Main News

സ്വന്തം ലേഖകൻ

യു കെ :- അടുത്ത വെള്ളിയാഴ്ച മുതൽ വെയിൽസിൽ 17 ദിവസത്തെ സർക്യൂട്ട് ബ്രേക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തുവാൻ ഉള്ള തീരുമാനം ഗവൺമെന്റ് കൈക്കൊണ്ടതായി അഭ്യൂഹങ്ങൾ പരക്കുന്നു.കോൺഫെഡറേഷൻ ഓഫ് പാസഞ്ചർ ട്രാൻസ്പോർട്ടിന്റെ പക്കൽ നിന്നും പുറത്തുവന്ന കത്തിലാണ് ഇത്തരമൊരു നീക്കം നടക്കുന്നതായി പറയുന്നത്. ഞായറാഴ്ച അന്തിമ തീരുമാനം കൈക്കൊള്ളും എന്നാണ് കത്തിൽ പറയുന്നത്. ഇതനുസരിച്ച് പബ്ബുകളും, റസ്റ്റോറന്റുകളും, മറ്റും തുറന്നു പ്രവർത്തിക്കാൻ സാധ്യമല്ല. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെ എടുത്ത തീരുമാനങ്ങൾ മാറ്റം വരുത്തിയതായി റിപ്പോർട്ടിലില്ല. നവംബർ രണ്ടുമുതൽ പ്രൈമറി സ്കൂളുകൾ തുറക്കും എന്നാണ് നിലവിലെ തീരുമാനം.

കോൺഫെഡറേഷൻ ഓഫ് പാസഞ്ചർ ട്രാൻസ്പോർട്ട് റീജിയണൽ ഡയറക്ടർ ജോൺ പോക്കറ്റ് എഴുതിയ കത്ത് ആണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതിൽ ഒക്ടോബർ 23 വെള്ളി മുതൽ നവംബർ ഒൻപത് തിങ്കൾ വരെ വെയിൽസിൽ സർക്യൂട്ട് ബ്രേക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനെ സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ അന്തിമ തീരുമാനം ഇരുവരെയും ഗവൺമെന്റ് കൈക്കൊണ്ടിട്ടില്ല. ഇതോടെ രോഗബാധ തുടങ്ങിയ മാർച്ചിലെ സാഹചര്യം പോലെ തന്നെ വെയിൽസിൽ വീണ്ടും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ലോക്ക്ഡൗൺ ഏർപ്പെടുത്തി കഴിഞ്ഞാൽ പബ്ലിക് ട്രാൻസ്പോർട്ട് അത്യാവശ്യ യാത്രകൾക്കു മാത്രമേ ജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇത് സംബന്ധിച്ച് അറിയിപ്പ് തിങ്കളാഴ്ചയോടെ ഉണ്ടാകും എന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. കൊറോണ ബാധ കൂടുതലുള്ള യുകെയിലെ പ്രദേശങ്ങളിൽ നിന്നും ആളുകൾ വെയിൽസിലേയ്ക്ക് പ്രവേശിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നലെ മുതൽ നിലവിൽ വന്നു. രോഗബാധയെ നിയന്ത്രിക്കാൻ ഉള്ള എല്ലാ തീരുമാനങ്ങളും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

16 മുതൽ 24 വയസ്സ് വരെ പ്രായമുള്ള, സ്ഥിരം തൊഴിലില്ലാത്തവരോ, സ്ഥിരം വിദ്യാർത്ഥികൾ അല്ലാത്തവരോ ആയ യുവതലമുറ ആസന്നമായ തൊഴിൽരാഹിത്യത്തിൽ വീർപ്പുമുട്ടുന്നു. കോവിഡ് മഹാമാരി സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കിയതിനെ തുടർന്നുണ്ടായ തൊഴിൽ നഷ്ടങ്ങൾ ഒരു കൂട്ടം യുവജനങ്ങളുടെ ‘ കോവിഡ് തലമുറയെ’ സൃഷ്ടിക്കുമെന്ന് വിദഗ് ധർ. കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കണോ ഇളവുനൽകണോ എന്ന കാര്യത്തിൽ ഗവൺമെന്റും ജനപ്രതിനിധികളും തമ്മിൽ വടംവലി നടക്കുന്ന സാഹചര്യത്തിൽ, യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാനുള്ള ചാൻസിലർ ഋഷി സുനാകിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശ്രമകരം ആകും. ഫർലോഫ് സ്കീം ഈ മാസം തീരുന്നതോടുകൂടി അവസാനിക്കുമ്പോൾ, ഒരു മില്യനോളം വരുന്ന കുട്ടികളാണ് ഏറ്റവും ദുരിതം അനുഭവിക്കേണ്ടി വരിക എന്ന് ബാത്ത് യൂണിവേഴ്സിറ്റിയിലെ,സോഷ്യൽ ആൻഡ് എക്കണോമിക്സ് പ്രൊഫസറായ പോൾ ഗ്രെഗ് മുന്നറിയിപ്പ് നൽകുന്നു.

ആർച്ച് ബിഷപ്പ് ഓഫ് കാന്റർ ബെറി ‘ജസ്റ്റിൽ വെൽബി ‘ അദ്ദേഹത്തിന്റെ നിലപാടും അറിയിച്ചതോട് കൂടി ചർച്ച ചൂട് പിടിച്ചിരിക്കുകയാണ്. “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് അടിസ്ഥാനപരമായ കാര്യമാണ്, ഇവിടെ ലണ്ടനിലെ സമ്പദ് വ്യവസ്ഥയാണ് നമ്മുടെയൊക്കെ അയൽക്കാർ .ഇത് എല്ലാവരുടെയും പൊതുബോധത്തെ ബാധിക്കുന്ന കാര്യമാണ്’ അദ്ദേഹം തന്റെ ആശങ്ക വ്യക്തമാക്കി.

തിങ്കളാഴ്ച പബ്ലിഷ് ചെയ്യാനിരിക്കുന്ന പഠനത്തിൽ ” ഇപ്പോൾ യൂണിവേഴ്സിറ്റി പഠനം കഴിഞ്ഞ് ഇറങ്ങിവന്ന വിദ്യാർത്ഥികളെ, തൊഴിൽ മേഖലയിലെ അസന്തുലിതാവസ്ഥയും, പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കാൻ ആവാത്തതും അത്യധികം മോശമായി ബാധിക്കുന്നുണ്ട്’ എന്നത് വ്യക്തമായി സമർഥിക്കുന്നു.

അതേസമയം ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മേയർ ആയ ആൻഡി ബർഹാം, ഇപ്പോഴും തന്റെ പ്രദേശത്തെ ത്രീ ടയർ നിയന്ത്രണത്തിനു കീഴിൽ ഉൾപ്പെടുത്താൻ വിസമ്മതിക്കുകയാണ്. ജനങ്ങൾക്ക് കൃത്യമായ ബാക്ക് അപ്പ്, അഥവാ സാമ്പത്തിക മേഖലയിലും, തൊഴിലിലും,നിത്യ വൃത്തിയുടെ കാര്യത്തിലും കൃത്യമായ ഉറപ്പ് ലഭിക്കാതെ തനിക്ക് ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടാൻ ആവില്ല എന്നാണ് അദ്ദേഹം വാദിക്കുന്നത്. രണ്ട് ആഴ്ച നീളുന്ന സർക്യൂട്ട് ബ്രേക്കർ ലോക്ക് ഡൗൺ പാലിക്കാൻ പല ജനപ്രതിനിധികൾക്കും ബുദ്ധിമുട്ട് നേരിടുന്ന അവസരത്തിൽ, അവരോടെല്ലാം ഗവൺമെന്റിന്റെ നടപടികളിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിട്ടുണ്ട്.

അതേസമയം നോർഫോക്ക് എംപി ജെറോം ഒപ്പിട്ട കത്തിൽ മാഞ്ചസ്റ്ററിൽ തന്നെ പതിനായിരക്കണക്കിന് തൊഴിലുകളാണ് ഇല്ലാതാകുന്നത് എന്നും ദേശീയവ്യാപകമായ ലോക്ക് ഡൗൺ തൊഴിൽ മേഖലയിൽ കനത്ത പ്രതിസന്ധികൾ സൃഷ്ടിക്കുന്നു എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ ഇത്രയധികം പ്രാധാന്യമർഹിക്കുന്ന ഒരു സമയത്ത് ജനപ്രതിനിധികൾ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളുമായി മുന്നോട്ടു വരുന്നത് കഷ്ടമാണെന്ന് ശാസ്ത്ര മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ലോക്ക് ഡൗൺ, നിർബന്ധം ആകുമ്പോൾ തൊഴിൽ ദാതാക്കൾ സ്ഥാപനങ്ങൾ അടച്ചിടാൻ നിർബന്ധിതരാവുകയാണ്. ഹോസ്പിറ്റാലിറ്റി മേഖലയിലെ ചെറുകിട ജീവനക്കാർ ഏറ്റവുമധികം ബുദ്ധിമുട്ടും. ത്രീ ടയർ നിയന്ത്രണങ്ങൾ മൂലം ജോലി നഷ്ടപ്പെട്ടവർക്ക് 80 ശതമാനത്തോളം വേതനം ഉറപ്പാക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ടാക്സി ഡ്രൈവർമാർ സെക്യൂരിറ്റി ജീവനക്കാർ പോലെയുള്ളവർക്കും വരുമാനം ഉറപ്പാക്കാൻ ശ്രദ്ധിക്കുന്നുണ്ട്. അതേസമയം തൊഴിൽ മേഖലയിലെ താഴെത്തട്ടിലുള്ള ജീവനക്കാർക്കാണ് ഏറ്റവും ബുദ്ധിമുട്ട് നേരിടേണ്ടി വരിക. ലണ്ടനിലെ കോവിഡ് മരണങ്ങൾ43,579 ആയി ഉയർന്നു.ശനിയാഴ്ച മാത്രം 16,171 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

സ്വന്തം ലേഖകൻ

ലിവർപൂൾ : ലിവർപൂൾ മേയർ ജോ ആൻഡേഴ്സന്റെ സഹോദരൻ കോവിഡ് ബാധിച്ച് മരണമടഞ്ഞു. വെള്ളിയാഴ്ച രാത്രി 11 മണിയോട് അടുപ്പിച്ചാണ് അൻഡേഴ്സന്റെ മൂത്ത സഹോദരൻ മരണപ്പെട്ടത്. ട്വീറ്റിൽ വാർത്ത സ്ഥിരീകരിച്ച മേയർ ലിവർപൂൾ ഹോസ്പിറ്റലിന്റെ തീവ്രപരിചരണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ പ്രയത്നങ്ങൾക്ക് നന്ദി പറഞ്ഞു. കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് വെരി ഹൈ അലേർട്ട് ലെവലിലാണ് ഇപ്പോൾ ലിവർപൂൾ ഉള്ളത്. ജിമ്മുകൾ, ഒഴിവുസമയ കേന്ദ്രങ്ങൾ, ബെറ്റിങ് ഷോപ്പുകൾ, കാസിനോകൾ, ഭക്ഷണം നൽകാത്ത പബ്ബുകൾ എന്നിവ അടയ്ക്കുന്നതിനൊപ്പം നിയമങ്ങൾ പാലിക്കാൻ മേയർ ആളുകളോട് അഭ്യർത്ഥിച്ചു. “ഞങ്ങൾക്ക് വേണ്ടി ജീവൻ പണയപ്പെടുത്തി പരിശ്രമിക്കുന്ന ആശുപത്രി ജീവനക്കാർക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു.” സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം ഇപ്രകാരം കുറിച്ചു.

“”നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. നമുക്ക് ഒരുമിച്ച് നിൽക്കുകയും പരസ്പരം പിന്തുണയ്ക്കുകയും ഈ യുദ്ധത്തിൽ വിജയിക്കുകയും ചെയ്യാം.” ആൻഡേഴ്സൺ കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്ന മേഖലയാണ് ലിവർപൂൾ. ചൊവ്വാഴ്ച 3,204 കേസുകളാണ് ലിവർപൂളിൽ രേഖപ്പെടുത്തിയത്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ് നഗരത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ പ്രവർത്തിയെ ഈ ആഴ്ച ആദ്യം ആൻഡേഴ്സൺ വിമർശിച്ചിരുന്നു. ഇതിലൂടെ ആരോഗ്യ മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഡോ. ഐഷ വി

കാലം 1976-77. പണിക്കാരൻ നെല്ല് കുതിർത്ത് കിഴി കെട്ടി മുളവന്നപ്പോൾ വയലിൽ വിതയ്ക്കാനായി കൊണ്ടു പോയി. അമ്മാമ അമ്മയോട് പറയുന്നത് കേട്ടു. ഇന്ന് കാക്കയും കിളിയും കൊണ്ടുപോകാതെ നോക്കിയാൽ മുളച്ചു കിട്ടും. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും ഒരുങ്ങി എന്നെയും ഒരുക്കി. ഞങ്ങൾ വയലിലേയ്ക്ക് നടന്നു. ഒരു ചാട്ട കൂടി അമ്മ കൈയ്യിലെടുത്തിരുന്നു. ചിരവാ തോട്ടത്തെ വീടിന് കിഴക്കു വശത്തുള്ള പറമ്പിന് നടുവിലൂടെ അമ്മയുടെ അച്ഛൻ വെട്ടിതയ്യാറാക്കിയിരുന്ന വഴിയിലൂടെ ഞാനും അമ്മയും കൂടി നടന്നു. മഠത്തിൽ കുളത്ത് വാതുക്കൽ എത്തിയപ്പോർ വഴിയുടെ വീതി കുറഞ്ഞു. ഞാനും അമ്മയും കൂടി അല്പം വലത്തോട്ട് തിരിഞ്ഞ് വീണ്ടും ഇടത്തോട്ട് കിടന്ന നടന്നു പോകാൻ മാത്രം സൗകര്യമുള്ള വഴിയിലൂടെ വീണ്ടും താഴേയ്ക്ക് കുറച്ചു ദൂരം നടന്നപ്പോൾ വയലിലെത്തി. അന്ന് എല്ലാ വയലിലും കൃഷിയുണ്ടായിരുന്നു. കരഭൂമി കൃഷിയിടങ്ങളായി ഉപയോഗിച്ചിരുന്നത് സമയാ സമയങ്ങളിൽ പല്ലുകളഞ്ഞ് കയ്യാല കോരി മനോഹരമായി ഇട്ടിരുന്നത് പ്രോലെ വയലുകളും മനോഹരമാക്കി ഇട്ടിരുന്നു. . തോട്ടു വരമ്പുകളും ഇട വരമ്പുകളും വയലിലെ ചെളി കൊണ്ടു തന്നെ ബലപ്പെടുത്തി ചെളിയിലിറങ്ങി പുല്ല് പിഴുതു കളഞ്ഞ് മനോഹരമാക്കിയിട്ടിരിയ്ക്കുന്ന വയൽ വരമ്പിലൂടെ ഞങ്ങൾ ഒരു തോട്ടിനടുത്തെത്തി. അമ്മ ചെരിപ്പ് ഊരി കൈയ്യിൽ പിടിച്ചു. അതു കണ്ട് ഞാനും. ഞങ്ങൾ രണ്ടു പേരും കൂടി തോട്ടിലിറങ്ങി മറുകരയിലെത്തി. ഇപ്പോഴാണ് ഞാൻ സ്കൂളിൽ പോകുന്ന വഴിയ്ക്ക് ചിറക്കര വയലിലെ തോട് മുറിച്ച് കടക്കുമ്പോൾ ചെരുപ്പ് ഊരിപ്പോകുന്നതിന് ഒരു പരിഹാരമായത്. കാസർ ഗോഡു നിന്നും ചിറക്കര സ്കൂളിലേയ്ക്ക് മാറിയപ്പോൾ തോട് മുറിച്ച് കടക്കുമ്പോഴൊക്കെ എന്റെ ചെരുപ്പ് ഒഴുക്കു വെള്ളത്തിൽ ഒഴുകി പോവുകയും പിന്നെ അതിന്റെ പുറകേ പോയി പിടിക്കുകയും ചെയ്യുന്നത് എനിക്കൊരു പ്രശ്നമായിരുന്നു. ഇപ്പോൾ അതിന് പരിഹാരമായിരിക്കുന്നു. ചെരുപ്പ് ഊരി കൈയ്യിൽ പിടിക്കുക.

അങ്ങനെ ഞങ്ങൾ വീണ്ടുമൊരു വയൽ വരമ്പിലേയ്ക്ക് തോട്ടു വരമ്പിൽ നിന്നുമിറങ്ങി നടന്ന് വയലിനക്കരെയെത്തി. പ്ലാവറക്കുന്നിന് താഴെ മൂന്ന് വശം കരയും ഒരു വശം തോട്ടു വരമ്പുമായുള്ള കണ്ടമായിരുന്നു അത്. ഒരു കരയിൽ മൺകട്ട കൊണ്ട് നിർമ്മിച്ച ഓല മേഞ്ഞ ഒരു വീടുണ്ടായിരുന്നു. അമ്മ എന്നെ വയലിനരികത്തിരുത്തി. തലയിൽ ഒരു തോർത്ത് കെട്ടിത്തന്നു. കൈയ്യിൽ ഒരു ചാട്ടയും . വിതച്ച നെല്ല് കാക്ക കൊണ്ട് പോകാതെ നോക്കണമെന്ന് അമ്മ എന്നോട് പറഞ്ഞു. ഞാൻ അനുസരിച്ചു. അമ്മ തിരികെ പോയി. ഞാൻ അവിടെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ മൺ വീട്ടിൽ നിന്നും എന്റെ പ്രായം തോന്നിക്കുന്ന ഒരു പയ്യൻ ഇറങ്ങി വന്നു. ചോദിച്ചപ്പോൾ ഉളിയനാട് സ്കൂളിൽ നാലാം ക്ലാസ്സിലാണ് പഠിക്കുന്നതെന്ന് പറഞ്ഞു. കക്ഷി തോട്ടു വരമ്പിൽ നിന്ന പൂകൈതയുടെ ഇലയുടെ തുമ്പ് മുറിച്ചെടുത്തു. തുമ്പറ്റം ആ കുട്ടിയുടെ കൈയ്യിൽ പിടിച്ചിട്ട് അല്പം വീതിയുള്ള വശം എന്റെ നേർക്ക് നീട്ടി. പിടിക്കാൻ പറഞ്ഞു. ഞാൻ വീതിയുള്ള വശത്ത് പിടിച്ചപ്പോൾ ഒറ്റവലി. കൈ വിരലുകളിൽ കൈതോലയുടെ മുള്ളുകൊണ്ട് ചെറിയ മുറിവായി. എനിക്ക് ദേഷ്യം വന്നു. കാക്കയെ ഓടിക്കാൻ കൊണ്ടുവന്ന ചാട്ട ഞാനൊന്നു വീശി. പയ്യൻ വീടിനുള്ളിലേയ്ക്ക് വലിഞ്ഞു. കാക്കയോ കിളിയോ നെല്ല് കൊത്തിക്കൊണ്ട് പോകുവാൻ വരുമ്പോൾ ഞാനൊന്ന് ചാട്ടവീശും. അപ്പോൾ പറവകൾ പറപറക്കും. ഇത് ഉച്ചവരെ തുടർന്നു. അമ്മാമയ്ക്ക് കരഭൂമി ഉണ്ടായിരുന്നെങ്കിലും വയൽ ഇല്ലായിരുന്നു. ഈ വയൽ ആരോ ഒരാൾ ഒറ്റികൊടുത്തതാണ്. അങ്ങനെ ഉച്ചയായപ്പോൾ അമ്മയെത്തി. എന്നെയും കൂട്ടി വീട്ടിലേയ്ക്ക് പോയി.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

 

വര : അനുജ സജീവ്

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിലെ കൊറോണ വൈറസ് ആശുപത്രി മരണങ്ങൾ ജൂണിന് ശേഷം ഏറ്റവും ഉയർന്ന നിലയിൽ. 108 മരണങ്ങളാണ് ഇന്ന് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. ഇംഗ്ലണ്ടിൽ 86 മരണങ്ങളും സ്‌കോട്ട്‌ലൻഡിൽ 15 ഉം വെയിൽസിൽ അഞ്ച് ഉം വടക്കൻ അയർലൻഡിൽ രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഒരു മാസം മുമ്പ് റിപ്പോർട്ട്‌ ചെയ്ത മരണങ്ങളെക്കാൾ അഞ്ചു മടങ്ങ് ഉയർന്നതാണിത്. ഇതിനുമുമ്പ് ജൂൺ 10നായിരുന്നു 109 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തത്. അതിനുശേഷം ഇപ്പോഴാണ് മരണസംഖ്യ ഇത്രയും ഉയരുന്നത്. സമീപകാല ശനിയാഴ്ചകളിൽ നൂറിനു താഴെ മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഒരു ശനിയാഴ്ചയിലെ ഏറ്റവും കുറഞ്ഞ മരണസംഖ്യ ഓഗസ്റ്റ് 15നായിരുന്നു – അഞ്ചു മരണങ്ങൾ മാത്രം. ഏറ്റവും ഉയർന്നു കണ്ടത് ഏപ്രിൽ 11നും – 917 മരണങ്ങൾ. എൻ‌എച്ച്‌എസ് ഇംഗ്ലണ്ട് 86 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിലെ ആശുപത്രികളിലെ ആകെ മരണസംഖ്യ 30,911 ആയി ഉയർന്നു.

മരണപ്പെട്ടവരിൽ 44 നും 99 നും ഇടയിൽ പ്രായമുള്ളവരാണ് അധികവും. നോർത്ത് വെസ്റ്റിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ (33). തൊട്ടുപിന്നിൽ മിഡ്‌ലാന്റ്സ് (17), നോർത്ത് ഈസ്റ്റ് & യോർക്ക്ക്ഷയർ (15), ലണ്ടൻ (11), സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് (4 വീതം), ഈസ്റ്റ്‌ (2) എന്നിങ്ങനെയാണ് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 മരണങ്ങളാണ് സ്കോട്ലൻഡിൽ രേഖപ്പെടുത്തിയത്. 1,167 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതേസമയം അഞ്ച് മരണങ്ങൾ കൂടി രേഖപ്പെടുത്തിയതിനെത്തുടർന്ന് വെയിൽസിന്റെ മരണസംഖ്യ 1,708 ആയി ഉയർന്നു. നോർത്തേൺ അയർലണ്ടിൽ ഇന്ന് രണ്ട് മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. ഇതോടെ ആകെ മരണസംഖ്യ 610ൽ എത്തി.

ലങ്കാഷെയർ, ലണ്ടൻ, എസെക്സ്, യോർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിനെത്തുടർന്ന് ഇംഗ്ലണ്ടിലെ 28 ലക്ഷം ആളുകൾ ഇപ്പോൾ ടയർ 2, ടയർ 3 ലോക്ക്ഡൗണുകൾക്ക് കീഴിലാണ് താമസിക്കുന്നത്. ഇന്ന് പുലർച്ചെ മുതൽ ലങ്കാഷയർ ടയർ 3 ലോക്ക്ഡൗണിലേക്ക് പ്രവേശിച്ചു. ഗ്രേറ്റ്‌ മാഞ്ചസ്റ്ററിനെ ഏറ്റവും ഉയർന്ന നിലയിലേക്ക് മാറ്റാനുള്ള ചർച്ചകൾ പുനരാംരംഭിക്കാൻ ഇരിക്കുകയാണ്. ബിസിനസുകൾക്കും താമസക്കാർക്കും കൂടുതൽ സാമ്പത്തിക സഹായമില്ലാതെ ടയർ 3 നിയന്ത്രണങ്ങൾ സ്വീകരിക്കാൻ മേയർ ആൻഡി ബർൺഹാം ഉൾപ്പെടെയുള്ള നേതാക്കൾ വിസമ്മതിക്കുകയാണ്. വ്യാഴാഴ്ച രാവിലെ മുതൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും പ്രാദേശിക നേതാക്കൾ ചർച്ച പുനരാരംഭിക്കാൻ തയ്യാറാണെന്നും ബർൺഹാം പറഞ്ഞു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : റോഡ് സുരക്ഷയെ മുന്നിൽകണ്ട് ബ്രിട്ടനിൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു. അടുത്ത വർഷം പ്രാബല്യത്തിൽ വരുത്തുന്ന പുതിയ നിയമപ്രകാരം വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ എടുത്തുപയോഗിക്കുന്നത് നിയമവിരുദ്ധമാകും. ഡ്രൈവിങ്ങിനിടെ ഫോൺ കോളുകളും ടെസ്റ്റുകളും നിരോധിച്ചിട്ടുണ്ടെങ്കിലും ആ നിയമം പുതുക്കി കൂടുതൽ ശക്തിപ്പെടുത്താൻ ആണ് ഗതാഗത വകുപ്പ് പദ്ധതിയിടുന്നത്. വാഹനം നിർത്തിയിട്ടിരിക്കുമ്പോൾ ഡ്രൈവ്-ത്രൂ ടേക്ക്‌ അവേ പോലുള്ള സംവിധാനത്തിനായി മൊബൈൽ ഫോൺ തുടർന്നും ഉപയോഗിക്കാവുന്നതാണ്. ഹാൻഡ്‌സ് ഫ്രീ ഉപകരണങ്ങളും ഡ്രൈവർമാർക്ക് ഉപയോഗിക്കാൻ കഴിയും. ഫോൺ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് അപകടകാരമാണെന്ന് റോഡ് മന്ത്രി ബറോണസ് വെരെ പറഞ്ഞു. പുതുതായി കൊണ്ടുവരുന്ന നിയമം കർശനമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിയമത്തിലെ മാറ്റം ബ്രിട്ടനിലുടനീളം ബാധകമാകും, കൺസൾട്ടേഷന്റെ ഫലത്തെ ആശ്രയിച്ച് അടുത്ത വർഷം ആദ്യം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

“വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടകരമാണ്, വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കും. നിയമവിരുദ്ധമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കും.” ദേശീയ പോലീസ് ചീഫ് സ് കൗൺസിൽ ലീഡ് ഫോർ റോഡ് സ് പോളിസിംഗ് ചീഫ് കോൺസ്റ്റബിൾ ആന്റണി ബാംഹാം മുന്നറിയിപ്പ് നൽകി. ആറ് പെനാൽറ്റി പോയിന്റുകളും 200 പൗണ്ട് പിഴയുമാണ് ഡ്രൈവിങ്ങിനിടെ കൈകൊണ്ട് മൊബൈൽ ഫോൺ ഉപയോഗിച്ചാലുള്ള ശിക്ഷ. റോഡ് സുരക്ഷയുടെ ഭാഗമായി നിയമം നിഷ് കർഷിക്കുന്നത് ഇവയെല്ലാമാണ് ;

•വാഹനമോടിക്കുമ്പോൾ കൈകൊണ്ട് ഫോൺ ഉപയോഗിക്കാൻ പാടില്ല.
•നിങ്ങൾ ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് ഹാൻഡ്‌സ് ഫ്രീ ഉപകരണങ്ങളെല്ലാം സജ്ജമാക്കിയിരിക്കണം.
•നിയമലംഘനം കണ്ടെത്തിയാൽ നടപടിയെടുക്കാൻ പോലീസിന് അധികാരമുണ്ട്.
•നിങ്ങൾ നിയമം ലംഘിക്കുകയാണെങ്കിൽ നിങ്ങൾക്ക് പെനാൽറ്റി പോയിന്റുകൾ, പിഴ കൂടാതെ ഡ്രൈവിംഗ് നിരോധനം വരെ ലഭിക്കും

18 മരണങ്ങളും 135 ഗുരുതരമായ പരിക്കുകളും ഉൾപ്പെടെ 637 അപകടങ്ങൾ ആണ് ബ്രിട്ടനിലെ റോഡുകളിൽ 2019ൽ നടന്നത്. എല്ലാ പഴുതുകളും അടച്ചുള്ള നിയമത്തിനാണ് സർക്കാർ ഒരുങ്ങുന്നത്.

സ്വന്തം ലേഖകൻ

യു കെ :- രണ്ടാംഘട്ട ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ലണ്ടൻ നഗരം. ഇതിന് മുൻപായി പബ്ബുകളിലും ബാറുകളിലും മറ്റും കൂട്ടം കൂടി ആഘോഷം നടത്തിയവരെ പോലീസ് അധികൃതർ അറസ്റ്റ് ചെയ്തു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്ന സൂചനയാണ് അധികൃതരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. ബാറുകളിലും, പബ്ബുകളിലും 10 മണിവരെ മാത്രമേ ആളുകളെ അനുവദിക്കുകയുള്ളൂ. ഇത് ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ മാറ്റ് ട്വിസ്റ്റ്‌ അറിയിച്ചു.

എന്നാൽ പോലീസിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ക്രിസ് മസ് കാലം ആകുന്നതോടെ,ഒരു ദിവസം ഒരു മില്യൻ ടെസ്റ്റ് നടത്തുന്ന തരത്തിൽ ബ്രിട്ടൻ പുരോഗമിക്കും എന്ന പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ലണ്ടനിൽ രോഗബാദ്ധ കുറവാണ്..

ലങ്കഷെയറിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കുവാൻ ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്. അതിനിടയിൽ പുതിയൊരു വിവാദം ഉയർന്നു വന്നിരിക്കുകയാണ്. ലണ്ടനിലെ ട്രാൻസ്പോർട്ട് സംവിധാനം പ്രവർത്തിപ്പിക്കുവാൻ ആയി മേയർ സാദിഖ് ഖാൻ പണം ആവശ്യപ്പെട്ട് വന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ലണ്ടനിലെക്കാൾ കൂടുതൽ രോഗബാധ ഉള്ള ഡെവൺ, ഓക്സ്ഫോർഡ്,കവന്ററി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല എന്നതും ലണ്ടനിലെ ജനങ്ങളെ രോഷാകുലരാക്കി ഇരിക്കുകയാണ്. എന്നാൽ ലണ്ടനിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ് ഗവൺമെന്റ്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലങ്കാഷയർ : ഇംഗ്ലണ്ടിലെ പുതിയ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ച മുതൽ വെരി ഹൈ അലേർട്ട് ലെവലിലേക്ക് മാറാൻ ലങ്കാഷയർ സമ്മതം അറിയിച്ചു. വീടിനുള്ളിൽ ഉള്ള കൂടിച്ചേരലിന് നിരോധനം, പബ്ബുകളും റെസ്റ്റോറന്റുകളും അടഞ്ഞുകിടക്കും, പ്രദേശത്തിന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിന് പ്രത്യേക മാർഗ്ഗനിർദേശങ്ങൾ എന്നിവ ടയർ 3 പ്രദേശത്തു നടപ്പിലാക്കും. എന്നിരുന്നാലും, ലിവർപൂൾ സിറ്റി റീജിയനിൽ നിന്ന് വ്യത്യസ്തമായി ജിമ്മുകളും ഒഴിവുസമയ കേന്ദ്രങ്ങളും അടയ്‌ക്കില്ല. കരാർ സംബന്ധിച്ച് ഡൗണിംഗ് സ്ട്രീറ്റിന്റെ ഭാഗത്തു നിന്ന് സഹകരണം ഉണ്ടായില്ലെന്ന് ചില പ്രാദേശിക കൗൺസിൽ നേതാക്കൾ പരാതിപ്പെട്ടു. എന്നാൽ പ്രാദേശിക നേതാക്കളുമായി സർക്കാർ ശക്തമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് വ്യക്തമാക്കി. നോർത്ത് വെസ്റ്റ് ഇംഗ്ലീഷ് കൗണ്ടിയിൽ കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇത് പ്രവർത്തിക്കേണ്ട സമയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലാക്ക്ബേൺ, ബ്ലാക്ക്പൂൾ, ബർൺലി, ലാൻകാസ്റ്റർ, പ്രെസ്റ്റൺ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെ 15 ലക്ഷം ആളുകളെ പുതിയ നിയന്ത്രണങ്ങൾ ബാധിക്കും.

വൈറസിനെ തടയാൻ പര്യാപ്തമല്ലാത്ത ഒരു കരാർ സ്വീകരിക്കാൻ തങ്ങൾ നിർബന്ധിതരായെന്ന് പ്രസ്റ്റൺ, പെൻഡിൽ, സൗത്ത് റിബിൾ കൗൺസിലുകളിലെ ലേബർ നേതാക്കൾ പ്രസ്താവനയിലൂടെ അറിയിച്ചു. ടയർ 3 ലേയ്ക്ക് നീങ്ങാൻ തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് സൗത്ത് റിബിളിലെ പോൾ ഫോസ്റ്റർ പറഞ്ഞു. “സർക്കാരുമായുള്ള ചർച്ചകൾ കൂടുതൽ കുഴപ്പത്തിലേക്കാണ് നീങ്ങുന്നത്. നിയന്ത്രണങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ കഠിനമായ നടപടികൾ ഞങ്ങളുടെ മേൽ ചുമത്തുമെന്ന് അവർ പറഞ്ഞു.” ഫോസ്റ്റർ കൂട്ടിച്ചേർത്തു. എന്നാൽ പ്രാദേശിക പരിശോധനയ്ക്കും ട്രേസിംഗിംനും ലങ്കാഷെയറിന് കൂടുതൽ പിന്തുണ നൽകുമെന്നും രോഗവ്യാപനം തടയാൻ പ്രത്യേക ടീമിനെ ഒരുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ടെന്ന് ലങ്കാഷെയർ കൗണ്ടി കൗൺസിലിന്റെ കൺസർവേറ്റീവ് നേതാവ് ജെഫ് ഡ്രൈവർ പറഞ്ഞു. ഒക്ടോബർ 19 തിങ്കളാഴ്ച മുതൽ, കാസിനോകൾ, ബിങ്കോ ഹാളുകൾ, ബെറ്റിങ് ഷോപ്പുകൾ, സോഫ്റ്റ് പ്ലേ ഏരിയകൾ എന്നിവയും ലങ്കാഷെയറിൽ അടച്ചിടും.

ലങ്കാഷെയർ ജിമ്മുകൾ തുറന്നിടാൻ അനുവദിക്കുന്നതും ലീവർപൂളിൽ അടച്ചിടുന്നതുമായ നടപടിയിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് ലിവർപൂൾ മേയർ ജോ ആൻഡേഴ്സൺ ട്വീറ്റ് ചെയ്തു. എന്നാൽ ജിമ്മുകൾ അടയ്ക്കണോ എന്ന് പ്രാദേശിക നേതാക്കളാണ് തീരുമാനിക്കേണ്ടതെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. കർശനമായ നിയമങ്ങൾ കൊണ്ടുവരുന്നതിനുമുമ്പ് ദുരിതബാധിതരായ ആളുകൾക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകണമെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബർൺഹാം ആവശ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെ ജനസംഖ്യയുടെ പകുതിയിലധികം പേരും ഇപ്പോൾ വെരി ഹൈ, ഹൈ അലേർട്ട് ലെവലുകളിലാണ് ജീവിക്കുന്നത്. അതേസമയം, വെയിൽസ് രണ്ടാഴ്ചത്തെ ദേശീയ ലോക്ക്ഡൗൺ നേരിടേണ്ടിവരുമെന്ന് ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് പറഞ്ഞു. ആരോഗ്യ ഉദ്യോഗസ്ഥർ, ശാസ്ത്ര ഉപദേഷ്ടാക്കൾ, കൗൺസിലുകൾ എന്നിവരുമായി വാരാന്ത്യത്തിൽ ചർച്ചകൾ തുടരുന്നതിനാൽ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ഇറ്റലിയും വത്തിക്കാൻ സിറ്റിയും യുകെയുടെ ക്വാറന്റീൻ ലിസ്റ്റിൽ. ഇറ്റലി, വത്തിക്കാൻ സിറ്റി, സാൻ മറിനോ എന്നിവിടങ്ങളിൽ നിന്ന് യുകെയിലേക്ക് മടങ്ങുന്ന യാത്രക്കാർ രണ്ടാഴ് ചത്തേക്ക് സെൽഫ് ഐസൊലേഷനിൽ കഴിയണം. ഞായറാഴ്ച രാവിലെ 4 മണി മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ നിന്ന് മടങ്ങുന്നവർക്ക് ഇപ്പോൾ ക്വാറന്റീൻ ആവശ്യമില്ലെന്ന് ഗതാഗത സെക്രട്ടറി അറിയിച്ചു. ധാരാളം ബ്രിട്ടീഷ് പൗരന്മാർ സന്ദർശിക്കുന്ന രാജ്യമാണ് ഇറ്റലി. 8,804 കേസുകളാണ് ഇന്നലെ മാത്രം ഇറ്റലിയിൽ റിപ്പോർട്ട്‌ ചെയ്തത്. ഒരു ലക്ഷത്തിൽ 64 കേസുകളാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞയാഴ് ച, യുകെയിലെ കോവിഡ് കേസുകളിൽ വർദ്ധനവുണ്ടായിട്ടും ഒരു രാജ്യത്തെയും ക്വാറന്റീൻ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഞായറാഴ്ച മുതൽ ഈ നിയമം രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ഗ്രാന്റ് ഷാപ് സ് ട്വിറ്ററിലൂടെ അറിയിച്ചു.

ഗ്രീസിനെയും ക്രീറ്റ് ഉൾപ്പെടെയുള്ള ഗ്രീക്ക് ദ്വീപുകളെയും കഴിഞ്ഞ മാസം തന്നെ ക്വാറന്റീൻ ലിസ്റ്റിൽ നിന്ന് സ് കോട്ട്ലൻഡ് നീക്കം ചെയ് തിരുന്നു. വെയിൽസും നോർത്തേൺ അയർലൻഡും ക്രീറ്റിനെ അവരുടെ സേഫ് ലിസ്റ്റിൽ ചേർത്തു. പോളണ്ട്, തുർക്കി, കരീബിയൻ ദ്വീപുകളായ ബോണൈർ, സെന്റ് യൂസ്റ്റേഷ്യസ്, സാബ എന്നിവയാണ് ക്വാറന്റീൻ ലിസ്റ്റിൽ പെട്ട ഏറ്റവും പുതിയ സ്ഥലങ്ങൾ. ഇറ്റലിയിൽ ഫേസ് മാസ് ക് ഇപ്പോൾ നിർബന്ധമാക്കിയിട്ടുണ്ട്. എല്ലാ പൊതു ഇടങ്ങളിലും ഫേസ് മാസ് ക് ധരിച്ചിരിക്കണം. യുകെ, നെതർലാന്റ്സ്, ബെൽജിയം, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന ആർക്കും രാജ്യം നിർബന്ധിത പരിശോധന പ്രഖ്യാപിച്ചു. ഈ വർഷം ആദ്യം കൊറോണ വൈറസ് ബാധിച്ച യൂറോപ്പിലെ ആദ്യ രാജ്യമായി ഇറ്റലി മാറിയപ്പോൾ കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് അവർ നേരിട്ടത്.

അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് യുകെയിൽ എത്തുന്ന യാത്രക്കാർക്ക് സർക്കാർ പരിഗണിക്കുന്ന നിരവധി മാർഗങ്ങളിലൂടെ ക്വാറന്റീൻ ഒഴിവാക്കാം. സ്വകാര്യ കോവിഡ് പരിശോധനയോ യാത്രയ്ക്ക് മുമ്പ് സ്വയം ഐസൊലേഷനിൽ കഴിഞ്ഞവർക്കോ ക്വാറന്റീൻ ഒഴിവാക്കാമെന്ന് ഗ്രാന്റ് ഷാപ് സ് പറഞ്ഞു. സർക്കാർ പരിഗണിക്കുന്ന മറ്റൊരു മാർഗം, യാത്രക്കാർക്ക് രണ്ടാഴ് ചയ്ക്ക് പകരം ഒരാഴ്ച സ്വയം ഒറ്റപ്പെടേണ്ടിവരുന്ന ഒരു സംവിധാനമാണ്. ഒരാഴ് ചയ്ക്ക് ശേഷം അവരെ പരിശോധിച്ച് ഫലം നെഗറ്റീവ് ആയാൽ പിന്നീട് ഐസൊലേഷനിൽ കഴിയേണ്ടതില്ല. യാത്ര നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് വിമാനക്കമ്പനികളാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. ശൈത്യകാലത്തെ അതിജീവിക്കാൻ യാത്രാ മേഖലയ്ക്ക് അടിയന്തിര പിന്തുണ ആവശ്യമാണെന്നുള്ള അഭിപ്രായം ശക്തമാണ്.

Copyright © . All rights reserved