യാത്രക്കാരുടെ ബാഗേജുകള്‍ പരിശോധിക്കുന്ന എക്‌സ്‌റേ ബാഗേജ് ഇന്‍സ്‌പെക്ഷന്‍ സിസ്റ്റംസ് എന്ന ഉപകരണ ശൃംഖലയ്ക്കായി നവംബര്‍ 21ന് ആണു കിയാല്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. ബിസിഎഎസിന്റെ മാനദണ്ഡങ്ങളനുസരിച്ചുള്ള ഉപകരണങ്ങള്‍ തന്നെ വേണമെന്നു ടെന്‍ഡറില്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, പെട്ടെന്ന് ഈ ടെന്‍ഡര്‍ റദ്ദാക്കുകയും മാര്‍ച്ച് മൂന്നിനു കിയാല്‍ പുതിയ ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തു. ഇതിലാണ് 20 കോടിയിലേറെ വിലവരുന്ന ബാഗേജ് സ്‌കാനറിനു നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയത്. ചൈനീസ് കമ്പനി ഉല്‍പാദിപ്പിക്കുന്ന ഉപകരണങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന തരത്തിലാണു പുതിയ ടെന്‍ഡര്‍.
ബിസിഎഎസ് മാനദണ്ഡമനുസരിച്ച് 80 സെന്റീമീറ്റര്‍ വരെ ഉയരമുള്ള ബാഗേജുകള്‍ കടത്തിവിടാന്‍ കഴിയുന്നതാകണം എക്‌സ്‌റേ സ്‌കാനര്‍ എന്നായിരുന്നു ആദ്യ ടെന്‍ഡറില്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, പുതുക്കിയ ടെന്‍ഡറില്‍ സ്‌കാനറിന്റെ ഉയരം 60 സെന്റിമീറ്ററാക്കി ചുരുക്കി.
കഴിഞ്ഞ മാസം തുറന്ന കൊച്ചിയിലെ പുതിയ ടെര്‍മിനല്‍ അടക്കം രാജ്യത്തെ മറ്റെല്ലാ വിമാനത്താവളങ്ങളും ബിസിഎഎസ് മാനദണ്ഡമനുസരിച്ചാണ് ഉപകരണങ്ങള്‍ സ്ഥാപിച്ചത്. ഏവിയേഷന്‍ മേഖലയിലെ മൂന്നു സര്‍ട്ടിഫൈഡ് ഏജന്‍സികളുടെയെങ്കിലും അംഗീകാരം നേടിയ കമ്പനികള്‍ മാത്രമേ ടെന്‍ഡറില്‍ പങ്കെടുക്കാവൂ എന്ന ആദ്യ തീരുമാനം മാറ്റി പകരം ഒരു ഏജന്‍സിയുടെ അംഗീകാരം മതിയെന്നാക്കി.
സ്‌കാന്‍ ചെയ്യുന്ന ദൃശ്യങ്ങളുടെ തെളിമയും കുറച്ചു മതി എന്ന മാറ്റവും കൊണ്ടുവന്നു. രാജ്യാന്തര തലത്തില്‍ റേറ്റിങ്ങില്‍ പിന്നിലുള്ള കമ്പനിക്കു വളഞ്ഞവഴിയിലൂടെ കരാര്‍ നല്‍കാനാണ് ഇപ്പോള്‍ ശ്രമം. നിലവാരമില്ലായ്മ കാരണം യൂറോപ്യന്‍ യൂണിയന്‍, യുഎസ്, തയ്‌വാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ അകറ്റി നിര്‍ത്തുന്ന കമ്പനിയുമാണിത്. രണ്ടാമത് ഇളവുകളോടെ ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ അപേക്ഷിക്കാന്‍ ആകെ 10 ദിവസം മാത്രമാണു കിയാല്‍ അനുവദിച്ചത്.
മറ്റു പ്രമുഖ കമ്പനികള്‍ പുതുക്കിയ ടെന്‍ഡര്‍ പ്രകാരം അപേക്ഷിക്കാന്‍ കൂടുതല്‍ സമയം തേടിയപ്പോള്‍ ചൈനീസ് കമ്പനിക്ക് അതിവേഗം ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ കഴി!ഞ്ഞത് ഒത്തുകളിയിലേക്കും അഴിമതിയിലേക്കും ആണു വിരല്‍ ചൂണ്ടുന്നത്. മറ്റു കമ്പനികളെക്കാള്‍ 50% വരെ വില കുറച്ചാണ് ഈ ചൈനീസ് കമ്പനി വിമാനത്താവളങ്ങള്‍ക്കു സുരക്ഷാ ഉപകരണങ്ങളും മറ്റും വില്‍ക്കുന്നത്.
അടുത്തിടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ക്കായി 400 എക്‌സ്‌റേ മെഷീനുകള്‍ വാങ്ങാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ക്ഷണിച്ച ടെന്‍ഡറിലെ എസ്റ്റിമേറ്റ് തുക 250 കോടി രൂപയായിരുന്നു. എന്നാല്‍, വെറും 100 കോടി രൂപയ്ക്കാണു ചൈനീസ് കമ്പനി ടെന്‍ഡര്‍ നേടി മെഷീന്‍ വിതരണം ചെയ്തത്.
പ്രമുഖ കമ്പനികള്‍ക്ക് ഇത്രയും മെഷീനുകള്‍ നിര്‍മിക്കാനുള്ള ചെലവു പോലും 100 കോടി കവിയും. മാനദണ്ഡങ്ങള്‍ പാലിക്കാത്തതും നിലവാരമില്ലാത്തതുമായ ഉപകരണങ്ങള്‍ രാജ്യാന്തര യാത്രക്കാര്‍ക്കു തടസ്സം സൃഷ്ടിക്കുമെന്നു മാത്രമല്ല, സുരക്ഷാഭീഷണിയുമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.


മൈലോഡിസ് പ്ലാസിയാ എന്നത് ബ്ലഡ് സെല്ലുകളെ ബാധിക്കുന്ന ഒരു തരം ക്യാൻസറാണ്. ശരീരത്തിലെ ബോൺമാരോയിൽ നിന്നാണ് ബ്ലഡ് സെല്ലുകൾ ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലുകളിൽ സ്ഥിതി ചെയ്യുന്ന മജ്ജ ദുർബലമാവുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്യുമ്പോൾ ശരീരത്തിലെ രക്ത ഉദ്പാദനത്തെ ഇത് ബാധിക്കുന്നു. മജ്ജയുടെ ആദ്യ രൂപമായ സ്റ്റെം സെല്ലുകൾ മാറ്റി വയ്ക്കുക എന്നതാണ് ഇതിനു ചെയ്യാവുന്ന ചികിത്സ. ഇതു വഴി ആരോഗ്യ പൂർണമായ മജ്ജ രൂപം പ്രാപിക്കുകയും രക്ത ഉത്പാദനം സാധാരണ ഗതിയിൽ എത്തുകയും വഴി രോഗി സുഖം പ്രാപിക്കും.
അനുയോജ്യമായ മജ്ജ ദാതാവിനെ കണ്ടെത്തുന്നതിനായി ഉള്ള പരിശ്രമത്തിലാണ് ജെയിംസിൻെറ പിതാവ് ജോസും മാതാവ് ഗ്രേസിയും സഹോദരൻ ജോയലും. ഡിലീറ്റ് ക്യാൻസറും ഉപഹാറും അവരുടെ ശ്രമങ്ങൾക്ക് കൈത്താങ്ങാകാൻ മുന്നോട്ട് വന്നിട്ടുണ്ട്. സ്റ്റെം സെൽ- ഓർഗൻ ഡൊണേഷൻ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ചാരിറ്റികളാണ് ഡിലീറ്റ് കാൻസറും ഉപഹാറും. ഏഷ്യൻ കമ്യൂണിറ്റിയിൽ നിന്ന് സ്റ്റെം സെൽ ഡോണർ രജിസ്റ്ററിൽ ഉളളവരുടെ എണ്ണം വളരെ കുറവാണ്. ഒരേ എത്നിക് ഒറിജിനിൽ ഉള്ളവരുടെ മജ്ജ ലഭ്യമായാൽ രോഗത്തിൽ നിന്ന് സുഖം പ്രാപിക്കാനുള്ള സാധ്യത കൂടുതലാണ്. അനുയോജ്യമായ മജ്ജ ദാതാവിനെ കണ്ടെത്തുവാനുള്ള ശ്രമം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ജെയിംസിൻെറ കുടുംബവും ഉപഹാറും. മജ്ജ മാറ്റി വയ്ക്കലിനെക്കുറിച്ചുള്ള അജ്ഞത മൂലം വളരെ കുറച്ച് ആളുകൾ മാത്രമേ പേരു രജിസ്റ്റർ ചെയ്യാൻ മുന്നോട്ട് വന്നിട്ടുള്ളൂ. ഏഷ്യൻ വംശജരായവർ ഇതിനെക്കുറിച്ച് കൂടുതൽ ബോധവൽക്കരിക്കപ്പെടേണ്ടതുണ്ട് എന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദർ അഭിപ്രായപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കായി 07412934567 എന്ന നമ്പരിലോ




