സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് പകർച്ചവ്യാധിയെ സംബന്ധിച്ച് ഭാവിയിൽ ഒരു സ്വന്തന്ത്ര അന്വേഷണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. എന്നാൽ ഇപ്പോൾ അതിനായി സമയം മാറ്റിവയ്ക്കുന്നത് ശരിയല്ലെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എന്താണ് സംഭവിച്ചതെന്നറിയാൻ ഭാവിയിൽ ഒരു സ്വതന്ത്ര അന്വേഷണം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ആക്ടിംഗ് ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജോൺസൺ. “ബോറിസ് ജോൺസന് കീഴിൽ ലോകത്തിലെ ഏറ്റവും മോശമായ മരണനിരക്കും യൂറോപ്പിൽ വച്ച് ആരോഗ്യ-പരിപാലന തൊഴിലാളികളുടെ ഏറ്റവും മോശം മരണനിരക്കും നാം അനുഭവിച്ചു. അടിയന്തര സ്വതന്ത്ര അന്വേഷണം നടത്തണമെന്ന എന്റെ ആവശ്യം അദ്ദേഹം മുമ്പ് നിരസിച്ചിരുന്നു. ” ചോദ്യോത്തരവേളയിൽ എഡ് അറിയിച്ചു. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന ഈ ഘട്ടത്തിൽ ഒരന്വേഷണത്തിന് ഒരുങ്ങുന്നില്ലെന്നാണ് ജോൺസൺ മറുപടി നൽകിയത്.
ഈ ശൈത്യകാലത്ത് രോഗം വീണ്ടും പൊട്ടിപുറപ്പെടുമെന്നും 120,000 മരണങ്ങൾ ഉണ്ടായേക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമന്ത്രി ഈ റിപ്പോർട്ട് പഠിച്ചിട്ടുണ്ടോയെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ചോദിച്ചു. ശൈത്യകാലത്തെ രോഗവ്യാപനത്തെ നേരിടാൻ പരിശോധനയും ട്രെയിസിംഗും ഗണ്യമായി വികസിപ്പിക്കേണ്ടതുണ്ട്.” സ്റ്റാർമർ കൂട്ടിച്ചേർത്തു. വാഗ്ദാനം ചെയ്തതുപോലെ സർക്കാരിന്റെ ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റം പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “നമ്മുടെ ടെസ്റ്റ്, ട്രേസ് സിസ്റ്റം ലോകത്തിലെ മറ്റേതൊരു സിസ്റ്റത്തേക്കാളും മികച്ചതാണ്. ഈ ശൈത്യകാലത്ത് രണ്ടാമത്തെ തരംഗം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കും.” ജോൺസൺ മറുപടി നൽകി.
സർക്കാരിനെ പിന്തുണയ്ക്കുന്നതിൽ നിന്ന് ലേബർ പാർട്ടി നേതാവ് നിരന്തരം മാറുന്നതായി ജോൺസൺ ആരോപിച്ചു. ഇപ്പോൾ ഒരു പൊതുഅന്വേഷണം നടത്താൻ പ്രധാനമന്ത്രി ഒരുങ്ങണമെന്ന് സഖ്യകക്ഷി ഗ്രൂപ്പിന്റെ അധ്യക്ഷനായ ലെയ്‌ല മൊറാൻ അറിയിച്ചു. “പാഴാക്കാൻ സമയമില്ല. ഈ ശൈത്യകാലത്ത് ഉണ്ടായേക്കാവുന്ന രണ്ടാം ഘട്ട രോഗവ്യാപനത്തിന് മുന്നോടിയായി ഈ പ്രതിസന്ധിയിൽ നിന്ന് പാഠങ്ങൾ പഠിക്കണം.” അവർ കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകൻ
ലണ്ടൻ : ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് സന്തോഷകരമായ വാർത്തയുമായി ബാങ്ക് ഓഫ് ഇംഗ്ളണ്ട് . സാമ്പത്തിക ഗവേഷണങ്ങളെപ്പറ്റിയുള്ള വാർത്തകളും , വിവരങ്ങളും , വസ്തുതകളും , ശേഖരിക്കുന്ന ബ്ലൂംബെർഗിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം യുകെ ഗവണ്മെന്റ് ക്രിപ്റ്റോ കറൻസികളോട് കൂടുതൽ അടുക്കുന്നു . ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി യുകെ സെൻട്രൽ ബാങ്കിന്റെ ഡിജിറ്റൽ കറൻസിയെപ്പറ്റി സൂചന നൽകി . തിങ്കളാഴ്ച നടന്ന സാമ്പത്തിക കാര്യങ്ങളെപ്പറ്റിയുള്ള ഒരു വെബിനാറിൽ ഡിജിറ്റൽ കറൻസിക്ക് സാമ്പത്തിക രംഗത്തുള്ള പ്രസക്തിയെക്കുറിച്ച് ബെയ്‌ലി ചർച്ച ചെയ്തു .
” ഇപ്പോൾ ഉപയോഗിക്കുന്ന കറൻസികളുടെ ഡിജിറ്റൽ പതിപ്പുകൾ സൃഷ്ടിക്കണോ എന്ന ആലോചനയിലാണ് ബാങ്ക് ഓഫ് ഇംഗ്ളണ്ട് . കുറച്ച് വർഷങ്ങൾക്കുള്ളിൽ ഞങ്ങൾ ഡിജിറ്റൽ കറൻസിയിലേക്ക് നീങ്ങുമെന്ന് ഞാൻ കരുതുന്നു . ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡിജിറ്റൽ കറൻസി സൃഷ്ടിക്കണമോ എന്ന ചോദ്യത്തിലേക്ക് ഞങ്ങൾ നോക്കുകയാണ് . സമൂഹത്തിലും , പേയ്‌മെന്റ് സംവിധാനങ്ങളിലും വലിയ സ്വാധീനം ചെലുത്താൻ ഡിജിറ്റൽ കറൻസികൾക്ക് കഴിയും.” വെബിനാറിൽ സംസാരിച്ച ആൻഡ്രൂ ബെയ്‌ലി പറഞ്ഞു.
ഡിജിറ്റൽ കറൻസികളെക്കുറിച്ച് ഗവേഷണം നടത്തുന്ന സെൻട്രൽ ബാങ്കുകൾക്ക് ഒപ്പം തങ്ങളും ഉണ്ടെന്ന് ജനുവരിയിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വെളിപ്പെടുത്തിയിരുന്നു . എങ്ങനെയാണ് ഒരോ രാജ്യത്തിന്റെ നിയമപരിധിയിൽ നിന്നുകൊണ്ട് ഡിജിറ്റൽ കറൻസികളെ നടപ്പിലാക്കാൻ കഴിയുന്നത് എന്ന് മനസ്സിലാക്കുവാനും , ആശയങ്ങൾ പരസ്പരം പങ്ക് വയ്ക്കുവാനുമാണ് പല രാജ്യങ്ങൾ ഒന്നിച്ചുള്ള ഗവേഷണങ്ങൾ നടത്തുന്നത് . ലോകത്തെ സാമ്പത്തിക ശക്തിയുടെ കേന്ദ്രങ്ങളായ ബാങ്ക് ഓഫ് ക്യാനഡ , ബാങ്ക് ഓഫ് ജപ്പാൻ , യൂറോപ്യൻ സെൻട്രൽ ബാങ്ക് , സെവറീജിസ് റിക്സ് ബാങ്ക് സ്വീഡൻ , സ്വിസ് നാഷണൽ ബാങ്ക് , ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെൻറ് തുടങ്ങിയവരാണ് ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്താൻ തയ്യാറാകുന്ന ഗ്രൂപ്പിലുള്ള മറ്റ് രാജ്യങ്ങൾ .
ബ്ലോക്ക് ചെയിനിന്റെ സഹായത്താൽ ക്രിപ്റ്റോ ഗ്രാഫിക്ക് സാങ്കേതിക വിദ്യയിൽ നിർമ്മിക്കുന്ന ക്രിപ്റ്റോ കറൻസികളെപ്പറ്റി പഠിക്കുവാൻ മില്യൻ കണക്കിന് പണമാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ഓരോ രാജ്യങ്ങളും ചിലവഴിച്ചിരുന്നത് . യുകെയിലെ സാമ്പത്തിക കാര്യങ്ങളെ നിയന്ത്രിക്കുന്ന സ്ഥാപനമായ ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി ഓഫ് യുകെ ( F C A ) ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് രാജ്യത്തെ നിയമങ്ങൾക്ക് വിധേയമായി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾക്ക് വേണ്ട ക്ര്യത്യമായ നിർദ്ദേശങ്ങൾ നൽകുവാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു .
ഡിജിറ്റൽ കറൻസി എന്നത് ഇപ്പോഴത്തെ നോട്ടുകൾക്ക് പകരം ഉപയോഗിക്കാൻ കഴിയുന്ന മറ്റൊരു സാമ്പത്തിക വിനിമയ മാർഗ്ഗമായി മാറുമെന്ന് ഉറപ്പാണ് . അതായത് ഇപ്പോഴത്തെ ഫിയറ്റ് കറൻസികളായ പൗണ്ട് , ഡോളർ , റുപ്പി പോലെയുള്ള നാണയങ്ങൾ സൂക്ഷിക്കുന്നത് പോലെ തന്നെ ഡിജിറ്റൽ കറൻസികളും ഓരോ ബാങ്കുകളുടെയും അകൗണ്ടുകളിൽ സൂക്ഷിക്കുവാനും , മറ്റ് എല്ലാ മേഖലകളിലും സാധാരണ കറൻസികളെ പോലെ ഉപയോഗപ്പെടുത്തുവാനും കഴിയും .
ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .
ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ഡിസംബർ 31 നു ശേഷം ബ്രിട്ടണിലെ മൊബൈൽ സർവീസ് പ്രൊവൈഡർമാർ ഹുവെയ്‌യുടെ 5 ജി കിറ്റുകൾ വാങ്ങരുതെന്ന നിർദ്ദേശമാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. 2027 ഓടു കൂടി ചൈനീസ് കമ്പനികളുടെയെല്ലാം കിറ്റുകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. ഡിജിറ്റൽ സെക്രട്ടറി ഒലിവർ ഡോഡെൻ ആണ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ദേശീയ സുരക്ഷയെ ബാധിക്കുമെന്നതിനാൽ ആണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് എന്നാണ് പൊതുവേയുള്ള നിഗമനം. എന്നാൽ ഇത്തരത്തിൽ ഹുവെയ്‌യുടെ 5 ജി സേവനങ്ങൾ നിരോധിക്കുന്നത് നിലവിലുള്ള ഇന്റർനെറ്റ് സ്പീഡിനെയും മറ്റും സാരമായി ബാധിക്കും.
ഇത്തരമൊരു തീരുമാനം ബ്രിട്ടനെ പുറകോട്ടടിക്കുമെന്ന് കമ്പനി അധികൃതർ പ്രതികരിച്ചു. ബ്രിട്ടന്റെ ഈ തീരുമാനം കമ്പനിയെ ഒരുതരത്തിലും ബാധിക്കുകയില്ലെന്നും അവർ രേഖപ്പെടുത്തി. ബ്രിട്ടനിലെ ചൈനീസ് അംബാസിഡറും ബ്രിട്ടന്റെ ഈ തീരുമാനത്തെ അപലപിച്ചു. ബ്രിട്ടനിലെ തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു. ദേശീയ സുരക്ഷയ്ക്ക് ഇത്തരം തീരുമാനങ്ങൾ അത്യന്താപേക്ഷിതം ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പ്രതികരിച്ചു.
തീരുമാനം പുനഃപരിശോധിക്കാൻ സാധ്യതയില്ല എന്നാണ് പ്രാഥമിക നിഗമനം. 1600 ഓളം പേർക്ക് ഹുവെയ് ബ്രിട്ടനിൽ ജോലി നൽകുന്നുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. ഇത്തരമൊരു തീരുമാനത്തിന് പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്.
ഹണ്ടിങ്ടൺ ഹിൻജിങ്ബ്രൂക്ക് ഹോസ്പിറ്റലിലെ കൺസൽട്ടന്റായിരുന്ന
ഡോ. അനിത മാത്യൂസ് ശങ്കരത്തിൽ(59) ആണ്ഇന്നലെ വൈകിട്ട് വിടവാങ്ങിയത്. ഇതേ ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർ ജോൺ മാത്യൂസ് ആണ് ഭർത്താവ്. പത്തനംതിട്ട കുമ്പഴയാണ് സ്വദേശം. രണ്ടു മക്കളാണ്.
പരേതയുടെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ മലയാളംയുകെ ന്യൂസും പങ്കു ചേരുന്നു.
ദീപ പ്രദീപ് , ന്യൂസ് ഡെസ്ക് മലയാളം യുകെ
മനുഷ്യരാശിയുടെ എല്ലാ ശീലങ്ങളെയും തകിടം മറിച്ചുകൊണ്ടുള്ള ഒരു രോഗം സമൂഹവ്യാപനത്തിലേക്ക് കടക്കുന്ന ഒരവസ്ഥയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. വ്യവസായം, ടൂറിസം, പൊതുഗതാഗതം എന്നിങ്ങനെയുള്ള ഏതു മേഖലയെക്കാളും പ്രതിസന്ധി ഉടലെടുത്ത മേഖലയാണ് വിദ്യാഭ്യാസം.
ഇതിനുമുമ്പും പകർച്ചവ്യാധികൾ വിദ്യാഭ്യാസമേഖലയെ ബാധിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും,ഇന്നത്തെ അവസ്ഥയോളം രൂക്ഷമല്ലായിരുന്നു അവയൊന്നും. യുനെസ്കോ പുറത്തുവിട്ട കണക്കനുസരിച്ചു ലോകത്തെ വിദ്യാർത്ഥി ജനസംഖ്യയുടെ പകുതിയിലധികം ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്താണ് .ഈ പശ്ചാത്തലത്തിൽ, സാമ്പത്തിക പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെ കേരള സി.ബി.എസ്.സി മാനേജ്‌മെന്റ് പുതിയ ഫീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഈ തീരുമാനത്തോടും ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളോടും പല സ്കൂൾ മാനേജ്‌മെന്റുകളും കണ്ണടയ്ക്കുകയാണ്.
ഓൺലൈൻ ക്ലാസ്സ് എടുക്കുന്ന ടീച്ചേഴ്സിന് ശമ്പളം കൊടുക്കണമെന്നുള്ള ന്യായമാണ് ഫീസ് പിരിച്ചെടുക്കുന്നതിന് പല സ്വകാര്യ സ്കൂൾ മാനേജ്‍മെന്റുകൾക്കുമുള്ള ന്യായീകരണം. മലയാളം യുകെയുടെ അന്വേഷണത്തിൽ അൺ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ അധ്യാപകർക്കുള്ള സാലറി ഗണ്യമായി വെട്ടിക്കുറച്ചിരിയ്ക്കുകയാണ്. പക്ഷെ ഫീസ് ഇനത്തിൽ ഒരു വെട്ടികുറവിനും ഇവർ തയാറായില്ല. ഓൺലൈൻ ക്ലാസ്സ് എടുക്കാൻ ഇന്റെർനെറ്റിൻെറ ചിലവ് വരെ സ്വന്തം കൈയിൽ നിന്ന് എടുക്കേണ്ട ഗതികേടിലാണ് പല സ്വകാര്യ സ്‌കൂളുകളിലെയും അധ്യാപകർ. ശരിയായ നെറ്റ് കണക്ഷൻ ഇല്ലാത്തതിനാൽ ടെറസ്സിലും പറമ്പിലും പോയി ക്ലാസ്സെടുക്കേണ്ട ഗതികേടിലാണ് പല അധ്യാപകരും. സ്വകാര്യ സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ വൈഷമ്യങ്ങൾ ഗവൺമെന്റും കണ്ടില്ലെന്ന് നടിക്കുകയാണ്.
സാമാന്യയുക്തിയ്ക്ക് നിരക്കാത്ത രീതിയിൽ വീട്ടിലിരുന്ന് ഓൺലൈൻ പഠനം നടത്തുന്ന കുട്ടികളുടെ മേൽ സ്വിമ്മിങ് ചാർജ് വരെ ഈടാക്കിയ സ്കൂളുകൾ കേരളത്തിൽ ഉണ്ട്. അധ്യയനം പഴയഗതിയിൽ എന്ന് തുടങ്ങും എന്ന ആശങ്ക വിദ്യാർത്‌ഥികളുടെയിടയിലും മാതാപിതാക്കളുടെയിടയിലും നിലനിൽക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ആനുവൽ ഫീയും നീന്തൽ ഫീയും എന്തിന്റെ പേരിൽ നൽകണമെന്ന ആശങ്കയിലാണ് രക്ഷകർതൃ സമൂഹം.
സ്വന്തം ലേഖകൻ
ഡോൺകാസ്റ്റർ : പോലീസ് അന്വേഷണങ്ങൾക്കിടയിലും ഡോൺകാസ്റ്ററിൽ കൊലപാതകങ്ങൾ ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. സൗത്ത് യോർക്ക്‌ഷെയറിലെ ഡോൺകാസ്റ്ററിൽ കഴിഞ്ഞ ഏഴ് ആഴ്ചയ്ക്കിടയിൽ അഞ്ച് സ്ത്രീകളാണ് മരിച്ചത്. എല്ലാം കൊലപാതകമാണെന്ന് പോലീസ് പറയുന്നു. അമൻഡ സെഡ്‌വിക്, മിഷേൽ മോറിസ്, ആമി-ലിയാൻ സ്ട്രിംഗ്ഫെലോ, ക്ലെയർ ആൻഡേഴ്സൺ എന്നിവരും പേരറിയാത്ത ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇത് ജനരോക്ഷത്തിലേക്ക് വഴി തുറന്നെങ്കിലും കൊലപാതകങ്ങൾ തമ്മിൽ ബന്ധമൊന്നും ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതിനാൽ തന്നെ ഒരു സീരിയൽ കില്ലർ സാധ്യത പോലീസ് തള്ളിക്കളഞ്ഞു. “ഈ കേസുകളെല്ലാം ഓരോന്നോരോന്നായി ആണ് അന്വേഷിക്കുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളിൽ നടന്ന ഈ കൊലപാതകങ്ങൾ തമ്മിൽ ബന്ധമില്ല.” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുകയുണ്ടായി. എന്നിരുന്നാലും, സൗത്ത് യോർക്ക്ഷെയർ പട്ടണത്തിൽ അസാധാരണമാംവിധം കൊലപാതകകേസുകൾ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഏഴ് ആഴ്ചയിലെ അഞ്ച് സംഭവങ്ങൾ കഴിഞ്ഞ വർഷത്തെ നരഹത്യ നിരക്കിനേക്കാൾ ആനുപാതികമായി വളരെ കൂടുതലാണ്.
നാല് മരണങ്ങൾക്ക് ശേഷം വിമൻസ് ലൈവ്സ് മാറ്റർ നടത്തിയ പ്രതിഷേധ പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. സൗത്ത് യോർക്ക്ഷെയറിൽ 2019 ൽ 23 കൊലപാതകങ്ങൾ രേഖപ്പെടുത്തിയതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. 2020 മെയ് 19 ന് രാത്രി 11 മണിയോടെ അസ്കെർനിലെ വീട്ടിൽ വെച്ചാണ് 49 കാരിയായ അമാൻഡ സെഡ്‌വിക്കിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകിയെന്ന് സംശയിച്ച് 48 കാരനെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. സെഡ് വിക്കിന്റെ മൃതദേഹം കണ്ടെത്തിയതിന് ദിവസങ്ങൾക്ക് ശേഷം സ്റ്റെയിൻഫോർത്തിലെ വീട്ടിൽ വെച്ച് 52 കാരിയായ മിഷേൽ മോറിസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്നു ദിവസത്തിന് ശേഷം മിഷേൽ മരിച്ചു. 47 നും 33 നും ഇടയിൽ പ്രായമുള്ള രണ്ട് പുരുഷന്മാരെയും 24 കാരിയായ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും തുടർന്ന് ജാമ്യത്തിൽ വിടുകയായിരുന്നു.
ജൂൺ 5നാണ് ആമി-ലിയാൻ സ്ട്രിംഗ്ഫെലോ എന്ന 26കാരി കൊല്ലപ്പെടുന്നത്. ഈ കൊലപാതകത്തിന് മൂന്നു ദിവസങ്ങൾക്കു ശേഷം മെക്‌സ്‌ബറോയിൽ വച്ചു 28കാരി കൊല്ലപ്പെടുകയുണ്ടായി. പേരുവിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പോലീസ് അന്വേഷണത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഡോൺകാസ്റ്ററിലെ വീട്ടിൽ വച്ചു ക്ലെയർ ആൻഡേഴ്സണെ (35) അബോധാവസ്ഥയിൽ കണ്ടെത്തിയത്. എന്നാൽ സംഭവസ്ഥലത്ത് വച്ചുതന്നെ അവർ മരണമടഞ്ഞെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ നിന്ന് പ്രധാന വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. സംഭവസ്ഥലത്ത് വെച്ച് 38കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡോൺകാസ്റ്ററിൽ താമസിക്കുന്ന ജനങ്ങൾക്ക് ഈ മരണങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നതായി ഡോൺകാസ്റ്റർ ഡിസ്ട്രിക്ട് കമാൻഡർ ചീഫ് സൂപ്രണ്ട് ഷോൺ മോർലി പറഞ്ഞു. വിപുലമായ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
ബ്രിട്ടനിലെ ബോൾട്ടണിൽ മലയാളി വിദ്യാർത്ഥിനി മരണമടഞ്ഞു. ബോൾട്ടണിൽ താമസിക്കുന്ന കോട്ടയം കുറുപ്പന്തറ സ്വദേശി ബോൾട്ടണിൽ താമസിക്കുന്ന സണ്ണി ചാക്കോയുടെയും വത്സമ്മയുടെയും മകൾ ഈവലിൻ ചാക്കോ (16 ) ആണ് മരണമടഞ്ഞത്. ജി സി എസ് സി വിദ്യാർത്ഥിനിയാണ്. അസുഖ ബാധിതയായി രണ്ട് ദിവസം മുൻപാണ് ഈവലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈവലിന്റെ അപ്രതീക്ഷിത വേർപാട് ഇവിടെയുള്ള മലയാളി സമൂഹത്തെ ആകെ വേദനിപ്പിച്ചിരിക്കുകയാണ്.
ഈവലിന്റെ സംസ്കാരം യുകെയിൽ തന്നെ നടത്തുവാനാണ് തീരുമാനം എന്ന് അറിയുന്നു. കൂടുതൽ വിവരങ്ങള് പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ഈവലിന്റെ വേർപാടിൽ ദുഖാർത്തരായ ബന്ധുമിത്രാദികളെ മലയാളം യുകെയുടെ അനുശോചനങ്ങൾ അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണയെ കീഴടക്കുന്നതിൽ മുൻപന്തിയിൽ ആയിരുന്നു കേരളം ; ഒരു മാസം മുമ്പ് വരെ. എന്നാൽ ഇന്ന് ഓരോ ദിനവും 400റിലേറെ പുതിയ രോഗികളാണ് കൊച്ചുകേരളത്തിൽ ഉടലെടുത്തുകൊണ്ടിരിക്കുന്നത്. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് രോഗം പിടിപെടുന്നു. എന്നാൽ സമ്പർക്ക രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നുവെന്ന വാർത്തയാണ് ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നത്. കൊറോണയെ പിടിച്ചുകെട്ടാൻ ആരോഗ്യപ്രവർത്തകർ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ സാക്ഷര കേരളത്തിന് അടുത്തിടെ എന്താണ് സംഭവിച്ചത്? സ്വർണത്തിന്റെ പത്തരമാറ്റിന് പിറകെ മാധ്യമങ്ങൾ പാഞ്ഞപ്പോൾ ജാഗ്രതയും മുൻകരുതലുകളും കാറ്റിൽ പാറിപോയോ?
ഇന്നലെ വരെ കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 7872. കഴിഞ്ഞ 3 ദിവസത്തിനിടെ മാത്രം 1200ൽ ഏറെ രോഗികൾ. സംസ്ഥാനത്ത് കോവിഡ് സമ്പർക്ക രോഗികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിലും പ്രതിഷേധം നടത്തുന്ന രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിലേക്ക് എന്തു നന്മയാണ് പങ്കുവയ്ക്കുന്നത്.
മഹാമാരി സമൂഹവ്യാപനത്തിലേക്ക് കടക്കുന്ന ഘട്ടത്തിൽ, ആരോഗ്യ കേരളത്തിന്റെ നട്ടെല്ലൊടിക്കാൻ തീക്കളിയുമായി രാഷ്ട്രീയപാർട്ടികൾ നിരത്തിലിറങ്ങിയത് കഴിഞ്ഞ വെള്ളിയാഴ്ച ആണ്. കോവിഡ് പ്രതിരോധ നിർദേശങ്ങളും ചട്ടങ്ങളും പരസ്യമായി ലംഘിച്ചു. ശരിയായി മാസ്‌ക്കിടാതെ, ശാരീരിക അകലം പാലിക്കാതെ കൂട്ടംകൂടി പലയിടത്തും പൊലീസിനെ ആക്രമിച്ചു. കെട്ടിപ്പിടച്ചും തുപ്പിയും പൊലീസിനെ തള്ളിമാറ്റിയും പ്രമുഖ രാഷ്ട്രീയ പാർട്ടികൾ നടത്തിയ കൈവിട്ട കളിക്കെതിരെ ആരോഗ്യവിദഗ്‌ധർ രംഗത്തു വന്നിരുന്നു. പ്രതിഷേധങ്ങളിലും ചടങ്ങുകളിലും അഞ്ചുപേർക്കു മാത്രമാണ് അനുമതിയെന്നിരിക്കെ ഈ അനാവശ്യ ഒത്തുചേരലുകൾ വലിയ വിപത്തിന് വഴിയൊരുക്കും. പൊലീസിനുമേൽ രോഗവ്യാപനമുണ്ടാകുംവിധം ഇടപെടലുണ്ടായാൽ, ഭാവി ആരോഗ്യ പ്രതിരോധപ്രവർത്തനങ്ങൾ പാടെ താളംതെറ്റും. സമരവും ആൾക്കൂട്ടവും തുടരുന്നത് രോഗവ്യാപനം കൂട്ടാനിടയാക്കുമെന്ന് പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ചും മുന്നറിയിപ്പുനൽകിയിരുന്നു. ഇംഗ്ലണ്ടിൽ പബ്ബുകൾ തുറന്ന രാത്രി ജനം തടിച്ചുകൂടിയെങ്കിലും അതൊരു രാഷ്ട്രീയ പാർട്ടിയുടെയും നേതൃത്വത്തിൽ ആയിരുന്നില്ല എന്നതും ചിന്തിക്കണം. ഉറവിടമറിയാത്ത കേസുകൾ തലസ്ഥാനത്തടക്കം റിപ്പോർട്ട് ചെയ്യുന്ന നിർണായക സമയത്താണ് സമരപ്രഹസനങ്ങൾ കേരളത്തിന്റെ തെരുവുകളിൽ നിറഞ്ഞാടുന്നത്.
കേരളത്തിന്റെ മാധ്യമങ്ങളിൽ ഇന്ന് സ്വർണം നിറയുകയാണ്. കൊറോണയെന്നത് വെറും അക്കങ്ങൾ മാത്രമായി മാറ്റപ്പെട്ടുകഴിഞ്ഞു. സ്വപ്നയും സ്വർണകടത്തുമാണ് വാർത്താകോളങ്ങളിൽ നിറയെ. സ്വപ്‍ന സുരേഷും സന്ദീപും പത്രമാധ്യമങ്ങളിൽ നിറഞ്ഞുതുളുമ്പി നിൽക്കുകയാണ്. കൊറോണപിടിയിൽ നിന്നും മാധ്യമങ്ങളെ രക്ഷിച്ചയാളാണ് സ്വപ്‍ന എന്നുപറഞ്ഞാലും തെറ്റില്ല. കാരണം ഈ ദിനങ്ങളെല്ലാം സാക്ഷ്യം വഹിച്ചതും ‘സ്വപ്ന’ സംഭവങ്ങൾക്കായിരുന്നു !
കേരളത്തിലേക്കുള്ള സ്വർണത്തിന്റെ കുത്തൊഴുക്കും ഉന്നത ഉദ്യോഗങ്ങളിലേക്കുള്ള നിയമനങ്ങളും ഇന്ന് ചോദ്യം ചെയ്യപ്പെടുകയാണ്. ഒപ്പം ട്രിപ്പിൾ ലോക്ക്ഡൗൺ മറികടന്നുള്ള സ്വപ്നയുടെ പലായനവും. പട്ടിണിയും കഷ്ടപാടുകളുമായി ജീവിച്ച് രക്ഷപെടാൻ ശ്രമിക്കുന്ന സാധാരണ മലയാളികൾ ഒരുവശത്ത്. പണത്തിന്റെ പ്രസരിപ്പിലും വ്യാജ സർട്ടിഫിക്കേറ്റുകളുടെ പിൻബലത്തിലും ജോലിയിൽ കയറിപ്പറ്റുന്നവർ മറുവശത്ത്. പൊതുജനങ്ങൾക്ക് എവിടെയാണ് തുല്യനീതി? കോവിഡ് പ്രതിസന്ധിയിൽ പെട്ട് ജീവനും ജീവിതവും നഷ്ടപെട്ട് നാട്ടിലെത്തുന്ന പ്രവാസിക്ക് ഏതു രാഷ്ട്രീയ പാർട്ടികളാണ്കൈത്താങ്ങാകുക. അന്വേഷണവലയിൽ ചെറുമീനുകൾ മാത്രം കുരുങ്ങുമ്പോൾ ഉന്നത തലങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നവർ ചിരിക്കുന്നുണ്ടാവും. സത്യസന്ധമായ അന്വേഷണം അനിവാര്യമാണ്. അനീതികൊണ്ടുനേടിയ സമ്പത്തിന്റെ പട്ടുമെത്തയിൽ സുഖിക്കുന്നവർ കേരളത്തിലെ സാധാരണ ജനങ്ങളുടെ മോഹങ്ങളെയും പ്രയത്നങ്ങളെയുമാണ് തല്ലികെടുത്തുന്നത്.
വാർത്തകൾ ഉണ്ടായികൊണ്ടേയിരിക്കും. കേരളം ഇപ്പോൾ ശ്രദ്ധ ചെലുത്തേണ്ടത് എവിടെയാണ്? സ്വർണത്തിലോ കോറോണയിലോ? പരസ്പരം പഴിചാരുകയും തെരുവിലിറങ്ങി ക്രമസമാധാനം തകർക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ ഒന്നോർക്കുക. നിങ്ങൾ പോരാടുന്നത് ന്യായത്തിനുവേണ്ടിയാണോ പേരിനുവേണ്ടിയാണോ? എന്തിനായാലും കൊറോണയ്ക്ക് ഇതൊന്നും അറിവുള്ളതല്ല. ആരോഗ്യമേഖല തന്നെ പ്രതിസന്ധിയിൽ ആയിരിക്കുന്ന ഈ കാലത്ത് മറ്റുള്ളവരുടെ ജീവിതം കൂടി താറുമാറാക്കരുത്.
ചലച്ചിത്രനടനും സംവിധായകനുമായ ജോയി മാത്യുവിന്റെ വാക്കുകളാണിത് ; “കേരളത്തിൽ ചെറുപ്പക്കാർ എംടെക്കും എംബിഎയും കഴിഞ്ഞു വാടക വണ്ടികളോടിച്ചും ഹോട്ടലുകളിൽനിന്ന് ഭക്ഷണം എത്തിച്ചും അന്യരാജ്യത്ത് ചുമടെടുക്കാനെങ്കിലും കഴിഞ്ഞാലെന്നുവരെ ആശിച്ചു നാടുവിടുകയും ചെയ്യുന്ന ഇക്കാലത്ത് ഇത്തരക്കാർ അധികാരസ്ഥാനത്തുളളവരുടെ ചുമലിൽ കയറിയിരിക്കുന്നതിന്റെ ഗുട്ടൻസ് എന്താകും? പി എസ് സി പരീക്ഷയെഴുതി നേരാം വഴിക്കൊരു ജോലി കിനാവു കാണുന്നവരെ കൊഞ്ഞനം കുത്തിക്കൊണ്ട് ഇവരൊക്കെ നിരയായി ഉന്നതശമ്പള പദവികളിൽ എത്തിപ്പെടുന്നത് എങ്ങനെയാണ്?.” ഈ ചോദ്യം ഉന്നതവിദ്യാഭ്യാസം നേടിയ എല്ലാ അഭ്യസ്തവിദ്യരുടെ മനസ്സിൽ എന്നും ഉയരുന്നതാണ്.
വിദേശരാജ്യങ്ങളിൽ പണിയെടുക്കുന്നവർക്കും നാട്ടിലേക്ക് വരണം. അവരുടെ മാതാപിതാക്കളെ കാണണം. അതിന് ആരോഗ്യപൂർണമായ ഒരു നാട് ഉണ്ടാവണം. കൊറോണയെ തുടച്ചുനീക്കുവാൻ വേണ്ടിയാണ് കേരളം ഇപ്പോൾ ഒറ്റകെട്ടായി നിന്ന് പ്രയത്നിക്കേണ്ടത്. ഓർമിക്കുക….
സ്വന്തം ലേഖകൻ
ഇംഗ്ലണ്ട് : ഇംഗ്ലണ്ടിലെ കടകളിലും സൂപ്പർമാർക്കറ്റുകളിലും ജൂലൈ 24 മുതൽ മാസ്ക് നിർബന്ധമാക്കി. പുതിയ നിയമങ്ങൾ പാലിക്കാത്തവർക്ക് 100 പൗണ്ട് വരെ പിഴ ഈടാക്കുമെന്ന് സർക്കാർ ഉടൻ അറിയിക്കും. ജൂൺ 15 മുതൽ പൊതുഗതാഗത്തിൽ സഞ്ചരിക്കുന്നവർക്ക് മാസ്ക് നിർബന്ധമാക്കിയിരുന്നു. മാസ്ക് ധരിക്കുന്നതിനെപ്പറ്റിയുള്ള പുതിയ മാർഗനിർദേശം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഇന്ന് പുറത്തിറക്കിയേക്കും. കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിനും കടകളിലേക്ക് സുരക്ഷിതമായി പോകാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മാസ്ക് ധരിക്കാത്തവർക്കെതിരെ പോലീസ് 100 പൗണ്ട് പിഴ ഇടക്കുമെങ്കിലും 14 ദിവസത്തിനുള്ളിൽ പണമടച്ചാൽ 50 പൗണ്ട് ആയി കുറയും. ഉപഭോക്താക്കളോട് മാസ്ക് ധരിക്കാൻ കടയുടമകൾക്ക് ആവശ്യപ്പെടാമെങ്കിലും നിയമം നടപ്പാകണമെന്നില്ല. സ് കോട് ലൻഡിൽ ജൂലൈ 10 മുതൽ കടകളിൽ മാസ്ക് ഉപയോഗിച്ചുവരുന്നു. വെയിൽസിലും വടക്കൻ അയർലണ്ടിലും നിലവിൽ ഈ നിയമങ്ങൾ ഇല്ലെങ്കിലും പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് മന്ത്രിമാർ അറിയിച്ചു.
ജീവനക്കാരെയും ഉപഭോക്താക്കളെയും പരിരക്ഷിക്കുന്നതിന് പുതിയ മാർഗ്ഗനിർദ്ദേശം വ്യക്തവും വിശദവുമായിരിക്കണം എന്ന് യൂണിയനുകൾ പറഞ്ഞു. കർശനമായ ശുചിത്വ നിയന്ത്രണങ്ങൾക്കും സാമൂഹിക അകലം പാലിക്കുന്ന നടപടികൾക്കും പകരമായി അല്ല മാസ്ക് എന്ന് ഉസ്ദാവ് പറഞ്ഞു. “അടഞ്ഞ ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് വ്യക്തികളെയും ചുറ്റുമുള്ളവരെയും വൈറസിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു എന്നതിന് ധാരാളം തെളിവുകൾ ഉണ്ട്.” ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. ഏപ്രിൽ അവസാനം മുതൽ ജർമ്മനിയിലെ കടകളിലും മെയ് 4 മുതൽ ഇറ്റലിയിലും മാസ്ക് നിർബന്ധമാണ്. മെയ് 21 ന് സ്പെയിനിലും ജൂലൈ 11 ന് ബെൽജിയത്തിലും സമാനമായ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. എന്നാൽ ഫ്രാൻസിൽ ഇത് നിർബന്ധമല്ല. ഉപഭോക്താക്കൾ അവ ധരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് വ്യാപാരികളാണ്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- 78 ആവശ്യ വസ്തുക്കളുടെ വിലനിലവാരം താരതമ്യപ്പെടുത്തി, ബ്രിട്ടനിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭിക്കുന്ന സൂപ്പർമാർക്കറ്റുകളുടെ പുതിയ ലിസ്റ്റ് തയ്യാറായി. അവശ്യസാധനങ്ങൾ ആയ ബ്രെഡ്, പാസ്ത, തക്കാളി മുതലായവയുടെ വിലനിലവാരമാണ് താരതമ്യം ചെയ്തത്. ലിഡിൽ സൂപ്പർമാർക്കറ്റിൽ ഈ സാധനങ്ങൾക്ക് എല്ലാംകൂടി ഏറ്റവും കുറഞ്ഞത് 72.02 പൗണ്ട് ചെലവാകുമെന്നാണ് പുതിയ ലിസ്റ്റ് രേഖപ്പെടുത്തുന്നത്. എന്നാൽ വെയ്ട്രോസ് സൂപ്പർമാർക്കറ്റിൽ ഇവയ്ക്കു എല്ലാംകൂടി 111.77 പൗണ്ട് ചെലവാകും.
ഏറ്റവും കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭിക്കുന്ന സൂപ്പർ മാർക്കറ്റുകളുടെ ലിസ്റ്റിൽ, രണ്ടാം സ്ഥാനത്ത് ആൽഡി ആണ്. ഇവിടെ അവശ്യസാധനങ്ങൾക്ക് എല്ലാംകൂടെ 72.23 പൗണ്ട് തുക ചെലവാകും. മൂന്നാം സ്ഥാനത്ത് അസ്ഡ ആണ്. 80.15 പൗണ്ടിന് അവശ്യസാധനങ്ങൾ ഇവിടെ ലഭ്യമാകും. എന്നാൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിൽ വെയ്ട്രോസ് സൂപ്പർ മാർക്കറ്റ് എന്നാണ് ഏറ്റവും കൂടുതൽ പണം ഈടാക്കുന്നതായി ലിസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രാൻഡഡ് സാധനങ്ങൾ ലഭ്യമാക്കുന്നതിൽ ഏറ്റവും കുറഞ്ഞ തുക ഈടാക്കുന്നത് അസ്ഡ സൂപ്പർ മാർക്കറ്റ് ആണ്. ഏറ്റവും കുറഞ്ഞത് 299.78 പൗണ്ടിന് ഇവിടെ ബ്രാൻഡഡ് സാധനങ്ങൾ ലഭ്യമാകും. എന്നാൽ ഒക്കാഡോ സൂപ്പർ മാർക്കറ്റ് ആണ് ബ്രാൻഡഡ് സാധനങ്ങൾക്ക് ഏറ്റവും കൂടുതൽ വില ഈടാക്കുന്നത്.