സ്വന്തം ലേഖകൻ

കൊളംബിയയിലെ ഉബേറ്റിൽ തകർന്നുവീണ വിമാനത്തിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നയാളും മരണത്തിന് കീഴടങ്ങി. കുഞ്ഞിന്റെ അമ്മയായ മയർലി ഡിയാസ് റോജാസ് ഭർത്താവ് ഫാവിയോ ഗ്രാൻഡാസ്, കുഞ്ഞ് മാർട്ടിന്റെ നാനിയായ നൂരിസ് മാസാ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.വിമാനം നിയന്ത്രിച്ചിരുന്ന ഗ്രാൻഡാസ് ബൊഗോട്ടയിലെ പ്രശസ്തനായ ഡോക്ടറാണ്. സാന്താ മാർട്ടയിൽ നിന്ന് ഗ്വായ് മരലിലേയ്ക്ക് പറക്കുകയായിരുന്ന HK 2335-G വിമാനമാണ് അപകടത്തിൽപ്പെട്ടത്.

അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്, രക്ഷാപ്രവർത്തകർ എത്തുമ്പോൾ അമ്മ കുഞ്ഞിനെ തന്റെ മടിയിൽ പോറലേൽക്കാത്ത വിധം സുരക്ഷിതമായി പിടിച്ചിരിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ പരിക്ക് പറ്റാൻ സാധ്യതയുള്ള ഇടങ്ങളെല്ലാം സ്വന്തം ശരീരം ഉപയോഗിച്ചു മറച്ചിരുന്നു. കൊളംബിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. “അപകടത്തിൽ ജീവനറ്റ ഇരകൾക്കൊപ്പവും അവരുടെ കുടുംബങ്ങൾക്കപ്പവും ആണ് തങ്ങളെന്ന് അവർ അറിയിച്ചു. രക്ഷപ്പെടുത്തിയ ഉടൻതന്നെ കുഞ്ഞിനെ വിദഗ് ധ പരിചരണത്തിനായി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.

കുട്ടി ഇപ്പോൾ ഫണ്ടേസിയൻ സാന്റ ഫേ ഡേ ബൊഗോട്ട യൂണിവേഴ് സിറ്റി ഹോസ് പിറ്റലിൽ ആണുള്ളത്. ഏവിയേഷൻ അതോറിറ്റി വിമാന അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു. പ്രാഥമിക നിഗമനത്തിൽ തകർന്നുവീണ വിമാനത്തിന്റെ ടെക് നിക്കൽ ഡോക്യുമെന്റുകളെല്ലാം ശരിയായ രീതിയിൽ തന്നെ കൈവശമുണ്ടായിരുന്നു. വിമാനം തകർന്നു വീഴാനുള്ള കാരണം എന്താണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല.

വിമാനം തകർന്നു വീണ സ്ഥലത്ത് പ്രദേശവാസികൾ കൂടി നിൽക്കുന്നത് മുതലുള്ള വീഡിയോ ഫൂട്ടേജുകളാണ് ലഭ്യമായത്. ഒരു മനുഷ്യൻ ഓടിവന്ന് വിമാനത്തിനകത്ത് നിന്ന് എന്തോ ഒരു വസ്തു എടുക്കുന്നതും പച്ച ഹെൽമെറ്റ് ധരിച്ച് മറ്റൊരാളിന് അത് കൈമാറുന്നതും, അയാൾ ആ വസ്തുവും കൊണ്ട് നടന്നകലുന്നതും ദൃശ്യങ്ങളിൽ കാണാം.