Main News

“എൻ്റെ പക്കൽ രേഖകളില്ല എന്ന് അവർ പറയുന്നു. എന്നാൽ എനിക്ക് ഇത് അംഗീകരിക്കാൻ സാധിക്കില്ല കാരണം എൻ്റെ പക്കൽ aliens’ certificate ഉണ്ട്. 1918 നും 1957 നും ഇടയിൽ രാജ്യത്ത് വന്ന കുടിയേറ്റക്കാർക്ക് നൽകിയ രേഖയാണ് അത്. പോരാത്തതിന് ഞാൻ കഴിഞ്ഞ 38 വർഷമായി പെൻഷൻ വാങ്ങുന്നു……

കടപ്പാട് : ദി ഗാർഡിയൻ

അന്റോണിയോ ഫിനെല്ലി കഴിഞ്ഞ 68 വർഷമായി യു കെയിൽ താമസിക്കുന്നു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനെത്തുടർന്ന് രാജ്യം പുനർനിർമിക്കാൻ സഹായിക്കണമെന്ന് കുടിയേറ്റ തൊഴിലാളികളോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് അദ്ദേഹം 1952 -ൽ അവിടെയെത്തിയത്. അന്നുമുതൽ അദ്ദേഹം യുകെയിൽ താമസിക്കുന്നു. എന്നാൽ, ഇന്ന് ഈ 95 വയസ്സുള്ള ഇറ്റലിക്കാരൻ രാജ്യത്ത് അന്യനാണ്.

വർഷങ്ങൾക്ക് മുൻപ് ആദ്യമായി ഫോക്ക്സ്റ്റോൺ തുറമുഖത്ത് അദ്ദേഹം വന്നിറങ്ങിയപ്പോൾ ഒരാഴ്‍ചത്തെ മുൻകൂർ വേതനവും സാൻഡ്‌വിച്ചും നൽകിയാണ് അദ്ദേഹത്തെ രാജ്യം സ്വീകരിച്ചത്. എന്നാൽ, 70 വർഷത്തിനുശേഷം ഇപ്പോൾ അവിടെ ജീവിക്കുന്നു എന്ന് തെളിയിക്കാൻ 80 പേജ് ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ നൽകാൻ നിർബന്ധിതനായിരിക്കുകയാണ്. ഇത്രയും വർഷം ആ രാജ്യത്ത് കഴിഞ്ഞ അദ്ദേഹത്തിന് അവിടത്തെ താമസക്കാരനാണ് എന്ന് തെളിയിക്കാൻ രേഖകൾ നൽകേണ്ടി വന്നതിന് ഒരു കാരണമുണ്ട്.

2020 ജനുവരി 31 -ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയി. ഇപ്പോൾ 11 മാസത്തെ പരിവർത്തന കാലയളവിലേക്ക് പ്രവേശിച്ചിരിക്കയാണ് ഇരുരാജ്യവും. ഇതിനെ ‘ബ്രിട്ടീഷ് എക്സിറ്റ്’ എന്നത് ചുരുക്കി ബ്രെക്‌സിറ്റ് എന്ന് വിളിക്കുന്നു. എന്നാൽ, ബ്രെക്‌സിറ്റ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് യു.കെയിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാരുടെയും യൂറോപ്യൻ യൂണിയനിൽ താമസിക്കുന്ന യു.കെ പൗരന്മാരുടെയും അവകാശങ്ങൾ നിലനിർത്തുക എന്നത്. യുകെയിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് യുകെയിൽ തുടരാൻ അവർ അവിടെ കഴിഞ്ഞ അഞ്ച് വർഷമായി താമസിച്ചിരുന്നു എന്നതിന് തെളിവുകൾ നൽകണം. നിലവിൽ ഏകദേശം 3.5 ദശലക്ഷം ആളുകളാണ് ഉള്ളത്. അതിലൊരാളാണ് അന്റോണിയോ. എന്നാൽ, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹം യുകെയിൽ താമസിച്ചിരുന്നു എന്ന് തെളിയിക്കുന്ന ഒരു രേഖയും കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് സർക്കാർ വാദം. എന്നാല്‍ “അത് പൂർണ്ണമായും തെറ്റാണ്” എന്നാണ് അന്‍റോണിയോ പറയുന്നത്. അദ്ദേഹത്തിൻ്റെ ഭാര്യയും ഏക മകനും മരിച്ചു. ആകെ ഉള്ള കൊച്ചുമക്കളുടെ ഭാവിയെ കുറിച്ച് അദ്ദേഹം വല്ലാത്ത ആശങ്കയിലാണ്. “അവർ ഈ രാജ്യത്ത് സുരക്ഷിതരായിരിക്കുമോ?” അദ്ദേഹം ചോദിക്കുന്നു.

“എൻ്റെ പക്കൽ രേഖകളില്ല എന്ന് അവർ പറയുന്നു. എന്നാൽ എനിക്ക് ഇത് അംഗീകരിക്കാൻ സാധിക്കില്ല കാരണം എൻ്റെ പക്കൽ aliens’ certificate ഉണ്ട്. 1918 നും 1957 നും ഇടയിൽ രാജ്യത്ത് വന്ന കുടിയേറ്റക്കാർക്ക് നൽകിയ രേഖയാണ് അത്. പോരാത്തതിന് ഞാൻ കഴിഞ്ഞ 38 വർഷമായി പെൻഷൻ വാങ്ങുന്നു. ഇത്രയൊക്കെ രേഖകൾ ഉണ്ടായിട്ടും പിന്നെയും എന്തിനാണ് ഈ ബാങ്ക് സ്റ്റേറ്റ്മെന്‍റുകള്‍ നൽകാൻ എന്നോട് ആവശ്യപ്പെട്ടത് എന്നെനിക്ക് മനസ്സിലാകുന്നില്ല” അദ്ദേഹം പറഞ്ഞു.

പ്രായമായവർക്കും രോഗികൾക്കും ഈ പുതിയ നിയമം ഉണ്ടാക്കുന്ന സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും ഉദാഹരണമാണ് അന്റോണിയോ. അവരിൽ പലരും തങ്ങളുടെ ജീവിതത്തിൻ്റെ ഈ അവസാന ഘട്ടത്തിൽ തെളിവുകൾ തേടി അലയേണ്ടി വരുന്നത് വളരെ കഷ്ടമാണ്. ഇറ്റാലിയൻ പൗരന്മാരുടെ ഉപദേശകേന്ദ്രമായ ഇങ്കാ സി‌ജി‌എല്ലിലെ സന്നദ്ധപ്രവർത്തകനായ ദിമിത്രി സ്കാർലറ്റോ പറഞ്ഞു, “എനിക്ക് ഒട്ടും അംഗീകരിക്കാൻ കഴിയാത്തത് അദ്ദേഹം ഇവിടെ 70 വർഷമായി താമസിക്കുന്നു. ജീവിതകാലം മുഴുവൻ അദ്ദേഹം ഇവിടെയുണ്ട്. 40 വർഷം ജോലി ചെയ്തു, പിന്നീട് 32 വർഷം പെൻഷൻ വാങ്ങി. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. ഒരു നല്ല പൗരനുമാണ്. എന്നാൽ ഇപ്പോൾ അദ്ദേഹം ഇവിടെ താമസിക്കുന്നതിന് തെളിവ് വേണം എന്ന് ആവശ്യപ്പെടുന്നത് എന്ത് ന്യായമാണ്. അദ്ദേഹം ഈ വർഷങ്ങളിലെല്ലാം ഇവിടെയുണ്ട്. പക്ഷേ, അദ്ദേഹം ഇവിടെ താമസമില്ല എന്ന രീതിയിലാണ് സർക്കാർ പെരുമാറുന്നത്. എന്തുകൊണ്ടാണിത്?” സ്കാർലറ്റോ ചോദിക്കുന്നു.

രേഖകൾ ഡിജിറ്റൈസ് ചെയ്യാത്തതിനാലാണ് ഇത്തരം കുഴപ്പങ്ങൾ ഉണ്ടാകുന്നതെന്നാണ് സ്കാർലറ്റോ പറയുന്നത്. രേഖകളെല്ലാം ഡിജിറ്റൈസ് ചെയ്തിട്ടില്ലെങ്കിൽ പ്രശ്നം കൂടുതൽ ഗുരുതരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങൾ ഇത് ആഭ്യന്തര കാര്യാലയത്തിൽ ഉന്നയിക്കാൻ ശ്രമിച്ചു. പക്ഷേ, കാര്യമുണ്ടായില്ല. ധാരാളം വൃദ്ധർ അവരുടെ രേഖകൾ കണ്ടെത്താൻ കഴിയാത്തെ ആശങ്കയിലാണ്, ”സ്കാർലറ്റോ പറഞ്ഞു. റെക്കോർഡുകൾ കണ്ടെത്താൻ കഴിയാത്ത നൂറിലധികം അപേക്ഷകൾ തനിക്കുണ്ടെന്ന് അദ്ദേഹം പറയുന്നു. “ഞാൻ അഞ്ഞൂറോളം ആപ്ലിക്കേഷനുകൾ പരിശോധിച്ചു. അതിൽ പകുതിയും പ്രായമായവരുടേതാണ്. ഇവരിൽ പകുതിപ്പേരും ഇവിടെ താമസമില്ല എന്നാണ് സിസ്റ്റം കണ്ടെത്തിയത്. പെൻഷനുകൾ വാങ്ങുന്നുണ്ടെങ്കിലും, 1950, 1960 കാലം മുതൽ ഇവിടെ താമസം ഉണ്ടെങ്കിലും അവരുടെ അവകാശം തെളിയിക്കാൻ രേഖകൾ ആവശ്യപ്പെടുകയാണ്.” എന്നാൽ ഒരു ബില്ലിലും പേരില്ലാത്ത താമസത്തിന് മറ്റ് രേഖകൾ നൽകാനില്ലാത്ത 80 -കളിലും 90 -കളിലും കടന്ന അനവധി പേരുണ്ട്. അവർ സ്വന്തം അവകാശം തെളിയിക്കാൻ എന്ത് ചെയ്യുമെന്നത് ഒരു വലിയ ആശങ്കയായി നിലനിൽക്കുന്നു.

 സ്വന്തം ലേഖകൻ

ലണ്ടൻ : വ്യക്തമായ കാലാവസ്ഥ നിരീക്ഷണങ്ങൾ ലഭിക്കുക എന്നത് എക്കാലത്തെയും ഒരു വെല്ലുവിളിയാണ്. മെറ്റ് ഓഫീസിന്റെ 140 വർഷത്തെ ചരിത്രത്തിൽ ഒരു സൂപ്പർ കമ്പ്യൂട്ടർ കൂടി നിർമിക്കുന്നു. യുകെ സർക്കാർ ഇതിനായി 1.2 ബില്യൺ പൗണ്ട് നൽകാൻ തീരുമാനമായി . ലോകത്തെ ഏറ്റവും നൂതന കാലാവസ്ഥാ കമ്പ്യൂട്ടർ വികസിപ്പിക്കുന്നത് കൃത്യമായ കാലാവസ്ഥ നിരീക്ഷണം നടത്താൻ വേണ്ടിയാണ്. ശരാശരി 200 ബില്യൺ നിരീക്ഷണങ്ങളാണ് മെറ്റ് ഓഫീസ് ഇപ്പോൾ നടത്തുന്നത്. ഇനി ഇത് വർധിച്ചേക്കും. വിമാനത്താവളത്തിലെയും ഓരോ ഗ്രാമത്തിലെയും കാലാവസ്ഥ പ്രവചനങ്ങൾ കൂടുതൽ കൃത്യതപ്പെടുത്താൻ ഈ സൂപ്പർ കമ്പ്യൂട്ടറിലൂടെ സാധിക്കും. കൊടുങ്കാറ്റ് പ്രവചനം കൃത്യമാക്കാനും വെള്ളപ്പൊക്ക പ്രതിരോധത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കാനും ആഗോള കാലാവസ്ഥയിലെ മാറ്റങ്ങൾ പ്രവചിക്കാനും ഈ സൂപ്പർ കമ്പ്യൂട്ടർ ഉപയോഗിക്കും. നിലവിലുള്ള സൂപ്പർ കമ്പ്യൂട്ടറിനെക്കാളും ആറ് ഇരട്ടി പ്രവർത്തനശേഷിയുള്ള സൂപ്പർ കമ്പ്യൂട്ടർ ആണ് ഒരുങ്ങുന്നത്.

മെറ്റ് ഓഫീസിലെ നിലവിലെ സൂപ്പർ കമ്പ്യൂട്ടർ 2022 അവസാനത്തോടെ പ്രവർത്തനരഹിതമാകും. ഇത് ലോകത്തിലെ ഏറ്റവും ശക്തമായ 50 കമ്പ്യൂട്ടറുകളിൽ ഒന്നാണ്. മെറ്റ് ഓഫീസിലെ ചീഫ് എക്സിക്യൂട്ടീവ് പ്രൊഫ. പെന്നി എൻ‌ഡേഴ്സ്ബി പറഞ്ഞു ; ഞങ്ങൾ മറ്റെല്ലവരേക്കാളും മുൻപിലാകും. എല്ലാ വ്യക്തികൾക്കും സർക്കാരിനും സമൂഹത്തിനും ഇതൊരു മാറ്റം ഉണ്ടാക്കും. ജനങ്ങൾ ഇതിന് സാക്ഷികൾ ആവാൻ പോകുന്നു.” ഈ ഭീമന്റെ വരവോടെ ഒരു നല്ല മാറ്റം ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ് അടിയുറച്ചു വിശ്വസിക്കുന്നു. ആഗോളതാപനം മൂലം കാലാവസ്ഥയിൽ വൻ വ്യതിയാനം സംഭവിക്കുന്നതിനാൽ ഇത് വളരെ പ്രധാനമായ ഒരു നടപടിയാണെന്ന് മെറ്റ് ഓഫീസ് പറയുന്നു.

 

സൂപ്പർ കമ്പ്യൂട്ടറിന് തന്നെ 854 മില്യൺ പൗണ്ട് ചിലവ് പ്രതീക്ഷിക്കുന്നു, ബാക്കി ഫണ്ടുകൾ 2022 മുതൽ 2032 വരെയുള്ള 10 വർഷത്തെ കാലയളവിൽ മെറ്റ് ഓഫീസിലെ നിരീക്ഷണ ശൃംഖലയിലും പ്രോഗ്രാം ഓഫീസുകളിലും പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. “കഴിഞ്ഞ 30 വർഷത്തിനിടയിൽ, പുതിയ സാങ്കേതികവിദ്യകൾ കൂടുതൽ കൃത്യമായ കാലാവസ്ഥാ പ്രവചനത്തെ സഹായിക്കുന്നു. തുടർന്ന് ഇത് കൂടുതൽ മെച്ചപ്പെട്ടെക്കാം. കൊടുങ്കാറ്റുകൾ അഞ്ച് ദിവസം വരെ മുൻ‌കൂട്ടി പ്രവചിക്കപ്പെടും” ബിസിനസ്, ഊർജ്ജ സെക്രട്ടറിയും കോപ്പ് 26 പ്രസിഡന്റുമായ അലോക് ശർമ പറഞ്ഞു.

സ്വന്തം ലേഖകൻ

ചൈന :- കൊറോണ ബാധിധമായിരിക്കുന്ന ചൈനയിലെ ഹോങ്കോങ്ങിൽ, ആയുധധാരികളായ ആളുകൾ നൂറുകണക്കിന് ടോയ്‌ലറ്റ് റോളുകൾ മോഷ്ടിച്ചു. കൊറോണ ബാധയെത്തുടർന്ന് ആളുകൾ അമിതമായി ടോയ്‌ലറ്റ് റോളുകൾ വാങ്ങി സൂക്ഷിക്കുന്നതിനാൽ, നിലവിൽ ഇവയ്ക്ക് ചൈനയിൽ ക്ഷാമമാണ്. മോങ്‌ കോക് നഗരത്തിലെ ഒരു സൂപ്പർമാർക്കറ്റിൽ ആണ് ആയുധധാരികളായ ആളുകൾ എത്തിയത്. ലോക്കൽ മീഡിയ നൽകിയ റിപ്പോർട്ട് അനുസരിച്ച്, രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തതായും, കുറച്ചധികം ടോയ്‌ലറ്റ് റോളുകൾ കണ്ടെത്തിയതായും രേഖപ്പെടുത്തുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹോങ്കോങ്ങിലെ ഈ നഗരത്തിൽ കവർച്ച നടന്നത്. സൂപ്പർ മാർക്കറ്റിനു പുറത്ത് സാധനങ്ങൾ ഇറക്കുകയായിരുന്നു ജോലിക്കാരനെ ഭീഷണിപ്പെടുത്തിയാണ് ടോയ്‌ലറ്റ് റോളുകൾ കവർച്ച ചെയ്തത്.

ആപ്പിൾ ഡെയിലി നൽകുന്ന കണക്കനുസരിച്ച് 167 പൗണ്ട് വിലവരുന്ന ഏകദേശം 600 ടോയ്‌ലറ്റ് റോളുകൾ മോഷണം പോയിട്ടുള്ളതായി പറയുന്നു. കടകളിൽ പുതിയ സ്റ്റോക്ക് എത്തുന്നിടത്ത് ആളുകളുടെ നീണ്ട ക്യൂ ആണ് കാണുന്നത്. ജനങ്ങൾ ടോയ്‌ലറ്റ് റോളുകൾ പോലെയുള്ള അത്യാവശ്യ സാധനങ്ങൾ അമിതമായി വാങ്ങിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തിൽ ഇവയുടെ അഭാവം ഉണ്ടാകുന്നത്.

കൊറോണ ബാധമൂലം 1700 പേരാണ് ചൈനയിൽ മരണപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ ഇടയിൽ നിലനിൽക്കുന്ന ആശങ്കയാണ് സമാന സംഭവങ്ങൾക്ക് കാരണം എന്ന് ദുരന്ത മേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെട്ടു. സിംഗപ്പൂരിലും ഇത്തരത്തിൽ ആളുകൾ അവശ്യസാധനങ്ങൾ അമിതമായി വാങ്ങിക്കുന്ന സാഹചര്യമുണ്ട്. എന്നാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും, സാധനങ്ങളുടെ ലഭ്യത ഉണ്ടാകുമെന്നും ഗവൺമെന്റ് അധികൃതർ ഉറപ്പുനൽകുന്നുണ്ട്.

സ്വന്തം ലേഖകൻ

ബ്രിട്ടീഷ് എംപിയെ ഡെബ്ബി എബ്രഹാമിനെ നാടുകടത്തിയ സംഭവം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വീഴ്ച ആയിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബ്രിട്ടീഷ് ഹൈക്കമ്മീഷണറും ഈ നടപടിയിൽ ഉള്ള കടുത്ത പ്രതിഷേധം അറിയിച്ചു എന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത് . മോദി സർക്കാരിൻറെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് ഇതെന്ന് വിവിധ നേതാക്കൾ പ്രതികരിച്ചു.

” എന്റെ കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ പോലും പറയുന്നത് എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല എന്നാണ്, നാടുകടത്താനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ”.   കടുത്ത അമർഷത്തോടെ ഡെബ്ബി എബ്രഹാം പറഞ്ഞു .

കാശ്മീരിലെ ആർട്ടിക്കിൾ 370ൽ ഇന്ത്യൻ ഗവൺമെന്റിന്റെ തീരുമാനത്തെ വിമർശിച്ച ബ്രിട്ടീഷ് എംപിയെ ഇ – വിസ റിജക്ട് ചെയ്യപ്പെട്ടു എന്ന കാരണത്താലാണ് ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കാതെ, ദുബായിലേക്ക് അയയ്ക്കാൻ തീരുമാനിച്ചത് . ബ്രിട്ടനിലെ ആൾ പാർട്ടി പാർലമെന്റ് ഗ്രൂപ്പ് ഫോർ കാശ്മീരിന്റെ ചെയർപേഴ്സൺ ആയ മിസ്സ് എബ്രഹാമിനെ ഒരു കുറ്റവാളിയോട് എന്ന പോലെയാണ് പെരുമാറിയത് എന്ന് അവർ വെളിപ്പെടുത്തിയിരുന്നു .

അവർക്ക് ഇന്ത്യ സന്ദർശിക്കാൻ ആവശ്യമായ യഥാർത്ഥ വിസ ഇല്ല എന്നാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടായ മറുപടി. എംപിയെ എന്താണ് രാജ്യത്തു പ്രവേശിപ്പിക്കാത്തത് എന്നതിൽ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ഇന്ത്യൻ ഗവൺമെന്റ് നോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെ 8 അമ്പതിന് ഡൽഹി എയർപോർട്ടിൽ എത്തിയ മിസ്സ് എബ്രഹാമിനെ, ഒക്ടോബർ 2020 വരെ വാലിഡിറ്റി ഉള്ള ഇ – വിസ വാലിഡ് അല്ല എന്ന കാരണം പറഞ്ഞാണ് പിടിച്ചുനിർത്തിയത്. ” മറ്റുള്ളവരെ പോലെ ഞാനും ഇമിഗ്രേഷൻ ഡെസ്കിൽ രേഖകളുമായി കാത്തുനിൽക്കുകയായിരുന്നു, എന്നാൽ എന്റെ ഊഴം എത്തിയപ്പോൾ എന്റെ ചിത്രം എടുക്കുകയും, പാസ്പോർട്ടുമായി 10 മിനിറ്റ് നേരത്തേക്ക് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ എവിടെയോ പോവുകയും ചെയ്തു. അല്പസമയത്തിനു ശേഷം തിരിച്ചുവന്ന അയാൾ എന്നോട് വളരെ മോശമായിട്ടാണ് പെരുമാറിയത്. അയാളോടൊപ്പം ചെല്ലാൻ പറഞ്ഞു അലറുകയായിരുന്നു. എന്നോട് അങ്ങനെ ഒന്നും സംസാരിക്കാൻ പാടില്ല എന്ന് ഞാൻ പറഞ്ഞെങ്കിലും അയാൾ അത് കാര്യമാക്കിയില്ല. എന്നോട് ഒരു കസേര ചൂണ്ടി ഇരിക്കാൻ പറഞ്ഞു. ഞാൻ ഇരുന്നില്ല. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലാത്തതു കൊണ്ട് അവർ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് അറിയണമായിരുന്നു. ഞാൻ അവിടെത്തന്നെ നിന്നു. മറ്റുള്ളവർ എന്നെ കാണട്ടെ എന്ന് ധരിച്ചു. ” അവർ പറഞ്ഞു.

എന്റെ കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനു പോലും അവിടെ എന്താണ് നടക്കുന്നത് എന്ന് അറിയില്ലായിരുന്നത്രേ. ഇന്ത്യയിലെ എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും കാണാനെത്തിയ എന്നെ ഒരു കുറ്റവാളി യോട് എന്നപോലെയാണ് പെരുമാറിയത്. ഇന്ത്യയിലെ ബന്ധുക്കളെ സന്ദർശിക്കുന്ന വിവരം അവർ ട്വിറ്ററിലൂടെ മുൻപ് അറിയിച്ചിരുന്നു. ” സമൂഹത്തിലെ അരാജകത്വം ചോദ്യം ചെയ്യാനാണ് താൻ ഒരു രാഷ്ട്രീയ പ്രവർത്തക ആയത്, സ്വന്തം രാജ്യത്ത് ആയാലും മറ്റ് എവിടെയായാലും, അനീതി കണ്ടാൽ ചോദ്യം ചെയ്യും. അതിന് എന്തൊക്കെ തിരിച്ചടികൾ നേരിട്ടു എന്ന് പറഞ്ഞാലും താൻ അത് ചെയ്യും” എന്ന് വിഷയത്തെ പറ്റി അവർ ട്വിറ്ററിൽ രേഖപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ ഡെബ്ബി എബ്രഹാമിനെ സപ്പോർട്ട് ചെയ്തുകൊണ്ട് വളരെയേറെ കമൻറുകളാണ്  രേഖപ്പെടുത്തിയിരിക്കുന്നത്.

ബെയ്ജിങ് ∙ കോവിഡ് –19 ബാധിച്ചു മരിച്ചവരുടെ എണ്ണം 1775 ആയി. 5 പേരൊഴികെ എല്ലാവരും ചൈനയിലാണ്. രോഗം ബാധിച്ചവരുടെ എണ്ണം 71,440. രോഗബാധിതരുടെ എണ്ണം കുറ‍ഞ്ഞുവരികയാണെന്ന് ചൈന അറിയിച്ചു. 10,844 പേർ ആശുപത്രി വിട്ടു.

ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും ചൈനീസ് അധികൃതർക്കൊപ്പം വൈറസിനെ നേരിടാൻ രംഗത്തിറങ്ങി. 12 അംഗ സംഘമാണ് ചൈനയിലുള്ളത്. ബെയ്ജിങ്, ഗുവാങ്ഡോങ്, സിഷ്വാൻ എന്നിവിടങ്ങളിൽ ഇവർ പര്യടനം ആരംഭിച്ചു. എന്നാൽ, വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാൻ ഈ പട്ടികയിൽ ഇല്ലാത്തത് അദ്ഭുതമുയർത്തിയിട്ടുണ്ട്.

വുഹാനിൽലേക്ക് 30,000 മെഡിക്കൽ ജീവനക്കാരെ കൂടി ചൈന നിയമിച്ചു. ഇവരിൽ മൂന്നിലൊന്ന് തീവ്രപരിചരണ വിദഗ്ധരാണ്. വുഹാനിൽ യാത്രകൾക്കും മറ്റും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഇതിനിടെ, കോവിഡ് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട നിയമജ്ഞനും മനുഷ്യാവകാശ പ്രവർത്തകനുമായ ഷു ഷിയോങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 കോവിഡിൽ കുരുങ്ങിക്കിടക്കുന്ന ചൈനയ്ക്ക് സഹായഹസ്തം നീട്ടി ഇന്ത്യ. മെഡിക്കൽ ഉപകരണങ്ങളും വസ്തുക്കളുമായി പ്രത്യേക വിമാനം എത്തുമെന്ന് ചൈനയിലെ ഇന്ത്യൻ അംബാസഡർ വിക്രം മിസ്റി അറിയിച്ചു. സഹായവാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന് എഴുതിയിരുന്നു.

ചൈനയിൽ നിന്നു നാട്ടിലേക്കു പോകാനാഗ്രഹിക്കുന്ന ഇന്ത്യക്കാരെയും അയൽരാജ്യങ്ങളിലുള്ളവരെയും മടക്കയാത്രയിൽ ഈ വിമാനത്തിൽ കൊണ്ടുവരും. തിരികെ വരാനാഗ്രഹിക്കുന്നവർ ബന്ധപ്പെടണമെന്ന് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.

80 –100 ഇന്ത്യക്കാർ വുഹാനിലുണ്ടെന്നാണ് കരുതുന്നത്. ആദ്യ 2 വിമാനങ്ങൾ എത്തിയപ്പോൾ പനി മൂലം വരാൻ കഴിയാഞ്ഞ 10 പേരും ഇക്കൂട്ടത്തിലുണ്ട്.

 

കോവിഡിന്റെ പശ്ചാത്തലത്തിൽ അടുത്ത മാസം നടക്കേണ്ട വാർഷിക പാർലമെന്റ് സമ്മേളനം നീട്ടിവയ്ക്കാൻ ചൈന ആലോചിക്കുന്നു. കമ്യൂണിസ്റ്റു പാർട്ടിയുടെ ശക്തിപ്രകടനമായ സമ്മേളനം മാറ്റിവയ്ക്കുന്നത് പതിവുള്ളതല്ല.

അയ്യായിരത്തിലേറെ പേർ അംഗങ്ങളായുള്ള നാഷനൽ പീപ്പിൾസ് കോൺഗ്രസ്, ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൽറ്റേറ്റിവ് കോ‍ൺഫറൻസ് എന്നീ 2 സമിതികളുടെയും യോഗം മാറ്റാനാണ് ആലോചന. 2 വർഷത്തിലൊരിക്കൽ നടക്കുന്ന ബെയ്ജിങ് ഓട്ടോ ഷോ റദ്ദാക്കി. ഏപ്രിൽ അവസാനമാണ് നടക്കേണ്ടിയിരുന്നത്.

ഇതിനിടെ, അടുത്തയാഴ്ച നടക്കേണ്ട ചക്രവർത്തിയുടെ പിറന്നാളാഘോഷങ്ങൾ ജപ്പാൻ റദ്ദാക്കി. പ്രശസ്തമായ ടോക്കിയോ മാരത്തൺ പ്രമുഖരായ പ്രഫഷനൽ ഓട്ടക്കാർക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. 38,000 പേർ പങ്കെടുക്കാറുള്ളതാണ്. ജൂലൈയിൽ ഒളിംപിക്സ് നടക്കാനിരിക്കെ, കടുത്ത പ്രതിസന്ധിയിലാണ് ജപ്പാൻ. ടൂറിസത്തെയും വ്യവസായങ്ങളെയും ഓഹരിവിപണിയെയും കോവിഡ് ബാധിച്ചിട്ടുണ്ട്.

   ജപ്പാനിലെ യോകോഹാമയിൽ പിടിച്ചിട്ടിരിക്കുന്ന വിനോദക്കപ്പലിൽ വച്ചു കോവിഡ് ബാധിച്ച 4 ഇന്ത്യക്കാരുടെയും നില മെച്ചപ്പെട്ടു വരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു.

ഇതിനിടെ, കപ്പലിൽ 99 പേർക്കു കൂടി വൈറസ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 454 ആയി. കപ്പലിലെ 340 അമേരിക്കക്കാരെ യുഎസ് വിമാനത്തിൽ തിരികെ കൊണ്ടുപോയി. 138 ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

 

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

“വിഘ്നഭൂതാ യദാ രോഗ: പ്രാദുർഭൂതാ ശാരീരിണാം
സമേതാ പുണ്യകർമണ: പാർശ്വ ഹിമവത: ശുഭേ ”

വേദകാല പാരമ്പര്യം അവകാശപ്പെടുന്ന ആയുർവേദ ആരോഗ്യരക്ഷാ ശാസ്ത്രത്തിന്റെ ഉത്ഭവം സംബന്ധിച്ചുള്ള ചരിത്രം പലവിധത്തിൽ ഉണ്ട്. ആയുരാരോഗ്യത്തിനായി മനുഷ്യൻ അനുവർത്തിച്ചു പോന്ന ആചാരങ്ങൾ അനുഷ്ടിക്കാൻ ആവാത്ത തരത്തിൽ രോഗങ്ങൾ ഉണ്ടായപ്പോൾ ആചാര്യന്മാർ ഹിമാലയ സാനുക്കളിൽ കൂടി വിചിന്തനം ചെയ്തു രൂപം നൽകിയ ശാസ്ത്രം ആണ് ആയുർവ്വേദം എന്നതാണ് ഒരു ചരിത്രം.

ചികിത്സയെപ്പറ്റി ആയുർവേദ ചിന്തകന്മാർക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഒരു രോഗത്തിന് ചെയ്യുന്ന പ്രതിവിധികൾ മറ്റൊരു രോഗത്തിന് ഇടയാക്കുന്നതായിരിക്കരുത്.
“പ്രയോഗ ശമയേത് വ്യാധിം യോ അന്യം അന്യം ഉദീരയേത് ന അസൗ വിശുദ്ധ :, ശുദ്ധസ്തു ശമയേത് യോ ന കൊപയേത് ” മറ്റൊരു രോഗത്തിനിടയാക്കുന്ന ചികിത്സ ശുദ്ധ ചികിത്സ അല്ല. ശുദ്ധ ചികിത്സ മറ്റൊരു രോഗത്തിന് ഇടയാക്കുന്നതല്ല. ആയിരമായിരം നൂറ്റാണ്ടുകളിലൂടെ അനുദിനം അനുഭവിച്ചറിഞ്ഞ നൂറു കണക്കിന് ഔഷധ, ആഹാര, ചികിത്സാ പ്രയോഗങ്ങളിലൂടെ ആണ് ആയുർവ്വേദം ഇന്നും നിലനിൽക്കുന്നത്.

ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ പിൻബലത്തിൽ വളർച്ച പ്രാപിച്ച ആധുനിക ചികിത്സയിൽ ഇത്തരം ഒരു ആശയം മുമ്പോട്ട് വെക്കാൻ ആവുമോ? ആന്റിബയോട്ടിക്കിനൊപ്പം വിറ്റാമിൻ, വേദനയും നീർക്കെട്ടിനുമുള്ള മരുന്നിനൊപ്പം അന്റാസിഡുകൾ, ഇത്ര കാലവും നൽകിയ റാണിടൈഡിൻ പോലുള്ളവ കാൻസർ കാരണമായവയാണെന്ന കണ്ടെത്തൽ മൂലം നിരോധിക്കപ്പെടുന്നു. കൊളെസ്റ്ററോൾ എന്ന വിചിത്ര ഭീകരത അകറ്റാനുള്ള സ്റ്റാറ്റിന്റെ ഉപയോഗം അങ്ങനെ പലതും മാറ്റി മാറ്റി പറയുന്നു. ഈ മാറ്റം ശാസ്ത്രം എന്ന ചിന്തക്ക് പോലും നിരക്കുന്നതാണോ?

കാലം തെളിയിച്ച, ആയിരമായിരം വർഷങ്ങളിലൂടെ ജനങ്ങൾ വിശ്വാസം അർപ്പിച്ച ആരോഗ്യരക്ഷാ ശാസ്ത്രം ആണ് ആയുർവ്വേദം. പ്രകൃതി ദത്തമായ ഔഷധങ്ങളും ആഹാരവിഹാരങ്ങളുമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ജീവിതശൈലിക്ക് രോഗ ഉത്പാദനത്തിലും, രോഗ നിർഹരണത്തിലും ഉള്ള പങ്ക് എത്രയോ വലുതെന്നറിഞ്ഞ പ്രകൃതിയുടെ ആരോഗ്യപരിപാലനം, ആയുർവേദത്തിന്റെ ശക്തിയായി നിലനിൽക്കുന്നു. കാലം തെളിയിച്ച പ്രകൃതിയുടെ ആരോഗ്യരക്ഷ അതാണ് ആയുർവ്വേദം.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

 

സ്വന്തം ലേഖകൻ

ലണ്ടൻ : സ്വവർഗ വിവാഹത്തെ പിന്തുണയ്ക്കുന്നില്ലെന്ന് എലിസബത്ത് || രാജ്ഞി. ക്രിസ്തീയ വിശ്വാസത്തിനത് എതിരായതിനാലാണത്. ഇംഗ്ലണ്ടിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കിയതിനെ രാജ്ഞി വ്യക്തിപരമായി എതിർക്കുന്നുവെന്ന് രാജ്ഞിയുടെ സുഹൃത്ത് ഡെയിലി മെയിലിനോട് പറഞ്ഞു. ക്രിസ്തുമത മൂല്യങ്ങൾക്ക് എതിരായതിനാലാണ് സ്വവർഗ വിവാഹത്തെ എതിർക്കുന്നത്. “ഇത്തരത്തിലുള്ള വിവാഹം തെറ്റാണെന്ന് രാജ്ഞി കരുതുന്നു. കാരണം വിവാഹം ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള പവിത്രബന്ധമായിരിക്കണം.” ഡെയ്‌ലി മെയിലിനോട് സംസാരിച്ച സുഹൃത്ത് പറഞ്ഞു.

രാജ്ഞിയുടെ 90-ാം ജന്മദിനത്തോടടുക്കുമ്പോൾ വിവാഹത്തെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പത്രം റിപ്പോർട്ട്‌ ചെയ്യുന്നു. 2014 ൽ ഇംഗ്ലണ്ടിലും, വെയിൽസിലും, സ്കോട്ട്ലൻഡിലും സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയിരുന്നു. സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ വ്യക്തിപരമായി എതിർക്കുന്ന രാജ്ഞി നിയമത്തെ ചോദ്യം ചെയ്യുന്നില്ല. യുകെ പ്രസിദ്ധീകരണത്തിന്റെ അവകാശവാദം നിരസിച്ച് ഡെയ്‌ലി ബീസ്റ്റ് തിങ്കളാഴ്ച ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു .

ബ്രിട്ടൻ :- യുകെയുടെ പല ഭാഗങ്ങളിലും ആഞ്ഞടിച്ച ഡെന്നിസ് ചുഴലിക്കാറ്റിന്റെ മധ്യത്തിലും, ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനങ്ങളിൽ ഒന്ന് അതിസാഹസികമായി ചരിച്ചു ഇറക്കി തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുകയാണ് 2 പൈലറ്റുമാർ. എത്തിഹാദിന്റെ A380 വിമാനമാണ് ശനിയാഴ്ച ലാൻഡ് ചെയ്തത്. സിയാര ചുഴലിക്കാറ്റിന് ശേഷം ലണ്ടനിൽ ആഞ്ഞടിച്ചതാണ് ‘ഡെന്നിസ് ‘ ചുഴലിക്കാറ്റ്. 91 mph  വേഗത്തിലാണ് കാറ്റ് യുകെയിൽ  ആഞ്ഞടിച്ചത്. ലണ്ടനിൽ അടുത്തിടെയായി ആഞ്ഞടിക്കുന്ന നാലാമത്തെ ചുഴലിക്കാറ്റാണ് ഇത്. ഹീത്രു വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന കുറെയധികം ഫ്ലൈറ്റുകൾ റദ്ദാക്കിയിരുന്നു. ഇതിനിടയിലാണ് എത്തിഹാദിന്റെ വിമാനം അതിസാഹസികമായി ലാൻഡ് ചെയ്തത്.’ ക്രാബ് ‘ ലാൻഡിങ് എന്ന പ്രക്രിയയിലൂടെയാണ് വിമാനം താഴെയിറക്കിയത്.

അബുദാബിയിൽ നിന്നും ലണ്ടനിലേക്ക് ഉള്ളതായിരുന്നു ഈ വിമാനം. ഡെന്നിസ് ചുഴലിക്കാറ്റി നോടനുബന്ധിച്ച് അതി ശക്തമായ മഴയും, വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അതി ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരാൾ മരണപ്പെട്ടു.ട്രെയിൻ സർവീസുകളും, വിമാന സർവീസുകളും ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്.

ചുഴലിക്കാറ്റിനെ തുടർന്ന് സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശം കാലാവസ്ഥാനിരീക്ഷണകേന്ദ്രം നൽകിയിട്ടുണ്ട്.

[ot-video][/ot-video]

ലണ്ടൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ യുഎസിൽ നടത്താനിരുന്ന സന്ദർശനം മാറ്റിവച്ചു. ജൂണിനു മുൻപ് സന്ദർശനം നടന്നേക്കില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച സന്ദർശനത്തിലെ പ്രധാന അജൻഡയായിരുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നു വേർപിരിഞ്ഞ ബ്രിട്ടൻ യുഎസുമായി സുപ്രധാനമായ ചില വ്യാപാരക്കരാറുകളിൽ ഈ സന്ദർശനത്തിനിടെ ഒപ്പുവച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

ചൈനീസ് ടെലികോം കമ്പനി വാവേയ്ക്ക് ബ്രിട്ടനിൽ 5ജി മൊബൈൽ നെറ്റ്‍വർക് അനുവദിച്ചതിൽ യുഎസിനുള്ള അതൃപ്തിയാണ് സന്ദർശനം മാറ്റിവയ്ക്കാൻ കാരണമെന്ന് വാർത്തയുണ്ട്. ഡിജിറ്റൽ സർവീസസ് നികുതി, ഇറാൻ ആണവ കരാർ എന്നീ വിഷയങ്ങളിലും ബ്രിട്ടന്റെ നിലപാടിനോട് യുഎസിന് എതിർപ്പുണ്ട്. ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലേക്കു ജോൺസൻ നടത്താനിരുന്ന സന്ദർശനവും റദ്ദാക്കിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച ഡൽഹിയിൽ നടന്ന ഇലക്ഷനിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെയും യഥാർത്ഥ വോട്ടും തമ്മിൽ ഗണ്യമായ വ്യത്യാസം. ഫെബ്രുവരി എട്ടാം തീയതി നടന്ന ഇലക്ഷനിൽ, 38 പ്രദേശങ്ങളിൽ വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും വോട്ടർമാരുടെ എണ്ണവും തമ്മിൽ ഗണ്യമായ വ്യത്യാസം. എത്ര വോട്ടർമാർ ഇലക്ഷനിൽ പങ്കെടുത്തു എന്ന് ഇലക്ഷൻ കമ്മീഷന്റെ ലിസ്റ്റ് പ്രകാരം ആണ് ഈ വ്യത്യാസം. 26 കോൺസ്റ്റിറ്റ്യൂവൻസി കളിൽ വോട്ടിന്റെ വ്യത്യാസം 100 ൽ കുറവാണ്. എന്നാൽ ബാക്കി 12 ഇടങ്ങളിൽ ഇത് നൂറിനും ആയിരത്തിനും ഇടയിലാണ്. ഒന്നരക്കോടിയോളം അംഗീകൃത വോട്ടർമാരുള്ള ഡൽഹിയിൽ ആദ്യ പോളിംഗ് നടന്നിരിക്കുന്നത് 92.5 ലക്ഷമാണ്, അഥവാ 62.6 ശതമാനം പേർ മാത്രമേ അവരുടെ വോട്ടവകാശം ഉപയോഗിച്ചുള്ളൂ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വോട്ട് എണ്ണിയത്.

ഡൽഹി ഇലക്ഷൻ ഓഫീസ് പങ്കുവെച്ച വിവരങ്ങൾ പ്രകാരം 16 ഇടങ്ങളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ നോട്ട ഉൾപ്പെടെയുള്ള വോട്ടുകളുടെ എണ്ണം വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തേക്കാൾ കൂടുതൽ ആണ്. ഡൽഹിയിലെ കരോൾ ബാഗിലെ പോളിംഗ് 1, 07, 184 ആയിരുന്നു, എന്നാൽ മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം 1, 08, 339 -വ്യത്യാസം 1, 155. ഖുർആനിലും ചാന്ദിനി ചൗക്ക് ലും സമാനമായ രീതിയിൽ 464ഉം 396ഉം ബൂട്ടുകൾ വോട്ടിംഗ് മെഷീനിൽ അധികമാണ്.

എന്നാൽ 22 ഇടങ്ങളിൽ എണ്ണപ്പെട്ട വോട്ടുകൾ വോട്ട് ചെയ്യാൻ വന്ന വ്യക്തികളെകാൾ കുറവായിരുന്നു. സംഗം വിഹാറിൽ വോട്ട് ചെയ്യാൻ എത്തിയ വരുടെ എണ്ണം 1, 17, 599 ആണെങ്കിൽ മെഷീനിൽ രേഖപ്പെടുത്തിയ ബോട്ടുകളുടെ എണ്ണം 1, 16, 599 ആണ്. 864 വോട്ടുകൾ കുറച്ചു മാത്രമേ എണ്ണിയിട്ടുള്ളൂ. രോഹിദാസ് നഗറിൽ 846 വോട്ടുകൾ എണ്ണിയതിൽ കുറവുണ്ട്. എന്നാൽ ഒരു കോൺസ്റ്റിറ്റ്യൂവൻസിയിൽ പോലും ഈ വ്യത്യാസം അവസാനത്തെ റിസൾട്ട് ബാധിക്കാനിടയില്ല എന്നാണ് കരുതപ്പെടുന്നത്.

വോട്ടുകളിലെ വ്യത്യാസം മെഷീനിലെ തകരാർ മൂലമോ അല്ലെങ്കിൽ മോക്ക് വോട്ടുകൾ ഡിലീറ്റ് ചെയ്യാതിരുന്നതിനാലോ ആവാം എന്ന് ഒരു ഇലക്ഷൻ ഓഫീസർ പറഞ്ഞു. വിജയശതമാനം വളരെ കൂടുതലാണെന്ന നിലയ്ക്ക് ഇത്രയും ചെറിയ എണ്ണ ങ്ങളുടെ വ്യത്യാസം ഇലക്ഷൻ റിസൾട്ടിനെ സാരമായി ബാധിക്കുകയില്ല എന്ന് ഡല്ഹിയുടെ ചീഫ് ഇലക്ടോറൽ ഓഫീസർ ആയ രൺബീർ സിംഗ് പറഞ്ഞു. വോട്ടർമാരുടെ എണ്ണവും വോട്ടിംഗ് മെഷീനിലെ എണ്ണവും തമ്മിൽ ഉണ്ടാകുന്ന വ്യത്യാസം സാങ്കേതിക കാരണങ്ങൾ മൂലമാണെന്നും, അല്ലെങ്കിൽ ഡേറ്റ എന്റർ ചെയ്തവർക്ക് ഉണ്ടായ പിഴവ് ആകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RECENT POSTS
Copyright © . All rights reserved