടാണ് യുകെയിലെ സീറോ മലബാര്‍ സഭയുടെ ബിഷപ്പായ സ്രാമ്പിക്കല്‍ പിതാവില്‍ നിന്ന് ജോയാസ് ശുപാര്‍ശ കത്ത് നേടിയെടുത്തത്. പിതാവിന്റെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ അടിച്ച വോസ്റ്റെക്കിന്റെ പേരിലുള്ള ശുപാര്‍ശ കത്ത് എന്ന് പറഞ്ഞ് ഇത് ഷാജന്‍ തന്റെ പത്രങ്ങളില്‍ വാര്‍ത്തയാക്കി ഈ തട്ടിപ്പിന് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഒരു മലയാളി റിക്രൂട്ടിംഗ് ഏജന്‍സി എന്ന നിലയിലും , കേരളത്തിലെ നഴ്സുമാര്‍ക്ക് സഹായം ലഭിക്കട്ടെ എന്ന് കരുതിയുമാണ് ഇങ്ങനെ ഒരു ശുപാര്‍ശ കത്ത് നല്‍കിയത് എന്നാണ് ബിഷപ്പ് ഹൌസ് വെളിപ്പെടുത്തിയത് . ഇതിനോടകം ഒത്തിരി പരാതികള്‍ ബിഷപ്പ് ഹൌസില്‍ എത്തി എന്നും അറിയാന്‍ കഴിഞ്ഞു.
യുകെയിലുള്ള വോസ്റ്റെക്ക് എന്ന ഏജന്‍സി പറയുന്നത് കേട്ട് അവര്‍ വഴി കേരളത്തില്‍ നിന്ന് നഴ്സുമാര്‍ ആരും യുകെയിലേയ്ക്ക് കയറി വന്ന് വഞ്ചിതരാകരുതെന്ന് പറഞ്ഞ് പല യുകെ മലയാളികളും ഇതിനോടകം സോഷ്യല്‍ മീഡിയയിലടക്കം പ്രതികരണവുമായി വന്നു കഴിഞ്ഞു. അതായത് ഇന്ന് ഷാജന് കേസ്സില്‍ ആവശ്യമായ പണം കണ്ടെത്താനും, വോസ്റ്റെക്ക് എന്ന ഏജന്‍സിക്ക് പണം ഉണ്ടാക്കി കൊടുക്കുവാനും മാത്രമേ ഈ വാര്‍ത്തകള്‍ക്ക് കഴിയൂ എന്നാണ് മഹാഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത് .
ഇന്ന് നിലവിലുള്ള എന്‍ എം സി നിയമങ്ങള്‍ വഴി ഷാജനോ വോസ്റ്റെക്കോ പ്രചരിപ്പിക്കുന്നത് പോലെ എങ്ങിനെയെങ്കിലും യുകെയില്‍ എത്തിയാലും എളുപ്പത്തില്‍ നേടിയെടുക്കാന്‍ കഴിയുന്ന ഒന്നല്ല യുകെ നഴ്സ് എന്ന ജോലിയും, യുകെ ജീവിതം എന്ന സ്വപ്നവും. മറിച്ച് ഐ ഇ എല്‍ റ്റി എസ് ഇല്ലാത്തവര്‍ക്ക് ചെറിയ സഹായം ചെയ്ത് തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നാട്ടിലെ ജോലിയും കളഞ്ഞ് ഇവിടെ എത്തുന്ന പാവങ്ങളുടെ പണവും , ജീവിതവും നഷ്ടപ്പെടുക മാത്രമേ ഉണ്ടാകൂ എന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയിലോ യുകെയിലോ നഴ്സിഗ് റിക്രൂട്ടിംഗ് നടത്താന്‍ ലൈസ്സന്‍സ്സുകള്‍ ഇല്ലാത്തതും , ഒള്ള രണ്ട് ലൈസ്സന്‍സ്സുകളും റദ്ദാക്കപ്പെട്ടതുമായ ഇതുപോലെയുള്ള ഏജന്‍സികള്‍ വഴി വരാന്‍ ശ്രമിക്കാതെ എന്‍ എച്ച് എസ് നേരിട്ട് അഗീകരിച്ച ഏജന്‍സികള്‍ വഴി വരാന്‍ ശ്രമിക്കണം എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.
” എന്‍എംസി നിഷ്കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഇത്തരം തട്ടിപ്പുകാരുടെ ഒന്നും ഇടനില കൂടാതെ യുകെയില്‍ എത്തിച്ചേരാന്‍ അവസരം ഉള്ളപ്പോള്‍ ഇവര്‍ പ്രതീക്ഷിക്കുന്നത് മതിയായ യോഗ്യത ഇല്ലാത്തവരില്‍ നിന്നുള്ള പണം തട്ടുക എന്ന് തന്നെയാണ് “
ഇത്തരക്കരെയാണ് ഇവര്‍ ഞങ്ങള്‍ രേഖകള്‍ ശരിയാക്കി തരാം എന്ന് വാഗ്ദാനം ചെയ്ത് വഞ്ചിക്കുന്നത്. എന്നാല്‍ അങ്ങനെ കയറി വന്നവരെല്ലാം ഇന്നല്ലെങ്കില്‍ നാളെ യുകെ ബി എയുടെ പിടിയില്‍ അകപ്പെട്ടിട്ടുള്ള ചരിത്രമാണ് ഉള്ളത്.
ലണ്ടന്‍: ഡ്രൈവര്‍ലെസ് കാറുകള്‍ 2021ഓടെ യുകെ റോഡുകളിലെത്തും. ബുധനാഴ്ച അവതരിപ്പിക്കുന്ന ബജറ്റിലാണ് ഈ പ്രഖ്യാപനം വരാനിരിക്കുന്നത്. ബ്രെക്‌സിറ്റിനു ശേഷമുള്ള സാങ്കേതിക വിപ്ലവത്തിനായി നിയന്ത്രണങ്ങള്‍ എടുത്തു കളയുന്നതോടെയാണ് ഡ്രൈവറില്ലാത്ത കാറുകള്‍ റോഡുകളിലെത്താനുള്ള സാധ്യത തെളിഞ്ഞത്. അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്ലാതെ യുകെയില്‍ ഡ്രൈവര്‍ലെസ് വാഹനങ്ങളുടെ പരീക്ഷണം സാധ്യമാക്കാന്‍ കഴിയുന്ന നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്.
യുകെയിലെ വാഹന വ്യവസായ മേഖല ഈ നിര്‍ദേശത്തെ സ്വാഗതം ചെയ്തു. ബ്രെക്‌സിറ്റിനു ശേഷം യുകെ സാമ്പത്തിക മേഖലയെ ശക്തമാക്കാനായി ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ ഉദാര നിലപാട്. ചില വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ പ്രവര്‍ത്തനം ബ്രെക്‌സിറ്റിനു ശേഷം യുകെയ്ക്ക് പുറത്തേക്ക് മാറ്റുകയാണെന്ന സൂചന നല്‍കിയിരുന്നു. ഇത്തരം ഭീഷണികളില്‍ നിന്ന് മോചനം നേടാനുള്ള ശ്രമത്തിന്റെ ഭാഗംകൂടിയാണ് ഈ നീക്കം.
ഏറ്റവും പുതിയ സങ്കേതങ്ങള്‍ക്ക് സ്ഥാനം നല്‍കുന്നതിനായുള്ള സര്‍ക്കാര്‍ ഇടപെടലുകളെ തങ്ങള്‍ പിന്തുണയ്ക്കുന്നതായി സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് ഹോവ്‌സ് പറഞ്ഞു. ഡ്രൈവറില്ലാതെ സ്വയം ചലിക്കുന്ന കാറുകള്‍ നമ്മുടെ റോഡുകളെയും സമൂഹത്തെ തന്നെയും മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടന്‍: എന്‍എച്ച്എസ് പുനുരുജ്ജീവനത്തിന് 4 ബില്യന്‍ പൗണ്ട് അനുവദിക്കണമെന്ന എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് സൈമണ്‍ സ്റ്റീവന്‍സിന്റെ ആവശ്യം നിരസിച്ച് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്. ബിബിസിയുടെ ആന്‍ഡ്രൂ മാര്‍ ഷോയിലാണ് ഹാമണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. നഴ്‌സുമാരുള്‍പ്പെടെയുള്ള ജീവനക്കാരുടെ ശമ്പള നിയന്ത്രണം ഒഴിവാക്കാനുള്ള പണം ലഭ്യമാക്കുമെന്നും ഹാമണ്ട് പറഞ്ഞു. എന്നാല്‍ 4 ബില്യന്‍ പൗണ്ട് നല്‍കണമെന്ന ആവശ്യം ഹാമണ്ട് നിരസിച്ചു.
2020 ഓടെ 10 ബില്യന്‍ പൗണ്ട് വരുമാനം തിരികെ നല്‍കാനാകുന്ന വിധത്തില്‍ എന്‍എച്ച്എസിനെ മാറ്റാമെന്ന വാഗ്ദാനം പാലിക്കാന്‍ സ്റ്റീവന്‍സിന് കഴിയുന്നില്ലെന്നും ഹാമണ്ട് കുറ്റപ്പെടുത്തി. ബജറ്റിന്റെ സമയത്ത് എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും കൂടുതല്‍ പണം ആവശ്യപ്പെട്ട് അധികൃതര്‍ സമീപിക്കാറുണ്ട്. ഇല്ലെങ്കില്‍ ലോകാവസാനമെന്ന മട്ടിലാണ് ഇവര്‍ ആവശ്യമുന്നയിക്കാറുള്ളതെന്നും ഹാമണ്ട് പരിഹസിച്ചു.
എന്‍എച്ച്എസിനു മേല്‍ സമ്മര്‍ദ്ദങ്ങളുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അത് പരിഹരിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്ന് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. എന്തൊക്കെ സമ്മര്‍ദ്ദങ്ങളാണ് എന്‍എച്ച്എസിനു മേലുള്ളത്, എന്തുമാത്രം മൂലധനമാണ് എന്‍എച്ച്എസിന് ആവശ്യമുള്ളത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. അവയെ യാഥാര്‍ത്ഥ്യബോധത്തോടെയാണ് സര്‍ക്കാര്‍ സമീപിക്കുന്നതെന്നും ഹാമണ്ട് പറഞ്ഞു.
ലണ്ടന്‍: ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി ജനങ്ങള്‍ പണം ചെലവഴിക്കുന്നത് ഈ സീസണില്‍ കുറവായിരിക്കുമെന്ന് സര്‍വേ. വിസ, ഐഎച്ച്എസ് മാര്‍ക്കിറ്റ് എന്നിവര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. വേതന നിരക്കിലുണ്ടായ കുറവും സാമ്പത്തിക വളര്‍ച്ച മന്ദീഭവിച്ചതും ഉപഭോക്താക്കള്‍ പണം ചെലവാക്കുന്നതിനെ ബാധിക്കും. 0.1 ശതമാനം ഇടിവാണ് ഇക്കാര്യത്തില്‍ ഉണ്ടാകാന്‍ ഇടയുള്ളതെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് കാലത്ത് ചെലവഴിക്കല്‍ 2.8 ശതമാനം വര്‍ദ്ധിച്ച സ്ഥാനത്താണ് ഈ വര്‍ഷം ഇടിവുണ്ടാകുമെന്ന പ്രവചനങ്ങള്‍ വരുന്നത്.
എന്നാല്‍ ഓണ്‍ലൈന്‍ വിപണി കൂടുതല്‍ ഉഷാറാകുമെന്നും സര്‍വേ പറയുന്നു. ബ്ലാക്ക് ഫ്രൈഡേ, സൈബര്‍ മണ്‍ഡേ ഓഫറുകളുമായി വെബ്‌സൈറ്റുകള്‍ രംഗത്തെത്തുമ്പോള്‍ ജനങ്ങള്‍ അവയിലേക്ക് ആകൃഷ്ടരാകുമെന്നാണ് പരാമര്‍ശം. എങ്കിലും മൊത്തം സ്‌പെന്‍ഡിംഗ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശമായിരിക്കുമെന്ന് വിസയുടെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ മാര്‍ക്ക് ആന്റിപോഫ് പറഞ്ഞു. 2012നു ശേഷം ആദ്യമായാണ് വിപണിയില്‍ ഇത്രയും ഇടിവുണ്ടാകാന്‍ പോകുന്നത്. 2016ലായിരുന്നു ഇതിനു മുമ്പ് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ചെലവഴിച്ചത്.
കുറഞ്ഞ നാണ്യപ്പെരുപ്പ നിരക്കും ശമ്പള നിരക്കുകള്‍ ഉയര്‍ന്നു നിന്നതും കുടുംബങ്ങള്‍ക്ക് ചെലവഴിക്കാന്‍ കൂടുതല്‍ പണം ലഭ്യമാക്കി. ഇതിന് നേര്‍ വിപരീതമായ അവസ്ഥയാണ് ഈ വര്‍ഷം അനുഭവപ്പെടുന്നത്. ശമ്പള നിരക്ക് കുറഞ്ഞതും നാണ്യപ്പെരുപ്പ നിരക്ക് ഉയര്‍ന്നതും കൂടാതെ ഈ വര്‍ഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ ഉയര്‍ത്തിയത് വിപണിയില്‍ മാന്ദ്യമുണ്ടാക്കുമെന്നാണ് പ്രവചനം.
ഫാ. ബിജു കുന്നയ്ക്കാട്ട്
മനുഷ്യനെ മറ്റു ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നതില്‍ പ്രധാനപ്പെട്ടതൊന്ന് ചിരിക്കാനുള്ള കഴിവാണെന്നാണ് പറയപ്പെടുന്നത്. സന്തോഷം വരുമ്പോഴുണ്ടാകുന്ന പുഞ്ചിരിയും നര്‍മ്മവും ഹാസ്യവും ആസ്വദിക്കുമ്പോഴുണ്ടാകുന്ന പൊട്ടിച്ചിരികളും കൂട്ടുകാരൊത്തു കൂടൂമ്പോഴുണ്ടാകുന്ന ആര്‍ത്തട്ടഹാസവുമൊക്കെ ആരോഗ്യ പരിപാലനത്തില്‍ പ്രധാനപ്പെട്ടതാണെന്ന് പഠനങ്ങളും പറയുന്നു. എല്ലാ ദുഃഖങ്ങളും മറന്ന് ചിരിക്കുന്ന വ്യക്തിയുടെ മാനസികാരോഗ്യത്തിലുണ്ടാകുന്ന വര്‍ദ്ധനവിനെ പരിഗണിച്ച് ‘ചിരി ഒരു മരുന്നാണ്’ എന്ന് വിലയിരുത്തപ്പെടുന്നു. തമാശ എന്ന മലയാള പദത്തിന് തത്തുല്യമായി ഇംഗ്ലീഷ് ഭാഷയില്‍ ഉപയോഗിക്കുന്ന ‘Joke’ എന്ന പദത്തിന്റെ പൂര്‍ണരൂപം ‘Joy of Kids Entertainment’ എന്നാണ്. ചിരിക്കാനും സന്തോഷിക്കാനും എല്ലാവര്‍ക്കും ഇഷ്ടമാണെന്നതുകൊണ്ടുതന്നെ സ്ഥല-കാല-പ്രായ-ഭാഷാ ഭേദമില്ലാതെ എല്ലാവരും ചിരിയും ചിരിക്കു കാരണമാകുന്ന തമാശകളും സ്വാഗതം ചെയ്യാറുണ്ട്.
എന്നാല്‍ കുറച്ചുപേര്‍ മാത്രം ആസ്വദിക്കുകയും കുറച്ചുപേര്‍ വിഷമിക്കുകയും ചെയ്യുന്ന തരത്തിലുള്ള തമാശകളും കണ്ടുവരുന്നുണ്ട്, പ്രത്യേകിച്ചും ഈ അടുത്ത നാളുകളില്‍. കൃത്യമായി പറഞ്ഞാല്‍ ന്യൂജെന്‍ ചെറുപ്പക്കാരുടെ ഇടയില്‍. കൂടെയുള്ളവര്‍ക്ക് അപ്രതീക്ഷിത നിമിഷങ്ങളുടെ ആശ്ചര്യം നല്‍കാന്‍ വ്യത്യസ്ഥമായ വഴികളിലൂടെ തമാശകള്‍ ഒപ്പിക്കുന്നെന്നു മാത്രമല്ല, ഇന്നു പലരും അതിനു വഴിവിട്ട രീതികള്‍ പോലും തിരഞ്ഞെടുക്കുന്നു. ശുഭപര്യവസായിയായി മാറേണ്ട പല സന്ദര്‍ഭങ്ങളും അതുകൊണ്ടുതന്നെ പലര്‍ക്കും കല്ലുകടിയുടെ ദുരനുഭവങ്ങളും പിന്നീട് ഓര്‍മ്മിക്കാനാഗ്രഹിക്കാത്ത നിമിഷങ്ങളും സമ്മാനിക്കാറുണ്ട്.
വിവാഹം, പിറന്നാള്‍ തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ചാണ് ഇത്തരം Dark Humour കള്‍ മിക്കപ്പോഴും ഉടലെടുക്കുന്നത്. വരന്റെയോ വധുവിന്റെയോ പിറന്നാള്‍ ആഘോഷിക്കുന്ന ആളിന്റെയോ ഏതെങ്കിലും ഒരു സുഹൃത്തിന്റെ തലയില്‍ ഉദിക്കുന്ന ഒരു മണ്ടന്‍ ആശയം പ്രാവര്‍ത്തികമാക്കുന്നതുവഴി, ആ ദിനത്തില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രമായി മാറേണ്ട വ്യക്തി മിക്കപ്പോഴും ഒരു കോമാളിയുടെ രൂപസാദൃശ്യത്തിലേയ്ക്ക് മാറിപ്പോകും. ചിലപ്പോള്‍ കൂട്ടുകാരുടെ ഇഷ്ടത്തിനു വഴങ്ങി മനസില്ലാമനസോടെ മറ്റു ഗത്യന്തരമില്ലാതെ ചെയ്യേണ്ടി വരുന്ന പല കാര്യങ്ങളും അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷത്തോടെ ഓര്‍ക്കാനാഗ്രഹിച്ച ദിവസങ്ങള്‍, ഏറ്റവും വെറുപ്പോടെ മറക്കാനാഗ്രഹിക്കുന്ന ദിവസങ്ങളായി മാറ്റും. അത്തരത്തിലൊരു വാര്‍ത്ത ഈ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിവാഹിതയായി പുതിയ പ്രതീക്ഷകളോടും അതിലേറെ ആശങ്കകളോടും കൂടി ആദ്യമായി ഭര്‍തൃഗൃഹത്തിലെത്തിയ പെണ്‍കുട്ടിയെ കാത്തിരുന്നത് വിവാഹവസ്ത്രം അണിഞ്ഞുകൊണ്ടുതന്നെ അമ്മിക്കല്ലില്‍ തേങ്ങാ അരയ്ക്കാനുള്ള ദുര്യോഗമായിരുന്നു. വരനും കൂട്ടുകാരും നിര്‍ദ്ദേശങ്ങളും നല്‍കിക്കൊണ്ടു അടുത്ത നില്‍ക്കുന്നു. പുതിയ ജീവിത സാഹചര്യത്തില്‍ അപ്രതീക്ഷിതമായത് ചെയ്യേണ്ടി വരുമ്പോഴുള്ള ബുദ്ധിമുട്ട് ആ പെണ്‍കുട്ടിയുടെ മുഖത്തുണ്ടായിരുന്നു.

ഇലകള്‍ കൂട്ടിത്തുന്നി കിരീടമുണ്ടാക്കി രാജാവിനെയും രാജ്ഞിയെയും പോലെ തലയില്‍ അണിയിക്കുക, സ്‌പ്രേ വധൂവരന്മാരുടെ മുഖത്തേയ്ക്ക് അപ്രതീക്ഷിതമായി അടിക്കുക, വിവാഹമെന്ന മംഗളകര്‍മ്മത്തിന്റെ അവസരത്തിനു ചേരാത്ത വാഹനങ്ങളില്‍ കയറേണ്ടി വരുക, വിവാഹ ചടങ്ങുകള്‍ കഴിഞ്ഞാലും കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റു പല ‘ചടങ്ങുകളും’ ചെയ്യേണ്ടി വരിക, പിറന്നാളാഘോഷങ്ങളില്‍ മര്യാദയുടെ അതിരുകള്‍ ലംഘിച്ച് മുഖത്ത് ക്രീമും ചായങ്ങളും തേക്കുക തുടങ്ങി ഇന്നു നമ്മുടെ പല ആഘോഷങ്ങളിലും സാമാന്യമര്യാദയുടെ അതിര്‍ത്തികള്‍ ലംഘിക്കപ്പെടുന്നു. ഒരു മംഗള കര്‍മ്മത്തെ ഇങ്ങനെ അലങ്കോലമാക്കുമ്പോള്‍ അതില്‍ കുറെയേറെപ്പേര്‍ നീറുകയും വിഷമിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇത് ചെയ്യുന്നവര്‍ മറക്കരുത്. തമാശകള്‍ അതിന്റെ പരിധിയില്‍ നില്‍ക്കുമ്പോഴേ അതിന് ആസ്വാദ്യതയുള്ളൂ. ഇത്തരം മര്യാദയില്ലാത്ത, മറ്റുള്ളവരെ ബഹുമാനിക്കുന്നതിലേറെ അവരെ വിഷമിപ്പിക്കുന്ന തമാശകള്‍ രൂപപ്പെടുത്തുന്നവര്‍ വികലമായ മനസിന്റെ ഉടമകളാണെന്നു ചിന്തിക്കുകയേ തരമുള്ളൂ.

മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാതെ തമാശകള്‍ അതിരുവിടുന്ന മറ്റൊരു മേഖലയാണ് കല. അനുവാചകരെയും ആസ്വാദകവൃന്ദത്തെയും സൃഷ്ടിക്കുമ്പോഴാണ് കല മഹത്തരമാകുന്നത്. തമാശ രംഗങ്ങള്‍ക്കുവേണ്ടി ചില മതങ്ങളും വിശ്വാസികളും ഏറ്റവും പൂജ്യമായി കരുതുന്നവയെ തീരെ താറടിച്ചു കാണിക്കുന്ന രീതിയിലുള്ള പ്രകടനങ്ങളെ ഉത്തമകലാസൃഷ്ടികളായി കാണാന്‍ വയ്യ. സിനിമകളില്‍ പലപ്പോഴും ക്രിസ്തീയ – ഹൈന്ദവ -ഇസ്ലാം മത സംബന്ധമായ കാര്യങ്ങളെ ഇകഴ്ത്തി അവതരിപ്പിക്കുന്ന ശൈലി ഒട്ടും ആശാസ്യമല്ല. ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസങ്ങളും ആശയങ്ങളും പ്രധാനപ്പെട്ടതാണ്. മറ്റാരുടെയും വികാരങ്ങളെയും മനസിനെയും മുറിപ്പെടുത്താതെ ജീവിക്കാന്‍ കഴിയുന്ന സംസ്‌കാര സമ്പന്നതയിലേയ്ക്കാണ് നാമോരോരുത്തരും വളരേണ്ടത്. പരസ്യ പ്രതികരണങ്ങളും പ്രക്ഷോഭങ്ങളുമായി പലരും ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കെതിരെ മുമ്പോട്ടു വരുന്നില്ല എന്നതുകൊണ്ട് പൊതു സമൂഹം ഈ വൈകൃതങ്ങള്‍ ആസ്വദിക്കുന്നു എന്ന് അര്‍ത്ഥമില്ല. പ്രതികരിക്കാത്തവര്‍ അവരുടെ മാന്യത കാരണം പ്രതികരിക്കുന്നില്ല എന്നുമാത്രം.

തമാശയുടെ മേമ്പൊടിയില്‍ കലാലയങ്ങളില്‍ നടക്കുന്ന ‘റാഗിംഗ്’ എന്ന ക്രൂരവിനോദമാണ് അപലപിക്കപ്പെടേണ്ട മറ്റൊരു കാര്യം. പഠനവും ജീവിതത്തിന്റെ നല്ല ഭാവിയും മാത്രം സ്വപ്‌നം കണ്ട് കലാലയങ്ങളിലെത്തിയ എത്ര കൗമാരസ്വപ്‌നങ്ങളാണ് റാഗിംഗ് എന്ന ക്രൂര വിനോദത്തിന്റെ അഗ്നിയില്‍ എരിഞ്ഞുപോയത്. തങ്ങള്‍ക്ക് മുതിര്‍ന്ന വിദ്യാര്‍ത്ഥികളില്‍ നിന്നു ലഭിച്ച തിക്താനുഭവങ്ങളെ, തങ്ങളുടെ പിന്നാലെ വരുന്നവരിലേയ്ക്ക് പകരുന്നവര്‍. റാഗിംഗിനിരയായി ശരീരക്ഷതമേറ്റവര്‍, മനസിടിഞ്ഞു പോയവര്‍, ദുശ്ശീലങ്ങള്‍ക്കടിമപ്പെട്ടവര്‍, വിഷാദരോഗത്തിലേയ്ക്ക് പോയവര്‍, ജീവിതം തന്നെ അവസാനിപ്പിച്ചവര്‍ പോലുമുണ്ട് അക്കൂട്ടത്തില്‍. ചിലര്‍ തമാശയ്ക്കും രസത്തിനുമായി ചെയ്യുന്നത് മറ്റുള്ളവരുടെ ജീവിതവും സ്വപ്‌നങ്ങളും പോലും നശിപ്പിക്കുന്നു എന്ന് ഇക്കൂട്ടര്‍ അറിയുന്നില്ല.
മറ്റുള്ളവരെ വാക്കുകളിലൂടെ കുത്തിമുറിവേല്‍പിച്ച് തമാശ ആസ്വദിക്കുന്നവരുമുണ്ട്. പ്രത്യേകിച്ചും പരിഹരിക്കാനാവാത്ത ശാരീരിക ബലഹീനതകളുടെ പേരിലും പരിതാപകരമായ ജീവിത സാഹചര്യങ്ങളുടെ പേരിലുമൊക്കെ ഇത് തീര്‍ത്തും അംഗീകരിക്കാനാവാത്തതാണ്. നിറത്തിന്റെ പേരിലും ശാരീരിക ന്യൂനതകളുടെ പേരിലുമൊക്കെ അപമാനിക്കപ്പെടുന്നത് പൊതു നിയമം പോലും അംഗീകരിക്കാത്തതാണ്. തമാശയ്ക്കായി മറ്റുള്ളവരെ പേടിപ്പിക്കാനും അതുവഴി ‘സര്‍പ്രൈസ്’ നല്‍കാനും ചിലര്‍ ശ്രമിക്കാറുണ്ട്. അപ്രതീക്ഷിത സര്‍പ്രൈസ് നല്‍കപ്പെടുന്ന വ്യക്തി അതു സ്വീകരിക്കാന്‍ തക്ക ശാരീരിക-മാനസിക പക്വതയില്ലാത്തയാളെങ്കില്‍ തമാശ, അപകടത്തിനു വഴിമാറാം.
തമാശകളും നര്‍മ്മവും എല്ലാവരും ഇഷ്ടപ്പെടുന്നവ തന്നെയാണ്. എങ്കിലും അത് സ്വീകരിക്കുന്ന വ്യക്തിയുടെ കഴിവിന്റെ പരിധിയില്‍ നില്‍ക്കുമ്പോഴേ അതിന് ആസ്വാദ്യതയുള്ളൂ. തരംതാണതും മാന്യത കുറഞ്ഞതും അവസരത്തിനു ചേരാത്തതുമായ തമാശകള്‍ വിപരീത ഫലങ്ങളും മാനസിക മുറിവുകളും ഉണ്ടാക്കാം. എന്നാല്‍ ഉചിതവും യോഗ്യവുമായ ഫലിതങ്ങള്‍ നേരമ്പോക്കിനും സന്തോഷത്തിനും ജീവിതാരോഗ്യത്തിനും ഉപകരിക്കും. ”സന്തുഷ്ട ഹൃദയം ആരോഗ്യദായകമാണ്. തളര്‍ന്ന മനസ് ആരോഗ്യം കെടുത്തുന്നു” (സുഭാഷിതങ്ങള്‍ 17:22).
മാന്യതയുടെ അതിരുകടക്കാത്ത തമാശകളും നര്‍മ്മവും എല്ലാവരുടെയും മനസിനും ശരീരത്തിനും ആരോഗ്യം പകരട്ടെ എന്ന പ്രാര്‍ത്ഥനയോടെ, നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു. ഫാ.ബിജു കുന്നയ്ക്കാട്ട്.
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.