മാനന്തവാടി: ഒരേ ഇടവകാംഗങ്ങളായ നാലു ഡീക്കന്മാര്‍ ഒരുമിച്ചു പൗരോഹിത്യം സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ചെന്നലോട് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകാംഗങ്ങള്‍. മാനന്തവാടി രൂപതയില്‍ ആദ്യമായാണ് ഒരേ ഇടവകയിലെ സമപ്രായക്കാരായ നാല് പേര്‍ ഒരുമിച്ചു പൗരോഹിത്യം സ്വീകരിക്കുന്നത്. 2020-ലെ പുതുവത്സര സമ്മാനമായാണ് ഇടവകാംഗങ്ങള്‍ പൗരോഹിത്യ സ്വീകരണത്തെ കാണുന്നത്. ഡീക്കന്മാരായ വിപിന്‍ കളപ്പുരയ്ക്കല്‍, അഖില്‍ കുന്നത്ത്, ജ്യോതിസ് പുതുക്കാട്ടില്‍, ജിതിന്‍ ഇടച്ചിലാത്ത് എന്നീ കളിക്കൂട്ടുകാരാണ് അള്‍ത്താരയില്‍ ഒരുമിച്ചത്. ഇവരില്‍ ജ്യോതിസ് പുതുക്കാട്ടില്‍ സി.എസ്.ടി സന്യാസ സഭാംഗവും മറ്റുള്ളവര്‍ മാനന്തവാടി രൂപതക്കുവേണ്ടിയുമാണ് പൗരോഹിത്യം സ്വീകരിച്ചത്.
കളപ്പുരയ്ക്കല്‍ തോമസ് ബീന ദമ്പതികളുടെ മകനായ ഫാ. മാത്യു (വിപിന്‍), കുന്നത്ത് തോമസ് മേരി ദമ്പതികളുടെ മകന്‍ ഫാ. ജോസഫ് (അഖില്‍), പുതുക്കാട്ടില്‍ സെബാസ്റ്റ്യന്‍ അന്നമ്മ ദമ്പതികളുടെ മകന്‍ ഫാ. സെബാസ്റ്റ്യന്‍ (ജ്യോതിസ്), ഇടച്ചിലാത്ത് ജോസഫ് മേരി ദമ്പതികളുടെ മകന്‍ ഫാ. ജിതിന്‍ (ജോസഫ്) എന്നിവര്‍ ഒരുമിച്ചാണ് ചെന്നലോട് യു.പി. സ്‌കൂളില്‍ പഠിച്ചിരുന്നത്. വേദപാഠ പഠനം പത്താംക്ലാസുവരെ ഒരുമിച്ചായിരുന്നു. ഇവര്‍ നാല്‍വരും ഒരുമിച്ചെടുത്ത തീരുമാനത്തിന് ദൈവം കൃപ ചൊരിഞ്ഞപ്പോള്‍ ഒരേ ദിവസം തന്നെ സ്വന്തം ഇടവകയില്‍വച്ച് പൗരോഹിത്യം സ്വീകരിക്കുന്നതിന് ഇവര്‍ക്ക് അവസരമൊരുക്കി.
മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. പൗരോഹിത്യം ധാരാളം വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ശുഭസൂചകമാണെന്ന് മാര്‍ പൊരുന്നേടം പറഞ്ഞു.
ഗുവാഹത്തി ആര്‍ച്ച്ബിഷപ് ഡോ. ജോണ്‍ മൂലച്ചിറ, ചെന്നലോട് ദൈവാലയ വികാരി ഫാ. സണ്ണി മഠത്തില്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സഹകാര്‍മികരായി.
>
സ്വന്തം ലേഖകൻ
ലണ്ടൻ : ഈ കോൺഗ്രസ് എന്തേ നന്നാവാത്തേ ?.. ഇവർ എന്തേ വോട്ടിംഗ് മെഷീനെതിരെ സുപ്രീംകോടതിയിൽ കേസ് കൊടുക്കാത്തത് ?. ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരുവാൻ തെരുവിലിറങ്ങി സമരം ചെയ്യാൻ എന്തുകൊണ്ടാണ് ഇവർ തയ്യാറാകാത്തത് ?. പാർട്ടിയിലെ പാഴ് കിഴവന്മാരാണ് ഈ പാർട്ടിയെ നന്നാവാൻ സമ്മതിക്കാത്തത്. ഇവന്മാരെ ഒക്കെ ഒഴിവാക്കിയാലെ ഈ പാർട്ടി ( കോൺഗ്രസ് ) നന്നാവൂ !
ലോകത്ത് എവിടെയും ഇന്ത്യൻ രാഷ്ട്രീയത്തെപ്പറ്റിയുള്ള ചർച്ചകൾ നടക്കുമ്പോൾ കോൺഗ്രസ് പാർട്ടിയോട് ആത്മാർത്ഥമായ സ്നേഹം ഉള്ളിൽ കൊണ്ടു നടക്കുന്ന ഏതൊരു കോൺഗ്രസ്സുകാരനും വേദനയോടെ ചോദിക്കുന്ന ചില ചോദ്യങ്ങളല്ലേ ഇവയൊക്കെ ?. ഇത് കോൺഗ്രസ്സുകാരൻ മാത്രമല്ല രാഷ്ട്രീയ ഭേദമന്യേ മതേതര ഇന്ത്യയെ സ്നേഹിക്കുന്ന , നിക്ഷപക്ഷമായി ഇന്ത്യയുടെ വളർച്ച ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരനും പരസ്പരം ചോദിക്കുന്ന ചോദ്യങ്ങളാണ്. കോൺഗ്രസ് പാർട്ടിയെ നശിപ്പിക്കുന്നത് പാഴ് കിഴവന്മാരായ ചില നേതാക്കളാണെന്ന അപ്രീയമായ സത്യം ഒരോ കോൺഗ്രസ്സുകാരനും തിരിച്ചറിഞ്ഞുവെങ്കിലും ഈ പാർട്ടിയുടെ നേതൃത്വം മാത്രം ഇപ്പോഴും അത് തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇന്നോളം സമസ്തമേഖലകളിലും ഇന്ത്യ കൈവരിച്ചിട്ടുള്ള നേട്ടങ്ങൾക്ക് പ്രധാന പങ്ക് വഹിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടി ഏതാണെന്ന് ചോദിച്ചാൽ കോൺഗ്രസ് ആണെന്ന് ആർക്കും നിസംശയം പറയാൻ കഴിയും. ഇന്ത്യ കണ്ട പ്രഗത്ഭരായ കോൺഗ്രസ് പ്രധാനമന്ത്രിമാരിൽ രാജീവ് ഗാന്ധിവരെയുള്ളവർ വളരെയധികം ഉൾക്കാഴ്ചയോടെ സ്വീകരിച്ചിട്ടുള്ള പുരോഗമനപരമായ നടപടികളാണ് ഇന്നത്തെ ഇന്ത്യയുടെ വളർച്ചയ്ക്ക് അടിത്തറ പാകിയതെന്ന് തറപ്പിച്ച് പറയാം .
എന്നാൽ ഇന്നത്തെ ഇന്ത്യയുടെ തകർച്ചയ്‌ക്കും കാരണം കോൺഗ്രസ്സാണെന്ന് പറഞ്ഞാൽ സത്യസന്ധമായി ഇന്ത്യൻ രാഷ്ട്രീയം വിലയിരുത്തുന്ന ആർക്കും അല്ല എന്ന് പറയുവാൻ കഴിയുമോ ? . കാരണം കോൺഗ്രസ് പാർട്ടിയിൽ എന്ന് മുതൽ ആർ എസ് എസ് ഇസ്സവും , സംഘപരിവാറിസ്സവും പരോക്ഷമായി കടന്നുകൂടിയോ അന്നു മുതല്ലേ ഈ മഹാപ്രസ്ഥാനത്തിന്റെ തകർച്ച ആരംഭിച്ചത് ?. ഒന്ന് കൂടി വ്യക്‌തമായി പറഞ്ഞാൽ അധികാരക്കൊതിയന്മാരും , ആർ എസ് എസ് ചാരന്മാരുമായ നേതാക്കന്മാർ കോൺഗ്രസ് പാർട്ടിയുടെ തലപ്പത്ത് വന്നതോട് കൂടിയല്ലേ ഈ പാർട്ടി ഇത്രയധികം തകർന്നടിഞ്ഞത് ?. അവർ നൽകിയ തെറ്റായ ഉപദേശങ്ങളും , നടപടിപടികളുമല്ലേ ഈ പാർട്ടി ഇത്രയധികം ഇല്ലാതാകാൻ കാരണം.
ഇതുപറയുമ്പോൾ വിരൽ ചൂണ്ടുന്നത് കോൺഗ്രസ്സിന്റെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിലേയ്ക്കും , ഇന്ന് കോൺഗ്രസ് നേതൃത്വത്തിൽ കടിച്ച് തൂങ്ങി കിടന്ന് , കോൺഗ്രസ് പാർട്ടിയ്ക്ക് ഉപദേശങ്ങൾ നൽകി ദിനംപ്രതി ആ പാർട്ടിയെ തകർത്തുകൊണ്ടിരിക്കുന്ന അധികാര കൊതിയന്മാരായ ഒരു കൂട്ടം പാഴ് കിഴവന്മാരിലേയ്ക്കുമല്ലേ ?. നരസിംഹറാവുവിന്റെ കാലഘട്ടം മുതൽ ഇന്ത്യയിലെ ഏറ്റവും വലിയ ബിജെപിയുടെ ഏജൻന്റ് കോൺഗ്രസ്സല്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ പരോക്ഷമായിട്ടെങ്കിലും സമ്മതിക്കേണ്ടി വരില്ലേ ?. യഥാർത്ഥത്തിൽ കോൺഗ്രസ് ബി ജെ പിയുടെ ഏജന്റാണോ എന്ന് സത്യസന്ധമായി ഒന്ന് പരിശോധിച്ച് നോക്കാം.
ബാബറി മസ്ജിദ്
മതേതര – ജനാധിപത്യ ഇന്ത്യയ്‌ക്കേറ്റ ഏറ്റവും വലിയ കളങ്കമേതെന്ന് ചോദിച്ചാൽ അത് ബാബറി മസ്ജിദിന്റെ പതനമാണെന്ന് ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്ന ഏവരും ഓരോ സ്വരത്തിൽ പറയില്ലേ ?. എങ്കിൽ ആരുടെ ഭരണകാലത്താണ് ബാബറി മസ്ജിദ് തകർക്കപ്പെട്ടത് ? ബിജെപിയുടെ ചാരനെന്ന് അന്നത്തെ മാധ്യമങ്ങൾ വിധിയെഴുതിയ കോൺഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ഭരണകാലഘട്ടത്തിൽ. നരസിംഹ റാവു ബിജെപിയുടെ ചാരനാണെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കാൻ കാരണം പ്രധാനമന്ത്രിയായ നരസിംഹ റാവു ബാബറി മസ്ജിദ് തകർക്കപ്പെടുന്ന നിമിഷം വരെ സ്വീകരിച്ച സംശയാസ്പദമായ നടപടികളാണ്. സൈന്യത്തെ ഉപയോഗിച്ച് ബാബറി മസ്ജിദ് തകർക്കുന്നത് തടയാമായിരുന്ന പ്രധാനമന്ത്രി നരസിംഹ റാവു ആർ എസ് എസ്സിന് സഹായകരമായ നിലപാടാണ് സ്വീകരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ലേ ?
ഗുജറാത്ത് കൂട്ടക്കൊല
ഗുജറാത്തിൽ മോദിയുടെ നേത്ര്യത്വതിലാണ് വംശഹത്യ നടന്നതെന്ന് തെളിവുകൾ അടക്കം നൂറുകണക്കിന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . ഇതിന് ശേഷം രണ്ട് തവണ കോൺഗ്രസ് കേന്ദ്രം ഭരിച്ചിരുന്നു. ഗോധ്ര തീവയ്പ് പോലും മോദി ആസൂത്രണം ചെയ്തതാണെന്ന് പരക്കെ ആക്ഷേപമുണ്ടായിട്ടും കോൺഗ്രസ് മോദിയ്‌ക്കെതിരെ ശക്തമായ ഒരു നടപടിയും എടുത്തില്ല . നടപടികൾ എല്ലാം ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ള വെറും കാട്ടി കൂട്ടലുകൾ മാത്രമായിരുന്നില്ലേ ? .
സൊഹ്റാബുദ്ധീൻ കൊല
സൊഹ്റാബുദ്ധീൻ വ്യാജ ഏറ്റുമുട്ടൽ കൊല നടക്കുന്നത് കോൺഗ്രസ് കേന്ദ്രം ഭരിക്കുന്ന സമയത്താണ്. സൊഹ്റാബുദ്ദീനെ ദാരുണമായി കൊലപ്പെടുത്തി ഭാര്യ കൗസർബിയെ കൂട്ട മാനഭംഗം ചെയ്ത ശേഷം, പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നു . ഈ കേസിൽ ആരോപണ വിധേയനായ അമിത്ഷായ്ക്കെതിരെ കോൺഗ്രസ് ഫലപ്രദമായ ഒരു നീക്കവും നടത്തിയില്ല. മോദിയെയും അമിത് ഷായെയും നിയമവിധേയമായി പിടികൂടി ജയിലിലടക്കാൻ കോൺഗ്രസിന് രാജ്യത്തെ എല്ലാവിധ അധികാരങ്ങളും ഉണ്ടായിട്ടും കോൺഗ്രസ് അവരെ കെട്ടഴിച്ച് വിട്ടു. സത്യത്തിൽ മോദിയെയും അമിത് ഷായെയും രക്ഷിക്കാൻ കോൺഗ്രസ് എടുത്ത ഈ സമീപനമല്ലേ ഇന്ന് രാജ്യം നേരിടുന്ന എല്ലാ ദുരിതത്തിന്റെയും കാരണം ?.
അഴിമതി കേസ്സുകൾ
ഷീലാദീക്ഷിത്തിനെ പോലെ അഴിമതിക്കാരായ നേതാക്കന്മാരെ കൊണ്ട് നിറഞ്ഞ കോൺഗ്രസ് പാർട്ടി അഴിമതിക്കാരായ ബി ജെ പി നേതാക്കൾക്കെതിരെ യാതൊരു നടപടികളും സ്വീകരിച്ചില്ല . അതുമാത്രമല്ല അഴിമതി തടയുവാൻ കെജ്രിവാൾ കൊണ്ടുവന്ന എല്ലാ നടപടികൾക്കുമെതിരെ ബി ജെ പി യ്‌ക്കൊപ്പം നിലകൊണ്ടു. ദില്ലിയ്ക്ക് പൂർണ്ണ അധികാരം നല്കാതിരുവാനും, ആം ആദ്മി പാർട്ടിയെയും കേജ്രിവാളിനെയും ഇല്ലാതാക്കാനും ബിജെപിക്കൊപ്പം ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചില്ലേ ? .
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ
രാജ്യം മുഴുവൻ നടന്ന പല തെരഞ്ഞെടുപ്പുകളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിച്ച് അനേകം തട്ടിപ്പുകൾ നടന്നിട്ടും രാജ്യവ്യാപകമായി അതിനെതിരെ ശക്തമായ പ്രക്ഷോപം നടത്തുവാനോ , ഒരു കേസ് ഫയൽ ചെയ്ത് തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലേയ്ക്ക് കൊണ്ടുവരുവാനോ കാര്യമായി ഒന്നും ചെയ്തില്ല. അത് മാത്രമല്ല ദില്ലിയ്ക്ക് പുറമെ ബഹുഭൂരിപക്ഷത്തോടെ ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്ന് എല്ലാ മാധ്യമങ്ങളും പ്രവചിച്ച , കഴിഞ്ഞ പഞ്ചാബ് തെരഞ്ഞെടുപ്പിൽ ബി ജെ പിയുമായി സഹകരിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പിലൂടെ കോൺഗ്രസ് പഞ്ചാബിൽ അധികാരത്തിലെത്തി. പ്രത്യുപകാരമായി മറ്റ് സംസ്ഥാനങ്ങളിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പിനെതിരെ പ്രതികരിക്കാതിരിക്കുകയും ചെയ്തില്ലേ ?.
ഇന്നത്തെ കോൺഗ്രസ് നേതാവ് നാളത്തെ ബിജെപി നേതാവ്
ബി ജെ പിക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാക്കന്മാർ അധവധിയുണ്ട് കോൺഗ്രസ് പാർട്ടിയിൽ. ഈ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കോൺഗ്രസിൽ നിന്ന് നൂറോളം എംഎൽഎ മാരും എംപിമാരുമാണ് ബി ജെ പിയിലേക്ക് പോയത്. എം എൽ എ മാരും , എം പി മാരും ബി ജെ പിയിലേക്ക് പോകാതിരിക്കാൻ പുറം ലോകവുമായി ബന്ധപ്പെടാതിരിക്കാൻ മൊബൈൽ ഫോണുൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും ഒഴിവാക്കി ഹോട്ടലുകളിലും റിസോർട്ടുകളിലും അടച്ചിടേണ്ട ഗതികേടല്ലേ ഇപ്പോൾ കോൺഗ്രസിനുള്ളത് ?.
ജനസമ്മതിയില്ലാത്ത നേതാക്കന്മാരുടെ ഉപദേശം
അഹമ്മദ് പട്ടേൽ , എ. കെ. ആന്റണി , വയലാർ രവി , പി. ജെ. കുര്യൻ , പി സി ചാക്കോ തുടങ്ങി പൊതുസമൂഹത്തിനിടയിൽ യാതൊരു സ്വാധീനവുമില്ലാത്ത നേതാക്കന്മാർ നൽകുന്ന ഉപദേശങ്ങൾ കോൺഗ്രസിന് തകർച്ചകൾ മാത്രം നൽകുന്നു . രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കേണ്ട അധികാര മോഹികളായ ഇക്കൂട്ടരെ ഒഴിവാക്കി പുതുതലമുറയ്ക്ക് അവസരം നൽകാതെ കോൺഗ്രസ് ദിനംപ്രതി തകർന്നുകൊണ്ടിരിക്കുകയല്ലേ ?.
കാലത്തിനൊപ്പം വളരാത്ത രാഷ്ട്രീയം
കോൺഗ്രസ്സുകാർ ആം ആദ്മി പാർട്ടിയെ വിലയിരുത്തുന്നത് കോൺഗ്രസിനെ ഡെൽഹിയിൽ തോൽപിച്ച പാർട്ടി എന്നതിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ അതാകട്ടെ പാക്വതയില്ലാത്ത വെറും വൈകാരിക സമീപനമാണ്. കോൺഗ്രസ്സുകാർ കരുതുന്നത് ബിജെപിയെ നേരിടാൻ ദേശീയ തലത്തിൽ കോൺഗ്രസ്സിന് മാത്രമേ കഴിയുള്ളൂ എന്നാണ്. അതുകൊണ്ട് കോൺഗ്രസിനെ തോൽപ്പിക്കുന്ന പാർട്ടികൾ എല്ലാം ബിജെപി യെ സഹായിക്കുന്നു എന്നാണ് അവർ പറഞ്ഞു പരത്തുന്നത്. കോൺഗ്രസിന് മാത്രമേ ബിജെപിയെ നേരിടാനാകൂ എന്നത് ശരിക്കും തെറ്റായ രാഷ്ട്രീയ വിലയിരുത്തലാണ് . കാരണം കോൺഗ്രസ് ദേശീയ തലത്തിൽ തകർന്നടിഞ്ഞ പാർട്ടിയായി മാറി കഴിഞ്ഞു . വെറും 50 സീറ്റിലേക്ക് കോൺഗ്രസ് ചുരുങ്ങിയിരിക്കുന്നു. അതായത് ബിജെപിക്ക് ഒരു സംസ്ഥാനത്ത് നിന്ന് കിട്ടിയ ആകെ സീറ്റിൻറെ എണ്ണം പോലും കോൺഗ്രസിന് മൊത്തം രാജ്യത്ത് നിന്ന് കിട്ടിയിട്ടില്ല. അപ്പോൾ ബിജെപിയെ എതിർക്കാൻ കോൺഗ്രസിന് കഴിവില്ലെന്ന് വ്യക്തമല്ലേ ?.
അപ്പോൾ പിന്നെ ബി ജെ പിയെ എതിർക്കാൻ എങ്ങനെ കഴിയും ?.
ഓരോ സംസ്ഥാനത്തും പ്രാദേശികമായി ബിജെപിയെ തകർത്തു കൊണ്ടിരിക്കുന്ന പാർട്ടികൾക്ക് മാത്രമേ അതിന് കഴിയൂ. അതാണ് മമതാ ബാനർജി , അരവിന്ദ് കെജ്രിവാൾ , എസ് പി , ബി എസ് പി , വൈ എസ് ആർ കോൺഗ്രസ് , കേരളത്തിൽ ഇടതുപക്ഷം , തമിഴ് നാട്ടിൽ ഡി എം കെ , എഐഎഡിഎംകെ , മഹാരാഷ്ട്രയിലെ ശിവസേന തുടങ്ങിയ പാർട്ടികൾ ചെയ്യുന്നത്.
ഈ പാർട്ടികൾ അധികവും ബിജെപിയെ ശക്തമായി പ്രതിരോധിച്ചിട്ടും കോൺഗ്രസ് അത് അംഗീകരിക്കാൻ തയ്യാറല്ല. ഇവരെ കൂടെ നിർത്താതെ കോൺഗ്രസിന് പാർലമെന്റ് പിടിക്കാൻ പറ്റില്ലെന്ന് 100% ഉറപ്പാണ് . പക്ഷേ കോൺഗ്രസ്സുകാർ ചെയ്യുന്നതെന്താണ് ?, ഇവരെയൊക്ക ബിജെപി ഏജൻന്റെന്ന് മുദ്രകുത്തി മാറ്റി നിർത്തുന്നു. എത്ര വലിയ വിഡ്ഢിത്തമാണിത്. ഈ യാഥാർത്ഥ്യങ്ങൾ കോൺഗ്രസിലെ കാര്യവിവരമുളള നേതാക്കൾ തിരിച്ചറിയുന്നുണ്ട്.
പക്ഷെ കോൺഗ്രസിലെ ഷീലാ ദീക്ഷിത്തിനെപ്പോലെയുള്ള ബി ജെ പി അനുകൂല നേതാക്കളും , അധികാര കൊതിയന്മാരായ പാഴ് കിഴവന്മാരും ഒരിക്കലും പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് നല്ലൊരു സഖ്യം രൂപപ്പെടുത്താൻ തയ്യാറാവില്ല . പകരം ബംഗാളിൽ മമതയുടെ തൃണമൂൽ കോൺഗ്രസിനെയും , ഡെൽഹിയിൽ കേജരിവാളിന്റെ ആം ആദ്മി പാർട്ടിയെയും , കേരളത്തിൽ ഇടതുപക്ഷത്തെയും അകറ്റി നിർത്തി കോൺഗ്രസ്സിനെ വീണ്ടും വീണ്ടും ഇന്ത്യയിൽ ഇല്ലാതാക്കികൊണ്ടിരിക്കുന്നു . കോൺഗ്രസ്സേ… തിരിച്ചറിയുക …. ഷീലാ ദീക്ഷിത്തിനെപ്പോലെയും , അണ്ണാ ഹസ്സാരെപ്പോലെയും , കിരൺ ബേദിയെപ്പോലെയുമുള്ള ബി ജെ പി ഏജന്റുമാർ നിന്നിൽ നിറഞ്ഞു കവിഞ്ഞിരിക്കുന്നു.
അതുകൊണ്ട് തന്നെ വീണ്ടും ചോദിക്കുന്നു .,, രാജ്യം ഇത്രയധികം അപകടം പിടിച്ച കാലത്ത് കൂടി കടന്നുപോകുമ്പോഴും … കോൺഗ്രസ്സേ .. എന്തേ നീ ഇനിയെങ്കിലും നന്നാവാത്തേ ?… നിന്നെ നന്നാവാൻ സമ്മതിക്കാത്തത് ഈ പാഴ് കിഴവന്മാരല്ലേ ?. അതുകൊണ്ട് തന്നെ ഈ പാഴ് കിഴവന്മാരുടെ ഉപദേശങ്ങൾക്ക് ചെവികൊടുക്കാതെ ഇന്ത്യയുടെ വളർച്ചയ്ക്ക് കൂട്ട് നിൽക്കുകയല്ലേ നീ ചെയ്യേണ്ടത് ?.
സ്വന്തം ലേഖകൻ
ചണ്ഡിഗഡ് : കാമുകിയെ കൊലപ്പെടുത്തിയ വിവരം ടിവിയിൽ കൂടി തത്സമയം വെളിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. 27 കാരനായ മനീന്ദർ സിംഗ് ആണ് ചണ്ഡിഗഡിലെ ന്യൂസ് 18 ഓഫീസിൽ എത്തി തന്റെ കാമുകി സർബ്ജിത് കൗറിനെ കൊലപ്പെടുത്തിയ കാര്യം തുറന്ന് പറഞ്ഞത്. സ്റ്റുഡിയോയിൽ വെച്ച് തന്നെയാണ് പോലീസ് മനീന്ദറിനെ അറസ്റ്റ് ചെയ്തത്. ഗോൾഡൻ ഗ്ലോബിന്റെ ഒട്ടുമിക്ക എല്ലാ പ്രധാനപ്പെട്ട അവാർഡുകളും നേടിയ ഹോളിവുഡ് ചിത്രം ‘ജോക്കറിലെ’ ഒരു പ്രധാന സീനിനോട് സമാനമായ രീതിയിലാണ് ഈ നാടകീയ രംഗങ്ങളും അരങ്ങേറിയത്. മാധ്യമ ധാർമ്മികതയെ ചോദ്യം ചെയ്യാനും ഇത് വഴിയൊരുക്കി.
വിവാഹ ചർച്ചകൾ കാമുകിയുടെ വീട്ടിൽ നിരസിച്ചതിനെത്തുടർന്നാണ് അവളെ കൊലപ്പെടുത്തിയതെന്ന് ഷോയുടെ അവതാരകനോട് പ്രതി പറഞ്ഞു. സർബ്ജിത് കൗറിന്റെ മൃതദേഹം ഡിസംബർ 30ന് ഒരു ഹോട്ടൽ മുറിയിൽ നിന്നാണ് കണ്ടെടുത്തത്. ഈ ഹോട്ടലിൽ ഇരുവരും ഒരുമിച്ച് കഴിഞ്ഞിരുന്നു. പോലീസ് തന്റെ കുടുംബത്തെ നിരന്തരമായി ചോദ്യം ചെയ്യുന്നതു മൂലമാണ് താൻ ഈ കുറ്റസമ്മതം നടത്തുന്നതെന്നും പ്രതി അറിയിച്ചു.
താൻ മറ്റൊരു ജാതിക്കാരനായതിനാലാണ് വിവാഹം നടത്തുന്നതിനെ കൗറിന്റെ കുടുംബം എതിർത്തതെന്നും സിംഗ് പറഞ്ഞു. ഒപ്പം തന്നെ സിംഗ്, തന്റെ മുൻകാമുകിയെയും കൊലപ്പെടുത്തിയിട്ടുണ്ടാകാം എന്ന് പോലീസ് സംശയിക്കുന്നു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ജീവിതത്തിലെ എല്ലാ ആവശ്യങ്ങൾക്കും പണം ഒരു അവിഭാജ്യ ഘടകമാണ്. പണം സമ്പാദിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യവുമാണ്. കുടുംബങ്ങളിൽ പലപ്പോഴും വരവിനേക്കാൾ ഉപരി ചിലവുകളാണ് മുന്നിട്ടുനിൽക്കുന്നത്. പുതിയ ഷൂകളോ, സ്കൂൾ വിനോദയാത്രക ളോ എന്തുമാകട്ടെ വീട്ടിലേക്ക് പെട്ടെന്ന് വരുന്ന ചിലവുകൾക്ക് പണം കണ്ടെത്താൻ മാതാപിതാക്കൾ വളരെയേറെ കഷ്ടപ്പെടുന്നു. പലപ്പോഴും ബർത്ത് ഡേ പാർട്ടികൾ നടത്താൻ വളരെ ഞെരുക്കം ആണ് ബജറ്റിൽ നിന്നുകൊണ്ട് മാതാപിതാക്കൾ അനുഭവിക്കുന്നത്
എന്നാൽ ഒരു വർഷം 780 പൗണ്ട് സമ്പാദിക്കുവാനുള്ള ഒരു നൂതന ആശയം മാഞ്ചസ്റ്റർ ഫാമിലി പേജിൽ നിറഞ്ഞുനിൽക്കുകയാണ്. ഒരു പെട്ടിയുടെ മുകളിൽ 10 പൗണ്ട് മുതൽ 120 പൗണ്ട് വരെയുള്ള ലിസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം, ഈ ലിസ്റ്റിലെ ഓരോ സംഖ്യ ഓരോ മാസം വീതം പെട്ടിയിൽ നിക്ഷേപിക്കേണ്ടതാണ്. അതിനുശേഷം ഇട്ട തുക ലിസ്റ്റിൽനിന്ന് വെട്ടി കളയേണ്ടതാണ്. ഈ മാർഗ്ഗത്തിലൂടെ ഒരു വർഷം 780 പൗണ്ടോളം സമ്പാദിക്കുവാൻ സാധിക്കുന്നതാണ്.
ലിസ്റ്റനുസരിച്ച് മൂന്നോ നാലോ മാസങ്ങളിൽ മാത്രമേ 100 പൗണ്ടിനു മുകളിൽ നിക്ഷേപിക്കേണ്ടതായുള്ളൂ. മാഞ്ചസ്റ്റർ ഫാമിലി പേജിൽ എമ്മ ഗിൽ എന്ന വീട്ടമ്മയാണ് ഈ ആശയം പോസ്റ്റ് ചെയ്തിരിക്കുന്നത്. ധനസമ്പാദനത്തിന് മറ്റു പല മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും, പലപ്പോഴും അതെല്ലാം പാതിവഴിയിൽ അവസാനിച്ചു പോകാറാണ് പതിവ്. ആയിരത്തോളം ആളുകൾ ആണ് ഈ ആശയത്തിന് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. വളരെ നല്ല ആശയമാ ണെന്ന അഭിപ്രായമാണ് മുന്നോട്ടുവന്നിരിക്കുന്നത്.
ലണ്ടന്‍:ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ എന്ന പദവിയില്‍നിന്ന് പിന്മാറുന്നുവെന്ന ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്‍ മാര്‍ക്കലിന്റെയും പ്രഖ്യാപനം കഴിഞ്ഞയാഴ്ചയാണ് പുറത്തെത്തിയത്.
സാമ്പത്തിക സ്വാശ്രയത്വം നേടാനും ഇനിയുള്ള കാലം വടക്കേ അമേരിക്കയിലും യു.കെയിലുമായി ജീവിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ഇരുവരും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വടക്കേ അമേരിക്കയില്‍ എവിടെയാകും ഇരുവരും താമസമുറപ്പിക്കുകയെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല.
സാമ്പത്തിക സ്വാശ്രയത്വം നേടാനും ഇനിയുള്ള കാലം വടക്കേ അമേരിക്കയിലും യു.കെയിലുമായി ജീവിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ഇരുവരും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വടക്കേ അമേരിക്കയില്‍ എവിടെയാകും ഇരുവരും താമസമുറപ്പിക്കുകയെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല.
അതേസമയം, കാനഡയിലെ വാന്‍കൂവറിലാകും ഹാരിയും മേഗനും താമസമുറപ്പിക്കുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന. 2019 അവസാനം ഹാരിയും മേഗനും മകനൊപ്പം വാന്‍കൂവറില്‍ അവധിക്കാലം ചിലവഴിച്ചിരുന്നു.
രാജകുടുംബത്തിനുള്ളില്‍ ഭിന്നതയും അസ്വസ്ഥതകളും പുകയുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയായിരുന്നു, മുതിര്‍ന്ന അംഗങ്ങള്‍ എന്ന പദവിയില്‍നിന്ന് പിന്മാറുന്നുവെന്ന ഹാരിയുടെയും മേഗന്റെയും പ്രഖ്യാപനം വന്നത്.
യുക്മയുടെ നേതൃത്വത്തിൽ, മാഗ്‌നവിഷൻ ടി വി യുടെ സഹകരണത്തോടെ ആരംഭിക്കുന്ന മ്യൂസിക്കൽ റിയാലിറ്റി ഷോ “യുക്മ – മാഗ്‌നവിഷൻ ടി വി സ്റ്റാർസിംഗർ സീസൺ 4 ജൂനിയർ” ന്റെ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ബർമിംഗ്ഹാമിൽ തുടക്കം കുറിക്കുന്നു. ഡിസംബറിൽ ലണ്ടനിൽ നടന്ന ഓഡിഷനിൽ വിജയിച്ച ഇരുപത്തിനാല് മത്സരാർത്ഥികളാണ് ആദ്യറൗണ്ട് മത്സരങ്ങൾക്ക് യോഗ്യത നേടിയിരിക്കുന്നത്.
സ്റ്റാർസിംഗറിന്റെ ആദ്യ മൂന്ന് സീസണുകളിൽനിന്നും വ്യത്യസ്തമായി, എട്ട് വയസ്സിനും പതിനാറ് വയസ്സിനും മധ്യേ പ്രായമുള്ള പുതുതലമുറക്ക് വേണ്ടിയാണ് സീസൺ 4 വിഭാവനം ചെയ്തിരിക്കുന്നത് .
ജൂലൈ മാസം ആദ്യ വാരംകൊണ്ട് പൂർത്തിയാകുന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. ഈ സംഗീത മത്സര പരമ്പരയിലെ എല്ലാ ഗാനങ്ങളും മാഗ്‌നവിഷൻ ടി വി സംപ്രേക്ഷണം ചെയ്യുന്നതായിരിക്കുമെന്ന് മാഗ്‌നവിഷൻ അറിയിച്ചു.
ജനുവരി പതിനെട്ട് ശനിയാഴ്ച വൂൾഹറാംപ്റ്റണിലെ യു കെ കെ സി എ ആസ്ഥാനമന്ദിരം ഓഡിറ്റോറിയത്തിൽ, പ്രത്യേകം ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിലാണ് ആദ്യ റൗണ്ട് മത്സരങ്ങളുടെ വീഡിയോ ചിത്രീകരണം നടക്കുന്നത്. മത്സരങ്ങളിലേക്ക് യോഗ്യത നേടിയ കുരുന്നു ഗായക പ്രതിഭകളും രക്ഷിതാക്കളും തീവ്രമായ തയ്യാറെടുപ്പുകളിലാണ്. പ്രവാസി മലയാളി സമൂഹത്തിലെ ഗായകർക്ക് കേരളത്തിൽ ആയിരിക്കുമ്പോൾ ലഭിക്കുന്നതിന് തുല്യമായ അവതരണത്തിനും പ്രകടനത്തിനും അവസരമൊരുക്കുന്നു എന്നത് തന്നെയാണ് യുക്മ സ്റ്റാർ സിംഗറിന്റെ ഏറ്റവും വലിയ സവിശേഷത.
ഓഡിഷൻ വിജയിച്ചെത്തിയ ഇരുപത്തിനാല് ചെറു ഗായകരാണ് ശനിയാഴ്ച മാറ്റുരക്കാൻ തയ്യാറെടുക്കുന്നത്. ലിവർപൂളിൽ താമസിക്കുന്ന ജേക്കബ് – റാണി ദമ്പതികളുടെ പുത്രി ആറാം ക്ലാസ്സുകാരി ജോഹന്ന ജേക്കബ്, റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിൽ നിന്നെത്തുന്ന ഷിജിമോൻ – അമ്പിളി ദമ്പതികളുടെ പുത്രി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഈഫാ വർഗീസ്, റെഡിച്ചിൽനിന്നും ബിഞ്ചു – ജാൻസി ദമ്പതികളുടെ പുത്രി ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി ഏഞ്ചൽ ബിഞ്ചു ജേക്കബ്, ലിങ്കണിൽനിന്നുള്ള ബൈജു – മിനി ദമ്പതികളുടെ പുത്രൻ ആറാം ക്ലാസ്സിൽ പഠിക്കുന്ന നെൽസൺ ബൈജു, സ്കോട്ട്ലൻഡിൽനിന്നും എത്തുന്ന ജിസ്മോൻ – ദീപ ദമ്പതികളുടെ പുത്രി അഞ്ചാം ക്ലാസ്സുകാരി ഫെബിയ ജിസ്മോൻ, ബർമിംഗ്ഹാമിലെ ജിജോ – ലിറ്റി ദമ്പതികളുടെ പുത്രി എട്ടാം ക്ലാസ് വിദ്യാർത്ഥിനി സൈറ മരിയ ജിജോ, കേംബ്രിഡ്ജിൽ നിന്നുള്ള ബിജു – ഐബി ദമ്പതികളുടെ പുത്രി പത്താം ക്ലാസ് വിദ്യാർത്ഥിനി ഫിയോന ബിജു, മാഞ്ചസ്റ്ററിൽനിന്നെത്തുന്ന ജോബി – സോബി ദമ്പതികളുടെ പുത്രൻ ആറാം ക്ലാസ്സുകാരൻ ഷെയിൻ തോമസ് എന്നിവർ മത്സരാർത്ഥികളിൽപ്പെടുന്നു.
വാറിംഗ്ടണിൽ നിന്നുള്ള ഗീവർഗീസ് – ബിനി ദമ്പതികളുടെ ആറാംക്ലാസ്സ് വിദ്യാർത്ഥിനിയായ പുത്രി ഒലീവിയ വർഗീസ്, വാൽസാൽ നിവാസികളായ സെബാസ്റ്റ്യൻ – ജെസ്സി ദമ്പതികളുടെ പുത്രി പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിനി അലീന സെബാസ്റ്റ്യൻ, റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിൽ നിന്നുമെത്തുന്ന ജെയ്‌മോൻ – റാണി ദമ്പതികളുടെ മകൻ പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥി അമൽ ജെയ്‌മോൻ, ലെസ്റ്ററിൽ താമസിക്കുന്ന ടോജോ – ജിൻസി ദമ്പതികളുടെ മകൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി ലെക്സി എബ്രഹാം, ബ്രൈറ്റണിൽനിന്നും വരുന്ന പ്രകാശ് – റോസമ്മ ദമ്പതികളുടെ മക്കൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി മാത്യു പ്രകാശ്, പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിനി മെറീന പ്രകാശ്, ബർമിംഗ്ഹാമിൽനിന്നുള്ള ജിമ്മി – അനു ദമ്പതികളുടെ പുത്രി എട്ടാം ക്ലാസ്സിൽ പഠിക്കുന്ന അന്ന ജിമ്മി, നോട്ടിംഗ്ഹാമിൽ നിന്നെത്തുന്ന ഡിക്സ് – ട്രീസ ദമ്പതികളുടെ പുത്രി ആറാംക്ലാസ്സ് വിദ്യാർത്ഥിനി ഡെന ഡിക്സ് എന്നിവരും ശനിയാഴ്ച വൂളർഹാംപ്ടണിൽ പാടി പ്രതിഭതെളിയിക്കാൻ എത്തും.
ലിവർപൂളിൽനിന്നുള്ള ഫ്രാൻസീസ് – സിനി ദമ്പതികളുടെ പുത്രി അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി ഇസബെൽ ഫ്രാൻസിസ്, ബർമിംഗ്ഹാമിൽ താമസിക്കുന്ന ഹരികുമാർ – നിഷ ദമ്പതികളുടെ പുത്രി ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ജിയ ഹരികുമാർ, ക്രൊയ്ഡോണിൽ താമസിക്കുന്ന രാജേഷ് – സൗമ്യ ദമ്പതികളുടെ പുത്രി ആറാംക്ലാസ്സ് വിദ്യാർത്ഥിനി ലക്ഷ്മി രാജേഷ്, കൊവൻട്രി നിവാസികളായ പോൾസൺ – ബിന്ദു ദമ്പതികളുടെ മക്കൾ എട്ടാംക്ലാസ് വിദ്യാർത്ഥിനി മെൽന പോൾസൺ, പതിനൊന്നാംക്ളാസ്സ് വിദ്യാർത്ഥി മെൽവിൻ പോൾസൺ, സൗത്ത് ലണ്ടനിൽനിന്നുള്ള പ്രവീൺ – രശ്മി ദമ്പതികളുടെ പുത്രി ഒൻപതാംക്ലാസ്സ് വിദ്യാർത്ഥിനി ദൃഷ്ടി പ്രവീൺ, ലിവർപൂളിൽ താമസിക്കുന്ന ജോസഫ് – സോണിയ ദമ്പതികളുടെ പുത്രി ആറാം ക്ലാസ്സുകാരി അൻസിൻ ജോസഫ്, കേംബ്രിഡ്ജിൽനിന്നുള്ള സ്റ്റാൻലി – സൂസൻ ദമ്പതികളുടെ പുത്രി ഒൻപതാംക്ലാസ്സ് വിദ്യാർത്ഥിനി ടെസ്സ സൂസൻ ജോൺ എന്നിവർ കൂടി ചേരുമ്പോൾ ആദ്യ റൗണ്ടിൽ ഏറ്റുമുട്ടി പാട്ടിന്റെ പാലാഴി തീർക്കാനെത്തുന്ന സംഗീത പ്രതിഭകളുടെ നിര പൂർണ്ണമാകുന്നു.
ആദ്യ റൗണ്ട് മത്സരങ്ങളുടെ ചിത്രീകരണം നടക്കുന്ന സ്ഥലത്തിന്റെ മേൽവിലാസം:- UKKCA Hall, 83 Woodcross Lane, Bilston, Wolverhampton – WV14 9BW.
ഇരുണ്ടുമൂടിയ ആകാശത്തിൽ നിന്നും കണ്ണീർതുള്ളികൾ പെയ്തിറങ്ങി.കുടകിൽ മൺസൂൺ ആരംഭിക്കുകയായി.ഇടതൂർന്നു നിൽക്കുന്ന വൃക്ഷത്തലപ്പുകൾക്കിടയിലൂടെ നീർതുള്ളികൾ അവരെ തേടി വന്നു.പകൽ വെളിച്ചത്തിലും മിന്നൽ പിണരുകൾ ഭൂമിയിലേക്കിറങ്ങി വന്ന് നൃത്തം ചെയ്തു. പേടിപ്പെടുത്തുന്ന ഇടിമുഴക്കത്തിൽ അവരുടെ ഉള്ളിലും ഭയത്തിൻ്റെ വിത്തുകൾ വിതയ്ക്കപ്പെട്ടു.കോരിച്ചൊരിയു
കോരി ചൊരിയുന്ന മഴയിലേക്ക് മിന്നി ഇറങ്ങി ഓടിയപ്പോഴേ എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന് ശങ്കരൻ നായർ കരുതിയിരുന്നു. താഴേക്ക് ചാടിയ മിന്നിയെ തക്ക സമയത്തുതന്നെ നായരുടെ ബലിഷ്ടമായ കൈകൾ പിടിച്ചു നിർത്തി.
അവൾ നായരെ നോക്കി വിതുമ്പി കരഞ്ഞു.കഷ്ടിച്ച് തൻ്റെ മകൾ ഗീതയുടെ പ്രായമേയുള്ളു മിന്നിക്ക്.നായർ പതുക്കെ അവളുടെ പുറത്തു തലോടി ആശ്വസിപ്പിച്ചു. മഴയത്തു നിന്നും അവളെ പട്ടാളക്കാർ നിർമ്മിച്ച ടെന്റിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
സമയം സന്ധ്യയാകുന്നു.
പ്രകാശം മങ്ങിതുടങ്ങിയിരുന്നതുകൊണ്ട് ഇന്ന് വിശ്രമിച്ചിട്ട് കാലത്ത് ജോലി തുടരാമെന്ന് അവർ തീരുമാനിച്ചു. മറ്റൊന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ സാദ്ധ്യവുമല്ല.
എല്ലാവരും ഭക്ഷണം കഴിച്ചിട്ട് ഉറങ്ങാൻ കിടന്നു. ക്ഷീണം കാരണം ഉറങ്ങിപോയ ശങ്കരൻനായർ കണ്ണു തുറക്കുമ്പോൾ പ്രഭാതമായിരുന്നു. അത്ഭുതകരമായ ഏതോ ദേശത്ത് കുടുങ്ങി പോയ ആളിൻ്റെ മാനസികാവസ്ഥയിൽ നിന്നും പുറത്തു വരാൻ അൽപം സമയമെടുത്തു. നായരുടെ കാൽക്കൽ നിലത്ത് ചുരുണ്ടുകൂടി കിടന്ന് ഉറങ്ങുന്ന മിന്നി അപ്പോഴും ഉണർന്നിരുന്നില്ല.അവളെ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കുക എന്നതായി നായരുടെ ചിന്ത.
റെസ്ക്യു ടീമിലെ പട്ടാളക്കാർ നേരത്തെ തയ്യാറാക്കിയിരുന്ന വടം വഴി താഴേക്ക് ഇറങ്ങി.
ശ്വാസം അടക്കിപ്പിടിച്ച് എല്ലാവരും എന്താണ് താഴെ സംഭവിക്കുന്നത് എന്ന ഉത്കണ്ഠയോടെയ കാത്തു നിന്നു.
താഴ് വാരത്തിലെ അവസ്ഥ ഭയാനകവും അതുപോലെ തന്നെ ശോചനീയവും ആയിരുന്നു. ബ്രിട്ടീഷ് മിലിട്ടറിയിലെ പട്ടാളക്കാർക്ക് അവർ പ്രതീക്ഷിച്ചിരുന്നതു പോലെ പ്രശ്നങ്ങളും തടസ്സങ്ങളും താഴേക്ക് ഇറങ്ങുമ്പോൾ ഉണ്ടായില്ല. എന്നാൽ മേമൻ്റെയും ബ്രൈറ്റിൻ്റെയും സ്ഥിതി വളരെ ദയനീയമായിരുന്നു. തലേ ദിവസം പെയ്ത മഴയിൽ നനഞ്ഞു കുതിർന്ന് മൃതശരീരങ്ങൾ ചീർത്തു തുടങ്ങിയിരുന്നു.
ഒരു വല്ലാത്ത ദുർഗന്ധം അവിടെ മുഴുവൻ വ്യാപിച്ചിരുന്നു.
മഴ വെള്ളത്തിൽ ചീർത്തു തുടങ്ങിയ ബ്രൈറ്റിൻ്റെ കഴുത്തിൽ നിന്നും അപ്പോഴും മേമൻ്റെ നായ ബൂ പിടി വിട്ടിരുന്നില്ല. മാരകമായി മുറിവേറ്റിരുന്നു എങ്കിലും അവൻ അപ്പോഴും ശ്വസിച്ചു കൊണ്ടിരുന്നു.
രണ്ടു ദിവസം കഴിഞ്ഞിട്ടും അവൻ ജീവിച്ചിരിക്കുന്നത് അവരെ അത്ഭുതപ്പെടുത്തി.
പട്ടാളക്കാർ വിശ്വസിക്കാനാവാതെ ബൂവിനെ നോക്കി നിന്നു പോയി.
” ഇത്രയും വലിപ്പമുള്ള ഒരു നായയെ ആദ്യമായിട്ട് കാണുകയാണ്. ഇത് നായ തന്നെയാണോ?” അവർ പരസ്പരം ചോദിച്ചു.
അവശനായ ബൂവിനെ രണ്ടു പേർ ചേർന്ന് ബ്രൈറ്റിൻ്റെ കഴുത്തിൽ നിന്നും വേർപെടുത്തി മാറ്റി കിടത്തി.
ബൂ എഴുന്നേറ്റു നിന്നു.വല്ലാത്ത ഒരു ശബ്ദത്തോടെ അവൻ കഷ്ടപ്പെട്ട് ശ്വസിച്ചുകൊണ്ടിരുന്നു.
പട്ടാളക്കാർ അവൻ്റെ കിതപ്പ് കണ്ട് വായിൽ അല്പം വെള്ളം ഒഴിച്ചു കൊടുത്തു .ബൂ അത് കുടിച്ചു.കിതച്ചു് കിതച്ചു് സാവകാശം മുന്നോട്ട് നടന്നു . ബ്രൈറ്റ് ഏല്പിച്ച മുറിവിൽ കൂടി അവൻ്റെ കുടൽമാലകൾ പുറത്തുചാടികിടന്നു.
മേമൻ്റെ അടുത്തു ചെന്ന ബൂ ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ചു. അവൻ മേമൻ്റെ നെഞ്ചിൽ തല ചേർത്തു വച്ച് കിടന്നു. ഒരു കൊച്ചു കുട്ടി അമ്മയുടെ മടിത്തട്ടിൽ ഉറങ്ങുന്നതു പോലെ അവൻ അവിടെ ശാന്തമായി ഉറങ്ങി. ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് അവൻ സാവകാശം വഴുതി വീണു.
മൂന്ന് മൃതദേഹങ്ങളും കൊല്ലിയിൽ നിന്നും പുറത്തു് എത്തിച്ചു.അവിടെ വച്ച് തന്നെ പോസ്റ്മാർട്ടം നടത്തി.
മേമൻ്റെ മൃതശരീരം മേമൻ പലപ്പോഴും ഉറങ്ങാറുള്ള ആ പാറക്കെട്ടുകൾക്കു അടുത്ത് ഒരു കുഴിയെടുത്തു് അടക്കം ചെയ്തു.
ബുവിനെ അവൻ്റെ യജമാനൻ്റെ അടുത്തുതന്നെ സംസ്കരിച്ചു.
നിമിഷങ്ങൾക്കകം ഒഴുകി എത്തിയ പ്രളയ ജലം അവിടെ നിരന്ന് ഒഴുകി മേമനെയും ബൂ വിനേയും സ്വീകരിച്ചു.
തലേദിവസം ശങ്കരൻ നായർ സ്ഥാപിച്ചതും നാരായണൻ മേസ്ത്രി “മേമനെകൊല്ലി”, എന്ന് എഴുതിയതുമായ ശിലാഫലകം ശവകുടീരത്തിനു സമീപം വീണ്ടും സ്ഥാപിച്ചു .മഴനനഞ്ഞ ശിലാഫലകം നിർവ്വികാരമായി അവരെ നോക്കി നിന്നു.
ഈ സ്ഥലം ഭാവിയിൽ ‘മേമനെകൊല്ലി’ എന്ന പേരിൽ അറിയപ്പെടും എന്ന് ആരും അപ്പോൾ വിചാരിച്ചിട്ട് ഉണ്ടാകില്ല.ഒരു പ്രദേശത്തിന് ശവകുടീരത്തിൽ നിന്നും പേര് സ്വികരിക്കേണ്ടി വരുന്നത് ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കാം.
തലശ്ശേരിയിലേക്ക് തിരിച്ചുപോകുമ്പോൾ ശങ്കരൻ നായർ വല്ലാതെ അസ്വസ്ഥനായി കാണപ്പെട്ടു.എന്തൊക്കെയോ നായർ പിറുപിറുത്തുകൊണ്ടിരുന്നു.
ബ്രൈറ്റിന്റെ മൃതദേഹം തലശ്ശേരിയിൽ കൊണ്ടുവന്നു.ബോഡി വല്ലാതെ പരുക്കുകളേറ്റ് വികൃതമായിരുന്നു.പോരാതെ മഴ നനഞ്ഞു ഉണ്ടായ പ്രശ്നങ്ങൾ വേറെയും . ഈ അവസ്ഥയിൽ ആരും താല്പര്യമെടുക്കാത്തതുകൊണ്ട് ഇംഗ്ലണ്ടിലേക്കു ജെയിംസ് ബ്രൈറ്റിൻ്റെ ബോഡി കൊണ്ടുപോകുന്നതിനെക്കുറിച്ചു ആലോചിക്കുക പോലും ഉണ്ടായില്ല.
ബ്രൈറ്റിനെ തലശ്ശേരിയിലെ ആംഗ്ലോ ഇന്ത്യൻ സെമിത്തേരിയിൽ ആൻ മരിയയുടെ കല്ലറക്കു സമീപം സംസ്കരിച്ചു.
നിരാശയും സങ്കടവും ക്ഷീണവും എല്ലാം കൂടിച്ചേർന്ന് ശങ്കരൻ നായരും നാരായണൻ മേസ്ത്രിയും ആകെ അവശരായി കഴിഞ്ഞിരുന്നു.അവരുടെ വിഷമം മനസ്സിലാക്കിയ ദാനിയേൽ വൈറ്റ് ഫീൽഡ് രണ്ടുപേരോടും കുറച്ചു ദിവസം അവധിയെടുത്തു് നാട്ടിൽ പോയി വരുവാൻ ഉപദേശിച്ചു.
മകൾ ഗീതയും അത് തന്നെ പറഞ്ഞു. മകൾ നിർബ്ബന്ധിച്ചപ്പോൾ നായർക്ക് സമ്മതിക്കേണ്ടി വന്നു.
തറവാട്ടിലെ കോലായിൽ കിടന്നുറങ്ങുന്ന നായർ എന്തോ ഉറക്കത്തിൽ പറയുന്നത് കേട്ട് മകൾ ഗീത അടുത്ത് ചെന്ന് ശ്രദ്ധിച്ചു,”മേമനെകൊല്ലി,മേമനെ
ഗീതക്ക് അതു എന്താണന്നു മനസ്സിലായില്ല.
ഉറക്കമുണർന്നതിനു ശേഷം ഗീത എന്താണ്”മേമനെകൊല്ലി” എന്ന് അച്ഛനേട് ചോദിച്ചെങ്കിലും നായർ മറുപടി ഒന്നും പറഞ്ഞില്ല.എങ്കിലും കൊല്ലപ്പെട്ട മേമനെ സംബന്ധിച്ച എന്തോ ഒന്നാണ് എന്ന് അവൾ ഊഹിച്ചു. ഇപ്പോൾ കൊല്ലപ്പെട്ട മേമൻ ജീവിച്ചിരുന്ന മേമനേക്കാൾ സ്വാധീനമുള്ളവൻ ആയിരിക്കുന്നു. എല്ലാവർക്കും മേമനെക്കുറിച്ചേ പറയാൻ ഉള്ളു.
രണ്ടാഴ്ചത്തെ വിശ്രമം കൊണ്ട് നായർ ഊർജ്വസ്വലത വീണ്ടെടുത്തു. തറവാട്ടിലെ താമസത്തിനിടയിൽ ഗീതയുടെ വിവാഹം ഉടനെ നടത്തുവാൻ തീരുമാനമായി. നേരത്തെ ഉറപ്പിച്ചു വച്ചിരുന്ന വിവാഹം ജാതകദോഷം തീരാൻ കാത്തിരിക്കുകയായിരുന്നു.
ജോലിയുടെ തിരക്കിൽ മുഴുകിയപ്പോൾ സാവധാനം ശങ്കരൻ നായരും നാരായണൻ മേസ്ത്രിയും എല്ലാം മറന്നു തുടങ്ങി.ക്രമേണ അവർ മനപൂർവ്വം ജെയിംസ് ബ്രൈറ്റിനേക്കുറിച്ച് സംസാരിക്കാതെയായി.
മൗനത്തിൻറെ ചിതൽപുറ്റ് ജെയിംസ് ബ്രൈറ്റിൻറെ ബംഗ്ലാവിനേയും മൂടികളഞ്ഞു.
ആൻ മരിയയുടെയും ബ്രൈറ്റിൻ്റെയും മരണത്തോടെ അവർ താമസിച്ചിരുന്ന ബംഗ്ലാവ് അടഞ്ഞു കിടന്നു.ആളുകൾ ഒരു ദുശ്ശകുനമായി കരുതി അതിൻ്റെ സമീപ പ്രദേശങ്ങളിലേക്ക് പോകുന്നത് കഴിവും ഒഴിവാക്കി.ആരും തിരിഞ്ഞുനോക്കാതെ ആ വലിയ കെട്ടിടം വെറുതെ പൊടി പിടിച്ചു കിടന്നു.
മേമൻ്റെ ശവസംസ്‌കാരം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞു,
ജെയിംസ് ബ്രൈറ്റിൻ്റെ ബംഗ്ലാവിൽ സൂക്ഷിച്ചിരുന്ന ചില രേഖകൾ തേടി നായർക്ക് അത് തുറക്കേണ്ടി വന്നു. നായരുടെ മനസ്സിൽ ചില സംശയങ്ങൾ ഉടലെടുത്തു.
ചിലപ്പോൾ ആൻ മരിയയുടെ മരണവും കൊലപാതകം ആയിരിക്കാം, ആത്മഹത്യ ആയിരിക്കില്ല എന്ന് ഒരു തോന്നൽ.
ആർക്കും മനസ്സിലാകാത്ത ഒരു സമസ്യ ആയിട്ടാണ് എല്ലാവർക്കും മേമൻ്റെ കൊലപാതകവും അതിനോടനുബന്ധിച്ചുള്ള സംഭവങ്ങളും അനുഭവപ്പെട്ടത്.നിസ്സാരമായ കാര്യങ്ങൾക്ക് പ്രകോപിതനായി കുഞ്ചുവിനെയും മേമനെയും ജെയിംസ് ബ്രൈറ്റ് കൊല്ലുകയായിരുന്നു.
ഈ വിഷയം ദാനിയേൽ വൈറ്റ് ഫീൽഡുമായി ശങ്കരൻ നായർ സംസാരിച്ചു.ചിലപ്പോൾ അത് ശരി ആയിരിക്കാം എന്ന് ദാനിയേലും അഭിപ്രായപ്പെട്ടു.
ഏതാനും ദിവസങ്ങൾക്കു ശേഷം അടച്ചിട്ടിരുന്ന ഒരു മുറിയിലെ അലമാരയിൽ നിന്നും അവർക്ക് ഇംഗ്ലണ്ടിൽ നിന്നും ഏതോ ഒരു ഡോക്ടർ അയച്ച കത്തുകളും ബ്രൈറ്റിൻ്റെ ഡയറിയും കണ്ടുകിട്ടി.
അതിൽ ഡോക്ട്ർ ” ബി.പി. ഡി.”എന്ന് എഴുതിയിരുന്നത് എന്താണെന്ന് നായർക്കും ദാനിയേലിനും മനസ്സിലായില്ല.
അവർ ഡയറി തുറന്നു,
“ഇന്നലെ ആൻ അതറിഞ്ഞു .അവൾ ഡോക്‌ടറുടെ കത്തുകൾ വായിച്ചിരിക്കുന്നു.എല്ലാം അവൾ മനസ്സിലാക്കി. ആൻ നീ എന്തിന് എൻ്റെ സ്വകാര്യതയിൽ അതിക്രമിച്ചു കയറുന്നു? എൻ്റെ വഴികളിൽ തടസ്സമായി നിൽക്കാൻ ഞാൻ ആരേയും അനുവദിക്കില്ല.ഗുഡ് ബൈ ആൻ,ഐ ലവ് യൂ പക്ഷേ…”.
അതിലെ തിയ്യതി,ആൻ മരിക്കുന്നതിൻ്റെ തലേ ദിവസത്തേതായിരുന്നു.
ജെയിംസ് ബ്രൈറ്റിൻ്റെ രഹസ്യങ്ങൾ മനസ്സിലാക്കിയ ആൻ മരിയയെ കൊല്ലാൻ ജെയിംസ് ബ്രൈറ്റ് പ്ലാൻ ചെയ്തിരുന്നു എന്നു വേണം കരുതാൻ.എന്നാൽ വിഷാദ രോഗത്തിന് അടിമയായി കഴിഞ്ഞിരുന്നു ആൻ മരിയ. ബ്രൈറ്റിൻ്റെ രോഗ വിവരം അറിഞ്ഞതോടുകൂടി ഡിപ്രഷൻ വർദ്ധിച്ച് നിരാശയായി ആത്മഹത്യ ചെയ്തു.
ഡയറിയിലെ താളുകൾ ഒന്നൊന്നായി നായർ മറിച്ചുകൊണ്ടിരുന്നു.
നായർക്ക് ഇനി അറിയേണ്ടത് ഡയറിയിൽ കാണാതിരിക്കില്ല.
നായരുടെ വിരലുകൾ വിറയ്ക്കുന്നതും പേജുകൾ വേഗം വേഗം മറിക്കുന്നതും കണ്ട് ഡാനിയേൽ വൈറ്റ് ഫീൽഡ് ചോദിച്ചു,” എന്താ മിസ്റ്റർ നായർ ?വാട്ട് ഹാപ്പെൻഡ്?”
നായർ തേടിയത് കിട്ടി.
“മേമൻ,എനിക്ക് കിട്ടേണ്ട അംഗീകാരങ്ങൾ തട്ടിയെടുത്തിരിക്കുന്നു.അതിനു പിന്നിൽ മിസ്റ്റർ നായരാണ്. ‘മേമൻ റൂട്ട്സ് ‘എന്ത് നോൺ സെൻസാണ് അത്?മിസ്റ്റർ നായർ നിങ്ങൾ എന്തിന് എന്നെ ശല്യപ്പെടുത്തന്നു?നിങ്ങളോട് യാത്ര പറയേണ്ടതായിട്ടു ഇരിക്കുന്നു.ഗുഡ് ബൈ മേമൻ,ഗുഡ് ബൈ, മിസ്റ്റർ നായർ. ”
ഇത് ഒരു മനുഷ്യനെ വെടിവച്ചു കൊല്ലാൻ മാത്രം ഗൗരവമുള്ളതാണോ?
തന്നെയും മേമനെയും കൊല്ലാൻ ജെയിംസ് ബ്രൈറ്റ് പ്ലാൻ ഇട്ടിരുന്നു എന്ന് വ്യക്തം. ഭാഗ്യം കൊണ്ടു മാത്രം രക്ഷപെടുകയായിരുന്നു.
നായർക്ക് അസ്ഥികൾക്ക് ഉള്ളിൽ ഒരു മരവിപ്പ് അനുഭവപ്പെട്ടു.
ദാനിയേൽ വൈറ്റ് ഫീൽഡ് പറഞ്ഞു, “വരൂ, മിസ്റ്റർ നായർ. എനിക്ക് ഈ സംഭവങ്ങളുടെയെല്ലാം പിന്നിലുള്ള ആ രഹസ്യം പിടികിട്ടി എന്നു തോന്നുന്നു. ”
ശങ്കരൻനായർ ചോദ്യ ഭാവത്തിൽ ദാനിയേൽവൈറ്റ് ഫീൽഡിന്റെ മുഖത്തേക്ക് നോക്കി.
(തുടരും)
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിലെ പണപ്പെരുപ്പ നിരക്ക് മൂന്നുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരുന്നു. ഇത് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത ഉയർത്തുന്നു. നവംബറിലെ 1.5 ശതമാനത്തിൽ നിന്ന് നിരക്ക് കഴിഞ്ഞ മാസം 1.3 ശതമാനമായി കുറഞ്ഞു. സ്ത്രീകളുടെ വസ്ത്രങ്ങളുടെ വിലയിലുണ്ടായ ഇടിവും ഹോട്ടൽ മുറിയുടെ വിലയിലുണ്ടായ കുറവുമാണ് ഇതിന് കാരണം. ഡിസംബറിലെ പണപ്പെരുപ്പ നിരക്ക് 2016 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. ഇത് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത വർധിപ്പിച്ചതായി വിദഗ്ധർ പറഞ്ഞു. പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലക്ഷ്യമായ 2 ശതമാനത്തിലും താഴെയാണ്. വായ്പയെടുക്കൽ ചെലവ് നിശ്ചയിക്കുന്ന ബാങ്കുകളും മറ്റ് വായ്പക്കാരും ബാങ്കിന്റെ പ്രധാന പലിശ നിരക്ക് ഉപയോഗിക്കുന്നു. ഇത് പണയം മുതൽ ബിസിനസ്സ് വായ്പകൾ വരെയുള്ള എല്ലാ കാര്യങ്ങളെയും ബാധിക്കുകയും വ്യക്തികളുടെയും കമ്പനികളുടെയും ധനകാര്യത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ മാസം അവസാനം ഔദ്യോഗിക പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ട്. ഈ നിരക്ക് കുറവ് സംഭവിക്കാനുള്ള സാധ്യത 60% ശതമാനമാണെന്ന് മാർക്കറ്റ് സൂചകങ്ങൾ വ്യക്തമാക്കുന്നു. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ലെ റേറ്റ് സെറ്ററുകളിലൊരാളായ മൈക്കൽ സോണ്ടേഴ്സ്, വായ്പയെടുക്കൽ ചെലവ് കുറയ്ക്കണമെന്ന അഭിപ്രായം ബുധനാഴ്ച വീണ്ടും ആവർത്തിച്ചു.
ഡിസംബറിലെ തിരഞ്ഞെടുപ്പിന് ശേഷം സമ്പദ്‌വ്യവസ്ഥയുടെ പ്രകടനം അനുസരിച്ച് പലിശ നിരക്ക് കുറയ്ക്കുന്നതിന് വോട്ടുചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് എംപിസി അംഗം ഗെർട്ട്ജാൻ വ്ലിഗെ ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു. 2020 ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ പണപ്പെരുപ്പം 1.6 ശതമാനമായി ഉയരുമെന്ന് പാന്തയോൺ മാക്രോ ഇക്കണോമിക്സിലെ യുകെ ചീഫ് സാമ്പത്തിക വിദഗ്ധൻ സാമുവൽ ടോംബ്സ് കരുതുന്നു. പലിശ നിരക്ക് കുറയ്ക്കുന്നത് കടം വാങ്ങിയവർക്ക് ആശ്വാസമാകുമെങ്കിലും നിക്ഷേപകർക്ക് കൂടുതൽ കടുപ്പമേറിയ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- പടിഞ്ഞാറൻ മിഡ്ലാൻഡ് ട്രെയിൻ സർവീസുകൾക്കെതിരെ ബ്രിട്ടനിൽ വ്യാപക പരാതി ഉയർന്നു വന്നിരിക്കുകയാണ്. ഈ ട്രെയിനുകളിൽ അതിരൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്. അഞ്ഞുറിലധികം യാത്രക്കാരുടെ പരാതികളാണ് നിലവിൽ ഈ ട്രെയിൻ സർവീസുകൾക്കെതിരെ ലഭിച്ചിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ ഈ ട്രെയിനിൽ വെച്ച് ഗർഭിണിയായ ഒരു യുവതി ബോധരഹിതയാവുകയും ചെയ്തു . പടിഞ്ഞാറൻ മിഡ്‌ലാൻഡിലെ പോലീസ് കമ്മീഷണറായ ഡേവിഡ് ജെയിംസൺ ഇത്തരം പരാതികളിൽ അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്.
ഡേവിഡ് ജാമിസൺ
ഇത്തരം ട്രെയിനുകൾ ക്കെതിരെയുള്ള പരാതികൾ അറിയിക്കാൻ അദ്ദേഹം ഏർപ്പെടുത്തിയ സംവിധാനത്തിൽ, ആദ്യ മണിക്കൂറിൽ തന്നെ നൂറ്റി അമ്പതോളം പരാതികളാണ് ലഭിച്ചത്. 24 മണിക്കൂറിനുള്ളിൽ 500 പേർ ഇത്തരം ട്രെയിൻ സർവീസുകൾക്കെതിരെ പരാതി നൽകി. ട്രെയിനുകൾ സമയക്രമം പാലിക്കാത്തതിനെ സംബന്ധിച്ചും പരാതികൾ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഇത്തരം ട്രെയിനുകളിലെ അതിരൂക്ഷമായ ആൾ തിരക്കാണ് ഏറ്റവും വലിയ പ്രശ്നമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
സാഹചര്യങ്ങൾക്ക് മാറ്റം സംഭവിച്ചില്ലെങ്കിൽ ഒരു പബ്ലിക് ഹിയറിങ് നടത്തുമെന്ന് ഡേവിഡ് ജെയിംസ് വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളെ നിയന്ത്രിക്കുന്നതിനായി വെസ്റ്റ് മിഡ് ലാൻഡ് ട്രെയിൻ സർവീസുകളി ലേക്ക് ഒരു പുതിയ മാനേജിംഗ് ഡയറക്ടറെ നിയമിച്ചിരിക്കുകയാണ്. ഈ നീക്കം പ്രശംസനീയമാണെന്ന് ഡേവിഡ് ജെയിംസൺ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ അഭിപ്രായത്തെ തങ്ങൾ മാനിക്കുന്നതായും, പ്രശ്നപരിഹാരത്തിന് ആവശ്യമായ എല്ലാ നടപടികളും ഉണ്ടാകുമെന്നും പടിഞ്ഞാറൻ മിഡ്ലാൻഡ് ട്രെയിൻ സർവീസ് വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജോയൽ ചെമ്പോല
യുകെയിൽ പ്രതിമാസം 100 ദശലക്ഷം മൃഗങ്ങൾ ഇറച്ചിക്കായി കൊല്ലപ്പെടുന്നതായാണ് കണക്ക്. ബ്രിട്ടനിലെ ഇറച്ചി വ്യവസായമാണ് ലോകത്തിലെ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്നതെന്ന് ബ്രിട്ടീഷ് മീറ്റ് പ്രോസസ്സേഴ്സ് അസോസിയേഷൻ (ബിഎംപിഎ) അവരുടെ വെബ്‌സൈറ്റിൽ പറയുന്നു. അതിലെ പല അംഗങ്ങളും വേദനയോ ദുരിതമോ കഷ്ടപ്പാടുകളോ ഇല്ലാതെ അനായാസം സഞ്ചരിക്കാൻ സഹായിക്കുന്ന കൂടുകളാണ് മൃഗങ്ങളെ പാർപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് അവകാശപ്പെടുന്നു.
യുകെയിലെ ഇറച്ചി സംസ്കരണത്തിൽ 75,000 ആളുകൾ ജോലി ചെയ്യുന്നു. അതിൽ 69% മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നാണ് ബിഎംപിഎ പറയുന്നത്. കശാപ്പ് പ്രക്രിയയോടുള്ള വിരോധം കാരണം മിക്ക ആളുകളും അതിന്റെ ഉൽപാദനത്തിൽ പ്രവർത്തിക്കാൻ മടി കാണിക്കുന്നു. ഒരു കശാപ്പുശാലയില മുൻ ജോലിക്കാരി അവരുടെ ജോലിയെക്കുറിച്ചും മാനസികാരോഗ്യത്തെ എങ്ങനെ അത് ബാധിക്കുന്നുവെന്നും തുറന്നു പറഞ്ഞിരിക്കുന്നു.
ഒരു മൃഗഡോക്ടറാകണമെന്നായിരുന്നു കുട്ടിക്കാലത്തെ അവരുടെ ആഗ്രഹം. മനുഷ്യരുമായി ഇണങ്ങാത്ത നായ്ക്കുട്ടികളെ ഇണക്കുന്നതും, പേടിച്ചരണ്ട പൂച്ചക്കുട്ടികളെ ശാന്തമാക്കുന്നതുമെല്ലാം ഞാൻ സ്വപ്നം കണ്ടു. ഗ്രാമത്തിൽ ജനിച്ചു വളർന്ന കുട്ടിയെന്ന നിലയിൽ പ്രാദേശിക കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മൃഗങ്ങൾക്ക് കാലാവസ്ഥ വ്യതിയാനം മൂലം അനുഭവപ്പെടുന്ന രോഗങ്ങൾ ചികിൽസിച്ചു ഭേദമാക്കുന്നതായും സങ്കൽപ്പിച്ചു. സ്വപ്‌നം കണ്ട ഒരു സുന്ദരമായ ജീവിതമായിരുന്നു ഇതെല്ലാം. പക്ഷേ എത്തിപ്പെട്ടത് ഒരു അറവുശാലയിലെ ജോലിക്കാണ്.
വർഷങ്ങളായി ഭക്ഷ്യ വ്യവസായ മേഖലയിലും റെഡി-ഫുഡ് ഫാക്ടറികളിലും മറ്റും ജോലി ചെയ്തതിനാൽ ഒരു കശാപ്പുശാലയിൽ ക്വാളിറ്റി കൺട്രോൾ മാനേജരാകാൻ ഒരു ഓഫർ ലഭിച്ചപ്പോൾ അത് തികച്ചും സാധാരണ ജോലിയായിട്ടാണ് തോന്നിയത്.
ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം അവർ പരിസരമെല്ലാം ചുറ്റി നടന്ന് കാണിച്ച് എങ്ങനെയാണ് എല്ലാം പ്രവർത്തിക്കുന്നതെന്ന് വിശദീകരിച്ചു. മറ്റൊരു പ്രധാന കാര്യം ആരോഗ്യസ്ഥിതി എങ്ങനെയുണ്ടെന്ന് അവർ ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു. ദൂരയാത്ര ചെയ്യ്ത ആളുകൾ ക്ഷീണിതരാകുന്നത് വളരെ സാധാരണമാണല്ലോ. സന്ദർശകരുടെയും പുതിയ തുടക്കക്കാരുടെയും ശാരീരിക സുരക്ഷ വളരെ പ്രധാനമാണെന്ന് അവർ വിശദീകരിച്ചു. പക്ഷേ അവിടവുമായി ഇണങ്ങിചേരാമെന്നാണ് കരുതിയത്. ആറുവർഷം അവിടെ ജോലി ചെയ്തു. രോഗം ബാധിച്ച മ്യഗങ്ങളെ ചികിൽസിക്കേണ്ട ജോലിക്ക് പകരം ഓരോ ദിവസവും 250 ഓളം മൃഗങ്ങൾ കൊല്ലപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതലയായിരുന്നു ചെയ്യേണ്ടിവന്നത് .
മാംസം കഴിച്ചാലും ഇല്ലെങ്കിലും യുകെയിലെ ആളുകൾ ആരും തന്നെ ഒരിക്കലും ഒരു അറവുശാലയും വന്ന് കണ്ടിട്ടുണ്ടാവില്ല. അതിന് കാരണം അവിടെയാകെ വൃത്തിക്കേടായ സ്ഥലങ്ങളാണ് എന്നത് തന്നെയാണ്. തറ മുഴുവൻ മൃഗങ്ങളുടെ മലമൂത്ര വിസർജ്യങ്ങൾ കൊണ്ട് മൂടിയിരിക്കുന്നു. ചുവരുകൾ രക്തത്തിൽ പൊതിഞ്ഞു കിടക്കുയാണ്. ഇതുപോലയുള്ള ഒരു സ്ഥലം സന്ദർശിക്കുവാൻ ആരെങ്കിലും തിരഞ്ഞെടുക്കുമോ?.
എല്ലാ അറവുശാലകളും ഒരുപോലെയല്ലെന്ന് ഉറപ്പുണ്ട്. പക്ഷേ ക്രൂരവും അപകടകരവുമായ ജോലിസ്ഥലമായിരുന്നു അത് . പശുക്കളെ അറക്കുവാനായി കൊണ്ടുവരുമ്പോൾ അത് ഭയപ്പെടുകയും പരിഭ്രാന്തരാകുകയും ചെയ്യും. കണ്ടു നിൽക്കുന്ന എല്ലാവർക്കും അത് ഭയാനക കാഴ്ച്ചയാണ്. ശാരീരികമായി പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും മനസ്സിന് പരുക്ക് സംഭവിച്ചു. ജനലുകളില്ലാത്ത ആ വലിയ കെട്ടിടത്തിൽ ദിവസം തോറും ചെലവഴിക്കുമ്പോൾ നെഞ്ചിൽ കൂടുതൽ ഭാരം അനുഭവപ്പെടുന്നു. രാത്രികളിൽ മനസ്സ് പേടിസ്വപ്നങ്ങൾ കൊണ്ട് നിറയും. പകൽ മുഴുവൻ കണ്ട ക്രൂരതകൾ വീണ്ടും മനസ്സിൽ ഓടിയെത്തും.
കശാപ്പ് ചെയ്തതിനു ശേഷം നൂറുകണക്കിന് പശുക്കളുടെ തലകൾ ഒഴിവാക്കുമായിരുന്നു. എന്നാൽ ഒരു കാര്യം അപ്പോഴും മനസ്സിൽ മായാതെ നില്പുണ്ട് , അത് അവയുടെ കണ്ണുകൾ ആയിരുന്നു. അവരുടെ മരണത്തിൽ പങ്കാളിയാകുമെന്ന് അറിഞ്ഞുകൊണ്ട് ചിലർ കുറ്റപ്പെടുത്തി. മറ്റുചിലർ വാദിക്കുന്നതായി തോന്നി. കൃത്യസമയത്ത് തിരിച്ചുപോയി രക്ഷിക്കാൻ എന്തെങ്കിലും വഴിയുണ്ടെന്ന മട്ടിൽ. അത് ഒരേ സമയം വെറുപ്പുളവാക്കുന്നതും ഭയപ്പെടുത്തുന്നതും ഹൃദയം തകർക്കുന്നതുമായിരുന്നു. അതിൽ കുറ്റബോധം തോന്നി. ആദ്യമായി ആ തലകൾ കണ്ടപ്പോൾ, ഛർദ്ദിക്കാതിരിക്കാൻ എല്ലാ ശക്തിയും എടുത്തിരുന്നു.
ഇതുപോലുള്ള കാര്യങ്ങൾ മറ്റ് തൊഴിലാളികളെയും അലട്ടുന്നുണ്ടെന്ന് അറിയാം . കുറച്ച് മാസങ്ങൾക്ക് മുമ്പ് കശാപ്പുശാലയിലെത്തിയപ്പോൾ കണ്ടത് ഒരു പശുവിനെ അറത്തുമാറ്റിയപ്പോൾ ഒരു കാളക്കുട്ടിയുടെ ഗർഭപിണ്ഡം താഴെ വീഴുന്നതാണ്. അത് ഗർഭിണിയായിരുന്നു. അറുത്തയാൾ ഉടനെ അലറാൻ തുടങ്ങി. അയാളെ ശാന്തനാക്കാൻ ഒരു മീറ്റിംഗ് റൂമിലേക്ക് കൊണ്ടുപോയി. അയാൾ പറഞ്ഞത് “ഇത് ശരിയല്ല, ശരിയല്ല” എന്നാണ്. ഗർഭിണികളായ പശുക്കളേ കൊല്ലുന്നതിനേക്കാൾ ക്രൂരമാണ് കൊല്ലേണ്ടി വന്ന കുഞ്ഞുങ്ങൾ.ജോലി ഉപേക്ഷിച്ചതിനുശേഷം കാര്യങ്ങൾ കൂടുതൽ തിളക്കത്തോടെ കാണാൻ തുടങ്ങി. പൂർണ്ണമായും മാനസികാരോഗ്യ ചാരിറ്റികളുമായി പ്രവർത്തിക്കാൻ തുടങ്ങി. അതിജീവിക്കാത്ത സഹപ്രവർത്തകരെകുറിച്ച് ഓർക്കുന്നു. അവരുടെ വികാരങ്ങളെക്കുറിച്ച് തുറന്ന് പറയാനും അവർക്ക് വേണ്ട പ്രൊഫഷണൽ സഹായങ്ങളും ചെയ്തു കൊടുക്കാനും ശ്രമിക്കുന്നു . രാത്രിയിൽ കണ്ണുകൾ അടച്ച് ഉറങ്ങാൻ ശ്രമിക്കുമ്പോൾ ചിലപ്പോഴൊക്കെ നൂറുകണക്കിന് ജോഡി കണ്ണുകൾ തുറിച്ചുനോക്കുന്നതായി ഇപ്പോഴും തോന്നാറുണ്ട്.