ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
കിഴക്കൻ യൂറോപ്പ് : യൂറോപ്യൻ യൂണിയൻ അഭയാർത്ഥികൾക്ക് വൻ നേട്ടമായി ബ്രിട്ടനിലെ ആനുകൂല്യങ്ങൾ. ശരാശരി യുകെ പൗരന് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കാളും അധികമാണ് യൂറോപ്യൻ യൂണിയൻ അഭയാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കിഴക്കൻ യൂറോപ്പ് അഭയാർത്ഥികളും പടിഞ്ഞാറൻ യൂറോപ്പ് അഭയാർത്ഥികളും തമ്മിൽ അനേക വ്യത്യാസങ്ങളുമുണ്ട്. പ്രതിവർഷം കുറഞ്ഞത് 4 ബില്യൺ പൗണ്ടിന്റെ ആനുകൂല്യങ്ങളാണ് യൂറോപ്യൻ യൂണിയൻ അഭയാർത്ഥികൾക്ക് ലഭിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

വർക്ക് , പെൻഷൻ, ടാക്സ്മാൻ ആൻഡ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൾ പ്രകാരം യൂറോപ്യൻ യൂണിയൻ ജോലിക്കാർക്ക് 2.2 ബില്യൺ പൗണ്ടിൽ അധികം നികുതി ക്രെഡിറ്റുകളും ഭവന ആനുകൂല്യങ്ങളും, 1.1 ബില്യൺ പൗണ്ട് ജോലിക്ക് പുറത്തുള്ള ആനുകൂല്യങ്ങളും ഒപ്പം 700 മില്യൺ പൗണ്ട് കുട്ടികളുടെ ആനുകൂല്യവും ലഭിച്ചു. കൂടാതെ കുറഞ്ഞ വരുമാന നികുതിയാണ് അവർ അടച്ചത്. ബ്രെക്‌സിറ്റ് റഫറണ്ടം നടക്കുമ്പോൾ ഈ കണക്കുകൾ ലഭ്യമല്ലെന്ന് മന്ത്രിമാർ വാദിച്ചിരുന്നു. പിന്നീട് ഇത് പുറത്തുവരികയുണ്ടായി. റൊമാനിയ, ബൾഗേറിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ അടച്ച വ്യക്തിഗത നികുതിയുടെ പകുതിയോളം നികുതി, ക്രെഡിറ്റിലേക്കും കുട്ടികളുടെ ആനുകൂല്യത്തിലേക്കും മടക്കിക്കിട്ടി.

മുൻ വർക്ക്, പെൻഷൻ സെക്രട്ടറി ഇയാൻ ഡങ്കൻ സ്മിത്ത് മൈഗ്രേഷൻ വാച്ച് യുകെയുമായി ചേർന്ന് പഠനങ്ങൾ നടത്തി. കണക്കുകൾ പുറത്തുവിടാൻ അവർ ആഗ്രഹിക്കാത്തതിൽ അതിശയിക്കാനില്ല എന്ന് അദ്ദേഹം പറയുകയുണ്ടായി.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ഫ്ലാമർ ബെക്വിറി എന്ന സ്വീഡിഷ് പൗരൻ ആണ് സൗത്ത് വെസ്റ്റ് ലണ്ടനിലെ ബാറ്റർസീ ചർച്ച് റോഡിൽ ഇന്നലെ രാത്രി ഏകദേശം ഒൻപതു മണിയോടെ കൊല്ലപ്പെട്ടത്. പലതവണ വെടിയുതിർക്കുന്ന ശബ്ദത്തോടൊപ്പം ഒരു സ്ത്രീ സഹായത്തിനായി നിലനിലവിളിക്കുന്നതായും അയൽക്കാർ കേട്ടതായി പോലീസ് പറഞ്ഞു. യുവാവിന്റെ ഭീതിജനകമായ മരണം നേരിട്ട് കണ്ട കുടുംബാംഗങ്ങൾ അങ്ങേയറ്റം ഭയന്നതായി മെറ്റ് പോലീസിൽ നിന്നുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. 36 വയസ്സുകാരനായ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി എമർജൻസി സർവീസ് അറിയിച്ചു. പരേതന് ഭാര്യയും ഒരു കുട്ടിയുമാണുള്ളത്. റിപ്പോർട്ടുകൾ പ്രകാരം കൊല്ലപ്പെട്ട ബെക്വിറി, റിയൽ ഹൗസ് വൈഫ് ഓഫ് ചെഷയർ സ്റ്റാറായ മിസ് ബെക്വിറിയുടെ സഹോദരനാണ്.

തുടർച്ചയായി താൻ എട്ടോ പത്തോ വെടിയൊച്ചകൾ കേട്ടിരുന്നു എന്ന് അയൽക്കാരിയായ വിറ്റോറിയ അമറ്റി (60) പൊലീസിനോട് പറഞ്ഞു. അതിനുശേഷം മരണപ്പെട്ട വ്യക്തിയുടെ ഭാര്യ നിലവിളിക്കുന്ന ശബ്ദവും കേട്ടു. പുറത്തിറങ്ങിയപ്പോഴാണ് അത് എന്റെ അയൽക്കാരൻ ആണെന്ന് മനസ്സിലായത്. വീടിന്റെ പ്രവേശനകവാടത്തിലായി രക്തത്തിൽ മുങ്ങി കുളിച്ച് കിടക്കുകയായിരുന്നു അദ്ദേഹം അപ്പോൾ. താൻ ഓടി ചെല്ലുമ്പോൾ അദ്ദേഹത്തിന് ജീവൻ ഉണ്ടായിരുന്നുവെന്നും, രക്ഷപ്പെടണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു എന്നും അവർ പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ അതിദാരുണമായി നിലവിളിക്കുന്നുണ്ടായിരുന്നു. നേഴ്സിനെ പോലെ തോന്നിക്കുന്ന ഒരു സ്ത്രീ ബെക്വിറിയെ മുറിവിൽ മർദ്ദം ചെലുത്തി രക്ഷപെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അദ്ദേഹം സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ക്രിസ്മസ് ഈവിൽ കുടുംബത്തിന് മുന്നിൽ വച്ച് നടന്ന ഈ ദാരുണമായ കൊലപാതകത്തിന്റെ അന്വേഷണം ആദ്യഘട്ടത്തിൽ ആണെന്നും എത്രയും പെട്ടെന്ന് പ്രതികളെ നിയമത്തിനു മുന്നിൽ എത്തിക്കുമെന്നും ഡിക്ടറ്റീവ് ചീഫ് ഇൻസ്പെക്ടറായ ജെമി സ്റ്റീവൻസൺ പറഞ്ഞു. സ്പെഷ്യൽ ഓഫീസർമാർ കുടുംബത്തിന് സകല പിന്തുണയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം വീടിന് ഏതാനും വാര അകലെ വെച്ചാണ് ഈ കൊലപാതകം നടന്നത്. 2019 ൽ ലണ്ടനിൽ അരങ്ങേറുന്ന 135 മത്തെ നരഹത്യ ആണ് ഇത്.
ദർശന ടി .വി , മലയാളം യുകെ ന്യൂസ് ടീം
യുകെയിലുടനീളം അനിയന്ത്രിതവും അനധികൃതവുമായിട്ടുള്ള കെയർ ഹോമുകളിൽ കഴിയുന്ന കുട്ടികൾ ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന് റിപ്പോർട്ട്. പല കെയർ ഹോമുകളും രജിസ്റ്റർ ചെയ്യപ്പെടാത്തതാണ്. നിയന്ത്രണാതീതമായ ഇത്തരം സ്ഥലങ്ങളിൽ പാർപ്പിച്ചിരിക്കുന്ന കൗമാരക്കാരായ കുട്ടികൾ പലതരത്തിലുള്ള ചൂഷണങ്ങൾക്കും വിധേയരാകുന്നുണ്ട്.

ലൈംഗിക പീഡനങ്ങൾ മൂലവും, ലഹരിയിൽ അടിമപ്പെട്ടതും, രക്ഷിതാക്കൾ വഴക്ക് പറയുന്നതു കൊണ്ട് വീട്ടിൽ നിന്നും ഒളിച്ചോടുന്നതുമായ ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് ഇത്തരം കെയർ ഹോമുകളിൽ പാർപ്പിച്ചിരി ക്കുന്നത്. ഈ കെയർ ഹോമുകൾ സ്വകാര്യമായി പ്രവർത്തിക്കുന്നതുകൊണ്ട് ഗവണ്മെന്റിന് ഈ ഈ സ്ഥാപനങ്ങളുടെ മേൽ ഒരു തരത്തിലുള്ള നിയന്ത്രണവും ഇല്ല എന്നുള്ളതാണ് വാസ്തവം. ഇവിടെ കുട്ടികൾ സുരക്ഷിതരല്ല എന്നുള്ളത് മാത്രമല്ല പലതരത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടതായി വരുന്നു.അവർ വീണ്ടും കുറ്റകൃത്യങ്ങളുടെ പാതതന്നെ സ്വീകരിക്കുന്നു.

അധികൃത സ്ഥലങ്ങളിൽ കുട്ടികളെ പാർപ്പിച്ചത് 2016 – 17 നും 2018 – 19നും ഇടയിൽ 22 % വർദ്ധിച്ചു. കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനോട് ബന്ധപ്പെട്ട് അടുത്തിടെ നടന്ന പാർലമെന്റ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സങ്കീർണ്ണമായ വ്യക്തിത്വമുള്ള കുട്ടികളുടെ എണ്ണം കൂടി വരികയാണെന്ന് ചിൽഡ്രൻസ് സൊസൈറ്റിയിലെ പോളിസി മാനേജർ ഐറിന പോണ പറഞ്ഞു. ശരിയായ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലങ്ങളിൽ പാർപ്പിച്ചിരിക്കുന്ന കുട്ടികൾ ലൈംഗികമായും മറ്റുമുള്ള ചൂഷണത്തിന് ഇരയാകാനുള്ള സാധ്യത വളരെ ഏറെയാണ് അവർ കൂട്ടിച്ചേർത്തു.
സെഞ്ചൂറിയൻ: അവസാന പരന്പര കളിക്കുന്ന വെർനോണ് ഫിലാൻഡറിന്റെ ബൗളിംഗ് മികവിൽ ദക്ഷിണാഫ്രിക്ക ബോക്സിംഗ് ഡേ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 181ൽ ചുരുട്ടിക്കെസെഞ്ചൂറിയൻ: അവസാന പരന്പര കളിക്കുന്ന വെർനോണ് ഫിലാൻഡറിന്റെ ബൗളിംഗ് മികവിൽ ദക്ഷിണാഫ്രിക്ക ബോക്സിംഗ് ഡേ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 181ൽ ചുരുട്ടിക്കെട്ടി. 50 റണ്സ് നേടിയ ജോ ഡെൻലിയാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ.ട്ടി. 50 റണ്സ് നേടിയ ജോ ഡെൻലിയാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ.
ദക്ഷിണാഫ്രിക്കയ്ക്കായി ഫിലാൻഡർ 14.2 ഓവറിൽ 16 റണ്സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. കഗിസൊ റബാദ മൂന്നും നോർഷെ രണ്ടും വിക്കറ്റ് വീതവും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 284ൽ അവസാനിച്ചിരുന്നു.
103 റണ്സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിംഗ്സിന്റെ തുടക്കത്തിൽ തിരിച്ചടി നേരിട്ടു. 62 റണ്സ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ ഇംഗ്ലീഷ് ബൗളർമാർ വീഴ്ത്തി. മാർക്രം (രണ്ട്), എൽഗർ (22), സുബയർ ഹംസ (നാല്), ഫാഫ് ഡുപ്ലസി (20) എന്നിവരുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടപ്പെട്ടത്.
ഫാ. ബിജു കുന്നയ്ക്കാട്ട്
പ്രെസ്റ്റൺ: പ്രെസ്റ്റണിലും സമീപപ്രദേശങ്ങളിലുമുള്ള യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നവരും ജോലിക്കായി ഈ അടുത്ത നാളുകളിൽ യുകെയിലേക്കു വന്നവരുമായ നാനാജാതിമതസ്ഥരായ ഒറ്റയ്ക്ക് താമസിക്കുന്ന സഹോരദങ്ങൾക്കായി ക്രിസ്തുമസ് ദിനത്തിൽ, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ഊഷ്മളമായ സ്നേഹവിരുന്നൊരുക്കി. ലോകമെങ്ങുമുള്ള വിശ്വാസികൾ കുടുംബങ്ങളിൽ ഒത്തുചേരുകയും കുടുംബത്തോടൊപ്പം ആഘോഷിക്കുകയും ചെയ്യുന്ന ക്രിസ്തുമസ് അവസരത്തിൽ, ജോലിക്കും പഠനത്തിനുമായി യുകെയിലേക്കു വന്നവർക്ക് സ്വന്തം വീട്ടിൽനിന്നു മാറി ഒറ്റയ്ക്ക് താമസിക്കേണ്ടി വരുന്നതിന്റെ ഏകാന്തത ഒഴിവാക്കാനും ഒരു കുടുംബത്തിൻറെ സ്നേഹാനുഭവം അനുഭവിക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്തുമസ് സ്നേഹവിരുന്ന് സംഘടിപ്പിച്ചത്.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, യൂത്ത് കമ്മീഷൻ ചെയർമാൻ റെവ. ഡോ. ബാബു പുത്തൻപുരക്കൽ, യൂത്ത് ഡയറക്ടർ റെവ. ഫാ. ഫാൻസുവ പത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. നൂറിലധികം പേർ പങ്കെടുത്ത സ്നേഹവിരുന്നിൽ, രൂപതയിലെ മറ്റു വൈദികർ, സിസ്റ്റേഴ്സ്, വൈദികവിദ്യാർത്ഥികൾ, കത്തീഡ്രലിലെ കൈക്കാരൻമാർ തുടങ്ങിയവരും പങ്കുചേർന്നു. തുടക്കത്തിൽ, യൂത്ത് കമ്മീഷൻ ചെയർമാൻ റെവ. ഡോ. ബാബു പുത്തൻപുരക്കൽ എല്ലാ അതിഥികൾക്കും സ്വാഗതമാശംസിച്ചു.
സ്നേഹവിരുന്നിനു മുൻപ്, കരോൾ ഗാനങ്ങൾ പാടി അതിഥികളും ആതിഥേയരും ക്രിസ്തുമസ് സന്തോഷം പങ്കുവച്ചു. തുടർന്ന് മാർ ജോസഫ് സ്രാമ്പിക്കൽ സന്ദേശം നൽകി. ദൈവത്തിലേക്ക് തിരിച്ചു വരുന്നതിനുമുമ്പ്, പാപത്തിൻറെ എല്ലാ വഴികളിലൂടെ നടന്നിട്ടും വി. അഗസ്തീനോസിൻറെ ഹൃദയത്തിൽ ഒരു ശൂന്യത നിറഞ്ഞുനിന്നെന്നും ദൈവത്തിലേക്കെത്തിയപ്പോഴാണ് അത് മാറിയതെന്നും സന്ദേശത്തിൽ മാർ സ്രാമ്പിക്കൽ പറഞ്ഞു. യുവത്വത്തിൻറെ പ്രസരിപ്പിൽ നടക്കുമ്പോഴും പാപവഴികളിൽ വീഴാതിരിക്കണമെന്നും എപ്പോഴും ദൈവസാന്നിധ്യബോധത്തിൽ ജീവിക്കണമെന്നും സന്തോഷത്തിൻറെ അടയാളമായ സംഗീതം ആലപിക്കണമെന്നും അദ്ദേഹം ചെറുപ്പക്കാരായ അതിഥികളെ ഓർമ്മിപ്പിച്ചു. ദൈവം നൽകുന്ന സ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടുകൂടിയ സ്വാന്തന്ത്ര്യമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രെസ്റ്റണിലുള്ള സെൻറ് മേരീസ് ടേസ്റ്റി ചോയ്സിലെ ജുമോൻറെ നേതൃത്വത്തിലാണ് സ്നേഹവിരുന്ന് തയ്യാറാക്കിയത്. ക്രിസ്തുമസ് ദിനത്തിൽ ബിഷപ് ജോസഫ് സ്രാമ്പിക്കലിനോടൊപ്പം സ്നേഹവിരുന്നിൽ പങ്കുചേർന്നതും രൂപതകുടുംബത്തോടൊപ്പം ആയിരുന്നതും അവിസ്മരണീയമായ ഒരു കുടുംബസ്നേഹാനുഭവം സമ്മാനിച്ചെന്ന് പങ്കെടുത്തവർ തങ്ങളുടെ അനുഭവം പങ്കുവച്ചു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ബ്രിട്ടന്റെ ബ്രെക്സിറ്റ് സ്വപ്‌നങ്ങൾ യാഥാർഥ്യമാവാൻ പോവുകയാണ്. അതിനായുള്ള ദിനങ്ങൾ അടുത്തുകൊണ്ടിരിക്കുന്നു. അതിനിടയിൽ യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ് ഫ്രാൻസ് ടിമ്മർമാൻ ഒരു പ്രേമലേഖനം എഴുതുകയുണ്ടായി. മറ്റാർക്കും വേണ്ടിയല്ല, യൂറോപ്യൻ യൂണിയനിൽ നിന്നും പിരിഞ്ഞുപോകുന്ന ബ്രിട്ടനുവേണ്ടി.. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിൽ അതിയായ ദുഃഖം ഉണ്ടെന്ന് അദ്ദേഹം കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദി ഗാർഡിയനിലാണ് ടിമ്മർമാൻ തന്റെ ‘പ്രേമലേഖനം’ എഴുതിയത്.
“അടുത്തിടെ പ്രേമലേഖനത്തിന്റെ ഒരു പുസ്തകം വായിച്ചപ്പോൾ അത് ബ്രിട്ടനോടുള്ള എന്റെ പ്രണയത്തെക്കുറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു” എന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. റോമിലെ സെന്റ് ജോർജ്ജ് ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂളിൽ പഠിച്ച സമയം ഡച്ച് പൗരൻ ഓർമ്മിക്കുന്നു. ഒപ്പം ബ്രിട്ടൻ എല്ലായ്പ്പോഴും തന്റെ ഒരു ഭാഗമായി തന്നെ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. “എനിക്ക് നിന്നെ ഇപ്പോൾ അറിയാം. നീ ആരാണെന്നും നീയെനിക്ക് തന്നത് എന്താണെന്നും ഓർത്ത് ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ ഒരു പഴയ കാമുകനെപ്പോലെയാണ്.”ടിമ്മർമാൻ കൂട്ടിച്ചേർത്തു. “ഇപ്പോൾ നീ പോകുന്നു ; ഇതെന്റെ ഹൃദയത്തെ തകർക്കുന്നു. ” അദ്ദേഹം എഴുതി.

“നീ പോകാൻ തീരുമാനിച്ചപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി. മൂന്ന് വർഷത്തിന് ശേഷം ഞങ്ങളുടെ കുടുംബത്തിലെ ഒരാൾ ബന്ധം വിച്ഛേദിക്കാൻ ആഗ്രഹിക്കുന്നതിൽ എനിക്ക് സങ്കടമുണ്ട്. എന്നാൽ പിന്നീട് ഓർത്തപ്പോൾ നമ്മുടെ കുടുംബബന്ധങ്ങൾ തകരുന്നില്ല എന്നോർത്ത് എനിക്ക് ആശ്വാസമായി.” തിരിച്ചുവരാൻ എപ്പോഴും സ്വാഗതം ചെയ്തുകൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ടിമ്മർമാന്റെ കത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. എന്നാൽ ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവർക്ക് കത്തിനെക്കുറിച്ച് എതിരഭിപ്രായം ആയിരുന്നു. 2020 ജനുവരി 31ന് ആണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നത്.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
വിലക്കിഴിവിൽ സാധനം വാങ്ങാനും, വിലപേശി കൂടുതൽ സാധനങ്ങൾ സ്വന്തമാക്കാനും ആയി കനത്ത മഴയും തണുപ്പും പോലും വകവെക്കാതെ പുലർച്ചെ തന്നെ നൂറുകണക്കിന് പേരാണ് കാർഡിഫിൽ ക്യൂ നിൽക്കാൻ എത്തിയത്. ബ്ലാക്ക് ഫ്രൈഡേയിൽ ഉണ്ടായിരുന്ന 50 ശതമാനത്തിലധികം ഡിസ്കൗണ്ട് എന്ന ഓഫർ അന്നും കച്ചവടക്കാർ തുടരുമെന്ന് ഉദ്ദേശത്തിലാണ് ഉപഭോക്താക്കൾ എത്തിയത്. കടകൾ തുറക്കുന്നതിനും ഏകദേശം നാല് മണിക്കൂർ മുമ്പ് തന്നെ അഞ്ഞൂറോളം ഉപഭോക്താക്കൾ വഴിയിൽക്യൂനിന്ന് കഴിഞ്ഞിരുന്നു.

പഴയ ക്യാപിറ്റൽ ഷോപ്പിംഗ് സെന്റർ ആയിരുന്ന നഗരം കീഴടക്കാൻ എത്തിയവരുടെ നിര നഗരത്തിലുടനീളം ദൃശ്യമായിരുന്നുവെന്ന് കടയുടമകളിൽ ഒരാളായ മാത്യു ഹൊർവുഡ് പറഞ്ഞു. പുലർച്ചെ ഉണ്ടായ മഴയിൽ നനഞ്ഞു കുതിർന്നിട്ടും പിന്മാറാതെ അവർ അവിടെ നിലയുറപ്പിചിരിക്കുകയായിരുന്നു. എന്നാൽ ഈ വർഷം യുകെയിലെ റീറ്റൈൽ ഇൻഡസ്ട്രിക്ക് മോശം വർഷമായിരുന്നു എന്നാണ് വിലയിരുത്തൽ. ഈ വർഷത്തെ ആദ്യപാദത്തിൽ, ബ്രിട്ടനിലെ ടോപ് ഹൈ സ്ട്രീറ്റുകളിലെ ഏകദേശം 1234 ഓളം കടകളാണ് അടച്ചുപൂട്ടിയത് എന്ന് പി ഡബ്ല്യു സി അക്കൗണ്ടൻസ് പറഞ്ഞു. എന്നാൽ യുകെയിൽ ചെലവിടുന്ന ഓരോ 3 പൗണ്ടിൽ ഓരോ പൗണ്ട് വച്ച് പ്രോസസ് ചെയ്യുന്ന ബാർക്ലേലാൻഡ് പറയുന്നത് ഈ വർഷം നവംബർ 25 മുതൽ ഡിസംബർ 2 വരെ കച്ചവടത്തിൽ 7.1 ശതമാനം വളർച്ച നിരക്ക് ഉണ്ടായിരുന്നുവെന്നാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആണ് ഈ നിരക്ക്. എന്നാൽ ഈ വർഷം ബ്ലാക്ക് ഫ്രൈഡേ ഇവന്റ് കഴിഞ്ഞ വർഷത്തേക്കാളും താമസിച്ചു നടന്നത് കച്ചവടം വർധിപ്പിച്ചിരിക്കാം എന്ന് ഊഹമുണ്ട്.

പ്രീ ക്രിസ്മസ് ഡിസ്കൗണ്ട് പ്രതീക്ഷിച്ചാണ് ഉപഭോക്താക്കളിൽ പലരും എത്തിയത്എന്ന് ഡി ലോയിട്ടിലെ കൺസ്യൂമർ അനലിറ്റിക്സ് പാർട്ണർ ആയ ജയ്സൺ ഗോർഡൻ പറഞ്ഞു. തദ്ഫലമായി രണ്ടും കൂടെ ലയിച്ച് ബോക്സിങ് ഡ്രോപ്പ് ആയി പരിണമിച്ചു.
ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം
ചൈന : കുഞ്ഞിന് ഒരു മാസം പ്രായം തികയുന്നത് ആഘോഷിക്കാൻ സംഘടിപ്പിച്ച പാർട്ടിക്കിടയിൽ മുത്തശ്ശൻ മദ്യം കുടിപ്പിച്ച് നവജാതശിശു മരിച്ചു. നവജാതശിശുവിനെ അനുഗ്രഹിക്കുവാൻ പരമ്പരാഗതമായി ചൈനയിൽ നടത്തപ്പെടുന്ന ആഘോഷത്തിനായി ശിശുവിന്റെ മാതാപിതാക്കളും മറ്റു കുടുംബസുഹൃത്തുക്കളും
ബീജിംഗിലെ മുത്തശ്ശന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ഇതിനിടെ സുഹൃത്തുക്കളിൽ ഒരാളുടെ നിർബന്ധത്തിനു വഴങ്ങി മുത്തശ്ശൻ താൻ കുടിക്കുന്നത്തിന് മുൻപായി കുട്ടിക്ക് മദ്യം നൽകുകയായിരുന്നു.

കുഞ്ഞിന് ശ്വാസമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയിയെങ്കിലും അവിടെ എത്തിക്കുന്നതിനുമുമ്പ് കുഞ്ഞ് മരിച്ചു. വളരെ ചെറിയ അളവിൽ മദ്യം കുട്ടികളെ വിഷലിപ്തമാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. മദ്യം നാഡീവ്യവസ്ഥയെ ബാധിക്കുന്നു, ഇത് രക്തത്തിലെ ഗ്ലൂക്കോസ് കുറയുവാനും കോമയ്ക്കോ മരണത്തിനോ ഇടയാക്കുന്നു, കുട്ടികളുടെ ശരീരങ്ങൾ മുതിർന്നവരേക്കാൾ വേഗത്തിൽ മദ്യം ആഗിരണം ചെയ്യുന്നുവെന്ന് മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഡോക്ടർ എ. സി. രാജീവ് കുമാർ
ഓരോരുത്തരുടെയും ആഹാരത്തിന് അളവ് നിശ്ചയിക്കേണ്ടതുണ്ടോ? തീർച്ചയായും ഓരോരുത്തരും കഴിക്കേണ്ട ഭക്ഷണം എത്രയെന്നു അറിഞ്ഞു കഴിക്കുന്നതാണ് ആരോഗ്യകരം. എന്തെന്നാൽ അഗ്നി, അഥവാ ദഹനരസങ്ങൾ പ്രവർത്തിക്കുന്നത് മാത്ര, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുമായി ബന്ധം ഉണ്ട്.
“അന്നേന കുക്ഷേർദ്വാവംശൗ
പാനേനൈകം പ്രപൂരയേത്
ആശ്രയം പാവനാദീനാം
ചതുർത്ഥമവശേഷയേത് ”
അര വയർ ആഹാരം, നാലിലൊരു ഭാഗം വെള്ളം അഥവാ ദ്രവം, ശേഷിക്കുന്നത് വായുസഞ്ചാരത്തിന് എന്നതാണ് സാമാന്യമായ ഒരു അളവ് പറയാവുന്നത്. ആഹാരത്തിന്റ അളവ് കൂടുമ്പോൾ ഉണ്ടാകാവുന്ന ഞെരുക്കം കഴിച്ചവസ്തുവിന്റെ ദഹന പഥത്തിലെ സഞ്ചാരവേഗത കുറക്കാനിടയായാൽ ദഹന തകരാറുകൾക്ക് ഇടയാക്കുന്നത് ഒഴിവാക്കാൻ ആഹാരത്തിന്റെ അളവ് പാലിക്കണം.
ചില ഭക്ഷണങ്ങൾ ദഹിക്കാൻ പ്രയാസം ഉള്ളവയോ, ഏറെ സമയം കൊണ്ടു ദഹിക്കുന്നവയോ ആകാം. അങ്ങനെ ഉള്ളവയെ ഗുരു ഗുണം ഉള്ളതെന്നും എന്നാൽ വേഗത്തിൽ ദഹിക്കുന്നവയെ ലഘുവായവ എന്നും തരം തിരിച്ചു പറയും
“ഗുരൂണാം അർത്ഥസൗഹിത്യം
ലഘൂനാം നാതി തൃപ്തത :”
ദഹിക്കാൻ പ്രയാസമുള്ള ഗുരുത്തം ഉള്ളവ ഒരുവന് ആവശ്യമുള്ളതിന്റെ പകുതിയും, വേഗത്തിൽ ദാഹിക്കുന്ന ലഘുത്വമുള്ളവ അമിത തൃപ്തിക്കിടയാക്കാത്ത അത്രയും മാത്രവും കഴിക്കുകയാണ് വേണ്ടത്.
ഒരുവന് അത്ര ഇഷ്ടമല്ലാത്തവ, അഴുകൽ ചീയൽ വഴുവഴുപ്പ് ഉള്ളതോ ഉണ്ടാക്കാവുന്നതോ ആയവ, ശരിയായി പാചകം ചെയ്യാത്തവയും, ശരിക്ക് വേകാത്തതും, ദഹിക്കാൻ ഏറെസമയം വേണ്ടവയും, ഏറെ തണുപ്പും ചൂടും ഉള്ളതും, രൂക്ഷവും വരണ്ടതുമായതുമായവ, വെള്ളത്തിൽ ഏറെനേരം ഇട്ട് വെച്ചിരുന്നവയും ശരിക്ക് വേണ്ടതുപോലെ ദഹിക്കില്ല. പാകം ചെയ്തു ആറിയ ശേഷം വീണ്ടും ചൂടാക്കി കഴിക്കുന്ന രീതി അനാരോഗ്യകരമായാണ് കരുതുന്നത്.
ശോകമൂകമായ അവസ്ഥയിലും ദേഷ്യ പ്പെട്ടിരിക്കുമ്പോഴും വിശപ്പില്ലാത്ത സമയത്തും
ഉള്ള ആഹാരം അജീർണത്തിനിടയാക്കുന്നതായാണ് ആയുർവേദ ശാസ്ത്രം പറയുന്നത്.
“അത്യമ്പു പാനാത് വിഷമശ്നാശ്ച
സന്ധരണാത് സ്വപ്ന വിപര്യയത് ച
കാലേപി സാത്മ്യം ലഘു ചാപി ഭുക്തം
അന്നം ന പാകം പചതേ നരസ്യ ”
അമിതമായി വെള്ളം കുടിച്ച ശേഷവും, അകാലത്തിലും അല്പമായും അല്പമായോ അമിതമായോ ഭക്ഷണം കസിക്കുന്നതും, മലമൂത്ര വേഗങ്ങൾ തടയുന്നതും, ശരിയായ ഉറക്കം ഇല്ലാത്തതുമായ ഒരാൾ കാലത്തിനു യോജിച്ചതും ലഘുവായതുമായവ കഴിച്ചാലും വേണ്ടതുപോലെ ദഹിക്കില്ല എന്നാണ് പറയുന്നത്.
മൂന്നു വിധം ആഹാര രീതിയും നിർവചിച്ചിട്ടുണ്ട്. സമശനം അദ്ധ്യശനം വിഷമാശനം എന്നിവയാണവ. പഥ്യം ആയതും പഥ്യമായതുമായവ കൂടിക്കലർന്നുള്ള ഭക്ഷണം സമശനം. ഒരിക്കൽ ഭക്ഷണം കഴിച്ചു കഴിഞ്ഞു വീണ്ടും കഴിക്കുന്നത് അദ്ധ്യശനം. അകാലത്തിലും അല്പമായും അധികമായും ഭക്ഷണം കഴിക്കുന്നത് വിഷമാശനം. ഇവ മൂന്നും മരണ തുല്യമോ മരണ കരണമാകാവുന്നതോ ആയ തരം രോഗങ്ങൾ ക്ഷണിച്ചു വരുത്താവുന്നതായി പറയുന്നു. ആരോഗ്യപരിപാലനത്തിൽ പ്രാധാന്യം ഉള്ള ആഹാരകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ഇല്ലാതെ പോകുന്നവർ ഔഷധം ആഹാരമാക്കേണ്ടതായി വരുന്നു.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ജോൺ കുറിഞ്ഞിരപ്പള്ളി
സംഭവബഹുലമായ ഒരു ദിവസത്തിൻ്റെ ഭയപ്പെടുത്തുന്നതും സങ്കടകരവും ആയ അവസാനത്തിലേക്ക് നായരും സംഘവും നടന്നടുത്തു.
അവരുടെ തിരിച്ചുള്ള യാത്രയിൽ എല്ലാവരും നിശ്ശബ്ദരായിരുന്നു.പരസ്പരം മുഖത്തോടു മുഖം നോക്കി എല്ലാം ഉള്ളിൽ ഒതുക്കി അങ്ങിനെ ഇരുന്നു. കുതിരവണ്ടിയുടെ കുലുക്കത്തിന് അനുസരിച്ചു അവരുടെ എല്ലാവരുടേയും തലകളും ഒരു പാവയുടെ ചലനം പോലെ ചലിച്ചുകൊണ്ടിരുന്നു.യാത്രയുടെ ആരംഭത്തിൽ കൂടെ ഉണ്ടായിരുന്ന രണ്ടുപേർ ഇപ്പോൾ ഇല്ല.ഇനി ഒരിക്കലും തിരിച്ചു വരൻ കഴിയാത്ത ലോകത്തേക്ക് അവർ യാത്ര പോയി എന്നത് അവരുടെ മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തി.
ഇപ്പോൾ കുതിരകളുടെ കുളമ്പടി ശബ്ദം മാത്രം മുഴങ്ങി കേൾക്കാം . അവരുടെ കുതിരവണ്ടികളെ അനുഗമിക്കുന്ന ഇരുട്ടിലേക്ക് നോക്കി എല്ലാവരും ചിന്തകളിൽ മുഴുകി.
മാക്കൂട്ടത്തിൽ എത്തിയപ്പോൾ നായർ പറഞ്ഞു,”പോലീസിൽ റിപ്പോർട്ട് ചെയ്യണം.ഇരിട്ടിയിൽ ഒരു പോലീസ് ഔട്ട് പോസ്റ്റ് ഉണ്ട്. അവിടെ വിവരം അറിയിക്കാം.”
ഔട്ട് പോസ്റ്റിൽ ചെല്ലുമ്പോൾ അവിടെ ആരുമില്ല,അടഞ്ഞു കിടക്കുന്നു.
ഇനിയുള്ള മാർഗം തലശ്ശേരിയിൽ ചെല്ലുമ്പോൾ പോലീസ് സ്റ്റേഷനിൽ അറിയിക്കുക എന്നതാണ്.
തലശ്ശേരിയിൽ എത്തിയപ്പോൾ രാത്രി പത്തുമണി കഴിഞ്ഞു.നേരെ പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ എല്ലാവരും ഇതെന്തു ശല്യം ,ഈ രാത്രിയിൽ എന്ന ഭാവത്തിൽ അവരെ തുറിച്ചു നോക്കി.
നായർ സംഭവിച്ചതെല്ലാം വിശദമായി വിവരിച്ചു.
എല്ലാം കേട്ടു കഴിഞ്ഞ് സ്റ്റേഷൻ ഓഫീസർ ചോദിച്ചു,
“നിങ്ങൾ പറയുന്നതെല്ലാം സത്യമാണന്നുള്ളതിന് എന്താണ് തെളിവ്.? നിങ്ങൾ ബ്രൈറ്റിനെ അപായപ്പെടുത്തിയിട്ട് പറയുന്നതും ആകാമല്ലോ?”
ഇത്തരം ഒരു സാഹചര്യത്തിൽ പോലീസ് ഓഫിസർ ഇങ്ങനെ പ്രതികരിക്കുന്നത് കേട്ട് ശങ്കരൻനായർ ചോദിച്ചു, “എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്?”
“നിങ്ങൾ പറയുന്നത് എനിക്ക് പൂർണ്ണമായി വിശ്വസിക്കാൻ കഴിയില്ല.സ്വാഭാവികമായും ചില സംശയങ്ങളുണ്ട്.കാര്യങ്ങൾ വ്യക്തമല്ലങ്കിൽ ചിലപ്പോൾ നിങ്ങളെ എനിക്ക് അറസ്റ് ചെയ്യേണ്ടിയും വന്നേക്കാം.സത്യം പറയൂ, യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?”.
നായർ അരിശവും സങ്കടവും അടക്കി പറഞ്ഞു.
“ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കുന്നില്ല.എന്നെ വിശ്വസിക്കാത്ത നിങ്ങൾ, ഞാൻ പറഞ്ഞ കാര്യങ്ങളെ അടിസ്ഥാനമാക്കി അറസ്റ്റ് ചെയ്യും എന്ന് പറയുന്നു. നല്ല തമാശ തന്നെ. ശരി അറസ്റ്റ് ചെയ്തോളു”.
ഇൻസ്പെക്റ്റർ ഇളിഭ്യനായി.സ്റ്റേഷൻ ഓഫിസർ മനസ്സിൽ പറഞ്ഞു.
പറയുന്നത് മണ്ടത്തരം ആണ്. മരിച്ചു പോയ ഒരാൾക്കു വേണ്ടി ഇനി സൈഡ് പിടിക്കുന്നത് വിഡ്ഢിത്തമാണ്.
” മിസ്റ്റർ നായർ,നിങ്ങൾ എന്തെങ്കിലും ചെയ്തു എന്നല്ല ഞാൻ പറയുന്നത്.”
നായർ പറഞ്ഞു,”ചിലപ്പോൾ ഉടൻ ഇടപെട്ടാൽ അവരെ രക്ഷിക്കാൻ കഴിഞ്ഞേക്കും.അവർ മരിച്ചിട്ടു ഉണ്ടാകണമെന്നില്ല. എന്താണെന്നാൽ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തുകൊള്ളൂ.നിങ്ങൾക്ക് വേണമെങ്കിൽ എന്നെ അറസ്റ്റ് ചെയ്യാം.”
ഓഫീസർ ചുറ്റും ഒന്ന് കണ്ണോടിച്ചു. ശങ്കരൻ നായരുടെ കൂടെ വന്ന ഒരു ജനക്കൂട്ടം സ്റ്റേഷനു പുറത്തു കാത്തു നിൽക്കുന്നു.
ഒന്നും അന്വേഷിക്കാതെ വെറുതെ ഒരാളെ എങ്ങിനെ അറസ്റ്റു ചെയ്യും?തന്റെ വിരട്ടൽ ചെലവാകില്ല എന്ന് മനസ്സിലാക്കി ഓഫിസർ പറഞ്ഞു.
“ഞാൻ നിയമസാധ്യത പറഞ്ഞതാണ് മിസ്റ്റർ നായർ”.
ഓഫിസർ ഉരുണ്ടു കളിക്കുന്നത് നായർക്ക് മനസ്സിലായി.നായർ ഒന്നും മിണ്ടാതെ വെറുതെ നിന്നു
അത് എന്ത് നിയമമാണ്?
“നോക്കൂ മിസ്റ്റർ നായർ,ജെയിംസ് ബ്രൈറ്റിനെപോലെ ഉയർന്ന ജോലിയിൽ ഇരിക്കുന്ന ഒരാൾ വെറുതെ ഒരു ആദിവാസി ചെറുപ്പക്കരനെ വെടിവച്ചു കൊന്നു എന്ന് പറഞ്ഞാൽ എങ്ങിനെ വിശ്വസിക്കും?അയാൾക്കെന്താ ഭ്രാന്ത് ഉണ്ടോ?ഇത് പോലെ ഒരു കേസ് ആദ്യമാണ്.”
നായർ അയാൾ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ നിന്നു.
ഓഫിസർ തുടർന്നു.
“തന്നെയുമല്ല അത് മൈസൂർ റെസിഡൻറിൻ്റെ കീഴിലുള്ള സ്ഥലവുമാണ്.എന്തെങ്കിലും ചെയ്യുന്നതിന് എനിക്ക് പരിമിധികളുണ്ട്. അവരെ രക്ഷപെടുത്തുന്നതിനായി എന്തെങ്കിലും ചെയ്യാൻ ഇവിടെ യാതൊരു സൗകര്യവുമില്ല”.
അത് സത്യമായിരുന്നു.
ഈ പുതിയ സാഹചര്യത്തിൽ എന്തുചെയ്യാൻ സാധിക്കും?
അല്പസമയത്തെ ആലോചനകൾക്ക് ശേഷം സ്റ്റേഷൻ ഓഫിസറും ശങ്കരൻ നായരുംകൂടി തലശ്ശേരി കോട്ടയിലുള്ള മിലിറ്ററി ക്യാമ്പിൽ പോയി സഹായം ആവശ്യപ്പെടാൻ തീരുമാനിച്ചു.
മൈസൂർ റെസിഡൻറിനെ വിവരം അറിയിക്കാനുള്ള ഏർപ്പാടുകളും ചെയ്തു.
തലശ്ശേരി ഫോർട്ട് ബ്രിട്ടീഷ് മിലിറ്ററിയുടെ ഒരു പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ ഒന്നാണ്. പോർച്ചുഗീസ്‌കാർ നിർമ്മിച്ചതായിരുന്നു അത്.പോർച്ചുഗീസ് കാരുടെ കയ്യിൽ നിന്നും ബ്രിട്ടീഷ് മിലിറ്ററി കോട്ട പിടിച്ചെടുത്ത് വിപുലമാക്കി.
മലബാർ ഭാഗത്തെ ഒരു പ്രധാന മിലിറ്ററി ക്യാമ്പ് ആയി തലശ്ശേരി ഫോർട്ട് ഇപ്പോൾ ഉപയോഗിച്ച് വരികയാണ്.
തലശ്ശേരി ഫോർട്ടിൽ നിന്നും കണ്ണൂർ ഉള്ള സെൻറ് ആഞ്ചലോസ് കോട്ടയിലേക്ക് കടലിന് അടിയിൽക്കൂടി ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് എന്ന് കേട്ടുകേൾവിയും അക്കാലത്തു് ഉണ്ടായിരുന്നു.എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള ക്യാംപ് ആണ് തലശ്ശേരി ഫോർട്ട്..
ബ്രിട്ടീഷ്കാരുടെ മിലിറ്ററി ക്യാംപ് ആണെങ്കിലും, അവിടെയുള്ള പട്ടാളക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ തന്നെ ആയിരുന്നു.
അവർ എല്ലാ സഹായവും വാഗ്‌ദാനം ചെയ്തു.
പത്തു പട്ടാളക്കാർ,ഏതാനും പോലീസ്‌കാർ,ബ്രൈറ്റിൻ്റെ തൊഴിലാളികൾ എല്ലാം അടങ്ങുന്ന ഒരു സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെടാൻ കാലത്തു് തയ്യാറായി വന്നു.
കൊല്ലിയിൽ ഇറങ്ങാനുള്ള വടം,ചെയിൻ ബ്ലോക്‌സ് ,കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ക്രയിൻ , എമെർജൻസിയിൽ ഉപയോഗിക്കാനുള്ള ആയുധങ്ങൾ, ജീവ രക്ഷ ഉപകരണങ്ങൾ, സേഫ്റ്റി ലാംപ്‌സ് തുടങ്ങി എല്ലാം കരുതിയായിരുന്നു അവരുടെ യാത്ര.
ബ്രിട്ടീഷ് മിലിറ്ററിയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിന് ഇത് നിസ്സാരമായ കാര്യമാണ്.
ശങ്കരൻ നായരും നാരായണൻ മേസ്ത്രിയും തികച്ചും ക്ഷീണിച്ചു് അവശരായി കഴിഞ്ഞിരുന്നു.രണ്ടു ദിവസമായി ഊണും ഉറക്കവുമില്ലാതെ അലയുകയാണ്.
എങ്കിലും അവർക്ക് അവരോടൊപ്പം പോകാതിരിക്കാൻ കഴിയില്ല.
പ്രക്ഷുബ്ധമായ മനസ്സും അതുകൊണ്ട് ഉണ്ടാകുന്ന തലവേദനയും നായരെ വല്ലാതെ അലട്ടി.എന്തിനും സഹായിക്കാനായി നാരായണൻ മേസ്ത്രി ഉള്ളത് ഭാഗ്യമായി.
ഇപ്പോഴത്തെ സാഹചര്യത്തിൽ മേമനോ ജെയിംസ് ബ്രൈറ്റോ ജീവിച്ചിരിക്കാൻ സാധ്യത കുറവാണ് എന്ന് എല്ലാവർക്കും അറിയാം.എന്നാലും അന്വേഷിക്കാതിരിക്കൻ പറ്റില്ല.
ബൂ വിനെക്കുറിച്ചു് ആരും ഓർമിച്ചതേയില്ല.
തികച്ചും അജ്ഞാതമായ ഒരു കൊടും വനത്തിലെ അഗാധമായ ഗർത്തത്തിൽ വീണുപോയ അവരെ കണ്ടെടുക്കുക എന്നത് പോലീസിനെ സംബ്ബന്ധിച്ചു് ബുദ്ധിമുട്ടുള്ള കാര്യമാണ്.എന്നാൽ ബ്രിട്ടീഷ് മിലിറ്ററി സഹായിക്കാം എന്ന് ഏറ്റതോടുകൂടി പോലീസ്‌കാരെപ്പോലെ തന്നെ നായർക്കും നാരായണൻ മേസ്ത്രിക്കും ആശ്വാസമായി.
സംഭവം നടന്ന പ്രദേശത്തിൻ്റെ ഭൂപ്രകൃതി നോക്കിയിട്ട് റെസ്‌ക്യു ടീം പറഞ്ഞു
“ഇത് ഒരു പരീക്ഷണം മാത്രമാണ്.മിക്കവാറും ഏതെങ്കിലും മൃഗങ്ങളോ വന്യജീവികളോ അവരെ ജീവനോടെ തന്നെ തിന്നിട്ടുണ്ടാകാം.”
അത്തരം ചിന്തകൾ ശങ്കരൻ നായരെ വല്ലാതെ ഭയപ്പെടുത്തി.
ഈ കൊല്ലിയ്ക്ക് എത്ര ആഴമുണ്ട് എന്ന് അറിയില്ല.മറ്റു ഏതെങ്കിലും വഴിയിലൂടെ അവിടെ എത്താൻ കഴിയുമോ എന്ന് അന്വേഷിക്കാൻ പോയാൽ അതിന് കൂടുതൽ സമയമെടുക്കും.അതുകൊണ്ട് അറിയാവുന്ന സ്ഥലത്തു നിന്ന് രക്ഷാപ്രവർത്തനം ആരംഭിക്കാമെന്നു തീരുമാനിച്ചു.
മിക്കവാറും ഇത്തരം സ്ഥലങ്ങളിൽ താഴ്‌വരയിൽ ചെറിയ അരുവികൾ കാണും.ചിലപ്പോൾ വെള്ളം മഴപെയ്ത് കെട്ടി നിൽക്കുന്നുണ്ടാകും.
കുടകിൽ മൺസൂൺ ആരംഭിച്ചിരുന്നു.
തലേ ദിവസം രാത്രിയിൽ മഴ പെയ്തിരുന്നതുകൊണ്ട് അവരുടെ ജോലി കൂടുതൽ ബുദ്ധിമുട്ടുള്ളതായി തീരാനുള്ള സാദ്ധ്യതയും ഉണ്ട്.
മഴയിൽ കുതിർന്ന് കിടക്കുന്ന കരിയിലകളിലൂടെ നടക്കുമ്പോൾ നല്ല ശ്രദ്ധ വേണം.
പട്ടാളക്കാർ അടുത്തടുത്തുള്ള മൂന്നു മരങ്ങളിലായി നീളമുള്ള വടം കെട്ടി താഴേക്ക് തൂക്കിയിട്ടു.ഓരോ വടത്തിലും മൂന്നുപേർ വീതം താഴേക്ക് ഇറങ്ങാൻ തയ്യാറായി നിന്നു.
ബോഡി കണ്ടുകിട്ടിയാൽ കയറ്റികൊണ്ടുവരാൻ ഇരുമ്പുകൊണ്ടുള്ള കാസ്‌കറ്റ് സ്വയ രക്ഷയ്ക്കുള്ള ആയുധങ്ങൾ എല്ലാം അവർ കരുതിയിരുന്നു.
അടിയന്തരഘട്ടങ്ങളിൽ എന്തെങ്കിലും സഹായം ആവശ്യമായി വന്നാൽ അതിന് തയ്യാറായി റെസ്ക്യു ടീം റെഡി ആയി ചുറ്റും കാവൽ നിന്നു.അങ്ങ് താഴ് വാരത്തു അവരെ കാത്തിരിക്കുന്നത് എന്താണന്നു അറിയില്ല.
ഏറ്റവും വലിയ പ്രശ്നം താഴെ ഇറങ്ങുന്നവർക്ക് പുറത്തു നിൽക്കുന്നവരുമായി ബന്ധപ്പെടുവാൻ കാര്യമായ സംവിധാനങ്ങൾ ഒന്നും ഇല്ല എന്നതാണ്.
കുടകിലെ വനങ്ങളിൽ വിഷ പാമ്പുകളും പെരുമ്പാമ്പുകളും മറ്റു വനങ്ങളെ അപേക്ഷിച്ചു കൂടുതലാണ്.അവയുടെ ഉപദ്രവം ഏതുസമയത്തും പ്രതീക്ഷിക്കണം.
ഒരു മഴക്കുള്ള ഒരുക്കം കണ്ട്, ടീം ലീഡർ പറഞ്ഞു”അല്പം കൂടി കാത്തിരുന്നിട്ടു ഇറങ്ങാം.നല്ല ഒരു മഴയ്ക്ക് സാധ്യത കാണുന്നുണ്ട്”.
തന്നെയുമല്ല സമയം നാലുമണിയോടടുത്തിരുന്നു.ഇരുട്ടാകുന്നതിനുമുമ്പ് ജോലി തീർക്കണം.
വനത്തിനുള്ളിൽ നിന്നും ആരോ അവരുടെ അടുത്തേക്ക് നടന്നു വരുന്നു.
അടിക്കാടുകൾ തെളിഞ്ഞു നിൽക്കുന്ന വനത്തിനുള്ളിൽ ഒരു സ്ത്രീ രൂപം പ്രത്യക്ഷപ്പെട്ടു.
അത് മിന്നി ,മേമന്റെ പെണ്ണ് ആയിരുന്നു.
നായരുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി.
ഈശ്വര, ഇനി എന്താണോ സംഭവിക്കുക?അവൾ അറിഞ്ഞിട്ടുണ്ടാകുമോ?
ചിലപ്പോൾ അവനെ കാണാത്തതുകൊണ്ട് അന്വേഷിച്ചു വരുന്നതായിരിക്കും.
എന്താണെങ്കിലും അവളോട് എന്ത് പറയും?
മിന്നി നായരെ തിരിച്ചറിഞ്ഞു.അല്പം സങ്കോചത്തോടെ ആണെങ്കിലും നായരുടെ അടുത്ത് വന്നു,”മേമൻ?”
നായരുടെ മുഖത്തേക്കും മറ്റുള്ളവരുടെ മുഖത്തേക്കും മാറി മാറി നോക്കി.മിന്നിക്ക് കഷ്ട്ടിച്ചു ഇരുപതു വയസ്സുകാണും.ആരോഗ്യമുള്ള ശരീരം,ഒരു തുണി വാരി ചുറ്റിയിട്ടുണ്ട്.
അവൾക്ക് എന്തെല്ലാമോ മനസ്സിലായിട്ടുണ്ട് എന്ന് തോന്നുന്നു.നായർ പറഞ്ഞു,”മേമൻ…….താഴേക്ക് വീണു ….”
,താഴെ കൊല്ലിയിലേക്കു വിരൽ ചൂണ്ടി.
അവൾ കരഞ്ഞു തുടങ്ങി.
അത് കണ്ടിട്ടാകണം കുടക് മലകളെ കണ്ണീരണിയിക്കാൻ മഴയും പാഞ്ഞെത്തി. കുടകിൽ മൺസൂൺ കാലാവസ്ഥയിൽ എപ്പോഴാണ് മഴ പെയ്യുക എന്ന് പറയാൻ വിഷമമാണ്.നിമിഷനേരം കൊണ്ട് അവിടെ മഴവെള്ളം ഒഴുകിയെത്തി.കൊല്ലിയിലേക്ക് രക്ഷാപ്രവർത്തകർ ഇറങ്ങാതിരുന്നത് ഭാഗ്യമായി.മഴ സൃഷ്ടിച്ച പ്രളയത്തിൽ കരിയിലകൾ താഴേക്ക് ഒഴുകി.
സമയം ഇരുട്ടുവാൻ അധികമില്ല.
പട്ടാളക്കാർ ഒരു ടാർപ്പായ വലിച്ചുകെട്ടി മഴയിൽ നിന്നും രക്ഷ നേടാൻ.നായർ മഴ നനഞ്ഞു നിൽക്കുന്ന മിന്നിയോട് അവരുടെ അടുത്തു വന്നു നിൽക്കുവാൻ വിളിച്ചു.
നായർ അറിയാവുന്ന രീതിയിൽ ആംഗ്യമായും ഭാഷയിലും മേമൻ മരിച്ചിട്ടുണ്ടാകുമെന്നും ആ കുഴിയിലേക്ക് വീണു പോയി എന്നും വിശദീകരിച്ചു കൊടുത്തു
അവൾ മഴയിലേക്ക് ഇറങ്ങി,മേമൻ വീണുപോയ കൊല്ലിയുടെ നേർക്ക്.
നായർ പുറകെ ചെന്നു.
മിന്നി ഒന്നും നോക്കാതെ കൊല്ലിയിലേക്കു ചാടി.
(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി