Main News

ഇസ്താംബുള്‍: തുര്‍ക്കി ജനാധിപത്യത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്ക് മാറുന്നു. ഇതു സംബന്ധിച്ച് നടന്ന ഹിതപരിശോധനയില്‍ ജനസംഖ്യയില്‍ പകുയിലേറെപ്പേര്‍ പ്രസിഡന്‍ഷ്യല്‍ ഭരണത്തിന് അനുകൂലമായി വോട്ട് ചെയ്തു. 98.2 ശതമാനം വോട്ടുകള്‍ എണ്ണ്ിക്കഴിഞ്ഞപ്പോള്‍ 51.3 ശതമാനം പേര്‍ പ്രസിഡന്റ് തയ്യിപ് എര്‍ദോഗാന് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തുര്‍ക്കിയില്‍ ഇനി എര്‍ദോഗാനായിരിക്കും ഭരണാധികാരി.

രാജ്യത്തെ 1,67,140 പോളിംഗ് സ്റ്റേഷനുകളിലായി അഞ്ചരക്കോടി ആളുകള്‍ ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തി. പാര്‍ലമെന്ററ്ി ജനാധിപത്യത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള ഭരണത്തിലേക്ക് സമ്പൂര്‍ണ്ണ മാറ്റമാണ് ഭരണഘടനാ ഭേദഗതിയിലൂടെ എര്‍ദോഗാന്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്. ഇതിന് ജനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിനായാണ് ഹിതപരിശോധന നടത്തിയത്. ജനങ്ങള്‍ അംഗീകാരം നല്‍കിയതോടെ എര്‍ദോഗാന് 2029 വരെ രാജ്യത്തിന്റെ പ്രസിഡന്റായി തുടരാം.

ജുഡീഷ്യറിയിലും ക്യാബിനറ്റിലും പ്രസിഡന്റിന് സമ്പൂര്‍ണ്ണാധിപത്യം നല്‍കുന്ന ഭേദഗതിയാണ് നടപ്പിലാകുന്നത്. ഇതോടെ ജഡ്ജിമാരെയും മന്ത്രിമാരെയും പ്രസിഡന്റ് നേരിട്ട് നിയമിക്കും. രാജ്യത്തിനെതിരായ ആക്രമണങ്ങള്‍ക്കും അട്ടിമറികള്‍ക്കുമുളള മറുപടിയാണ് വിജയമെന്ന് പ്രസിഡന്റ് തയ്യിപ് എര്‍ദോഗനും പ്രധാനമന്ത്രി ബിനാലി യില്‍ദിരിമും വ്യക്തമാക്കി. അതേസമയം വീണ്ടും വോട്ടെണ്ണണമെന്നും വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ആരോപിച്ച് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. മൂന്ന് പ്രധാന നഗരങ്ങളില്‍ എര്‍ദോഗന് തിരിച്ചടി ഉണ്ടായിരിക്കുകയാണെന്നും പ്രതിപക്ഷം പറയുന്നു. കൂര്‍ദ് വംശജര്‍ക്ക് ഭൂരിപക്ഷമുളള പ്രദേശങ്ങളിലും തീരമേഖലകളും എര്‍ദോഗനെ കൈവിട്ടതായാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

തിരുവനന്തപുരം: ചൈനീസ് കമ്പനിയെ വഴിവിട്ടു സഹായിക്കാനായി കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിക്കുന്ന സുരക്ഷാ ഉപകരണങ്ങളുടെ ടെന്‍ഡറില്‍ തിരിമറി. രാജ്യത്തെ വിമാനത്താവളങ്ങള്‍ക്കുള്ള പൊതു മാനദണ്ഡം നിശ്ചയിക്കുന്ന ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സൊസൈറ്റിയുടെ (ബിസിഎഎസ്) നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായാണ് കിയാലിന്റെ (കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) ടെന്‍ഡര്‍ നടപടികള്‍.

യാത്രക്കാരുടെ ബാഗേജുകള്‍ പരിശോധിക്കുന്ന എക്‌സ്‌റേ ബാഗേജ് ഇന്‍സ്‌പെക്ഷന്‍ സിസ്റ്റംസ് എന്ന ഉപകരണ ശൃംഖലയ്ക്കായി നവംബര്‍ 21ന് ആണു കിയാല്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. ബിസിഎഎസിന്റെ മാനദണ്ഡങ്ങളനുസരിച്ചുള്ള ഉപകരണങ്ങള്‍ തന്നെ വേണമെന്നു ടെന്‍ഡറില്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍, പെട്ടെന്ന് ഈ ടെന്‍ഡര്‍ റദ്ദാക്കുകയും മാര്‍ച്ച് മൂന്നിനു കിയാല്‍ പുതിയ ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തു. ഇതിലാണ് 20 കോടിയിലേറെ വിലവരുന്ന ബാഗേജ് സ്‌കാനറിനു നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയത്. ചൈനീസ് കമ്പനി ഉല്‍പാദിപ്പിക്കുന്ന ഉപകരണങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന തരത്തിലാണു പുതിയ ടെന്‍ഡര്‍.

ബിസിഎഎസ് മാനദണ്ഡമനുസരിച്ച് 80 സെന്റീമീറ്റര്‍ വരെ ഉയരമുള്ള ബാഗേജുകള്‍ കടത്തിവിടാന്‍ കഴിയുന്നതാകണം എക്‌സ്‌റേ സ്‌കാനര്‍ എന്നായിരുന്നു ആദ്യ ടെന്‍ഡറില്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, പുതുക്കിയ ടെന്‍ഡറില്‍ സ്‌കാനറിന്റെ ഉയരം 60 സെന്റിമീറ്ററാക്കി ചുരുക്കി.

കഴിഞ്ഞ മാസം തുറന്ന കൊച്ചിയിലെ പുതിയ ടെര്‍മിനല്‍ അടക്കം രാജ്യത്തെ മറ്റെല്ലാ വിമാനത്താവളങ്ങളും ബിസിഎഎസ് മാനദണ്ഡമനുസരിച്ചാണ് ഉപകരണങ്ങള്‍ സ്ഥാപിച്ചത്. ഏവിയേഷന്‍ മേഖലയിലെ മൂന്നു സര്‍ട്ടിഫൈഡ് ഏജന്‍സികളുടെയെങ്കിലും അംഗീകാരം നേടിയ കമ്പനികള്‍ മാത്രമേ ടെന്‍ഡറില്‍ പങ്കെടുക്കാവൂ എന്ന ആദ്യ തീരുമാനം മാറ്റി പകരം ഒരു ഏജന്‍സിയുടെ അംഗീകാരം മതിയെന്നാക്കി.

സ്‌കാന്‍ ചെയ്യുന്ന ദൃശ്യങ്ങളുടെ തെളിമയും കുറച്ചു മതി എന്ന മാറ്റവും കൊണ്ടുവന്നു. രാജ്യാന്തര തലത്തില്‍ റേറ്റിങ്ങില്‍ പിന്നിലുള്ള കമ്പനിക്കു വളഞ്ഞവഴിയിലൂടെ കരാര്‍ നല്‍കാനാണ് ഇപ്പോള്‍ ശ്രമം. നിലവാരമില്ലായ്മ കാരണം യൂറോപ്യന്‍ യൂണിയന്‍, യുഎസ്, തയ്‌വാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ അകറ്റി നിര്‍ത്തുന്ന കമ്പനിയുമാണിത്. രണ്ടാമത് ഇളവുകളോടെ ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ അപേക്ഷിക്കാന്‍ ആകെ 10 ദിവസം മാത്രമാണു കിയാല്‍ അനുവദിച്ചത്.

മറ്റു പ്രമുഖ കമ്പനികള്‍ പുതുക്കിയ ടെന്‍ഡര്‍ പ്രകാരം അപേക്ഷിക്കാന്‍ കൂടുതല്‍ സമയം തേടിയപ്പോള്‍ ചൈനീസ് കമ്പനിക്ക് അതിവേഗം ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ കഴി!ഞ്ഞത് ഒത്തുകളിയിലേക്കും അഴിമതിയിലേക്കും ആണു വിരല്‍ ചൂണ്ടുന്നത്. മറ്റു കമ്പനികളെക്കാള്‍ 50% വരെ വില കുറച്ചാണ് ഈ ചൈനീസ് കമ്പനി വിമാനത്താവളങ്ങള്‍ക്കു സുരക്ഷാ ഉപകരണങ്ങളും മറ്റും വില്‍ക്കുന്നത്.

അടുത്തിടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ക്കായി 400 എക്‌സ്‌റേ മെഷീനുകള്‍ വാങ്ങാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ക്ഷണിച്ച ടെന്‍ഡറിലെ എസ്റ്റിമേറ്റ് തുക 250 കോടി രൂപയായിരുന്നു. എന്നാല്‍, വെറും 100 കോടി രൂപയ്ക്കാണു ചൈനീസ് കമ്പനി ടെന്‍ഡര്‍ നേടി മെഷീന്‍ വിതരണം ചെയ്തത്.

പ്രമുഖ കമ്പനികള്‍ക്ക് ഇത്രയും മെഷീനുകള്‍ നിര്‍മിക്കാനുള്ള ചെലവു പോലും 100 കോടി കവിയും. മാനദണ്ഡങ്ങള്‍ പാലിക്കാത്തതും നിലവാരമില്ലാത്തതുമായ ഉപകരണങ്ങള്‍ രാജ്യാന്തര യാത്രക്കാര്‍ക്കു തടസ്സം സൃഷ്ടിക്കുമെന്നു മാത്രമല്ല, സുരക്ഷാഭീഷണിയുമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലൂട്ടന്‍: ഓവര്‍ബുക്ക് ചെയ്യപ്പെട്ട യുണൈറ്റഡ് വിമാനത്തില്‍ നിന്ന് ഏഷ്യന്‍ വംശജനായ ഡോ. ഡേവിഡ് ദാവോയെ ഇറക്കി വിടുകയും മര്‍ദ്ദിക്കുകയും ചെയ്തത് ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ വലിയ തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെ ലൂട്ടന്‍ വിമാനത്താവളത്തിലും സമാനമായ സംഭവമുണ്ടായി. ബ്രിട്ടനിലെ ഏറ്റവും വലിയ ബജറ്റ് എയര്‍ലൈനായ ഈസിജെറ്റാണ് യാത്രക്കാരെ ഇറക്കി വിട്ടത്. ഇന്ത്യന്‍ വംശജരായ മനോജ്, ഭാര്യ വിധ എന്നിവര്‍ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.

സീറ്റുകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റതിനാലാണ് ദമ്പതികള്‍ക്ക് വിമാനത്തിനുള്ളില്‍ സീറ്റ് ലഭിക്കാതെ വരാന്‍ കാരണം. സിസിലിയിലെ കറ്റാനിയയിലേക്ക് ഈസ്റ്റര്‍ അവധിക്കാലം ആഘോഷിക്കാനാണ് ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ആറു ദിവസത്തെ യാത്രക്കായി 628 പൗണ്ടിന്റെ ടിക്കറ്റും ഇറ്റാലിയന്‍ ദ്വീപായ കറ്റാനിയയിലെ താമസത്തിന് 1270 പൗണ്ടും ഇവര്‍ ചെലവഴിച്ചിരുന്നു. താമസത്തിനായി നല്‍കിയ തുക തിരികെ കിട്ടുന്നതല്ല. ഏപ്രില്‍ 10നായിരുന്നു ഇവര്‍ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

വിമാനത്തില്‍ കയറിയതിനു ശേഷമാണ് സീറ്റുകള്‍ നിറഞ്ഞിരിക്കുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ തിരികെ ടെര്‍മിനലിലേക്ക് മടങ്ങാനും ബാഗേജ് തിരികെ വാങ്ങാനും ജീവനക്കാര്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കി. വളരെ അപമാനകരമായ അവസ്ഥയായിരുന്നു തങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്ന് ഐടി കണ്‍സള്‍ട്ടന്റായ മനോജ് പറഞ്ഞു. യുണൈറ്റഡിലെ യാത്രക്കാരനെ വലിച്ചിഴച്ചതുപോലെ ഉണ്ടായില്ലെന്നു മാത്രമേയുള്ളുവെന്നും മനോജ് വ്യക്തമാക്കി.

പകരം സൗകര്യമേര്‍പ്പെടുത്താനും കമ്പനി തയ്യാറായില്ല. ഇത്തരം സംഭവങ്ങളില്‍ കാരണങ്ങള്‍ വിശദമാക്കുകയും നഷ്ടപരിഹാരം നല്‍കുകയുമൊക്കെ പതിവുണ്ട്. മറ്റു വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്യും. ഈ ചട്ടങ്ങളെല്ലാം ഈസിജെറ്റ് ലംഘിച്ചതായി മനോജ് പറയുന്നു. വിമാനത്താവളത്തിലുണ്ടായിരുന്ന കമ്പനി ജീവനക്കാര്‍ നഷ്ടപരിഹാരത്തേക്കുറിച്ചുള്ള വിവരങ്ങള്‍ തങ്ങളോട് പറഞ്ഞില്ല. യാത്ര റദ്ദായതിനാല്‍ ഇറ്റലിയില്‍ നിന്ന് കറ്റാനിയയിലേക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റും ഇവര്‍ക്ക് ലഭിക്കുമായിരുന്നില്ല. നാല് ദിവസത്തിനു ശേഷമാണ് ഇവര്‍ക്ക് വേറൊരു ഫ്‌ളൈറ്റ് ലഭിക്കുമായിരുന്നുള്ളു. അതിനാല്‍ അവധിക്കാല യാത്രതന്നെ തങ്ങള്‍ക്ക് നഷ്ടമായെന്ന് ദമ്പതികള്‍ പറഞ്ഞു.

ലോകസിനിമയെത്തന്നെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയില്‍ ഇന്നേവരെയുണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും മുതല്‍മുടക്കുള്ള സിനിമയായി എം.ടി.വാസുദേവന്‍നായരുടെ ‘രണ്ടാമൂഴം’ ‘മഹാഭാരതം’ എന്ന പേരില്‍ വരുന്നു. മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന ചിത്രം പ്രമുഖ പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടിയാണ് ആയിരം കോടി രൂപ(150 മില്യണ്‍ യു.എസ്. ഡോളര്‍) മുതല്‍മുടക്കി നിര്‍മിക്കുന്നത്. യാഥാര്‍ഥ്യമായാല്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാവും ഇത്. എം.ടി.യുടെ തന്നെ തിരക്കഥയില്‍ പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനാണ്. രണ്ടുവര്‍ഷമായി ചിത്രത്തിന്റെ തിരക്കഥ പഠിക്കുന്നതിന്റെയും ഗവേഷണങ്ങളുടെയും തിരക്കിലാണ് വി.എ.ശ്രീകുമാര്‍ മേനോന്‍.

രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം സെപ്റ്റംബറില്‍ തുടങ്ങും. 2020ല്‍ ആണ് റിലീസ്. ആദ്യ ഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളില്‍ രണ്ടാംഭാഗം പ്രേക്ഷകരിലെത്തും. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ചിത്രീകരിക്കും. മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ഡബ്ബ് ചെയ്യാനും പദ്ധതിയുണ്ട്.ഇന്ത്യയിലെ വിവിധഭാഷകളില്‍നിന്നുള്ള മുന്‍നിര അഭിനേതാക്കള്‍ക്കുപുറമേ ചില ഹോളിവുഡ് വമ്പന്മാരും ഇതില്‍ മോഹന്‍ലാലിനൊപ്പം അണിനിരക്കും. അന്താരാഷ്ട്ര പ്രശസ്തരായ കാസ്റ്റിങ് കമ്പനിയുടെ നേതൃത്വത്തില്‍ താരനിര്‍ണയം പുരോഗമിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ഏറ്റവും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദ്ധരാണ് ഈ സിനിമയ്ക്കുവേണ്ടി കൈകോര്‍ക്കുന്നത്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെ പ്രമുഖരുടെ ഒരു നിര തന്നെ അണിയറയിലുണ്ടാകും. ലോകസിനിമയ്ക്ക് വിസ്മയമാകുന്ന വി.എഫ്.എക്‌സിന്റെയും സ്റ്റണ്ട് കൊറിയോഗ്രഫിയുടെയും കാഴ്ചകളാകും ‘മഹാഭാരതം’സമ്മാനിക്കുന്നത്.

ഇതാദ്യമായാണ് മഹാഭാരതം ഇത്രയും വലിയൊരു ക്യാന്‍വാസില്‍ ഒരു സിനിമയാകുന്നത്. മഹാഭാരതത്തിന്റെ ഐതിഹാസികമായ എല്ലാ മാനങ്ങളെയും തൊട്ടുനില്‍ക്കുന്നതാകും സിനിമയെന്ന്് യു.എ.ഇ എക്‌സേഞ്ചിന്റെയും എന്‍.എം.സി ഹെല്‍ത്ത് കെയറിന്റെയും സ്ഥാപകന്‍ കൂടിയായ ബി.ആര്‍.ഷെട്ടി പറഞ്ഞു. നമ്മുടെ ഈടുറ്റ പാരമ്പര്യത്തെ ലോകത്തിന് മുമ്പാകെ ചലച്ചിത്രരൂപത്തില്‍ പ്രദര്‍ശിപ്പിക്കുകയെന്നത് എന്റെ സ്വപ്‌നമായിരുന്നു. അത് സാക്ഷാത്കരിക്കപ്പെടുകയാണ് ഇതിലൂടെ. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഞാന്‍ ആദ്യം വായിച്ചത്. അതിനുശേഷം ഇപ്പോള്‍ തിരക്കഥയും വായിച്ചു. എം.ടി.യുടെ അക്ഷരങ്ങള്‍ ഈ സിനിമയിലൂടെ ലോകസിനിമയുടെ ഔന്ന്യത്തിത്തിലെത്തും. ഈ ചിത്രത്തിന്റെ സംവിധായകന്‍ വി.എ.ശ്രീകുമാറിലും അദ്ദേഹത്തിന്റെ ദൃശ്യാവിഷ്‌കരണമികവിലും പൂര്‍ണവിശ്വാസമുണ്ട്-ബി.ആര്‍.ഷെട്ടി പറയുന്നു.

‘ഏതാണ്ട് 20വര്‍ഷത്തെ ഗവേഷണത്തിനുശേഷമാണ് ‘രണ്ടാമൂഴം’ എഴുതുന്നത്. അത് സിനിമയാക്കുന്നതിനായി മുമ്പ് പലരും സമീപിച്ചിരുന്നു. പക്ഷേ നമ്മുടെ സിനിമകളുടെ നിര്‍മാണച്ചെലവില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല ഈ കഥ. ഇത് അത്രയും വലിയൊരു പ്രതലത്തില്‍ മാത്രമേ ചിത്രീകരിക്കാനാകൂ. അതുകൊണ്ടാണ് ഇത്രയും നാള്‍ ‘രണ്ടാമൂഴം’ എന്ന സിനിമ സംഭവിക്കാതിരുന്നത്. പക്ഷേ തിരക്കഥ ഏറ്റുവാങ്ങുമ്പോള്‍ സംവിധായകന്‍ ശ്രീകുമാര്‍ തന്ന ഉറപ്പ്, ‘രണ്ടാമൂഴം’ എന്ന കൃതി അര്‍ഹിക്കുന്ന തരത്തിലുള്ള ആഴത്തിലും പരപ്പിലും ചിത്രീകരിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ സിനിമയ്ക്ക് മുതിരൂ എന്നാണ്. ഈ കഥയില്‍ ബി.ആര്‍.ഷെട്ടി അര്‍പ്പിച്ച വിശ്വാസത്തില്‍ ഏറെ സന്തോഷമുണ്ട്’-എം.ടി.പറഞ്ഞു.

എം.ടി.വാസുദേവന്‍നായരുടെ ഐതിഹാസികമായി തിരക്കഥ സിനിമായാക്കാന്‍ സാധിച്ചത് ജന്മാന്തരപുണ്യമായി കാണുന്നുവെന്ന്-ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

ലണ്ടന്‍: ക്യാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ ബാധിച്ച ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും എന്‍എച്ച്എസ് ചികിത്സ നിഷേധിക്കുന്നു. ഹൃദ്‌രോഗത്തിനും അര്‍ബുദത്തിനും ചികിത്സ തേടിയെത്തുന്ന നിരവധി പേര്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അടിയന്തര ചികിത്സ ആവശ്യമായി വരുന്ന ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടരുതെന്നാണ് എന്‍എച്ച്എസ് ചട്ടങ്ങള്‍ പറയുന്നത്. ഈ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടന്നതെന്നാണ് വിലയിരുത്തല്‍. രേഖകളില്ലെങ്കിലും അഭയാര്‍ത്ഥികള്‍ക്ക് ചികിത്സ നല്‍കണമെന്നാണ് ചട്ടങ്ങള്‍ പറയുന്നത്.

കുടിയേറ്റക്കാരായ ആയിരക്കണക്കിന് ആളുകള്‍ക്ക് ജിപി സര്‍ജറികളില്‍ രജിസ്‌ട്രേഷന്‍ നിഷേധിക്കപ്പെട്ടതായു കണ്ടെത്തിയിട്ടുണ്ട്. തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഇവര്‍ക്ക് ചികിത്സാ സൗകര്യം നിഷേധിക്കുന്നത്. അതുപോലെ തന്നെ സൗജന്യ ചികിത്സയ്ക്ക് അര്‍ഹതയുള്ള അഭയാര്‍ത്ഥികളില്‍ നിന്ന് ആയിരക്കണക്കിന് പൗണ്ട് ആശുപത്രികള്‍ ഫീസിനത്തില്‍ അനധികൃതമായി ഈടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദേശികള്‍ക്ക് നല്‍കുന്ന ചികിത്സാ സൗകര്യങ്ങള്‍ കുറച്ചതിനു ശേഷമാണ് ഈ വിവരങ്ങള്‍ പുറത്തു വരുന്നത്.

22 ശതമാനത്തിലേറെ രേഖകളില്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് യുകെയില്‍ ചികിത്സ നിഷേധിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. മേല്‍വിലാസം തെളിയിക്കാനോ തിരിച്ചറിയല്‍ രേഖകള്‍ നല്‍കാനോ സാധിക്കാത്തതിനാലാണ് എന്‍എച്ച്‌സ് ആശുപത്രികളിലും ജിപികളിലും ഇവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നത്. ഇതു മാത്രമല്ല രാജ്യത്തുടനീളം ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ വിധത്തില്‍ ചികിത്സ നിഷേധിക്കപ്പെടുന്നുണ്ടെന്ന് സന്നദ്ധ സംഘടനകള്‍ പറയുന്നു.

ജനുവരിയില്‍ നിലവില്‍ വന്ന ധാരണാപത്രമനുസരിച്ച് വിദേശികളായ രോഗികളുടെ വിവരങ്ങള്‍ എന്‍എച്ച്എസ് ഡിജിറ്റല്‍ ഹോം ഓഫീസിന് കൈമാറണം. ഏപ്രിലില്‍ നിലവില്‍ വന്ന പുതിയ ചട്ടങ്ങള്‍ അനുസരിച്ച് രോഗികള്‍ സൗജന്യ ചികിത്സയ്ക്ക് അര്‍ഹരാണോ എന്ന് പരിശോധിച്ചതിനു ശേഷം മാത്രമേ ചികിത്സ നല്‍കാനാകൂ. ഇത്തരം ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് ആശുപത്രികളില്‍ നിന്ന് രോഗികളെ പിന്നോട്ട് വലിക്കുമെന്നും ഗുരുതരമായ അനന്തരഫലങ്ങള്‍ ഉണ്ടാകാനിടയുള്ള സാധ്യതകളുണ്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മലയാളം യുകെ ന്യൂസ് ടീം.

മൈലോഡിസ്പ്ലാസിയ ബാധിച്ച് ചികിത്സയിലുള്ള 22 കാരനായ മലയാളി വിദ്യാർത്ഥിക്ക് ജീവൻ നിലനിർത്താൻ മജ്ജ മാറ്റിവയ്ക്കലേ മാർഗ്ഗമുള്ളുവെന്ന് വൈദ്യശാസ്ത്രം. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലിലാണ് വെസ്റ്റ് ഓഫ് ഇംഗ്ളണ്ട്, ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ ജെയിംസ് ജോസ് ചികിത്സയിൽ കഴിയുന്നത്. പഠനത്തിൽ മിടുമിടുക്കനായ ജെയിംസിന് അനുയോജ്യമായ മജ്ജ ദാതാവിനെ തേടിയുള്ള അന്വേഷണം തുടങ്ങിയത് ഫെബ്രുവരിയിലാണ്. സമാനമായ ജീൻ പൂളിൽ നിന്നുള്ളവരിൽ നിന്നു മജ്ജ മാറ്റിവയ്ക്കാൻ സാധിച്ചാൽ ചികിത്സ വിജയകരമാകും.

മൈലോഡിസ് പ്ലാസിയാ എന്നത് ബ്ലഡ് സെല്ലുകളെ ബാധിക്കുന്ന ഒരു തരം ക്യാൻസറാണ്. ശരീരത്തിലെ ബോൺമാരോയിൽ നിന്നാണ് ബ്ലഡ് സെല്ലുകൾ ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലുകളിൽ സ്ഥിതി ചെയ്യുന്ന മജ്ജ ദുർബലമാവുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്യുമ്പോൾ ശരീരത്തിലെ രക്ത ഉദ്പാദനത്തെ ഇത് ബാധിക്കുന്നു. മജ്ജയുടെ ആദ്യ രൂപമായ സ്റ്റെം സെല്ലുകൾ മാറ്റി വയ്ക്കുക എന്നതാണ് ഇതിനു ചെയ്യാവുന്ന ചികിത്സ. ഇതു വഴി ആരോഗ്യ പൂർണമായ മജ്ജ രൂപം പ്രാപിക്കുകയും രക്ത ഉത്പാദനം സാധാരണ ഗതിയിൽ എത്തുകയും വഴി രോഗി സുഖം പ്രാപിക്കും.

 

അനുയോജ്യമായ മജ്ജ ദാതാവിനെ കണ്ടെത്തുന്നതിനായി ഉള്ള പരിശ്രമത്തിലാണ് ജെയിംസിൻെറ പിതാവ് ജോസും മാതാവ് ഗ്രേസിയും സഹോദരൻ ജോയലും. ഡിലീറ്റ് ക്യാൻസറും ഉപഹാറും അവരുടെ ശ്രമങ്ങൾക്ക് കൈത്താങ്ങാകാൻ മുന്നോട്ട് വന്നിട്ടുണ്ട്. സ്റ്റെം സെൽ- ഓർഗൻ ഡൊണേഷൻ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ചാരിറ്റികളാണ് ഡിലീറ്റ് കാൻസറും ഉപഹാറും. ഏഷ്യൻ കമ്യൂണിറ്റിയിൽ നിന്ന് സ്റ്റെം സെൽ ഡോണർ രജിസ്റ്ററിൽ ഉളളവരുടെ എണ്ണം വളരെ കുറവാണ്. ഒരേ എത്നിക് ഒറിജിനിൽ ഉള്ളവരുടെ മജ്ജ ലഭ്യമായാൽ രോഗത്തിൽ നിന്ന് സുഖം പ്രാപിക്കാനുള്ള സാധ്യത കൂടുതലാണ്. അനുയോജ്യമായ മജ്ജ ദാതാവിനെ കണ്ടെത്തുവാനുള്ള ശ്രമം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ജെയിംസിൻെറ കുടുംബവും ഉപഹാറും. മജ്ജ മാറ്റി വയ്ക്കലിനെക്കുറിച്ചുള്ള അജ്ഞത മൂലം വളരെ കുറച്ച് ആളുകൾ മാത്രമേ പേരു രജിസ്റ്റർ ചെയ്യാൻ മുന്നോട്ട് വന്നിട്ടുള്ളൂ. ഏഷ്യൻ വംശജരായവർ ഇതിനെക്കുറിച്ച് കൂടുതൽ ബോധവൽക്കരിക്കപ്പെടേണ്ടതുണ്ട് എന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദർ അഭിപ്രായപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കായി 07412934567 എന്ന നമ്പരിലോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.

നഴ്‌സുമാരെ സംബന്ധിച്ചു ഒരു വാർത്ത വന്നാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികളെ ആണ് എന്നുള്ളത്, എന്തുകൊണ്ട് എന്നുള്ള കാര്യം ഏവർക്കും അറിവുള്ളതാണ്. ഇതിന് കാരണം മറ്റൊന്നുമല്ല, നഴ്സിംഗ് മേഘലയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരുടെ എണ്ണം തന്നെയാണ്. ആദ്യമായി ഇന്ത്യയിലെ തന്നെ കുറച്ചു നഗരങ്ങളെ നോക്കാം. ഹൈദ്രാബാദ് സിറ്റിയിൽ ഉള്ള ഹോസ്പിറ്റലുകളിൽ ജോലിയെടുക്കുന്ന നഴ്‌സ്മാരുടെ ആകെ എണ്ണത്തിന്റെ 80 ശതമാനം മലയാളികൾ ആണ്. ബാംഗ്ലൂർ നഗരത്തിൽ ഇത് 60 മുതൽ 70 ശതമാനം വരെയാണ്. എന്നാൽ ഡൽഹി-പൂനെ എന്നിവടങ്ങളിൽ മലയാളി നഴ്‌സുമാരുടെ എണ്ണം 80 ശതമാനത്തിന് അടുത്താണ്. 2012 ലെ കണക്കുകളാണ് മുകളിൽ പറഞ്ഞത്.

എന്നാൽ 1970 കളിൽ രാജ്യം കടന്നുള്ള നഴ്സിംഗ് ജോലികളിലേക്ക് മലയാളി നഴ്സുമാരുടെ ഒരു വൻ മുന്നേറ്റം ഉണ്ടായി. പിന്നീട് നാം കണ്ടത് കൂണുപോലെ പടർന്നു പന്തലിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ വളർച്ചയാണ്. തട്ടിപ്പുകളും ചതിയും നിറഞ്ഞ ഒരു മേഘലയായിത്തീരാൻ അധികസമയം വേണ്ടിവന്നില്ല എന്നുള്ളത് ഒരു യാഥാർഥ്യം. ഇത്തരത്തിൽ കാര്യങ്ങൾ മുന്നേറിയപ്പോൾ റിക്രൂട്ട്‌മെന്റ് ഏജന്‍സികൾ തമ്മിലുള്ള കുടിപ്പകയും കൂടിവന്നു. എല്ലാ അതിർവരമ്പുകളും ഭേദിച്ച റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ കുടിപ്പകയ്‌ക്കൊടുവില്‍  കേന്ദ്ര ഗവൺമെൻറ് കൊണ്ടുവന്ന വന്ന നിയന്ത്രണങ്ങളില്‍ വിദേശജോലി എന്ന മോഹം പൊലിഞ്ഞത് മലയാളി നഴ്‌സുമാര്‍ക്ക്.

വിദേശത്തേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് അമിതഫീസ് ഈടാക്കുന്നുവെന്ന പരാതികള്‍ക്കൊടുവില്‍ വന്ന നിയന്ത്രണം ഫലത്തില്‍ നഴ്‌സിങ് മേഖലയിലെ വിദേശജോലി എന്ന സാധ്യതതന്നെ ഇല്ലാതാക്കി. നിയന്ത്രണം ഏര്‍പ്പെടുത്തി രണ്ടു വര്‍ഷം തികയുമ്പോള്‍ വിദേശ ആരോഗ്യമന്ത്രാലയങ്ങള്‍ക്കു കീഴിലുള്ള ആശുപത്രികളിലേക്ക് ഒരാളെപ്പോലും ജോലിക്ക് അയക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായിട്ടില്ല. പ്രതിവര്‍ഷം 25000 റിക്രൂട്ട്‌മെന്റ് വരെ നടന്ന സ്ഥാനത്ത് കഴിഞ്ഞവര്‍ഷം കേരളത്തില്‍നിന്ന് വിദേശരാജ്യങ്ങളിലേക്കു പോയത് 1400 നഴ്‌സുമാര്‍ മാത്രം.

ഒഡപെക് വഴി 900 നഴ്‌സുമാരും നോര്‍ക്ക റൂട്ട്‌സ് വഴി 500 നഴ്‌സുമാരുമാണ് വിദേശത്ത് എത്തിയത്. ഈ രണ്ട് ഏജന്‍സികള്‍ക്കു മാത്രമാണ് സംസ്ഥാനത്തുനിന്ന് നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് അനുമതിയുള്ളത്. സ്വകാര്യ ഏജന്‍സികളുടെ റിക്രൂട്ട്‌മെന്റ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതാണു നിലവിലെ തിരിച്ചടിക്കു കാരണം. 2015 മെയ് മുതലാണ് വിദേശ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി പരിമിതപ്പെടുത്തിയത്. അന്ന് കുവൈത്ത് അടക്കമുള്ള 18 ഇ.സി.ആര്‍. രാജ്യങ്ങള്‍ ഇതിനെ എതിര്‍ത്തിരുന്നു. അവര്‍ ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്നു നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതും തിരിച്ചടിയായിരുന്നു. ഇതിനിടെ കര്‍ശന ഉപാധികളോടെ സ്വകാര്യ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കുതന്നെ റിക്രൂട്ട്‌മെന്റുകള്‍ നല്‍കാനുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും വിജയം കണ്ടില്ല.

ഏജന്‍സികളുടെ ലൈസന്‍സ് ഫീസ് കുത്തനെ കൂട്ടാനായിരുന്നു മുഖ്യ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ഏജന്‍സികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഏജന്‍സികളുടെ ലൈസന്‍സ് ഫീസ് 20 ലക്ഷത്തില്‍ നിന്ന് ഒരു കോടിയായി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം സ്വകാര്യ ഏജന്‍സികള്‍ അംഗീകരിച്ചിട്ടില്ല. അമിതഫീസ് ഈടാക്കുകയാണെന്ന റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരേയുള്ള പരാതിക്കുപിന്നില്‍ ഏജന്‍സികള്‍ തമ്മിലുള്ള കുടിപ്പകയായിരുന്നെന്ന് അന്വേഷണ ഏജന്‍സികള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. കുവൈത്തിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് അമിത ഫീസ് ഈടാക്കിയിരുന്നെന്ന് സി.ബി.ഐ. വെളിപ്പെടുത്തിയെങ്കിലും ഇതു സംബന്ധിച്ച് പരാതികളും തെളിവുകളും ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.

2005 ഫിലിപ്പീൻസിനെ പിന്തള്ളി ഇന്ത്യ നഴ്സുമാരുടെ ലഭ്യതയിൽ ഒന്നാമതെത്തി. യുകെ, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് മലയാളികൾ ഒഴുകിയപ്പോൾ നല്ലൊരു നാളെ സ്വപ്‍നം കണ്ട് ഒരുപാട് പ്രതീക്ഷകളോടെ ഇല്ലാത്ത പണം ലോണുകൾ വഴി കണ്ടെത്തി പഠിച്ചു പാസായി ഒരു വിദേശ ജോലി സ്വപ്നം കണ്ട മലയാളി നഴ്സുമാർ, ഒന്നും കണ്ടില്ല എന്ന പോലെ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളും പെരുമാറിയാൽ നഴ്സുമാരുടെ ജീവിതത്തിൽ കരിനിഴൽ പരത്തും എന്നതിൽ തർക്കമില്ല. ഇത്തരത്തിൽ കാര്യങ്ങൾ മുന്നേറുമ്പോൾ നഷ്ടം സംഭവിക്കുന്നത് മലയാളികൾക്ക് തന്നെ.

 

ചെന്നൈ: വിമാന റാഞ്ചല്‍ ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ മൂന്ന് പ്രധാന വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രത. ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങളില്‍ നിന്ന് വിമാനം റാഞ്ചാന്‍ പദ്ധതിയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം.

ഇത് സംബന്ധിച്ച് മുംബൈ പോലീസിന് അജ്ഞാത സ്ത്രീയുടെ ഇമെയില്‍ സന്ദേശവും ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് പോലീസിന് മെയില്‍ ലഭിച്ചത്.സംഭവത്തില്‍ 23 പേര്‍ ഉള്‍പ്പെടുന്നതായും ആറുപേരടങ്ങുന്ന സംഘം ഗൂഢാലോചന നടത്തിയതായും സ്ത്രീയുടെ മെയിലില്‍ പറയുന്നു.

ഭീഷണിയെ തുടര്‍ന്ന് മൂന്ന് വിമാനത്താവളങ്ങളിലും ഡല്‍ഹിയടക്കമുള്ള മറ്റ് പ്രധാന വിമാനത്താവളങ്ങളിലും മെട്രോകളിലും സുരക്ഷ ശക്തമാക്കി. വിമാത്താവളങ്ങളില്‍ സുരക്ഷ ഏഴു മടങ്ങ് വര്‍ധിപ്പിച്ചു.

യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് ശേഷമേ വഅകത്തേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. വിമാനത്താവളങ്ങളിലെ സന്ദര്‍ശക ഗാലറികള്‍ അടച്ചിട്ടിരിക്കുകയാണ്. സിഐഎസ്എഫിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ പുറത്തായി. ക്രൈംബ്രാഞ്ച് പരിശോധനയില്‍ ലഭിച്ച കുറിപ്പിലെ വിവരങ്ങള്‍ ഹൈക്കോടതിയിലെ വാദത്തിനിടെയാണ് പുറത്തുവന്നത്. എന്നാല്‍ കുറിപ്പിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

കുറിപ്പില്‍ ഇംഗ്ലീഷില്‍ നാലു വാചകങ്ങള്‍മാത്രമാണുള്ളത്. ‘ഞാന്‍ പോകുന്നു, എന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞു, എന്റെ ജീവിതം പാഴായി, ജീവിതം നഷ്ടമായി’ എന്നിങ്ങനെയാണ് കത്തില്‍ എഴുതിയിരിക്കുന്നത്.

ജനുവരി 11നാണ്  ജിഷ്ണുവിന്റേതെന്ന് സംശയിക്കുന്ന ആത്മഹത്യാ കുറിപ്പ്‌  ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയുടെ ഓവുചാലില്‍നിന്നായിരുന്നു കത്ത് ലഭിച്ചത്.

പോലീസ് സംഘം  പരിശോധന നടത്തിയെങ്കിലും  ഈ കത്ത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് കുറിപ്പ് കണ്ടെത്തിയത്.

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളും നടത്തുന്ന ക്യാംപസ് റിക്രൂട്ട്‌മെന്റുകള്‍ക്ക് നിയന്ത്രണം വരുന്നു. ഈ രീതി പൂര്‍ണ്ണമായും അവസനിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഈ രീതി ഭരണഘടനാ ലംഘനമാണെന്ന് നിയമമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. സര്‍ക്കാര്‍, പൊതു ഉടമസ്ഥതയിലുള്ള കൊളേജുകളെ ഒഴിവാക്കി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് നടത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.

മദ്രാസ് ഹൈക്കോടതിയും ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. റിക്രൂട്ട്മെന്റ് ചില സ്ഥാപനങ്ങളില്‍ മാത്രം നടത്തുന്നത് കുട്ടികളുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്ന് ബോംബെ ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണങ്ങളെ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. പൗരന്റെ മൗലികാവകാശങ്ങള്‍ ഉറപ്പു വരുത്തുന്ന ഭരണഘടനയുടെ 141-ാം അനുചച്ഛേദത്തിന്റെ ലംഘനമാണ് ഇതെന്ന വിലയിരുത്തലാണ് കോടതി നടത്തിയത്.

എല്ലാ മഹാരത്ന സ്ഥാപനങ്ങളും പൊതുമേഖല ബാങ്കുകളും മിഡില്‍ ലെവല്‍ ഉദ്യോസ്ഥരെ ക്യാംപസ് റിക്രൂട്ട്‌മെന്റ് നടത്തി തെരഞ്ഞെടുക്കുകയായിരുന്നു പതിവ്. പ്രശസ്തിയുള്ള സ്ഥാപനങ്ങളില്‍ മാത്രമായിരുന്നു ഈ റിക്രൂട്ട്‌മെന്റുകള്‍ നടന്നിരുന്നത്.

RECENT POSTS
Copyright © . All rights reserved