തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ 19കാരന്‍ ഓര്‍മ്മ ശക്തിയില്‍ ലോകറെക്കോര്‍ഡുമായി ശ്രദ്ധേയനാകുന്നു. ദേശീയ അവാര്‍ഡും ഡോക്ടറേറ്റുമുള്‍പ്പെടെയുള്ള നേട്ടങ്ങളാണ് തിരുവനന്തപുരം കരമന സ്വദേശിയായ പ്രശാന്ത് ചന്ദ്രനെ തേടിയെത്തിയത്. കരമന പ്രശാന്തത്തില്‍ ചന്ദ്രന്‍-സുഹിത ദമ്പതികളുടെ മകനാണ് പ്രശാന്ത്. കാഴ്ചിലും കേള്‍വിയിലും സംസാരത്തിലുമുള്ള വൈകല്യങ്ങളും കാര്‍ഡിയോളജി, ന്യൂറോളജി അസുഖങ്ങളുമാണ് പ്രശാന്തിന്റെ കഴിവിനു മുന്നില്‍ മുട്ടുമടക്കുന്നത്.
രണ്ടു വര്‍ഷം മുമ്പാണ് പ്രശാന്തിന്റെ അസാധാരണ ഓര്‍മശക്തി ശ്രദ്ധയില്‍പ്പെടുന്നത്. എഡി 1 മുതല്‍ പത്ത് കോടി വര്‍ഷത്തെ കലന്‍ഡറുകള്‍ പ്രശാന്തിന് മനപ്പാഠമാണ്. തിയതി, മാസം, വര്‍ഷം ഇവ പറഞ്ഞാല്‍ ആ ദിവസം ഏതാണെന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ പ്രശാന്ത് പറയും. അവധി ദിവസങ്ങള്‍ ആ ദിവസത്തെ അന്തരീക്ഷ താപനില എന്നീ വിവരങ്ങളും പ്രശാന്തിന് അറിയാം. വലത് കൈ ഉപയോഗിച്ച് കീ ബോര്‍ഡില്‍ പാട്ടുകള്‍ പാടാനും പ്രശാന്ത് റെഡി.
ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് തുടങ്ങിയവയില്‍ ഇടം പിടിച്ചതുകൂടാതെ 150ഓളം പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2016ലെ ഭിന്നശേഷി ദിനത്തില്‍ രാഷ്ട്രപതിയില്‍ നിന്ന് ക്രിയേറ്റീവ് അഡല്‍റ്റ് പേഴ്‌സണ്‍ വിത്ത് ഡിസ്എബിലിറ്റീസ് അവാര്‍ഡും ലഭിച്ചിട്ടുള്ള പ്രശാന്ത് ഗിന്നസ് റെക്കോര്‍ഡിനായുള്ള പ്രകടനത്തിന് തയ്യാറെടുക്കുകയാണ്.
ലണ്ടന്‍: വര്‍ണ്ണ ബലൂണുകള്‍ പറപ്പിക്കുന്നത് ഏതൊരു ആഘോഷത്തിന്റെയും ഒഴിവാക്കാന്‍ കഴിയാത്ത ചടങ്ങായി മാറിയിട്ടുണ്ട്. എന്നാല്‍ ഇവ മൂലമുണ്ടാകുന്ന മലിനീകരണത്തേക്കുറിച്ച് ആശങ്കകള്‍ ഉയരുന്നതോടെ ഇവ നിരോധിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. ബലൂണ്‍ മാലിന്യം പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും മരണക്കുരുക്കാകുന്നുണ്ടെന്ന് മറൈന്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു. ബലൂണ്‍ മൂലം ബീച്ചുകള്‍ മലിനമാകുന്നതിന്റെ നിരക്ക് 2015നെ അപേക്ഷിച്ച് 53 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് സൊസൈറ്റി വ്യക്തമാക്കുന്നത്.
ബലൂണുകളും സ്‌കൈ ലാന്റേണുകളും പറത്തുന്നത് നിരോധിക്കാമെന്ന് 50ഓളം ലോക്കല്‍ കൗണ്‍സിലുകള്‍ അറിയിച്ചിട്ടുണ്ട്. ബലൂണുകള്‍ ലാറ്റെക്‌സിനാല്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ പ്ലാസ്റ്റിക് പോലെ ഉപദ്രവകാരില്ലെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ അങ്ങനെ നിര്‍ദോഷകാരിയല്ല ബലൂണുകള്‍ എന്ന് എംസിഎസ് ചൂണ്ടിക്കാണിക്കുന്നു. സമുദ്രത്തിന്റെ സാഹചര്യങ്ങളില്‍ ബലൂണ്‍ അവശിഷ്ടങ്ങള്‍ നാല് വര്‍ഷത്തോളം നിലനില്‍ക്കുമെന്ന് എംസിഎസ് പ്രതിനിധി എമ്മ കണ്ണിംഗ്ഹാം പറയുന്നു.
പറന്നുയരുന്ന 13 ശതമാനം ബലൂണുകള്‍ മാത്രമേ പൊട്ടിത്തകരുന്നുള്ളൂ. 80 ശതമാനവും കേടുപാടുകള്‍ ഒന്നുമില്ലാതെ തിരികെ താഴെയെത്തുന്നു. ബലൂണ്‍ ചരട് കുരുങ്ങി ശ്വാസം മുട്ടി മരിച്ച കുതിരയേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ബിബിസി സംപ്രേഷണം ചെയ്തിരുന്നു. എന്തായാലും ലോക്കല്‍ അതോറിറ്റികള്‍ അനുകൂല നിലപാടുമായി രംഗത്ത് വന്നത് ആശ്വാസകരമാണെനന് എംസിഎസ് പറയുന്നു.
ലണ്ടന്‍: കുട്ടികള്‍ക്കെതിരായി നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളില്‍ സാരമായ വര്‍ദ്ധനയെന്ന് വെളിപ്പെടുത്തല്‍. രാജ്യത്തെ പോലീസ് സേനകള്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണെന്ന് കണക്കുകള്‍ പറയുന്നു. കുട്ടികളെ ഓണ്‍ലൈനിലൂടെ വീഴ്ത്തുന്നതാണ് പുതിയ രീതി. ഇതിനെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ക്യാംപെയിന്‍ ഗ്രൂപ്പുകള്‍ക്കും നിര്‍ദേശങ്ങള്‍ ലഭിച്ചുകഴിഞ്ഞു.
കുട്ടികള്‍ക്ക് നേരെ നടന്ന ലൈംഗിക കുറ്റങ്ങളില്‍ 2015നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം അഞ്ചിരട്ടി വര്‍ദ്ധനയാണ് ഉണ്ടായത്. പത്ത് മിനിറ്റില്‍ ഒരു കുട്ടി വീതം പീഡനത്തിന് ഇരയായെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. നാഷണല്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ചില്‍ഡ്രന്‍ തയ്യാറാക്കിയ കണക്കനുസരിച്ച് 55,507 കുറ്റകൃത്യങ്ങളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നേരെ 13,565 ബലാല്‍സംഗം, ലൈംഗികാതിക്രമം, ലൈംഗിക ചൂഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടന്നുവെന്ന് കണക്കുകള്‍ പറയുന്നു. നാല് വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നേരെ 2799 അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് 1800 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ഈ കണക്കുകള്‍ പറയുന്നു.
ലണ്ടന്‍: അഞ്ച് പേര്‍ കൊല്ലപ്പെട്ട ലണ്ടന്‍ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിലും പാര്‍ലമെന്റിന് മുന്നിലും ജനങ്ങളെ കാറിടിച്ച് വീഴ്ത്തുകയും ഒരു പോലീസ് ഓഫീസറെ കുത്തി വീഴ്ത്തുകയും ചെയ്തതിനു ശേഷമാണ് ആക്രമണം നടത്തിയയാളെ പോലീസ് വെടിവെച്ച് വീഴ്ത്തിയത്. 11 പേരെ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് കാര്‍ നിന്നത്. അതിനിടയില്‍ ഒരു സ്ത്രീ മരിച്ചിരുന്നു. ഒരു വീഡിയോയില്‍ പരിക്കേറ്റവര്‍ റോഡില്‍ കിടക്കുന്നതും എമര്‍ജന്‍സി സര്‍വീസ് വാഹനങ്ങള്‍ വരുന്നതും പരിക്കേറ്റവരെ സഹായിക്കാന്‍ ജനങ്ങള്‍ ഓടിയെത്തുന്നതും കാണാം.
സംഭവത്തേക്കുറിച്ച് വിവരിക്കുമ്പോള്‍ ദൃക്‌സാക്ഷികള്‍ക്ക് ഞെട്ടല്‍ മാറിയിരുന്നില്ല. ഭീകരാക്രമണത്തേത്തുടര്‍ന്ന് പാര്‍ലമെന്റ് നിര്‍ത്തി വെക്കുകയും വെസ്റ്റ്മിന്‍സ്റ്റര്‍ അടച്ചിടുകയും ചെയ്തു. ഒരു കാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചു കയറുന്നതും പോലീസുകാരനെ കുത്തി വീഴ്ത്തുന്നതും കണ്ടതായി റിക്ക് ലോംഗ്ലി എന്നയാള്‍ പറയുന്നു. പരിക്കേറ്റവര്‍ റോഡില്‍ വീണു കിടക്കുന്നുണ്ടായിരുന്നു. ജനങ്ങള്‍ ഇതോടെ ബിഗ് ബെന്നിന് എതിര്‍വശത്തുള്ള ഗേറ്റിനരികിലേക്ക് മാറിയെന്നും ലോംഗ്ലി പറഞ്ഞു. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണെന്ന് സെന്റ് തോമസ് ഹോസ്പിറ്റലിലെ ജൂനിയര്‍ ഡോക്ടര്‍ പറഞ്ഞു.
പോലീസുകാരനെ കുത്തുന്നത് ഏറ്റവും അടുത്തു നിന്ന് കണ്ടതിന്റെ ഞെട്ടലും ലോംഗ്ലി പങ്കുവെച്ചു. കത്തിയുമായി പാഞ്ഞെത്തിയ തീവ്രവാദി തന്റെ ചുമലില്‍ പിടിച്ചാണ് മുന്നോട്ട് വന്നത്. പിന്നീട് പോലീസുകാരനെ കുത്തി വീഴ്ത്തുകയായിരുന്നു. വെസ്റ്റ് മിന്‍സ്റ്ററില്‍ മൂന്ന് വെടിയൊച്ചകള്‍ കേട്ടതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തിനു പിന്നാലെ ഇത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനെ അജ്ഞാതനായ അക്രമി കുത്തി പരിക്കേൽപിച്ചു. അക്രമിയെ ഉടൻ പൊലീസ് വെടിവച്ചുവീഴ്ത്തി കീഴ്പ്പെടുത്തി. പാർലമെന്റിനു നേരെയുള്ള ഭീകരാക്രമണമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്നുണ്ടായ തിക്കലും തിരക്കിലും ഏതാനുംപേർക്ക് പരുക്കുണ്ട്. പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉൾപ്പെടെ നിരവധി എംപിമാർ പാർലമെന്റിനുള്ളിൽ ഉണ്ടായിരുന്ന സമയത്താണ് ആക്രമണമുണ്ടായത്.
ഹൗസ് ഓഫ് കോമൺസ് സമ്മേളനത്തിലുമായിരുന്നു. പാർലമെന്റിനുള്ളിലുള്ളവരോട് അവിടെത്തന്നെ തുടരാൻ പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. പാർലമെന്റ് മന്ദിരവും പരിസരപ്രദേശങ്ങളുമെല്ലാം സായുധരായ പൊലീസ് ഉദ്യോഗസ്ഥരുടെ കനത്ത സുരക്ഷിതത്വത്തിലാണ്.എംപിമാരും മന്ത്രിമാരും പാർലമെന്റിനുള്ളിലേക്ക് കടക്കുന്ന പ്രവേശന കവാടത്തിനു കാവൽനിന്ന പോലീസുകാരനെയാണ് അക്രമി കുത്തിയത്. ഉള്ളിലേക്ക് പാഞ്ഞുകയറാനുള്ള ശ്രമം തടഞ്ഞപ്പോഴായിരുന്നു ഇത്. പൊലീസുകാരനെ കുത്തിയ ഉടനെ അടുത്തുണ്ടായിരുന്ന മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ ഇദ്ദേഹത്തിനു നേരേ നിറയൊഴിക്കുകയായിരുന്നു.
കാറിലെത്തിയ അക്രമി താൻ ഓടിച്ചിരുന്ന കാർ പാർലമെന്റിനു സമീപത്തെ വെസ്റ്റ്മിനിസ്റ്റർ ബ്രിഡ്ജിലെ ഫുട്പാത്തിലേക്ക് ഇടിച്ചു കയറ്റിയശേഷമാണ് മന്ദിരത്തിലേക്ക് ഓടിക്കയറാൻ ശ്രമിച്ചത്. ഈ സംഭവത്തിൽ ഫുട്പാത്തിലുണ്ടായിരുന്ന നിരവധിപേർക്ക് പരിക്കേറ്റു. ഇവരിൽ ഒരു സ്ത്രീ പിന്നീട് ആശുപത്രിയിൽ മരിച്ചു.രാജ്യത്തെ നടുക്കിയ ആക്രമണത്തിന്റെ വിശദാംശങ്ങൾ വ്യക്തമായി വരുന്നതേയുള്ളു. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വ്യക്തമല്ല
ലണ്ടനില്‍ ബ്രീട്ടീഷ് പാര്‍ലമെന്‍റ് മന്ദിരത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു. പാര്‍ലമെന്‍റ് നടപടികള്‍ പുരോഗമിക്കുമ്പോഴാണ് സംഭവം. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ ശക്തമാക്കി. ഹൌസ് ഓഫ് കോമണ്‍സ് താല്‍കാലികമായി അടച്ചു. എംപിമാരോട് പാര്‍ലമെന്‍റ് മന്ദിരത്തില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്‍റ് മന്ദിരത്തിനു സമീപത്തു നിന്നു വെടിയൊച്ച കേട്ടതായും രണ്ടു പേര്‍ മുറിവേറ്റ് വീഴുന്നതും കണ്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. പ്രധാന മന്ത്രി തരേസ മെയ് സുരക്ഷിതയാണെന്ന് ആക്രമണത്തിനു ശേഷം ഔദ്യോഗിക വക്താവ് അറിയിച്ചു.
യൂറോപ്പില്‍ വീണ്ടും ഭീകരാക്രമണ ഭീതിയുണര്‍ത്തി ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനില്‍ വെടിവയ്പ്. മധ്യ ലണ്ടനിലെ പാര്‍ലമെന്റ് ഹൗസിനു പുറത്താണ് വെടിവയ്പുണ്ടായതെന്നാണ് വിവരം. പാര്‍ലമെന്റിനകത്തുള്ളവരോട് അവിടെത്തന്നെ തുടരാന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. ആയുധധാരിയായ ഒരാളെ പാര്‍ലമെന്റ് കെട്ടിടത്തിനു പുറത്ത് കണ്ടതായി ദൃസാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വെടിവയ്പില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റതായാണ് വിവരം.
പാര്‍ലമെന്റ് മന്ദിരത്തിനു സമീപമുള്ള വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിലാണ് ആക്രമണം ഉണ്ടായത്. അതേസമയം, വെടിവയ്പ് ഉണ്ടാകുന്നതിന് തൊട്ടുമുന്‍പ് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഒരു കാര്‍ ഇടിച്ചുകയറിയതായും വിവരമുണ്ട്. ലണ്ടന്‍ പൂര്‍ണമായും വന്‍ സുരക്ഷാ വലയത്തിലാണ്.
തത്സമയ ദൃശ്യങ്ങള്‍ താഴെയുള്ള വീഡിയോ ലിങ്കില്‍ കാണാം
വടക്കൻ അയർലൻഡിലെ സമാധാനകരാറിനു മുൻകൈയെടുത്ത മാർട്ടിൻ മക്ഗിന്നസ് (66) അന്തരിച്ചു. ബ്രിട്ടനിൽനിന്ന് വടക്കൻ അയർലൻഡിനു സ്വാതന്ത്ര്യം തേടിയിരുന്ന സായുധപ്രസ്ഥാനമായ ഐറിഷ് റിപ്പബ്ലിക്കൻ ആർമി (ഐആർഎ)യെ നയിച്ച മക്ഗിന്നസ് പിന്നീടു സമാധാനചർച്ചകളിലെ മുഖ്യനായി. വടക്കൻ അയർലൻഡിലെ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ പദവിയിൽനിന്ന് ഈ ജനുവരിയിലാണ് അദ്ദേഹം രാജിവച്ചത്.
അവയവങ്ങളിലും കോശങ്ങളിലും അമിലോയിഡ് എന്ന അസാധാരണ പ്രോട്ടീൻ അടിഞ്ഞുകൂടുന്ന അത്യപൂർവമായ ജനിതകരോഗമായിരുന്നു മരണകാരണം.
ഐആർഎ തലവനായിരുന്നശേഷം അവരുടെ രാ ഷ്ട്രീയപ്രസ്ഥാനമായ സിൻ ഫെയിനിന്റെ നേതാവായി. ഐആർഎയെ മക്ഗിന്നസ് നയിച്ചിരുന്ന അവസരത്തിലാണ് മൗണ്ട് ബാറ്റൻ പ്രഭുവിനെയും 18 സൈനികരെയും ഒന്നിച്ചു വധിച്ച ബോംബ് സ്ഫോടനം നടത്തിയത്.
ടോണി ബ്ലെയറിന്റെ നേതൃത്വത്തിലുള്ള ലേബർ ഗവൺമെന്റുമായി ചർച്ച നടത്തി ഐആർഎ പോരാളികൾക്ക് കുറ്റവിമുക്തിയും തടവുകാർക്ക് ശിക്ഷ ഇളവും നേടിക്കൊടുത്ത കരാർ ഉണ്ടാക്കുന്നതിൽ ഗെറി ആഡംസിനൊപ്പം മക്ഗിന്നസ് വലിയപങ്ക് വഹിച്ചു.
കൊല്ലം: കുണ്ടറ പീഡനക്കേസിലെ പ്രതി വിക്ടര്‍ പതിനാലുകാരനെ കൊലപ്പെടുത്തിയതായി പരാതി. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. 2010ല്‍ നടന്ന സംഭവത്തിലാണ് പരാതി. കേസില്‍ കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. വിക്ടറിന്റെ അയല്‍വാസിയായ 14കാരനെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
ആ മരണം കൊലപാതകമാണെന്ന് കുടുംബം അന്നുതന്നെ പരാതിപ്പെട്ടിരുന്നെങ്കിലും പൊലീസ് വേണ്ടത്ര ഗൗരവം കാണിച്ചിരുന്നില്ല. അന്വേഷണത്തിന് പൊലീസ് പണം ആവശ്യപ്പെട്ടിരുന്നതായും വീട്ടുകാര്‍ ആരോപിക്കുന്നു. വിക്ടര്‍ ബന്ധുവായ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തതായും പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് ഇയാള്‍ക്കെതിരെ ഇന്ന് രാവിലെ കേസ് രജിസ്റ്റര്‍ ചെയ്തു.
പേരക്കുട്ടിയായ 10 വയസുകാരിയുടെ മരണത്തിലാണ് ഞായറാഴ്ച വിക്ടറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാള്‍ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. മകളും പേരക്കുട്ടിയും ഇതിനെക്കുറിച്ച് പലതവണ പരാതി പറഞ്ഞിരുന്നു എന്നുള്ള പ്രതിയുടെ ഭാര്യയുടെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. കേസില്‍ ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും ചുമത്തിയിരുന്നു. ഇയാള്‍ പുരുഷന്മാരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഉപയോഗിച്ചിരുന്നതായും പൊലീസിന് മൊഴി ലഭിച്ചിരുന്നു.
ടോം ജോസ് തടിയംപാട്
ഇന്ന് ഉച്ചകഴിഞ്ഞു മുതല്‍ നെസ്റ്റ്‌ഫോര്‍ഡ് സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന എല്‍സമ്മ കുര്യാക്കോസ് മഠത്തിലോട്ടിന്റെ ജീവിതം എന്തായിരുന്നു എന്ന് പള്ളിയില്‍ നടന്ന അന്ത്യകര്‍മ്മങ്ങള്‍ക്കു നന്ദി പറഞ്ഞുകൊണ്ട് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിന്നും വന്ന മോനച്ചന്‍ വിശദീകരിച്ചപ്പോള്‍ കേട്ടിരുന്നവര്‍ക്ക് അതൊരു സന്ദേശമായി മാറി. കേരളത്തില്‍നിന്നും വിദ്യാഭ്യാസം കഴിഞ്ഞു കുവൈറ്റ് മിനിസ്ട്രിയില്‍ ജോലി ചെയ്തിരുന്ന എല്‍സമ്മ അവിടെ തന്നെ എന്‍ജിനീയറായിരുന്ന കുര്യാക്കോസിനെ വിവാഹം കഴിച്ചു. അവര്‍ക്ക് അഞ്ചു മക്കള്‍.
മക്കളെല്ലാം അമേരിക്ക, കാനഡ, യു കെ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നു. റിട്ടയര്‍ ചെയ്ത ശേഷം അമേരിക്കയില്‍ മക്കളോടോപ്പം ജീവിക്കുകയായിരുന്നു അവിടെ നിന്നും യുകെയിലെ നെസ്റ്റ്‌ഫോര്‍ഡില്‍ താമസിക്കുന്ന ബൈജു, ബിനി, എന്നീ മക്കളെ കാണുന്നതിനുവേണ്ടി വന്നപ്പോഴാണ് മരണം അവരെ മാടിവിളിച്ചത്.
ഭര്‍ത്താവ് കുര്യാക്കോസ് നേരത്തെ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു.
ഒട്ടേറെ ഭാഷകള്‍ സംസാരിക്കാന്‍ കഴിയുന്ന, ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള നല്ല അറിവുള്ള എല്‍സമ്മ (72 വയസ്) വിനയത്തിന്റെ കൊടുമുടികയറിയ സ്ത്രീ കൂടിയായിരുന്നു എന്ന് മോനച്ചന്‍ പറഞ്ഞു. ഇന്നലെ രാവിലെ പത്തുമണിക്ക് നെസ്റ്റ്‌ഫോര്‍ഡ് കത്തോലിക്ക പള്ളിയില്‍ ആരംഭിച്ച ശവസംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് ബിഷപ്പ് ജോസഫ് സ്രാംബിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. സഹകര്‍മ്മികളായി നാല് അച്ചന്മാരും ഉണ്ടായിരുന്നു.
യൗസെപ്പിതാവിനെ പോലെ സഹനത്തിന്റെയും വിശ്വാസത്തിന്റെയും പാതയില്‍ നടന്നു എല്‍സമ്മ സ്വര്‍ഗത്തില്‍ എത്തിക്കഴിഞ്ഞു എന്നു ബിഷപ്പ് പറഞ്ഞു.
സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബന്ധുക്കള്‍ എത്തിയിരുന്നു. കൂടാതെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മഠത്തിലോട്ടു കുടുംബങ്ങളുടെ സുഹൃത്തുക്കള്‍ എത്തിച്ചേര്‍ന്നിരുന്നു. മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍, UKKCA. ലിവര്‍പൂള്‍ ക്നാനായ അസ്സോസിയേഷന്‍, മാഞ്ചസ്റ്റര്‍ ക്നാനായ അസോസിയേഷന്‍, ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ, എന്നീ സംഘടനകള്‍ക്കു വേണ്ടി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
അമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പതിനേഴുകാരന്‍ അറസ്റ്റില്‍. നോര്‍ത്ത കരോലിനയില്‍ അര്‍ണവ് ഉപ്പല്‍പ്പട്ടി എന്ന യുവാവിനെയാണു വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര വര്‍ഷം മുൻപു കൊല്ലപ്പെട്ട നളിനി എന്ന 51കാരിയുടെ മകനാണ് അര്‍ണവ്. യുവാവിന്റെ അറസ്റ്റ് ഇന്ത്യന്‍ സമൂഹത്തിനിടയില്‍ കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഡ്യൂക്ക് മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന നളിനിയെ മുഖത്തു പ്ലാസ്റ്റിക്ക് ബാഗ് കൊണ്ടു വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചു കൊന്ന നിലയില്‍ 2015 ഡിസംബര്‍ 17-നാണു കണ്ടെത്തിയത്. സ്‌കൂളില്‍നിന്നു മടങ്ങിയെത്തിയപ്പോള്‍ ഗാരേജിനുള്ളില്‍ അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് അന്നു പതിനാറുകാരനായിരുന്ന അര്‍ണവ് പറഞ്ഞത്. അര്‍ണവ് തന്നെയാണു വിവരം പൊലീസില്‍ അറിയിച്ചത്. കടുത്ത മര്‍ദ്ദനമേറ്റ പാടുകളും മൃതശരീരത്തിലുണ്ടായിരുന്നു. സംഭവസമയം നളിനിയുടെ ഭര്‍ത്താവ് ബിസിനസ് സംബന്ധമായ യാത്രയിലായിരുന്നു.

ഏറെ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് അര്‍ണവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റമാണു ചുമത്തിയിരിക്കുന്നത്. കൊലപാതകത്തിന്റെ കാരണം പൊലീസ് പുറത്തുവിട്ടിട്ടില്ല. നളിനിക്ക് ഒരു മകള്‍ കൂടിയുണ്ട്. മക്കളെക്കുറിച്ചു നല്ലതു മാത്രമാണു നളിനി പറഞ്ഞിരുന്നതെന്നും അറസ്റ്റ് വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും അവരുടെ സുഹൃത്തുക്കള്‍ പറഞ്ഞു