Main News

സ്വന്തം ലേഖകന്‍
ഡെല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വിശ്വാസ യോഗ്യമല്ല എന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ നേരെത്തെ തന്നെ ഉന്നയിച്ചിരുന്നു. പക്ഷേ ആരും അത് ഗൗനിച്ചിരുന്നില്ല. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും അതിനാല്‍ ചില ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളില്‍ എത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിക്കാണ് വോട്ട് രേഖപ്പെടുത്തപ്പെടുന്നത് എന്നുമായിരുന്നു കെജ്‌രിവാളിന്റെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കെ‍ജ്‍രിവാള്‍ കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ അത്തരത്തിലുള്ള തട്ടിപ്പുകള്‍ നടത്താന്‍ കഴിയില്ലെന്ന വിശദീകരണവുമായി ആരോപണങ്ങളെ തള്ളിക്കളയുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തത്.

മുംബെയില്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സഞ്ജയ്‌‍ നിരുപവും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ മാറ്റണം എന്ന് ആവശ്യപ്പെട്ടിരുന്നു. തന്‍റെ മണ്ഡലത്തില്‍ രണ്ടാമത് തെരഞ്ഞെടുപ്പ് നടത്തിയാല്‍ താന്‍ ജയിക്കുമെന്ന് അദ്ദേഹം കമ്മീഷനെ വെല്ലുവിളിച്ചിരുന്നു. ഇപ്പോള്‍ കഴിഞ്ഞ മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്വന്തം വോട്ട് കാണാനില്ലെന്ന് പറഞ്ഞ് 700 സ്ഥാനാര്‍ത്ഥികള്‍ പരാതി നല്‍കിയതാണ് ഈ വിഷയത്തില്‍ അവസാനം പുറത്തുവന്നത്. ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയ മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് തോറ്റ 700 ലേറെ സ്ഥാനാര്‍ഥികളാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ബി.ജെ.പി ജയിച്ച പുനെ നഗരസഭ ഒന്നാം വാര്‍ഡില്‍ മത്സരിച്ച 15 പേര്‍ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. വാര്‍ഡിലെ ആകെ 62,810 വോട്ടര്‍മാരില്‍ 33,289 പേരാണ് വോട്ട് ചെയ്തത്. വോട്ടെണ്ണിയപ്പോള്‍ മൊത്തം വോട്ട് 43,324. അധിക 10,035 വോട്ടുകള്‍ എവിടെനിന്ന് വന്നെന്നാണ് പരാജിതരായ കോണ്‍ഗ്രസ്, എന്‍.സി.പി സ്ഥാനാര്‍ഥികളും സ്വതന്ത്രരും അടക്കമുള്ളവര്‍ ചോദിക്കുന്നത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് വീണ്ടും നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

ഇനിയും പഞ്ചാബിലെ തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ്‌ മെഷീനിലൂടെ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് തോന്നിപ്പിക്കുന്ന കാരണങ്ങള്‍ പരിശോധിക്കുക.

ലോകസഭയിലേക്ക്‌ ആദ്യമായി പഞ്ചാബില്‍ നിന്ന് ഒരു രാഷ്ട്രീയ അടിത്തറയുമില്ലാതെ മത്സരിച്ചിട്ടും ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞ ഇലക്ഷനില്‍ കിട്ടിയ വോട്ടിന്റെ അത്രയും വോട്ട് പോലും ഈ ഇലക്ഷനില്‍ കിട്ടിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ ഇലക്ഷനിലേക്കാള്‍ മൂന്നിരട്ടിയെങ്കിലും ആളുകൾ എ എ പി യിലേക്ക്‌ പുതിയതായി വന്നിട്ടും ഉണ്ട്. എങ്ങനെ ഈ വോട്ടുകള്‍ കുറഞ്ഞു പോയി?. ഒരിക്കലും ഇല്ലാത്ത രിതിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പിന്നിലാക്കികൊണ്ട് ആം ആദ്മി പാര്‍ട്ടി പ്രചാരണവും നടത്തിയിരുന്നു. മഹാഭൂരിപക്ഷം മാധ്യമങ്ങളും തെരെഞ്ഞെടുപ്പിന് മുന്‍പും പിന്‍പും പഞ്ചാബില്‍ ആം ആദ്മി അധികാരത്തില്‍ എത്തും എന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. എവിടെ പോയി ആം ആദ്മി പാര്‍ട്ടിയുടെ ഈ വോട്ടുകള്‍ ?

തെരെഞ്ഞെടുപ്പിന് മുൻപ്‌ പഞ്ചാബിലെ മയക്കമരുന്നു മാഫിയ തലവനെന്ന് എല്ലാവർക്കും പകൽ പോലെ അറിയാവുന്ന ജെയ്റ്റിലിയുടെ ഏറ്റവും അടുത്ത വ്യക്തിയുമായ മാജീദിയെ അറസ്റ്റ്‌ ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ നിയുക്ത മുഖ്യമന്ത്രി അങ്ങനെ ഒരു നടപടി ഉണ്ടാവില്ലെന്ന് അർത്ഥശങ്കക്ക്‌ ഇടമില്ലാതെ തന്നെ പറഞ്ഞിരുന്നു. ഇതിനര്‍ത്ഥം തങ്ങള്‍ അധികാരത്തില്‍ എത്തിയിരിക്കും എന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. അപ്പോള്‍ കോൺഗ്രെസിനു പകരം ബിജെപിക്ക് തന്നെ വോട്ടിംഗ്‌ മെഷീനിൽ തിരിമറി നടത്തി ഭരണം പിടിച്ചൂ കൂടെ എന്ന് ചോദിക്കാം. പക്ഷേ അത്‌ പഞ്ചാബിലെ മജീദിയ ഭരണത്തിനോട്‌ പഞ്ചാബിൽ ഉയർന്നു വന്നിട്ടുളള പ്രതിക്ഷേധം അറിയാത്തവർ ചോദിക്കുന്ന വിഡ്ഢിത്തരം മാത്രമാണ്. അവിടെ ബിജെപി ഭരണത്തിൽ വന്നാൽ വോട്ടിംഗ്‌ തിരിമറി നടന്നു എന്ന് പകൽ പോലെ വ്യക്തമാവുകയും ചെയ്യുമായിരുന്നു. അത്‌ യു പിയിലെ ബിജെപി ജയത്തെയും ബാധിക്കുമെന്ന് നൂറു ശതമാനം അവര്‍ ഉറപ്പിച്ചു. പഞ്ചാബിലും യുപിയിലും വോട്ടിംഗ് മെഷീന്‍ വെച്ച്‌ തിരെഞ്ഞെടുത്ത സീറ്റിൽ ഒരു റീ ഇലക്ഷൻ നടത്തിയാൽ കോൺഗ്രസിന്റെ പഞ്ചാബ് ഭരണവും അതുപോലെ യുപിയിലെ ബിജെപിയുടെ സീറ്റും മിനിമം 200 എങ്കിലും കുറയുകയും ചെയ്യും.

മോഡിയുടെ നോട്ട് പിന്‍വലിക്കല്‍ കൊണ്ട് രാജ്യത്തെ ബിജെപി പ്രവര്‍ത്തകര്‍ അടക്കം 70 ശതമാനം ജനങ്ങളും മോഡി വിരുദ്ധതയില്‍ കഴിയുന്ന കാലഘട്ടം ആയിരുന്നു എന്ന് ഓര്‍ക്കണം. അതോടൊപ്പം മോഡി പ്രധാനമന്ത്രിയായി വന്ന് അച്ഛാ ദിൻ കൊണ്ടുവന്നശേഷം പത്തു നിയമസഭാ തിരെഞ്ഞെടുപ്പ്‌ നടന്നിരുന്നു. അതില്‍ എട്ട്‌ സംസ്ഥാനങ്ങളിലും ബിജെപി ജനപിന്തുണകൊണ്ട്‌ ഭരണം നേടിയിട്ടില്ല. യു പി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ വോട്ടിംഗ്‌ അട്ടി മറിച്ചു എന്നുളള ശക്തമായ സംശയവും ഉയരുന്നു. എന്നിട്ടും ബിജെപിയുടെ ധാരണ കേരളമൊഴികെ എല്ലായിടത്തും ബിജെപി സാമ്രാജ്യമാണെന്നാണ്. എന്നാല്‍ ചില കണക്കുകള്‍ പരിശോധിക്കുക .

ഡെല്‍ഹിയില്‍ മുപ്പത്തിമൂന്നിൽ നിന്നും മൂന്നിലേക്ക്‌ പോയി. കെജ്രിവാള്‍ ബാക്കി 67 സീറ്റുമായി ഭരിക്കുന്നു. ബീഹാറില്‍ പശുവിന്റെ വാലു പിടിച്ചു പ്രചാരണം നടത്തി. എന്നാല്‍ ബിജെപി എട്ട്‌ നിലയിൽ പൊട്ടി. അവിടെയും നിതീഷ്‌ ഭരിക്കുന്നു. കേരളത്തില്‍ എന്തൊക്കെയായിരുന്നു പ്രചാരണങ്ങള്‍. 74 സീറ്റ് കിട്ടും, വെളളാപ്പള്ളിയേയും കൊണ്ട് ഹെലികോപ്റ്ററില്‍ കറക്കം,  മൂവായിരം കോടി ഓഫര്‍. പക്ഷെ കിട്ടിയത്‌ രാജഗോപാലിനെ മാത്രം. അതും അദ്ദേഹത്തോടുള്ള വ്യക്തിപരമായ അടുപ്പവും ഉമ്മന്‍ചാണ്ടിയുടെ സഹായവും കൊണ്ട് മാത്രം. പിണറായി 91 സീറ്റുമായി ഭരിക്കുകയും ചെയ്യുന്നു.

ബംഗാളില്‍  ബിജെപിക്ക് തൊടാന്‍ പോലും ഒരു സീറ്റ് ഇല്ല. മോഡിയുടെ ശത്രുക്കളിൽ കെജ്രിവാളിന്റെ ഒപ്പം സ്ഥാനം ഉയര്‍ത്തി മമ്മദ ബാനര്‍ജി ഭൂരിപക്ഷം ഉയർത്തി ഭരിക്കുന്നു. തമിഴ് നാട്ടില്‍ തീര്‍ത്തും വട്ട പൂജ്യവുമാണ്, ജയലളിത തന്നെ കയറുകയും ചെയ്തു. ഉത്തര്‍ പ്രാദേശിലും , ഉത്താരഖണ്ഡ്ലും ഈ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷം കിട്ടിയിരിക്കുന്നു. എങ്ങനെ  എന്ന് ചിന്തിക്കണ്ടത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്? 90 ശതമാനം മുസ്ലിം വോട്ട്‌ ഉളള സ്ഥലത്ത്‌ വരെ ബിജെപിക്ക് വമ്പിച്ച ഭൂരിപക്ഷം.

പഞ്ചാബില്‍ ഭരണത്തിൽ നിന്നും പ്രതിപക്ഷം പോലുമാവാതെ ആദ്യമായി മൽസരിച്ച ആപ്പിന്റെയും പിന്നിൽ. 12 നിലയിൽ പൊട്ടി. മണിപ്പൂരില്‍ കോൺഗ്രസ്സ്‌ കൂടുതൽ സീറ്റ്‌ നേടി. അതായത്‌ ഭൂരിപക്ഷം ജനങ്ങളും വോട്ട്‌ ചെയ്തത്‌ ബിജെപിക്ക്‌ എതിരെ. ഗോവയില്‍ ബിജെപി മുഖ്യമന്ത്രിയും 8 മന്ത്രിമാരും തകര്‍ന്നടിഞ്ഞു. ഭൂരിപക്ഷം ജനങ്ങളും വോട്ട്‌ ചെയ്തത്‌ ബിജെപിക്ക്‌ എതിരെ. എന്നിട്ടും കൂലി എഴുത്ത്‌ മാധ്യമങ്ങളും, ബിജെപി അണികളും മോഡി തരംഗം എന്ന് വരുത്തി തീർക്കുന്നു. ബാലറ്റ്‌ പേപ്പറിൽ കൂടെ തിരെഞ്ഞെടുപ്പ്‌ നടത്തുകയോ, വോട്ടിംഗ്‌ മെഷീൻ വോട്ട്‌ ചെയ്യുമ്പോള്‍ അതിന്റെ ഒരു പേപ്പർ പ്രിന്റ്‌ എടുത്ത് അത്‌ ഒരു പെട്ടിയിൽ ഇട്ട്‌ സീലു വെച്ച്‌ സൂക്ഷിച്ച്‌ സംശയം ഉളള സ്ഥലങ്ങളിൽ ഈ പേപ്പർ നോക്കി ഒത്തു നോക്കുകയോ ചെയ്യുന്ന രീതിയിൽ തെരെഞ്ഞെടുപ്പ്‌ കുറ്റമറ്റതാക്കി നടത്തിയാൽ മോഡി അടുത്ത തിരെഞ്ഞെടുപ്പിൽ 100 തികയ്ക്കില്ല എന്നുറപ്പാണ്.

ഇനിയും മുംബെലേയ്ക്ക് വരിക. മുംബെ നഗരസഭ 164 ാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച ശ്രീകാന്ത് ഷീര്‍സാതിന് താനും കുടുംബവും വോട്ട് ചെയ്ത ബൂത്തില്‍നിന്ന് ലഭിച്ചത് വട്ടപ്പൂജ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ശ്രീകാന്തിന് ഈ വാര്‍ഡില്‍നിന്ന് 1500 വോട്ടാണ് കിട്ടിയത്. ഇത്തവണ വോട്ടിങ് യന്ത്രത്തില്‍നിന്ന് താനും കുടുംബവും ചെയ്ത വോട്ടെവിടെ പോയെന്നാണ് ശ്രീകാന്തിന്റെ ചോദ്യം. 151ാം വാര്‍ഡില്‍ മത്സരിച്ച ഗോരഖ് അവാദാണ് പരാതി നല്‍കിയ മറ്റൊരു സ്വതന്ത്രന്‍. തന്റെ ബൂത്തില്‍ തനിക്കുമാത്രം വോട്ടുചെയ്യുന്ന അനുയായികളുണ്ടെന്നും എന്നാല്‍, ഇത്തവണ 100 വോട്ടാണ് കിട്ടിയതെന്നുമാണ് പരാതി.

സംഭാജി ബ്രിഗേഡിന്റെ മുംബൈ അധ്യക്ഷനും അന്വേഷണം ആവശ്യപ്പെട്ട് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. അമരാവതി നഗരസഭയില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളിലെ അപാകത അന്വേഷിക്കണമെന്നും വോട്ട് വീണ്ടും എണ്ണണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്നത് പ്രദേശത്തെ എം.എല്‍.എയും യുവസ്വാഭിമാന്‍ പാര്‍ട്ടി നേതാവുമായ രവി റാണയാണ്. തെരഞ്ഞെടുപ്പ് നടന്ന 10 നഗരസഭകളില്‍ എട്ടെണ്ണത്തില്‍ ബി.ജെ.പിയും മുംബൈ, താണെ എന്നിവിടങ്ങളില്‍ ശിവസേനയുമാണ് വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് ഭരിച്ച അമരാവതി, സോലാപുര്‍, എന്‍.സി.പി ഭരിച്ച പുനെ, പിംപ്രി-ചിഞ്ച്വാഡ, എം.എന്‍.എസിന്റെ നാസിക് എന്നിവിടങ്ങളിലാണ് ബി.ജെ.പി മുമ്പ് ലഭിച്ചതിന്റെറ മൂന്നിരട്ടിയിലേറെ സീറ്റ് നേടി ഒന്നാമതെത്തിയത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാണിക്കാമെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെച്ച് വിദേശ രാജ്യങ്ങളും. സുതാര്യതയില്ലെന്ന കാരണത്താല്‍ നെതര്‍ലന്റ്, ഐയര്‍ലെന്റ്, ഇറ്റലി, ജര്‍മ്മനി, യു.എസ്, വെനിസ്വേല, മാസിഡോണിയ, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ നിരോധിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ സുതാര്യത സംബന്ധിച്ച് 51 മില്യണ്‍ പൗണ്ട് ചിലവഴിച്ച് മൂന്നുവര്‍ഷം പഠനം നടത്തിയശേഷമാണ് അയര്‍ലന്റ് ഇത് നിരോധിച്ചതെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ കൃത്രിമം കാട്ടിയെന്ന കണ്ടെത്തലുകളെ തുടര്‍ന്നാണ് വെനസ്വേല, മാസിഡോണിയ, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇ.വി.എം ഉപയോഗിക്കുന്നത് അവസാനിപ്പിച്ചത്. യു.എസിലെ കാലിഫോര്‍ണിയ പോലുള്ള സംസ്ഥാനങ്ങളില്‍ പേപ്പര്‍ ട്രെയില്‍ ഇല്ലാതെ ഇ.വി.എം ഉപയോഗിക്കുന്നത് അനുവദനീയമല്ല.

ഇന്ത്യയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളിലും തെരഞ്ഞെടുപ്പിന് ഇ.വി.എം ഉപയോഗിച്ചിരുന്നു.എന്നാല്‍ വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയില്ലായ്മ കാരണം നിരവധി രാജ്യങ്ങള്‍ വോട്ടിംഗ് യന്ത്രം നിരോധിച്ചിട്ടുണ്ട്. സുതാര്യമല്ല എന്ന് പറഞ്ഞുകൊണ്ട് നെതര്‍ലാന്‍ഡ്സും ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ച് ജര്‍മ്മനിയും ഇ.വി.എമ്മുകളുടെ ഉപയോഗം നിരോധിച്ചതാണ്. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഇന്നുവരെ വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാട്ടാമെന്ന ആരോപണം ആദ്യമുയര്‍ത്തിയത് ബി.ജെ.പി ആണ് താനും . 2009ല്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ എളുപ്പം അട്ടിമറി നടത്താനും, ഹാക്ക് ചെയ്യാനും കഴിയുന്ന ഒന്നാണെന്നായിരുന്നു അന്ന് ബി.ജെ.പി ഉയര്‍ത്തിയ ആരോപണം. ആരോപണം ഉയര്‍ത്തുക മാത്രമല്ല ബി.ജെ.പി അത് തെളിയിച്ചു കാണിച്ചു തരികയും ചെയ്തിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്യാമെന്ന് ഹൈദരാബാദ് സ്വദേശിയായ ഹരിപ്രസാദ് എന്ന ടെക്‌നീഷ്യനാണ് ഡെമോണ്‍സ്‌ട്രേറ്റ് ചെയ്ത് കാണിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ യൂ ട്യൂബ് വീഡിയോ കാണുക

ബിജെപിക്ക് സ്വാധീനമുള്ള മഹാരാഷ്ട്രയിലെ തലോജയിലുള്ള ഭാരത് ഇലക്ട്രോണിക്സിലാണ്‌ രാജ്യത്തെ വോട്ടിംഗ് മെഷീനില്‍ നല്ലൊരു പങ്കും ഉണ്ടാക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനിന്റെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. ഇന്ത്യന്‍ ജനാധിപത്യം ക്രൂരമായി അട്ടിമറിക്കപ്പെടുകയാണ് ഇവിടെ ചെയ്തതത്.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രം വഴിയിലുള്ള തെരഞ്ഞെടുപ്പ് കുറ്റമറ്റതല്ലെന്നും ഇതിനൊപ്പം പേപ്പര്‍ വോട്ടിംങ്ങ്ഏര്‍പ്പെടുത്തണമെന്നും സുപ്രീം കോടതിയും നിര്‍ദേശിച്ചിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം പേപ്പര്‍ ട്രെയിലും കൊണ്ടുവരണമെന്നായിരുന്നു 2013 ഒക്ടോബര്‍ ഒന്‍പതിന് സുപ്രീം കോടതി ഉത്തരവിട്ടത്. ‘സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിന് ഇത് അത്യാവശ്യമാണ്.’ എന്നു പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് ഈ നിര്‍ദേശം നല്‍കിയിരുന്നത്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഈ ഉത്തരവ്. വോട്ട് വെരിഫയര്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി.വി.പി.എ.ടി) കൊണ്ടുവരാനാവശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എട്ട് മണ്ഡലങ്ങളില്‍ വി.വി.പി.എ.ടി മെഷീന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരീക്ഷിക്കുകയും ചെയ്തിരുന്നു.

എന്ത് തന്നെയായാലും സ്വന്തം ജനങ്ങള്‍ക്ക് വേണ്ടി വര്‍ഷങ്ങള്‍ നിരാഹാരം കിടന്നും, പൊലീസ്സിന്റെയും പട്ടാളത്തിന്റെയും മര്‍ദ്ദനങ്ങള്‍ ഏറ്റ് വാങ്ങുകയും   ചെയ്ത ഇറോം ഷര്‍മിളയ്ക്ക് പോലും 100 വോട്ടുകള്‍ തികച്ച് ചെയ്യാത്ത ക്രൂരന്മാരാണ് ഇന്ത്യന്‍ ജനത എന്നാണ് മോഡിയും, മോഡിയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ പുറത്ത് വിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒന്ന് മാത്രം പറയാം ഇന്ത്യന്‍ ജനാധിപത്യം ക്രൂരമായി അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നു  എന്ന് ഉറപ്പാണ്‌.

കോടതി വിധി ലംഘിച്ച കേസില്‍ ഷാജന്‍ സ്കറിയയെ യുകെ പോലീസ് അറസ്റ്റ് ചെയ്തു

പിറവം: പോലീസിനെതിരെ ആരോപണവുമായി കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിഎ വിദ്യര്‍ഥിനി മിഷേല്‍ ഷാജിയുടെ കുടുംബം രംഗത്ത്. പോലീസ് അന്വേഷണത്തില്‍ അനാസ്ഥ കാണിച്ചുവെന്നാണ് മിഷേലിന്റെ കുടുംബം പറയുന്നത്. പെണ്‍കുട്ടിയുടെ ദുരൂഹ മരണം പുറത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ട് പിറവത്ത് വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധയോഗത്തില്‍ പങ്കെടുക്കവെ മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസാണ് ഇക്കാര്യം പറഞ്ഞത്.
‘പ്രേരണയുടെ പേരിലുള്ള അറസ്റ്റുകൊണ്ട് കാര്യമില്ല, മോളെ അപായപ്പെടുത്തിയവരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസ് തയ്യാറാവണം’, മകൾ മിഷേലിന്റ മരണവുമായി ബന്ധപ്പെട്ട് പിറവം പാലച്ചുവട് സ്വദേശി മോളയിൽ ബേബിയുടെ മകൻ ക്രോണിനെ(25)പൊലീസ് അറസ്റ്റു ചെയ്തതിനോട് പിതാവ് പെരിയപ്പുറം എണ്ണക്കാപ്പിള്ളീൽ ഷാജി വർഗീസിന്റെ പ്രതികരണം ഇങ്ങനെ. ക്രോണിനുമായി തന്റെ കുടുംബത്തിന് ബന്ധമില്ലെന്നും മാധ്യമങ്ങൾ വഴി പുറത്തു വന്നപ്പോഴാണ് ഇക്കാര്യം താൻ അറിയുന്നതെന്നും ഷാജി വ്യക്തമാക്കി. മകളുടെ മൊബൈൽ, ബാഗ് എന്നിവ ഇനിയും കണ്ടെത്തിയിട്ടില്ല. സംഭവ ദിവസം ബൈക്കിൽ പിന്നാലെയെത്തി പിൻതുടർന്നവരെ കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസ് കസ്റ്റഡിയിലുള്ള തലശേരിക്കാരൻ പെൺകുട്ടിയെ പിൻതുടർന്നോ എന്ന കാര്യം വ്യക്തമല്ല. മൃതദേഹത്തിന്റെ മുഖത്ത് മൂക്കിനു സമീപം നഖം കൊണ്ടതുപോലെ തോന്നിക്കുന്ന ഒരുപാട് ഉണ്ടായിരുന്നു. ഇത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഉണ്ടായതാണോ എന്നും സംശയം ഞങ്ങൾക്കെല്ലാവർക്കുമുണ്ട്.

ഇതിലും ഉപരിയായി കാണാതായി നേരത്തോടു നേരം പിന്നിട്ട് കൊച്ചിയിൽ നിന്നും മൃതദേഹം കണ്ടെടുത്തപ്പോൾ നിറവ്യത്യാസമുണ്ടാവുകയോ വികൃതമാവുകയോ ചെയ്തിരുന്നില്ല. വെള്ളം ഉള്ളിൽ ചെന്ന ലക്ഷണവും ഉണ്ടായിരുന്നില്ല. പഠനകേന്ദ്രത്തിൽ കൊണ്ടുവിടുമ്പോഴും തിരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുമ്പോഴും ഭാര്യയോ ഞാനോ ആണ് കൂട്ടുപോകാറുള്ളത്. കൊച്ചിയിലെ സ്ഥലങ്ങളെക്കുറിച്ച് യാതൊരെത്തും പിടിയുമില്ലാത്ത അവളെങ്ങനെ വെണ്ടുരുത്തി പാലത്തിലും ഗോശ്രീ പാലത്തിലുമൊക്കെ എത്തും.

ഇതെല്ലാം കണക്കിലെടുത്താണ് മകൾ ആത്മഹത്യചെയ്തതല്ലന്ന് താനും കുടുംബവും വിശ്വസിക്കുന്നതെന്നും ഇക്കാര്യത്തിൽ വിശ്വാസയോഗ്യമായ വിവരങ്ങൾ നൽകാത്തിടത്തോളം കാലം പൊലീസ് നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും ഷാജി പറഞ്ഞു. കൊച്ചി സെൻട്രൽ പൊലീസ് ഇന്നലെയാണ് മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രോണിൻ അലക്‌സാണ്ടർ ബേബിയെ അറസ്റ്റു ചെയ്തത്. രണ്ടുവർഷമായി മിഷേലുമായി ഇയാൾ അടുപ്പത്തിലായിരുന്നെന്നാണ് പൊലീസ് പുറത്തുവിട്ട വിവരം. അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കലൂർ പള്ളിക്ക് മുന്നിൽ വച്ച് കൈയേറ്റം ചെയ്തതോടെ മിഷേൽ ഇയാളുമായി തെറ്റി.

ദുഃസ്വഭാവങ്ങൾക്കടിമയും വിശ്വസിക്കാൻ കൊള്ളാത്തവനാണെന്നും തിരിച്ചറിഞ്ഞതോടെ പെൺകുട്ടി ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചെന്നും ഇതേത്തുടർന്ന് ഇയാൾ ഫോൺവിളിച്ചും മെസേജുകളയച്ചും ഭീഷിണിപ്പെടുത്തിയിരുന്നെന്നും ശല്യം സഹിക്കവയ്യാതായതോടെ പെൺകുട്ടി ആത്മഹത്യ ചെയ്തതാവാമെന്നുമാണ് പൊലീസ് നിഗമനം. വെണ്ടുരുത്തി പാലത്തിൽ നിന്നോ ഗോശ്രീ പാലത്തിൽ നിന്നോ ആകാം മിഷേൽ വെള്ളത്തിലേക്ക് ചാടിയതെന്ന സംശയവും പൊലീസ് വീട്ടുകാരുമായി പങ്കുവച്ചിരുന്നു. മിഷേലിന്റെ കുടുംബാംഗങ്ങളുടെ ദുഃഖഃത്തിൽ പങ്കുചേർന്നും നിലപാടുകളിൽ പിൻതുണ അറിയിച്ചും സിനിമാമേഖലകളിൽ നിന്നുള്ളവരുൾപ്പെടെ നിരവധി പ്രമുഖരും സൈബർ ലോകവും രംഗത്തുവന്നതോടെയാണ് ആലസ്യത്തിലായിരുന്ന പൊലീസ് ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്.

ഇപ്പോൾ നാടാകെ ഈ കുടുംബത്തിന് പിൻതുണ അറിയിച്ച് രംഗത്തുണ്ട്. ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ പിറവത്ത് കടകളടച്ചിട്ടാണ് സംഭവത്തിൽ വ്യാപാരിസമൂഹം പ്രതിഷേധിക്കുന്നത്. ഇന്നലെ പിറവത്ത് ചേർന്ന സർവ്വകക്ഷി യോഗതീരുമാന പ്രകാരമാണ് ഹർത്താൽ. സംഭവത്തിൽ പൊലീസിന്റെ അനാസ്ഥക്കെതിരെ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി നൽകാനുള്ള മിഷേലിന്റെ കുടുംബത്തിന്റെ നീക്കത്തിന് സർവ്വവിധ പിൻതുണയും നൽകാൻ യോഗം തീരുമാനിച്ചു. മകളെ കാണാനില്ലെന്ന് പരാതിപ്പെടാൻ കൊച്ചി സെൻട്രൽ സ്‌റ്റേഷനിൽ ചെന്നപ്പോൾ തങ്ങൾക്കുണ്ടായ ദുരനുഭവം വിതുമ്പലോടെ മിഷേലിന്റെ പിതാവ് ഷാജി വിവരിച്ചപ്പോൾ സദസ്സ് അല്പനേരത്തേക്ക് ശോകമൂകമായി.

മകളെ കാണാത്ത വിഷമത്തിൽ മനസ്സും ശരീരവും ഒരുപോലെ തളർന്ന നിലയിലായിരുന്ന തന്നെയും ഭാര്യയെയും പൊലീസ് ‘ഓട്ടപ്രദക്ഷിണം ‘നടത്തിച്ചെന്നായിരുന്നു ഷാജിയുടെ വെളിപ്പെടുത്തൽ. നാളെ സർവ്വകക്ഷിയോഗം രൂപം നൽകിയ കർമസമിതി ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്കും. നഗരസഭ വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിൽ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും സാമുദായിക സംഘടനാ പ്രതിനിധികളും പങ്കെടുത്തു. നഗരസഭാചെയർമാൻ സാബു കെ. ജേക്കബ് അധ്യക്ഷനായി.

തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ സ്വത്ത് വിവരങ്ങള്‍ പൂര്‍ണ്ണമായി നല്‍കിയിട്ടില്ലെന്ന് ആരോപണം. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വിവരം പുറത്തു വിട്ടത്. ം . തമിഴ്നാട്ടിലെ സേതൂര്‍ ഗ്രാമത്തില്‍ തന്റെ പേരിലുളള 50 ഏക്കര്‍ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ജേക്കബ് തോമസ് മറച്ചുവെച്ചുവെന്നാണ് ആരോപണം. ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന ആരോപണമാണ് ഉയരുന്നത്.
സര്‍വീസ് ചട്ടമനുസരിച്ച് ഉദ്യോഗസ്ഥന്മാര്‍ കൈവശമുളളതോ, നേടിയതോ, പാട്ടത്തിനെടുത്തതോ ആയ എല്ലാ സ്വത്തുക്കളുടെയും വിവരങ്ങള്‍ സര്‍ക്കാരിനോട് വെളിപ്പെടുത്തണം. ടെംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ജേക്കബ് തോമസിന്റെയും കൊച്ചിയിലെ ഒരു ടൂര്‍ ഓപ്പറേറ്ററുടേയും പേരിലാണ് ഭൂമി രജിസ്ട്രേഷന്‍ നടന്നിട്ടുള്ളത്. ജനുവരി ഒന്നിന് ജേക്കബ് തോമസ് നല്‍കിയ സ്വത്ത് വിവരങ്ങളില്‍ തമിഴ്നാട്ടിലെ ഭൂമിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇല്ല.

33 വ്യക്തികളില്‍ നിന്ന് രണ്ടു ഭാഗമായാണ് 50 ഏക്കര്‍ ജേക്കബ് തോമസ് വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2001 നവംബര്‍ 15നാണ് രജിസ്ട്രേഷന്‍ നടത്തിയത്. സേതൂര്‍ സബ് രജിസ്ട്രാര്‍ നല്‍കിയ ബാധ്യതാ പത്രിക പ്രകാരം ഭൂമി ഇപ്പോഴും ജേക്കബ് തോമസിന്റെ കൈവശം തന്നെയാണുള്ളത്. ജേക്കബ് തോമസ് നല്‍കിയ വിവരങ്ങളനുസരിച്ച് കേരളത്തിന് പുറത്തുള്ള ഏക വസ്തു ഭാര്യയുടെ പേരില്‍ കുടകിലുളള 151 ഏക്കര്‍ എസ്റ്റേറ്റാണ്. മൊത്തം 37.95 കോടിയുടെ സ്വത്താണ് വിജിലന്‍സ് ഡയറക്ടര്‍ക്കുള്ളത്. ഇതുപ്രകാരം ജേക്കബ് തോമസാണ് കേരളത്തിലെ ഏറ്റവും സമ്പന്നനായ ഐപിഎസ് ഓഫിസര്‍ എന്നും പത്രം പറയുന്നു.

ലണ്ടന്‍: ട്രംപോലിന്‍ പാര്‍ക്കുകളില്‍ പരിക്ക് പറ്റുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ടുകള്‍. യുകെയിലെ ട്രംപോലിന്‍ പാര്‍ക്കുകളില്‍ ഒരു വര്‍ഷത്തിനിടെ 300 തവണ ആംബുലന്‍സുകള്‍ വിളിക്കേണ്ടി വന്നതായാണ് കണക്ക്. ബിബിസിയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. വണ്‍ പാര്‍ക്ക്, ഫഌപ്പ് ഔട്ട് സ്‌ട്രോക്ക് എന്നീ പാര്‍ക്കുകളില്‍ ആഴ്ചയില്‍ ശരാശരി ഒന്നിലേറെത്തവണ ആംബുലന്‍സുകള്‍ വിളിക്കേണ്ടി വന്നതായാണ് കണക്ക്.
2014ലാണ് യുകെയില്‍ ആദ്യത്തെ ട്രംപോലിന്‍ പാര്‍ക്ക് ആരംഭിച്ചത്. ഇതിനു പിന്നാലെ ആരംഭിച്ച്
ട്രംപോലിന്‍ പാര്‍ക്ക് വിപ്ലവത്തിന്റെ ഫലമായി ഇപ്പോള്‍ 140 പാര്‍ക്കുകളാണ് രാജ്യത്ത് ഉള്ളത്. 2016 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷക്കാലത്ത് 30 പാര്‍ക്കുകളില്‍ നിന്ന് ആംബുലന്‍സ് സേവനം ആവശ്യപ്പെട്ടതിന്റെ കണക്കുകളാണ് പുറത്തു വിട്ടത്.

ഒടിവും ചതവും ഉണ്ടാകുന്ന അവസരങ്ങളിലാണ് മിക്കവാറും ആംബുലന്‍സ് സേവനം ആവശ്യമായി വരാറുള്ളത്. കാലിന് ഒടിവുണ്ടാകുന്നതാണ് ഏറ്റവും കുടുതലുണ്ടാവാറുള്ള പരിക്ക്. നട്ടെല്ല്, തല, പുറം, കാല് എന്നിവയ്ക്കാണ് ഈ പാര്‍ക്കുകളിലെത്തുവര്‍ക്ക് സാധാരണ പരിക്കേല്‍ക്കുന്നത്. ഇതോടെ ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ പാര്‍ക്കുകള്‍ക്കായുള്ള മാനദനണ്ഡങ്ങളും നിബന്ധനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചിക്കാഗോ: കുട്ടികള്‍ എത്ര ഉത്സാഹത്തോടെയാണ തങ്ങളുടെ പിറന്നാളുകള്‍ ആഘോഷിക്കാറുള്ളത്. പിറന്നാള്‍ സമ്മാനങ്ങളും അത്രമേല്‍ പ്രധാനമാണ് ഇവര്‍ക്ക്. എന്നാല്‍ ചിക്കാഗോയില്‍ നിന്നുള്ള ഒരു ആറുവയസുകാരി തന്റെ പിറന്നാള്‍ സമ്മാനങ്ങള്‍ വ്യത്യസ്തമായി ഉപയോഗിച്ചുകൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ്. വീടില്ലാത്ത പാവപ്പെട്ടവരെ സഹായിക്കാന്‍ തനിക്ക് കിട്ടിയ സമ്മാനങ്ങള്‍ നല്‍കിയിരിക്കുകയാണ് അര്‍മാനി ക്രൂസ് എന്ന ഈ പെണ്‍കുട്ടി.
ചിക്കാഗോയിലെ ലോക്കല്‍ പാര്‍ക്കിനാണ് സമ്മാനങ്ങള്‍ അര്‍മാനി നല്‍കിയത്. അര്‍മാനി ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ തങ്ങള്‍ തമാശയായാണ് കരുതിയിരുന്നതെന്ന് അമ്മയായ ആര്‍ട്ടെഷയും ഭര്‍ത്താവ് അന്റോയിന്‍ എന്നിവര്‍ പറഞ്ഞു. എന്നാല്‍ തന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ചെലവാക്കുന്ന തുകയ്ക്ക് തുല്യമായ തുക വീടില്ലാത്തവര്‍ക്ക് നല്‍കാന്‍ അവള്‍ ആവശ്യപ്പെടുകയായിരുന്നു.

പള്ളിയില്‍ ഇക്കാര്യം അറിയിച്ചതോടെ മറ്റുള്ളവരും സഹായത്തിനായി എത്തി. ടൂത്ത് ബ്രഷ്, പേസ്റ്റ്, ഡിയോഡറന്റ് തുടങ്ങി ദൈനംദിനാവശ്യത്തിനുള്ള വസ്തുക്കളുമായി നിരവധി പേരാണ് എത്തിയത്. ഈ വിധത്തില്‍ ഈസ്റ്റ് ഗാര്‍ഫീല്‍ഡ് പാര്‍ക്കില്‍ 125 പേര്‍ക്ക് സഹായം നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

മണമ്പൂര്‍ സുരേഷ്
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വര്‍ഷം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന കാലയളവില്‍, ‘വൈസ്രോയ്‌സ് ഹൗസ്’ എന്ന ചിത്രവുമായി വരികയാണ് ബ്രിട്ടനിലെ പ്രമുഖ ഇന്ത്യന്‍ ചലച്ചിത്രകാരിയായ ഗുരീന്ദര്‍ ഛദ്ദ. സ്വാതന്ത്ര്യ സമര കാലവും തുടര്‍ന്നു നടന്ന വിഭജനവും ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹവും കൂട്ടക്കുരുതിയും ചലച്ചിത്ര സംവിധായകരുടെയും ചരിത്ര കാരന്മാരുടെയും അക്ഷയ ഖനിയാണ്. ചരിത്രം വിജയിച്ചവരുടെ സൃഷ്ടടി ആയിരിക്കെ ഗുരീന്ദര്‍ ഛദ്ദ മറ്റോരു പാഠഭേദം അവതരിപ്പിക്കുകയാണ്. ‘വൈസ്രോയ്‌സ് ഹൗസ് ഇപ്പോള്‍ ഇവിടെ തിയേറ്ററില്‍ റിലീസ് ആയിരിക്കയാണ്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാനും അത് നടപ്പിലാക്കാനും ചുമതലപ്പെടുത്തി ലണ്ടനില്‍ നിന്നും അയക്കുന്ന ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റന്റെയും അദ്ദേഹത്തിന്റെ പത്‌നി എഡ്വീന മൗണ്ട് ബാറ്റന്റെയും ഔദ്യോഗിക വസതിയാണ് ചിത്രത്തിന്റെ ന്യൂക്ലിയസ്. വൈസ്രോയിയുടെ വസതിക്കകത്തും അതിനു ചുറ്റും ചരിത്രം പിറവിയെടുക്കുകയാണ്. അല്ലെങ്കില്‍ അങ്ങനെയാണ് ജനം വിശ്വസിക്കുന്നത്. ഒരു പക്ഷെ മൗണ്ട് ബാറ്റന്‍ പോലും അത് വിശ്വസിച്ചിരുന്നു. ചരിത്രത്തിന്റെ യഥാര്‍ഥ തിരക്കഥ എഴുതുന്നത് അവിടെയെങ്ങുമല്ല എന്ന കാര്യം മൗണ്ട്ബാറ്റന്‍ പോലും അറിയുന്നില്ല. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങളെപ്പോലെ ബ്രിട്ടന്റെ സാമ്രാജ്യ താല്‍പര്യങ്ങളുടെ ഇരയായി മാറുകയാണ് മൗണ്ട്ബാറ്റന്‍.

അഞ്ചു മാസം തികച്ചു ഇല്ലാത്തപ്പോള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കുന്ന, ഭരണം കൈമാറുന്ന ചുമതലയുമായി ദല്‍ഹിയില്‍ എത്തുന്ന മൗണ്ട്ബാറ്റന്‍ പല അനുരഞ്ജന ചര്‍ച്ചയിലും ഏര്‍പ്പെടുന്നു. ആദ്യ പ്രധാന മന്ത്രി ആയി ജിന്നയെ കൊണ്ടുവരണം എന്ന അനുരഞ്ജനം തന്നെ നെഹ്രുവും സംഘവും എതിര്‍ക്കുന്നു. നെഹ്റു ജിന്ന തര്‍ക്കങ്ങളുടെ ഉള്ളറകളിലെക്കൊന്നും ചിത്രം പോകുന്നില്ല.
ഇന്ത്യയെ വിഭജിക്കണം എന്ന മുസ്ലിം ലീഗിന്റെ വാദം ശക്തമായതോടെ മൌണ്ട് ബാടനും അസംത്രുപ്തിയോടെ അതംഗീകരിക്കുകയും വിഭജനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്യുകയാണ്.

തുടര്‍ന്ന് ബൗണ്ടറി കമ്മീഷന്റെ നിയമനവും ഒരു രാജ്യത്തെ എങ്ങനെ വെട്ടി മുറിക്കണം എന്നറിയാതെ കുഴയുന്ന ഏകാംഗ കമ്മീഷനെയുമാണ് നാം കാണുന്നത്. സ്വാതന്ത്യ ദിനത്തോട് കൂടുതല്‍ അടുക്കുന്തോറും എന്ത് ചെയ്യണം എന്നറിയാതെ ആശയക്കുഴപ്പത്തിലാവുകയാണ് ബൗണ്ടറി കമ്മീഷന്‍. ഈ ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സീനുകള്‍ ഇവിടെ തുടങ്ങുകയാണ്.

ഇവിടെ മൗണ്ട് ബാറ്റനും എഡ്വീന മൗണ്ട് ബാറ്റനും വെറും കഥാപാത്രങ്ങള്‍ മാത്രം ആയി മാറുന്നു. അവരൊന്നും അറിയാതെ ജനറല്‍ ഹെയ്‌സ്റ്റിങ്ങ്‌സ് ബൗണ്ടറി കമ്മീഷനു വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്. ഇന്ത്യയെ എങ്ങനെ വിഭജിക്കണം എന്ന മാപ്പോട് കൂടി. തയ്യാറാക്കിയത് രണ്ടു വര്‍ഷം മുന്‍പ് 1945 ഇല്‍ മറ്റൊരു പ്രൈം മിനിസ്റ്റര്‍- വിന്‍സ്റ്റന്‍ ചര്‍ച്ചില്‍, ലണ്ടനില്‍ വച്ചും! അങ്ങനെ ഇന്ത്യാ വിഭജനത്തിന്റെ തിരക്കഥ മൗണ്ട് ബാറ്റന്‍ പ്ലാന്‍ എന്ന പേരില്‍ മൗണ്ട് ബാറ്റന്‍ പോലും അറിയാതെ ലണ്ടനില്‍ രചിക്കപ്പെടുക ആയിരുന്നു. സോവിയറ്റ് യൂണിയന്‍ പ്രബലമായിരുന്ന ഒരു കാലയളവില്‍ ബ്രിട്ടന്റെ വ്യവസായ വ്യാപാര സൈനികതന്ത്ര താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പര്യാപ്തമായ രീതിയിലാണ് ഇന്ത്യാ വിഭജനത്തിന്റെ രൂപ രേഖ തയാറാക്കിയത്. അങ്ങനെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഗ്രാന്റ് ഡിസൈന്‍ ലണ്ടനില്‍ രൂപം കൊണ്ടു. പുതുതായി പുറത്ത് വന്ന ഔദ്യോഗിക രേഖകള്‍ ആധാരമാക്കിയാണ് സംവിധായിക ഈ നിഗമനത്തില്‍ എത്തിയത്.

ചരിത്രം വിജയിച്ചവരുടെ സൃഷ്ട്ടി ആകുമ്പോള്‍ സ്വതന്ത്ര ഇന്ത്യയിലെ ഒരു വനിതയുടെ പിന്മുറക്കാരി സ്വാതന്ത്ര്യത്തിനും ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറം ബ്രിട്ടനില്‍ നിന്നുകൊണ്ട് പറയുകയാണ് ചരിത്രം നിങ്ങള്‍ പറയുന്ന വഴിക്കല്ല ഇങ്ങനെയും കാണാമെന്നു. ചരിത്രം ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നുള്ള ഒരു പിടിച്ചുപറ്റല്‍ കൂടി ആണ്. ഹ്യൂ ബോനെവേല്‍ മൗണ്ട് ബാറ്റനായും, ജിലിയന്‍ ആന്‍ഡേഴ്‌സണ്‍ എഡ്വിന മൌണ്ട് ബാറ്റനായും ഹൃദ്യമായഭിനയിക്കുന്നു. ഹിന്ദു മുസ്ലിം പ്രേമ കഥ ചിത്രത്തില്‍ കൊണ്ട് വരുന്നത് ഇന്ത്യയിലെ ഹുമ കുരെഷിയിലൂടെയും, മനീഷ് ദയാലിലൂടെയുമാണ്. ഓം പുരിയുടെ അവസാനത്തെ ചിത്രമാകാമിത്. മൈക്കല്‍ ഗാമ്പന്‍ തുടങ്ങിയ പ്രമുഖ ബ്രിട്ടീഷ് നടീനടന്മാരുള്ള ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ”ബെന്‍ഡ് ഇറ്റ് ലൈക് ബെക്കാം” സംവിധാനം ചെയ്ത ഗുരീന്ദര്‍ ചധയുടെ ‘വൈസ്രോയ്‌സ് ഹൗസ്’. എ.ആര്‍. റഹ്മാന്റെതാണ് സംഗീതം.

കുടുംബജീവിതത്തിന്റെ യഥാര്‍ത്ഥമായ ധര്‍മ്മം സ്‌നേഹവും ജീവനും പങ്കുവയ്ക്കുക എന്നതാണ്. കുടുംബ പൈതൃകം മാതാപിതാക്കളിലൂടെ മക്കളിലേയ്ക്ക് കൈമാറപ്പെടുന്നു. പഴയ കൂട്ടുകുടുംബത്തിൽ നിന്നും വിട്ട് ഇന്നത്തെ തലമുറ  അണു കുടുംബങ്ങളില്‍ ഉണ്ടാകുന്ന വെല്ലുവിളികളെ പോലും നേരിടുന്നത്തിൽ പലപ്പോഴും പരാജയപ്പെടുന്ന കാഴ്ചകൾ നമ്മൾ കണ്ടിട്ടുള്ളതാണ്. ഒരു ജോലി തേടിയുള്ള ജീവിത പ്രയാണത്തിൽ പല മലയാളികളും പ്രവാസികളായി മാറി എന്നുള്ളത് ഒരു നഗ്നസത്യം. മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും വിട്ട് പുറം രാജ്യങ്ങളിൽ ജോലിചെയ്യുന്ന വിദേശമലയാളികളുടെ കൊച്ചുകാര്യങ്ങൾ പോലും പ്രവാസികളായ നാമെല്ലാവരും ശ്രദ്ധിക്കുന്നു. ഇതാ ഇവിടെ ഒരു ബഹറിൻ മലയാളി സ്വന്തം പിതാവിനെ ബഹറിനിൽ കൊണ്ടുവരാനായി ചെയ്ത ത്യാഗം പ്രവാസികളായ ഓരോ മലയാളിക്കും പാഠമാകേണ്ടതാണ്. സ്വന്തം മാതാപിതാക്കളെ എന്തിന്റെ കാരണം കൊണ്ടായാലും വൃദ്ധസദനകളിൽ തള്ളുന്ന പുതുതലമുറക്ക് ഒരു വഴികാട്ടിയാകട്ടെ ദേവസി ചിറമേൽ എന്ന യുവാവിന്റെ കണ്ണ് നനയിക്കുന്ന പ്രവർത്തി എന്ന് ആശംസിക്കുന്നു… ഡേവിസിന്റെ ഫേസ്ബുക് പോസ്റ്റിനു കിട്ടിയ ഷെയറുകളുടെ  എണ്ണവും ലൈക്കുകളും ഇതിന്റെ തെളിവാണ് ..
 

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം..

‘ചെരിപ്പിടാത്ത അപ്പച്ചനെയാണെനിക്കിഷ്ടം’

ഞാന്‍ ജോലി ചെയ്യുന്ന രാജ്യമായ ബഹറിനിലെക്ക് കുറേക്കാലമായി എന്റെ അപ്പച്ചനെ ഞാന്‍ ക്ഷണിക്കുന്നു. അപ്പോഴോക്കെ സന്തോഷത്തോടെ അപ്പച്ചന്‍ അത് നിരസിക്കുമായിരുന്നു. അതിനിടയില്‍ മൂന്ന് പ്രാവശ്യം എന്റെ അമ്മച്ചി ബഹറനില്‍ വന്ന് പോയീ. അപ്പോഴും അപ്പച്ചന്‍ വന്നില്ല. ഈ കഴിഞ്ഞ ഡിസംബറില്‍ ആണ് ഞാന്‍ ആ വിവരം അറിയിന്നുന്നത്, അപ്പച്ചന്‍ വരാന്‍ മടിക്കുന്നതിന്റെ കാരണം.
കൃഷിക്കാരായ തനി നാട്ടിന്‍പുറത്തുകാരാണ് ഞങ്ങളുടെ കുടുംബം. ഇന്നേവരെ എന്റെ അപ്പച്ചന്‍ ചെരിപ്പ് ധരിച്ചിട്ടില്ല. PANTS എന്നാ പാശ്ചാത്യരുടെ കോണകവും ഇടാറില്ല. അതുകൊണ്ട് മുണ്ടും ഷര്‍ട്ടും ഉടുത്ത് ചെരിപ്പിടാതെ വന്നാല്‍ എന്റെ മോന് അവന്റെ കൂട്ടുകാരുടെയും മറ്റുള്ളവരുടേയും മുന്‍പില്‍ ഞാന്‍ ഒരു അപമാനം ആകും എന്ന് കരുതിയിട്ടാണ് അപ്പച്ചന്‍ വരാന്‍ മടിക്കുന്നത് എന്ന്.
ഇന്ന് ഞങ്ങള്‍ ബഹറിനിലെക്ക് പോകുകയാണ്. അപ്പച്ചന്‍ ഈ അറബിനാട്ടില്‍ നിന്ന് തിരിച്ചുപോകുന്നതുവരെ അപ്പച്ചന്റെ കൂടെ ഞാനും മുണ്ട് ഉടുത്ത് ചെരിപ്പിടാതെ ഉണ്ടാവും. ഞാന്‍ ഇന്ന് ആരായിരിക്കുന്നുവോ അത് എന്റെ പിതാവിന്റെ ആ നഗ്‌നമായ കാലുകള്‍ കൊണ്ട് കുന്നും, മലയും, പാടവും, പറമ്പും, കല്ലും, മുള്ളും ചവിട്ടി പൊടിഞ്ഞ രക്തത്തിന്റെ പ്രതിഫലം ആണ്. മക്കളുടെ പത്രാസ്സിന് അനുസരിച്ച് മാതാപിതാക്കളെ കോലം കേട്ടിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.
ചെരുപ്പ് ഇടാതെ നടക്കുമ്പോള്‍ കാലിന് ചെറിയൊരു വേദന ഉണ്ട്, പക്ഷെ ആ വേദനക്ക് നല്ലോരു സുഖം കിട്ടുന്നത്, മാതാപിതാക്കള്‍ നമ്മള്‍ക്ക് വേണ്ടി അനുഭവിച്ച കഷ്ടതകള്‍ ഓര്‍ക്കുമ്പോള്‍ ആണ്. മാതപിതാക്കള്‍ മക്കള്‍ക്കുവേണ്ടി അനുഭവിക്കുന്ന വേദന മനസിലായത് ഞാനും ഒരു പിതാവ് ആയപ്പോഴാണ്. കുഴിമാടത്തില്‍ പൂക്കള്‍ വക്കുന്നതിന് പകരം ജീവിച്ചിരിക്കുമ്പോള്‍ മാതപിതാക്കളുടെ കയ്യില്‍ നമ്മള്‍ക്ക് പൂക്കള്‍ കൊടുക്കാം.
വാര്‍ദ്ധക്യത്തിലായിരിക്കുന്ന മാതാപിതാക്കളെ ബഹുമാനിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മക്കളുടെയും കടമയും, ഉത്തരവാദിത്വവും ആണന്ന് ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു.
ദൈവമേ അങ്ങേക്ക് നന്ദി.

FullSizeRender (40)

FullSizeRender (41)

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍നിന്നും ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സിന്റെ പാസഞ്ചര്‍ ജെറ്റ് വിമാനം ചക്രത്തിനുണ്ടായ തകരാറുമൂലം ഇന്നലെ അടിയന്തരമായി ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിന്റെ മുന്നിലെ ചക്രം ചലിക്കാതായതോടെയാണ് പൈലറ്റ് അടിയന്തര ലാന്‍ഡിംങിന് അനുമതി തേടിയത്.  യോര്‍ക്ക്‌ഷെയറിനു മുകളിലൂടെ പലകുറി വട്ടമിട്ടു പറന്ന വിമാനം ഒടുവില്‍ ഹിത്രൂവില്‍ ഇറക്കുകയായിരുന്നു. ഇരുപത് മിനിറ്റോളം ഡ്യൂസ്‌ബറിക്ക് മുകളിലൂടെ പറന്നതായി ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തി. കാരണം വ്യക്തമാല്ലത്തതിനാൽ ലോങ്ങ് റേഞ്ച് ക്യാമറയിൽ പകർത്തിയ ചിത്രത്തിൽ നിന്നുമാണ് കാര്യം മനസ്സിലായതെന്ന് ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തിയതായി മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
853 പേർക്ക് യാത്ര ചെയ്യാൻ പറ്റുന്ന എമിറേറ്റ്സ് A380 (ഇകെ.18) ഇന്നലെ ഉച്ചയ്ക്ക് 1.32 നായിരുന്നു മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍നിന്നും വിമാനം ദുബായിലേക്ക് യാത്ര ആരംഭിച്ചത്.  വിമാനം പറന്നുയര്‍ന്നശേഷം ഉള്ളിലേക്ക് വലിയേണ്ട ചക്രങ്ങള്‍ ചലിക്കാതായോടെയാണ് തകരാര്‍ മനസിലാക്കി പൈലറ്റ് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിച്ചത്.  ഈസമയം എടുത്തിട്ടുള്ള വിമാനത്തിന്റെ ചിത്രങ്ങളില്‍ ചക്രം പുറത്തേക്ക് തള്ളിനില്‍ക്കുന്നത് കൃത്യമായി കാണാം. വിമാനം ആകാശത്തിലൂടെ ഏറെനേരം വട്ടമിട്ടു പറക്കുന്നത് ശ്രദ്ധയില്‍പെട്ട ഒരു ഡ്യൂസ്‌ബെറിക്കാരൻ ആണ്  ഈ ചിത്രം കാമറയിലാക്കിയത്.

മാഞ്ചസ്റ്റർ ദുബായ് വിമാനം തിരിച്ചുവിട്ട് ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ മൂന്ന് മണിയോടുകൂടി സുരക്ഷിതമായി ഇറക്കിയെന്ന് എമിറേറ്റ്സ് വ്യക്താവ് അറിയിച്ചു. യാത്രക്കാരെ എല്ലാം മറ്റൊരു വിമാനത്തിൽ കയറ്റി യാത്രയാക്കിയെന്നും വ്യക്താവ് വെളിപ്പെടുത്തി. യാത്രക്കാരുടെ സുരക്ഷക്കാണ് മുഖ്യ പരിഗണനയെന്നും അവർ പറഞ്ഞു.

ek18JPG

കൊച്ചി: സിഎ വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഷാജി വര്‍ഗീസിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കസ്റ്റഡിയില്‍. മിഷേലിനെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന് കരുതുന്ന തലശേരി സ്വദേശിയെയും മിഷേലിന്റെ പരിചയക്കാരനായ യുവാവിനെയുമാണ് കസ്റ്റഡിയില്‍ എടുത്തത്. മിഷേലിന്റെ പരിചയക്കാരനെ ചെന്നെയില്‍ നിന്ന് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. മിഷേലിനെ ഇയാള്‍ ശല്യപ്പെടുത്തിയിരുന്നതായി പരാതി ലഭിച്ചിരുന്നു. കൊച്ചി കായലിലാണ് മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്.
മിഷേല്‍ മുങ്ങി മരിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ മിഷേല്‍ ഒരിക്കലും ആത്മഹത്യചെയ്യില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മരണം ആത്മഹത്യയാണെന്ന് പറഞ്ഞ് കേസ് എഴുതി തള്ളാന്‍ പൊലീസ് ധൃതി കാണിക്കുകയാണെന്നും വീട്ടുകാര്‍ കുറ്റപ്പെടുത്തി. കാണാതായ ദിവസം മിഷേല്‍ കലൂര്‍ പള്ളിയിലെത്തി പ്രാര്‍ത്ഥിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണ്.ഞായറാഴ്ചകളില്‍ അവധിയായതിനാല്‍ മിഷേല്‍ വീട്ടില്‍ പോകുകയായിരുന്നു പതിവ്. തിങ്കളാഴ്ച്ച പരീക്ഷയായതിനാലാണ് മിഷേല്‍ ഹോസ്റ്റലില്‍ നിന്നത്.

കലൂര്‍ പള്ളിയില്‍ നൊവേന കൂടാന്‍ പോയ പെണ്‍കുട്ടി എട്ടുമണിയായിട്ടും ഹോസ്റ്റലില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഒരു യുവാവ് പെണ്‍കുട്ടിക്ക് പിന്നാലെ നടന്നിരുന്നതായി സൂചനയുണ്ട്. മിഷേല്‍ മരിച്ച ദിവസം ഇയാളുടെ ഫോണ്‍കോള്‍ മിഷേലിനു വന്നതായി തെളിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആക്രമിക്കപ്പെട്ടതിന്റെ പാടുകള്‍ ഇല്ലാതിരുന്നതിനാല്‍ ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു.

ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ മടുത്തുവെന്ന് മഹൈരി ബ്ലാക്ക്. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം വെളിപ്പെടുത്തി. പെയ്സ്ലി, റെന്‍ഫ്രൂഷയര്‍ സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി എംപിയാണ് ബ്ലാക്ക്. ഹൗസ് ഓഫ് കോമണ്‍സുമായി യോജിച്ച് പോകാനാകുന്നില്ലെന്നാണ് ബ്ലാക്ക് പറയുന്നത്. 22 വയസ് മാത്രമാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റംഗത്തിന് ഉള്ളത്.
രണ്ടു വര്‍ഷത്തോളമായി താന്‍ പാര്‍ലമെന്റില്‍ അംഗമാണ്. ഇപ്പോള്‍ താന്‍ ഇത് വെറുത്തു കഴിഞ്ഞെന്ന് സണ്‍ഡേ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. ഇത് തികച്ചും വ്യക്തിപരമാണ്. എല്ലാ ആഴ്ചയിലും ഇവിടെ വരണം. മാനസികമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ഒട്ടേറെപ്പേരുമായി ഒരുമിച്ച് ജോലി ചെയ്യണം. ഇവിടുത്തെ രീതികള്‍ പഴയതും കാലഹരണപ്പെട്ടതുമാണ്. ഏറെ സമയം എടുക്കുന്നവ. സമയ നഷ്ടം മാത്രമാണ് ഇതിന്റെ ഫലമെന്നും ബ്ലാക്ക് പറയുന്നു.

2020ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറയുമ്പോളും അക്കാര്യം ഉറപ്പിക്കാന്‍ ബ്ലാക്ക് തയ്യാറല്ല. താന്‍ ചില കാര്യങ്ങളില്‍ വീണുപോയാല്‍ അവിടെത്തന്നെ തുടരുന്നതാണ് പതിവ്. യൂണിവേഴസിറ്റിയില്‍ പോയപ്പോള്‍ അവിടെത്തന്നെ കുറച്ചുകാലം തുടര്‍ന്നു. പിന്നീട് ജോലികള്‍ ചെയ്തപ്പോളും അങ്ങനെ തന്നെയെന്നും ബ്ലാക്ക് പറയുന്നു. ലേബര്‍ ഫോറിന്‍ ഷാഡോ സെക്രട്ടറിയായിരുന്ന ഡഗ്ലസ് അലക്‌സാന്‍ഡറെയാണ് തന്റെ 20-ാമത്തെ വയസില്‍ ഇവര്‍ തോല്‍പ്പിച്ച് പാര്‍ലമെന്റ് അംഗമായത്.

RECENT POSTS
Copyright © . All rights reserved