Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- തന്റെ പിതാവിന് അയച്ച കത്ത് പുറത്തുവിട്ട തന്റെ സ്വകാര്യത ലംഘിച്ചു എന്ന് ആരോപിച്ച് മേഗൻ മാർക്കൽ ബ്രിട്ടീഷ് പത്രമായ ‘മെയിൽ ഓൺ സൺഡേക്കെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മേഗന് അനുകൂലവിധി. 2018 -ൽ തന്റെ വിവാഹത്തിനുശേഷം മേഗൻ പിതാവിന് അയച്ച കത്താണ് അവരുടെ അനുമതിയില്ലാതെ പത്രം പുറത്ത് വിട്ടത്. ഇത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്ന് മേഗൻ ആരോപിച്ചു. മെയിൽ ഓൺ സൺ‌ഡേയുടെയും, മെയിൽ ഓൺലൈനിന്റെയും പബ്ലിഷറായ അസോസിയേറ്റഡ് ന്യൂസ് പേപ്പഴ്സ് ലിമിറ്റഡിന് എതിരെയാണ് മേഗൻ ഹർജി നൽകിയത്. ഹൈക്കോടതി പുറപ്പെടുവിച്ച വിധി മുഴുവൻ വാദങ്ങളും തെളിവുകളും കേൾക്കാതെയാണെന്നും പത്ര വക്താവ് അറിയിച്ചു.

പത്രത്തിൻെറ അധികൃതർ സ്വകാര്യത ലംഘനം നടത്തിയതിന് ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. തികച്ചും സ്വകാര്യമായ ഒരു കത്ത് ആയിരുന്നു ഇത്. മേഗന്റെ അനുമതിയില്ലാതെ കത്ത് പ്രസിദ്ധപ്പെടുത്തിയതിനെതിരെ ഹൈക്കോടതി ശക്തമായി പ്രതികരിച്ചു.ജസ്റ്റിസ് വാർബിയാണ് വിധി പുറപ്പെടുവിച്ചത്.

എന്നാൽ കത്തിലെ വിവരങ്ങൾ പുറത്തുവിടാൻ മേഗൻ അനുമതി നൽകിയതായും വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഇത് മനപ്പൂർവം ഉണ്ടാക്കിയ ആരോപണം എന്നാണ് പത്രത്തിൻെറ വക്താക്കൾ അവകാശപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജനിതക മാറ്റം വന്ന കൊറോണ വൈറസ് ലോകത്തിനു തന്നെ ഏറ്റവും വലിയ ഭീഷണിയാകുമെന്ന് യുകെയുടെ ജനറ്റിക് സർവീലൻസ് പ്രോഗ്രാമിൻ്റെ ഡയറക്ടർ മുന്നറിയിപ്പ് നൽകി . ഏകദേശം അമ്പതിലധികം രാജ്യങ്ങിൽ ഇതിനോടകം ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ പ്രസ്താവന പുറത്തു വന്നത്. ഈ വൈറസ് വകഭേദം യത്ഥാർത്ഥ വൈറസിനേക്കാൾ വേഗതയിൽ പടരുന്നു എന്ന് പഠനങ്ങൾ കാണിക്കുന്നു .

യുകെയിലെ കോവിഡ്- 19 ജീനോ മിക്സിൻെറ ഹെഡ് ആയ പ്രൊഫസർ ശാരോൺ പീക്കോക്കാണ് കൊറോണ വൈറസിൻ്റെ പുതിയ വകഭേദം ലോകത്തെ തന്നെ തകർക്കും എന്ന് പറഞ്ഞത്. ഇതിനോടകം ജനിതകമാറ്റം വന്ന കോവിഡ്- 19 യുകെയിൽ നിരവധി പേർക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്, എന്നാൽ നിലവിലെ വാക്സിൻ ഇതിനെതിരെ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.

സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ വകഭേദത്തിലേയ്ക്ക് ഈ വൈറസ് രൂപാന്തരപ്പെടാൻ തുടങ്ങി എന്നതാണ് ആശങ്കയിലേക്ക് നയിക്കുന്നത്. ഈ വകഭേദമാകട്ടെ വാക്സിനുകളിൽ നിന്ന് ലഭിക്കുന്ന പ്രതിരോധ ശേഷിയെ ചെറുക്കാൻ കഴിവുള്ളവയാണ്.

കെൻ്റ് വേരിയന്റ് 2020 സെപ്തംബറിലാണ് രാജ്യത്ത് ആദ്യമായി കണ്ടെത്തിയത്. പിന്നീട് വളരെ പെട്ടെന്ന് തന്നെ ഇത് രാജ്യമാകെ ബാധിക്കുകയായിരുന്നു . കണക്കുകൾപ്രകാരം കോവിഡ് 19 വൈറസ് ബാധയെക്കാൾ ഏകദേശം 70 ശതമാനം വേഗതയിൽ ഈ വൈറസ് വേരിയന്റിന് പകരാൻ സാധിക്കും . വൈറസ് വേരിയന്റിൻെറ പകരാനുള്ള ഈ കഴിവ് വരുംവർഷങ്ങളിൽ ശാസ്ത്രജ്ഞർ നേരിടുന്ന വലിയൊരു വെല്ലുവിളിയാണെന്നും പ്രൊഫസർ ശാരോൺ പീക്കോക്ക് കൂട്ടിച്ചേർത്തു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലക്ഷക്കണക്കിന് ബ്രിട്ടീഷുകാരാണ് അവധി ആഘോഷങ്ങൾക്കായി ലോകമെമ്പാടുമുള്ള വിനോദസഞ്ചാര സ്ഥലങ്ങളിൽ ബുക്ക് ചെയ്തിരുന്നത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ എല്ലാം തകിടംമറിക്കും എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇപ്പോൾ വേനൽക്കാല അവധി ആഘോഷങ്ങൾക്കായി പദ്ധതി തയ്യാറാക്കരുതെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സിൻെറ പ്രസ്താവനയാണ് ലക്ഷക്കണക്കിന് ബ്രിട്ടീഷുകാരുടെ അവധിക്കാല സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തിയത് . തങ്ങളുടെ പദ്ധതികൾ പുനഃക്രമീകരിക്കുകയോ റീഫണ്ടുകൾക്കായി ശ്രമിക്കുകയോ ചെയ്യുക എന്നതാണ് ഇനി പലരുടെയും മുമ്പിലുള്ള പോംവഴി . പക്ഷേ ഇതിനോട് കമ്പനികൾ ഇങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.

ഈ വർഷം 2.8 ദശലക്ഷം ആളുകൾ അവധി ദിനങ്ങളിൽ യാത്രകൾക്കായി ബുക്ക് ചെയ്തിട്ടുണ്ട്. ആംഗ്ലോ ജർമൻ മൾട്ടിനാഷണൽ ട്രാവൽ ആൻഡ് ടൂറിസം കമ്പനി ആണ് കണക്കുകൾ പുറത്തുവിട്ടത് . ഇവരിൽ പകുതിയിൽ അധികവും ബ്രിട്ടീഷുകാരാണ്. ലോക്ക്ഡൗണിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ അവസാനിക്കാത്ത സാഹചര്യത്തിൽ ഏപ്രിൽ 14 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും ജെറ്റ് 2 ഇന്നലെ റദ്ദാക്കിയിരുന്നു. യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവർക്കും മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും ജെറ്റ്2 അറിയിച്ചു. പല യാത്രകളും കഴിഞ്ഞ വർഷം കൊറോണ പൊട്ടിപ്പുറപ്പെട്ടതിന് തുടർന്ന് പുനർക്രമീകരിക്കപ്പെട്ടതോ അതുമല്ലെങ്കിൽ ഈസ്റ്ററോടെ ജീവിതം സാധാരണനിലയിലേയ്ക്ക് എത്തിയേക്കുമെന്ന മന്ത്രിമാരുടെ പ്രസ്താവനയെ തുടർന്ന് ബുക്ക് ചെയ്‌തതുമാണ് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

‘ ക്ഷമിക്കണം പൊന്നേ, ഞാൻ നിന്റെ ഭക്ഷണം കഴിച്ചു തീർത്തു ‘ ബർഗറും ചിപ് സും ഓർഡർ ചെയ്ത് കാത്തിരുന്ന 21 കാരിക്ക് യൂബർ ഈറ്റ്സ് ഡ്രൈവർ നൽകിയ സന്ദേശമാണിത്. ഇല്ലി ഇല്ലിയാസ് 14.71 പൗണ്ടിന് രണ്ട് ബർഗറും ചിപ്സും ചിക്കൻ റാപ്പുമാണ് ഓർഡർ ചെയ്തത്. ശനിയാഴ്ച യൂബർ ഈറ്റ്സ് ആപ്പ് ഉപയോഗിച്ച് ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരുന്ന പെൺകുട്ടിക്ക് , ആദ്യം ഭക്ഷണം എത്തി കൊണ്ടിരിക്കുകയാണെന്നും, പിന്നീട് ഡ്രൈവർ തൊട്ടടുത്തുണ്ട് എന്നും നോട്ടിഫിക്കേഷൻ വന്നിരുന്നു. ഭക്ഷണം കയ്യിൽ എത്തുന്നതിന് പകരം ഡെലിവറി ഡ്രൈവർ കഴിച്ചു തീർത്തു എന്ന സന്ദേശമാണ് ഫോണിൽ എത്തിയത്. ഒരിക്കൽ കൂടി ആപ്പ് തുറന്നപ്പോൾ ഭക്ഷണം ഡെലിവറി ചെയ്തിട്ടുണ്ടെന്നും ഡ്രൈവർക്ക് മികച്ച റേറ്റിംഗ് നൽകണമെന്നും സന്ദേശം കണ്ടു. യൂബർ ഈറ്റ്സുമായി ബന്ധപ്പെട്ടപ്പോൾ സൗജന്യമായി ഒരിക്കൽ കൂടി ഭക്ഷണം ഓർഡർ ചെയ്യാൻ കഴിഞ്ഞു.

പെൺകുട്ടി ഡ്രൈവറെ കുറ്റം പറയാൻ തയ്യാറല്ലായിരുന്നു.” ചിലപ്പോൾ അദ്ദേഹത്തിന് ഒരുപാട് വിശന്നിട്ടുണ്ടാവാം. ഈ മഹാമാരിക്കിടയിൽ ഒരു പാവം മനുഷ്യന് ജോലി നഷ്ടപ്പെടുത്താൻ മാത്രം മണ്ടത്തരം എനിക്കില്ല. എനിക്ക് ഇതൊരു തമാശ ആയിട്ടാണ് തോന്നുന്നത്, എന്റെ ഭക്ഷണം അദ്ദേഹം കഴിച്ചു എന്നെങ്കിലും പറഞ്ഞല്ലോ. ഒടുവിൽ എനിക്ക് ഓർഡർ ചെയ്ത ഭക്ഷണവും കിട്ടി. അതിൽ എനിക്ക് ഒരു പ്രശ്നവുമില്ല.” എന്നാണ് അവൾ പ്രതികരിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ചൈന :- മുട്ട ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും, മരണ സാധ്യത വർദ്ധിപ്പിക്കുന്നു എന്നും കണ്ടെത്തിയിരിക്കുകയാണ് ചൈനീസ് റിസർച്ച്. ദിവസേന പകുതി മുട്ട കഴിക്കുന്നത് ഒരാളുടെ മരണസാധ്യത 7 ശതമാനത്തോളം ആക്കുന്നതാണെന്നാണ് ചൈനീസ് റിസർച്ചേസ് കണ്ടെത്തിയിരിക്കുന്നത്. മുട്ടയിൽ വൻതോതിലുള്ള ഫാറ്റിന്റെയും കൊളസ്ട്രോളിന്റെയും അളവുകൾ ആണ് ആരോഗ്യത്തിന് ഹാനികരമായത്. മുട്ടയുടെ വെള്ളക്കരു മാത്രം കഴിക്കുന്നത് കുറച്ചധികം അപകടം ഒഴിവാക്കുവാൻ സഹായിക്കും. എന്നാൽ മുട്ട പൂർണമായി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഈ പഠനം തെളിയിക്കുന്നു.


മുട്ടയ്ക്ക് പകരം നട് സും, പയറുവർഗങ്ങളും മറ്റും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് പഠനം തെളിയിക്കുന്നത്. മുട്ട സ്ഥിരം കഴിക്കുന്നത് ശരീരത്തിൽ കൊളസ്ട്രോൾ ലെവൽ കൂടുന്നതിനും, അതിലൂടെ പലതരത്തിലുള്ള രോഗങ്ങൾക്കും കാരണമാകുന്നു. ആർട്ടറികളിലും മറ്റു ഫാറ്റ് അടിഞ്ഞുകൂടി സ്ട്രോക്കിനും, ഹൃദയാഘാതത്തിനും എല്ലാം കാരണമാകുന്നു. മുട്ട ഫ്രൈ ചെയ്ത് കഴിക്കുന്നത് അപകടസാധ്യത വീണ്ടും കൂട്ടുന്നതായി ശാസ്ത്രജ്ഞർ പറയുന്നു.

എന്നാൽ മുട്ട മാത്രമല്ല സ്ട്രോക്കിനും മറ്റും കാരണമാകുന്നതെന്ന് ഗ്ലാസ്സ്‌ഗോ യൂണിവേഴ്സിറ്റിയിലെ മറ്റൊരു ശാസ്ത്രജ്ഞയായ ഡോക്ടർ ആഡാ ഗാർഷ്യ പറഞ്ഞു. അമിതമായ മദ്യത്തിന്റെ ഉപയോഗവും, പുകവലിയും, വ്യായാമമില്ലായ്മയും എല്ലാം ഇതിന് കാരണമാകും എന്ന് അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യാത്രാ നിയന്ത്രണങ്ങളും ലോക്ക്ഡൗണും തുടരുന്ന സാഹചര്യത്തിൽ ഏപ്രിൽ 14 വരെ എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി ജെറ്റ്2 . യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവർക്കും മുഴുവൻ തുകയും തിരികെ നൽകുമെന്നും ജെറ്റ്2 അറിയിച്ചു. മാർച്ച് മാസം അവസാനം വരെ തങ്ങളുടെ സേവനങ്ങൾ നിർത്തി വയ്ക്കുകയാണ് എന്ന് ജെറ്റ്2 നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഏപ്രിൽ 14 വരെ സേവനങ്ങൾ നിർത്തിവെയ്ക്കുന്നത് നീട്ടിയത്.

ഹെൽത്ത് സെക്രട്ടറിയായ മാറ്റ് ഹാൻകോക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ പാലിക്കേണ്ട പുതിയ നിയമങ്ങൾ പുറത്തു വിട്ടതിനു പിന്നാലെയാണ് ജെറ്റ്2 വിൻെറ ഈ പ്രഖ്യാപനം. നിലവിൽ ബ്രിട്ടീഷുകാർക്ക് നിയമപരമായ അനുവാദം ഇല്ലെങ്കിൽ രാജ്യം വിടാൻ സാധിക്കുകയില്ല. കോവിഡ്-19 പകർച്ചവ്യാധിയെ തുടർന്നുണ്ടായ അനിശ്ചിതത്വവും യാത്ര നിയന്ത്രണങ്ങളും കാരണം ഏപ്രിൽ 14 വരെ വിമാനങ്ങളും അവധിദിനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനമെടുത്തതെന്ന് ജെറ്റ്2 ഒരു പ്രസ്താവനയിൽ പറഞ്ഞു.

യാത്രകൾ മുടങ്ങിയത് മൂലം ഏതെങ്കിലും ഉപഭോക്താവിനെ അത് ഗണ്യമായി ബാധിച്ചിട്ടുണ്ടെങ്കിൽ കമ്പനി 1 ബില്യൺ പൗണ്ടിലധികം പണം തിരികെ നൽകുമെന്ന് പ്രസ്താവന പരക്കെ പ്രശംസിക്കപ്പെട്ടു. ഇതുകൂടാതെ ബുക്ക് ചെയ്ത എല്ലാവർക്കും മുഴുവൻ തുകയും റീഫണ്ട് ചെയ്യും. ഏപ്രിൽ 15 മുതൽ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ അപ്ഡേറ്റുകൾ നൽകുമെന്നും തങ്ങളുടെ എല്ലാ ഉപഭോക്താക്കളുടെയും ക്ഷമയ്ക്ക് നന്ദി പറയുവാൻ ആഗ്രഹിക്കുന്നുവെന്നും ജെറ്റ്2 അറിയിച്ചു. 2019 നെ അപേക്ഷിച്ച് 2020 ഏകദേശം 87% യാത്രക്കാരുടെ നിരക്ക് കുറഞ്ഞതായാണ് സിവിൽ ഏവിയേഷൻ ഏജൻസിയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് കാലത്ത് മരണത്തിൻെറ കാലൊച്ചകൾ മുഴങ്ങിയ ആശുപത്രികളിൽ രോഗികൾക്ക് താങ്ങായി നടത്തിയ പ്രവർത്തനങ്ങൾ അനുസ്മരിക്കുകയാണ് ഹോസ്പിറ്റൽ ചാപ്ലയനായ ഫാദർ ജെയ്സൺ ജോൺസൺ. ആ സമയത്ത് ഭൂരിഭാഗം സമയങ്ങളിലും ഫാദർ ജെയ്സൺ ജോൺസൺ രോഗികൾക്ക് താങ്ങും തണലുമായി ഐസിയുവിനുള്ളിൽ തന്നെയായിരുന്നു. പല രോഗികളുടെയും മരണസമയത്ത് അവർക്ക് സ്നേഹ സ്വാന്തനം നൽകിയതിൻെറ ഓർമ്മകൾ അദ്ദേഹം പങ്ക് വച്ചു. സ്വാൻസിയയിൽ സേവനമനുഷ്ഠിച്ച ഒരു കന്യാസ്ത്രീയുടെ മരണമാണ് കോവിഡ് കാലത്ത് ഫാദർ ജോൺസ് ആദ്യമായി നേരിട്ടത്. ആദ്യ സമയങ്ങളിൽ മുപ്പതോളം പേരുടെ മരണത്തിന് അദ്ദേഹം സാക്ഷിയായിട്ടുണ്ട്. എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ ഒരുപാട് മെച്ചപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പി പി കിറ്റ് മുഴുവൻ ധരിച്ചാണ് അദ്ദേഹം രോഗികൾക്ക് കൂട്ടിനായി അവരുടെ സമീപത്ത് ഇരുന്നത്. വിശുദ്ധ കുർബാന സ്വീകരിക്കാൻ തയ്യാറായിരുന്നവർക്ക് അതും നൽകിയതായി ഫാദർ ജോൺസ് പറഞ്ഞു.

രോഗികളുടെ അവസാന സമയങ്ങളിലാണ് മിക്കപ്പോഴും താൻ അവർക്ക് ആശ്രയമായിരുന്നത് എന്ന് ഫാദർ ജോൺസ് ഓർക്കുന്നു.  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും, ഹെൽത്ത് സ്റ്റാഫുമെല്ലാം വളരെയധികം തന്നെ സഹായിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 23 വർഷമായി വൈദികനായി സേവനമനുഷ്ഠിക്കുകയാണ് ഫാദർ ജോൺസ്. കഴിഞ്ഞ 10 വർഷമായി ഹോസ്പിറ്റൽ ചാപ്ലയിനായും അദ്ദേഹം പ്രവർത്തിച്ചുവരുന്നു.

മഹാമാരിയുടെ കാലത്ത് തൻറെ ഇടവകയിൽ താമസിക്കുന്ന മലയാളി നേഴ്സുമാർക്ക് വേണ്ടി തൻറെ ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിലൂടെ ഫാദർ ജോൺസ് വിശുദ്ധകുർബാന അർപ്പിച്ചിരുന്നു.

എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്കും സ്നേഹസ്വാന്തനം നൽകാൻ അദ്ദേഹത്തിനായി. തന്റെ ആരോഗ്യത്തെ പറ്റി അദ്ദേഹം ഒരിക്കലും ആശങ്കപ്പെടുന്നില്ല. ഇത്തരം ആളുകളുടെ പ്രവർത്തനമാണ് ഈ കോവിഡ് കാലത്ത് രോഗികൾക്ക് സഹായമായി തീരുന്നത്. തന്റെ ആരോഗ്യം പോലും മറന്ന്, അദ്ദേഹം മറ്റുള്ളവർക്ക് കരുണയുടെയും സ്നേഹത്തിൻെറയും വഴികളെ കാട്ടുകയാണ്. ഇദ്ദേഹത്തെ പോലെ നിരവധി പേർ നമ്മുടെ സമൂഹത്തിന് ചുറ്റുമുണ്ട്. ഇത്തരം ആളുകളുടെ പ്രവർത്തനമാണ് കോവിഡ് കാലത്ത് ഈ ലോകത്തെ മുന്നോട്ടു നയിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലേയ്ക്ക് വരുന്ന യാത്രക്കാർക്ക് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന നിർബന്ധിത ഹോട്ടൽ ക്വാറന്റീൻെറ ചിലവ് 1750 പൗണ്ട് വരെയാകാമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ക്വാറന്റീൻ നിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് 10 വർഷം വരെ തടവ് ശിക്ഷയാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.

1400 ഓളം യാത്രക്കാരാണ് പ്രതിദിനം രോഗവ്യാപനം കൂടുതലുള്ള റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽനിന്ന് യുകെയിലെത്തുന്നത്. എന്നാൽ ഏകദേശം 16 ഹോട്ടലുകളിലായി 5000 മുറികളിൽ മാത്രമാണ് ഒറ്റപ്പെടലിനായി ആളുകൾ പ്രവേശിക്കപ്പെട്ടിരിക്കുന്നത് എന്ന് മാറ്റ് ഹാൻകോക്ക് പറഞ്ഞു. എന്നാൽ ഫെബ്രുവരി 15 മുതൽ ഹോട്ടൽ ക്വാറന്റീൻ കർശനമായി നടപ്പിലാക്കാനാണ് തീരുമാനം. യാത്രക്കാർക്ക് വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന ഹോട്ടലിൽ തങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുവാൻ സൗകര്യമൊരുക്കും. ഹോട്ടൽ ,ഗതാഗതം, കോവിഡ് ടെസ്റ്റ് എന്നിവ ഉൾപ്പെടെയാണ് ഒരാളിൽ നിന്ന് 1750 പൗണ്ട് ഈടാക്കുന്നത്.

ലോക്ക്ഡൗണും പ്രതിരോധ കുത്തിവെയ്പ്പും കൊണ്ട് രോഗവ്യാപന തീവ്രതയും മരണനിരക്കും രാജ്യത്ത് കുറഞ്ഞെങ്കിലും ജനിതകമാറ്റം വന്ന വൈറസ് മൂലം ഉള്ള ഭീഷണിയിലാണ് രാജ്യം. ഇതിനെ തടയിടാനായിട്ടാണ് മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഹോട്ടലുകളിൽ ക്വാറന്റീൻ ഏർപ്പെടുത്താൻ രാജ്യം തീരുമാനം കൈക്കൊണ്ടത്. പുതിയ വൈറസ് വേരിയന്റുകൾക്കെതിരെ വാക്സിനുകൾ എത്രമാത്രം ഫലപ്രദമാണെന്നതിനെ കുറിച്ചുള്ള സംശയവും കർശനമായ നടപടിയിലേയ്ക്ക് നീങ്ങാനുള്ള നീക്കത്തിൻെറ പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഐ കൺസെന്റ് എന്ന പേരിലുള്ള പുതിയ ആപ്പിന്റെ ഫീച്ചേഴ്സ് മറ്റ് ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. അടുത്തയിടെ ഡെൻമാർക്ക് റേപ്പ് നിയമങ്ങളിൽ കൂടുതൽ കാർക്കശ്യം കൊണ്ടുവന്നിരുന്നു. ഇരു കക്ഷികളുടെയും സമ്മതമില്ലാതെ നടത്തുന്ന ലൈംഗിക ബന്ധത്തെ റേപ്പ് ആയി പരിഗണിക്കാം എന്നതാണ് നിയമം. ഈ ആപ്പ് പ്രകാരം കക്ഷികൾക്ക് തങ്ങളുടെ സ്മാർട്ട് ഫോണിലൂടെ സമ്മതമറിയിക്കുകയോ, 24 മണിക്കൂറിനുള്ളിൽ സമ്മതം പിൻവലിക്കുകയോ ചെയ്യാം. വൺ ഇന്റർ കോഴ്സ് എന്ന ഒറ്റ ബട്ടണിലാണ് സമ്മതവും വിസമ്മതവും രേഖപ്പെടുത്താനുള്ള സൗകര്യമുള്ളത്.

ആപ്പിൽ എൻക്രിപ്റ്റ് ചെയ്തിരിക്കുന്ന ഡാറ്റ കോടതിയിൽ ഉൾപ്പെടെ ഭാവി ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയും. എന്നാൽ വിദഗ്ധർ ഇക്കാര്യത്തിൽ സംശയം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴത്തെ നിയമ പ്രകാരം അനുമതിയില്ലാതെ നടത്തുന്ന വേഴ്ച ശിക്ഷിക്കപ്പെടേണ്ടത് ആണ്, മുൻപ് റേപ്പിസ്റ്റ് ബലംപ്രയോഗിച്ചതിന്റെ തെളിവുകൾ ഹാജരാക്കണമായിരുന്നു. ജനുവരി ഒന്നിന് നിലവിൽ വന്നതാണ് ആപ്പ്, അതേ ദിവസമാണ് പുതിയ നിയമം വന്നതും.

‘ അനുമതി ‘ സൂക്ഷിച്ചുവെക്കാം എന്നത് ആപ്പിന്റെ ഏറ്റവും മികച്ച സവിശേഷത ആണെന്ന് ഡെവലപ്പേഴ്സ് പറയുന്നു. നൽകുന്ന സേവനം സുരക്ഷിതമാണെന്നും, സ്വകാര്യം ആണെന്നും അവർ ഉറപ്പു നൽകുന്നു.

അതേസമയം ഇരയെ ഭീഷണിപ്പെടുത്തി സമ്മതം രേഖപ്പെടുത്തിയാകാമെന്നും പിന്നീട് ഇത് ഇരയ്ക്കെതിരെയുള്ള തെളിവായി ഉപയോഗിക്കാൻ സാധ്യത ഏറെയുള്ളതിനാൽ ഇത് കൂടുതൽ അപകടം ക്ഷണിച്ചുവരുത്തുന്നുണ്ടെന്നും നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ മുൻഗണനാക്രമത്തിൽ പെട്ട എല്ലാവർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ ലക്ഷ്യമിട്ടിരുന്നത് ഫെബ്രുവരി -15 ആണ്. എന്നാൽ ഇനി ആറു ദിവസങ്ങൾ കൂടി ബാക്കി നിൽക്കെ ഒട്ടേറെ ആരോഗ്യ പ്രവർത്തകരായ നഴ്സുമാർക്ക് ഒരു ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് പോലും ലഭ്യമായിട്ടില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. രാജ്യത്ത് ഉടനീളം 15 ശതമാനം നഴ്സുമാർക്ക് കൊറോണ വൈറസ് വാക്സിൻ ഒരു ഡോസ് പോലും നൽകിയിട്ടില്ലെന്ന വിവരം പുറത്തുവന്നത് റോയൽ കോളേജ് ഓഫ് നേഴ്‌സസ് നടത്തിയ സർവേയിൽ ആണ്.

പ്രതിരോധ വാക്സിൻ ലഭിക്കാതെ കെയർ ഹോമുകളിലും മറ്റും ജോലി ചെയ്യുന്ന നഴ്സുമാരുടെ എണ്ണം കൂടുതലാണെന്നത് വളരെ ഗൗരവമേറിയതാണെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. അതായത് 44 ശതമാനം ഏജൻസി സ്റ്റാഫുകളും 27 ശതമാനം താൽക്കാലികമായി ജോലി ചെയ്യുന്നവർക്കും ഇതുവരെ വാക്സിൻ ലഭ്യമായിട്ടില്ല . 24370 നേഴ്സുമാരുടെ ഇടയ്ക്കാണ് പഠനം നടത്തപ്പെട്ടത്. ആദ്യ നാല് മുൻഗണനാക്രമത്തിൽ പെട്ട 15 ദശലക്ഷം ജനങ്ങൾക്ക് കുത്തിവെയ്പ്പ് നൽകാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണെന്നിരിക്കെ കണ്ടെത്തലുകൾ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിലെ ചീഫ് എക്സിക്യൂട്ടീവ് ഡാം ഡോണ കിന്നെയർ പറഞ്ഞു

RECENT POSTS
Copyright © . All rights reserved