Main News

സ്റ്റോക്ക് ഓൺ ട്രെന്റ്: ഒരു നഴ്സ് എന്തായിരിക്കണമെന്ന് എൻഎംസി വളരെ വ്യക്തമായി നിർവചിക്കുന്നുണ്ട്. അതിനുവേണ്ട എല്ലാ നിബന്ധനകളും നിർദ്ദേശിക്കുകയും ചെയ്‌തിട്ടുണ്ട്‌ എൻ എം സി. നഴ്സിന് തന്റെ ഉത്തരവാദിത്തം സുരക്ഷിതമായും ഫലപ്രദമായും നിറവേറ്റാൻ ഇംഗ്ലീഷ് ഭാഷ വ്യക്തമായും ഫലപ്രദമായും ഉപയോഗിക്കാൻ ഉള്ള കഴിവുണ്ടായിരിക്കണമെന്ന് നിഷ്‌കർഷിക്കുന്നു. സ്റ്റാഫോര്‍ഡ്ഷയറിലെ ഏറ്റവും വലിയ ആശുപത്രിയായ റോയല്‍ സ്‌റ്റോക്ക് യൂണിവേഴ്‌സിറ്റ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തിച്ചിരുന്ന റൊമേനിയക്കാരിയായ നഴ്‌സിന്റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മോശമെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഇവര്‍ക്ക് നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. റോഡിക്ക ഓള്‍ട്ടീനു എന്ന നഴ്‌സിനാണ് ഈ അവസ്ഥ നേരിടേണ്ടി വന്നത്. ഇവരുടെ ഭാഷാ ജ്ഞാനത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രി നേരിട്ട് പരിശോധന നടത്തുകയായിരുന്നു.

സൗത്ത് വെയില്‍സിലുള്ള കെയര്‍ ഹോമില്‍ ജോലി നോക്കുന്നതിനിടെ ഇവരുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രശ്‌നം പരിശോധിച്ച ട്രൈബ്യൂണല്‍ ജഡ്ജും ഇവര്‍ക്ക് ഭാഷ വഴങ്ങുന്നില്ലെന്ന് വിധിച്ചിരുന്നു. നഴ്‌സിംഗ് ജോലി സുരക്ഷിതമായും ഫലപ്രദമായും ചെയ്യാനുള്ള ഭാഷാ പ്രാവീണ്യം ഇല്ലാത്തതിനാല്‍ ഇവരുടെ ഫിറ്റ്‌നസ് ടു പ്രാക്ടീസ് ഇല്ലാതായെന്ന് എന്‍എംസി കണ്ടെത്തി. ഇതേത്തുടര്‍ന്ന് നഴ്‌സിംഗ് ജോലിയില്‍ നിന്ന് ഇവരെ വിലക്കിയിരിക്കുകയാണ്. റുമേനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റില്‍ നടത്തിയ ഇംഗ്ലീഷ് പരിജ്ഞാന പരീക്ഷയില്‍ ഇവര്‍ക്ക് ലെവൽ 3 എന്ന കുറഞ്ഞ സ്‌കോര്‍ മാത്രമാണ് നേടാനായത്. കൂടാതെ റോയൽ സ്റ്റോക്ക് നേരിട്ട് നടത്തിയ ടെസ്റ്റിലും ഇവർ പരാജയപ്പെടുകയാണ് ഉണ്ടായത്. 11 വയസുകാര്‍ക്ക് പ്രതീക്ഷിക്കുന്ന ഭാഷാ ജ്ഞാനത്തിന്റെ ലെവലാണ് ഈ നഴ്‌സിന്‌ നേടാനായത്.

ഒരു രജിസ്റ്റേര്‍ഡ് നഴ്‌സിന് ആവശ്യമായതിലും ഏറെ താഴെയാണ് ഇതെന്ന് വ്യക്തമായി. കെയര്‍ ഹോമില്‍ വെച്ച് ഉണ്ടായ ഒരു 999 കോളിലും ഇവരുടെ ഭാഷയേക്കുറിച്ച് മോശം അഭിപ്രായമുണ്ടായി. റോയല്‍ സ്‌റ്റോക്ക് ആശുപത്രി നടത്തിയ ഇംഗ്ലീഷ് ആന്‍ഡ് മാത്ത്‌സ് പരീക്ഷയിലും മോശം സ്‌കോര്‍ നേടാനേ ഇവര്‍ക്ക് കഴിഞ്ഞുള്ളു. ഈ വിധത്തിലുള്ള മോശം പ്രകടനം ഇവര്‍ക്ക് സുരക്ഷിതമായി നഴ്‌സിംഗ് ജോലി ചെയ്യാനാകുമോ എന്ന സംശയത്തിന് കാരണമായി. രോഗികള്‍ക്ക് മികച്ച പരിചരണം ലഭിക്കണമെങ്കില്‍ നഴ്‌സുമാര്‍ക്ക് വ്യക്തമായി ഭാഷ ഉപയോഗിക്കാന്‍ കഴിയണമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഓള്‍ട്ടീനോ നിഷേധിച്ചു. മറ്റൊരു രാജ്യത്തു നിന്നാണ് താന്‍ വരുന്നത്. തന്റെ ഇംഗ്ലീഷ് സംസാരശൈലി ബ്രിട്ടീഷ് പൗരന്‍മാര്‍ക്കൊപ്പം എന്തായാലും കിടിപിടിക്കില്ല. ഇംഗ്ലീഷ് തന്റെ മാതൃഭാഷയല്ലാത്തത് തന്നെയാണ് ഇതിന് കാരണം. എന്നാല്‍ തനിക്ക് ഇംഗ്ലീഷ് മനസിലാകില്ലെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. ഇതേ വരെ ആരും തനിക്ക് ഇംഗ്ലീഷ് മനസിലാകുന്നില്ലെന്നോ താന്‍ പറഞ്ഞത് മനസിലാകുന്നില്ലെന്നോ പരാതി പറഞ്ഞിട്ടില്ലെന്നും എന്‍എംസിക്ക് അയച്ച ഇമെയിലില്‍ അവര്‍ വ്യക്തമാക്കി.

ഒരു വര്‍ഷത്തേക്ക് ഇവരെ നിരീക്ഷിക്കാനാണ് എന്‍എംസിയുടെ തീരുമാനം. അതിനിടയില്‍ ഇംഗ്ലീഷ് ഭാഷാ പരീക്ഷയുടെ ഫലങ്ങള്‍ എന്‍എംസിക്ക് അയച്ചുകൊടുക്കണം. ജോലി ചെയ്തിരുന്ന ആശുപത്രിയിലോ എന്‍എച്ച്എസ് ട്രസ്റ്റിലോ ഇവര്‍ തുടരുന്നില്ലെന്ന് ഉറപ്പാക്കണമെന്നും എന്‍എംസി നിര്‍ദേശിച്ചു. ഭാഷാ പരിജ്ഞാനം സംബന്ധിച്ച് വ്യക്തമായ നിയമങ്ങളുണ്ടെന്നും അവക്കനുസരിച്ചുള്ള നടപടികളാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കിയ ആശുപത്രി വക്താവ് പക്ഷേ നഴ്‌സിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ വിസമ്മതിച്ചു.

ഗ്ലാസ്‌ഗോ: കടുത്ത മഞ്ഞുവീഴ്ച വിമാന സര്‍വീസുകളെയും ബാധിക്കുന്നു. ഗ്ലാസ്‌ഗോ വിമാനത്താവളത്തില്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനവും വിമാനങ്ങളെ ടാക്‌സിവേയിലേക്ക് എത്തിക്കുന്ന ടഗ്ഗും തമ്മില്‍ കൂട്ടിയിടിച്ചു. ഇതേത്തുടര്‍ന്ന് രണ്ട് മണിക്കൂറോളം റണ്‍വേ തടസപ്പെട്ടു. ഇന്നലെ രാത്രി 8.45ഓടെയുണ്ടായ അപകടത്തേത്തുടര്‍ന്ന് ലാന്‍ഡിംഗിനെത്തിയ വിമാനങ്ങള്‍ ഗ്ലാസ്‌ഗോ പ്രസ്റ്റ്വിക്ക് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു.

റണ്‍വേയില്‍ ഉറഞ്ഞുകൂടിയ ഐസാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. സംഭവത്തേത്തുടര്‍ന്ന് റണ്‍വേയിലെ ഐസ് മാറ്റാന്‍ തീവ്ര ശ്രമമാണ് നടന്നത്. സ്‌കോട്ട്‌ലാന്‍ഡിലെ താപനില പൂജ്യത്തിനും താഴെയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. വിമാനത്തെ റണ്‍വേയിലേക്ക് മാറ്റുകയായിരുന്ന ടഗ്ഗുമായാണ് വിമാനം കൂട്ടിയിടിച്ചത്. എന്നാല്‍ ഐസില്‍ കയറിയ ടഗ്ഗ് അപകടത്തില്‍ പെട്ടതാണോ അതോ വിമാനം തെന്നി മാറിയതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഗ്ലാസ്‌ഗോ എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞു.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എമര്‍ജന്‍സി സര്‍വീസുകള്‍ അപകട സ്ഥലത്തേക്ക് നിയോഗിക്കപ്പെട്ടു. ടാക്‌സിവേയും റണ്‍വേയും സജ്ജമാക്കുന്നത് വരെയുള്ള എല്ലാ ഫ്‌ളൈറ്റുകളും റദ്ദാക്കപ്പെട്ടു. പിന്നീട് 10.15നാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. ഇന്നലെ രാത്രി മുതല്‍ ഇന്ന് രാവിലെ 10 മണി വരെ യുകെയില്‍ മഞ്ഞ് വീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യെല്ലോ വാണിംഗാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

പാരീസ്: സര്‍ക്കസ് തമ്പില്‍ നിന്ന് രക്ഷപ്പെട്ട് പാരീസിലെ തെരുവുകളിലൂടെ കറങ്ങിയ കടുവയെ വെടിവെച്ച് കൊന്നു. ഈഫല്‍ ടവറിന് ഒരു മൈല്‍ അടുത്താണ് സംഭവം. തെരുവിലിറങ്ങിയ കടുവ പക്ഷേ ആരെയും ഉപദ്രവിച്ചില്ല. നഗരത്തിലൂടെ നടന്ന കടുവ ഒരു റെയില്‍വേ സ്റ്റേഷനിലും എത്തി. ഇതോടെ ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ട്രെയിനുകളും ഇതേത്തുടര്‍ന്ന് കുറച്ചു നേരം സര്‍വീസ് നിര്‍ത്തിവെച്ചു. ബോര്‍മാന്‍ മൊറേനോ സര്‍ക്കസില്‍ നിന്നാണ് കടുവ രക്ഷപ്പെട്ട് തെരുവിലിറങ്ങിയത്.

പിന്നീട് ഈ സര്‍ക്കസിലെ തന്നെ ഒരു ജീവനക്കാരന്‍ കടുവയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഇതിനു ശേഷം അപകടം ഒഴിഞ്ഞതായി പോലീസ് ട്വീറ്റ് ചെയ്തു. വെടിയേറ്റ് വീണ കടുവയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗമാണ് വ്യാപിച്ചത്. 200 കിലോയോളം ഭാരമുണ്ടായിരുന്ന കടുവയാണ് കൊല്ലപ്പെട്ടത്. ഇതിനെ കൊന്നതിലുള്ള പ്രതിഷേധവും സോഷ്യല്‍ മീഡിയ പ്രകടിപ്പിച്ചു.

കടുവ രക്ഷപ്പെട്ടത് എങ്ങനെയാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇതിന്റെ ഉടമയെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. ഫ്രാന്‍സില്‍ സര്‍ക്കസുകളില്‍ മൃഗങ്ങളെ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടില്ല. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ മൃഗ സംരക്ഷണ നിയമങ്ങള്‍ സര്‍ക്കസുകളില്‍ വന്യമൃഗങ്ങളെ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ വന്യമൃഗങ്ങളെ സ്വന്തമാക്കണമെങ്കില്‍ ലൈസന്‍സ് ആവശ്യമാണ്.

ലണ്ടൻ: സെന്‍ട്രല്‍ ലണ്ടനിലെ തിരക്കേറിയ ഓക്‌സ്ഫഡ് സര്‍ക്കസ് ട്യൂബ് സ്റ്റേഷനിൽ സ്റ്റേഷനില്‍ തീവ്രവാദി ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച്  യുകെയിലെ മുൻനിര മാധ്യമങ്ങൾ എല്ലാം തന്നെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. എന്നാൽ ഇത് സംബന്ധിച്ച സ്ഥിരീകരണം ഒന്നും പുറത്തുവന്നിട്ടില്ല. ഇതുവരെ ഒൻപത് പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് ഉണ്ട്. മറ്റ് ആറ് പേരെ കൂടി തെരയുന്നതായി പോലീസ് അറിയിച്ചിട്ടുണ്ട്. അറസ്റ്റുചെയ്തവരെ ചോദ്യം ചെയ്തു വിട്ടയച്ചതായി ഈവെനിംഗ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. എല്ലാവരും ലണ്ടൻ സ്വദേശികളാണ്.

സ്റ്റേഷന്‍ അടിയന്തരമായി ഒഴിപ്പിച്ച പോലീസ് ട്യൂബ് സ്റ്റേഷൻ അടയ്ക്കുകയും ചെയ്തു. വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തെത്തിയിരിക്കുന്നത്. ഓക്‌സ്ഫഡ് സര്‍ക്കസ് റെയില്‍വേ സ്റ്റേഷനിലേക്ക് വരരുതെന്നും നിര്‍ദേശമുണ്ട്. സ്റ്റേഷനില്‍ ട്രെയിനുകളും നിർത്തുന്നില്ല എന്ന് ട്രാൻസ്‌പോർട്ട് വിഭാഗം പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. എന്താണ് കാര്യം എന്ന് അറിവില്ലെങ്കിലും ജനം നാലുപാടും ഓടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

[ot-video][/ot-video]

[ot-video]

[/ot-video]

 

ദില്ലി: ദില്ലി മലയാളിയും ദില്ലിയിലെ സാമൂഹ്യ പ്രവര്‍ത്തകയുമായ ദീപാ മനോജ് ഞടുക്കുന്ന ദൃശ്യങ്ങളുമായി രംഗത്ത്. തീര്‍ത്തും അബോധാവസ്ഥയില്‍ ആയ കുരുന്ന് പെണ്‍കുട്ടിയെ മടിയില്‍ ഇരുത്തി ഭിക്ഷ യാചിക്കുന്ന ആണ്‍കുട്ടിയുടെ ചിത്രവും വീഡിയോയും ആണ് ദീപ ഷെയര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയെ മാന്യമായി വസ്ത്ര ധാരണം പോലും നടത്തിയിട്ടില്ല. അര്‍ദ്ധ നഗ്‌നമായി അവളെ തെരുവില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഭിക്ഷ കൂടുതല്‍ കിട്ടാന്‍ അവളുടെ വെളുത്ത ശരീരാമാകെ കത്തിച്ച തീപെട്ടി കൊള്ളികള്‍ കൊണ്ട് പൊള്ളിച്ചിരിക്കുന്നു. ആ കുട്ടിയുടെ ശരീരമാകെ പൊള്ളിയ പാടുകള്‍.

ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാകും ആ പെണ്‍കുട്ടിയെ എവിടെ നിന്നോ മോഷ്ടിച്ചതെന്ന്. മാതാപിതാക്കള്‍ മറ്റാരോ ആണെന്ന്. മാത്രമല്ല അവളെ വലിയ ശബ്ദത്തില്‍ കുലുക്കി വിളിച്ചിട്ടും മയക്കുമരുന്നിന്റെ ആലസ്യതയില്‍ എന്ന പോലെ അബോധാവസ്ഥയിലാണ് പെണ്‍കുഞ്ഞ്. ശരീരത്തില്‍ പീഢനം ഏറ്റ ഈ കുരുന്നിനെ ആരോ ക്രൂരമായി വേട്ടയാടുന്നു. പീഢിപ്പിക്കുന്നു. വെളുത്ത് നല്ല സുന്ദരിയായ ഈ പെണ്‍കുഞ്ഞ് എങ്ങിനെ ഈ തെരുവില്‍ വന്നു. നടന്നു പോകുമ്പോള്‍ ഈ രംഗം കണ്ടതും ഭയാനകമായി തോന്നിയതും ഉടന്‍ ദീപാ മനോജ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി.

ദില്ലി ഡില്ഷാദ് ഗാര്‍ഡന്‍ മെട്രോ സ്റ്റേഷനില്‍ നിന്നാണ് ദീപ ഈ വീഡിയോയും ദൃശ്യങ്ങളും പകര്‍ത്തിയത്. പെണ്‍കുട്ടി കഴിഞ്ഞ ദിവസവും ദീപയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അന്നും കുഞ്ഞ് അബോധാവസ്ഥയില്‍ ഉറങ്ങുകയായിരുന്നു. ഇതെന്താ ഇപ്പോഴും കുഞ്ഞ് ഉറങ്ങുന്നത് എന്ന് ചോദിച്ചിട്ടും ആണ്‍കുട്ടി വ്യക്തമായ മറുപടി പറയുന്നില്ല. മാത്രമല്ല ആരുടെ കുഞ്ഞാണെന്ന് പോലും അവന് കൃത്യമായി പറയാനാകുന്നില്ല. കുഞ്ഞിന് 2 വയസ് കഷ്ടി പ്രായം തോന്നും. എന്നാല്‍ ആണ്‍കുട്ടി പറയുന്നത് അവള്‍ക്ക് 5 വയസായി എന്നാണ്. കുട്ടിയെ എവിടെ നിന്നോ തട്ടികൊണ്ട് വന്ന് പീഢിപ്പിക്കുകയും തീകൊണ്ട് ശരീരം പൊള്ളിച്ച് ഭിക്ഷക്ക് കൂട്ടുകയും ചെയ്യൂന്നത് എന്നാണ് കരുതുന്നത്. കുഞ്ഞ് കരയാതിരിക്കാന്‍ സദാ സമയവും മയക്കു മരുന്നും നല്കുന്നു. ദില്ലിയിലെ വന്‍ ഭിക്ഷാടന മാഫിയയോ പെണ്‍കുഞ്ഞുങ്ങളെ പീഢിപ്പിക്കുന്ന സംഘമോ എവിടെ നിന്നോ തട്ടികൊണ്ട് വന്ന കുഞ്ഞാണെന്ന് കരുതുന്നു.

വീഡിയോ കാണാം.. ഈ വീഡിയോയിലെ ശബ്ദം ദീപാ മനോജിന്റേതാണ്. ദീപ ഇതേക്കുറിച്ച് പറയുന്നത് ഇങ്ങിനെ..

ദീപ മനോജ്‌

വയ്യ.. ഈ കാഴ്ചകള്‍ താങ്ങാവുന്നതിലും അപ്പുറം.. ഞാന്‍ എപ്പോഴും കാണുന്നു.. ഈ കുഞ്ഞ് ഉറക്കത്തിലാണ്.. പ്രഭാതത്തിലും നട്ടുച്ചക്കും പ്രേദോഷത്തിലും രാത്രിയിലും പാതിരാത്രിക്കും.. എല്ലാം.. ഞാന്‍ പല സമയങ്ങളിലും ഈ കുട്ടിയേ പലരുടെ മടിയില്‍ ഉറങ്ങുന്ന രീതിയില്‍ കണ്ടിരിക്കുന്നു.. ഒരിക്കലും അവളെ ഉണര്‍ന്നു കണ്ടിട്ടില്ല.. ഇതിനു മുന്‍പും ഞാന്‍ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്.. അവര്‍ എനിക്കു മറുപടി തന്നില്ല.. ഇന്നു രാത്രി 10. 30 നു മെട്രോ സ്റ്റേഷനില്‍ വച്ചു വീണ്ടും ഞാന്‍ അവളെ കണ്ടു..
ശരീരമാസകാലം വടുക്കള്‍ ഉണങ്ങിയ പാടുകള്‍… ഏകദേശം 2 അല്ലെങ്കില്‍ 3 വയസ്സ് തോന്നിക്കുന്ന ആ കുട്ടിയുടെ യഥാര്‍ത്ഥ രക്ഷിതാക്കള്‍ ആരായിരിക്കും.. എന്തിനാവാം ആ കുട്ടി എപ്പോഴും ഉറങ്ങുന്നത്.. തീപ്പെട്ടി തന്നെത്താന്‍ ഉരച്ചു ആ കുഞ്ഞ് തന്നെ പൊള്ളിച്ചു ഉണ്ടാക്കിയ മുറിവുകള്‍ ആണത്രേ. എന്തോ എനിക്കു വിശ്വാസം വരുന്നില്ല… നിങ്ങള്‍ക്കോ..

അവരുടെ വീടിനെ കുറിച്ചു ചോദിച്ചു.. അവന്‍ ആ കുട്ടിയെ കുലുക്കി ഇളക്കി മറിച്ചു പുറത്തേക്കു പോയി ഒരു വലിയ പറ്റം കുട്ടികളെ വിളിച്ചു സംഘടിപ്പിച്ചു.. 7 8 കുട്ടികള്‍ പല വലിപ്പത്തിലുള്ളവര്‍… എന്നെ വെല്ലുവിളിക്കും പോലെ തോന്നി.. ആന്റി ഞങ്ങളുടെ വീട്ടിലേക്കു വാ.. കാട്ടി തരാം ആരുടെ കുട്ടിയാണെന്ന്… എന്നൊക്കെ കുറെ നേരത്തേക്ക് വിളിച്ചു കൂവുന്നുണ്ടായിരുന്നു…

വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ ‘മറുനാടന്‍’ എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്ക് 30 ലക്ഷം രൂപ പിഴ ശിക്ഷ

വോസ്റ്റെക്ക് നഴ്സിംഗ് എജന്‍സി തട്ടിപ്പിന്റെ രാജാക്കന്മാര്‍; സ്രാമ്പിക്കല്‍ പിതാവിന്‍റെ ശുപാര്‍ശ കത്ത് നേടിയെടുത്തത് വസ്തുതകള്‍ മറച്ച് വച്ച്. ചോദിച്ച പണം ലഭിക്കുന്നതിനാല്‍ ഷാജന്‍ സ്കറിയയും തട്ടിപ്പിന് കൂട്ട്

ഫാ. ബിജു കുന്നയ്ക്കാട്ട്

വെയില്‍സ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഒരു വര്‍ഷം പിന്നിട്ടശേഷം നടന്ന ആദ്യ രൂപതാ സമ്മേളനം ചരിത്രമായി. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ വികാരി ജനറല്‍മാരുടെയും വൈദികരുടെയും സമര്‍പ്പിതരുടെയും അല്‍മായ പ്രതിനിധികളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ത്രിദിന സമ്മേളനത്തില്‍ രൂപതയുടെ അടുത്ത അഞ്ച് വര്‍ഷങ്ങളിലേയ്ക്കുള്ള പ്രധാന അജപാലന പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. വിവിധ വിഷയങ്ങളില്‍ പണ്ഡിതരായ റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ചെറിയാന്‍ വാരികാട്ട്, റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, റവ. ഡോ. മാത്യൂ കൊക്കരവാലായില്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച ക്ലാസുകള്‍ പുത്തന്‍ അറിവുകള്‍ പകര്‍ന്നു.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ദൈവത്തിന്റെ പദ്ധതിയില്‍ ഉണ്ടായിരുന്ന കാര്യമാണെന്നും അതിനാല്‍ ഈ രൂപതയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ അത്ഭുതകരമായ വളര്‍ച്ചയും വരും വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുമെല്ലാം ഇനിയും ദൈവത്തിന്റെ തന്നെ പ്രവര്‍ത്തനങ്ങളായിരിക്കുമെന്നും സമാപന സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. വികാരി ജനറാള്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍, റവ. ഫാ. അരുണ്‍ കലമറ്റത്തില്‍, റവ. ഡോ. മാത്യൂ പിണക്കാട്ട്, റവ. ഫാ. ജോയി വയലില്‍, റവ. ഫാ. ടോണി പഴയകളം, റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, റവ. ഫാ. ഫാന്‍സ്വാപത്തില്‍, റവ. സി. ഡോ. മേരി ആന്‍ തുടങ്ങിയവര്‍ ഈ ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

രൂപതയുടെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുള്ള അല്‍മായ പ്രതിനിധികളടക്കം ഇരുന്നൂറ്റി അന്‍പതോളം അംഗങ്ങളാണ് മിഡ് വെയില്‍സിലെ കെഫെന്‍ലി പാര്‍ക്കില്‍ നടന്ന സമ്മേളനത്തില്‍ സംബന്ധിച്ചത്.

വാഷിംഗ്ടണ്‍: ശത്രുരാജ്യങ്ങളിലും സുഹൃദ്ബന്ധമുള്ള രാജ്യങ്ങളില്‍ പോലും ചാരന്‍മാരെ നിയോഗിക്കുന്നത് ശക്തമായ ഇന്റലിജന്‍സ് സംവിധാനമുള്ള രാജ്യങ്ങളുടെ പതിവാണ്. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിവുള്ള ഏജന്റുമാരെയാണ് നിയോഗിക്കാറുള്ളത്. എന്നാല്‍ പുതിയ സാങ്കേതിക വിദ്യയുടെ കാലത്ത് ഇത്തരം സംവിധാനങ്ങള്‍ അത്ര എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ല. അടുത്ത തലമുറ ഇന്റലിജന്‍സിന് ജനിതക സാങ്കേതിക വിദ്യയെ ആശ്രയിക്കുകയാണ് അമേരിക്കന്‍ സേന. ജനിതക മാറ്റം വരുത്തിയ ചെടികളാണ് പുതിയ ആയുധം.

ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി ഇതിനായി ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അമേരിക്കന്‍ സേനയുടെ സാങ്കേതിക വളര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഡിഎപിആര്‍എ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ ഏജന്‍സിയാണ്. മുമ്പ് സോവിയറ്റ് യൂണിയന്‍ ആണവ പരീക്ഷണ നിരോധന ഉടമ്പടി ലംഘിക്കുന്നുണ്ടോ എന്നറിയാന്‍ ഭൂകമ്പമാപിനികളും ഉപഗ്രഹങ്ങളും ക്രമീകരിച്ച ചരിത്രവും ഈ ഏജന്‍സിക്കുണ്ട്.

ചില രാസവസ്തുക്കളെയും അപകടകരമായ സൂക്ഷ്മജീവികളെയും റേഡിയേഷനുകളെയും തിരിച്ചറിയാനുള്ള ചെടികളുടെ കഴിവിനെയാണ് ഇവിടെ ആശ്രയിക്കാന്‍ ഉദ്ദേശിക്കുന്നത്. ചെടികളില്‍ ആവശ്യമായ, ജനിതക മാറ്റങ്ങള്‍ വരുത്തിയാല്‍ അവ ഏതൊക്കെ വിധത്തിലുള്ള ഭീഷണികളെ തിരിച്ചറിയുമെന്ന് നിര്‍ണ്ണയിക്കാന്‍ സാധിക്കും. അവ ഭൂമിയിലോ ആകാശത്തോ ബഹിരാകാശത്തോ സ്ഥാപിക്കുന്ന സെന്‍സറുകളിലൂടെ നിരീക്ഷിക്കാനും കഴിയുമെന്നാണ് വിശദീകരിക്കപ്പെടുന്നത്.

മാഞ്ചസ്റ്റര്‍: ബ്രിട്ടനില്‍ മീസില്‍സ് പടരുന്നു. രണ്ട് പ്രധാന നഗരങ്ങളായ ലീഡ്‌സ്, ലിവര്‍പൂള്‍ എന്നിവിടങ്ങളില്‍ നിന്ന് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പകര്‍ച്ചവ്യാധി മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററായിരിക്കും രോഗം പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള അടുത്ത നഗരമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. മീസില്‍സ് ബാധയാണെന്ന് സംശയം തോന്നിയാല്‍ ജിപിമാരെ കാണുകയോ എന്‍എച്ച്എസ് 111ല്‍ വിളിക്കുകയോ ചെയ്യണമെന്നും വീടുകള്‍്കുള്ളില്‍ത്തന്നെ കഴിയാന്‍ ശ്രദ്ധിക്കണമെന്നുമാണ് നിര്‍ദേശം.

മീസില്‍സ് ബാധിച്ചവരുമായി അടുത്ത് ഇടപഴകിയവരും ഡോക്ടര്‍മാരെ കാണാന്‍ ശ്രദ്ധിക്കണമെന്ന് മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്‌സിനേഷന്‍ നടത്തിയിട്ടുള്ളതിനാല്‍ യുകെയില്‍ ഈ രോഗം അത്ര സാധാരണമല്ല. എന്നാല്‍ രോഗം പൊട്ടിപ്പുറപ്പെട്ടുകഴിഞ്ഞാല്‍ അത് വളരെ വേഗത്തില്‍ പടരും. ലീഡ്‌സിലും ലിവര്‍പൂളിലും മീസില്‍സ് പൊട്ടിപ്പുറപ്പെട്ടതായി എന്‍എച്ച്എസ് ചോയ്‌സസ് ട്വീറ്റ് പറയുന്നു. ഈ വൈറല്‍ രോഗം വളരെ വേഗം പടരുമെന്നും പല സങ്കീര്‍ണ്ണാവസ്ഥകളും മനുഷ്യരില്‍ സൃഷ്ടിക്കുമെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.

രണ്ട് ഡോസ് വാക്‌സിനുകള്‍ നിങ്ങള്‍ എടുത്തിട്ടില്ലെങ്കില്‍ ജിപിമാരെ സമീപിക്കാനും നിര്‍ദേശമുണ്ട്. വാക്‌സിന്‍ എടുക്കാത്തവരിലും മുമ്പ് ഈ രോഗം ബാധിക്കാത്തവരിലും മീസില്‍സ് വരാനുള്ള സാധ്യത ഏറെയാണ്. കുട്ടികള്‍ക്ക് ഇത് അപകടകരമായേക്കാം. ഏഴ് മുതല്‍ 10 ദിവസം വരെ രോഗം നീണ്ടുനിന്നേക്കാം. സാധാരണ പനിയുടെ ലക്ഷണങ്ങളായ മൂക്കടപ്പ്, തുമ്മല്‍, കണ്ണുകള്‍ നിറയുക തുടങ്ങിയ ലക്ഷണങ്ങളുമായാണ് രോഗം പ്രത്യക്ഷപ്പെടുന്നത്.

കണ്‍പോളകളിലെ വീക്കം, കണ്ണുകള്‍ ചുവന്ന് തുടുക്കുകയും പ്രകാശത്തിലേക്ക് നോക്കുന്നത് ബുദ്ധിമുട്ടാകുകയും ചെയ്യുക, 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്ന പനി, വായില്‍ വെള്ളയും ചാര നിറത്തിലുമുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുക, ശരീര വേദന, ചുമ, ചുമ, ഭക്ഷണത്തോട് വിരക്തി, ശരീരത്തില്‍ ചുവന്ന പാടുകള്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാവരിലും എല്ലാ ലക്ഷണങ്ങളും കാണണമെന്നില്ല. ലക്ഷണങ്ങള്‍ കണ്ടാല്‍ ജിപിമാരുടെ സഹായം തേടണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.

ലണ്ടന്‍: ലോക സാമ്പത്തിക ശക്തികളില്‍ യുകെ പിന്നാക്കം പോയെന്ന് തുറന്ന് സമ്മതിച്ച് സര്‍ക്കാര്‍. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിലാണ് യുകെ ആറാം സ്ഥാനത്തായെന്ന് പരാമര്‍ശിച്ചത്. ഇപ്പോള്‍ ഫ്രാന്‍സിന് പിന്നിലാണ് ബ്രിട്ടന്റെ സ്ഥാനം. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ ശക്തിയേക്കുറിച്ച് പറയാന്‍ ബജറ്റ് പ്രസംഗത്തില്‍ ഉപയോഗിച്ച വാക്കുകളില്‍ ബ്രിട്ടന്‍ പിന്നാക്കം പോയെന്ന് സമ്മതിക്കുക കൂടിയായിരുന്നു ഹാമണ്ട്. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഫ്രാന്‍സിനെക്കൂടാതെ ലോക സാമ്പത്തിക ശക്തികളില്‍ മുന്‍നിരയിലുള്ളത്.

അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രങ്ങളില്‍ ലണ്ടന്‍ ഒന്നാം സ്ഥാനത്താണ്. നമുക്ക് ലോകത്തെ ഏറ്റവും മികച്ച കമ്പനികളുടെ സാന്നിധ്യമുണ്ട്. ഭാവിയിലെ ലോക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി മാറാവുന്ന ടെക്, ഡിജിറ്റല്‍ വ്യവസായങ്ങളില്‍ നിര്‍ണ്ണായക ശക്തിയും നാമാണെന്ന് പ്രസംഗത്തില്‍ പറഞ്ഞ ഹാമണ്ട് ബ്രിട്ടന്‍ ലോകത്തെ ആറാമത്തെ സാമ്പത്തികശക്തിയാണെന്നും പറഞ്ഞു. സമ്പദ് വ്യവസ്ഥയെ അളക്കുന്നതിന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. 2016ലെ ജിഡിപി അനുസരിച്ച് യുകെ ഇപ്പോഴും ഫ്രാന്‍സിനു മുന്നിലാണെന്നാണ് ലോകബാങ്ക് ഡേറ്റ പറയുന്നത്. 2.618 ട്രില്യന്‍ ഡോളര്‍ ആണ് ബ്രിട്ടന്റെ ജിഡിപി.

എന്നാല്‍ ഐഎംഎഫ് നടത്തിയ പ്രവചനമനുസരിച്ച് 2017ല്‍ ഫ്രാന്‍സ് ബ്രിട്ടനെ ബഹുദൂരം പിന്നിലാക്കും. ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച കുറയുമെന്നാണ് ട്രഷറി ഔദ്യോഗിക പ്രവചനം പറയുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഈ വര്‍ഷം 1.5 ശതമാനവും അടുത്ത വര്‍ഷം 1.4 ശതമാനവും വളര്‍ച്ച മാത്രമേ ഉണ്ടാകാനിടയുള്ളൂ എന്നാണ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഓഫീസ് പറയുന്നത്. 2050ഓടെ ബ്രിട്ടന്‍ സാമ്പത്തിക ശക്തികളില്‍ 10-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന പിഡബ്ല്യുസി എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ജിമ്മി ജോസഫ്

സ്‌കോട്ലാന്‍ഡ് : സ്‌കോട്ലാന്‍ഡിലെ എല്ലാ മലയാളി അസോസിയേഷനുകളെയും ഒന്നിപ്പിച്ചു കൊണ്ട് യുണൈറ്റഡ് സ്‌കോട്ലാന്‍ഡ് മലയാളി അസോസിയേഷന്‍ ( യുസ്മ ) നിലവില്‍ വരുന്നു. മലയാളി അസോസിയേഷനുകളുടെ അതിപ്രസരങ്ങളില്ലാത്ത സ്‌കോട്ലാന്‍ഡിലുള്ള അസോസിയേഷനുകളെ കൂടാതെ എട്ടിലധികം കുടുംബങ്ങള്‍ അംഗങ്ങളായുള്ള സൌഹൃദ കൂട്ടായ്മകള്‍ക്കും, സംഘങ്ങള്‍ക്കും, കുടുംബ കൂട്ടായ്മകള്‍ക്കും, സ്പോര്‍ട്സ് ക്ലബുകള്‍ക്കും, ഔദ്യോഗിക, അനൗദ്യോഗിക കൂട്ടായ്മകള്‍ക്കും ഈ സംഘടനയുടെ ഭാഗമാകാവുന്നതാണ്. യുസ്മയുടെ ഔദ്യോഗിക വിജ്ഞാപനത്തിനു മുമ്പേ 11 കൂട്ടായ്മകള്‍ സ്‌കോട്ലാന്‍ഡിലെ ഗ്ലാസ്ഗോ, ഈസ്റ്റ് കില്‍ ബ്രൈഡ്, ഫാല്‍ക്കിര്‍ക്ക്, ലിവിംഗ്സ്റ്റണ്‍, എഡിന്‍ബര്‍ഗ്, കിര്‍ക്കാല്‍ഡി, ഡന്‍ഡി, പെര്‍ത്ത്, സെന്റ് ആന്‍ഡ്രുസ്, അബര്‍ഡീന്‍, ഇന്‍വര്‍നെസ്സ് എന്നിവിടങ്ങളിലെ വിവിധ കൂട്ടായ്മകള്‍ യുസ്മയുടെ ഭാഗമായി കഴിഞ്ഞു.

ഈ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന എട്ടോ അതിലധികമോ അംഗങ്ങളായുള്ള സൗഹൃദ കുടുംബ കൂട്ടായ്മകളേയും, ക്ലബുകളേയും , അസോസിയേഷനുകളേയും യുസ്മയിലേയ്ക്ക് ഔദ്യോഗികമായി ക്ഷണിക്കുന്നതായി യുസ്മ ഭാരവാഹികള്‍ അറിയിച്ചു. യുസ്മയുടെ അംഗത്വത്തിനായി യുസ്മ ഭാരവാഹികളേയോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടുക. യുസ്മയുടെ ഉത്ഘാടന മഹാസമ്മേളനം അതിവിപുലമായ സജ്ജീകരണങ്ങളോടെ ഫെബ്രുവരിയില്‍ നടക്കും. സ്‌കോട്ലാല്‍ഡിന്റെ വിവിധ പ്രദേശങ്ങളിലുള്ള വിവിധ കൂട്ടായ്മകളുടെ ഭാഗമായുള്ള 36 അംഗ കമ്മിറ്റിയുടെ കഴിഞ്ഞ രണ്ടു മാസത്തെ ശ്രമഫലമായി യുണൈറ്റഡ് സ്‌കോട്ലാന്‍ഡ് മലയാളി അസോസിയേഷന്റെ പ്രഥമ ഭരണ സമതിയേയും, 30 പേരടങ്ങുന്ന വിവിധ കമ്മിറ്റികളേയും , ഉപദേശക സമിതയേയും തിരഞ്ഞെടുത്തു.

കൂടാതെ 2018-2019 വര്‍ഷത്തെ കര്‍മ്മ പരിപാടിയുടെ രൂപരേഖയും തയ്യാറാക്കി.യുണൈറ്റഡ് സ്‌കോട്ലാന്‍ഡ് മലയാളി അസോസിയേഷന്റെ (യുസ്മ) അംഗ അസോസിയേഷനുകളെയും, ക്ലബുകളെയും, കൂട്ടായ്മകളെയും പരിപോഷിപ്പിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം സ്‌കോട്ട്ലാന്‍ഡിലെ മലയാളികള്‍ക്ക് വിശിഷ്യ യുവജനങ്ങള്‍ക്കും, കുട്ടികള്‍ക്കും ഉപകാരപ്രദമാകുന്ന ഒട്ടേറെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കര്‍മ്മ പദ്ധതിയാണ് യുസ്മ തുടക്കത്തിലെ നടപ്പില്‍ വരുത്താന്‍ ശ്രദ്ധിക്കുക. യുസ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കായിക മേളയും, കലാമേളയും സ്‌കോട്ട് ലാന്‍ഡ് മലയാളിക്ക് വേറിട്ടൊരനുഭൂതിയായിരിക്കും എന്നത് നിസ്തര്‍ക്കമാണ്.

സ്‌കോട് ലാന്‍ഡ് മലയാളി സമൂഹത്തില്‍ വിപ്ലവാത്മകമായ ചലനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ യുസ്മ എന്ന പ്രസ്ഥാനം തയ്യാറായി കഴിഞ്ഞു. ഇതിന്റെ പ്രഥമ ഭരണസാരഥ്യത്തിലേയ്ക്ക് കടന്നു വന്നിരിക്കുന്നത് സ്‌കോട്ലാന്‍ഡിലെ മലയാളി സമൂഹത്തിലെ പ്രഗത്ഭരും, പ്രതിഭാധനരും ആയ 30 പേരടങ്ങുന്ന വലിയ ഒരു കമ്മറ്റിയാണ്. സുദൃഡവും, സുശക്തവുമായ യുസ്മയുടെ പ്രഥമ ഭരണ സമതിയുടെ നേതൃത്വം ഇനി ഇവരുടെ കൈകളിലൂടെ:പ്രിസിഡന്റ്: ഡോ. സൂസന്‍ റോമല്‍ , ഇക്കഴിഞ്ഞ 15 വര്‍ഷക്കാലമായി ഗ്ലാസഗോ മലയാളി സമൂഹത്തിലെ നിറസാന്നിദ്ധ്യവും , ഗ്ലാസ്ഗോയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ഗൈനക്കോളജിസ്റ്റ് ആയി സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. ഇവിടെ വരുന്നതിന് മുമ്പ് പുഷ്പഗിരി ഹോസ്പിറ്റലിലും , മെഡിക്കല്‍ ട്രെസ്റ്റ് ഹോസ്പിറ്റലിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വൈസ് പ്രസിഡന്റ് : ഷിബു സേവ്യര്‍ , ഫാല്‍ കിര്‍ക്ക് മലയാളി കമ്മൂണിറ്റിയുടെ നേതൃത്വ നിരയില്‍ വര്‍ഷങ്ങളായി തിളങ്ങി നില്ക്കുന്ന വ്യക്തിത്വങ്ങളിലൊന്ന്. പ്രിന്റിങ് ഓണ്‍ലൈന്‍, റീട്ടെയില്‍ ബിസിനസ്സ് നടത്തി വരുന്നു.

സെക്രട്ടറി : പ്രദീപ് മോഹന്‍, 13 വര്‍ഷക്കാലത്തിലേറെയായി തനത് വ്യക്തിത്വം കൊണ്ട് ഡന്‍ഡി മലയാളി സമൂഹത്തിലെ സജീവ സാന്നിദ്ധ്യം. സയന്ററിസ്റ്റായി ജോലി ചെയ്യുന്ന ഇദ്ദേഹം ഇപ്പോള്‍ ബ്രട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനുമായി സഹകരിച്ച് കാര്‍ഡിയോ വാസ്‌കുലറില്‍ ഡന്‍ഡി നയണ്‍വെല്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ ഗവേഷണം നടത്തി വരുന്നു.

ജോയിന്റ് സെക്രട്ടറി: ജിബിന്‍ ജോണ്‍, ടീച്ചറായി ജോലി ചെയ്യുന്നു. കൂടാതെ യുകെയിലെ ഏറ്റവും കരുത്തുറ്റ അസോസിയേഷനുകളിലൊന്നായ അബര്‍ഡീന്‍ മലയാളീ അസോസിയേഷന്റെ നിലവിലെ സെക്രട്ടറി കൂടിയാണിദ്ദേഹം.

ട്രഷറര്‍: ഡോ.രാജ് മോഹന്‍ പത്മനാഭന്‍, 20 വര്‍ഷക്കാലത്തോളമായി ലനാര്‍ക് ഷയര്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ കണ്‍സള്‍റ്റന്‍ഡായി സേവനമനുഷ്ടിക്കുന്നു. സാമൂഹിക ,സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യം കാത്തു സൂക്ഷിക്കുന്ന ഡോ: രാജ് ഈസ്റ്റ് കില്‍ ബ്രൈഡ് ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, രക്ഷാധികരികളിലൊരാളും കൂടിയാണ്.

ജോയിന്റ് ട്രഷറര്‍: പോള്‍ ജോസഫ് , സാബു എന്നറിയപ്പെടുന്ന പോള്‍ ജോസഫ് എഡിന്‍ബര്‍ഗ്ഗ് മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനും, സ്‌കോട്ലാന്‍ഡിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ എഡിന്‍ബര്‍ഗ്ഗ് മലയാളി അസോസിയേഷന്റെ ഭാരവാഹി കൂടിയാണിദ്ദേഹം.

ഇവരെ കൂടാതെ സ്പോര്‍ട്സ് & ഗെയിംസ് കമ്മറ്റി, ആര്‍ട്സ് & കലാമേള കമ്മറ്റി, വനിതാ പ്രതിനിധി, റീജിയണല്‍ കമ്മറ്റികള്‍ ( അബര്‍ഡീന്‍ , ഡന്‍ ഡി , എഡിന്‍ബര്‍ഗ്ഗ് & ഗ്ലാസ് ഗോ ) ഉപദേശക സമതി എന്നിവയും നിലവില്‍ വന്നു. യുസ്മ ഭരണ സമതിയേക്കുറിച്ചുള്ള വിശദമായ വാര്‍ത്തകള്‍ വരും ദിവസങ്ങളില്‍ പ്രസദ്ധീകരിക്കുന്നതായിരിക്കും. എല്ലാവരുടെയും സഹകരണവും സാന്നിദ്ധ്യവും പ്രതീക്ഷിച്ചു കൊണ്ട് യുസ്മയെ സ്‌കോട്ലാന്‍ഡ് മലയാളി സമൂഹത്തിന് സമര്‍പ്പിക്കുന്നു. മലയാളി സമൂഹത്തിന് കൂടുതല്‍ കരുത്തേകാന്‍ , കരുതലാകാന്‍ ,
ഉണരാന്‍ , ഉണര്‍ത്താന്‍ , ഉണര്‍വോടെ യുസ്മ നിങ്ങളിലേയ്ക്ക് … നന്ദി…

Copyright © . All rights reserved