പ്ലീമൗത്ത്: യുകെ മലയാളികളെ ഇതുവരെ തേടിയെത്തിയത് കോവിഡ് മൂലമുള്ള മരണങ്ങൾ ആയിരുന്നു എങ്കിൽ ഇന്നലെ നടന്നത് ഏവരെയും ദുഃഖത്തിലാക്കിയ ഒരു അപകടമരണമാണ്. ഇന്നലെ പ്ലീമൗത്തില്‍ കടല്‍ തീരത്തെത്തിയ മലയാളി കുടുംബത്തിന് നഷ്ടപ്പെട്ടത് അവരുടെ എല്ലാമായിരുന്ന കുടുംബാംഗത്തെ. കടലിൽ നീന്താൻ ഇറങ്ങിയ രാകേഷ് വല്ലിട്ടയിലാണ് അപകടത്തില്‍ പെട്ട് മരിച്ചത്. പ്ലീമൗത്ത് NHS ആശുപത്രിയിലെ മെഡിക്കൽ ഇമേജിങ് ടെക്നോളോജിസ്റ് ആയി ജോലി ചെയ്യുന്ന രാകേഷ് ഗള്‍ഫില്‍ നിന്നും ആണ് യുകെയിൽ എത്തിയത് എന്നാണ് അറിയുവാൻ കഴിയുന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞു 1:35 ന് ആണ് സംഭവം ഉണ്ടാകുന്നത്. അത്യഹിത വിഭാഗത്തിൽ (999) ലഭിച്ച ഫോണിനെ തുടർന്ന് മറൈൻ യൂണിറ്റ്, സൗത്ത് വെസ്റ്റ് ആബുലൻസ് സർവീസ്, പ്ലീമൗത്ത് കോസ്റ്റ് ഗാർഡ് ഉൾപ്പെടെയുള്ളവർ സഹായത്തിനായി സംഭവസ്ഥലത്തു എത്തി. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ലൈഫ് ബോട്ടുകൾ മിൽബേ മറിന വില്ലേജിൽ നിന്നും പുറപ്പെടുകയും രാകേഷിനെ കണ്ടെത്തുകയും ആയിരുന്നു. എങ്കിലും രാകേഷിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. എന്നാൽ രാകേഷിനെ കണ്ടെത്താൻ എത്ര സമയം വേണ്ടിവന്നു എന്ന കാര്യം വ്യക്തമല്ല. പ്ലീമൗത്ത് കോസ്റ്റ് ഗാർഡിലെ പന്ത്രണ്ടോളം പേരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
നാട്ടില്‍ നിന്നും ബ്രിസ്റ്റോളില്‍ ഉള്ള മലയാളി കുടുംബത്തിന്റെ സഹായം തേടിയതോടെയാണ് പ്ലീമൗത്തിലെ മലയാളികൾ വിവരം അറിയുന്നത്. ദുബായിലെ പ്രശസ്തമായ റാഷിദ് ഹോസ്പിറ്റലില്‍ അടക്കം രാകേഷ് സേവനം ചെയ്തിട്ടുണ്ട്. യുകെയില്‍ പ്ലീമൗത്തില്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് രാകേഷ് ജോലി ചെയ്തിരുന്നത്. മലപ്പുറം തിരൂര്‍ സ്വദേശിയാണ്. ഭാര്യ ഷാരോണ്‍ രാകേഷ്.
ഇന്നലത്തെ നല്ല കാലാവസ്ഥയിൽ പുറത്തിങ്ങിയ രാഗേഷിന് അപകടം സംഭവിച്ചതോടെ കടൽ തീരത്തു പോകുന്നവർക്കായി മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്നും തീരദേശ സേന ഓർമ്മപ്പെടുത്തുന്നു. തണുപ്പുള്ള വെള്ളത്തിലെ നീന്തൽ ത്രില്ലിംഗ് ആണെങ്കിലും അപകടമുക്തമല്ല എന്ന് അവർ ഓർമ്മിപ്പിക്കുന്നു. അതുപോലെ എപ്പോഴും കൂട്ടുകാർ അടുത്ത് ഉണ്ട് എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക. കടലിലെ തണുത്ത വെള്ളത്തിൽ മുങ്ങുന്നതിന് മുൻപ് വേണ്ട ഉപദേശം സ്വീകരിക്കേണ്ട ആവശ്യകതയും അവർ സൂചിപ്പിക്കുന്നു. ഇതിനെല്ലാം ഉള്ള സംവിധാനങ്ങൾ യുകെയിൽ ഉണ്ട് നാം അറിയുകയും കൂട്ടുകാർക്കായി പങ്കുവെക്കുകയും ചെയ്യുക. ഒരുപാടു മലയാളികൾ ഇപ്പോൾ യുകെയിൽ എത്തുന്നതുകൊണ്ട് എല്ലാവരും വേണ്ട മുൻകരുതലുകൾ എടുക്കുക.
അകാലത്തിൽ രാകേഷിനുണ്ടായ മരണത്തിൽ ദുഃഖാർത്ഥരായ ബന്ധുക്കളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ജനിതകമാറ്റം സംഭവിച്ച ബ്രസീലിയൻ കൊറോണ വൈറസിന്റെ ആറ് കേസുകൾ ഇംഗ്ലണ്ടിലും സ്കോട്ലൻഡിലും കണ്ടെത്തി. ബ്രസീലിൽ നിന്ന് പാരീസ്, ലണ്ടൻ വഴി ആബർഡീനിലേക്ക് യാത്ര ചെയ്ത മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. സൗത്ത് ഗ്ലൗസെസ്റ്റർഷയറിലെ ഒരു വീട്ടിൽ നിന്നാണ് ഇംഗ്ലണ്ടിലെ രണ്ട് കേസുകൾ കണ്ടെത്തിയതെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു. എന്നാൽ രോഗം പിടിപെട്ട ആറാമത്തെ വ്യക്തിയെ കണ്ടെത്തിയിട്ടില്ലെന്നും രാജ്യത്ത് എവിടെയും ആയിരിക്കാമെന്നും ആരോഗ്യ ഉദ്യോഗസ്ഥർ സമ്മതിച്ചു. വടക്കൻ ബ്രസീലിലെ ആമസോണസിലെ മനാസിൽ നിന്നുള്ള വകഭേദം യുകെയിലും പടർന്നുപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കെന്റിലും ദക്ഷിണാഫ്രിക്കയിലും കാണപ്പെടുന്ന ഉയർന്ന രോഗവ്യാപന സാധ്യതയുള്ള വൈറസിന് സമാനമായ സ്പൈക്ക് പ്രോട്ടീൻ മ്യൂട്ടേഷനാണ് P.1 എന്ന് പേരിട്ടിരിക്കുന്ന ഈ വകഭേദത്തിനുമുള്ളത്.

വൈറസ് കൂടുതൽ അപകടകരമാണെന്ന് തോന്നുന്നില്ലെങ്കിലും, വേഗത്തിൽ പടരാനും കൂടുതൽ കേസുകൾ ഉണ്ടാക്കാനുമുള്ള സാധ്യത ഉയർന്ന മരണനിരക്കിന് കാരണമാകും. രോഗം ബാധിച്ച വ്യക്തി ആരാണെന്നോ എവിടെയാണ് പരിശോധന നടത്തിയതെന്നോ തങ്ങൾക്ക് അറിയില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ കഴിഞ്ഞ രാത്രി സമ്മതിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയത്. ഈ വകഭേദത്തെ പ്രതിരോധിക്കാൻ വാക്സീനുകൾക്ക് സാധിക്കുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്.

ഫെബ്രുവരി 10 ന് ബ്രസീലിൽ നിന്ന് മടങ്ങി ലണ്ടനിലെത്തിയ ഒരു വ്യക്തിയിൽ നിന്നാണ് ഗ്ലൗസെസ്റ്റർഷയർ ക്ലസ്റ്റർ ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു. ഫെബ്രുവരി 12 അല്ലെങ്കിൽ 13 തീയതികളിൽ പരിശോധന നടത്തിയവരോ ഫലം ലഭിക്കാത്തവരോ അപൂർണ്ണമായ ടെസ്റ്റ് രജിസ്ട്രേഷൻ കാർഡുള്ളവരോ ഉടനടി മുന്നോട്ട് വരാൻ ആവശ്യപ്പെട്ട് ആരോഗ്യ ഉദ്യോഗസ്ഥർ ഒരു അപ്പീൽ നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ആദ്യ ഡോസ് പ്രതിരോധകുത്തിവെയ്പ്പു കൊണ്ടുതന്നെ കൊറോണ വൈറസിൽ നിന്ന് 90 ശതമാനം സംരക്ഷണം ലഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പുതിയ കണക്കുകൾ പ്രകാരം ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആദ്യ ഡോസ് വാക്സിൻ ലഭിച്ച ആൾക്കാരെയും ഇതുവരെ വാക്‌സിൻ ലഭിക്കാത്ത സമാനമായ പ്രായത്തിലുള്ള മറ്റുള്ളവരുമായി താരതമ്യം ചെയ്താണ് ഗവേഷകർ പഠനം നടത്തിയത് . ഇതോടൊപ്പം തന്നെ വൈറസ് ബാധിക്കുന്നത് തടയുന്നതിൽ ഫൈസർ വാക്സിനേക്കാൾ ഫലപ്രദമാണ് ഓക്സ്ഫോർഡ് വാക്സിൻ എന്നാണ് പഠനത്തിലെ കണ്ടെത്തൽ.

യുദ്ധകാലാടിസ്ഥാനത്തിൽ രാജ്യത്ത് പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് പുരോഗമിക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ രാജ്യത്ത് 20 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് നൽകി കഴിഞ്ഞു. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ നിർണായക നേട്ടമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇതിനെ വിശേഷിപ്പിച്ചു . ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ 20,089,551 പേർക്കാണ് ആദ്യ ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ചത്. രണ്ടാമത്തെ ഡോസ് ലഭിച്ചവരുടെ എണ്ണം 796,132 ആണ് . ജൂലൈ അവസാനത്തോടെ എല്ലാ മുതിർന്നവർക്കും ആദ്യ ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സ്കോട്ടിഷ് ലേബർ പാർട്ടിയുടെ നേതൃ സ്ഥാനത്തേക്ക് അനസ് സർവർ ചുമതലയേറ്റു. ആദ്യമായാണ് മുസ്ലിം പശ്ചാത്തലത്തിൽ നിന്നുള്ള ഒരാൾ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. 57.6 ശതമാനം വോട്ടാണ് അനസിനു ലഭിച്ചത്. എതിരാളിയായിരുന്ന മോണിക്ക ലെന്നോനു 42.4 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. തന്റെ ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ വിജയമാണ് ഇതെന്ന് അദ്ദേഹം പ്രതികരിച്ചു. ജനുവരിയിൽ റിച്ചാർഡ് ലിയോനർഡ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിലേക്കു പാർട്ടിയെ ഉയർത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുകെ ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ അനസിനെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടി ഉയരങ്ങളിൽ എത്തട്ടെ എന്ന ആശംസയും അദ്ദേഹം അറിയിച്ചു. തുല്യതയുള്ള യജ്ഞത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഒരാൾ നേതാവായിരിക്കുന്നത് വളരെയധികം പ്രതീക്ഷകൾ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഫസ്റ്റ് മിനിസ്റ്റർ നിക്കൊള സ്റ്റാർജിയോണും ആശംസകൾ അറിയിച്ചു. സ്കോട്ടിഷ് ലേബർ പാർട്ടിയുടെ ചരിത്രത്തിൽ പുതിയ ഒരു അദ്ധ്യായം ആണെന്ന് ഷാഡോ ഫോറിൻ സെക്രട്ടറി ലിസ നാണ്ടി അറിയിച്ചു.
സ്വന്തം ലേഖകൻ
രാജ്യത്തെ തന്നെ ഏറ്റവും ആരോഗ്യകരമായ സ്ഥലമായി വോക്കിംഗ്ഹാമിനെയും ഏറ്റവും അനാരോഗ്യകരമായ സ്ഥലമായി ബ്ലാക്ക്പൂളിനെയും തെരഞ്ഞെടുത്ത് ആദ്യ ഔദ്യോഗിക ഹെൽത്ത് ഇൻഡക്സ് പ്രസിദ്ധപ്പെടുത്തി. വോക്കിംഗ്ഹാം ഉൾപ്പെടുന്ന ബെർക്ക്‌ഷെയർ ടൗൺ 110 സ്കോറോടെ പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചപ്പോൾ വെറും 86 സ്കോർ മാത്രമാണ് ബ്ലാക്ക്പൂൾ നേടിയത്.

ഡിമൻഷ്യ, ക്യാൻസർ, മദ്യ ദുരുപയോഗം, അമിതവണ്ണം എന്നീ ആരോഗ്യ ഘടകങ്ങൾ കണക്കിലെടുത്താണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സും ഫിനാൻഷ്യൽ സർവീസസ് കമ്പനിയായ ലെയ്ൻ ക്ലാർക്ക് & പീകോക്കും സ്കോറുകൾ ഓരോ സ്ഥലങ്ങൾക്കും നൽകിയത്. ഇത് ലോകത്തിലെ തന്നെ ഈ രീതിയിലുള്ള ആദ്യ ആരോഗ്യ ഇൻഡക്സ് ആണ്.

കണക്കുകളുടെ അടിസ്ഥാനത്തിൽ ചില പ്രദേശങ്ങളിൽ ആരോഗ്യകരമായ സ്കോറുകൾ ഉള്ളത് ജനങ്ങളുടെ ജീവിതശൈലി കൊണ്ടാണെന്നാണ് വിദഗ്ധ അഭിപ്രായം. എന്നാൽ ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമിൽ ആളുകളിൽ കായികക്ഷമതയ്ക്കും ആരോഗ്യകരമായ ഭക്ഷണത്തിനും മോശമായ നിരക്കാണ് കണ്ടെത്തിയതെങ്കിലും ഇവിടുള്ളവരിൽ ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും കുറഞ്ഞ ഡിപ്രഷൻ ആൻഡ് ഡിമൻഷ്യ നിരക്കാണ് ഉള്ളത്. ഇതുപോലെതന്നെ ഈസ്റ്റ് യോർക്ക്ഷെയറിൽ ഉയർന്ന ക്യാൻസർ, ബ്ലഡ് പ്രഷർ നിരക്കുകൾ ഉണ്ടെങ്കിലും വ്യക്തിഗത മനസികാരോഗ്യത്തിന് ഉയർന്ന സ്കോറാണ് ലഭിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് രോഗം പ്രതിസന്ധിയിലാക്കിയ ബ്രിട്ടന്റെ സാമ്പത്തിക മേഖലയ്ക്ക് പുത്തനുണർവ്വ് നൽകുന്ന, 2021 ലെ ബജറ്റ് മാർച്ച് മൂന്നിന് ചാൻസലർ റിഷി സുനക് അവതരിപ്പിക്കും. നിരവധി ചർച്ചകളാണ് ബജറ്റിനെ സംബന്ധിച്ച് പൊതു മാധ്യമങ്ങളിലും മറ്റും നടക്കുന്നത്. പ്രതിസന്ധിയിൽ ആയിരിക്കുന്ന രാജ്യത്തെ കരകയറ്റാൻ ഉതകുന്ന പല പദ്ധതികളും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ചെറിയതോതിൽ ഡിപ്പോസിറ്റുകൾ ഉള്ളവർക്കും ഭവനങ്ങൾ വാങ്ങിക്കുന്നതിന് സഹായകമാകുന്ന തരത്തിലുള്ള പദ്ധതികൾക്ക് ബജറ്റിൽ മുൻഗണന നൽകുന്നതായി റിപ്പോർട്ടുകളുണ്ട്. ആദ്യമായി ഭവനങ്ങൾ വാങ്ങുന്നവർക്ക് ഈ പദ്ധതി വളരെയധികം സഹായം ചെയ്യും. 5 ശതമാനം മോർട്ട്ഗേജ് വിഹിതത്തിൽ വീട് വാങ്ങാൻ അവസരം നൽകുന്നതാണ് ഈ പദ്ധതി. കൊറോണ പ്രതിസന്ധി മൂലം കഴിഞ്ഞവർഷം മുതൽ ഈ പദ്ധതി നിർത്തലാക്കിയിരുന്നു . ഗവൺമെന്റും ഇത്തരത്തിലുള്ള കൂടുതൽ ലോണുകൾ ജനങ്ങൾക്ക് നൽകും. ആറ് ലക്ഷം പൗണ്ട് വരെയുള്ള ഭവനങ്ങളും മറ്റും വാങ്ങുന്നതിനാണ് ഈ പദ്ധതി ലഭ്യമാകുന്നത്.

കൊറോണ പ്രതിസന്ധിയിൽ നടപ്പിലാക്കിയ പദ്ധതികളെ ചൂഷണം ചെയ്യുന്നവർക്കെതിരെയുള്ള കർശന നടപടികൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകളും ഉണ്ട്. ഇത്തരം പദ്ധതികൾ തൊഴിലില്ലായ്മ അനുഭവിച്ച നിരവധി പേർക്ക് സഹായം ആകുകയാണ് ചെയ്തത്. എന്നാൽ ചുരുക്കം ചിലർ ഇതിനെ ടാക്സിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള ഒരു മാർഗമായും ഉപയോഗിച്ചു. ഇവർക്കെതിരെ കർശന നടപടികൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ട്രെയിനിഷിപ്പ് പ്രോഗ്രാമുകൾക്കായി 126 മില്യൻ പൗണ്ടോളം അനുവദിക്കുമെന്ന് റിഷി സുനക് നേരത്തെ അറിയിച്ചിരുന്നു. ബ്രിട്ടനിലെ കമ്പനികളിലേയ്ക്ക് പുറത്തുനിന്നുള്ള ഹൈലി സ്കിൽഡ് ആയ ജോലിക്കാരെ ആകർഷിക്കുന്നതിനായി ഫാസ്ട്രാക്ക് വിസകൾ ഏർപ്പെടുത്തുന്നതിനുള്ള തീരുമാനവും ബജറ്റിൽ ഉണ്ടാകും. ഇത്തരത്തിൽ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള ബജറ്റ് ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് സാമ്പത്തിക വിദഗ്ധരും ജനങ്ങളുമെല്ലാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രതിദിന രോഗവ്യാപന നിരക്ക് അഞ്ചു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയതിൻെറ ആശ്വാസത്തിലാണ് ബ്രിട്ടൻ. ഇന്നലെ 7434 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഒക്ടോബർ 2 -ന് രേഖപ്പെടുത്തിയ 6968 കേസുകൾക്ക് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന രോഗവ്യാപനമാണ് ഇന്നലത്തേത്. എൻഎച്ച്എസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബർ 2ന് ശേഷം ആശുപത്രികളിൽ അഡ്മിറ്റ് ചെയ്ത കോവിഡ് രോഗികളുടെ എണ്ണവും ഏറ്റവും കുറഞ്ഞ നിരക്കിലാണ്.

ഇതിനിടെ മാർച്ച് 8 -ന് സ്കൂളുകൾ തുറക്കാനിരിക്കെ സ്കൂൾ കുട്ടികൾക്കും മറ്റു കുടുംബാംഗങ്ങൾക്കും ആഴ്ചയിൽ രണ്ട് പ്രാവശ്യം കോവിഡ് -19 ടെസ്റ്റ് നടത്താനുള്ള സുപ്രധാനമായ തീരുമാനം ഗവൺമെൻറ് എടുത്തുകഴിഞ്ഞു. കുട്ടികൾ സ്കൂളുകളിലേയ്ക്ക് മടങ്ങി എത്തുന്നത് മൂലം ഉണ്ടാകാൻ സാധ്യതയുള്ള രോഗവ്യാപനത്തെ നിയന്ത്രിക്കാൻ ഈ നടപടിക്ക് സാധ്യമാകും എന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. ഇന്നലെ മാത്രം 290 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇതുൾപ്പെടെ ഔദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ 122705 ആയി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നിയന്ത്രിത സ്ഫോടനത്തിലൂടെ ആൾനാശം ഇല്ലാത്ത രീതിയിലാണ് ബോംബ് നിർവീര്യമാക്കിയത്. പ്രാദേശിക സമയം വൈകിട്ട് 6.10ന് ശേഷം നടന്ന സ്ഫോടനം മൈലുകളോളം ദൂരത്തിൽ കേൾക്കാമായിരുന്നു. പൊട്ടിത്തെറിയുടെ ശക്തിയെപ്പറ്റി ജനങ്ങൾ ട്വിറ്ററിൽ വാചാലരായി.

വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ഗ്ലെന്റൺ റോഡിലെ യൂണിവേഴ്സിറ്റി ഓഫ് എക്സെറ്ററിൽ റോയൽ നേവി ബോംബ് ഡിസ്പോസൽ ടീം വിന്യസിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിൽ സ്ഫോടനം നടക്കാതിരുന്ന വസ്തു കണ്ടെത്തിയത് യൂണിവേഴ്സിറ്റിയുടെ വെസ്റ്റ് ക്യാമ്പസിലെ ബിൽഡിങ് സൈറ്റിൽ നിന്നാണ്. ഒരു രാത്രി നീണ്ടുനിന്ന പരീക്ഷണങ്ങൾക്കൊടുവിൽ ശനിയാഴ്ച നിയന്ത്രിത സ്ഫോടനത്തിലൂടെ ബോംബ് നിർവീര്യമാക്കാൻ തീരുമാനിക്കുകയായിരുന്നു. 2600 ഓളം വരുന്ന പ്രദേശവാസികളെ സംഭവസ്ഥലത്തുനിന്നും അടിയന്തരമായി ഒഴിപ്പിച്ചു.

400 മീറ്റർ ചുറ്റളവിലുള്ള റോഡുകൾ മുഴുവൻ അടച്ചിട്ടതായി ഡേവൺ ആൻഡ് കോൺവാൾ പോലീസ് പറഞ്ഞു. ” സ്ഫോടനത്തിനുശേഷം ഉള്ള മറ്റ് നടപടികൾ ഒരു ദിവസത്തിനുള്ളിൽ തന്നെ പൂർത്തിയാകുമെന്നാണ് കരുതുന്നത് ” പോലീസ് പറഞ്ഞു.
” മിലിറ്ററിയും പോലീസും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് അത്യന്തം സുരക്ഷിതമായ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് പ്രദേശവാസികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.” ഇത്തരത്തിലുള്ള സമാനതകളില്ലാത്ത സാഹചര്യങ്ങളിലാണ് കോവിഡ്-19 സോഷ്യൽ ഡിസ്റ്റൻസിങ് നിയമങ്ങൾക്ക് അയവ് നൽകാൻ സാധിക്കുന്നത് എന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഡോ. ഐഷ വി
ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം. വൈകിട്ട് വീട്ടിലെത്തിയപ്പോൾ കാണുന്നത് തെക്കുവശത്തെ മുറ്റത്തെ ഇലച്ചെടിയുടെ ഒരു കൈ വണ്ണമുള്ള തായത്തട്ടിയിൽ കെട്ടിയിട്ടിരിയ്ക്കുന്ന കുഞ്ഞ് പശുക്കുട്ടി. എന്നെ കണ്ടതും മ്മ്മ്ബേ…. എന്നൊരു വിളി. എനിക്ക് കൗതുകം തോന്നി. ഞാൻ അതിനടുത്തേയ്ക്ക് ചെന്നു. വെള്ളയും തവിട്ടും കറുപ്പും ഇടകലർന്ന രോമങ്ങൾ . ഞാൻ അടുത്തെത്തിയപ്പോൾ എന്റെ വസ്ത്രത്തിൽ അവൾ ഒന്നുരുമ്മി. അവളെ എനിക്ക് ഇഷ്ടമായി. അടുക്കളയിൽ ചെന്ന് അമ്മയോട് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണത് അമ്മയുടെ അമ്മ ചിരവാത്തോട്ടത്തു നിന്നും ശ്രീമാൻ ജനാർദ്ധനൻ പിള്ളയുടെ കൈയ്യിൽ ഞങ്ങൾക്കായി കൊടുത്തയച്ച സമ്മാനമാണിതെന്ന്. ഞങ്ങൾക്ക് സന്തോഷമായി. അവൾക്ക് ഒരു നല്ല പേര് കണ്ട് പിടിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം.” അ” യിൽ തുടങ്ങുന്ന പേര് വേണമെന്ന് ഞാനും അനുജനും തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ അതിന് ” അമ്മിണി” എന്ന് പേരിട്ടു. അത് ഞങ്ങളുടെ മാമിയുടെ പേരായിരുന്നു. അമ്മ മുന്നറിയിപ്പ് നൽകി. മാമിയുടെ പേരിട്ടിട്ട് മാമി കേൾക്കേ അങ്ങനെ വിളിക്കരുതെന്ന്. ഞങ്ങൾ പശുക്കുട്ടിയുടെ അടുത്തേയ്ക്ക് ഓടി. ഞങ്ങൾ അവളുടെ പേർ ഉറക്കെ വിളിച്ചു.
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ ഏത് കോണിൽ നിന്ന് വിളിച്ചാലും അത് അവളെയാണ് വിളിക്കുന്നതെന്ന് അവൾക്ക് മനസ്സിലായിത്തുടങ്ങി. മ്മ്ബേ… എന്ന മറുവിളിയിലൂടെ അവൾ പ്രതികരിച്ചു. അത് കേൾക്കുമ്പോൾ ഞങ്ങൾക്കുള്ള സന്തോഷം ഇരട്ടിക്കും. പതിയെ പതിയെ അമ്മിണി വളർന്ന് കൊണ്ടേയിരുന്നു. പഴയ രോമങ്ങൾ പൊഴിഞ്ഞ് പോയ ശേഷം നല്ല കറുത്ത രോമങ്ങൾ വരാൻ തുടങ്ങി. അമ്മിണിയുടെ കരുത്ത് കൂടി വന്നപ്പോൾ അവളെ കെട്ടുന്ന ഇലച്ചെടിയുടെ തോൽ പൊളിയാൻ തുടങ്ങി. ഏതാനും വർഷം കൂടി നിന്നെങ്കിലും പിന്നീട് ആ ചെടി നാമാവശേഷമായി. ഇതിനിടയ്ക്ക് അച്ചൻ നാട്ടിലെത്തിയപ്പോൾ അവൾക്ക് ഓല മേഞ്ഞ ഒരു എരിത്തിൽ ( തൊഴുത്ത്) ഉണ്ടാക്കി കൊടുത്തു . കുറച്ച് നാൾ കഴിഞ്ഞപ്പോൾ അതിന്റെ തറ സിമന്റിട്ടു. അവൾക്ക് കാടി , വെള്ളം വാഴയില എന്നിവ കൊടുക്കാൻ ഞങ്ങൾ മത്സരിച്ചു. ഒരു ദിവസം അനുജത്തി അമ്മിണിയുടെ വായിൽ ഭക്ഷണസാധനങ്ങൾ വച്ചു കൊടുത്തപ്പോൾ അവൾക്ക് നല്ല കടി കിട്ടി. പുല്ല് ചവയ്ക്കുന്ന പരന്ന പല്ലായതിനാൽ കൈയ്യിത്തിരി ചതഞ്ഞു പോയി.
അമ്മിണിയെ കുളിപ്പിക്കുന്ന ജോലി ഞാനും അനുജനും ഏറ്റെടുത്തു. 1979 മുതൽ 1984- ൽ വീട്ടിലെ കിണറ്റിൽ പമ്പ് സെറ്റ് വയ്ക്കുന്നത് വരെ, ഒന്നുകിൽ തോട്ടിൽ കൊണ്ടുപോയി കുളിപ്പിയ്ക്കും. ഇല്ലെങ്കിൽ വീട്ടിലെ കിണറ്റിൽ നിന്നും വെള്ളം കോരി കുളിപ്പിയ്ക്കും. അപ്പോൾ ഞങ്ങൾ അവളെ ഓരോ തെങ്ങിന്റെ മൂട്ടിൽ ഓരോ ദിവസം എന്ന മട്ടിൽ മാറിമാറി കെട്ടും. തെങ്ങിന്റെ ചുറ്റുമുള്ള , പുല്ല് അവൾ തിന്ന് തീർക്കും. ഓരോ തെങ്ങിനും വെള്ളവും ലഭിക്കാൻ തുടങ്ങി. നന്നായി സോപ്പൊക്കെയിട്ട് മണക്കുന്നതു വരെ തേച്ച് കുളിപ്പിച്ചാലേ എനിക്കും അനുജനും തൃപ്തിയാകുമായിരുന്നുള്ളൂ. പുളിയരിപ്പൊടി പിണ്ണാക്ക് എന്നിവ പുഴുങ്ങി കൊടുക്കുന്ന ജോലി അമ്മയ്ക്കായിരുന്നു.
പശുവിന് വേണ്ട പുല്ല് വയലിൽ നിന്നും വല്ലം നിറച്ച് പറിച്ച് ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്ന കുട്ടികൾ അന്ന് ധാരാളം ഉണ്ടായിരുന്നു. ആദ്യകാലത്ത് ഒരു വല്ലം പുല്ലിന് 50 പൈസയേ വിലയുണ്ടായിരുന്നുള്ളു. കെട്ടിവച്ചിരിയ്ക്കുന്ന പുല്ല് പശുവിന് കൊടുക്കാൻ എടുത്തപ്പോഴാണ് പച്ച പുല്ലിനിടയിൽ രാസപ്രവർത്തനം നടന്ന് ചൂടുകൂടുന്ന കാര്യം ഞാൻ മനസ്സിലാക്കിയത്, അവധിയ്ക്ക് നാട്ടിലെത്തുന്ന അച്ഛൻ കുശലങ്ങൾ പറഞ്ഞ് അമ്മിണിയെ നന്നായി സ്നേഹിച്ചു. എല്ലാറ്റിനോടും അവൾ നന്നായി പ്രതികരിച്ചു.
(തുടരും.)

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലോക്ക്ഡൗൺ ലഘൂകരിക്കുന്നതിനായി രാജ്യം തയ്യാറെടുക്കുമ്പോൾ ഇനിയും രോഗവ്യാപനം തടയാനും അതിനുള്ള മാർഗങ്ങൾ ഒരുക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തുന്നതിനായി എൻഎച്ച്എസ് ആപ്ലിക്കേഷനിൽ മാറ്റങ്ങൾ കൊണ്ടുവരാൻ അധികൃതർ പദ്ധതിയിടുന്നുണ്ട്. ഇംഗ്ലണ്ടിലെ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഒരുക്കിയിട്ടുള്ള എൻഎച്ച്എസ് ആപ്പിലേക്ക് ഈ സൗകര്യം എത്തുമെന്ന് ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്തിരുന്നു. ജനങ്ങൾക്ക് കോവിഡ് മുന്നറിയിപ്പ് നൽകാൻ ഇംഗ്ലണ്ടും വെയിൽസും ഉപയോഗിക്കുന്ന എൻഎച്ച്എസ് കോവിഡ് -19 ആപ്ലിക്കേഷനിൽ നിന്ന് ഇത് വ്യത്യസ്തമാണ്. കുറച്ച് ആളുകൾ ഇത് ഡൗൺലോഡ് ചെയ്‌തിട്ടുണ്ട്. ഗൂഗിളിന്റെ കണക്കുകൾ പ്രകാരം, പത്തു ലക്ഷത്തിലധികം ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ ഇത് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

എല്ലായിടത്തും വാക്‌സിനുപുറമെ ഒരു വാക്‌സിന്‍ പാസ്‌പോര്‍ട്ട് കൂടി കരുതേണ്ടിയിരിക്കുന്നു. ഇതിനായി ഒരു ആപ്പാണ് ഇപ്പോള്‍ രാജ്യാന്തരതലത്തില്‍ തയ്യാറാക്കാൻ ഒരുങ്ങുന്നത്. ഇത് ഉപയോഗിച്ച് ഒരാളുടെ കോവിഡ് വിശദാംശങ്ങള്‍ അധികൃതര്‍ക്ക് അറിയാം. ഇത് പാസ്‌പോര്‍ട്ട് പോലെ ഏകീകൃതമായിരിക്കും. ഇംഗ്ലണ്ടിലെ രോഗികൾക്ക് മാത്രം സേവനം നൽകുന്ന എൻഎച്ച്എസ് ആപ്ലിക്കേഷൻ ഇതിനകം തന്നെ ഉപയോക്താക്കളുടെ ജിപി സേവനങ്ങളുമായി ലിങ്ക് ചെയ്തിരിക്കുന്നു. നിരവധി സുരക്ഷാ പ്രശ്‌നങ്ങൾ ആപ്ലിക്കേഷൻ ഇതിനകം തന്നെ പരിഹരിച്ചിട്ടുണ്ട്. ഇത് സജ്ജീകരിക്കുന്നതിന് നിങ്ങളുടെ എൻഎച്ച്എസ് നമ്പർ, ഇമെയിൽ, ഫോൺ നമ്പർ എന്നിവ നൽകി നിങ്ങളുടെ പാസ്‌പോർട്ടിന്റെ അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസിന്റെ ഒരു ചിത്രം അപ്‌ലോഡ് ചെയ്യണം. തുടർന്ന് മുഖം സ്കാൻ ചെയ്യും. ആരോഗ്യ മേഖലയിൽ ഇതൊരു മുന്നേറ്റമാകുമെന്ന് പറയപ്പെടുമ്പോഴും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളുണ്ട്. ഇനിയും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത ആളുകൾ മറ്റൊരാളുടെ കോഡിന്റെ സ്ക്രീൻഷോട്ട്, സ്വന്തം മുഖം എഡിറ്റുചെയ്ത് ഉണ്ടാക്കിയെടുക്കുമ്പോൾ അത് പ്രശ്നങ്ങളിലേക്ക് വഴിതുറക്കും.

ഈ “പാസ്‌പോർട്ടുകൾ” ഒരുപക്ഷേ വിദേശയാത്രയ്ക്ക് ഉപയോഗിക്കാൻ സാധിക്കില്ല. വിവിധ രാജ്യങ്ങളുടെ രോഗപ്രതിരോധ പദ്ധതികളെ പിന്തുണയ്ക്കാനായുള്ള ഒരു അന്താരാഷ്ട്ര പദ്ധതിക്ക് ആവശ്യമായ സവിശേഷതകൾ എന്താണെന്ന് ലോകാരോഗ്യ സംഘടന പരിശോധിച്ചു വരികയാണ്.