ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: രാജ്യത്ത് ഊർജപ്രതിസന്ധി രൂക്ഷമാകുന്നതിനിടയിൽ നിലപാട് മയപ്പെടുത്തി സർക്കാർ. ജനങ്ങളെ ബോധവൽക്കരിക്കാനുള്ള പരിപാടി ഉപേക്ഷിച്ചു. നിലവിലെ പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തി പൊതുവായ അഭിപ്രായ രൂപീകരണം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്കാണ് എത്തിയത്. വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് എതിർപ്പ് ഉന്നയിച്ചതിനെ തുടർന്നാണ് ഈ മാറ്റമെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

വിഷയം പരിഹരിക്കുവാനുള്ള പദ്ധതി രാജ്യത്തിനുണ്ടെന്നും പ്രചാരണപ്രവർത്തനങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തടഞ്ഞുവെന്നുള്ള റിപ്പോർട്ടുകൾ കാലാവസ്ഥാ വകുപ്പ് മന്ത്രി ഗ്രഹാം സ്റ്റുവർട്ട് നിഷേധിച്ചു. യൂറോപ്പിലെ ഊർജപ്രതിസന്ധി രൂക്ഷമായാൽ രാജ്യത്തിന്റെ പല ഭാഗത്തും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി വീട്ടുപകരണങ്ങൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുവാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ പരിഗണിക്കുകയായിരുന്നു.

ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആന്റ് സോഷ്യൽ കെയർ (ഡിഎച്ച്‌എസ്‌സി) ൽ നിന്നും എതിർപ്പ് ഉയർന്നതിനാൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്ന് വാർത്തകേന്ദ്രങ്ങൾ പറഞ്ഞു. ഏതെങ്കിലും തീരുമാനത്തിൽ അവർ പ്രത്യേക പങ്ക് വഹിച്ചിട്ടുണ്ടെന്ന് തങ്ങൾ വിശ്വസിക്കുന്നില്ലെന്ന് ഡിഎച്ച്എസ്‌സി മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി മലയാളം യുകെ അവാർഡ് നൈറ്റിന് തുടക്കമായി. യുകെയിലെ മലയാളി സമൂഹത്തിൽ നിന്നും പ്രവർത്തനം കാഴ്ചവച്ച സംഘടനകളെയും വ്യക്തികളെയുമാണ് മലയാളം യുകെ അവാർഡ് നൈറ്റിൽ ആദരിക്കുന്നത്. അവാർഡ് നൈറ്റിൽ മൂന്ന് പുസ്തകങ്ങളുടെ പ്രകാശന കർമ്മവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ജോജി തോമസ് എഴുതിയ വേറിട്ട ചിന്തകളും ഡോ. ഐഷാ വി എഴുതിയ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന ഗ്രന്ഥവും മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ്.
2 മണിക്ക് ആരംഭിച്ച ബോളിവുഡ് ഡാൻസ് ഫെസ്റ്റിനെ തുടർന്നാണ് അവാർഡ് നൈറ്റ് തുടക്കം കുറിച്ചത്. അവാർഡ് നൈറ്റിൽ തന്നെയാണ് ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെ സമ്മാനം വിതരണം ചെയ്യുന്നത്. യുകെ മലയാളികൾ നെഞ്ചിലേറ്റിയ ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെ സമ്മാനർഹരെ അറിയാൻ യുകെ മുഴുവൻ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.





പ്രോഗ്രാം ലൈവായി കാണുന്നതിന് വാർത്തയിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Website: vsquaretv.com/malayalamuk
Facebook: facebook.com/vsquaretvuk
Youtube:https://youtu.be/ssLUHS9JQBM

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മലയാളം യുകെ ന്യൂസ് സംഘടിപ്പിച്ച ബോളിവുഡ് ഡാൻസ് ഫെസ്റ്റ് പുരോഗമിക്കുമ്പോൾ അത്യുജ്ജല പ്രകടനമാണ് ഓരോ ടീമും കാഴ്ച്ച വയ്ക്കുന്നത്. തിങ്ങിനിറഞ്ഞ കാണികൾക്ക് ആവേശം വിതറി മുന്നേറുന്ന ഓരോ ടീമിനും നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.


പ്രോഗ്രാം ലൈവായി കാണുന്നതിന് വാർത്തയിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Website: vsquaretv.com/malayalamuk
Facebook: facebook.com/vsquaretvuk
Youtube:https://youtu.be/ssLUHS9JQBM

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളികൾ ആകാംഷയോടെ കാത്തിരുന്ന മലയാളം യുകെ അവാർഡ് നൈറ്റിനും ബോളിവുഡ് ഡാൻസ് ഫെസ്റ്റിനും തിരശ്ശീല ഉയർന്നു. മലയാളം യുകെ ഡാൻസ് ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം ഡയറക്ട് ബോർഡ് മെമ്പേഴ്സിന്റെ സാന്നിധ്യത്തിൽ മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റർ ബിൻസു ജോൺ നിർവഹിച്ചു. വാശിയേറിയ മത്സരത്തിനൊരുങ്ങി യുകെയിലെമ്പാടുമുള്ള ടീമുകൾ. ബോളിവുഡ് ഡാൻസ് രംഗത്ത് യുകെയിൽ നടക്കുന്ന ഏറ്റവും വലിയ കലാമാമാങ്കത്തിനാണ് യോർക്ക് ഷെയറിൽ തിരി തെളിഞ്ഞത്.


വിവിധ ടീമംഗങ്ങളുടെ മത്സരക്രമങ്ങൾ തീരുമാനിച്ചത് നറുക്കെടുപ്പിലൂടെയാണ് . പ്രോഗ്രാം ലൈവായി കാണുന്നതിന് വാർത്തയിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Website: vsquaretv.com/malayalamuk
Facebook: facebook.com/vsquaretvuk
Youtube:https://youtu.be/ssLUHS9JQBM

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളികൾ ആകാംഷയോടെ കാത്തിരുന്ന മലയാളം യുകെ അവാർഡ് നൈറ്റും ബോളിവുഡ് ഡാൻസ് ഫെസ്റ്റും തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. ഇതിനോടകം തന്നെ നിരവധി മത്സരാർത്ഥികളാണ് മത്സര വേദിയിൽ പങ്കെടുക്കാനായി റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്. ബോളിവുഡ് ഡാൻസ് രംഗത്ത് യുകെയിൽ നടക്കുന്ന ഏറ്റവും വലിയ കലാമാമാങ്കത്തിനാണ് യോർക്ക് ഷെയറിൽ തിരി തെളിയുന്നത്.
ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെയും തുടർന്ന് നടക്കുന്ന അവാർഡ് നൈറ്റിന്റെയും തത്സമയ സംപ്രേഷണം രണ്ട് മണി മുതൽ ഉണ്ടായിരിക്കുന്നതാണ്.മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവടിലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം ബോളിവുഡ് ഡാൻസ് മത്സരത്തിൻ്റെ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. യുകെയിലെ മലയാളി സമൂഹത്തിൽ നിന്നും വിവിധ മേഖലകളിൽ അനിതര സാധാരണമായ നിലയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചവരെയാണ് മലയാളം യുകെ അവാർഡിന് തിരഞ്ഞെടുത്തിരിക്കുന്നത്. അവാർഡ് നൈറ്റിൽ മൂന്ന് പുസ്തകങ്ങളുടെ പ്രകാശന കർമ്മവും ഉൾപ്പെടുത്തിയിട്ടുണ്ട് ഇതിൽ ജോജി തോമസ് എഴുതിയ വേറിട്ട ചിന്തകളും ഡോ ഐഷ വി എഴുതിയ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന ഗ്രന്ഥവും മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരങ്ങളാണ്.
Website: vsquaretv.com/malayalamuk
Facebook: facebook.com/vsquaretvuk
Youtube:https://youtu.be/ssLUHS9JQBM

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- വാണിജ്യ മന്ത്രി കോണർ ബേൺസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ രീതിയിൽ പെരുമാറ്റചട്ട ലംഘനം ഉണ്ടായ ആരോപണത്തെ തുടർന്ന് അദ്ദേഹത്തെ ഗവൺമെന്റിൽ നിന്നും പുറത്താക്കിയിരിക്കുകയാണ് പ്രധാനമന്ത്രി ലിസ് ട്രസ്. ഇദ്ദേഹത്തിൽ നിന്നും ടോറി പാർട്ടി വിപ്പും നീക്കയതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാർട്ടി കോൺഫറൻസിൽ ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നും തികച്ചും മോശമായ രീതിയിൽ പെരുമാറ്റം ഉണ്ടായെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇത്തരത്തിൽ വിമർശനം ഉയർന്ന ഉടൻതന്നെ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായിരിക്കുകയാണ്. പാർട്ടിയുടെ അന്വേഷണ നടപടികളുമായി താൻ പൂർണ്ണമായും സഹകരിക്കുമെന്നും തന്റെ മേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം തെറ്റാണെന്ന് തെളിയിക്കുവാൻ പൂർണ്ണമായി പരിശ്രമിക്കുമെന്നും ബേൺസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പരാതിയെക്കുറിച്ച് തനിക്ക് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും തന്നോട് യാതൊരുവിധ തരത്തിലുള്ള വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ലെന്നും ബേൺസ് വ്യക്തമാക്കി. പാർട്ടി അന്വേഷണം വേഗത്തിൽ നടക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗുരുതരമായ പെരുമാറ്റദൂഷ്യത്തിന്റെ പരാതിയെത്തുടർന്ന്, കോണർ ബേൺസ് എംപിയോട് അടിയന്തരമായി സർക്കാർ വിടാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായാണ് ഡൗണിങ് സ്ട്രീറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. എല്ലാ മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉയർന്ന നിലവാരത്തിലുള്ള പെരുമാറ്റമാണ് പൊതുജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അതിനാൽ തന്നെയാണ് ഇത്തരത്തിൽ ഒരു നടപടി പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയായി ഒരു മാസത്തിനോടകം തന്നെ ലിസ് ട്രസ്സിന്റെ സർക്കാർ പൂർണ്ണമായും അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് ലേബർ പാർട്ടി ഡെപ്യൂട്ടി നേതാവ് ആഞ്ചലാ റേയ്നർ കുറ്റപ്പെടുത്തി. 2010 മുതൽ ബോൺമൗത്ത് വെസ്റ്റിന്റെ എംപിയായ ബേൺസ് ലിസ് ട്രസിന്റെയും ബോറിസ് ജോൺസന്റെയും കീഴിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ഗവൺമെന്റ്ൽ നിന്ന് പുറത്താക്കിയതിൽ സമ്മിശ്രമായ പ്രതികരണങ്ങളാണ് ഉയർന്നു വരുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- പ്രധാനമന്ത്രിയുടെ ഓഫീസ് എതിർപ്പ് ഉന്നയിച്ചതിനെത്തുടർന്ന് ശൈത്യകാലത്ത് ഊർജ ഉപയോഗം കുറയ്ക്കുന്നത് സംബന്ധിച്ച് ജനങ്ങളോട് ആവശ്യപ്പെടേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. വീടുകളിൽ ഊർജ്ജ ഉപയോഗം കുറയ്ക്കുന്നതിനായി സർക്കാരിന്റെ ഭാഗത്തുനിന്നും വ്യക്തമായ പദ്ധതി ഉണ്ടായിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഭാഗത്തുനിന്നും നിയന്ത്രണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല എന്നാണ് കാലാവസ്ഥ മന്ത്രി ഗ്രഹാം സ്റ്റുവർട്ട് വ്യക്തമാക്കിയത്. ശൈത്യകാലത്ത് സാധ്യമാകുമ്പോഴെല്ലാം ഊർജ്ജ സംരക്ഷണത്തിനായി വീട്ടുപകരണങ്ങളും ഹീറ്ററുകളുമെല്ലാം ഓഫാക്കുവാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ പരിഗണിക്കുകയായിരുന്നു ഡിപ്പാർട്ട്‌മെന്റ് ഫോർ ബിസിനസ്, എനർജി ആൻഡ് ഇൻഡസ്ട്രിയൽ സ്ട്രാറ്റജി (ബിഇഐഎസ്) എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആന്റ് സോഷ്യൽ കെയറിൽ (ഡിഎച്ച്‌എസ്‌സി) നിന്നും എതിർപ്പ് ഉയർന്നതിനെ തുടർന്ന് പദ്ധതിയുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് ബി ഇ ഐ എ എസ് പിന്തിരിഞ്ഞതായാണ് ബിബിസിയോട് വ്യക്തമാക്കിയിരിക്കുന്നത്.

വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് യുകെ ഗ്യാസിനെയാണ് വളരെയധികം ആശ്രയിക്കുന്നത്. രാജ്യത്തെ വൈദ്യുതിയുടെ 40% ത്തിലധികം ഉൽപ്പാദിപ്പിക്കുന്നത് ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പവർ സ്റ്റേഷനുകളാണ്. തിരക്കേറിയ സമയങ്ങളിൽ ഡിമാൻഡ് കുറയ്ക്കുന്ന ഉപയോക്താക്കൾക്ക് പ്രതിഫലം നൽകുന്നതിനായി ഒരു സന്നദ്ധ സേവനം ആരംഭിക്കുന്നതിനുള്ള പദ്ധതികൾ നാഷണൽ ഗ്രിഡ് തയ്യാറാക്കിയിട്ടുണ്ടെന്ന് സർക്കാർ പറയുന്നു.കൺസർവേറ്റീവ്പാർട്ടിയുടെ നേതൃത്വ പ്രചാരണ വേളയിൽ, പ്രധാനമന്ത്രി ലിസ് ട്രസ് ഈ ശൈത്യകാലത്ത് ഊർജ്ജ റേഷനിംഗ് ഉണ്ടാകില്ലെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ ബ്രിട്ടന് യൂറോപ്പിൽ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യാൻ കഴിയാതെ വരികയും ആവശ്യമായ വാതകം ലഭിക്കാതെ വരികയും ചെയ്താൽ, സാധ്യമായ ബ്ലാക്ക്ഔട്ടുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് നാഷണൽ ഗ്രിഡിന്റെ നൽകിയിരുന്നു. എന്നാൽ അത്തരത്തിൽ ഒരിക്കലും സംഭവിക്കുകയില്ല എന്നുള്ള ശുഭപ്രതീക്ഷയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മലയാളം യുകെ അവാർഡ് നൈറ്റിനും ബോളിവുഡ് ഡാൻസ് ഫെസ്റ്റിനുമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി . ശനിയാഴ്ച ഒരുമണിക്ക് രജിസ്ട്രേഷൻ പൂർണമാകുന്ന ബോളിവുഡ് ഡാൻസ് ഫെസ്റ്റ് ആരംഭിക്കുന്നത് 2 മണിക്കാണ്. ബോളിവുഡ് ഡാൻസ് രംഗത്ത് യുകെയിൽ നടക്കുന്ന ഏറ്റവും വലിയ കലാമാമാങ്കത്തിനാണ് യോർക്ക് ഷെയറിൽ തിരി തെളിയുന്നത്.ഡാൻസ് ഫെസ്റ്റിനെ തുടർന്ന് അവാർഡ് നൈറ്റിൻെറ തിരശീല ഉയരും .

ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെയും തുടർന്ന് നടക്കുന്ന അവാർഡ് നൈറ്റിന്റെയും തത്സമയ സംപ്രേഷണം രണ്ട് മണി മുതൽ ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ എട്ടിന് കൃത്യം രണ്ട് മണിക്ക് തന്നെ ബോളിവുഡ് ഡാൻസ് മത്സരങ്ങൾ ആരംഭിക്കുമെന്നതിനാൽ മത്സരത്തിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ടീമംഗങ്ങളും ഒരു മണിക്ക് തന്നെ റിസപ്ഷൻ കമ്മറ്റിയുടെ അടുത്ത് റിപ്പോർട്ട് ചെയ്യേണ്ടതാണ്. യോർക്ക് ഷെയറിലെ കീത്തിലി വിക്ടോറിയാ ഹാളിൽ അരങ്ങേറുന്ന അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലയാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവടിലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം ബോളിവുഡ് ഡാൻസ് മത്സരത്തിൻ്റെ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. യുകെയിലെ മലയാളി സമൂഹത്തിൽ നിന്നും വിവിധ മേഖലകളിൽ അനിതര സാധാരണമായ നിലയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചവരെയാണ് മലയാളം യുകെ അവാർഡിന് തിരഞ്ഞെടുത്തിരിക്കുന്നത്. അവാർഡ് നൈറ്റിൽ മൂന്ന് പുസ്തകങ്ങളുടെ പ്രകാശന കർമ്മവും ഉൾപ്പെടുത്തിയിട്ടുണ്ട് ഇതിൽ ജോജി തോമസ് എഴുതിയ വേറിട്ട ചിന്തകളും ഡോ ഐഷ വി എഴുതിയ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന ഗ്രന്ഥവും മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരങ്ങളാണ്.
താഴെ നൽകിയിരിക്കുന്ന ലിങ്കിൽ രണ്ട് മണി മുതൽ പരിപാടിയുടെ തത്സമയ സംപ്രേഷണം ലഭ്യമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സാമ്പത്തിക പ്രതിസന്ധിക്കിടയിലും മിനി ബഡ്ജ്റ്റിൽ പ്രതീക്ഷ വെച്ചിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡെപ്യൂട്ടി ഗവർണർ. 50 ബില്യൺ പൗണ്ടിന്റെ പ്രശ്നം വിപണിയേ തകർക്കുമ്പോഴും പ്രതീക്ഷ ഈ ബഡ്ജ്റ്റിൽ ആയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ബോണ്ട് വിപണിയിൽ ഇടപെടാൻ സർക്കാർ ഒരുങ്ങുകയാണ്. സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ പിടിച്ചു കുലുക്കുന്നതിനിടയിലാണ് ഈ മാറ്റം. നിലവിലെ പ്രശ്നങ്ങളെ അതിജീവിക്കുവാൻ ഉദ്യോഗസ്ഥർ ഇടപെട്ടുവെന്ന് ബാങ്കിന്റെ നടപടികളെ ന്യായീകരിച്ച് എംപിമാർക്ക് അയച്ച കത്തിൽ ഡെപ്യൂട്ടി ഗവർണർ ജോൺ കുൻലിഫ് പറയുന്നു.

ലയബിലിറ്റി-ഡ്രൈവ് ഇൻവെസ്റ്റ്‌മെന്റ് (എൽഡിഐ) ഫണ്ടുകളുടെ മൂല്യം പൂജ്യമായി കുറഞ്ഞതിനാൽ, ദശലക്ഷക്കണക്കിന് പെൻഷൻക്കാർക്ക് അവരുടെ റിട്ടയർമെന്റ് കാലത്ത് നഷ്ടം സംഭവിക്കുന്നുണ്ട്. രാജ്യത്തെ സാധാരണ മനുഷ്യരുടെ കയ്യിൽ പോലും പണമെത്താത്ത ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ജോൺ പറഞ്ഞു.

പെൻഷൻ ഫണ്ട് തകർച്ച എൽഡിഐകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. സമീപകാല വിപണിയിലെ ചാഞ്ചാട്ടം മൂലം മുമ്പ് ഒരിക്കലും അഭിമുഖീകരിക്കാത്ത പ്രശ്നമാണിത്. ഇത് പരിഹരിക്കാൻ എല്ലാഭാഗത്തും നിന്നും പരിശ്രമം നടക്കുന്നുണ്ട്. ഭാവിയിലെ ആവശ്യങ്ങൾക്ക് ചെലവാക്കാൻ പണമുണ്ടെന്ന് ഉറപ്പാക്കാൻ അന്തിമ-ശമ്പള പെൻഷൻ സ്കീമുകൾ എൽഡിഐകൾ ഉപയോഗിക്കുകയാണ്.
ഗവൺമെന്റ് ബോണ്ടുകൾ വാങ്ങുന്നതിനായി പെൻഷൻ ഫണ്ടുകൾ കടം എടുക്കാൻ അനുവദിക്കുന്നതിലൂടെ പലിശനിരക്കുകൾ, പണപ്പെരുപ്പം, കറൻസികൾ എന്നിവയിലും ഈ പ്രശ്നങ്ങൾ കടക്കുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: രാജ്യത്ത് വൈദ്യുതി വിതരണം തടസപ്പെടുമെന്ന മുന്നറിയിപ്പുമായി നാഷണൽ ഗ്രിഡ്. ശൈത്യകാലത്ത് ഗ്യാസ് വിതരണം കുറവായതാണ് ഇതിനു കാരണമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി ദിവസവും മൂന്ന് മണിക്കൂർ വരെ മുടങ്ങാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. നിലവിലെ ഊർജപ്രതിസന്ധിയും ഇതിനു പ്രധാന കാരണമാണ്.

ഊർജപ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ മറ്റു ബദൽ മാർഗങ്ങൾ ആലോചിക്കണമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. തിരക്കേറിയ സമയങ്ങളിൽ വെട്ടിക്കുറയ്ക്കലുകൾ സംഭവിക്കുകയും ഉപഭോക്താക്കൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകുകയും ചെയ്യും. അതേസമയം വിതരണം തടസപ്പെടുന്നത് ഒരു പരിധിവരെ വീടുകളെ ബാധിക്കില്ല എന്നാണ് ഗ്രിഡ് ചൂണ്ടിക്കട്ടുന്നത്. ആവശ്യക്കാർ കൂടുതലുള്ള സമയങ്ങളിൽ, ഒരുപക്ഷേ പുലർച്ചെ, അല്ലെങ്കിൽ വൈകുന്നേരം 4 മണിക്കും 9 മണിക്കും ഇടയിൽ ഉണ്ടാകാൻ സാധ്യതയുള്ള പവർ കട്ടിനെക്കുറിച്ച് ഒരു ദിവസം മുമ്പെങ്കിലും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകും. രാജ്യത്തിന്റെ എല്ലാ മേഖലകളെയും ഒരേ സമയം ബാധിക്കാത്ത രീതിയിലാണ് അവ ക്രമീകരിക്കുക. ഓഗസ്റ്റിൽ ലിസ് ട്രസ് പ്രചാരണം നടത്തുമ്പോൾ ഈ ശൈത്യകാലത്ത് ഊർജ്ജ പ്രതിസന്ധി ഉണ്ടാകില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്നു.

എന്നാൽ വ്യാഴാഴ്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രധാനമന്ത്രിയുടെ മറുപടി ഇങ്ങനെ ആയിരുന്നു;
‘ഞങ്ങൾക്ക് വ്യക്തമായത് യുകെയിൽ നല്ല ഊർജ വിതരണമുണ്ട്, മറ്റ് പലതിനെക്കാളും മികച്ച സ്ഥാനത്താണ് ഞങ്ങൾ. പക്ഷേ തീർച്ചയായും നമുക്ക് ചെയ്യാൻ കഴിയുന്ന കൂടുതൽ കാര്യങ്ങളുണ്ട്. അതുകൊണ്ടാണ് ഭാവിയിൽ സുരക്ഷിതമായ ഊർജ വിതരണമുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് പ്രവർത്തിക്കുന്നത്’- അവർ കൂട്ടിച്ചേർത്തു.