Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ, പ്രീ-രജിസ്‌ട്രേഷൻ എജ്യുക്കേഷൻ പ്രോഗ്രാം സ്റ്റാൻഡേർഡുകളിലെ മാറ്റങ്ങൾക്ക് അംഗീകാരം നൽകി. നേഴ്‌സിംഗ് മേഖലയിലെ പങ്കാളിത്തം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സിമുലേറ്റഡ് പ്രാക്ടീസ് ലേണിംഗിനായി നേഴ്സിംഗ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന മണിക്കൂറുകളുടെ എണ്ണം ഇരട്ടിയാക്കുന്നതും, കൂടുതൽ ആളുകളെ പ്രോഗ്രാമിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി.

യുകെ യൂറോപ്യൻ യൂണിയൻ വിട്ടതിനെ തുടർന്നാണ് സുപ്രധാനമായ മാറ്റങ്ങൾ കൈകൊണ്ടത്. ഇതനുസരിച്ച് എൻഎംസി ഇനി യൂറോപ്യൻ യൂണിയൻ നിയന്ത്രണങ്ങൾ പാലിക്കാൻ ബാധ്യസ്ഥരല്ല. തുടർന്ന് നടന്ന മീറ്റിങ്ങിൽ കാലഹരണപ്പെട്ട നടപടികളും പതിവുകളും അടിയന്തിരമായി ഒഴിവാക്കണമെന്നും, മാറ്റങ്ങൾ കാലത്തിനൊത്ത രീതിയിൽ ആയിരിക്കുമെന്നും എൻഎംസിയിലെ മുതിർന്ന നേഴ്സിംഗ് വിദ്യാഭ്യാസ ഉപദേഷ്ടാവ് സ്യൂ വെസ്റ്റ് പറഞ്ഞു.

പ്രവേശനത്തിനുള്ള അനാവശ്യ തടസങ്ങൾ ഒഴിവാക്കി കൂടുതൽ ആളുകളെ കോഴ്സുകളിലേക്ക് കൊണ്ടുവരികയും ചെയ്യാൻ ഈ നടപടികൾ കൊണ്ട് കഴിയുമെന്നും അവർ കൂട്ടിചേർത്തു. 2022 ജൂലൈ 13 നും സെപ്റ്റംബർ 21 നും ഇടയിൽ നടന്ന 10 ആഴ്ചത്തെ പബ്ലിക് കൺസൾട്ടേഷനെ തുടർന്നാണ് തീരുമാനം. ശക്തമായ പ്രവേശന നടപടിക്രമങ്ങൾ സജ്ജീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നതാണ് തീരുമാനം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ജിപി സർജറിയുടെ മേധാവികളുടെ ജീവിത സാഹചര്യങ്ങളെ പറ്റിയുള്ള വാർത്തകൾ അനുദിനം ചർച്ചയാവുകയാണ്. 4 മില്യൺ പൗണ്ട് വിലവരുന്ന കൊട്ടാര സമമായ മാളികയിലാണ് ഇവരുടെ താമസമെന്നും അത്യാഡംമ്പര കാറുകളാണ് ഉപയോഗിക്കുന്നതെന്നും മെയിൽ ഓൺലൈൻ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. സർജറികളിൽ ഗുരുതര വീഴ്ച വരുത്തുന്ന ഇവർ മറ്റ് പ്രൈവറ്റ് ഹോസ്പിറ്റലിലും ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട്‌ പറയുന്നു.

ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ചു ലണ്ടനിലെ ഹൗൺസ്ലോയിലെ ബാത്ത് റോഡ് സർജറി ചെയ്യുന്നതിൽ പ്രധാനികൾ ഒരു അച്ഛനും മകനുമാണ്. ഡോ. സുനിലും, അഖിൽ മേയറും നടത്തുന്ന കൺസൾട്ടേഷനുകളുടെ 15% ത്തിലധികം തുക സ്വന്തം ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ഏറ്റവും തിരക്കേറിയ ഡോക്ടർമാർ ആയതുകൊണ്ട്, ഒരു നിശ്ചിത സംഖ്യയ്ക്ക് അധികമായി ബുക്കിംഗ് നടക്കാറില്ല. ഇരുവരും സറേയിലെ ഒരു പ്രത്യേക ഗേറ്റഡ് പ്രൈവറ്റ് എസ്റ്റേറ്റിലെ വലിയ വീട്ടിലാണ് താമസിക്കുന്നത്.

1996 ലാണ് കുടുംബം 527,000 പൗണ്ടിന് ഈ ആഡംബര വില്ല സ്വന്തമാക്കിയത്. വിശാലമായ പൂമുഖവും, കൊട്ടാരം കണക്കെയുള്ള ഭംഗിയും ഇതിനെ വേറിട്ട്‌ നിർത്തുന്നു. കാർ പോർച്ചിൽ ഒരു മേഴ്‌സിഡസ് ബെൻസും, റേഞ്ച് റോവറുമാണ് ഉള്ളത്. ആറ് മൈൽ വിസ്തീർണത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. എന്നാൽ ഇന്ന് നടന്ന ബാത്ത് റോഡ് സർജറിയിൽ ഇരുവരും പങ്കെടുത്തില്ലെന്ന് ഹോസ്പിറ്റൽ റിസപ്ഷനിസ്റ്റ് വ്യക്തമാക്കി. ഡോ. അഖിൽ മേയർ ആഴ്ചയിൽ നാല് ദിവസം സെൻട്രൽ ലണ്ടനിലെ എക്‌സ്‌ക്ലൂസീവ് ക്രോംവെൽ ഹോസ്പിറ്റലിലും ജോലി ചെയ്യുന്നുണ്ട്. സർജറി നടക്കുന്ന സമയത്ത് ഡോക്ടർ കാണിക്കുന്ന അനാസ്ഥയെ കുറിച്ച് ചോദിച്ചപ്പോൾ ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജനിച്ച് 23 മിനിറ്റിനു ശേഷം കുഞ്ഞു മരണപ്പെട്ട സംഭവത്തിൽ എൻ എച്ച് എസ് ട്രസ്റ്റിനു പിഴ ചുമത്തി അധികൃതർ രംഗത്ത്. £ 800,000 സംഭവത്തിൽ പിഴ ഈടാക്കിയത്. 2019 ൽ ക്വീൻസ് മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു സംഭവം. തുടർന്ന് പിന്നീട് നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് കുറ്റം സമ്മതിച്ചു. ഒരു എൻഎച്ച്എസ് ട്രസ്റ്റിന് പ്രസവ ശുശ്രൂഷയുടെ പേരിൽ ചുമത്തപ്പെട്ട ഏറ്റവും വലിയ പിഴ തുകയാണ് ഇതെന്നും അധികൃതർ വിശദീകരിക്കുന്നു.

അമ്മയെയും കുഞ്ഞിനേയും പരിചരിക്കുന്നതിൽ ആശുപത്രി ഗുരുതര വീഴ്ച പറ്റിയെന്നും, അതുകൊണ്ടാണ് കുട്ടി മരണപ്പെട്ടതെന്നും കേസിൽ വാദം കേട്ട ജില്ലാ ജഡ്ജി ഗ്രേസ് ലിയോംഗ് പറഞ്ഞു. ഒരു എൻ എച്ച് എസ് യൂണിറ്റിനെതിരെ കെയർ ക്വാളിറ്റി കമ്മീഷനു എടുക്കാവുന്ന രണ്ട് സുപ്രധാന നടപടികളിൽ ഒന്നാണ് ക്രിമിനൽ പ്രോസിക്യൂഷൻ. കേസിൽ കുട്ടിയുടെ മരണത്തിനു കാരണം തലച്ചോറിലേക്കുള്ള ഓക്സിജൻ ഒഴുക്കിൽ വന്ന വീഴ്ചയാണ് (ഹൈപ്പോക്സിക് ഇസ്കെമിക് എൻസെഫലോപ്പതി) എന്നാണ് കോടതി വ്യക്തമാക്കുന്നത്.

ജീവനക്കാർ വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്നും കോടതി കുറ്റപ്പെടുത്തി. സാറ ആൻഡ്രൂസ് ആശുപത്രിയിൽ എത്തിയ സമയം തിരക്കായിരുന്നു എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഷിഫ്റ്റ്‌ മാറിയപ്പോൾ ജീവനക്കാർ രോഗിയുടെ വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയെന്നും, അതിനെ തുടർന്നാണ് ദാരുണ സംഭവം ഉണ്ടായെതെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി. എന്നാൽ മതിയായ പരിചരണം ലഭിച്ചില്ല എന്നുള്ള വാദം തെറ്റാണെന്നും അധികൃതർ പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കാറിന്റെ ബാറ്ററിയിലെ ചൂട് നിലനിർത്താൻ ഡ്രൈവർ കമ്പിളിയും, തുണിയും ഉപയോഗിച്ച് പൊതിഞ്ഞു തീകൊളുത്തി. സംഭവത്തെ തുടർന്ന് വാഹനം പൂർണമായി കത്തിനശിച്ചു. തുടർന്ന് തീയണക്കാൻ എത്തിയ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് ഫയർ സർവീസ് ജീവനക്കാരാണ് അപകടത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തിയത്. കവൻട്രിയിലാണ് സംഭവം.

ഒരിക്കലും ആരും ആവർത്തിക്കരുതെന്നും, ദൂരയാത്ര കഴിഞ്ഞെത്തിയ ഡ്രൈവർ കാണിച്ച തെറ്റായ സമീപനമാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നും അധികൃതർ വ്യക്തമാക്കി. വെസ്റ്റ് മിഡ്‌ലാൻഡ്‌സ് ഫയർ ഫോഴ്സ് സമൂഹ മാധ്യമങ്ങളിൽ അപകടത്തിന്റെ ഗൗരവവശം വെളിപ്പെടുത്തികൊണ്ട് ചിത്രം പങ്കുവെച്ചിരുന്നു. ഇതിനെ തുടർന്ന് വിവിധങ്ങളായ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം ഇംഗ്ലണ്ടിലെ പൊതു നിരത്തിൽ വർദ്ധിക്കുകയാണ്. ഇതിൽ മൂന്നിലൊന്ന് സ്റ്റേഷനുകളും സ്ഥിതി ചെയ്യുന്നത് ലണ്ടനിലാണ്. കഴിഞ്ഞ വർഷം തന്നെ രാജ്യത്തുടനീളം ഏകദേശം 8,680 ചാർജിങ് ഉപകരണങ്ങൾ പുതിയതായി സ്ഥാപിച്ചെന്നാണ് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്.

എന്നാൽ ചില പ്രദേശങ്ങൾ ഇക്കാര്യങ്ങളിൽ പിന്നിലാണ്. വടക്കൻ അയർലൻഡിലും ഇംഗ്ലണ്ടിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തുമാണ് ഏറ്റവും കുറഞ്ഞ ക്രമീകരണങ്ങൾ എന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ 2 ബില്യൺ പൗണ്ടിലധികം തുകയാണ് സർക്കാർ നീക്കിവെച്ചിരിക്കുന്നത്. ഇലക്ട്രിക് വെഹിക്കിൾ ചാർജർ മാപ്പിംഗ് സേവനമായ സാപ് -മാപ്പ് വഴി ഗതാഗത വകുപ്പിന് നൽകിയ ഡേറ്റാ പ്രകാരം, 2023 ജനുവരി 1 വരെ യുകെയിൽ 37,055 പൊതു ഇലക്ട്രിക് വാഹന ചാർജിംഗ് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ചു 31% വർദ്ധനവാണ് ഈ കൂട്ടത്തിൽ രേഖപ്പെടുത്തുന്നത്.

ലണ്ടൻ പോലുള്ള നഗര പരിതസ്ഥിതികളിൽ പൊതു ചാർജിംഗ് ഉപകരണങ്ങളുടെ ആവശ്യകത കൂടുതലാണെന്ന് ന്യൂ ഓട്ടോമോട്ടീവിലെ റിസർച്ച് ആൻഡ് പോളിസി ഓഫീസർ സിയാര കുക്ക് പറഞ്ഞു. ഇതുപോലുള്ള പ്രദേശങ്ങളിൽ ഓഫ്-സ്ട്രീറ്റ് ചാർജിംഗ് ആക്‌സസ് ഇല്ലാത്ത ധാരാളം ആളുകൾ ഉണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. സർക്കാർ പുറത്ത് വിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ ഏറ്റവും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇംഗ്ലണ്ടിൽ, നോർത്ത് വെസ്റ്റിലാണ് ഏറ്റവും കുറവ് ചാർജ്ജിംഗ് ഉപകരണങ്ങൾ ഉള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്ത്രീകളുടെ സെല്ലിൽ യുവതികളെ ലൈംഗികമായി ബലാത്സംഗം ചെയ്ത ട്രാൻസ് യുവതിയെ പുരുഷന്മാരുടെ സെല്ലിലേക്ക് മാറ്റി. ആദം ഗ്രഹാം എന്ന പേരിൽ നടത്തിയ കുറ്റകൃത്യങ്ങളിൽ പ്രതിയായതിനെ തുടർന്നാണ് ഇസ്‌ല ബ്രൈസനെ സ്റ്റിർലിംഗിലെ കോൺടൺ വെയ്ൽ ജയിലിൽ എത്തിച്ചത്. കേസിന്റെ വിചാരണ തുടർന്ന് കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയമായി സ്ത്രീയിലേക്ക് മാറിയത്.

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇതിനെ തുടർന്ന് പുരുഷന്മാരുടെ സെല്ലിലേക്ക് മാറ്റുകയായിരുന്നു. കോൺടൺ വെയ്‌ലിൽ ശിക്ഷ അനുഭവിക്കാൻ ബ്രൈസനെ അനുവദിക്കില്ലെന്ന് പ്രഥമ മന്ത്രി നിക്കോള സ്‌റ്റർജൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. അടുത്തമാസമാണ് കേസിൽ കോടതി ശിക്ഷ വിധിക്കുന്നത്. സ്‌കോട്ട്‌ലൻഡിൽ സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് ഒരു ട്രാൻസ് വനിത ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമായാണെന്നാണ് അധികൃതർ പറയുന്നത്.

ജയിലിൽ പാർപ്പിച്ചാൽ സഹതടവുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നതിനെ തുടർന്ന് ഇതിനോടകം തന്നെ വലിയ ചർച്ചയ്ക്കാണ് ഇത് വഴി തുറന്നിരിക്കുന്നത്. സ്‌കോട്ടിഷ് പാർലമെന്റിൽ ഫസ്റ്റ് മിനിസ്റ്ററിന്റെ ചോദ്യങ്ങളിൽ സംസാരിക്കവേ, സ്ത്രീകളുടെ ജയിലിനുള്ളിൽ ബലാത്സംഗം ചെയ്യുന്നത് ഒരിക്കലും സാധ്യമല്ലെന്ന് സമ്മതിക്കുന്നതായി സ്റ്റർജിയൻ പറഞ്ഞു. സംഭവത്തെ തുടർന്ന് ജയിലിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും, സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ കൈകൊള്ളുമെന്നും സ്റ്റർജിയൻ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അന്തർദേശീയ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള ചാനലാണ് ബിബിസി. നിലവിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ഡോക്യൂമെന്ററി പുറത്തിറക്കിയതോടെ എല്ലായിടത്തെ മാധ്യമങ്ങളിലും നിലവിലെ വാർത്തകൾ ബിബിസിയെ ചുറ്റിപറ്റിയാണ്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നൊരു റിപ്പോർട്ട്‌ അനുസരിച്ചു ആയിരക്കണക്കിന് ബ്രിട്ടിഷുകാര്‍ക്ക് ഇനി ചാനൽ ഉടൻ ലഭ്യമാകില്ലെന്നാണ് പറയുന്നത്. സ്റ്റാന്‍ഡേഡ് ഡെഫിനിഷനില്‍ (എസ്.ഡി) നിന്നും ഹൈ ഡെഫനിഷനിലേക്ക് (എച്ച്ഡി) ചാനലുകള്‍ മാറുന്നതിനെ തുടര്‍ന്നാണിതെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം.

ഇനി മുതൽ സെറ്റ് ടോപ് ബോക്സിലേക്കാണ് മാറുവാൻ ഒരുങ്ങുന്നത്. ഇതോടെ ചാനൽ ഇനി മുതൽ എച്ച് ഡിയിൽ ലഭ്യമാകും. തെക്കൻ ഇംഗ്ലണ്ടിലാണ് ആദ്യം മാറ്റം ഉണ്ടാകുക. പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിക്കും. ജനുവരി അവസാനത്തോടും, ഫെബ്രുവരിയോടും കൂടെ മാറ്റം പ്രവർത്തികമാകും. 2024 ലോടെ സമ്പൂർണ മാറ്റം കൈവരുമെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. പ്രേഷകരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് നിലവിലെ മാറ്റങ്ങൾക്ക് കാലതാമസം നേരിട്ടതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ബിബിസി വണ്‍ സൗത്ത്, ബിബിസി വണ്‍ നോര്‍ത്തേണ്‍ അയര്‍ലൻഡ്, ബിബിസി ടു നോര്‍ത്തേണ്‍ അയര്‍ലൻഡ് എന്നീ ചാനലുകളാണ് ആദ്യഘട്ടത്തിൽ എച്ച്ഡിയിലേക്ക് മാറുക.ബിബിസി വണ്‍ ലണ്ടന്‍ ഫെബ്രുവരി 13 നു ശേഷം മാത്രമേ മാറ്റത്തിന് വിധേയമാകു. ഏത് സാറ്റലൈറ്റ് പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി ആയിരിക്കും മാറ്റം പ്രതിഫലിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജീവിതത്തിൽ നിരവധി സ്വപ്‍നങ്ങളുമായാണ് മലയാളികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ യുകെയുടെ മണ്ണിൽ എത്തുന്നത്. പോസ്റ്റ്‌ സ്റ്റഡി വിസയിലാണ് ഇവരിൽ ഏറെയും ആളുകളും വരുന്നത്. എന്നാൽ ഇപ്പോൾ പോസ്റ്റ്‌ സ്റ്റഡി വിസ നിർത്തലാക്കാനുള്ള നിർണായക തീരുമാനവുമായി രംഗത്ത് വന്നിരിക്കുകയുമാണ് അധികൃതർ. ഇതോടെ നിരവധി മലയാളികൾ ഉൾപ്പെടെ പലർക്കും വലിയ നഷ്ടമാണ് സംഭവിക്കാൻ പോകുന്നത്. പഠന കാലത്തിനു ശേഷം തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന രണ്ട് വർഷമാണ് ഇതോടെ നഷ്ടമാകുന്നത്.

സ്റ്റഡി വിസ മുഖേന നിരവധി ആളുകൾ യുകെയിലേക്ക് അനിയന്ത്രിതമായി എത്തുന്നു എന്ന വിലയിരുത്തലിനെ തുടർന്നാണ് നിർണായക നടപടിയെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. വിദ്യാർത്ഥികൾ ജോലി നേടുകയോ അല്ലാത്തപക്ഷം യുകെ വിടുകയോ ചെയ്യുന്നതാണ് അവിടുത്തെ രീതി. എന്നാൽ ഈ വിസ മുഖേന പല ആളുകളും യുകെയിൽ തന്നെ തുടരുകയാണ്. പുതിയതായി എത്തുന്ന നിരവധി വിദ്യാർത്ഥികളിൽ ഇതുമൂലം താല്പര്യം കുറയുന്നത് ഒഴിവാക്കാനാണ് നീക്കമെന്ന് യുകെ ഡിപ്പാർട്ട്‌മെന്റ് ഫോർ എഡ്യൂക്കേഷൻ വ്യക്തമാക്കി. പോസ്റ്റ്‌ സ്റ്റഡി വിസ ചെറിയ കോഴ്സുകളുടെയും, യൂണിവേഴ്സിറ്റികളുടെയും പേരിലാണ് കൂടുതലും ആളുകൾ എടുക്കുന്നത്. യഥാർത്ഥത്തിൽ ഇതൊരു പിൻവാതിൽ കുടിയേറ്റമാണെന്ന് ദി ടൈംസ് റിപ്പോർട്ട്‌ ചെയ്യുന്നു.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം എത്തിയതിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്നാണ്. 2021 ജൂലൈയിലെ പുതിയ ഗ്രാജ്വേറ്റ് വിസയിലും ഇന്ത്യക്കാരാണ് മുന്നിൽ. യുകെയിലേക്ക് വരുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി റിഷി സുനക്ക് ഹോം ഓഫീസിനോടും ഡിഎഫ്ഇയോടും നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുകെയിൽ 680,000 വിദേശ വിദ്യാർത്ഥികളുണ്ടെന്ന് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ കാണിക്കുന്നു. ഗവൺമെന്റിന്റെ 2019 ലെ തീരുമാനത്തിൽ 2030 ഓടെ 600,000 വിദ്യാർത്ഥികളെ ലക്ഷ്യം വച്ചിരുന്നു. ഇത് കഴിഞ്ഞ വർഷം തന്നെ പൂർത്തീകരിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ചികിത്സയ്ക്കിടയിൽ ഡോക്ടർമാരെ പരിഭ്രാന്തരാക്കുന്ന കാര്യങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ്. ചികിത്സയ്ക്കിടയിൽ സംഭവിക്കുന്ന പല കാര്യങ്ങളും പ്രധാനപെട്ടതാണ്. ആദ്യമായി വായ മരവിച്ചിരിക്കുമ്പോൾ തുപ്പാൻ നിയന്ത്രണം നഷ്ടമാകുകയും, ഇവിടങ്ങളിൽ രോഗിയുടെ വായിൽ നിന്ന് തുപ്പൽ വീഴുകയും ചെയ്യുന്നു.

ഇത്തരം സാഹചര്യങ്ങളിൽ അസ്സിസ്റ്റന്റ് ജീവനക്കാർ ക്ലീൻ ചെയ്യാൻ വളരെയധികം കഷ്ടപെടാറുണ്ടെന്നാണ് ബക്കിംഗ്ഹാംഷെയറിലെ മാർലോവിലെ ബെസ്‌പോക്ക് സ്‌മൈലിലെ കോസ്‌മെറ്റിക് ദന്തഡോക്ടർ സാം ജേത്വ പറയുന്നത്.ചികിത്സക്കിടയിൽ ഡോക്ടറുടെ കയ്യുറയിൽ നാക്കുകൾ കൊണ്ട് സ്പർശിക്കുന്നതാണ് രണ്ടാമത്തെ കാര്യം. നോൺ-ലാറ്റക്സ് കയ്യുറകളാണ് ഉപയോഗിക്കുന്നതെങ്കിലും പലപ്പോഴും രോഗികൾ ഇത് ചെയ്യാറുണ്ടെന്നും ബ്രിട്ടീഷ് അക്കാദമി ഓഫ് കോസ്‌മെറ്റിക് ഡെന്റിസ്ട്രിയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഡോക്ടർ പറഞ്ഞു.

ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോൾ മോണയിൽ കൊണ്ട് രക്തം പുറത്ത് വരാൻ സാധ്യതയുണ്ട്. അതിനാൽ ബ്രഷ് മാറി ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടായാൽ രക്തം തമ്മിൽ കൂടികലരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വളരെ പ്രധാനപ്പെട്ട ഒരു ചികിത്സാ മേഖലയാണ് ദന്തവിഭാഗം. മോണ എപ്പോൾ വേണമെങ്കിലും രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്നും, അതിനാൽ വൃത്തി എപ്പോഴും അനിവാര്യമാണെന്നും ഡോക്ടർമാർ കൂട്ടിച്ചേർക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കുട്ടികളുടെ പ്രധാന ഇഷ്ട പാനീയമായ പ്രൈം എനർജി ഡ്രിങ്കിന്റെ മറവിൽ നടക്കുന്നത് വൻ തട്ടിപ്പ് എന്ന് റിപ്പോർട്ട്‌. യൂട്യൂബ് സൂപ്പർതാരങ്ങളായ ലോഗൻ പോളും കെഎസ്‌ഐയും ചേർന്ന് പുറത്തിറക്കിയ പാനീയം ആദ്യം മുതൽ തന്നെ വലിയ ചർച്ചാവിഷയം ആയിരുന്നു. ഓൺലൈനിൽ വില കുതിച്ചുയരുകയും, ഏതാനും മിനിറ്റുകൾക്കുള്ളിൽ കടകളിൽ കുപ്പികൾ വിറ്റഴിയുകയും ചെയ്തിരുന്ന പ്രൈം ലക്ഷ്യം വെക്കുന്നത് കുട്ടികളെയാണ്. 12 വയസിനു താഴെയുള്ള കുട്ടികളെ ഇതിലൂടെ തങ്ങളുടെ വലയിൽ ആക്കാനാണ് ശ്രമം നടക്കുന്നത്.

പ്രൈം ഡ്രിങ്കുകൾ വിൽക്കുന്ന പെട്രോ സ്റ്റേഷനുകളുടെ മുൻപിൽ കുട്ടികളുടെയും മാതാപിതാക്കളുടെയും നീണ്ട ക്യൂവും തിരക്കുമാണ് അനുഭവപ്പെടുന്നത്. കുട്ടികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയ ഇതിൽ 500 മില്ലി കുപ്പിയിൽ ഭൂരിഭാഗവും 10 ശതമാനം തേങ്ങാവെള്ളത്തിൽ കലക്കിയിരിക്കുന്ന ഫിൽട്ടർ ചെയ്ത വെള്ളമാണ്. യൂട്യൂബർമാരുടേത് ആയതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് ഡ്രിങ്ക് വൈറൽ ആയി മാറിയിരുന്നു. നിലവിൽ യുകെയിലെ , അസ്ഡ, ആൽഡി, എമിറേറ്റ്സ് സ്റ്റേഡിയം എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത ഏതാനും സ്ഥലങ്ങളിൽ മാത്രമാണ് പാനീയം വിൽക്കുന്നത്. ഈ പാനീയം കുട്ടികളിൽ അഡിക്ഷൻ ഉണ്ടാക്കുമെന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും സാമൂഹിക മാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനമാണ് കുട്ടികളെ ഇതിലേക്ക് ആകർഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രൈം ഡ്രിങ്ക് വാങ്ങിക്കുവാൻ അനുദിനം സ്റ്റോറുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അഞ്ചും പത്തും എണ്ണം മേടിക്കാനാണ് കൂടുതൽ ആളുകളും എത്തുന്നത്. എന്നാൽ, നിലവിൽ രണ്ട് എണ്ണം വീതമേ നൽകാറുള്ളു. കൂടുതൽ വാങ്ങിക്കൂട്ടി ഓൺലൈൻ മുഖേന കച്ചവടം നടത്തുന്നവരാണ് ഇതിൽ ഏറെയും. യുട്യൂബേഴ്സ് ആയ രണ്ട് പേരാണ് ഇതിന് പിന്നിൽ എന്നുള്ളത് കൊണ്ട് തന്നെ, കൂടുതൽ ആളുകളിലേക്ക് സമൂഹ മാധ്യമങ്ങൾ വഴി ഇതിന്റെ വിവരങ്ങൾ എത്തുന്നുണ്ട്. കുട്ടികളുടെ ഇടയിൽ സാമൂഹിക മാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനത്തിന്റെ ഏറ്റവും വലിയ തെളിവായി മാറിയിരിക്കുകയാണ് പ്രൈം ഡ്രിങ്കിന് വേണ്ടി സൂപ്പർ മാർക്കറ്റുകൾക്ക് മുമ്പിലും പെട്രോൾ സ്റ്റേഷനുകൾക്ക് മുമ്പിലും ഉണ്ടാകുന്ന നീണ്ട ക്യൂ.

Copyright © . All rights reserved