Main News

ഡോ. ഐഷ വി

ഒരു ദിവസം സ്കൂളിൽ നിന്നുംവീട്ടിൽ എത്തിയപ്പോൾ അമ്മ ചക്ക വരട്ടിയത് വച്ച് പായസം ഉണ്ടാക്കിയത് തന്നു. നല്ല രുചിയുണ്ടായിരുന്നു. വല്യമ്മച്ചി അയച്ചു തന്നതാണെന്ന് അമ്മ പറഞ്ഞു. അച്ഛന്റെ അമ്മായി ശാരദ വല്യമ്മച്ചിയെ എനിയ്ക്ക് വളരെ ഇഷ്ടമായിരുന്നു. ഞങ്ങൾക്ക് വേണ്ടി ചക്ക വരട്ടിയതും വറുത്തതും കഷ്ടപ്പെട്ടുണ്ടാക്കി ടിന്നുകളിൽ നിറച്ച് കൊല്ലത്തുനിന്നും കാസർഗോട്ടേയ്ക്ക് പാഴ്സലായി അയച്ച വല്യമ്മച്ചിയോട് എനിയ്ക്ക് മധുരമുള്ള സ്നേഹം തോന്നി.

അച്ഛൻ വന്നപ്പോൾ അമ്മ ചക്കപ്പായസവും ചക്കവറുത്തതും എടുത്തു കൊടുത്തിട്ട് കാര്യങ്ങൾ പറഞ്ഞു. അന്യനാട്ടിൽ കിടക്കുന്ന നമ്മുക്കായി വല്യമ്മച്ചി ഒറ്റയ്ക്ക് എത്ര കഷ്ടപ്പെട്ടായിരിക്കും ചക്കവരട്ടിയും ചക്ക വറുത്തതും ഉണ്ടാക്കി അയച്ചിരിക്കുക എന്ന് . കൃഷിപ്പണിയും മറ്റും ധാരാളമുള്ള കുടുംബത്തിൽ ആ തിരക്കിനിടയിൽ മണിക്കൂറുകൾ ചിലവിട്ട് ഉണ്ടാക്കിയതാണത്.
എതായാലും ഞങ്ങൾ കുട്ടികൾക്ക് കുറേ ദിവത്തേയ്ക്ക് കുശാലായി. ചക്ക വരട്ടിയതും ചക്ക വറുത്തതുമൊക്കെ ഞങ്ങൾ കഴിച്ചു തീർത്തു. പിൽക്കാലത്ത് പഴുത്ത ചക്കയിൽ ശർക്കരയും ഏലയ്ക്ക യുമെല്ലാം ചേർത്ത് അമ്മ എല്ലാ ചക്കക്കാലത്തും ഞങ്ങൾക്ക് ചക്ക വരട്ടിയത് തയ്യറാക്കി തന്നിട്ടുണ്ട്. വളർന്നപ്പോൾ ഞാന്തം ചക്ക വരട്ടിയത് ഉണ്ടാക്കിയിട്ടുണ്ട്. എന്നാലും അപ്രതീക്ഷിതമായി വല്യമ്മച്ചിയുടെ സ്നേഹത്തിൽ ചാലിച്ച് പാഴ്സലായെത്തിയ ചക്ക വരട്ടിയതിന്റേയും ചക്ക വറുത്തതിന്റേയും രുചി ഒളിമങ്ങാത്ത ഓർമ്മയാണ്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

 

സ്വന്തം ലേഖകൻ

ലണ്ടൻ : ലോകത്തിനുമേൽ മഹാമാരിയായി പതിച്ച കോവിഡിന് അന്ത്യമുണ്ടോ? ലോകത്തിലെ എല്ലാ ജനങ്ങളും ഇപ്പോൾ ഉറ്റുനോക്കുന്ന വസ്തുതയാണത്. ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട രോഗം ഇപ്പോൾ ലോകത്തിലെ വൻ രാജ്യങ്ങളെ കാർന്നുതിന്നുകയാണ്. ലോകത്താകെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 27000 കടന്നു. ആറ് ലക്ഷത്തോളം ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. ഇറ്റലി, അമേരിക്ക, സ്പെയിന്‍ എന്നിവിടങ്ങളില്‍ സ്ഥിതി മോശമാണ്. അമേരിക്കയിൽ രോഗം ബാധിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. 1695 മരണങ്ങൾ മാത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളെങ്കിലും കേസുകൾ ഏറുന്നത് മൂലം മരണസംഖ്യ എത്രവേണേലും ഉയർന്നേക്കാം. കേസുകളുടെ എണ്ണത്തിൽ ഇറ്റലി, ചൈനയ്ക്കും മുമ്പിലെത്തി. 86, 500 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 9134 മരണങ്ങളാണ് ഇറ്റലിയിൽ ഉണ്ടായത്. രാജ്യത്തിന്റെ എല്ലാ പ്രതിരോധ പ്രവർത്തനങ്ങളെയും തച്ചുടയ്ക്കുന്ന രീതിയിലാണ് മരണസംഖ്യ ഉയരുന്നത് . ഇറ്റലിക്ക് ശേഷം സ്ഥിതി ഏറ്റവും ഗുരുതരമാകുന്ന യൂറോപ്യൻ രാജ്യമാണ് സ്പെയിൻ. ഏപ്രിൽ 12 വരെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മരണ സംഖ്യയിൽ സ്പെയിനും ചൈനയെ മറികടന്നു. സ്പെയിനിൽ മരണസംഖ്യ 5000 കടന്നു.

ജർമനിയിൽ കേസുകൾ അരലക്ഷം കടന്നു. ഫ്രാൻസിലും ഇറാനിലും രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും പതിനായിരം കടന്നു. രോഗം ആദ്യം സ്ഥിരീകരിച്ച ബ്രസീലിലാണ് 3000ത്തിലധികം രോഗികളും. 92 പേരാണ് ബ്രസീലിൽ മരിച്ചത്. യു.എ.ഇയിൽ 72 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 405 ആയി. മിക്ക രാജ്യങ്ങളും ഇപ്പോൾ ലോക്ക്ഡൗൺ നടപടിയിലാണ്. ഈ സമയത്ത് ജനങ്ങൾ സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ച്‌ ലോകാരോഗ്യസംഘടനയുടെ തലവൻ തെദ്രോസ്‌ അഥാനം ഗെബ്രേസിയുസ്‌ നിർദേശങ്ങൾ പങ്കുവച്ചു. ആരോഗ്യകരവും പോഷകഗുണമുള്ളതുമായ ആഹാരം കഴിക്കുക, മദ്യപാനവും പുകവലിയും നിയന്ത്രിക്കുക, വ്യായാമം ശീലമാക്കുക, വീടുകളിൽ നൃത്തം, യോഗ തുടങ്ങിയവയിൽ ഏർപ്പെടുക. പടികൾ കയറുക, മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക, പുസ്തകം വായിക്കുക, പാട്ട്‌ കേൾക്കുക, കളികളിൽ ഏർപ്പെടുക തുടങ്ങിയ നിർദേശങ്ങൾ അദ്ദേഹം നൽകുകയുണ്ടായി. കോവിഡ്‌ നമ്മളിൽനിന്ന്‌ ധാരാളം നഷ്ടപ്പെടുത്തുന്നുണ്ടെങ്കിലും ഒന്നുചേരാനും ഒരുമിച്ച്‌ പഠിക്കാനും വളരാനും അത്‌ അവസരമുണ്ടാക്കുന്നെന്നും തെദ്രോസ്‌ കൂട്ടിച്ചേർത്തു.

 

പ്രധാനമന്ത്രി ബോറിസ് ജോൺസണും,ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിനും രോഗം സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെ ജനങ്ങൾ കനത്ത ആശങ്കയിലാണ്. ബ്രിട്ടനില്‍ കൊറോണ അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണുള്ളത്. 14,543 പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. 759 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായിട്ടുള്ളത്. ബ്രിട്ടീഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരനും കഴിഞ്ഞദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിക്കുന്ന വൈറസിനെ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണ് രാജ്യം.

 

 

സ്വന്തം ലേഖകൻ

പുതിയ നടപടിയോടൊപ്പം പുതിയ എൻഎച്ച്എസ് നൈറ്റിംഗേൽ ആശുപത്രിയിൽ ആറ് ആഴ്ചവരെ സൈറ്റിൽതുടരണം എന്ന് ഡോക്ടർമാരോട് ആവശ്യപ്പെടും. ഇംഗ്ലണ്ടിലെ ലണ്ടൻ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥർ തയ്യാറാക്കിയ നടപടികളുടെ പട്ടിക പിന്നീട് മാധ്യമങ്ങളോട് എൻഎച്ച്എസ് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുകെയിൽ റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ എണ്ണം 759 ആയി ഉയർന്നതിനെ തുടർന്നാണിത്.

ആശുപത്രിയിൽ എത്തിയ ഡോക്ടർമാർ 6 ആഴ്ച വരെ അവിടെ ജോലി ചെയ്യണം . ഇപ്പോഴത്തെ രോഗികളെ നിരക്കിനനുസരിച്ച് അഞ്ചു ദിവസമെങ്കിലും ഇടതടവില്ലാതെ ജോലി ചെയ്യേണ്ടതുണ്ട്. അതേസമയം പകർച്ചവ്യാധി ഉയരുന്ന ഈ സമയത്ത് എൻഎച്ച്എസ് തങ്ങളുടെ റീജണൽ ചീഫ് നഴ്സുമാരുടെ സേവനവും ആവശ്യപ്പെട്ടിട്ടുണ്ട്.

തീവ്രപരിചരണ വാർഡുകളിൽ നഴ്സുമാർക്ക് ചികിത്സിക്കാൻ കഴിയുന്ന രോഗികളുടെ എണ്ണത്തെക്കുറിച്ചും രണ്ടു പേർക്കെങ്കിലും വെന്റിലേറ്റർ ഉപയോഗിക്കാൻ പറ്റുന്നതിനേക്കുറിച്ചുമുള്ള നടപടികളും എൻഎച്ച്എസ് ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ലണ്ടനിലെ ആശുപത്രിയിൽ ചികിത്സകളുടെയും പരീക്ഷണങ്ങളുടെയും ശേഷി ഏഴ് മടങ്ങായി വർധിച്ചിട്ടുണ്ടെന്നും എൻഎച്ച്എസ് പ്രൊവൈഡറിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ ക്രിസ് ഹോപ്പ്സൺ പറഞ്ഞു.

സ്വന്തം ലേഖകൻ

കൊറോണ വൈറസിനെ പറ്റിയുള്ള ചിന്തകൾ ബ്രിട്ടനിലെ കുട്ടികളുടെയും ചെറുപ്പക്കാരുടെയും മാനസികാരോഗ്യത്തെ ബാധിക്കുന്നതായി ചൈൽഡ് ലൈനിൽ റിപ്പോർട്ടുകൾ. ലോകത്തെമ്പാടുമുള്ള അഞ്ചു ലക്ഷത്തിലധികം ആളുകളെ ബാധിച്ച കൊറോണാ വൈറസിനെ കുറിച്ച് ആശങ്കാകുലരായ കുട്ടികൾക്ക് ഏകദേശം 900 ത്തിലധികം കൗൺസിലിംഗ് ക്ലാസുകൾ നടത്തിയതായി ചൈൽഡ് ലൈൻ കൗൺസിലിംഗ് സർവീസ് പറയുന്നു. ചൈൽഡ് ലൈൻ സെക്ഷനുകൾ ഏകദേശം മൂന്നിൽ രണ്ടുഭാഗവും മാർച്ച് 16 നും 22 നും ഇടയിലാണ് നടന്നിരിക്കുന്നതെന്നും ഏകദേശം 121 കോളുകളാണ് പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ സ്കൂളുകൾ അടയ്ക്കുന്നതിനായി പ്രഖ്യാപനം നടത്തിയ മാർച്ച് 18ന് നടന്നതെന്നുമാണ് റിപ്പോർട്ടുകൾ.

ഈ ആഴ്ചയിലെ 50 സെക്ഷനുകളിൽ അധികവും വൈറസിനെക്കുറിച്ച് ആശങ്ക ഉണ്ടായി ആത്മഹത്യാ പ്രവണത കാട്ടിയ കുട്ടികളോട് ഒപ്പമായിരുന്നുവെന്നും ചാരിറ്റി അറിയിച്ചു. ഒരു പെൺകുട്ടി ഹെൽപ് ലൈനിനോട് വിളിച്ച് ഇപ്രകാരമാണ് പറഞ്ഞത് “എനിക്കും എന്റെ അമ്മയ്ക്കും വളരെ നല്ല ബന്ധമാണുള്ളത്. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് പണ്ടേ പോലെ കെട്ടിപ്പിടിക്കാനും അടുത്തിടപഴകാനും സാധിക്കുന്നില്ല. ഇത് മാസങ്ങളോളം നീളും എന്ന ചിന്ത എന്നെ ഭയപ്പെടുത്തുന്നു. കൊറോണാ വൈറസിനെ കുറിച്ച് അമ്മ സംസാരിക്കുന്നത് എന്റെ ഉത്കണ്ഠ വർധിപ്പിക്കുകയും ചെയ്യുന്നു.”

വീടുകളിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്ക് അവരുടെ കൂട്ടുകാരും സ്കൂളും ആണ് ആശ്വാസം പകരുന്നത്. എന്നാൽ കോവിഡ് -19ന്റെ വ്യാപനം തടയാൻ ഉള്ള നിയന്ത്രണങ്ങൾ കാരണം ഇവർ ശരിക്കും ഒറ്റപ്പെടാൻ തുടങ്ങിയിരിക്കുന്നു. ചൈൽഡ് ലൈൻ സ്ഥാപകനായ ഡാം എസ്തർ റാന്റസെൻ പറയുന്നു: “ചിലപ്പോഴൊക്കെ ചെറുപ്പക്കാർക്ക് അവരുടെ പ്രശ്നങ്ങൾ മാതാപിതാക്കളുമായി പങ്കുവയ്ക്കാൻ ബുദ്ധിമുട്ടാണ്. അവരെ കൂടുതൽ വിഷമിപ്പിക്കാതിരിക്കാനാണിത്. ” എന്നാൽ കുടുംബങ്ങൾ ഒരുമിച്ച് അവരുടെ വികാരങ്ങളെ കുറിച്ച് സംസാരിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറയുന്നു.

സ്കൂൾ, സുഹൃത്തുക്കൾ തുടങ്ങിയ കുട്ടികളുടെ ജീവിതത്തിലെ സുപ്രധാന കണ്ണികൾ വിച്ഛേദിക്കപ്പെടുമ്പോൾ അവരിലെ എകാന്തതയും ദുർബലതയും ആണ് വർധിക്കുന്നത്. നിലവിലെ പ്രതിസന്ധികൾ അവരുടെ മാനസിക ആരോഗ്യത്തെ രൂക്ഷമാക്കുന്നുവെന്ന് തങ്ങൾ മനസ്സിലാക്കുന്നു എന്നും ഗവൺമെന്റ് വക്താവ് പറയുന്നു.

സ്വന്തം ലേഖകൻ

ചൈന : ദേശീയ ഡിജിറ്റൽ കറൻസിയുടെ സർക്കുലേഷനായി ചൈന നിയമങ്ങൾ തയ്യാറാക്കുന്നു. കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിലും രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ അടിസ്ഥാന വികസനം പൂർത്തിയാക്കിയതായി റിപ്പോർട്ട്. ചൈനയുടെ സെൻട്രൽ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിഒസി) സ്വന്തം ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിനോട് കൂടുതൽ അടുക്കുന്നുവെന്ന് ചൈനീസ് പ്രസിദ്ധീകരണമായ ഗ്ലോബൽ ടൈംസ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. സെൻട്രൽ ബാങ്ക് ഇപ്പോൾ സർക്കുലേഷനായി നിയമനിർമ്മാണം നടത്തുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിജിറ്റൽ യുവാൻ എങ്ങനെയായിരിക്കുമെന്ന് നിരവധി പേറ്റന്റുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ ലോകമെമ്പാടുമുള്ള കൂടുതൽ സെൻ‌ട്രൽ ബാങ്കുകൾ‌ പലിശനിരക്ക് പൂജ്യമായി കുറയ്ക്കുകന്നതിനാൽ ചൈന, അവരുടെ ഡിജിറ്റൽ കറൻസിയുടെ ആരംഭം ത്വരിതപ്പെടുത്തേണ്ടിയിരിക്കുന്നു.

കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടാൻ പി‌ബി‌ഒസി അതിന്റെ ഡിജിറ്റൽ കറൻസി കൊണ്ടുവരുന്നത് ത്വരിതപ്പെടുത്തണമെന്ന് സിംഗ്ഹുവ സർവകലാശാലയിലെ അഡ്വാൻസ്ഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലോക്ക്‌ചെയിനിന്റെ ഡയറക്ടർ കാവോ യാൻ പറഞ്ഞു. ഡിജിറ്റൽ യുവാൻ ഏറെക്കുറെ തയ്യാറാണെന്ന് സെൻട്രൽ ബാങ്കിന്റെ പേയ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മു ചാങ്ചുൻ 2019 ഓഗസ്റ്റിൽ പറയുകയുണ്ടായി. എന്നാൽ ഈ കാര്യത്തിൽ കൂടുതൽ ഗവേഷണം, പരിശോധന, പരീക്ഷണങ്ങൾ, വിലയിരുത്തലുകൾ, അപകടസാധ്യത തടയൽ എന്നിവ ആവശ്യമാണെന്ന് ഗവർണർ യി ഗാംഗ് പിന്നീട് വ്യക്തമാക്കി.

ചൈനയുടെ സെൻട്രൽ ബാങ്ക്, ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട് ഏകദേശം 84ഓളം പേറ്റന്റുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് അലിബാബ, ടെൻസെന്റ്, ഹുവാവേ, ചൈന മർച്ചന്റ്സ് ബാങ്ക് എന്നിവയുൾപ്പെടെ നിരവധി സ്വകാര്യ കമ്പനികൾ ചൈനയുടെ ഡിജിറ്റൽ കറൻസിയുടെ വികസനത്തിൽ പങ്കാളികളായിട്ടുണ്ട്. ഇഷ്യു, ട്രാൻസാക്ഷൻ റെക്കോർഡിംഗ്, ഡിജിറ്റൽ വാലറ്റുകൾ ഉൾപ്പെടെ ഡിജിറ്റൽ കറൻസിയുടെ നിരവധി മേഖലകൾ ഈ പേറ്റന്റുകൾ ഉൾക്കൊള്ളുന്നു.

ലണ്ടൻ: കൊറോണ പ്രതിരോധ കവചം ഭേദിച്ചു ലോകമെങ്ങും പടരുകയാണ്. എല്ലാ രാജ്യങ്ങളും സർവ്വ ശക്തിയുമായി പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. മിക്ക രാജ്യങ്ങളും ലോക്ക് ഡൗൺ ചെയ്‌തിട്ടും മഹാമാരിയുടെ പകർച്ച ഇപ്പോഴും നടക്കുന്നു. നോക്കി നിൽക്കുമ്പോൾ രോഗം മിക്ക രാജ്യങ്ങളിലും പിടിമുറുക്കുകയാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്‌ കൊറോണ സ്ഥിരീകരിച്ചതോടെ മന്ത്രിസഭയിലെ എത്ര പേർക്ക് പകർന്നിട്ടുണ്ടാകും എന്ന പരിശോധനയിലാണ് ഭരണനേതൃത്വം. പ്രധാനമന്ത്രി രോഗബാധിതനായതോടെ എല്ലാ ദിവസവും നടക്കുന്ന വാർത്താസമ്മേനത്തിന്റെ ചുമതല ക്യാബിനറ്റ് മന്ത്രി മൈക്കിൾ ഗോവിന് നൽകിയിരിക്കുകയാണ്. ഇന്നത്തെ വാർത്താസമ്മേനത്തിൽ അറിയിച്ചതുപോലെ മൂന്നോ നാലോ ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുകയാണ് എന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് രോഗ ലക്ഷണങ്ങൾ കാണിച്ചതോടെ ഐസൊലേഷനിൽ ആണ് ഇപ്പോൾ ഉള്ളത്.

യുകെയിലെ മരണസംഖ്യ ഇന്ന് 181 വർദ്ധിച്ച് ആകെ മരിച്ചവരുടെ എണ്ണം 759 ലേക്ക് എത്തിയിരിക്കുന്നു.

ബിർമിങ്ഹാമിലുള്ള നാഷണൽ എക്സിബിഷൻ സെന്റർ, മാഞ്ചെസ്റ്ററിലുള്ള സെൻട്രൽ കൺവെൻഷൻ സെന്റർ എന്നിവ കൊറോണ രോഗികൾക്കുള്ള ആശുപത്രിയായി മാറ്റാൻ ഉള്ള തീരുമാനം പുറത്തുവന്നു.

അടുത്ത ആഴ്ചയോടെ നാഷണൽ ഹെൽത്ത് സർവീസിൽ ഉള്ള എല്ലാവരെയും കൊറോണ ടെസ്റ്റിന് വിധേയമാക്കും. ഇതിൽ ക്രിട്ടിക്കൽ കെയർ നഴ്‌സ്, ഇറ്റൻസീവ് കെയർ സ്റ്റാഫ്, ജി പി മാർ, ആംബുലൻസ് വർക്കേഴ്‌സ് എന്നിവർ ഉൾപ്പെടുന്നു. ചീഫ് എക്സിക്യൂട്ടീവ് സൈമൺ സ്റ്റീവൻസ് ഇന്നത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അതെ സമയം ബിർമിങ്ഹാം എയർപോർട്ട് ഹ്രസ്വകാല മോർച്ചറി ആക്കാനുള്ള തീരുമാനവും ഉള്ളതായി ഈവെനിംഗ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. 12,000 ബോഡികൾക്കുള്ള സൗകര്യം ആണ് ചെയ്യുന്നത്.

യൂറോപ്പ്യൻ യൂണിയനിൽ നിന്നും വിട്ട യുകെ, മറ്റ് രാജ്യങ്ങളിൽ നിന്നും യുകെയിലുള്ള വർക്കേഴ്‌സിനു സ്ഥിരതാമസമാക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചിരുന്നു. ഇങ്ങനെ തപാലിൽ അയച്ച അപേക്ഷകൾ തിരിച്ചയക്കുന്നതോടൊപ്പം കൂടുതൽ അപേക്ഷകൾ സ്വീകരിക്കുന്നതും നിർത്തിവെച്ചിരിക്കുകയാണ്. 3.3 മില്യൺ ആളുകളാണ് വിസയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്. കൊറോണ വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് ഇത്. ഇത് കൂടുതൽ കാലതാമസം ഉണ്ടാക്കും എന്ന് ഉറപ്പായി. നാട്ടിൽ നിന്നും പുതുതായി എത്തിച്ചേരേണ്ട നേഴ്‌സുമാരുടെ വിസയുടെ കാര്യത്തിലും കാലതാമസം ഉണ്ടാകാനുള്ള സാഹചര്യവും ഉടലെടുത്തിട്ടുണ്ട്.

നേരെത്തെ അറിയിച്ചതിൽ നിന്നും വ്യത്യസ്തമായി കാൻസർ രോഗികൾക്കുള്ള ഓപ്പറേഷനുകൾ കൂടി മാറ്റുന്നു എന്ന വാർത്ത ബിബിസി റിപ്പോർട് ചെയ്‌തു. മൂന്ന് മാസത്തോളം കാലതാമസം ആണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

ഇറ്റലിയിൽ 919 പേരാണ് ഇന്ന് മാത്രം മരിച്ചത്. ഇതുവരെയുള്ള ഏറ്റവും വലിയ വർദ്ധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

 

പടനയിക്കുന്ന പട നായകന്മാർ ഒന്നടങ്കം കൊറോണ വൈറസിന് കീഴടങ്ങിയതിന്റെ ആശങ്കയിലാണ് ബ്രിട്ടൻ.  ബോറിസ് ജോൺസനു പിന്നാലെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിനും കോവിഡ് – 19 സ്ഥിരീകരിച്ചു. പൂർണവിശ്രമത്തിനുള്ള ഉപദേശം ലഭിച്ചതായി ഹാൻകോക്ക് ട്വിറ്ററിൽ കുറിച്ചു.  ലഘുവായ രീതിയിലുള്ള രോഗലക്ഷണങ്ങളേ അദ്ദേഹത്തിന് ഉള്ളൂ എന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്ത വ്യാഴാഴ്ചയോടെ തന്റെ ഐസോലേഷൻ തീരും എന്ന പ്രത്യാശയിലാണ് അദ്ദേഹം.

 

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‌ കൊറോണ വൈറസ് ബാധിച്ചു . കൊറോണ വൈറസ് ടെസ്റ്റ് പോസിറ്റീവാണെന്നും , കൊറോണ ബാധയുടെ ചെറിയ ലക്ഷങ്ങൾ ബോറിസ് ജോൺസനിൽ കണ്ടു തുടങ്ങിയതായും ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ്സ് വൈറ്റി പ്രസ്താവനയിൽ അറിയിച്ചു .

കഴിഞ്ഞ 24 മണിക്കൂറുകളായിട്ട്  കൊറോണ വൈറസ് ബാധയുടെ ലക്ഷങ്ങളായ പനിയും ചുമയും തുടങ്ങിയിരുന്നു . അതുകൊണ്ട് തന്നെ താൻ സെൽഫ് ഐസൊലേഷനിലേയ്ക്ക് മാറുകയാണെന്നും എന്നാൽ വീട്ടിൽ ഇരുന്നുകൊണ്ട് ഗണ്മെന്റിനൊപ്പവും , നിങ്ങളോടൊപ്പവും ചേർന്ന് നിന്ന് കോറാണയ്ക്കെതിരെ പോരാടുമെന്നും ബോറിസ് ജോൺസൺ വീഡിയോ കോൺഫറൻസിലൂടെ അറിയിച്ചു .

കോവിഡ് 19 സ്ഥിരീകരിച്ച താൻ പ്രധാനമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കുമെന്നും അറിയിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ബോറിസ് ജോണ്‍സണ്‍ തന്നെയാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചത്. പനിയും ചുമയും ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളെ തുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ സ്വയം ഐസൊലേഷനിലായിരുന്നു. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഔദ്യോഗിക വസതിയില്‍ ഇരുന്നുകൊണ്ട് വീഡിയോ കോണ്‍ഫറസിലൂടെ ചുമതലകള്‍ നിറവേറ്റുമെന്നും ബോറിസ് ജോണ്‍സന്‍ അറിയിച്ചു. വ്യാഴാഴ്ച പാര്‍ലമെന്റില്‍ ചോദ്യോത്തരവേളയില്‍ പങ്കെടുത്തതിന് ശേഷമാണ് ബോറിസിന് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

[ot-video]

[/ot-video]

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടനിൽ കൊറോണവൈറസ് സംഹാരതാണ്ഡവം തുടരുന്നു. ഇന്നലെ മാത്രം ബ്രിട്ടനിൽ രോഗം ബാധിച്ച് മരിച്ചവർ 115 പേരാണ്. ഇതോടെ 578 പേർ ഇതുവരെ മരണപെട്ടുകഴിഞ്ഞു. ഒപ്പം ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 2, 389 കേസുകളും ചേർത്ത് രോഗബാധിതരുടെ എണ്ണം 11,658 ആയി ഉയർന്നു. പ്രതിദിനം ഇത്രയധികം മരണങ്ങളും കേസുകളും ഉണ്ടാകുന്നത് രാജ്യത്തെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ഇറ്റലിക്കോ യുഎസ്എയ്‌ക്കോ സമാനമായ സാഹചര്യത്തിലേക്ക് ബ്രിട്ടൻ നീങ്ങുമോയെന്ന് ഏവരും ഭയപ്പെടുന്നു. എന്നാൽ ആ അവസ്ഥയിലേക്ക് ബ്രിട്ടനെ തള്ളിവിടാതിരിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ബോറിസ് ജോൺസണും സംഘവും. കൊറോണ വൈറസ് പ്രതിസന്ധി നേരിടാൻ 10,000 വെന്റിലേറ്ററുകൾ നിർമിക്കാൻ ബ്രിട്ടീഷ് ഇൻവെന്റർ സർ ജെയിംസ് ഡിസൈന്റെ നേതൃത്വത്തിലുള്ള കമ്പനിയോട് സർക്കാർ ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് പുതിയ തരം വെന്റിലേറ്റർ രൂപകൽപ്പന ചെയ്തതായി കമ്പനി അറിയിച്ചു. ഇതിന്റെ ഉല്പാദനത്തിന് രണ്ടാഴ്ചത്തോളം സമയം വേണ്ടിവരുമെന്ന് അവർ അറിയിച്ചു. നിലവിൽ എൻ‌എച്ച്‌എസിൽ വെറും 8,000 വെന്റിലേറ്ററുകളാണുള്ളത്. ആഭ്യന്തര, അന്താരാഷ്ട്ര വിതരണക്കാരിൽ നിന്ന് 8,000 കൂടി വാങ്ങാൻ കഴിയുമെന്ന് സർക്കാർ കരുതുന്നു. വൈറസ് ബാധിതരെ ചികിത്സിക്കാൻ എൻ‌എച്ച്‌എസിന് കുറഞ്ഞത് 30,000 എങ്കിലും ആവശ്യമാണെന്ന് ഇത് വെളിവാക്കുന്നു.

അതേസമയം സ്വയം തൊഴിൽ ചെയ്യുന്ന രോഗബാധിതരെ ലോക്ക്ഡൗൺ കാലത്ത് പിന്തുണയ്ക്കാൻ പുതിയ പാക്കേജ് ചാൻസിലർ റിഷി സുനക് അവതരിപ്പിച്ചു. രോഗം ബാധിച്ചവർക്കുള്ള സഹായം കുറഞ്ഞത് മൂന്ന് മാസമെങ്കിലും ഉണ്ടായിരിക്കുമെന്നും ഇത് ലോകത്തിലെ ഏറ്റവും ഉദാരമായ പാക്കേജുകളിലൊന്നാണെന്നും റിഷി സുനക് പറഞ്ഞു. ക്ലീനർമാർ, പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, സംഗീതജ്ഞർ, ഹെയർഡ്രെസ്സർമാർ തുടങ്ങിയവർക്ക് ഈ പാക്കേജ് സഹായമാകും. ഈ ജോലിക്കാരുടെ കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ ശരാശരി പ്രതിമാസ ലാഭത്തെ അടിസ്ഥാനമാക്കിയായിരിക്കും ഗ്രാന്റ് ലഭിക്കുക. നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധിയായ ജനുവരി 31 നഷ്‌ടമായ ആർക്കും ഈ പദ്ധതി നഷ്‌ടപ്പെടാതിരിക്കാനായി റിട്ടേൺ സമർപ്പിക്കാൻ നാല് ആഴ്ച സമയമുണ്ട്. സ്വയംതൊഴിലാളികളായ 95% പേർക്കും ഈ സഹായം സഹായിക്കുമെന്ന് ചാൻസലർ പറഞ്ഞു. ശരാശരി 200,000 പൗണ്ടിൽ കൂടുതൽ വരുമാനം ഉള്ളവർക്ക് ഈ സഹായം ലഭിക്കില്ല. യോഗ്യതയുള്ളവരെ എച്ച്എം‌ആർ‌സി ബന്ധപ്പെടുകയും പണം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുകയും ചെയ്യും. 3.8 ദശലക്ഷം ആളുകൾ ഈ പദ്ധതിക്ക് അർഹരാണെന്ന് ട്രഷറി അധികൃതർ കരുതുന്നു. കൊറോണ വൈറസ് മൂലം വരുമാനം നഷ്ടപ്പെട്ടുവെന്ന് അപേക്ഷകർ ഒരു ഓൺലൈൻ ഡിക്ലറേഷൻ ഫോം വഴി അപേക്ഷകർ തെളിയിക്കേണ്ടതുണ്ട്. മെയ് മുതൽ മൂന്നുമാസം വരെ പരിരക്ഷ നൽകുമെങ്കിലും ജൂൺ തുടക്കത്തിൽ മാത്രമേ വരുമാന സഹായ ഗ്രാന്റുകൾ നൽകാൻ തുടങ്ങുകയുള്ളൂവെന്ന് ട്രഷറി പറഞ്ഞതിനെ തുടർന്ന് വിമർശനം ഉയർന്നു.

കൊറോണ വൈറസ് വാക്സിൻ കണ്ടെത്താനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ധനസഹായമായി യുകെ, 210 മില്യൺ ഡോളർ പ്രഖ്യാപിച്ചു. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ ദേശീയ ആരോഗ്യ സേവനത്തെ പിന്തുണയ്ക്കാൻ 560,000 പേർ സന്നദ്ധത പ്രകടിപ്പിച്ചതായി ആരോഗ്യമന്ത്രി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. ഇത് അതിശയകരമായ വാർത്തയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ലോകരാജ്യങ്ങളെല്ലാം കൊറോണ വൈറസ് വ്യാപനത്തിൽ തകർന്നടിയുകയാണ്. ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. ആകെ മരണങ്ങൾ 25000ത്തോട് അടുക്കുന്നു. അമേരിക്കയിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17,000 ആണ്. ആകെ 85000 കേസുകൾ ആയതോടെ ചൈനയേക്കാൾ രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക മുന്നിലെത്തി.

സ്വന്തം ലേഖകൻ

24 മണിക്കൂറിനുള്ളിൽ ടെസ്റ്റ് ചെയ്യപ്പെട്ടവരിൽ കോവിഡ് 19 പോസിറ്റീവ് ആയത് ഒരു വലിയ സംഖ്യ. അതിൽ പലരും ഐസൊലേഷൻ വാർഡുകളിൽ തുടർന്നവരാണ്. ഹെയർഫോർഡ്ഷയറിലും വോർസെസ്റ്റർഷയറിലും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. യുകെയിൽ ആദ്യമായാണ് ഒറ്റദിവസം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മൊത്തം 49 പേരാണ് പോസിറ്റീവ് ആയത്, അതിൽ ഗ്ലൗസെസ്റ്റർഷെയറിലെ റോയൽ ഹോസ്പിറ്റലിൽ കഴിഞ്ഞ ആഴ്ച ചികിത്സയിലായിരുന്ന ഒരു മുതിർന്ന പൗരൻ മരണപ്പെട്ടു.

വോർസെസ്റ്റർഷെയറിലെ അതിർത്തിക്കുള്ളിൽ 38 കേസുകളുണ്ട്, ഹെയർഫോർഡ്ഷയറിൽ 15ഉം സൗത്ത് ഗ്ലൗസെസ്റ്റർഷെയറിൽ 19 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിൽ‌ട്ട്ഷയറിൽ 34 കൊറോണ കേസുകളും, സ്വിൻഡനിൽ ഏഴും, ഓക്സ്ഫോർഡ്ഷയറിൽ 69 കേസുകളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

രാജ്യത്തുടനീളം സ്കൂളുകൾ മുഴുവൻ അടച്ചിട്ടിരിക്കുകയാണ്. എൻ എച്ച് എസ് രാജ്യത്തെ ജനങ്ങളോട് വീട്ടിനുള്ളിൽ തന്നെ ഇരിക്കാനും രോഗ ബാധ തടയാനും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നലെ ആരോഗ്യ സെക്രട്ടറിയായ മാറ്റ് ഹാൻകോക്ക്, കൊറോണ വൈറസ് മൂലം മരണപ്പെട്ടവരുടെ എണ്ണം 422 ആയി ഉയർന്നെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മരണസംഖ്യ കുറയ്ക്കാനായി ദയവുചെയ്ത് സഹകരിക്കണം എന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച നൈറ്റിംഗേൽ ഹോസ്പിറ്റൽ എന്ന പേരിൽ 4000 രോഗികളെ ഉൾക്കൊള്ളാവുന്ന പുതിയ ഒരു ആശുപത്രി ഈസ്റ്റ് ലണ്ടനിൽ തുറന്നതായി അദ്ദേഹം പറഞ്ഞു.

ഗ്ലൗസെസ്റ്റർ ഷെയറിൽ 234000 ആളുകൾ കൊറോണ വൈറസ് മൂലം രോഗബാധിതരാവാൻ സാധ്യത ഉള്ളവരാണ്. എന്നാൽ യുകെ നടത്തിയ അലംഭാവപരമായ നിലപാടാണ് ഇത്രയധികം രോഗം പടർന്നു പിടിക്കാൻ കാരണമായതെന്ന് ഇറ്റലിയുടെ സയന്റിഫിക് അഡ്വൈസർ ആയ വാൾട്ടർ റിക്കാർഡി ആരോപിച്ചു. ഒരു പത്ത് ദിവസം മുൻപ് എങ്കിലും യുകെ ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നെങ്കിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമായിരുന്നില്ല എന്നും, ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം കുറയുന്നത് കണ്ടെങ്കിലും നേരത്തെ യുകെ ഗവൺമെന്റ് ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടത് ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Copyright © . All rights reserved