Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ബസിൽ 14 വയസ്സുള്ള കെലിയൻ ബൊക്കാസയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ 16 വയസ്സുകാരായ രണ്ട് ആൺകുട്ടികളെ 15 വർഷവും 10 മാസവും തടവ് ശിക്ഷ വിധിച്ചു. ജനുവരി 7 ന് സൗത്ത് ഈസ്റ്റ് ലണ്ടനിലെ വൂൾവിച്ചിൽ പകൽ സമയത്താണ് മനുഷ്യ മന:സാക്ഷിയെ പിടിച്ചുലയ്ക്കുന്ന ക്രൂരകൃത്യം നടന്നത്. യുവജന നീതി അപ്പോയിന്റ്മെന്റിനായി പോകുന്നതിനിടെ കെലിയൻ റൂട്ട് 472 ബസിന്റെ മുകൾ ഡെക്കിൽ വെച്ച് അക്രമിക്കപ്പെടുകയായിരുന്നു.

ഉച്ചയ്ക്ക് 2 മണിക്ക് ബസിൽ കയറുന്ന സിസിടിവിയിൽ കുട്ടി അരയിൽ ഒരു കത്തിയുമായി നിൽക്കുന്നതായി നിൽക്കുന്നത് കാണാം. എന്നാൽ ഇത് കെലിയൻ ആക്രമണത്തെ പ്രതിരോധിക്കാൻ ഉപയോഗിച്ചിരുന്നില്ല. ഏകദേശം 20 മിനിറ്റിനുശേഷം, വസ്ത്രത്തിൽ ഒളിപ്പിച്ച വാളുകളുമായി രണ്ട് കൗമാരക്കാർ ബസിൽ കയറി. ഒന്നും പറയാതെ ഇവർ കെലിയനെ വളഞ്ഞ് 14 സെക്കൻഡിനുള്ളിൽ 27 തവണ കുത്തുകയായിരുന്നു. തന്റെ സ്കൂൾ ബാഗ് ഉപയോഗിച്ച് ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഉടൻ തന്നെ പോലീസും വൈദ്യ സഹായവും എത്തിയെങ്കിലും കെലിയൻ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

കെലിയൻ ബൊക്കാസയുടെ മരണം, കത്തിക്കുത്ത് കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും യുവാക്കൾക്കിടയിൽ വർദ്ധിച്ച് വരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെ വീണ്ടും ഉയർത്തിക്കാട്ടുന്നു. ആയുധങ്ങൾ കൗമാരക്കാരുടെ കൈകളിൽ എത്തുമ്പോഴുള്ള വിനാശകരമായ പ്രത്യാഘാതങ്ങളുടെ ഒരു ഓർമ്മപ്പെടുത്തലാണ് ഈ കേസ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ, ലൈസൻസില്ലാത്ത കോസ്മെറ്റിക് കുത്തിവയ്പുകൾ സ്വീകരിച്ചതിന് പിന്നാലെ ഗുരുതര രോഗാവസ്ഥയിൽ ആകുന്നവരുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബോട്ടോക്സ് ട്രീറ്റ്മെന്റുകൾ സ്വീകരിച്ചതിന് പിന്നാലെ നിരവധി ആളുകൾക്കാണ് ബോട്ടുലിസം കേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. പലപ്പോഴും ലൈസൻസില്ലാത്ത ഇത്തരം കുത്തിവയ്‌പുകൾ പരിശീലനം ലഭിക്കാത്ത വ്യക്തികളാണ് നൽകുന്നത്. ഇത്തരത്തിൽ കോസ്മെറ്റിക് കുത്തിവയ്പ്പുകൾ സ്വീകരിക്കുന്നതിന് എതിരെ കർശന നിയമങ്ങൾ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ആരോഗ്യ വിദഗ്ദ്ധർ മുന്നോട്ട് വന്നിരിക്കുന്നത്.

ഡർഹാമിൽ നിന്നുള്ള നിക്കോള ഫെയർലി എന്ന സ്ത്രീക്ക് ബോട്ടോക്സ് കുത്തിവയ്പ്പുകൾ സ്വീകരിച്ചതിന് പിന്നാലെ പക്ഷാഘാതം ഉണ്ടായി. നിയമവിരുദ്ധമായ ചുളിവുകൾ തടയുന്ന ഉത്പന്നങ്ങൾ മൂലമുണ്ടാകുന്ന അപൂർവ്വവും മാരകവുമായ ഒരു രോഗമായ ബോട്ടുലിസം തനിക്ക് ബാധിച്ചതായി അവർ പിന്നീട് കണ്ടെത്തി. ഫേസ്ബുക്ക് മത്സരത്തിൽ നിക്കോള വിജയിക്കുകയും അതിൻെറ ഭാഗമായി സൗജന്യമായി ബോട്ടോക്‌സ് ചെയ്യുകയും ആയിരുന്നു. എന്നാൽ താമസിയാതെ തന്നെ മുഖത്ത് പക്ഷാഘാതം ഉണ്ടായി.

ഇത്തരത്തിൽ ലൈസൻസില്ലാത്ത കോസ്മെറ്റിക് കുത്തിവയ്പ്പുകൾ സ്വീകരിച്ചതിന് പിന്നാലെ ഡോക്ടർമാർ ചികിത്സിച്ച നിരവധി രോഗികളിൽ ഒരാൾ മാത്രമാണ് നിക്കോള. ഇതിൽ ഭൂരിപക്ഷം രോഗികളും അടുത്തിടെ ബോട്ടുലിനം ടോക്സിൻ അടങ്ങിയ ബോട്ടോക്സ് കുത്തിവയ്പ്പുകൾ സ്വീകരിച്ചവരാണ്. ബോട്ടുലിസം വളരെ അപൂർവമായ രോഗാവസ്ഥ ആയിരുന്നു. എന്നാൽ നിലവിൽ ഇതിൻെറ പെട്ടെന്നുള്ള വർദ്ധനവ് കാരണം ആശുപത്രികൾക്ക് യുകെയിലുടനീളം കൂടുതൽ ആന്റിടോക്സിൻ ശേഖരിക്കേണ്ടി വന്നിരിക്കുകയാണ്. കോസ്മെറ്റിക് കുത്തിവയ്പ്പുകളുമായി ബന്ധപ്പെട്ട 38 ബോട്ടുലിസം കേസുകൾ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി നിലവിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗാസയിലേയ്ക്ക് ഭക്ഷണം, മരുന്ന്, വെള്ളം തുടങ്ങിയ ആവശ്യ വസ്തുക്കൾ വിമാനങ്ങൾ വഴി എത്തിക്കുന്നതിന് യുകെ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ സ്ഥിരീകരിച്ചു. വർദ്ധിച്ച് വരുന്ന മാനുഷിക സാഹചര്യങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര ആശങ്കയെ തുടർന്നാണ് വിദേശ രാജ്യങ്ങൾക്ക് വ്യോമമാർഗ്ഗം വഴി സഹായം എത്തിക്കാമെന്ന് ഇസ്രായേൽ തീരുമാനം എടുത്തത്. ഗാസയിലേയ്ക്ക് സഹായം എത്തിക്കാൻ യുകെയ്ക്ക് സാധിക്കുന്നതെല്ലാം ചെയ്യുമെന്നും ഗുരുതരമായ രോഗബാധിതരായ കുട്ടികളെ ഗാസയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.

പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ സർ കെയർ സ്റ്റാർമറിന് കനത്ത രാഷ്ട്രീയ സമ്മർദ്ദം ആണ് ഉള്ളത്. വെള്ളിയാഴ്ച, ഒമ്പത് പാർട്ടികളിൽ നിന്നുള്ള 220-ലധികം എംപിമാർ, ഔദ്യോഗിക അംഗീകാരം ആവശ്യപ്പെടുന്ന സംയുക്ത കത്തിൽ ഒപ്പുവച്ചിരുന്നു. അടുത്ത ദിവസങ്ങളിലായി പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാൻസ് ഇതിനകം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ യുകെയും ഇതേ പാത സ്വീകരിക്കാനുള്ള സമ്മർദ്ദം വർദ്ധിച്ചിരുന്നു.

ഗാസയിലെ മാനുഷിക പ്രതിസന്ധി രൂക്ഷമായി തന്നെ തുടരുകയാണ്. ഗാസയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും ഭക്ഷണമില്ലാതെ ദിവസങ്ങൾ കഴിയേണ്ടി വരുന്നുവെന്ന് ഏറ്റവും ഒടുവിൽ വന്ന യുഎൻ റിപ്പോർട്ടിൽ പറയുന്നു. പോഷകാഹാര കുറവിന് 90,000 സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തിരമായി വൈദ്യചികിത്സ ആവശ്യമാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകി. ഗാസയിലേയ്ക്ക് വ്യോമമാർഗം യുകെ സഹായം നൽകുന്നത് ഇത് ആദ്യമല്ല. 2024-ൽ, മുൻ കൺസർവേറ്റീവ് ഗവൺമെന്റിന്റെ സമയത്ത് വ്യോമ മാർഗത്തിലൂടെ ഭക്ഷണവും മറ്റ് ആവശ്യ സാധനങ്ങളും വിതരണം ചെയ്യാൻ യുകെ ജോർദാനുമായി സഹകരിച്ചിരുന്നു. റോയൽ എയർഫോഴ്‌സ് പിന്നീട് 11 ദൗത്യങ്ങളിലായി 100 ടണ്ണിലധികം ഭക്ഷണം വിതരണം ചെയ്‌തു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്ക്ക് ആരംഭിച്ചിരിക്കുന്ന ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് എൻഎച്ച്എസിലെ രോഗി പരിപാലനത്തെ വലിയതോതിൽ ബാധിക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രോഗികളുടെ ചികിത്സയിൽ തടസങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഇത് പൂർണ്ണമായും ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.

റസിഡന്റ് ഡോക്ടർമാരുടെ ദീർഘകാല ശമ്പള തർക്കത്തെ തുടർന്നാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. ഇന്ന് ആരംഭിച്ച പണിമുടക്ക് ഇതുവരെ നടന്ന പന്ത്രണ്ടാമത്തെ വാക്ക്ഔട്ടാണ്. മുൻപ് നടന്ന പണിമുടക്കുകളിൽ നിരവധി അപ്പോയ്ന്റ്മെന്റുകൾ റദ്ദാക്കുന്നതിന് കാരണമായിരുന്നു. ഇതൊക്കെയാണെങ്കിലും ഈ കാലയളവിൽ മിക്ക അടിയന്തിരമല്ലാത്ത പരിചരണങ്ങളും തുടരാൻ എൻഎച്ച്എസ് ശ്രമിക്കുന്നുണ്ട്.

അടുത്തിടെ ശമ്പള വർദ്ധനവ് ഉണ്ടായിരുന്നിട്ടും, പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ യഥാർത്ഥ വേതനത്തിൽ നിന്ന് 20% കുറവാണ് ഉണ്ടായിരുന്നതെന്ന് ബിഎംഎ പറയുന്നു. നിലവിൽ ജൂനിയർ ഡോക്ടർമാരുടെ പ്രാരംഭ ശമ്പളം £38,831 ആണ്. പരിശീലനം ആരംഭിക്കുമ്പോൾ ഇത് £73,000-ൽ കൂടുതൽ ആവും. ഇതിൽ വാരാന്ത്യ ഷിഫ്റ്റുകളിൽ നിന്നുള്ള അധിക വരുമാനവും ഉൾപ്പെടുന്നുണ്ട്. മെഡിക്കൽ ജീവനക്കാരിൽ പകുതിയോളം റസിഡന്റ് ഡോക്ടർമാരാണ്. ബിഎംഎയും സർക്കാരും തമ്മിലുള്ള സമീപകാല ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് വീണ്ടും ആരംഭിച്ചിരിക്കുന്നത്. പരീക്ഷാ ചെലവുകൾക്കുള്ള സാമ്പത്തിക സഹായം, വേഗത്തിലുള്ള പ്രമോഷനുകൾ, ഉപകരണ ധനസഹായം എന്നിവയെ കുറിച്ചുള്ള ചർച്ചകൾ നടന്നെങ്കിലും സ്റ്റുഡന്റ് ലോൺ റിലീഫ് സ്കീമിൻെറ ഭാഗമായി ബിഎംഎ മുന്നോട്ട് വച്ച നിർദേശങ്ങൾ സർക്കാർ നിരസിച്ചിരുന്നു. മുതിർന്ന ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള ഉയർന്ന ചെലവുകൾ എൻഎച്ച്എസ് മാനേജർമാരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികൾ സന്തോഷത്തിലാണ്. മാതൃരാജ്യത്ത് നിന്നും ജോലിക്കായി കൂടിയേറിയ ബ്രിട്ടനുമായി മൂന്നു വർഷത്തിലേറെയായി നടന്ന ചർച്ചകൾക്ക് ഒടുവിൽ സ്വതന്ത്ര വ്യാപാര കരാർ ഒപ്പു വച്ചിരിക്കുന്നു. യുകെയിലേയ്ക്ക് കുടിയേറിയ പിആർ കിട്ടിയവരെ സംബന്ധിച്ചിടത്തോളം പുതിയ കരാർ നിത്യ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ വളരെ കുറവാണ്. കെയർ വർക്കർ വിസയിലും മറ്റ് സ്കില്‍ഡ് വിസയിലും യുകെയിൽ എത്തിയ മലയാളികൾ വളരെ പ്രതീക്ഷയോടെയാണ് വ്യാപാര കരാറിനെ ഉറ്റുനോക്കുന്നത്.


ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് യുകെയിൽ കൂടുതൽ തൊഴിൽ സാധ്യതകൾക്ക് അവസരം ലഭിക്കുന്നതിന് കാരണമാകും. പ്രതിവർഷം 60,000 ത്തിലേറെ ഇന്ത്യൻ ഐടി പ്രൊഫഷനുകൾക്ക് ഈ സ്വതന്ത്ര വ്യാപാര കരാർ പ്രയോജനം ചെയ്യും. യുകെയിൽ ഓഫീസ് ഇല്ലെങ്കിൽ പോലും 2 വർഷം വരെ ഇവിടെ 35 മേഖലകളിൽ ഇന്ത്യ പ്രൊഫഷനുകൾക്ക് പ്രവർത്തിക്കാം എന്ന കരാറിൻ്റെ വ്യവസ്ഥ കൊണ്ടാണ് ഇത് സാധ്യമാകുന്നത്. ഇത് കൂടാതെ ഇന്ത്യയിൽ നിന്നുള്ള പ്രൊഫഷനുകൾക്ക് യു കെ സോഷ്യൽ സെക്യൂരിറ്റി വിഹിതം അടയ്ക്കുന്നതിനും 3 വർഷം ഇളവ് ഉണ്ട് .


സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുമ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ പ്രതിവർഷം 3400 കോടി ഡോളറിന്റെ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കയറ്റുമതി തീരുവയിലെ കുറവ് ഇന്ത്യൻ കർഷകർക്കും വ്യവസായങ്ങൾക്കും പ്രയോജനം ചെയ്യും. യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വിസ്കി, ചോക്ലേറ്റ് ,വാഹനങ്ങൾ എന്നിവയ്ക്ക് വിലകുറയും. ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തി പ്രാപിക്കുന്നതിലൂടെ ഭാവിയിൽ ഇന്ത്യൻ പൗരന്മാർക്ക് വിസ നിയന്ത്രണങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് യുകെ മലയാളികൾ.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലുടനീളമുള്ള ആയിരക്കണക്കിന് EE, BT ഉപഭോക്താക്കൾക്ക് മൊബൈൽ നെറ്റ്‌വർക്ക് തടസ്സപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വ്യാഴാഴ്ച രാവിലെ 11.15 ന് ഇന്റർനെറ്റ് തടസ്സങ്ങൾ നിരീക്ഷിക്കുന്ന ഡൗൺഡിറ്റക്ടർ എന്ന വെബ്‌സൈറ്റിൽ EE-യുമായും അതിന്റെ മാതൃ കമ്പനിയായ BT-യുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉച്ചയ്ക്ക് 2.15 ഓടെയാണ് പരാതികൾ ഏറ്റവും ഉയർന്നത്. 2,600-ലധികം EE ഉപഭോക്താക്കൾ ആണ് മൊബൈൽ നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തത് .


ഗ്ലാസ്‌ഗോ മുതൽ ഇംഗ്ലണ്ടിന്റെ തെക്കൻ തീരം വരെ യുകെയിലുടനീളമുള്ള ഉപഭോക്താക്കളെയാണ് തടസ്സം ബാധിച്ചത് . ലണ്ടൻ, ബർമിംഗ്ഹാം, മാഞ്ചസ്റ്റർ, ലീഡ്സ് എന്നിവിടങ്ങളിലെ ആളുകളാണ് ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രശ്നങ്ങളെ കുറിച്ച് കടുത്ത ഭാഷയിലാണ് ആളുകൾ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. മൊബൈലുകളിലും ലാൻഡ്‌ലൈനുകളിലും കോളുകൾ വിളിക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്നും EE യുടെ ഉപഭോക്തൃ സേവന നമ്പറിലേക്ക് ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും വ്യാപകമായ പരാതികൾ ആണ് ഉയർന്നു വന്നത്.


തങ്ങളുടെ സേവനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നം പരിഹരിക്കാൻ അടിയന്തിരമായി പ്രവർത്തിക്കുകയാണെന്ന് BT യുടെ വക്താവ് പറഞ്ഞു. ഉണ്ടായ അസൗകര്യങ്ങളിൽ ഖേദിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. 2016 ലാണ് EE BT ഏറ്റെടുത്തത്. ഇവർക്ക് യുകെയിൽ ഉടനീളം 30 ദശലക്ഷം ഉപഭോക്താക്കൾ ആണുള്ളത്. 2025 മാർച്ച് വരെയുള്ള വർഷത്തിൽ അവരുടെ മൊത്തം വരുമാനം 20.4 ബില്യൺ പൗണ്ടാണ്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജീവനക്കാരുടെ ആരോഗ്യം, പ്രവർത്തന നടപടിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആവർത്തിച്ചുള്ള സുരക്ഷാ ലംഘനങ്ങൾക്ക് പിന്നാലെ ഇന്ത്യയുടെ വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്ന് നിയമ നടപടി നേരിട്ട് എയർ ഇന്ത്യ. ഈ മാസം അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ ഫ്ലൈറ്റ് അപകടത്തിന് പിന്നാലെ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന നിരവധി ലംഘനങ്ങൾ എയർലൈൻ സ്വയം റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്.

ജൂലൈ 23-ന് പുറത്തിറക്കിയ നോട്ടീസുകളിൽ പൈലറ്റുമാർക്ക് ആവശ്യമായ വിശ്രമം നൽകാതിരിക്കുക, ഇവർക്ക് ശരിയായ സിമുലേറ്ററും ഉയർന്ന ഉയരത്തിലുള്ള പരിശീലനവും നൽകാതിരിക്കുക, അന്താരാഷ്ട്ര വിമാന സർവീസുകളിൽ ആവശ്യമായ ജീവനക്കാരെ വയ്ക്കാതിരിക്കുക എന്നിവയുൾപ്പെടെ 29 ലംഘനങ്ങൾ ഡിജിസിഎ എടുത്തുകാണിച്ചു. മുമ്പ് നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും ഫലപ്രദമായ നിയന്ത്രണ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിൽ എയർ ഇന്ത്യ പരാജയപ്പെട്ടുവെന്നും ഡിജിസിഎ പറയുന്നു.

2024 ജൂണിലും 2025 ജൂണിലും പൈലറ്റുമാർ ശരിയായ വിശ്രമമില്ലാതെ നിയമപരമായ പറക്കാൻ സാധിക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം ജോലി ചെയ്‌തതായി കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം പൈലറ്റുമാർ സിമുലേറ്റർ പരിശീലനം നേടിയെങ്കിലും നിശ്ചിത സമയപരിധിക്കുള്ളിൽ പറക്കാത്തതിനാൽ അവരുടെ പരിശീലനം അസാധുവാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. 2025 ഏപ്രിൽ, മെയ് മാസങ്ങളിൽ കുറഞ്ഞത് നാല് അന്താരാഷ്ട്ര വിമാനങ്ങളെങ്കിലും ആവശ്യമായ ക്യാബിൻ ക്രൂ ഇല്ലാതെ സർവീസ് നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കമ്പനി സ്വമേധയാ നൽകിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നോട്ടീസുകൾ നൽകിയതെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് എയർലൈൻ പ്രതിജ്ഞാബദ്ധമാണെന്നും എയർ ഇന്ത്യ മറുപടി നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നാളെ രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടർമാരുടെ അഞ്ച് ദിവസത്തെ പണിമുടക്ക് രോഗികളുടെ സുരക്ഷയെ കുറിച്ച് ഗുരുതരമായ ആശങ്കകളാണ് ഉയർത്തിയിരിക്കുന്നത്. പണിമുടക്ക് രോഗികളെ, പ്രത്യേകിച്ച് അടിയന്തിര ചികിത്സകൾ കാത്തിരിക്കുന്നവരെ ഗുരുതരമായി ബാധിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിലെ പ്രൊഫസർ ടിം ബ്രിഗ്സ് പറയുന്നു. റസിഡന്റ് ഡോക്ടർമാരുടെ ദീർഘകാല ശമ്പള തർക്കത്തെ തുടർന്നാണ് പണിമുടക്കുന്നത്.

നാളെ ആരംഭിക്കുന്ന പണിമുടക്ക് ഇതുവരെ നടക്കുന്ന 12-ാമത്തെ വാക്ക്ഔട്ടായിരിക്കും. മുൻപ് നടന്ന പണിമുടക്കുകൾ നിരവധി അപ്പോയ്ന്റ്മെന്റുകൾ റദ്ദാക്കുന്നതിന് കാരണമായിരുന്നു. എല്ലാ ചികിത്സകളും ഒരുപോലെ തന്നെ പ്രാധാന്യമുള്ളവയാണ്. ഇടിപ്പ് മാറ്റിവയ്ക്കുന്ന പോലുള്ള അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകൾ രോഗികളിൽ ഗുരുതരമായ മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് തന്നെ മുൻകാലങ്ങളിൽ നിന്ന് വത്യസ്തമായി പണിമുടക്ക് നടക്കുന്ന കാലയളവിൽ മിക്ക അടിയന്തിരമല്ലാത്ത പരിചരണങ്ങളും തുടരാനാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് ഈ വർഷം ശ്രമിക്കുന്നത്.

എന്നാൽ എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ഈ നീക്കത്തെ കുറ്റപെടുത്തി കൊണ്ട് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) രംഗത്ത് വന്നിരുന്നു. ബിഎംഎയും സർക്കാരും തമ്മിലുള്ള സമീപകാല ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് വീണ്ടും ആരംഭിച്ചിരിക്കുന്നത്. പരീക്ഷാ ചെലവുകൾക്കുള്ള സാമ്പത്തിക സഹായം, വേഗത്തിലുള്ള പ്രമോഷനുകൾ, ഉപകരണ ധനസഹായം എന്നിവയെ കുറിച്ചുള്ള ചർച്ചകൾ നടന്നെങ്കിലും സ്റ്റുഡന്റ് ലോൺ റിലീഫ് സ്കീമിൻെറ ഭാഗമായി ബിഎംഎ മുന്നോട്ട് വച്ച നിർദേശങ്ങൾ സർക്കാർ നിരസിച്ചിരുന്നു. മുതിർന്ന ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള ഉയർന്ന ചെലവുകൾ എൻഎച്ച്എസ് മാനേജർമാരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ലണ്ടനിൽ എത്തി. സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവയ്ക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു പ്രധാന സാമ്പത്തിക, രാഷ്ട്രീയ വിജയമായാണ് ഈ കരാറിനെ കാണുന്നത്. ബ്രെക്സിറ്റിനു ശേഷമുള്ള ബ്രിട്ടന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കരാറും ഏഷ്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ പ്രധാന സ്വതന്ത്ര വ്യാപാര കരാറുമാണിത്. കരാര്‍ നിലവില്‍ വരുന്നതോടെ വിസ്‌കി, കാറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും മേഖലകള്‍ക്കും പ്രയോജനം ലഭിക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

കരാര്‍ പ്രകാരം ബ്രിട്ടനിലേക്കുള്ള 99% ഇന്ത്യന്‍ കയറ്റുമതി ഉത്പന്നങ്ങള്‍ക്കും തീരുവ ഒഴിവാകുമെന്നും ഇത് വലിയ നേട്ടമുണ്ടാക്കുമെന്നും ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടന്റെ 90% ഉത്പന്നങ്ങള്‍ക്കും തീരുവ കുറയും. ഇന്ത്യയില്‍ നിന്ന് തുണിത്തരങ്ങള്‍, പാദരക്ഷകള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, വാഹന ഘടകങ്ങള്‍ എന്നിവയുടെ നിലവിലെ 4 മുതല്‍ 16% വരെയുള്ള തീരുവ പൂര്‍ണമായും ഒഴിവാകാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, കരാറിന് ഇപ്പോഴും രണ്ട് പാർലമെന്റുകളുടെയും അംഗീകാരം ആവശ്യമാണ്. ഇത് 2026 ഓടെ ലഭിക്കുമെന്നാണ് കരുതുന്നത്.

യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ നിലവിലെ 100 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഇന്ത്യ കുറയ്ക്കും. എന്നാൽ ഇതിന് ഒരു ക്വാട്ട സംവിധാനം ഉണ്ടായിരിക്കും. അതായത് കുറഞ്ഞ തീരുവ പരിമിതമായ എണ്ണം ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് മാത്രമേ ബാധകമാകൂ. കരാര്‍ നിലവില്‍ വരുന്നതോടെ സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതി ചുങ്കം 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറയും. അടുത്ത ദശാബ്ദത്തിനുള്ളില്‍ ഇത് 40 ശതമാനമായി കുറയും. പ്രധാനമന്ത്രിയായ ശേഷം യുകെയിലേക്കുള്ള മോദിയുടെ നാലാമത്തെ സന്ദര്‍ശനമാണിത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ വാഹന നിർമ്മാണം കുത്തനെ ഇടിഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ വർഷത്തെ ആദ്യപകുതിയിൽ ബ്രിട്ടീഷ് കാർ, വാൻ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഉത്പാദനം 1953 – ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ്. കോവിഡ് കാലഘട്ടത്തിൽ വ്യവസായം അടച്ചുപൂട്ടിയ സമയത്ത് ഒഴികെ ഇത്രയും മോശമായ സമയം ഉണ്ടായിട്ടില്ല.


ഈ വർഷം ജൂൺ വരെയുള്ള ആദ്യ 6 മാസങ്ങളിൽ കാർ ഉത്പാദനം 7.3 ശതമാനം ആയാണ് കുറഞ്ഞത്. വാൻ ഉത്പാദനം 45 ശതമാനം ആണ് കുറഞ്ഞത്. വൗഹാളിലെ ലൂട്ടൺ വാൻ പ്ലാന്റ് അടച്ചുപൂട്ടിയത് ആണ് വാൻ ഉത്പാദനം ഇത്രയും കുറയാൻ കാരണമായത്. സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് (SMMT) യുടെ ഡേറ്റ ഈ മേഖലയിലെ ഗുരുതരമായ പ്രശ്നങ്ങൾക്ക് തെളിവാണ് . യുകെയിലെ കാർ വിപണിയുടെ പ്രധാന മാർക്കറ്റായ യുഎസ് ഏർപ്പെടുത്തിയ താരിഫ് നയം ആദ്യ പാദത്തിൽ ഉത്പാദനം കുറയാൻ കാരണമായി.


ഏന്നാൽ പുതിയതായി പ്രാബല്യത്തിൽ വന്ന യുഎസ്-യുകെ താരിഫ് കരാർ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് SMMT പറഞ്ഞു. അതേസമയം സർക്കാർ പുതുതായി ഏർപ്പെടുത്തിയ ഇലക്ട്രിക് വാഹന (EV) ഗ്രാന്റുകൾ വ്യവസായത്തെ ഉത്തേജിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. SMMT ഇവി ഗ്രാന്റുകളെ സ്വാഗതം ചെയ്തിട്ടുണ്ട്. പക്ഷേ പുതിയ സംവിധാനത്തിന് വ്യക്തതയില്ലെന്നും വ്യവസായവുമായി കൂടിയാലോചിക്കാതെ അവതരിപ്പിച്ചതാണെന്നും ഉള്ള വിമർശനം ശക്തമാണ്. മേയ് മാസത്തിൽ 27.5 ശതമാനത്തിൽ നിന്ന് 10 % ആയി താരിഫ് കുറയ്ക്കുന്നതിന് യുഎസുമായുള്ള കരാർ ജൂൺ 30 ന് പ്രാബല്യത്തിൽ വന്നു. അതുകൊണ്ട് ജൂണിൽ വാഹന ഉത്പാദനത്തിൽ ചെറിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved