ലണ്ടന്‍: ചൈനീസ് യുവതിക്കെതിരായ വംശീയാധിക്ഷേപത്തെ എതിര്‍ത്ത ഇന്ത്യന്‍ വംശജയ്ക്ക് മര്‍ദനം. ബ്രിട്ടനിലെ ബിര്‍മിങ്ഹാമില്‍ അഭിഭാഷക ട്രെയിനിയായി ജോലി ചെയ്യുന്ന മീര സോളാങ്കിക്കാണ് മര്‍ദനമേറ്റത്. ഫെബ്രുവരി ഒമ്പതിനായിരുന്നു സംഭവം. മര്‍ദനത്തെ തുടര്‍ന്ന് ബോധരഹിതയായി നടപ്പാതയില്‍ വീണ മീര ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം വിവാദമായതോടെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് അന്വേഷണം ആരംഭിച്ചു.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് മീരയുടെ ചൈനീസ് സുഹൃത്തായ മാന്‍ഡി ഹ്യുവാങിന് നേരേ വംശീയാധിക്ഷേപമുണ്ടായത്. മീരയുടെ ജന്മദിനാഘോഷ പരിപാടി കഴിഞ്ഞ് ബിര്‍മിങ്ഹാം ഫ്രെഡ്‌റിക് സ്ട്രീറ്റിലെ ഒരു ബാറില്‍നിന്ന് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷപരിപാടികള്‍ ആരംഭിച്ചത് മുതല്‍ അവിടെയുണ്ടായിരുന്ന ഒരു സംഘം യുവാക്കള്‍ തന്നോട് മോശമായ രീതിയില്‍ പെരുമാറിയിരുന്നുവെന്നാണ് സണ്‍ഡേ മെര്‍ക്കുറിക്ക് നല്‍കിയ അഭിമുഖത്തില്‍ മീര പറഞ്ഞത്. ”ഒരു ഇന്ത്യന്‍ പെണ്‍കുട്ടി പലരാജ്യക്കാരോടൊപ്പം നില്‍ക്കുന്നതാകാം അവരെ പ്രകോപിപ്പിച്ചത്. അതിലൊരാള്‍ എന്റെ അടുത്ത് വന്ന് മോശമായരീതിയിലാണ് പെരുമാറിയത്. അവരെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ എന്റെ ഒരു സുഹൃത്തിന്റെ ദേഹത്തേക്ക് തുപ്പി. അതും പ്രശ്‌നമാക്കാന്‍ നിന്നില്ല. എന്നാല്‍ രാത്രി ആഘോഷ പരിപാടി കഴിഞ്ഞ് ഞാനും എന്റെ സുഹൃത്തുക്കളായ രണ്ട് യുവതികളും ചേര്‍ന്ന് തിരികെ മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്- മീര പറഞ്ഞു.
ആക്രോശിച്ചാണ് അയാള്‍ ഞങ്ങളുടെ മുന്നിലെത്തിയത്. അയാളെ അവഗണിച്ച് മുന്നോട്ടുനടന്നെങ്കിലും അയാള്‍ പിന്തുടര്‍ന്നു. ഇതിനിടെയാണ് അയാള്‍ എന്റെ ചൈനീസ് സുഹൃത്തായ യുവതിയെ അധിക്ഷേപിച്ചത്. അവള്‍ക്കെതിരേ മോശം പദപ്രയോഗം നടത്തി. ഈ കൊറോണ വൈറസിനെ തിരികെ വീട്ടില്‍ കൊണ്ടുപോകൂ എന്നും പറഞ്ഞു- അവര്‍ വിശദീകരിച്ചു.
ഇത് കേട്ടതോടെ തനിക്ക് ദേഷ്യം വന്നെന്നും അയാളെ ചീത്തവിളിച്ചെന്നും മീര സോളാങ്കി പറഞ്ഞു. ഇതിനുപിന്നാലെ യുവാവ് മീര സോളാങ്കിയെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ യുവതി നടപ്പാതയില്‍ തലയിടിച്ച് വീണു ബോധരഹിതയായി. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചുവരുത്തിയാണ് മീരയെ ആശുപത്രിയില്‍ എത്തിച്ചത്.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് മീരയുടെ ചൈനീസ് സുഹൃത്തായ മാന്‍ഡി ഹ്യുവാങിന് നേരേ വംശീയാധിക്ഷേപമുണ്ടായത്. മീരയുടെ ജന്മദിനാഘോഷ പരിപാടി കഴിഞ്ഞ് ബിര്‍മിങ്ഹാം ഫ്രെഡ്‌റിക് സ്ട്രീറ്റിലെ ഒരു ബാറില്‍നിന്ന് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷപരിപാടികള്‍ ആരംഭിച്ചത് മുതല്‍ അവിടെയുണ്ടായിരുന്ന ഒരു സംഘം യുവാക്കള്‍ തന്നോട് മോശമായ രീതിയില്‍ പെരുമാറിയിരുന്നുവെന്നാണ് സണ്‍ഡേ മെര്‍ക്കുറിക്ക് നല്‍കിയ അഭിമുഖത്തില്‍ മീര പറഞ്ഞത്. ”ഒരു ഇന്ത്യന്‍ പെണ്‍കുട്ടി പലരാജ്യക്കാരോടൊപ്പം നില്‍ക്കുന്നതാകാം അവരെ പ്രകോപിപ്പിച്ചത്. അതിലൊരാള്‍ എന്റെ അടുത്ത് വന്ന് മോശമായരീതിയിലാണ് പെരുമാറിയത്. അവരെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ എന്റെ ഒരു സുഹൃത്തിന്റെ ദേഹത്തേക്ക് തുപ്പി. അതും പ്രശ്‌നമാക്കാന്‍ നിന്നില്ല. എന്നാല്‍ രാത്രി ആഘോഷ പരിപാടി കഴിഞ്ഞ് ഞാനും എന്റെ സുഹൃത്തുക്കളായ രണ്ട് യുവതികളും ചേര്‍ന്ന് തിരികെ മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്- മീര പറഞ്ഞു.
ആക്രോശിച്ചാണ് അയാള്‍ ഞങ്ങളുടെ മുന്നിലെത്തിയത്. അയാളെ അവഗണിച്ച് മുന്നോട്ടുനടന്നെങ്കിലും അയാള്‍ പിന്തുടര്‍ന്നു. ഇതിനിടെയാണ് അയാള്‍ എന്റെ ചൈനീസ് സുഹൃത്തായ യുവതിയെ അധിക്ഷേപിച്ചത്. അവള്‍ക്കെതിരേ മോശം പദപ്രയോഗം നടത്തി. ഈ കൊറോണ വൈറസിനെ തിരികെ വീട്ടില്‍ കൊണ്ടുപോകൂ എന്നും പറഞ്ഞു- അവര്‍ വിശദീകരിച്ചു.
ഇത് കേട്ടതോടെ തനിക്ക് ദേഷ്യം വന്നെന്നും അയാളെ ചീത്തവിളിച്ചെന്നും മീര സോളാങ്കി പറഞ്ഞു. ഇതിനുപിന്നാലെ യുവാവ് മീര സോളാങ്കിയെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ യുവതി നടപ്പാതയില്‍ തലയിടിച്ച് വീണു ബോധരഹിതയായി. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചുവരുത്തിയാണ് മീരയെ ആശുപത്രിയില്‍ എത്തിച്ചത്.
ആക്രമണം നടത്തിയ യുവാവ് ഏഷ്യന്‍ വംശജനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് സ്വദേശികള്‍ക്ക് പലയിടത്തും ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെന്നാണ് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തത്. ബിര്‍മിങ്ഹാം സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ ചൈനീസ് സ്വദേശിക്ക് സമാനരീതിയില്‍ മര്‍ദനമേറ്റെന്നും മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വന്തം ലേഖകൻ
16 ദിവസത്തോളം കപ്പലിൽ നിരീക്ഷണത്തിലായിരുന്ന 30 ബ്രിട്ടീഷുകാരും രണ്ടു ഐറിഷ് യാത്രക്കാരുമാണ് പ്രത്യേക വിമാനത്തിൽ യുകെയിൽ എത്തിയത്. വിൽറ്റ് ഷെയറിലെ ബോസ്‌കോം ഡൌൺ എയർബേസിൽ ആണ് വെള്ളിയാഴ്ച രാത്രിയോടെ വിമാനമിറങ്ങിയത്. ഇവരെ പ്രത്യേക സൗകര്യമുള്ള വാഹനങ്ങളിൽ ആരോ പാർക്ക് ഹോസ്പിറ്റലിലേക്ക് 14 ദിവസത്തെ നിരീക്ഷണത്തിനായി മാറ്റും.കോവിഡ് 19 എന്ന കൊറോണാ വൈറസിന്റെ ടെസ്റ്റിൽ എല്ലാവർക്കും നെഗറ്റീവ് റിസൾട്ട് ആണ് ലഭിച്ചിരിക്കുന്നത്. അത് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്.
വുഹാനിൽ നിന്ന് യുകെയിലേക്ക് എത്തിയവരെ മുൻപും പാർപ്പിച്ചിരുന്നത് ഇതേ ആശുപത്രിയിലാണ്. അതിനാൽ എൻഎച്ച്എസ് ട്രസ്റ്റിന്റെ വൈറൽ ടീച്ചിങ് ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ആയ ജാനെല്ലേ ഹോംസ് പറയുന്നത് ഇവരെ എങ്ങനെ പരിചരിക്കണം എന്ന കാര്യത്തിൽ മുൻപരിചയം ഉണ്ടെന്നാണ്. വന്നിരിക്കുന്ന വ്യക്തികളിൽ ഉള്ള ചെറിയ വ്യത്യാസം എന്തെന്നാൽ മുൻപ് വന്നവർ ചൈനയിലെ സ്വന്തം വീടുകളിൽ നിന്ന് വന്നവരാണ് ഇപ്പോൾ ഉള്ളവർ ഒരു കപ്പലിൽ നിന്ന് എത്തിയവരാണ്. ഇംഗ്ലണ്ടിന്റെ പൊതു ആരോഗ്യ മന്ത്രാലയം ഇവരുടെ സുരക്ഷിതത്വത്തിൽ പരിപൂർണ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ്.
വിമാനം എത്തിയതിനുശേഷം, ഫോറിൻ സെക്രട്ടറിയായ ഡൊമിനിക് റാബ്, യുകെ കാരെ തിരിച്ചെത്തിക്കാൻ തങ്ങൾ കിണഞ്ഞു പരിശ്രമിച്ചിരുന്നു എന്ന് ഫോറിൻ ഓഫീസിൽനിന്ന് പ്രസ്താവനയിറക്കി. യുകെ പൗരന്മാരുടെ ആരോഗ്യവും സുരക്ഷയും ആണ് തങ്ങൾക്ക് പ്രധാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സങ്കീർണമായ ചില തടസ്സങ്ങൾ മൂലം ആണ് ഫ്ലൈറ്റ് വൈകിയതെന്നും അദ്ദേഹം പറഞ്ഞു.
യുകെയിൽ കൊറോണ വൈറസ് പടരാതിരിക്കാൻ എൻഎച്ച്എസ് പൈലറ്റ് സ്കീം നടത്തിവരുന്നു. നാഷണൽ ഹെൽത്ത് സർവീസ് നേഴ്സുമാരും പാരാമെഡിക്കൽസും ഇതിനായി രംഗത്തിറങ്ങിക്കഴിഞ്ഞു. വരുംദിവസങ്ങളിൽ സേവനം കൂടുതൽ വ്യാപിപ്പിക്കാനാണ് ഉദ്ദേശം.
ടൈമിംഗ് പ്രോസസ്സ് ഏകദേശം 78 ഓളം ബ്രിട്ടീഷുകാർ ഉണ്ടായിരുന്നു. ബാക്കിയുണ്ടായിരുന്നവരെ ഹോങ്കോംഗിലേക്കും ജപ്പാനിലേക്കും സുരക്ഷിതമായ രീതിയിൽ എത്തിച്ചിട്ടുണ്ട്. ഡേവിഡിനും ഭാര്യ സാലി ആബേലിനും കൊറോണ സ്ഥിരീകരിച്ചിരുന്നതായി മകൻ സ്റ്റീൽ പറഞ്ഞു. അച്ഛൻ ഒരല്പം അവശനിലയിൽ ആണെങ്കിലും അമ്മയ്ക്ക് ന്യൂമോണിയ മാത്രമേയുള്ളൂ ഭാര്യ റോബർട്ടയോടൊപ്പം ഉള്ള വീഡിയോയിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മാതാപിതാക്കളുടെ അമ്പതാം വിവാഹ വാർഷികം കടലിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു എന്നും അവർ അങ്ങേയറ്റം അവശരായിരുന്നു എന്നും സ്റ്റീവ് പറഞ്ഞു. ഇരുവരെയും ഇപ്പോൾ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : ഹാരി രാജകുമാരനും മേഗനും വസന്തകാലത്തിനുശേഷം സസെക്സ് റോയൽ ബ്രാൻഡിംഗ് ഉപയോഗിക്കില്ലെന്ന് ദമ്പതികളുടെ വക്താവ് പറഞ്ഞു. ഹാരിയും മേഗനും രാജപദവി ഉപേക്ഷിച്ചതിനെത്തുടർന്ന് റോയൽ സസെക്സ് ഉപയോഗിക്കാൻ പാടില്ലെന്ന് രാജ്ഞി പറയുകയുണ്ടായി. ദമ്പതികൾ തുടങ്ങിയ ബിസിനസിന് സസെക്സ് റോയൽ എന്ന പേരിട്ടതിനെയാണ് രാജ്ഞി എതിർത്തത്. ഈയൊരു പേരിൽ അവർ ബ്രാൻഡ് രജിസ്റ്റർ ചെയ്ത് വെബ്സൈറ്റ് ഉണ്ടാക്കുകയും ചെയ്തിരുന്നു. സഹായികളുമായും മുതിർന്ന നേതാക്കളുമായും നടത്തിയ ചർച്ചയെത്തുടർന്ന് സസെക്സ് റോയലിന്റെ വ്യാപാരമുദ്രയ്ക്കുള്ള പദ്ധതികളും അവർ ഉപേക്ഷിച്ചു.
വക്താവ് പറഞ്ഞു: “ഡ്യൂക്കും ഡച്ചസും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടന സ്ഥാപിക്കാനുള്ള പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കെ, റോയൽ എന്ന പദം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പ്രത്യേക യുകെ സർക്കാർ നിയമങ്ങൾ അനുസരിച്ച് ഈ വസന്തകാലം മുതൽ സസെക്സ് റോയൽ ഫൗണ്ടേഷൻ എന്ന പേര് അവർ ഉപയോഗിക്കില്ല.” ദമ്പതികളുടെ വെബ്‌സൈറ്റിലും ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ഉപയോഗിക്കുന്ന സസെക്‌സ് റോയൽ ബ്രാൻഡിങ്ങിലും മാറ്റം വരും. മാർച്ച് 9 ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന കോമൺവെൽത്ത് ദിനാഘോഷമായിരിക്കും ഹാരിയുടെയും മേഗൻന്റെയും അവസാന രാജകീയ പരിപാടി.
യുകെയിലും വടക്കേ അമേരിക്കയ്ക്കയിലും ആയി തങ്ങളുടെ സമയം ചെലവഴിക്കുമെന്നും സാമ്പത്തികമായി സ്വതന്ത്രരാകുമെന്നും ഹാരിയും മേഗനും പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് സസെക്സ് റോയൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചത്.ഇതിന് 11 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. “ഇനിയും അവൻ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബ്രാൻഡാകാൻ പോകുന്നു – ബെക്കാംസ്, ഒബാമ, ബിൽ ഗേറ്റ്സ് – തുടങ്ങിയവരെ മറികടക്കും , അവർ ഇതിനകം തന്നെ ഒരു പ്രധാന ബ്രാൻഡാണ്. ” പ്രൈസ് ട്രാക്കർ വെബ്‌സൈറ്റായ അലെർട്ടർ. കോ.യുകെയിലെ റീട്ടെയിൽ വിദഗ്ദ്ധനായ ആൻഡി ബാർ സ്കൈ ന്യൂസിനോട് പറഞ്ഞു.
സ്വന്തം ലേഖകൻ
സ്റ്റാൻഫോർഡ്: ആഫ്രിക്കൻ ടർക്കോയ്സ് കില്ലിഫിഷിന് വളർച്ച താത്കാലികമായി നിർത്തിവെക്കാനുള്ള കഴിവുണ്ടെന്ന് ഗവേഷകർ. ടർക്കോയ്‌സ് കില്ലിഫിഷിന് അതിന്റെ ശരാശരി ആയുസ്സിനേക്കാൾ കൂടുതൽ കാലം അതിന്റെ വളർച്ച നിർത്തിവയ്ക്കാൻ കഴിയും. കില്ലിഫിഷ് ഉൾപ്പെടെയുള്ള ചില ജീവികൾക്ക് സ്വയം ഭ്രൂണമായി സസ്പെൻഡ് ആനിമേഷനിലേക്ക് പ്രവേശിക്കാൻ കഴിയും – ഇത് ഡയപോസ് എന്നറിയപ്പെടുന്നു. പരിസ്ഥിതിയിലെ കാലാനുസൃതമായ മാറ്റങ്ങൾ മൂലമാണ് ഈ ജീവികളിൽ ഡയപോസ് ഉണ്ടാകുന്നത്. കില്ലിഫിഷിന്റെ കാര്യത്തിൽ ഭ്രൂണാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ വളർച്ച മാസങ്ങളോ വർഷങ്ങളോ ആയി നിർത്തിവെക്കാൻ കഴിയും. ഈ സവിശേഷത വരൾച്ചയുമായി ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഡയാപോസിന്റെ സംവിധാനം നേരിട്ട് വരൾച്ച മൂലമാണെന്ന് ഞങ്ങൾ കരുതുന്നില്ല,” സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷക ആൻ ബ്രൂനെറ്റ് പറഞ്ഞു.
“സസ്പെൻഡഡ് ലൈഫിന്റെ ” കൗതുകകരമായ അവസ്ഥയാണ് ഡയാപോസ്. സങ്കീർണ്ണമായ ഒരു ജീവിയെ ദീർഘകാലത്തേക്ക് ഇതിലൂടെ സംരക്ഷിക്കാൻ കഴിയും ”ബ്രൂനെറ്റ് പറഞ്ഞു. ഡയാപോസ് പ്രക്രിയയിൽ കോശവളർച്ചയും അവയവങ്ങളുടെ വളർച്ചയും കുറയും. മെറ്റബോളിസവും ബാധിക്കും. സിബിഎക്സ് 7 എന്ന പ്രോട്ടീന്റെ ഉൽപാദനത്തിൽ വർദ്ധനവുണ്ടാകും. ന്യൂക്ലിയസിൽ, ഹിസ്റ്റോണുകൾ എന്നറിയപ്പെടുന്ന പ്രോട്ടീനുകളിൽ പൊതിഞ്ഞാണ് ഡിഎൻഎ ഉള്ളത്. സിബിഎക്സ് 7 പ്രത്യേക ഹിസ്റ്റോണുകളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ ബൈൻഡിംഗ് നിരവധി ജീനുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കും. അവയിൽ ചിലത് പേശികളുടെ പ്രവർത്തനത്തിലും മെറ്റബോളിസത്തിലും ഉൾപ്പെടുന്നു. ഇതിന്റെ ഫലമായി ഡയപോസിൽ ഉടനീളം പേശികൾ നിലനിൽക്കുന്നു.
ചെറിയ ജീവികളിൽ ഇത് പരീക്ഷിച്ചു – റൗണ്ട് വോറം സി എലഗൻസിൽ അവയുടെ ലാർവകൾക്ക് ഡയപോസിന് വിധേയമാകാൻ കഴിയും. ഒപ്പം ദീർഘായുസ്സ് വർദ്ധിപ്പിക്കുന്നതായും കണ്ടെത്തി. ഈ പഠനം, മനുഷ്യരിൽ എങ്ങനെ വാർദ്ധക്യം തടയാം എന്ന സൂചനകൾ നൽകുന്നു. എന്നാൽ എത്രത്തോളം പ്രയോഗികമാണെന്ന കാര്യം സംശയമാണെന്ന് ആൻ പറഞ്ഞു. പുതിയ പഠനം മനുഷ്യന്റെ വാർദ്ധക്യത്തെ മന്ദഗതിയിലാക്കാനോ തടയാനോ ഉള്ള വഴികൾ നൽകുമെന്ന കാര്യം വ്യക്തമല്ലെന്ന് ഗ്ലാസ്‌ഗോ സർവകലാശാലയിലെ ബയോളജിക്കൽ ഏജിംഗിലെ വിദഗ്ദ്ധനായ പ്രൊഫ. പോൾ ഷിയൽസ് പറഞ്ഞു.
ഫാ. ഹാപ്പി ജേക്കബ്
പരമ കാരുണ്യവാനായ ദൈവം നമുക്ക് ഓരോരുത്തർക്കും ദൈവഹിതം അറിയുവാനും ശുദ്ധമുള്ള നോമ്പിലൂടെ ശുദ്ധീകരിക്കപ്പെടുവാനും ഒരു അവസരം കൂടി നൽകിയിരിക്കുകയാണ്. സാധാരണ ജീവിത ക്രമീകരണങ്ങളിൽ നിന്നും മാറി ആത്മീകതയെ പുൽകി ദൈവചൈതന്യത്തെ തിരഞ്ഞെടുക്കുവാൻ ഈ അവസരത്തെ നമുക്ക് വിനിയോഗിക്കാം.നോമ്പിന്റെ ആദ്യദിനത്തിൽ ചിന്തക്കും ധ്യാനത്തിനും ആയി ലഭിച്ചിരിക്കുന്ന വേദഭാഗം വി. യോഹന്നാൻ 3 :1 – 6. നമ്മുടെ കർത്താവ് ആദ്യമായി ചെയ്ത അടയാളമായി ഈ ഭാഗം നാം വായിക്കുന്നു. പരിവർത്തനത്തിലൂടെ അമൂല്യമായ തലത്തിലേക്ക് മാറ്റപ്പെടുന്ന ഒരു ചിന്തയാണ് ഈ ഭാഗം നമുക്ക് കാണിച്ചു തരുന്നത്. ഒരുപാട് അർത്ഥതലങ്ങൾ ഈ വേദചിന്തയിൽ നമുക്ക് മനസ്സിലാക്കാം. അതിനാൽ ചിലതും ഇന്ന് നാം ഓർക്കേണ്ടതുമായ ചില കാര്യങ്ങൾ മാത്രം ഇവിടെ കുറിക്കുന്നു.
നമ്മുടെ വളർച്ചയും, സാമൂഹിക ഉന്നതിയും, ജീവിതനിലവാരവും ഒക്കെ ദൈവാനുഗ്രഹമായും കഴിവിന്റെ ഫലങ്ങളായും ഒക്കെ നാം കരുതാറുണ്ട്.അതിൽ യാതൊരു തെറ്റും കാണാനും ഇല്ല. എന്നാൽ ഓരോ പടി നാം കയറുമ്പോഴും പല അവസരങ്ങളിലും ദൈവിക ബോധ്യം നഷ്ടപ്പെടുകയും സ്വയം എന്ന ചിന്ത ഉയരുകയും ചെയ്യും. എല്ലാ സൃഷ്ടികളിൻ മേലും തനിക്ക് അധികാരം ഉണ്ടെന്നും വാക്ക് കൊണ്ട് പോലും അവസ്ഥകൾക്ക് മാറ്റം വരുത്തുവാൻ ദൈവത്തിനു കഴിയും എന്ന് നാം ഓർക്കുകയും വിശ്വസിക്കുകയും ചെയ്യണമെന്ന് ഈ ഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നു. ജീവന്റെയും ആത്മാവിന്റെയും പ്രതീകമായി രൂപാന്തരത്തിലൂടെ ലഭിച്ച വീഞ്ഞിനെ നമുക്ക് കാണാം. ലോക മോഹങ്ങളിൽ ഉറ്റിരുന്ന ഓരോരുത്തരും നോമ്പിലൂടെ പുതുജീവൻ പ്രാപിക്കാനുള്ള ആഹ്വാനമായി നാം മനസ്സിലാക്കുക. ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടിയാകുന്നു. പഴയത് കഴിഞ്ഞു പോയി ഇതാ അവൻ പുതുതായി തീർന്നിരിക്കുന്നു.2 കോരി 5 :17.
സാമാന്യ ബോധ ചിന്തയിൽ മാറ്റം എല്ലാ സൃഷ്ടികൾക്കും അനിവാര്യമാണ്. മാറ്റപ്പെടുവാൻ പറ്റാത്ത ഒന്നു മാത്രമേയുള്ളൂ മരണം. എന്നാൽ ഓരോ ദിവസവും നാം മാറ്റപ്പെട്ട് കൊണ്ടിരിക്കുന്നു. രൂപത്തിലും, പ്രായത്തിലും സംസാരത്തിലും – അതല്ല ഇവിടെ പ്രതിപാദിക്കുന്നത്. ആത്മീകമായ മാറ്റം. അതിന് നാം ആശ്രയിക്കേണ്ടത് ദൈവിക ധ്യാനവും പ്രാർഥനയും ആണ്. ആഗ്രഹം ഉണ്ട് എങ്കിലും ഈ മാറ്റത്തിന് വിഘാതമായി നിൽക്കുന്ന എല്ലാ സ്വഭാവങ്ങളും നോമ്പിലേക്ക് പ്രവേശിക്കും മുൻപ് തന്നെ നാം ഉപേക്ഷിക്കണം. അല്ല എങ്കിൽ അതൊക്കെ പ്രലോഭനങ്ങളായി നമ്മെ പിന്തുടരും.
ദൈവികമായ മഹത്വം വെളിപ്പെടുത്തി അനേകം ആളുകൾക്ക് നമ്മുടെ കർത്താവ് ദൈവീക പാത കാട്ടിക്കൊടുത്തു. ഈ ചിന്തകൾ കടന്നുവരുമ്പോഴും മനസ്സിനെ അലട്ടുന്ന ധാരാളം സംഭവങ്ങൾ ലോകത്തിന്റെ പല കോണുകളിലും നടമാടുന്നു.അല്പം ശ്രദ്ധ, അല്പം വീണ്ടുവിചാരം, അല്പം ക്ഷമ, അല്പം സ്നേഹം ഉണ്ടായിരുന്നെങ്കിൽ എന്ന് ഓരോ സംഭവങ്ങളും കാണുമ്പോൾ ഓർമവരുന്നു. വളർത്തി വലുതാക്കിയ മാതാപിതാക്കളെ നൊന്തപ്പെറ്റ മക്കളെ ഒക്കെ കൊലയ്ക്ക് കൊടുക്കുവാൻ ഒരു ലജ്ജയും ഇല്ലാത്ത തലമുറ നമ്മുടെ ഇടയിൽ തന്നെ ഉണ്ട് എന്ന് വിസ്മരിക്കരുത്. എന്തിന് ഇത് ഇവിടെ പറഞ്ഞു എന്ന് ചോദിച്ചാൽ ഒരുത്തരമേ ഉള്ളൂ. പരിചാരകരോടെ അവൻ പറയുന്നത് പോലെ ചെയ്യുവിൻ എന്ന് പറഞ്ഞ പരിശുദ്ധ മാതാവ് ദൈവീക പ്രവർത്തനം നടക്കുവാൻ നാം ചെയ്യേണ്ടത് എന്താണ് എന്ന് പഠിപ്പിച്ച് തരുന്നു.
നാമും നമ്മുടെ കൂടെ ഉള്ളവരും വിശുദ്ധിയുടെ അടുത്തേയ്ക്ക് വരുവാൻ അവൻ (കർത്താവ് ) പറയും പോലെ അനുസരിക്കുക. നിന്റെ ഏതവസ്ഥ ആയാലും അതിൽ നിന്നും രൂപാന്തരപ്പെടുവാൻ വിശ്വാസത്തോടെ നോമ്പിലേക്ക് പ്രവേശിക്കാം. നോമ്പ് ശാരീരിക അഭ്യാസമല്ല ഭക്ഷണപദാർത്ഥങ്ങൾ വർജിക്കണം. ആത്മീകമായി ബലപ്പെടണം. നോമ്പ് ശത്രുവായ സാത്താന് എതിരായുള്ള യുദ്ധം ആണ്. പല പ്രലോഭനങ്ങളിലും പിശാച് നമ്മെ വീഴ്ത്തും. എന്നാൽ അവിടെ വീണു പോകാതെ നിലനിൽക്കണം എങ്കിൽ ആത്മീകമായ ബലം ധരിക്കണം.
ധ്യാനത്തിന്റേയും പ്രാർത്ഥനയുടെയും ഉപവാസത്തിന്റേയും അമ്പത് ദിനങ്ങൾ ആരംഭിക്കുകയാണ്. ഓരോദിനവും മരിക്കപ്പെടുവാനല്ല പകരം പുതുക്കപ്പെടുവാൻ നമുക്ക് ഇടയാകണം. മനുഷ്യർ കാണുന്നതിനല്ല പകരം ദൈവം കരുണ കാണിക്കുവാനാകണം നോമ്പ് നോൽക്കേണ്ടത്. വീണ്ടെടുപ്പിന്റെ ദിനങ്ങളിലേയ്ക്ക് അടുത്തു വരുവാൻ ദൈവമേ എനിക്കും ഇടവരുത്തണമേ എന്ന് പ്രാർത്ഥിച്ച് ശുദ്ധമുള്ള ഈ നോമ്പിനെ നമുക്ക് സ്വാഗതം ചെയ്യാം. ശുദ്ധമുള്ള നോമ്പേ സമാധാനത്താലെ വരിക. പ്രാർത്ഥനയിൽ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.
ഡോ. ഐഷ . വി.
ആദ്യ പരീക്ഷയ്ക്ക് ഒന്നാം ക്ലാസ്സിൽ മിക്കാവാറും എല്ലാ കുട്ടികൾക്കും നല്ല മാർക്ക് ലഭിക്കാറുണ്ട്. അത് അച്ഛനമ്മമാർക്ക് കൂടി ലഭിക്കുന്ന മാർക്കാണ്. എന്നാൽ എന്റെ കാര്യത്തിൽ സംഭവിച്ചത് നേരെ തിരിച്ചാണ് . അച്ഛന്റെ ജോലി തിരക്കും, അമ്മയുടെ നവജാത ശിശു (അനുജത്തി)പരിപാലനവും, പനി, വയറിളക്കം, ചുമ, ജലദോഷം തുടങ്ങിയ ബാലരിഷ്ടത മൂലം ക്ലാമ്പിൽ പോകാതിരുന്നതിനാലും പരീക്ഷയാണെന്ന വിവരം ഞാനോ അച്ഛനമ്മമാരോ അറിഞ്ഞിരുന്നില്ല.
ക്ലാസ്സിൽ ചെന്നപ്പോൾ നന്ദിനി ടീച്ചർ കുട്ടികളോട് സ്ലേറ്റും പെൻസിലും എടുക്കാൻ പറഞ്ഞു. പിന്നെ കുറ കുറെ നിർദ്ദേശങ്ങൾ നൽകി . എനിക്കൊന്നും മനസ്സിലായില്ല . ഞാൻ എന്തൊക്കെയോ കുത്തിക്കുറിച്ചു..അവസാനം ടീച്ചർ മൂല്യ നിർണ്ണയം നടത്തി. എനിയ്ക്ക് ലഭിച്ചത് 28/50 മാർക്ക് .ടീച്ചർ പറഞ്ഞു. എല്ലാവരും സ്ലേറ്റ് മായ്ക്കാതെ വീട്ടിൽ കൊണ്ടുപോയി കാണിക്കണം. ഞാൻ അത് അക്ഷരം പ്രതി അനുസരിച്ചു. അമ്മ എന്റെ മാർക്കുകണ്ടു. പരീക്ഷയായിരുന്നു എന്നത് അമ്മ പറഞ്ഞപ്പോഴാണ് എനിയ്ക്ക് മനസ്സിലായത്.അങ്ങനെ പരീക്ഷാ പേടിയില്ലാതെ മുന്നൊരുക്കങ്ങൾ ഇല്ലാതെ യാതൊരു മാത്സര്യ ബുദ്ധിയുമില്ലാതെ ആദ്യ പരീക്ഷ കഴിഞ്ഞു. പാസാകാനുള്ള മാർക്കും ലഭിച്ചു. അഞ്ചു വയസ്സിന് മുമ്പേ തന്നെ അചഛനമ്മമാർ എന്നെ അക്ഷരം പഠിപ്പിച്ചിരുന്നു. അതിനാൽ അത്യാവശ്യം വായിക്കാനൊക്കെ എനിയ്ക്ക് കഴിഞ്ഞിരുന്നു. അങ്ങനെ ഒന്നാം ക്ലാസ്സിൽ ചേരുന്നതിന് മുമ്പാണ് ഞാൻ ആദ്യമായി പത്രം വായിച്ചത്. അമ്മ പത്രം നിവർത്തി പിടിച്ച് കസേരയിലിരുന്നു വായിച്ചപ്പോൾ ഞാൻ പുറകിലൂടെ ചെന്ന് പത്രം നോക്കി വായിച്ച വാർത്തയായിരുന്നു . ” ഓട്ടു കമ്പനിയിൽ തീ പിടുത്തം ” എന്നതായിരുന്നു തലക്കെട്ട്. അത്രയും വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു പിന്നെ പത്രം കൈയ്യിൽ കിട്ടിയാൽ തലക്കെട്ടുകൾ വായിക്കുക പതിവായി. ഇത്തിരിക്കുഞ്ഞൻ അക്ഷരങ്ങളിലുള്ള വാർത്തകൾ ഒത്തിരി അവഗണന നേരിട്ടു. കുഞ്ഞിക്കൈകൾ കൊണ്ട് പത്രം നിവർത്തിപ്പിടിച്ച് വായിക്കുക ഒത്തിരി പ്രയാസമുളള കാര്യമായിരുന്നു. എന്നാലും ശ്രമിച്ചു കൊണ്ടേയിരുന്നു. ശ്രമിച്ചു കൊണ്ടേയിരിക്കുന്നത് തീർച്ചയായും നമുക്ക് വിജയമുണ്ടാക്കും . അന്ന് വീട്ടിൽ മലയാള മനോരമ ഇന്ത്യൻ എക്സ്പ്രസ് എന്നീ രണ്ട് പത്രങ്ങളും ബാലരമയുമാണ് അച്ഛൻ വരുത്തിയിരുന്നത്. ഇക്കാലത്തെപ്പോലെ തീരെ ചെറിയ കുട്ടികളെ ആകർഷിക്കത്തക്ക തരത്തിലായിരുന്നില്ല ബാലരമയുടെ കെട്ടും മട്ടും. കുറച്ചു കൂടി മുതിർന്ന കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നു. ഗുണപാഠ കഥകൾ ധാരാളമുണ്ടായിരുന്നു.
കാസർഗോഡ് നെല്ലികുന്നിൽ ഞങ്ങൾ താമസിച്ചിരുന്ന വീട്ടു പറമ്പിൽ തന്നെയായിരുന്നു ദേവയാനി ചേച്ചിയും ഭർത്താവ് ഭാസ്കരൻ മാമനും താമസിച്ചിരുന്നത്. ഭാസ്കരൻ മാമൻ ചേർത്തല സ്വദേശിയും ദേവയാനി ചേച്ചി കൊല്ലം സ്വദേശിനിയും ആയിരുന്നു. വിവാഹശേഷം 14 വർഷത്തോളം സന്താനദു:ഖം അനുഭവിച്ച ചേച്ചിക്കും മാമനും ഞങ്ങൾ കുട്ടികളായിരുന്നു മക്കൾ. കൊല്ലം സ്വദേശികൾ എന്ന സ്നേഹം വേറെയും . ഇപ്പുറത്തെ മനോരമ വാർഷിക പതിപ്പ്, ഇയർ ബുക്ക് എന്നിവ അപ്പുറത്തോട്ടും അപ്പുറത്തെ വനിതയും മറ്റു പുസ്തകങ്ങളും ഇപ്പുറത്തോട്ടും കൈമാറി വായിച്ചിരുന്നു. രണ്ടു കുടുംബവും ഒന്നിച്ച് യാത്ര പോയിട്ടുണ്ട്. ഞങ്ങളെ മുടിയൊക്കെ ചീകിയൊതുക്കി സ്കൂളിലേയ്ക്ക് വിട്ടിരുന്നത് ചേച്ചിയായിരുന്നു. ഇരു വീടുകളിലേയും വിശേഷ ഭക്ഷണങ്ങൾ പരസ്പരം പങ്കു വച്ചിരുന്നു. മാമന് ഐസ് പ്ലാന്റിലായിരുന്നു ജോലി. ഒരിക്കൽ മാമൻ ഞങ്ങളെ ഐസ് പ്ലാന്റ് കാണാൻ കൊണ്ടുപോയിട്ടുണ്ട്. അമ്മ അനുജത്തിയെ പ്രസവിക്കാൻ ആശുപത്രിയിൽ പോയ ദിവസങ്ങളിൽ ഞാനും അനുജനും ചേച്ചിയുടേയും മാമന്റേയും കൂടെയായിരുന്നു കഴിഞ്ഞിരുന്നത്. അച്ഛൻ അമ്മയോടൊപ്പം ആശുപത്രിയിലും, അമ്മ അനുജത്തിയെ പ്രസവിച്ചതിന്റെ തലേ രാത്രിയിൽ എനിയ്ക്കു വയറിളക്കം കലശലായി. ചേച്ചിയെന്നെ പല പ്രാവശ്യം കക്കൂസിൽ കൊണ്ടുപോയി. ആ രാത്രി ഞാനൊരു സ്വപ്നം കണ്ടു. തല മുടി ഉണ്ണിക്കെട്ടുകെട്ടി മേശക്കടിയിൽ ഇരിക്കുന്ന ഒരു കൊച്ചു പെൺകുട്ടി. ഇക്കാര്യം ഞാൻ ചേച്ചിയോട് പറഞ്ഞപ്പോൾ ചേച്ചിയെന്നോട് പറഞ്ഞത് ജനിക്കാൻ പോകുന്നത് മോളായിരിക്കുമെന്നാണ്. അതുപോലെ തന്നെ സംഭവിച്ചു. പിറ്റേന്ന് ഞങ്ങൾ കുഞ്ഞിനേയും അമ്മയേയും കാണാൻ ആശുപത്രിയിലേയ്ക്ക് പോയി.
അമ്മയുടെ ഉദരത്തിൽ മൂന്നാമത്തെ കുഞ്ഞ് വളരുന്ന വിവരം ഞാനറിഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നു. ഒരു ദിവസം രാവിലെ അച്ഛന്റെ മേശക്കരികിൽ രണ്ടു കസേരകളിലായി അച്ഛനും അമ്മയും ഇരുന്ന് പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നു. അമ്മ ഇടയ്ക്കിടയ്ക്ക് കരയുന്നുമുണ്ട്. അപ്പോൾ കാര്യം പന്തികേടാണെന്ന് എനിയ്ക്ക് തോന്നി. ഞാനവരുടെ സംഭാഷണം ശ്രദ്ധിച്ചു. ഗർഭം അലസിപ്പിച്ചു കളയാൻ വേണ്ടി അമ്മ നിർബന്ധം പിടിക്കുകയാണ്. അച്ഛൻ സമ്മതിച്ചില്ല. മൂന്നാമതൊരു കുട്ടി കൂടി വേണ്ട . അമ്മ കട്ടായം പറഞ്ഞു. അച്ഛൻ പറഞ്ഞു : ഈ കുട്ടിയായിരിക്കും നിനക്ക് ഉതകുക. ( കാലം അത് തെളിയിച്ചു. അമ്മയ്ക്ക് പല വിധ അസുഖങ്ങൾ വന്നപ്പോൾ അനുജത്തിയായിരുന്നു അമ്മയെ തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചതും നന്നായി സംരക്ഷിച്ചതും. മൂത്ത മക്കൾ രണ്ടുപേരും ദൂരെ ജോലി സ്ഥലങ്ങളിൽ ആയിരുന്നു.). അങ്ങനെ അവസാനം പ്രസവിക്കാൻ അമ്മയ്ക്ക് തീരുമാനിക്കേണ്ടി വന്നു. അമ്മ ഒരു നിബന്ധന വച്ചു. പ്രസവത്തിന് നാട്ടിൽ പോവുകയില്ല. നാട്ടിൽ പോയാൽ രണ്ടാമത്തെ പ്രസവത്തിന് ആശുപത്രിയിലെത്താൻ പറ്റാതിരുന്നതുപോലെ സംഭവിച്ചാൽ പ്രസവം നിർത്താൻ പറ്റില്ലല്ലോ. അതിനാൽ നാട്ടിൽ പോകുന്ന പ്രശ്നമേയില്ല. അച്ഛന് സമ്മതിക്കേണ്ടി വന്നു.അമ്മ വീട്ടിലേയ്ക്കും അച്ഛന്റെ അമ്മാവന്റെ വീട്ടിലേയ്ക്കും സ്ഥിരമായി കത്തുകൾ എഴുതിയിരുന്നെങ്കിലും ഗർഭത്തിന്റെ കാര്യം മാത്രം മറച്ചുവച്ചു.മൂന്നാമത്തെ മകൾ ജനിച്ച വിവരം അറിയിച്ചു കൊണ്ടുള്ള കത്ത് ഇരു വീട്ടിലേയ്ക്കും ചെന്നപ്പോൾ അച്ഛന്റെ അമ്മായി ഞങ്ങളുടെ സ്നേഹ നിധിയായ ശാരദ വല്യമ്മച്ചി കാഞ്ഞിരത്തുംവിള വീട്ടിൽ നിന്നും ഓടി ഒന്നര കിലോമീറ്റർ അകലെയുള്ള ചിരവാത്തോട്ടത്ത് വലിയവിള വീട് എന്ന അമ്മ വീട്ടിലെത്തി. വല്യമ്മച്ചിയോടും (ലക്ഷ്മി അമ്മാമ്മ ) ആന്റിയോടും (സ്വർണ്ണ ലത ) വിവരവും പരിഭവവും ഒക്കെ പങ്കു വച്ച് മൂവരും കൂടെ കരച്ചിലായി. ഇതിനിടെ ശാരദ വല്യമ്മച്ചി വടക്കൻ പാട്ടിലെ വരികളും ചൊല്ലി. ” മാനത്തു നിന്നെങ്ങാനം പൊട്ടിവീണോ ഭൂമിയിൽത്തന്നെ മുളച്ചതാണോ .”
കാസർഗോഡ് താലൂക്കാശുപത്രിയിലാണ് അമ്മ അനുജത്തിയെ പ്രസവിച്ചത്. അച്ഛൻ പുറത്തേയ്ക്കു പോയ സമയത്താണ് പി.പിഎസ്( പോസ്റ്റ് പാർട്ട് സ്റ്റെറിലൈസേഷൻ ) ചെയ്യാനായി തീയറ്ററിൽ കയറ്റിയത്. അപ്പോൾ കുഞ്ഞ് ആശുപത്രി കിടക്കയിൽ ഒറ്റയ്ക്കായി. പിന്നീട് അച്ഛനെത്തി.
അങ്ങനെ എന്റെ അമ്മ കുടുംബാസൂത്രണത്തിന്റെ വക്താവായി മാറി. സർക്കാർ അറിയാതെ വീട്ടുകാർ അറിയാതെ ഒട്ടേറെ സ്ത്രീകളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കുടുംബാസൂത്രണത്തിലേയ്ക്ക് നയിച്ചു. അച്ഛൻ ഞങ്ങളെയും കൊണ്ട് ഒരിക്കൽ മിലൻ തീയറ്ററിൽ സിനിമ കാണാൻ പോയപ്പോൾ സ്ക്രീനിൽ കുടുംബാസൂത്രണം സംബന്ധിച്ച ഒരു പരസ്യം തെളിഞ്ഞത് ഞാനിന്നും ഓർക്കുന്നു : ” നാം രണ്ട് നമുക്ക് രണ്ട്” . ഇതുമായി ബന്ധപ്പെട്ട സ്റ്റാമ്പും അന്നുണ്ടായിരുന്നു. ഒരു അച്ഛനും അമ്മയും രണ്ടു കുട്ടികളുമുള്ള ചിത്രമുള്ളത്. അന്നത്തെ പരസ്യം പിന്നീടെപ്പോഴോ ” നാം ഒന്ന് നമുക്ക് ഒന്ന് ” എന്നായി മാറി. മൂന്നാമത്തെ കുഞ്ഞ് പാഴായില്ല. ഇന്ന് കേരള യൂണിവേഴ്സിറ്റിയിൽ സാമ്പത്തിക ശാസ്ത്രം ഡിപ്പാർട്ട്മെന്റ് ഹെഡും പ്രൊഫസറുമായി മാറി.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ഏറ്റവും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്ന തടി, കൽക്കരി മുതലായവ ഇനി ഇന്ധനമായി ഉപയോഗിക്കാൻ സാധിക്കില്ല. 2021 മുതൽ ഇവയുടെ ഉപയോഗം പൂർണ്ണമായി നിർത്തണമെന്ന നിർദ്ദേശമാണ് ഗവണ്മെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിൽ ഏകദേശം 2.5 മില്യൺ കുടുംബങ്ങൾ തടിയും, കൽക്കരിയുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. എന്നാൽ അവയുടെ ഉപയോഗം, വാഹനങ്ങൾ മൂലമുള്ള മലിനീകരണത്തിന്റെ മൂന്നിരട്ടി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായാണ് പഠന റിപ്പോർട്ടുകൾ തെളിയിക്കുന്നത്. തടികളിൽ, നനഞ്ഞ തടിയുടെ ഉപയോഗത്തിന് മാത്രമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഉണങ്ങിയ തടികളും, നിർമ്മിതമായ ഖര ഇന്ധന സാധ്യതകളും ഉപയോഗിക്കാവുന്നതാണ്. ഇവ കൂടുതൽ
കാര്യക്ഷമതയുണ്ട്.
ജനങ്ങൾ എല്ലാവരും സഹകരിക്കണമെന്ന ആഹ്വാനം ആണ് പരിസ്ഥിതി സെക്രട്ടറി ജോർജ് യുസ്റ്റിസ് നൽകിയത്. മാലിനീകരണം തടയുക എന്ന ലക്ഷ്യത്തിലേക്ക് എല്ലാരും ഒരുമിച്ചു നീങ്ങണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
2021 ഓടുകൂടി കൽക്കരിയുടെ വില്പന പൂർണമായി ഇല്ലാതാക്കും. നിലവിലുള്ള നനഞ്ഞ തടികൾ ഉണക്കി ഉപയോഗിക്കാനുള്ള നിർദേശങ്ങളും നൽകും.
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ 61% സ്ത്രീകളും കൊല്ലപ്പെട്ടത് പങ്കാളിയിൽ നിന്നോ മുൻ പങ്കാളിയിൽ നിന്നോ ആണെന്ന് റിപ്പോർട്ട്. 2018ൽ യുകെയിൽ 147 പുരുഷന്മാർ 149 സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് നാലാമത്തെ ഫെമിസൈഡ് സെൻസസ് നടത്തിയ കാരെൻ ഇംഗാല സ്മിത്ത് പറഞ്ഞു. 2012 ലാണ് കാരെൻ തന്റെ പഠനം ആരംഭിച്ചത്. ഒരു ചെറുപ്പക്കാരി കാമുകനാൽ കൊല്ലപ്പെട്ട വാർത്ത ഇൻറർനെറ്റിൽ നിന്ന് വായിച്ചതോടെയാണ് ഒരു പഠനം നടത്താൻ അവർ പദ്ധതിയിട്ടത്. “എത്ര സ്ത്രീകൾ കൊല്ലപ്പെട്ടു എന്നറിയാൻ ഞാൻ അവരുടെ പേരുകൾ എഴുതി ഒരു കുറിപ്പ് സൂക്ഷിക്കാൻ തുടങ്ങി, അതിനുശേഷം ഞാൻ ആ ലിസ്റ്റ് സൂക്ഷിക്കുന്നത് അവസാനിപ്പിച്ചിട്ടില്ല.” കാരെൻ പറഞ്ഞു. എന്തുകൊണ്ടാണ് പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതൽ ഗാർഹിക പീഡനങ്ങൾ നേരിടേണ്ടിവരുന്നു എന്നതിനെക്കുറിച്ചും അവർ പറഞ്ഞു.” ചെറുപ്പം മുതലേ സ്ത്രീകളുടെയും പുരുഷൻമാരുടെയും ഇടയിൽ പല വ്യത്യാസങ്ങളും ഉടെലെടുക്കുന്നു. സ്ത്രീകളെ ഉൽപ്പന്നങ്ങളായും പുരുഷന്മാർ ഉപഭോക്താക്കളായും മാറുന്നു. ഉപഭോക്താവിനാണ് കൂടുതൽ ശക്തി.” കാരെൻ റേഡിയോ 1 ന്യൂസ്ബീറ്റിനോട് പറയുന്നു.
കാരെന്റെ ഈ കണ്ടെത്തലുകൾ ഈ മാസം ആദ്യം പുറത്തുവന്ന ദേശീയ സ്ഥിതിവിവരക്കണക്കിനോട് (ഓ എൻ എസ്) സാമ്യമുള്ളതാണ്. ഫെമിസൈഡ് സെൻസസിനെ അപേക്ഷിച്ച് അവരുടെ ശതമാനം 38% ആണ്. ഇംഗ്ലണ്ടും വെയിൽസും മാത്രം പരിഗണനയിൽ എടുത്തതുകൊണ്ടാവാം ഈ വ്യതാസം ഉണ്ടായത്. നരഹത്യയെക്കുറിച്ചുള്ള അവരുടെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് സ്ത്രീയെ പങ്കാളിയോ മുൻ പങ്കാളിയോ കൊല്ലാൻ സാധ്യത കൂടുതലാണെന്നാണ്. ഓഎൻഎസിന്റെ സർവ്വേയോട് പ്രതികരിച്ചുകൊണ്ട് കമ്മീഷണർ ദമേ വേറ ബൈർഡ് പറഞ്ഞു ; “ഈ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. ഇതിനെതിരെ അടിയന്തിര നടപടികൾ കൈകൊള്ളേണ്ടിയിരിക്കുന്നു.”
കാരെന്റെ റിപ്പോർട്ടിൽ ഉൾപ്പെട്ടിരിക്കുന്ന 149 പേരിൽ മൂന്നിലൊന്ന് ആളുകളും മുമ്പ് പങ്കാളിയെ ഉപേക്ഷിക്കാൻ ശ്രമിച്ചിരുന്നു. അക്രമാസക്തരായ പുരുഷന്മാരാൽ സ്ത്രീകൾ കൊല്ലപ്പെടുന്നത് തുടരുന്നു. കുട്ടികൾക്ക് അമ്മമാരില്ല, മാതാപിതാക്കൾക്ക് പെൺമക്കളില്ല. പ്രിയപ്പെട്ടവർ ഇല്ലാത്ത കുടുംബങ്ങൾ ഉണ്ടാകുന്നു.” ഗാർഹിക പീഡന ചാരിറ്റി റെഫ്യൂജിൽ നിന്നുള്ള സാന്ദ്ര ഹോർലി പറഞ്ഞു. 25 മുതൽ 34 വയസ്സിനു ഇടയിൽ ഉള്ളവരാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. എന്നാൽ ഏത് പ്രായത്തിലുള്ളവരും ഇതിൽ ഉൾപ്പെടാം. സ്ത്രീകൾ ആരും സുരക്ഷിതരല്ല എന്നും കാരെൻ കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകൻ
35 കാരിയായ ക്ലെയർ ഓ കോന്നെർ ക്ലയൻസിനെ ആദ്യം സന്ദർശിച്ചു സാഹചര്യങ്ങൾ ഉറപ്പുവരുത്തും, ശേഷം മാത്രമേ സേവനത്തിന്റെ കാര്യത്തിൽ ഉറപ്പു നൽകുകയുള്ളൂ. മറ്റൊരു തമാശകൾക്കും തനിക്ക് താൽപര്യമില്ല എന്ന് അവർ നേരത്തെ വ്യക്തമാക്കി കഴിഞ്ഞു. സ്പർശിക്കലോ ചിത്രം എടുക്കാലോ, മറ്റ് ഒരു തരത്തിലുമുള്ള അധിക സേവനങ്ങളോ നൽകാൻ അവർ സന്നദ്ധയല്ല. പൂർണതനഗ്നയായുള്ള സേവനത്തിന് 95 പൗണ്ടും, ടോപ്ലെസ്സിനു 85ഉം, ഫ്രഞ്ച് മെയിഡിനെ പോലെയുള്ള വസ്ത്രത്തിനോ ലിംചെറിക്കോ 75 പൗണ്ടുമാണ് വേതനം.
ഹോട്ടൽ ക്ലീനർ ആയിരുന്ന അവർ തൊഴിൽ ഉപേക്ഷിച്ചതു തന്നെ ഈ സ്വപ്നപദ്ധതി തുടങ്ങാനും, അതുവഴി മറ്റു പുരുഷന്മാർക്കും സ്ത്രീകൾക്കും പുതിയ തൊഴിലിന് മാതൃകയാവാനും ആണ്. കെന്റിലെ വൻഡർസ്ലൈഡിലുള്ള ക്ലയർ പറയുന്നു, ആദ്യത്തെ സന്ദർശനം ഒരല്പം അരോചകമായി തോന്നിയേക്കാം, ഒരു ക്ലയന്റുമായി പരിചയത്തിൽ ആയാൽ പിന്നെ അതൊരു ബുദ്ധിമുട്ടല്ലാതെ തോന്നും.
39 കാരനായ ഭർത്താവ് റോബിനോട് പുതിയ ആശയത്തെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം അത് അവളുടെ ഒരു തമാശയായിരിക്കും എന്നാണ് ആദ്യം കരുതിയത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസം ഒന്നുമില്ല. കുറച്ചു വളർച്ചയെത്തിയ ആൺകുട്ടികൾക്ക് അത്ഭുതകരമായ ഒരു കാഴ്ച ആയിരിക്കും അത് എന്നാണ് ചില പ്രദേശവാസികളുടെ അഭിപ്രായം. മണിക്കൂർ കണക്കിന് വേതനം കണക്കാക്കുന്നതിൽ തന്നെ ഒരു മുതിർന്ന ഡോക്ടർ സമ്പാദിക്കുന്നതിൽ അധികം അവർക്ക് നേടാൻ സാധിക്കുന്നുണ്ട്. പലരും അനുകൂലമായി ആശംസകൾ നേർന്നു കൊണ്ടാണ് സംസാരിക്കുന്നത്.
എന്നാൽ മറ്റൊരു വ്യക്തി പറയുന്നത് ഇത് ഒരൽപ്പം നീചമായ ഏർപ്പാടാണ് എന്നാണ്, പണമുണ്ടാക്കാനായി വ്യക്തികൾ ഏതറ്റം വരെയും പോകുമെന്ന അവസ്ഥയിലെത്തിയിരിക്കുന്നു, ഇതിനെ വേശ്യാവൃത്തിയിൽ കുറഞ്ഞ ഒന്നായി കണക്കാക്കാൻ സാധിക്കില്ല. ഇതിനെതിരെ നിയമം വരേണ്ടതാണ് എന്നും, എന്തുവിലകൊടുത്തും തടയേണ്ടതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം യുകെ ന്യൂസ് ടീം.
മാഞ്ചെസ്റ്റർ. മാവേലിക്കരയിലുള്ള പൗലോസ് മാർ പക്കോമിയോസ് ശാലോം ഭവനിന് വേണ്ടി മാഞ്ചസ്റ്റർ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് നടത്തിയ ഫണ്ട് റെയ്‌സിംഗ് ഇവന്റ് “സ്നേഹസ്പർശം” ഇക്കഴിഞ്ഞ ഫെബ്രുവരി പതിനഞ്ച് ശനിയാഴ്ച മാഞ്ചെസ്റ്ററിലെ ബോൾട്ടണിലുള്ള ഔവർ ലേഡി ഓഫ് ലൂർദ്ദ് ഹാളിൽ വച്ച് നടത്തപ്പെട്ടു. വൈകുന്നേരം നാല് മണിക്ക് മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടറിയും മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ന്യൂകാസിൽ സെൻറ് തോമസ്സ് ചർച്ച്, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ചർച്ച് എന്നീ ഇടവകകളുടെ വികാരിയുമായ റവ. ഫാ. ഹാപ്പി ജേക്കബ്ബ് ചാരിറ്റി ഇവന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ മലയാളം യുകെ ന്യൂസ് ഡയറക്ടർ ജോജി തോമസ്, സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റി ബിനോയ് മാത്യൂ, സെക്രട്ടറി ലിറ്റോ ടൈറ്റസ്, ബോൾട്ടൺ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് സോജി തേവര, മർത്തമറിയം സമാജം സെക്രട്ടറി സൂസൻ സജി, സൺഡേ സ്കൂൾ ഹെഡ് ടീച്ചർ ലിബി റോയ് എന്നിവർ സന്നിഹിതരായിരുന്നു. “ഹൃദയം” അത് മലിനമാകാതെ കാത്ത് സൂക്ഷിക്കണം. അതാവണം ഓരോ ക്രൈസ്തവന്റെയും ജീവിത ലക്ഷ്യം. വാക്കുകളിലുള്ള കരുണയല്ല വേണ്ടത്. പ്രവർത്തിയിലുള്ള കരുണയാണ് അഭികാമ്യം. ഉദ്ഘാടന പ്രസംഗത്തിൽ ഫാ. ഹാപ്പി ജേക്കബ്ബ് പറഞ്ഞു. മലയാളം യുകെ ന്യൂസ് ഡയറക്ടർ ജോജി തോമസ് ആശംസകളർപ്പിച്ച് സംസാരിച്ചു. യുകെയിലെ പ്രമുഖ ചാരിറ്റി ഗ്രൂപ്പായ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ സെക്രട്ടറി ടോം ജോസ് തടിയംപാട് സ്നേഹസ്പർശത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് സിംഫണി ഓർക്കസ്ട്ര കീത്തിലിയുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ കലാവിരുന്ന് നടന്നു.
ഒരു രജിസ്‌ട്രേഡ് ചാരിറ്റി ആയ സെന്റ് ജോർജ് ഇടവക, മാസങ്ങൾക്കു മുൻപേ ഈ ചാരിറ്റി ഇവെന്റിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. വിവിധങ്ങളായ ധനസമാഹരണ പ്രവർത്തനങ്ങൾ ഇടവകാംഗങ്ങളുടെയും, സമീപ പ്രദേശങ്ങളിലെ ഇന്ത്യൻ കമ്മ്യൂണിറ്റികളുടെയും, സന്മനസ്സുള്ള വ്യക്തികളുടെയും അകമഴിഞ്ഞ സഹകരണത്തോടെ വളരെ വിജയകരമായി നടത്തുവാനായി എന്ന് ഇടവക വികാരി ഫാ. ഹാപ്പി ജേക്കബ് അറിയിച്ചു. “സ്നേഹ സ്പർശം” (a touch of love) എന്ന പേരിൽ അറിയപ്പെട്ട ചാരിറ്റി ഫണ്ട് റെയ്‌സിംഗ് പ്രവർത്തനങ്ങൾ ശനിയാഴ്ച്ച വൈകിട്ട് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് കലയുടെയും ഭക്ഷണത്തിന്റെയും വിർന്നുന്നൊരുക്കിയ ഒരു സന്ധ്യയോടെ സമാപിച്ചു.
എന്റർടൈൻമെന്റ് ഈവനിംങ്ങിന് സിംഫണി ഓർക്കസ്ട്ര കീത്തിലി നേതൃത്വം നൽകി. മധുരമായ സംഗീതവും അതോടൊപ്പം കാണികളേയും കൂടി ഉൾപ്പെടുത്തിയ വിവിധ പരിപാടികളിലൂടെയും സദസ്സിനെ കൈയ്യിലെടുക്കുവാൻ സിംഫണിക്കു കഴിഞ്ഞു എന്ന് പരിപാടിയുടെ മുഖ്യ കോഓർഡിനേറ്റർ ആയ ബൈജു ജോൺ പറഞ്ഞു. അതേസമയം ഇരുപതിൽ പരം രുചികരമായ കേരള തനിമയുള്ള നാടൻ ഭക്ഷണ വിഭവങ്ങൾ ഒരുക്കി സണ്ടർലാണ്ടിൽ നിന്നെത്തിയ റെജി തോമസ് അതിഥികൾക്ക് കേരള രുചിയിലുള്ള വിഭവസമൃദ്ധമായ ഒരു നല്ല സായാഹ്നം ഒരുക്കിയെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
ചാരിറ്റി ഇവന്റിനെ പിന്തുണക്കുവാൻ വിവിധ ഡാൻസ് ഗ്രൂപ്പുകളിലെ പ്രതിഭകളും എത്തിയിരുന്നു. നൃത്ത വിസ്മയം ഒരുക്കുവാൻ പുഷ്പാഞ്ചലി ഡാൻസ്, Aimz Bolly ഡാൻസ്, ജൂം ബോൾട്ടൻ എന്നിവിടങ്ങളിലെ താരങ്ങളാണ് എത്തിയത്. പ്രവേശന ടിക്കറ്റ് വച്ച് നടത്തിയ ഈ പരിപാടിയുടെ ഏറ്റവും വലിയ വെല്ലുവിളി കാണികൾക്കു ആസ്വാദന മികവുള്ള കാര്യപരിപാടികൾ നൽകുക എന്നുള്ളതായിരുന്നു. അത് സാധ്യമാക്കുവാൻ സ്റ്റേജ് നിറഞ്ഞാടിയ കലാപ്രകടനങ്ങൾക്ക് അക്ഷരം പ്രതി കഴിഞ്ഞു എന്നത് പ്രശംസനാർഹമാണ്.
സെന്റ് ജോർജ് ചർച്ച് സ്ഥിതി ചെയ്യുന്ന ബോൾട്ടണിലെ മലയാളീ അസോസിയേഷൻ “സ്നേഹ സ്പർശം” ഇവന്റിനോട് അകമഴിഞ്ഞ് സഹകരിച്ചു. ഫണ്ട് റേസിങ്ങിന്റെ ഭാഗമായി റാഫിൾ ടിക്കറ്റുകൾ വിറ്റഴിക്കുവാൻ ഇടവക ജനങ്ങളോടൊപ്പം പല വ്യക്തികളും സ്ഥാപനങ്ങളും കൈ കോർത്തു. നറുക്കെടുക്കപെട്ട ടിക്കറ്റുകളുടെ നമ്പർ ഇവയാണ്: ഒന്നാം സമ്മാനം: 1221, രണ്ടാം സമ്മാനം: 2253, മൂന്നാം സമ്മാനം: 1370 എന്നിവയാണ് . വിജയികൾക്ക് സ്കോട്ലാന്റിൽ പ്രവർത്തിക്കുന്ന പോപ്പുലർ പ്രൊട്ടക്ട് ഇൻഷുറൻസ് ഡീലേഴ്സ് സ്പോൺസർ ചെയ്ത സമ്മാനങ്ങൾ ഫാ. ഹാപ്പി ജേക്കബ് വിതരണം ചെയ്തു. അതോടൊപ്പം സെന്റ് തോമസ് ഓർത്തഡോൿസ് ചർച്ച് ലിവർപൂൾ, സെന്റ് ജോർജ് ചർച്ച് പ്രെസ്റ്റൺ എന്നിവയും ഈ പരിപാടിയോട് സഹകരിച്ചു. സ്പോൺസേഴ്‌സ് (Royal Healthcare, Vivir Enterprises, Popular Protect, Allied Financial Services, etc) പരിപാടിയുടെ വിജയത്തിനായി സംഭാവനകൾ നൽകുകയുണ്ടായി.
ഇടവക ജനങ്ങളുടെ ഒത്തൊരുമിച്ചുള്ള കഠിന പ്രയത്നമാണ് ഈ സംരംഭത്തിന്റെ വിജയമെന്ന് സെക്രട്ടറി ശ്രീ ലിറ്റോ ടൈറ്റസ് പറഞ്ഞു. സ്വന്തമായി ഒരു പള്ളി എന്ന സ്വപ്നത്തിനു കൈ കോർത്ത് പിടിച്ച ഇടവക ജനങ്ങൾ, ഒരിക്കൽ കൂടി ഒരു ചാരിറ്റി ഇവന്റിന് വേണ്ടി തങ്ങളാലാവുന്ന എല്ലാ സഹകരണങ്ങളും നൽകി, പണമായും കഠിനാധ്വാനമായും. കമ്മിറ്റി അംഗങ്ങളോടൊപ്പം ഇടവകയിലെ വിവിധ പോഷക സഘടനകൾ ആയ MOMS, Youth എന്നിവ വേണ്ടും വിധം ഇതിനോട് സഹകരിച്ചു. ഫേസ്ബുക് ഫണ്ട് റേസിംഗ് വഴിയും ഒരു തുക സമാഹരിക്കുവാനായി. സ്നേഹസ്പർശത്തിന്റെ മീഡിയ പാർട്ണർ ആയ മലയാളം യുകെ, പ്രോഗ്രാമിന്റെ വിജയത്തിന് ആദ്യം മുതലേ നേതൃത്വം വഹിച്ചു. പരിപാടിക്ക് ആദ്യം മുതലേ എല്ലാവിധ സഹായങ്ങളും നൽകിയ മറ്റു സബ് കമ്മിറ്റി അംഗങ്ങളായ ശ്രീ സുരേഷ് ഡാനിയേൽ, രഞ്ചി വർഗീസ് , സൂസൻ സജിൻ, ആനി സാബു, ആനി സജി എന്നിവരെയും ഫാ ഹാപ്പി ജേക്കബ് അഭിനന്ദിച്ചു.
വരവ് ചെലവ് കണക്കുകൾ ചിട്ടപ്പെടുത്തന്നതേ ഉള്ളുവെങ്കിലും, നല്ലൊരു തുക സമാഹരിക്കുവാനായി എന്നാണ് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ട്രസ്റ്റി ബിനോയി മാത്യു പറഞ്ഞു. ശാലോം ഭവനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, നവീകരിക്കുന്നതിനും അതിലൂടെ പ്രത്യേക മാനസിക പരിചരണം ആവശ്യമുള്ള കൂടുതൽ വ്യക്തികളെ സെന്ററിൽ ഉൾക്കൊള്ളുന്നതിനും വേണ്ടിയാണ് ഈ ഫണ്ട് ഉപയോഗിക്കപ്പെടുക. ഒമ്പതു മണിയോടെ പരിപാടികൾ അവസാനിച്ചു. ഏപ്രിൽ ആദ്യവാരത്തോടെ സമാഹരിച്ച തുക മാവേലിക്കരയിലെ ശാലോം ഭവന് കൈമാറും.