സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിലെ പുതിയ നിയമങ്ങൾ പ്രകാരം ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഗാർഹിക പീഡന കുറ്റവാളികൾക്ക് ജയിലിൽ നിന്ന് മോചിതരാകുമ്പോൾ ഇനി നിർബന്ധിത നുണപരിശോധന നേരിടേണ്ടിവരും. വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുള്ളവർക്ക് പതിവായി പോളിഗ്രാഫ് പരിശോധനകളും നടത്തും. സാമ്പത്തിക ദുരുപയോഗം തടയാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചു. നുണ പരിശോധനകൾ 100% കൃത്യമല്ല. ഉയർന്ന അപകടസാധ്യതയുള്ള ലൈംഗിക കുറ്റവാളികളെ നിരീക്ഷിക്കുന്നതിന് ഇതിനകം തന്നെ നുണപരിശോധനകൾ ഉപയോഗിക്കുന്നുണ്ടെന്നും അതിൽ 89% കൃത്യതയുണ്ടെന്നും ആഭ്യന്തര കാര്യാലയം അറിയിച്ചു. ഗാർഹിക പീഡന ബിൽ പാസാകുകയാണെങ്കിൽ, ഗാർഹിക പീഡനത്തിനിരയായവരെ മൂന്നുവർഷത്തെ പരീക്ഷണത്തിന് വിധേയമാക്കും. ഇത് വിജയിക്കുകയാണെങ്കിൽ പദ്ധതി രാജ്യവ്യാപകമായി ആരംഭിക്കും.

മോചിതരായ മൂന്നുമാസം കഴിഞ്ഞ 300 ഓളം കുറ്റവാളികളിൽ നുണപരിശോധന നടത്തും. അതിനുശേഷം ഓരോ ആറുമാസവും പരിശോധന നടത്തും. പരിശോധനയിൽ പരാജയപ്പെടുന്നവരെ ജയിലിലേക്ക് തിരിച്ചയക്കില്ലെന്നും എന്നാൽ പരിശോധന നടത്താൻ വിസമ്മതിക്കുകയോ കബളിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്താൽ അവരെ ജയിലിലടച്ചേക്കാമെന്നും ആഭ്യന്തര ഓഫീസ് പറഞ്ഞു. പരിശോധന ഫലം പോലീസിനു നൽകി, ഇത് കൂടുതൽ അന്വേഷണത്തിനായി ഉപയോഗിക്കും. ഓരോ വർഷവും യുകെയിൽ ഗാർഹിക പീഡനത്തിന് ഇരയാകുന്ന ഏകദേശം 20 ദശലക്ഷം പേരെ സഹായിക്കാനുള്ള നടപടിയിൽ കാലതാമസമുണ്ടെന്ന് പ്രചാരകർ പറയുന്നു. തങ്ങളുടെ 2017 ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കൺസർവേറ്റീവ് പാർട്ടി, കർശന നടപടികൾ നിർദ്ദേശിച്ചെങ്കിലും നിയമനിർമ്മാണ പുരോഗതി മന്ദഗതിയിലായിരുന്നു.

ഇതൊരു ജീവൻ രക്ഷിക്കാനുള്ള നീക്കമാകുമെന്ന് ചാരിറ്റി വിമൻസ് എയ്ഡ് പറഞ്ഞു. “ഗാർഹിക പീഡനത്തിന്റെ മറഞ്ഞിരിക്കുന്ന ഇരകളാണ് കുട്ടികൾ, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘാതം അവർക്കുണ്ടായേക്കാം.” ബർണാർഡോ ചീഫ് എക്സിക്യൂട്ടീവ് ജാവേദ് ഖാൻ പറഞ്ഞു. കുട്ടികൾ എങ്ങനെ സംരക്ഷിക്കപ്പെടും എന്നതിനെകുറിച്ച് ബില്ലിൽ പരാമർശമില്ല. ഗാർഹിക പീഡനത്തിന് ഇരയായ കുട്ടികൾക്ക് എപ്രകാരം പിന്തുണ നൽകാമെന്ന കാര്യം യുകെയുടെ പുതിയ ഗാർഹിക പീഡന കമ്മീഷണർ നിക്കോൾ ജേക്കബ്സ് ആലോചിക്കുമെന്ന് ആഭ്യന്തര ഓഫീസ് അറിയിച്ചു.