സ്വന്തം ലേഖകൻ
സ്റ്റോക്ക്-ഓൺ-ട്രെന്റ് : എച്ച്ഐവിയെ കുറിച്ചുള്ള സമൂഹത്തിന്റെ മോശം കാഴ്ചപ്പാടിനെ ചോദ്യം ചെയ്തുകൊണ്ട് ജെയിംസ് ബുഷെ എന്ന പൈലറ്റ്. സ്വന്തം ജീവിതം തന്നെ ഒരു ഉദാഹരണമായി സമൂഹത്തിന് കാട്ടിക്കൊടുത്ത്, ആ സമൂഹത്തെ തന്നെ വെല്ലുവിളിച്ച ജെയിംസ്, ഇപ്പോൾ യൂറോപ്പിലെ ആദ്യ എച്ച്ഐവി ബാധിതനായ പൈലറ്റായി മാറുകയാണ്. പൈലറ്റ് ആന്റണി എന്ന പേരുപയോഗിച്ച് ട്വിറ്ററിൽ പൈലറ്റ് ആകാനുള്ള അദേഹത്തിന്റെ ആഗ്രഹം തുറന്നെഴുതിയിട്ടുണ്ട്. എച്ച്ഐവി ബാധിതരെ ചുറ്റിപ്പറ്റിയുള്ള സമൂഹത്തിന്റെ സംസാരത്തെ ചോദ്യം ചെയ്യാൻ പരസ്യമായി പോകാൻ തീരുമാനിച്ചതായി 31കാരനായ ജെയിംസ് പറഞ്ഞു. മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ജെയിംസിനെ പരിശീലനത്തിന് അനുവദിച്ചിരുന്നില്ല. എന്നാൽ , സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) ഒടുവിൽ ആ നിയമം അസാധുവാക്കി ജെയിംസിന് പരിശീലനം നൽകുകയും നവംബർ മുതൽ അദ്ദേഹം ലോഗനെയർ പരിശീലന ക്യാപ്റ്റൻമാർക്കൊപ്പം പറക്കുന്നുമുണ്ട്. ഗ്ലാസ്‌ഗോ വിമാനത്താവളത്തിൽ നിന്ന് പതിവായി എയർലൈനിന്റെ എംബ്രെയർ 145 റീജിയണൽ ജെറ്റുകൾ പറത്താനുള്ള യോഗ്യത നേടുന്നതിനുള്ള പരിശീലനം പൂർത്തിയാക്കിയാണ് ഇപ്പോൾ യുകെയിലെ ആദ്യ എച്ച്ഐവി ബാധിത പൈലറ്റ് ആയി അദ്ദേഹം അഭിമാനപൂർവം നിൽക്കുന്നത്.

അഞ്ച് വർഷം മുമ്പ് എച്ച്ഐവി രോഗബാധിതനായ ജെയിംസ് 17 ആം വയസ്സിൽ തന്നെ സ്വകാര്യ പൈലറ്റ് ലൈസൻസ് നേടിയിരുന്നു. കുട്ടിക്കാലം മുതലേ പൈലറ്റാകാൻ ആഗ്രഹിച്ചിരുന്ന അദ്ദേഹം 15 വയസ്സുള്ളപ്പോൾ മുതൽ വിമാനം പറത്താൻ തുടങ്ങി. താൻ എച്ച്ഐവി ബാധിതനാണെന്ന് കണ്ടെത്തിയപ്പോൾ ഞെട്ടിപ്പോയെന്നും പൈലറ്റാകാൻ പരിശീലനം ലഭിക്കാത്ത ഒരവസ്ഥ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥത്തിൽ ഇപ്പോൾ ഒരു പൈലറ്റ് ആകുന്നത് അവിശ്വസനീയമായ കാര്യമാണെന്ന് 18 മാസത്തെ പരിശീലനത്തിന് ശേഷം ജെയിംസ് പറഞ്ഞു. ഒരു പൈലറ്റ് ആകുക എന്നത് ആജീവനാന്ത സ്വപ്നമായിരുന്നു എന്ന് ജെയിംസ് കൂട്ടിച്ചേർത്തു. മുൻ റഗ്ബി കളിക്കാരൻ ഗാരെത്ത് തോമസാണ് ജെയിംസിന്റെ പ്രചോദനം.

“വിവേചനം നേരിടുന്ന എച്ച്ഐവി ബാധിതരായ എല്ലാവർക്കുമുള്ള എന്റെ സന്ദേശം അതിനെ വെല്ലുവിളിക്കുക എന്നതാണ്, നിങ്ങൾക്ക് വിജയിക്കാനാകും.” ; ജെയിംസ് പറയുന്നു. ആന്റി റിട്രോവൈറൽ തെറാപ്പിയിലെ പുരോഗതി കാരണം എച്ച് ഐ വി രോഗബാധിതരുടെ ആയുസ്സ് ഇപ്പോൾ ജനസംഖ്യ ശരാശരിയോട് അടുത്തിരിക്കുന്നു. 1980 കളിലും 1990 കളിലുമുള്ളത് പോലെയല്ല ഇന്ന് എച്ച്ഐവി ബാധിച്ചാലെന്ന് ജെയിംസ് പറയുന്നു. “സ്വപ്‌നങ്ങൾ എന്തൊക്കെയാണെങ്കിലും അത് പിന്തുടരാനും നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ആകാനും കഴിയും. അതിന് എച്ച്ഐവി ഒരു തടസ്സമാകരുത്.” ജെയിംസ് പറയുന്നു. പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ ജെയിംസ് തന്റെ കരിയർ ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് സിഎഎയിലെ മെഡിക്കൽ അസസ്മെൻറ് മേധാവി ഡോ. ഇവാൻ ഹച്ചിസൺ അറിയിച്ചു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :-കാനഡയിലേക്ക് മാറി താമസിക്കുവാനുള്ള ഹാരി രാജകുമാരന്റെയും, ഭാര്യ മേഗന്റെയും തീരുമാനത്തിന് രാജ്ഞിയുടെ അംഗീകാരം ലഭിച്ചു. അവരുടെ തീരുമാനത്തിന് തന്റെ പൂർണ പിന്തുണയുണ്ടെന്നും, എന്നാൽ അവർ രാജകൊട്ടാരത്തിൽ തന്നെ നിലനിൽക്കാൻ ആണ് താൻ ആഗ്രഹിക്കുന്നതെന്നും രാജ്ഞി വ്യക്തമാക്കി. വരുംദിവസങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും അവർ പറഞ്ഞു. ഹാരി രാജകുമാരനെയും, ഭാര്യയെയും പറ്റിയുള്ള പല വാർത്തകളും സൃഷ്ടികളാണെന്നും, അവരുടെ തീരുമാനത്തിന് രാജകുടുംബത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും രാജ്ഞി വ്യക്തമാക്കി.

അവർ കൊട്ടാരത്തിൽ തന്നെ ഉണ്ടാകണമെന്നാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. എന്നാൽ ഒരു മാറ്റം അവർ ആഗ്രഹിക്കുന്നുവെന്നും, അവരുടെ തീരുമാനത്തെ അംഗീകരിക്കുന്നു എന്നും രാജ്ഞി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി ഹാരി രാജകുമാരനെയും, ഭാര്യ മേഗനെയും സംബന്ധിച്ച് പല വിവാദ വിഷയങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇതിനെല്ലാം മറുപടിയായാണ് രാജ്ഞിയുടെ തുറന്നുപറച്ചിൽ.

ഇനിയുള്ള സമയം അമേരിക്കയിലും യുകെയിലുമായി ചെലവിടുമെന്നും രാജ്ഞിയോടും കോമൺവെൽത്തിനോടുമുള്ള കടപ്പാട് നിലനിർത്താൻ ഏതാനും ചില രാജകീയ ചുമതലകൾ മാത്രം തുടർന്നു വഹിക്കുമെന്നും ഹാരി ഈയിടെ പറഞ്ഞിരുന്നു . ബ്രിട്ടീഷ് രാജ്ഞിക്കുള്ള പൂർണ പിന്തുണ തുടർന്നുകൊണ്ടു തന്നെ രാജകുടുംബത്തിലെ ‘മുതിർന്ന’ അംഗങ്ങളെന്ന നിലയിൽ നിന്ന് തങ്ങൾ പടിയിറങ്ങാൻ ഉദ്ദേശിക്കുകയാണെന്ന് ബക്കിങ്ഹാം പാലസ് പുറത്തു വിട്ട പ്രസ്താവനയിൽ ഹാരി രാജകുമാരൻ അറിയിച്ചു . സാമ്പത്തികമായി സ്വതന്ത്രനാവാനാണ് പുതിയ തീരുമാനമെന്നാണ് അദ്ദേഹം നൽകുന്ന വിശദീകരണം. ഹാരിയുടെ ഈ തീരുമാനത്തോടെ സഹോദരനുമായുള്ള ബന്ധത്തിലെ വിള്ളലുകൾ കൂടുകയാണുണ്ടായത്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- യുകെയിൽ ബ്രണ്ടൻ ചുഴലി കാറ്റ് ആഞ്ഞടിക്കുന്നു. ഇതിനെ തുടർന്ന് അതി ശക്തമായ മഴയും, മണിക്കൂറിൽ 80 മൈൽ വേഗത്തിൽ കാറ്റും വീശുന്നുണ്ട്. യുകെയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും, നോർത്തേൺ അയർലൻഡ്, നോർത്തീസ്റ്റ് സ്കോട്ട്‌ലൻഡ്, വെയിൽസിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. നോർത്തേൺ അയർലൻഡിൽ ആയിരത്തോളം ഭവനങ്ങളിൽ വൈദ്യുതി നഷ്ടം ആയിരിക്കുകയാണ്. റോഡുകളും മറ്റും അടച്ചിട്ടിരിക്കുകയാണ്. പടിഞ്ഞാറൻ അയലൻഡിലെ സ്കൂളുകൾ എല്ലാം തന്നെ അടച്ചിട്ടിരിക്കുകയും, ബസ് സർവീസുകൾ എല്ലാം തന്നെ നിർത്തിവച്ചിരിക്കുകയുമാണ്. മരം കടപുഴകി വൈദ്യുതി ലൈനിൽ വീണതിനെതുടർന്ന് വെയിൽസിൽ സ്കൂളുകൾ മറ്റും അടച്ചിട്ടിരിക്കുകയാണ്.

ബ്രണ്ടൻ ചുഴലിക്കാറ്റ് അറ്റ്ലാന്റിക് സമുദ്രത്തിൽ 24 മണിക്കൂർ ആയി അതി ശക്തമായിത്തന്നെ നിലകൊള്ളുകയാണ്. അതിരൂക്ഷമായ ഈ കാലാവസ്ഥ വൈകുന്നേരം വരെ തുടരും എന്നാണ് ഇതുവരെയുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ. യുകെയുടെ പടിഞ്ഞാറൻ കടൽത്തീരങ്ങളിൽ മണിക്കൂറിൽ 65 മുതൽ 70 മൈൽ വരെ വേഗതയുള്ള കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നോർത്ത് വെസ്റ്റ് സ്കോട്ട്ലൻഡിൽ ഇത് 90 വരെ ആകാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.

നോർത്തേൺ അയർലൻഡിനെയാണ് കൊടുങ്കാറ്റ് ആദ്യം ബാധിച്ചത്. 5400 ഓളം ഭവനങ്ങളിൽ വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെട്ടിരിക്കുകയാണ്. ഇതിൽ 3500 ഭവനങ്ങളിൽ മാത്രമാണ് വൈദ്യുതി പുനസ്ഥാപിക്കാൻ സാധിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ പ്രെസ്റ്റൺ സ്റ്റേഷനിൽ നിന്നുള്ള നാല് ട്രെയിനുകൾ റദ്ദാക്കിയിരുന്നു. സ്റ്റേഷന്റെ മേൽക്കൂര തകർന്നു വീണതിനെ തുടർന്നായിരുന്നു ഇത്. സാഹചര്യങ്ങൾ നേരിടുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്ന് അധികൃതർ അറിയിച്ചു.

വിശുദ്ധിയുടെ നിലവറയിൽ നിന്ന്
പാടത്തിന്റെ ഹരിതഭംഗി സിസ്റ്റർ കാർമേൽ കൺകുളിർക്കെ കണ്ടുനിന്നു. ആരുടെ ഹൃദയത്തിലും കവിത വിരിയുന്ന ഇൗ വർണ്ണഭംഗി മറ്റെങ്ങും ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. ദൈവം നല്കിയ അതിമനോഹര അവിസ്മരണീയ കാഴ്ചകൾ. അതെ ദൈവത്തിന്റെ സ്വന്തം നാട്.
പാടത്ത് വളർന്നുനില്ക്കുന്ന തെങ്ങിൻ ഒാലകൾക്കിടയിലൂടെ പ്രകാശം അരിച്ചിറങ്ങുന്നുണ്ടായിരുന്നു.
തെങ്ങിൽ നിന്നുമിറങ്ങി വന്ന ഒരാൾ കരിക്കിൻ വെള്ളവും ഗ്ലാസുമായി അവിടേക്ക് വന്നു. കൊട്ടാരം കോശി കരിക്കിൻ വെള്ളം ഗ്ലാസിലൊഴിച്ച് സഹോദരിക്കു കൊടുത്തു.
നെറ്റിത്തടത്തിലെ വിയർപ്പ് തുടച്ചുകൊണ്ട് തേങ്ങ വെട്ടുകാരൻ മടങ്ങിപ്പോയി. അടുത്തൊരു കാക്ക വന്നിരുന്നതുകണ്ട് നായ കുരച്ചുകൊണ്ട് അവിടേക്ക് ചെന്നു. കാക്ക ജീവനുമായി പറന്നുയർന്നു.
ഷാരോണിന്റെ മൊബൈൽ ശബ്ദിച്ചു. അത് ലണ്ടനിൽ നിന്ന് ജാക്കിയായിരുന്നു. അവൾ മാറിനിന്ന് നിറപുഞ്ചിരിയോടെ കുശലാന്വേഷണങ്ങൾ പങ്കുവച്ചു. തലയാട്ടികൊണ്ട് ഒരു മന്ദഹാസവുമായി അവൾ സിസ്റ്റർക്ക് ഫോൺ കൈമാറി.
“”ആന്റീ ഇത് ജാക്കിയാണ്.” സിസ്റ്ററുടെ മുഖംവിടർന്നു.
“”എന്തുണ്ട് ജാക്കി , സുഖമാണോ?
ജോലിയും പഠിത്തവുമൊക്കെ നന്നായി നടക്കുന്നോ?”
“”എല്ലാം നന്നായി നടക്കുന്നു. സിസ്റ്റർക്ക് സുഖമാണോ?”
“”ഞാനിവിടെ സുഖമായിരിക്കുന്നു. ഞാൻ കോശിക്ക് കൊടുക്കാം”
ഫോൺ കോശിക്ക് കൈമാറി. ഷാരോണും നായുമായുള്ള കളി സിസ്റ്റർ അക്ഷമയോടെ നോക്കി. കരിക്കിനുള്ളിലെ തേങ്ങ നായ്ക്ക് വേണം. അവളത് കൊടുക്കാതെ അവനെ കളിപ്പിക്കാൻ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നു. നായുടെ മുകളിലേക്കുള്ള കുതിച്ചുചാട്ടം രസാവഹം തന്നെ.
“” എന്തിനാടി അവനെ നിരാശപ്പെടുത്തുന്നേ?
അങ്ങ് കൊടുക്ക്” അവളത് അനുസരിച്ചു. നായക്ക് അത്
സ്വാദുള്ള ഭക്ഷണമായി തോന്നി. കോശി സംസ്സാരം അവസാനിപ്പിച്ചപ്പോൾ
സിസ്റ്റർ ചോദിച്ചു.
“”അല്ല കോശി നിന്റെ മോൻ ജർമ്മനിയിലല്ലേ? അവന്റെ വിശേഷങ്ങൾ എന്തുണ്ട്.” സിസ്റ്റർ ചോദിച്ചു.
“”അതേ പെങ്ങളെ… അവന്റെ വിശേഷം പറഞ്ഞാൽ അവനൊപ്പം ജർമ്മനിയിൽ മെഡിസിൻ പഠിച്ച ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലായി. മറിച്ചൊന്നും ഞങ്ങൾ പറഞ്ഞില്ല. ലണ്ടനിലോ ജർമ്മനിയിലോ ഉപരിപഠനം നടത്തണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളു. ഇവിടെ തുടങ്ങി ജർമ്മനിയിൽ അവസാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചതല്ല. ഇവിടുത്തെ യുവതി യുവാക്കൾക്ക് ജീവിതം ഒരു ഭാഗ്യപരീക്ഷണമാണ്. ഇപ്പോഴും ഇവരെ കയറ്റുമതി ചെയ്ത് സർക്കാർ ലാഭം കൊയ്യുന്നു. ജനിച്ച നാട്ടിൽ ഒരു തൊഴിൽ കൊടുക്കുന്നില്ല. അവൻ ഉപരി പഠനം കഴിഞ്ഞ് മടങ്ങി വരുമെന്നാണ് കരുതിയത്. അവൻ പറയുന്നു. ജീവിതസുഖം, സുരക്ഷിതത്വം അവിടെയാണ് ഇവിടെയല്ല. ഞങ്ങൾ അവനെ ഇങ്ങോട്ട് ക്ഷണിക്കുമ്പോൾ അവൻ ഞങ്ങളെ അങ്ങോട്ട് ക്ഷണിക്കുന്നു. എന്തായാലും ജന്മനാട് വിട്ടുപൊകാൻ ഞങ്ങൾ ഒരുക്കമല്ല. അതിന് എന്റെ മോളും തയ്യാറല്ല. ഞങ്ങൾ അവനെ കുറ്റപ്പെടുത്തില്ല. ജീവിതം സമാധാനമായി ജീവിക്കാനുള്ളതാണ്. അത് ലഭിക്കുന്നിടത്ത് അവൻ ജീവിക്കട്ടെ”
“” അവൻ പറയുന്നത് ശരിയാണ്. മതരാഷ്ട്രീയം ഇവിടെ ധാരാളം തിന്മകൾ വളർത്തുന്നുണ്ട്. മനുഷ്യന്റെ ഭാവി ഒരുക്കുന്നത് ദൈവമാണ്” “” അത് മാത്രമല്ല പെങ്ങളെ ജനനന്മക്കായി പ്രവർത്തിക്കുന്നവരുടെ എണ്ണം കുറയുന്നു. എല്ലാവർക്കും സാമ്പത്തിക നേട്ടം, അധികാരത്തോടുള്ള ആർത്തിയാണ്. അതിനാൽ ജനാധിപത്യം കണ്ണുതുറക്കുന്നില്ല” “”ആ കാര്യത്തിൽ വികസിത രാജ്യങ്ങൾ വളരെ മുന്നിലാണ്. അതാണ് അവിടുത്തെ മലയാളികൾ ഇങ്ങോട്ട് മടങ്ങിവരാത്തത്.”
“”തീർച്ചയായും മക്കൾ സന്തോഷത്തോടെ ജീവിക്കാനല്ലെ മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. അവിടെ ദേശമോ രാജ്യമോ ഒരു തടസ്സമല്ല”
“” ബ്രിട്ടനിൽ ഉള്ളവർ തന്നെ ഇറ്റലി, ഫ്രാൻസ്, അമേരിക്ക, കാനഡ തുടങ്ങി പല രാജ്യങ്ങളിൽ നിന്ന് വിവാഹബന്ധങ്ങൾ നടത്തുന്നുണ്ട്. അതും ജീവിത പുരോഗതിയുടെ ഭാഗമാണ്. എവിടായാലും മനുഷ്യന് ആറടി മണ്ണ് വേണം. പിന്നെ നിന്റെ മോനെ ഒന്ന് കാണണമെന്നുണ്ട്. അവനോട് ലണ്ടനിൽ വന്നുപോകാൻ പറയണം”
“”ങഹാ…പറയാം പെങ്ങളെ. അവൻ തീർച്ചയായും വരും”
“”അല്ലാ…. അപ്പോൾ ഞാൻ വരണ്ടേ” ഷാരോൺ പരാതിപ്പെട്ടു. “”എന്റെ സുന്ദരിക്കുട്ടിക്ക് എപ്പോൾ വേണമെങ്കിലും വരാമെല്ലോ. അതിന് എന്താ തടസ്സം. പഠിത്തമൊക്കെ കഴിയട്ടെ”
അവൾ സമ്മതം മൂളി. അവർ പാടത്തേക്ക് നടന്നു. സിസ്റ്റർ വയൽപ്പാടത്തിന്റെ മുകളിലൂടെ പറക്കുന്ന വയൽക്കിളികളുടെ ഫോട്ടോകൾ എടുക്കാനും മറന്നില്ല. പാടവരമ്പത്തൂടെ നടക്കുന്നതിനിടയിൽ ചോദിച്ചു.
“”ഇൗ പാടശേഖരം ആരും നികത്താൻ വന്നില്ലേ? ഇവിടുത്തെ വാർത്തകളിൽ പാടങ്ങളും കുന്നുകളും മലകളുമൊക്കെ നശിപ്പിക്കുന്നു എന്നാണ് കേൾക്കുന്നത്”
“”അത് ഇവിടെ നടക്കില്ലാന്റീ. പപ്പയും ഇവിടെ കുറെ വയൽക്കിളികളായ പരിസ്ഥിതി പ്രവർത്തകരുമുണ്ട്”
അവർ ചെറിയൊരു തോടും കടന്ന് പ്രധാന വരമ്പത്തു വന്നു. തോടിന്റെ കരക്ക് താറാവിൻ കൂട്ടങ്ങളെ കണ്ടു.
“” ആന്റി എനിക്ക് കരാട്ടേ ക്ലാസ്സുണ്ട്. ഞാൻ പോകട്ടെ” “”ഇവിടുത്തെ പെൺകുട്ടികൾ കരാട്ടേ ആയോധനകലകളൊക്കെ പഠിക്കുന്നത് നല്ലതാണ്.” അവളെ സന്തോഷത്തോടെ യാത്രയാക്കി.
അവിടേക്ക് കൈകൂപ്പികൊണ്ട് മുരളിവന്നു. സിസ്റ്റർ പെട്ടന്ന് ചോദിച്ചു. “”കൊലയാളികളെ പോലീസ് കണ്ടെത്തിയോ?” “”പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. അത് കോശിസാറിന്റെ ഇടപെടൽ കൊണ്ടാണ്” ഉടനടി സിസ്റ്റർ സംശയത്തോടെ ചോദിച്ചു. “”കുറ്റവാളികളെ കണ്ടെത്തുന്നതിന് എന്തിനാണ് മറ്റൊരാളിന്റെ ഇടപെടൽ”
“”ഇത് ബ്രിട്ടൻ അല്ല പെങ്ങളെ. ഭരണകക്ഷിയിൽപെട്ടവരെങ്കിൽ കുറ്റവാളികളെ അവർ രക്ഷപെടുത്താൻ ശ്രമിക്കും. അന്യോഷണ ഏജൻസികൾവരെ അട്ടിമറിക്കപ്പെടുന്നു. നിയമ വകുപ്പുകൾ രാഷ്ട്രീയാഭരണത്തിൽ ശ്വാസം മുട്ടുകയാണ്. ഇതിനൊക്കെ ഒരു മാറ്റം വരാതെ ജനങ്ങൾക്ക് നീതി ലഭിക്കില്ല.” സിസ്റ്റർ കാർമേലിന്റ മുഖം മങ്ങി. ഇംഗ്ളണ്ടിൽ കേൾക്കാത്ത കാര്യമാണ് ഇവിടെ കേൾക്കുന്നത്. രാഷ്ട്രീയപാർട്ടികൾ എന്തിനാണ് നിയമത്തിൽ ഇടപെടുന്നത്? അതിനു കൊടുത്ത ഉത്തരം.
“” അതൊന്നും പാടില്ലാത്തതാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം.” “”എന്റെ രാജ്യത്ത് ഭരണത്തിലുള്ളവരൊന്നും നിയമങ്ങളിൽ കൈകടത്തില്ല. അത്തരക്കാർ പിന്നീടൊരിക്കലും ജനസേവനവുമായി കാണില്ല”
മുരളി കൈയ്യിലിരുന്ന ഒരു കവർ കോശീടെ നേർക്ക് നീട്ടിയിട്ട് പറഞ്ഞു.
“” സാറെ ഇത് വക്കീൽഫീസ്സാണ്” കോശി മന്ദഹസിച്ചുകൊണ്ട് പറഞ്ഞു.
“”ഒരു മകൾ ക്രൂരമായി കൊല്ലപ്പെടുമ്പോൾ ഞാനെങ്ങനെ ഇയാളിൽ നിന്ന് ഫീസ് വാങ്ങും. എനിക്കും ഒരു മോളില്ലേ?ആ ക്രൂരന്മാരായ മൃഗങ്ങളെ തൂക്കിലേറ്റും വരെ ഞാൻ വാദിക്കും. നമ്മുടെ നാട്ടിൽ മറ്റൊരു പെൺകുട്ടിക്കും ഇതുപോലൊരു അനുഭവം ഉണ്ടാകരുത്. സ്ത്രീപീഡനക്കാരെ ഞാൻ വെറുതെ വിടില്ല മുരളി. അതിനായി ഞാൻ ഫീസും വാങ്ങാറില്ല.”
വക്കീലിന്റെ അമർഷം വാക്കുകളിൽ മാത്രമല്ല അത് പ്രവൃത്തിയിലും മുൻകാലങ്ങളിൽ മുരളി കണ്ടിട്ടുണ്ട്. എത്ര ഉന്നതരായാലും അദ്ദേഹത്തെ സ്വാധീനിക്കാൻ സാദ്ധ്യമല്ലന്നുള്ളത് നാട്ടുകാർക്കറിയാം. സാധാരണ ആരും ഇങ്ങോട്ട് കേസ്സുമായി വരാറില്ല. കേസുകളുടെ കൃഷിയെക്കാൾ നെൽക്കൃഷിയാണ് അദ്ദേഹത്തിന്റ കൃഷി. ഇതുപോലുള്ള കേസ്സുകൾ വന്നാൽ മടക്കി അയക്ക
ാറുമില്ല. സിസ്റ്റർ കാർമേലിന്റി ഫോൺ ശബ്ദിച്ചു. സിസ്റ്റർ പാടവരമ്പത്തേക്ക് മാറി നിന്നു സംസ്സാരിച്ചു. കോശി പറഞ്ഞു.
“” കൊലയാളികൾ ഉടൻ ജ്യാമ്യത്തിലിറങ്ങും. ഒരു കാരണവശാലും നമ്മുടെ രണ്ട് സാക്ഷികളും ആരെന്ന് പുറംലോകം അറിയരുത് അധികാരവും സമ്പത്തുമുള്ളവർ വൻതുകകൊടുത്ത് അവരെ സ്വാധീനിക്കും. എതിർ പാർട്ടികൾ ഗുണ്ടാസ്വഭാവക്കാരായതുകൊണ്ട് ഒരു വിധത്തിലും അവരുമായി കൊമ്പ് കോർക്കരുത് സത്യം കോടതിയിൽ ജയിക്കാനായി പ്രാർത്ഥിക്കുക. ഇൗ ഗുണ്ടകൾ വീട് അക്രമിക്കാനും മടിക്കില്ല. അങ്ങനെയുണ്ടായാൽ അതുടനെ എന്നെ അറിയിക്കണം. ഇൗ നാട്ടിൽ പാവങ്ങൾക്കും ജീവിക്കണം.” കഠിനാധ്വാനിയായ വക്കീലിന്റെ വാക്കുകൾ മുരളി ശ്രദ്ധിച്ചു കേട്ടു.
“” നമ്മുടെ ഭാഗത്ത് നിന്ന് കുറ്റവാളികൾക്ക് യാതൊരു ഒൗദാര്യവും ചെയ്തുകൊടുക്കാൻ പാടില്ല. അത് മകളുടെ ആത്മാവിനോട് ചെയ്യുന്ന മഹാപാതകമാണ്. എന്റെ പെങ്ങൾ ലണ്ടനിൽ നിന്ന് വന്നിരിക്കുന്നു. ഇൗ വരും ദിവസങ്ങളിൽ കുറെ യാത്രകളുണ്ട്. പെങ്ങൾ മടങ്ങിപോയിട്ട് ഞാൻ വിളിക്കാം. അപ്പോൾ സാക്ഷികളുണ്ടാകണം. പകൽ നേരം വരരുത്. രാത്രിയിലെ വരാവു. ഇതിനകം കുറ്റം ചെയ്തവരെ കണ്ടെത്തി. അടുത്തത് ശിക്ഷ ഉറപ്പാക്കുക എന്നുള്ളതാണ്.” “”എന്റെ കുഞ്ഞിനെ കൊന്നവരെ കഴുമരത്തിലേറ്റുന്നതുവരെ എനിക്ക് മനഃസമാധാനം ഇല്ല സാറെ. അത് കണ്ടിട്ട് അഭിമാനത്തോടെ എനിക്ക് വിളിച്ചു പറയണം കൊലയാളിക്ക് കൊലക്കയർ കിട്ടിയെന്ന്. മരിച്ചു മരവിച്ചുകിടന്ന പൊന്നുമോളുടെ ശരീരം ഇപ്പോഴും മനസ്സിനെ ഇഞ്ചിഞ്ചായി കുത്തി നോവിക്കുകയാണ് സാറെ എന്റെ ഭാര്യപോലും ശരിക്കുറങ്ങാറില്ല. ” സിസ്റ്റർ ദയനീയമായി ആ പിതാവിനെ നോക്കി. എന്താണ് ഇന്ത്യയിൽ അമ്പരപ്പുണ്ടാക്കുന്ന കാര്യങ്ങൾ നടക്കുന്നത്. മനുഷ്യർ ജന്മമമെടുക്കുന്നത് ഇൗ ലോകത്തേ മുറിപ്പെടുത്താനാണോ? മണ്ണിൽ നിത്യവും പെരുകികൊണ്ടിരിക്കുന്നത് നിരപരാധികളേക്കാൾ അപരാധികളാണോ? സ്ത്രീകളോട് അപമര്യാദയായി, ക്രൂരമായി പെരുമാറാൻ ഇവർക്ക് എങ്ങനെ കഴിയുന്നു.? ഇവർക്ക് അമ്മ പെങ്ങൻന്മാരില്ലെ? ഇവരൊക്കെ സംസ്ക്കാരമില്ലാത്ത കാട്ടുമനുഷ്യരാണോ? സമൂഹത്തെ നയിക്കുന്ന ഭരണ സംവിധാനങ്ങൾ ഇത്രമാത്രം ദുർബലമാണോ? മനസ്സിൽ ധാരാളം ചോദ്യങ്ങൾ ഉയർന്നു.
കോശി മുരളിയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.
“”മുരളി ധൈര്യമായിരിക്ക്. നാട്ടുകാർ ഒപ്പമില്ലേ? ഇൗ കാട്ടാളൻന്മാരെ നമുക്ക് നേരിടാം”
മുരളി തൊഴുതുകൊണ്ട് മടങ്ങി. കോശിയോട് പറഞ്ഞിട്ട് സിസ്റ്ററും മുരളിക്കൊപ്പം നടന്നു. വീട്ടിലെത്തുന്നവരെ മുരളിക്കുവേണ്ടുന്ന ആത്മധൈര്യം സിസ്റ്റർ കൊടുത്തുകൊണ്ടിരുന്നു. വീട്ടിലെത്തിയ സിസ്റ്റർ കുളിച്ചതിനുശേഷം ഏലിയാമ്മയോട് പറഞ്ഞു.
“”ഞാൻ പ്രാർത്ഥിക്കാൻ കയറുകയാണ്. കുറച്ചു സമയത്തേക്ക്
ആരും വിളിക്കരുത് കെട്ടോ.”
സിസ്റ്റർ പ്രാർത്ഥന കഴിഞ്ഞെത്തിയിട്ട് ലാപ്ടോപ് തുറന്ന് അതിലെ മെയിലുകൾ വായിക്കുകയും ആവശ്യമായതിന് മറുപടി നല്കുകയും ചെയ്തു. ആ കൂട്ടത്തിൽ ജെസ്സീക്കയുടെ കത്തുമുണ്ടായിരുന്നു. അവൾക്ക് ഇന്ത്യയിലെ അഡ്രസ്സും മറ്റ് കാര്യങ്ങളും ഇന്ത്യയിലേക്ക് വരാനുള്ളതിന് വേണമായിരുന്നു. കോശിയുടെ വിലാസവും മറ്റുമാണ് കൊടുത്തത്. അവധിക്കാലം ചിലവിടാനാണ് ഇന്ത്യയിൽ വന്നതെങ്കിലും ഇവിടുത്തെ വേശ്യാ കേന്ദ്രങ്ങളെക്കുറിച്ച് നല്ല ബോധവതിയുമാണ്. പ്രമുഖ ഹോട്ടലുകൾ, റിസ്സോർട്ടുകൾ പാവപ്പെട്ട പെൺകുട്ടികൾ, വിദ്യാർത്ഥിനികളടക്കം മയക്കുമരുന്നിനടുമപ്പെടുത്തിയും പണം വിതറി വേശ്യാവൃത്തിക്ക് ഉപയോഗപ്പെടുത്തുന്നതറിയാം. കേരളത്തിലെ പ്രമുഖ ഹോട്ടലുകളുടെ പേരും വിവരങ്ങളും മുൻപ് തന്നെ ശേഖരിച്ചിരുന്നു. ഒരോരോ രാജ്യത്തുള്ള ഭരണാധിപൻന്മാരെ ഇൗമെയിൽ മുഖേനെ ഇതൊക്കെ അറിയിക്കാറുണ്ടെങ്കിലും അവരൊന്നും അത് ഗൗരവമായി എടുക്കാറില്ല. അതിലൂടെ സമൂഹത്തിലെ സമ്പന്നരുമായുള്ള ഇവരുടെ നിഗൂഡ രഹസ്യങ്ങൾ അറിയാം. ബോംബയിലെ വേശ്വകളുടെ എണ്ണം പെരുകുന്നുണ്ട്. അതിനാൽ യാത്രയുടെ അവസാനം ജസ്സീക്കയുമായി ബോംബയിൽ ബോധവൽക്കരണം നടത്തണം. ഹോട്ടലുകളിൽ മാത്രമല്ല വേശ്യാവൃത്തി പലവീടുകളിലും ഗുണ്ടകളുടെ സഹായത്തോടെ നടത്തുന്നുണ്ട്. സിസ്റ്റർ കമ്പ്യൂട്ടറിൽ ഉറ്റുനോക്കി വായിച്ചുകൊണ്ടിരുന്നു. ലോകത്ത് സാങ്കേതിക വിദ്യവളർന്നത് അന്യായങ്ങളും അസാന്മാർഗ്ഗികതയും വളർത്താനാണോയെന്ന് തോന്നി. ആരും ഗൗരവമായി കാണാത്ത ചിലന്തിപോലും വായുവിൽ പട്ടുമെത്തകൾ നെയ്തെടുക്കുമ്പോൾ മനുഷ്യൻ അവന്റെ തലച്ചോറ് വികസിപ്പിക്കേണ്ടത് നല്ലൊരു നെയ്ത്തുകാരാൻ ആകാനല്ലേ?
അന്ന് രാത്രി എല്ലാവരും സിസ്റ്റർക്കൊപ്പമിരുന്ന് പ്രാർത്ഥിച്ചു. പ്രാർത്ഥന കഴിഞ്ഞ് ഏവരും അത്താഴത്തിനിരുന്നു.ഹൃദ്യമായ കുടുംബ സംഗമം. സ്വന്തം രക്തങ്ങളോടൊപ്പമുള്ള സന്തോഷാനുഭവം.
ഏലിയാമ്മയുടെ കൈപ്പുണ്യത്തിലെ പാചകം. കുത്തിരിച്ചോറും കുടംപുളിയിട്ട് വറ്റിച്ചെയുത്ത അയിലക്കറി. കരിമീൻ പൊള്ളിച്ചത്. കൂടാതെ കൊഴിക്കറിയും, വെണ്ടക്കാ മെഴുക്കുപുരട്ടിയും സാമ്പാറും തുടങ്ങിയവ.
“”ഏലീയാമ്മേ! ഇത്രയുമൊക്കെ വേണമായിരുന്നോ? നീയെന്നെ തടിച്ചിയാക്കിയേ പറഞ്ഞയക്കും എന്നുണ്ടോ? വാ…..നീയുമിരിക്ക്”
“”വേണ്ട സിസ്റ്ററെ ! ഞാൻ വിളമ്പിത്തരാം……..” ഏലീയാമ്മ ഭവ്യതയോടെ പറഞ്ഞു.
“”നീയിരിക്ക് പെണ്ണെ! ഒാ….പിന്നെ….എല്ലാർക്കും
എല്ലാമെടുക്കാൻ കൈയ്യില്ലേ? നീ ഇരിക്ക്. ഇതൊക്കെ വീടുകളിലെ പഴയ ഒരാചാരമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ ആരും ആർക്കും വിളമ്പിക്കൊടുക്കാറില്ല. എല്ലാവരും ഒന്നിച്ചിരുന്നാണ് കഴിക്കുന്നത്. നീ വാ….”
സിസ്റ്റർ കാർമേലിന്റെ വരുത്തിതീർത്ത ശുണ്ഠി കണ്ടപ്പോൾ കോശി ചിരിച്ചുപോയി.
“” അങ്ങനെ പറഞ്ഞുകൊടുക്കാന്റി. ഇൗ മമ്മി എപ്പോഴും ഇങ്ങനെയാ. ഒപ്പം ഇരുന്ന് കഴിക്കില്ല. ഉന്നത ഉദ്യോഗസ്ഥ എന്നോക്കെ പറഞ്ഞിട്ട് എന്ത് കാര്യം. കാലം മാറിയതുകൂടി അറിയേണ്ടതല്ലേ?” ഷാരോൺ കോശിയെ നോക്കി പുഞ്ചിരിച്ചു.
അങ്ങനെ തന്നെ വേണം. വഴക്ക് പറയാൻ സ്വന്തം സഹോദരിയെ തന്നെ കിട്ടിയെല്ലോയെന്ന് ആശ്വാസഭാവം കോശിക്ക്. മടിച്ചുമടിച്ച് ഒരു നവോഡയെപ്പോലെ ഏലിയാമ്മയും ഇരുന്നു. സന്തോഷവും തൃപ്തി നിറഞ്ഞ മനോസാഫല്യത്തോടെ സിസ്റ്റർ കാർമേൽ പ്രതിവചിച്ചു.
“”കോശി! നീ ഭാഗ്യവാൻ തന്നെയാണെടാ….. നീ…നിന്റെ കുടുംബം…സന്തുഷ്ടകുടംബം….. (നിറഞ്ഞ മിഴികളോടെ) ഇൗ പെങ്ങൾക്ക് തൃപ്തിയായെടാ….” “”ഹാ! എന്താ പെങ്ങളെ ഇത്. കഴിക്ക്….എടുത്ത് കഴിക്ക്… ഏലീയാമ്മേ ആ കരിമീൻ കൊടടീ….” കോശി തുടർന്നു.””ങ്ഹാ! പെങ്ങളെ ! വല്ലയിടത്തും പോണേങ്കില് പറയണം കേട്ടോ. ഞാൻ കൊണ്ടുപോകാം…” “”വേണ്ട കോശി. അതോക്കെ ഞാനും എന്റെ സുന്ദരിക്കുട്ടിം കൂടി നോക്കികൊള്ളാം. ആദ്യം ഇൗ സുന്ദരമായ താമരക്കുളം ഒന്നു കാണട്ടെ. ങ്ഹാ! ഒന്ന് തിരുവനന്തപുരം വരെ പോയി
മുഖ്യമന്ത്രിയെ കാണേണ്ടതുണ്ട്.” “” ഞാൻ വരാം പെങ്ങളെ” കോശി ഉത്സാഹത്തോടെ പറഞ്ഞു. “”വേണ്ട കോശി നീ നിന്റെ ജോലി നോക്കിക്കോ. നിന്റെ തിരക്ക് ഞാൻ കണ്ടതല്ലേ? കോടതിയും പാടോം.. രണ്ടുംകൊള്ളാം.” “” അതൊക്കെ അങ്ങനെ കെടക്കും പെങ്ങളെ. ഞങ്ങൾക്ക് പെങ്ങളെ ഇപ്പോഴല്ലെ കിട്ടിയത്. നമുക്കെല്ലാർക്കും ഒരുമിച്ച് യാത്രപോകാം.” കോശി വല്ലാത്തസന്തോഷം കാട്ടി. “” പോകാം കോശി നിന്റെ ജോലി പവിത്രത ഉണ്ടായിരിക്കേണ്ട ഒരു ജോലിയാണ്. വേഷം കറുത്തതാണെങ്കിലും ഉള്ളം വെളുത്തതാവണം. അത് എല്ലാവരിലുമില്ല. ങ്ഹാ! നിന്നെപ്പോലുള്ളവരിലൊക്കെ അതുണ്ടാകും. നീതി നിഷേധിച്ചവന് അതുണ്ടാക്കി കൊടുക്കുന്നതും ഒരു പുണ്യമാണ്.” “”അതിൽ ഒരല്പം പുളിരസം പോലെ നുണയും ചേരും ആന്റി” “”അതു പിന്നെ നുണപറയാൻ ലോകം അധികാരം നല്കിയത് ഇവർക്കല്ലേ?(അവർ ഒന്നായി ചിരിച്ചു.) ഹൃദ്യമായ ഒരു കൂടിച്ചേരൽ. അത്താഴം കഴിഞ്ഞു.
തുടർന്നുള്ള ദിവസങ്ങളിൽ പച്ചപ്പുകൾ കരിഞ്ഞുണങ്ങാത്ത ആ ഗ്രാമത്തിന്റെ അകവും പുറവും ഷാരോണുമായി സിസ്റ്റർ കാർമേൽ ചുറ്റി കണ്ടു. ചാരുംമൂട് ഒരു കൊച്ചു നഗരം പോലെ തോന്നി.
റിയാദ് : മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം ചിങ്ങവനം കുഴിമറ്റം കുരുവിളയുടെ മകളും ഖഫ്ജിയിലെ ജലാമി കമ്പനി ജീവനക്കാരന്‍ ജോജോയുടെ ഭാര്യയുമായ മേരി ഷിനോ (34) യാണ് മരിച്ചത്. കിഴക്കന്‍ സൗദിയിലെ ഖഫ്ജിയില്‍ യുവതി സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
സഫാനിയയിലെ എംഒഎച്ച് ക്ലനിക്കില്‍ നാല് വര്‍ഷമായി നഴ്‌സായിരുന്നു മേരി ഷിനോ. ഷിനോയുടെ സഹോദരന്‍ ബിനോയ് കുരുവിള ദമാമിലെ നാപ്‌കോ കമ്പനി ജീവനക്കാരനാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : രാജകുടുംബത്തിനുണ്ടായ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഒരടിയന്തര യോഗം വിളിച്ചുചേർക്കാൻ രാജ്ഞി തയ്യാറായി. ഹാരിയുടെയും മേഗന്റെയും ഭാവിയിലെ രാജകീയ പദവികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഹാരി രാജകുമാരൻ, കേംബ്രിഡ്ജ് ഡ്യൂക്ക്, വെയിൽസ് രാജകുമാരൻ തുടങ്ങിയവരെ ചർച്ചയ്ക്കായി സാൻഡ്രിംഗ്ഹാമിലേക്ക് വിളിപ്പിച്ചു. കാനഡയിലുള്ള മേഗൻ കോൺഫറൻസ് കോളിലൂടെ ഈ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജകീയ ചുമതലകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗൻ മാർക്കിളിന്റെയും തീരുമാനം ബ്രിട്ടീഷ് രാജകുടുംബത്തിന് പ്രഹരമായി മാറുകയുണ്ടായി. ഈയൊരു സാഹചര്യത്തിൽ ഹാരിയുടെയും മേഗൻന്റെയും രാജകീയ റാങ്കുകൾ തീരുമാനിക്കുന്നതിനായി നടപടികൾ തുടങ്ങിയിട്ടുണ്ട്. അതേസമയം, സഹോദരനുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിൽ ദുഃഖമുണ്ടെന്ന് കേംബ്രിഡ്ജ് ഡ്യൂക്ക് അറിയിച്ചതായി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു.

നോർഫോക്കിലെ ക്വീൻസ് എസ്റ്റേറ്റിൽ ഇന്ന് നടക്കുന്ന “സാൻഡ്രിംഗ്ഹാം ഉച്ചകോടി”, ഈ പുതിയ സാഹചര്യത്തിൽ വ്യാപിപ്പിച്ചേക്കുമെന്നാണ് കൊട്ടാരവുമായി ബന്ധപ്പെട്ടവർ അറിയിച്ചത്. രാജകുടുംബം നിർണായക പ്രതിസന്ധി നേരിട്ടപ്പോഴൊക്കേ ഇത്തരത്തിൽ യോഗം വിളിച്ചുചേർത്തിരുന്നു. “ഇത്രയും നാളും എന്റെ സഹോദരന്റെ തോളിൽ കയ്യിട്ടുകൊണ്ടാണ് ഞാൻ നടന്നിട്ടുള്ളത്. എന്നാൽ ഇനി എനിക്കത് ചെയ്യാൻ കഴിയില്ല.” വില്യം പറഞ്ഞു. സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദിന്റെ മരണത്തെത്തുടർന്ന് മൂന്ന് ദിവസത്തെ ഔദ്യോഗിക അനുശോചനത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസനോടൊപ്പം ഇപ്പോൾ ഒമാനിലുള്ള ചാൾസ് രാജകുമാരൻ ഈയൊരു ചർച്ചയിൽ പങ്കെടുക്കുന്നതിനായി തിരികെയെത്തും.

ഇനിയുള്ള സമയം അമേരിക്കയിലും യുകെയിലുമായി ചെലവിടുമെന്നും രാജ്ഞിയോടും കോമൺവെൽത്തിനോടുമുള്ള കടപ്പാട് നിലനിർത്താൻ ഏതാനും ചില രാജകീയ ചുമതലകൾ മാത്രം തുടർന്നു വഹിക്കുമെന്നും ഹാരി പറഞ്ഞു. ബ്രിട്ടീഷ് രാജ്ഞിക്കുള്ള പൂർണ പിന്തുണ തുടർന്നുകൊണ്ടു തന്നെ രാജകുടുംബത്തിലെ ‘മുതിർന്ന’ അംഗങ്ങളെന്ന നിലയിൽ നിന്ന് തങ്ങൾ പടിയിറങ്ങാൻ ഉദ്ദേശിക്കുകയാണെന്ന് ബക്കിങ്ഹാം പാലസ് പുറത്തു വിട്ട പ്രസ്താവനയിൽ ഹാരി രാജകുമാരൻ പറയുന്നു. സാമ്പത്തികമായി സ്വതന്ത്രനാവാനാണ് പുതിയ തീരുമാനമെന്നാണ് അദ്ദേഹം നൽകുന്ന വിശദീകരണം. ഹാരിയുടെ ഈ തീരുമാനത്തോടെ സഹോദരനുമായുള്ള ബന്ധത്തിലെ വിള്ളലുകൾ കൂടുകയാണുണ്ടായത്. അതീവ ദുഃഖത്തിൽ കഴിയുന്ന രാജ്ഞി തന്നെ മുൻകൈയെടുത്താണ് ഈ യോഗം വിളിച്ചുകൂട്ടുന്നത്.
സ്വന്തം ലേഖകൻ
ബ്രിട്ടനിൽനിന്ന് ഓസ്ട്രേലിയയിലേക്ക് താമസം മാറിയ ആദ്യനാളുകളിൽ തന്നെ സമീപത്തുള്ള ബീച്ചിൽ കാണാതായ മൂന്ന് വയസ്സുകാരിയായ ചെറിൽ ഗ്രിമ്മർക്കായി അന്വേഷണം തുടരും. 1970 ജനുവരി 12ന്, ബ്രിസ്റ്റോളിൽ നിന്നുള്ള ചെറിലിനെ വോള്ളോഗോങ്ങിലെ ഒരു ഷവർ ബ്ലോക്ക്‌ൽ വെച്ച് കാണാതെ ആവുകയായിരുന്നു. കുറ്റക്കാരൻ എന്ന് സംശയിച്ച വ്യക്തിയെ കഴിഞ്ഞ കൊല്ലം വിട്ടയച്ചിരുന്നു.

528, 000പൗണ്ട് വരുന്ന പ്രതിഫല തുക നൽകാം എന്ന് ഇപ്പോൾ വാഗ്ദാനം നൽകിയിരിക്കുന്നത് സഹോദരൻ റിക്കി നഷ് ആണ്. സഹോദരിയെ നഷ്ട്ടപ്പെട്ട ദുഃഖത്തിൽ നിന്ന് ഇപ്പോഴും തങ്ങൾ മുക്തി നേടിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും അവളെ ഓർക്കും. ആ നശിച്ച ദിവസം ഓർക്കും. അവൾക്ക് നീതി ലഭിക്കാൻ വേണ്ടിയാണ് ഈ തുക വാഗ്ദാനം ചെയ്തത്. അതിനു ഫലം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. അവളെ കാണാതായ സ്ഥലത്ത് ഒരു അനുസ്മരണ നടത്തം സഹോദരൻമാർ എല്ലാ കൊല്ലവും നടത്തി വരുന്നു.

2017ൽ പ്രതി എന്ന സംശയത്തിൽ ഒരാളെ അറസ്റ് ചെയ്തു എങ്കിലും തെളിവിന്റെ അഭാവത്തിൽ കഴിഞ്ഞ കൊല്ലം വിട്ടയച്ചു. കാണാതായ സമയത്തു ഒരാൾ ചെറിലിനെ എടുത്തു ഓടുന്നതായി സാക്ഷികൾ മൊഴി നൽകിയിരുന്നു. ഇതു വരെ വിവരം അറിയിക്കാതെ ഇരുന്നവർക്ക് ഇത് നല്ല ഒരു അവസരം ആണെന്ന് പോലീസ് പറഞ്ഞു. ഇതിന് പ്രതിഫലം ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് പോലീസും കുടുംബവും.

സ്വന്തം ലേഖകൻ
പേയ്‌മെന്റുകൾ സുരക്ഷിതമാക്കുന്നതിന് വേണ്ടി ബ്ലോക്ക്‌ചെയിൻ അടിസ്ഥാനമാക്കിയുള്ള വജ്ര പ്ലാറ്റ്ഫോം ആരംഭിച്ചു. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ സുരക്ഷാ സവിശേഷതകളിൽ ആകൃഷ്ടരായ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് പ്ലാറ്റ്ഫോം ‘വജ്ര’ ആരംഭിച്ചത്. വിവിധ പേയ്‌മെന്റ് കമ്പനികൾക്ക് അവരുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലോ മൊബൈൽ ആപ്ലിക്കേഷനുകളിലോ സുരക്ഷിത ഇടപാടുകൾ നടത്തുന്നതിന് വജ്ര പ്ലാറ്റ്ഫോം ആക്സസ് ചെയ്യാൻ കഴിയുമെന്ന് എൻപിസിഐ അഭിപ്രായപ്പെട്ടു. ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (ഡിഎൽടി) അടിസ്ഥാനമാക്കിയാണ് വജ്ര പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്. ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള ഈ സാങ്കേതികവിദ്യ ആധാർ പ്രാമാണീകരണത്തിനും സഹായകരമാകും.

ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (ഡിഎൽടി) അടിസ്ഥാനമാക്കി ആരംഭിച്ച ഈയൊരു പ്ലാറ്റ്ഫോം എൻപിസിഐ ഉൽപ്പന്നങ്ങളുടെ പേയ്‌മെന്റ് ക്ലിയറിംഗും സെറ്റിൽമെന്റ് പ്രക്രിയകളും ഓട്ടോമേറ്റ് ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഡിഎൽടി പ്ലാറ്റ്ഫോം നൽകുന്ന സുതാര്യത, പരാതികൾ എളുപ്പത്തിൽ കണ്ടെത്താനും പരിഹരിക്കാനും സഹായിക്കുന്നു. പേയ്‌മെന്റുകൾ സുരക്ഷിതമാക്കുന്നതിനൊപ്പം, ആധാർ പ്രാമാണീകരണം സുഗമമാക്കുന്നതിന് യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയെ (യുഐഡിഐഐ) ഈ ബ്ലോക്ക്ചെയിൻ അധിഷ്ഠിത സാങ്കേതികവിദ്യ സഹായിക്കുകയും ചെയ്യും.

ഇടപാടുകൾക്കായി ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഡിജിറ്റൽ പണത്തിന്റെ ഒരു രൂപമായ ക്രിപ്റ്റോകറൻസിയുടെ ഉപയോഗത്തിനെതിരെ സർക്കാർ നിലകൊള്ളുന്നു. എന്നാൽ ഇന്ത്യയിൽ സ്വന്തം ഡിജിറ്റൽ കറൻസി വികസിപ്പിക്കാൻ റിസർവ് ബാങ്ക് (ആർബിഐ) താൽപര്യം പ്രകടിപ്പിച്ചിരുന്നു . രാജ്യത്ത് ഒരു പരമാധികാര ഡിജിറ്റൽ കറൻസി വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അത് ഉചിതമായ രീതിയിൽ പുറത്തിറക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചിരുന്നു.


ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെന്ന് നിലയിലുള്ള ചുമതലകളിൽ നിന്ന് പിൻമാറുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ ലണ്ടനിലെ സുപ്രസിദ്ധ മെഴുകുപ്രതിമാ മ്യൂസിയത്തില്‍ നിന്ന് ഹാരി രാജകുമാരനും ഭാര്യ മേഗനും സ്ഥാനം നഷ്ടമായി. രാജ്ഞിയുടെ തൊട്ടടുത്തുണ്ടായിരുന്ന ദമ്പതികളുടെ പ്രതിമകളാണ് മാഡം ട്യുസോ വാക്സ് മ്യൂസിയത്തില്‍ നിന്ന് മാറ്റിയത്. മ്യൂസിയത്തില്‍ ഏറെ ആളുകള്‍ കാണാന്‍ താല്‍പര്യപ്പെടുന്ന പ്രതിമകളായിരുന്നു ഹാരി രാജകുമാരനും മേഗനുമെന്ന് മാനേജര്‍ സ്റ്റീവ് ഡേവിസ് ബിബിസിയോട് പ്രതികരിച്ചു.
ദമ്പതികള്‍ മ്യൂസിയത്തിലെ സുപ്രധാന ആകര്‍ഷണമായി തുടരുമെന്ന് വിശദമാക്കിയ സ്റ്റീവ് നീക്കം ചെയ്ത പ്രതിമകള്‍ എവിടേക്കാണ് മാറ്റുന്നതെന്ന് പ്രതികരിച്ചില്ല. ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെന്ന് നിലയിലുള്ള ചുമതലകളിൽ നിന്ന് പിൻമാറുകയാണെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹാരി രാജകുമാരനും ഭാര്യ മേഗനും പ്രഖ്യാപിച്ചത്. വടക്കേ അമേരിക്കയിലും ബ്രിട്ടനിലുമായി സമയം ചിലവിടാനാണ് തീരുമാനമെന്നും ദമ്പതികള്‍ വ്യക്തമാക്കിയിരുന്നു. മറ്റ് അംഗങ്ങളോട് ചര്‍ച്ച ചെയ്യാതെയെടുത്ത തീരുമാനം രാജകുടുംബത്തില്‍ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നായിരുന്നു അന്തര്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എലിസബത്ത് രാജ്ഞിയോട് ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെന്നാണ് സൂചന.
മാസങ്ങളുടെ ആലോചനയ്ക്ക് ശേഷമാണ് തീരുമാനമെന്നാണ് ഹാരിയും മേഗനും അറിയിച്ചത്. സ്വകാര്യത നഷ്ടമാകുന്നതിലും മാധ്യമങ്ങളിൽ വ്യക്തി ജീവിത വിവരങ്ങൾ വരുന്നതിലും ഇരുവരും നേരത്തെയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സാമ്പത്തികമായി തനിച്ച് സ്ഥിരത നേടാനും താല്‍പര്യമുണ്ടെന്ന് ദമ്പതികള്‍ പ്രസ്താവനയില്‍ പറയുന്നു. രാജകുടുംബത്തിനുള്ള പിന്തുണ നിര്‍ബാധം തുടരുമെന്നും ഹാരിയും മേഗനും വ്യക്തമാക്കി. തീരുമാനം രാജകുടുംബത്തില്‍ ഞെട്ടലുണ്ടാക്കിയെന്ന് വ്യക്തമായതോടെ തങ്ങള്‍ തുടക്കക്കാരാണ്. ജീവിതത്തെ മറ്റൊരു രീതിയില്‍ സമീപിക്കാന്‍ ആഗ്രമുണ്ടെന്നും ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും മകനെ രാജ കുടുംബത്തിന്‍റെ മൂല്യങ്ങള്‍ ചോരാതെ വളര്‍ത്തുമെന്നും മേഗന്‍ വിശദമാക്കിയിരുന്നു. ആറ് ആഴ്ചയോളം ക്രിസ്തുമസ് ആഘോഷങ്ങളുമായി കാനഡയില്‍ മേഗന്‍റെ മാതാവിനോടൊപ്പം ചെലവിട്ടതിന് ശേഷമാണ് ദമ്പതികളുടെ പ്രഖ്യാപനം. വിവാഹവും മകന്‍റെ ജനനവും എല്ലാം ആവശ്യത്തിലധികം മുഖ്യധാരയില്‍ നിറഞ്ഞ് നിക്കുന്നതിനോട് താല്‍പര്യമില്ലെന്നും ദമ്പതികള്‍ വിശദമാക്കിയിരുന്നു. രാജകുടുംബത്തിന്‍റെ പരമ്പരാഗത രീതിയിലുള്ള ക്രിസ്തുമസ് ആഘോഷങ്ങളിലും ദമ്പതികള്‍ പങ്കെടുത്തിരുന്നില്ല.
കിരീടാവകാശത്തില്‍ ആറാമതാണ് ഹാരിയുടെ സ്ഥാനം. നേരത്തെ സഹോദരന്‍ വില്യവുമായുള്ള ബന്ധം നേരത്തെയുള്ളത് പോലെയല്ലെന്നും സഹോദരന്‍റേത് മറ്റൊരു മാര്‍ഗമാണെന്നും ഹാരി നേരത്തെ പ്രതികരിച്ചിരുന്നു. തങ്ങള്‍ക്കെതിരായ പാപ്പരാസി സ്വഭാവമുള്ള വാര്‍ത്തകള്‍ക്കെതിരെ ദമ്പതികള്‍ നേരത്തെ രൂക്ഷമായി പ്രതികരിച്ചിരുന്നു. എന്‍റെ അമ്മയെ കൊലപ്പെടുത്തിയ പാപ്പരാസികള്‍ക്ക് അധിക്ഷേപിക്കാനായി നിന്നുകൊടുക്കില്ലെന്ന് ഹാരി നേരത്തെ വ്യക്തമാക്കിയിരുന്നു.