Main News

ലണ്ടന്‍: ബലാല്‍സംഗത്തിന് ഇരയായവര്‍ ഇനി കോടതിയിലെ ക്രോസ് വിസ്താരത്തിന് ഹാജരാകേണ്ട. പകരം പറയാനുള്ളത് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത് കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കും. സെപ്തംബര്‍ മുതല്‍ യുകെയില്‍ ഇത്തരത്തില്‍ വിസ്താരം നടത്താനാണ് തീരുമാനമെന്ന് ജസ്റ്റിസ് സെക്രട്ടറി എലിസബത്ത് ട്രസ് പറഞ്ഞു. മുതിര്‍ന്ന ജഡ്ജിമാരുടെ അംഗീകാരം കൂടി ഈ തീരുമാനത്തിന് ലഭിക്കേണ്ടതുണ്ട്.
പീഡിപ്പിച്ചവര്‍ക്കെതിരേ പരാതി നല്‍കാന്‍ ഇക്കാലത്ത് ഇരകള്‍ കൂടുതല്‍ ധൈര്യം കാണിക്കുന്നുണ്ട്. അവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ വിചാരണാ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് പുതിയ തീരുമാനം. കോടതിയില്‍ നടക്കുന്ന വാദത്തെ ഇത് ഇല്ലായ്മ ചെയ്യുന്നില്ല. മറിച്ച് ഇരകള്‍ക്ക് ഏറ്റവും ഫലപ്രദമായ രീതിയില്‍ യാതൊരു മാനസിക പ്രയാസങ്ങളുമില്ലാതെ തെളിവുനല്‍കാന്‍ ഇതുവഴി സാധിക്കും.

മൊഴി വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത് നല്‍കുന്നത് ലൈംഗികപീഡനത്തിനിരയായ കുട്ടികള്‍ക്കും മറ്റും മാനസിക സമ്മര്‍ദം കുറയക്കാന്‍ സഹായിക്കുമെന്ന് നിയമമന്ത്രാലയം കണ്ടെത്തി. സോഷ്യല്‍മീഡിയ ഉപയോഗിച്ച് കുട്ടികളെ ചതിക്കുഴിയിലാക്കുന്ന പീഡോഫൈലുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും ജസ്റ്റിസ് സെക്രട്ടറി തീരുമാനിച്ചിട്ടുണ്ട്. ലൈംഗികച്ചുവയോടെ കുട്ടികളുമായി ആശയവിനിമയം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ അടുത്തമാസം മുതല്‍ നിയമം കൊണ്ടുവരും.

മൊബൈല്‍ഫോണും സോഷ്യല്‍മീഡിയയും സജീവമായ ഇക്കാലത്ത് കുട്ടികള്‍ വഴിതെറ്റാനുള്ള സാധ്യതകളേറെയാണെന്നും അതിനാലാണ് കടുത്ത നടപടികള്‍ സ്വീകരിക്കുന്നതെന്നും ട്രസ് പറഞ്ഞു.

ലണ്ടന്‍: നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ യൂറോപ്യന്‍ നഴ്സുമാര്‍ കൂട്ടത്തോടെ ജോലിയുപേക്ഷിക്കുന്നു. തെരേസ മേയ് സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ചാണ് രാജി. തൊഴില്‍ സുരക്ഷയില്ലാത്തതും സര്‍ക്കാറിന്റെ അവഗണനയുമടക്കം നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യൂറോപ്യന്‍ നഴ്സുമാര്‍ ജോലി രാജിവെക്കുന്നത്. യൂറോപ്യന്‍ പൗരന്‍മാര്‍ക്കുള്ള അവകാശങ്ങളില്‍ മേയ് സര്‍ക്കാര്‍ ഉറപ്പുകളൊന്നും നല്‍കാത്ത സാഹചര്യത്തിലാണ് ഈ കൂട്ടക്കൊഴിച്ചില്‍. ബ്രെക്‌സിറ്റിന് ശേഷവും യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് ബ്രിട്ടനില്‍ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന ലോര്‍ഡ്‌സ് നിര്‍ദേശം കോമണ്‍സ് തള്ളിയിരുന്നു.
കഴിഞ്ഞവര്‍ഷം 2700 നഴ്സുമാരാണ് യൂറോപ്പില്‍ രാജിക്കത്ത് സമര്‍പ്പിച്ചത്. 2014 ല്‍ ഇത് 1600 ആയിരുന്നു. കൊഴിഞ്ഞുപോക്കില്‍ 68 ശതമാനത്തിന്റെ വര്‍ധനയാണ് രണ്ടുവര്‍ഷം കൊണ്ട് രേഖപ്പെടുത്തിയത്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് കഴിഞ്ഞവര്‍ഷം 6433 പേര്‍ പിന്മാറി. 2014 ല്‍ ഇത് 5135 ആയിരുന്നു. റോയല്‍ നഴ്സിംഗ് കോളേജധികൃതരുടെ അഭിപ്രായ പ്രകാരം നഴ്സുമാരാകുന്ന യൂറോപ്യന്‍ ജനതയുടെ എണ്ണത്തില്‍ 92 ശതമാനം ഇടിവുണ്ടെന്നാണ്.

24,000 ഒഴിവുകള്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍. നൂറ്റമ്പതോളം ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയിരിക്കുന്നു. നിര്‍ത്തലാക്കിയ നേഴ്‌സിംഗ് ബര്‍സറി പുനഃസ്ഥാപിക്കണമെന്നും പൊതുജനാരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന് 59,000 യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് എന്‍എച്ച്എസ് പാസ്‌പോര്‍ട്ട് അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങളും ഉയരുന്നുണ്ട്.

ഇതുവരെ അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലാത്ത ഗുരുതരമായ പ്രശ്നങ്ങളാണ് നഴ്സുമാരുടെ കുറവു നിമിത്തം ആരോഗ്യ മേഖലയിലുണ്ടായിട്ടുള്ളതെന്ന് റോയല്‍ കോളേജ് ചീഫ് എക്സിക്യൂട്ടീവ് ജാനെറ്റ് ഡേവിസ് പറഞ്ഞു. ആവശ്യത്തിന് ബ്രിട്ടീഷ് നഴ്സുമാരെ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്ന യൂറോപ്യന്‍ ജനതയ്ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യാന്‍ തെരേസ മേയ് തയ്യാറായാല്‍ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാനാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സ്വന്തം ലേഖകൻ
റഷ്യയുടെ പ്രകോപനത്തെ നേരിടാൻ ബ്രിട്ടീഷ് മിലിട്ടറിയും നേറ്റോയും ചേർത്ത് സംയുക്ത സൈനിക വിന്യാസം ആരംഭിച്ചു. അയൽ രാജ്യങ്ങളെ സൈനിക ശക്തി കാട്ടി റഷ്യ വിരട്ടുന്നതു തടയാനാണ് പുതിയ നീക്കം. ഇതി൯െറ ഭാഗമായി നൂറു കണക്കിന് സൈനികരും ടാങ്കുകളും കവചിത വാഹനങ്ങളും ബ്രിട്ടണിൽ നിന്നും ബാൽട്ടിക് സ്റ്റേറ്റുകളിൽ എത്തി. ശീതയുദ്ധം അവസാനിച്ചതിനു ശേഷം മോസ്കോയ്ക്ക് എതിരെ നടക്കുന്ന ഏറ്റവും വലിയ സൈനിക നീക്കത്തിനാണ് യൂറോപ്പ് സാക്ഷൃം വഹിക്കുന്നത്. 120 സൈനികർ വെള്ളിയാഴ്ച എസ്റ്റോണിയയിൽ എത്തി. അടുത്ത മാസത്തോടെ 800 പേർ കൂടി വിന്യസിക്കപ്പെടും.

Screenshot_20170318-183447യൂറോപ്പി൯െറ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നതാണ് ലക്ഷ്യമെന്ന് യു കെ ഡിഫൻസ് സെക്രട്ടറി മൈക്കൽ ഫാലൻ പറഞ്ഞു. എസ്റ്റോണിയയും ബ്രിട്ടനും ചരിത്രപരമായി സൈനിക സഹകരണം തുടരുന്ന രാജ്യങ്ങളാണ്. ലാത്വിയ, ലിത്വേനിയ എന്നീ രാജ്യങ്ങളിലും അതിർത്തി പ്രതിരോധം ശക്തമാക്കുന്നുണ്ട്.150 ഓളം സൈനികരെ പോളണ്ടിലേയ്ക്ക് അയയ്ക്കും. ഫ്രഞ്ച്, ഡാനിഷ് സൈനികരും ഈ മേഖലയിൽ എത്തിയിട്ടുണ്ട്. എസ്റ്റോണിയയിൽ എത്തിയ ബ്രിട്ടീഷ് ട്രൂപ്പുകളെ ഡിഫൻസ് മിനിസ്റ്റർ സ്വീകരിച്ചു. യൂറോപ്പ് അതിർത്തിയിലെ സൈനിക നീക്കങ്ങൾ ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്.

സ്വന്തം ലേഖകൻ
കൺസർവേറ്റീവ് പാർട്ടി നേതാവും മുൻ ചാൻസലറുമായ ജോർജ് ഓസ്ബോൺ പത്രപ്രവർത്തന രംഗത്തേയ്ക്ക് കാലു കുത്തുന്നു. പക്ഷേ എം പി സ്ഥാനം രാജിവയ്ക്കാതെ രണ്ടു ജോലിയും ഒരുമിച്ചു കൊണ്ടു പോകും. ലണ്ടൻ ഈവനിംഗ് സ്റ്റാൻഡാർഡി൯െറ എഡിറ്റർ ആയിട്ടാണ് ഓസ്ബോണിന് നിയമനം ലഭിച്ചിരിക്കുന്നത്. മെയ് മാസം അദ്ദേഹം ചുമതലയേൽക്കുമെന്ന് ന്യൂസ് ഉടമ എവ് ജനി ലെബേഡെവ് പറഞ്ഞു. നിലവിലുള്ള എഡിറ്റർ സാറാ സാൻഡ്സ് BBC റേഡിയോ 4 ലെ ടുഡേയ്സ് പ്രോഗ്രാമിലേയ്ക്ക് പോകുന്ന ഒഴിവിലാണ് നിയമനം. സിവിൽ സർവീസ് അഡ്വൈസറി കമ്മിറ്റിയുടെ അപ്രൂവൽ കിട്ടിയതിനു ശേഷം മാത്രമേ ഓസ്ബോൺ പുതിയ ജോലി ആരംഭിക്കുകയുള്ളൂ.

Screenshot_20170317-215155എം.പി സ്ഥാനത്ത് തുടർന്നു കൊണ്ട് ന്യൂസ് എഡിറ്റർ ജോലി ചെയ്യാൻ പ്ലാൻ ചെയ്യുന്ന ജോർജ് ഓസ്ബോണിനെതിരെ വ്യാപകമായ വിമർശങ്ങളാണ് ഉയരുന്നത്. ന്യൂസ് എഡിറ്റർ സ്ഥാനവും എം പി സ്ഥാനവും ഒന്നിച്ച് വഹിക്കാമെന്ന് ജോർജ് ഓസ്ബോൺ കരുതേണ്ടെന്ന് ഒരു ടോറി മിനിസ്റ്റർ പറഞ്ഞു. നികുതി ദായകരെ കളിയാക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് ആരോപിച്ച ലേബർ പാർട്ടി എംപി ജോൺ മാൻ ഇതു സ്വീകാര്യമല്ലെന്നും ജോർജ് ഓസ്ബോൺ തികഞ്ഞ അധികാര മോഹിയാണെന്നും പ്രഖ്യാപിച്ചു.

പത്രപ്രവർത്തന സ്വാതന്ത്യത്തിൻ മേലുള്ള കൈകടത്തലാണ് ഇത് എന്നു പറഞ്ഞ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ, ഓസ്ബോൺ സ്വന്തം മണ്ഡലത്തിലെ വോട്ടർമാരെ അപമാനിച്ചിരിക്കുകയാണെന്നും പറഞ്ഞു.  എം.പിയുടെ ശമ്പളമായ 75,000 പൗണ്ടിനു പുറമേ ബ്ലാക്ക് റോക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്ന കമ്പനിയിലെ ജോലി വഴി വർഷം 650,000 പൗണ്ടും വിവിധ ഇവന്റുകളിൽ പങ്കെടുത്ത് 800,000 പൗണ്ടും ജോർജ് ഓസ്ബോൺ സമ്പാദിച്ചതു കൂടാതെയാണ് എഡിറ്റർ ശമ്പളവും ഇനി മുതൽ അദ്ദേഹത്തിന്റെ പോക്കറ്റിലേയ്ക്ക് വരാൻ പോകുന്നത്. റ്റാറ്റൺ മണ്ഡലത്തിൽ നിന്നുള്ള എം.പിയാണ് ജോർജ് ഓസ്ബോൺ.

സ്വന്തം ലേഖകൻ
ഔദ്യോഗിക രാജകീയ സന്ദർശനത്തിനായി പ്രിൻസ് വില്യമും കേറ്റ് രാജകുമാരിയും പാരീസിലെത്തി. ബ്രെക്സിറ്റി൯െറ പശ്ചാത്തലത്തിൽ ആണെങ്കിലും വില്യമി൯െറയും കേറ്റി൯െറയും ഫ്രാൻസ് സന്ദർശനം പാരീസിലെ ജനങ്ങളെ ആവേശം കൊള്ളിച്ചു കഴിഞ്ഞു. ഫ്രാൻസ് – ബ്രിട്ടീഷ് ബന്ധം ഊട്ടി ഉറപ്പിക്കുന്നതി൯െറ ഭാഗമാണ് സന്ദർശനം. ലോക പ്രശസ്തരായ മൂന്ന് ബ്രിട്ടീഷ് ഡിസൈനർ മാരുടെ വസ്ത്രങ്ങൾ അണിഞ്ഞാണ് കേറ്റ് വിവിധ വേദികളിൽ പ്രത്യക്ഷപ്പെട്ടത്. ഫാഷനിലും സൗന്ദര്യത്തിലും നന്നായി ശ്രദ്ധ പുലർത്തുന്ന കേറ്റ് രാജകുമാരി ഫാഷൻ രംഗത്ത് ത൯െറ സ്ഥാനം ഉറപ്പിക്കുകയാണ്. ഫ്രെഞ്ച് പ്രസിഡന്റ് ഫ്രാൻകോയിസ് ഹോളണ്ട് വില്യത്തിനും കേറ്റിനും സ്വീകരണം ഒരുക്കിയിരുന്നു.

Screenshot_20170318-002136Screenshot_20170318-002107

Screenshot_20170318-002653Screenshot_20170318-002512

Screenshot_20170318-002211Screenshot_20170318-002437

Screenshot_20170318-002400Screenshot_20170318-002838

Screenshot_20170318-002807Screenshot_20170318-002622

Screenshot_20170318-002730 Screenshot_20170318-002559

ലണ്ടനിൽ സെന്റ് പാടിക്സ് ഡേ ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് വില്യമും കേറ്റും പാരീസിലേയ്ക്ക് പോയത്. കാവൽറി ബാരക്ക് സിലെ പരേഡിൽ ഇരുണ്ട ഗ്രീൻ കളറിലുള്ള കാതറിൻ വാക്കർ കോട്ട് ഡ്രെസാണ് രാജകുമാരി അണിഞ്ഞിരുന്നത്. പാരീസിലെ ബ്രിട്ടീഷ് എംബസിയിൽ എത്തിയപ്പോഴേയ്ക്കും അതിമനോഹരമായ ബ്ലാക്ക് അലക്സാണ്ടർ മക് ക്വീൻ ഗൗണിലേയ്ക്ക് കേറ്റ് മാറിയിരുന്നു. 3135 പൗണ്ട് വിലയുള്ള ജെന്നി പാക് ചാം ഡ്രസ് അണിഞ്ഞാണ് കേറ്റ് ഡിന്നറിനെത്തിയത്.

 

ലണ്ടന്‍: ഹൃദയാഘാതത്തെയും സ്ട്രോക്കിനെയും തടയാനുള്ള പുതിയ മരുന്ന് കണ്ടെത്തി. കൊളസ്ട്രോള്‍ അഭൂതപൂര്‍വമാംവിധം കുറയ്ക്കാനും മരുന്നിന് കഴിയുമെന്ന് ഡോക്ടര്‍മാര്‍. അന്താരാഷ്ട്രതലത്തില്‍ 27,000 ത്തോളം രോഗികളില്‍ പരീക്ഷിച്ച് വിജയം കണ്ടെത്തിയ മരുന്ന് ദശലക്ഷക്കണക്കിനാളുകള്‍ക്കാണ് വരും ദിവസങ്ങളില്‍ പ്രയോജനമാകാന്‍ പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ കൊലയാളിയായി കണക്കാക്കുന്ന ഹൃദയാഘാതത്തെ പ്രതിരോധിക്കാനുള്ള മരുന്നിന്റെ കണ്ടുപിടുത്തത്തെ സുപ്രധാനമായ നേട്ടമായാണ് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ വിശേഷിപ്പിക്കുന്നത്.
പ്രതിവര്‍ഷം പതിനഞ്ച് ദശലക്ഷത്തോളം പേര്‍ ഹൃദയാഘാതം നിമിത്തം കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. ചീത്ത കൊളസ്ട്രോളാണ് ഇതിന് പ്രധാന കാരണം. ഇവലോക്ക്യുമാബ് എന്നു പേരിട്ടിരിക്കുന്ന പുതിയ മരുന്ന് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അതിവേഗം കുറയ്ക്കുന്നതിന് സഹായിക്കും. നിലവില്‍ ഉപയോഗിക്കുന്ന സ്റ്റാറ്റിനുകളേക്കാള്‍ പതിന്മടങ്ങ് ഗുണകരമാണ് പുതിയ മരുന്നെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജ് പ്രഫസര്‍ പീറ്റര്‍ പറയുന്നു. പരീക്ഷണത്തില്‍ പങ്കെടുത്ത രോഗികള്‍ക്ക് പുതിയ മരുന്നിന്റെ ഉപയോഗത്തോടെ ഗുണമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ കൊളസ്ട്രോള്‍ കുറയ്ക്കുന്ന ഇത്തരമൊരു മരുന്ന് ഇതാദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി നടത്തിയ പഠനപ്രകാരം രണ്ടുവര്‍ഷത്തിനിടയില്‍ 74 ല്‍ ഒരാളെന്ന കണക്കില്‍ ഹൃദയാഘാതത്തില്‍ നിന്ന് മോചനം നല്‍കാന്‍ മരുന്നിനായിട്ടുണ്ടെന്ന് കണ്ടെത്തി. എല്ലാ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെയുള്ള കാലയളവിലും മരുന്ന് ശരീരത്തില്‍ കുത്തിവെച്ചാല്‍അറുപതുശതമാനം വരെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ മരുന്നിനാകും.

അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മാര്‍ച്ച് 12 മുതല്‍ 15 വരെ ദിവസങ്ങളില്‍ ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ബ്രോംലിയില്‍ തന്റെ ആദ്യ ഇടയ സന്ദര്‍ശനം നടത്തി. മാര്‍ച്ച് 12 ഉച്ചയോടുകൂടി ലണ്ടനില്‍ എത്തി ചേര്‍ന്ന പിതാവ് ആതിഥേയ രൂപതയായ സൗത്ത് വാര്‍ക് അതിരൂപത അദ്ധ്യക്ഷന്‍ മാര്‍ പീറ്റര്‍ സ്മിത്തിനെ സന്ദര്‍ശിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ പീറ്റര്‍ അതിഥികള്‍ക്കായി സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.ബ്രോംലി പാരീഷ് ചാപ്ലിന്‍ ഫാ.സാജു പിണക്കാട്ട് കപ്പൂച്ചിന്‍ പിതാവിനെ അനുധാവനം ചെയ്തു.

ബ്രിട്ടനില്‍ സീറോ മലബാര്‍ രൂപതാ സംവിധാനം വരുന്നതിനു മുമ്പായി അതിരൂപതയുടെ കീഴില്‍ ഉള്ള വിവിധ മലയാളം കുര്‍ബ്ബാന കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങളും,മാറി മാറി വന്ന അജപാലക ശുശ്രുഷാ സംവിധാനത്തെപറ്റിയും താന്‍ മനസ്സിലാക്കിയ വിവരങ്ങള്‍ ശ്രേഷ്ഠ അജപാലകനായ ആര്‍ച് ബിഷപ്പ് മാര്‍ പീറ്റര്‍ സ്മിത്ത്,ശ്രാമ്പിക്കല്‍ പിതാവിനോട് വളരെ താല്പര്യപൂര്‍വ്വവും, വിശദമായും സംസാരിക്കുവാനും ബ്രോംലിയിലെ മലയാളികളുടെ ഒത്തൊരുമയും കൂട്ടായ ശ്രമങ്ങളും അവിടുത്ത പാരീഷ് പ്രവര്‍ത്തനങ്ങളെ പറ്റിയും പ്രശംശിക്കുവാനും ആര്‍ച്ച് ബിഷപ്പ് സമയം കണ്ടെത്തിയത് സഭാ മക്കളോട് കാണിക്കുന്ന പ്രത്യേക ശ്രദ്ധയും താല്‍പ്പര്യവും ഒന്ന് മാത്രമായിരുന്നു. ആര്‍ച്ച് ബിഷപ്പ് പുതിയ രൂപതക്കും ജോസഫ് പിതാവിനും ആശംസകളും നേര്‍ന്നു.

SRA 2

ബ്രോംലി സീറോ മലബാര്‍ മാസ്സ് സെന്ററില്‍ എത്തിയ പിതാവിനെ ചാപ്ലിന്‍ ഫാദര്‍ സാജു പിണക്കാട്ടിന്റെയും,പള്ളി കമ്മിറ്റി ഭാരവാഹികളുടെയും നേതൃത്വത്തില്‍ വിശ്വാസ സമൂഹം ഒന്നായിച്ചേര്‍ന്ന് ആവേശോജ്ജ്വല സ്വീകരണം നല്‍കി ദേവാലയത്തിലേക്ക് പിതാവിനെ ആനയിച്ചു. തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാന മദ്ധ്യേ നല്‍കിയ സന്ദേശം കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും വിശ്വാസ പരിശീലനം,കുടുംബങ്ങളില്‍ അനിവാര്യമായ ഐക്യത്തിന്റെയും, വിശ്വാസ ജീവിതത്തിന്റെയും കുടുംബ പ്രാര്‍ത്ഥനകളുടെയും ആവശ്യകതകളെയും അതിശക്തമായി ബോധവല്‍ക്കരണവുമായി.

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന പൊതുയോഗത്തില്‍ ബ്രോംലിയിലെ വിശ്വാസ സമൂഹത്തിന്റെ സഹകരണത്തെയും, പ്രവര്‍ത്തനങ്ങളെയും പ്രശംശിച്ച പിതാവ് ഈ സമൂഹത്തിന്റെ പ്രയത്നങ്ങള്‍ ഒരു ഇടവക സംവിധാനത്തിലേക്കുള്ള പ്രയാണത്തിന് ഇടയാകട്ടെ എന്നാശംസിക്കുമ്പോള്‍ ഏവരും കയ്യടിയോടെയാണ് പിതാവിന്റെ വാക്കുകളെ സ്വീകരിച്ചത്. ഇടവക സമൂഹത്തിന്റെ സന്തോഷവും സന്ദേഹവുമൊക്കെ സശ്രദ്ധം ശ്രവിച്ച പിതാവ് എല്ലാവരോടും വ്യക്തിപരമായി സംസാരിക്കുവാനും സമയം കണ്ടെത്തുവാന്‍ പ്രത്യേകം താല്‍പ്പര്യം എടുക്കുകയുണ്ടായി.തുടര്‍ന്ന് നടന്ന സ്നേഹവിരുന്ന് ആശീര്‍വദിച്ച സ്രാമ്പിക്കല്‍ പിതാവ് സഭാ മക്കളോടൊപ്പം ഭക്ഷണം പങ്കിടുകയും ചെയ്തു. രൂപതാദ്ധ്യക്ഷനോടൊപ്പം രൂപതയുടെ സെക്രട്ടറി അച്ചനും ബ്രോംലി ഇടയ സന്ദര്‍ശനത്തില്‍ ഉടനീളം പങ്കു ചേര്‍ന്നു.

SRA 3

മാസ്സ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ അംഗങ്ങളുടെയും ഭവനം മൂന്ന് ദിവസങ്ങളിലായി സന്ദര്‍ശനം നടത്തുകയും, പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും വെഞ്ചരിക്കുകയും ചെയ്ത പിതാവ് ഓരോ കുടുംബങ്ങളോടൊപ്പം സമയം ചിലവഴിക്കുവാനും, വ്യക്തിപരമായി മനസ്സിലാക്കുവാനും കാണിച്ച വിശാല മനസ്‌കതയും,ആല്മീയ സാന്നിദ്ധ്യവും, അതീവ താല്‍പ്പര്യവും,ഏവര്‍ക്കും ആഹ്‌ളാദവും,അനുഗ്രഹവും പകരുന്നതായി.

പുതു സ്വപ്നങ്ങളിലേക്ക് ഊര്‍ജ്ജം പകര്‍ന്നു നല്‍കിയ പിതാവിന്റെ ഇടയ സന്ദര്‍ശനം ബ്രോംലിക്കു അനുഗ്രഹങ്ങളും പുത്തന്‍ ഉണര്‍വും നല്‍കി കഴിഞ്ഞു.സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലേക്കും അവ പകരുവാന്‍ പിതാവിന്റെ കരങ്ങള്‍ക്ക് ശക്തി പകരുവാന്‍ ബ്രോംലിയും അതിന്റെ ഭാഗഭാക്കാവും.

ലണ്ടന്‍: തെരേസ മേയ് സര്‍ക്കാര്‍ ബ്രിട്ടന്റെ ഊര്‍ജവിപണിയില്‍ ഇടപെടുന്നു. പാവപ്പെട്ട കുടുംബങ്ങളെ ഉയര്‍ന്ന താരിഫ് നല്‍കുന്നതില്‍ നിന്ന് മോചിപ്പിക്കുന്നതിനായാണ് സര്‍ക്കാര്‍ ഇടപെടല്‍. കാര്‍ഡിഫില്‍ നടന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വസന്തകാല സമ്മേളനത്തിനിടെയാണ് ഊര്‍ജവിതരണത്തില്‍ ഉപഭോക്താക്കള്‍ക്ക് അനുകൂലമായി പ്രധാനമന്ത്രി നിലപാടെടുത്തത്.
വൈദ്യുതി ആഡംബരമല്ലെന്നും ഇത് നിത്യജീവിതത്തിന് അത്യന്താപേക്ഷിതമാണെന്നും അവര്‍ പറഞ്ഞു. പതിനഞ്ചുവര്‍ഷത്തിനിടെ വൈദ്യുതനിരക്കില്‍ 158 ശതമാനത്തോളം വര്‍ധനയുണ്ടായതായും അത് സാധാരണ കുടുംബങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കുറഞ്ഞ വരുമാനമുള്ള വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ക്കും വളരെക്കൂടിയ താരിഫാണ് നിലവില്‍ ഈടാക്കുന്നത്.

ഇതിനു പരിഹാരമുണ്ടാക്കാനുള്ള ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുക. കാര്യക്ഷമമല്ലാത്ത ഊര്‍ജോല്‍പ്പാദന കമ്പനികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കില്ല, പക്ഷെ പാവപ്പെട്ടവരെ ദുരിതത്തിലാക്കുന്ന രീതിക്ക് മാറ്റമുണ്ടാക്കാനാണ് ശ്രമിക്കുകയെന്ന് തെരേസ മേയ് പറഞ്ഞു. വളരെ വേഗത്തില്‍ത്തന്നെ ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഉപഭോഗത്തിനനുസരിച്ച് മാത്രം പണം നല്‍കേണ്ട വിധത്തില്‍ പ്രൈസ് ക്യാപ്പുകള്‍ രൂപീകരിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇതിനെതിരേ യുകെയിലെ ഏറ്റവും വലിയ ഊര്‍ജ വിതരണ കമ്പനിയായ ബ്രിട്ടീഷ് ഗ്യാസ് രംഗത്തെത്തി. പ്രൈസ് ക്യാപ്പ് സമ്പ്രദായം ഉപഭോക്താക്കള്‍ക്ക് ദോഷം ചെയ്യുമെന്നാണ് ബ്രിട്ടീഷ് ഗ്യാസ് വക്താക്കളുടെ വാദം. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ ജനങ്ങള്‍ സ്വാഗതം ചെയ്യുകയാണ്.

ഇടുക്കി ജില്ലാ സംഗമത്തില്‍ പങ്കെടുക്കാന്‍ അദ്യമായി ഇടുക്കിയുടെ ജനപ്രതിനിധി കുടുംബസമേതം എത്തുന്നു. ആറാമത് ഇടുക്കി ജില്ലാ സംഗമത്തിന്റെ വാര്‍ഷികത്തില്‍ ഇടുക്കി ജില്ലക്കാരായ എല്ലാവരുടെയും കുടെ സമയം ചെലവഴിക്കാനും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും ഇടുക്കി ജില്ലാ സംഗമം എന്ന കൂട്ടായ്മയില്‍ പങ്കുകെള്ളാന്‍ എല്ലാവരും മെയ് ആറിന് നടക്കുന്ന സംഗമത്തില്‍ എത്തിച്ചേരാന്‍ ജോയിസ് ജോര്‍ജ് എല്ലാ ഇടുക്കി ജില്ലക്കാരെയും ഹാദ്വവമായി ക്ഷണിക്കുന്നു.

ഈ ഒരു ദിനം എത്രയും ഭംഗിയായും മനോഹരമായും അസ്വാദ്യകരമാക്കാന്‍ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലേയ്ക്ക് കടന്നു വരണമെന്ന് സംഗമം കമ്മറ്റി ഓര്‍മ്മിപ്പിക്കുന്നു. യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഈ സ്‌നേഹക്കൂട്ടായ്മ യുകെയിലും ഇടുക്കി ജില്ലയിലുമായി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ഇടുക്കി ജില്ലാ സംഗമം പതിനാറു ലക്ഷം രൂപ കൊടുത്ത് കുടുംബങ്ങളെയും വ്യക്തികളെയും സ്ഥാപനങ്ങളെയും സഹായിക്കന്‍ സാധിച്ചത്
യുകെയിലുള്ള ഒരോ ഇടുക്കിക്കാര്‍ക്കും അഭിമാനിക്കാനുള്ളതാണ്.

മെയ് മാസം ആറാം തീയതി വ്യത്യസ്ഥമായ കലാപരിപാടികളാലും പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ നൂതനവും പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു. യുകെയില്‍ ഉളള എല്ലാം ഇടുക്കിക്കാരും ഇത് ഒരു അറിയിപ്പായി കണ്ട് ഈ സംഗമത്തില്‍ പങ്ക് ചേരുവാന്‍ ഇടുക്കി ജില്ലാ സംഗമം ഹാര്‍ദ്ദവമായി നിങ്ങളെ ക്ഷണിക്കുന്നു.

വേദിയുടെ അഡ്രസ്,

community centre – Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BW.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ദയവായി ഈ നമ്പരുകളില്‍ ബന്ധപ്പെടുക.

കണ്‍വീനര്‍ റോയി മാത്യു 07828009530
ജോയിന്റ് കണ്‍വീനേഴ്‌സ് ബാബു തോമസ് 07730 883823 ബെന്നി തോമസ് 07889 971259, റോയി മാത്യു 07956 901683, ഷിബു സെബാസ്റ്റ്യന്‍ 07576 195312.

ബൈജു തിട്ടാല
ആരോഗ്യമേഖലയില്‍ ജോലി ചെയുന്ന നേഴ്‌സ്മാരുടെ പെരുമാറ്റത്തില്‍ വരുന്ന മാറ്റം അവരുടെ പ്രവര്‍ത്തനക്ഷമതയെ (fitness to practice)ബാധിച്ചേക്കാം. ഇത്തരത്തിലുണ്ടാകുന്ന കാര്യക്ഷമത കുറവ് (impairment to fitness to practice) തൊഴിലുടമ നേഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലിനെ അറിയിക്കാന്‍ സാധ്യതയുണ്ട്. ഒരു നേഴ്‌സിന്റെ പ്രവത്തനക്ഷമതയില്‍ സംശയം ഉണ്ടായാല്‍ വിശദമായ അന്വേഷണം നടത്തുകയും പ്രവത്തനക്ഷമത കുറവെന്ന് കണ്ടാല്‍ വസ്തുതകള്‍ നേഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലിനെ അറിയേക്കേണ്ടതും, പൊതുജന സംരക്ഷണം (Public Safety, Public Protection) ഉറപ്പു വരുത്തേണ്ടത് employer-ടെ നിയമപരമായ ബാധ്യതയാണ്.

ഒരു നേഴ്സിന്റെ fitness to practiceല്‍ സംശയം ഉണ്ടാകണമെങ്കില്‍ ഒന്നില്‍ കൂടുതല്‍ തവണ നേഴ്സിന്റെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റം പ്രകടമാകുകയും, ഇതില്‍ വ്യക്തമായ investigation നടത്തുകയും പ്രവത്തനക്ഷമത കൂട്ടാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കേണ്ടതുമാണ്. അതായത് ട്രെയിനിങ്, സൂപ്പര്‍വിഷന്‍, alternate job തുടങ്ങി എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചതിനു ശേഷം പ്രവത്തനക്ഷമതയില്‍ പുരോഗതി ഉണ്ടയില്ല എങ്കില്‍ മാത്രമേ നേഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലിനെ അറിയിക്കാവൂ എന്നാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദേശിക്കുന്നത് ( Hansard, House of Commons Standing Committee A, 13 December 2001 (cols 424-427)). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മേല്‍പറഞ്ഞ നിയമം പാസാക്കുമ്പോള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്തു തീരുമാനിച്ചത് നിസാരമായ കരണങ്ങള്‍ക്ക് പ്രവത്തനക്ഷമതയില്‍ സംശയം ഉണ്ടെന്നു കാണിച്ചു റെഗുലേറ്റര്‍ നേഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലിനെ അറിയിക്കുന്ന രീതി അവലംബിക്കരുത് എന്ന്. എങ്കില്‍ തന്നെയും ക്രിമിനല്‍ കുറ്റങ്ങള്‍, മോശം പെരുമാറ്റം മുതലായ സാഹചര്യങ്ങള്‍ ഇതില്‍ ബാധകമല്ല.

2011ലെ ഒരു ഹൈക്കോടതി വിധി പരാമര്‍ശിക്കുന്നത് ഉചിതമായിരിക്കും. തുടര്‍ച്ചായി പ്രവര്‍ത്തനക്ഷമതയില്‍ സംശയം ഉളവാക്കിയിരുന്ന ഒരു മിഡ്‌വൈഫ് വളരെ രൂക്ഷമായ ഭാഷയില്‍ പ്രസവസമയത്ത് സംസാരിക്കുകയും ധൃതിയിലും പരുഷമായും സ്ത്രീയുടെ പാര്‍ട്ട്‌നറോടു പെരുമാറുകയും ചെയ്തു. പിന്നീടുണ്ടായ പരാതിയില്‍ മിഡ് വൈഫിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞിരുന്നതായി തൊഴിലുടമ കണ്ടെത്തുകയും മിഡ് വൈഫിന്റെ റെഗുലേറ്ററി ബോഡിയെ അറിയിക്കുകയും ചെയ്തു. ഹിയറിങ്ങില്‍ പാനല്‍ കണ്ടെത്തിയത് midwifeന്റെ fitness to practice impairment ആയില്ല എന്നാണ്. പാനലിന്റെ കണ്ടെത്തല്‍ തെറ്റാണെന്നും പൊതു ജന സംരക്ഷണം ഉറപ്പിക്കണമെന്നും ആവശ്യപ്പെട്ട് റെഗുലേറ്ററി ബോഡി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. പാനലിന്റെ കണ്ടെത്തല്‍ തെറ്റാണെന്നും മിഡ് വൈഫ് പ്രാക്ടീസിന് യോഗ്യയല്ലെന്നും ഹൈക്കോടതി കണ്ടെത്തി.

ഒരു നോഴ്‌സിന്റെ മാനസാകാരോഗ്യത്തില്‍ വരുന്ന മാറ്റം fitness to practice impairmentന്റെ പ്രധാന ഘടകം ആണ്. മാനസികാരോഗ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് Mental Capacity ആക്ടിന്റെ പരിധിയില്‍ വരുന്ന ആളുകള്‍ എന്ന അര്‍ത്ഥത്തില്‍ അല്ല. ഒരു നേഴ്സിന്റെ മാനസികാരോഗ്യത്തില്‍ സംശയം ഉണ്ടാക്കാനുള്ള പ്രധാന കാരണങ്ങള്‍: മെഡിക്കല്‍ സപ്പോര്‍ട്ട് സ്വീകരിക്കാതിരിക്കുക (ജിപി യെ കാണാന്‍ കൂട്ടാക്കാതെയിരിക്കുക. ഒരു പക്ഷെ കാരണം ഓവര്‍ ടൈം ജോലിയാകാം.) ജിപി യെ കണ്ടാല്‍ തന്നെയും നിര്‍ദ്ദേശം പാലിക്കാതിരിക്കുക, മരുന്നുകള്‍ കൃത്യമായി കഴിക്കാതിരിക്കുക, ഒക്യുപേഷണല്‍ ഹെല്‍ത്ത് പ്രാക്ടീഷണറെ കാണാതിരിക്കുക. മേല്‍ പറഞ്ഞ കാരണങ്ങളാല്‍ തൊഴിലുടമക്ക് അന്വേഷണം നടത്തുവുന്നാണ്. അന്വേഷണത്തില്‍ fitness to practice impairment ആയി എന്ന് കണ്ടാല്‍ നേഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലിനെ അറിയിക്കാന്‍ നിയമപരമായ ബാധ്യത എംപ്ലോയര്‍ക്കുണ്ട്.

Baiju

ഇംഗ്ലണ്ടില്‍ നിന്നും നിയമത്തില്‍ ബിരുദവും ബിരുദാനന്തരബിരുദം നേടിയിട്ടുള്ള ബൈജു തിട്ടാല ഇംഗ്ലണ്ടില്‍ പ്രാക്ടീസ് ചെയ്യുന്നു. 

RECENT POSTS
Copyright © . All rights reserved