അത്തം മുതല്‍ തിരുവോണം വരെ സംസ്ഥാനത്ത് 484.22 കോടിയുടെ മദ്യ വില്‍പ്പന നടന്നു. ഇതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷം വിറ്റതാകട്ടെ 450 കോടിയുടെ മദ്യം. 34 കോടിലധികം ബെവ്ക്കോക്കു നേട്ടം. തിരുവോണ നാളിലും മദ്യവില്‍പ്പനയില്‍ റിക്കോര്‍ഡ്. 43.12 കോടിയുടെ മദ്യം ബെവ്ക്കോ ഔട്ട് ലെറ്റു വഴി കഴിഞ്ഞ ദിവസം നടന്നു. 38.86 കോടിയാണ് കഴിഞ്ഞ വര്‍ഷം തിരുവോണ നാളിലെ വില്‍പ്പന. 245 ഔട്ട് ലൈറ്റുകളാണ് ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.
വെയ്ര്‍ഹൗസുകള്‍ കഴിഞ്ഞ ദിവസം അവധിയായതിനാല്‍ ബാറുകളിലേക്ക് സ്റ്റോക്കെടുത്തിട്ടില്ല. ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് ഉത്രാട നാളിലാണ്. 71 കോടിയുടെ മദ്യമാണ് ഔട്ട് ലൈറ്റുകള്‍- ബാറുകള്‍ എന്നിവ വഴി വിറ്റത്. പാതയോരത്തു നിന്നും മാറ്റേണ്ടി വന്ന ബെവ്ക്കോയുടെ 25 ഔട്ട് ലെറ്റുകള്‍ തുറക്കാനായിട്ടില്ല. പക്ഷെ വലിയ കെട്ടിടങ്ങളിലേക്ക് ഔട്ട് ലൈറ്റുകള്‍ മാറ്റിയും കൂടുതല്‍ കൗണ്ടറുകള്‍ തുറന്നുമാണ് ബെവ്ക്കോ വരുമാന നേട്ടമുണ്ടാക്കിയത്. മാത്രമല്ല ബെവ്ക്കോയുടെ ലാഭശതമാനം 24 നിന്ന് 29ആക്കി മാറ്റിയതും വരുമാനം വര്‍ദ്ധനയ്ക്ക് കാരണമായി.


അടുത്തിടെ, ബിജെപി പ്രവർത്തകർക്കെതിരേ വാർത്ത പ്രസിദ്ധീകരിച്ചതിന് ലാംഗ്വേജ് പ്രസ്സിലെ എഴുത്തുകാരികളിലൊരാളായ ഗൗരി ലങ്കേഷിനെ കോടതി ശിക്ഷിച്ചിരുന്നു. നവംബർ 28ന് 2008ൽ പ്രസിദ്ധീകരിച്ച വാർത്തയുമായി ബന്ധപ്പെട്ട രണ്ട് മാനനഷ്ടക്കേസുകളിൽ കർണാടകയിലെ ഹുബ്ബാളി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇവരെ കുറ്റക്കാരിയായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ശിക്ഷ. കേസിൽ ആറ് മാസം തടവും 10,000 രൂപയുമാണ് കോടതി ശിക്ഷ വിധിച്ചത്. ഇതിനെത്തുടർന്ന് ഗൗരി സമർപ്പിച്ച ഹർജിയിൽ കോടതി ജാമ്യം അനുവദിച്ചു. താൻ പുലർത്തുന്ന രാഷ്ട്രീയ നിലപാടുകളോടുള്ള വിരോധം കൊണ്ടാണ് തനിക്കെതിരെ ബിജെപിക്കാർ കേസു കൊടുത്തതെന്ന് ഗൗരി ലങ്കേഷ് ആരോപിച്ചിരുന്നു. ഗൗരി സ്ഥാപിച്ച പ്രാദേശിക ദിനപത്രമായ ഗൗരി ലങ്കേഷ് പത്രിക സംഘടിപ്പിച്ച ചടങ്ങിലാണ് പ്രമുഖ പുരോഗമ ചിന്തകനും എഴുത്തുകാരനുമായ യോഗേഷ് മാസ്റ്റർക്കെതിരെ തീവ്രവലതുപക്ഷ വാദികൾ മഷി പ്രയോഗം നടത്തിയത്.









