Main News

ന്യൂസ് ഡെസ്‌ക് മലയാളം യുകെ.

ബ്രിട്ടണില്‍ മരണം 4313 കടന്നു. 708 പേര്‍ 24 മണിക്കൂറിനുള്ളില്‍..
ലോകത്ത് ആകെ മരണം 60,887. രോഗം സ്ഥിരീകരിച്ചത് 11,40,327. രോഗവിമുക്തരായവര്‍ 2,33,930.
ബ്രൈറ്റണ്‍ ബീച്ചില്‍ BBQ ചെയ്യാന്‍ബ്രിട്ടീഷ് കപ്പിള്‍സ് എത്തിയത് പരിതാപകരം. അപകടത്തിന്റെ ഗൗരവം മനസ്സിലാകാതെ പ്രാദേശീകര്‍ ആഘോഷം തുടരുകയാണ്. സോഷ്യല്‍ കോണ്‍ടാക്ട് തടയാന്‍ ശ്രമിച്ച പോലീസിനോട് തട്ടികയറുകയാണ് ഇവര്‍ ചെയ്തത്.. ഇനിയും പേടിക്കാതെ ബ്രിട്ടണിലെ പ്രാദേശികരുടെ ആഘോഷം തുടരുകയാണിപ്പോള്‍

സ്വന്തം ലേഖകൻ

കെന്റ് : രാജ്യത്തെ ദുഖത്തിലാഴ്ത്തികൊണ്ട് വീണ്ടും എൻ എച്ച് എസ് നേഴ്സിന്റെ മരണം. ഈ ദുരിതകാലത്ത് ജീവൻ രക്ഷിക്കാൻ വേണ്ടി പ്രയത്നിച്ച ഒരാളുടെ കൂടെ ജീവൻ നഷ്ടപെടുന്ന കാഴ്ച്ച അങ്ങേയറ്റം ഖേദകരമാണ്. കെന്റിലെ ക്വീൻ എലിസബത്ത് ക്വീൻ മദർ ഹോസ്പിറ്റൽ നേഴ്‌സായിരുന്ന എമി ഓ റൂർക്ക് (39) ആണ് കൊറോണ വൈറസിനോട് പടപൊരുതി ജീവൻ വെടിഞ്ഞത്. മൂന്നു കുട്ടികളുടെ അമ്മ കൂടിയായ എമിക്ക് കൊറോണ വൈറസ് ബാധിക്കുന്നതിനുമുമ്പ് ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. എമിയുടെ മരണത്തിൽ ടീം മുഴുവൻ തകർന്നതായി ആശുപത്രിയിലെ വാർഡ് മാനേജർ ജൂലി ഗാമോൺ പറഞ്ഞു. “അവൾ വളരെ ദയയും കരുതലും ഉള്ള ഒരു നഴ്സായിരുന്നു, രോഗികളുമായും സഹപ്രവർത്തകരുമായും അവൾക്ക് പ്രത്യേക ബന്ധമുണ്ടായിരുന്നു,” അവർ പറഞ്ഞു. “തന്റെ എല്ലാ രോഗികൾക്കും ഏറ്റവും മികച്ച പരിചരണം നൽകാൻ എമി തീരുമാനിച്ചു. മറ്റുള്ളവർ വീടിനുള്ളിൽ താമസിക്കുന്ന സമയത്തും അവൾ ജോലിയിൽ തുടർന്നു.” സഹപ്രവർത്തകർ അനുസ്മരിച്ചു. വാൽസാൽ മാനർ ഹോസ്പിറ്റലിലെ 36 കാരിയായ നഴ്സ് അരിമ നസ്രീൻ മരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് എമിയുടെ മരണവാർത്ത പുറത്തുവന്നത്. കൊറോണ കാലത്ത് ജീവൻ വെടിഞ്ഞ ധീരവനിതകൾക്ക് മരണമില്ല. അവരുടെ പുഞ്ചിരി കാലങ്ങളോളം നിലനിൽക്കും. നേഴ്‌സുമാരെ കൂടാതെ രണ്ട് ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്കും ജീവൻ നഷ്ടപ്പെട്ടു. അതിജീവനത്തിന്റെ പോരാട്ടവഴിയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ.

ഓരോ ദിനം കഴിയുന്തോറും ബ്രിട്ടനിൽ മരണനിരക്ക് കുത്തനെ ഉയരുകയാണ്. യുകെയിൽ രോഗം ബാധിച്ച് ഇന്നലെ മാത്രം മരണപെട്ടവർ 684 പേരാണ്. ഇതോടെ മരണസംഖ്യയിൽ ചൈനയെ പിന്തള്ളി ബ്രിട്ടൻ മുന്നിലെത്തി. ചൈനയിൽ 3,326 മരണങ്ങളാണ് ഇതുവരെ ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകൾ. ബ്രിട്ടനിൽ ഇതുവരെ 3,605 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചവർ 4,450 പേരാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 38,168 ആയി ഉയർന്നു. മരണത്തിലും കേസുകളുടെ എണ്ണത്തിലും ഏറ്റവും കൂടുതൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത് ഇന്നലെയാണ്. 163 ആളുകൾ ഗുരുതരാവസ്ഥയിൽ തുടരുന്നു. മരണനിരക്ക് ദിനംപ്രതി ഉയരുന്നത് സർക്കാരിനെയും എൻഎച്ച്എസിനെയും ഒരുപോലെ കനത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. രാജ്യം ലോക്ക്ഡൗണിൽ ആണെങ്കിലും രോഗവ്യാപനം ദ്രുതഗതിയിലാണ് സംഭവിക്കുന്നത്.

ആഗോളതലത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 1,098,390 ആയി ഉയർന്നു. 59,159 മരണങ്ങളും ഇതിനകം ഉണ്ടായിക്കഴിഞ്ഞു. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ഏഴായിരത്തോളം മരണങ്ങളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇറ്റലിയും സ്പെയിനും രോഗം ബാധിച്ചവരുടെ എണ്ണത്തിൽ ഏകദേശം ഒരേ കണക്കുമായി നീങ്ങുകയാണ്. ഇറ്റലിയിൽ മരണപ്പെട്ടവരുടെ എണ്ണം 14681 ആയപ്പോൾ സ്പെയിനിൽ അത് 11198 ആയി ഉയർന്നു. ജർമനിയിലും രോഗികളുടെ എണ്ണം അതിവേഗം കൂടുകയാണ്. ഇതുവരെ 91159 പേർക്ക് രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. ഇന്ത്യയിൽ ഇതുവരെ 2567 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ നിന്നും ഇന്നലെ പുറത്തുവന്ന വാർത്ത ഏറെ ആശ്വാസം പകരുന്നതാണ്. കൊറോണ വൈറസ് ബാധിതരായിരുന്ന വൃദ്ധദമ്പതികൾ രോഗം ഭേദമായി ആശുപത്രി വിട്ടു. 88ഉം 93 ഉം വയസ്സ് പ്രായമുള്ള ദമ്പതികൾക്ക് കഴിഞ്ഞ മാസം പകുതിയോടടുപ്പിച്ചാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 205 രാജ്യങ്ങളിൽ കോവിഡ് 19 പടർന്നുപിടിച്ചതായാണ് റിപ്പോർട്ട്‌.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കോവിഡ് – 19 ബ്രിട്ടനേ പിടിച്ചുകുലുക്കാൻ ആരംഭിച്ചതിനു ശേഷമുള്ള പ്രധാന പരാതിയാണ്. കോവിഡ് ലക്ഷണത്തോടുകൂടി എൻഎച്ച്എസ് 111 വിളിച്ചാൽ സഹായമെത്താനുള്ള കാത്തിരിപ്പ്. എന്നാൽ കുടുംബത്തിൽ ആർക്കെങ്കിലും കോവിഡ് ലക്ഷണങ്ങൾ ഉണ്ടായാൽ എൻഎച്ച് എസ് 111 വിളിക്കാതെ ഓൺലൈൻ രജിസ്ട്രേഷൻ നടത്തുകയാണെങ്കിൽ നാഷണൽ ഹെൽത്ത് സർവീസിൽ നിന്നു സമയാസമയങ്ങളിൽ ഫലപ്രദമായ സഹായമെത്തുമെന്നുള്ള വിവരം പലർക്കും അജ്ഞാതമാണ്. സന്ദേശങ്ങളിലൂടെ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും, ഫോൺ കോളിലൂടെ നമ്മുടെ ആരോഗ്യസ്ഥിതി സ്ഥിരമായി വിലയിരുത്തുകയും ചെയ്യും.

ഇതിനായി കോവിഡ് – 19 ലക്ഷണങ്ങളുള്ള വ്യക്തികൾ എൻഎച്ച്എസ് 111 ഓൺലൈനിൽ കൊറോണ വൈറസ് ബാധയുണ്ടായാൽ രജിസ്ട്രേഷൻ ചെയ്യുണം. കൊറോണ വൈറസ് ബാധയുണ്ടായി എന്ന് സ്ഥിരീകരിക്കാനുള്ള ഏതാനും ചോദ്യങ്ങൾക്ക് രജിസ്റ്റർ ചെയ്യുന്ന വ്യക്തി ഉത്തരം നൽകണം. കൊറോണ വൈറസ് ബാധിച്ചവർ, ഐസലേഷനിൽ കഴിയുന്നവർ, തൊഴിലുടമകൾ എന്നിവർ ചെയ്യേണ്ട എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും എൻഎച്ച്എസ് 111 ഓൺലൈൻ സർവീസിലുണ്ട്. എൻഎച്ച്എസ് 111 ഓൺലൈൻ സർവീസിന്റെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

https://111.nhs.uk/covid-19

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലോകത്തെവിടെയും കോവിഡ് -19ന്റെ ദുരിതങ്ങൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്നതു പ്രവാസി മലയാളികളാണ്. മൾട്ടയിലെ സ്ഥിതിയും വ്യത്യസ്തമല്ല. മാൾട്ടയിൽ നിന്നും മലയാളം യുകെയുമായി അനുഭവങ്ങൾ പങ്കുവച്ച ജിബിൻ ജോയിയുടെയും ജിതിൻ ജോർജിൻെറയും വാക്കുകളിൽ മാൾട്ടയിലെ മലയാളി സമൂഹം നേരിടുന്ന പ്രതിസന്ധികളുടെ ആഴം വ്യക്തമായിരുന്നു .
ജിബിൻ തൊടുപുഴ സ്വദേശിയും ജിതിൻ പൊൻകുന്നം സ്വദേശിയുമാണ്. രണ്ടുപേരും മാൾട്ടയിൽ എത്തിയിട്ട് രണ്ടു വർഷത്തോളം ആകുന്നേയുള്ളു .കോവിഡ്-19 ന്റെ ഈ തീവ്ര കാലഘട്ടത്തിലും രണ്ടുപേർക്കും ജോലിക്ക് പോകണം. കേരളത്തിൽ നിന്ന് വ്യത്യസ്തമായി കൊറോണാ വൈറസ് എന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാൻ പരാജയപ്പെടുന്നതിന്റെ രേഖാചിത്രം നമുക്ക് ഇവരുടെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.

വെറും 300 സ്ക്വയർകിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഒരു കൊച്ചു ദ്വീപ് ആണെങ്കിലും ജനസാന്ദ്രതയിൽ മാൾട്ടയ്ക്ക് ഏഴാം സ്ഥാനമുണ്ട്. ടൂറിസം മേഖലയെ വരുമാനത്തിനു വേണ്ടി വളരെയധികം ആശ്രയിക്കുന്ന മാൾട്ട . ഒട്ടുമിക്ക നിത്യ ഉപയോഗ സാധനങ്ങൾക്കുമായി തൊട്ടടുത്ത അയൽരാജ്യമായ ഇറ്റലിയെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ഇറ്റലിയിൽ കോവിഡ് -19 ഏൽപ്പിച്ച ആഘാതത്തിന്റെ അലയൊലികൾ നിന്ന് സ്വാഭാവികമായും മൾട്ടയ്ക്ക് ഒഴിഞ്ഞുമാറാൻ സാധിക്കില്ല. ഏകദേശം ഒരു മാസം മുമ്പ് ആദ്യമായി മാൾട്ടയിൽ കോവിഡ് -19 റിപ്പോർട്ട് ചെയ്യപ്പെട്ടതു തന്നെ ഇറ്റലിക്കാരായ മാതാപിതാക്കൾക്കും 12 വയസ്സുകാരിയായ കുട്ടിക്കും ആണ്. കേരളത്തിലെ ഒന്നോ രണ്ടോ ഡിസ്‌ട്രിക്റ്റുകളുടെ മാത്രം വലിപ്പമുള്ള മാൾട്ടയിൽ ഇന്ന് മാൾട്ടയിൽ 202 ആൾക്കാർ കൊറോണ വൈറസ് രോഗബാധിതരാണ്.

കൊറോണ സമയത്തും മാൾട്ടയിലെ തെരുവുകളിൽ വാഹനങ്ങൾക്ക്‌ കുറവൊന്നുമില്ല . ഫോട്ടോ: ജിതിൻ ജോർജ്

 

പക്ഷേ ഇന്ത്യയുടേതുപോലെ ശക്തമായ ഒരു നടപടിയെടുക്കാൻ മാൾട്ടാ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. സമ്പദ് വ്യവസ്ഥയിൽ അത് ഏൽപ്പിക്കുന്ന ആഘാതം തന്നെ ഇതിന് കാരണം. ഫാക്ടറികളും മറ്റും മുൻപത്തേതു പോലെ തന്നെ പ്രവർത്തിക്കുന്നു. അതുകൊണ്ടുതന്നെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ജോലിക്കാർ തൊഴിൽ സ്ഥലങ്ങളിലേക്ക് പോകാൻ നിർബന്ധിതരാകുന്നു. ഇത് എത്രമാത്രം കൊറോണ വൈറസ് ബാധയുടെ സാമൂഹ്യ വ്യാപനം കൂട്ടും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. യൂറോപ്പിലെ മറ്റേത് സ്ഥലത്തെയും പോലെ മാൾട്ടയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗവും മലയാളികളാണ്. അത് അവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഇടയിൽ ഉണ്ടാക്കിയിരിക്കുന്ന മാനസികസംഘർഷം ചില്ലറയൊന്നുമല്ല. ഈ സാഹചര്യത്തിലാണ് മാൾട്ടയിലെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള സമൂഹം കൊറോണ വൈറസിനെതിരെ ഗവൺമെന്റ് ശക്തമായ നിലപാട് എടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നത്.

ജിബിൻ ജോയ് സോഫ്റ്റ് വെയർ മേഖലയിലും ജിതിൻ ജോർജ് കമ്പനി സൂപ്പർ വൈസറുമായിട്ടാണ് ജോലി ചെയ്യുന്നത് . വരും ദിവസങ്ങളിൽ മാൾട്ടയിലെ പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച്  രണ്ടുപേരും മലയാളം യുകെയിൽ എഴുതുന്നതായിരിയ്ക്കും .

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലോകത്തെമ്പാടും കൊറോണ വൈറസ് പടരാതിരിക്കുന്നതിനായി അതിർത്തികൾ അടച്ചതിനാൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്നത് പതിനായിരക്കണക്കിന് ബ്രിട്ടീഷുകാർ ആണ് . എയർലൈൻസുകൾ എല്ലാം തന്നെ അവരുടെ ഫ്ലൈറ്റ് നിർത്തിയതിന്റെ ഫലമായാണ് സൗത്ത് അമേരിക്ക, ഓസ്ട്രേലിയ, മറ്റു രാജ്യങ്ങളിലുമായി യുകെ പൗരന്മാർ കുടുങ്ങിക്കിടക്കുന്നത്.

ഇത്തരത്തിൽ അകപ്പെട്ടുപോയ ജനങ്ങളെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാൻ ബ്രിട്ടീഷ് ഫോറിൻ ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്ന് പറയുമ്പോഴും സർക്കാരിന്റെ പക്കൽനിന്ന് നിസ്സംഗ മനോഭാവം ആണ് ഉള്ളത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .

ഇത്തരത്തിൽ അകപെട്ടു പോയ ഒരാളാണ് സാമന്ത സ്മിത്ത്. മൂന്ന് മക്കളുടെ അമ്മയായ സാമന്ത ലങ്കാസ്റ്ററിൽ നിന്നാണ് ഇന്ത്യയിലേക്ക് എത്തിയത്. അങ്ങനെയിരിക്കെയാണ് ലോകത്തെമ്പാടുമുള്ള ട്രാവൽ ഏജൻസികൾ എല്ലാംതന്നെ അടച്ചുപൂട്ടിയത്.

കർഫ്യു ആകയാൽ ഋഷികേശ് എന്ന നഗരത്തിലെ അടിസ്ഥാന ഗസ്റ്റ് ഹൗസിലാണ് ഇപ്പോൾ കഴിയുന്നത്. അങ്ങനെയാണ് അവൾ വീട്ടിലേക്ക് മടങ്ങി പോകാനുള്ള പരിശ്രമങ്ങൾ ഡയറിയിൽ സൂക്ഷിക്കാൻ ഇടയായത്.

തന്നെപ്പോലെ ഇത്തരത്തിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിലായി അകപ്പെട്ടുപോയ പതിനായിരക്കണക്കിന് ആളുകളുടെ നിരാശയും ഭയവും തന്നെയാണ് ഡയറിക്കുറിപ്പിലൂടെ സാമന്ത പങ്കുവയ്ക്കുന്നത്.

മാർച്ച് ഇരുപതാം തീയതി അവർ എഴുതിയ ഡയറിക്കുറിപ്പുകൾ ഇപ്രകാരമാണ് “കൊറോണ വൈറസിന്റെ വ്യാപനം ഇപ്പോൾ എന്നെ ഭയപ്പെടുത്തുന്നു. മാർച്ച് 30ന് ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള എന്റെ ഫ്ലൈറ്റ് ഉണ്ടാകുമോ എന്നത് എന്റെ ഉത്കണ്ഠ വർധിപ്പിക്കുന്നു. വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ ഫ്ലൈറ്റ് ഷെഡ്യൂൾ ചെയ്തിരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത് പക്ഷേ എനിക്ക് ആശങ്കയുണ്ട്. ”

26 മാർച്ചിൽ അവർ ഡയറിയിൽ എഴുതി. ഇന്ത്യ ലോക്ക് ഡൗണിലാണ് . ആളുകൾക്ക് സ്വസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്യാൻ അനുവാദമില്ല. അതിനർത്ഥം എനിക്ക് ന്യൂഡൽഹിയിലേയ്‌ക്കോ മറ്റേതെങ്കിലും അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കോ പോകാനാവില്. ല ഞാൻ ലണ്ടനിലെ വിദേശകാര്യ ഓഫീസിലേക്ക് ഫോൺ ചെയ്തു. എനിക്ക് ട്രാവൽ ചെയ്യാനുള്ള എന്തെങ്കിലും അനുമതി ലഭിക്കുമോ എന്ന് അറിയാൻ. പക്ഷെ ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ അത് അസാധ്യമാണെന്ന് അവർ പറഞ്ഞു. അത് കേട്ട മാത്രയിൽ എന്റെ മനസ്സ് കൂടുതൽ പരിഭ്രാന്തമായി. ഒരു കാര്യം എനിക്ക് മനസ്സിലായി ഞാൻ ഇവിടെ കുടുങ്ങിയിരിക്കുന്നു

മാർച്ച് 30ന് വേദനിക്കുന്ന അമ്മ മനസ്സോടെ അവർ എഴുതി. ഞാൻ ഇന്ന് എന്റെ കുട്ടികളോട് സംസാരിച്ചു.അത് എന്നെ കൂടുതൽ ഊർജ്ജസ്വലതയും ശക്തയുമാക്കി. ഒരുപക്ഷേ മാസങ്ങളോളം ഞാൻ ഇവിടെ തന്നെ ആയിരിക്കുമെന്ന് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ ഞാൻ ശ്രമിക്കുകയാണ്. ഉടനെ വീട്ടിലെത്തുക എന്ന ആഗ്രഹം ഞാൻ ഉപേക്ഷിച്ചു. ഞാൻ അയക്കുന്ന ഈ മെയിലുകളും ഫോൺ കോളുകളും ബ്രിട്ടീഷ് എംബസി അവഗണിക്കുന്നത് എന്നെ കൂടുതൽ സങ്കടപ്പെടുത്തുന്നു.

ഇത്തരത്തിൽ ഇന്ത്യയിൽ നിന്നും   വീട്ടിലെത്താനായുള്ള തന്റെ പരിശ്രമവും കുട്ടികളെ പിരിഞ്ഞിരിക്കുന്നതിൻെറ ദുഃഖവും നമ്മുടെ കണ്ണുകൾ നനയിക്കും.

കോവിഡിനെതിരെ പോരാടുന്ന ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന ആതുരസേവന വിഭാഗത്തിന് ഞെട്ടൽ സമ്മാനിച്ചുകൊണ്ട് ബർമിംഗ്ഹാമിൽ നിന്നുള്ള ഇന്ത്യൻ നേഴ്സ് കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. 36 വയസ്സ് മാത്രമുണ്ടായിരുന്ന അരീമ നസ്രീന്റെ മരണം യുകെയിലെ ഇന്ത്യൻ സമൂഹത്തിൽ ഞെട്ടൽ ഉളവാക്കിയിരിക്കുകയാണ്. അരീമ നസ്രീൻ ജോലി ചെയ്തിരുന്നത് ബെർമിങ്ഹാമിലെ എൻഎച്ച്എസ് ഹോസ്പിറ്റലിലായിരുന്നു. കോവിഡ് -19 നെ തുടർന്ന് അരീമ നസ്രീൻ ചികിത്സതേടിയത് ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെയാണ് . മാർച്ച് 19ന് കോവിഡിൻറെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയ അരീമ നസ്രീൻ വെന്റിലേറ്ററിൽ ആയിരുന്നു. ഇന്ന് പുലർച്ചെയാണ് മരണമടഞ്ഞത്.

മലയാളികൾ ഉൾപ്പെടെ യുകെയിൽ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണ്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിന് ഇല്ല എന്നുള്ളതാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഉള്ള സ്റ്റോക്ക് കൊറോണാ വൈറസിനെ നേരിടുന്നതിന് പര്യാപ്തവുമല്ല.

 

 

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 ഓളം അടുക്കുമ്പോൾ ഓരോ യുകെ മലയാളിയും ഭയാനകമായ ഒരു മാനസിക അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത് . യുകെയിലുള്ള മലയാളി കുടുംബങ്ങളിൽ നിന്ന്  ഒരാളെങ്കിലും ഹോസ്‌പിറ്റലുകളിലും , നഴ്‌സിംഗ് ഹോമുകളിലും ജോലി ചെയ്യന്നവരാണെന്നതാണ് അവരെ ബാധിച്ച ഈ ഭയത്തിനുള്ള കാരണം .

ഞങ്ങൾ യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെയാണ് ജോലി ചെയ്യുന്നതെന്നും , ഇങ്ങനെ ജോലി ചെയ്‌താൽ ഞങ്ങൾക്ക് ഏതു സമയവും കൊറോണ വൈറസ് പിടിപെടാമെന്നും അതുകൊണ്ട് കുറച്ച് മാസ്‌കും , ഗ്ലൗസും എങ്കിലും നൽകി ഞങ്ങളെ സഹായിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി യുകെ മലയാളികളാണ് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന്റെ  0207062 6688  എന്ന ഹെൽപ്പ് ലൈൻ നമ്പരിലേയ്ക്ക് വിളിച്ച് സഹായം അഭ്യർത്ഥിച്ചുകൊണ്ടിരിക്കുന്നത്.

ലോകം മുഴുവനിലുമുള്ള ആരോഗ്യമേഖലയിൽ ഉണ്ടായിരിക്കുന്ന ഈ പ്രശ്നം ബ്രിട്ടീഷ് ഗവണ്മെന്റിനെയും , ആരോഗ്യ മേഖലയിലെ അധികാരികളെയും അറിയിച്ച് ഉടൻ ഒരോ യുകെ മലയാളിക്കും സഹായം എത്തിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷൻ ഉറപ്പ് നൽകിയിരുന്നു . ഈ പരിശ്രമത്തിന്റെ ഭാഗമായി യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന് ലഭിച്ച ഹെൽപ്പ് ലൈൻ നമ്പർ ഇവിടെ നൽകുകയാണ് .

യുകെയിൽ ഏതെങ്കിലും ജോലി സ്ഥലങ്ങളിൽ മാസ്‌കും , ഗ്ലൗസും അടക്കമുള്ള Personal Protective Equipments ഇല്ലാത്തതിന്റെ പേരിൽ ജോലി ചെയ്യാൻ ഭയപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഉടൻ തന്നെ 08009159964 എന്ന നമ്പരിൽ ബന്ധപ്പെടുവാനോ അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ അഡ്രസ്സിൽ ബന്ധപ്പെടുവാനും ഞങ്ങൾ  അഭ്യർത്ഥിക്കുകയാണ് . ഉടൻ തന്നെ നിങ്ങൾക്ക് വേണ്ട സുരക്ഷ ഉപകരണങ്ങൾ എത്തിച്ച് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഈ ഏജൻസി നിങ്ങൾക്ക് ചെയ്തു തരുന്നതായിരിക്കും.

NHS Business Services Authority (NHSBSA) എന്ന ഈ ഏജൻസി യുകെയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേണ്ട സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിച്ച് കൊടുത്ത് എൻ എച്ച്  എസ്സിനെയും , മറ്റ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെയും സഹായിക്കുവാനാണ് ഈ അടിയന്തിര ഹെൽപ്പ് ലൈൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് . ഈ നമ്പരിൽ വിളിക്കുമ്പോൾ നിങ്ങളുടെയും , നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയും പേര് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം നിങ്ങളുടെ സ്ഥാപനത്തിൽ Personal Protective Equipments ഓർഡർ ചെയ്യുന്നവരുമായി ബന്ധപ്പെട്ട് ഉടൻ തന്നെ വേണ്ട സുരക്ഷാ ഉപകരണങ്ങൾ എത്തിക്കുവാനുള്ള സത്വര നടപടികൾ ഈ ഏജൻസി സ്വീകരിക്കുന്നതായിരിക്കും.ഹോസ്പിറ്റലുകൾക്ക് മാത്രമല്ല ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ഈ സേവനം ലഭ്യമാണ് . അതുകൊണ്ട് തന്നെ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ നിങ്ങളുടെ ബന്ധുക്കളോ , സുഹ്ര്യത്തുക്കളോ യുകെയിലെ ഏതെങ്കിലും നഴ്‌സിംഗ് ഹോമുകളിലോ മറ്റ് ആരോഗ്യ മേഖലകളിലോ ജോലി ചെയ്യുന്നവരുണ്ടെങ്കിൽ ഉടൻ തന്നെ അവർക്ക് കൂടി ഈ വിവരങ്ങൾ എത്തിച്ച് കൊടുക്കണം എന്നറിയിക്കുന്നു . അതോടൊപ്പം ബ്രിട്ടണിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന നമ്മൾ ഓരോരുത്തരുടെയും കുടുംബാഗംങ്ങളുടെ ജീവൻ സംരക്ഷിക്കാൻ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്നും , അതുകൊണ്ട് തന്നെ അനാവശ്യമായി ഈ നമ്പരിൽ വിളിച്ച് നിങ്ങളുടെ ആരുടെയും വ്യക്തിപരമായ ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടിക്കരുതെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു

ഷിബു മാത്യൂ
മരണം മുന്നില്‍ കണ്ട് ബ്രിട്ടണ്‍. കോവിഡ് 19. അവസാനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മരണം 2921. രോഗം ബാധിച്ചവര്‍ 33718. രോഗം ഭേദമായവര്‍ 191.

വന്‍കിട ഷോപ്പിംഗ് മാളുകളിലേയ്ക്കുള്ള ബ്രിട്ടീഷ്‌കാരുടെ കുത്തൊഴുക്ക് കുറയുന്നു. വൈകിയാണെങ്കിലും അപകടം തിരിച്ചറിഞ്ഞ് ഗവണ്‍മെന്റ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനൊരുങ്ങുകയാണ് പ്രാദേശികര്‍. വ്യക്തികള്‍ തമ്മില്‍ വ്യക്തമായ അകലം പാലിക്കുക. ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം പാലിക്കുന്നവര്‍ക്ക് വന്‍കിട ഷോപ്പിംഗ് മാളുകള്‍ക്കുളില്‍ കയറിപ്പറ്റാന്‍ മണിക്കൂറുകള്‍ ക്യൂവില്‍ നില്‌ക്കേണ്ടി വരുന്നു.
ഇതേസമയം, ലഭ്യത കൂടുതല്‍ ഉള്ളതും, വന്‍കിട ഷോപ്പിംഗ് മാളുകളെക്കാള്‍ ചിലവ് ചുരുങ്ങിയതും അകലം പാലിച്ച് ക്യൂ നിന്ന് ഷോപ്പിംഗ് ചെയ്യേണ്ടി വരുന്നതുമല്ലാത്ത ഓഫ് ലൈസന്‍സ് ഷോപ്പുകള്‍ ധാരാളം ഉണ്ട് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവിടേയ്ക്ക് തങ്ങളുടെ ഷോപ്പിംഗ് മാറ്റുകയാണ് മലയാളികള്‍ ഉള്‍പ്പെടുന്ന ബ്രട്ടീഷ് സമൂഹം.

ബ്രിട്ടണിലെ ഓഫ് ലൈസന്‍സ് ഷോപ്പുകളില്‍ പതിവിലും വിപരീതമായ തിരക്കാണ് ഇന്നനുഭവപ്പെട്ടത്. പ്രീമിയര്‍, വണ്‍ സ്റ്റോപ്പ്, സ്പാര്‍ക്, തുടങ്ങിയ മുന്‍ നിരയിലുള്ള ഷോപ്പുകളില്‍ ഇന്ന് വന്‍ തിരക്കായിരുന്നു. വന്‍കിട ഷോപ്പിംഗ് മാളുകളെ അപേക്ഷിച്ച് വിലക്കുറവും അതോടൊപ്പം ക്യൂവും നില്‍ക്കേണ്ട ആവശ്യവുമില്ലാത്തതുകൊണ്ട് ബ്രിട്ടണിലെ ഗ്രാമീണര്‍ കൂടുതലും ഷോപ്പിംഗിനായിപ്പോയത് ഇവിടേയ്ക്കാണ്. കൊറോണാ വൈറസ് പടരുന്ന ഈ അവസരത്തില്‍ മിനിമം ഷോപ്പിംഗ് ആണ് ഇപ്പോള്‍ നടക്കുന്നത്. അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനപ്പുറം വിപുലമായ ഒരു ഷോപ്പിംഗും ഇപ്പോള്‍ സാധാരണക്കാരില്‍ കാണാന്‍ സാധിക്കുന്നില്ല. ചിലവ് കുറഞ്ഞ അത്യാവശ്യ സാധനങ്ങളുടെ വില്പനയിലാണ് ഓഫ് ലൈസന്‍സ് ഷോപ്പുകള്‍ നില നിന്ന് പോകുന്നതും.

കൊറോണാ വൈറസുമായി ബന്ധപ്പെട്ട് അത്യാവശ്യ സാധനങ്ങള്‍ പരമാവധി ജനങ്ങളില്‍ എത്തിക്കാന്‍ ഓഫ് ലൈസന്‍സ് ഡീലറുമാര്‍ ശ്രദ്ധിക്കുന്നു എന്നത് എടുത്ത് പറയേണ്ടതുമാണ്.
വരും ദിവസങ്ങളില്‍ ഓഫ് ലൈസന്‍സ് ഷോപ്പുകള്‍ യുകെയിലെ വ്യാപാര ശൃംഖല കൈയ്യടക്കും എന്നതില്‍ സംശയമില്ല.

സ്വന്തം ലേഖകൻ

ലണ്ടൻ : ലോകത്ത് ആകെ കോവിഡ് 19 രോ​ഗബാധിതരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. ബ്രിട്ടനിൽ കൊറോണ വൈറസ് സംഹാരതാണ്ഡവം നടത്തുകയാണ്. ഓരോ ദിനം കഴിയുമ്പോഴും മരണനിരക്ക് വർധിക്കുന്നത് രാജ്യത്തെ കനത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. യുകെയിൽ രോഗം ബാധിച്ച് ഇന്നലെ മാത്രം മരണപ്പെട്ടവരുടെ എണ്ണം 569 ആണ്. ആകെ മരണസംഖ്യ 2, 921 ആയി ഉയർന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,244 ആണ്. ഇതോടെ യുകെയിൽ ആകെ രോഗബാധിതരുടെ എണ്ണം 33,718 ആയി. 135 പേരുടെ രോഗം ഭേദപ്പെട്ടിട്ടുണ്ട്. പ്രതിദിനം വർധിച്ചുവരുന്ന കേസുകൾ പിടിച്ചുകെട്ടാനുള്ള തീവ്രശ്രമത്തിലാണ് എൻഎച്ച്എസും സർക്കാരും. കൊറോണ വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ രോഗികളും രോഗലക്ഷണങ്ങൾ ഉള്ളവരും മാസ്ക് ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കി. ഈയൊരു വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടന്നുവരികയാന്നെന്നും അവർ അറിയിച്ചു. അണുബാധ ഉണ്ടാകാതിരിക്കാൻ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്നവരിൽ നിന്ന് കുറഞ്ഞത് 1 മീറ്റർ അകലം പാലിക്കാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു.

അതേസമയം ഏപ്രിൽ അവസാനത്തോടെ ഇംഗ്ലണ്ടിൽ ഒരു ദിവസം ഒരു ലക്ഷം കൊറോണ വൈറസ് പരിശോധനകൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാത്തതിന് സർക്കാരിനെ വിമർശിച്ചതിനാലാണ് ഈ തീരുമാനം കൈകൊണ്ടത്. നിലവിൽ ഒരു ദിവസം പതിനായിരത്തോളം ടെസ്റ്റുകൾ നടക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ച ഹാൻകോക്ക് ഏഴു ദിവസമായി ക്വാറന്റൈനിൽ കഴിയുകയാണ്. 17.5 ദശലക്ഷം ആന്റിബോഡി ടെസ്റ്റുകൾ വാങ്ങാൻ യുകെ ആഗ്രഹിക്കുന്നുവെന്ന് ഹാൻകോക്ക് പറഞ്ഞു. യുകെയിൽ കോറോണവൈറസിനെ പ്രതിരോധിക്കാൻ പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകരെ പൊതുജനം അഭിനന്ദിച്ചു. എൻ എച്ച് എസ് ജീവനക്കാർക്കും മറ്റ് തൊഴിലാളികൾക്കും അഭിവാദ്യം അർപ്പിച്ച് യുകെയിലുടനീളമുള്ള ആളുകൾ രണ്ടാമത്തെ “ക്ലാപ്പ് ഫോർ കെയേഴ്സ്”ൽ പങ്കെടുത്തു. കരഘോഷം മുഴക്കിയും ബാഗ്‌പൈപ്പുകൾ ഉപയോഗിച്ചുമൊക്കെ കൊറോണകാലത്തെ ധീരമാരെ രാജ്യം അഭിനന്ദിച്ചു.

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച ഉപയോക്താക്കൾക്ക് താൽക്കാലിക സാമ്പത്തിക ആശ്വാസം എഫ്‌സി‌എ നിർദ്ദേശിച്ചു. ഇന്നലെ പ്രഖ്യാപിച്ച പുതിയ പദ്ധതി പ്രകാരം ബുദ്ധിമുട്ടനുഭവിക്കുന്ന ഉപഭോക്താക്കൾക്ക് പേയ്‌മെന്റുകളിൽ നിന്ന് ഇടവേള നൽകാൻ ബാങ്കുകൾക്ക് നിർദേശം നൽകി. പദ്ധതികളെക്കുറിച്ച് എഫ്‌സി‌എയോട് പ്രതികരിക്കാൻ ബാങ്കുകൾക്ക് അടുത്ത തിങ്കളാഴ്ച വരെ സമയമുണ്ട്. ചെറുകിട ബിസിനസ്സുകളെയും ഉപഭോക്താക്കളെയും സഹായിക്കാൻ ബാങ്കുകൾ വേണ്ടത്ര കാര്യങ്ങൾ ചെയ്യുന്നില്ലെന്ന വിമർശനത്തെ തുടർന്നാണ് പുതിയ നടപടികൾ കൊണ്ടുവന്നത്.

ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 1,015,505 ആയി ഉയർന്നു. മരണസംഖ്യ 53,195ൽ എത്തി നിൽക്കുന്നു. രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. 13, 915 പേരാണ് മരിച്ചത്. സ്പെയിനിലും മരണസംഖ്യ പതിനായിരം പിന്നിട്ടുകഴിഞ്ഞു. വ്യാഴാഴ്ച 950 പേര്‍ മരിച്ചതായി സ്‌പാനിഷ് സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തു മാത്രമല്ല, ലോകത്തുതന്നെ ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 14 മുതല്‍ സ്‌പെയിന്‍ ലോക്ഡൗണിലാണ്. തലസ്ഥാന നഗരമായ മഡ്രിഡ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞു. ഇറ്റലിയും സ്‌പെയിനും കഴിഞ്ഞാല്‍ കൂടുതല്‍ മരണം യുഎസിലാണ് 6,075 പേര്‍. യുഎസില്‍ രോഗബാധിതരുടെ എണ്ണം 2,45,066 പിന്നിട്ടു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 2,500 പിന്നിട്ടു. ഇതുവരെ 72 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :-മൃഗങ്ങൾക്കിടയിൽ തന്നെ പൂച്ചകൾക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന് ചൈനീസ് പഠനറിപ്പോർട്ട്. അതിനാൽ മൃഗഉടമകൾ മൃഗങ്ങളിൽ നിന്ന് അകലം പാലിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. ഈയൊരു പ്രതിസന്ധിഘട്ടത്തിൽ മൃഗങ്ങളെ പരിശോധിക്കുക സാധ്യമല്ലെങ്കിലും, കഴിഞ്ഞ രണ്ടാഴ്ചകളിലായി നടന്ന പരിശോധനകളിൽ കുറെയധികം മൃഗങ്ങൾക്ക് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. യുകെ ഗവണ്മെന്റിന്റെ വെബ്സൈറ്റിൽ മൃഗങ്ങൾ വഴിയുള്ള വ്യാപനം ബ്രിട്ടനിൽ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ചൈനയിലെ ഹാർബിൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം പൂച്ചകൾക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത ഏറെയാണ്. പൂച്ചകൾ തമ്മിലും ഈ രോഗം വ്യാപിക്കുന്നതായി പഠന റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നുണ്ട്.


റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനങ്ങളിൽ, രോഗബാധിതരായ പൂച്ചകളിൽ നിന്നു രോഗമില്ലാത്ത പൂച്ചകളിലേക്കും ഈ വൈറസ് പകരുന്നതായി കണ്ടെത്തി. ഇത്തരം രോഗബാധിതരായ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുന്ന സാഹചര്യവും ബെൽജിയത്തിൽ ഉണ്ടായി. ഇത്തരം വാർത്തകൾ പരക്കുന്ന സാഹചര്യത്തിലും, പൂച്ചകളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ കഴിയുന്നതും മൃഗങ്ങളിൽ നിന്ന് അകലം പാലിക്കണമെന്ന നിർദ്ദേശങ്ങൾ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.

വീട്ടിലെ വളർത്തു മൃഗങ്ങളുമായി ഇടപെട്ടതിനുശേഷം കൈ കഴുകേണ്ടത് വളരെ അത്യാവശ്യമാണെന്ന് ലിവർപൂളിലെ വെറ്റിനറി ഇന്ഫക്ഷിയസ് ഡിസീസസ് ഹെഡ് പ്രൊഫസർ എറിക് ഫീവർ അറിയിച്ചു. മൃഗങ്ങളോട് അമിതമായി അടുത്തിടപഴകുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ ബാധ പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ എല്ലാവരും തന്നെ മുൻകരുതലുകൾ എടുക്കണമെന്നും, സാമൂഹ്യ അകലം പാലിക്കണമെന്ന് നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

Copyright © . All rights reserved